വിജാതിയതയുടെ ദുരന്തം

പശുവിറച്ചി ഭക്ഷിക്കുക; ബുദ്ധിയും ശക്തിയും ദീര്‍ഘായുസ്സും നേടുക!

Print By
about

08 - 04 - 2017

ശുവിനെ കൊന്നാല്‍ അഞ്ചുലക്ഷം പിഴയും ജീവപര്യന്തം തടവും! ഇത് ഭരണകൂടം നിര്‍മ്മിച്ച പൈശാചിക നിയമമാണെങ്കില്‍, ഗോമാതാവിനെ സംരക്ഷിക്കാന്‍ ഇറങ്ങിയിരിക്കുന്ന സംഘപരിവാരങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത് വധശിക്ഷയാണ്! കാളയിറച്ചി കൈവശംവച്ചുവെന്ന് ആരോപിച്ച് അഹിന്ദുക്കളെ കൊന്നൊടുക്കാന്‍ അലിഖിത അധികാരവുമായി ഒരു അപരിഷ്കൃത സമൂഹം ഇന്ത്യയില്‍ വിഹരിക്കുന്നു! ഇന്ത്യയിലെ ആധുനീക മതങ്ങളിലൊന്നായ ഹിന്ദുമതത്തിന്റെ ഏറ്റവും ആധുനീകമായ ചിന്തയില്‍നിന്നാണ് ഈ വിവരക്കേട് ഉദയംകൊണ്ടിരിക്കുന്നത്! ഹിന്ദുമതത്തെ ആധുനീകമതമെന്നു വിളിച്ചതില്‍ ആരും പരിഭവിക്കേണ്ടാ. ഇരുന്നൂറു വര്‍ഷത്തിലേറെ പഴക്കം ഈ മതത്തിനില്ലാത്തതുകൊണ്ടും, ബുദ്ധമതവും ജൈനമതവും ക്രിസ്തീയതയും ഇസ്ലാംമതവും ഇന്ത്യയിലെ പൗരാണിക മതങ്ങളായതുകൊണ്ടുമാണ് ഹിന്ദുത്വത്തെ 'ന്യൂജനറേഷന്‍' മതങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. വിവേകാനന്ദനുമുമ്പ് ഇങ്ങനെയൊരു മതത്തെക്കുറിച്ച് ഇന്ത്യക്കാര്‍പോലും കേട്ടിട്ടില്ല എന്നതാണു സത്യം. അതുകൊണ്ടുതന്നെ, സ്വാമി വിവേകാനന്ദനെ ഹിന്ദുമതത്തിന്റെ സ്ഥാപകനായി പരിഗണിച്ചാലും അതിശയപ്പെടാനില്ല. ഇന്ന് ഇന്ത്യയിലെ ഭൂരിപക്ഷം ജനവിഭാഗത്തെ പ്രതിനിധീകരിക്കുന്ന മതമായി ഹിന്ദുമതത്തെ പരിഗണിക്കുമ്പോഴും ചില ദുരൂഹതകള്‍ ശേഷിക്കുന്നു. എന്തെന്നാല്‍, ബുദ്ധമതം, ക്രിസ്തുമതം, ഇസ്ലാംമതം, ജൈനമതം, സിക്കുമതം തുടങ്ങിയ വിഭാഗങ്ങളില്‍ ഏതിലെങ്കിലും അംഗമല്ലാത്ത സകലരെയും ഹിന്ദുമതക്കാരുടെ പട്ടികയില്‍ ചേര്‍ത്തുവച്ചുകൊണ്ടാണ് ഈ മതത്തിനു രൂപം നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ അനേകം ഗോത്രവര്‍ഗ്ഗങ്ങള്‍ നിലവിലുണ്ട്. ഇവരെയെല്ലാം എന്തിന്റെ അടിസ്ഥാനത്തിലാണ് ഹിന്ദുമത വിശ്വാസികളായി പരിഗണിക്കുന്നത് എന്നകാര്യത്തിലും സംശയമുണ്ട്.

ഒരു സമൂഹം ആരാധിക്കുന്ന ദൈവത്തെ അടിസ്ഥാനപ്പെടുത്തിയാണ് അവരുടെ മതം ഏതാണെന്നു നിശ്ചയിക്കുന്നത്. ക്രിസ്തുവില്‍ വിശ്വസിക്കുകയും അവിടുത്തെ പാത പിന്തുടരുകയും ചെയ്യുന്നവരെ ക്രിസ്ത്യാനികളായി പരിഗണിക്കുന്നു. ക്രിസ്തീയതയില്‍ത്തന്നെ അനേകം ഉപവിഭാഗങ്ങള്‍ ഉണ്ടെങ്കിലും എല്ലാവരും വിശ്വസിക്കുന്നത് ക്രിസ്തുവിനെയാണ്. ഇസ്ലാമിന്റെ കാര്യവും വ്യത്യസ്തമല്ല; വിഭാഗിയതകള്‍ അനേകമുണ്ടെങ്കിലും, അല്ലാഹുവിനെ എല്ലാ ഇസ്ലാമും ദൈവമായി പരിഗണിക്കുന്നു. എല്ലാ ഇസ്ലാമിക വിഭാഗങ്ങളും പ്രധാന പ്രവാചകനായി അംഗീകരിക്കുന്നത് മുഹമ്മദിനെയാണ്! ബുദ്ധന്റെ സന്ദേശങ്ങളെ അംഗീകരിക്കുന്ന സമൂഹത്തെയാണ് ബുദ്ധമതക്കാര്‍ എന്ന് വിളിക്കുന്നത്. സിക്കുമതത്തിന് ഗുരുനാനാക്ക് ഉള്ളതുപോലെ ഓരോ മതങ്ങള്‍ക്കും രൂപംനല്‍കിയ ആചാര്യന്മാരുണ്ട്. ഇവരുടെ ആശയങ്ങളെയാണ് അനുയായികള്‍ പിന്തുടരുന്നത്. എന്നാല്‍, ഹിന്ദുമതത്തിന്റെ രൂപീകരണം തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു. അറിയപ്പെടുന്ന ഏതെങ്കിലും മതങ്ങളില്‍ അംഗങ്ങളല്ലാത്തവരും, ഏതെങ്കിലും സങ്കല്പങ്ങളെ ആരാധിക്കുന്നവരുമായ സമൂഹങ്ങളെയെല്ലാം ഹിന്ദുമതത്തിന്റെ ഭാഗമായി പ്രഖ്യാപിക്കുകയാണു ചെയ്തത്! ഹിന്ദുമതത്തിന്റെ അടിസ്ഥാന ദൈവസങ്കല്പങ്ങളെക്കുറിച്ചു കേട്ടറിവുപോലുമില്ലാത്ത ആദിവാസി സമൂഹങ്ങള്‍ ഹിന്ദുമതക്കാരായി മാറിയത് ഇങ്ങനെയാണ്!

നായാടിമുതല്‍ നമ്പൂരിവരെയുള്ള ജാതിസമൂഹങ്ങളെ ഒരു ചട്ടക്കൂടിനു കീഴില്‍ കൊണ്ടുവരാന്‍ ആധുനീക സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ഒരു മതമാണ്‌ ഹിന്ദുമതം. ഇതൊരു മതമല്ലെന്നും ഒരു സംസ്ക്കാരം മാത്രമാണെന്നും സംഘപരിവാര്‍ വാദിക്കുന്നതില്‍ യാതൊരു കഴമ്പുമില്ല. എന്തെന്നാല്‍, ഇസ്ലാംമതക്കാരും ചില ക്രിസ്ത്യാനികളും ഇങ്ങനെതന്നെ പറയാറുണ്ട്. ക്രിസ്ത്യാനികളില്‍ ചിലര്‍ തങ്ങളുടേത് ഒരു മതമല്ല; മറിച്ച് ഒരു മാര്‍ഗ്ഗമാണെന്നു പറയുമ്പോള്‍, ഇസ്ലാമും അങ്ങനെതന്നെ പറയുന്നു! മതം എന്ന വാക്കിന്റെ അര്‍ത്ഥമറിയാത്തതുകൊണ്ടാണ് ഇവരൊക്കെ ഇങ്ങനെ പറയുന്നത്. ഹിന്ദുവിന്റെ കാര്യത്തിലും വ്യത്യസ്തതയില്ല. എല്ലാ മതങ്ങളെയുംപോലെ ഒരു മതംതന്നെയാണ് ഹിന്ദുമതവും! ഹിന്ദുത്വം ഒരു സംസ്ക്കാരം മാത്രമാണെങ്കില്‍, എന്താണ് ആ സംസ്കാരം? ആര്യ-ദ്രാവിഡ സംസ്കാരങ്ങളുടെ സമന്വയമാണെന്നു പറയാന്‍ ഹിന്ദുക്കള്‍ക്കു സാധിക്കില്ല. ഭാരതീയ സംസ്കാരമാണ് ഹിന്ദുസംസ്കാരം എന്നു പറയാനും കഴിയില്ല. കാരണം, ഭാരതീയ സംസ്കാരം എന്നത് നാനാത്വത്തില്‍ ഏകത്വമാണ്! ഈ നാനാത്വത്തില്‍ ഇസ്ലാമിക സംസ്കാരവും ക്രൈസ്തവ സംസ്കാരവും യഹൂദ സംസ്കാരവും മാത്രമല്ല, ഫ്രഞ്ചുകാരുടെയും പോര്‍ച്ചുഗീസുകാരുടെയും മറ്റിതര രാജ്യങ്ങളുടെയും സംസ്കാരം ഇഴചേര്‍ന്നിട്ടുണ്ട്. ആയതിനാല്‍, ഹിന്ദു സംസ്കാരം എന്നത് ഭാരതീയ സംസ്കാരമാണെന്ന് ആരും കരുതരുത്.

ഇന്ത്യയില്‍ വന്നു ജീവിച്ച അനേകം സമൂഹങ്ങള്‍ അവരുടേതായ സംസ്കാരങ്ങളെ ഈ നാടിനു സംഭാവന ചെയ്തു. സിന്ധുനദീതട സംസ്കാരത്തെയാണ് ഇന്ത്യയുടെ പൗരാണിക സംസ്കാരമായി കരുതപ്പെടുന്നത്. എന്നാല്‍, ഈ സംസ്കാരം എന്തായിരുന്നു എന്നതിനെക്കുറിച്ചു വ്യക്തമായ അറിവുകളൊന്നുമില്ല. ആര്യന്മാര്‍ക്കു മുന്‍പ് ഇന്ത്യയില്‍ കുടിയേറിയ ഓസ്ട്രേലിയന്‍ വംശജരുടെയും ദ്രാവിഡരുടെയും സംസ്കാരങ്ങളായിരിക്കാനാണ് സാധ്യത! മണ്ണടിഞ്ഞുപോയ സംസ്കാരത്തിനു മുകളില്‍ പിന്നീട് അനേകം ജനതകള്‍ കുടിയേറിപ്പാര്‍ത്തു. ദ്രാവിഡരും ആര്യന്മാരും യഹൂദരും ഇവിടെ ഇടകലര്‍ന്നു ജീവിച്ചു. സിന്ധുനദീതട സംസ്കാരം നിലനിന്ന മണ്ണില്‍ ജീവിച്ച ജനങ്ങളെ പൊതുവായി വിളിച്ച പേരാണ് 'സിന്ധുക്കള്‍' എന്നത്! ഇന്ത്യയില്‍ ജീവിച്ചിരുന്ന യഹൂദരില്‍ ചിലര്‍ ക്രിസ്തുമതം സ്വീകരിച്ചപ്പോള്‍ ഇവിടെ ക്രിസ്ത്യാനികളുണ്ടായി. മറ്റു രാജ്യങ്ങളില്‍നിന്നു കുടിയേറിപ്പാര്‍ത്ത സമൂഹമല്ല ക്രൈസ്തവ സമൂഹം. നൂറ്റാണ്ടുകളായി ഇന്ത്യയില്‍ വസിച്ചിരുന്ന യഹൂദരില്‍നിന്നുള്ള മതപരിവര്‍ത്തനത്തിലൂടെയാണ് ക്രിസ്തീയത ഇന്ത്യയിലുണ്ടായത്. ബുദ്ധമതവും ജൈനമതവും ക്രിസ്തുമതവും ഇന്ത്യയില്‍ ഉണ്ടായതിനുശേഷം ഇസ്ലാംമതം ഇന്ത്യയില്‍ ഉടലെടുത്തു. ഇന്ത്യയില്‍ കടന്നുവന്ന മുഗളന്മാരാണ് സിന്ധുക്കളെ ഹിന്ദുക്കള്‍ എന്ന് വിളിക്കാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ അന്ന് ജീവിച്ചിരുന്ന എല്ലാ മതവിഭാഗക്കാരും അറിയപ്പെട്ടിരുന്നത് 'ഹിന്ദുക്കള്‍' എന്ന പേരിലായിരുന്നു. ഇത് ഹിന്ദുമതവുമായി ബന്ധപ്പെട്ട വിളിപ്പേരല്ല! ഹിന്ദുമതം ഉണ്ടായിരുന്നതുകൊണ്ടാണ് 'ഹിന്ദുസ്ഥാന്‍' എന്ന പേര് ഇന്ത്യക്കു ലഭിച്ചതെന്നും ആരും കരുതരുത്. ഹിന്ദുസ്ഥാന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയപ്പോള്‍ ഹിന്ദുമതം ഇന്ത്യയില്‍ പിറവിയെടുത്തിരുന്നില്ല. ഹിന്ദുസ്ഥാനും ഹിന്ദുവും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഹിന്ദുസ്ഥാനി സംഗീതം!

AD 712-ല്‍ മുഹമ്മദ്ബ്‌നു ഖാസിമിന്റെ 'സിന്ദ്‌'വിജയത്തോടെ ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ച മുസ്‌ലിം ഭരണം പതിനെട്ടാം നൂറ്റാണ്ടില്‍ ഇംഗ്ലീഷുകാരുടെ ആഗമനം വരെ നിലനിന്നു. ഇന്ത്യയുടെ മത-സാമൂഹിക-സാംസ്‌കാരിക- രാഷ്ട്രീയ ജീവിതങ്ങളില്‍ ഇസ്‌ലാം വളരെയധികം സ്വാധീനം ചെലുത്തുകയുണ്ടായി. ഹിന്ദുസ്ഥാനി സംഗീതവും ഉറുദു ഭാഷയും ഇവരുടെ സംഭാവനയായിരുന്നു. താജ്മഹല്‍ പോലുള്ള വിശ്വോത്തര സൗധങ്ങള്‍ പേര്‍ഷ്യന്‍ നിര്‍മ്മാണരീതിയുടെ പ്രതിഫലനങ്ങളാണ്. 'സിന്ദ്' എന്ന പേരിനെ 'ഹിന്ദ്‌' ആക്കിയത് വൈദേശിക മുസ്ലീങ്ങളാണെന്നു മനസ്സിലാക്കുന്നതോടൊപ്പം, ഇവര്‍ പ്രചരിപ്പിച്ച സംഗീതത്തിനു 'ഹിന്ദുസ്ഥാനി' സംഗീതം എന്ന് പേര് വന്നതും ശ്രദ്ധിക്കണം. 'ഹിന്ദു' ചേര്‍ത്തുള്ള പേരുകളെല്ലാം ഹിന്ദുമതത്തെ സൂചിപ്പിക്കുന്നതാണെന്ന് പ്രചരിപ്പിക്കാന്‍ ഹിന്ദുമത പ്രചാരകര്‍ ശ്രമിക്കുന്നുണ്ട്. ഇന്ത്യയെ ഹൈന്ദവരാജ്യമാക്കാന്‍ ശ്രമിക്കുന്നതും ഇവര്‍തന്നെയാണ്! ഇന്ത്യയുടെ സംസ്കാരം എന്നത് ഹിന്ദുമതത്തെ അടിസ്ഥാനപ്പെടുത്തി നിര്‍മ്മിച്ചതല്ല; മറിച്ച്, ഇന്ത്യയില്‍ നിലനിന്ന സംസ്കാരങ്ങളില്‍ ചിലത് തങ്ങളുടെ മതത്തിന്റെ സംസ്കാരമായി ഏറ്റെടുക്കുകയായിരുന്നു. കൂടാതെ, ഹിന്ദു എന്ന വാക്കിന്റെ കുത്തക തങ്ങള്‍ക്കു മാത്രമായി നിജപ്പെടുത്താനും ശ്രമിക്കുന്നു. ഹിന്ദുസ്ഥാനി സംഗീതവും മറ്റുമാണ് ഇവര്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍!

പശുവിറച്ചി ഭക്ഷിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഇത്രത്തോളം കാടുകയറാണമോ എന്ന് ചിന്തിക്കുന്നവരുണ്ടാകാം. ഇതൊരു കാടുകയറ്റമല്ല; മറിച്ച്, വിഷയത്തിലേക്കു പ്രവേശിക്കാനുള്ള ഒരുക്കമാണ്. ഈ ലേഖനത്തിന്റെ അന്ത്യത്തില്‍ അത് നിങ്ങള്‍ക്കു ബോധ്യമാകും. ആയതിനാല്‍, പശുവിറച്ചിയുടെ മാഹാത്മ്യത്തിലേക്കു പ്രവേശിക്കാന്‍ അല്പംകൂടി കാത്തിരിക്കുക!

ശൈശവം പിന്നിടാത്ത മതമാണ്‌ ഹിന്ദുമതം എന്നതിനു വേറെയും തെളിവുകളുണ്ട്. ഒരു മതം സ്ഥാപിതമാകുമ്പോള്‍, ആ മതത്തിന്റെ നിയമങ്ങളും സ്ഥാപിതമാകും. വിശ്വാസികള്‍ പാലിക്കേണ്ട ജീവിതചര്യകളും ആത്മീയ അനുഷ്ഠാനങ്ങളും ഈ നിയമത്തില്‍ അധിഷ്ഠിതമായിരിക്കും. വിശ്വാസികള്‍ക്ക് ഭക്ഷിക്കാവുന്നതും ഭക്ഷിക്കാന്‍ പാടില്ലാത്തതുമായ ഭക്ഷ്യവസ്തുക്കള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുന്നത് നിയമങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന ഗ്രന്ഥത്തിലാണ്! ഇസ്ലാംമതക്കാര്‍ക്ക് പന്നിമാംസം നിഷിദ്ധമാക്കപ്പെട്ടത് അവരുടെ മതനിയമത്തിലൂടെയാണെന്നു നമുക്കറിയാം. ഇസ്ലാംമതം സ്ഥാപിതമായപ്പോള്‍ത്തന്നെ ഈ നിയമങ്ങളും നല്‍കപ്പെട്ടു. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം, വിഗ്രഹാര്‍പ്പിതമല്ലാത്ത എന്തും ഭക്ഷിക്കാനുള്ള അനുവാദം തങ്ങളുടെ ദൈവം അവര്‍ക്കു നല്‍കി! യഹൂദരും ഇസ്രായേല്‍ജനതയുടെ ഭാഗവുമായിരുന്ന പഴയ കാലത്ത് ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഇവര്‍ക്ക് നിഷിദ്ധമായിരുന്നു. ഇസ്രായേലിനു ചില ഭക്ഷ്യവസ്തുക്കള്‍ നിഷിദ്ധമാക്കിയ ദൈവത്തെതന്നെ  ആരാധിക്കുന്നവരായ ക്രിസ്ത്യാനികള്‍ക്ക് എങ്ങനെയാണ് ആ ഭക്ഷണം അനുവദനീയമായതെന്നു ചിലര്‍ക്കെങ്കിലും സംശയമുണ്ടാകാം. അതിനുള്ള ഉത്തരം ബൈബിളില്‍ത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

ദൈവമായ യാഹ്‌വെ ഇസ്രായേലിനു നിയമങ്ങളും ചട്ടങ്ങളും നല്‍കിയത് മോശവഴിയാണ്. സകല തലമുറകളും പാലിക്കേണ്ട നിയമങ്ങള്‍ ഉള്ളതുപോലെതന്നെ, നിശ്ചിത കാലത്തേക്കു മാത്രമായി നല്കപ്പെട്ട നിയമങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. അരുതെന്ന കല്പന പുറപ്പെടുവിക്കുമ്പോള്‍ അതിന്റെ കാരണവും വ്യക്തമാക്കാന്‍ സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ തയ്യാറായിട്ടുണ്ട്. ഇത് മറ്റു ദൈവങ്ങളില്‍നിന്നു സത്യദൈവത്തെ വ്യത്യസ്തനാക്കുന്ന അടയാളമാണ്. തന്റെ രൂപം നിര്‍മ്മിക്കരുതെന്നുള്ളത് ഒന്നാമത്തെ കല്പനയോടു ചേര്‍ത്തുവച്ചുകൊണ്ട് സൈന്യങ്ങളുടെ ദൈവം നല്‍കിയ ഉപദേശമായിരുന്നു. എന്തുകൊണ്ടാണ് ഇത്തരത്തിലൊരു ഉപദേശം നല്‍കിയതെന്നും അവിടുന്നുതന്നെ വ്യക്തമാക്കി. അവിടുത്തെ വാക്കുകള്‍ മോശയിലൂടെ അറിയിച്ചിരിക്കുന്നത് ശ്രദ്ധിക്കുക: "ഹോറെബില്‍വച്ച് അഗ്നിയുടെ മധ്യത്തില്‍നിന്നു യാഹ്‌വെ നിങ്ങളോടു സംസാരിച്ച ദിവസം നിങ്ങള്‍ ഒരു രൂപവും കണ്ടില്ല. അതിനാല്‍, എന്തിന്റെയെങ്കിലും സാദൃശ്യത്തില്‍, പുരുഷന്റെയോ സ്ത്രീയുടെയോ ഭൂമിയിലുള്ള ഏതെങ്കിലും മൃഗത്തിന്റെയോ ആകാശത്തിലെ ഏതെങ്കിലും പറവയുടെയോ നിലത്തിഴയുന്ന ഏതെങ്കിലും ജന്തുവിന്റെയോ ഭൂമിക്കടിയിലെ ജലത്തില്‍ വസിക്കുന്ന ഏതെങ്കിലും മത്സ്യത്തിന്റെയോ സാദൃശ്യത്തില്‍ വിഗ്രഹമുണ്ടാക്കി നിങ്ങളെത്തന്നെ അശുദ്ധരാക്കാതിരിക്കാന്‍ സൂക്ഷിച്ചു കൊള്ളുവിന്‍"(നിയമം: 4; 15-18). ദൈവത്തിന്റെ രൂപം കണ്ടിട്ടില്ലാത്തതുകൊണ്ടാണ് അവിടുത്തെ രൂപം ഉണ്ടാക്കരുതെന്ന് അവിടുന്നു കല്പിച്ചത്! എന്നാല്‍, ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം അവിടുത്തെ രൂപം ദര്‍ശിച്ചു കഴിഞ്ഞു!

ഈ വചനം ശ്രദ്ധിക്കുക: "പീലിപ്പോസ് പറഞ്ഞു: യേഹ്ശുവായേ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക, ഞങ്ങള്‍ക്ക് അതുമതി. യേഹ്ശുവാ പറഞ്ഞു: ഇക്കാലമത്രയും ഞാന്‍ നിങ്ങളോടുകൂടെയായിരുന്നിട്ടും പീലിപ്പോസേ, നീ എന്നെ അറിയുന്നില്ലേ? എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. പിന്നെ പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക എന്നു നീ പറയുന്നതെങ്ങനെ? ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്നു നീ വിശ്വസിക്കുന്നില്ലേ?"(യോഹ: 14; 8, 9). യേഹ്ശുവാ ചോദിച്ച ചോദ്യം ഹൃദയത്തില്‍ ഏറ്റെടുക്കുകയും വിശ്വസിക്കുകയും ചെയ്തവരുടെ സമൂഹമാണ് ക്രിസ്ത്യാനികള്‍! ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ദൈവം ഇവര്‍ക്കു സമീപസ്ഥനാണ്; അവിടുത്തെ മുഖം ദര്‍ശിച്ചവരാണ് ക്രിസ്ത്യാനികള്‍! ദൈവത്തിന്റെ മുഖം ദര്‍ശിക്കുന്ന കാലംവരെ അവിടുത്തെ രൂപം നിര്‍മ്മിക്കാന്‍ അനുവാദമില്ല! ദര്‍ശിച്ചു കഴിഞ്ഞാല്‍ ആ നിയമത്തിന്റെ പ്രാബല്യം നഷ്ടപ്പെടും! നിയമങ്ങള്‍ മാറുന്നുവെങ്കില്‍, ആ നിയമം വ്യവസ്ഥകളോടെ നല്കപ്പെട്ടതായിരിക്കണം. ഇത്തരത്തില്‍ വ്യവസ്ഥകളോടെ നല്‍കപ്പെട്ട അനേകം കല്പനകള്‍ ദൈവജനത്തിനുണ്ട്. ഈ കല്പന ശ്രദ്ധിക്കുക: "നിന്റെ ദൈവമായ യാഹ്‌വെ തരുന്ന രാജ്യത്തു നീ ദീര്‍ഘകാലം ജീവിച്ചിരിക്കേണ്ടതിനു നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക"(പുറ: 20; 12, 13). യാഹ്‌വെ തരുന്ന രാജ്യത്തു ദീര്‍ഘകാലം ജീവിക്കുകയെന്നാല്‍, എന്നെങ്കിലും ഈ നിയമത്തില്‍നിന്നു മോചനമില്ല എന്നാണു നാം മനസ്സിലാക്കേണ്ടത്! ഭക്ഷണത്തിന്റെ കാര്യത്തില്‍ നല്‍കപ്പെട്ടിരിക്കുന്ന നിയമങ്ങളിലും ഈ മാനദണ്ഡം നാം പരിഗണിക്കണം. അതായത്, നിയമത്തിന്റെ പ്രാബല്യം നഷ്ടപ്പെടുന്നതുവരെയാണ് നിയമം നിലനില്‍ക്കുന്നത്.

ചില മാംസങ്ങള്‍ ഭക്ഷിക്കരുതെന്ന് ഇസ്രായേലിനോട് ദൈവമായ യാഹ്‌വെ കല്പിച്ചിരുന്നു. ശുദ്ധമായത് ഭക്ഷിക്കാന്‍ അനുവദിക്കുകയും അശുദ്ധമായതിനെ നിഷിദ്ധമാക്കുകയുമാണ്‌ ചെയ്തത്. ഇതിനു വ്യക്തമായ കാരണങ്ങളുമുണ്ടായിരുന്നു. ഈ നിയമം നോക്കുക: "അശുദ്ധമായതൊന്നും ഭക്ഷിക്കരുത്. നിങ്ങള്‍ക്കു ഭക്ഷിക്കാവുന്ന മൃഗങ്ങള്‍ ഇവയാണ്: കാള, ചെമ്മരിയാട്, കോലാട്, പുള്ളിമാന്‍, കലമാന്‍, കടമാന്‍, കാട്ടാട്, ചെറുമാന്‍, കവരിമാന്‍, മലയാട്; ഇരട്ടക്കുളമ്പുള്ളവയും അയവിറക്കുന്നവയുമായ എല്ലാ മൃഗങ്ങളെയും ഭക്ഷിക്കാം. എന്നാല്‍, അയവിറക്കുന്നവയോ ഇരട്ടക്കുളമ്പുള്ളവയോ ആയ മൃഗങ്ങളില്‍ ഒട്ടകം, മുയല്‍, കുഴിമുയല്‍ എന്നിവയെ ഭക്ഷിക്കരുത്. അവ അയവിറക്കുന്നവയെങ്കിലും ഇരട്ടക്കുളമ്പില്ലാത്തതുകൊണ്ട് അശുദ്ധമാണ്. പന്നി ഇരട്ടക്കുളമ്പുള്ളതാണെങ്കിലും അയവിറക്കാത്തതാകയാല്‍ അശുദ്ധമാണ്"(നിയമം: 14; 3-8). അശുദ്ധമെന്നു ദൈവം പ്രഖ്യാപിച്ചിട്ടുള്ളവയാണ് നമുക്ക് അശുദ്ധമായിരിക്കുന്നത്. അവ ശുദ്ധീകരിക്കപ്പെടുന്നതുവരെ അശുദ്ധമായിരിക്കും. എന്നാല്‍, ശുദ്ധീകരിക്കപ്പെട്ടതിനുശേഷവും അവയെ അശുദ്ധമായി മാറ്റിനിര്‍ത്തേണ്ടതില്ല. വരാനിരിക്കുന്ന ഒരു ശുദ്ധീകരണ പ്രക്രിയയിലൂടെ സകലതും നമുക്ക് അനുവദനീയമാക്കപ്പെടും. ഒരിക്കല്‍ അശുദ്ധമായി പരിഗണിക്കപ്പെട്ട ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിന്നീട് ശുദ്ധീകരിക്കപ്പെട്ടത് എങ്ങനെയായിരുന്നുവെന്ന് ശ്രദ്ധിക്കുക: "സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ വസ്തുക്കളെയും അവനിലൂടെ അവിടുന്നു തന്നോട് അനുരഞ്ജിപ്പിക്കുകയും അവന്‍ കുരിശില്‍ ചിന്തിയ രക്തംവഴി സമാധാനം സ്ഥാപിക്കുകയും ചെയ്തു"(കൊളോ: 1; 20).

യേഹ്ശുവായുടെ രക്തത്താല്‍ ശുദ്ധീകരിക്കപ്പെട്ടത് മനുഷ്യര്‍ മാത്രമല്ല; മറിച്ച്, സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ വസ്തുക്കളുമാണ്! ഇപ്രകാരം ദൈവം നടത്തിയ ശുദ്ധീകരണ പ്രക്രിയയിലൂടെ എല്ലാം ശുദ്ധമാക്കപ്പെട്ടതുകൊണ്ടാണ് ക്രിസ്ത്യാനിക്ക് എല്ലാ ഭക്ഷണവും അനുവദനീയമായത്. ദൈവത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "ദൈവം വിശുദ്ധീകരിച്ചതിനെ നീ മലിനമെന്നു വിളിക്കരുത്"(അപ്പ. പ്രവര്‍: 11; 9). പത്രോസിന് ഒരു ദിവ്യദര്‍ശനത്തിലൂടെ ദൈവം വെളിപ്പെടുത്തിക്കൊടുത്ത സത്യമാണിത്. ദൈവം ശുദ്ധീകരിച്ചവ അശുദ്ധമാകുന്നത് വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിക്കുമ്പോള്‍ മാത്രമാണ്! ആയതിനാല്‍, വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച വസ്തുക്കള്‍ ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം അശുദ്ധമാണ്! ഈ ഉപദേശംകൂടി ശ്രദ്ധിക്കുക: "ചന്തയില്‍ വില്‍ക്കപ്പെടുന്ന ഏതുതരം മാംസവും വാങ്ങി മനശ്ചാഞ്ചല്യംകൂടാതെ ഭക്ഷിച്ചുകൊള്ളുവിന്‍. കാരണം, ഭൂമിയും അതിലുള്ള സര്‍വ്വവും യാഹ്‌വെയുടേതാണ്"(1കോറി: 10; 25, 26). തുടര്‍ന്നുവരുന്ന ഉപദേശംകൂടി ശ്രദ്ധിക്കുക: "എന്നാല്‍, ആരെങ്കിലും നിന്നോട് ഇതു ബലിയര്‍പ്പിച്ച വസ്തുവാണ് എന്നു പറയുന്നുവെങ്കില്‍, ഈ വിവരം അറിയിച്ച ആളെക്കരുതിയും മനസ്സാക്ഷിയെക്കരുതിയും നീ അതു ഭക്ഷിക്കരുത്"(1കോറി: 10; 28). വിഗ്രഹാര്‍പ്പിതമല്ലാത്ത എന്തും ഭക്ഷിക്കാന്‍ ക്രിസ്ത്യാനിയ്ക്ക് അനുവാദം ലഭിച്ചത് യേഹ്ശുവാ വഴിയാണ്!

യേഹ്ശുവാ വന്നത് നിയമം അസാധുവാക്കാനല്ല; നിയമം പൂര്‍ത്തിയാക്കാനാണ് അവിടുന്ന് വന്നത്. ഇസ്രായേലിനു രക്ഷ പൂര്‍ണ്ണമാകുന്നത് യേഹ്ശുവായിലൂടെ മാത്രമാണെന്ന തിരിച്ചറിവ് നമുക്കുണ്ടായിരിക്കണം. യേഹ്ശുവായെ സ്വീകരിക്കുന്നവര്‍ക്ക് അവിടുന്ന് ശുദ്ധീകരിച്ച സകലതും ശുദ്ധമായിരിക്കുന്നതുകൊണ്ട്, അശുദ്ധവും ശുദ്ധവും എന്ന വേര്‍തിരിവില്ല. ഒരിക്കല്‍ അശുദ്ധമായിരുന്നവ ശുദ്ധീകരിക്കപ്പെട്ടതിനുശേഷവും അശുദ്ധമാണെന്നു പറയുന്നത് അജ്ഞതമൂലമാണ്. അതായത്, അശുദ്ധമായത്‌ ഭക്ഷിക്കരുതെന്ന നിയമം യേഹ്ശുവാ ഇല്ലാതാക്കിയിട്ടില്ല; മറിച്ച്, അശുദ്ധിയെ ഇല്ലാതാക്കി! വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച് വീണ്ടും അശുദ്ധമാക്കുന്നതുവരെ സകലതും ഇനി ശുദ്ധമാണ്! അശുദ്ധമായവ ഭക്ഷിക്കരുതെന്ന നിയമം ഇപ്പോഴും നിലനില്‍ക്കുന്നു എന്ന യാഥാര്‍ത്ഥ്യം വീണ്ടും ഓര്‍മ്മിപ്പിക്കുന്നു!

പന്നിമാംസവും ചന്തയില്‍ വില്‍ക്കപ്പെടുന്ന മറ്റു മാംസങ്ങളും ക്രിസ്ത്യാനിക്ക് അനുവദനീയമായത് എപ്രകാരമാണെന്നു വ്യക്തമാക്കാനാണ് ഇത്രയും കുറിച്ചത്. ഇനി നമുക്ക് വിഷയത്തിലേക്കുവരാം. ഒരു മതത്തിന്റെ നിയമങ്ങള്‍ കുറിക്കപ്പെട്ടിരിക്കുന്നത് ആ മതത്തിന്റെ നിയമഗ്രന്ഥത്തിലാണ്. ഗ്രന്ഥങ്ങള്‍ രചിക്കപ്പെടുന്നതിനു മുന്‍പ് നിയമങ്ങള്‍ വാമൊഴിയായി പകരപ്പെടും. എന്നിരുന്നാലും നൂറ്റാണ്ടുകളോളം രേഖപ്പെടുത്താത്ത നിയമങ്ങളുമായി ഒരു മതവും മുന്നോട്ടുപോകില്ല. മോശയിലൂടെ നല്‍കപ്പെട്ട ദൈവീകനിയമങ്ങള്‍ ഇസ്രായേല്‍ജനത്തിനു മനഃപാഠമായിരുന്നെങ്കിലും അവയെല്ലാം രേഖപ്പെടുത്തി സൂക്ഷിച്ചിരുന്നു. ഇസ്ലാംമതത്തിനും ബുദ്ധമതത്തിനും സിക്കുമതത്തിനും അവരുടേതായ നിയമങ്ങളുണ്ട്. അവയെല്ലാം ലിഖിതരൂപത്തില്‍ സൂക്ഷിച്ചിട്ടുമുണ്ട്. എന്നാല്‍, ഹിന്ദുമതത്തിന്റെ നിയമങ്ങള്‍ എന്താണെന്ന് സംഘപരിവാരങ്ങള്‍ക്കുപോലും അറിയില്ല. വേദങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഹിന്ദുമതം നിലനില്‍ക്കുന്നതെന്ന് അവര്‍ പറയുന്നുവെങ്കിലും നിയമങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യം ആര്‍ക്കുമില്ല. എന്തെന്നാല്‍, വേദങ്ങളും ഉപനിഷത്തുകളും പറയുന്നത് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ്! അതിനാല്‍ത്തന്നെ, ഒരുകാര്യത്തിലും ഏകാഭിപ്രായം രൂപീകരിക്കാന്‍ ഈ മതത്തിനു സാധിക്കില്ല! അതുകൊണ്ടാണ് ഹിന്ദുമതം ശൈവാവസ്ഥയില്‍നിന്ന് ബാല്യത്തിലേക്കുപോലും കടന്നിട്ടില്ല എന്ന് മനോവ പറഞ്ഞത്. നിയമാവലികളൊക്കെ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ഒരു പുതുതലമുറ മതമാണ്‌ ഹിന്ദുമതം!

നാം പ്രാരംഭത്തില്‍ ചര്‍ച്ചചെയ്തതുപോലെ, നായാടിമുതല്‍ നമ്പൂരിവരെയുള്ള സമൂഹങ്ങളെ ഒരു കുടക്കീഴിലാക്കി തട്ടിക്കൂട്ടിക്കൊണ്ടിരിക്കുന്ന ഈ മതത്തിനു വ്യക്തമായ നിയമങ്ങള്‍ ഇല്ലെന്നു മാത്രമല്ല, ദൈവസങ്കല്പങ്ങളില്‍പ്പോലും ഏകീകരിക്കപ്പെട്ട അവസ്ഥയില്ല. മലദൈവങ്ങളെ ആരാധിക്കുന്ന ആദിവാസി സമൂഹങ്ങള്‍ക്ക് നമ്പൂരിമാരുടെ ദൈവസങ്കല്പങ്ങളെ അറിയുകപോലുമില്ല എന്നതും ഓര്‍ക്കണം. 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്നു പഠിപ്പിച്ച ശ്രീ നാരായണ ഗുരുവിന്റെ അനുയായികളുടെ ദൈവങ്ങളില്‍ ഒരുവനാണ് നാരായണഗുരു! നമ്പൂരിമാര്‍ ഈ ദൈവത്തെയോ മലദൈവങ്ങളെയോ ആരാധിക്കുന്നവരാണോ? പരസ്പരം അംഗീകരിക്കാത്ത ദൈവസങ്കല്പങ്ങളുമായി നിലകൊള്ളുന്ന സമൂഹങ്ങളെയെല്ലാം ഒരു മാലയില്‍ കോര്‍ക്കാനുള്ള പരീക്ഷണത്തിലാണ് സംഘപരിവാരങ്ങള്‍! ദൈവസങ്കല്പങ്ങള്‍ ഇവിടെ നില്‍ക്കട്ടെ! ഇനി നമുക്ക് യഥാര്‍ത്ഥ വിഷയത്തിലേക്കു പ്രവേശിക്കാം.

പശുക്കളെ കൊല്ലരുതെന്നും മാംസം ഭക്ഷിക്കരുതെന്നും പാടിനടക്കുന്ന സംഘപരിവാരങ്ങള്‍ ഒരുകാര്യം വ്യക്തമാക്കണം. ഏതു മതഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ ഇത് പറയുന്നത്. നായാട്ടു നടത്തി ഭക്ഷിക്കുന്നവരായ നായാടികളെ എങ്ങനെയാണു ഹിന്ദുമതത്തില്‍ അംഗങ്ങളാക്കുന്നത്? ഗോത്രവര്‍ഗ്ഗക്കാരുടെ ഭക്ഷണം വന്യമൃഗങ്ങളുടെ മാംസമാണ്! വേദങ്ങളെയും ഉപനിഷത്തുകളെയും അടിസ്ഥാനപ്പെടുത്തിയാണ് ഹിന്ദുമതം നിലകൊള്ളുന്നതെങ്കില്‍, ഈ ഗ്രന്ഥങ്ങള്‍ ഉപദേശിക്കുന്നത് 'ഗോമാംസം' ഭക്ഷിക്കാനാണെന്ന് സംഘപരിവാരങ്ങള്‍ക്ക് അറിയില്ലേ? അറിയില്ലെങ്കില്‍ മനോവ പറഞ്ഞുതരാം.

ഗോമാംസം ഭക്ഷിച്ചു പാണ്ഡിത്യം നേടൂ!

ഇത് പറയുന്നത് മനോവയല്ല; മറിച്ച്, ഹിന്ദുക്കളുടെ മതഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്നതാണ്! ഡോ. വെങ്ങാനൂര്‍ ബാലകൃഷ്ണന്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുള്ള നൂറ്റിയെട്ട് ഉപനിഷത്തുകളുടെ സമാഹാരം ഇന്ന് വിപണിയില്‍ ലഭ്യമാണ്. നൂറ്റിയെട്ട് ഉപനിഷത്തുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് പത്ത് ഉപനിഷത്തുകളാണെന്നു ഹിന്ദുമത ആചാര്യന്മാര്‍ പറയുന്നു. 'ദശോപനിഷത്തുകള്‍' എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ ദാശോപനിഷത്തില്‍ത്തന്നെ പ്രധാനപ്പെട്ടതാണ് 'ബൃഹദാരണ്യകോപനിഷത്ത്'! ഇതിലെ ആറാം അദ്ധ്യായത്തിലെ നാലാം ബ്രാഹ്മണ മന്ത്രത്തില്‍ പതിനേഴുമുതല്‍ പത്തൊന്‍പതുവരെ ശ്ലോകങ്ങളില്‍ എന്താണു പറയുന്നതെന്ന് 'ഗോമാതാവിന്റെ' മക്കള്‍ അറിഞ്ഞിരിക്കണം. പതിനേഴാമത്തെ ശ്ലോകത്തില്‍ ഇങ്ങനെയാണു പറയുന്നത്: "പാണ്ഡിത്യവും വിവേകവും നിറഞ്ഞ പുത്രിയുണ്ടാകണമെന്നും, ആ പുത്രി നൂറു കൊല്ലം ജീവിക്കണമെന്നും ആഗ്രഹിക്കുന്നവന്‍, എള്ള് ചേര്‍ത്ത അരി വേവിച്ച് നെയ്യും കൂട്ടി പുരുഷനും സ്ത്രീയും ഭക്ഷിക്കണം"(ബൃഹദാരണ്യകോപനിഷത്ത്: അദ്ധ്യായം: 6 ; മന്ത്രം: 4 ; ശ്ലോകം: 17). അടുത്ത ശ്ലോകം എന്താണെന്നു ശ്രദ്ധിക്കുക: "പാണ്ഡിത്യം തികഞ്ഞവനും ശ്രേയസ്സുറ്റവനും നല്ല വാക്കുകള്‍ പറയുന്നവനുമായ പുത്രന്‍ തനിക്കുണ്ടാകണമെന്നും, അവന്‍ വേദങ്ങളെല്ലാം പഠിക്കണമെന്നും ആഗ്രഹിക്കുന്നുവെങ്കില്‍, നൂറു വര്‍ഷം ജീവിച്ചിരിക്കണമെന്ന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, മാംസം ചേര്‍ത്ത ഭക്ഷണം പാകംചെയ്തു നെയ്യും കൂട്ടി രണ്ടുപേരും ഭക്ഷിക്കണം. മാംസം ഉക്ഷത്തിന്റെയോ ഋഷഭത്തിന്റെയോ ആകാം"(ബൃഹദാരണ്യകോപനിഷത്ത്: അദ്ധ്യായം: 6 ; മന്ത്രം: 4 ; ശ്ലോകം: 18, 19). ഉക്ഷം, ഋഷഭം എന്നീ സംസ്കൃത പദങ്ങളുടെ അര്‍ത്ഥം കാള എന്നാണ്! അതായത്, നല്ല പാണ്ഡിത്യവും ഓജസ്സും സൗന്ദര്യവുമുള്ള പുരുഷനു ജന്മം നല്‍കാന്‍ ആഗ്രഹിക്കുന്ന ദമ്പതികള്‍ ചെയ്യേണ്ട കാര്യമാണ് ഉപനിഷത്തില്‍ എഴുതിവച്ചിരിക്കുന്നത്!

കാളയും പശുവും തമ്മില്‍ ലിംഗ വ്യത്യാസം മാത്രമേയുള്ളൂ എന്നാണു മനോവ കരുതുന്നത്. ഹിന്ദുമതത്തിന്റെ ഗ്രന്ഥങ്ങളില്‍ എഴുതിവച്ചിരിക്കുന്ന ഈ ഉപദേശങ്ങളെ സ്വീകരിക്കാന്‍ തയ്യാറാകാത്ത ശുംഭന്മാരെ ഹിന്ദുവായി പരിഗണിക്കാന്‍ കഴിയുമോ? ബാബാ രാംദേവും യോഗി ആദിത്യനാഥും പഠിച്ച പുസ്തകങ്ങളില്‍ ഇതൊന്നും കണ്ടില്ലേ? ഗോമാംസം ഭക്ഷിച്ചാല്‍ പാണ്ഡിത്യം ലഭിക്കും എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ മന്ദബുദ്ധികള്‍! ഇവരുടെ മാതാപിതാക്കള്‍ പുല്ലുതിന്നതുകൊണ്ട് ഇവര്‍ കന്നുകാലികളായി പിറന്നു! സംഘപരിവാരങ്ങളുടെ എല്ലാ വിവരക്കേടുകളുടെയും കാരണം, ഇവര്‍ക്ക് ജന്മം നല്‍കിയവര്‍ ഗോമാംസം ഭക്ഷിക്കാന്‍ തയ്യാറാകാത്തതാണ്!

ബ്രാഹ്മണസമൂഹം ഗോമാംസം ഭക്ഷിച്ചിരുന്നതുകൊണ്ടാണ് ഇവര്‍ എഴുതിയുണ്ടാക്കിയ ഉപനിഷത്തുകളില്‍ ഇതിന്റെ മാഹാത്മ്യം വര്‍ണ്ണിച്ചിരിക്കുന്നത്. തങ്ങള്‍ ഭക്ഷിക്കാത്ത ഗോമാംസത്തെ വിശിഷ്ടമായ ഭോജ്യമായി ബ്രാഹ്മണര്‍ പ്രകീര്‍ത്തിക്കുമെന്നു കരുതാന്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും സാധിക്കില്ല! ഗോമാംസം ഭക്ഷിക്കുന്നത് പാപമാണെങ്കില്‍ ഉപനിഷത്ത് നല്‍കുന്ന ഈ ഉപദേശം ആരോടാണ്? പാപംചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഗ്രന്ഥമായി ഉപനിഷത്തുകളെ കണക്കാക്കാന്‍ കഴിയുമോ? വേദങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഹിന്ദുമതം നിലകൊള്ളുന്നതെന്ന വാദത്തില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍ ഗോമാംസം ഭക്ഷിക്കുന്നവരെ നാടുകടത്താന്‍ ഹിന്ദുക്കള്‍ ശ്രമിക്കില്ല. ഈ അടുത്തകാലത്തു തട്ടിക്കൂട്ടിയ ഒരു പൈശാചിക മതം എന്നതില്‍ക്കവിഞ്ഞ്‌ ഹിന്ദുമതത്തിന് വേദങ്ങളുമായി ഒരു ബന്ധവുമില്ലെന്നതാണു വസ്തുത. മതഗ്രന്ഥമോ മതനിയമങ്ങളോ ഇതുവരെ ഇവര്‍ രൂപപ്പെടുത്തിയിട്ടില്ല എന്നതും ഓര്‍ക്കണം. ദശോപനിഷത്തില്‍നിന്നു നാം മനസ്സിലാക്കിയ ഈ യാഥാര്‍ത്ഥ്യങ്ങളിലൂടെ ചുരുളഴിയുന്നത് ഹിന്ദുമതത്തിന്റെ കാപട്യങ്ങളും ദുരൂഹതകളുമാണ്.

ഇന്ത്യയിലെ ആര്യ-ദ്രാവിഡ സംസ്കാരങ്ങള്‍ക്ക്‌ ഹിന്ദുമതവുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് ആരും ധരിക്കരുത്. ആര്യന്മാരും ദ്രാവിഡരും മാംസം ഭക്ഷിക്കുന്ന സമൂഹങ്ങളായിരുന്നു. അങ്ങനെയെങ്കില്‍, പുല്ലു തിന്നു ജീവിക്കുന്ന ഈ പുതിയ സമൂഹവുമായി ആര്യന്മാര്‍ക്കും ദ്രാവിഡര്‍ക്കും എന്തു പൊരുത്തമാണുള്ളത്?! ഇന്ത്യയില്‍ കുടിയേറിയ ആര്യന്മാരുടെ സംഭാവനയാണ് വേദങ്ങളും ഉപനിഷത്തുകളും. ഗ്രീക്ക് മിത്തോളജിയുടെ ശക്തമായ സ്വാധീനം ഈ ഗ്രന്ഥങ്ങളില്‍ ദര്‍ശിക്കാന്‍ സാധിക്കും. അതുപോലെതന്നെ, ഇസ്രായേലിന്റെ നിയമങ്ങളെ സംബന്ധിച്ചും അവരുടെ ജീവിതരീതികളെ സംബന്ധിച്ചും വ്യക്തമായ അറിവുള്ള സമൂഹമാണ് ആര്യന്മാര്‍! അതിനാല്‍ത്തന്നെ, ഇവരുടെ ഗ്രന്ഥ രചനയില്‍ ഇസ്രായേലിന്റെ നിയങ്ങളും അറിവുകളും സ്വാധീനം ചെലുത്താനുള്ള സാധ്യത ഏറെയാണ്‌! കാളയിറച്ചിയുടെ മാഹാത്മ്യം വിവരിച്ചിരിക്കുന്നത് ശ്രദ്ധിക്കുമ്പോള്‍ ഇത് മനസ്സിലാക്കാന്‍ സാധിക്കും. ഹിന്ദുമതത്തെ സംബന്ധിച്ചുള്ള ദുരൂഹതകള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്ന കണ്ടെത്തലുകളാണ് ഇവയെല്ലാം.

ഇന്ത്യയില്‍ ജാതിവ്യവസ്ഥ കൊണ്ടുവന്നത് ആര്യന്മാരായിരുന്നുവെങ്കിലും അക്കാലത്തൊന്നും ഹിന്ദുമതം സ്ഥാപിക്കപ്പെട്ടിരുന്നില്ല. ബ്രാഹ്മണര്‍ എന്ന ഉയര്‍ന്ന ജാതിയെ സ്വയം എടുത്തണിയുക മാത്രമാണ് ആര്യന്മാര്‍ ചെയ്തത്. മറ്റു ജനതകളുടെമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമായി ഇതിനെ കാണാം. മാത്രവുമല്ല, ഇവര്‍ സസ്യഭുക്കുകള്‍ ആയിരുന്നില്ല എന്നതും നാം തിരിച്ചറിയണം. എല്ലാ സമൂഹങ്ങളിലും ഉള്ളതുപോലെ ഇവരിലും ചിലര്‍ സസ്യഭുക്കുകള്‍ ആയിരുന്നിരിക്കാം. ബുദ്ധിയും ആരോഗ്യവുമുള്ള പുത്രന്മാരെ ജനിപ്പിക്കാന്‍ കാളയിറച്ചി ധാരാളമായി ഭക്ഷിക്കാന്‍ ദമ്പതിമാരെ ഉപദേശിച്ചതിലൂടെ ഇക്കാര്യം സ്ഥിരീകരിക്കപ്പെടുന്നു. അങ്ങനെയെങ്കില്‍ ഹിന്ദുമതത്തിന്റെ ഉത്ഭവം എവിടെനിന്നായിരിക്കും? ഇവിടെയാണു നാം ജ്ഞാനം ഉപയോഗിക്കേണ്ടത്! ആര്യന്മാര്‍ എഴുതിയുണ്ടാക്കിയ പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും കഥാപാത്രങ്ങളെ ദൈവങ്ങളായി സ്വീകരിച്ചുകൊണ്ട് ആരംഭിച്ച ആരാധനകളുടെ ആധുനീക രൂപമാണ് ഹിന്ദുമതം. പ്രകൃതിശക്തികളെ ആരാധിച്ചിരുന്ന അനേകം അപരിഷ്കൃത സമൂഹങ്ങള്‍ ഇന്ത്യയിലുണ്ടായിരുന്നു. ഇവര്‍ ആരാധിച്ചിരുന്ന ശക്തികള്‍ക്ക് ആള്‍രൂപം നല്‍കാന്‍ ആര്യന്മാരുടെ കഥാപാത്രങ്ങള്‍ നിമിത്തമായി. ഈ കഥാപാത്രങ്ങളെല്ലാം ജീവിച്ചിരുന്ന വ്യക്തികളായിരുന്നു എന്ന മിഥ്യാബോധം ഇവരില്‍ ഉണര്‍ന്നതുകൊണ്ട്, ശ്രീരാമന്‍ എന്ന കഥാപാത്രത്തിന്റെ ജന്മസ്ഥലം അയോധ്യയാണെന്ന് ഇവര്‍ വിശ്വസിക്കുന്നു. ഇല്ലാത്ത ഒന്ന് ഉണ്ടെന്നു ധരിക്കുന്ന മിഥ്യാബോധമാണ് എല്ലാ വിജാതിയതയുടെയും അടിസ്ഥാനം!

മറ്റൊരു മതത്തില്‍നിന്നു ഹിന്ദുമതത്തിലേക്ക് ആളുകള്‍ പ്രവേശിക്കുന്നത് ആര്യസമാജം വഴിയാണെന്നു നമുക്കറിയാം. ഹിന്ദുമതത്തിന്റെ ഉദ്ഭവം ആര്യസംസ്കാരത്തില്‍ നിന്നായിരുന്നു എന്ന പ്രഖ്യാപനമാണ് ഇതിലൂടെ ഹിന്ദുക്കള്‍ നടത്തുന്നത്. അങ്ങനെയെങ്കില്‍, പശുവിറച്ചിയെ ദേശീയ ഭക്ഷണമായി പ്രഖ്യാപിക്കാന്‍ സംഘപരിവാരങ്ങള്‍ മുന്‍കൈയെടുക്കണം! ഒരുകാര്യംകൂടി സംഘപരിവാരങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ്: ആര്‍ഷഭാരത സംസ്ക്കാരമാണ് ഹിന്ദുമതത്തിന്റെ അസ്ഥിത്വമെങ്കില്‍ പശുവിറച്ചി ഭക്ഷിക്കുന്നവരെ എതിര്‍ക്കാന്‍ നിങ്ങള്‍ക്കു കഴിയില്ല! ഇന്ത്യയില്‍നിന്നെന്നല്ല, ഈ ഭൂമുഖത്തുനിന്നുതന്നെ പുറത്തുപോകേണ്ടവര്‍ നിങ്ങളാണ്!

ഹിന്ദുമതത്തെ സംബന്ധിച്ചുള്ള ചിന്തകളില്‍നിന്ന് കാളയിറച്ചിയിലേക്കുതന്നെ തിരികെവരാന്‍ സമയമായി. ആയതിനാല്‍, ഈ വിഷയത്തെക്കുറിച്ചു ബൈബിളിലെ ദൈവം എന്താണു പറയുന്നതെന്നു പരിശോധിക്കാം.

ഇസ്രായേല്‍ജനവും കാളയിറച്ചിയും!

കാളയിറച്ചിയേക്കാള്‍ ശ്രേഷ്ഠമായ മറ്റൊരു മാംസവും തന്റെ ജനത്തിനു ഭക്ഷണമായി യാഹ്‌വെ നിര്‍ദ്ദേശിച്ചിട്ടില്ല. ശുദ്ധമായ മൃഗങ്ങളുടെ പട്ടിക അവതരിപ്പിച്ചപ്പോള്‍ പ്രഥമ സ്ഥാനത്തു കാളയെയാണ് നിര്‍ദ്ദേശിച്ചത്. കാളയ്ക്കു ശേഷമാണ് ചെമ്മരിയാടിനും കോലാടിനും പുള്ളിമാനുമൊക്കെ സ്ഥാനം നല്‍കിയിരിക്കുന്നത് എന്നകാര്യം പ്രാരംഭത്തില്‍ത്തന്നെ നാം മനസ്സിലാക്കി! കാളയിറച്ചിയുടെ പ്രാധാന്യമാണ് ഇവിടെ നാം തിരിച്ചറിയേണ്ടത്. ബുദ്ധിശക്തിയിലും കായികക്ഷമതയിലും മറ്റേതൊരു ജനതയെക്കാളും ശ്രേഷ്ഠമായ ഒരു ജനതയെ വാര്‍ത്തെടുക്കാന്‍, അവരുടെ ഭക്ഷണരീതി ക്രമീകരിക്കുകയായിരുന്നു യാഹ്‌വെ!

ലക്ഷക്കണക്കിനു ജനങ്ങള്‍ അധിവസിച്ചിരുന്ന ഭൂമിയില്‍നിന്ന് യാക്കോബിനെയും അവന്റെ പന്ത്രണ്ടു മക്കളെയും ദൈവം തിരഞ്ഞെടുത്തു. എഴുപതുപേര്‍ മാത്രമായിരുന്നപ്പോള്‍ ഇവര്‍ ഈജിപ്തില്‍ എത്തിപ്പെടുകയും നാനൂറു വര്‍ഷങ്ങള്‍ക്കുശേഷം അവിടെനിന്നു പുറത്തുവരികയും ചെയ്തു. അന്ന് ഇവരുടെ സംഖ്യ ഇരുപതു ലക്ഷമായിരുന്നു. മറ്റു ജനതകളെ അപേക്ഷിച്ച് ചെറിയൊരു സമൂഹമായിരുന്ന ഈ ജനത്തെ ലോകത്തിനു ദൃഷ്ടാന്തമാക്കി മാറ്റാന്‍ നിയമങ്ങളും ചട്ടങ്ങളും നല്‍കിയത് ഇവരുടെ ദൈവമായ യാഹ്‌വെയാണ്! മോശയുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "യാഹ്‌വെ നിങ്ങളെ സ്നേഹിച്ചതും തിരഞ്ഞെടുത്തതും മറ്റു ജനതകളെക്കാള്‍ നിങ്ങള്‍ എണ്ണത്തില്‍ കൂടുതലായിരുന്നതുകൊണ്ടല്ല; നിങ്ങള്‍ മറ്റെല്ലാ ജനതകളെയുംകാള്‍ ചെറുതായിരുന്നു"(നിയമം: 7; 7). ഈ ചെറിയ അജഗണത്തെ ഭൂമിയിലെ എല്ലാ ജനതകളെയുംകാള്‍ ഉന്നതരും ശക്തരുമാക്കാന്‍ സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ ഇവര്‍ക്കു നിയമങ്ങളും ചട്ടങ്ങളും നല്‍കി. ഈ നിയമങ്ങളുടെയും ചട്ടങ്ങളുടെയും പിന്‍ബലത്തിലാണ് ഇസ്രായേല്‍ജനത ലോകത്തിന് ഒരു ദൃഷ്ടാന്തമായി വളര്‍ന്നത്!

ഈ വചനം ശ്രദ്ധിക്കുക: "ഇതാ, നിങ്ങള്‍ കൈവശമാക്കാന്‍ പോകുന്ന രാജ്യത്ത് നിങ്ങളനുഷ്ഠിക്കേണ്ടതിന് എന്റെ ദൈവമായ യാഹ്‌വെ എന്നോടു കല്പിച്ചപ്രകാരം അവിടുത്തെ ചട്ടങ്ങളും കല്പനകളും നിങ്ങളെ ഞാന്‍ പഠിപ്പിച്ചിരിക്കുന്നു. അവയനുസരിച്ചു പ്രവര്‍ത്തിക്കുവിന്‍. എന്തെന്നാല്‍, അതു മറ്റു ജനതകളുടെ ദൃഷ്ടിയില്‍ നിങ്ങളെ ജ്ഞാനികളും വിവേകികളുമാക്കും. അവര്‍ ഈ കല്പനകളെപ്പറ്റി കേള്‍ക്കുമ്പോള്‍ മഹത്തായ ഈ ജനത ജ്ഞാനവും വിവേകവുമുള്ളവര്‍ തന്നെ എന്നു പറയും. നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ യാഹ്‌വെ നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറെ ഏതു ശ്രേഷ്ഠജനതയാണുള്ളത്? ഞാന്‍ ഇന്നു നിങ്ങളുടെ മുമ്പില്‍ വച്ചിരിക്കുന്ന നിയമസംഹിതയിലേതുപോലെ നീതിയുക്തമായ ചട്ടങ്ങളും നിയമങ്ങളും മറ്റേതു ശ്രേഷ്ഠ ജനതയ്ക്കാണുള്ളത്?"(നിയമം: 4; 5-8). ലോകത്തിനു മുന്‍പില്‍ ഇസ്രായേലിനെ ഉയര്‍ത്തിനിര്‍ത്തുന്നത് യാഹ്‌വെ നല്‍കിയ നിയമങ്ങളും ചട്ടങ്ങളും മൂലമാണ്! നിയമങ്ങളാലും ചട്ടങ്ങളാലും ഇസ്രായേല്‍ജനത്തെ ലോകത്തിന്റെ അനുഗൃഹമാക്കി മാറ്റി! ഈ ചെറിയ അജഗണംലോകത്തിനു നല്‍കിയ സംഭാവനകളോടു തുലനംചെയ്യാന്‍, ലോകത്തുള്ള മറ്റെല്ലാ ജനതകളുടെയും സംഭാവനകള്‍ ചേര്‍ത്തുവച്ചാലും സാധിക്കില്ല! ഇത്തരത്തില്‍ ഇവരെ വാര്‍ത്തെടുത്ത നിയമങ്ങളും ചട്ടങ്ങളും അനുകരിക്കാന്‍ തയ്യാറായവരും, ഈ നിയമങ്ങളാലും ചട്ടങ്ങളാലും അനുഗ്രഹിക്കപ്പെട്ടു!

തന്റെ ജനം ലോകത്തുള്ള മറ്റേതൊരു ജനതയെയുംകാള്‍ വിവേകികളും ജ്ഞാനികളും ശക്തരും ആകേണ്ടതിനുവേണ്ടി ഇവരുടെ ഭക്ഷണരീതികള്‍ യാഹ്‌വെ ക്രമീകരിച്ചു. ശ്രേഷ്ഠമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുത്ത്, അത് ഇവര്‍ക്കു ചട്ടമായി നല്കിയതും വ്യക്തമായ പദ്ധതിയോടെയായിരുന്നു. ഭക്ഷണരീതികള്‍ നിയമംമൂലം ക്രമീകരിച്ചില്ലെങ്കില്‍ വീഴ്ച്ചവരുത്താനുള്ള സാധ്യത മുന്നില്‍ക്കണ്ടായിരുന്നു അത്! പോഷകമൂല്യം കൂടുതലുള്ളവയെ ശുദ്ധമെന്നും, പോഷകഗുണങ്ങള്‍ താരതമ്യേന കുറവുള്ളവയെ അശുദ്ധമെന്നും വേര്‍തിരിച്ചുകൊണ്ടാണ് ഈ ക്രമീകരണം അവിടുന്ന് നടത്തിയത്! ചുവന്ന നിറമുള്ള മാംസങ്ങളെ ശുദ്ധമെന്നു പ്രഖ്യാപിച്ചത് ഇസ്രായേലിനെ ജ്ഞാനികളും വിവേകികളും ശക്തരുമാക്കാന്‍ വേണ്ടിയായിരുന്നു! ശുദ്ധമെന്നു പ്രഖ്യാപിച്ച മാംസങ്ങളുടെ മുന്‍ഗണനാക്രമം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഇസ്രായേലിനു ഭക്ഷിക്കാന്‍ അനുവദിച്ച മാംസങ്ങളില്‍ പ്രഥമസ്ഥാനത്തു നിര്‍ത്തിയിരിക്കുന്നത് കാളയിറച്ചിയാണ്! ഭക്ഷിക്കാവുന്ന മൃഗങ്ങളെ മുന്‍ഗണനാ ക്രമത്തില്‍ ശ്രദ്ധിക്കുക: "കാള, ചെമ്മരിയാട്, കോലാട്, പുള്ളിമാന്‍, കലമാന്‍, കടമാന്‍, കാട്ടാട്, ചെറുമാന്‍, കവരിമാന്‍, മലയാട്"(നിയമം: 14; 4, 5). ഈ മൃഗങ്ങളുടെ മാംസങ്ങള്‍ ചുവന്ന നിറമുള്ളവയാണ്. ഇവയുടെ പോഷക ഗുണങ്ങളെ സംബന്ധിച്ചു ചര്‍ച്ച ചെയ്യുന്നതിനുമുമ്പ് മത്സ്യങ്ങളെ സംബന്ധിച്ചുള്ള നിയമങ്ങള്‍ പരിശോധിക്കാം.

"ജലജീവികളില്‍ ചിറകും ചെതുമ്പലും ഉള്ളവയെല്ലാം നിങ്ങള്‍ക്കു ഭക്ഷിക്കാം. എന്നാല്‍, ചിറകും ചെതുമ്പലും ഇല്ലാത്തവയെ ഭക്ഷിക്കരുത്. അവ അശുദ്ധമാണ്"(നിയമം: 14; 9, 10). ചെതുമ്പലുള്ള മത്സ്യങ്ങളുടെ പോഷകമൂല്യത്തെക്കുറിച്ചും പ്രതിരോധശക്തിയെക്കുറിച്ചും നമുക്കെല്ലാം അറിവുള്ളതാണ്. ആരോഗ്യശാസ്ത്രം കണ്ടെത്തിയ അനേകം സത്യങ്ങള്‍ ഇക്കാര്യങ്ങള്‍ ശരിവയ്ക്കുന്നു! പക്ഷികളെ സംബന്ധിച്ചുള്ള നിയമം നോക്കുക: "ശുദ്ധിയുള്ള എല്ലാ പക്ഷികളെയും ഭക്ഷിച്ചുകൊള്ളുവിന്‍. നിങ്ങള്‍ ഭക്ഷിക്കരുതാത്ത പക്ഷികള്‍ ഇവയാണ്: എല്ലാത്തരത്തിലുംപെട്ട കഴുകന്‍, ചെമ്പരുന്ത്, കരിംപരുന്ത്, ഗൃദ്ധ്രം, പ്രാപ്പിടിയന്‍, പരുന്ത്, കാക്ക, ഒട്ടകപ്പക്ഷി, രാനത്ത്, കടല്‍പ്പാത്ത, ചെങ്ങാലിപ്പരുന്ത്, മൂങ്ങ, കൂമന്‍, അരയന്നം, ഞാറപ്പക്ഷി, കരിങ്കഴുകന്‍, നീര്‍ക്കാക്ക, കൊക്ക്, എരണ്ട, കാട്ടുകോഴി, നരിച്ചീര്‍ എന്നിവ"(നിയമം: 14; 11-18). പക്ഷികളില്‍ ഏറ്റവും ഔഷധഗുണമുള്ളതും പോഷകമൂല്യമുള്ളതുമായ കാടപ്പക്ഷിയെയാണ് ഇസ്രായേല്‍ജനത്തിനു യാഹ്‌വെ നല്‍കിയത്. കാനാന്‍ദേശത്തെക്കുള്ള യാത്രയില്‍ നാല്പ്പതുവര്‍ഷം ഇവര്‍ക്കു ഭക്ഷിക്കാന്‍ നല്‍കിയത് കാടപ്പക്ഷികളെയായിരുന്നു. ഈ ബൈബിള്‍ഭാഗം ശ്രദ്ധിക്കുക: "യാഹ്‌വെ മോശയോട് അരുളിച്ചെയ്തു: ഇസ്രായേല്‍ക്കാരുടെ പരാതികള്‍ ഞാന്‍ കേട്ടു. അവരോടു പറയുക: സായംകാലത്തു നിങ്ങള്‍ മാംസം ഭക്ഷിക്കും; പ്രഭാതത്തില്‍ തൃപ്തിയാവോളം അപ്പവും. യാഹ്‌വെയായ ഞാനാണു നിങ്ങളുടെ ദൈവമെന്ന് അപ്പോള്‍ നിങ്ങള്‍ മനസ്സിലാക്കും. വൈകുന്നേരമായപ്പോള്‍ കാടപ്പക്ഷികള്‍ വന്ന് പാളയം മൂടി"(പുറ: 16; 11-13). എന്തുകൊണ്ടാണ് ഇസ്രായേല്‍ ജനത്തിനു കാടപ്പക്ഷിയെ നല്‍കിയത്? കോഴിയെ നല്‍കാതെ ചുവന്ന മാംസമുള്ള കാടപ്പക്ഷിയെ നല്‍കിയതിനുപിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ട്.

'ആയിരം കോഴിക്ക് അര കാട' എന്ന് നാം കേട്ടിട്ടുണ്ട്. കാടപ്പക്ഷിയുടെ പോഷകമൂല്യം അത്രത്തോളം വലുതാണ്‌. മാത്രവുമല്ല, കോഴിയിറച്ചി നമ്മുടെ ശരീരത്തിന് വളരെയേറെ ദോഷം വരുത്തുന്ന ഭക്ഷണവുമാണ്! വെളുത്ത ഇറച്ചിയുള്ള പക്ഷിയാണ് കോഴി. കോഴിയിറച്ചി അധികമായി ഈസ്ട്രജന്‍ ഉത്പാദനത്തിനു കാരണമാകുന്നതിനാല്‍, ഇതു ഭക്ഷിക്കുന്നതിലൂടെ 'സ്ത്രീഹോര്‍മ്മോണ്‍' അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നു. സ്ത്രീകളുടെ സ്തനങ്ങളും നിതംബവും വലുതാകാന്‍ കോഴിയിറച്ചി സഹായിക്കുമെന്ന് വൈദ്യശാസ്ത്രം വ്യക്തമാക്കിയിട്ടുണ്ട്. കോഴിയിറച്ചി അമിതമായി ഭക്ഷിക്കുന്ന ദമ്പതിമാര്‍ക്ക് ആണ്‍കുട്ടികള്‍ ജനിച്ചാല്‍, അവര്‍ക്ക് പൗരുഷത്തിനു പകരം സ്ത്രൈണതയ്ക്കു സാധ്യത കൂടുതലാണ്. ശക്തിയും ഓജസ്സുമില്ലാത്ത പുരുഷന്മാര്‍ ജനിക്കുന്നതിനു കാരണമാകുന്ന ഭക്ഷണം ഇസ്രായേലിനു ദൈവം നല്‍കിയില്ല. കേരളത്തില്‍ 'ഫെമിനിസ്റ്റുകളായ' പുരുഷമാര്‍ വര്‍ദ്ധിച്ചുവരുന്നതിന്റെ കാരണം അന്വേഷിച്ചാല്‍ അത് കോഴിക്കൂട്ടില്‍ ചെന്നുനില്‍ക്കും! നിങ്ങളുടെ ആണ്‍കുട്ടികള്‍ക്ക് അമിതമായി കോഴിയിറച്ചി നല്‍കി അവരെ സ്ത്രീകളാക്കി വളര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കുക!

ഇസ്രായേലിനെ ശക്തിയുടെ പ്രതീകമായി രൂപപ്പെടുത്താന്‍ യാഹ്‌വെ നടത്തിയ ക്രമീകരണങ്ങള്‍ ശ്രദ്ധേയമാണ്! ചുവന്ന ഇറച്ചിയെ അകറ്റിനിര്‍ത്താന്‍ ആധുനീക ലോകം കല്പിക്കുമ്പോള്‍, സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അവിടുത്തെ ജനത്തിനു നല്‍കിയത് ചുവന്ന നിറമുള്ള മാംസം മാത്രമാണ്! ഇസ്രായേലില്‍ ആരും 'കൊളസ്ട്രോള്‍' ബാധിച്ചു മരിച്ചില്ല! ജ്ഞാനവും വിവേകവും ദീര്‍ഘയുസുമുള്ള ഒരു ജനതയെയാണ്‌ യാഹ്‌വെ വാര്‍ത്തെടുത്തത്! ചുവന്ന നിറമുള്ള മാംസം കൂടുതലായി ഭക്ഷിക്കാന്‍ കല്പിച്ചത് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയാണ്. അതിനാല്‍ത്തന്നെ, ഈ മാംസം നിങ്ങളെ ഒരുതരത്തിലും ഉപദ്രവമേല്‍പിക്കില്ല. ഇതിനു വിരുദ്ധമായ എല്ലാ ഉപദേശങ്ങളെയും തള്ളിക്കളയുക. മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ഒന്നാണ് കൊഴുപ്പ്. കൊഴുപ്പിന്റെ അഭാവം രോഗപ്രതിരോധശേഷി ഇല്ലാതാക്കുകയും മനുഷ്യനെ രോഗിയാക്കി മാറ്റുകയും ചെയ്യും! ചുവന്ന മാംസത്തില്‍ അടങ്ങിയിരിക്കുന്ന അനേകം ജീവകങ്ങളെക്കുറിച്ചുള്ള അവബോധം ആധുനീക ലോകത്തിനുണ്ട്. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും കുറഞ്ഞ ചെലവില്‍ പ്രോട്ടീന്‍ ലഭിക്കുന്ന ആഹാരപദാര്‍ഥമാണ് മാട്ടിറച്ചി.

എന്നാല്‍, തെറ്റായ ചില പ്രചരണങ്ങള്‍മൂലം ജനം ഇന്ന് ഭയപ്പാടിലാണ്! മാംസാഹാരം വര്‍ജ്ജിക്കാന്‍ പ്രേരിപ്പിക്കുന്ന വ്യാജമതങ്ങള്‍ രൂപപ്പെട്ടതുതന്നെ മനുഷ്യന്റെ ആരോഗ്യാവസ്ഥ ഇല്ലാതാക്കാനും ദൈവീക പദ്ധതികളെ തകര്‍ക്കുവാനുമാണെന്നു നാം തിരിച്ചറിയണം. ആരോഗ്യപരിപാലന രംഗത്ത് കടന്നുകയറിയ 'മാഫിയകള്‍' ഇത്തരം മതങ്ങളുടെ പിന്തുണക്കാരായി പ്രവര്‍ത്തിക്കുന്നതും കാണാതെപോകരുത്. തങ്ങളുടെ വ്യവസായം നിലനില്‍ക്കണമെങ്കില്‍ മനുഷ്യന്റെ ആരോഗ്യാവസ്ഥ തകര്‍ക്കപ്പെടണം. രോഗങ്ങളെ പ്രതിരോധിക്കാന്‍ സ്വാഭാവികമായിത്തന്നെ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന പ്രതിരോധ മരുന്നുകളുണ്ട്. ശരീരംതന്നെ പ്രതിരോധിക്കുന്ന അവസ്ഥ ഇല്ലാതാക്കേണ്ടത് 'മരുന്ന് ലോബികളുടെ' നിലനില്പിന് അനിവാര്യമാണെന്നു മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. 'യോഗാ' പോലെയുള്ള ആദ്ധ്യാത്മിക ആഭാസങ്ങളെ ശുപാര്‍ശ ചെയ്യുന്ന ഡോക്ടര്‍മാര്‍ ഇന്നുണ്ട്. സസ്യാഹാരത്തിലേക്കു ജനങ്ങളെ നയിക്കാന്‍ ഡോക്ടര്‍മാരെ സഹായിക്കുന്നത് യോഗികളാണ്!

സസ്യേതര ഭക്ഷണം മുഴുവന്‍ ആരോഗ്യത്തിനു ഹാനികരമാണെന്ന രീതിയില്‍ ചില പ്രചാരണങ്ങള്‍ നടക്കാറുണ്ട്. അതോടൊപ്പംതന്നെ വെജിറ്റേറിയന്‍ ഭക്ഷണശീലം ഫാഷന്‍പോലെ വ്യാപിക്കുന്നുമുണ്ട്. എന്നാല്‍, ശാരീരിക വളര്‍ച്ചയ്ക്കും എല്ലിന്റെയും പല്ലിന്റെയും ഉറപ്പിനും സസ്യേതര ഭക്ഷണത്തിലടങ്ങിയിരിക്കുന്ന പ്രോട്ടീനും ജീവകങ്ങളും ധാതുക്കളുമൊക്കെ ആവശ്യമാണ്. മാംസഭക്ഷണം പ്രോട്ടീന്‍ സമൃദ്ധമായതുകൊണ്ട് മികച്ച ശാരീരിക വളര്‍ച്ച ഉറപ്പാക്കുന്നു. മാംസവിഭവങ്ങളില്‍ അടങ്ങിയിരിക്കുന്ന ഹീം അയണ്‍ പെട്ടെന്നു തന്നെ ആഗിരണം ചെയ്യപ്പെടുന്ന രൂപത്തിലായതുകൊണ്ട് അനീമിയയെ തടയുന്നു. അസ്ഥികള്‍ക്ക് ബലം നല്‍കുന്ന കാത്സ്യം, ഫോസ്ഫറസ് എന്നിവയുടെ ഉത്തമ സ്രോതസ്സാണ് മാംസഭക്ഷണം. ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്താനും മാംസഭക്ഷണം സഹായിക്കുന്നു. മത്സ്യം ഒമേഗ–3 ഫാറ്റി ആസി‍ഡ് കൊണ്ട് സമ്പന്നമാണ്. ഇവ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. രക്തധമനികളില്‍ കൊഴുപ്പടിഞ്ഞു കൂടി രക്തക്കട്ടകള്‍ രൂപപ്പെടുന്ന പ്രക്രിയയെ ഇവ തടയുന്നു. ശരീരത്തിനാവശ്യമായ ജീവകം എ,സി,ബി കോംപ്ലക്സ് വൈറ്റമിനുകള്‍ എന്നിവയും മത്സ്യത്തില്‍നിന്ന് ധാരാളം ലഭിക്കുന്നു. സ്തനാര്‍ബുദം, കുടലിലെ അര്‍ബുദം, ഗര്‍ഭാശയഗള അര്‍ബുദം തുടങ്ങിയവയെ പ്രതിരോധിക്കാനും ഒരു പരിധിവരെ മത്സ്യത്തിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ക്കു കഴിയും.

മൃഗങ്ങളുടെ മാംസത്തെ രണ്ടായി തിരിച്ചിട്ടുണ്ട്. കാള, പശു, പോത്ത്, ആട്, പന്നി തുടങ്ങിയ നാല്‍ക്കാലികളുടെ ഇറച്ചിയാണ് ചുവന്ന മാംസം. കോഴി, താറാവ്, ടര്‍ക്കി തുടങ്ങിയവയുടെ ഇറച്ചി വെളുത്ത മാംസമാണ്. വെളുത്ത മാംസത്തെ അപേക്ഷിച്ച് ഏറെ പോഷകഗുണങ്ങളുള്ളത് ചുവന്ന മാംസത്തിനാണെന്നിരിക്കെ, വെളുത്ത മാംസത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് ആരോഗ്യരംഗത്ത് വളര്‍ന്നുവരുന്നുണ്ട്. ദുരൂഹതകള്‍ നിറഞ്ഞ ഈ നിലപാടുകളെ നാം തിരിച്ചറിയുക തന്നെവേണം. മനുഷ്യരുടെമേല്‍ ഇത്തരം നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ചില നിഗൂഢലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്. മൃഗങ്ങളും പക്ഷികളും മറ്റു ജീവജാലങ്ങളും അവയുടെ ഭക്ഷണം തിരഞ്ഞെടുത്തിരിക്കുന്നത് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമല്ല. ദൈവം അവയ്ക്കായി നിശ്ചയിച്ചിരിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ അവ ആസ്വദിക്കുന്നു. ഓരോരോ ജീവികള്‍ക്കും യോജിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ അവ സ്വയം കണ്ടെത്തുന്നു. ദൈവവിശ്വാസികളല്ലാത്ത വ്യക്തികളെ സംബന്ധിച്ചിടത്തോളം ഇതിനെ പ്രകൃതി നിയമമായി ചിന്തിക്കാന്‍ കഴിയും!

ജീവശാസ്ത്രം പഠിച്ചവര്‍ക്കെല്ലാം ഭക്ഷ്യശൃംഖലയെക്കുറിച്ച് അറിയാം. സിംഹം, കടുവ തുടങ്ങിയ മൃഗങ്ങള്‍ ചുവന്ന ഇറച്ചിയാണ് കഴിക്കുന്നതെന്നും പൊതുവെ ബോധ്യമുള്ള സംഗതിയാണ്. എന്നാല്‍, ഉത്തര്‍പ്രദേശില്‍ ആര്‍എസ്എസ് നേതാവ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ മൃഗങ്ങളുടെയും ഭക്ഷണരീതി മാറ്റാനുള്ള ശ്രമത്തിലാണ്. സംസ്ഥാനത്തെ മൃഗശാലകളിലെ മാംസഭോജികളായ മൃഗങ്ങള്‍ ദിവസങ്ങളായി പട്ടിണിയിലാണ്. മാട്ടിറച്ചിക്കുപകരം സിംഹങ്ങള്‍ക്കും കടുവകള്‍ക്കുമൊക്കെ ഇപ്പോള്‍ കോഴിയിറച്ചിയാണ് നല്‍കുന്നത്. എന്നാല്‍,  മൃഗശാല അന്തേവാസികള്‍ കോഴിയിറച്ചി കഴിക്കുന്നില്ല. മനുഷ്യരുടെമേല്‍ പ്രാകൃത നിയമങ്ങള്‍ അടിച്ചേല്പിക്കുന്നതുപോലെ മൃഗങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുക എന്നത് അത്ര എളുപ്പമല്ലെന്നു തിരിച്ചറിയാനുള്ള ബോധം സംഘപരിവാരങ്ങള്‍ക്ക് ഉണ്ടാകണമെങ്കില്‍ കാളയിറച്ചി ഭക്ഷിക്കണം! വന്യമൃഗങ്ങളുടെ ഭക്ഷണക്രമംപോലും നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ഇവരോളം വിഡ്ഢികള്‍ ഈ ലോകത്തു വേറെയുണ്ടോ? സനാതനധര്‍മ്മം എന്നത് പ്രകൃതിയുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്കുപോലും ഭീഷണിയാണെന്നു നാം തിരിച്ചറിയേണ്ടിയിരിക്കുന്നു!

ഗതികെട്ടാല്‍ പുലി പുല്ലും തിന്നുമെന്ന പ്രയോഗം ഒരുപക്ഷേ സംഘപരിവാരങ്ങളുടെ 'സനാതന' ഭരണത്തിന്‍കീഴില്‍ സംഭവിക്കാനിരിക്കുന്ന ദുരന്തത്തെക്കുറിച്ചുള്ള പ്രവചനമായിരുന്നിരിക്കാം!

ഇസ്രായേലിന്റെ ഭക്ഷണക്രമം ദൈവത്താല്‍ സ്ഥാപിതം!

ദൈവത്താല്‍ സ്ഥാപിതമായ ഭക്ഷണക്രമമുള്ള ഏക സമൂഹമാണ് ഇസ്രായേല്‍ജനം! എല്ലാത്തരത്തിലും ശ്രേഷ്ഠമായവ തിരഞ്ഞെടുത്തു തന്റെ ജനത്തിനു നല്‍കാന്‍ ദൈവമായ യാഹ്‌വെ തയ്യാറായി. മറ്റെല്ലാ ജനതകളെയുംകാള്‍ ഉന്നതരായി ഈ ജനം നിലനില്‍ക്കേണ്ടതിനായിരുന്നു അത്. ശരീരകോശങ്ങളുടെ നിര്‍മ്മിതിക്കും തേയ്‌മാനനിവാരണത്തിനും ഊര്‍ജ്ജസമ്പാദനത്തിനും മറ്റു വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ ആഹാരത്തിന്റെ മുഖ്യഘടകങ്ങളാണ്‌ കാര്‍ബോഹൈഡ്രറ്റ്‌, പ്രോട്ടീന്‍, കൊഴുപ്പ്‌, വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍, ജലം എന്നിവ. ആവശ്യമായ തോതില്‍ ഇവയെല്ലാം ലഭ്യമാകുന്ന വിധത്തിലുള്ള ആഹാരക്രമീകരണത്തിലൂടെ ആരോഗ്യവും ബുദ്ധിയും ജ്ഞാനവുമുള്ള ജനതയെ വാര്‍ത്തെടുക്കാന്‍ സാധിക്കും. ബുദ്ധിയും ജ്ഞാനവും ആരോഗ്യവുമുള്ള ജനതയാണ് ഒരു രാജ്യത്തിന്റെ യഥാര്‍ത്ഥ സമ്പത്ത്! ഇത്തരത്തിലുള്ള ജനത ഒരു രാഷ്ട്രനിര്‍മ്മിതിക്ക് അനിവാര്യമായ ഘടകമാണ്. ഇസ്രായേല്‍ എന്ന രാജ്യത്തിന്റെ നിര്‍മ്മിതിയ്ക്കുള്ള പരിശീലനക്കളരിയായി മരുഭൂമിയിലെ നാല്പതുവര്‍ഷങ്ങളെ നമുക്കു കാണാന്‍ കഴിയും. സ്വന്തമാക്കാന്‍ പോകുന്ന രാജ്യത്ത് ആചരിക്കേണ്ട മര്യാദകളെല്ലാം ഇസ്രായേലിനെ ദൈവം അഭ്യസിപ്പിച്ചത് മരുഭൂമിയില്‍ വച്ചായിരുന്നു!

ഭക്ഷണശൈലി പരിഷ്കരിച്ചു നല്കിയതും പരിശീലനത്തിന്റെ ഭാഗമായി കരുതാന്‍ കഴിയും. സമീകൃത ആഹാരം തിരഞ്ഞെടുക്കാനുള്ള ശാസ്ത്രീയമായ അറിവ് ഇല്ലാതിരുന്ന കാലഘട്ടത്തില്‍, യാതൊരു പിഴവുമില്ലാത്തവിധം ഭക്ഷ്യനിയമങ്ങള്‍ നിര്‍മ്മിച്ചു നല്‍കിക്കൊണ്ട് അറിവിന്റെ പോരായ്മ ദൈവം പരിഹരിച്ചു. നിയമങ്ങള്‍ നല്‍കിയതിനുശേഷം അവ അനുസരിച്ചാല്‍ ലഭിക്കുന്ന അനുഗ്രഹങ്ങളുടെ നീണ്ട നിരയും അവിടുന്നു പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം ശ്രദ്ധിക്കുക: "ഞാനിന്നു തരുന്ന കല്പനകളെല്ലാം നിങ്ങള്‍ അനുസരിക്കണം; എങ്കില്‍ മാത്രമേ നിങ്ങള്‍ ശക്തരാവുകയും നിങ്ങള്‍ കൈവശമാക്കാന്‍ പോകുന്ന ദേശം സ്വന്തമാക്കുകയും നിങ്ങളുടെ പിതാക്കന്മാര്‍ക്കും അവരുടെ സന്തതികള്‍ക്കുമായി നല്കുമെന്നു യാഹ്‌വെ ശപഥം ചെയ്ത, തേനും പാലും ഒഴുകുന്ന ആ ഭൂമിയില്‍ നിങ്ങള്‍ ദീര്‍ഘകാലം വസിക്കാന്‍ ഇടയാവുകയുള്ളു"(നിയമം: 11; 8, 9). ശക്തരാകുവാനും ദീര്‍ഘായുസോടെ ജീവിക്കാനും അനിവാര്യമായ നിയമങ്ങളാണ് യാഹ്‌വെ നല്‍കിയത്. ഭക്ഷണകാര്യത്തില്‍ മാത്രമല്ല, മറ്റെല്ലാ കാര്യങ്ങളിലും വ്യക്തമായ നിയമങ്ങള്‍ ഇസ്രായേലിനു നല്‍കപ്പെട്ടു. ആത്മീയമായും ഭൗതീകമായും ഇവരേക്കാള്‍ ശക്തരായ മറ്റൊരു ജനതയില്ലാത്തവിധം ഇവരെ ഉയര്‍ത്തുന്നതിന് പര്യാപ്തമായ നിയമങ്ങളും ചട്ടങ്ങളുമാണ് ഇവരുടെ ദൈവം ഇവര്‍ക്കു നല്‍കിയത്! ഇസ്രായേലിന്റെ ദൈവമായ യാഹ്‌വെ മാത്രമാണ് സത്യദൈവമെന്ന് ലോകത്തുള്ള സകല ജനതകളും മനസ്സിലാക്കേണ്ടതിനായിരുന്നു അത്. ഇവര്‍ക്കു നല്കപ്പെട്ടതിനേക്കാള്‍ ശ്രേഷ്ഠവും നീതിയുക്തവുമായ നിയമം ഇന്നോളം മറ്റൊരു ജനതയ്ക്കും ലഭിച്ചിട്ടില്ല!

ഇസ്രായേല്‍ജനം തങ്ങളുടെ വിശിഷ്ടരായ അതിഥികളെ സത്ക്കരിക്കുന്നതും വിശേഷദിനങ്ങള്‍ കൊണ്ടാടുന്നതും കാളയെ കൊന്നു സദ്യയൊരുക്കിക്കൊണ്ടാണ്. ധൂര്‍ത്തപുത്രന്റെ ഉപമയില്‍ ഇക്കാര്യം യേഹ്ശുവാ വ്യക്തമാക്കുന്നുണ്ട്. ധൂര്‍ത്തപുത്രന്റെ തിരിച്ചുവരവ് അവന്റെ പിതാവ് എപ്രകാരമാണ് ആഘോഷിക്കുന്നതെന്നു നോക്കുക: "പിതാവാകട്ടെ, തന്റെ ദാസരോടു പറഞ്ഞു: ഉടനെ മേല്‍ത്തരം വസ്ത്രം കൊണ്ടുവന്ന് ഇവനെ ധരിപ്പിക്കുവിന്‍. ഇവന്റെ കൈയില്‍ മോതിരവും കാലില്‍ ചെരിപ്പും അണിയിക്കുവിന്‍. കൊഴുത്ത കാളക്കുട്ടിയെ കൊണ്ടുവന്നു കൊല്ലുവിന്‍. നമുക്കു ഭക്ഷിച്ച്‌ ആഹ്ലാദിക്കാം"(ലൂക്കാ: 15; 22, 23). മറ്റേതൊരു മാംസത്തെക്കാളും കാളയിറച്ചിയാണു വിശിഷ്ടമെന്നു മനസ്സിലാക്കാന്‍ ഈ ആഘോഷം മതിയായതാണ്! ധൂര്‍ത്തപുത്രന്റെ സഹോദരനില്‍ നിന്നുണ്ടായ പ്രതികരണം നോക്കുക: "എന്നാല്‍ അവന്‍ പിതാവിനോടു പറഞ്ഞു: നോക്കൂ, എത്ര വര്‍ഷമായി ഞാന്‍ നിനക്കു ദാസ്യവേല ചെയ്യുന്നു. ഒരിക്കലും നിന്റെ കല്പന ഞാന്‍ ലംഘിച്ചിട്ടില്ല. എങ്കിലും, എന്റെ കൂട്ടുകാരോടൊത്ത് ആഹ്ലാദിക്കാന്‍ ഒരു ആട്ടിന്‍കുട്ടിയെപ്പോലും നീ എനിക്കു തന്നില്ല"(ലൂക്കാ: 15; 29). കൊഴുത്ത കാളക്കുട്ടിയാണ് മാംസങ്ങളില്‍ ശ്രേഷ്ഠം! ശരീരത്തെ പല രോഗങ്ങളില്‍നിന്നും പ്രതിരോധിക്കുന്നത് കൊഴുപ്പാണ്‌!

ക്രിസ്ത്യാനികളും പന്നിമാംസവും!

ഇസ്രായേലിന്റെ പിന്തുടര്‍ച്ചയും പൂര്‍ണ്ണതയുമാണ്‌ ക്രിസ്തീയത. യാഥാര്‍ത്ഥ്യം ഇതായിരിക്കെ, എന്തുകൊണ്ടാണ് ഇസ്രായേലിനു നിഷിദ്ധമായ പന്നിമാംസം ക്രിസ്ത്യാനികള്‍ക്ക് അനുവദനീയമായത്‌ എന്ന ചോദ്യം പലയിടങ്ങളില്‍നിന്നും ഉയര്‍ന്നുകേള്‍ക്കാറുണ്ട്. ഈ ചോദ്യത്തിനുള്ള ഉത്തരം പ്രാരംഭത്തില്‍ നാം ചര്‍ച്ചചെയ്തിരുന്നുവെങ്കിലും ചിലതുകൂടി മനസ്സിലാക്കേണ്ടതുണ്ട്. തുടക്കത്തില്‍ നാം ചര്‍ച്ചചെയ്തത് ആത്മീയ വിഷയമായിരുന്നു. യേഹ്ശുവാ കുരിശില്‍ ചിന്തിയ രക്തം സകലത്തെയും ശുദ്ധീകരിച്ചു എന്ന ആത്മീയ രഹസ്യമാണ് നാം ചര്‍ച്ചചെയ്തത്. എല്ലാറ്റിനെയും ശുദ്ധീകരിച്ചതിലൂടെ അശുദ്ധമായത് ഇല്ലാതായി. അശുദ്ധമായവ ക്രിസ്ത്യാനികള്‍ ഭക്ഷിക്കുന്നില്ലാത്തതുകൊണ്ടുതന്നെ നിയമം ലംഘിക്കുന്നുമില്ല.

ചുവന്ന മാംസമായിരുന്നിട്ടുപോലും പന്നിമാംസം ഭക്ഷിക്കുന്നതില്‍നിന്ന് ദൈവജനത്തെ വിലക്കിയതിനു ശാസ്ത്രീയമായ ചില കാരണങ്ങള്‍ക്കൂടിയുണ്ടായിരുന്നു. ശരിയായവിധത്തില്‍ പാകംചെയ്തില്ലെങ്കില്‍ അനേകം രോഗങ്ങള്‍ക്കു കാരണമാകുന്ന മാംസമാണ് പന്നിയിറച്ചി. പന്നിയുടെ മാംസത്തിലുള്ള നാടവിരയെ നശിപ്പിക്കാന്‍ കൂടിയ ചൂടില്‍ പാകംചെയ്യേണ്ടതുണ്ട്. ഇന്നത്തെപ്പോലെയുള്ള പാചക സംവീധാനങ്ങളോ രോഗനിര്‍ണ്ണയ സാധ്യതകളോ ഇല്ലാതിരുന്ന കാലഘട്ടത്തിലാണ് മോശയിലൂടെ നിയമം നല്‍കപ്പെട്ടത്. ചില മാരകമായ രോഗങ്ങള്‍ക്കു സാധ്യതയുള്ള ഭക്ഷണത്തെ നിയമംമൂലം കര്‍ശനമായി വിലക്കിയതിലൂടെ ഇസ്രായേലിനെ ദൈവം പരിപാലിക്കുകയായിരുന്നു. മാറിയ ഇന്നത്തെ സാഹചര്യത്തില്‍ പന്നിമാംസം അപകടകാരിയല്ലെന്നു മാത്രമല്ല, ആഗോളതലത്തില്‍ ഏറ്റവുമധികം ഭക്ഷിക്കപ്പെടുന്ന ഇറച്ചികളില്‍ ഒന്നാണു പന്നിമാംസം. പന്നിവര്‍ഗ്ഗത്തില്‍പെട്ട മൃഗങ്ങളുടെ ഇറച്ചി പല രാജ്യങ്ങളിലും ഒരു പ്രധാനപ്പെട്ട വിഭവമാണ്! യേഹ്ശുവായുടെ നാമത്തില്‍ കൃതജ്ഞതയര്‍പ്പിച്ചു ഭക്ഷിക്കുന്ന ഒന്നും ക്രിസ്ത്യാനിക്ക് ഉപദ്രവം ചെയ്യില്ല എന്നതാണ് ആ നാമത്തിന്റെ ശക്തി! അപ്പസ്തോലനായ പൗലോസിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "സ്വതേ അശുദ്ധമായി ഒന്നുമില്ലെന്ന് രക്ഷകനായ യേഹ്ശുവായിലുള്ള വിശ്വാസംവഴി ഞാന്‍ അറിയുകയും എനിക്കു ബോധ്യപ്പെടുകയും ചെയ്തിരിക്കുന്നു. എന്നാല്‍, ഒരു വസ്തു അശുദ്ധമാണെന്നു കരുതുന്നവന് അത് അശുദ്ധമായിരിക്കും"(റോമാ: 14; 14).

യേഹ്ശുവായുടെ നാമത്തില്‍ വിശ്വസിക്കുന്ന നമുക്കും ആ നാമത്തില്‍ എല്ലാം ശുദ്ധമാണ്! "നിങ്ങള്‍ ഭക്ഷിക്കുകയോ പാനംചെയ്യുകയോ മറ്റെന്തെങ്കിലും പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ അവയെല്ലാം ദൈവമഹത്വത്തിനായി ചെയ്യുവിന്‍"(1കോറി: 10; 31). യേഹ്ശുവായുടെ നാമത്തില്‍ വിശ്വസിക്കുന്ന നമുക്ക് എപ്രകാരമാണ് സകലതും ശുദ്ധമാക്കപ്പെടുന്നതെന്നു നോക്കുക: "അവര്‍ വിവാഹം പാടില്ലെന്നു പറയുകയും ചില ഭക്ഷണസാധനങ്ങള്‍ വര്‍ജ്ജിക്കണമെന്നു ശാസിക്കുകയും ചെയ്യുന്നു. ഈ ഭക്ഷണസാധനങ്ങളാകട്ടെ, വിശ്വസിക്കുകയും സത്യം അറിയുകയും ചെയ്യുന്നവര്‍ കൃതജ്ഞതാപൂര്‍വ്വം ആസ്വദിക്കാന്‍വേണ്ടി ദൈവം സൃഷ്ടിച്ചവയാണ്. എന്തെന്നാല്‍, ദൈവം സൃഷ്ടിച്ചവയെല്ലാം നല്ലതാണ്. കൃതജ്ഞതാപൂര്‍വ്വമാണ്‌ സ്വീകരിക്കുന്നതെങ്കില്‍ ഒന്നും നാം നിരാകരിക്കേണ്ടതില്ല. കാരണം, അവ ദൈവവചനത്താലും പ്രാര്‍ത്ഥനയാലും വിശുദ്ധീകരിക്കപ്പെടുന്നു"(1തിമോ: 4; 3-5).

അശുദ്ധമായതൊന്നും ഭക്ഷിക്കരുതെന്ന ഓര്‍മ്മപ്പെടുത്തലോടെ ഈ ലേഖനം ഉപസംഹരിക്കുമ്പോള്‍ ഒരുകാര്യം വ്യക്തമാക്കുന്നു: വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച സകലതും അശുദ്ധമാണ്! അതുപോലെതന്നെ, അല്ലാഹുവിന്റെ നാമത്തില്‍ അറുത്ത മൃഗങ്ങളുടെ മാംസവും ക്രിസ്ത്യാനിക്ക് അശുദ്ധമാണ്!  

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    10625 views

LOG IN

Lost your password?

SIGN UP

LOST PASSWORD