വിജാതിയതയുടെ ദുരന്തം

നിലവിളക്കിനുവേണ്ടിയുള്ള 'നിലവിളി'!

Print By
about

10 - 10 - 2010

കാണാന്‍ മനോഹരമാണു നിലവിളക്ക്! രൂപവും ഭാവവുമെല്ലാം അതിന്റെ നിര്‍മ്മിതിയില്‍തന്നെ മികവുറ്റതാക്കി. ഭാരതീയ സംസ്കാരത്തിന്റെ മൂര്‍ത്തീഭാവമായും, പ്രകാശം ലോകത്തിനു പകരുന്നതിന്റെ പ്രതീകമായുമൊക്കെ നിലവിളക്കു തലയുയര്‍ത്തി നില്‍ക്കുന്നു. ആരാധനയ്ക്കു മാത്രമല്ല, ഉദ്ഘാടനങ്ങള്‍ക്കും സാംസ്കാരിക സമ്മേളനങ്ങള്‍ക്കുമെല്ലാം ഒഴിച്ചുകൂടാനാകാത്ത സ്ഥാനം പ്രാപിക്കുകയെന്നതിലൂടെ, ഇത്രമാത്ര സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുള്ള മറ്റൊരു വസ്തു ഇല്ലെന്നുതന്നെ പറയാം! മാത്രവുമല്ല, ആഭിചാരകര്‍മ്മങ്ങള്‍ക്കും ദുര്‍മന്ത്രവാദങ്ങള്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നുകൂടിയാണ് നിലവിളക്ക്!

ആല്‍ത്തറകള്‍ മുതല്‍ അരമനകള്‍ വരെയും, കുടില്‍മുതല്‍ കൊട്ടാരംവരെയും കടന്നുചെല്ലാന്‍ കഴിഞ്ഞിട്ടുള്ള നിലവിളക്കിന്റെ ശില്‍പ്പി ഉന്നതനായ കലാകാരന്‍ ആണെന്നതില്‍ തര്‍ക്കമില്ല. ചില അലങ്കാരങ്ങളിലൊഴികെ യാതൊരു രൂപമാറ്റവും ഇല്ലാതെ നിലനില്‍ക്കുന്ന നിലവിളക്കിനോളം സ്ഥായീഭാവം നിലനിര്‍ത്തുന്ന മറ്റൊന്ന് ഉണ്ടോയെന്നുതന്നെ സംശയമാണ്. തോമസ് ആല്‍വാ എഡിസണ്‍ കണ്ടുപിടിച്ച ഫിലമെന്റ്(ബള്‍ബ്)മുതല്‍ റൈറ്റ്സഹോദരന്മാര്‍ നിര്‍മ്മിച്ച വിമാനംപോലും ആരംഭത്തില്‍നിന്നും ഏറെ മാറിയിരിക്കുന്നു. എഡിസന്റെ മറ്റൊരു കണ്ടുപിടുത്തമായ സിനിമാ ഇന്നെവിടെ എത്തി നില്‍ക്കുന്നുവെന്നും നമുക്കറിയാം. സി.എഫ്. എല്‍. ഉം ഹാലോജനുമടക്കം വെളിച്ചത്തിന്റെ വിപ്ലവം മുന്നോട്ടു കുതിക്കുമ്പോഴും ഒളിമങ്ങാതെ പ്രഭ ചൊരിഞ്ഞു നില്‍ക്കുന്ന നിലവിളക്കിന്റെ രൂപത്തില്‍ ഒരു മാറ്റവുമില്ല!

ചില 'ക്രിസ്ത്യാനികള്‍' നിലവിളക്കിനു കുറച്ചു ഭാവമാറ്റം വരുത്തിയതൊഴിച്ചാല്‍, രൂപത്തില്‍ അവര്‍പോലും കൈകടത്തിയിട്ടില്ല. ഒരു കുരിശും പിന്നെയൊരു പരുന്തിനെയും നിലവിളക്കിനു മുകളില്‍ വാര്‍ത്തുവച്ച 'ക്രിസ്ത്യാനി'യെ ഇവിടെ ഗൌനിക്കേണ്ട കാര്യമില്ല. ആശാരി പറഞ്ഞാല്‍ അവര്‍ കുരിശു വെഞ്ചരിച്ച് കട്ടിളപ്പടിയുടെ താഴെ കുഴിച്ചിടും. എന്നിട്ട് അവനും അവന്റെ 'പട്ടി'പോലും ആ കട്ടിളപ്പടിയില്‍ ചവിട്ടി നടക്കും! അത് അവന്റെയൊരു സന്തോഷം! മന്ത്രവാദിയുടെ അടുത്തുപോയാലും അവന്‍ പറയുന്നതുപോലെ കുരിശു ക്ലോസറ്റിനു കീഴെയും കുഴിച്ചിടും; എന്നിട്ടു മന്ത്രവാദിയും കുരിശിനെ അംഗീകരിക്കുന്ന 'വിശുദ്ധന്‍' ആണെന്നു പ്രഖ്യാപിക്കുകയും ചെയ്യും! മന്ത്രവാദിക്കും ആശാരിക്കും ഓരോ വെടിക്കു ഈരണ്ടു പക്ഷികള്‍! ക്രിസ്ത്യാനിയെ കയ്യിലെടുക്കാനും കഴിഞ്ഞു, കുരിശിനെ അപമാനിക്കാനും കഴിഞ്ഞു! ക്രൈസ്തവ വൈദീകര്‍പോലും ഇത്തരത്തില്‍ കുരിശു കുഴിച്ചിടാന്‍ കല്പിക്കാറുണ്ട്.

വിഷയത്തില്‍നിന്നും വ്യതിചലിക്കാതെ വിളക്കിലേക്കു വരാം. രൂപത്തില്‍ യാതൊരു വ്യതിയാനവുമില്ലാതെ സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്നതില്‍ നിന്നുതന്നെ ഇതൊരു ആഢംബര വസ്തുവോ വെറുമൊരു ശില്‍പ്പമോ അല്ലെന്നു വ്യക്തം! ആഴമായ അര്‍ത്ഥതലങ്ങളും വിശ്വാസപരമായ കൃത്യതയും പാലിക്കപ്പെടേണ്ടതായ ആചാരരീതികളും സമ്മേളിച്ചതാണു 'നിലവിളക്ക്'!

ഹോട്ടലുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും സാംസ്കാരിക സമ്മേളനങ്ങളിലും ആഢംബരത്തിനായി അലങ്കരിച്ചുനിര്‍ത്തുന്ന കൌതുക വസ്തുവെന്നതിലുപരി നിലവിളക്കിനു വിശ്വാസത്തിന്റെതും മതാചാരത്തിന്റെതുമായ പ്രതീകമുണ്ട്. അതിനുമപ്പുറം ഓരോ ഭാഗങ്ങളിലും ഹിന്ദുദൈവങ്ങളുടെ സാന്നിധ്യത്തിന്റെ അടയാളങ്ങളുമുണ്ട് എന്നതാണു വസ്തുത! അതുകൊണ്ടുതന്നെയാണ് അതിന്റെ ആകാരത്തില്‍ യാതൊരു മാറ്റവുമില്ലാതെ നിലനിര്‍ത്തുന്നതും. നിലവിളക്ക് ഉപയോഗിക്കുന്ന പലര്‍ക്കും (ഹൈന്ദവര്‍ക്കുപോലും) ഇതറിയില്ല. അജ്ഞതയില്‍നിന്നോ അതിബുദ്ധിയില്‍നിന്നോ ഉരുത്തിരിഞ്ഞ പ്രതിഭാസമായി നിലവിളക്കിനെ ക്രിസ്തീയവത്ക്കരിക്കന്‍ സഭാമേലാളന്മാര്‍ കിണഞ്ഞു ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായി ക്രിസ്തീയ ആരാധനാലയങ്ങളിലും ക്രൈസ്തവഭവനങ്ങളിലും കുരിശുവച്ചും അല്ലാതെയുമായി ഇത് പ്രതിഷ്ഠിച്ചു കഴിഞ്ഞു. ഈ കുരിശു വച്ചിരിക്കുന്നത് എവിടെയാണെന്നു ശ്രദ്ധിക്കുക! നിലവിളക്ക് എന്താണെന്നു തിരിച്ചറിയുമ്പോള്‍ അതു വ്യക്തമാകും.

നിലവിളക്കിനു ഹിന്ദുമതവുമായി വളരെയടുത്ത ബന്ധമാണുള്ളത്. മാത്രവുമല്ല, ഈ മതത്തിലെ ദേവീ-ദേവന്മാരുടെ പ്രതീകമാണ് നിലവിളക്ക്! ഹിന്ദുമതത്തിന്റെ പ്രചാരകര്‍തന്നെ ഇതിനെക്കുറിച്ചു വ്യക്തമാക്കുന്നുണ്ട്. കേരളത്തിലെ ഹിന്ദുമത പ്രചാരകരുടെ ഒരു മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ ഇവിടെ തെളിവിനായി ചേര്‍ക്കുന്നു. 

നിലവിളക്ക് കൊളുത്താത്ത ഹിന്ദു വീടുകള്‍ വളരെ അപൂര്‍വ്വമായിരിക്കും. രണ്ട് നേരം കത്തിച്ചില്ലെങ്കിലും സന്ധ്യാനേരത്തെങ്കിലും വിളക്ക് കത്തിക്കാന്‍ ശ്രദ്ധിക്കണം. നിലവിളക്ക് ഐശ്വര്യം മാത്രമല്ല ഭാഗ്യംകൊണ്ട് വരുന്ന കാര്യത്തിലും മുന്നിലാണ്. വെറുതേ വിളക്ക് കത്തിച്ചതു കൊണ്ട് കാര്യമില്ല. പലപ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിച്ച്‌ വേണം വിളക്ക് കത്തിക്കാന്‍. ഇത്തരത്തില്‍ ശ്രദ്ധിച്ച്‌ വിളക്ക് കത്തിച്ചാല്‍ മാത്രമേ ഐശ്വര്യവും സമ്പത്തും വീടിന്റെ പടി കയറി വരുകയുള്ളൂ. എപ്പോഴും കുളിച്ച്‌ ശുദ്ധമായി മാത്രമേ വിളക്ക് കത്തിക്കാന്‍ പാടുകയുള്ളൂ. നിലവിളക്കിന്റെ അടിഭാഗം ബ്രഹ്മാവും തണ്ട് വിഷ്ണുഭഗവാനേയും മുകള്‍ഭാഗം ശിവനേയും ആണ് കണക്കാക്കുന്നത് എന്നാണ് വിശ്വാസം.  രണ്ട് തട്ടുള്ള വിളക്കാണ് എപ്പോഴും വീട്ടില്‍ കത്തിക്കാന്‍ നല്ലത്. ഇതാണ് ഐശ്വര്യം കൊണ്ടുവരുന്ന ഒന്ന്. നിലവിളക്ക് തെളിയിച്ചാല്‍ അതുണ്ടാക്കുന്ന ഐശ്വര്യം വളരെ വലുതാണ്. എന്നാല്‍ വിളക്ക് കൊളുത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. എങ്ങനെ വിളക്ക് ഐശ്വര്യം കൊണ്ടുവരും എന്ന് നോക്കാം.

രാവിലെയും വൈകിട്ടും വിളക്ക് കത്തിക്കുന്നവരുണ്ട്. രാവിലെ വിളക്ക് കത്തിക്കുമ്പോള്‍ കിഴക്ക് ദിക്കിന് നേരെ വേണം വിളക്ക് കത്തിക്കാന്‍. ഇത് നിങ്ങളുടെ എല്ലാ ദു:ഖങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല സങ്കടങ്ങളും മാറാവ്യാധികളും ഇല്ലാതാവാനും സഹായിക്കുന്നു. വൈകിട്ട് പടിഞ്ഞാറ് ദിക്ക് നോക്കി വിളക്ക് കത്തിക്കുന്നതാണ് ഉത്തമം. ഇത് കടബാധ്യതകളെയെല്ലാം അകറ്റി സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ വൈകിട്ട് വിളക്ക് കത്തിക്കുമ്പോള്‍ അല്പം ശ്രദ്ധിച്ച്‌ ഐശ്വര്യത്തിലേക്ക് വാതില്‍ തുറക്കുന്ന രീതിയില്‍ കത്തിക്കാവുന്നതാണ്.

വടക്ക് ദിക്ക് നോക്കി വിളക്ക് കത്തിക്കുന്നതും നല്ലതാണ്. ഇത് സമ്പത്ത് വര്‍ദ്ധിക്കുന്നതിനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും അപ്രതീക്ഷിതമായി പണം വന്നു ചേരുന്നതിനും എല്ലാം കാരണമാകുന്നു. തെക്ക് ദിക്ക് നോക്കി വിളക്ക് കത്തിച്ചാല്‍ അത് മരണംവരെ കേള്‍ക്കാന്‍ ഇടയാക്കും എന്നാണ് വിശ്വാസം. മാത്രമല്ല ഇത് അശുഭകരമായ പല കാര്യങ്ങള്‍ക്കും ഇടയാക്കും എന്നും വിശ്വാസമുണ്ട്. വിളക്ക് കത്തിക്കാന്‍ ഉപയോഗിച്ച ദീപം ഉടന്‍ തന്നെ കെടുത്തണം എന്നതാണ് ശ്രദ്ധിക്കേണ്ടത്. അല്ലാത്ത പക്ഷം അത് പല തരത്തിലുള്ള ദോഷങ്ങള്‍ വരുത്തിവെക്കുമെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് വിളക്ക് കത്തിക്കാന്‍ ഉപയോഗിച്ച ദീപം കത്തിച്ച്‌ കഴിഞ്ഞാല്‍ പെട്ടെന്നുതന്നെ കെടുത്തേണ്ടത് അത്യാവശ്യമാണ്.

ഒരിക്കലും തിരി കെടുത്തുമ്പോള്‍ ഊതിക്കെടുത്തരുത്. ഇത് വീടിനും വീട്ടുകാര്‍ക്കും ദോഷം നല്‍കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ എണ്ണയില്‍ പിന്നിലേക്ക് നീക്കിയാണ് ദീപം കെടുത്തേണ്ടത്. മാത്രമല്ല കരിന്തിരിയായി എരിയുന്നതും നല്ലതല്ല. ഇതും അശുഭലക്ഷണമുണ്ടാക്കുന്ന ഒന്നാണ്. സാധാരണ അഞ്ച് തിരിയിട്ട ദീപമാണ് കൊളുത്തുന്നത്. എന്നാല്‍, ഒരിക്കലും ഒറ്റത്തിരിയിട്ട് വിളക്ക് കൊളുത്തരുത്. ഇത് നെഗറ്റീവ് എനര്‍ജിയാണ് ഉണ്ടാക്കുന്നത്. എന്നാല്‍ അഞ്ചോ, ഏഴോ തിരിയിട്ട് കൊളുത്തുന്ന വിളക്കില്‍നിന്നും പോസിറ്റീവ് എനര്‍ജിയാണ് ഉണ്ടാകുന്നത്. ചിലര്‍ കത്തിച്ച വിളക്ക് ഉടന്‍ തന്നെ കെടുന്നു. എന്നാല്‍ ഇതിന് പിന്നില്‍ സൂചിപ്പിക്കുന്നത് വിളക്ക് കത്തിച്ചയാളുടെ ദു:ഖത്തെയാണ്. മാത്രമല്ല സാമ്പത്തികമായും ശാരീരികമായും ഉള്ള ബുദ്ധിമുട്ടുകള്‍കൊണ്ട് കഷ്ടപ്പെടുന്നവരാണ് എന്നാണ് ഇതിന്റെ അര്‍ത്ഥം.

ഇവിടെ കുറിച്ച വാക്കുകളില്‍ ഒന്നുപോലും മനോവയുടെതല്ല; മറിച്ച്, ആ മാധ്യമത്തിന്റെ അഭിപ്രായം മാത്രമാണ്. നിലവിളക്ക് ഒരു കൗതുകവസ്തുവല്ല എന്ന തിരിച്ചറിവ് ക്രിസ്ത്യാനികള്‍ക്കുണ്ടാകണം എന്ന ഉദ്ദേശത്തോടെയാണ് ഈ വിവരങ്ങള്‍ ഇവിടെ ചേര്‍ത്തത്.

ശൈവമതത്തില്‍ നിലവിളക്ക് അര്‍ത്ഥനാരീശ്വര സങ്കല്പത്തിന്റെ പ്രതീകമാണ്. ശൈവമതത്തിലെ ഒഴിച്ചുകൂടാനാവാത്ത അടിസ്ഥാന സങ്കല്പങ്ങളാണ് ലിംഗാരാധനയും യോനീപൂജയും! നിലവിളക്കിലെ ആക്സിസ്(ദണ്ഡ്)പോലുള്ള ഭാഗം ശിവലിംഗത്തെയും എണ്ണനിറയ്ക്കുന്ന ഭാഗം പാര്‍വ്വതിയുടെ യോനിയേയുമാണു പ്രതിനിധീകരിക്കുന്നത്. അതായത്, ശിവന്റെയും പാര്‍വ്വതിയുടെയും സംയോഗത്തെയാണു നിലവിളക്ക് സൂചിപ്പിക്കുന്നത്. പ്രകൃതിയുടെയും പുരുഷന്റെയും കൂടിച്ചേരലാണു ശിവ-പാര്‍വ്വതീ സംയോഗത്തിന് അവര്‍ കൊടുക്കുന്ന വ്യാഖ്യാനം! സ്ത്രീത്വം (പാര്‍വ്വതി) ആകുന്ന എണ്ണയെ ജ്വലിപ്പിക്കുന്ന പുരുഷത്വം (ശിവന്‍) ആകുന്ന അഗ്നിയെയാണ് നിലവിളക്ക് പ്രതിനിധാനം ചെയ്യുന്നത്. ശിവന്റെ ലിംഗവും പാര്‍വ്വതിയുടെ യോനിയും ചേര്‍ന്നുള്ള സംയോഗത്തില്‍ പുറപ്പെടുന്ന 'മഥനജല'മാണ് എണ്ണ. സംയോഗത്തിലുണ്ടാകുന്ന സ്ഫുലിംഗങ്ങളാണ് അഗ്നിയാകുന്ന തിരി(സ്പാര്‍ക്കിങ്ങില്‍ ഉണ്ടാകുന്ന തീപ്പൊരി). അതാണു 'വിശ്വപ്രകാശം!'

ഇനിയും ചിലതുകൂടിയുണ്ട്; പാര്‍വ്വതിയോടൊപ്പമുള്ള വേഴ്ചയില്‍ രതിമൂര്‍ച്ചസമയത്ത് ശിവനില്‍നിന്നു പുറപ്പെടുന്ന ശബ്ദമാണ്, 'ഓം' എന്ന ഓംകാരം! വിശ്വത്തെ താങ്ങിനിര്‍ത്തുന്നത് ഈ ഓംകാരമാണെന്നാണ് ഹൈന്ദവവിശ്വാസം. ചില 'കു'ബുദ്ധിജീവികള്‍ 'ഓം യേശുവേ നമഹഃ' എന്നു പറഞ്ഞ് യേഹ്ശുവായെയും ഭാരതീയ വത്ക്കരിക്കുന്നത് കേട്ടിട്ടില്ലേ? 'ഓം' കാരത്തെക്കുറിച്ച് വേറെയും പല വാദഗതികളുമുണ്ടെങ്കിലും എല്ലാ മന്ത്രങ്ങളുടെയും ആരംഭം 'ഓം' ല്‍ നിന്നാകണം എന്നാണു നിയമം! മന്ത്രവാദികള്‍ സ്വര്‍ഗ്ഗരാജ്യം അവകാശപ്പെടുത്തില്ലെന്നു വിശ്വസിക്കുകയും മന്ത്രവാദത്തെ ദൈവം വെറുക്കുന്നുവെന്ന് അറിവു ലഭിച്ചവരുമായ ക്രിസ്ത്യാനികള്‍ ഇതു തിരഞ്ഞെടുക്കുന്നതിലെ 'ദൈവശാസ്ത്രം' എന്താണ്? മന്ത്രവാദികളുടെ ഉപാസനാ മൂര്‍ത്തികളില്‍ ഒരുവനായി യേഹ്ശുവായെ അവഹേളിക്കുകയല്ലേ ഇവര്‍ ചെയ്യുന്നത്?അപ്പനെ പട്ടിണിക്കിട്ടാലും പട്ടിക്കു കൊടുക്കുന്ന ബിസ്ക്കറ്റ് കൊടുക്കാതിരിക്കുന്നതല്ലേ നല്ലത്!?

ഹിന്ദുമതത്തിലെതന്നെ മറ്റൊരു സിദ്ധാന്തമനുസരിച്ച് നിലവിളക്ക് ത്രിമൂര്‍ത്തികളുടെ(ബ്രഹ്മാവ്+വിഷ്ണു+പരമശിവന്‍) ഐക്യത്തിന്റെ പ്രതീകമാണ്. അതനുസരിച്ച് നിലവിളക്കിലെ ആക്സിസ് പോലെയുള്ള ഭാഗം ശിവനെയും എണ്ണയൊഴിക്കുന്ന ഭാഗം വിഷ്ണുവിനെയും ബേസ്(താമര ആകൃതിയിലുള്ള ഭാഗം)ബ്രഹ്മാവിനെയും സൂചിപ്പിക്കുന്നു.

ഇതൊക്കെ ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നവരുടെ കാര്യം. ഭഗവാനിലും ഭഗവതിയിലും ലിംഗാരാധനയിലും യോനീപൂജയിലും അര്‍ത്ഥനാരീശ്വര സങ്കല്പത്തിലുമൊന്നും വിശ്വസിക്കാത്ത ക്രൈസ്തവരുടെ ഭവനങ്ങളിലും പള്ളികളിലും നിലവിളക്കിനുള്ള സ്ഥാനം ഊഹിക്കാന്‍ കഴിയുന്നില്ല! നിലവിളക്കിനുവേണ്ടി മുറവിളികൂട്ടുന്ന ആളുകളുടെ യഥാര്‍ത്ഥ ലക്ഷ്യം വ്യക്തികളിലോ പ്രസ്ഥാനങ്ങളിലോ അധിഷ്ഠിതമല്ല. മറിച്ച് ക്രിസ്തുവിനെ അപമാനിക്കാനും ക്രിസ്തീയതയെ തകര്‍ക്കാനുമുള്ള സാത്താന്റെ ഗൂഢനീക്കത്തിന്റെ ഭാഗമാണ്.

വെളിച്ചമെന്ന നന്മയെ മാത്രമാണു നിലവിളക്കു  പ്രതിഷ്ഠയിലൂടെ ചിന്തിക്കുന്നുള്ളുവെങ്കില്‍ എന്തിനാണ് ഇത്രമാത്രം എണ്ണക്കരികൊണ്ട് ദൈവാലയം നിറക്കുന്നത്? ഒരു 'സ്വിച്ച്' അമര്‍ത്തിയാല്‍ തെളിയുന്ന എത്രയോ നല്ല  പ്രകാശങ്ങളുണ്ട്! (വിരല്‍ ഞൊടിച്ചാല്‍ തെളിയുന്നതുമുണ്ട്). വെളിച്ചം മാത്രമല്ല  ഉദ്ദേശമെന്നു മനസ്സിലാക്കാന്‍ ഇതിലൂടെ കഴിയും.  ശിവലിംഗത്തിനു മുകളിലോ പാര്‍വ്വതിയുടെ യോനിയിലോ കുരിശുവച്ചാല്‍ നിലവിളക്കു ക്രിസ്തീയമാകില്ല; അത് തിന്മയാണ്. പള്ളിമുറ്റത്ത് 'ആല്‍മരം' മുളച്ചുവന്നാല്‍, പള്ളി അമ്പലമാകുമോ?ഇതിലൊന്നും വലിയ കാര്യമില്ലെന്നു പറയുന്നവര്‍ ചിന്തിക്കുക; സ്വയം സമര്‍പ്പണത്തിന്റെ പ്രതീകമായ മെഴുകുതിരി അമ്പലങ്ങളില്‍ എന്തുകൊണ്ട് കത്തിക്കുന്നില്ല?

മന്ത്രവാദം നടത്തുന്നവര്‍ക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണു നിലവിളക്ക് എന്നതുതന്നെ ദൈവത്തിന്റെ ആലയത്തില്‍ ഇതു മ്ലേച്ഛവസ്തുവാണെന്നു വ്യക്തമാക്കുന്നു. മന്ത്രവാദം ദൈവം വെറുക്കുന്നുവെങ്കില്‍, അതിനുപയോഗിക്കുന്ന സകലതും അവിടുന്ന് വെറുക്കുന്നു.

"ദാനിയേല്‍പ്രവാചകന്‍ പ്രവചിച്ച വിനാശത്തിന്റെ അശുദ്ധലക്ഷണം വിശുദ്ധസ്ഥലത്തു നില്‍ക്കുന്നതു കാണുമ്പോള്‍ - വായിക്കുന്നവന്‍ ഗ്രഹിക്കട്ടെ-"(മത്താ: 24; 15, 16). നിലവിളക്കുകള്‍ സ്ഥാപിക്കാത്ത ഏതെങ്കിലും പള്ളികള്‍ കേരളത്തിലുണ്ടെങ്കില്‍, ആ ഇടവകയിലെ ദൈവജനം ഭാഗ്യവാന്മാര്‍!

ചേര്‍ത്തുവായിക്കാന്‍: ദൈവാലയങ്ങള്‍ നിര്‍മ്മിക്കുമ്പോഴും പുതുക്കിപ്പണിയുമ്പോഴും ഒരു ചില്ലിക്കാശുപോലും സംഭാവന നല്‍കാത്ത ചിലരെ നമുക്കറിയാം. എന്നാല്‍, നിര്‍മ്മാണം പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ ഇവര്‍ പടുകൂറ്റന്‍ നിലവിളക്കുമായി പള്ളിയിലെത്തും. പിശാചുബാധിതരായ ഇവറ്റകളെ പള്ളിപ്പരിസരത്തുനിന്ന് ആട്ടിയോടിക്കേണ്ടതിനു ചമ്മട്ടിയെടുക്കാന്‍ വിശ്വാസികള്‍ ഉണരേണ്ടിയിരിക്കുന്നു!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    7771 views

LOG IN

Lost your password?

SIGN UP

LOST PASSWORD