ഫ്രീമേസണ്‍റി

'പച്ചമാമന്‍' മനസ്സുതുറക്കുന്നു!

Print By
about

04 - 04 - 2020

കൊറോണയുടെ പശ്ചാത്തലത്തില്‍ തന്റെ 'ഇല്ല്യുമിനാറ്റി' അജണ്ട വ്യക്തമാക്കിക്കൊണ്ട് 'പച്ചമാമന്‍' മനസ്സുതുറക്കുന്നു! ഭൂമിദേവിയുടെയും പഞ്ചഭൂതങ്ങളുടെയും കോപമാണ് 'കൊറോണവൈറസ്' എന്ന വിചിത്രവാദവുമായിട്ടാണ് മാമന്‍ ഇക്കുറി രംഗപ്രവേശം ചെയ്തിരിക്കുന്നത്. ഇത് പച്ചമാമന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ടാ; മറിച്ച്, 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' പ്രസ്ഥാനങ്ങള്‍ ഒളിഞ്ഞുംതെളിഞ്ഞും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് ഈ ആശയമാണ്! തോറ്റുതുന്നംപാടിയിടത്തുനിന്നു ശാസ്ത്രത്തിനു പുതുജീവന്‍ പ്രാപിക്കണമെങ്കില്‍ ഇതുപോലുള്ള അനേകം പച്ചമാമന്മാരെ രംഗത്തിറക്കേണ്ടതുണ്ട്. ശാസ്ത്രം തുറന്നുവിട്ട ദുര്‍ഭൂതത്തെ പിടിച്ചുകെട്ടാന്‍ ശാസ്ത്രത്തിനു കഴിയാതെവന്നപ്പോള്‍, അതിന്റെ ജാള്യത മറയ്ക്കാന്‍ ഒരുവശത്ത് ശാസ്ത്രികള്‍ പെടാപ്പാടുപെടുന്നു! മറ്റൊരു വശത്താകട്ടെ, സകലത്തിന്റെയും ഉത്തരവാദിത്വം ദൈവമക്കളുടെമേല്‍ കെട്ടിവച്ചു കൈകഴുകാന്‍ ദൈവദൂഷകരുടെ പരക്കംപാച്ചില്‍! ഇവരെക്കൂടാതെ, മനുഷ്യരില്‍ മിഥ്യാധാരണ ജനിപ്പിച്ചുകൊണ്ട്‌ മഹാമാരിയുടെ പിന്നിലെ യഥാര്‍ത്ഥ കാരണം മറച്ചുവയ്ക്കാന്‍ സര്‍വ്വസന്നാഹങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്ന മറ്റൊരു സംഘവുമുണ്ട്. പച്ചമാമന്‍ ഈ സംഘത്തിന്റെ വക്താവാണ്‌! അതായത്, ക്രിസ്തുവിന്റെ പുനരാഗമനം സമീപിച്ചിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കാനുള്ള പൈശാചിക ദൗത്യത്തില്‍ പ്രതിജ്ഞാബദ്ധരായിരിക്കുന്നവരുടെ ഹാലിളക്കമാണ് നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്! ആയതിനാല്‍, ബൈബിള്‍ പ്രവചനങ്ങളെ അടിസ്ഥാനമാക്കി ചില സത്യങ്ങള്‍ നാം അറിഞ്ഞിരിക്കണം!

ലോകം പരിപൂര്‍ണ്ണമായ സ്തംഭനാവസ്ഥയിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്. കൊറോണകാലത്തെ ആഘോഷമാക്കിയവരും പരിഭ്രാന്തിയിലായിരിക്കുന്നു. ശാസ്ത്രത്തെ തങ്ങളുടെ നാഥനും രക്ഷകനുമായി പരിഗണിച്ചിരുന്നവര്‍ ഇപ്പോള്‍ വിഷാദരോഗികളെപ്പോലെ കതകടച്ചിരിപ്പാണ്! ദൈവദൂഷണത്തിനായി നാഴികയ്ക്കു നാല്പതുവട്ടം വായതുറന്നിരുന്നവരുടെ നാവുകള്‍ അണ്ണാക്കില്‍ ഒട്ടിപ്പോയിരിക്കുന്നു! നിശ്ചലത ലോകത്തെ ഗ്രസിച്ചിരിക്കുന്ന ഈ അവസ്ഥയിലും യാഥാര്‍ത്ഥ്യബോധത്തിലേക്കുയരാന്‍ പലര്‍ക്കും കഴിയുന്നില്ല. തിന്മയുടെ ആധിക്യവും ലോകത്തിന്റെ വഞ്ചനാത്മക സ്വാധീനവുമാണ് ഇവരെ ഈ ദുരവസ്ഥയില്‍ കെട്ടിയിടുന്നത്. തങ്ങളെ ഗ്രസിച്ചിരിക്കുന്ന മഹാമാരിയുടെ യഥാര്‍ത്ഥ കാരണം ഇവരില്‍നിന്നു മറച്ചുവയ്ക്കപ്പെട്ടിരിക്കുന്നു. മാത്രവുമല്ല, വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്തതും അടിസ്ഥാനരഹിതവുമായ കാരണങ്ങള്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. ഇതിന്റെ പിന്നില്‍ വ്യക്തമായ പൈശാചിക അജണ്ടയുണ്ട്. മനുഷ്യന്‍ സത്യം തിരിച്ചറിഞ്ഞ് പശ്ചാത്തപിക്കുകയും മാനസാന്തരത്തിന്റെ ഫലങ്ങള്‍ പുറപ്പെടുവിക്കുകയും, അതുവഴി ദൈവം മഹാമാരിയെ പിന്‍വലിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകരുത് എന്നതാണ് പിശാചിന്റെ താത്പര്യം. ഈ അജണ്ടയാണ് ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍ സംഘം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഐക്യരാഷ്ട്രസഭയും ലോകാരോഗ്യസംഘടനയും മാധ്യമങ്ങളും ഒറ്റക്കെട്ടായി ഈ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍, കത്തോലിക്കാസഭയിലെ ഇല്ല്യുമിനാറ്റികളും തങ്ങളുടേതായ സംഭാവന ഇതിലേക്കായി ചെയ്തുകൊണ്ടിരിക്കുന്നു. കത്തോലിക്കാസഭയിലെ പൈശാചികസംഘത്തെ ഇപ്പോള്‍ നയിച്ചുകൊണ്ടിരിക്കുന്നത് പച്ചമാമനാണെന്ന് ദൈവമക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊറോണയുടെ പശ്ചാത്തലത്തില്‍ 'പച്ചമാമന്‍' തന്റെ അജണ്ട ഒരിക്കല്‍ക്കൂടി സ്ഥിരീകരിച്ചിരിക്കുകയാണ്!

ലോകത്തെയെന്നപോലെ കത്തോലിക്കാസഭയിലെ ബാഹ്യഘടകത്തെയും മിഥ്യാബോധം ഗ്രസിച്ചിരിക്കുന്നതിനാല്‍, സാങ്കേതികമായി സഭയിലെ അംഗങ്ങളായി തുടരുന്നവര്‍ക്ക്‌ സത്യത്തോടു സഹിഷ്ണുത പുലര്‍ത്താന്‍ കഴിയുന്നില്ല! ഇത്തരം വ്യക്തികളുടെ മാനസികോല്ലാസം ലക്ഷ്യമാക്കിയാണ് നവീനദൈവശാസ്ത്രങ്ങള്‍ തട്ടിക്കൂട്ടിയിരിക്കുന്നത്. സത്യത്തോട് അസഹിഷ്ണുത പുലര്‍ത്തുന്നതുകൊണ്ടുതന്നെ, ബൈബിള്‍ ഇവര്‍ക്കു സ്വീകാര്യമല്ല! ബൈബിളിനോടുള്ള വിപ്രതിപത്തിമൂലം ഇവര്‍ക്കു മഹാമാരികളെ സംബന്ധിച്ചുള്ള പ്രവചനങ്ങള്‍ ഗ്രഹിക്കാനോ സത്യത്തിലേക്കു തിരിയാനോ കഴിയാതെവരുന്നു! കത്തോലിക്കാസഭയിലെ ആധുനിക ദൈവശാസ്ത്രജ്ഞന്മാര്‍ ആഗ്രഹിക്കുന്നതും ഇതുതന്നെ! ഇപ്പോള്‍ ഭൂവാസികളെ ഗ്രസിച്ചിരിക്കുന്ന 'കൊറോണവൈറസ്' എന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍, ഈ മഹാമാരി പിന്‍വലിക്കാന്‍ ദൈവം ഇടപെടുന്നത് എത്രത്തോളം വൈകിപ്പിക്കാന്‍ സാധിക്കുമോ, അത്രത്തോളം വൈകിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ക്രൈസ്തവസഭകളിലെ 'ഇല്ല്യുമിനാറ്റികളും' രംഗത്തിറങ്ങിയിരിക്കുന്നതാണ് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നത്. മഹാമാരിയുടെ കാരണമായി 'പച്ചമാമന്‍' ഉയര്‍ത്തിപ്പിടിക്കുന്ന വിചിത്രവാദം ശ്രദ്ധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. പിശാചിനെ വേദനിപ്പിച്ചതാണ് മഹാമാരിയുടെ പിന്നിലെ കാരണമെന്ന് പരോക്ഷമായി പറഞ്ഞുവയ്ക്കുകയായിരുന്നു പച്ചമാമന്‍! വരികള്‍ക്കിടയില്‍ വായിച്ചാല്‍ ഇക്കാര്യം നമുക്കു വ്യക്തമാകും. ഇതിന്റെ വിശദാംശങ്ങളിലേക്കു കടക്കുന്നതിനുമുമ്പ് മഹാമാരി അയച്ചത് ആരാണെന്നും പിന്‍വലിക്കാന്‍ ആര്‍ക്കാണു സാധിക്കുന്നതെന്നും മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്. 

മനുഷ്യനു വൈറസിനെ സൃഷ്ടിക്കാനേ കഴിയൂ, നശിപ്പിക്കാന്‍ കഴിയില്ല! പ്രതിരോധമല്ലാതെ മറ്റൊരു പ്രതിവിധിയും വൈറസിനുമേല്‍ സാദ്ധ്യമല്ല എന്ന യാഥാര്‍ത്ഥ്യത്തില്‍നിന്നുതന്നെ നമ്മുടെ പഠനം ആരംഭിക്കാം. സാത്താനു നശിപ്പിക്കാനേ കഴിയുകയുള്ളു, പടുത്തുയര്‍ത്താന്‍ അവനു കഴിയുകയില്ല! ഒരു വചനം ശ്രദ്ധിക്കുക: “പാപം ചെയ്യുന്നവന്‍ പിശാചില്‍നിന്നുള്ളവനാണ്, എന്തെന്നാല്‍, പിശാച് ആദിമുതലേ പാപം ചെയ്യുന്നവനാണ്. പിശാചിന്റെ പ്രവൃത്തികളെ നശിപ്പിക്കുന്നതിനുവേണ്ടിയാണു ദൈവപുത്രന്‍ പ്രത്യക്ഷനായത്”(1 യോഹ: 3; 8). പിശാചിന്റെ പ്രവൃത്തി നശിപ്പിക്കലാണ്. പറുദീസയില്‍ ആരംഭിച്ച ഈ നശീകരണ പ്രവര്‍ത്തനം ഇന്നും അവന്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ദൈവത്തിന്റെ ഓരോ സൃഷ്ടികളെയും അവിടുത്തെ സംവിധാനങ്ങളെയും മാത്രമല്ല, ദൈവീകനിയമങ്ങളെപ്പോലും നശിപ്പിക്കാന്‍ അവന്‍ എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. ദൈവത്തിന്റെ നിയമത്തെ ധിക്കരിക്കാന്‍ ആദ്യമനുഷ്യനെ പ്രേരിപ്പിച്ചുകൊണ്ടാണ് പിശാച് അവന്റെ ദൗത്യം തുടങ്ങിയതെന്നു നമുക്കറിയാം. അവനെക്കുറിച്ചു ദൈവവചനം പറയുന്നതുതന്നെ 'നിയമനിഷേധി' എന്നാണ്. നിയമനിഷേധിയായ അവന്‍ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെടാന്‍ ഇനിയും വൈകില്ല എന്നതിന്റെ അടയാളങ്ങളാണ് നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ബൈബിളിലെ ഒരു പ്രവചനം ശ്രദ്ധിക്കുക: “സാത്താന്റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം, എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അദ്ഭുതങ്ങളോടും, സത്യത്തെ സ്‌നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും. അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും. തത്ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ലാദിച്ചവരെല്ലാം ശിക്ഷയ്ക്കു വിധിക്കപ്പെടും”(2 തെസലോ: 2; 9-12).

ഈ മിഥ്യാബോധമാണ് ഭൂവാസികളെ ഇന്നു ഗ്രസിച്ചിരിക്കുന്നത്. സത്യത്തെ വിശ്വസിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നതിനു പകരം വ്യാജമായതിനെ സ്വീകരിക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്നത് ഈ മിഥ്യാബോധം അവരില്‍ ഉണര്‍ത്തപ്പെട്ടിരിക്കുന്നതുകൊണ്ടാണ്. നമുക്കു വിഷയത്തിലേക്കുതന്നെ മടങ്ങിവരാം. പിശാചിനെ 'വിനാശകന്‍' എന്നുകൂടി വിളിക്കാറുണ്ട്. ആയതിനാല്‍, പൈശാചിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയും ഇങ്ങനെ വിശേഷിപ്പിക്കുന്നു. ഈ പ്രവചനം ശ്രദ്ധിക്കുക: “വിനാശകന്‍ നിനക്കെതിരേ വരുന്നു. കോട്ടകളില്‍ പ്രതിരോധമേര്‍പ്പെടുത്തുക; വഴികളില്‍ കാവല്‍ നിര്‍ത്തുക. നീ അരമുറുക്കുക; സര്‍വ്വശക്തിയും സംഭരിക്കുക”(നാഹും: 2; 1). വിനാശകനെക്കുറിച്ചുള്ള മറ്റൊരു പ്രവചനം നോക്കുക: “എന്റെ ജനത്തിന്റെ പുത്രീ, നീ ചാക്കുടുത്തു ചാരത്തില്‍ ഉരുളുക. ഏകജാതനെക്കുറിച്ചെന്നപോലെ ഉള്ളുരുകി കരയുക. ഇതാ! വിനാശകന്‍ നമ്മുടെനേരേ വന്നുകഴിഞ്ഞു”(യിരെമിയാഹ്: 6; 26). വിനാശകന്റെ ആഗമനത്തെക്കുറിച്ചു സൂചിപ്പിക്കുന്ന ഈ പ്രവചനങ്ങളാണ് ഇപ്പോള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്. എന്നിരുന്നാലും ആ വിഷയത്തിലേക്കു തത്ക്കാലം നാമിപ്പോള്‍ കടക്കുന്നില്ല.

പിശാചും അവന്റെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളും വിനാശകരാണെന്നു വ്യക്തമാക്കാനാണ് ഈ പ്രവചനങ്ങള്‍ നാമിവിടെ സ്മരിച്ചത്‌. പിശാചിന്റെ പ്രവൃത്തി ചെയ്യുന്നവന്‍ വിനാശകനാണെങ്കില്‍, പിശാചിന്റെ പ്രവൃത്തി ഏറ്റെടുത്തുനടത്തുന്ന പ്രസ്ഥാനങ്ങള്‍ വിനാശകാരികളാണ്! ദൈവജനത്തെയും ദൈവികനിയമങ്ങളെയും ദൈവികസംവിധാനങ്ങളെയും മാത്രമല്ല, ദൈവവുമായി ബന്ധപ്പെട്ട സകലത്തിനെയും നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വിനാശകന്‍ സ്ഥാപിച്ചതാണ് 'ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍' പ്രസ്ഥാനങ്ങള്‍! വിനാശകന്റെ മതമായ ഇസ്ലാമിനെ താങ്ങിനിര്‍ത്തുന്നതും വിനാശകന്റെ രാഷ്ട്രീയ പ്രത്യശാസ്ത്രമായ കമ്മ്യൂണിസത്തെ സ്ഥാപിച്ചതും 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' പ്രസ്ഥാനങ്ങളാണ്. ഇസ്ലാമും കമ്മ്യൂണിസവും ഒരേ പിതാവിനു രണ്ടു സ്വൈരിണികളിലായി ജനിച്ച ജാരസന്തതികളാണെന്നു തെളിയിക്കുന്ന അടയാളങ്ങള്‍ അവയില്‍ത്തന്നെ ദര്‍ശിക്കാന്‍ കഴിയും! രക്തദാഹം, വ്യാജപ്രചാരണം, തങ്ങളുടെ ചെയ്തികള്‍ പ്രതിയോഗികളുടെമേല്‍ ആരോപിക്കല്‍, ക്രൈസ്തവ-യെഹൂദ വിരോധം തുടങ്ങിയവയാണ് ഇസ്ലാമിനും കമ്മ്യൂണിസത്തിനും പൊതുവായുള്ള അടയാളങ്ങള്‍!

നന്മയും മഹത്വവും കണ്ട് സ്വമനഃസാലേ ഇസ്ലാമില്‍ ചേര്‍ന്ന ആരും ഈ ഭൂമുഖത്തില്ലാത്തതുപോലെ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ അതിന്റെ മഹത്വം കണ്ട് അംഗങ്ങളായ ആരുംതന്നെ ഉണ്ടാകില്ല. അങ്ങനെ ആരെങ്കിലും ഈ പ്രസ്ഥാനങ്ങളില്‍ അംഗങ്ങളായിട്ടുണ്ടെങ്കില്‍, അവരുടെ ബുദ്ധിക്ക് സാരമായ എന്തോ തകരാറുണ്ടെന്നു മനസ്സിലാക്കണം. ഇസ്ലാംമതത്തിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലും സ്വമേധയാ അംഗങ്ങളാകാന്‍ തയ്യാറാകുന്നവര്‍ക്ക് ഭൗതികമായ എന്തെങ്കിലും താത്പര്യങ്ങള്‍ സംരക്ഷിക്കാനുണ്ടാകും. മദ്യക്കച്ചവടക്കാര്‍, കൊള്ളപ്പലിശക്കാര്‍, മണല്‍-ഭൂമാഫിയകള്‍, ക്വട്ടേഷന്‍ സംഘങ്ങള്‍ എന്നിവരെല്ലാം കമ്മ്യൂണിസ്റ്റുകളുമായി ബാന്ധവത്തിലേര്‍പ്പെടുന്നത് അവരുടെ സംരക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. അധാര്‍മ്മികമായി നേടുന്ന സമ്പത്തിന്റെ സംരക്ഷണത്തിനായി പല വ്യവസായികളും കേരളത്തില്‍ കമ്മ്യൂണിസ്റ്റുകളായി അഭിനയിക്കുന്നുണ്ട്. അത് കമ്മ്യൂണിസ്റ്റുകള്‍ക്കും അറിവുള്ള കാര്യമാണ്. ഇസ്ലാമിന്റെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. വിഷയാസക്തിയാല്‍ ജ്വലിക്കുന്ന അധഃമരായ ചില മനുഷ്യര്‍ ഇസ്ലാംമതത്തില്‍ ചേക്കേറിയിട്ടുണ്ട്. മുഹമ്മദിനെ നിന്ദിക്കരുത് എന്ന ഒരേയൊരു നിയമം മാത്രമുള്ള ഇസ്ലാമില്‍ വ്യഭിചാരത്തിനും സ്വവര്‍ഗ്ഗരതിയ്ക്കും മൃഗവേഴ്ചയ്ക്കും അവസരമുള്ളതാണ് ഇവറ്റകളെ ഇസ്ലാമിലേക്ക് ആകര്‍ഷിക്കുന്ന ഘടകം! നബിനിന്ദ മാത്രമാണ് ഇസ്ലാമില്‍ പാപമായി കണക്കാക്കപ്പെടുന്നുള്ളു! ആയതിനാല്‍, വ്യഭിചാരദുര്‍ഭൂതങ്ങളാല്‍ നയിക്കപ്പെടുന്ന വ്യക്തികള്‍ക്ക് ചേക്കേറാന്‍ ഇസ്ലാമിനോളം അനുയോജ്യമായ മറ്റൊരു മതം ഇന്ന് ലോകത്തു നിലവിലില്ല!

ഇന്ന് അനേകം ഇസ്ലാമികരാജ്യങ്ങളുണ്ട്. ഈ രാജ്യങ്ങളിലെല്ലാം ഇസ്ലാം ആധിപത്യം സ്ഥാപിച്ചത് മറ്റു ജനതകളെ കൊന്നൊടുക്കിക്കൊണ്ടാണ്. രക്തപ്പുഴയൊഴുക്കാതെ സ്ഥാപിതമായ ഒരു ഇസ്ലാമികരാജ്യവും ഈ ഭൂമിയിലില്ലാത്തതുപോലെ, രക്തപ്പുഴയൊഴുക്കി ആധിപത്യം സ്ഥാപിച്ചതല്ലാത്ത ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രവും ഈ ഭൂമിയിലില്ല! തങ്ങളെ ഇഷ്ടമില്ലാത്ത ജനതയുടെമേല്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന അധാര്‍മ്മികാധിപത്യങ്ങളാണ് ഓരോ ഇസ്ലാമിക ഭരണകൂടങ്ങളും! സ്വതന്ത്രമായി തിരഞ്ഞെടുക്കാനുള്ള അവകാശം പൗരന്മാര്‍ക്കു നല്‍കിയാല്‍ ഒരൊറ്റ കമ്മ്യൂണിസ്റ്റ് രാജ്യംപോലും ഈ ഭൂമുഖത്ത് അവശേഷിക്കില്ല! സംശയമുണ്ടെങ്കില്‍, ചൈനയിലെയോ വടക്കന്‍കൊറിയയിലെയോ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കിനോക്കട്ടെ! ആധിപത്യം അടിച്ചേല്പിക്കുന്ന കാര്യത്തില്‍ ഇസ്ലാമും കമ്മ്യൂണിസവും ഒരേതൂവല്‍പ്പക്ഷികളാണ്! പൈശാചിക പൈതൃകത്തിന്റെ ഉത്തമദൃഷ്ടാന്തമായി ഇതിനെ നമുക്കു മനസ്സിലാക്കാന്‍ കഴിയും. എന്തെന്നാല്‍, ദൈവം ആരുടെയും സ്വാതന്ത്ര്യത്തിനുമേല്‍ കടന്നുകയറുന്നില്ല; പിശാചാകട്ടെ, മനുഷ്യന്റെ സ്വാതന്ത്ര്യത്തിനുമേല്‍ കടന്നാക്രമിക്കുകയും ഭയപ്പെടുത്തി അടിമകളാക്കുകയും ചെയ്യുന്നു. സത്യദൈവമായ യാഹ്‌വെയുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “അഗ്‌നിയും ജലവും അവിടുന്ന്‌ നിന്റെ മുമ്പില്‍ വച്ചിരിക്കുന്നു; ഇഷ്ടമുള്ളത് എടുക്കാം. ജീവനും മരണവും മനുഷ്യന്റെ മുമ്പിലുണ്ട്; ഇഷ്ടമുള്ളത് അവനു ലഭിക്കും”(പ്രഭാ: 15; 16, 17). ദൈവത്തില്‍നിന്നുള്ളത് ഏതാണെന്ന് അറിയാനുള്ള അടയാളമിതാണ്! സ്വാന്തന്ത്ര്യത്തിനുമേല്‍ കടന്നാക്രമണം നടത്തുന്നത് വ്യക്തിയായാലും മതമായാലും പ്രസ്ഥാനമായാലും അതൊന്നും സത്യദൈവത്തില്‍നിന്നുള്ളതായിരിക്കില്ല!

സത്യദൈവത്തില്‍നിന്നുള്ള ആത്മാവിനെ തിരിച്ചറിയാനുള്ള അടയാളമിതാണ്: “നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല, മറിച്ച്, പുത്രസ്വീകാരത്തിന്റെ ആത്മാവിനെയാണു നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്”(റോമാ: 8; 15). ഇസ്ലാംമതത്തിന്റെയും കമ്മ്യൂണിസത്തിന്റെയും ആത്മാവ് ഏതാണെന്നു മനസ്സിലാക്കാന്‍ ഇതിലൂടെ നമുക്കു സാധിക്കും. പ്രതിയോഗികളെ നേരിടാന്‍ വ്യാജപ്രചരണങ്ങള്‍ നടത്തുന്നതിലും ഈ പ്രസ്ഥാനങ്ങള്‍ തോളോടുതോള്‍ ചേര്‍ന്നു വര്‍ത്തിക്കുന്നു. ഈ 'കൊറോണ' സീസണിലും സമൂഹമാധ്യമങ്ങളെ സജ്ജീവമാക്കുന്നത് ഇസ്ലാമിന്റെയും ഇടത് ആക്ടിവിസ്റ്റുകളുടെയും വ്യാജവാര്‍ത്തകളാണ്. കൊറോണയുടെ പിതൃത്വം ചൈനയുടെ തലയില്‍നിന്നെടുത്ത് യൂറോപ്പിന്റെയും അമേരിക്കയുടെയും തലയില്‍ കെട്ടിവയ്ക്കാന്‍ കമ്മ്യൂണിസ്റ്റുകളോടൊപ്പം ഇസ്ലാമും ശക്തമായ വ്യാജപ്രചരണങ്ങളില്‍ ഏര്‍പ്പെടുന്നു. 'ക്യൂബന്‍' തള്ളുകളുമായി സമൂഹമാധ്യമങ്ങളില്‍ സജ്ജീവമായിരിക്കുന്നത് ഇടതുപക്ഷ പൈശാചികശക്തികള്‍ മാത്രമല്ലെന്നു നാം അറിഞ്ഞിരിക്കണം. ചൈനയില്‍ ഉത്പാദിപ്പിച്ച് ഇസ്ലാമിക ജിഹാദികള്‍ വഴി 'ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍' സംഘം വിതരണം ചെയ്യുന്ന മഹാമാരിയാണ് കൊറോണ! ഈ യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കാനാണ് ഇസ്ലാമും കമ്മ്യൂണിസ്റ്റുകളും ഇല്ല്യുമിനാറ്റികളും കൈകോര്‍ത്തിരിക്കുന്നത്. ഇല്ല്യുമിനാറ്റി മാധ്യമങ്ങളിലൂടെ ചൈനയെ മഹത്വവത്ക്കരിക്കുന്നതും വ്യാജപ്രചരണത്തിന്റെ ഭാഗമാണെന്നു നാം അറിഞ്ഞിരിക്കണം. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളുടെ വ്യാജചരിത്രം തയ്യാറാക്കി പ്രചരിപ്പിച്ചതും ഈ പൈശാചികശക്തികള്‍ തന്നെയാണ്!

ഇസ്ലാമിന്റെയും കമ്മ്യൂണിസ്റ്റുകളുടെയും മറ്റൊരു പൊതുസ്വഭാവമാണ്‌ ക്രൈസ്തവ-യെഹൂദ വിരോധം! ക്രിസ്ത്യാനികളെയും യെഹൂദരെയും കൊന്നൊടുക്കുന്ന കാര്യത്തില്‍ ഇരുകൂട്ടരും ആവേശത്തോടെ മത്സരിച്ചിട്ടുള്ളത് നാം മറക്കരുത്. ക്രിസ്തീയതയെ നേരിടാന്‍ പിശാച് അവതരിപ്പിച്ച രണ്ടു പ്രസ്ഥാനങ്ങളാണ് ഇസ്ലാമും കമ്മ്യൂണിസവും എന്നറിയാന്‍ ചരിത്രത്തിലൂടെ തിരിഞ്ഞുനടന്നാല്‍ മതി! ക്രൈസ്തവരുടെ ഈറ്റില്ലമായിരുന്ന പൗരസ്ത്യദേശത്തെ ഇസ്ലാമികവത്ക്കരിച്ചത് സംഹാരത്തിലൂടെയാണെങ്കില്‍, ക്രൈസ്തവരെയും യെഹൂദരെയും കൊന്നൊടുക്കിക്കൊണ്ടുതന്നെയാണ് കമ്മ്യൂണിസ്റ്റുകളും അവരുടെ ആധിപത്യം സ്ഥാപിച്ചത്. റഷ്യയിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റുകള്‍ കൊന്നുതള്ളിയത് കോടിക്കണക്കിനു ക്രിസ്ത്യാനികളെയാണ്. അറുപതുലക്ഷം യെഹൂദരെ റഷ്യയില്‍ മാത്രം സ്റ്റാലിന്‍ എന്ന നരകസന്തതി കൊന്നൊടുക്കി! ജര്‍മ്മനിയിലെ കോണ്‍സന്റേഷന്‍ ക്യാമ്പുകളില്‍ വിഷവാതകം കടത്തിവിട്ടു സ്റ്റാലിന്‍ വകവരുത്തിയത് ഇരുപതുലക്ഷം യെഹൂദരെയായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിപ്പട്ടാളം കരുതല്‍ത്തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന യെഹൂദരെയാണ് അന്ന് റഷ്യന്‍സേന കിരാതവധത്തിനിരയാക്കിയത്. ഈ കുറ്റം ഹിറ്റ്‌ലറുടെ തലയില്‍ കെട്ടിവയ്ക്കാന്‍ വ്യാജചരിത്രം രചിച്ചതും 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘമാണ്. ഹിറ്റ്‌ലര്‍ക്കു യെഹൂദരെ കൂട്ടക്കൊല ചെയ്യാന്‍ ഉദ്ദേശമുണ്ടായിരുന്നെങ്കില്‍ 'കോണ്‍സന്റേഷന്‍ ക്യാമ്പുകള്‍' നിര്‍മ്മിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഹിറ്റ്‌ലറുടെ ഒരു വാക്കിനു കാതോര്‍ത്തിരിക്കുന്ന ജര്‍മ്മന്‍ജനത അതു ഭംഗിയായി ചെയ്യുമായിരുന്നു! അതായിരുന്നു ഹിറ്റ്‌ലര്‍ക്കു ജര്‍മ്മന്‍ജനതയുടെമേല്‍ അന്നുണ്ടായിരുന്ന സ്വാധീനം! സത്യാന്വേഷികള്‍ക്കു ദൃഷ്ടാന്തങ്ങളായി ജര്‍മ്മനിയില്‍ ഇന്നും കോണ്‍സന്റേഷന്‍ ക്യാമ്പുകളുടെ ശേഷിപ്പുകള്‍ കാണാം! സത്യാന്വേഷികള്‍ക്കുവേണ്ടി മാത്രം!  

ഇസ്ലാമിന്റെയും കമ്മ്യൂണിസത്തിന്റെയും പിതാവ് ഒരാള്‍തന്നെയാണെന്നു സ്ഥിരീകരിക്കാന്‍ അനേകം തെളിവുകള്‍ ഇനിയുമുണ്ട്. അവയുടെ വിശദാംശങ്ങളിലേക്കു കടക്കാന്‍ തത്ക്കാലം മനോവ ഉദ്ദേശിക്കുന്നില്ല. ആയതിനാല്‍, വിനാശകനെ സംബന്ധിച്ചുള്ള പഠനത്തിലേക്കു മടങ്ങിപ്പോകാം. പിശാചാണ് വിനാശകനെന്നും അവന്റെ സന്തതികളിലൂടെയാണ് വിനാശം വിതയ്ക്കപ്പെടുന്നതെന്നും നാം കണ്ടുകഴിഞ്ഞു. അതായത്, വിനാശകന്‍ ഈ ഭൂമുഖത്തു നാശം വിതയ്ക്കുന്നത് എല്ലായ്പ്പോഴും നേരിട്ടല്ല. അതിന് അവന്‍ ഈ ഭൂമിയില്‍ അനേകം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തന്റെ ആജ്ഞാനുവര്‍ത്തികളും അടിമകളുമായ അധഃമ മനുഷ്യരെയും കപടമതങ്ങളെയും ദൈവദൂഷക പ്രസ്ഥാനങ്ങളെയും ഉപയോഗിച്ചാണ് പിശാച് ഈ ഭൂമുഖത്തു വിനാശം വിതയ്ക്കുന്നത്. ഇസ്ലാംമതവും കമ്മ്യൂണിസ്റ്റ്-ഇടതു പ്രസ്ഥാനങ്ങളും പിശാചിന്റെ ഇരുകരങ്ങളായി ഈ ലോകത്തു നാശം വിതയ്ക്കുകയും മനുഷ്യന്റെ സ്വൈര്യജീവിതം ഹനിക്കുകയും ചെയ്തതിന് അനേകം ദൃഷ്ടാന്തങ്ങള്‍ നമുക്കു മുന്‍പില്‍ എല്ലായ്പ്പോഴുമുണ്ട്. എന്നാല്‍, യുഗാന്തത്തിലേക്ക് അടുക്കുന്ന ഈ ആധുനികകാലത്ത് പിശാച് തന്റെ പ്രവര്‍ത്തനങ്ങളെ ജനകീയമാക്കാന്‍ രൂപീകരിച്ച പ്രസ്ഥാനങ്ങളാണ് 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘങ്ങള്‍!

ലോകത്തിലെ എല്ലാ പൈശാചിക പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നത് ഈ സംഘങ്ങളാണ്. ദൈവനിഷേധപരമായ എല്ലാ മുന്നേറ്റങ്ങളെയും ഈ സംഘങ്ങള്‍ പിന്തുണയ്ക്കുന്നു! ദൈവീകനിയമങ്ങള്‍ക്കു ബദലായ നിയമങ്ങളെയും ആശയങ്ങളെയും ശാസ്ത്രീയ പരിവേഷം നല്‍കി മഹത്വവത്ക്കരിക്കുന്നതും ഈ നിഗൂഢസംഘങ്ങള്‍തന്നെ. പ്രകൃതിശക്തികളെ ആരാധിക്കുന്ന പ്രാകൃതവും പൈശാചികവുമായ വിഗ്രഹാരാധനാസംസ്ക്കാരത്തിന്റെ പരിഷ്കരിച്ച പതിപ്പുകളായ യോഗയും പ്രകൃതിചികിത്സയും പരിസ്ഥിതിപ്രേമവും പ്രോത്സാഹിപ്പിക്കാന്‍ ഇല്ല്യുമിനാറ്റികള്‍ ഓരോവര്‍ഷവും ചിലവഴിക്കുന്ന പണമുണ്ടെങ്കില്‍, ഈ ഭൂമിയിലെ സകല മനുഷ്യരെയും പത്തുവര്‍ഷം തീറ്റിപ്പോറ്റാന്‍ സാധിക്കും! അതുപോലെതന്നെ, കത്തോലിക്കാസഭയുടെ സമ്പത്തിന്റെ സിംഹഭാഗവും ഇന്ന് ചിലവഴിക്കപ്പെടുന്നത് ഇല്ല്യുമിനാറ്റികളുടെ താത്പര്യസംരക്ഷണത്തിനാണ്. ആമസോണില്‍ വിളിച്ചുചേര്‍ത്ത സിനഡിന്റെ സംഘാടകരും ഇല്ല്യുമിനാറ്റികളായിരുന്നുവെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ അനേകം ദൈവമക്കള്‍ ഇന്ന് സഭയിലുണ്ട്. എന്നാല്‍, ആമസോണ്‍ സിനഡിനെ ന്യായീകരിക്കാനും വെള്ളപൂശാനും ഇറങ്ങിയിരിക്കുന്ന പൈശാചികശക്തികളാണ് പ്രചരണരംഗത്തു സജ്ജീവമായിരിക്കുന്നത്. പ്രചരണരംഗത്ത് ഇവര്‍ ആധിപത്യം പുലര്‍ത്തുന്നത് എതിര്‍ശബ്ദങ്ങളെ അമര്‍ച്ചചെയ്തുകൊണ്ടാണ്. സത്യത്തിന്റെ പ്രചാരകരെ ഭീഷണിപ്പെടുത്തിയും വ്യക്തിഹത്യനടത്തിയും ആക്രമിച്ചും പിന്തിരിപ്പിക്കാന്‍ പൈശാചികസംഘങ്ങള്‍ ശ്രമിക്കുന്നു. കായികമായും മാനസികമായും ആക്രമിച്ച് എതിരാളികളെ നിര്‍വ്വീര്യരാക്കുകയെന്നതാണ് പൈശാചികശക്തികളുടെ ശൈലി! ആമസോണ്‍ സിനഡിന്റെ കാര്യത്തില്‍ കത്തോലിക്കാസഭയിലെ 'ഫ്രീമേസണുകള്‍' രംഗത്തിറങ്ങിയതുപോലെ, പൈശാചിക ആധിപത്യം ഭൂമിയില്‍ സ്ഥാപിക്കാന്‍ സര്‍വ്വ മേഖലകളിലും എതിര്‍ശബ്ദങ്ങളെ അമര്‍ച്ചചെയ്യുന്ന നികൃഷ്ടജന്മങ്ങളെ അവര്‍ വിന്യസിച്ചിട്ടുണ്ട്!

ആമസോണ്‍ സിനഡിലൂടെ ദൈവത്തെ പ്രകോപിപ്പിച്ചവര്‍ക്ക് ശിക്ഷലഭിക്കും എന്ന മുന്നറിയിപ്പുമായി വന്നവരെയാണ് ഇല്ല്യുമിനാറ്റികള്‍ കായികമായും മാനസികമായും പീഡിപ്പിച്ചത്. ഈ കാലഘട്ടത്തിന്റെ മാത്രം പ്രത്യേകതയായി ഈ പീഡനത്തെ കാണേണ്ട. എന്തെന്നാല്‍, സത്യത്തിനു സാക്ഷ്യംവഹിക്കുവാനും മഹാമാരികളെക്കുറിച്ചു മുന്നറിയിപ്പുകള്‍ നല്‍കുവാനും അനുതപിക്കേണ്ടതിന്റെ അനിവാര്യത വെളിപ്പെടുത്താനും ദൈവത്താല്‍ അയയ്ക്കപ്പെട്ട സകല പ്രവാചകന്മാരും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. അന്ന് പ്രവാചകന്മാരെ പീഡിപ്പിച്ചവരുടെ തലമുറയാണ് ഭൂമിയുടെ ഇന്നത്തെ ശാപം! എന്തെന്നാല്‍, പ്രവാചകന്മാരെ പീഡിപ്പിച്ച പീഢകരുടെ തലമുറ പെറ്റുപെരുകി ശക്തരായിരിക്കുന്നു! ലോകത്തിന്റെ സകല സംവിധാനങ്ങളുടെമേലും അവരുടെ തലമുറ ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു. ഇവരെ പിന്തുണയ്ക്കാന്‍ രാജ്യത്തിന്റെ ഭരണകൂടങ്ങളും നീതിപീഠങ്ങളും മാധ്യമങ്ങളും മതങ്ങളുമുണ്ട്. ഇവരെ നയിക്കാനും, സാമ്പത്തികമായും സാങ്കേതികമായും ഇവരെ പിന്തുണയ്ക്കാനും ഐക്യരാഷ്ട്രസഭയുമുണ്ട്! വന്യമൃഗങ്ങള്‍ക്കും മരങ്ങള്‍ക്കും മാത്രമല്ല, പാമ്പിനും പഴുതാരയ്ക്കും നികൃഷ്ടജീവികള്‍ക്കുപോലും മനുഷ്യനെക്കാള്‍ പ്രാധാന്യം കല്പിച്ചുനല്കുന്ന നിയമങ്ങള്‍ ഈ പ്രസ്ഥാനത്തിന്റെ സംഭാവനയാണ്!

ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനെക്കാള്‍ ഉന്നതമായ പരിഗണന പരിസ്ഥിതിയ്ക്കും വന്യമൃഗങ്ങള്‍ക്കും നല്‍കുമ്പോള്‍, തങ്ങള്‍ക്കു നശിപ്പിക്കാന്‍ കഴിയാത്ത സൂക്ഷ്മജീവിയെ സൃഷ്ടിക്കാന്‍ പ്രേരിപ്പിക്കുന്ന വിധം മനുഷ്യന്റെ ബുദ്ധി വിപരീതമാക്കപ്പെടുന്നു! അങ്ങനെയായിരിക്കില്ലേ 'വൈറസ്' ജന്മമെടുത്തത്? മനുഷ്യന്റെയും വന്യമൃഗങ്ങളുടെയും ജീവനുകള്‍ക്കു തുല്യപ്രാധാന്യമാണ്‌ ഉള്ളതെങ്കില്‍ ഏതെങ്കിലും ജീവികളെ അതില്‍നിന്നു മാറ്റിനിര്‍ത്താന്‍ പാടില്ല. കൊതുകിന്റെയും ബാക്ടീരിയയുടെയും വൈറസിന്റെയും ജീവനുകളെ വന്യജീവികളുടെയും പാമ്പുകളുടെയും ജീവനുകളോടൊപ്പം പരിഗണിക്കപ്പെടുകയെന്നതല്ലേ സാമാന്യനീതി! അതായത്, പാമ്പിനെ കൊല്ലുന്നത് കുറ്റകരമാണെങ്കില്‍ വൈറസിനെ നശിപ്പിക്കുന്നതും കുറ്റകരമായിരിക്കണം! അതുപോലെതന്നെ, ആനയെയും കുരങ്ങിനെയും പാമ്പിനെയും ആരാധിക്കുന്നവര്‍ക്ക് വൈറസിനെക്കൂടി ആരാധനാമൂര്‍ത്തികളുടെ ഗണത്തില്‍ ചേര്‍ക്കാവുന്നതാണ്!

പ്രകൃതിയെ ആരാധിക്കുന്നവര്‍ക്കുള്ള ശിക്ഷ പ്രകൃതിയിലൂടെത്തന്നെ നല്‍കുകയെന്നതാണ് ദൈവത്തിന്റെ പരിശുദ്ധവും ഉന്നതവുമായ നീതി! പ്രപഞ്ചസൃഷ്ടി മുതല്‍ക്കേ അത് അവിടുന്ന് കൃത്യമായി നടപ്പാക്കിവരുന്നു. വനം, പരിസ്ഥിതി തുടങ്ങിയ ജല്പനങ്ങളിലൂടെ മനുഷ്യനെ വഞ്ചിക്കുന്നവര്‍ക്കുള്ള ശിക്ഷയായി ഓരോ വര്‍ഷവും അഗ്നിയിറക്കി ദൈവം ചുട്ടുചാമ്പലാക്കുന്നത് പതിനായിരക്കണക്കിനു ഹെക്ടര്‍ നിബിഢവനങ്ങളാണ്! ആമസോണിലെ പരിസ്ഥിതി സിനഡിനുള്ള മറുപടി ആമസോണ്‍ കാടുകളില്‍ മാത്രമല്ല, ഓസ്ത്രേലിയയിലും നല്‍കിയത് നാം കണ്ടു. മനുഷ്യന്റെ സകല കഴിവുകളും ശാസ്ത്രത്തിന്റെ സര്‍വ്വസന്നാഹങ്ങളും പ്രയോഗിച്ചു മാസങ്ങളോളം ശ്രമിച്ചിട്ടും, ദൈവം അയച്ച മഴതന്നെ വേണ്ടിവന്നു അഗ്നിയെ ശമിപ്പിക്കാന്‍! വിഗ്രഹാരാധകര്‍ക്കുള്ള ശിക്ഷ അവരുടെ ആരാധനാമൂര്‍ത്തികളിലൂടെ ലഭിക്കുന്നുവെന്നതിന്റെ ദൃഷ്ടാന്തമായി ഇതിനെയൊന്നും പരിഗണിക്കാന്‍ പിശാചിന്റെ സന്തതികള്‍ക്കു സാധിക്കില്ല. ബൈബിള്‍ പ്രഖ്യാപിച്ചിരിക്കുന്ന സത്യം നോക്കുക: “സര്‍പ്പങ്ങളെയും വിലകെട്ട ജന്തുക്കളെയും ആരാധിക്കത്തക്കവിധം വഴിതെറ്റിച്ച അവരുടെ മൂഢവും ഹീനവുമായ വിചാരങ്ങള്‍ക്കു പ്രതിക്രിയയായി അങ്ങ് അവരുടെമേല്‍ അനേകം തിര്യക്കുകളെ അയച്ച് അവരെ ശിക്ഷിച്ചു. പാപം ചെയ്യാന്‍ ഉപയോഗിച്ച വസ്തുക്കള്‍ കൊണ്ടുതന്നെ ശിക്ഷിക്കപ്പെടുമെന്ന് അവര്‍ ഗ്രഹിക്കാനാണ് ഇങ്ങനെ ചെയ്തത്”(ജ്ഞാനം: 11; 15, 16). എന്നാല്‍, ദൈവത്തില്‍നിന്നുള്ള ഈ ശിക്ഷയെ പ്രകൃതിയുടെ ശിക്ഷയായി തെറ്റിദ്ധരിപ്പിക്കാനാണ് പിശാചിന്റെ സന്തതികള്‍ ശ്രമിക്കുന്നത്. പച്ചമാമന്റെ പൈശാചികമൊഴികളിലും ഈ കാപട്യം നാം കണ്ടതാണ്!   

ക്രിസ്തുവിന്റെ പുനരാഗമനത്തെ സംബന്ധിച്ചും മനുഷ്യന്‍ പശ്ചാത്തപിക്കേണ്ടതിന്റെ അനിവാര്യതയെ സംബന്ധിച്ചുമുള്ള ഓര്‍മ്മപ്പെടുത്തലായി 'കൊറോണ' എന്ന മഹാമാരിയെ മനുഷ്യന്‍ മനസ്സിലാക്കണമെന്നതാണ് ദൈവഹിതം! എന്നാല്‍, ദൈവഹിതത്തെ മറച്ചുപിടിക്കുവാനും അതുവഴി മനുഷ്യന്റെ ആത്മരക്ഷ അസാദ്ധ്യമാക്കുവാനും പിശാച് ശ്രമിച്ചുകൊണ്ടിരിക്കുന്നു. വിനാശകരമായ ആശയങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് മിഥ്യാബോധത്തിലേക്കു മനുഷ്യരെ നയിക്കുന്നവരെല്ലാം അവന്റെ ആത്മാവിനാല്‍ നയിക്കപ്പെടുന്നവരാണ്. ഇവിടെയാണ്‌ പച്ചമാമനില്‍ വസിക്കുന്ന ആത്മാവിനെ തിരിച്ചറിയാനുള്ള അടയാളം നമുക്കു മുന്‍പില്‍ അനാവരണം ചെയ്യപ്പെടുന്നത്. പച്ചമാമന്‍ പറഞ്ഞതില്‍ ചില സത്യങ്ങളുണ്ട്!   

'പച്ചമാമന്‍' പറഞ്ഞതിലെ അര്‍ദ്ധസത്യം!

'കൊറോണ' എന്ന മഹാമാരി ചൈനയെ ഗ്രസിച്ചപ്പോള്‍ 'സര്‍വ്വമത പ്രാര്‍ത്ഥന' നടത്താന്‍ ആഹ്വാനംചെയ്യുകയും അതിനുള്ള പ്രാരംഭനടപടികള്‍ സ്വീകരിക്കുകയും ചെയ്ത വ്യക്തിയാണ് വത്തിക്കാനിലെ 'പച്ചമാമന്‍'! എന്നാല്‍, ഇറ്റലിയെ മഹാമാരി ഗ്രസിച്ചതിലൂടെ ഈ മനുഷ്യന്റെ പൈശാചിക പദ്ധതിയെ ദൈവം തകര്‍ത്തുകളഞ്ഞു. പിന്നീട് ബെര്‍ഗോളി എന്ന പച്ചമാമനെ നാം കാണുന്നത് ആഴ്ചകള്‍ക്കുശേഷം പത്രോസിന്റെ പള്ളിയുടെ കിളിവാതിലിലൂടെ എത്തിനോക്കുന്നവനായിട്ടാണ്! വത്തിക്കാനില്‍ നടത്താനിരുന്ന പൈശാചിക പ്രാര്‍ത്ഥനയെ ദൈവം തകര്‍ത്തതോടെ പാളിപ്പോയത് 'ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍' സംഘത്തിന്റെ നിഗൂഢപദ്ധതിയായിരുന്നു. താന്‍ അഴിച്ചുവിട്ട ദുര്‍ഭൂതം തന്നെത്തന്നെ വിഴുങ്ങുമെന്ന സ്ഥിതിവന്നപ്പോഴാണ് 'പച്ചമാമന്‍' വത്തിക്കാനിലെ കോട്ടയ്ക്കുള്ളില്‍ അഭയംതേടിയത്! തുടര്‍ന്ന്‍ ബെര്‍ഗോളിയന്‍ ഭക്തന്മാരുടെ ഊഴമായിരുന്നു! ബെര്‍ഗോളിയുടെ പേരില്‍ വ്യാജവാര്‍ത്തകളും പ്രാര്‍ത്ഥനാസന്ദേശങ്ങളും പ്രചരിപ്പിക്കുന്ന തിരക്കിലാണ് അവരിപ്പോഴും! കത്തോലിക്കാസഭയുടെ ഭാഗമായി എണ്ണപ്പെടുന്ന (സാങ്കേതികമായി മാത്രം) ഇല്ല്യുമിനാറ്റി സംഘാംഗങ്ങള്‍ തന്നെയാണിവര്‍! പൂര്‍ണ്ണദണ്ഢവിമോചന പ്രഖ്യാപനംപോലും ഇല്ല്യുമിനാറ്റികളായ ബെര്‍ഗോളിഭക്തരുടെ ഗൂഢാലോചനയായിരുന്നു.

പച്ചമാമന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആമസോണില്‍ നടന്ന പൈശാചികസമ്മേളനം സംഘടിപ്പിച്ചത് ഇല്ല്യുമിനാറ്റികളാണെന്നു നാം മനസ്സിലാക്കി. ഭൂവാസികളെല്ലാം ഒരു മഹാമാരിയ്ക്കു മുന്‍പില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ഈ അവസരത്തില്‍ നാം ഭയത്തോടെ അനുസ്മരിക്കേണ്ടത് അടുത്തകാലത്ത് വത്തിക്കാനില്‍ നടമാടിയ മ്ലേച്ഛതകളെക്കുറിച്ചാണ്! ബെര്‍ഗോളി എന്ന മനുഷ്യന്‍ കത്തോലിക്കാസഭയുടെ നിയന്ത്രണം സാങ്കേതികമായി ഏറ്റെടുത്ത നാള്‍മുതല്‍ ഇടവേളകളില്ലാതെയാണ് ദൈവത്തെ വെല്ലുവിളിച്ചത്. ദൈവത്തെക്കാളും ഉന്നതനാണ് താനെന്നു ധരിപ്പിക്കാന്‍ ഇയാള്‍ നടത്തിയ നാടകങ്ങളെല്ലാം കുപ്രസിദ്ധങ്ങളാണ്. വായ്‌ തുറക്കുന്നത് ദൈവദൂഷണം പറയാനും തന്നെത്തന്നെ മഹത്വപ്പെടുത്താനുമായിരുന്നു. ഈ വചനം ശ്രദ്ധിക്കുക: “ദൈവദൂഷണവും വന്‍പും പറയുന്ന ഒരു വായ് അതിനു നല്‍കപ്പെട്ടു”(വെളിപാട്: 13; 5). തന്റെ സ്തുതിപാടകര്‍ക്കു മുന്‍പില്‍ തന്നെയൊരു വിഗ്രഹമാക്കി മാറ്റാന്‍ ദൈവദൂഷണങ്ങളുടെ ഒരു പരമ്പരതന്നെ ബെര്‍ഗോളി തീര്‍ത്തു! ഇതിന്റെയെല്ലാം അന്ത്യത്തോടടുത്തപ്പോള്‍ ബെര്‍ഗോളിയിലെ പൈശാചികത പൂര്‍ണ്ണതയില്‍ വെളിപ്പെടുന്നതാണ് ദൈവജനം കണ്ടത്. 2019 ഒക്ടോബര്‍ നാലിന് വത്തിക്കാനിലെ തോട്ടത്തില്‍ 'ജീവന്റെ വൃക്ഷം' എന്ന് പേരിട്ട് 'ലേച്ചോ' എന്ന ചെടി നട്ടുവെന്നു മാത്രമല്ല, ഭൂമിദേവിയെ കുമ്പിട്ടാരാധിക്കുകയും ചെയ്തു! ഇങ്ങനെയൊരുവനെ ദൈവം അഭിഷേകംചെയ്ത് പത്രോസിന്റെ പദവിയില്‍ ഇരുത്തുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? സ്വവര്‍ഗ്ഗഭോഗത്തെയും നിരീശ്വരവാദത്തെയും പ്രോത്സാഹിപ്പിക്കുന്ന ഒരുവനു ക്രിസ്തുവിന്റെ സഭയില്‍ എന്തു സ്ഥാനമാണുള്ളത്? കത്തോലിക്കാസഭയുടെ പ്രാഥമികാംഗത്വത്തില്‍നിന്നുപോലും വിച്ഛേദിക്കപ്പെട്ട ഒരുവനെ വത്തിക്കാനില്‍ തുടരാന്‍ അനുവദിച്ചതാണ് ദൈവജനം ചെയ്ത ഏറ്റവും വലിയ അപരാധം!

ജീവന്റെ വൃക്ഷമായ യേഹ്ശുവായെ ആക്ഷേപിക്കാന്‍ 'ലേച്ചോ' എന്ന വിഷവൃക്ഷം നട്ടതില്‍ അവസാനിച്ചില്ല ബെര്‍ഗോളിയുടെ പൈശാചികത! ആമസോണ്‍ ഗോത്രവര്‍ഗ്ഗക്കാര്‍ ആയിരക്കണക്കിനു കുഞ്ഞുങ്ങളെ ബലിയര്‍പ്പിച്ച 'പച്ചമാമാ' എന്ന ഗര്‍ഭിണിയായ നഗ്നസ്ത്രീയുടെ വിഗ്രഹത്തിനു മുന്‍പില്‍ ഇയാള്‍ ആരാധന നടത്തി. മാത്രവുമല്ല, പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാളായ ഒക്ടോബര്‍ 7 ന് പച്ചമാമാ വിഗ്രഹത്തെ ഒരു തോണിയില്‍വച്ച് ബെര്‍ഗോളിയന്‍ ആരാധകരായ കര്‍ദ്ദിനാള്‍മാരും മെത്രാന്മാരും എഴുന്നള്ളിച്ചു. കറുത്ത വസ്ത്രം ധരിപ്പിച്ച ഒരു സ്ത്രീയെയും തോണിയിലിരുത്താന്‍ പൈശാചികസംഘം തയ്യാറായത് 'ഇല്ല്യുമിനാറ്റി' ബാന്ധവം വ്യക്തമാക്കാനായിരുന്നു. ദൈവത്തെ വെല്ലുവിളിക്കുന്നത് ഇവിടംകൊണ്ടൊന്നും അവസാനിപ്പിച്ചില്ല. കമ്മ്യൂണിസത്തിനുവേണ്ടി ഒളിപ്പോരാട്ടം നടത്തി ചത്തുമലച്ചവരുടെ ഫോട്ടോകള്‍ ക്രിസ്തുവിന്റെ കുരിശില്‍ ഒട്ടിച്ച് ദൈവനിന്ദാപരമായ കുരിശിന്റെവഴി നടത്തുകയും, രക്തസാക്ഷികളായി ഈ നിരീശ്വരവാദികളെ പ്രഖ്യാപിച്ചതും ബെര്‍ഗോളിയുടെ പൈശാചിക പ്രവൃത്തികളുടെ തുടര്‍ച്ചയായിരുന്നു. ചെഗുവേരയുടെ അന്ത്യമൊഴിപോലും ദൈവദൂഷണപരമായിരുന്നുവെന്നു നമുക്കറിയാം. എന്നാല്‍, കമ്മ്യൂണിസ്റ്റ് ക്യൂബയില്‍ ബെര്‍ഗോളി കുര്‍ബ്ബാന നടത്തിയത് ചെഗുവേരയുടെ ചിത്രത്തിനു മുന്‍പിലായിരുന്നു! ചെഗുവേരയെ ആരാധിക്കുന്നുവെന്ന് പരസ്യമായി പ്രഖ്യാപിച്ച ബെര്‍ഗോളി എന്തു സന്ദേശമാണ് കത്തോലിക്കാസഭയിലെ വിശ്വാസികള്‍ക്കും ലോകത്തിനും നല്‍കിയത്? ഫ്രാന്‍സീസ് എന്നപേരില്‍ വത്തിക്കാനിലെ അധികാരം പിടിച്ചെടുത്ത ബെര്‍ഗോളിയുടെ ഇല്ല്യുമിനാറ്റി മേല്‍വിലാസം വ്യക്തമാക്കുന്ന പ്രവൃത്തികളും പ്രഖ്യാപനങ്ങളുമാണ് ഇവയെല്ലാം.

കത്തോലിക്കാസഭയില്‍ മ്ലേച്ഛത പ്രതിഷ്ഠിക്കാന്‍ പിശാച് അയച്ച അവന്റെ ദൂതനാണ്‌ 'ബെര്‍ഗോളി എന്ന് ആദ്യമായി വെളിപ്പെടുത്തിയത് മനോവയായിരുന്നു! അത് മാറ്റിപ്പറയാന്‍ തക്കവിധമുള്ള ഒരു മാറ്റവും ബെര്‍ഗോളിയുടെ ഭാഗത്തുനിന്ന് ഒരിക്കല്‍പ്പോലും ഉണ്ടായിട്ടില്ല! വര്‍ദ്ധിതവീര്യത്തോടെ പൈശാചിക കൃത്യങ്ങളില്‍ ഏര്‍പ്പെടുകയും അടിക്കടി അധഃപതിക്കുകയും ചെയ്യുന്നതല്ലാതെ, ദൈവികനിയമങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയോ ക്രിസ്ത്രീയതയുടെ മാഹാത്മ്യവും അനിവാര്യതയും ലോകത്തോടു വിളിച്ചുപറയുകയോ ചെയ്ത ഒരവസരംപോലും ബെര്‍ഗോളിയുടെ ഔദ്യോഗിക ജീവിതത്തില്‍ ഉണ്ടായിട്ടില്ല എന്നതും നാം വിസ്മരിക്കരുത്. ദൈവദൂഷണം പറയുന്നതിനും ഭക്ഷിക്കുന്നതിനും വേണ്ടി മാത്രമാണ് ബെര്‍ഗോളി വായതുറക്കുന്നത്! എന്നാല്‍, സഭയിലെ ഇല്ല്യുമിനാറ്റി സംഘവും ബെര്‍ഗോളിയന്‍ ആരാധകരും വ്യാജവാര്‍ത്തകള്‍ക്കൊണ്ട് ഈ മനുഷ്യനിലെ പൈശാചികത മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നുണ്ട്. കൊറോണയുടെ പശ്ചാത്തലത്തിലും ഈ നിഗൂഢസംഘം സജ്ജീവമാണ്! ഐസൊലേഷനില്‍ കഴിയുന്ന ബെര്‍ഗോളി ഒരിക്കല്‍ മാത്രമേ പത്രക്കാരോട് വീഡിയോ കോണ്‍ഫ്രന്‍സിലൂടെ സംസാരിച്ചിട്ടു എന്നതാണു യാഥാര്‍ത്ഥ്യം! അതും ദൈവദൂഷണം പറയാനും വിശ്വാസികളെ വഞ്ചിക്കാനുമായിരുന്നു! വഞ്ചനാപരമായ ആ സന്ദേശത്തിലൂടെ തന്റെയും ഇല്ല്യുമിനാറ്റികളുടെയും യഥാര്‍ത്ഥ ലക്‌ഷ്യം ബെര്‍ഗോളി തുറന്നുപറഞ്ഞു! വരികള്‍ക്കിടയില്‍ വായിച്ചെടുക്കാന്‍ സാധിക്കുന്ന ഈ സത്യമാണ് ബെര്‍ഗോളി തന്റെ ഔദ്യോഗിക ജീവിതത്തില്‍ പറഞ്ഞ ഏക സത്യം!

പ്രകൃതിയുടെ കോപവും പ്രതികാരവുമാണ് 'കൊറോണ' എന്ന് ബെര്‍ഗോളി വിളിച്ചുപറഞ്ഞപ്പോള്‍, അതില്‍ ചില സത്യങ്ങളും അര്‍ദ്ധസത്യങ്ങളും ഉണ്ടായിരുന്നു. ദൈവികനിയമങ്ങളെ അവഗണിച്ചുകൊണ്ട് ലോകനിയമങ്ങളെ ഏറ്റെടുത്തതുമൂലം അനേകം മാരകപാപങ്ങള്‍ക്കു നിയമപരമായ അംഗീകാരം ലഭിക്കുകയും, അതുവഴി ദൈവികനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് നിയമപരിരക്ഷയും സാമൂഹികമായ അംഗീകാരവും ലഭിച്ചു. കത്തോലിക്കാസഭയിലെ ഇല്ല്യുമിനാറ്റികള്‍ കാലങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നതും സഭയെ ദൈവികനിയമങ്ങളില്‍നിന്നു വിടുവിക്കുന്നതിനുവേണ്ടിയാണ്. എന്നാല്‍, ദൈവത്തിന്റെ നിയമങ്ങളെ അവഗണിച്ച് ലോകത്തിന്റെ നിയമങ്ങളെയോ സഭയിലെ ഇല്ല്യുമിനാറ്റികള്‍ നിര്‍മ്മിക്കുന്ന നിയമങ്ങളെയോ പിന്തുടരുന്നതിനെ ന്യായീകരിക്കാന്‍ വിശ്വാസികള്‍ക്കു സാധിക്കില്ല. അതായത്, ദൈവികനിയമങ്ങള്‍ അനുസരിക്കാനുള്ള ബാദ്ധ്യത എല്ലാ വിശ്വാസികള്‍ക്കുമുണ്ട്. മറിച്ചായിരുന്നുവെങ്കില്‍, പാപത്തിന്റെ പരിണിതഫലമായി അനുഭവിക്കേണ്ടിവരുമെന്ന് ബൈബിളിലെ ദൈവമായ സത്യദൈവം പ്രഖ്യാപിച്ച മഹാമാരികള്‍ ഭൂവാസികളെ ഗ്രസിക്കുമായിരുന്നില്ല. ലോകത്തിന്റെയും സഭാചാര്യവേഷങ്ങളില്‍ വിഹരിക്കുന്ന മനുഷ്യരുടെയും വാക്കുകള്‍ മുഖവിലക്കെടുക്കുന്നതിനെ ദൈവം എങ്ങനെ പരിഗണിക്കുന്നുവെന്നതിന്റെ സ്ഫടികതുല്യമായ ദൃഷ്ടാന്തമാണ് മഹാമാരികള്‍! ദൈവികനിയമങ്ങള്‍ അനുസരിക്കേണ്ട കാര്യത്തില്‍ മനുഷ്യന് ഒഴിവുകഴിവില്ലെന്നു സാരം!

മനുഷ്യന്‍ പശ്ചാത്തപിക്കാന്‍ തയ്യാറായാല്‍, അതിലെ ആത്മാര്‍ത്ഥത പരിശോധിച്ചു ബോധ്യപ്പെട്ടാല്‍ മഹാമാരികള്‍ ദൈവം പിന്‍വലിക്കും. മനുഷ്യനിര്‍മ്മിത മഹാമാരികളായാലും ദൈവത്തില്‍നിന്നുള്ള മഹാമാരികളായാലും, പിന്‍വലിക്കാന്‍ ദൈവത്തിനു മാത്രമേ സാധിക്കുകയുള്ളു. അതായത്, ചൈനയില്‍ നിര്‍മ്മിച്ച്‌, ഇസ്ലാമിക ജിഹാദികളിലൂടെ ഇല്ല്യുമിനാറ്റിസംഘം ലോകവ്യാപനം നടത്തുന്ന കൊറോണയെ പിടിച്ചുകെട്ടാന്‍ ദൈവത്തിനു മാത്രമേ സാധിക്കുകയുള്ളു! അതാണ്‌ വൈറസിന്റെ പ്രത്യേകത; അത് മനുഷ്യനിര്‍മ്മിത വൈറസാണെങ്കില്‍പ്പോലും മനുഷ്യന് അതിനെ പിന്‍വലിക്കാന്‍ കഴിയില്ല! അതിനാല്‍ത്തന്നെ, മഹാമാരികളെ ഒഴിപ്പിക്കുന്ന കാര്യത്തില്‍ മനുഷ്യന്റെ മുന്‍പിലുള്ള  ഒരേയൊരു പോംവഴി ദൈവത്തിലേക്കു തിരിയുകയെന്നതാണ്. മഹാമാരി പിന്‍വലിക്കപ്പെടാനുള്ള ഈ മാര്‍ഗ്ഗമാണ് ബെര്‍ഗോളിയും ഇല്ല്യുമിനാറ്റികളും അടയ്ക്കാന്‍ ശ്രമിക്കുന്നത്! മഹാമാരിയുടെ പിന്നിലെ യഥാര്‍ത്ഥ കാരണം മറച്ചുവയ്ക്കുകയും, യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത കാരണങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നതിന്റെ പിന്നിലെ ലക്‌ഷ്യം പശ്ചാത്താപത്തിലേക്കു തിരിയുന്നതില്‍നിന്നു മനുഷ്യനെ തടയുകയെന്നതാണ്! മനുഷ്യന്‍ പശ്ചാത്താപത്തിലേക്കു തിരിയുന്ന സാഹചര്യം ഇല്ലാതാക്കുവാന്‍ ഇല്ല്യുമിനാറ്റികള്‍ ഒരുക്കിയിരിക്കുന്ന സംവിധാനങ്ങള്‍ എന്തെല്ലാമാണെന്നു മനസ്സിലാക്കുന്നതിനുമുമ്പ് ഈ ഉപശീര്‍ഷകത്തിലെ വിഷയം പൂര്‍ത്തിയാക്കാം.

വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ഒരു സ്പാനിഷ് മാധ്യമപ്രവര്‍ത്തകന്‍ ബെര്‍ഗോളിയുടെ 'അന്ത്യമൊഴി' പുറത്തുവിട്ടിരുന്നു. പത്രപ്രവര്‍ത്തകന്റെ ഒരു ചോദ്യത്തിനു മറുപടിയായി 'പച്ചമാമന്‍' ഇങ്ങനെ പറഞ്ഞു: “ദൈവം എല്ലായ്പോഴും ക്ഷമിക്കും; മനുഷ്യന്‍ ചിലപ്പോഴൊക്കെ ക്ഷമിക്കും; പ്രകൃതി ഒരിക്കലും ക്ഷമിക്കില്ല!”(ബെര്‍ഗോളി, 2020 മാര്‍ച്ച് 22). അങ്ങനെയെങ്കില്‍ പ്രകൃതി ആരുടെ ആജ്ഞയാണ് ശിരസാവഹിക്കുന്നത്? 'വിനാശകന്‍' ആരാണെന്നു മനസ്സിലാക്കിക്കൊണ്ടുതന്നെ നാം പഠനമാരംഭിച്ചത് ഈ ചോദ്യം മുന്നില്‍ക്കണ്ടാണ്. ക്ഷമിക്കാത്തവന്‍ പിശാചാണ്. മനുഷ്യന്റെ വേദനയില്‍ സഹതപിക്കുകയോ അവനോടു കരുണകാണിക്കുകയോ ചെയ്യുന്നവനല്ല പിശാച്. വിനാശം വിതയ്ക്കുകയെന്നതു മാത്രമാണ് അവന്‍ ഏറ്റെടുത്തിരിക്കുന്ന ദൗത്യം! അല്പകാലത്തെ പീഡനത്തിനുശേഷം വിരമിക്കുകയെന്നത് അവന്റെ ശൈലിയല്ല; ദൈവം അവനെ പ്രഹരിക്കുമ്പോഴാണ് അവന്‍ കളംവിടുന്നത്! പച്ചമാമന്റെ തുടര്‍ പ്രബോധനംകൂടി പരിശോധിച്ചിട്ട് വിമര്‍ശനത്തിലേക്കു കടക്കാം.

“പ്രകൃതിയെ ശ്രദ്ധാപൂര്‍വ്വം നാം സേവിക്കുന്നില്ലെങ്കില്‍, അത് മനുഷ്യനെ മഹാമാരികളിലൂടെ ശിക്ഷിക്കും”(ബെര്‍ഗോളി, 2020 മാര്‍ച്ച് 22). പ്രകൃതിയെ സേവിക്കാത്തതിന്റെ പേരില്‍ പ്രകൃതി സ്വമേധയാ നടത്തുന്ന ശിക്ഷാനടപടികളാണ് 'മഹാമാരികള്‍' എന്നല്ലേ ഈ കിഴവന്‍ പറഞ്ഞുവയ്ക്കുന്നത്? ദൈവത്തില്‍ വിശ്വസിക്കാത്ത ഒരു പരിസ്ഥിതിപ്രവര്‍ത്തകനാണ് ഈ വിഡ്ഢിത്വം എഴുന്നള്ളിച്ചതെങ്കില്‍ അവജ്ഞയോടെ അത് അവഗണിക്കാമായിരുന്നു. എന്നാല്‍, പ്രതികൂലങ്ങളിലൂടെ വിശ്വാസശോഷണങ്ങള്‍ സംഭവിക്കുമ്പോള്‍, സഭാമക്കളെ വിശ്വാസത്തില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ ചുമതലയുള്ള പദവികളില്‍ ഉപവിഷ്ടരായിരിക്കുന്നവര്‍ ഇത്തരം പൈശാചിക ജല്പനങ്ങള്‍ നടത്തുന്നതിനെ നിസാരമായി അവഗണിക്കാന്‍ കഴിയില്ല. അതിനാല്‍ത്തന്നെ, കത്തോലിക്കാസഭയെ ഉന്മൂലനം ചെയ്യുവാന്‍ പിശാചില്‍നിന്ന്‍ അച്ചാരം വാങ്ങിയവനെപ്പോലെ വര്‍ത്തിക്കുന്ന ബെര്‍ഗോളിയെ കഴുത്തിനുപിടിച്ചു പുറത്താക്കാന്‍ നമുക്ക് ഉത്തരവാദിത്വമുണ്ട്. വിശ്വാസികളായ സഹോദരങ്ങളെ വിശ്വാസത്തില്‍ ഉറപ്പിച്ചുനിര്‍ത്താനുള്ള ബാദ്ധ്യത ഓരോ ക്രിസ്ത്യാനിക്കുമുണ്ടെന്നു നാം മറക്കരുത്. എന്നാല്‍, വിശ്വാസികളില്‍നിന്നു വേതനം പറ്റി ഉപജീവനം കഴിക്കുന്നവരുടെ ഉത്തരവാദിത്വം മറ്റു വിശ്വാസികളുടെ ഉത്തരവാദിത്വത്തെക്കാള്‍ അനേകംമടങ്ങ്‌ വലുതാണ്‌! അതായത്, ബെര്‍ഗോളിയുടേത് അക്ഷന്തവ്യമായ അപരാധമാണ്! 'ബെര്‍ഗോളിയുടെ വീഡിയോ കോണ്‍ഫ്രന്‍സ്'

പ്രകൃതിശക്തികളെ ആരാധിക്കുന്നവരുടെ ക്ഷേമത്തിനും ഉയര്‍ച്ചയ്ക്കുംവേണ്ടി പ്രവര്‍ത്തിക്കുന്ന പൈശാചിക പ്രസ്ഥാനങ്ങള്‍ ഈ ലോകത്തുണ്ട്. ഈ പ്രസ്ഥാനങ്ങള്‍ക്കു തണലേകുന്നത് പ്രത്യക്ഷത്തില്‍ ഐക്യരാഷ്ട്രസഭയാണെങ്കിലും അതിന്റെ പിന്നിലെ യഥാര്‍ത്ഥ ശക്തി ഇല്ല്യുമിനാറ്റി സംഘമാണ്! യോഗയെ ലോകാരോഗ്യസംഘടന 'പ്രൊമോട്ട്' ചെയ്യുന്നുവെന്നതാണ് ഇതിനുള്ള തെളിവ്! ശാസ്ത്രീയ അടിസ്ഥാനമില്ലെന്നു പറഞ്ഞ് ദൈവത്തില്‍നിന്നുള്ള അദ്ഭുതങ്ങളെപ്പോലും പരിഹസിക്കുന്നവരാണ് 'സൂര്യനമസ്ക്കാരത്തിന്റെ' ആഗോളപ്രചാരകരായി അധഃപതിക്കുന്നത്. യോഗയും പ്രകൃതിചികിത്സയുമെല്ലാം ദൈവനിഷേധത്തിന്റെ ആധുനികരൂപങ്ങളാണെന്നു തിരിച്ചറിയാത്തവര്‍ സ്വയംപ്രഖ്യാപിത അചാര്യന്മാരായി കത്തോലിക്കാസഭയില്‍ വിരാജിക്കുന്നതാണ് സഭയെ ഗ്രസിച്ചിരിക്കുന്ന ഏറ്റവും വലിയ ദുരന്തം! സത്യദൈവത്തെയോ അവിടുത്തെ നിയമങ്ങളെയോ ഇവറ്റകള്‍ക്കറിയില്ല! തിന്നാനും തൂറാനും 'സുകുമാരകലകളില്‍' ഏര്‍പ്പെടാനും മാത്രമായി ജീവിതം ഉഴിഞ്ഞുവച്ചവരെ ആദ്ധ്യാത്മിക ഉപദേശകരായി പരിഗണിക്കുന്നത് മരണത്തെ സ്വയംവരിക്കുന്നതിനു തുല്യമാണ്! കത്തോലിക്കാസഭയെ ഗ്രസിച്ചിരിക്കുന്ന മഹാമാരികളില്‍ ഒന്നാണിത്!

വിശ്വാസികളെ ദൈവത്തിലേക്കടുപ്പിക്കാന്‍ കടമയുള്ളവര്‍ അതിനു തയ്യാറാകുന്നില്ല എന്നതുമാത്രമല്ല കത്തോലിക്കാസഭ നേരിടുന്ന ദുരന്തം; മറിച്ച്, വിശ്വാസികളെ മിഥ്യാബോധത്തിലേക്കു നയിക്കുന്ന ആചാര്യന്മാരുടെ ബാഹുല്യവും ദുരന്തമാകുന്നു. ആയതിനാല്‍, ലോകത്തിലേക്കു കടന്നുവരുന്ന മഹാമാരി ആദ്യമേതന്നെ സഭയെ ഗ്രസിക്കുന്നു. പച്ചമാമയെ വത്തിക്കാനില്‍ പ്രതിഷ്ഠിച്ച ബെര്‍ഗോളിയാണ് ഇറ്റലിയിലേക്കും യൂറോപ്പിലേക്കും മഹാമാരിയെ ക്ഷണിച്ചുവരുത്തിയതെന്നു പറഞ്ഞാല്‍, അതില്‍ സത്യമുണ്ട്. കാരണം, കമ്മ്യൂണിസ്റ്റുകള്‍ നിര്‍മ്മിച്ച്‌ ഇസ്ലാമിക ജിഹാദികളിലൂടെ ലോകവ്യാപനം നടത്തിക്കൊണ്ടിരിക്കുന്ന മഹാമാരിയുടെ യഥാര്‍ത്ഥ പിതാവ് ബെര്‍ഗോളികൂടി അടങ്ങുന്ന ഇല്ല്യുമിനാറ്റി സംഘമാണ്! യൂറോപ്പില്‍ മാത്രമല്ല, ലോകത്തെല്ലായിടത്തും വൈറസിനെ പരത്തിക്കൊണ്ടിരിന്നത് ഇസ്ലാമിക ജിഹാദികളാണെന്നു തിരിച്ചറിയാത്തവരായി ആരെങ്കിലുമുണ്ടെങ്കില്‍ അത് ബുദ്ധിമാന്ദ്യമുള്ള ആരെങ്കിലുമായിരിക്കും! ഈ വീഡിയോ കാണുക: 'കൊറോണ ജിഹാദ്'! കേരളത്തില്‍ വന്നു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ബംഗ്ലാദേശി ജിഹാദികള്‍ ചങ്ങനാശേരിയില്‍ കാട്ടിക്കൂട്ടിയ തന്തയ്ക്കുപിറക്കായ്ക നാം കണ്ടതാണ്. (വീഡിയോ). അന്നുമുതല്‍ ഇവറ്റകള്‍ക്ക് ഇല്ല്യുമിനാറ്റി മാധ്യമങ്ങള്‍ ഒരു മഹനീയ പദവി നല്‍കി. ഈ പരിഷകള്‍ ഇപ്പോള്‍ വിളിക്കപ്പെടുന്നത് 'അതിഥി തൊഴിലാളികള്‍' എന്നപേരിലാണ്!

ബെര്‍ഗോളി ഒരു കമ്മ്യൂണിസ്റ്റാണെന്നു മാത്രമല്ല, ഇസ്ലാമിക കുഴലൂത്തുകളിലൂടെ ക്രിസ്തീയവിരുദ്ധത പലവട്ടം തെളിയിച്ചിട്ടുള്ള വ്യക്തികൂടിയാണ്! യൂറോപ്പിനെ ഇസ്ലാമികവത്ക്കരിക്കാനും വത്തിക്കാനെ എതിര്‍ക്രിസ്തുവിനു സമര്‍പ്പിക്കാനും വേണ്ടിയാണ് ഇല്ല്യുമിനാറ്റികള്‍ ബെര്‍ഗോളിയെ തിരഞ്ഞെടുത്തു നിയോഗിച്ചിരിക്കുന്നത്. കത്തോലിക്കാസഭയെ വിഗ്രഹങ്ങളാല്‍ മലിനമാക്കിയാല്‍ മാത്രമേ സഭയുടെമേലുള്ള ദൈവികസംരക്ഷണം പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളുവെന്ന് ബെര്‍ഗോളിക്കും ഇല്ല്യുമിനാറ്റികള്‍ക്കും നന്നായറിയാം. ക്രിസ്തുവിന്റെ ആഹ്വാനങ്ങളെ അപ്പാടെ തള്ളിക്കളയുകയും വിനാശകരമായ മ്ലേച്ഛത പ്രതിഷ്ഠിക്കുകയും ചെയ്യുകവഴി നശിപ്പിക്കപ്പെടുവാനുള്ള ഒരു വസ്തു മാത്രമാക്കി ബാഹ്യസഭയെ (സാങ്കേതികസഭ) മാറ്റാന്‍ ബെര്‍ഗോളിക്കു കഴിഞ്ഞുവെന്നതാണ് നിലവിലുള്ള അവസ്ഥ!

ബെര്‍ഗോളി പറഞ്ഞതിലെ അര്‍ദ്ധസത്യം പ്രസക്തമാകുന്നതിവിടെയാണ്. പ്രകൃതിയെ സേവിക്കാത്തതുമൂലം പ്രകൃതി അയച്ച മഹാമാരിയാണ് ഇന്ന് ലോകത്തെ ഗ്രസിച്ചിരിക്കുന്നതെന്ന് ഇയാള്‍ പറഞ്ഞതു പകുതി ശരിയാണ്. മനുഷ്യന്‍ ആരാധിക്കുന്ന വസ്തുവിലൂടെതന്നെ അവനു ശിക്ഷ ലഭിക്കും എന്നതാണ് ബെര്‍ഗോളി പറഞ്ഞതിലെ സത്യം! പച്ചമാമ എന്ന ഭൂമിദേവിയെ കൊണ്ടുവന്നു പ്രതിഷ്ഠിച്ചതോടെ വത്തിക്കാനുമേലുള്ള ദൈവികസംരക്ഷണം ബെര്‍ഗോളി ഇല്ലാതാക്കി! പ്രകൃതിയെ ആരാധിക്കുന്നവരുടെ സംഖ്യ വര്‍ദ്ധിച്ചതോടെ പ്രകൃതിയിലൂടെതന്നെ ശിക്ഷയും കടന്നുവന്നു! എന്നാല്‍, പ്രകൃതിയ്ക്ക് സ്വമേധയാ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന വാദം തികച്ചും അടിസ്ഥാനരഹിതവും ദൈവദൂഷണപരവുമാണ്! അര്‍ദ്ധസത്യത്തിലൂടെ കൊടുംപൈശാചികതയിലേക്ക് നയിക്കുന്ന ബെര്‍ഗോളിയന്‍ കുതന്ത്രം ഇവിടെ കാണാം. അതായത്, മഹാമാരിയുടെ പിന്നിലെ യഥാര്‍ത്ഥ കാരണം പ്രകൃതിയെ സേവിക്കാത്തതല്ല; മറിച്ച്, പ്രകൃതിയെ ആരാധിച്ചതാണ്! കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, പിശാചിനെ ആരാധിക്കാത്തതുകൊണ്ട് അവനയച്ച ശിക്ഷയല്ല ഇന്ന് ലോകം നേരിടുന്നത്; മറിച്ച്, പിശാചിനെ ആരാധിച്ചവര്‍ക്കുള്ള ശിക്ഷ അവനിലൂടെതന്നെ ദൈവം നടപ്പാക്കിയിരിക്കുന്നു! ഈ യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കാനുള്ള വെപ്രാളമാണ് പച്ചമാമന്‍ പ്രകടിപ്പിക്കുന്നത്!

പരിസ്ഥിതിയുടെ ശത്രുക്കള്‍ക്കെതിരേയാണ് പ്രകൃതി ശിക്ഷ നടപ്പാക്കുന്നതെങ്കില്‍ കുപ്രസിദ്ധ പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രെറ്റ ടുണ്‍ബെര്‍ഗിനെ കൊറോണ വിഴുങ്ങുമായിരുന്നില്ല! പിശാചുബാധയ്ക്കു പ്രായഭേദമില്ല; മുലകുടിയ്ക്കുന്ന ശിശുക്കള്‍ മുതല്‍ കുഴിയിലേക്കു കാലുംനീട്ടിയിരിക്കുന്ന വൃദ്ധര്‍വരെയുള്ള ആരിലും പിശാചുക്കള്‍ക്കു പ്രവേശിക്കാന്‍ സാധിക്കും. ഒരു കൗമാരക്കാരിയിലെ പിശാചുബാധ അവളെ കുപ്രസിദ്ധ പരിസ്ഥിതി പ്രവര്‍ത്തകയാക്കി മാറ്റിയത് നമുക്കറിയാം. ഈ കൗമാരക്കാരി ഇന്ന് കൊറോണബാധിതയായി അമേരിക്കയില്‍ കഴിയുന്നു. പരിസ്ഥിതിഭഗവാനുവേണ്ടി ഇത്രത്തോളം ജല്പനങ്ങള്‍ നടത്തിയ കൗമാരക്കാരിയെ ശിക്ഷയില്‍നിന്ന് ഒഴിവാക്കാമായിരുന്നു! (വാര്‍ത്ത)

പരിസ്ഥിതിയുടെമേല്‍ പിശാച് എങ്ങനെ ആധിപത്യമുറപ്പിച്ചു?

പ്രപഞ്ചത്തെ സൃഷ്ടിച്ചത് ദൈവമാണ്. ഈ പ്രപഞ്ചത്തിന്റെ പഞ്ചഭൂതങ്ങളെയും ആകാശഗോളങ്ങളെയും സൃഷിച്ചതു ദൈവമായിരിക്കെ, അവയുടെമേല്‍ പിശാചിന് എങ്ങനെ ആധിപത്യം സ്ഥാപിക്കാന്‍ കഴിയും? അതാണ്‌ വിഗ്രഹങ്ങളുടെ പ്രത്യേകത! വിഗ്രഹങ്ങളുടെമേല്‍ എന്നപോലെ വിഗ്രഹാര്‍പ്പിത വസ്തുക്കളുടെമേലും പിശാച് ആധിപത്യം സ്ഥാപിക്കും. എന്തെന്നാല്‍, വിഗ്രഹങ്ങളിലോ വിഗ്രഹങ്ങളുടെ സാന്നിദ്ധ്യമുള്ള ഇടങ്ങളിലോ ദൈവം കടന്നുവരികയില്ല! മ്ലേച്ഛമായ ഒന്നിലും ദൈവം വസിക്കാത്തതുകൊണ്ട് അവയില്‍ പിശാച് വസിക്കുകയും ആധിപത്യമുറപ്പിക്കുകയും ചെയ്യും! നിലവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്ന ആരാധനാലയങ്ങളില്‍ ദൈവം വസിക്കുന്നില്ലെന്നും, ദൈവം വസിക്കാത്തതുകൊണ്ട് അവിടങ്ങളിലെല്ലാം പിശാചുക്കള്‍ വാസമുറപ്പിച്ചിരിക്കുന്നുവെന്നും ഇതിലൂടെ നമുക്കു മനസ്സിലാക്കാന്‍ സാധിക്കും! വസ്തുക്കളും സ്ഥാപനങ്ങളും ഭവനങ്ങളും പൈശാചികവത്ക്കരിക്കപ്പെടുന്നത് വിഗ്രഹപ്രതിഷ്ഠകളിലൂടെയും വിഗ്രഹങ്ങള്‍ക്കര്‍പ്പിക്കുന്നതിലൂടെയുമാണ്‌!

ദൈവത്തെയല്ലാതെ, മറ്റെന്തിനെയെങ്കിലും ആരാധിച്ചാല്‍, ആരാധിക്കപ്പെടുന്നത് വസ്തുവായാലും വ്യക്തിയായാലും ജീവജാലങ്ങളായാലും അതെല്ലാം വിഗ്രഹങ്ങളായി മാറും. വിഗ്രഹങ്ങളിലോ വിഗ്രഹാലയങ്ങളിലോ ദൈവം വസിക്കുന്നില്ല. ഈ വചനം ശ്രദ്ധിക്കുക: “ദൈവത്തിന്റെ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്?”(2 കോറി: 6; 16). ഒരു പൊരുത്തവുമില്ല! പരിസ്ഥിതിയുടെമേല്‍ പിശാച് ആധിപത്യമുറപ്പിച്ചത് ഇങ്ങനെയാണ്. പ്രപഞ്ചശക്തികളെ മനുഷ്യന്‍ ആരാധിക്കാന്‍ തുടങ്ങിയതോടെ പരിസ്ഥിതി വിഗ്രഹമായി മാറി! ആരാധന കൊതിക്കുന്ന പിശാച് ആരാധിക്കപ്പെടുന്ന വസ്തുവില്‍ വാസമുറപ്പിക്കുന്നു. യോഗയിലൂടെ വിഗ്രഹമാക്കപ്പെട്ട ആകാശഗോളങ്ങളില്‍ ഒന്നാണ് സൂര്യന്‍! ഇന്ന് ആഗോളതലത്തില്‍ യോഗയുടെ പ്രചാരകരായി വര്‍ത്തിക്കുന്നത് ഐക്യരാഷ്ട്രസഭയും ലോകാരോഗ്യസംഘടനയുമാണെങ്കില്‍, അതിന്റെ പിന്നിലെ യഥാര്‍ത്ഥ ശക്തി 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘമാണ്. കൊറോണക്കാലത്ത് വാഴവെട്ടാന്‍ ഇറങ്ങിയിരിക്കുന്ന ലോകാരോഗ്യശുംഭനെ ഈ വീഡിയോയില്‍ കാണാം.

ദൈവത്തിന്റെ നിയമങ്ങള്‍ക്കു ബദല്‍നിയമം നിര്‍മ്മിക്കാന്‍ ലോകം അതിന്റെ മുഴുവന്‍ സന്നാഹങ്ങളുമായി നിലയുറപ്പിക്കുമ്പോള്‍, അതിനോടു സമരസപ്പെടാനാണോ ക്രിസ്ത്യാനി അയയ്ക്കപ്പെട്ടിരിക്കുന്നത്? ബൈബിള്‍ നല്‍കുന്ന ഉപദേശമിതാണ്: “നിങ്ങള്‍ ഈലോകത്തിന് അനുരൂപരാകരുത്; പ്രത്യുത, നിങ്ങളുടെ മനസ്‌സിന്റെ നവീകരണംവഴി രൂപാന്തരപ്പെടുവിന്‍. ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂര്‍ണ്ണവുമായത് എന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്‍ക്കു സാധിക്കും”(റോമ: 12; 2). ലോകം നിര്‍മ്മിക്കുന്ന ദൈവദൂഷണപരമായ നിയമങ്ങളെ ആവേശത്തോടെ ആശ്ലേഷിക്കാന്‍ പ്രേരിപ്പിക്കുന്ന ആധുനിക ദൈവശാസ്ത്രമല്ലേ ദൈവമക്കളെ ഈ ദുരവസ്ഥയില്‍ കൊണ്ടുചെന്നെത്തിച്ചത്? കത്തോലിക്കാസഭയുടെ പേരില്‍ ചില നരകസന്തതികള്‍ തയ്യാറാക്കിയ ദൈവശാസ്ത്രഭോഷ്ക്കുകള്‍ വഴി അനേകര്‍ ക്രിസ്തീയ ചൈതന്യത്തില്‍നിന്ന്‍ അകന്നുപോയി. ലോകത്തിന് അനുരൂപരായതിലൂടെ ദൈവഹിതം എന്തെന്നോ നല്ലതും പ്രീതിജനകവും പരിപൂര്‍ണ്ണവുമായത് എന്തെന്നോ വിവേചിച്ചറിയാന്‍ കഴിവില്ലാത്തവരായി ദൈവജനം അധഃപതിച്ചത് അങ്ങനെയാണ്! ലോകം എല്ലായ്പ്പോഴും ദൈവത്തിന്റെ ശത്രുപക്ഷത്താണ് നിലയുറപ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ, ദൈവീകനിയമങ്ങളെ ലോകം നിഷേധിക്കുന്നതില്‍ പുതുമയായിട്ടൊന്നുമില്ല. എന്നാല്‍, ലോകത്തിന്റെ നിയമങ്ങള്‍ക്കെതിരേ നിലകൊള്ളാന്‍ വിളിക്കപ്പെട്ടിരിക്കുന്നവര്‍ ലോകനിയമങ്ങളെ ശിരസാവഹിക്കുന്ന അവസ്ഥ തുലോം ഗൗരവതരമാണ്! അതായത്, വത്തിക്കാനില്‍നിന്നുയരുന്ന ദൈവദൂഷണശബ്ദങ്ങളെ ലോകത്തിന്റെ ജല്പനങ്ങളെയെന്നപോലെ അവഗണിക്കാന്‍ ദൈവത്തിനു കഴിയുകയില്ല!

ഇവിടെ നാം ഗൗരവത്തോടെ തിരിച്ചറിയേണ്ട വേറൊരു കാര്യംകൂടിയുണ്ട്. എന്തെന്നാല്‍, ബെര്‍ഗോളിയെ കത്തോലിക്കാസഭയുടെ അജപാലകനാക്കിയത് പരിശുദ്ധാത്മാവാണെന്നു വാദിക്കുന്നവര്‍ ദൈവസ്നേഹത്തെക്കുറിച്ചോ ദൈവത്തിന്റെ കരുണയെക്കുറിച്ചോ ഒരുവാക്കുപോലും ഉരിയാടരുത്. കാരണം, സ്നേഹനിധിയും കാരുണ്യവാനുമായ ദൈവം ഒരു ദൈവദൂഷകനെ അവിടുത്തെ ആടുകളെ മേയ്ക്കുന്ന ഇടയനായി തിരഞ്ഞെടുക്കുകയില്ല! ദൈവത്തില്‍നിന്നുള്ള മുന്നറിയിപ്പുകള്‍ ദൈവജനത്തെ അറിയിക്കാന്‍ നിയോഗിക്കപ്പെട്ടവരാണ് പ്രവാചകന്മാര്‍! യോനാഹിന്റെ പ്രസംഗം കേട്ടു മാനസാന്തപ്പെട്ടതുകൊണ്ടാണ് നിനവേയുടെമേല്‍ അയയ്ക്കാന്‍ നിശ്ചയിച്ചിരുന്ന മഹാമാരി ഒഴിഞ്ഞുപോയതെന്നു നമുക്കറിയാം. ഇന്ന് ഈ ഭൂമുഖത്തെ കൊറോണ എന്ന മഹാമാരി ഗ്രസിക്കുമ്പോള്‍, അടിസ്ഥാനരഹിതമായ കാരണങ്ങളിലേക്കു മനുഷ്യഹൃദയങ്ങളെ തിരിക്കാന്‍ ശ്രമിക്കുന്നത് ആരുതന്നെയായിരുന്നാലും അവര്‍ പിശാചിന്റെ ബീജത്തില്‍നിന്നു ജനിച്ച മനുഷ്യരൂപികളാണെന്ന സത്യം നാം തിരിച്ചറിഞ്ഞേ മതിയാകു!

ദൈവം അയച്ച മഹാമാരികള്‍!

“നിന്റെ ദൈവമായ യാഹ്‌വെ എന്ന മഹത്വപൂര്‍ണ്ണവും ഭയാനകവും ആയ നാമത്തെ നീ ഭയപ്പെടുന്നതിനുവേണ്ടി ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന നിയമങ്ങള്‍ അക്ഷരംപ്രതി ശ്രദ്ധാപൂര്‍വ്വം നീ അനുസരിക്കാതിരുന്നാല്‍, ചിന്തിക്കാനാവാത്തവിധം ക്രൂരവും മാരകവുമായ മഹാമാരികളാലും തീരാവ്യാധികളാലും അവിടുന്നു നിന്നെയും നിന്റെ സന്തതികളെയും അടിച്ചുവീഴ്ത്തും”(നിയമം: 28; 58, 59). മഹാമാരികളുടെ പട്ടികകൂടി ശ്രദ്ധിക്കുക: “ക്ഷയം, പനി, വീക്കം, അത്യുഷ്ണം, വാള്‍, വരള്‍ച്ച, വിഷക്കാറ്റ്, പൂപ്പല്‍ ഇവകൊണ്ടു യാഹ്‌വെ നിന്നെ പ്രഹരിക്കും; നിശ്‌ശേഷം നശിക്കുന്നതുവരെ ഇവ നിന്നെ വേട്ടയാടും”(നിയമം: 28; 22). ദൈവത്തെ വെല്ലുവിളിച്ച് അന്യദേവന്മാരെ സേവിക്കുകയും, യാഹ്‌വെ വെറുക്കുന്ന മ്ലേച്ഛവിഗ്രഹങ്ങളെ ദൈവാലയങ്ങളിലോ ഭവനങ്ങളിലോ പ്രതിഷ്ഠിക്കുകയും ചെയ്യുന്നവരുടെമേല്‍ അവിടുന്ന് അയയ്ക്കുന്ന മഹാമാരിയാണിത്. മനുഷ്യനോ മനുഷ്യന്‍ അമിതമായി ആശ്രയംവച്ചിരിക്കുന്ന ശാസ്ത്രത്തിനോ ഈ മഹാമാരിയെ ഒന്നുംചെയ്യാന്‍ കഴിയില്ല! ഒരു വചനംകൂടി നോക്കുക: “ഈ നിയമഗ്രന്ഥത്തില്‍ എഴുതിയിട്ടില്ലാത്ത സകല രോഗങ്ങളും മഹാമാരികളും നീ നശിക്കുന്നതുവരെ യാഹ്‌വെ  നിന്റെമേല്‍ അയയ്ക്കും”(നിയമം: 28; 22).

ആരോഗ്യമേഖല ഇത്രത്തോളം വളര്‍ച്ചപ്രാപിച്ച ഘട്ടത്തില്‍പ്പോലും പുതുതായി പ്രത്യക്ഷപ്പെടുന്ന വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിന്‍ കണ്ടുപിടിക്കണമെങ്കില്‍ രണ്ടുവര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്. അപ്പോഴേക്കും വൈറസ് അതിന്റെ ദൗത്യം പൂര്‍ത്തിയാക്കി പിന്‍വാങ്ങിയിരിക്കും! അതായത്, ശാസ്ത്രം എത്രത്തോളം വളര്‍ന്നാലും മഹാമാരികള്‍ക്കു മുന്‍പില്‍ നെഞ്ചുവിരിക്കാന്‍ തക്കവണ്ണം വളരില്ല! അയ്യായിരം വര്‍ഷത്തെ ചരിത്രം നമ്മെ പഠിപ്പിക്കുന്ന പാഠമാണിത്! മനസ്സില്ലാമനസ്സോടെ ആണെങ്കിലും ശാസ്ത്രവും ഇക്കാര്യം സമ്മതിക്കുന്നു! എന്നാല്‍, ആത്മീയ പ്രബോധകരെന്നു വിലയിരുത്തപ്പെടുന്ന ചിലര്‍ ദൈവദൂഷകരെക്കാള്‍ അപകടകാരികളായി രംഗത്തിറങ്ങിയിരിക്കുന്നതിനെ നാം ഗൗരവത്തോടെ കാണണം. ശാലോമിന്റെ ചെയര്‍മാന്‍ ഈവിധത്തില്‍ തലതിരിഞ്ഞുപോയത് എങ്ങനെ എന്നകാര്യവും ചിന്തിക്കേണ്ടതുണ്ട്. ശരിയാണ്, മഹാമാരികള്‍ക്കു സഹസ്രാബ്ദങ്ങളുടെ ചരിത്രം കല്പിച്ചുനല്കാന്‍ കഴിയും. ക്രിസ്തുവിനുമുമ്പും ക്രിസ്തുവിനുശേഷവും അനേകം മഹാമാരികള്‍ ഭൂമുഖത്തെ ഗ്രസിച്ചിട്ടുണ്ട്. 

1348-ല്‍ 20 കോടിയിലധികം മനുഷ്യരെ 'പ്ലേഗ്' എന്ന മഹാമാരി കൊന്നൊടുക്കി. കനത്ത നാശം വിതച്ചത് യൂറോപ്പിലാണ്. 1346– 1353 കാലത്ത്‌ യൂറോപ്യന്‍ ജനസംഖ്യയുടെ 60 ശതമാനത്തോളം അപഹരിച്ച  മഹാമാരിക്ക്‌ (ബ്ലാക്‌ഡെത്ത്‌) കാരണമായത്‌ യെര്‍സിനിയ പെസ്‌റ്റിസ്‌  ബാക്ടീരിയ ആയിരുന്നു. ഒന്നാംലോക മഹായുദ്ധകാലത്ത്‌ (1918) ലോകത്തെ ഭീതിയിലാഴ്‌ത്തിയ പകര്‍ച്ചപ്പനി അഞ്ചുകോടിയിലേറെ മനുഷ്യജീവനുകളെയാണ് അപഹരിച്ചത്. ആ പകര്‍ച്ചപ്പനി ആദ്യമായി റിപ്പോര്‍ട്ട്‌ ചെയ്‌തത്‌ സ്‌പെയിനിലായിരുന്നു. അതിനാല്‍ 'സ്പാനിഷ് ഫ്ലൂ' എന്നാണ് ആ പകര്‍ച്ചപ്പനി അറിയപ്പെട്ടത്. ഇത്തരത്തില്‍ ചെറുതും വലുതുമായ മഹാമാരികള്‍ ഭൂമുഖത്തെ ഗ്രസിച്ചിട്ടുണ്ടെന്നും, അതിനുശേഷം മനുഷ്യന്‍ എല്ലാറ്റിനെയും അതിജീവിച്ചുവെന്നും പറയുന്നതിനെ ഒരു ശുഭാപ്തിവിശ്വാസിയുടെ പ്രത്യാശാനിര്‍ഭരമായ വാക്കുകളായി മനോവ കാണുന്നില്ല! എന്തെന്നാല്‍, ഈ കാലഘട്ടത്തിന്റെ പ്രത്യേകതകള്‍ക്കൂടി കണക്കിലെടുക്കുമ്പോള്‍, ബെന്നി പുന്നത്തറയുടെ പ്രബോധനത്തിനു പിന്നില്‍ ഒരു കെണി മറഞ്ഞിരിക്കുന്നത് മനോവ കാണുന്നു! നോഹിന്റെ കാലത്തെ പ്രളയത്തില്‍ ആരംഭിച്ച മഹാമാരികളുടെ പരമ്പരകളില്‍ ഒന്നായിമാത്രം കൊറോണയെ പരിഗണിക്കുന്നവര്‍ക്കു തെറ്റുപറ്റും എന്നകാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട.

എന്തെന്നാല്‍, മറ്റു മഹാമാരികളില്‍നിന്ന് കൊറോണയെ വേറിട്ടുനിര്‍ത്തുന്ന ഒന്നിലധികം പ്രത്യേകതകളുണ്ട്. കൊറോണയ്ക്കു മുന്‍പ് മറ്റൊരു മനുഷ്യനിര്‍മ്മിത മഹാമാരി ലോകത്തെ ഗ്രസിച്ചിട്ടില്ല എന്നതാണ് ഒരു പ്രത്യേകത! മറ്റൊരു പ്രത്യേകത, നോഹിന്റെ കാലത്തെ ജലപ്രളയത്തിനുശേഷം ആദ്യമായിട്ടാണ് ഭൂവാസികളെ മുഴുവന്‍ ബാധിക്കുന്ന ഒരു മഹാമാരി പ്രത്യക്ഷപ്പെടുന്നത്! യൂറോപ്പിലെ ജനസംഖ്യയില്‍ മൂന്നില്‍ രണ്ടിനെയും അപഹരിച്ച പ്ലേഗിനുപോലും ഭൂമുഖത്തെയൊന്നാകെ ഗ്രസിക്കാന്‍ കഴിഞ്ഞിട്ടില്ല. ഭൂവാസികളെ മുഴുവന്‍ മുറിയിലിട്ടു പൂട്ടിയ മറ്റേതു മഹാമാരിയെയാണ് ചൂണ്ടിക്കാണിക്കാനുള്ളത്? സകല ജനതകളെയും രാജ്യങ്ങളെയും വിറപ്പിച്ച മറ്റൊരു മഹാമാരിയെ ഭൂമുഖം ദര്‍ശിച്ചിട്ടില്ല! സോദോം-ഗോമോറാ ദേശങ്ങള്‍ സ്വവര്‍ഗ്ഗഭോഗത്താല്‍ ശപിക്കപ്പെട്ടതായി തീര്‍ന്നപ്പോള്‍ അതിലെ നിവാസികളെ അഗ്നിയും ഗന്ധകവും വര്‍ഷിച്ച് ചാമ്പലാക്കിയത് ദൈവമാണ്. അന്ന് ഭൂമുഖത്തുള്ള മറ്റു ദേശങ്ങള്‍ സംരക്ഷിക്കപ്പെട്ടു. നീതിമാനായിരുന്ന ലോത്തിനെയും കുടുംബത്തെയും രക്ഷിക്കാന്‍ തയ്യാറായതും ദൈവംതന്നെ! നോഹിന്റെ കാലത്തെ അവസ്ഥ ഇതില്‍നിന്നു വ്യത്യസ്തമായിരുന്നു! അന്ന് ഭൂമിയിലെ അവസ്ഥ എന്തായിരുന്നുവെന്ന് നോക്കുക: “ഭൂമിയില്‍ മനുഷ്യന്റെ ദുഷ്ടത വര്‍ദ്ധിച്ചിരിക്കുന്നെന്നും അവന്റെ ഹൃദയത്തിലെ ചിന്തയും ഭാവനയും എപ്പോഴും ദുഷിച്ചതു മാത്രമാണെന്നും യാഹ്‌വെ കണ്ടു. ഭൂമുഖത്തു മനുഷ്യനെ സൃഷ്ടിച്ചതില്‍ യാഹ്‌വെ പരിതപിച്ചു. അത് അവിടുത്തെ ഹൃദയത്തെ വേദനിപ്പിച്ചു. യാഹ്‌വെ അരുളിച്ചെയ്തു: എന്റെ സൃഷ്ടിയായ മനുഷ്യനെ ഭൂമുഖത്തുനിന്നു ഞാന്‍ തുടച്ചുമാറ്റും. മനുഷ്യനെയും മൃഗങ്ങളെയും ഇഴജന്തുക്കളെയും ആകാശത്തിലെ പറവകളെയും ഞാന്‍ നാമാവശേഷമാക്കും. അവയെ സൃഷ്ടിച്ചതില്‍ ഞാന്‍ ദുഃഖിക്കുന്നു. എന്നാല്‍, നോഹ് യാഹ്‌വെയുടെ പ്രീതിക്കു പാത്രമായി”(ഉത്പത്തി: 6; 5-8).

നോഹിനെയല്ലാതെ, മറ്റാരെയും നീതിമാനായി ഭൂമുഖത്തു ദൈവം കണ്ടില്ല. അതുകൊണ്ടുതന്നെയാണ് ഭൂമിയിലെ സകല ജീവികളെയും നശിപ്പിക്കാന്‍ ദൈവം തീരുമാനിച്ചത്. അതിനുശേഷം ഒരിക്കല്‍പ്പോലും ഭൂമുഖം മുഴുവനെയും ബാധിക്കുന്ന മഹാമാരി അവിടുന്ന് അയച്ചിട്ടില്ല! എന്നാല്‍, കൊറോണ എന്ന ഈ മഹാമാരി ഭൂമുഖത്തെയാകെ ഗ്രസിച്ചിരിക്കുന്നു. അതിന്റെ അര്‍ത്ഥം തിന്മകൊണ്ട് ഭൂമുഖം നിറഞ്ഞിരിക്കുന്നു എന്നുതന്നെയാണ്! ഈ സത്യം മറച്ചുവയ്ക്കുന്നത് ആരായാലും അവന്‍ വഞ്ചകനും പിശാചിനു വിടുവേലചെയ്യുന്നവനുമാണെന്ന് പറയാതിരിക്കാന്‍ മനോവയ്ക്കാകില്ല! ഷെവലിയര്‍ പദവിയോ മെത്രാന്‍ പദവിയോ മനോവയെ ഭയപ്പെടുത്തുന്നുമില്ല! ബെന്നിപുന്നത്തറയും ദാനിയേല്‍ പൂവണ്ണനും മാത്രമല്ല, ദൈവമക്കളെ വഞ്ചിക്കുന്ന അനേകം വഞ്ചകര്‍ ഈ കൊറോണ സീസണില്‍ ഇറങ്ങിയിട്ടുണ്ട്!

ദൈവജനം ഒരുകാര്യം അറിഞ്ഞിരിക്കണം. എന്തെന്നാല്‍, ഇത് അന്ത്യകാലമാണ്! അല്ലെന്ന് ആരുതന്നെ പറഞ്ഞാലും അത് വിശ്വസിക്കാന്‍ തയ്യാറാകുന്നവര്‍ സ്വന്തം ആത്മാവിനെത്തന്നെയാണ് വഞ്ചിക്കുന്നതെന്നു മറക്കരുത്. യേഹ്ശുവാ എന്നാണ് വരുന്നതെന്ന് ഭൂവാസികളിലാര്‍ക്കും കൃത്യമായി അറിയില്ല. എന്നിരുന്നാലും, കാലത്തിന്റെ അടയാളങ്ങളെ നിരീക്ഷിക്കുന്ന ദൈവമക്കള്‍ക്ക് യേഹ്ശുവായുടെ സാമീപ്യം തിരിച്ചറിയാന്‍ കഴിയും. അവിടുന്ന് വരുമെന്ന കാര്യം ഉറപ്പാണെങ്കില്‍, അത് ഇന്നായിരുന്നെങ്കില്‍ എന്നല്ലേ ഓരോ ക്രിസ്ത്യാനിയും ആഗ്രഹിക്കേണ്ടത്! യേഹ്ശുവാ ഈ രാത്രിയില്‍ വന്നാല്‍, അവിടുത്തെ സ്വീകരിക്കാന്‍ ഒരുക്കമുള്ളവരായി ദൈവമക്കളെ കാണുന്നതായിരിക്കും അവിടുത്തേക്കിഷ്ടം. എന്നാല്‍, അവിടുന്ന് മഹാമാരികളിലൂടെ മാനസാന്തരത്തിന്റെ അനിവാര്യത ഓര്‍മ്മപ്പെടുത്തുമ്പോള്‍, അതിനെയെല്ലാം അവഗണിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ ആരുതന്നെയായിരുന്നാലും അവര്‍ അപകടകാരികളാണ്! ഇനിയൊരു ലോകമഹായുദ്ധമുണ്ടായാല്‍ അത് മറ്റു രണ്ടു യുദ്ധങ്ങള്‍പ്പോലെ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്നതായിരിക്കില്ല എന്ന സത്യവുംകൂടിയാണ് ഈ കൊറോണക്കാലം നമ്മോടു വെളിപ്പെടുത്തുന്നത്. യുദ്ധത്തിന്റെ ഒരുക്കങ്ങളോ സന്നാഹങ്ങളോ പോര്‍വിളികളോ ഉണ്ടായിരിക്കുകയില്ല. ഒരു കള്ളനെപ്പോലെ യുദ്ധം കടന്നുവരും! അത് ഭൂവാസികളില്‍ ഭൂരിഭാഗത്തെയും വിഴുങ്ങിയാലും, യുദ്ധത്തെയാണ്‌ തങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്നു തിരിച്ചറിയാത്തവിധം മിഥ്യാബോധത്തില്‍ അകപ്പെട്ട മനുഷ്യരും അന്നുണ്ടാകും! ആയതിനാല്‍, യുദ്ധകാഹളത്തെ ചെവിയോര്‍ത്തിരിക്കുന്നവര്‍ അത് കേള്‍ക്കുന്നതിനുമുമ്പ് നൊടിയിടയില്‍ അപമൃത്യുവിനിരയാകും!

വലിയൊരു യുദ്ധത്തിന്റെ അന്ത്യത്തിലാണ് യേഹ്ശുവായുടെ പുനരാഗമനമെന്നു ബൈബിളില്‍ നാം വായിച്ചിട്ടുണ്ട്. എന്നാല്‍, നൂറ്റാണ്ടുകളോ വര്‍ഷങ്ങളോ മാസങ്ങളോ ആഴ്ചകളോപോലും നീണ്ടുനില്‍ക്കാത്ത യുദ്ധമാണതെങ്കില്‍, യുദ്ധത്തെക്കുറിച്ചുള്ള മുന്‍ധാരണകളെല്ലാം നിങ്ങളെ കെണിയില്‍പ്പെടുത്തില്ലേ? ദിവസങ്ങളോ മണിക്കൂറുകളോ മാത്രം നീണ്ടുനില്‍ക്കുന്ന ഒരു യുദ്ധത്തിന്റെ അന്ത്യത്തില്‍ യേഹ്ശുവാ ഇറങ്ങിവന്നാല്‍, അവിടുത്തെ സ്വീകരിക്കാനുള്ള ഒരുക്കം നമുക്കെല്ലാം ഉണ്ടായിരിക്കണം. ആയതിനാല്‍, തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങളുടെ പ്രചാരകരില്‍നിന്നു നമുക്ക് അകന്നുനില്‍ക്കാം! യേഹ്ശുവാ അയയ്ക്കാനിരിക്കുന്ന മഹാമാരിയുടെ പ്രത്യേകത എന്താണെന്നുകൂടി ശ്രദ്ധിക്കുക: “യെരുശലെമിനോടു യുദ്ധം ചെയ്യുന്ന ജനതകളുടെമേല്‍ യാഹ്‌വെ അയയ്ക്കുന്ന മഹാമാരി ഇതാണ്. ജീവനോടിരിക്കുമ്പോള്‍തന്നെ അവരുടെ ശരീരം ചീഞ്ഞുപോകും. അവരുടെ കണ്ണ് കണ്‍തടത്തിലും നാവ് വായിലും അഴുകും”(സഖറിയാ: 14; 12). ക്രിസ്ത്യാനികളായ ദൈവമക്കള്‍ക്കു നേരേവരുന്ന ശത്രുക്കളുടെമേല്‍ യാഹ്‌വെ അയയ്ക്കുന്ന മഹാമാരി ഇതായിരിക്കും. കൊറോണപോലെ മാസങ്ങളെടുത്തുള്ള സംഹാരമായിരിക്കില്ല അത്; ഞൊടിയിടയില്‍ അതു സംഭവിക്കും. യുദ്ധാനന്തരം എന്താണു സംഭവിക്കാന്‍ പോകുന്നതെന്നു നോക്കുക: “യാഹ്‌വെ അരുളിച്ചെയ്യുന്നു: ദേശവാസികള്‍ മൂന്നില്‍ രണ്ടുഭാഗം നശിപ്പിക്കപ്പെടും; മൂന്നില്‍ ഒരുഭാഗം ശേഷിക്കും. ഈ മൂന്നിലൊരു ഭാഗത്തെ വെള്ളിയെന്നപോലെ ഞാന്‍ അഗ്‌നിശുദ്ധിവരുത്തും; സ്വര്‍ണ്ണമെന്നപോലെ മാറ്റ് പരിശോധിക്കും. അവര്‍ എന്റെ നാമം വിളിച്ചപേക്ഷിക്കും. ഞാന്‍ അവര്‍ക്ക് ഉത്തരമരുളും. അവര്‍ എന്റെ ജനം എന്നു ഞാന്‍ പറയും. യാഹ്‌വെ എന്റെ ദൈവം എന്ന് അവരും പറയും”(സഖറിയാ: 13; 8, 9).

ദൈവം അയയ്ക്കുന്ന മഹാമാരികളില്‍ അവസാനത്തേതും ഏറ്റവും പ്രഹരശേഷിയുള്ളതും അതായിരിക്കും. ദുഷ്ടരെ സംഹരിക്കുകയും ദൈവമക്കളെ സംരക്ഷിക്കുകയും ചെയ്യുന്നതാണ് ഓരോ മഹാമാരികളും! കൊറോണയുടെ കാലത്തും ദൈവജനത്തിനു സംരക്ഷണം നല്‍കാന്‍ അവിടുന്ന് തയ്യാറാകുന്നു എന്നതാണു യാഥാര്‍ത്ഥ്യം. ദൈവവചനം വായിക്കുകയും ഗ്രഹിക്കുകയും അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുകയും ചെയ്യുന്നവര്‍ക്കായി അവിടുന്ന് നല്‍കിയിരിക്കുന്ന ഉപദേശമിതാണ്: “എന്റെ ജനമേ, വരുവിന്‍, മുറിയില്‍ പ്രവേശിച്ചു വാതിലടയ്ക്കുവിന്‍; ക്രോധം ശമിക്കുന്നതുവരെ, അല്പസമയത്തേക്കു നിങ്ങള്‍ മറഞ്ഞിരിക്കുവിന്‍. ഇതാ, ഭൂവാസികളെ അവരുടെ അകൃത്യങ്ങള്‍ക്കു ശിക്ഷിക്കാന്‍വേണ്ടി യാഹ്‌വെ തന്റെ ഭവനത്തില്‍നിന്ന് ഇറങ്ങിവരുന്നു. തന്റെമേല്‍ ചൊരിഞ്ഞ രക്തം ഭൂമി വെളിപ്പെടുത്തും. വധിക്കപ്പെട്ടവരെ ഇനി അവള്‍ മറച്ചുവയ്ക്കുകയില്ല”(യേശയ്യാഹ്: 26; 20, 21). എത്ര കൃത്യതയോടെയാണ് യേശയ്യാഹ് പ്രവചിച്ചിരിക്കുന്നത്! നിസാമുദ്ദീന്‍ തബ്‌ലീഗ് ജമാഅത്തിന്റെ രൂപത്തിലും ബംഗ്ലാദേശികളുടെയും റോഹിങ്കികളുടെയും രൂപത്തിലും പിശാചിന്റെ പുന്നാരമക്കള്‍ നമുക്കുചുറ്റും കറങ്ങിനടപ്പുണ്ട്. പായ്പ്പാട് ടൗണില്‍ അഴിഞ്ഞാടിയ ദിവസം 'ഇല്ല്യുമിനാറ്റികള്‍' ഈ മറുനാടന്‍ തൊഴിലാളികള്‍ക്കു നല്‍കിയ ഓമനപ്പേരാണ്  'അതിഥി തൊഴിലാളികള്‍' എന്നുള്ളത്! വിനാശം വിതയ്ക്കുകയെന്നതാണ് ഇവറ്റകളുടെ ലക്ഷ്യമെന്നു തിരിച്ചറിഞ്ഞ് വിവേകത്തോടെ വര്‍ത്തിക്കാന്‍ ദൈവമക്കള്‍ തയ്യാറാകണം. ക്രൈസ്തവനാമധാരികളായ ബെര്‍ഗോളിയന്‍ ഇല്ല്യുമിനാറ്റികളെ അവരുടെ വഴിക്കുവിടാം. അവര്‍ അര്‍ഹിക്കുന്ന പ്രതിഫലം അവര്‍ക്കു ലഭിക്കട്ടെ! എന്നാല്‍, ദൈവമക്കള്‍ പിതാവിനെ അനുസരിക്കുക! അതേ, യേഹ്ശുവായുടെ വാക്കുകളെ നാം അനുസരിക്കണം!

ശുദ്ധീകരിക്കുന്ന മഹാമാരികള്‍!

കൊറോണയുടെ മുന്‍പില്‍ ലോകവും ശാസ്ത്രവും ഇളിഭ്യരായി പകച്ചുനില്‍ക്കുമ്പോള്‍ നാം തിരിച്ചറിയേണ്ട ചില നന്മകള്‍ക്കൂടിയുണ്ട്. കൊറോണ എന്ന മഹാമാരി ലോകത്തെ നിശ്ചലമാക്കുകയും അനേകരെ ഭയവിഹ്വലരാക്കുകയും ചിലരെ സംഹരിക്കുകയും ചെയ്യുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, അതിനേക്കാള്‍ അപ്പുറമായ ഒരു ശുദ്ധീകരണം ഭൂമിയില്‍ നടക്കുന്നത് പലരും തിരിച്ചറിയുന്നില്ല. എന്താണ് ആ ശുദ്ധീകരണം? ഭൂമിയിലെ  വ്യഭിചാരശാലകള്‍ അടച്ചുപൂട്ടപ്പെട്ടു! ഗര്‍ഭഛിദ്രങ്ങള്‍ക്കായി തുറന്നുവച്ചിരുന്ന സ്ഥാപനങ്ങള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റിയിരിക്കുന്നു! മദ്യശാലകളും ഡാന്‍സ് ബാറുകളും ചൂതാട്ടകേന്ദ്രങ്ങളും തുറക്കുന്നില്ല! ഡിജെ പാര്‍ട്ടികളോ അഴിഞ്ഞാട്ടങ്ങളോ അവിഹിതവേഴ്ചകളോ ഇല്ലാത്ത ദിനങ്ങള്‍! സ്വവര്‍ഗ്ഗഭോഗികള്‍ സംഘംചേരുകയോ ഇരകളെ തേടുകയോ ചെയ്യുന്നില്ല! യോഗാകേന്ദ്രങ്ങളും ആള്‍ദൈവങ്ങളുടെ ആശ്രമങ്ങളും ആളൊഴിഞ്ഞ അവസ്ഥയിലായി! നിലവിളക്ക് (ശിവലിംഗം) പ്രതിഷ്ഠിച്ച ക്രൈസ്തവ ആരാധനാലയങ്ങള്‍ അടച്ചുപൂട്ടി! സര്‍വ്വമതപ്രാര്‍ത്ഥന നടത്തി ദൈവത്തെ ആരും പ്രകോപിതനാക്കുന്നില്ല!

ഇന്ന് തിന്മ ഇന്റെര്‍നെറ്റിലൂടെ മാത്രമായി ചുരുങ്ങിയിരിക്കുന്നു. വ്യഭിചാരവും ചൂതാട്ടവുമെല്ലാം ഇതില്‍പ്പെടും! എന്നാല്‍, ഈ പാപങ്ങളെയെല്ലാം കടത്തിവെട്ടുന്ന മറ്റൊരു 'ഇന്റെര്‍നെറ്റ്' പാപമുണ്ട്. സത്യത്തെ മറച്ചുവയ്ക്കുന്ന വ്യാജവാര്‍ത്തകളുടെ പ്രചാരണമാണ് ഏറ്റവും വലിയ ഇന്റര്‍നെറ്റ്‌ പാപം! ഇന്റര്‍നെറ്റിലൂടെയും ടെലിവിഷന്‍ ചാനലുകളിലൂടെയും പൈശാചിക പരിശീലനം നല്‍കാന്‍ ഇല്ല്യുമിനാറ്റികള്‍ ഇറങ്ങിയിട്ടുണ്ട്. കൊറോണയുടെ ഉത്തരവാദിത്വം ദൈവത്തിനുമേല്‍ ആരോപിക്കാനും, ദൈവവിശ്വാസികളെ പരിഹസിക്കാനും ഇവറ്റകള്‍ സജ്ജീവമാണ്. മാത്രവുമല്ല, ഈ നാളുകളില്‍ ആരെങ്കിലും ദൈവത്തിലേക്കു തിരിയാന്‍ ഇടയാകരുത് എന്ന ലക്ഷ്യത്തോടെ അതിഭൗതികതയുടെ സന്ദേശങ്ങള്‍ക്കൊണ്ട് മാധ്യമങ്ങളെ സമൃദ്ധമാക്കുന്നു! എന്നിരുന്നാലും, തെരുവുകളും തെരുവോരങ്ങളും ഇരുളിന്റെ മറവുകളും ഇന്ന് ശൂന്യമാണ്! പാപികളും ദൈവദൂഷകരും സംഘംചേര്‍ന്നിരുന്ന ഇടങ്ങളെല്ലാം വിജനമായിരിക്കുന്നു! വൈറസില്‍നിന്നല്ല, മനുഷ്യന്റെ തിന്മകളില്‍നിന്നു ഭൂമിയെ ശുദ്ധീകരിക്കുന്ന പ്രക്രിയയാണിത്!

'ലോക്ഡൗണ്‍' യോഗാഭാസം!

മനുഷ്യന്‍ ദൈവത്തിലേക്കു തിരിയാന്‍ മഹാമാരികള്‍ കാരണമായേക്കുമെന്നു പിശാചിനും അവന്റെ സന്തതികള്‍ക്കും അറിയാം. ലോക്ഡൗണ്‍ കാലത്ത് ആവശ്യത്തിലേറെ സമയം എല്ലാവര്‍ക്കും ലഭിക്കുന്നുണ്ട്. ഈ സമയത്തെ അനുഗ്രഹമാക്കി മാറ്റാനും ശാപമാക്കി മാറ്റാനും മനുഷ്യര്‍ക്കു സാധിക്കും. മനോവയിലെ ലേഖനങ്ങള്‍ വായിച്ച് ആരെങ്കിലും രക്ഷപ്രാപിക്കാന്‍ ഇടവരരുത് എന്ന ലക്ഷ്യത്തോടെ ഇല്ല്യുമിനാറ്റി മാധ്യമങ്ങള്‍ ചില പൊടിക്കൈകളുമായി ഇറങ്ങിയിട്ടുണ്ട്. പുല്ലടിച്ചു വെളിവുകെട്ട സെലിബ്രിറ്റികളുടെ ഉപദേശങ്ങളാണ് കുഞ്ഞുങ്ങള്‍ക്കായി മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത്. അഭിസാരികമാരുടെ യോഗാനുഭവങ്ങളും അഴിഞ്ഞാട്ടങ്ങളിലെ ആസ്വാദനങ്ങളും പങ്കുവയ്ക്കുന്നത് കേള്‍ക്കുമ്പോള്‍ കയ്യടിക്കുന്ന കുഞ്ഞുങ്ങള്‍ നാളെ നിങ്ങള്‍ക്ക് അപകടം വരുത്തിവയ്ക്കുമെന്നു മറക്കാതിരിക്കുക. ലോക്ഡൗണ്‍ കാലം എങ്ങനെ നമുക്ക് അനുഗൃഹീതമാക്കാമെന്നാണ് ഓരോ ദൈവമക്കളും ചിന്തിക്കേണ്ടത്! ഈ സീസണില്‍ ചാനലുകളില്‍ വരുന്ന സിനിമകളും പ്രോഗ്രാമുകളും ശ്രദ്ധിക്കുന്നവര്‍ക്ക് ഇല്ല്യുമിനാറ്റി സംഘത്തിനു മാധ്യമങ്ങളുടെമേലുള്ള സ്വാധീനം മനസ്സിലാക്കാന്‍ കഴിയും!

വ്യാജപ്രവാചകന്മാരെ സൂക്ഷിക്കുക!

ഇത്തരം സീസണുകളില്‍ പ്രത്യക്ഷപ്പെടാറുള്ള ഒരുകൂട്ടരാണ് വ്യാജപ്രവാചകന്മാര്‍! മുന്‍കാലങ്ങളില്‍ തങ്ങള്‍ പ്രവചിച്ച ചില പ്രവചനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്‌ ഇപ്പോള്‍ത്തന്നെ പലരും രംഗത്തിറങ്ങിയിട്ടുണ്ട്. അന്ത്യകാലത്തു സംരക്ഷിക്കപ്പെടാന്‍ തകിടുകളും മെഴുകുതിരികളുമെല്ലാം ഈ വിദ്ധ്വാന്മാരുടെ കൈവശമുണ്ട്. സ്വന്തം അഭിപ്രായങ്ങള്‍ അവതരിപ്പിക്കാന്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പേര് ദുരുപയോഗിക്കുന്നവരാണ് കത്തോലിക്കാസഭയിലെ വ്യാജപ്രവാചകന്മാരില്‍ ഏറെയും! മാതാവ് പ്രത്യക്ഷപ്പെട്ടുവെന്ന് കേള്‍ക്കുമ്പോള്‍ കമിഴ്ന്നുവീഴുന്ന ദുര്‍ബ്ബല വിശ്വാസികള്‍ ഏറെയുള്ള സഭയാണല്ലോ കത്തോലിക്കാസഭ! ഇവിടെയാണ് സഖറിയാപ്രവചനം പ്രസക്തമാകുന്നത്: “അന്ന് പ്രവചിക്കുന്ന ഓരോ പ്രവാചകനും തന്റെ ദര്‍ശനത്തെക്കുറിച്ചു ലജ്ജിക്കും. അതുകൊണ്ട് അവര്‍ വഞ്ചിക്കാനായി രോമക്കുപ്പായം ധരിക്കുകയില്ല”(സഖറിയാ: 13; 4). യേഹ്ശുവായുടെ വരവിനു മുന്നോടിയായി അന്ത്യകാലത്തു പ്രത്യക്ഷപ്പെടുന്ന പ്രവാചകവേഷധാരികളെക്കുറിച്ചുള്ള പ്രവചനമാണിത്. ക്രിസ്തുവിന്റെ പുനരാഗമന സംബന്ധിയായ പ്രവചനങ്ങള്‍ നടത്താന്‍ അന്ത്യകാലത്തേക്ക് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നാണ് ഇവിടെ വ്യക്തമാക്കിയിരിക്കുന്നത്. കൂടുതല്‍ വ്യക്തയ്ക്കായി ഒരു പ്രവചനംകൂടി ശ്രദ്ധിക്കുക: “ഈ ദിനം യാഹ്‌വെയ്ക്കു മാത്രം അറിയാം”(സഖറിയാ: 14; 7). തന്റെ പുനരാഗമനത്തെക്കുറിച്ച് യേഹ്ശുവാ പറഞ്ഞതും ഇതുതന്നെയാണ്!

അദ്ഭുതങ്ങളും അടയാളങ്ങളും വാഗ്ദാനം ചെയ്തുകൊണ്ടും പ്രവര്‍ത്തിച്ചുകൊണ്ടും പ്രത്യക്ഷപ്പെടുന്ന വ്യക്തികളെ നാം സൂക്ഷിക്കണം. ഇവര്‍ പ്രവചിക്കുന്നതുപോലെ സംഭവിച്ചാലും, അന്ത്യകാലത്തേക്ക് പ്രവാചകന്മാരെ അവിടുന്ന് അയച്ചിട്ടില്ല എന്ന മുന്നറിയിപ്പ് നമുക്കു മുന്നില്‍ ഉണ്ടായിരിക്കണം. അദ്ഭുതങ്ങളിലും അടയാളങ്ങളിലും പ്രവചനങ്ങളിലും അമിതാവേശം കാണിക്കുന്ന ദുര്‍ബ്ബല വിശ്വാസികളായി നാം അധഃപതിക്കരുതെന്നുതന്നെയാണ് ബൈബിളിലെ ദൈവം നമ്മോടു പറഞ്ഞിരിക്കുന്നത്! ശാരീരികമായ സംരക്ഷണത്തെക്കുറിച്ച് ആകുലപ്പെടരുതെന്നും യേഹ്ശുവാ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

കത്തോലിക്കാസഭ ചാക്കുടുത്തില്ലെങ്കില്‍ പ്രഹരമേല്‍ക്കും!

വിജാതിയര്‍ ദൈവമായി കരുതി ആരാധിക്കുന്ന അവരുടെ ദൈവങ്ങള്‍ക്ക് അവരെയോ തങ്ങളെത്തന്നെയോ രക്ഷിക്കാന്‍ കഴിയില്ലെന്നു തിരിച്ചറിഞ്ഞവരുടെ സമൂഹമാണ് ക്രിസ്ത്യാനികള്‍! അതായത്, വിജാതിയര്‍ ആരാധിക്കുന്നത് പിശാചിനെയാണെന്ന് തിരിച്ചറിഞ്ഞവരുടെ കൂട്ടായ്മ! അങ്ങനെയല്ലാത്ത ആരും ക്രിസ്ത്യാനികളല്ല! ക്രിസ്ത്യാനികള്‍ക്കൊത്ത ഫലമാണ് കത്തോലിക്കാസഭയിലെ വിശ്വാസികളില്‍നിന്ന് യേഹ്ശുവാ പ്രതീക്ഷിക്കുന്നത്. എന്നാല്‍, പ്രാര്‍ത്ഥനകള്‍പ്പോലും ക്രിസ്തീയവിരുദ്ധമാക്കപ്പെട്ട അവസ്ഥ ഇന്നു കത്തോലിക്കാസഭയിലുണ്ട്. ലോകത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയോ ലോകത്തിന്റെ മിത്രമാകാന്‍ ശ്രമിക്കുകയോ അരുതെന്ന് നമ്മെ പഠിപ്പിച്ചത് യേഹ്ശുവായും അവിടുത്തെ അപ്പസ്തോലന്മാരുമാണ്. എന്നാല്‍, യേഹ്ശുവായെ വെല്ലുവിളിക്കുന്ന 'കരുണക്കൊന്ത' ആണ് കത്തോലിക്കാസഭയില്‍ ചില വിശ്വാസികളുടെ അന്ത്യകാല ആയുധം! ക്രിസ്തുവിന്റെ താക്കീതുകളെ അവഗണിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനകള്‍ വെറും അധരവ്യായാമം മാത്രമല്ല, ദൈവത്തില്‍നിന്നുള്ള പ്രഹരം ക്ഷണിച്ചുവരുത്തുന്ന പാപംകൂടിയാണ്!

സ്വാഭാവികമായും ഒരുവന്‍ പ്രാര്‍ത്ഥിക്കുന്നത് താന്‍ സ്നേഹിക്കുന്നവര്‍ക്കുവേണ്ടിയായിരിക്കും. ലോകത്തെ സ്നേഹിക്കുന്നവര്‍ ലോകത്തിനുവേണ്ടി പ്രാര്‍ത്ഥിക്കും. എന്നാല്‍, ലോകത്തെ സ്നേഹിക്കുന്നവരെക്കുറിച്ചു ബൈബിള്‍ പറയുന്നത് എന്താണെന്നു നോക്കുക: “ലോകത്തെയോ ലോകത്തിലുള്ള വ സ്തുക്കളെയോ നിങ്ങള്‍ സ്‌നേഹിക്കരുത്. ആരെങ്കിലും ലോകത്തെ സ്‌നേഹിച്ചാല്‍ പിതാവിന്റെ സ്‌നേഹം അവനില്‍ ഉണ്ടായിരിക്കുകയില്ല”(1 യോഹ: 2; 15). അപ്പസ്തോലനായ യോഹന്നാന്റെ വ്യക്തിപരമായ അഭിപ്രായമായി ഇതിനെ ആരും കാണരുത്. എന്തെന്നാല്‍, യേഹ്ശുവായില്‍നിന്നാണ് യോഹന്നാന്‍ ഈ സത്യം ഗ്രഹിച്ചത്. യേഹ്ശുവായുടെ വാക്കുകളും അപ്പസ്തോലന്മാരുടെ ഉപദേശങ്ങളും ചേര്‍ത്തുവച്ചുകൊണ്ട് ഈ വിഷയം ചര്‍ച്ചചെയ്യുന്ന ലേഖനം മനോവയുടെ താളുകളില്‍ ഉള്ളതിനാല്‍, കൂടുതല്‍ വിവരണത്തിനു മുതിരുന്നില്ല! എന്നിരുന്നാലും ഒരുകാര്യം വ്യക്തമാക്കാം; എന്തെന്നാല്‍, ലോകത്തിനു ബെര്‍ഗോളി സ്വീകാര്യനായത് ക്രിസ്തുവിനെയും ക്രിസ്തുവിന്റെ നിയമങ്ങളെയും നിഷേധിക്കുന്ന നിലപാടുകളിലൂടെയാണ്. എന്തെന്നാല്‍, ലോകം ക്രിസ്തുവിനെ വെറുക്കുന്നു. ക്രിസ്തുവിനെ മാത്രമല്ല, ക്രിസ്ത്യാനികളെയും ക്രിസ്തീയതയെയും ലോകം വെറുക്കുന്നു.

ദുഷ്ടനായ പിശാചില്‍നിന്നുള്ള തിന്മകള്‍പോലും ദൈവമക്കള്‍ക്കു നന്മയാക്കി മാറ്റുന്ന ദൈവത്തെ ബൈബിളില്‍ നമുക്കു കണ്ടുമുട്ടാന്‍ സാധിക്കും. “ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്നു സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ”(റോമ: 8; 28). ദൈവത്തെ സ്നേഹിക്കുന്നവര്‍ക്കും അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്കുമുള്ള വാഗ്ദാനമാണിത്. ദൈവത്തെ സ്നേഹിക്കുന്നവര്‍ ആരാണെന്നറിയാന്‍ ഈ വചനം ശ്രദ്ധിക്കുക: “ദൈവത്തെ സ്‌നേഹിക്കുകയെന്നാല്‍, അവിടുത്തെ കല്പനകള്‍ അനുസരിക്കുകയെന്ന് അര്‍ത്ഥം”(1 യോഹ: 5; 3). ശത്രുക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് നമ്മോട് യേഹ്ശുവാ പറഞ്ഞത് വ്യക്തിപരമായി നമ്മോടു ശത്രുത വച്ചുപുലര്‍ത്തുന്നവരെക്കുറിച്ചാണ്; മറിച്ച്, ക്രിസ്തുവിനെയോ ക്രിസ്തുവിന്റെ സഭയെയോ ദുഷിക്കുന്ന ലോകത്തെക്കുറിച്ചല്ല! കൂടുതല്‍ വിവരണത്തിലേക്കു കടക്കാതെ, ഈ ലേഖനം ഉപസംഹരിക്കേണ്ടിയിരിക്കുന്നു.

ക്രൈസ്തവരാണ് യഥാര്‍ത്ഥ യിസ്രായെലെങ്കില്‍, വത്തിക്കാനാണ് യെരുശലെം! ബൈബിളിലെ പ്രവചനങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുന്നവര്‍ക്കു മനസ്സിലാക്കാന്‍ കഴിയുന്ന യാഥാര്‍ത്ഥ്യമാണിത്. യിസ്രായേലിന്റെ അതിക്രമങ്ങള്‍ക്കുനേരേ വിരല്‍ചൂണ്ടിയുള്ള ഓരോ പ്രവചനങ്ങളും ചാട്ടുളിപോലെ വന്നു പതിക്കുന്നത് കത്തോലിക്കാസഭയുടെ നേരെയാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. യിസ്രായേലിനെ കത്തോലിക്കാസഭയായും യെരുശലെമിനെ വത്തിക്കാനായും മനസ്സിലാക്കിക്കൊണ്ട് വായിക്കാന്‍ ഒരു പ്രവചനമിവിടെ കുറിക്കാം. അതു വായിക്കുമ്പോള്‍ പരമപ്രധാനമായ ചില യാഥാര്‍ത്ഥ്യങ്ങള്‍ മറനീക്കി പുറത്തുവരും. പ്രവചനമിതാണ്: “സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു: യെരുശലെമിലെ മരങ്ങള്‍ മുറിക്കുവിന്‍; അവള്‍ക്കെതിരേ ഉപരോധം ഉയര്‍ത്തുവിന്‍. ഈ നഗരത്തെയാണ് ശിക്ഷിക്കേണ്ടത്; അതിനുള്ളില്‍ മര്‍ദ്ദനം മാത്രമേയുള്ളു. കിണറ്റില്‍ പുതുവെള്ളം നിറയുന്നതുപോലെ യെരുശലെമില്‍ പുതിയ അകൃത്യങ്ങള്‍ നിറയുന്നു. അക്രമത്തിന്റെയും നശീകരണത്തിന്റെയും സ്വരമേ അവളില്‍നിന്ന് ഉയരുന്നുള്ളു; രോഗവും മുറിവും മാത്രമേ ഞാന്‍ കാണുന്നുള്ളു. യെരുശലെം, നീ എന്റെ താക്കീതു കേള്‍ക്കുക. അല്ലെങ്കില്‍ ഞാന്‍ നിന്നെ വിട്ടകലും, നിന്നെ വിജനമായ മരുഭൂമിയാക്കും”(യിരെമിയാഹ്: 6; 6-8). ആയതിനാല്‍, കത്തോലിക്കാസഭ ചാക്കുടുക്കുകയും ചാരംപൂശുകയും ചെയ്യേണ്ടത് അനിവാര്യമാണ്! കാത്തോലിക്കാസഭ എന്നതുകൊണ്ട് ഉദ്ദേശിച്ചത് സഭാമക്കളെയാണ്; ബെര്‍ഗോളിയെ സഭയുടെ ഭാഗമായി മനോവ കാണുന്നില്ല!

കരുണക്കൊന്തയുടെ അപകടം വെളിപ്പെടുത്തുന്ന ലേഖനം: കരുണയുടെ ജപമാലയും ചില ഔദ്യോഗിക വിവരക്കേടുകളും!

ചേര്‍ത്തുവായിക്കാന്‍: സ്പാനിഷ് ഫ്ലൂ എന്ന് പറയാം. ജാപ്പനീസ് എന്‍സിഫിലൈറ്റിസ് എന്ന് പറഞ്ഞാലും ആരും എതിര്‍ക്കാന്‍ വരില്ല. ജര്‍മ്മന്‍ മീസില്‍സ് എന്ന് പറയുമ്പോള്‍ ജര്‍മ്മന്‍കാര്‍ പല്ലിറുമ്മാറില്ല; മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (മെര്‍സ്) എന്ന് പറഞ്ഞതിന്റെ പേരിലും ഒച്ചപ്പാടുകള്‍ കേട്ടിട്ടില്ല! ഏഷ്യാറ്റിക് കോളറ എന്ന് കേള്‍ക്കുമ്പോള്‍ ഏഷ്യാക്കാര്‍ പ്രകോപിതരാകുന്നതും കണ്ടിട്ടില്ല. എന്നാല്‍, ചൈനീസ് വൈറസ് എന്നോ വുഹാന്‍ കൊറോണ എന്നോ പറയാന്‍ പാടില്ല. അതാണ്‌ കമ്മ്യൂണിസ്റ്റ്-ഇല്ല്യുമിനാറ്റി സംഘത്തിന്റെ അസഹിഷ്ണുതയും ധാര്‍ഷ്ട്യവും!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4468 views

LOG IN

Lost your password?

SIGN UP

LOST PASSWORD