ഫ്രീമേസണ്‍റി

അമേരിക്കയില്‍ ഭീതിപടര്‍ത്തി ഓപ്പറേഷന്‍ 'പെരുച്ചാഴി'!

Print By
about

08 - 06 - 2020

തിരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ട് ഡെമോക്രാറ്റുകള്‍ക്കുവേണ്ടി ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി സംഘം ആസൂത്രണംചെയ്തത് നടപ്പാക്കുന്ന പൈശാചികയുദ്ധമാണ് അമേരിക്കയില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. ജനാധിപത്യരീതിയില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ കെട്ടിവച്ച കാശുപോലും കിട്ടില്ലെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ രക്ഷാധികാരികളായ സാത്താന്‍സേവക്കാര്‍ക്കു നന്നായറിയാം. നേരായ മാര്‍ഗ്ഗത്തില്‍ അധികാരത്തിലെത്താന്‍ കഴിയില്ലെന്ന് ഉറപ്പുള്ളപ്പോള്‍ ഇടത് പൈശാചികശക്തികള്‍ എല്ലാക്കാലത്തും അനുവര്‍ത്തിക്കുന്നത് വിപ്ലവങ്ങളിലൂടെയുള്ള പിടിച്ചെടുക്കലാണ്. കമ്മ്യൂണിസ്റ്റുകളും ഇടതുപക്ഷപ്രസ്ഥാനങ്ങളും ഇക്കാര്യത്തില്‍ ഇസ്ലാംമതത്തെയാണ്‌ അനുകരിക്കുന്നത്. ഏതു നീചമാര്‍ഗ്ഗത്തിലൂടെയും ആധിപത്യം സ്ഥാപിക്കുകയെന്ന പൈശാചികപൈതൃകം ഇസ്ലാമും ഇടതുപ്രസ്ഥാനങ്ങളും കാത്തുസൂക്ഷിക്കുന്നു. എല്ലാക്കാര്യത്തിലും ഇവറ്റകള്‍ക്ക് പിന്തുണയുമായി 'ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍' സംഘം നിലകൊള്ളുന്നുവെന്നതാണ് നാം തിരിച്ചറിയേണ്ട യാഥാര്‍ത്ഥ്യം! പല രൂപങ്ങളിലും പല വേഷങ്ങളിലും ഈ പൈശാചികസംഘം ലോകത്തു വ്യാപരിക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭയും ലോകാരോഗ്യസംഘടനയുമാണ്‌ അതില്‍ ഏറ്റവും സ്വാധീനമുള്ള രണ്ടു പൈശാചികസ്ഥാപനങ്ങള്‍! അതായത്, അമേരിക്കയില്‍ ഇപ്പോള്‍ അരങ്ങേറുന്ന കലാപത്തിനു പിന്നില്‍ വ്യക്തവും ആസൂത്രിതവുമായ ഇല്ല്യുമിനാറ്റി അജണ്ടയുണ്ട്. എന്തെന്നാല്‍, ലോകാരോഗ്യസംഘടന എന്ന സര്‍പ്പത്തിന്റെ പത്തിയില്‍ ട്രംപ് ഏല്പിച്ച പ്രഹരം നിസ്സാരമായിരുന്നില്ല!  

ജോര്‍ജ്ജ് ഫ്‌ളോയ്ഡ് എന്ന നാല്പത്തെട്ടുകാരന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് അമേരിക്കയില്‍ ഒരുവിഭാഗം ആക്രമണകാരികളായി മാറിയത്. പ്രതിഷേധക്കാര്‍ അനേകം കെട്ടിടങ്ങളും വാഹനങ്ങളും അഗ്നിക്കിരയാക്കി. വ്യാപാരസ്ഥാപനങ്ങളും ഭവനങ്ങളും കൊള്ളയടിക്കപ്പെട്ടു. സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടമാണ് അമേരിക്കയില്‍ ഇപ്പോള്‍ അരങ്ങുതകര്‍ക്കുന്നത്. മയക്കുമരുന്ന് മാഫിയ, മരുന്ന് മാഫിയ, അവയവക്കച്ചവടം, മനുഷ്യക്കടത്ത്, പെണ്‍വാണിഭം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പൈശാചിക സംഘങ്ങള്‍ ആളും അര്‍ത്ഥവും നല്‍കി അക്രമികളെ ശാക്തീകരിക്കുന്നു. ആക്രമണങ്ങളില്‍ പങ്കെടുക്കുന്നവരില്‍ ഭൂരിഭാഗവും ആഫ്രിക്കന്‍ വംശജരും ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരുമാണ്. അമേരിക്കന്‍ ഐക്യനാടുകളിലെ സ്ഥിരം കുറ്റവാളികള്‍ തന്നെയാണ് ഈ പ്രക്ഷോഭത്തിലും പങ്കാളികളാകുന്നത്. അറസ്റ്റിലാകുന്ന അക്രമികളെ ജാമ്യത്തിലിറക്കാന്‍ ഹോളിവുഡിലെ സ്വൈരിണികളായ 'സെലിബ്രിറ്റികള്‍' ഒരു സംഘടനതന്നെ രൂപീകരിച്ചിട്ടുണ്ട്. ലോകത്താകമാനം ഓരോദിവസവും ഇസ്ലാമിക നരഭോജികളുടെ ഇരകളാക്കപ്പെടുന്ന ക്രൈസ്തവരെക്കുറിച്ച് ഇവര്‍ക്ക് വേദനയില്ല. സ്ത്രീകളെയും കുട്ടികളെയും ലൈംഗിക അടിമകളാക്കി പിച്ചിചീന്തുന്ന ഇസ്ലാമിക കാമവെറിയന്മാരുടെ ജിഹാദി പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഈ താടകമാര്‍ വിലപിക്കുന്നതു കണ്ടിട്ടില്ല.

നൈജീരിയയിലും മറ്റിതര ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇസ്ലാമിക ജിഹാദികളുടെ ലൈഗികപീഡനങ്ങള്‍ക്കിരയായി വധിക്കപ്പെടുന്നത് കറുത്തവര്‍ഗ്ഗക്കാര്‍ തന്നെയാണ്! ഹോളിവുഡ് താടകമാരുടെ നിലവിളി ഉയരണമെങ്കില്‍ ആക്രമിക്കപ്പെടുന്നവരുടെ നിറം കറുപ്പായാല്‍ മാത്രംപോരാ; പ്രതിസ്ഥാനത്ത് നില്‍ക്കുന്നവരുടെ നിറം വെളുപ്പാകുകയും വേണം! ഇരകളുടെയും വേട്ടക്കാരുടെയും ജാതി-മത-വര്‍ണ്ണങ്ങള്‍ വേര്‍തിരിച്ചു വിദ്വേഷം പ്രചരിപ്പിക്കുന്നതില്‍ ഇടത് ആക്ടിവിസ്റ്റുകള്‍ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. മനുഷ്യന്‍ മറന്നുകൊണ്ടിരിക്കുന്ന വര്‍ണ്ണവിവേചനത്തെ തനതുഭാവത്തോടെ നിലനിര്‍ത്തിയില്ലെങ്കില്‍ ഇടതുപക്ഷ ആശയത്തിനു നിലനില്‍ക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവാണ് ഇവരെ വിഭാഗിയതയുടെ പരിപാലകരാക്കുന്നത്. കറുത്തവര്‍ഗ്ഗക്കാര്‍ക്ക് എന്തൊക്കെയോ പോരായ്മകളുണ്ടെന്ന് അവരെ ബോധ്യപ്പെടുത്താനും അപകര്‍ഷതകൊണ്ട് അവരെ നിറയ്ക്കാനും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. തങ്ങളുടെ പൂര്‍വ്വീകര്‍ വെള്ളക്കാരുടെ അടിമകളായിരുന്നുവെന്ന് കറുത്തവര്‍ഗ്ഗക്കാരെ ഓര്‍മ്മപ്പെടുത്തുന്നത് വെള്ളക്കാരോടുള്ള വിദ്വേഷം അണയാതിരിക്കേണ്ടതിനാണ്! ഇടതുപക്ഷത്തിന്റെ പിന്നില്‍ ഇല്ല്യുമിനാറ്റി ഉണ്ട്. ഇല്ല്യുമിനാറ്റിയ്ക്കു പിന്നില്‍ എതിര്‍ക്രിസ്തുവും! ഇടത് ആശയത്തിന്റെ തടവറയില്‍ കഴിയുന്ന വിഡ്ഢികള്‍ക്കു 'ബുദ്ധിജീവികള്‍' എന്ന വിശേഷണം നല്‍കി, കല-സാഹിത്യം തുടങ്ങിയ മേഖലകളില്‍ ഇവരെ പ്രതിഷ്ഠിച്ചിരിക്കുന്നതിന്റെ പിന്നിലെ ലക്‌ഷ്യം ഉച്ചനീചത്വങ്ങള്‍ തുടച്ചുമാറ്റുന്നതിനല്ല, നിലനിര്‍ത്തുന്നതിനാണ്! ഇല്ല്യുമിനാറ്റിയുടെ ഈ അജണ്ട നടപ്പാക്കുന്നതിനുവേണ്ടി സിനിമ, നാടകം, സാഹിത്യം തുടങ്ങിയ എല്ലാ മാധ്യമ മേഖലകളെയും ഇടതുപക്ഷം കയ്യടക്കിവച്ചിരിക്കുന്നു. അതിനാല്‍ത്തന്നെ, ഹോളിവുഡ് താടകമാര്‍ക്ക് ഇടതുപക്ഷ താത്പര്യത്തിനൊത്തു പൃഷ്ഠം ചലിപ്പിക്കാതെ തരമില്ല!

ഇത് ഇടതുപക്ഷ പൈശാചികതയുടെ പ്രതിഫലനവും ഇല്ല്യുമിനാറ്റി പ്രസ്ഥാനത്തിന്റെ രഹസ്യ അജണ്ടയുമാണ്. എന്നാല്‍, സത്യത്തെ മൂടിവയ്ക്കാനും അസത്യത്തെ സത്യമായി തെറ്റിദ്ധരിപ്പിക്കാനും മാധ്യമപ്രവര്‍ത്തകര്‍ നടത്തുന്ന കസര്‍ത്തുകള്‍ വേണ്ടത്ര ഫലപ്രദമാകുന്നില്ല എന്നതാണ് വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം. സര്‍ക്കസുകാരന്റെ മെയ് വഴക്കത്തോടെയാണ് ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി മാധ്യമങ്ങള്‍ ഓരോ ചുവടും വയ്ക്കുന്നതെങ്കിലും, പല ചുവടുകളും പിഴയ്ക്കുന്നത് സമൂഹമാധ്യമങ്ങള്‍ ശക്തമായതുകൊണ്ടാണ്. സമൂഹമാധ്യമങ്ങള്‍ക്കെതിരേ മുഖ്യധാരാമാധ്യമങ്ങള്‍ വാളെടുക്കുന്നതിന്റെ കാരണവും അതുതന്നെ. ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍ സംഘത്തിന്റെ ചട്ടുകങ്ങളായി വര്‍ത്തിക്കുന്ന അന്താരാഷ്‌ട്ര മാധ്യമങ്ങളുടെ അജണ്ടകള്‍ പൊളിച്ചടുക്കപ്പെടുന്നത് സമൂഹമാധ്യമങ്ങള്‍ക്ക് ജനത്തിനിടയില്‍ സ്വാധീനമുള്ളതുകൊണ്ടാണ്. ഇല്ല്യുമിനാറ്റിയുടെ പൈശാചിക ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുമ്പോള്‍, യഥാര്‍ത്ഥ സത്യം ജനത്തെ അറിയിക്കാന്‍ സമൂഹമാധ്യമങ്ങള്‍ക്കു സാധിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെല്ലാം സത്യമാണെന്നല്ല ഇവിടെ അര്‍ത്ഥമാക്കുന്നത്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ സമൂഹമാധ്യമങ്ങളും പിന്നിലല്ല. പിശാചിന്റെ സേവകരായി വര്‍ത്തിക്കുന്നവര്‍ പൈശാചിക ആശയങ്ങള്‍ ലോകത്തു പ്രചരിപ്പിക്കുന്നു. എന്നാല്‍, ഒരു ചെറിയ വിഭാഗമെങ്കിലും സത്യത്തിന്റെ പോരാളികളായി സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തുന്നുണ്ട്. ഇവരാണ് ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍ സംഘത്തിന്റെ ഉറക്കംകെടുത്തുന്നത്! നമുക്കു വിഷയത്തിലേക്കു വരാം. 

അമേരിക്കയില്‍ ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത് ആസൂത്രിത കലാപമാണ്. ആ രാജ്യത്തിന്റെ ശത്രുക്കളാണ് അതിനു പിന്നിലെന്നു മനസ്സിലാക്കാന്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും സാധിക്കും. അമേരിക്കയില്‍ ജീവിച്ചുകൊണ്ട് ആ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കണമെങ്കില്‍, അവര്‍ ഒന്നുകില്‍ ഇസ്ലാമോ അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റുകളോ ആയിരിക്കണം. ഇന്ത്യയില്‍ ജീവിച്ചുകൊണ്ട് ചൈനീസ് കീര്‍ത്തനങ്ങള്‍ ആലപിക്കുന്ന കമ്മ്യൂണിസ്റ്റുകളെ നമുക്കറിയാം. അതുപോലെതന്നെ, ഇന്ത്യയുടെ ഉപ്പുംചോറും തിന്നുകൊണ്ട് പാക്കിസ്ഥാനെ പിന്തുണയ്ക്കുന്ന ഇസ്ലാമിനെയും നമുക്കു പരിചയമുണ്ട്. അമേരിക്കയിലായിരുന്നാലും യൂറോപ്പിലായിരുന്നാലും ഇസ്ലാം ആ രാജ്യങ്ങളുടെ ശത്രുവായിരിക്കും. കമ്മ്യൂണിസ്റ്റുകളുടെ കാര്യവും വ്യത്യസ്തമല്ല! ഇപ്പോള്‍ അമേരിക്കയിലെ കലാപത്തില്‍ പങ്കെടുക്കുന്നവരെയും അതിനെ പിന്തുണയ്ക്കുന്നവരെയും ശ്രദ്ധിച്ചാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാകും! അമേരിക്കയെ ഇസ്ലാമികവത്ക്കരിക്കാന്‍ അജണ്ട തയ്യാറാക്കി കാത്തിരിക്കുന്ന ഇല്ല്യുമിനാറ്റി സംഘത്തിന്റെ വ്യക്തമായ സാന്നിദ്ധ്യം പ്രക്ഷോഭപരമ്പരയില്‍ ഉടനീളം ദര്‍ശിക്കാന്‍ കഴിയും. ഈ പ്രക്ഷോഭത്തിനു പിന്തുണയുമായി ആദ്യം രംഗത്തുവന്നത് സമാധാനത്തിന്റെ വെള്ളരിപ്രാവുകളായ പലസ്തീനികളാണെങ്കില്‍, അധികം വൈകാതെതന്നെ ഇറാനും രംഗത്തിറങ്ങി! അതോടെ ലോകത്താകമാനമുള്ള ഇടത്-ഇസ്ലാം ഏകോപനസമിതികള്‍ സടകുടഞ്ഞെഴുന്നേറ്റു! ഇസ്ലാമിക രാജ്യങ്ങള്‍ക്കിടയില്‍ നടക്കുന്ന പോരാട്ടത്തില്‍ ഇറാനോട് മനോവ പുലര്‍ത്തുന്ന മൃദുസമീപനം അങ്ങനെതന്നെ നിലനിര്‍ത്തിക്കൊണ്ടാണ് ഇതു പറയുന്നത്.

ചൈനയും വടക്കന്‍കൊറിയയും ക്യൂബയും കഴിഞ്ഞാല്‍ കേരളത്തില്‍ മാത്രം വേരുള്ള കമ്മ്യൂണിസത്തിന് ലോകത്തെ സ്വാധീനിക്കാന്‍ എങ്ങനെ കഴിയുമെന്ന് ആലോചിച്ച് ആരും തല പുണ്ണാക്കേണ്ട. സ്വന്തം പേരും മേല്‍വിലാസവും മറച്ചുവച്ചുകൊണ്ടാണ് കമ്മ്യൂണിസം ലോകവ്യാപനം നടത്തുന്നത്. ലക്‌ഷ്യത്തിലെത്താന്‍ ഏതു നീചമാര്‍ഗ്ഗവും സ്വീകരിക്കാം എന്നതാണ് മാര്‍ക്സിന്റെ പൈശാചിക തത്വചിന്ത! അരിവാളും ചുറ്റികയുമില്ലാതെ, ചോരകൊണ്ട് ചുവന്ന ചെങ്കൊടിയില്ലാതെ കമ്മ്യൂണിസം സര്‍വ്വരാജ്യങ്ങളിലും സാന്നിദ്ധ്യമറിയിക്കുന്നുണ്ട്. കമ്മ്യൂണിസം, മാര്‍ക്സിസം, ലെനിനിസം, മാവോയിസം എന്നൊക്കെപ്പറഞ്ഞാല്‍ ഒരു പട്ടിപോലും തിരിഞ്ഞുനോക്കാത്ത പാശ്ചാത്യലോകത്ത് ഇവറ്റകള്‍ സാന്നിദ്ധ്യമാകുന്നത് മറ്റു പേരുകളിലാണ്. ലേബര്‍പാര്‍ട്ടി, സെക്കുലര്‍പാര്‍ട്ടി, ലിബറല്‍പാര്‍ട്ടി, ലിങ്ക് പാര്‍ട്ടി, ഗ്രീന്‍പാര്‍ട്ടി, ഡെമോക്രാറ്റിക്‌ പാര്‍ട്ടി എന്നിങ്ങനെ വിവിധ പേരുകളിലാണ് കമ്മ്യൂണിസം ഒളിച്ചുകളിക്കുന്നത്. നാലോ അഞ്ചോ ശതമാനം വോട്ടുകള്‍ മാത്രമേയുള്ളുവെങ്കിലും, ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ ഭരണപങ്കാളികളാണ് ഇവറ്റകള്‍! ഇതാണ് കമ്മ്യൂണിസത്തിന്റെ കാപട്യം! അമേരിക്കയില്‍ കമ്മ്യൂണിസം ഒളിച്ചുകളിക്കുന്നത് ഡെമോക്രാറ്റിക്‌ പാര്‍ട്ടി എന്ന പേരിലാണ്! ഓരോ രാജ്യങ്ങളുടെയും പ്രത്യേകതകള്‍ക്ക് അനുസരണമായി കമ്മ്യൂണിസത്തിന്റെ വീര്യം കൂട്ടിയും കുറച്ചും അവതരിപ്പിക്കുന്ന രീതിയാണിത്. വീര്യം കൂടിയാലും കുറഞ്ഞാലും അടിസ്ഥാനലക്ഷ്യം ഒന്നുതന്നെ! ക്രിസ്തീയതയുടെ ഉന്മൂലനമാണ് ഏതൊരു ഇടത് ആക്ടിവിസത്തിന്റെയും ലക്‌ഷ്യം!

യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്വവര്‍ഗ്ഗഭോഗികളെ പ്രോത്സാഹിപ്പിക്കുന്നതും അവിഹിതവേഴ്ചകള്‍ക്കു ചൂട്ടുപിടിക്കുന്നതും അവിടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്. യൂറോപ്പിലും ലോകത്താകമാനവും വ്യാപകമായിക്കൊണ്ടിരിക്കുന്ന അവിവാഹിത-സാഹസിക-കുടുംബജീവിതം (ലിവിംഗ് ടുഗതര്‍) സൃഷ്ടിക്കുന്ന ദുരന്തത്തിന്റെ ആഘാതം ചെറുതല്ല. ഇത്തരം അവിഹിതബന്ധങ്ങളിലൂടെ ജനിക്കുന്ന കുട്ടികളാണ് അധാര്‍മ്മികവും ദൈവദൂഷണപരവുമായ ജീവിതം നയിക്കുന്നത്. മയക്കുമരുന്നും ഇടത് ആക്ടിവിസവുമായി തെരുവിലിറങ്ങാന്‍ ആളില്ലെങ്കില്‍ കമ്മ്യൂണിസത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കപ്പെടുമെന്ന് അതിന്റെ പരിപാലകര്‍ക്കു നന്നായറിയാം. ആയതിനാല്‍, അസംതൃപതരായ മനുഷ്യരെ സൃഷ്ടിക്കേണ്ടത് കമ്മ്യൂണിസത്തിന്റെ നിലനില്പിന് അനിവാര്യമാണ്. സമൂഹത്തില്‍ അസംതൃപ്തിയും സ്പര്‍ദ്ധയും വിവേചനവും സൃഷ്ടിക്കുകയും, അതിന്റെ പരിഹാരകരുടെ വേഷത്തില്‍ കടന്നുകൂടി സ്വാധീനമുറപ്പിക്കുകയും ചെയ്യുകയെന്നതാണ് കമ്മ്യൂണിസത്തിന്റെ എക്കാലത്തെയും നയം! വര്‍ണ്ണവിവേചനത്തെ എതിര്‍ക്കുന്നത് തങ്ങളാണെന്ന് യാതൊരു ഉളുപ്പുമില്ലാതെ വിളിച്ചുപറയുന്നത് ക്രിസ്തീയതയുടെ പ്രസക്തി ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. ക്രിസ്തീയതയില്‍ ഒരുതരത്തിലുമുള്ള വിവേചനവുമില്ല എന്ന യാഥാര്‍ത്ഥ്യത്തെ ഇവര്‍ അപ്രസക്തമാക്കാന്‍ ശ്രമിക്കുന്നു. എന്താണ് ക്രിസ്തീയതയെന്നു നോക്കുക: “യേഹ്ശുവാ മ്ശിഹായിലുള്ള വിശ്വാസംവഴി നിങ്ങളെല്ലാവരും ദൈവപുത്രന്മാരാണ്. മ്ശിഹായോട് ഐക്യപ്പെടാന്‍വേണ്ടി സ്നാനം സ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും മ്ശിഹായെ ധരിച്ചിരിക്കുന്നു. യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല; നിങ്ങളെല്ലാവരും യേഹ്ശുവാ മ്ശിഹായില്‍ ഒന്നാണ്”(ഗലാ: 3; 26- 28). യഥാര്‍ത്ഥ ക്രിസ്ത്യാനികളുടെയിടയില്‍ ഭാഷാ-ദേശം-വര്‍ണ്ണം-വംശം-വര്‍ഗ്ഗം എന്നിങ്ങനെയുള്ള വേര്‍തിരിവുകളില്ല. എല്ലാവരും ക്രിസ്തുവില്‍ ഒന്നാണ്!

സമൂഹത്തില്‍ ക്രിസ്തീയതയ്ക്കുള്ള നിസ്തുലമായ സ്ഥാനം അപഹരിക്കുകയെന്നതാണ് കമ്മ്യൂണിസത്തിന്റെ സ്ഥാപിതലക്ഷ്യങ്ങളിലൊന്ന്‍. സമൂഹത്തില്‍ വിഭാഗിയതയുണ്ടാക്കി, ആ വിഭാഗിയതയുടെ ഉത്തരവാദിത്തം മതങ്ങളുടെമേല്‍ കെട്ടിവയ്ക്കുകയും, സമത്വത്തിന്റെ വക്താക്കള്‍ തങ്ങളാണെന്ന നാട്യത്തില്‍ രംഗപ്രവേശം ചെയ്യുകയുമാണ് കമ്മ്യൂണിസ്റ്റ് ശൈലി! എന്നാല്‍, ക്രിസ്തുമതത്തോടും യെഹൂദമതത്തോടുമല്ലാതെ, മറ്റു മതങ്ങളോടൊന്നും കമ്മ്യൂണിസത്തിന് അയിത്തമില്ല എന്നതാണ് മറ്റൊരു വൈരുദ്ധ്യം! യെഹൂദരും ക്രൈസ്തവരും മാത്രമേ സത്യദൈവത്തെ ആരാധിക്കുന്നവരായുള്ളുവെന്നും, വിജാതിയര്‍ ആരാധിക്കുന്നത് തന്നെയാണെന്നും പിശാചിനറിയാം. കമ്മ്യൂണിസത്തിനു ജന്മംനല്കുകയും അതിനെ നയിക്കുകയും ചെയ്യുന്ന ആത്മാവ് പിശാചിന്റേതായതുകൊണ്ട് അത് എക്കാലത്തും ദൈവീകസംവിധാനങ്ങളെ മാത്രം എതിര്‍ത്തുകൊണ്ടിരിക്കും. അല്ലാഹു ദൈവമല്ലെന്ന് എതിര്‍ക്രിസ്തുവിനറിയാം. യൂറോപ്പില്‍ ഇസ്ലാംമതത്തെ പരിപോഷിപ്പിക്കാന്‍ ഇടത് ആക്ടിവിസ്റ്റുകള്‍ അരയുംതലയും മുറുക്കി ഇറങ്ങിയിരിക്കുന്നത് ഇക്കാരണത്താലാണ്. ക്രിസ്തീയവിരുദ്ധതയും ഇസ്ലാമിക പ്രീണനവുമാണ് ഇടതുപക്ഷത്തിന്റെ യൂറോപ്പ്യന്‍ ദൗത്യം! അഭയാര്‍ത്ഥികളുടെ ഭാവത്തില്‍ കടന്നുവരുന്ന ഇസ്ലാമിക ജിഹാദികള്‍ക്കു താങ്ങും തണലുമായി ഇടത് ആക്ടിവിസം അവിടെ കളംനിറഞ്ഞു കളിക്കുന്നു!

മാതാപിതാക്കളുടെയും മതാചാര്യന്മാരുടെയും സ്വാധീനത്തില്‍നിന്നു വിമോചിതരായവരുടെ തലമുറയെ സൃഷ്ടിക്കുകയെന്നത് ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍ അജണ്ടയാണ്. അങ്ങനെയൊരു തലമുറ സൃഷ്ടിക്കപ്പെട്ടാല്‍ മാത്രമേ തങ്ങളുടെ വരുതിയില്‍ അവരെ നിര്‍ത്താന്‍ സാധിക്കുകയുള്ളു. ഐക്യരാഷ്ട്രസഭയും ലോകാരോഗ്യസംഘടനയും ഇടത് ആക്ടിവിസവുമാണ് ഈ അജണ്ട ഏറ്റെടുത്തു നടപ്പാക്കുന്നത്. അവിവാഹിത-സാഹസിക-കുടുംബജീവിതത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വിവിധങ്ങളായ പദ്ധതികളാണ് ഇവര്‍ ആവിഷ്ക്കരിച്ചു നടപ്പാക്കുന്നത്. വിവാഹം എന്നത് അടിമത്തമാണെന്നു ചിന്തിക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്ന പ്രചാരണങ്ങള്‍ ഇവര്‍ നടത്തുന്നു. ഇടത് ആക്ടിവിസ്റ്റുകള്‍ കൈയ്യടക്കിവച്ചിരിക്കുന്ന കല-സാഹിത്യ-സാംസ്കാരിക-ചലച്ചിത്ര മേഖലകളെ ഉപയോഗിച്ചാണ് ഇവര്‍ പ്രചാരണം നടത്തുന്നത്. വിവാഹമോചനങ്ങളെ മഹത്വവത്ക്കരിക്കുന്ന സിനിമകളും സാഹിത്യങ്ങളുംകൊണ്ട് ആ മേഖല നിറഞ്ഞിരിക്കുന്നു. കമ്മ്യൂണിസ്റ്റ് പിന്തുണയോടെ വനിതാ ആക്ടിവിസ്റ്റുകളും പ്രചരണരംഗത്ത് സജ്ജീവമായുണ്ട്. വഴിമാറി സഞ്ചരിക്കുന്ന സ്ത്രീശാക്തീകരണം ഫലത്തില്‍ വിവാഹവിരുദ്ധ മുന്നേറ്റമായി പരിണമിച്ചിരിക്കുന്നതും നാം കാണാതെപോകരുത്.

അവിവാഹിത-സാഹസിക-കുടുംബജീവിതത്തിന് ലോകാരോഗ്യസംഘടന നല്‍കുന്ന സംഭാവനയും ചെറുതല്ല. നാലു വര്‍ഷങ്ങള്‍ക്കുമുമ്പ് മലയാള മനോരമ പത്രത്തില്‍ ഒരു വാര്‍ത്ത കാണാനിടയായി. ലോകാരോഗ്യസംഘടനയുടെ പൈശാചിക അജണ്ട വെളിപ്പെടുത്തുന്ന വാര്‍ത്തയായിരുന്നു അത്. വൈവാഹികേതരബന്ധത്തില്‍ ജനിക്കുന്ന കുട്ടികളുടെ മാനസികാരോഗ്യവും വിവാഹബന്ധത്തില്‍ ജനിക്കുന്ന കുട്ടികളുടെ മാനസികാരോഗ്യവും തമ്മില്‍ വ്യത്യാസമൊന്നും ഇല്ലെന്നാണ് ലോകാരോഗ്യസംഘടനയുടെ പഠനം വ്യക്തമാക്കിയത്. എന്നാല്‍, ഈ വാദത്തെ അപ്പാടെ തള്ളിക്കളയുന്നതാണ് 'മാര്യേജ് ഫൗണ്ടേഷന്‍' എന്ന സംഘടനയുടെ പഠനം. മനോരമയില്‍ വന്ന വാര്‍ത്ത പൂര്‍ണ്ണമായി താഴെ ചേര്‍ക്കുന്നു: 

എത്തരത്തിലുള്ള മാതാപിതാക്കള്‍ക്ക് ജനിക്കുന്ന കുട്ടികളായിരിക്കും കൂടുതല്‍ സന്തോഷവാന്‍മാര്‍? വിവാഹിതരായവരുടെ കുട്ടികള്‍ക്കാണോ, അതോ അവിവാഹിതരായവരുടെ കുട്ടികള്‍ക്കാണോ സംതൃപ്തിയും ജീവിതവിജയവും പെട്ടെന്ന് നേടാന്‍ സാധിക്കുക? മാതാപിതാക്കളുടെ മരിറ്റല്‍ സ്റ്റാറ്റസ് ജനിക്കുന്ന കുട്ടികളില്‍ എന്തെങ്കിലും സ്വാധീനം ചെലുത്തുന്നുണ്ടോ? ഉണ്ടെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ലോകാരോഗ്യസംഘടന നടത്തിയ പഠനങ്ങള്‍ പറഞ്ഞിരുന്നത് മാതാപിതാക്കളുടെ വൈവാഹിക വൈവാഹികേതര ബന്ധങ്ങളൊന്നും ജനിക്കുന്ന കുട്ടികളെ അധികം ബാധിക്കാന്‍ സാദ്ധ്യതയില്ലെന്നായിരുന്നു. മാതാപിതാക്കളോ അല്ലെങ്കില്‍ സ്ത്രീ ഒറ്റയ്‌ക്കോ പുരുഷന്‍ ഒറ്റയ്‌ക്കോ കുട്ടിയെ എങ്ങനെ വളര്‍ത്തുന്നു എന്നത് മാത്രമാണ് പ്രധാനമെന്ന വാദങ്ങളെ തള്ളിക്കളയുകയാണ് പുതിയ പഠനങ്ങള്‍. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന മാര്യേജ് ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ പഠനം പറയുന്നത് ഔദ്യോഗികമായി വിവാഹം കഴിച്ച സ്ത്രീക്കും പുരുഷനുമുണ്ടാകുന്ന കുട്ടികള്‍ കൂടുതല്‍ സന്തോഷവാന്മാരും ആത്മവിശ്വാസമുള്ളവരുമായിരിക്കുമെന്നാണ്. ടീനേജ് പ്രായത്തില്‍ കുട്ടികള്‍ അച്ഛനമ്മമാരുടെ മരിറ്റല്‍ സ്റ്റാറ്റസിനെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരുകമത്രെ. ഔദ്യോഗികമായി വിവാഹം കഴിച്ച മാതാപിതാക്കള്‍ക്കുണ്ടാകുന്ന ആണ്‍കുട്ടികള്‍ക്ക് ടീനേജ് പ്രായത്തില്‍ വളരെ ഉയര്‍ന്ന ആത്മവിശ്വാസമുണ്ടാകുമെന്നും പഠനം പറയുന്നു.

കുട്ടികളുടെ ജീവിതത്തിലുണ്ടാകുന്ന സമ്മര്‍ദ്ദങ്ങളും മാനസിക സംഘര്‍ഷങ്ങളുമെല്ലാം കുറയാന്‍ മികച്ച ബന്ധം പുലര്‍ത്തുന്ന കുടുംബം ഇടയാക്കുമെന്നും പഠനം പറയുന്നുണ്ട്. അതേസമയം ലിവിംഗ് ടുഗതര്‍ പോലുള്ള ബന്ധങ്ങളിലുണ്ടാകുന്ന കുട്ടികള്‍ക്കും ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്കും ആത്മവിശ്വാസത്തിന്റെയും സന്തോഷത്തിന്റെയും കാര്യത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകുമെന്നാണ് മാനസികരോഗ വിദഗ്ദ്ധര്‍ പറയുന്നത്. മാത്രമല്ല പബ്ലിക്കായി തങ്ങള്‍ പരസ്പരം കമ്മിറ്റഡാണെന്നുള്ള സ്ത്രീയുടെയും പുരുഷന്റെയും പ്രഖ്യാപനം വലിയ ആത്മവിശ്വാസവും ഊര്‍ജ്ജവുമാണ് അവരുടെ കുട്ടികളില്‍ നിറയ്ക്കുന്നത്. മാതാപിതാക്കളുടെ സാമൂഹ്യ സ്വീകാര്യത വലിയ തോതില്‍ ഓരോ കുട്ടിയുടെയും സ്വഭാവരൂപീകരണത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. സ്‌കൂള്‍, കളിസ്ഥലങ്ങള്‍ തുടങ്ങി ഒരു കുട്ടി ഇടപെടുന്ന സാമൂഹ്യ ചുറ്റുപാടുകളില്‍ അവന്റെ മാതൃത്വത്തിനും പിതൃത്വത്തിനും വലിയ പങ്കുവഹിക്കാനുണ്ടെന്നാണ് ഇന്ന് മനശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ടുതന്നെ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ എല്ലാം അറിഞ്ഞ്, പരസ്പരം ചേരുന്നതാണോ, സമാനചിന്താഗതിക്കാരാണോ എന്നെല്ലാം ശരിയായി വിലയിരുത്തുക. വിവാഹ ബന്ധം വേര്‍പിരിയുന്നതും സന്തുഷ്ടകരമല്ലാത്ത വിവാഹ ബന്ധവുമെല്ലാം കുട്ടികളുടെ സ്വഭാവരൂപീകരണത്തില്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് എപ്പോഴും ഓര്‍ക്കുക. (മലയാള മനോരമ, Monday 30 May 2016).

ഈ വാര്‍ത്തയില്‍ ചൂണ്ടിക്കാണിക്കുന്നതു മാത്രമല്ല അവിഹിതവേഴ്ചയില്‍ ജനിക്കുന്ന കുട്ടികളുടെ പ്രശ്നങ്ങള്‍. ആത്മീയമായ മറ്റനേകം പ്രശ്നങ്ങളെ അവര്‍ അഭിമുഖീകരിക്കേണ്ടിവരും. അവയെല്ലാം ഇവിടെ പ്രതിപാദിക്കാന്‍ മുതിര്‍ന്നാല്‍ ഈ ലേഖനത്തില്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന വിഷയത്തില്‍നിന്നു വ്യതിചലിക്കും. ആയതിനാല്‍, ലേഖനത്തിലെ ഇതിവൃത്തത്തോടു ചേര്‍ന്നുനില്‍ക്കുന്ന കാര്യങ്ങള്‍ മാത്രം ഇവിടെ കുറിക്കാം. അതായത്, മാതാപിതാക്കളോടൊപ്പം മതാധിഷ്ഠിതമായ കുടുംബപശ്ചാത്തലത്തില്‍ കുട്ടികള്‍ വളരാതിരിക്കാന്‍ ആവശ്യമായതെല്ലാം ഐക്യരാഷ്ട്രസഭയും ലോകാരോഗ്യസംഘടനയും ചെയ്തുവച്ചിട്ടുണ്ട്. കുട്ടികളുടെ അവകാശങ്ങള്‍ എന്നപേരിലാണ് അതെല്ലാം അവതരിപ്പിച്ചിരിക്കുന്നത്. അപക്വമായ അവസ്ഥയില്‍ അനാഥത്വം അടിച്ചേല്പിക്കപ്പെടുന്ന കുട്ടികളെ ഏതു പിശാചിനും വശീകരിക്കാന്‍ സാധിക്കുമെന്ന് ഇല്ല്യുമിനാറ്റികള്‍ അറിയുന്നു! ലൗജിഹാദികള്‍ക്കും ഇടത് ആക്ടിവിസത്തിനും റാഞ്ചിയെടുക്കാന്‍ പറ്റുന്ന വിധം അരക്ഷിതാവസ്ഥയിലാണ് ഇന്നത്തെ ബാല്യ-കൗമാര-യുവത്വങ്ങള്‍! കൊറോണയുടെ നിര്‍മ്മാതാക്കള്‍ക്ക് അതിന്റെ വിപണനത്തിന് അധമമനുഷ്യരെ ആവശ്യമാണ്‌. ഇസ്ലാമിനോടൊപ്പം ചേര്‍ന്നുനിന്ന് കൊറോണയുടെ വ്യാപനം ഏറ്റെടുത്തിരിക്കുന്നത് അഴിഞ്ഞാട്ടക്കാരായ ആക്ടിവിസ്റ്റുകളാണ്.

അവര്‍ രാജ്യദ്രോഹികളും വിനാശകരും!

അമേരിക്കയില്‍ അഴിഞ്ഞാടുന്നത് ആ രാജ്യത്തിന്റെ മാത്രമല്ല, മാനവകുലത്തിന്റെ മുഴുവന്‍ ശത്രുക്കളാണ്. മനോവയുടെ ഈ വാക്കുകള്‍ ആരെയെങ്കിലും അലോസരപ്പെടുത്തുന്നുവെങ്കില്‍, അത് അവര്‍ മിഥ്യാബോധത്താല്‍ നയിക്കപ്പെടുന്നതുകൊണ്ടോ, എതിര്‍ക്രിസ്തുവിന്റെ രാജ്യസ്ഥാപനത്തിനായി തങ്ങളെത്തന്നെ സ്വയം സമര്‍പ്പിച്ചിരിക്കുന്നതുകൊണ്ടോ ആകാം. മനോവ പറഞ്ഞ വാക്കുകള്‍ക്കു വ്യക്തമായ അടിസ്ഥാനമുണ്ട്. അതായത്, കലാപത്തിനായി സംഘംചേരുന്നവര്‍ക്ക് സാമൂഹിക പ്രതിബദ്ധതയുണ്ടായിരുന്നുവെങ്കില്‍ രാജ്യവും ഭൂവാസികളും ഒരു മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ നശീകരണ സമരമുറകളുമായി രംഗത്തിറങ്ങുമായിരുന്നില്ല. കൊറോണ എന്ന ചൈനീസ് വൈറസ് ഭൂവാസികളെ ആക്രമിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. സമൂഹവ്യാപനം എന്ന ഭീഷണി ഓരോ രാജ്യങ്ങളുടെയും പൗരന്മാരുടെയും മുന്‍പില്‍ സജ്ജീവമായി നിലനില്‍ക്കുന്നു. കോടികള്‍ ചെലവഴിച്ചാണ് ഓരോ രാജ്യങ്ങളും സമൂഹവ്യാപനത്തെ തടഞ്ഞുനിര്‍ത്താന്‍ പരിശ്രമിക്കുന്നത്. ഒരു ചെറിയ പിഴവിനുപോലും വലിയ വില കൊടുക്കേണ്ടിവരുമെന്ന് സാമാന്യബോധമുള്ള എല്ലാവര്‍ക്കുമറിയാം. അതിനാല്‍ത്തന്നെ, കൊറോണയെ ചെറുക്കാന്‍ നിര്‍മ്മിക്കുന്ന നിയമങ്ങള്‍ രാജ്യനിയമങ്ങളായിത്തന്നെ ഓരോ രാജ്യങ്ങളും സ്വീകരിച്ചിരിക്കുന്നു. ഈ നിയമം ലംഘിക്കുന്നവരുടെമേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടും!

കൊറോണയുടെ സമൂഹവ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ നടത്തുന്ന പ്രതിരോധപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നവരെ രാജ്യദ്രോഹികളും മാനവരാശിയുടെ ശത്രുക്കളുമായി കണക്കാക്കി ശിക്ഷിക്കണം. ഇവര്‍ക്കു വധശിക്ഷ നല്‍കാന്‍ എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍, മനുഷ്യവാസമില്ലാത്ത ഏതെങ്കിലും ദ്വീപിലേക്ക് നാടുകടത്തുകയാണു വേണ്ടത്. എന്തെന്നാല്‍, മാനവരാശിക്കു ഭീഷണിയായ ഇവര്‍ക്കു മനുഷ്യരോടൊപ്പം ജീവിക്കാനുള്ള അവകാശമില്ല. നിയമങ്ങള്‍ അനുസരിച്ചു ജീവിക്കുന്നവരുടെമേല്‍ നിയമലംഘകര്‍ നടത്തുന്ന കടന്നുകയറ്റമാണ് അമേരിക്കയില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനെ ഒരുതരത്തിലും അംഗീകരിക്കാന്‍ പാടില്ലെന്നു മാത്രമല്ല, ഇത്തരം ചെയ്തികളെ പിന്തുണയ്ക്കുന്നവരും ശിക്ഷിക്കപ്പെടണം. ജോര്‍ജ്ജ് ഫ്ലോയ്ഡിന്റെ പേരില്‍ അഴിഞ്ഞാടുന്നവരും അഴിഞ്ഞാട്ടങ്ങളെ പിന്തുണയ്ക്കുന്നവരും ഒരുകാര്യം മനസ്സിലാക്കിയിരിക്കുക. നിങ്ങളുടെ സ്വാതന്ത്ര്യം മറ്റുള്ളവരുടെ അവകാശങ്ങളെ ഹനിക്കുന്നതാകരുത്. ലോകത്താകമാനമുള്ള ആരാധനാലയങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, സിനിമാശാലകള്‍, ഭക്ഷണശാലകള്‍, ഹോട്ടലുകള്‍, പാര്‍ക്കുകള്‍ എന്നിങ്ങനെ ആളുകള്‍ ഒത്തുകൂടുന്ന എല്ലാ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. ആവശ്യസേവനങ്ങളില്‍ പലതും ലഭിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നു; യാത്രകള്‍ക്കും കൂടിക്കാഴ്ച്ചകള്‍ക്കും നിയന്ത്രണമുണ്ട്; ലോകരാജ്യങ്ങളെല്ലാം ജാഗ്രതയിലാണ്. സന്തോഷത്തോടെയല്ലെങ്കിലും ഈ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു ജീവിക്കാന്‍ സാമൂഹിക പ്രതിബദ്ധതയുള്ള മനുഷ്യന്‍ തയ്യാറാകുന്നു. അതായത്, ഇന്ന് സകല ആരാധനാലയങ്ങളും അടഞ്ഞുകിടക്കുന്നത് ദൈവഭക്തരെല്ലാം കൂട്ടത്തോടെ ഇല്ലാതായതുകൊണ്ടല്ല. ഇവിടെയാണ്‌ ഒരു കൊടും ക്രിമിനലിന്റെ മരണത്തെച്ചൊല്ലി ആഭാസന്മാര്‍ അഴിഞ്ഞാടുന്നത്! മറ്റുചില വിഷയങ്ങള്‍ക്കൂടി അവതരിപ്പിച്ചതിനുശേഷം ജോര്‍ജ്ജ് ഫ്ലോയ്ഡ് ആരാണെന്നു പറയാം.

ഒരു രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും ഭീഷണിയായി ഒരുവിഭാഗം നിലകൊണ്ടാല്‍, അവരോട് എന്തു സമീപനമാണ് രാജ്യത്തിന്റെ ഭരണകൂടം സ്വീകരിക്കേണ്ടത്? പേപ്പട്ടിയെ നാം കൊന്നുകളയുന്നത് പേവിഷബാധയില്‍നിന്നു സമൂഹത്തെ രക്ഷിക്കുന്നതിനുവേണ്ടിയാണ്. വിദേശസഹായത്തോടെ അമേരിക്കയില്‍ വൈറസ് വ്യാപനം നടത്തുന്നവരെ എന്താണു ചെയ്യേണ്ടത് എന്നതിനുള്ള ഉത്തരമാണിത്. രാജ്യസുരക്ഷ എന്നത് ഏതൊരു രാജ്യത്തിനും പരമപ്രധാനമാണ്! രാജ്യത്തെ സ്നേഹിക്കുന്നവന്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുകയില്ല! അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും അഭയാര്‍ത്ഥികളായി കടന്നുകൂടുന്ന ജിഹാദികള്‍ക്ക് ആ രാജ്യങ്ങളോടുള്ള ആത്മാര്‍ത്ഥത എത്രത്തോളമാണെന്ന് മനസ്സിലാക്കാനുള്ള ഒടുവിലത്തെ ഉദാഹരണമാണിത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന്‍ അഭയംതേടി വരുന്ന ഒരുവന്‍പോലും ഉണ്ടചോറിനു നന്ദികാണിക്കുന്നവരല്ല. ഓരോ ദിവസവും റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. അതായത്, പാമ്പിനെ പാലൂട്ടുന്ന ദുരവസ്ഥയിലാണ് അമേരിക്കയും യൂറോപ്പും!

മയക്കുമരുന്ന് കച്ചവടം, സ്ത്രീകളുടെയും കുട്ടികളുടെയും നേരെയുള്ള ആക്രമണം, പിടിച്ചുപറി, ഭവനഭേദനം, കള്ളപ്പണമിടപാട്, മോഷണം, ബലാല്‍സംഘം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ തൊണ്ണൂറ്റിമൂന്നു ശതമാനവും ആഫ്രിക്കന്‍-ഏഷ്യന്‍ വംശജരോ മെക്സിക്കോയില്‍നിന്നുള്ള നുഴഞ്ഞുകയറ്റക്കാരോ ആണെന്നു കണക്കുകള്‍ തെളിയിക്കുന്നു. അമേരിക്കയിലെയും യൂറോപ്പിലെയും സംസ്കാരങ്ങളുമായി ഒത്തുപോകാന്‍ ആഫ്രിക്കയിലെ പ്രാകൃത സംസ്ക്കാരത്തിലും ഇസ്ലാമിക സംസ്കാരത്തിലും ജീവിച്ചവര്‍ക്കു സാധിക്കില്ല. മുഹമ്മദുനബിയാല്‍ വാര്‍ത്തെടുക്കപ്പെട്ട അശ്ലീല-അധാര്‍മ്മിക സംസ്കാരത്തിന്റെ ഉടമകളാണ് അമേരിക്കയിലേക്കും യൂറോപ്പിലേക്കും അഭയംതേടി പോകുന്നവരില്‍ ഭൂരിഭാഗവും. അഭയം നല്‍കുന്നവരെ അടിമകളാക്കുന്ന സംസ്കാരമാണ് അവരുടേത്! ജോര്‍ജ്ജ് ഫ്ലോയ്ഡ് എന്ന നാല്പത്തെട്ടുകാരന്റെ മരണം ദൗര്‍ഭാഗ്യകരമായിപ്പോയി എന്നകാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, കള്ളപ്പണം കൈവശംവച്ച കുറ്റത്തിന് അറസ്റ്റുചെയ്യുന്നതിനിടയിലാണ് മരണം സംഭവിച്ചത് എന്ന യാഥാര്‍ത്ഥ്യം സൗകര്യപൂര്‍വ്വം പലരും മറച്ചുവയ്ക്കുന്നു.

ജോര്‍ജ്ജ് ഫ്ലോയ്ഡ് എന്ന പേരുകേട്ട് ആരെങ്കിലും അയാളെ ക്രിസ്ത്യാനികളുടെ പട്ടികയില്‍പ്പെടുത്താന്‍ ശ്രമിച്ചാലും തെറ്റുപറ്റും. കാരണം, അമേരിക്കയിലേക്കു കുടിയേറിയിരിക്കുന്ന ഇസ്ലാമിക ജിഹാദികളെല്ലാം ഔദ്യോഗികമായി ക്രൈസ്തവരുടെ പട്ടികയിലാണ്! ഇസ്ലാമിക രാജ്യങ്ങളിലെ ക്രൂരമായ മതപീഡനങ്ങളില്‍നിന്നു രക്ഷതേടി എത്തിയ 'ക്രിസ്ത്യാനികള്‍' ആണ് ഈ 'ജിഹാദികള്‍'! ക്രൈസ്തവ യുവതികളെ ചൂണ്ടയിട്ടും വലവീശിയും പിടിക്കാന്‍ ക്രൈസ്തവനാമങ്ങളില്‍ തുടരുന്നതാണ് കൂടുതല്‍ ഫലപ്രദമെന്നു കണ്ടതിനാല്‍ യുവാക്കളില്‍ പലരും ജോര്‍ജ്ജുകുട്ടിമാരായി തുടരുന്നു! ഇവിടെയാണ്‌ ജോര്‍ജ്ജ് ഫ്ലോയ്ഡ് ആരായിരുന്നുവെന്ന ചോദ്യം പ്രസക്തമാകുന്നത്! മനുഷ്യസ്നേഹത്തിന്റെ പുറംകുപ്പായം ധരിച്ച് തെരുവുകളില്‍ അഴിഞ്ഞാടുന്ന സാമൂഹ്യവിരുദ്ധര്‍ക്ക് ജോര്‍ജ്ജ് ഫ്ലോയ്ഡ് ഒരു ദേവദൂതനാണ്! എന്നാല്‍, അമേരിക്കന്‍ പോലീസിന്റെ ക്രൈംറിക്കോര്‍ഡില്‍ ഇവനൊരു സ്ഥിരം കുറ്റവാളിയാണ്. 1998 - ല്‍ പത്തുമാസത്തെ ജയില്‍വാസം അനുഭവിച്ചത് ആയുധധാരിയായി കവര്‍ച്ച നടത്തിയ കുറ്റത്തിനായിരുന്നുവെങ്കില്‍, 2002 - ല്‍ എട്ടുമാസത്തെ ജയില്‍വാസം അനുഭവിച്ചത് കൊക്കൈന്‍ എന്ന മയക്കുമരുന്ന് കൈവശം വച്ചതിനാണ്. ഇതേ കുറ്റംതന്നെ ആവര്‍ത്തിച്ചതിന് 2004 ലും 2005 ലും പത്തുമാസം വീതം (ഇരുപതുമാസം) ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ആയുധധാരിയായി കവര്‍ച്ച നടത്തിയതിന് 2007 മുതല്‍ അഞ്ചുവര്‍ഷം ജയിലില്‍ കിടന്നു. ഇത്തവണ ഇവന്‍ കവര്‍ച്ചയ്ക്കായി ആക്രമണം നടത്തിയത് ഗര്‍ഭിണിയായ ഒരു സ്ത്രീയുടെ വീട്ടിലാണെന്ന പ്രത്യേകതകൂടിയുണ്ട്!

കുറ്റവാളികളെ അറസ്റ്റുചെയ്യുമ്പോള്‍ പല മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാറുണ്ട്. കുറ്റകൃത്യത്തിന്റെ സ്വഭാവം, കുറ്റവാളിയുടെ ക്രിമിനല്‍ പശ്ചാത്തലം, അറസ്റ്റിനോട്‌ കുറ്റവാളിയുടെ പ്രതികരണം എന്നീ ഘടകങ്ങളെല്ലാം അറസ്റ്റുചെയ്യാന്‍ അവലംബിക്കുന്ന മാര്‍ഗ്ഗത്തെ സ്വാധീനിക്കുന്നു. ആയുധധാരിയായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന അക്രമിയെ വെടിവച്ചു വീഴ്ത്തുകയാണ് പോലീസ് ചെയ്യുന്നത്. അതിനായി എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റുകളും ഷാര്‍പ് ഷൂട്ടര്‍മാരും പോലീസ് സേനയിലുണ്ട്. ഇത്തരത്തില്‍ നടത്തുന്ന ഓപ്പറേഷനുകള്‍ക്ക് അറസ്റ്റുമായി ഒരു ബന്ധവുമില്ല. എന്നാല്‍, കുറ്റവാളി നിരായുധനാണെങ്കില്‍ അയാളെ അറസ്റ്റുചെയ്യും. നിയമാധികാരത്താല്‍ പിടികൂടപ്പെടുക അഥവാ തടയപ്പെടുക എന്നതാണ് അറസ്റ്റ് എന്ന വാക്കിന്റെ അര്‍ത്ഥം. നിറുത്തുക അഥവാ തടയുക എന്നര്‍ത്ഥം വരുന്ന 'അററ്റര്‍' എന്ന ഫ്രഞ്ചുവാക്കില്‍നിന്നുമാണ് അറസ്റ്റ് എന്ന വാക്ക് ഉത്ഭവിച്ചത്. നിശ്ചലനാക്കുക എന്നുകൂടി ഈ വാക്കിനര്‍ത്ഥമുണ്ട്. ഈ വാക്കുകൊണ്ട് സാധാരണാര്‍ത്ഥത്തില്‍ ഉദ്ദേശിക്കുന്നത് ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ തടയുക, ഹനിക്കുക, ബന്ധിക്കുക എന്നതാണ്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതില്‍നിന്ന് ഒരാളെ തടയുന്നതിനോ, നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചതിന് ഉപരിനടപടികളെടുക്കാന്‍ ഒരാളെ അധികാരസ്ഥാനങ്ങളില്‍ ഏല്പിക്കുന്നതിനോവേണ്ടി അയാള്‍ക്കു യഥേച്ഛം സഞ്ചരിക്കുന്നതിനുള്ള സ്വാതന്ത്യ്രത്തെ താത്കാലികമായി മുടക്കുന്ന പ്രക്രിയയാണ് അറസ്റ്റ്.

സിവില്‍ നടപടിക്രമത്തിലും ക്രിമിനല്‍ നടപടിക്രമത്തിലും അറസ്റ്റിന്റെ ഉദ്ദേശ്യങ്ങള്‍ വ്യത്യസ്തങ്ങളാണ്. സിവില്‍ നടപടിക്രമത്തില്‍ അറസ്റ്റിന്റെ ഉദ്ദേശ്യം വിധിനടത്തലാണ്; ക്രിമിനല്‍ നടപടിക്രമത്തില്‍, കുറ്റവാളിയെന്നു സംശയിക്കപ്പെടുന്ന വ്യക്തിയെ ന്യായാധിപന്റെ മുന്നില്‍ ഹാജരാക്കുന്നതിനുള്ള ഉപാധിയാണ് അറസ്റ്റ്. ക്രിമിനല്‍ നടപടിക്രമത്തില്‍ അറസ്റ്റിനെപ്പറ്റി പ്രതിപാദിക്കുന്നത് ഇങ്ങനെയാണ്: അറസ്റ്റു ചെയ്യുന്ന പൊലീസുദ്യോഗസ്ഥനോ മറ്റ് അധികാരസ്ഥനോ അറസ്റ്റു ചെയ്യപ്പെടേണ്ട ആളുടെ ശരീരത്തെ സ്പര്‍ശിക്കുകയോ അയാളെ ബന്ധിക്കുകയോ ചെയ്യാന്‍ അതില്‍ വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ അറസ്റ്റു ചെയ്യപ്പെടേണ്ട വ്യക്തി വാക്കാലോ പ്രവൃത്തിയാലോ കീഴ്പ്പെടുന്നപക്ഷം ശരീരസ്പര്‍ശമോ ബന്ധനമോ ആവശ്യമില്ല; ബലം പ്രയോഗിച്ച് അറസ്റ്റിനെ എതിര്‍ക്കാനാണ് പ്രതി മുതിരുന്നതെങ്കില്‍ അറസ്റ്റു ചെയ്യാന്‍ അധികാരമുള്ള ഉദ്യോഗസ്ഥനു തന്റെ കര്‍ത്തവ്യനിര്‍വ്വഹണത്തിന് ആവശ്യമായ സകല ഉപാധികളും സ്വീകരിക്കാവുന്നതാണ്. പക്ഷേ, മരണത്തില്‍ കലാശിക്കുന്ന ബലപ്രയോഗം, മരണശിക്ഷയോ ജീവപര്യന്തം തടവുശിക്ഷയോ വിധിക്കപ്പെടാവുന്ന കുറ്റം ചെയ്ത പ്രതിയെ അറസ്റ്റു ചെയ്യുന്നതിനുള്ള ശ്രമത്തിലല്ലാതെ നടത്തിക്കൂടാ. അറസ്റ്റിനെ ബലം പ്രയോഗിച്ച് എതിര്‍ക്കുന്നതു കുറ്റകരമാണ്.

അറസ്റ്റിനെ എതിര്‍ക്കാന്‍ ബലം പ്രയോഗിച്ച ഒരു പ്രതിയെ എങ്ങനെയാണോ ബന്ധിക്കേണ്ടത്, അതുപോലെതന്നെയാണ് ജോര്‍ജ്ജ് ഫ്ലോയ്ഡ് എന്ന ക്രിമിനലിനെ അമേരിക്കന്‍ പൊലിസ് അറസ്റ്റുചെയ്തതെന്നു ദൃശ്യങ്ങളില്‍നിന്നു നമുക്കു മനസ്സിലാക്കാന്‍ സാധിക്കും. ആയുധധാരിയായി ഒന്നിലധികം തവണ കവര്‍ച്ചകള്‍ നടത്തിയിട്ടുള്ളവനും മയക്കുമരുന്ന് കേസില്‍ പലവട്ടം ശിക്ഷയനുഭവിച്ചിട്ടുള്ളവനുമായ ഒരുവനെ അറസ്റ്റുചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ചെറുത്തുനില്‍ക്കുന്നതു സ്വാഭാവികമാണ്. പൊലിസുദ്യോഗസ്ഥനെ ആക്രമിച്ചെന്നും വരാം. ഇത്തരം സാഹചര്യങ്ങളില്‍ പ്രതിയെ തറയില്‍ വീഴ്ത്തിയാണ് കീഴ്പ്പെടുത്തുന്നത്. തറയില്‍ കമിഴ്ത്തിയിട്ടതിനുശേഷം മുഖത്തിന്റെ ഒരുവശം തറയില്‍ അമരുന്നവിധം കഴുത്തിന്റെ പിന്‍ഭാഗത്ത് കാല്‍മുട്ടുകള്‍ക്കൊണ്ട് അമര്‍ത്തിപ്പിടിക്കണം. അതിനുശേഷം കൈകള്‍ പിന്നോട്ടാക്കി വിലങ്ങണിയിക്കുക എന്നതാണ് സ്വാഭാവിക നടപടിക്രമം!

അമേരിക്കയിലും യൂറോപ്പിലുമൊക്കെ ഇങ്ങനെയാണ് അക്രമാസക്തരായ കുറ്റവാളികളെ അറസ്റ്റുചെയ്യുന്നത്. ഇത്തരത്തിലുള്ള അനേകം അറസ്റ്റുകള്‍ക്കു മനോവ സാക്ഷ്യംവഹിച്ചിട്ടുണ്ട്. ജോര്‍ജ്ജ് ഫ്ലോയ്ഡ് മരിച്ചുവെങ്കില്‍, അതിന്റെ കാരണക്കാരന്‍ അവനെ അറസ്റ്റുചെയ്ത പൊലിസുദ്യോഗസ്ഥനല്ല; മറിച്ച്, അവന്‍തന്നെയാണ് അവന്റെ മരണത്തിനുത്തരവാദി! കഴുത്തിന്റെ പിന്‍ഭാഗത്ത് കാല്‍മുട്ട് അമര്‍ന്നതിനുശേഷവും ഫ്ലോയ്ഡ് കുതറുകയും, കഴുത്തിന്റെ മുന്‍ഭാഗം കാല്‍മുട്ടിനു കീഴിലാകുകയും ചെയ്തതാകാം മരണകാരണം! ഈ അവസരത്തില്‍ പൊലിസുദ്യോഗസ്ഥന്‍ തന്റെ കാല്‍മുട്ട് അയച്ചാല്‍, ക്രിമിനലായ പ്രതിയുടെ പ്രത്യാക്രമണമുണ്ടാകുകയും പൊലിസുകാരന്റെ ജീവന്‍ അപകടത്തിലാകുകയും ചെയ്യാം. കാല്‍മുട്ടിന് കീഴിലുള്ളവന്റെ നിറം കറുപ്പായതുകൊണ്ട് വെള്ളക്കാരനായ ഉദ്യോഗസ്ഥന്‍ തന്റെ ജീവന്‍ ബലികൊടുക്കണമായിരുന്നുവെന്നാണോ ആക്ടിവിസ്റ്റുകള്‍ പറയുന്നത്? സ്വാഭാവിക നടപടിക്രമം പാലിച്ചാണ് കൃത്യനിര്‍വ്വഹണം നടത്തിയതെങ്കിലും, പ്രതിഷേധത്തെ തുടര്‍ന്ന് പൊലിസുദ്യോഗസ്ഥന്റെ പേരില്‍ കേസെടുത്തു എന്നതും നാം വിസ്മരിക്കരുത്. യാഥാര്‍ത്ഥ്യമിതായിരിക്കെ, ഇപ്പോള്‍ അമേരിക്കയിലും ലോകത്തിന്റെ പലഭാഗങ്ങളിലും അരങ്ങേറിക്കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെ സമരാഭാസങ്ങള്‍ എന്നല്ലാതെ മറ്റേതെങ്കിലും വാക്കുകള്‍ക്കൊണ്ട് വിശേഷിപ്പിക്കാന്‍ കഴിയില്ല. ആഘോഷങ്ങളും കൂട്ടംചേരലുകളും കര്‍ശനമായി നിയന്ത്രിക്കപ്പെട്ടിരിക്കുന്ന ഈ കൊറോണകാലത്ത് അരങ്ങേറുന്ന സമരാഭാസത്തെ പിന്തുണയ്ക്കുന്നവരെപ്പോലും നികൃഷ്ടജീവികളായി കാണണം.

അമേരിക്കയിലെ പ്രക്ഷോഭകാരികള്‍ക്കു പിന്തുണയുമായി പലസ്തീനികളും ഇറാനുമാണ് മുന്നിട്ടിറങ്ങിയിരിക്കുന്നതെങ്കില്‍ ഒരുകാര്യം വ്യക്തമാണ്. അതായത്, കമ്മ്യൂണിസ്റ്റുകളും ഇസ്ലാമുമാണ് അമേരിക്കയിലെ അഴിഞ്ഞാട്ടത്തിനു പിന്നിലുള്ളത്. എന്തെന്നാല്‍, ഇറാനെയും പലസ്തീനികളെയും സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ചൈനയാണ്! പലസ്തീനികളെയും ഇറാനെയും രണ്ടു പ്രതീകങ്ങളായി പരിഗണിക്കാന്‍ കഴിയും. കമ്മ്യൂണിസ്റ്റുകളുടെ പിന്തുണയോടെ യെഹൂദര്‍ക്കും ക്രിസ്ത്യാനികള്‍ക്കും എതിരേ നിലകൊള്ളുന്ന പൈശാചിക സമൂഹമാണ് പലസ്തീനിലെ അറബികളെങ്കില്‍, കമ്മ്യൂണിസ്റ്റുകളുടെ സാങ്കേതിക പിന്തുണയോടെ ക്രൈസ്തവ രാജ്യങ്ങളെയും യിസ്രായേലിനെയും വെല്ലുവിളിക്കുന്ന ഗോലിയാത്താണ് ഇറാന്‍! മാത്രവുമല്ല, ലോകത്തെ മുഴുവന്‍ മുസ്ലിങ്ങളും കമ്മ്യൂണിസ്റ്റുകളും പലസ്തീനികള്‍ എന്നറിയപ്പെടുന്ന അറബികളുടെ പിന്നില്‍ ഒറ്റക്കെട്ടായി നിലയുറപ്പിച്ചിരിക്കുന്നു. അമേരിക്കയിലെ കലാപങ്ങള്‍ക്കു പിന്നില്‍ ഇസ്ലാമും കമ്മ്യൂണിസ്റ്റുകളുമാണെന്നു സ്ഥിരീകരിക്കാന്‍ വേറെയും തെളിവുകള്‍ മനോവ ഹാജരാക്കാം!

കലാപകാരികള്‍ പോരാട്ടം നടത്തുന്നത് അമേരിക്കയോടു മാത്രമല്ല, ക്രിസ്തീയതയോടുംകൂടിയാണ് എന്നതാണ് മനോവ ഹാജരാക്കുന്ന മറ്റൊരു തെളിവ്! ഇസ്ലാമും കമ്മ്യൂണിസവും എതിര്‍ക്രിസ്തുവിന്റെ രണ്ടു കരങ്ങളാണെന്നു മനോവ മുന്‍പേതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ക്രിസ്തീയതയുടെ ഉന്മൂലനം ലക്ഷ്യമാക്കി പിശാച് സ്ഥാപിച്ച രണ്ടു പ്രസ്ഥാനങ്ങളാണ് ഇവ. എല്ലാക്കാര്യത്തിലും ഏറെ സമാനതകള്‍ ഇരു പ്രസ്ഥാനങ്ങളും കാത്തുസൂക്ഷിക്കുന്നു! മനോവയുടെ താളുകളില്‍ അവയെല്ലാം കുറിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ത്തന്നെ, ആവര്‍ത്തനത്തിന് ഇവിടെ മുതിരുന്നില്ല. എന്നാല്‍, അമേരിക്കയിലെ പ്രക്ഷോഭകാരികള്‍ക്ക് ക്രിസ്തീയതയോടുള്ള പക വ്യക്തമാക്കുന്ന തെളിവുകള്‍ അവര്‍ത്തന്നെ നമുക്കു മുന്‍പില്‍ വച്ചിട്ടുള്ളത് ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു.

വാഷിംഗ്ടണ്‍ ഡി.സി യിലെ സുപ്രധാന ക്രൈസ്തവ ആരാധനാലയമാണ് സെന്റ്‌ ജോണ്‍സ് എപ്പിസ്കോപ്പല്‍ ചര്‍ച്ച്. പുരാതനമായ ഈ ആരാധനാലയത്തെ കൂടുതല്‍ പ്രസിദ്ധമാക്കുന്നത് അവിടെ ആരാധന നടത്തുന്ന വ്യക്തികള്‍ അതിപ്രശസ്തരായതുകൊണ്ടാണ്. അതായത്, അമേരിക്കന്‍ പ്രസിഡന്റുമാര്‍ സാധാരണ ആരാധനക്കെത്തുന്ന പുരാതനമായ ചര്‍ച്ചാണിത്. വൈറ്റ് ഹൗസിനു സമീപമുള്ള ഈ പള്ളി അഗ്നിക്കിരയാക്കാന്‍ പ്രക്ഷോഭകാരികളെ പ്രേരിപ്പിച്ച ഘടകമെന്തായിരിക്കും! ഇവിടെയാണ്‌ സമരക്കാരുടെ ക്രിസ്തീയവിരുദ്ധത നാം തിരിച്ചറിയേണ്ടത്. കമ്മ്യൂണിസ്റ്റുകളും ഇസ്ലാമും ചേര്‍ന്ന് നടപ്പാക്കിക്കൊണ്ടിരിക്കുന്നത് ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍ സംഘത്തിന്റെ നിഗൂഢ അജണ്ടയാണ്. സ്വവര്‍ഗ്ഗഭോഗികളടക്കം അധാര്‍മ്മിക ജീവിതം നയിക്കുന്ന സകലരും ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ പിന്തുണയോടെ രംഗത്തുണ്ട്. ആഗോള കമ്മ്യൂണിസത്തിന്റെ അമേരിക്കന്‍ പതിപ്പാണ്‌ ഡെമോക്രാറ്റിക്‌ പാര്‍ട്ടി!

'പുരകത്തുമ്പോള്‍ വാഴവെട്ടല്‍' എന്നത് കമ്മ്യൂണിസ്റ്റുകളുടെ പരമ്പരാഗത കലാപരിപാടിയാണെന്നു ചരിത്രം പരിശോധിച്ചാല്‍ നമുക്കു മനസ്സിലാകും. എന്നാല്‍, ഈ പുര കത്തലുകളെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്തിയാല്‍, അത് കമ്മ്യൂണിസ്റ്റുകള്‍തന്നെ കത്തിച്ചതാണെന്നു കണ്ടെത്താന്‍ കഴിയുമെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം! പ്രശ്നങ്ങളുണ്ടാക്കുകയും പ്രശ്നപരിഹാരകരുടെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട് ലാഭം കൊയ്യുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് ശൈലിയെക്കുറിച്ചു പഠിക്കാന്‍ ക്യൂബയിലോ ബൊളീവിയന്‍ കാടുകളിലോ സന്ദര്‍ശനം നടത്തേണ്ട ആവശ്യമില്ല; കേരളത്തില്‍ത്തന്നെ അതിനുള്ള സാഹചര്യം നിലവിലുണ്ട്. വര്‍ഗ്ഗ-വര്‍ണ്ണ വേര്‍തിരിവുകള്‍ നിലനില്‍ക്കുന്നിടത്തു മാത്രമേ കമ്മ്യൂണിസ്റ്റ്-ഇടതു പ്രസ്ഥാനങ്ങള്‍ക്ക് വളരാനും നിലനില്‍ക്കാനും സാധിക്കുകയുള്ളു. പ്രശ്നങ്ങളില്ലാത്തിടത്ത് പ്രശ്നങ്ങളുണ്ടാക്കി അതു പരിഹരിക്കുന്നവരുടെ റോളില്‍ ഇവര്‍ പ്രത്യക്ഷപ്പെടും. മതം, ജാതി, വര്‍ഗ്ഗം, വര്‍ണ്ണം എന്നിങ്ങനെ ഏതുതരം വിഭാഗിയതയുടെയും ചരിത്രം പരിശോധിച്ചാല്‍ ഇടതുപക്ഷ 'മുതലക്കണ്ണീര്‍' കാണാം. ജോര്‍ജ്ജ് ഫ്ലോയ്ഡ് എന്ന കറുത്തവര്‍ഗ്ഗക്കാരന്റെ മരണം ഇവര്‍ക്കു വീണുകിട്ടിയ അവസരമോ, ആസൂത്രിതമായി സൃഷ്ടിച്ചെടുത്ത അവസരമോ ആകാം. ഏതുതന്നെയായാലും ഇസ്ലാമും കമ്മ്യൂണിസ്റ്റുകളും ആഗോളപൈശാചിക പ്രസ്ഥാനങ്ങളും കറുത്തവര്‍ഗ്ഗക്കാരെ അവരുടെ നിറത്തിന്റെ അധഃസ്ഥിതാവസ്ഥ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു! ഒബാമയും ഇസ്ലാമിക കുഴലൂത്തുകാരും ആവേശത്തിലാണ്!

'എനിക്ക് ശ്വസിക്കാനാവുന്നില്ല' എന്ന് അമേരിക്കയിലെ മിനിയപ്പോളിസില്‍ ജോര്‍ജ്ജ് ഫ്ളോയ്ഡ് കരഞ്ഞപ്പോള്‍ ലോകത്തെല്ലായിടത്തും എന്നപോലെ കേരളത്തിലെയും ഇടത് ആക്ടിവിസ്റ്റുകള്‍ക്കും നൊന്തു! എന്തിനാണു നൊന്തത്? ജോര്‍ജ്ജ് ഫ്ളോയിഡിനെ പൊലിസുകാരന്‍ ഇടിച്ചില്ല, ഉരുട്ടിയില്ല, കെട്ടിയിട്ട് ക്രൂരമായി വരഞ്ഞില്ല, ലിംഗത്തില്‍ ഈര്‍ക്കില്‍ കയറ്റിയില്ല, കിഡ്നി നോക്കി ഇടിച്ച് രക്തം മൂത്രമാക്കിയില്ല, കിഴക്കാം തൂക്കായി കെട്ടിത്തൂക്കിയില്ല, കാല്‍വെള്ള അടിച്ച് തകര്‍ത്തില്ല, മുളകരച്ച് കണ്ണില്‍ തേച്ചില്ല! നാലു വര്‍ഷത്തിനിടയില്‍ പിണറായിയുടെ ലോക്കപ്പില്‍ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടത് ഇരുപതു പേരാണ്. ആക്ടിവിസ്റ്റുകളുടെ വിലാപം ആരെങ്കിലും കേട്ടോ? സമാധാനപരമായി സമരംചെയ്ത പതിനായിരക്കണക്കിനു യുവാക്കളുടെമേല്‍ ഫുള്‍ഡോസര്‍ കയറ്റി ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം കൊന്നപ്പോള്‍ ഇടത് ആക്ടിവിസ്റ്റുകള്‍ക്കു വേദനിച്ചില്ല. ആ ക്രൂരകൃത്യത്തെ അവര്‍ സാമ്രാജ്യത്വശക്തികള്‍ക്കെതിരെയുള്ള വര്‍ഗ്ഗസമരമായി കണ്ടു. ടിയാനന്‍മെന്‍ സ്കോയറില്‍ അന്ന് ചതച്ചരച്ചത്  22000 വിദ്യര്‍ത്ഥികളെയായിരുന്നു.

ആഗോളതലത്തില്‍ ദിനംപ്രതി നടക്കുന്ന ആയിരക്കണക്കിനു കൊലപാതകങ്ങളില്‍നിന്ന് ജോര്‍ജ്ജ് ഫ്ലോയ്ഡിന്റെ മരണം എങ്ങനെയാണ് വേറിട്ടു നില്‍ക്കുന്നത്? മരിച്ചയാള്‍ കറുത്തവര്‍ഗ്ഗക്കാരനും കൊലക്കുറ്റത്തിന് അറസ്റ്റിലായ പൊലിസുകാരന്‍ വെളുത്തവനും ആയതാണോ സംഭവത്തെ വേറിട്ടതാക്കുന്നത്? പൊലിസുകാരന്റെ നിറം എത്യോപ്യക്കാരന്റെതുപോലെ ആയിരുന്നുവെങ്കില്‍ ഫ്ലോയ്ഡിന്റെ മരണത്തെ ആരും ഗൗനിക്കുമായിരുന്നില്ല എന്നതല്ലേ യാഥാര്‍ത്ഥ്യം? അതേ, അതുതന്നെയാണ് യാഥാര്‍ത്ഥ്യം. മരിച്ചവന്‍ വെള്ളക്കാരനും ഘാതകന്‍ കറുമ്പനും ആയിരുന്നുവെങ്കില്‍, ആ സംഭവത്തെ അടിച്ചമര്‍ത്തപ്പെട്ടവന്റെ ആത്മരോഷമെന്നോ അധഃസ്ഥിതന്റെ വീരോചിത മുന്നേറ്റമെന്നോ ലോകം വാഴ്ത്തുമായിരുന്നു.

ആയിരക്കണക്കിനു കുറ്റകൃത്യങ്ങള്‍ ഓരോദിവസവും അമേരിക്കയില്‍ നടക്കുന്നുണ്ട്. കൊള്ളയും കൊലയും കൊള്ളിവയ്പും അടങ്ങുന്ന ഈ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ തൊണ്ണൂറുശതമാനവും ആഫ്രിക്കക്കാരും ഏഷ്യക്കാരും മെക്സിക്കന്‍ കുടിയേറ്റക്കാരുമാണ്. അമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാരെല്ലാം രാജ്യദ്രോഹികളാണെന്നോ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരാണെന്നോ അല്ല മനോവ പറഞ്ഞുവരുന്നത്. വെള്ളക്കാരെക്കാള്‍ ദേശസ്നേഹികളായ കറുത്തവര്‍ഗ്ഗക്കാര്‍ അമേരിക്കയിലുണ്ട്. എന്നാല്‍, അവരാരും ഇസ്ലാംമത വിശ്വാസികളല്ല എന്നതാണ് വസ്തുത.

ഓപ്പറേഷന്‍ പെരുച്ചാഴി!

അതേ, ഇല്ല്യുമിനാറ്റിയുടെ 'ഓപ്പറേഷന്‍ പെരുച്ചാഴി' ആണ് അമേരിക്കയിലെ തെരുവുകളില്‍ ഇപ്പോള്‍ അരങ്ങുതകര്‍ക്കുന്നത്! ഡോണാള്‍ഡ് ട്രംപിന്റെ ജനപ്രീതി ഉയര്‍ന്നത് ഇല്ല്യുമിനാറ്റിയുടെ ഉറക്കംകെടുത്തി എന്നകാര്യം സ്പഷ്ടമാണ്. കഴിഞ്ഞ നാലുവര്‍ഷം ട്രംപിനെ അധിക്ഷേപിക്കാന്‍ മാധ്യമങ്ങളെയെല്ലാം കൂലിക്കെടുത്തിട്ടും അമേരിക്കന്‍ ജനതയുടെ കണ്ണില്‍ മണ്ണിടാന്‍ സാത്താന്‍സംഘത്തിനു കഴിഞ്ഞില്ല എന്നതാണു പരമാര്‍ത്ഥം. ട്രംപിനെ പരിഹസിക്കാന്‍വേണ്ടി മാത്രം പത്രപ്രവര്‍ത്തനം നടത്തുന്നവര്‍പോലും മാധ്യമരംഗത്തുണ്ട്. എന്നാല്‍, ഡോണാള്‍ഡ് ട്രംപിനെതിരേ ഉയര്‍ന്ന അധിക്ഷേപങ്ങളെല്ലാം പൊതുജന പിന്തുണയായി മാറുന്ന കാഴ്ചയാണ് ലോകം കണ്ടത്. ഐക്യരാഷ്ട്രസഭയും ലോകാരോഗ്യസംഘടനയും തലകുത്തിനിന്നു ശ്രമിച്ചിട്ടും ഈ പിന്തുണ അല്പമെങ്കിലും കുറയ്ക്കാന്‍ കഴിഞ്ഞില്ല. ചൈനീസ് നിര്‍മ്മിത വൈറസുമായി അമേരിക്കയെയും യൂറോപ്പിനെയും തകര്‍ക്കാന്‍ നടത്തിയ ശ്രമവും വിലപ്പോയില്ല. മാത്രവുമല്ല, യൂറോപ്പിനും അമേരിക്കയ്ക്കുംവേണ്ടി നിര്‍മ്മിച്ച ജൈവായുധം വുഹാനില്‍ വച്ചുതന്നെ ചോര്‍ന്നതിലൂടെ ചക്കിനുവച്ചത് കൊക്കിനുകൊണ്ടു എന്ന അവസ്ഥയിലുമായി. എന്നാല്‍, ലോകാരാഗ്യസംഘടന എന്ന പൈശാചിക പ്രസ്ഥാനത്തിനു നല്‍കിവന്ന സാമ്പത്തിക സഹായം അമേരിക്ക പിന്‍വലിച്ചതാണ് ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി സംഘത്തെ ചൊടിപ്പിച്ച ആനുകാലിക വിഷയം! ഈ കൊറോണകാലത്ത് ലോകാരോഗ്യസംഘടനയുടെ 'റോള്‍' കോമാളിയുടേതാണെന്ന് സകലരും മനസ്സിലാക്കിയതാണ്. അതിന്റെ ജാള്യത എത്യോപ്യക്കാരനായ മേധാവിയുടെ മുഖത്തു ദൃശ്യമാകുന്നുമുണ്ട്.

അമേരിക്കയിലെ പൊതുതിരഞ്ഞെടുപ്പ് നവംബറില്‍ത്തന്നെ നടക്കാനുള്ള സാദ്ധ്യത വര്‍ദ്ധിച്ചതോടെ ഡെമോക്രാറ്റുകള്‍ പരിഭ്രാന്തിയിലാണ്. ഒബാമ തുടങ്ങിവച്ച ഇസ്ലാമികവത്ക്കരണം പാതിവഴിയിലെത്തിയപ്പോഴാണ് ഡെമോക്രാറ്റുകള്‍ അധികാരത്തില്‍നിന്നു പടിയിറക്കപ്പെട്ടത്. ട്രംപിന്റെ വരവോടെ ഇല്ല്യുമിനാറ്റികളുടെ എല്ലാ പദ്ധതികളും തകര്‍ക്കപ്പെട്ടു. പത്തുവര്‍ഷംകൊണ്ട് അമേരിക്കയെ ഇസ്ലാമികരാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കപ്പെട്ടത് അങ്ങനെയാണ്. ട്രംപിനു തുടര്‍ഭരണം ലഭിച്ചാല്‍ പിശാചിന്റെ പദ്ധതികളെല്ലാം തകര്‍ന്നടിയും. അതിനാല്‍ത്തന്നെ, എങ്ങനെയും ഡെമോക്രാറ്റുകളെ അധികാരത്തില്‍ തിരികെയെത്തിക്കേണ്ടത് എതിര്‍ക്രിസ്തുവിനെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. ഓപ്പറേഷന്‍ 'പെരുച്ചാഴി' എന്ന ഇടതുകുതന്ത്രം പരീക്ഷിക്കാന്‍ ഇല്ല്യുമിനാറ്റികള്‍ തയ്യാറായതും അതിനാല്‍ത്തന്നെ! കറുത്തവരെയും വെളുത്തവരെയും തമ്മിലടിപ്പിച്ച് കറുത്തവര്‍ഗ്ഗക്കാരുടെ പിന്തുണ പൂര്‍ണ്ണമായും നേടിയെടുക്കുകയെന്ന കുതന്ത്രമാണ് ഓപ്പറേഷന്‍ 'പെരുച്ചാഴി'! കാലിഫോര്‍ണിയയിലെ തിരഞ്ഞെടുപ്പിനെ ഇതിവൃത്തമാക്കി 'പെരുച്ചാഴി' എന്നപേരില്‍ ഒരു സിനിമ പുറത്തിറങ്ങിയിരുന്നു. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ആ മലയാളചിത്രം ചിലരെങ്കിലും കണ്ടുകാണും. കേരളത്തിലെ ഇടതുപക്ഷക്കാര്‍ തിരഞ്ഞെടുപ്പിനെ നേരിടുന്ന കുതന്ത്രം അമേരിക്കയില്‍ പരീക്ഷിക്കുന്നതാണ് ആ ചിത്രത്തിന്റെ പ്രമേയം. അമേരിക്കയില്‍ ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളെ സൂക്ഷിച്ചുവീക്ഷിച്ചാല്‍, എവിടെയൊക്കെയോ 'കേരളാ ടച്ച്' തിരിച്ചറിയാന്‍ കഴിയും!

ഇത് ആസൂത്രിതമാണ്; ട്രംപിനെയാണ് 'ഇല്ല്യൂമിനാറ്റികള്‍' ലക്ഷ്യമിടുന്നത്! അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ തലയ്ക്ക് 575 കോടി രൂപയ്ക്ക് തുല്യമായ എട്ടുകോടി ഡോളര്‍ വിലയിട്ടത് ഇറാനിലെ ഒരു സൈനിക ഉദ്യോഗസ്ഥനാണ്. ആ രാജ്യത്തെ ഓരോ പൗരന്മാരും ഒരു ഡോളര്‍ വീതം നല്‍കിയാല്‍ എട്ടുകോടി ഡോളര്‍ ലഭിക്കുമെന്നതാണ് ഉദ്യോഗസ്ഥന്‍ മുന്നില്‍ വയ്ക്കുന്ന കണക്ക്. ഇസ്ലാമിന്റെ പൊതുതാത്പര്യമാണ് ആ സൈനിക ഉദ്യോഗസ്ഥനിലൂടെ വെളിപ്പെടുത്തപ്പെട്ടത്. ട്രംപിനുനേരേ വധഭീഷണി നിലനില്‍ക്കുന്ന ഈ സാഹചര്യത്തോടു ചേര്‍ത്തുവച്ചു പരിശോധിക്കപ്പെടേണ്ട മറ്റൊരു വധമുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിനു തുടക്കമിട്ടുകൊണ്ടു നടന്ന പൈശാചികമായ ഒരു വധമായിരുന്നു അത്. ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചത് ഓസ്ട്രിയയുടെ എമ്പറര്‍ ആയിരുന്ന ജോസഫ് ഫ്രാന്‍സിനെ ക്രൂരമായി വധിച്ചുകൊണ്ടായിരുന്നു. 1914 ജൂലൈ 28 മുതല്‍ 1918 നവംബര്‍ 11 വരെ നടന്ന ലോക യുദ്ധത്തെയാണ് ഒന്നാം ലോകമഹായുദ്ധം എന്നു പറയുന്നത്. 90 ലക്ഷത്തിലധികം പോരാളികളും 70 ലക്ഷത്തിലധികം സാധാരണക്കാരും ഈ യുദ്ധത്തിന്റെ ഭാഗമായി മരണപ്പെട്ടു. അന്നത്തെ അവസ്ഥയുമായി ഇന്നത്തെ അവസ്ഥയ്ക്കു വലിയ താരതമ്യമുണ്ട്. അന്ന് ജോസഫ് ഫ്രാന്‍സിനെ വധിച്ചവര്‍ തന്നെയാണ് ഇന്ന് ഡോണാള്‍ഡ് ട്രംപിന്റെ മരണത്തിനായി കൊതിക്കുന്ന ശക്തികളില്‍ പ്രധാനികള്‍! ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍ സംഘത്തിന്റെ അജണ്ട നടപ്പാക്കാന്‍ തടസ്സം നിന്നതാണ് ജോസഫ് ഫ്രാന്‍സിന്റെ വധത്തിനു പിന്നിലെ കാരണമെങ്കില്‍, ട്രംപിനെതിരേ ശത്രുക്കള്‍ പാളയമടിച്ചിരിക്കുന്നതും അതേ കാരണംകൊണ്ടുതന്നെയാണ്! ലോകാരോഗ്യസംഘടനയുടെ അജണ്ട നടപ്പാക്കാന്‍ തടസ്സമായി ട്രംപ് നിലകൊള്ളുന്നു!

ഇറാനിലെ സൈനിക ഉദ്യോഗസ്ഥന്‍ വധഭീഷണി മുഴക്കിയത് ജനുവരിയിലായിരുന്നു. അതായത്, അഞ്ചു മാസമായി വധഭീഷണി നിലനില്‍ക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു ലേഖനം മനോവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ ലേഖനത്തിന്റെ 'ലിങ്ക്' ഇവിടെ ചേര്‍ക്കുന്നു: 'ഡോണാള്‍ഡ് ട്രംപ് വധിക്കപ്പെടുമോ?'

ഓപ്പറേഷന്‍ പെരുച്ചാഴിയിലാണ് ഇല്ല്യുമിനാറ്റികളുടെ എല്ലാ പ്രതീക്ഷകളും! അതു വിജയിച്ചാല്‍ മാത്രമേ പാതിവഴിയില്‍ മുടങ്ങിക്കിടക്കുന്ന പദ്ധതി പൂര്‍ത്തിയാക്കാന്‍ ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍ സംഘത്തിനു സാധിക്കുകയുള്ളു. ക്രിസ്തുവിന്റെ പുനരാഗമനത്തിനു മുന്‍പ് അമേരിക്കയെ ഇസ്ലാമിക രാഷ്ട്രമാക്കുക എന്ന എതിര്‍ക്രിസ്തുവിന്റെ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് എല്ലാ സാമൂഹ്യവിരുദ്ധരും കൈകോര്‍ത്തിരിക്കുന്നത്. ബാറാക് ഹുസൈന്‍ ഒബാമയുടെ ലക്‌ഷ്യവും അമേരിക്കയെ ഇസ്ലാമിക രാജ്യമാക്കുക എന്നതായിരുന്നു. അമേരിക്കയെ മാത്രമല്ല, ക്രൈസ്തവര്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങളെയെല്ലാം ഇസ്ലാമികരാഷ്ട്രമാക്കുക എന്നതാണ് എല്ലാ പൈശാചികശക്തികളുടെയും ലക്‌ഷ്യം. മ്ലേച്ഛജീവിതം നയിക്കുന്ന സകലരും ഡെമോക്രാറ്റുകളെയാണ് പിന്തുണയ്ക്കുന്നത്. വത്തിക്കാനിലെ ബെര്‍ഗോളിയടക്കമുള്ള മുഴുവന്‍ ഇല്ല്യുമിനാറ്റികളും പൈശാചികശക്തികളും ഒബാമയുടെ പിന്നില്‍ അണിനിരന്നതുതന്നെ അവനിലെ പൈശാചികതയുടെ ദൃഷ്ടാന്തമാണ്. അമേരിക്കയിലെ തെരുവുകളില്‍ അഴിഞ്ഞാടുന്നവര്‍ എത്രത്തോളം മ്ലേച്ഛമനുഷ്യരാണെന്നു മനസ്സിലാക്കാന്‍ ഈ 'വീഡിയോ' കാണുക!

ഡോണാള്‍ഡ് ട്രംപിനെ പരിഹസിക്കാന്‍ അന്താരാഷ്‌ട്ര മാധ്യമപ്രവര്‍ത്തകര്‍ മത്സരിക്കുമ്പോള്‍, ട്രംപ് ചെയ്ത കുറ്റം എന്താണെന്നെങ്കിലും വെളിപ്പെടുത്താന്‍ പരിഹാസകര്‍ക്ക് ഉത്തരവാദിത്തമില്ലേ? തന്റെ രാജ്യത്തേക്ക് ഭീകരരായ ജിഹാദികളും മയക്കുമരുന്ന് കച്ചവടക്കാരായ കമ്മ്യൂണിസ്റ്റുകളും നുഴഞ്ഞുകയറുന്ന വഴികള്‍ അടയ്ക്കാന്‍ ശ്രമിച്ചതാണോ ട്രംപ് ചെയ്ത അപരാധം? സ്വവര്‍ഗ്ഗരതിയെ എതിര്‍ക്കുന്നതും ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കാന്‍ ഹിലാരി ക്ലിന്റണ്‍ സ്ഥാപിച്ച സംഘടനയ്ക്ക് ഒബാമ നല്‍കിക്കൊണ്ടിരുന്ന സഹായം നിര്‍ത്തലാക്കിയതുമാണോ ട്രംപിന്റെമേല്‍ ആരോപിക്കാനുള്ള മറ്റു കുറ്റങ്ങള്‍?! ഇതൊക്കെ എതിര്‍ക്രിസ്തുവിനെ സംബന്ധിച്ചിടത്തോളം സഹിക്കാവുന്നതിനും അപ്പുറമാണ്. എന്നാല്‍, ഇസ്ലാമികവത്ക്കരണത്തിനേറ്റ പ്രഹരമാണ് അവനെ കൂടുതല്‍ കോപാകുലനാക്കുന്നത്!

ബംഗ്ലാദേശികള്‍ക്ക് ബംഗാള്‍പോലെയാണ് ആഗോള ഇസ്ലാമിന് തുര്‍ക്കി! ബംഗാളിലെ മേല്‍വിലാസമുണ്ടാക്കി ബംഗ്ലാദേശില്‍നിന്ന് ഇസ്ലാമിക ജിഹാദികളെ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നതുപോലെ, സിറിയയിലെ മേല്‍വിലാസം വ്യാജമായുണ്ടാക്കിയാണ് യൂറോപ്പിലേക്കും അമേരിക്കയിലേക്കും ഇസ്ലാമിക ജിഹാദികളെ കയറ്റിവിടുന്നത്. പാശ്ചാത്യരാജ്യങ്ങളിലേക്ക് ജിഹാദികളെ കയറ്റി അയയ്ക്കുന്ന 'റിക്രൂട്ടിംഗ്' ഏജന്റായി പ്രവര്‍ത്തിക്കുന്നത് തുര്‍ക്കിയാണ്! ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് തുര്‍ക്കിയാണെന്ന യാഥാര്‍ത്ഥ്യം പലര്‍ക്കും അറിയാമെങ്കിലും ആരും മിണ്ടുന്നില്ല! എന്തെന്നാല്‍, അത് ഐക്യരാഷ്ട്രസഭയെ മുന്‍നിര്‍ത്തിയുള്ള ഇല്ല്യുമിനാറ്റിയുടെ അന്താരാഷ്‌ട്ര അജണ്ടയാണ്! ആഗോളതലത്തില്‍ അഭയാര്‍ത്ഥികളാക്കപ്പെടുന്ന സമൂഹങ്ങളെ യൂറോപ്പ് സ്വീകരിക്കണമെന്നാണ് ഐക്യരാഷ്ട്രസഭ എഴുതിവച്ചിരിക്കുന്ന നിയമം! ഈ നിയമത്തെ അവസരമാക്കി മാറ്റുന്നതിനുവെണ്ടി ഇല്ല്യുമിനാറ്റി സംഘം വ്യാജ അഭയാര്‍ത്ഥികളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു! ഇസ്ലാമിക രാജ്യങ്ങളെ പ്രശ്നബാധിത മേഖലകളായി നിലനിര്‍ത്തുന്നതും ഇവര്‍തന്നെ! ഇസ്ലാമിക രാജ്യങ്ങളില്‍ നടക്കുന്ന ആഭ്യന്തരയുദ്ധങ്ങളില്‍ പലതും വ്യാജങ്ങളാണ്. ഇസ്ലാമികവത്ക്കരണത്തിനുവേണ്ടി ഫണ്ടുശേഖരണം നടത്തിക്കൊണ്ടിരിക്കുന്ന ഐക്യരാഷ്ട്രസഭയ്ക്കും ലോകാരോഗ്യസംഘടനയ്ക്കും ഇനിമേല്‍ യാതൊരു ധനസഹായവും നല്‍കുകയില്ല എന്ന് ട്രംപ് പറഞ്ഞാല്‍ പിശാച് വെറുതേയിരിക്കുമോ?

ക്രിസ്തീയ ആദ്ധ്യാത്മികതയെ അപ്രസക്തമാക്കാനും, പകരമായി പുതിയതും വ്യാജവുമായ ഒരു ആദ്ധ്യാത്മികത സ്ഥാപിക്കുകയുമാണ് എല്ലാ 'മേസണ്‍' പ്രസ്ഥാനങ്ങളുടെയും സ്ഥാപിതലക്ഷ്യം!

അഭിവാദ്യങ്ങള്‍!

നിയമനിഷേധികളുടെയും സാമൂഹ്യവിരുദ്ധരുടെയും ലക്‌ഷ്യം ക്രമസമാധാനം വഷളാക്കുക എന്നതാണ്. അരാജകത്വവും അരക്ഷിതാവസ്ഥയും സൃഷ്ടിച്ചാല്‍ മാത്രമേ തങ്ങള്‍ക്കു സ്വൈരവിഹാരം സാദ്ധ്യമാകുകയുള്ളുവെന്ന് ഇക്കൂട്ടര്‍ക്കറിയാം. നാം സുരക്ഷിതരായി ജീവിക്കുന്നത് ക്രമസമാധാനപാലനത്തിന് പൊലിസുണ്ടെന്ന ആത്മധൈര്യത്തിലാണ്. ഈ  അവസ്ഥയ്ക്കു മാറ്റം വന്നാല്‍ നമ്മുടെ ഉറക്കംപോലും നഷ്ടമാകും. ഭയംകൂടാതെ യാത്രചെയ്യാനോ ഭവനത്തില്‍ കിടന്നുറങ്ങാനോപോലും സാധിക്കില്ല എന്നതാണു യാഥാര്‍ത്ഥ്യം. ക്രമസമാധാനപാലകരുടെ ആത്മവീര്യം കെടുത്തുന്നവിധത്തില്‍ അവര്‍ക്കെതിരേ പ്രക്ഷോഭത്തിലേര്‍പ്പെടുന്നവരുടെ ലക്‌ഷ്യം അതില്‍ത്തന്നെ വ്യക്തമാണ്. ആയതിനാല്‍, നിയമപാലകരായ പൊലിസിന്റെ ആത്മവീര്യം കെടുത്തുന്നവിധത്തില്‍ സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുമ്പോള്‍, അതിനെ പിന്തുണയ്ക്കുന്നതിനു പകരം അതിനെ ചെറുക്കുകയും, പൊലിസ് സേനയെ പിന്തുണച്ചുകൊണ്ട് അവര്‍ക്ക് വീര്യം പകരുകയും ചെയ്യാം! അല്ലാത്തപക്ഷം, ജോര്‍ജ്ജ് ഫ്ലോയ്ഡുമാര്‍ നമ്മുടെ ഉറക്കം കെടുത്തുകയും ജീവന്‍ അപഹരിക്കുകയും ചെയ്യും! ജനത്തിന്റെ കാവല്‍ക്കാരായി ജീവന്‍ പണയംവച്ച് രാവുംപകലും സേവനംചെയ്യുന്ന സര്‍വ്വരാജ്യ പൊലിസ് സേനയ്ക്ക് അഭിവാദ്യങ്ങള്‍!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    3534 views

LOG IN

Lost your password?

SIGN UP

LOST PASSWORD