പാപത്തെക്കുറിച്ച് വിവരിക്കുകയും പാപമോചനത്തിനുള്ള മാര്‍ഗ്ഗം തെറ്റായി അവതരിപ്പിക്കുകയും ചെയ്യുന്നതിലൂടെ മനുഷ്യരെ പാപത്തില്‍ കെട്ടിയിടുകയെന്ന കുതന്ത്രമാണ് ഇസ്ലാമിലൂടെ സാത്താന്‍ നടപ്പാക്കുന്നത്. ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത കൈവരണമെങ്കില്‍ പാപത്തെക്കുറിച്ചും പാപമോചനത്തെക്കുറിച്ചും നമുക്ക് അറിവുണ്ടായിരിക്കണം. മനുഷ്യകുലത്തെ വേട്ടയാടുന്ന പാപത്തിന്റെ ആവിര്‍ഭാവവും അതുമൂലമുണ്ടായ ശാപവും നമുക്കറിയാം. പാപത്തെ നശിപ്പിച്ച് അതിന്റെ ശാപത്തില്‍നിന്നു മനുഷ്യനെ മോചിപ്പിച്ചത് യേഹ്ശുവായുടെ സഹനബലിയിലൂടെയായിരുന്നു. ആദംമുതല്‍ മാനവരാശി മുഴുവന്റെയും പാപം സ്വന്തം ശരീരത്തില്‍ ഏറ്റെടുത്ത് യേഹ്ശുവാ പരിഹാരം ചെയ്തതിലൂടെയാണ് ഇതു സാധ്യമായത്!
യേഹ്ശുവായുടെ കുരിശുമരണത്തിലൂടെ തകര്‍ക്കപ്പെട്ടത് സാത്താന്‍ അതുവരെ കെട്ടിപ്പൊക്കിയ അവന്റെ സാമ്രാജ്യമായിരുന്നു. ദൈവം മനുഷ്യനായി കടന്നുവന്ന് പാപപരിഹാരം ചെയ്യുന്നതിലൂടെ മാനവസമൂഹത്തിനെതിരെ പിശാച് ഒരുക്കിവച്ച എല്ലാ ആയുധങ്ങളും നശിപ്പിക്കപ്പെടുമെന്ന് അവനു നല്ല നിശ്ചയമുണ്ടായിരുന്നതിനാല്‍, ക്രിസ്തുവിന്റെ ബലി തടയുവാന്‍ അവന്‍ ആകാവുന്ന വിധമെല്ലാം ശ്രമിച്ചു. അത്തരത്തിലുള്ള പരിശ്രമത്തിന്റെ ഭാഗമായിരുന്നു മരുഭൂമിയിലെ പ്രലോഭനങ്ങള്‍!
യേഹ്ശുവായുടെ ദൈവത്വത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് സാത്താന്‍ കൌശലപൂര്‍വ്വം പ്രവര്‍ത്തിച്ചപ്പോള്‍, അവിടുന്ന് തന്റെ മനുഷ്യത്വത്തെ ആവര്‍ത്തിച്ചുകൊണ്ട് അതിനെ നേരിട്ടു. തന്നെക്കുറിച്ച് കൂടെക്കൂടെ മനുഷ്യപുത്രനെന്ന് സ്വയം വെളിപ്പെടുത്തുന്നത്, ദൈവത്തിന്റെ സര്‍വ്വശക്തിയില്‍നിന്നും അമര്‍ത്യതയില്‍നിന്നും മനുഷ്യന്റെ മര്‍ത്യതയിലേക്കും ബലഹീനതയിലേക്കും മനസ്സിനെ പാകപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു. മാത്രവുമല്ല; താന്‍ ദൈവമാണെന്ന സത്യം മരണംവരെ യഹൂദരില്‍നിന്ന് മറച്ചുവയ്ക്കേണ്ടത് അനിവാര്യവുമായിരുന്നു. അതിനെല്ലാമപ്പുറം, ദൈവവുമായുള്ള സമാനത പരിഗണിക്കാതെ, പരിപൂര്‍ണ്ണ മനുഷ്യനായിട്ടാണ് യേഹ്ശുവാ മുപ്പത്തിമൂന്നു വര്‍ഷം ഈ ഭൂമിയില്‍ ജീവിച്ചത്. മരണത്തെ തോല്പിക്കാന്‍ മരണാനന്തരമുള്ള ഉയിര്‍പ്പ് അനിവാര്യമായിരുന്നു. അതിനായി മരണമുള്ള മനുഷ്യനെ സ്വയംവരിച്ചു. മരണംവരെ മനുഷ്യനായി തുടരുകയും ചെയ്തു! ചിലരില്‍ സാത്താന്‍ പ്രവേശിച്ച്, 'മഹോന്നതനായ ദൈവപുത്രാ' എന്ന് യേഹ്ശുവായെ വിളിക്കുന്നതായി ബൈബിളില്‍ കാണാം! അപ്പോഴെല്ലാം അവരെ യേഹ്ശുവാ ശകാരിക്കുന്നുണ്ട്.
പിശാചുബാധിതന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "യേഹ്ശുവായെ കണ്ടപ്പോള്‍ അവന്‍ നിലവിളിച്ചുകൊണ്ട് അവന്റെ മുമ്പില്‍ വീണ് ഉറക്കെപ്പറഞ്ഞു: യേഹ്ശുവായേ, അത്യുന്നതനായ ദൈവത്തിന്റെ പുത്രാ, നീ എന്തിന് എന്റെ കാര്യത്തില്‍ ഇടപെടുന്നു? എന്നെ പീഡിപ്പിക്കരുതെന്ന് ഞാന്‍ നിന്നോടപേക്ഷിക്കുന്നു"(ലൂക്കാ: 8; 28). പിശാചുബാധിതനായ മറ്റൊരുവനെ യേഹ്ശുവാ വിടുവിക്കുന്നതു നോക്കുക: "നസറായനായ യേഹ്ശുവായേ, നീ എന്തിനു ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്? നീ ആരാണെന്ന് എനിക്കറിയാം. ദൈവത്തിന്റെ പരിശുദ്ധന്‍. യേഹ്ശുവാ അവനെ ശാസിച്ചു: നിശബ്ദനായിരിക്കുക; അവനെ വിട്ടു നീ പുറത്തുവരിക"(മര്‍ക്കോ :1; 24). എന്തുകൊണ്ടാണ് പിശാചുബാധിതരോട് മിണ്ടരുതെന്ന് യേഹ്ശുവാ കല്പിക്കുന്നതെന്ന് ലൂക്കായുടെ സുവിശേഷത്തില്‍ വ്യക്തമാക്കുന്നുണ്ട്. ആ ഒരു സംഭവംകൂടി നമുക്കു പരിശോധിക്കാം: "നീ ദൈവപുത്രനാണ് എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് അനേകരില്‍നിന്ന് പിശാചുക്കള്‍ വിട്ടുപോയി. അവന്‍ അവരെ ശാസിച്ചു. താന്‍ ക്രിസ്തുവാണെന്ന് അവയ്ക്ക് അറിയാമായിരുന്നതുകൊണ്ട്, അവന്‍ അവയെ സംസാരിക്കാന്‍ അനുവദിച്ചില്ല"(ലൂക്കാ: 4; 41). യേഹ്ശുവായുടെ ദൗത്യത്തില്‍നിന്ന് അവിടുത്തെ പിന്തിരിപ്പിക്കാന്‍ സാത്താനൊരുക്കിയ ഒരു കൌശലവും വിലപ്പോയില്ല.
യേഹ്ശുവായുടെ ക്രൂശീകരണം തടയാന്‍ സാത്താന്റെ വിഫലശ്രമം!
രക്തം ചിന്താതെ പാപമോചനം സാധ്യമല്ലയെന്നത് നിയമമാണ്. പാപം ഈ ഭൂമുഖത്ത് ഉടലെടുത്തപ്പോള്‍ത്തന്നെ അതിനുള്ള പരിഹാരവും ദൈവം നിശ്ചയിച്ചിരുന്നു. മാനവകുലത്തെ മുഴുവന്‍ രക്ഷിക്കുവാന്‍ ഒരു നീതിമാന്റെ നിഷ്കളങ്കമായ രക്തം ചിന്തുക അനിവാര്യമായി. പാപത്തില്‍ ജനിച്ച ഏതെങ്കിലുമൊരു മനുഷ്യന്റെയോ ആത്മാവില്ലാത്ത മൃഗത്തിന്റെയോ രക്തം അതിനു പര്യാപ്തമായിരുന്നില്ല. അതുകൊണ്ടുതന്നെ പാപക്കറ പുരളാത്ത ദൈവംതന്നെ മനുഷ്യനായി ഭൂമിയില്‍ അവതരിക്കണമെന്നു മുന്‍കൂട്ടി നിശ്ചയിക്കുകയും കാലത്തിന്റെ പൂര്‍ത്തീകരണത്തില്‍ ഭൂമിയിലേക്കു കടന്നുവരികയുമായിരുന്നു.
ആടുകളെയും കാളകളെയും ബലിയര്‍പ്പിച്ചിരുന്ന പഴയനിയമകാല ബലികളെല്ലാം വരാനിരിക്കുന്ന ഏകബലിയുടെ അടയാളങ്ങളിലൂടെയുള്ള പ്രവചനങ്ങളായിരുന്നു. മുന്‍കാല ബലികളുടെ മാതൃകയില്‍ തന്നെയായിരുന്നു പുതിയബലിയും നടക്കേണ്ടത്. അതിനു പുരോഹിതന്മാരുടെ സാന്നിദ്ധ്യവും അനിവാര്യമായിരുന്നു. പഴയനിയമത്തില്‍ പാപപരിഹാരബലി അര്‍പ്പിക്കുന്ന അതേവിധത്തില്‍ യേഹ്ശുവാ അര്‍പ്പിക്കപ്പെടുന്നത് പ്രവചനത്തിന്റെ പൂര്‍ത്തീകരണത്തിനുവേണ്ടി ആയിരുന്നുവെന്ന് മനസ്സിലാക്കാം. പഴയ ബലികളിലൊന്നും പാപപരിഹാരം പൂര്‍ത്തീകരിക്കപ്പെട്ടില്ല. യേഹ്ശുവാ ആ ബലികളെ തന്റെ ആത്മബലിയിലൂടെ പൂര്‍ണ്ണമാക്കി.
"നിയമം വരാനിരിക്കുന്ന നന്മകളുടെ നിഴല്‍ മാത്രമാണ്, അവയുടെ തനിരൂപമല്ല. അതിനാല്‍ ആണ്ടുതോറും ഒരേ ബലിതന്നെ അര്‍പ്പിക്കപ്പെടുന്നെങ്കിലും അവയില്‍ സംബന്ധിക്കുന്നവരെ പൂര്‍ണ്ണരാക്കാന്‍ അവയ്ക്ക് ഒരിക്കലും കഴിയുന്നില്ല; അവയ്ക്കു കഴിഞ്ഞിരുന്നെങ്കില്‍ ബലിയര്‍പ്പണംതന്നെ നിന്നുപോകുമായിരുന്നില്ലേ?"(ഹെബ്രാ: 10; 1, 2).
"പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട് ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷചെയ്യുന്നു. എന്നാല്‍, അവനാകട്ടെ പാപങ്ങള്‍ക്കുവേണ്ടി എന്നേക്കുമുള്ള ഏകബലി അര്‍പ്പിച്ചുകഴിഞ്ഞപ്പോള്‍ ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായി. ശത്രുക്കളെ തന്റെ പാദപീഠമാക്കുവോളം അവന്‍ കാത്തിരിക്കുന്നു"(ഹെബ്രാ: 10; 11- 13).
ഈ ബലിയെ ഏറ്റുപറയുന്ന ഏവര്‍ക്കും പാപമോചനം സൗജന്യമായി നല്‍കുക എന്നതായിരുന്നു ദൈവഹിതം! "എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിനുവേണ്ടി തന്റെ ഏകജാതനെ നല്കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്ഷപ്രാപിക്കാനാണ്. അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്റെ ഏകജാതന്റെ നാമത്തില്‍ വിശ്വസിക്കായ്കമൂലം, നേരത്തേതന്നെ ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നു. ഇതാണു ശിക്ഷാവിധി: പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്ധകാരത്തെ സ്നേഹിച്ചു"(യോഹ: 3; 16-19).
മാനവരക്ഷയുടെ മുഴുവന്‍ സന്ദേശവും ഈ കുറിക്കപ്പെട്ട വചനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മറ്റേതു വിധേനയെങ്കിലും രക്ഷ സാധ്യമാകുമോ എന്നത് ദൈവപുത്രന്റെ ഈ വാക്കുകളിലുണ്ട്. ചില മതക്കാര്‍ യേഹ്ശുവായെ പ്രവാചകനായും സാമൂഹിക പരിഷ്കര്‍ത്താവായുമൊക്കെ അംഗീകരിക്കുന്നുണ്ടാകാം. ദൈവത്തിന്റെ ഏകജാതന്‍ എന്നവിധത്തിലും രക്ഷയ്ക്കുള്ള ഏകമാര്‍ഗ്ഗം എന്നവിധത്തിലും അല്ലാതെയുള്ള വിശ്വാസത്തെ ഇവിടെ പരിഗണിക്കുന്നില്ല. ഇത്തരം അംഗീകരങ്ങള്‍ സാത്താന്‍ ഒരുക്കുന്ന കെണികളാണ്!
ബലിയുടെ എല്ലാ അനുഷ്ഠാനങ്ങളോടും കൂടിയായിരികണം യേഹ്ശുവാ അര്‍പ്പിക്കപ്പെടേണ്ടത്. ഒരു കുഞ്ഞാടിനെ കൊന്നു എന്നതുകൊണ്ട് അത് പാപപരിഹാരബലിയോ പ്രായശ്ചിത്തബലിയോ ആകുന്നില്ല. പ്രായശ്ചിത്തബലിയും പാപപരിഹാരബലി തന്നെയാണെന്ന് നിയമം അനുശാസിക്കുന്നു(ലേവ്യര്‍: 7; 7). യേഹ്ശുവാ അര്‍പ്പിച്ചത് ഇവ രണ്ടുമാണ്! ഈ ബലികള്‍ക്കുള്ള ആട് ഊനമറ്റതാവണമെന്ന്(കുറവുകളും ദോഷങ്ങളും ഇല്ലാത്തത്) നിര്‍ബന്ധമുണ്ട്. പുരോഹിതന്‍ ജനങ്ങളുടെ പാപങ്ങള്‍ ഈ ബലിമൃഗത്തിന്റെമേല്‍ ആരോപിക്കണം. നിയമത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള വിധത്തില്‍തന്നെ ബലിയര്‍പ്പണം നടന്നാല്‍ മാത്രമെ പാപപരിഹാരം സാധ്യമാകുകയുള്ളു. അതിനു സ്ഥലവും രീതികളുമെല്ലാം പ്രധാനപ്പെട്ടതാണ്.
ഈ കാര്യങ്ങളെല്ലാം സാത്താനു നന്നായി അറിയാമായിരുന്നതുകൊണ്ട് സമ്പൂര്‍ണ്ണമായൊരു ബലി സാധ്യമാകാതിരിക്കാന്‍ അവന്‍ ശ്രമിച്ചു. യേഹ്ശുവായുടെ ജനനകാലത്ത് ഹേറോദേസ് രാജാവിലൂടെ അവിടുത്തെ വധിക്കാന്‍ ശ്രമിച്ചതും പരസ്യജീവിതകാലത്ത് പലവട്ടം കല്ലെറിഞ്ഞുകൊല്ലാന്‍ ശ്രമിച്ചതുമെല്ലാം സാത്താന്റെ പ്രവൃത്തി തന്നെയായിരുന്നു. എപ്രകാരമാണ് കുഞ്ഞാട് അര്‍പ്പിക്കപ്പെടേണ്ടതെന്ന് മോശയിലൂടെ ദൈവം മുന്‍കൂട്ടി പ്രഖ്യാപിക്കപ്പെട്ടിരുന്നതിനാല്‍, ആ വിധത്തിലുള്ള ബലിയര്‍പ്പണം തടയുകയെന്നത് സാത്താന്റെ ഉത്തരവാദിത്വമായിരുന്നു എന്നതുതന്നെ ഇതിനു കാരണം!
യേഹ്ശുവായുടെ യാഗം നടന്നാല്‍ അതിലൂടെ നഷ്ടമാകുന്നത് സാത്താനു മനുഷ്യരുടെമേലുള്ള ആധിപത്യമാണ്! യേഹ്ശുവാ മരിച്ചു എന്നതുകൊണ്ടുമാത്രം ഒരുവനു രക്ഷ സാധ്യമാകുന്നില്ല. ഈ മരണത്തെയും അതുവഴിയുള്ള രക്ഷയെയും സ്വീകരിച്ച് ഏറ്റുപറയുന്നതിലൂടെയാണ് രക്ഷ അനുഭവവേദ്യമാകുന്നത്! അതുകൊണ്ടുതന്നെ, ഈ യാഗം നടന്നില്ലെന്ന് മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളിലാണ് ഇന്നവന്‍. അതിനുവേണ്ടിമാത്രം സാത്താന്‍ ഈ ഭൂമുഖത്ത് അവതരിപ്പിച്ച മതമാണ് ഇസ്ലാംമതം!
പരാജയപ്പെട്ടവന്റെ തന്ത്രം!
യേഹ്ശുവായുടെ കുരിശുമരണത്തിലൂടെ പരാജയപ്പെട്ടവന്‍ പിന്തിരിഞ്ഞുവെന്ന് ആരും ചിന്തിക്കരുത്. അങ്ങനെ ചിന്തിച്ചാല്‍ അത് വലിയ അപകടം വരുത്തിവയ്ക്കും. "നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റിനടക്കുന്നു"(1പത്രോ: 5; 8).
യേഹ്ശുവാ നമ്മുടെ പാപത്തിനു പരിഹാരമായി കുരിശില്‍ മരിച്ചുവെന്ന സത്യം മറച്ചുവയ്ക്കുകയും അവിടുത്തെ ദൈവപുത്ര സ്ഥാനത്തെ നിഷേധിക്കുകയുമാണ് സാത്താനിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിലൂടെ മനുഷ്യന്റെ രക്ഷയെ തടയുകയാണ് അവന്റെ ലക്ഷ്യം. യേഹ്ശുവാ വഴി ഒരു വ്യക്തി ദൈവവുമായി പുനരൈക്യപ്പെടുകയെന്നാല്‍ സാത്താനുമായുള്ള അവന്റെ ബന്ധം തകര്‍ക്കപ്പെടുക എന്നാണ് അര്‍ത്ഥം. പിശാചിന് ഒരുവന്റെമേലുള്ള സര്‍വ്വാധിപത്യം ഇല്ലാതാക്കി അവനെ ദൈവവുമായി അനുരഞ്ജിപ്പിക്കുന്ന കണ്ണി ദൈവപുത്രനായ യേഹ്ശുവായാണ്! അതുകൊണ്ട് യേഹ്ശുവായുമായി ഒരുവന്‍ ചേരാതിരിക്കേണ്ടത് പിശാചിന്റെ നിലനില്പിന് അനിവാര്യമായ കാര്യമാണ്.
യേഹ്ശുവായിലൂടെയുള്ള രക്ഷയെ തടയുന്നതിനായി ഏതുതരം തന്ത്രങ്ങളും പ്രയോഗിക്കാന്‍ സാത്താനും അവന്റെ ദൂതന്മാരും തയ്യാറകുന്നു എന്നതാണ് യഥാര്‍ത്ഥ്യം.
യേഹ്ശുവാ മരിച്ചിട്ടില്ലെന്നു പ്രഖ്യാപിച്ചാല്‍ ആദ്യകാലത്തെ ക്രൈസ്തവരുടെയിടയില്‍ സ്വീകാര്യമാവുകയില്ലെന്ന് അവനറിയാമായിരുന്നു. അതുകൊണ്ട് ഉത്ഥാനത്തെ നിഷേധിക്കുകയെന്ന തന്ത്രമാണ് അവന്‍ പ്രയോഗിച്ചത്. അതിനായി യഹൂദരിലൂടെയും റോമാക്കാരിലൂടെയും ശ്രമം നടത്തി. എന്നാല്‍, ക്രിസ്തീയത അതിവേഗം പടര്‍ന്നു പന്തലിക്കുന്ന കാഴ്ച അവനെ അസ്വസ്ഥനാക്കി. യേഹ്ശുവായുടെ ദൈവത്വത്തെ നിഷേധിക്കുന്ന പ്രചരണങ്ങളും സാത്താന്‍ അവന്റെ അനുയായികളിലൂടെ നടത്തിപ്പോന്നു. രക്ഷകനെ പ്രതീക്ഷിച്ചു കാത്തിരുന്ന യഹൂദരുടെയിടയില്‍ ഇത്തരം പ്രചരണങ്ങള്‍ വേണ്ടത്ര ഫലിച്ചില്ല.
ത്രിത്വത്തെ നിഷേധിക്കുന്ന പ്രത്യയശാസ്ത്രവുമായി ക്രൈസ്തവരുടെ ഇടയില്‍തന്നെ സ്വാധീനം ചെലുത്തുവാന്‍ പിശാച് പരിശ്രമിച്ചുകൊണ്ടിരുന്നു. യേഹ്ശുവായെ ദൈവപുത്രനായി അംഗീകരിക്കുന്നര്‍ക്കു മാത്രമേ ദൈവമക്കളുടെ സ്ഥാനത്തിന് അര്‍ഹതയുള്ളുവെന്ന് അവന്‍ നന്നായി അറിഞ്ഞിരുന്നതുകൊണ്ടാണ് ഇത്. വചനം ഇങ്ങനെ പറയുന്നു: "യേഹ്ശുവാ ദൈവപുത്രനാണെന്ന് ഏറ്റുപറയുന്നവനില്‍ ദൈവം വസിക്കുന്നു; അവന്‍ ദൈവത്തിലും വസിക്കുന്നു"(1യോഹ: 4; 15). കുറച്ചുകൂടി വ്യക്തമായി ഇത് സ്ഥിരീകരിക്കുന്ന വചനം ശ്രദ്ധിക്കുക: "യേഹ്ശുവായാണ് ക്രിസ്തുവെന്നു(മ്ശിഹാ) വിശ്വസിക്കുന്ന ഏവനും ദൈവത്തിന്റെ പുത്രനാണ്"(1യോഹ: 5; 1). ക്രിസ്തു വരുമെന്ന് യഹൂദര്‍ പ്രതീക്ഷിച്ചിരുന്നു. ആ ക്രിസ്തുവാണ് യേഹ്ശുവായെന്നു വിശ്വസിക്കാന്‍ യഹൂദരില്‍ പലര്‍ക്കും സാധിച്ചിരുന്നില്ല. അതിനാലാണ് അപ്പസ്തോലനായ യോഹന്നാനിലൂടെ പരിശുദ്ധാത്മാവ് ഇക്കാര്യം വ്യക്തമാക്കിയത്! ക്രിസ്തുവിനെ നിഷേധിക്കുന്ന എതിര്‍ക്രിസ്തുവിന്റെ ആത്മാവിനെക്കുറിച്ച് (Antichrist) കൂടുതല്‍ അവബോധം നല്‍കിയത് യോഹന്നാനായിരുന്നു.
യോഹന്നാനിലൂടെ അറിയിച്ച ഒരു വചനംകൂടി നോക്കുക: "പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാരോ അവനാണ് എതിര്‍ക്രിസ്തു. പുത്രനെ നിഷേധിക്കുന്നവനു പിതാവുമില്ല. പുത്രനെ ഏറ്റുപറയുന്നവനു പിതാവും ഉണ്ടായിരിക്കും"(1 യോഹ: 2; 22, 23 ). അതായത്, പുത്രനെ നിഷേധിച്ചുകൊണ്ട് ദൈവത്തെ വിളിച്ചാല്‍ അവിടുന്നു കേള്‍ക്കുകയില്ല. യേഹ്ശുവായുടെ മഹത്വീകരണത്തിനുശേഷം ദൈവം എന്തെങ്കിലും സ്വീകരിക്കുകയോ നല്‍കുകയോ ചെയ്യുന്നത് യേഹ്ശുവാ എന്ന നാമത്തിലൂടെ മാത്രമാണ്. അപ്പസ്തോലന്മാരുടെയും ക്രിസ്തീയസഭകളുടെയും എല്ലാ പ്രാര്‍ത്ഥനകളും യേഹ്ശുവായുടെ നാമത്തില്‍ സമര്‍പ്പിക്കുന്നത് ഇതിനാലാണ്. അല്ലാത്ത ഒരു യാചനകളും ദൈവം സ്വീകരിക്കുന്നില്ല. ദൈവത്തിന്റെ എല്ലാ സമ്പന്നതയുടെയും അധികാരം യേഹ്ശുവായ്ക്കു കൈമാറി എന്നതുകൊണ്ടാണിത്!
ഒരു ചെറിയ ഉദാഹരണത്തിലൂടെ ഇതു കുറച്ചുകൂടി വ്യക്തമാക്കാന്‍ ശ്രമിക്കാം. നമ്മള്‍ ഒരു യജമാനന്റെ കീഴില്‍ ജോലി ചെയ്യുകയാണെന്നിരിക്കട്ടെ. ജോലി സംബന്ധമായ കാര്യങ്ങളും വേതനം ലഭിക്കേണ്ടതായ ആവശ്യങ്ങളുമൊക്കെ യജമാനനുമായിട്ടാണ് സംസാരിക്കുന്നത്. ഈ യജമാനന്റെ എല്ലാറ്റിന്റെയും അവകാശം പുത്രനു കൈമാറ്റം ചെയ്തു കഴിഞ്ഞാല്‍ പിന്നീട് പുത്രനുമായിട്ടായിരിക്കണം നാം ഇടപെടേണ്ടത്. ഒരുപക്ഷെ നമ്മില്‍ ചിലര്‍ ഈ കൈമാറ്റം അറിഞ്ഞിട്ടുണ്ടാകില്ല. ഈ കാരണത്താല്‍ ഇവര്‍ പഴയതുപോലെ യജമാനന്റെ അടുക്കല്‍ വേതനത്തിനായി ചെന്നെന്നിരിക്കാം. ഇനിമുതല്‍ പുത്രനാണ് കാര്യങ്ങളെല്ലാം നോക്കുന്നതെന്നും അവന്റെ അടുക്കല്‍ ചെല്ലുവാനുമുള്ള ഉപദേശമായിരിക്കും പിതാവില്‍നിന്ന് അപ്പോള്‍ ലഭിക്കുന്നത്.
അതുപോലെ സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിന്റെയും അധികാരകൈമാറ്റം സംഭവിച്ചുകഴിഞ്ഞു! പുനരുത്ഥാനശേഷം യേഹ്ശുവാ പറയുന്നതു ശ്രദ്ധിക്കുക: "സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു"(മത്താ: 28; 18). നല്കപ്പെട്ടിരിക്കുന്നു എന്നു പറയുമ്പോള്‍ അതൊരു കൈമാറ്റമായി മനസ്സിലാക്കാം!
യജമാനനും ദാസനും തമ്മിലുള്ള ബന്ധമായിരുന്നു മുന്‍പ് ഉണ്ടായിരുന്നതെങ്കില്‍ ഈ അധികാരകൈമാറ്റത്തിലൂടെ പിതൃപുത്ര ബന്ധത്തിലേക്ക് നമ്മെ ഉയര്‍ത്തുകയും ചെയ്തു. വചനം ഇങ്ങനെയാണു പറയുന്നത്: "യേഹ്ശുവാ മ്ശിഹായിലുള്ള വിശ്വാസംവഴി നിങ്ങളെല്ലാവരും ദൈവപുത്രന്മാരാണ്. ക്രിസ്തുവിനോട് ഐക്യപ്പെടാന്‍വേണ്ടി സ്നാനം സ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല; നിങ്ങളെല്ലാവരും യേഹ്ശുവാ മ്ശിഹായില്‍ ഒന്നാണ്. നിങ്ങള്‍ ക്രിസ്തുവിനുള്ളവരാണെങ്കില്‍ അബ്രാഹത്തിന്റെ സന്തതികളാണ്; വാഗ്ദാനമനുസരിച്ചുള്ള അവകാശികളുമാണ്"(ഗലാ: 3; 26-29).
ഈ അവകാശങ്ങളൊക്കെ നാം സ്വീകരിക്കാതിരിക്കാന്‍ യഥാര്‍ത്ഥ സത്യങ്ങളെ മറച്ചുവച്ചുകൊണ്ട് കള്ളപ്രചരണങ്ങള്‍ നടത്തുകയാണ് സാത്താന്‍! യേഹ്ശുവാ ദൈവപുത്രനല്ലെന്നും കുരിശുമരണം നടന്നിട്ടില്ലെന്നും ദൈവത്തിനു പുത്രനെ സ്വീകരിക്കാന്‍ കഴിയില്ലെന്നും നാമെല്ലാം ഇപ്പോഴും അടിമകള്‍ തന്നെയാണെന്നും അവന്‍ പ്രചരിപ്പിക്കുന്നു. അതിനുവേണ്ടി അഞ്ച് നൂറ്റാണ്ടിലേറെ പണിപ്പെട്ട് സാത്താന്‍ തയ്യാറാക്കിയ പുസ്തകാണ് 'ഖുറാന്‍'!
ഇത് മനസ്സിലാകണമെങ്കില്‍ യേഹ്ശുവായെക്കുറിച്ചും അവിടുത്തെ കുരിശുമരണത്തെക്കുറിച്ചും ദൈവപുത്രസ്ഥാനത്തെക്കുറിച്ചും മുഹമ്മദ് ഖുറാനിലൂടെ പ്രചരിപ്പിച്ച നുണകള്‍ അറിഞ്ഞിരിക്കണം. ഈ ലേഖനത്തിന്റെ അന്ത്യത്തില്‍ അതു വ്യക്തമാക്കാം.
സത്യദൈവവും വ്യാജദൈവങ്ങളും സര്‍വ്വമതപ്രാര്‍ത്ഥനകളും!
ദൈവം ഒന്നേയുള്ളുവെന്ന് ചില മനുഷ്യരും സാത്താനും പറയുന്നു. ഏതു പേരില്‍ വിളിച്ചാലും ദൈവം വിളികേള്‍ക്കുമെന്നാണ് ഇവര്‍ പറയുന്നത്. ഇത് സാത്താന്റെ തലയില്‍ ഉദിച്ചതും അവന്‍ പ്രചരിപ്പിച്ചതുമായ ഒരു കപടസിദ്ധാന്തമാണെന്ന് പലരും തിരിച്ചറിഞ്ഞിട്ടില്ല. ഇത്തരം വിശ്വാസങ്ങളിലൂടെ മനുഷ്യകുലത്തിനു വന്നുഭവിക്കുന്ന അപകടങ്ങളില്‍നിന്ന് പിശാച് വിളവെടുക്കുകയാണെന്നു മറക്കരുത്.
ഇങ്ങനെയൊരു സിദ്ധാന്തം സത്യദൈവം നേരിട്ടോ അവിടുത്തെ പ്രവാചകന്മാരിലൂടെ അറിയിച്ചിട്ടില്ലെന്നു മാത്രമല്ല, ഇതു തെറ്റാണെന്നു പ്രഖ്യാപിച്ചിട്ടുമുണ്ട്. അഗ്നിയില്‍ ഇറങ്ങിവന്ന് പ്രവാചകശ്രേഷ്ഠനായ മോശയിലൂടെ നമുക്ക് ദൈവം നല്‍കിയ പ്രമാണങ്ങളില്‍ ആദ്യത്തേത് അറിയാത്തവരോ അജ്ഞത നടിക്കുന്നവരോ ആണ് ഇത്തരം വാദഗതികളുമായി ചുറ്റിത്തിരിയുന്നത്!
ഏറ്റവും അപകടകരമായ കാര്യം, ചില ക്രിസ്തീയ വൈദീകരും ആധുനിക ദൈവശാസ്ത്രമെന്ന പേരില്‍ ഇത്തരം അബദ്ധങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നതാണ്. ബുദ്ധിജീവികളായി സ്വയം നടിക്കുന്ന ഇവര്‍ ദൈവത്തെ ജ്ഞാനം അഭ്യസിപ്പിക്കുന്നവരാണെന്ന ധാരണയിലാണു ജീവിക്കുന്നത്. ജ്വലിക്കുന്ന അഗ്നിക്കുമദ്ധ്യേ സീനായ് മലയില്‍ ഇറങ്ങിവന്ന ദൈവത്തിന്, അറിവില്‍ പോരായ്മയുണ്ടായിരുന്നു എന്നാണോ ഇവര്‍ കരുതുന്നത്? പ്രമാണങ്ങളില്‍ പ്രഥമവും പ്രധാനവുമായി അവിടുത്തെ ചൂണ്ടുവിരലിനാല്‍ എഴുതിയത് ഇപ്രകാരമാണ്: "അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ മോചിപ്പിച്ചുകൊണ്ടുവന്ന നിന്റെ ദൈവമായ യാഹ്‌വെ ഞാണ്. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്"(നിയമം: 5; 6)(പുറ: 20; 1-3). മറ്റു പേരുകളില്‍ വ്യാജദൈവങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടാണല്ലോ യാഹ്‌വെ ഇങ്ങനെ പറഞ്ഞത്! മാത്രവുമല്ല, ഇസ്രായേല്‍ജനത്തെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന ദൈവമാണ് യഥാര്‍ത്ഥ ദൈവമെന്ന വെളിപ്പെടുത്തലും ഇതിലുണ്ട്.
ഇനിയുമൊരു സത്യംകൂടി ഈ കല്പനയില്‍ മറഞ്ഞിരിപ്പുണ്ട്; നിന്നെ ഈജിപ്തില്‍നിന്ന് മോചിപ്പിച്ചവന്‍ ഞാനാണെന്ന് ഓര്‍മ്മിപ്പിക്കുന്ന ദൈവം, വരാനിരിക്കുന്ന ഒരു അപകടത്തെക്കുറിച്ച് മുന്നറിയിപ്പു നല്‍കുകയായിരുന്നു. ഈ അവകാശവും പറഞ്ഞ് നമ്മെ വഞ്ചിക്കാന്‍ വ്യാജന്‍ വരുമെന്നതിന്റെ മുന്നറിയിപ്പായിരുന്നു അത്! നൂറ്റാണ്ടുകള്‍ക്കുശേഷം അല്ലാഹുവെന്ന വ്യാജന്‍ പ്രത്യക്ഷപ്പെടും എന്നതിന്റെ മുന്നറിയിപ്പ്!
ക്രൈസ്തവ മതമേലധികാരികള്‍ എല്ലാ ദേവന്മാരെയും ഒരേ വേദിയില്‍ അണിനിരത്തിക്കൊണ്ട് സര്‍വ്വമത പ്രാര്‍ത്ഥനകള്‍ നടത്തുന്നത് ഒന്നാം പ്രമാണത്തിന്റെ പരസ്യലംഘനമാണ്. മറ്റൊരു ദേവന്മാരെയും ആരാധിക്കരുതെന്നും അവയ്ക്കുമുന്നില്‍ പ്രണമിക്കരുതെന്നും കല്പിച്ച ദൈവത്തോടും അവിടുത്തെ പ്രമാണങ്ങളോടുമുള്ള നിന്ദനമാണിത്. സഭയുടെ അടിസ്ഥാന പ്രമാണമനുസരിച്ച് 'മഹറോന്‍' ശിക്ഷയര്‍ഹിക്കുന്ന മഹാപാപം! 'വേലിതന്നെ വിളവു തിന്നുമ്പോള്‍' ആരുണ്ടിവിടെ ചോദിക്കാന്‍!
പൌലോസ് അപ്പസ്തോലന്റെ ലേഖനങ്ങള്‍ പഠിച്ച് 'ഡോക്ടറേറ്റ്' നേടിയിട്ടുള്ളവരാണ് ക്രൈസ്തവസഭകളിലെ ദൈവശാസ്ത്രജ്ഞരില്‍ അധികംപേരും. ഇവരൊക്കെ പൌലോസ് വ്യക്തമാക്കിയ സത്യങ്ങളെ കണ്ടില്ലെന്നു നടിക്കുകയാണ്! "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്. നിങ്ങള്‍ പിശാചുക്കളുടെ പങ്കാളികളാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരേ സമയം യേഹ്ശുവായുടെയും പാനപാത്രവും പിശാചുക്കളുടെ പാനപാത്രവും കുടിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. യേഹ്ശുവായുടെ മേശയിലും പിശാചുക്കളുടെ മേശയിലും ഭാഗഭാക്കുകളാകാനും സാധിക്കുകയില്ല. യേഹ്ശുവായില്‍ നാം അസൂയ ഉണര്‍ത്തണമോ? നാം അവിടുത്തെക്കാള്‍ ശക്തരാണോ?"(1കോറി: 10; 20- 22). വിജാതിയര്‍ ദൈവങ്ങളായി കരുതി ആരാധിക്കുന്ന ദേവന്മാരെക്കുറിച്ച് ഇതിനേക്കാള്‍ വ്യക്തമായ ഒരു വെളിപ്പെടുത്തലിന്റെ ആവശ്യമില്ല.
ഈ അപ്പസ്തോലന്മാരാകുന്ന അടിത്തറയുടെമേല്‍ പണിതുയര്‍ത്തപ്പെട്ടതു തന്നെയല്ലേ അപ്പസ്തോലികസഭകള്‍? ഇവര്‍ കത്തിച്ചുതന്ന വിശ്വാസമല്ലേ തലമുറകള്‍ കൈമാറി ഇവിടെവരെ എത്തിയത്? വര്‍ത്തമാനകാല സഭകളെ കാണുമ്പോള്‍ സംശയം തോന്നുക സ്വാഭാവികം. സാത്താനാണെന്നു വ്യക്തമായി പറഞ്ഞുകൊണ്ടുതന്നെ വിജാതിയര്‍ സേവിക്കുന്ന കുട്ടിച്ചാത്തനെപ്പോലുള്ള മൂര്‍ത്തികള്‍ വേറെയുമുണ്ടെന്ന് മറക്കരുത്! എന്നിട്ടും എല്ലാം ഒന്നാണെന്നു പറയുന്ന 'തിയോളജി' മനോവയ്ക്ക് മനസ്സിലാകുന്നില്ല!
ഇസ്ലാംമതം എന്തിനുവേണ്ടി?
മോശയിലൂടെ ദൈവം അവതരിപ്പിച്ച നിയമങ്ങളും ജീവിതചര്യകളും മറ്റൊരു ശൈലിയില്‍ എഴുതിയുണ്ടാക്കുകയും അത് തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുകയും ചെയ്യുന്നതിലൂടെ സാത്താന്‍ വലിയൊരു പദ്ധതി മുന്നില്‍ കണ്ടിരുന്നു. സാത്താന്റെ സാമ്രാജ്യത്തിന്റെ അസ്ഥിവാരം തകര്‍ത്തുകൊണ്ട് യേഹ്ശുവാ മരിച്ച് ഉത്ഥാനം ചെയ്തു. യേഹ്ശുവായുടെ ഈ മരണത്തെയും ഉത്ഥാനത്തെയും സ്വീകരിച്ച് ഏറ്റുപറയുന്നവര്‍ക്കാണ് രക്ഷ സ്വന്തമാക്കാന്‍ കഴിയുന്നത്. യേഹ്ശുവാ ബലിയായി തീര്‍ന്നു എന്നതിലൂടെ മാനവകുലത്തിനു രക്ഷ കൈവന്നെങ്കിലും വ്യക്തിതലത്തില്‍ അത് ലഭ്യമാകണമെങ്കില്‍ സ്വമനസ്സോടെ സ്വീകരിക്കുകയെന്ന ഒരു കടമ്പകൂടിയുണ്ട്. അല്ലായിരുന്നുവെങ്കില്‍ ഈ രക്ഷയുടെ പ്രചരണദൌത്യം ശിഷ്യന്മാരെയും വിശ്വാസികളുടെ തലമുറയേയും ഏല്പിക്കേണ്ടിയിരുന്നില്ല.
യേഹ്ശുവാ മരിച്ചതുകൊണ്ട് ഇനി പാപമില്ല എന്നു ചിന്തിക്കുന്ന ചിലരെങ്കിലുമുണ്ട്. പാപമോചനത്തിനുള്ള അവസരം കൈവന്നു എന്നതാണ് പ്രധാനം. യേഹ്ശുവായുടെ മരണത്തെ പാപം ചെയ്യാനുള്ള 'ലൈസന്‍സ്' ആയി പരിഗണിക്കേണ്ടതില്ല. മറിച്ച്, പാപം ചെയ്യുന്നവന്റെമേലുള്ള സാത്താന്റെ ആധിപത്യത്തിന് അറുതിവന്നു എന്നതാണു സത്യം. അതായത് യേഹ്ശുവായുടെ മരണത്തിലൂടെ നീങ്ങിപ്പോയത് പാപത്തിന്റെ ആധിപത്യമാണ്; പാപമല്ല! യേഹ്ശുവായ്ക്കുശേഷവും പാപം ഈ ഭൂമുഖത്തുണ്ട്. എന്നാല്‍, പാപമോചനവും രക്ഷയും ആഗ്രഹിക്കുന്നവര്‍ക്ക് അതു സൗജന്യമായി നല്‍കാന്‍ യേഹ്ശുവായുണ്ട് എന്നതാണ് യഥാര്‍ത്ഥ്യം!
യേഹ്ശുവായുടെ മരണത്തിലൂടെ പാപം നശിപ്പിക്കപ്പെട്ടതിനാലും, യേഹ്ശുവാ എല്ലാ ജനതകള്‍ക്കുമുള്ള രക്ഷയായതിനാലും വിജാതിയര്‍ തല്‍സ്ഥിതി തുടര്‍ന്നുകൊണ്ടുതന്നെ പാപമോചനം സാധ്യമാകുമെന്ന് ചിന്തിക്കുന്നത് മൗഢ്യമാണ്.
പാപമോചനത്തിന്റെ അച്ചാരം യേഹ്ശുവാ ആണെങ്കിലും പാപത്തെക്കുറിച്ചുള്ള പശ്ചാത്താപവും രക്ഷയ്ക്കുള്ള ഏകമാര്‍ഗ്ഗം യേഹ്ശുവായാണെന്ന വിശ്വാസവും നമ്മിലുണ്ടാകേണ്ടത് അനിവാര്യമാണ്. നമുക്കുവേണ്ടിയുള്ള മോചനദ്രവ്യമായി യേഹ്ശുവാ സ്വയം അര്‍പ്പിച്ചിരിക്കുന്നതിനാല്‍ പരിഹാരം അവനാകുന്നു എന്നതാണ് രക്ഷയുടെ അടിസ്ഥാനം. പത്രോസിന്റെ ആദ്യത്തെ പ്രസംഗം കേട്ടവര്‍ അപ്പസ്തോലന്മാരോടു ചോദിക്കുന്നതും അതിന് ലഭിക്കുന്ന മറുപടിയും ഇതിന്റെ വ്യക്തത നമുക്കു നല്‍കുന്നുണ്ട്. "ഇതു കേട്ടപ്പോള്‍ അവര്‍ ഹൃദയം നുറുങ്ങി പത്രോസിനോടും മറ്റ് അപ്പസ്തോലന്മാരോടും ചോദിച്ചു: സഹോദരന്മാരേ, ഞങ്ങള്‍ എന്താണു ചെയ്യേണ്ടത്? പത്രോസ് പറഞ്ഞു: നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി യേഹ്ശുവാ മ്ശിഹായുടെ നാമത്തില്‍ സ്നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്കു ലഭിക്കും. ഈ വാഗ്ദാനം നിങ്ങള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കും വിദൂരസ്ഥര്‍ക്കും നമ്മുടെ ദൈവമായ യാഹ്‌വെ തന്റെ അടുക്കലേക്കു വിളിക്കുന്ന എല്ലാവര്‍ക്കും ഉള്ളതാണ്"(അപ്പ. പ്രവ: 2; 37-39). ഇന്നത്തെ ചില കപട അപ്പസ്തോലന്മാര്‍ പറയുന്നതുപോലെ, നിങ്ങള്‍ മര്യാദയ്ക്കു ജീവിച്ചാല്‍ മാത്രം മതിയെന്നല്ല അപ്പസ്തോലനായ പത്രോസ് അവരെ അറിയിച്ചത്.
പശ്ചാത്താപം ആദ്യത്തെ പടിയാണെന്ന് ഇവിടെ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, പാപമോചനം സാധ്യമാകുന്നത് ജ്ഞാനസ്നാനത്തിലൂടെ മാത്രമാണ്! അതായത്, ക്രിസ്തുവിനോട് ഐക്യപ്പെട്ട് സ്നാനം സ്വീകരിക്കുന്നതിലൂടെയാണ് ദൈവത്തിന്റെ വാഗ്ദാനം പ്രാപ്യമാകുന്നത്. മറ്റു മതക്കാര്‍ക്ക് പാപമോചനവും രക്ഷയുമുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരവും ഈ വചനത്തിലുണ്ട്. രക്ഷ ആഗ്രഹിക്കുന്ന ഏതൊരു മനുഷ്യനും ഇതില്‍നിന്നു വ്യത്യസ്ഥമായ ഒരു വഴിയും ദൈവം ഒരുക്കിയിട്ടില്ല. ഇനി അര്‍പ്പിക്കാന്‍ ദൈവത്തിനു മറ്റൊരു പുത്രനില്ല. തന്റെ ഏകജാതനെ അവിടുന്നു നല്‍കിക്കഴിഞ്ഞു!
രക്ഷയെക്കുറിച്ച് അല്പംകൂടി ആഴത്തില്‍ മനസ്സിലാക്കി തരുന്ന വചനം ശ്രദ്ധിക്കുക: "ആകയാല്‍, യേഹ്ശുവാ രക്ഷകനാണ് എന്നു അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു എന്ന് ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപ്രാപിക്കും. എന്തുകൊണ്ടെന്നാല്‍, മനുഷ്യന്‍ ഹൃദയംകൊണ്ടു വിശ്വസിക്കുകയും തന്മൂലം നീതികരിക്കപ്പെടുകയും ചെയ്യുന്നു. അവന്‍ അധരംകൊണ്ട് ഏറ്റുപറയുകയും തന്മൂലം രക്ഷപ്രാപിക്കുകയും ചെയ്യുന്നു"(റോമാ: 10; 9, 10). അതായത്, വിശ്വാസം ഏറ്റുപറയുന്നതിലൂടെ മാത്രമാണ് രക്ഷ പൂര്‍ണ്ണമാകുന്നത്.
ഈ സത്യങ്ങള്‍ ലോകത്തെ അറിയിച്ച എല്ലാവരെയും ക്രിസ്തീയതയുടെ ആരംഭംമുതല്‍ സാത്താന്‍ പീഡിപ്പിച്ചിട്ടുണ്ട്. ആദ്യകാലങ്ങളില്‍ റോമന്‍ ഭരണാധികാരികളെയാണ് ഇതിനായി അവന്‍ ഉപയോഗിച്ചത്. സാത്താന്റെ പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് സഭ വളരുന്നത് അവനെ കൂടുതല്‍ കോപാകുലനാക്കി. റോമില്‍ രാജകീയമതമായി ക്രിസ്തീയത ഉയര്‍ത്തപ്പെട്ടതിനുശേഷമാണ് പീഡനങ്ങള്‍ക്ക് അറുതിവന്നത്.
പിന്നീട് സാത്താന്‍ പുതിയ തന്ത്രവുമായിട്ടാണ് ക്രിസ്തീയതയെ നേരിട്ടത്. അതിനുവേണ്ടി ഒരുക്കിയ കൗശലം ഖുറാന്‍ വായിക്കുമ്പോള്‍ വ്യക്തമാകും. സഹോദരനെന്ന ഭാവത്തില്‍ കടന്നുകൂടി രക്ഷയെ തകര്‍ക്കുവാന്‍ മുഹമ്മദിലൂടെ സാത്താനൊരുക്കിയ നിഗൂഢത നാം മനസ്സിലാക്കിയിരിക്കേണ്ടത് അത്യാവശ്യമാണ്
ദൈവമായ യേഹ്ശുവായെ ഉന്നതനായ പ്രവാചകനാണെന്ന് പറയുന്നതിലൂടെ ചില ക്രൈസ്തവ'നാമധാരികളെ' സ്വാധീനിക്കാന്‍ മുഹമ്മദിനു കഴിഞ്ഞിട്ടുണ്ട്. ഈ രീതിയിലുള്ള കാപട്യത്തിലൂടെയാണ് അന്നുമിന്നും ഇസ്ലാം പ്രവര്‍ത്തിക്കുന്നത്. യേഹ്ശുവായെ പ്രവാചകനായി അംഗീകരിച്ചതിലൂടെ ചില ക്രിസ്ത്യാനികളെ തെറ്റിദ്ധരിപ്പിക്കാനും ഇസ്ലാമിനെ സഹോദരമതമായി ചിന്തിപ്പിക്കാനും സാധിച്ചു എന്നതാണു വസ്തുത! അതിനായി പിശാച് അവതരിപ്പിച്ച വ്യാജ കഥാപാത്രമായിരുന്നു ഈസാനബി! ഈ കാപട്യത്തിലൂടെ മുഹമ്മദും സാത്താനും ഭൂമുഖത്ത് വിതച്ചത് മനുഷ്യകുലത്തിനു മഹാവിപത്തായി മാറി.
ഖുറാനിലെ പൈശാചികത വ്യക്തമാക്കുന്ന അനേക കാര്യങ്ങള്‍ ഇതിനോടകം മനോവ പല ലേഖനങ്ങളിലൂടെ വായനക്കാരെ അറിയിച്ചിട്ടുണ്ട്. അതിനാല്‍, ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരണം ആവശ്യമുണ്ടെന്നു തോന്നുന്നില്ല. എന്നിരുന്നാലും യേഹ്ശുവായിലൂടെയുള്ള രക്ഷയെ നിഷേധിക്കുവാന്‍ സാത്താന്‍ കൌശലപൂര്‍വ്വം ഒരുക്കിയ 'കെണി' തിരിച്ചറിയുവാന്‍ സാധിക്കുന്ന രണ്ടു ഖുറാന്‍ വാക്യങ്ങള്‍ കുറിക്കേണ്ടിയിരിക്കുന്നു.
താന്‍ ദൈവപുത്രനാണെന്നു വെളിപ്പെടുത്തിയ യേഹ്ശുവായെയും അത് ഏറ്റുപറഞ്ഞ ക്രൈസ്തവരെയും അല്ലാഹുവിന്റെ പ്രവാചകന്‍ മുഹമ്മദ് ശപിക്കുന്നത് നോക്കുക! "പരമകാരുണികന്‍ ഒരു സന്താനത്തെ സ്വീകരിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞിരിക്കുന്നു. (അപ്രകാരം പറയുന്നവരേ,) തീര്‍ച്ചയായും നിങ്ങള്‍ ചെയ്തിരിക്കുന്നത് ഗുരുതരമായ ഒരു കാര്യമാകുന്നു. അത് നിമിത്തം ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, പര്‍വ്വതങ്ങള്‍ തകര്‍ന്ന് വീഴുകയും ചെയ്യുമാറാകും. (അതെ,) പരമകാരുണികന് സന്താനമുണ്ടെന്ന് അവര്‍ വാദിച്ചത് നിമിത്തം. സന്താനത്തെ സ്വീകരിക്കുക എന്നത് പരമകാരുണികന് അനുയോജ്യമാവുകയില്ല. ആകാശങ്ങളിലും ഭൂമിയിലുമുള്ള ഏതൊരാളും ഒരു ദാസനെന്ന നിലയില്‍ പരമകാരുണികന്റെ അടുത്ത് വരുന്നവന്‍ മാത്രമായിരിക്കും' (സുറ: 19; 88-93).
യേഹ്ശുവായുടെ ദൈവപുത്രസ്ഥാനത്തെ എതിര്‍ക്കാനായി എഴുതിയുണ്ടാക്കിയ ഒരു വാക്യം കൂടി നോക്കുക: "( നബിയേ) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും''(സുറ: 112: 1-4). ഈ നാല് വാക്യം മാത്രമേ നൂറ്റിപന്ത്രണ്ടാം അദ്ധ്യായത്തിലുള്ളൂ. ഈ ഒരുകാര്യം അറിയിക്കാന്‍ വേണ്ടിമാത്രം ഒരു അദ്ധ്യായംതന്നെ ഖുറാനില്‍ ഉണ്ടാക്കി! സാത്താനെ സംബന്ധിച്ചിടത്തോളം അത്രത്തോളം വേദനാകരമാണ് യേഹ്ശുവായുടെ ദൈവപുത്ര പദവി! മാത്രവുമല്ല, യേഹ്ശുവായിലൂടെ മനുഷ്യരെ ദൈവമക്കളുടെ സ്ഥാനത്തേക്ക് ഉയര്‍ത്തിയത് പിശാചിനും അവന്റെ പ്രവാചകനും ഒട്ടും സുഖിച്ചില്ല!
ഒരു വാക്യംകൂടി നോക്കുക: "ഉസൈര്‍ (എസ്രാ പ്രവാചകന്‍) ദൈവപുത്രനാണെന്ന് യഹൂദന്‍മാര്‍ പറഞ്ഞു. മസീഹ് (മിശിഹാ) ദൈവപുത്രനാണെന്ന് ക്രിസ്ത്യാനികളും പറഞ്ഞു. അതവരുടെ വായ കൊണ്ടുള്ള വാക്ക് മാത്രമാണ്. മുമ്പ് അവിശ്വസിച്ചവരുടെ വാക്കിനെ അവര്‍ അനുകരിക്കുകയാകുന്നു. അല്ലാഹു അവരെ ശപിച്ചിരിക്കുന്നു എങ്ങനെയാണവര്‍ തെറ്റിക്കപ്പെടുന്നത്?"(സുറ: 9; 30). അല്ലാഹുവെന്ന പിശാചിന്റെ ശാപം യാക്കോബിന്റെ സന്തതികള്‍ക്ക് ഏല്ക്കില്ലെന്ന യാഥാര്‍ത്ഥ്യം മണ്ടന്‍ മുഹമ്മദിന് അറിയില്ല!
ഇതിനേക്കാളെല്ലാം ഏറെ സാത്താനെ പ്രകോപിപ്പിച്ചത് യേഹ്ശുവായുടെ മരണമായിരുന്നു. അതുവഴിയാണല്ലോ അവന്റെ തല തകര്‍ക്കപ്പെട്ടത്. അതിനാല്‍, ഈ രക്ഷയില്‍നിന്ന് മനുഷ്യരെ വ്യതിചലിപ്പിക്കാന്‍ ക്രൂശീകരണത്തെ നിഷേധിക്കുക അവന് അനിവാര്യമായി. അതിനായി പ്രിയതോഴന്‍ മുഹമ്മദിനെക്കൊണ്ട് പ്രചരിപ്പിച്ച ശപിക്കപ്പെട്ട വാക്കുകള്‍ ഇപ്രകാരമാണ്; "അവര്‍ ഊറ്റംകൊണ്ടു:(ക്രിസ്ത്യാനികള്‍) 'മസീഹ് ഈസബ്നുമര്‍യമിനെ, ദൈവദൂതനെ (മറിയത്തിന്റെ പുത്രനെ) ഞങ്ങള്‍ വധിച്ചുകളഞ്ഞിരിക്കുന്നു.' സത്യത്തിലോ, അവരദ്ദേഹത്തെ വധിച്ചിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. പിന്നെയോ, സംഭവം അവര്‍ക്ക് അവ്യക്തമാവുകയത്രെ ഉണ്ടായത്. അദ്ദേഹത്തെക്കുറിച്ച് ഭിന്നാഭിപ്രായമുള്ളവരും സന്ദേഹത്തില്‍തന്നെയാകുന്നു. അവരുടെ പക്കല്‍ ആ സംഭവത്തെക്കുറിച്ച്, കേവലം ഊഹത്തെ പിന്തുടരുന്നതല്ലാതെ, ഒരറിവുമില്ല. അവര്‍ മസീഹിനെ ഉറപ്പായും വധിച്ചിട്ടില്ല. പ്രത്യുത അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു."(സുറ: 4: 157-159). മരണവും ഉത്ഥാനവും സ്വര്‍ഗ്ഗാരോഹണവുമെല്ലാം കണ്ടുസാക്ഷ്യപ്പെടുത്തിയ ശിഷ്യന്മാര്‍ ശപിക്കപ്പെട്ടവരാണെന്നാണ് ഈ ഭ്രാന്തന്‍ പറയുന്നത്.
ത്രിത്വൈകദൈവം എന്നു കേള്‍ക്കുന്നത് അല്ലാഹുവിനും(പിശാച്) അവന്റെ ദൂതനും സഹിക്കാവുന്നതില്‍ അപ്പുറമാണെന്ന് ഖുറാന്‍ വ്യക്തമാക്കുന്നത് നോക്കുക: "വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്. മര്‍യമിന്റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്റെ ദൂതനും, മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത് കൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക് നിങ്ങള്‍ പറയരുത്. നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍ (ഇതില്‍നിന്ന്) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി"(സുറ: 4: 171). യേഹ്ശുവായെ അല്ലാഹുവിന്റെ മകനായി ആരും അംഗീകരിക്കേണ്ട ആവശ്യമില്ല. അതിനു ഞങ്ങള്‍ വിട്ടുതരികയുമില്ല! അല്ലാഹുവെന്ന സാത്താന്‍ മച്ചനായിരിക്കുന്നതുതന്നെയാണ് കൂടുതല്‍ നല്ലത്!
മനുഷ്യരുടെ രക്ഷയെ തടഞ്ഞുനിര്‍ത്താനായി സാത്താന്‍ മരുഭൂമിയില്‍ നട്ടുവളര്‍ത്തിയ വിഷവൃക്ഷമായിരുന്നു മുഹമ്മദ്. ഇവന്റെ ജഡമോഹങ്ങളെ തൃപ്തിപ്പെടുത്താന്‍ നിയമങ്ങളുണ്ടാക്കി സാത്താന്‍ സന്തോഷിപ്പിക്കുകയും ചെയ്തു. സ്വന്തം വളര്‍ത്തുപുത്രന്റെ ഭാര്യയോട് അഭിനിവേശം തോന്നിയപ്പോള്‍ അവളെ തട്ടിയെടുക്കാന്‍ അല്ലാഹുവിന്റെ പേരില്‍ പുതിയ നിയമം ഉണ്ടാക്കിയതും ആറുവയസ്സുകാരി ആയിഷയോട് കാമം തോന്നിയപ്പോള്‍ അവളെ നേടാന്‍ വീണ്ടും നിയമം പുതുക്കിയതും മുഹമ്മദ് ആരാണെന്നതിനു തെളിവാണ്!
ഇസ്ലാംമതത്തെ ഈ ഭൂമിയില്‍ അവതരിപ്പിച്ചത് യേഹ്ശുവായെയും അവനിലൂടെയുള്ള ആത്മരക്ഷയേയും നിഷേധിക്കാന്‍ മാത്രമായിരുന്നു. ഈ സത്യം തിരിച്ചറിഞ്ഞില്ലെങ്കില്‍ വലിയ ആത്മീയ ദുരന്തമായിരിക്കും സംഭവിക്കുന്നത്. വിശ്വാസികളുടെയിടയില്‍ കൌശലപൂര്‍വ്വം കടന്നുകൂടി ഇന്നും ഈ മാലിന്യം വിസര്‍ജ്ജിക്കാന്‍ മുഹമ്മദിന്റെ അനുയായികള്‍ നടക്കുന്നുണ്ട്. യേഹ്ശുവാ മഹാനായ പ്രവാചകനാണെന്നു പറഞ്ഞുകൊണ്ട് അടുത്തുകൂടുന്ന എതിര്‍ക്രിസ്തുവിന്റെ ഈ അനുയായികളെ ജാഗ്രതയോടെ നേരിടണം! സമൂഹിക ബന്ധങ്ങളുടെ പേരിലും സൌഹാര്‍ദ്ദത്തിന്റെ പേരിലും അവരുടെ വാദങ്ങളെ അംഗീകരിക്കുന്നവര്‍ യേഹ്ശുവാ പറഞ്ഞ ഒരു വചനം ഓര്‍ക്കുക: "മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പില്‍ എന്നെ തള്ളിപ്പറയുന്നവനെ എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും തള്ളിപ്പറയും"(മത്താ: 10; 32, 33).
ബൈബിളിലെ സത്യങ്ങള്‍ക്കെതിരെ ആരെങ്കിലും പറഞ്ഞാല്‍ അവര്‍ക്കുമുമ്പില്‍ മൌനംപാലിക്കുന്നതും അവരുടെ വാക്കുകളോട് അനുഭാവം പ്രകടിപ്പിക്കുന്നതും യേഹ്ശുവായെ തള്ളിപ്പറയുന്നതിനു തുല്യമാണ്!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-