ഫ്രീമേസണ്‍റി

അയോദ്ധ്യാ വിധിയിലൂടെ വെളിപ്പെട്ടത് ഹിന്ദുമതത്തിന്റെ പ്രായം! (ഭാഗം രണ്ട്)

Print By
about

08 - 01 - 2021

രാമന്റെ ജന്മസ്ഥലം അയോദ്ധ്യയോ ഭൂമിയിലെ മറ്റേതെങ്കിലും പ്രദേശമോ അല്ല; മറിച്ച്, പിടിച്ചുപറിക്കാരന്‍ രത്നാകരന്റെ ഭാവനയിലാണ് രാമന്‍ എന്ന കഥാപാത്രം പിറന്നത്! കാര്‍പാത്യന്‍ മലനിരകളിലാണ് ഡ്രാക്കുള ജനിച്ചതെന്ന് പറയുന്നതുപോലെയാണ് രാമന്റെ ജന്മസ്ഥലമായി അയോദ്ധ്യ തിരഞ്ഞെടുക്കുന്നതും. ബ്രാംസ്റ്റോക്കര്‍ എന്ന വിശ്വവിഖ്യാത എഴുത്തുകാരന്റെ ഭാവനയില്‍ രൂപപ്പെട്ട കഥാപാത്രമാണ് 'ഡ്രാക്കുള'! കാര്‍പാത്യന്‍ മലനിരകളുടെ പശ്ചാത്തലത്തില്‍ കഥപറഞ്ഞു എന്നതുകൊണ്ട് കഥാപാത്രങ്ങളുടെ ജന്മസ്ഥലമായി അവിടം പരിഗണിക്കാന്‍ കഴിയുമോ? അയര്‍ലന്റിലെ ക്ലോന്‍ടാര്‍ഫില്‍ ജനിച്ച ബ്രാംസ്റ്റോക്കര്‍ കിഴക്കന്‍ യൂറോപ്പിലെ കാര്‍പാത്യന്‍ മലനിരകളെ പശ്ചാത്തലമാക്കി 'ഡ്രാക്കുള' എന്ന നോവല്‍ രചിക്കാന്‍ ചില കാരണങ്ങളുണ്ട്. ഹങ്കേറിയന്‍ എഴുത്തുകാരനും യാത്രികനുമായ അര്‍മിന്‍ വമ്പേരിയുമായി സ്ഥാപിക്കാന്‍ കഴിഞ്ഞ സുഹൃദ്ബന്ധമായിരുന്നു അതിലൊന്ന്. കാര്‍പാത്യന്‍ മലനിരകള്‍ അടിസ്ഥാനമാക്കി അര്‍മിന്‍ വമ്പേരി എഴുതിയ ഭീകരകഥകളില്‍ നിന്നാണ് ഡ്രാക്കുള ബ്രാംസ്‌റ്റോക്കറിലേക്ക് കത്തിപ്പടരുന്നത്. വമ്പേരിയുടെ കഥകള്‍ക്കു ഭീകരത കൈവരാന്‍ കാര്‍പാത്യന്‍ മലനിരകളുടെ പശ്ചാത്തലം വഹിച്ച പങ്ക് വലുതാണെന്നു കണ്ട ബ്രാംസ്റ്റോക്കര്‍ തന്റെ ഡ്രാക്കുളയെയും അവിടെത്തന്നെ ജനിപ്പിച്ചു. എന്നാല്‍, ഡ്രാക്കുളയുടെ ശവകുടീരമോ തലമുറകളെയോ കാര്‍പാത്യന്‍ മലനിരകളില്‍ അന്വേഷിച്ചാല്‍ കണ്ടെത്താന്‍ കഴിയില്ല. അതുപോലെതന്നെയാണ് അയോദ്ധ്യയില്‍ രാമന്റെ ക്ഷേത്രവും സരയൂനദിയില്‍ രാമന്റെ അസ്ഥികൂടവും അന്വേഷിച്ചാലുള്ള ഫലം!

പിടിച്ചുപറിക്കാരന്‍ രത്നാകരനും ബ്രാംസ്റ്റോക്കറിനും തമ്മില്‍ ചില സമാനതകളുണ്ട്. എക്കാലത്തെയും മികച്ച ഭീകരകഥ രചിക്കാന്‍ ബ്രാംസ്റ്റോക്കറിനു പ്രചോദനമായത് അര്‍മിന്‍ വമ്പേരിയുടെ കഥകളും കഥാപശ്ചാത്തലവുമായതുപോലെ, രത്നാകരന്‍ എന്ന വാത്മീകിക്ക് രാമായണമെഴുതാന്‍ ഗ്രീക്ക് ഇതിഹാസങ്ങളും ഇവയെ അടിസ്ഥാനമാക്കി രചിക്കപ്പെട്ടിട്ടുള്ള പുരാണങ്ങളും പ്രചോദനമായി. രാമായണത്തിന്റെ 300 വകഭേദങ്ങള്‍ വിവിധ ഭാഷകളിലായി പല രാജ്യങ്ങളിലും ഇന്ന് പ്രചാരത്തിലുണ്ട്. എഴുത്തച്ഛന്‍ എന്നറിയപ്പെടുന്ന അജ്ഞാത എഴുത്തുകാരന്റെ പേരിലും വയനാട്ടിലെ ആദിവാസികളുടെ പേരിലും പരസ്പരവിരുദ്ധമായ രാമായണങ്ങള്‍ മലയാളത്തില്‍ത്തന്നെ ലഭ്യമാണ്. ഇസ്ലാമിക പശ്ചാത്തലത്തിലുള്ള 'മാപ്പിള രാമായണം' പോലും രചിക്കപ്പെട്ടിരിക്കുന്നു എന്നതാണ് കൗതുകമുണര്‍ത്തുന്ന മറ്റൊരു സത്യം!

ഇന്ത്യയില്‍, വിശിഷ്യാ ദക്ഷിണേന്ത്യയില്‍ ഇന്ന് സര്‍വ്വസാധാരണമായി വിളിക്കപ്പെടുന്ന പേരാണ് 'രാമന്‍' എന്നുള്ളത്. രാമായണത്തിലെയും മഹാഭാരതത്തിലേയും കഥാപാത്രങ്ങളുടെ പേരുകള്‍ സ്വീകരിക്കുകയെന്നത് ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം സ്വാഭാവികമാണ്. രാമനും സീതയ്ക്കും ലക്ഷ്മണനും കൃഷ്ണനുമൊക്കെ ദേവീ-ദേവ പരിഗണന നല്‍കിയിരിക്കുന്നതിനാല്‍, ഈ പേരുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. എന്നാല്‍, മുന്നൂറു വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്ത്യയില്‍ ജീവിച്ചിരുന്ന ആര്‍ക്കെങ്കിലും ഈ പേരുകള്‍ ഉണ്ടായിരുന്നതായി തെളിയിക്കാന്‍ ഹിന്ദുക്കള്‍ക്കു സാധിക്കില്ല. രാമായണത്തിനും മഹാഭാരതത്തിനുമൊക്കെ സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ടെന്ന വാദത്തിന് യാതൊരടിസ്ഥാനവുമില്ലെന്നു മനസ്സിലാക്കാന്‍ ഈ ദൃഷ്ടാന്തവും പരിഗണിക്കണം. 'ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ' ഇന്ത്യയില്‍ നടത്തിയിട്ടുള്ള ഉത്ഖനനങ്ങളില്‍ ഈ പേരുകള്‍ കണ്ടെത്തിയിട്ടില്ല എന്നതും ചേര്‍ത്തുവായിക്കപ്പെടേണ്ടതുണ്ട്. അതായത്, മുന്നൂറു വര്‍ഷങ്ങള്‍ക്കുമുമ്പ് 'രാമന്‍' എന്നപേരില്‍ ഇന്ത്യയിലാരും ജീവിച്ചിട്ടില്ല! രാമായണത്തിലെ മറ്റൊരു കഥാപാത്രമായ ഭരതന്റെ പേരാണ് ഇന്ത്യയ്ക്കു 'ഭാരതം' എന്ന പേര് ലഭിക്കാന്‍ ആധാരമെന്നു പറയുന്നതില്‍ സത്യമുണ്ട്. എന്നാല്‍, മുന്നൂറു വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്ത്യയെ ആരും ഭാരതമെന്നു വിളിച്ചിട്ടില്ല എന്നതുകൂടി നാം മനസ്സിലാക്കിയിരിക്കണം. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, കഴിഞ്ഞ മൂന്നു നൂറ്റാണ്ടുകള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെട്ടതാണ് രാമനും ഭരതനും രാമായണവുമൊക്കെ! എന്നാല്‍, രാമന്‍ എന്ന പേര് നൂറ്റാണ്ടുകളായി യൂറോപ്പിലുണ്ട്! അതായത്, 'രാമന്‍' എന്ന പേര് ഇന്ത്യയിലേക്കു യൂറോപ്പില്‍നിന്നു കടല്‍കടന്നു വന്നതാണ്.

ബെല്‍ജിയത്തിന്റെ ദേശിയ ഫുട്ബോള്‍ ടീമില്‍ ഫോര്‍വേഡ് കളിക്കുന്ന ഇരുപത്തിയഞ്ചുകാരനാണ് 'ബെനിറ്റോ രാമന്‍' എന്ന യുവകോമളന്‍! ജര്‍മ്മന്‍ ഫുട്ബോള്‍ ക്ലബ്ബായ ഷാല്‍ക്കെയുടെ പ്രധാന താരംകൂടിയായ ബെനിറ്റോയുടെ ജീവിതപങ്കാളി ജിനോ രാമനാണ്! ഇതിനെക്കുറിച്ചു പഠിച്ചപ്പോള്‍ മനോവയ്ക്കു മനസ്സിലാക്കാന്‍ സാധിച്ചത്, രാമന്‍ എന്ന കുടുംബപ്പേരിലാണ് ബെനിറ്റോയുടെ പൂര്‍വ്വികര്‍ തലമുറകളായി അറിയപ്പെട്ടുവന്നത്. ഒരു സ്മാര്‍ട്ട്ഫോണും നെറ്റ് കണക്ഷനുമുണ്ടെങ്കില്‍ ആര്‍ക്കും ഇക്കാര്യങ്ങളെല്ലാം അന്വേഷിച്ചു കണ്ടെത്താന്‍ സാധിക്കും. യൂറോപ്പിലെ മറ്റുപലര്‍ക്കും 'രാമന്‍' എന്ന കുടുംബപ്പേരുണ്ട്. കുടുംബപ്പേര് എന്നത് തലമുറകളായി പിന്തുടരുന്ന മേല്‍വിലാസമാണെന്നു നമുക്കറിയാം. ഇന്ത്യയില്‍ ഇതൊരു കുടുംബപ്പേരല്ല; വ്യക്തികള്‍ക്കു നല്‍കുന്നതൊ വ്യക്തികള്‍ സ്വീകരിക്കുന്നതോ ആയ പേരാണ്. മാത്രവുമല്ല, രണ്ടു നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഇന്ത്യയിലാരും ഈ പേരില്‍ അറിയപ്പെട്ടതിനു തെളിവുകളില്ല. കൂടുതല്‍ വിശദാംശങ്ങളിലേക്കു കടക്കാതെ, രാമന്‍ എങ്ങനെ ഇന്ത്യയിലേക്കു കടല്‍കടന്നു വന്നുവെന്ന് പരിശോധിക്കാം.

'രാമന്‍' എന്ന പേര് ഇന്ത്യയിലെത്തിയ വഴിയും കാലഘട്ടവും മനസ്സിലാക്കുന്നതിലൂടെ ഹിന്ദുമതത്തിന്റെ പ്രായംപോലും കണക്കാക്കാന്‍ കഴിയുമെന്നതാണ് യാഥാര്‍ത്ഥ്യം. യൂറോപ്പിലെ വ്യാപാരികള്‍ ഇന്ത്യയിലേക്കു വെട്ടിയ വഴിയിലൂടെയാണ് രാമനും കടല്‍കടന്നത്. വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലായി കച്ചവടം നടത്തിയിരുന്ന നൂറോളം വ്യക്തികള്‍ ചേര്‍ന്ന്‍ 1599 സെപ്റ്റമ്പര്‍ 22 ന് ഒരു കമ്പനി രൂപീകരിച്ചു. പൂര്‍വ്വദേശങ്ങളുമായി കച്ചവടം നടത്താന്‍ തങ്ങള്‍ക്ക് കുത്തകാവകാശം ലഭിക്കണമെന്ന് ബ്രിട്ടീഷ് സിംഹാസനത്തോട് ഇവര്‍ അപേക്ഷിച്ചുവെങ്കിലും, ഒരു വര്‍ഷത്തോളം രാജ്ഞിയുമായി നടത്തിയുടെ ചര്‍ച്ചയുടെ ഫലമായി 1600 ഡിസംബര്‍ 31 -നാണ് പാര്‍ലമെന്റിന്റെയും രാജ്ഞിയുടെയും അംഗീകാരം ലഭിച്ചത്. കമ്പനിയേയും കമ്പനിയുടെ ദൗത്യത്തേയും അംഗീകരിച്ചുകൊണ്ടുളള രാജ്ഞിയുടെ അനുമതി പത്രത്തിന് നിയമസാധുത ലഭിച്ചതോടെ ഇരുന്നൂറ്റിപ്പതിനഞ്ചു പേര്‍ അംഗങ്ങളായുളള ലണ്ടന്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായി. ബ്രിട്ടീഷ് രാജകീയ അനുമതിപത്രം ലഭിച്ചതിനെത്തുര്‍ന്ന് കിഴക്കന്‍ പ്രദേശത്തേക്കുള്ള കമ്പനിയുടെ കച്ചവടത്തിന് ഇംഗ്ലണ്ടില്‍നിന്ന് എതിരാളികളായി ആരുമുണ്ടായിരുന്നില്ലെങ്കിലും 1498-ല്‍ കേപ്പ് ഓഫ് ഗുഡ് ഹോപ്പ് വഴി പുതിയ കടല്‍പ്പാത തെളിച്ച വാസ്കോ ഡ ഗാമയുടെ പിന്‍ഗാമികളായ പോര്‍ച്ചുഗീസുകാര്‍ ഗോവ കേന്ദ്രമാക്കി ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ സാന്നിദ്ധ്യമായിരുന്നു. ഇവരെക്കൂടാതെ, ഡച്ചുകാരും ഫ്രഞ്ചുകാരുമായിരുന്നു ഇന്ത്യയിലുണ്ടായിരുന്ന പ്രബലരായ കച്ചവടക്കാര്‍.

മറ്റു വൈദേശികശക്തികളെയെല്ലാം ആട്ടിയോടിച്ചുകൊണ്ട് ഈസ്റ്റ് ഇന്ത്യ കമ്പനി തങ്ങളുടെ ആധിപത്യം ഇന്ത്യയില്‍ ഉറപ്പിച്ചു. പോര്‍ച്ചുഗീസുകാരെ തുരത്തുകയെന്നത് മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന്റെയും ആവശ്യമായിരുന്നു. യഥാര്‍ത്ഥത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ഇന്ത്യയിലേക്കു ചുവപ്പുപരവതാനി വിരിച്ചുകൊടുത്തത് മുഗളന്മാരാണ്. വിദേശികളെ ഇരുകരങ്ങളും നീട്ടി സ്വീകരിച്ച അതിഥിസത്ക്കാരപ്രിയരായ ഹിന്ദുക്കളെക്കുറിച്ചുള്ള അനേകം ഗീര്‍വാണങ്ങള്‍ നാം കേട്ടിട്ടുണ്ട്. എന്നാല്‍, സത്യവുമായി ഇതിനു യാതൊരു ബന്ധവുമില്ല. എന്തെന്നാല്‍, ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ തുടങ്ങിയ കാലത്തൊന്നും ഹിന്ദുമതം ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം. അക്കാലത്ത് ഇന്ത്യയിലെ ചക്രവര്‍ത്തിമാര്‍ മുഗളന്മാരായിരുന്നു! അക്ബര്‍, ജഹാംഗീര്‍ ഷാജഹാന്‍, ഔറംഗസേബ് എന്നീ നാലു ശക്തരായ മുഗള്‍ ചക്രവര്‍ത്തിമാരുടെ ഭരണകാലം എന്നത് കമ്പനിയുടെ ആദ്യത്തെ നൂറുവര്‍ഷമായി കണക്കാക്കാം.

ഇംഗ്ലണ്ടില്‍ തുടക്കമിട്ട 'ഫ്രീമേസണ്‍' സംഘടനയുടെ കച്ചവടവിഭാഗമായിരുന്നു 'ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി'! 'മേസണ്‍' പ്രസ്ഥാനങ്ങള്‍ നിലനിര്‍ത്തിപ്പോരുന്ന രഹസ്യാത്മകതമൂലം ഈ സത്യം ഇന്നും നിഗൂഢമായിത്തന്നെ തുടരുന്നു. മനുഷ്യരെ ആശയക്കുഴപ്പത്തിലാക്കുന്ന വിധത്തിലാണ് 'ഫ്രീമേസണ്‍' പ്രസ്ഥാനങ്ങള്‍ എക്കാലത്തും പ്രവര്‍ത്തിച്ചിട്ടുള്ളത്. ഇവര്‍ പിന്തുണയ്ക്കുന്ന പ്രസ്ഥാനങ്ങള്‍ പരസ്പരം പോരടിക്കുന്നതുതന്നെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന കാര്യമാണ്. മേസണ്‍ പ്രസ്ഥാനങ്ങളെ സാധാരണക്കാര്‍ക്കു തിരിച്ചറിയാന്‍ കഴിയാത്തതിന്റെ കാരണവും ഇതുതന്നെ! ക്രിസ്തീയതയ്ക്കും ദൈവികനിയമങ്ങള്‍ക്കും എതിരായുള്ള ഏതൊരു മുന്നേറ്റങ്ങളെയും ഈ നിഗൂഢസംഘം പിന്തുണയ്ക്കും. ക്രിസ്തീയസഭകളിലെ വിഭാഗിയതകളില്‍ ഇടപെടുന്നതും വിമത നീക്കങ്ങള്‍ക്ക്‌ സകലവിധ പിന്തുണകളും നല്‍കി സഹായിക്കുന്നതും 'ഫ്രീമേസണ്‍' പ്രസ്ഥാനങ്ങളുടെ സ്ഥാപിതലക്ഷ്യം തന്നെയാണ്. ക്രിസ്തീയവിരുദ്ധ ആശയങ്ങള്‍ക്ക് സമൂഹത്തില്‍ സ്വീകാര്യതയുണ്ടാക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ഇവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. 1717-ല്‍ ലണ്ടനില്‍ ആരംഭിച്ച ഫ്രീമേസണ്‍ പ്രസ്ഥാനത്തെ ആദ്യമായി ദൈവജനത്തിനു വെളിപ്പെടുത്തിയത് ക്ലെമന്റ് പന്ത്രണ്ടാമന്‍ മാര്‍പ്പാപ്പയായിരുന്നു. 1738-ല്‍ തന്റെ 'എമിനന്റേ' (Eminente) എന്ന അപ്പസ്തോലിക പ്രബോധനത്തിലൂടെ ഫ്രീമേസണ്‍ ദുരന്തങ്ങളെ വിശ്വാസികള്‍ക്കു വ്യക്തമാക്കി! ഫ്രീമേസണ്‍ പ്രസ്ഥാനത്തിനെതിരെയുള്ള കത്തോലിക്കാസഭയുടെ യുദ്ധത്തിന്റെ ആരംഭമായിരുന്നു ഇത്!

എന്നാല്‍, ഇംഗ്ലണ്ടില്‍ ആരംഭിച്ച ഈ പ്രസ്ഥാനം ലോകത്താകമാനം പടര്‍ന്നുപന്തലിച്ചുകൊണ്ടിരുന്നു. സാന്നിദ്ധ്യം അറിയിക്കാതെതന്നെ സകലയിടത്തും സാന്നിദ്ധ്യമാകുകയെന്ന ശൈലിയാണ് എക്കാലത്തും 'ഫ്രീമേസണ്‍' പ്രസ്ഥാനങ്ങള്‍ അവലംബിച്ചിട്ടുള്ളത്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപതികളായി ബ്രിട്ടന്‍ വളര്‍ന്നതിനു പിന്നില്‍പ്പോലും 'ഫ്രീമേസണ്‍' സംഘത്തിന്റെ നിശബ്ദസാന്നിദ്ധ്യവും നിഗൂഢമായ പ്രവര്‍ത്തനശൈലിയും ഉണ്ടായിരുന്നു. 1717 - സ്ഥാപിതമായ പ്രസ്ഥാനമാണെങ്കിലും, ഫ്രീമേസണറിയുടെ ആത്മാവ് മുന്‍പേതന്നെ പ്രവര്‍ത്തനനിരതമായിരുന്നുവെന്നത് അവഗണിക്കാന്‍ കഴിയാത്ത യാഥാര്‍ത്ഥ്യമാണ്. ഇംഗ്ലണ്ടില്‍ 'ആംഗ്ലിക്കന്‍സഭ' സ്ഥാപിച്ചതും തോമസ്‌ മൂറിനെ വധിച്ചതും 'ഫ്രീമേസണ്‍' സംഘമായിരുന്നു. ഇംഗ്ലണ്ടിലെ വ്യാപാര-വ്യവസായ മേഖലയെ നിയന്ത്രിച്ചിരുന്നത് ഈ നിഗൂഢസംഘമാണ്. മറ്റു രാജ്യങ്ങളുമായി വ്യാപാരകരാറില്‍ ഏര്‍പ്പെട്ടുകൊണ്ടാണ് ഇവര്‍ തങ്ങളുടെ അജണ്ട നടപ്പാക്കിയിരുന്നത്. ഇവരുമായി വ്യാപാരബന്ധം സ്ഥാപിക്കുന്ന രാജ്യങ്ങളെയെല്ലാം ഇവരുടെ കോളനികളായും, പിന്നീട് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഭാഗമായും ഇവര്‍ മാറ്റി. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഇന്ത്യന്‍ ദൗത്യവും വ്യത്യസ്തമായിരുന്നില്ല. ബ്രിട്ടന്റെ ഭരണത്തിന്‍കീഴില്‍ ഇന്ത്യയെ എത്തിച്ചത് ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി സ്ഥാപിക്കപ്പെട്ട വ്യാപരബന്ധമായിരുന്നു എന്ന സത്യം നമുക്കറിയാം. ഫ്രീമേസണ്‍ പ്രസ്ഥാനത്തിന്റെ ഉള്ളറകളിലേക്കും നിഗൂഢതകളിലേക്കും കടന്നുപോകാന്‍ ഇവിടെ ശ്രമിക്കുന്നില്ല. എന്നിരുന്നാലും, ഇവിടെ ചര്‍ച്ചചെയ്യുന്ന വിഷയവുമായി ചേര്‍ത്തുവച്ചു പരിശോധിക്കപ്പെടേണ്ട ചില സുപ്രധാന കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടിയിരിക്കുന്നു. ഹിന്ദുമതസ്ഥാപനത്തിന് 'ഫ്രീമേസണ്‍' പ്രസ്ഥാനം വഹിച്ച പങ്കാണ് പരിശോധിക്കപ്പെടേണ്ട ആ സുപ്രധാനം വിഷയം!

ക്രൈസ്തവരെന്ന മേല്‍വിലാസത്തില്‍ അറിയപ്പെട്ടുകൊണ്ട് മറ്റു രാജ്യങ്ങളെ അടിമകളാക്കി ഭരിച്ചതുവഴി ക്രിസ്തീയതയ്ക്കുതന്നെ അപകീര്‍ത്തി വരുത്തിയവരാണ് ബ്രിട്ടീഷുകാര്‍! ഇവര്‍ ചെന്ന രാജ്യങ്ങളിലെല്ലാം ക്രിസ്തുവിനെ പ്രഘോഷിക്കാനുള്ള അവസരമുണ്ടാരുന്നിട്ടും അവരതു ചെയ്തില്ല. മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നു സുവിശേഷം പ്രചരിപ്പിക്കാന്‍ കടന്നുവന്ന മിഷനറിമാരെ ഇവര്‍ ആട്ടിയോടിച്ചു. ഇവര്‍ കടന്നുചെന്ന രാജ്യങ്ങളില്‍ ക്രിസ്തീയത നാമ്പടഞ്ഞുപോയെങ്കില്‍, അതിന്റെ കാരണം ഇവരിലൂടെ പ്രസരിക്കപ്പെട്ട പൈശാചികത അത്രത്തോളം പ്രഹരശേഷിയുള്ളതായിരുന്നുവെന്നു മനസ്സിലാക്കണം. ക്രിസ്തീയതയ്ക്ക് എക്കാലത്തും പേരുദോഷം മാത്രമുണ്ടാക്കിയിട്ടുള്ള ഒരു രാജ്യമാണ് ബ്രിട്ടന്‍! ഈ രാജ്യത്തിനുകീഴില്‍ മറ്റു രാജ്യങ്ങളെ കൊണ്ടുവരുന്നതിന് ഇടനിലക്കാരായി വര്‍ത്തിച്ചത് 'ഫ്രീമേസണ്‍' സംഘമാണ്. തങ്ങളുടെ പൈശാചിക ആശയങ്ങളെ ലോകവ്യാപകമാക്കുക, ക്രിസ്തീയതയെ അപകീര്‍ത്തിപ്പെടുത്തുക, ദൈവികനിയമങ്ങള്‍ക്കു പകരം പൈശാചിക നിയമങ്ങള്‍ സ്ഥാപിക്കുക, ആത്മരക്ഷയെ സംബന്ധിച്ച് അപകടകരമായ 'തിയ്യറി' അവതരിപ്പിക്കുക, സുവിശേഷപ്രചരണത്തെ തടയുക, എതിര്‍ക്രിസ്തുവിനുവേണ്ടി വഴിയൊരുക്കുക എന്നീ ആറ് ലക്ഷ്യങ്ങളാണ് സാമ്രാജ്യത്വസ്ഥാപനത്തിലൂടെ ഫ്രീമേസണുകള്‍ മുന്നില്‍ക്കണ്ടത്.

സ്വാതന്ത്ര്യസമരങ്ങള്‍ക്കു തുടക്കമിട്ടതും 'ഫ്രീമേസണ്‍' പ്രസ്ഥാനങ്ങള്‍ തന്നെയായിരുന്നുവെന്നു മനസ്സിലാക്കുമ്പോള്‍ ഇവരുടെ കൗശലം കൂടുതല്‍ വ്യക്തമാകും. ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യയില്‍ ഭരണകൂടം സ്ഥാപിക്കാന്‍ അവസരമുണ്ടാക്കിയവര്‍ത്തന്നെയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി മുന്നിട്ടിറങ്ങിയതും. അതായത്, കൊണ്ടുനടന്നതും നീയേ ചാപ്പാ, കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പാ! ഇതാണ് 'ഫ്രീമേസണ്‍' സംഘത്തിന്റെ നിഗൂഢമായ കൗശലങ്ങളിലൊന്ന്‍! ഏതു പക്ഷത്താണ് തങ്ങളെന്ന് പെട്ടന്നാരും തിരിച്ചറിയാത്തവിധം രഹസ്യാത്മകയിട്ടാണ് ഈ സംഘത്തിന്റെ പ്രവര്‍ത്തനം. അന്തിമഫലം തങ്ങള്‍ക്കനുകൂലമാക്കാന്‍ ഏതു പക്ഷത്തും ഇവര്‍ നിലയുറപ്പിക്കും. തങ്ങളുടെതന്നെ സ്ഥാപനമായിരുന്ന ബ്രിട്ടീഷ് ഭരണകൂടത്തെ പുറത്താക്കാന്‍ സ്വാതന്ത്ര്യസമരപ്രസ്ഥാനങ്ങള്‍ക്കു തുടക്കമിട്ടതുപോലെ, തങ്ങള്‍ സ്ഥാപിച്ച മതങ്ങളെയും രാഷ്ട്രീയപ്രസ്ഥാനങ്ങളെയും എതിര്‍ത്തുകൊണ്ട് രംഗത്തിറങ്ങിയ ചരിത്രവും 'ഫ്രീമേസണ്‍' പ്രസ്ഥാനങ്ങള്‍ക്കുണ്ട്. കമ്മ്യൂണിസം എന്ന ആശയത്തെ വളര്‍ത്തിയതും തളര്‍ത്തിയതും 'ഫ്രീമേസണ്‍' സംഘമാണ്. ക്രിസ്തീയതയെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ തങ്ങള്‍ സ്ഥാപിച്ച കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍, കാലാന്തരത്തില്‍ അറിഞ്ഞോ അറിയാതെയോ ക്രിസ്തീയതയുടെ സംരക്ഷരായപ്പോഴാണ് ആ ഭരണകൂടങ്ങളെ ഫ്രീമേസണുകള്‍ത്തന്നെ തകര്‍ത്തത്. സോവ്യറ്റ് യൂണിയനില്‍നിന്നും പോളണ്ടില്‍നിന്നും കിഴക്കന്‍ ജര്‍മ്മനിയില്‍നിന്നുമെല്ലാം കമ്മ്യൂണിസത്തെ വേരോടെ പിഴുതെറിഞ്ഞത് ജന്മംകൊടുത്ത പിതാവുതന്നെയായിരുന്നു!

യൂറോപ്പിലെ ക്രിസ്തീയതയുടെ നാശത്തിനായി തങ്ങള്‍ അവതരിപ്പിച്ച ആശയങ്ങള്‍ക്ക് കടന്നുകയറാന്‍ കമ്മ്യൂണിസ്റ്റ് മതില്‍ക്കെട്ട് ഒരു തടസ്സമായപ്പോഴാണ് അതവര്‍ പൊളിച്ചുനീക്കിയത്! കമ്മ്യൂണിസം ശുദ്ധീകരിക്കപ്പെട്ടുവെന്ന് ഇതിലൂടെയാരും അര്‍ത്ഥമാക്കേണ്ട; കമ്മ്യൂണിസം അന്നുമിന്നും പൈശാചികംതന്നെ! തിന്മയ്ക്കായി സാത്താനൊരുക്കുന്ന സംവിധാനങ്ങളെപ്പോലും നന്മയ്ക്കായി മാറ്റാന്‍ ദൈവത്തിനു കഴിയുമെന്നു മാത്രം മനസ്സിലാക്കിയാല്‍ മതി! കത്തോലിക്കാസഭയെയും ക്രിസ്തീയതയെയും നശിപ്പിക്കുകയെന്നതായിരുന്നു ഫ്രീമേസണ്‍ സംഘടനയുടെ സ്ഥാപിതലക്ഷ്യം. അതിനായി ക്രിസ്തീയതയുടെ വൈരികളെ ശക്തിപ്പെടുത്തുകയും പുതിയ ശത്രുക്കളെ ക്രിസ്തുവിന്റെ സഭയ്ക്കെതിരേ സൃഷ്ടിക്കുകയും ചെയ്തുകൊണ്ട് ഈ നിഗൂഢസംഘം മൂന്നു നൂറ്റാണ്ടിലേറെയായി നിലകൊള്ളുന്നു. കത്തോലിക്കാസഭയ്ക്കുള്ളില്‍ ഉയരുന്ന ഭിന്നാഭിപ്രായങ്ങളെ ഇവര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടാണിരിക്കുന്നത്. മൂന്നു നൂറ്റാണ്ടുകള്‍ക്കൊണ്ടുതന്നെ കത്തോലിക്കാസഭയുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ഫ്രീമേസണ്‍ സംഘത്തിനു സാധിച്ചുവെങ്കില്‍, ആഗോളതലത്തില്‍ ഈ സംഘടനയുടെ ശക്തിയെ ചെറുതായി കാണാന്‍ കഴിയില്ല. സത്യത്തില്‍നിന്നു പൂര്‍ണ്ണമായി വ്യതിചലിച്ച ആശയങ്ങളുമായി സഭയ്ക്കുള്ളിലും പുറത്തും ഇവരിന്നു ശക്തരാണ്. കൃപ ലഭിച്ചവര്‍ക്കല്ലാതെ, ലോകത്തിന്റെ മനുഷ്യരിലാര്‍ക്കും ഇവരുടെ സാന്നിദ്ധ്യം തിരിച്ചറിയാന്‍ കഴിയില്ല എന്നതാണ് ഏറ്റവും വലിയ അപകടം! ഇവര്‍ക്കു സ്ഥിരമായ ഒരു താവളമില്ല എന്നതും, ഈ സംഘത്തെ എതിര്‍ക്കുന്നവരുടെയിടയിലും ഇവര്‍ നുഴഞ്ഞുകയറിയിരിക്കുന്നു എന്നതാണ് തിരിച്ചറിയല്‍ ദുഷ്ക്കരമാക്കുന്നത്.  

ഒരുകാലത്ത് 'ഫ്രീമേസണ്‍' സംഘടയ്ക്കെതിരേ ഉണര്‍ന്നു പ്രവര്‍ത്തിച്ച 'ജീസസ് യൂത്ത്' എന്ന കൂട്ടായ്മയുടെ ഇന്നത്തെ അവസ്ഥ എന്താണെന്നു പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. 'ജീസസ് യൂത്ത്' ഇന്ന് ഫ്രീമേസണ്‍ പ്രസ്ഥാനത്തിന്റെ ഒരു പോഷകസംഘടനയായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. തങ്ങളുടെ എതിരാളികളെപ്പോലും സ്വാധീനിക്കാന്‍ തക്കവിധം വിശാലമായ ആശയങ്ങളും കൗശലങ്ങളും ഇവര്‍ക്കുണ്ട്. കത്തോലിക്കാസഭയിലെ പോപ്പുമാര്‍ മുന്‍കാലങ്ങളില്‍ പ്രഖ്യാപിച്ച വിശുദ്ധരില്‍ പലരും തങ്ങളുടെ ആശയങ്ങളുടെ വക്താക്കളായിരുന്നുവെന്ന് പ്രചരിപ്പിക്കുന്നതാണ് ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി സംഘത്തിന്റെ ആധുനിക കൗശലം! ഇവരുടെ നിഗൂഢ ആശയമായ പരിസ്ഥിതിവാദത്തിന്റെ 'ബ്രാന്‍ഡ് അംബാസിഡര്‍' ആയി ഉയര്‍ത്തിക്കാണിക്കുന്നത് ഫ്രാന്‍സീസ് അസീസിയെയാകുമ്പോള്‍ കത്തോലിക്കാസഭയിലെ വിശ്വാസികളെ വഞ്ചിക്കാന്‍ എളുപ്പത്തില്‍ സാധിക്കില്ലേ? ഇതാണ് ഫ്രീമേസണ്‍ കുതന്ത്രം! വിദൂരഭാവിയെ മുന്നില്‍ക്കണ്ട് എതിര്‍പക്ഷത്തുപോലും നിലയുറപ്പിക്കാന്‍ 'ഫ്രീമേസണ്‍' പ്രസ്ഥാനം തയ്യാറാകുന്നതിനാല്‍ത്തന്നെ, ബഹുഭൂരിക്ഷം ജനങ്ങളും ഇവരുടെ സാന്നിദ്ധ്യം തിരിച്ചറിയുന്നില്ല.

കണ്ണുകളെ എന്നപോലെ ഇസ്ലാമിനെ സംരക്ഷിക്കുകയും പുത്രനെയെന്നപോലെ വളര്‍ത്തുകയും ചെയ്തിട്ടുള്ള പാരമ്പര്യമാണ് ഫ്രീമേസണ്‍ പ്രസ്ഥാനത്തിനുള്ളതെങ്കിലും, ചില ഇസ്ലാമിക ഭരണകൂടങ്ങളെ ഇല്ലായ്മചെയ്യാനും ഈ സംഘം മടിച്ചിട്ടില്ല. ഇന്ത്യയില്‍നിന്ന് മുഗളന്മാരെ എന്നേക്കുമായി ആട്ടിയോടിച്ചത് ഒരുദാഹരണമായി എടുക്കാം. ഹിന്ദുമതം ഇന്ത്യയില്‍ സ്ഥാപിക്കുകയെന്നതായിരുന്നു ഇതിന്റെ പിന്നിലെ താത്പര്യം. ഫ്രീമേസണ്‍ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന പ്രദേശങ്ങളിലേക്ക് കച്ചവടക്കാരെന്ന വ്യാജേന കടന്നുചെന്ന് ആ പ്രദേശങ്ങളില്‍ സമാന്തരഭരണകൂടങ്ങളായി വളരുക എന്ന ശലിയാണ് ആദ്യകാലങ്ങളില്‍ അവലംബിച്ചിരുന്നത്. ഇതിനായി ഇവര്‍ നിയോഗിക്കുന്നത് ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനികളെയാണ്. കടന്നുചെല്ലുന്ന പ്രദേശങ്ങളില്‍ തങ്ങളുടെ ആധിപത്യം സ്ഥാപിച്ചതിനുശേഷം ബ്രിട്ടീഷ് രാജ്ഞിയുടെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിക്കുകയും, പിന്നീട് ബ്രിട്ടീഷ് ഭരണത്തില്‍നിന്നു നാടിനെ മോചിപ്പിക്കാന്‍ പോരാടുന്ന വിമോചകരുടെയും രക്ഷകരുടെയും വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഇതിനോടകംതന്നെ ഫ്രീമേസണുകള്‍ തങ്ങളുടെ ദൗത്യം പൂര്‍ത്തീകരിച്ചു കഴിഞ്ഞിരിക്കും. അന്ത്യകാലത്തു പ്രത്യക്ഷപ്പെടാനിരിക്കുന്ന എതിര്‍ക്രിസ്തുവിനുവേണ്ടി തയ്യാറാക്കിയ ഇംഗ്ലീഷ് ഭാഷയുടെ പ്രചാരണം, ഫ്രീമേസണ്‍ പ്രസ്ഥാനത്തിന്റെ ക്രിസ്തീയവിരുദ്ധ കായികവിനോദമായ ക്രിക്കറ്റിന്റെ പ്രചാരണം, കത്തോലിക്കാസഭയെ ചെറുക്കാന്‍ തക്ക ശക്തിയുള്ള ഒരു പ്രതിയോഗിയെ വാര്‍ത്തെടുക്കല്‍ തുടങ്ങിയവയാണ് അജണ്ടയിലെ പ്രധാനയിനങ്ങള്‍!

പൈശാചികതയുടെയും അപൂര്‍ണ്ണതയുടെയും അടയാളമായ അഞ്ചുകാലന്‍ നക്ഷത്രം ലോകത്തു പ്രചരിപ്പിച്ചതും 'ഫ്രീമേസണ്‍' പ്രസ്ഥാനമാണ്. എല്ലാ പൈശാചിക സംരംഭങ്ങളുടെയും ഔദ്യോഗിക അടയാളങ്ങളിലൊന്നാണ് അഞ്ചുകാലന്‍ നക്ഷത്രം. ഇസ്ലാംമതത്തിന്റെയും കമ്മ്യൂണിസത്തിന്റെയും അടയാളങ്ങളില്‍ ഈ നക്ഷത്രവുമുണ്ട്. 'ഫ്രീമേസണ്‍' പ്രസ്ഥാനങ്ങളുടെ ഔദ്യോഗിക മുദ്രകളിലൊരെണ്ണം അഞ്ചുകാലുള്ള നക്ഷത്രമാണ്. ത്രികോണത്തിനു മദ്ധ്യത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഒറ്റക്കണ്ണാണ് പ്രധാന ചിഹ്നമെങ്കിലും അഞ്ചുകാലുള്ള നക്ഷത്രവും ഇവര്‍ തങ്ങളുടെ മുദ്രയായി പരിഗണിച്ചിട്ടുണ്ട്. ഫ്രീമേസണുകള്‍ നിര്‍മ്മിച്ച രാജ്യങ്ങളുടെയെല്ലാം പതാകകളില്‍ ഈ നക്ഷത്രം ആലേഖനം ചെയ്തിട്ടുണ്ട് എന്ന സത്യവും നാം തിരിച്ചറിയണം. ബ്രിട്ടന്‍, ഓസ്ട്രേലിയ, ന്യുസിലാന്റ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ പതാകകളില്‍ കാണുന്ന അഞ്ചുകാലന്‍ നക്ഷത്രങ്ങള്‍ നമ്മോടു വിളിച്ചുപറയുന്നത് ആ രാജ്യങ്ങളുടെമേലുള്ള 'ഫ്രീമേസണ്‍' സ്വാധീനമാണ്. ഇസ്ലാമിക രാഷ്ട്രങ്ങളുടെയും കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടെയും പതാകകളിലും ഇതു ദര്‍ശിക്കാന്‍ കഴിയും. 'ഫ്രീമേസണുകള്‍' പ്രചരിപ്പിച്ച കായികവിനോദമായ ക്രിക്കറ്റിന്റെ ഔദ്യോഗിക മുദ്രയും ഇതുതന്നെ! യൂറോപ്യന്‍ യൂണിയനെപ്പോലും ഈ പൈശാചികശക്തികള്‍ തങ്ങളുടെ അധീനതയിലാക്കിയെന്നതിന്റെ തെളിവ് അവരുടെ പതാകയില്‍ കാണാം. ബ്രിട്ടനും ഫ്രാന്‍സും ഒരുമിക്കുന്നിടത്തെല്ലാം 'ഫ്രീമേസണ്‍' സാന്നിദ്ധ്യം സുനിശ്ചിതമാണ്! ഇവിടെയാണ്‌ അഞ്ചുകാലന്‍ നക്ഷത്രത്തിന്റെ പൈശാചികതയും വ്യര്‍ത്ഥതയും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നത്!

ആകാശത്തിലെ നക്ഷത്രങ്ങള്‍ക്ക് കാലുകളോ വാലുകളോ ഇല്ലെന്നു നമുക്കറിയാം. പ്രകാശിക്കുന്ന വസ്തുക്കളെ നോക്കുമ്പോള്‍ നഗ്നനേത്രങ്ങള്‍ കാണുന്ന പ്രകാശകിരണങ്ങളാണ് അതിന്റെ കാലുകള്‍ അഥവാ വാലുകള്‍! കാഴ്ചശക്തിയുള്ള ഏതൊരു വ്യക്തിയുടെ കണ്ണിലൂടെ നോക്കിയാലും പ്രകാശകിരണങ്ങളുടെ എണ്ണം ഒറ്റസംഖ്യയായിരിക്കില്ല. ഇരുദിശകളിലേക്കും ഒരേപോലെ വീശപ്പെടുന്നതായി മാത്രമേ പ്രകാശകിരണങ്ങളെ ദര്‍ശിക്കാന്‍ കഴിയുകയുള്ളു. അതായത്, ഏതൊ വിഡ്ഢിയുടെ പൈശാചിക ഭാവനയില്‍ വിരിഞ്ഞ നക്ഷത്രമാണ് 'അഞ്ചുകാലന്‍' നക്ഷത്രം. എന്നാല്‍, മൂന്ന്‍, അഞ്ച്, ഏഴ്.. എന്നിങ്ങനെ വാലുകളുടെ എണ്ണം ഒറ്റസംഖ്യയില്‍ വരുന്നവിധത്തില്‍ നക്ഷത്രങ്ങള്‍ നിര്‍മ്മിക്കുന്നതിനെ വിഡ്ഢിത്തമായി മാത്രമല്ല മനോവ കാണുന്നത്. ഇതിന്റെ പിന്നില്‍ വ്യക്തമായ പൈശാചിക അജണ്ടയുണ്ട്. എന്താണ് ആ അജണ്ടയെന്ന് അറിയണമെങ്കില്‍ ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി സംഘത്തിന്റെ പിന്തുണയോടെ നിലനില്‍ക്കുന്ന സകല സംവിധാനങ്ങളുടെമേലും അഞ്ചുകാലന്‍ നക്ഷത്രം അടയാളമായി ചാര്‍ത്തപ്പെട്ടിരിക്കുന്നതു ശ്രദ്ധിച്ചാല്‍ മതി. അപൂര്‍ണ്ണതയെയും വികലതയെയും അടയാളമായി സ്വീകരിക്കുകയെന്നത് പിശാചിന്റെ ഒരു പ്രത്യേകതയാണ്. അവന്‍ സ്ഥാപിക്കുന്ന മതങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും അടയാളങ്ങളില്‍ അപൂര്‍ണ്ണതയും വികലതയും ദര്‍ശിക്കാന്‍ കഴിയും. അഞ്ചുകാലന്‍ നക്ഷത്രത്തോടൊപ്പം ഇസ്ലാംമതത്തിന്റെ പ്രധാന അടയാളമായി 'ചന്ദ്രക്കല' സ്വീകരിച്ചിരിക്കുന്നതിന്റെ പിന്നിലും അപൂര്‍ണ്ണതയോടുള്ള പിശാചിന്റെ പ്രണയം വ്യക്തമാണ്! അപൂര്‍ണ്ണതയുടെ പൂര്‍ണ്ണതയ്ക്ക് ഒരിക്കലും പൂര്‍ണ്ണതയെ സ്വീകരിക്കാന്‍ കഴിയില്ല.

ദൈവത്താല്‍ സ്ഥാപിതമായ പ്രകാശങ്ങളില്‍ ഒന്നില്‍നിന്നും ദ്വന്ദമായതല്ലാത്ത പ്രകാശകിരണങ്ങള്‍ വീശുകയില്ല എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ യാതൊരു പ്രയാസവും ഇന്നില്ല. എന്തെന്നാല്‍, എല്ലാവരുംതന്നെ ക്യാമറയുള്ള മൊബൈല്‍ഫോണ്‍ കൈവശമുള്ളവരാണ്. പ്രകാശിക്കുന്ന എന്തിന്റെയെങ്കിലും ചിത്രം രാത്രിസമയങ്ങളില്‍ ക്യാമറയില്‍ പകര്‍ത്തിയാല്‍ നക്ഷത്രങ്ങളുടെ കാലുകളുടെ ശാസ്ത്രീയസത്യം മനസ്സിലാക്കാന്‍ സാധിക്കും. വഴിവിളക്കുകളുടെയോ കത്തിച്ചുവച്ച വിളക്കിന്റെയോ മെഴുതിരിനാളത്തിന്റെയോ എന്നല്ല, പ്രകാശിക്കുന്ന എന്തിന്റെ ചിത്രമെടുത്താലും ഇരട്ടകളായി മാത്രമേ പ്രകാശരശ്മികളെ ചിത്രത്തില്‍ കാണാന്‍ കഴിയുകയുള്ളു! പ്രകാശിക്കുന്ന ഏതൊന്നിന്റെ കാര്യത്തിലുമെന്നപോലെ നക്ഷത്രങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണു സത്യം! അഞ്ചുകാലന്‍ നക്ഷത്രത്തിന്റെ പിന്നിലെ പൈശാചികതയും കെണിയും തിരിച്ചറിയേണ്ടത്, കുറഞ്ഞപക്ഷം ക്രിസ്ത്യാനികളുടെയെങ്കിലും ഉത്തരവാദിത്വമാണ്! പിശാചിന്റെ സകല സ്ഥാവരജംഗമ വസ്തുക്കളിലും അഞ്ചുകാലന്‍ നക്ഷത്രം മുദ്രയടിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, ആ നക്ഷത്രം അവന്റെ അധികാരമുദ്രയും സാന്നിദ്ധ്യത്തിന്റെ അടയാളവുമാണെന്നു തിരിച്ചറിയാന്‍ വിജ്ഞാനമല്ല, ജ്ഞാനമാണു വേണ്ടത്! അഞ്ചുകാലന്‍ നക്ഷത്രം ആരെയാണു പ്രതിനിധീകരിക്കുന്നതെന്ന് അറിയണമെങ്കില്‍ ബൈബിള്‍ പരിശോധിച്ചാല്‍ മതി!

തേജസ് നഷ്ടപ്പെട്ട ആ നക്ഷത്രത്തെക്കുറിച്ച് ബൈബിളില്‍ ഇപ്രകാരം നാം വായിക്കുന്നു: "ഉഷസ്സിന്റെ പുത്രനായ പ്രഭാതനക്ഷത്രമേ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജനതകളെ കീഴടക്കിയിരുന്ന നിന്നെ എങ്ങനെ തറയില്‍ വെട്ടിവീഴ്ത്തി! നീ തന്നത്താന്‍ പറഞ്ഞു: ഞാന്‍ സ്വര്‍ഗ്ഗത്തിലേക്കു കയറും, ഉന്നതത്തില്‍ ദൈവത്തിന്റെ നക്ഷത്രങ്ങള്‍ക്കുപരി എന്റെ സിംഹാസനം ഞാന്‍ സ്ഥാപിക്കും. ഉത്തരദിക്കിന്റെ അതിര്‍ത്തിയിലെ സമാഗമപര്‍വ്വതത്തിന്റെ മുകളില്‍ ഞാനിരിക്കും; ഉന്നതമായ മേഘങ്ങള്‍ക്കുമീതേ ഞാന്‍ കയറും. ഞാന്‍ അത്യുന്നതനെപ്പോലെ ആകും"(യേശയ്യാഹ്: 14; 12-14). ബൈബിളിലെ പ്രവചനങ്ങള്‍ എല്ലാംതന്നെ പ്രതീകാത്മകമായിട്ടാണ് നാം വായിക്കുന്നത്. രാജ്യങ്ങളെയും ആനുകാലിക സംഭവങ്ങളെയും പ്രതീകമാക്കി വരാനിരിക്കുന്ന സംഭവങ്ങളെ മാത്രമല്ല, നിലവിലുള്ള സത്യങ്ങളെയും വെളിപ്പെടുത്തുന്നു! പ്രഭാതനക്ഷത്രത്തിനു സംഭവിച്ചത് എന്താണെന്നറിയാന്‍ വെളിപാടിന്റെ പുസ്തകത്തില്‍നിന്നുള്ള ഈ വചനം ശ്രദ്ധിക്കുക: "അനന്തരം, സ്വര്‍ഗ്ഗത്തില്‍ ഒരു യുദ്ധമുണ്ടായി. മിഖായേലും അവന്റെ ദൂതന്മാരും സര്‍പ്പത്തോടു പോരാടി. സര്‍പ്പവും അവന്റെ ദൂതന്മാരും എതിര്‍ത്തു യുദ്ധം ചെയ്തു. എന്നാല്‍, അവര്‍ പരാജിതരായി. അതോടെ സ്വര്‍ഗ്ഗത്തില്‍ അവര്‍ക്ക് ഇടമില്ലാതായി. ആ വലിയ സര്‍പ്പം, സര്‍വ്വലോകത്തെയും വഞ്ചിക്കുന്ന സാത്താനെന്നും പിശാചെന്നും വിളിക്കപ്പെടുന്ന ആ പുരാതനസര്‍പ്പം, ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടു; അവനോടുകൂടി അവന്റെ ദൂതന്മാരും"(വെളി: 12; 7-9). സ്വര്‍ഗ്ഗത്തില്‍ പ്രഭചൊരിഞ്ഞു വിരാജിച്ചിരുന്ന പ്രഭാതനക്ഷത്രമാണ് ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടത്! ഇന്ന് ഈ ഭൂമുഖത്ത് അഞ്ചുകാലില്‍ അവന്‍ വിഹരിക്കുന്നു!

സ്വര്‍ഗ്ഗത്തില്‍നിന്നു ഭൂമിയിലെ ചതുപ്പിലേക്ക് വലിച്ചെറിയപ്പെട്ട പിശാചിന് അവിടെ തണലേകിയത് താമരയാണെന്നു ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്. താമരയെ പുണ്ണ്യപുഷ്പമായും പാരമ്പര്യമുദ്രയായും സ്വീകരിച്ചിരിക്കുന്ന സമൂഹങ്ങളുടെ യഥാര്‍ത്ഥ പൈതൃകം എന്താണെന്നു മനസ്സിലാക്കാന്‍ ഇതിനപ്പുറം മറ്റെന്തു തെളിവാണു വേണ്ടത്! സ്വര്‍ഗ്ഗത്തില്‍ ഇടമില്ലാതായതോടെ സര്‍വ്വലോകത്തെയും വഞ്ചിച്ചുകൊണ്ട്, ദൈവത്തെക്കുറിച്ചും സ്വര്‍ഗ്ഗത്തെക്കുറിച്ചും അവന്‍ തെറ്റിദ്ധാരണാജനകമായ നുണകള്‍ പ്രചരിപ്പിക്കുന്നു. ഇത്തരം നുണകളാണ് വിജാതിയമതങ്ങളുടെ അടിത്തറ! വിനാശകരമായ ആശയങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നതും ഈ പിശാചുതന്നെയാണ്! ആകാശത്തെയും ഭൂമിയെയും (പ്രപഞ്ചം) സൃഷ്ടിച്ചതു ദൈവമാണെന്ന സത്യത്തെ നിഷേധിക്കാന്‍ അനേകം സിദ്ധാന്തങ്ങള്‍ ഇതിനോടകം അവന്‍ അവതരിപ്പിച്ചുകഴിഞ്ഞു. ദൈവികനിയമങ്ങള്‍ക്കു ബദലായി സ്വന്തം നിയമങ്ങള്‍ സ്ഥാപിക്കാന്‍ നിയമനിര്‍മ്മാണ സംവിധാനങ്ങള്‍പ്പോലും പിശാച് ഒരുക്കിയിട്ടുണ്ട്. വിജാതിയമതങ്ങളിലൂടെ പുതിയ ദൈവങ്ങളെ മാത്രമല്ല, പുതിയ നിയമങ്ങളും ആചാരങ്ങളും സംസ്കാരങ്ങളും അവതരിപ്പിക്കപ്പെട്ടു. കാലത്തിന്റെ പൂര്‍ണ്ണതയില്‍ ഇത്തരം വ്യാജദൈവങ്ങള്‍ക്കും അവയുടെ സംസ്കാരത്തിനും അംഗീകാരം നല്‍കാന്‍ സത്യദൈവത്തിന്റെ സഭയില്‍നിന്നുപോലും ആചാര്യന്മാര്‍ രംഗത്തുവന്നു. രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ സംഭവിച്ചത് അതാണ്‌! പിശാചിനെക്കൂടി ദൈവത്തോടൊപ്പം പരിഗണിക്കാനും, പിശാചുക്കള്‍ക്ക് അര്‍പ്പിക്കപ്പെടുന്ന ആരാധനകളെ സത്യദൈവത്തിനുവേണ്ടി അനുകരിക്കാനും ഔദ്യോകികമായ അംഗീകാരം വിളംബരം ചെയ്യപ്പെട്ടത് ഈ സൂനഹദോസിലാണ്. 'ഫ്രീമേസണ്‍' പ്രസ്ഥാനങ്ങളിലൂടെയാണ് പിശാച് തന്റെ ലക്‌ഷ്യം സാക്ഷാത്കരിച്ചത്! 

പ്രകൃതിയാണ് ദൈവമെന്നു സ്ഥാപിക്കുകയും പ്രകൃതിയെ ആരാധിക്കുന്നതിലൂടെ ദൈവത്തെയാണ് ആരാധിക്കുന്നതെന്ന അപകടകരമായ ആശയത്തിന്റെ വക്താക്കളാണ്‌ 'ഫ്രീമേസണുകള്‍'! പിശാചിനെ ദൈവമാക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ ആശയം അവര്‍ പ്രചരിപ്പിക്കുന്നത്. പ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവത്തെ ആരാധിക്കാന്‍, അവിടുത്തെ സൃഷ്ടികളെ ആരാധിച്ചാല്‍ മതിയെന്ന ആശയമായിരുന്നു ആദ്യമൊക്കെ 'ഫ്രീമേസണുകള്‍' പ്രചരിപ്പിച്ചിരുന്നതെങ്കില്‍, പ്രകൃതിതന്നെയാണു ദൈവമെന്ന ആശയത്തിലേക്ക് അവര്‍ വളര്‍ന്നുകഴിഞ്ഞു. കത്തോലിക്കാസഭയുടെ ആധുനിക ദൈവശാസ്ത്രങ്ങളെ സൂക്ഷ്മനിരീക്ഷണം നടത്തുന്നവര്‍ക്ക് ഫ്രീമേസണ്‍ പ്രസ്ഥാനത്തിന്റെ വളര്‍ച്ച മനസ്സിലാക്കാന്‍ കഴിയും. കേരളത്തിലെ കരിസ്മാറ്റിക് പ്രസ്ഥാനങ്ങളുടെയിടയില്‍ ഒരു 'സിസ്റ്റര്‍ ഉഷ' ഉണ്ടായിരുന്നു. തൊണ്ണൂറുകളില്‍ ശക്തമായ സാന്നിദ്ധ്യമായിരുന്ന അവളുടെ ഇന്നത്തെ അവസ്ഥയെന്താണെന്ന് മനോവയ്ക്കറിയില്ല. എന്നാല്‍, ഒരുകാര്യം മനോവയ്ക്കറിയാം; കത്തോലിക്കാസഭയിലെ ഫ്രീമേസണുകളുടെ മലയാളശബ്ദങ്ങളില്‍ ഒന്നായിരുന്നു അവളുടേത്‌! പ്രകൃതിശക്തികളെയും സൃഷ്ടികളെയും ആരാധിക്കുന്നതിലൂടെ ദൈവത്തെ മഹത്വപ്പെടുത്താം എന്ന 'ഫ്രീമേസണ്‍' സിദ്ധാന്തമായിരുന്നു ഉഷയുടെ ധ്യാനങ്ങളുടെ കാതല്‍! ഈ ആശയത്തിന്റെ വളര്‍ച്ചയാണ് പ്രകൃതിയെ ദൈവമായി അവതരിപ്പിക്കുന്ന ഘട്ടത്തില്‍ എത്തിനില്‍ക്കുന്നത്. പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ പിന്നിലെ 'ഫ്രീമേസണ്‍' അജണ്ട തിരിച്ചറിയേണ്ടത് ഇവിടെയാണ്‌!

കത്തോലിക്കാസഭയില്‍ നുഴഞ്ഞുകയറിയ 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘത്തിന്റെ ഇപ്പോഴത്തെ തലവനാണ് ഫ്രാന്‍സീസ്! സുവിശേഷം പ്രസംഗിക്കാന്‍ നിയോഗിക്കപ്പെട്ടവന്റെ വായില്‍നിന്നു പുറത്തുവരുന്ന 'പരിസ്ഥിതിവാദങ്ങള്‍' ഇയാളുടെ ഫ്രീമേസണ്‍ ബാന്ധവം തെളിയിക്കുന്ന ദൃഷ്ടാന്തങ്ങളിലൊന്നാണ്. ഭൂമിയാണ്‌ അമ്മയെന്ന് പ്രഖ്യാപിക്കുന്ന പുസ്തകം രചിച്ചുകൊണ്ട് 'ഭൂമീദേവി' എന്ന ആശയത്തിനു പിന്തുണ നല്‍കുകയാണ് ഫ്രാന്‍സീസ് ചെയ്തത്! പുറമേനിന്ന് ക്രൈസ്തവസഭകളെ നോക്കുന്നവര്‍ക്ക് മറ്റു മതങ്ങളില്‍നിന്നു വേറിട്ടതായി എന്തെങ്കിലും മഹത്വം ക്രിസ്തീയതയില്‍ ദര്‍ശിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കലാണ് ക്രൈസ്തവസഭകളിലെ 'ഫ്രീമേസണ്‍' സംഘത്തിനു മുന്‍പിലുള്ള ഭാരിച്ച ഉത്തരവാദിത്തം. ദൈവജനത്തെ മറ്റു ജനതകളില്‍നിന്നു വേറിട്ടുനിര്‍ത്തുന്ന ഘടകങ്ങളില്‍ പ്രധാനപ്പെട്ടത് അവര്‍ക്കു തങ്ങളുടെ ദൈവത്തില്‍നിന്നു ലഭിച്ചിരിക്കുന്ന നിയമങ്ങളാണ്. അതിനാല്‍ത്തന്നെ, ഈ നിയമങ്ങള്‍ നീക്കംചെയ്ത് അവയുടെ സ്ഥാനത്ത് ലോകനിയമങ്ങള്‍ സ്ഥാപിക്കാന്‍ 'ഫ്രീമേസണുകള്‍' ശ്രമിക്കുന്നു. ഫ്രാന്‍സീസിന്റെ നേതൃത്വത്തില്‍ 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘം കത്തോലിക്കാസഭയില്‍ നടത്തിക്കൊണ്ടിരിക്കുന്ന പരിഷ്ക്കരണങ്ങള്‍ നിരീക്ഷിക്കുന്നവര്‍ക്ക് ഇക്കാര്യങ്ങള്‍ വ്യക്തമാകും. ഇനി നമുക്ക് ഇന്ത്യയിലേക്കു പോയി ഹിന്ദുമതസ്ഥാപനത്തില്‍ 'ഫ്രീമേസണുകള്‍' വഹിച്ച പങ്കെന്തായിരുന്നുവെന്ന് പരിശോധിക്കാം.

ഹിന്ദുമതവും ഫ്രീമേസണ്‍ പ്രസ്ഥാനവും!

ഫ്രീമേസണ്‍ പ്രസ്ഥാനങ്ങളുമായി ബന്ധമുള്ള വ്യക്തികളായിരുന്നു ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ സ്ഥാപകരും ആദ്യകാലനേതാക്കളും. ഈസ്റ്റേണ്‍ മിസ്റ്റിസിസം, തിയോസഫി തുടങ്ങിയവയെല്ലാം ഫ്രീമേസണ്‍ പ്രസ്ഥാനങ്ങള്‍തന്നെയാണെന്ന് മനസ്സിലാക്കുമ്പോള്‍, ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് സ്ഥാപിച്ചത് ഈ നിഗൂഢസംഘമാണെന്ന യാഥാര്‍ത്ഥ്യം കൂടുതല്‍ വ്യക്തമാകും. പതിമൂന്നാമത്തെ വയസ്സില്‍ പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്രുവിനെ 'തിയോസഫിക്കല്‍' സൊസൈറ്റിയിലേക്കു നയിച്ചത് ഫെര്‍ഡിനാന്റ്. ടി. ബ്രൂക്ക്സ് എന്ന ബ്രിട്ടീഷുകാരനായ 'ഫ്രീമേസണ്‍' ആയിരുന്നു. അതിസമ്പന്ന കുടുംബത്തില്‍ ജനിച്ച നെഹ്രുവിന്റെയും സഹോദരങ്ങളുടെയും വിദ്യാഭ്യാസം വീട്ടില്‍വച്ചുതന്നെ ആയിരുന്നുവെന്ന് ചരിത്രവിദ്ധ്യാര്‍ത്ഥികള്‍ക്ക് അറിവുള്ളതാണ്. ഇവരുടെ അദ്ധ്യാപകനായിരുന്നു ബ്രുക്ക്സ്! തിയോസഫി എന്നത് ബ്രഹ്മവിദ്യ ഉള്‍ക്കൊള്ളുന്നതും നിഗൂഢതകള്‍ നിറഞ്ഞതുമായ കപട ആദ്ധ്യാത്മികതയുടെ പരിശീലനക്കളരിയാണ്. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്ന ആനീബെസന്റിനോടൊപ്പമാണ് നെഹ്‌റു ഈ പ്രസ്ഥാനത്തില്‍ അംഗത്വമെടുത്തത്. എന്നാല്‍, അധികകാലം നെഹ്‌റു അതില്‍ തുടര്‍ന്നില്ല. ഇംഗ്ലണ്ടിലെ ഫ്രീമേസണുകളാണ് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ സ്ഥാപകരെന്നു പറയുമ്പോള്‍, കോണ്‍ഗ്രസുകാരെല്ലാം 'ഫ്രീമേസണുകള്‍' ആണെന്നു ധരിക്കരുത്. ഫ്രാന്‍സീസിസും ജോണ്‍ ഇരുപത്തിമൂന്നാമനും ഫ്രീമേസണുകള്‍ ആയതുകൊണ്ട് എല്ലാ കത്തോലിക്കരും അങ്ങനെയല്ലെന്നു നമുക്കറിയാം. വിരമിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ അലന്‍ ഒക്ടേവിയന്‍ ഹ്യൂം മുന്‍കയ്യെടുത്താണ് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് സ്ഥാപിച്ചത്.

ആട്ടിന്‍കാഷ്ഠവും കൂര്‍ക്കകിഴങ്ങും തിരിച്ചറിയാത്ത ഇന്ത്യക്കാര്‍ എങ്ങനെയാണ് ഗ്രീക്ക് ഇതിഹാസങ്ങളുടെ അടിസ്ഥാനത്തില്‍ 'ഹിന്ദുമതം' രൂപപ്പെടുത്തിയെന്നു സംശയിക്കുന്നവര്‍ക്കുള്ള ഉത്തരമാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും 'ഫ്രീമേസണ്‍' പ്രസ്ഥാനവും! തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരെ വിദേശരാജ്യങ്ങളില്‍ അയച്ച് പഠിപ്പിച്ചത് 'ഫ്രീമേസണുകള്‍' ആയിരുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കുന്നതിനു മുന്‍പ് ഇന്ത്യയില്‍നിന്ന് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനു പുറത്തേക്ക് ഒരിന്ത്യാക്കാരനും യാത്രചെയ്തിട്ടില്ല! ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ പതിനാറു ദേശിയഭാഷകള്‍ രാജ്യത്തുണ്ടായിരുന്നു. എന്നാല്‍, ക്രിസ്ത്യന്‍ മിഷനറിമാരും ബ്രിട്ടീഷുകാരും ഇന്ത്യയില്‍ വരുന്നതിനുമുമ്പ് ഈ ഭാഷകള്‍ക്കൊന്നും വ്യാകരണം ഉണ്ടായിരുന്നില്ല. ഒട്ടുമിക്ക ഭാഷകള്‍ക്കും അക്ഷരങ്ങള്‍പോലും ഉണ്ടായിരുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം! എന്നാല്‍, തദ്ദേശിയനാമധാരികളായ ചില ബിംബങ്ങളെ സൃഷ്ടിച്ച് ഭാഷകളുടെ പിതാക്കാന്മാരാക്കിയതാണ് ഇന്ത്യയുടെ നന്ദികെട്ട ചരിത്രം! മലയാളഭാഷയ്ക്ക് വ്യാകരണവും അക്ഷരങ്ങളും നിഘണ്ടുവും രചിച്ചത് ക്രിസ്ത്യന്‍ മിഷനറിമാരായിരുന്നുവെന്ന സത്യത്തെ നിഷേധിക്കുന്നതിനായി, ഭൂമിയില്‍ ജനിച്ചതിനുപോലും തെളിവില്ലാത്ത എഴുത്തച്ഛന്‍ എന്ന വ്യാജകഥാപാത്രത്തെ സൃഷ്ടിച്ച് ഭാഷയുടെ പിതാവാക്കിയതുപോലെതന്നെ! അതായത്, ഇന്ന് ഹിന്ദുക്കള്‍ അവകാശപ്പെടുന്ന മഹത്തായ ഗ്രന്ഥങ്ങളെല്ലാം വിരചിതമായത് ക്രൈസ്തവ മിഷനറിമാരും ബ്രിട്ടീഷുകാരും ഇവിടെ വന്ന് എഴുതാനും വായിക്കാനുമുള്ള സാഹചര്യം സൃഷ്ടിച്ചതിനുശേഷമാണ്! ഓരോ ഇന്ത്യന്‍ ഭാഷയുടെയും ചരിത്രം സത്യസന്ധമായി പഠിക്കുന്നവര്‍ക്ക് ഈ സത്യം ഗ്രഹിക്കാന്‍ കഴിയും.

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇവിടെ സ്ഥാനമുറപ്പിച്ചതിനുശേഷം ഘട്ടംഘട്ടമായി മറ്റു വിദേശികളെ ഇവിടെനിന്നു പുറത്താക്കിയതും ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന സത്യമാണ്. പോര്‍ച്ചുഗീസുകാരും ഡച്ചുകാരും പുറത്താക്കപ്പെട്ട യൂറോപ്യന്‍ വ്യാപാരികളില്‍പെടും. 'ഈസ്റ്റ് ഇന്ത്യാ കമ്പനി' തങ്ങളുടെ സര്‍വ്വാധിപത്യം ഇന്ത്യയില്‍ ഉറപ്പിച്ചതിനുശേഷം ബ്രിട്ടീഷ് രാജ്ഞിക്ക് അധികാരം കൈമാറി! രാജ്ഞിയുടെ ഏജന്റായി ഭരണം നടത്തിയത് 'കമ്പനി' ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരായിരുന്നു എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം! കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, ബ്രിട്ടനിലെ ഫ്രീമേസണുകള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള ഭരണകൂടമാണ്‌ ഇന്ത്യയില്‍ ഭരണം നടത്തിയത്. അതായത്, ആധുനിക ഇന്ത്യയെ വാര്‍ത്തെടുത്തത് 'ഫ്രീമേസണ്‍' പ്രസ്ഥാനമാണെന്നു നാം മനസ്സിലാക്കിയിരിക്കണം. ആധുനിക ഇന്ത്യയുടെ 'പുത്തന്‍' മതമായ 'ഹിന്ദുമതം' ഉണ്ടാക്കിയതും ഫ്രീമേസണുകള്‍തന്നെ! ഹിന്ദുമതത്തിന് അന്താരാഷ്ട്രതലത്തില്‍ വേദികള്‍ ഒരുക്കിനല്‍കിയതും ഫ്രീമേസണുകള്‍ ആണ്! ഫ്രീമേസണുകളുടെ അന്താരാഷ്‌ട്ര സംഘടനയായ ഐക്യരാഷ്ട്രസഭയില്‍ വിവേകാനന്ദനു വേദിയൊരുക്കിയത് ആരാണെന്നു മനസ്സിലാക്കാന്‍ സ്വബോധമുള്ള ആര്‍ക്കും സാധിക്കും!

ഫ്രീമേസണ്‍ ആശയങ്ങളുടെ പൂര്‍ണ്ണത ഹിന്ദുമതത്തില്‍ ദര്‍ശിക്കാന്‍ കഴിയും. രാമനെയും രാമായണത്തെയും അവതരിപ്പിച്ചതു മാത്രമല്ല, ഹിന്ദുമതം ഉണ്ടാക്കിയതും ഇവരാണ്! 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി-ആംഗ്ലിക്കന്‍' കൂട്ടുകെട്ട് ഈ ലോകത്തു വിതച്ച അനേകം പൈശാചികതകളില്‍ ഒന്നാണ് ഹിന്ദുമതം! എതിര്‍ക്രിസ്തുവിന്റെ ഭാഷ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടൊപ്പം അനേകം പദ്ധതികളുമായാണ് ഇവര്‍ തങ്ങളുടെ സാമ്രാജ്യത്തിന്റെ വിസ്തൃതി വിശാലമാക്കിയത്. ഇന്ത്യയില്‍ കടന്നുവന്നവര്‍ ഒരു മതംകൂടി സ്ഥാപിച്ചുവെന്നതാണ് ഏക വ്യത്യാസം. മതം സ്ഥാപിക്കുക മാത്രമല്ല, ഇന്നോളം ആ മതത്തെ വളര്‍ത്തിയതും വളര്‍ത്തിക്കൊണ്ടിരിക്കുന്നതും 'ഫ്രീമേസണ്‍' സംഘമാണ്. യോഗയുടെയും യോഗികളുടെയും പ്രചാരകരായി ഐക്യരാഷ്ട്രസഭ ചിലവഴിക്കുന്ന കോടികള്‍ക്കു കണക്കില്ല. ആയതിനാല്‍, ഹിന്ദുമതത്തിനു കാക്കത്തൊള്ളായിരം വയസ്സായെന്നു പറയുന്നവര്‍ ഒരുകാര്യം അറിഞ്ഞിരിക്കുക; ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ വരുന്നതിനുമുമ്പ് 'ഹിന്ദുമതം' പിശാചിന്റെ തലയ്ക്കത്ത് വിശ്രമിക്കുകയായിരുന്നു!

ഹിന്ദുമതത്തിന്റെ വയസ്സറിയിച്ച് സുപ്രിംകോടതി!

ഡ്രാക്കുളയുടെ പേരില്‍ ഒരു മതം സ്ഥാപിക്കുകയും കാര്‍പാത്യന്‍ മലനിരകളെ ഡ്രാക്കുളയുടെ ജന്മഭൂമിയായി പ്രഖ്യാപിക്കുകയും ചെയ്യുന്നതുപോലെയാണ്‌ അയോദ്ധ്യയെ രാമജന്മഭൂമിയായി പ്രഖ്യാപിക്കുന്നത്! നീതിപീഠങ്ങളില്‍ ഉപവിഷ്ടരായിരിക്കുന്നവര്‍ക്കു സാമാന്യബോധമെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ ഇത്തരം വിധികളിലൂടെ സാധാരണക്കാരെക്കൊണ്ടുപോലും മൂക്കത്തു വിരല്‍ വയ്പ്പിക്കുന്ന സാഹചര്യം സൃഷ്ടിക്കുമായിരുന്നില്ല! തികച്ചും നീതിരഹിതമായ വിധിയാണ് സുപ്രിംകോടതി പ്രസ്താവിച്ചതെങ്കിലും, ഹിന്ദുമതത്തിന്റെ കള്ളക്കഥകളെ പൊളിച്ചടുക്കുന്ന ചില സത്യങ്ങള്‍ക്കൂടി വിധിവാചകങ്ങള്‍ക്കിടയില്‍ വായിച്ചെടുക്കാന്‍ കഴിഞ്ഞുവെന്നത് ദൈവീക ഇടപെടലായി മനോവ കാണുന്നു!

രാമക്ഷേത്രം നിന്നിരുന്ന സ്ഥലത്താണ് ബാബറി മസ്ജിദ് നിര്‍മ്മിച്ചതെന്ന സംഘപരിവാര്‍ വാദം കല്ലുവച്ച നുണയാണെന്ന് വെളിപ്പെട്ടതിലൂടെ മറനീക്കി പുറത്തുവന്നത് അനേകം സത്യങ്ങളാണ്. 1527-ലാണ് ബാബറി മസ്ജിദ് നിര്‍മ്മിക്കപ്പെട്ടത്. 1992-ല്‍ അത് തകര്‍ക്കപ്പെട്ടതിനുശേഷം അവിടെ നടത്തിയ ഉത്ഖനനങ്ങളിലൊന്നും രാമക്ഷേത്രത്തിന്റെയോ മറ്റേതെങ്കിലും ക്ഷേത്രത്തിന്റെയോ ശേഷിപ്പുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മസ്ജിദ് പണിയുന്നതിനുമുമ്പ് അവിടെയൊരു കെട്ടിടമുണ്ടായിരുന്നുവെങ്കിലും, അത് ഏതെങ്കിലും ക്ഷേത്രമായിരുന്നില്ല എന്നാണ് 'ആര്‍ക്കിയോളജിക്കല്‍' വിദഗ്ദ്ധര്‍ വ്യക്തമാക്കിയത്. സുപ്രിംകോടതിവിധിയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അതായത്, അയോദ്ധ്യയില്‍ ബാബറി മസ്ജിദ് നിര്‍മ്മിക്കപ്പെടുന്ന കാലത്ത് രാമനോ രാമായണമോ ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല. രാമായണം എന്നൊരു ഗ്രന്ഥം രചിക്കപ്പെടുകയും രാമന്‍ എന്നപേരില്‍ ഒരു ദേവന്‍ ആരാധിക്കപ്പെടുകയും ചെയ്തിരുന്നുവെങ്കില്‍, രാമന്റെ ജന്മസ്ഥലമെന്നു പറയപ്പെടുന്ന അയോദ്ധ്യയില്‍ രാമന്റെ പേരില്‍ ഒരു ശിലയെങ്കിലും സ്ഥാപിച്ചിട്ടുണ്ടാകുമായിരുന്നു! കാക്കത്തൊള്ളായിരം വര്‍ഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടുന്ന ഹിന്ദുമതത്തിന്റെ സുപ്രധാന ദേവനായ രാമനെ ആരാധിക്കുന്നവര്‍ നാനൂറു വര്‍ഷങ്ങള്‍ക്കു മുന്‍പുപോലും അവിടെ ഇല്ലായിരുന്നുവെന്നല്ലേ ഇതിലൂടെ നാം മനസ്സിലാക്കേണ്ടത്! ഇന്ത്യയെ ഭാരതമെന്നു വിളിക്കാന്‍ തുടങ്ങിയതുപോലും ഈ കാലയളവിലാണ്! രാമായണത്തിലെ കഥാപാത്രമായ ഭരതന്റെ പേരുമായി ചേര്‍ത്താണല്ലോ ഭാരതം പിറവിയെടുക്കുന്നത്!

രാമായണത്തെക്കുറിച്ചോ രാമനെക്കുറിച്ചോ കേട്ടിട്ടുള്ള ഹിന്ദുക്കള്‍ അന്നുണ്ടായിരുന്നുവെങ്കില്‍, തീര്‍ച്ചയായും അവര്‍ അയോദ്ധ്യയില്‍ ക്ഷേത്രം പണിയുമായിരുന്നു. എന്തെന്നാല്‍, രണ്ടായിരത്തിലേറെ വര്‍ഷം പഴക്കമുള്ള ബുദ്ധമത ക്ഷേത്രങ്ങളും 'പാഗണ്‍' ജനതകളുടെ പ്രതിഷ്ഠകളും ഇന്ത്യയില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, രാമന്റെയോ കൃഷ്ണന്റെയോ പേരില്‍ ഒരു പ്രതിഷ്ഠപോലും ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം! ബുദ്ധമത ക്ഷേത്രങ്ങളും മറ്റിതര പ്രാകൃത ജനതകളുടെ ആരാധനാലയങ്ങളും പിടിച്ചെടുത്തുകൊണ്ടാണ് ഹിന്ദുമതക്കാര്‍ തങ്ങളുടെ മതം ഇവിടെ സ്ഥാപിച്ചത്. ബുദ്ധന്റെ പ്രതിമകള്‍ക്കു തങ്ങളുടെ ദേവന്മാരുടെ പേരുകള്‍ നല്‍കിയപ്പോള്‍, അത് ഹിന്ദുക്കളുടെ ദൈവവും ഹൈന്ദവക്ഷേത്രങ്ങളുമായി! ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയും ശബരിമലയിലെ പ്രതിഷ്ഠയും സൂക്ഷിച്ചു വീക്ഷിക്കുന്നവര്‍ക്ക് ഈ കുതന്ത്രം തിരിച്ചറിയാന്‍ കഴിയും. ഗുരുവായൂരപ്പന്‍, അയ്യപ്പന്‍ എന്നീ രണ്ട് അപ്പന്മാരെ ഹിന്ദുക്കള്‍ ഏറ്റെടുത്തപ്പോള്‍ ഒന്ന് കൃഷ്ണനും രണ്ടാമത്തേത് ശിവപുത്രനുമായി! ബുദ്ധന്‍ ഇരിക്കുന്നതുപോലെ 'കുന്തംകാലില്‍' ഇരിക്കുന്ന പ്രതിഷ്ഠകളാണ് ഗുരുവായൂരും ശബരിമലയിലും ഉള്ളത്! ബുദ്ധമതത്തില്‍നിന്നു തട്ടിയെടുത്ത പ്രതിഷ്ഠകളാണ് ഇവയെന്നു തിരിച്ചറിയാന്‍ ഈ അടയാളം മാത്രം മതി. അയോദ്ധ്യയിലും ഹിന്ദുമതക്കാര്‍ ഈ കുതന്ത്രം പരീക്ഷിച്ചതായി സുപ്രിംകോടതി വിധിയില്‍നിന്നു മനസ്സിലാക്കാന്‍ സാധിക്കും. ആയതിനാല്‍, ആ ചരിത്രത്തിലൂടെ അല്പമൊന്നു സഞ്ചരിക്കാം.

'നിര്‍മ്മോഹി അഖാര' എന്ന  സമുദായക്കാര്‍ ഈ മന്ദിരം, ക്ഷേത്രം തകര്‍ത്ത സ്ഥലത്താണ് ഇരിക്കുന്നതെന്ന് അവകാശപ്പെട്ടത് 1853-ല്‍ നവാബ് വാജിദ് അലി ഷായുടെ ഭരണകാലത്താണ്. അന്നുമുതല്‍ക്കാണ് തര്‍ക്കം ഉടലെടുക്കുന്നതും ക്ഷേത്രം നിര്‍മ്മിക്കാനുള്ള ശ്രമമാരംഭിക്കുന്നതും. തങ്ങളുടേതായ ഒരു ക്ഷേത്രം എന്നതിനപ്പുറം, രാമക്ഷേത്രം എന്ന ആവശ്യം 'നിര്‍മ്മോഹി അഖാര' സമുദായക്കാര്‍ ഉയര്‍ത്തിയിരുന്നില്ല. ഇന്ന് ഈ സമുദായം ഹിന്ദുക്കളിലെ ഒരു വിഭാഗമായി അറിയപ്പെടുന്നുവെങ്കിലും, അന്ന് ജാതിയില്‍ അധിഷ്ഠിതമായ ഒരു സമുദായം മാത്രമായിരുന്നു. അന്ന് ഹിന്ദുമതത്തിന്റെ ഭാഗമായിരുന്നില്ല ഈ സമുദായമെന്നു പറയുമ്പോള്‍, ഹിന്ദുമതം അന്ന് രൂപീകരിക്കപ്പെട്ടിരുന്നില്ല എന്നുതന്നെയാണ് മനസ്സിലാക്കേണ്ടത്. അതായത്, ക്ഷേത്രം ഉണ്ടായിരുന്ന സ്ഥലത്താണ് ബാബറി മസ്ജിദ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ആദ്യമായി വാദിച്ചത് ഹിന്ദുക്കള്‍ ആയിരുന്നില്ലെന്നു മാത്രമല്ല, രാമജന്മഭൂമി എന്ന അവകാശവാദം അന്ന് ഉയര്‍ന്നിട്ടുമില്ല. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ വരുന്നതിനുമുമ്പ് രാമനെക്കുറിച്ചോ രാമായണത്തെക്കുറിച്ചോ ഇന്ത്യയിലാരും കേട്ടിരുന്നില്ല! ഹിന്ദുമതസ്ഥാപനത്തിനായി യൂറോപ്പില്‍നിന്നു 'ഫ്രീമേസണുകള്‍' കടല്‍കടത്തി കൊണ്ടുവന്ന കഥകളും കഥാപാത്രങ്ങളുമാണ് ഹിന്ദുമതത്തിന്റെ അടിസ്ഥാനം!

1883-ല്‍ 'നിര്‍മ്മോഹി അഖാര' സമുദായക്കാര്‍ ആരാധന നടത്തിയിരുന്ന തറയില്‍ ക്ഷേത്രം പണിയാനുള്ള ശ്രമം ആരംഭിച്ചെങ്കിലും 1885-ല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ആ ശ്രമം തടഞ്ഞു. പിന്നീട്, ഹിന്ദുമതം രൂപീകരിക്കപ്പെട്ടതിനുശേഷം രാമനുവേണ്ടി ജന്മസ്ഥലം ഉണ്ടാക്കിയെടുക്കാന്‍ നടത്തിയ കുതന്ത്രങ്ങള്‍ കുപ്രസിദ്ധമാണ്. ബാബറി മസ്ജിദ് നിര്‍മ്മിക്കുന്നതിനുമുമ്പ് അവിടെ രാമന്റെ ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് സ്ഥാപിക്കുന്നതിനായി 1949 ഡിസംബര്‍ 22-ന് പോലീസ് ഉറക്കത്തിലായപ്പോള്‍, ശ്രീരാമന്റെയും സീതയുടെയും വിഗ്രഹങ്ങള്‍ മന്ദിരത്തില്‍ എത്തിക്കുകയും അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. ഇത് മാതാ പ്രസാദ് എന്ന പോലീസുകാരന്‍ പിറ്റേന്ന് രാവിലെ കാണുകയും അയോദ്ധ്യാ പോലീസ് സ്റ്റേഷനില്‍ രേഖപ്പെടുത്തുകയും ചെയ്തു. പോലീസ് എഫ്.ഐ.ആര്‍ ഇങ്ങനെ വിവരിക്കുന്നു: '50-60 ആളുകള്‍ അടങ്ങുന്ന ഒരു സംഘം മന്ദിരത്തില്‍ പൂട്ടുകള്‍ തകര്‍ത്തോ മതില്‍ ചാടിയോ പ്രവേശിച്ചു... പിന്നെ ശ്രീരാമവിഗ്രഹം പ്രതിഷ്ഠിക്കുകയും സീതാറാം എന്ന് ഭിത്തിയുടെ അകത്തും പുറത്തും എഴുതി വക്കുകയും ചെയ്തു... പിന്നീട് 5000-6000 ആളുകള്‍ തടിച്ചു കൂടുകയും ഭജനകള്‍ പാടി ഉള്ളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുകയും ചെയ്തെങ്കിലും തടയപ്പെട്ടു'.

ഈ വിവരം അറിഞ്ഞ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രിയായിരുന്ന ഗോവിന്ദ് പണ്ടിനോട് വിഗ്രഹങ്ങള്‍ നീക്കംചെയ്യാന്‍ ആവശ്യപ്പെട്ടു. പണ്ടിന്റെ ഉത്തരവിന്‍ പ്രകാരം ചീഫ് സെക്രട്ടറി ആയിരുന്ന ഭഗവന്‍ സാഹെ വിഗ്രഹങ്ങള്‍ നീക്കംചെയ്യാന്‍ ജില്ലാ മജിസ്ട്രേറ്റായിരുന്ന കെ.കെ. നായരെ ചുമതലപ്പെടുത്തി. എന്നാല്‍ ഹിന്ദുക്കള്‍ അക്രമാസക്തമാകുമെന്ന് ഭയന്ന് കെ.കെ നായര്‍ ഉത്തരവ് പാലിക്കാനാകില്ല എന്നറിയിച്ചു. ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു യാഥാര്‍ത്ഥ്യമുണ്ട്. എന്തെന്നാല്‍, രാമനെയോ രാമായണത്തെയോ അടയാളപ്പെടുത്തുന്ന ഒരു കൊച്ചുശിലയെങ്കിലും ബാബറി മസ്ജിദ് നിന്നിരുന്ന സ്ഥലത്തുണ്ടായിരുന്നെങ്കില്‍, ഹിന്ദുത്വവാദികള്‍ ഈ സാഹസത്തിനു മുതിരുമായിരുന്നില്ല!

ദുരൂഹവും, എന്നാല്‍ കൗതുകമുണര്‍ത്തുന്നതുമായ ഒരു സത്യംകൂടി ഇവിടെ വെളിപ്പെടുത്തേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, രാമനും രാമായണത്തിനും ഹിന്ദുമതത്തിനും പിന്നിലെ യഥാര്‍ത്ഥ ശക്തിയെ തിരിച്ചറിയാന്‍ ആ സത്യം നമ്മെ സഹായിക്കും. അതായത്, ബാബറി മസ്ജിദ് സ്ഥാപിക്കപ്പെടുന്നതിനുമുമ്പ് അവിടെ രാമക്ഷേത്രം ഉണ്ടായിരുന്നുവെന്ന് പ്രചരിപ്പിച്ചത് ബ്രിട്ടീഷുകാരായ ഒരു 'ഫ്രീമേസണുകള്‍' ആണ്! 1608-1611 കാലത്ത് ഇന്ത്യയില്‍ കഴിഞ്ഞിരുന്ന ബ്രട്ടീഷുകാരന്‍ വില്ല്യം ഫ്ലിന്‍ച്, ബ്രിട്ടീഷുകാരനായ എച്ച് ആര്‍ നെവില്‍ തുടങ്ങിയവരാണ് രാമക്ഷേത്രം ഉണ്ടായിരുന്നുവെന്ന് വ്യാജകഥകള്‍ ചമച്ച പ്രമുഖര്‍! 1870-ല്‍ നെവില്‍ തയ്യാറാക്കിയ ഫൈസാബാദ് ഗസറ്റിയറില്‍ ബാബറിമസ്ജിദ് എന്നതിനു പകരം ജന്മസ്ഥാന്‍-മസ്ജിദ് എന്നെഴുതാനും കൗശലം കാട്ടി. കൂടാതെ, ബാബറുടെ നിര്‍ദ്ദേശപ്രകാരം ഒരു രാമക്ഷേത്രം തകര്‍ത്താണ് മസ്ജിദ് നിര്‍മ്മിച്ചതെന്ന് ഈ ബ്രിട്ടീഷ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, ഫ്രീമേസണുകളുടെ ഈ കുതന്ത്രങ്ങളെ പൊളിച്ചടുക്കുന്ന വിവരങ്ങളാണ് ആര്‍ക്കിയോളജിക്കല്‍ പര്യവേക്ഷണങ്ങളില്‍ കണ്ടെത്താന്‍ കഴിഞ്ഞത്.

ഹിന്ദുമതത്തിന്റെ ആരംഭത്തെക്കുറിച്ചു പഠിക്കുമ്പോള്‍ തിയോസഫിക്കല്‍ സൊസൈറ്റി, ആര്യസമാജം എന്നീ 'ഫ്രീമേസണ്‍' പ്രസ്ഥാനങ്ങളെക്കുറിച്ചുകൂടി മനസ്സിലാക്കിയാലേ ആ പഠനം പൂര്‍ണ്ണമാകുകയുള്ളു. ആര്യസമാജവും തിയോസഫിക്കല്‍ സൊസൈറ്റിയും ഒരേവര്‍ഷം രൂപംകൊണ്ട രണ്ടു പ്രസ്ഥാനങ്ങളാണ്. ഹിന്ദുമതത്തിലേക്ക് ഒരു വ്യക്തിയെ സ്വീകരിക്കുന്നത് ആര്യസമാജത്തിലൂടെയാണെന്നു നമുക്കറിയാം. ആരംഭംമുതല്‍ ഇന്നോളം അതില്‍ മാറ്റമില്ല. 1875 ലാണ് ആര്യസമാജം സ്ഥാപിക്കപ്പെട്ടതെങ്കില്‍, അതിനു മുന്‍പ് ഹിന്ദുമതത്തില്‍ ആരെയും ചേര്‍ത്തിരുന്നില്ല എന്നല്ലേ മനസ്സിലാക്കേണ്ടത്?! അതായത്, ഇന്ത്യയിലെ നൂറുകണക്കിന് ജാതികളെയും ഉപജാതികളെയും 'ഹിന്ദുമതം' എന്ന കുടക്കീഴിലേക്ക്‌ കൊണ്ടുവരാന്‍ സ്ഥാപിതമായ പ്രസ്ഥാനമാണ് ആര്യസമാജം! അതുപോലെതന്നെ 1875 -ല്‍ തിയോസഫിക്കല്‍ സൊസൈറ്റി ന്യൂയോര്‍ക്ക് സിറ്റിയില്‍ രൂപംകൊണ്ടു. ഹെലെനാ ബ്ളാവാത്സ്കി,ഹെന്‍ട്രി ഓള്‍കോട്ട്, വില്ല്യം ജഡ്ജ് എന്നിവരാണ് രൂപീകരണത്തിനു നേതൃത്വം വഹിച്ചത്. സ്ഥാപിതമായി കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യയില്‍ ചെന്നൈയ്ക്കടുത്ത അഡയാറില്‍ തിയോസഫിക്കല്‍ സൊസൈറ്റിയുടെ പ്രധാന കേന്ദ്രം തുറക്കപ്പെട്ടു. പൗരസ്ത്യ മതങ്ങളെക്കുറിച്ചും ആത്മീയസ്ഥാപനങ്ങളെക്കുറിച്ചുമുള്ള പഠനമാണ് സൊസൈറ്റിയുടെ പ്രധാന ലക്ഷ്യങ്ങളായി പുറമേ പറയുന്നതെങ്കിലും, എല്ലാ മതങ്ങളും ഒന്നാണെന്നു പഠിപ്പിക്കുന്നതും ഏകലോകമതം എന്ന ആശയത്തിലേക്കു നയിക്കുന്നതുമായ തത്വചിന്തകളുടെ പരീക്ഷണശാലയാണ് തിയോസഫിക്കല്‍ സൊസൈറ്റി! ഈ സംഘടനയുടെ ഔദ്യോഗിക ചിഹ്നം ശ്രദ്ധിച്ചാല്‍ അതിന്റെ പിന്നിലെ നിഗൂഢമായ പൈശാചികത മനസ്സിലാകും. (ഔദ്യോഗിക ചിഹ്നം). മറ്റു 'ഫ്രീമേസണ്‍' പ്രസ്ഥാനങ്ങളുടേതുപോലെതന്നെ തിയോസഫിക്കല്‍ സൊസൈറ്റിയുടെ ശാഖകള്‍ അറിയപ്പെടുന്നതും 'ലോഡ്ജുകള്‍' എന്നനിലയിലാണ്!

ബ്രഹ്മവിദ്യാസംഘം എന്നുകൂടി അറിയപ്പെടുന്ന ഈ നിഗൂഢസംഘടനയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലെ പലരും അംഗങ്ങളായിരുന്നു. ഇവരില്‍ പ്രമുഖയാണ്‌ ആനിബസന്റ്. മതാതീതമായ ജീവിതവഴിയിലേക്ക് ആനിബസന്റ് തിരിഞ്ഞത് തിയോസഫിക്കല്‍ സൊസൈറ്റിയിലൂടെയായിരുന്നുവെന്ന് അവരുടെ ജീവചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇന്ത്യയുടെ ആത്മീയ പാരമ്പര്യത്തെ വളര്‍ത്താന്‍ ആഗ്രഹിച്ച ആനി ബസന്റ് വാരണാസിയിലെ സെന്‍ട്രല്‍ ഹിന്ദു സ്‌കൂള്‍, ഹിന്ദു കോളേജ് എന്നിവ സ്ഥാപിച്ചു. പെണ്‍കുട്ടികള്‍ക്കായുള്ള സെന്‍ട്രല്‍ ഹിന്ദു സ്‌കൂള്‍, അധികം താമസിയാതെ പിറവിയെടുത്തു. 1917-ല്‍ പണ്ഡിറ്റ് മദന്‍മോഹന്‍ മാളവ്യയോടൊപ്പം ചേര്‍ന്ന് ശക്തമായ സ്വാധീനം ചെലുത്തിയതിനെത്തുടര്‍ന്ന് ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി സ്ഥാപിതമായി. 1907 മുതല്‍ മരിക്കുന്ന 1933 വരെ തിയോസഫിക്കല്‍ സൊസൈറ്റിയുടെ പ്രസിഡന്റായി ആനി ബസന്റ് തുടര്‍ന്നു. ഹിന്ദുമതത്തിന്റെ പിറവിയ്ക്കും വളര്‍ച്ചയ്ക്കും പിന്നില്‍ 'ഫ്രീമേസണ്‍' പ്രസ്ഥാനം വഹിച്ച പങ്കിന്റെ നേര്‍ചിത്രമാണ് ആനിബസന്റ്! 'ഹിന്ദു' പേരില്‍ ആദ്യമായി ഇന്ത്യയില്‍ വിദ്യാഭ്യാസസ്ഥാപനം തുറന്നതും ഇവള്‍തന്നെ!

ക്രിസ്തീയ വിശ്വാസത്തില്‍ അടിയുറച്ച് ഒരു ഭൂതകാലം ആനിയ്ക്കുണ്ടായിരുന്നു. അങ്ങനെയാണ് ആംഗ്ലിക്കന്‍ പുരോഹിതനായ ഫ്രാങ്ക്ബസന്റ് വിവാഹത്തിലൂടെ ആനിയുടെ ജീവിതത്തിലേക്കു കടന്നുവരുന്നത്. എന്നാല്‍ ഐറിഷ് സ്വയംഭരണാവകാശത്തിനും സ്ത്രീസ്വാതന്ത്ര്യത്തിനും വേണ്ടി പോരാടാന്‍ തുടങ്ങിയതോടെ ആനിയുടെ അഭിപ്രായങ്ങളോട് യോജിക്കാന്‍ ഫ്രാങ്കിനായില്ല. ഇളയമകളായ മേബലിനേയും കൂട്ടി ആനിബസന്റ് വീടുവിട്ടിറങ്ങി. മൂത്തമകനായ ആര്‍തര്‍ പിതാവിനോടൊപ്പം തുടര്‍ന്നു. മതാധിഷ്ഠിതമായ ചിന്തകള്‍ പലപ്പോഴും സ്വതന്ത്രമായ ചിന്തകള്‍ക്ക് തടസ്സമായപ്പോള്‍ ആനിബസന്റ് മതാതീതമായ ജീവിതവഴിയിലേക്ക് തിരിഞ്ഞു. ആനിബസന്റിന്റെ ആദ്ധ്യാത്മിക അധഃപതനം അതിന്റെ പൂര്‍ണ്ണതയിലെത്തിയത് അങ്ങനെയാണ്! മതാതീത മുഖംമൂടി അണിഞ്ഞിരുന്ന വ്യക്തികള്‍ രൂപീകരിച്ച മതമായതുകൊണ്ടാണ് 'ഹിന്ദു' ഒരു മതമല്ലെന്നും ഒരു സംസ്കാരമാണെന്നും ഹിന്ദുക്കള്‍ കൂടെക്കൂടെ പറഞ്ഞുകൊണ്ടിരിക്കുന്നത്!

1893-ല്‍ ചിക്കാഗോയില്‍ നടന്ന ലോകമതമഹാസമ്മേളനത്തില്‍ ആനിബസന്റ് പങ്കെടുത്തത് തിയോസഫിക്കല്‍ സൊസൈറ്റിയുടെ പ്രതിനിധിയെന്ന നിലയിലാണ്. ഈ സമ്മേളനത്തില്‍തന്നെയാണ് വിവേകാനന്ദന്‍ ഹിന്ദുമതത്തെ പ്രതിനിധീകരിച്ചു പ്രസംഗിച്ചതും!  തിയോസഫിക്കല്‍ സൊസൈറ്റി എന്ന 'ഫ്രീമേസണ്‍' സംഘടനയാണ് ഹിന്ദുമതം സ്ഥാപിച്ചതെങ്കിലും, സ്ഥാപകനേതാവ് വിവേകാനന്ദന്‍ ആയിരുന്നു. ലോകമതമഹാസമ്മേളനത്തിന്റെ സംഘാടകരും വിവേകാനന്ദന് വേദിയൊരുക്കിക്കൊടുത്തതും 'ഫ്രീമേസണ്‍' സംഘടനതന്നെ! അതായത്, ഹിന്ദുമതത്തിനു രൂപംനല്‍കിയ നിഗൂഢസംഘംതന്നെയാണ് വിവേകാനന്ദനിലൂടെ അന്താരാഷ്ട്രതലത്തില്‍ ഈ മതത്തിന് മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്തതും! ഇന്ത്യയിലെ ഗ്രാമങ്ങളില്‍ ഈ മതത്തിന്റെ പ്രചാരകനായി വര്‍ത്തിച്ചത് എംകെ ഗാന്ധി ആയിരുന്നുവെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം! ദളിതരെ കൂട്ടത്തോടെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതിനുപിന്നില്‍ ഈ കപടമതേതരവാദിയുടെ കരാളഹസ്തങ്ങളുണ്ട്. രാമനാമപ്രചാരണവും ക്ഷേത്രപ്രവേശന സമരങ്ങളുമായി ഊരുചുറ്റിയ ഗാന്ധിയുടെ സ്വാതന്ത്ര്യസമര പങ്കാളിത്തം വെറും ഊതിവീര്‍പ്പിച്ച ബലൂണ്‍ ആണ്!

സംഘപരിവാരങ്ങള്‍ എന്നപേരില്‍ അറിയപ്പെടുന്ന പ്രസ്ഥാനങ്ങള്‍ക്ക് ഹിന്ദുമതം സ്ഥാപിക്കുന്നതില്‍ ഒരു പങ്കുമില്ലെന്നു മാത്രമല്ല, ഹിന്ദുമത രൂപീകരണത്തിന് അറിഞ്ഞുകൊണ്ടോ അറിയാതെയോ തടസ്സം നിന്നവരാണ് ഇവര്‍! സ്വാതന്ത്ര്യസമര കാലഘട്ടത്തിലോ മറ്റെപ്പോഴെങ്കിലുമോ ഇവര്‍ ഹിന്ദുമതം രൂപീകരിക്കാന്‍ ഒരു സംഭാവനയും ചെയ്തിട്ടില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന 'ഫ്രീമേസണ്‍' പ്രസ്ഥാനമാണ് ഹിന്ദുമതമുണ്ടാക്കിയത്. മോത്തിലാല്‍ നെഹ്‌റുവിനെയും ജവര്‍ലാല്‍ നെഹ്‌റുവിനെയുംപോലെ ചുരുക്കംചിലര്‍ മാത്രമാണ് ഹിന്ദുമത രൂപീകരണത്തിനു സഹകരിക്കാത്ത കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍! എന്നാല്‍, ഹിന്ദുമതം രൂപീകരിക്കാന്‍ ജീവന്‍പോലും നല്‍കാന്‍ തയ്യാറായിരുന്ന വ്യക്തിയാണ് എംകെ ഗാന്ധി എന്ന രാമഭക്തന്‍! ഒറ്റരാത്രികൊണ്ട് ദളിതരെ അവര്‍പോലും അറിയാതെ ഹിന്ദുമതത്തില്‍ ചേര്‍ത്ത ഈ മനുഷ്യനെക്കാള്‍ വലിയ മറ്റൊരു സംഘി ഭൂമുഖത്തുണ്ടായിട്ടില്ല!

ഫ്രീമേസണുകളെയും അവരുടെ പ്രവര്‍ത്തനങ്ങളെയും ആരെങ്കിലും 'അണ്ടര്‍ എസ്റ്റിമേറ്റ്' ചെയ്‌താല്‍, അത് വലിയ അപകടമായിരിക്കും. എന്തെന്നാല്‍, യൂറോപ്പിലെ തെരുവുകളില്‍ തട്ടുകട നടത്തുന്ന അത്താഴപ്പട്ടിണിക്കാരല്ല 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘം. ബുദ്ധിശാലികളും ഉന്നതസ്ഥാനിയരും ലോകത്തെത്തന്നെ നിയന്ത്രിക്കുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ അധിപന്മാരുമാണ് ഈ സംഘത്തിലുള്ളത്. ലോകത്തെല്ലായിടത്തും ശൃംഖലയുള്ള വോഡാഫോണ്‍, പ്രോക്ടര്‍ ആന്റ് ഗാമ്പിള്‍ തുടങ്ങിയ വ്യവസായഭീമന്മാര്‍ ഈ സംഘത്തിലെ പരല്‍മീനുകള്‍ മാത്രമാണ്. രണ്ടു ലോകമഹായുദ്ധങ്ങള്‍ക്കു തുടക്കമിടുകയും ഐക്യരാഷ്ട്രസഭ എന്ന അന്താരാഷ്ട്ര നിയമനിര്‍മ്മാണ സഭയ്ക്കു രൂപംകൊടുക്കുകയും ചെയ്തവരാണ് ഫ്രീമേസണുകള്‍! സ്വന്തമായി ഒരുതരി മണ്ണുപോലുമില്ലാതെ ലോകത്തെ മുഴുവന്‍ ഭരിക്കുന്ന സാമ്രാജ്യത്വഭരണകൂടമാണ്‌ ഐക്യരാഷ്ട്രസഭ! ഇതൊക്കെക്കൊണ്ടാണ്‌ ഇവരുടെ സാദ്ധ്യതകളെ കുറച്ചുകാണുന്നതിനെ അപകടമെന്നു വിശേഷിപ്പിച്ചത്. ഇവരുടെ സാന്നിദ്ധ്യമില്ലാത്ത ഒരു മേഖലപോലും ഈ ഭൂമുഖത്തില്ല എന്നതാണ് യഥാര്‍ത്ഥ സത്യം. നാഴികയ്ക്കു നാല്പതുവട്ടം ഫ്രീമേസണുകളെ കുറ്റപ്പെടുത്തുന്ന കരിസ്മാറ്റിക്കുകളെയും 'ജീസസ് യൂത്ത്' എന്ന മുന്നേറ്റത്തെയും ഇവര്‍ വിഴുങ്ങിയെങ്കില്‍, ഇവര്‍ക്കെതിരേ പോരാടിക്കൊണ്ടിരുന്ന ശാലോം എന്ന മാധ്യമത്തെ ഇവര്‍ വരിഞ്ഞുകെട്ടിയെങ്കില്‍, ഏതൊരു ഇലയനക്കത്തിലും ഇവരുടെ കെണി നാം പ്രതീക്ഷിക്കണം! പ്രതീക്ഷിക്കാത്ത ഇടങ്ങളിലെല്ലാം ഇവരുണ്ട്!

ദൈവദൂഷണപരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഇവര്‍തന്നെ, വിശ്വാസികളെ സ്വാധീനിക്കാന്‍ ആദ്ധ്യാത്മിക പരിവേഷത്തോടെ രംഗത്തുവരുന്നു. മതവിരുദ്ധ ജല്പനങ്ങള്‍ സ്വീകാര്യത ലഭിക്കാത്തയിടങ്ങളില്‍ 'ഫ്രീമേസണുകള്‍' സ്വീകരിക്കുന്ന മറ്റൊരു അടവുനയമാണ് മതസൗഹാര്‍ദ്ദം! എല്ലാ മതവും എല്ലാ ദൈവങ്ങളും ഒന്നാണെന്നു പഠിപ്പിക്കാന്‍പോലും തയ്യാറാകുന്നതാണ് ഇവരുടെ ശൈലി! അതായത്, സാഹചര്യങ്ങള്‍ക്കു യോജിക്കുന്ന വിധത്തിലുള്ള നയമാണ് ഇവര്‍ സ്വീകരിക്കുന്നത്. എന്നാല്‍, ഇവര്‍ സ്വീകരിക്കുന്ന എല്ലാ നയങ്ങളും സത്യദൈവത്തിനും അവിടുത്തെ നിയമങ്ങള്‍ക്കും എതിരായിരിക്കുമെന്നതാണ് പ്രത്യേകത! തിയോസഫിക്കല്‍ സൊസൈറ്റിയുടെ ഔദ്യോഗിക ചിഹ്നം വെളിപ്പെടുത്തുന്നതും ഇക്കാര്യങ്ങള്‍ത്തന്നെയാണ്!

ക്രിസ്തീയതയെ എതിര്‍ക്കുന്ന അനേകം മതങ്ങളും സംഘടനകളും ആശയങ്ങളും ലോകത്തുണ്ട്. ഇവയെയെല്ലാം നയിക്കാനും നിയന്ത്രിക്കാനും വളര്‍ത്താനുമായി പ്രത്യേകസംഘങ്ങളെ 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' പ്രസ്ഥാനം ചുമതലപ്പെടുത്തിയിട്ടുമുണ്ട്. ഈ പ്രസ്ഥാനങ്ങളും മതങ്ങളും ആശയങ്ങളും തമ്മില്‍ പരസ്പരം പോരടിക്കുന്നതായി നമുക്കു കാണാന്‍ കഴിയും. ഈ പോരാട്ടങ്ങള്‍പോലും ഒരു കൗശലമാണ്. തങ്ങളുടെ രഹസ്യസാന്നിദ്ധ്യം ആരും തിരിച്ചറിയാതിരിക്കേണ്ടതിനും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് 'ഫ്രീമേസണുകള്‍' ഈ കൗശലം പ്രയോഗിക്കുന്നത്! പിശാച് പിശാചിനെതിരേ തലയുയര്‍ത്തിയാല്‍ അവന്റെ രാജ്യം നിലനില്‍ക്കുകയില്ലെന്ന് യേഹ്ശുവാ പറഞ്ഞത് ക്രിസ്ത്യാനികള്‍ക്ക് അറിയാവുന്നതുപോലെതന്നെ ഫ്രീമേസണുകള്‍ക്കും അറിയാം. പരസ്പരം പോരടിക്കുന്ന രണ്ടു പ്രസ്ഥാനങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഒരേ ശക്തിതന്നെ ആയിരിക്കാനുള്ള സാദ്ധ്യതയില്ലെന്ന് ക്രിസ്ത്യാനികള്‍ ചിന്തിക്കും. ഈ ചിന്തയ്ക്ക് വചനത്തിന്റെ പിന്തുണയുമുണ്ട്. 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘം നിലകൊള്ളുന്നത് ഈ ക്രൈസ്തവചിന്തയെ അവസരമാക്കിക്കൊണ്ടാണ്! ഇവര്‍ക്ക് ഏതെങ്കിലും മതങ്ങളോടോ പ്രസ്ഥാനങ്ങളോടോ ആശയങ്ങളോടോ സ്ഥിരമായ പ്രതിബദ്ധതയൊന്നുമില്ല; ദൈവത്തെയും ദൈവികനിയമങ്ങളെയും എതിര്‍ക്കാന്‍ ലഭിക്കുന്ന സാഹചര്യങ്ങളെയെല്ലാം ഫലപ്രദമായി ഉപയോഗപ്പെടുത്തുകയെന്നതാണ് ഇവരുടെ ശൈലി! ഉപയോഗിച്ചിട്ട് വലിച്ചെറിയുന്ന 'ഡിസ്പോസിബിള്‍' ഉപകരണങ്ങള്‍ മാത്രമാണ് ഇവര്‍ പിന്തുണയ്ക്കുന്ന സകലതും! മനുഷ്യനെ പിശാച് ഉപയോഗിക്കുന്നതും ഇങ്ങനെതന്നെയാണ്! ദൈവനിഷേധികളായി വളരുന്നതിന് മനുഷ്യനെ സഹായിക്കുന്നത് പിശാചാണെങ്കിലും, ഒരുവന്‍ പൂര്‍ണ്ണമായി ദൈവത്തില്‍നിന്ന് അകന്നുകഴിയുമ്പോള്‍ അവനെ പിശാച് കൈയ്യൊഴിയും!

ഇന്ത്യന്‍ പശ്ചാത്തലത്തില്‍ യൂറോപ്പിലെ 'ഫ്രീമേസണുകള്‍' സൃഷ്ടിച്ച കഥാപാത്രമായിരുന്നു 'രാമന്‍'! കാര്‍പാത്യന്‍ മലനിരകളുടെ പശ്ചാത്തലത്തില്‍ ബ്രാംസ്റ്റോക്കര്‍ ഡ്രാക്കുളയെ സൃഷ്ടിച്ചതുപോലെതന്നെ! ഫ്രീമേസണ്‍ പ്രസ്ഥാനങ്ങളോട് അതിനുള്ള നന്ദി ഇന്ത്യയിലെ രാജാക്കന്മാരും സംഘപരിവാര്‍ സ്ഥാപകരും കാണിച്ചിട്ടുമുണ്ട്‌. സ്വാതന്ത്ര്യസമരകാലത്തുപോലും ബ്രിട്ടീഷുകാരോട് സംഘപരിവാരങ്ങള്‍ പുലര്‍ത്തിയ ദുരൂഹമായ മൃദുസമീപനത്തെ ഇതുമായി ചേര്‍ത്തുവച്ചു പരിശോധിക്കാന്‍ താത്പര്യമുള്ളവര്‍ അങ്ങനെ ചെയ്യുക! അപ്പോള്‍ സത്യാന്വേഷണം അതിന്റെ പൂര്‍ണ്ണതയിലെത്തും! ബ്രിട്ടീഷുകാര്‍ ആധിപത്യം സ്ഥാപിച്ച ഭൂപ്രദേശങ്ങള്‍ ശ്രദ്ധിച്ചാല്‍ തിരിച്ചറിയാന്‍ കഴിയുന്ന ഒരു സത്യമുണ്ട്. എന്തെന്നാല്‍, ഇവര്‍ കടന്നുചെല്ലുമ്പോള്‍ ക്രൈസ്തവര്‍ ഭൂരിപക്ഷമായിരുന്ന ഇടങ്ങളിലൊന്നും കാര്യമായ മാറ്റങ്ങളുണ്ടാക്കാന്‍ ഇവര്‍ക്കു കഴിഞ്ഞില്ല. കത്തോലിക്കാസഭയില്‍ ചില വിള്ളലുകളുണ്ടാക്കാന്‍ കഴിഞ്ഞുവെന്നത് അംഗീകരിച്ചുകൊണ്ടുതന്നെയാണ് ഇക്കാര്യം പ്രഖ്യാപിക്കുന്നത്. എന്നാല്‍, ക്രിസ്ത്യാനികള്‍ ഭൂരിപക്ഷമല്ലാത്തതും, പോര്‍ച്ചുഗീസ് മിഷനറിമാരാല്‍ ക്രിസ്തീയത ശക്തിപ്രാപിച്ചു വരുന്നതുമായ പ്രദേശങ്ങളില്‍ ബ്രിട്ടീഷുകാര്‍ കടന്നുചെന്ന് പോര്‍ച്ചുഗീസ് മിഷനറിമാരെ പുറത്താക്കി. ആ രാജ്യങ്ങളില്‍ നിലനിന്നിരുന്ന വിജാതിയ മതങ്ങളെ ശക്തിപ്പെടുത്തുകയും മേല്‍വിലാസം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തത് ബ്രിട്ടീഷുകാരാണ്. കത്തോലിക്കാസഭയെയും സത്യവിശ്വാസത്തെയും ഉന്മൂലനം ചെയ്യുകയെന്ന പൈശാചിക അജണ്ടയുമായാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം സ്ഥാപിതമായത്.

ഇസ്ലാമിക രാജ്യങ്ങളില്‍ ഇസ്ലാമിനെ കൂടുതല്‍ ശക്തരാക്കിയതും ബുദ്ധമതത്തെയും സിക്കുമതത്തെയും ജൈനമതത്തെയുമെല്ലാം ഈവിധത്തില്‍ സംരക്ഷിച്ചതും ബ്രിട്ടീഷുകാര്‍തന്നെ! ആയിരക്കണക്കിനു ജാതികളുടെ വിളനിലമായിരുന്ന ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ ചെയ്തത് 'ഹിന്ദു' എന്നൊരു മതമുണ്ടാക്കുകയായിരുന്നു! ഭൂപടത്തില്‍ പരിശോധിച്ചാല്‍ തിരിച്ചറിയാന്‍ കഴിയുന്ന യാഥാര്‍ത്ഥ്യമാണിത്. ബ്രിട്ടീഷുകാര്‍ കാലുകുത്താത്ത പ്രദേശങ്ങളില്‍ കത്തോലിക്കാസഭ ഇന്നും ശക്തമാണ്. രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ അബദ്ധസിദ്ധാന്തങ്ങള്‍ അവതരിപ്പിക്കപ്പെടുന്നതുവരെ വിശ്വാസത്തിലും ഈ ദേശങ്ങള്‍ സമ്പന്നമായിരുന്നു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ ഉദാഹരിച്ചുകൊണ്ടാണ് മനോവ ഇതു പറയുന്നത്. എന്നാല്‍, ഇന്ന് ഈ രാജ്യങ്ങളില്‍ കത്തോലിക്കാസഭ സാങ്കേതികമായി മഹാഭൂരിപക്ഷമാണെങ്കിലും, ക്രിസ്തീയതയില്‍നിന്നു പൂര്‍ണ്ണമായി അകന്നുകൊണ്ടിരിക്കുന്നു എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. സഭയില്‍ കടന്നുകൂടിയ 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘം അത്രത്തോളം ശക്തമാണ്!

ഉപസംഹാരം!

ഇന്ത്യയുടെ കുത്തകയെന്ന് അവകാശപ്പെടുന്ന ആയുര്‍വേദത്തെപ്പോലും 'കളവുമുതല്‍' ആയിട്ടേ പരിഗണിക്കാന്‍ കഴിയു! ആധുനിക ചികിത്സാസമ്പ്രദായത്തിന്റെ കടന്നുവരവിനുമുമ്പ് ലോകമാസകലം നിലനിന്നിരുന്ന ചികിത്സാരീതി എങ്ങനെ ഇന്ത്യയുടെ മാത്രം പിതൃസ്വത്താകും!? ആയുര്‍വേദം എന്ന് ഈ രോഗചികിത്സാശാഖ അറിയപ്പെടാന്‍ തുടങ്ങിയത് അടുത്തകാലത്തു മാത്രമാണ്. ഹിന്ദുക്കള്‍ അവകാശപ്പെടുന്നതുപോലെ, സഹസ്രാബ്ദങ്ങളുടെ പാരമ്പര്യം ആയുര്‍വേദത്തിനുണ്ടായിരുന്നുവെങ്കില്‍ ഇന്ത്യയിലെ നാട്ടുചികിത്സാമേഖല പ്രാചീനകാലം മുതല്‍ക്കേ 'ആയുര്‍വേദം' എന്ന് അറിയപ്പെടുമായിരുന്നു. കുറച്ചുകാലം മുന്‍പുവരെ ആയുര്‍വേദ മരുന്നുകള്‍ വില്‍ക്കുന്ന കടകള്‍ അറിയപ്പെട്ടിരുന്നത് അങ്ങാടിപ്പെട്ടി, അങ്ങാടിമരുന്നുകട, വൈദ്യശാല എന്നിങ്ങനെയാണ്. ഈ രംഗത്തെ ഭിഷഗ്വരന്മാര്‍ അറിയപ്പെട്ടിരുന്നതാകട്ടെ, നാട്ടുവൈദ്യന്‍, പാരമ്പര്യവൈദ്യന്‍ തുടങ്ങിയ വിശേഷണങ്ങളിലായിരുന്നു. വിഷചികിത്സകന്‍ 'വിഷഹാരി' എന്നും അറിയപ്പെടാറുണ്ട്. ഈ വിഷയങ്ങളുടെയെല്ലാം ചുരുളഴിക്കപ്പെടുമ്പോള്‍ തകര്‍ന്നടിയുന്നത് സനാതനമതത്തിന്റെ ഗീര്‍വാണങ്ങള്‍ ആയിരിക്കും! ഈ ലേഖനം പൂര്‍ണ്ണമല്ല എന്ന് സമ്മതിച്ചുകൊണ്ടു തന്നെയാണ് ഉപസംഹരിക്കുന്നത്. കണ്ടെത്തിയ സത്യങ്ങളില്‍ ചിലതു മാത്രമേ ഇവിടെ കുറിച്ചിട്ടുള്ളു. പഠനം തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ വിഷയത്തിന്റെ പൂര്‍ണ്ണരൂപം വൈകാതെതന്നെ ലോകത്തിനു സമര്‍പ്പിക്കാന്‍ സാധിക്കുമെന്ന് മനോവ കരുതുന്നു. അത് മനോവയുടെ ഉത്തരവാദിത്വമാണ്!

ചേര്‍ത്തുവായിക്കാന്‍: സുറിയാനികള്‍ കടന്നുവന്ന് പൈശാചികവത്ക്കരിച്ച ക്രിസ്തീയതയെ വീണ്ടെടുത്തത് പോര്‍ച്ചുഗീസുകാരായിരുന്നു. ഇന്ത്യയെ മുഴുവന്‍ പോര്‍ച്ചുഗീസ് മിഷനറിമാര്‍ ക്രിസ്തീയവത്ക്കരിക്കുമെന്ന ഘട്ടം വന്നപ്പോഴാണ് ബ്രിട്ടീഷുകാരുടെ രൂപത്തില്‍ 'ഫ്രീമേസണുകള്‍' ഇവിടേയ്ക്ക് കടന്നുവരുകയും അവരെ തുരത്തുകയും ചെയ്തത്! 

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    3071 views

LOG IN

Lost your password?

SIGN UP

LOST PASSWORD