23 - 12 - 2017
അല്ലാഹുവിനെ നിഷേധിക്കുന്ന മതങ്ങള്‍ ഈ ഭൂമിയിലുണ്ട്. ഇതില്‍ പ്രധാനപ്പെട്ട മതമാണ് ക്രിസ്തുമതം. മുഹമ്മദ് പ്രഖ്യാപിച്ച അല്ലാഹുവിനെ പരിപൂര്‍ണ്ണമായി തള്ളിക്കളയാന്‍ ക്രിസ്ത്യാനികള്‍ക്ക് ആധികാരികമായ കാരണങ്ങളുണ്ട്. എന്നാല്‍, അല്ലാഹു എന്ന നാമത്തില്‍ മുഹമ്മദു പരിചയപ്പെടുത്തിയ കഥാപാത്രം ദൈവമല്ലെന്നു സ്ഥിരീകരിക്കുന്ന തെളിവുകള്‍ ഖുറാനിലുണ്ടെന്നതാണ് പലരും തിരിച്ചറിയാത്ത ഒരു സത്യം! ഈ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുക എന്ന ദൗത്യമാണ് മനോവ ഇവിടെ ഏറ്റെടുത്തിരിക്കുന്നത്. അതിനുമുമ്പ് ഒരു ആത്മപരിശോധന ക്രിസ്ത്യാനികള്‍ നടത്തണം. അതിനു ക്രിസ്ത്യാനികള്‍ തയ്യാറല്ലെങ്കില്‍ അവര്‍ക്കുവേണ്ടി മനോവ ഒരു പുനരാലോചന നടത്തുകയാണ്. ഇസ്ലാം ആരാധിക്കുന്ന അല്ലാഹുവിനെ തന്നെയാണ് ക്രിസ്ത്യാനികളും ആരാധിക്കുന്നത് എന്ന അബദ്ധചിന്ത ക്രിസ്ത്യാനികളുടെയിടയില്‍ പ്രചരിപ്പിക്കാന്‍ കത്തോലിക്കാസഭയിലെ ചില കുബുദ്ധികള്‍ ശ്രമിച്ചിട്ടുണ്ട്. കത്തോലിക്കാ മതബോധനഗ്രന്ഥംതന്നെ ഈ ദുരന്തം ദൈവജനത്തിനുമേല്‍ കെട്ടിവയ്ക്കാന്‍ രചിക്കപ്പെട്ടതാണ്.
എന്നാല്‍, ഇസ്ലാം എന്നത് പൈശാചികതയാണെന്നും അതില്‍ പ്രവേശിക്കുന്നവര്‍ തങ്ങളുടെ നിത്യശിക്ഷയാണ് സ്വയംവരിക്കുന്നത് എന്ന യാഥാര്‍ത്ഥ്യവും ദൈവജനത്തെ അറിയിക്കേണ്ടത് മനോവയുടെ ഉത്തരവാദിത്വമാണ്. മനോവ ഉയര്‍ത്തുന്ന സത്യവാദങ്ങളെ എതിര്‍ക്കാനായി മാത്രം ഇറങ്ങിത്തിരിച്ചിരിക്കുന്ന ചില വ്യക്തികളും സംഘങ്ങളുമുണ്ട്. ഇവരെ ആരെയും പരിഗണിക്കാന്‍ മനോവയ്ക്കു സമയമില്ല. ആയതിനാല്‍, സത്യം അറിയിക്കുന്നതിനായി മനോവ നേരിട്ടു വിഷയത്തിലേക്കു കടക്കുകയാണ്!
ഏതൊരു വിഷയത്തെയും സ്ഥിരീകരിക്കുന്നത് സാക്ഷ്യമൊഴികളുടെ അടിസ്ഥാനത്തിലാണ്. ബൈബിളില്‍ മാത്രമല്ല, യഹൂദരുടെ മതഗ്രന്ഥത്തിലും ഇസ്ലാമിക മതഗ്രന്ഥമായ ഖുറാനിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ബൈബിളിലെ വെളിപ്പെടുത്തല്‍ പരിശോധിച്ചതിനുശേഷം മറ്റു ഗ്രന്ഥങ്ങള്‍ നമുക്കു പരിശോധിക്കാം. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "രണ്ടുപേരുടെ സാക്ഷ്യം സത്യമാണെന്നു നിങ്ങളുടെ നിയമത്തില്‍ത്തന്നെ എഴുതിയിട്ടുണ്ടല്ലോ"(യോഹ: 8; 17). പൌലോസ് അപ്പസ്തോലനിലൂടെ ബൈബിളില്‍ ഇത് ആവര്‍ത്തിക്കുന്നുണ്ട്: "രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴികൂടാതെ ഒരു ശ്രേഷ്ഠനെതിരായുള്ള എന്തെങ്കിലും ആരോപണം സ്വീകരിക്കരുത്"(1തിമോത്തി: 5; 19). ഇതു ബൈബിളില്‍നിന്നുള്ള വെളിപ്പെടുത്തലുകളാണ്. യഹൂദരുടെ ഗ്രന്ഥത്തിലും ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. മോശയിലൂടെ ഇസ്രായേല്‍ ജനതയ്ക്കു നല്‍കിയ നിയമം ഇതാണ്: "രണ്ടോ മൂന്നോ സാക്ഷികള്‍ അവനെതിരായി മൊഴി നല്‍കിയെങ്കില്‍ മാത്രമേ അവനെ വധിക്കാവൂ. ഒരു സാക്ഷിയുടെ മാത്രം മൊഴിയില്‍ ആരും വധിക്കപ്പെടരുത്"(നിയമം: 17; 6). മോശയിലൂടെ നല്‍കപ്പെട്ട മറ്റൊരു നിയമം നോക്കുക: "തെറ്റിന്റെയോ കുറ്റത്തിന്റെയോ സത്യാവസ്ഥ തീരുമാനിക്കാന്‍ ഒരു സാക്ഷി പോരാ; രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴി വേണം"(നിയമം: 19; 15).
ഖുറാന്‍ ഇക്കാര്യത്തില്‍ എന്താണു പറയുന്നതെന്നു നമുക്കു പരിശോധിക്കാം. ഖുറാനിലെ അഞ്ചാമത്തെ അദ്ധ്യായമായ 'മാഇദ' യില്‍ നിന്നുതന്നെ രണ്ട് ആയത്തുകള്‍ നോക്കുക: "വിശ്വസിച്ചവരെ, നിങ്ങളിലാര്‍ക്കെങ്കിലും മരണമടുക്കുകയും വസിയ്യത്ത് ചെയ്യുകയുമാണെങ്കില്‍ നിങ്ങളില്‍നിന്നുള്ള നീതിമാന്മാരായ രണ്ടാളുകള്‍ അതിനു സാക്ഷ്യം വഹിക്കണം. നിങ്ങള്‍ യാത്രയിലായിരിക്കെയാണ് മരണവിപത്ത് നിങ്ങളെ ബാധിക്കുന്നതെങ്കില്‍ അപ്പോള്‍ അന്യരായ രണ്ടാളുകളെ സാക്ഷികളാക്കാവുന്നതാണ്"(സുറ: 5; 106). മറ്റൊരു ആയത്ത് ഇങ്ങനെയാണ്: "ഇനി അവര്‍(രണ്ടു സാക്ഷികള്‍) കുറ്റത്തിന് അവകാശികളായിട്ടുണ്ട് എന്ന് തെളിയുന്ന പക്ഷം കുറ്റം ചെയ്തിട്ടുള്ളത് ആര്‍ക്കെതിരിലാണോ അവരില്‍പെട്ട(പരേതനോട്) കൂടുതല്‍ ബന്ധമുള്ള മറ്റ് രണ്ടുപേര്‍ അവരുടെ സ്ഥാനത്ത്(സാക്ഷികളായി) നില്‍ക്കണം. എന്നിട്ട് അവര്‍ രണ്ടുപേരും അല്ലാഹുവിന്റെ പേരില്‍ ഇപ്രകാരം സത്യം ചെയ്ത് പറയണം: തീര്‍ച്ചയായും ഞങ്ങളുടെ സാക്ഷ്യമാകുന്നു ഇവരുടെ സാക്ഷ്യത്തേക്കാള്‍ സത്യസന്ധമായിട്ടുള്ളത്. ഞങ്ങള്‍ ഒരു അന്യായവും ചെയ്തിട്ടില്ല. അങ്ങനെ ചെയ്താല്‍ തീര്‍ച്ചയായും ഞങ്ങള്‍ അക്രമികളില്‍ പെട്ടവരായിരിക്കും"(സുറ: 5; 107). ഖുറാന്‍ പ്രഖ്യാപിച്ചിരിക്കുന്ന ഈ ആയത്തുകള്‍ അംഗീകരിക്കാന്‍ തയ്യാറായാല്‍ അല്ലാഹുവിന്റെ അസ്ഥിത്വമാണ് ഇല്ലാതാകുന്നത്!
അല്ലാഹുവിനെ സംബന്ധിച്ച് രണ്ടാമതൊരു സാക്ഷ്യമില്ല! ഉണ്ടെങ്കില്‍ അവര്‍ വെളിപ്പെടുത്തട്ടെ! അല്ലാഹു എന്ന ബിംബത്തെ മുഹമ്മദു മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മുഹമ്മദിന്റെ പ്രബോധനത്തെ വിശ്വാസത്തിലെടുത്താല്‍, മുഹമ്മദല്ലാതെ മറ്റൊരാളും അല്ലാഹുവിനെ കാണുകയോ സംവദിക്കുകയോ ചെയ്തിട്ടില്ല! അതായത്, അല്ലാഹുവുമായി ബന്ധമുണ്ടെന്നു പറയുന്ന മുഹമ്മദിന്റെ സാക്ഷ്യത്തില്‍നിന്നു മാത്രമാണ് അല്ലാഹു ലോകത്തിനു പരിചിതനായത്. ഖുറാനില്‍ മുഹമ്മദ് ഉയര്‍ത്തിയിട്ടുള്ള ന്യായവാദങ്ങള്‍ പരിഗണനയിലെടുത്താല്‍, അല്ലാഹുവിനെ മനുഷ്യന്‍ വിശ്വാസത്തിലെടുക്കേണ്ട ആവശ്യമില്ല. മൂന്നുപേരുടെ സാക്ഷ്യമില്ലാതെ ഒന്നും വിശ്വസിക്കരുതെന്നു പറഞ്ഞിരിക്കുന്നത് ഖുറാന്‍ മാത്രമല്ലെന്നു നാം കണ്ടു. ഖുറാന്‍തന്നെ അല്ലാഹുവിന്റെ അസ്ഥിത്വം നിഷേധിച്ചിരിക്കെ, അല്ലാഹുവിനെ ആരാധിക്കാന്‍ തയ്യാറാകുന്നവര്‍ പിശാചിനെയാണ് ആരാധിക്കുന്നത്!
മുഹമ്മദിന്റെ ഭാവനയില്‍ ജന്മംകൊണ്ട അല്ലാഹു!
യേഹ്ശുവായിലൂടെയുള്ള രക്ഷ നിഷേധിക്കാന്‍ സാത്താന്‍ രൂപംകൊടുത്ത ഒരു ആശയമാണ് ഇസ്ലാംമതം. അതിനായി, യാഹ്‌വെയുടെ പ്രവാചകന്മാരില്‍ ചിലരുടെ പേരുകളില്‍ അല്പസ്വല്പം മാറ്റങ്ങള്‍ വരുത്തി അവരെ അല്ലാഹുവിന്റെ പ്രവാചകഗണത്തില്‍ ചേര്‍ത്തു. യാഹ്‌വെ തന്നെയാണ് അല്ലാഹുവെന്നു തെറ്റിദ്ധരിപ്പിക്കാനുള്ള കൗശലമായിരുന്നു അത്! മുഹമ്മദ് പരിചയപ്പെടുത്തിയ അല്ലാഹുവിനെ കണ്ടിട്ടും കേട്ടിട്ടുമുള്ള ഏക വ്യക്തി അയാള്‍ മാത്രമാണ്. എന്നാല്‍, സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ ശബ്ദം ഇരുപതുലക്ഷം ഇസ്രായേല്‍ക്കാര്‍ കേട്ടു. അബ്രാഹം, ഇസഹാക്ക്, യാക്കോബ്, മോശ എന്നിവര്‍ക്കും മറ്റുചില പ്രവാചകന്മാര്‍ക്കും അവിടുത്തെ സാന്നിദ്ധ്യവും ലഭിച്ചു. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അവിടുത്തെ നാമവും അസ്തിത്വവും സ്വന്തം ജനത്തില്‍നിന്നു മറച്ചുവച്ചില്ല. അവിടുത്തെ ശബ്ദം കേള്‍ക്കാന്‍ അവര്‍ക്ക് അവസരം നല്‍കി.
ഇസ്രായേല്‍ ജനത്തിനു തന്നെ അനുഭവിച്ചറിയാന്‍ ദൈവമൊരുക്കിയ അവസരത്തെക്കുറിച്ച് ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബൈബിളില്‍നിന്നുള്ള ഈ സാക്ഷ്യം ശ്രദ്ധിക്കുക: "മൂന്നാംദിവസം പ്രഭാതത്തില്‍ ഇടിമുഴക്കവും മിന്നല്‍പ്പിണരുകളും ഉണ്ടായി. മലമുകളില്‍ കനത്ത മേഘം പ്രത്യക്ഷപ്പെട്ടു. കാഹളധ്വനി അത്യുച്ചത്തില്‍ മുഴങ്ങി. പാളയത്തിലുണ്ടായിരുന്ന ജനമെല്ലാം ഭയന്നു വിറച്ചു. ദൈവത്തെ കാണുന്നതിനുവേണ്ടി മോശ ജനത്തെ പാളയത്തിനു പുറത്തു കൊണ്ടുവന്നു; അവര്‍ മലയുടെ അടിവാരത്തില്‍ നിലയുറപ്പിച്ചു. യാഹ്‌വെ അഗ്നിയില്‍ ഇറങ്ങി വന്നതിനാല്‍ സീനായ്മല മുഴുവന്‍ ധൂമാവൃതമായി. ചൂളയില്‍നിന്നെന്നപോലെ അവിടെനിന്നു പുക ഉയര്‍ന്നുകൊണ്ടിരുന്നു. മല ശക്തമായി ഇളകിവിറച്ചു. കാഹളശബ്ദം ശക്തിപ്പെട്ടുകൊണ്ടേയിരുന്നു. മോശ സംസാരിക്കുകയും ദൈവം ഇടിമുഴക്കത്താല്‍ ഉത്തരം നല്‍കുകയും ചെയ്തു. യാഹ്‌വെ സീനായ് മലമുകളില്‍ ഇറങ്ങിവന്ന് മോശയെ മലമുകളിലേക്കു വിളിച്ചു. അവന്‍ കയറിച്ചെന്നു. അപ്പോള്‍ അവിടുന്ന് അരുളിച്ചെയ്തു: നീ ഇറങ്ങിച്ചെന്ന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കുക. അല്ലെങ്കില്‍ അവരില്‍ അനേകം പേര്‍ യാഹ്‌വെയെ കാണുന്നതിന് അതിര്‍ത്തി ലംഘിച്ച് അടുത്തുവരുകയും തത്ഫലമായി മരിക്കുകയും ചെയ്യും. യാഹ്‌വെയെ സമീപിക്കുന്ന പുരോഹിതന്മാരും തങ്ങളെത്തന്നെ ശുദ്ധീകരിക്കട്ടെ. അല്ലെങ്കില്‍, യാഹ്‌വെയുടെ കോപം അവരുടെമേല്‍ പതിക്കും. മോശ യാഹ്‌വെയോടു പറഞ്ഞു: സീനായ്മലയിലേക്കു കയറാന്‍ ജനങ്ങള്‍ക്കു കഴിയുകയില്ല. കാരണം, ചുറ്റും അതിര്‍ത്തി നിര്‍ണ്ണയിച്ച് മലയെ വിശുദ്ധസ്ഥലമായി പരിഗണിക്കാന്‍ അങ്ങുതന്നെ ജനങ്ങളോടു കല്പിച്ചിട്ടുണ്ടല്ലോ. അപ്പോള്‍, യാഹ്‌വെ മോശയോടു കല്പിച്ചു: നീ ഇറങ്ങിച്ചെന്ന് അഹറോനെയുംകൂട്ടി കയറിവരുക. എന്നാല്‍, പുരോഹിതന്മാരും ജനങ്ങളും അതിര്‍ത്തി ലംഘിച്ചു യാഹ്‌വെയെ സമീപിക്കാതിരിക്കട്ടെ. സമീപിച്ചാല്‍ യാഹ്‌വെയുടെ കോപം അവരുടെമേല്‍ പതിക്കും"(പുറ: 19; 16-24).
സത്യദൈവത്തിന്റെ സ്വരം ശ്രവിക്കുകയും സാന്നിദ്ധ്യം അനുഭവിക്കുകയും ചെയ്ത ജനമാണ് ഇസ്രായേല്‍ജനം! അതുപോലെതന്നെ, ആധുനിക ഇസ്രായേല്‍ അവിടുത്തെ മുഖം ദര്‍ശിക്കുക മാത്രമല്ല, അവിടുത്തെ സ്പര്‍ശിക്കുകയും ചെയ്തു. അപ്പസ്തോലനായ യോഹന്നാന്റെ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവംതന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്"(യോഹ: 1; 18). മറ്റൊരു വെളിപ്പെടുത്തല്‍ നോക്കുക: "ആദിമുതല്‍ ഉണ്ടായിരുന്നതും ഞങ്ങള്‍ കേട്ടതും സ്വന്തം കണ്ണുകൊണ്ടു കണ്ടതും സൂക്ഷിച്ചുവീക്ഷിച്ചതും കൈകൊണ്ടു സ്പര്‍ശിച്ചതുമായ ജീവന്റെ വചനത്തെപ്പറ്റി ഞങ്ങള്‍ അറിയിക്കുന്നു"(1 യോഹ: 1; 1). യേഹ്ശുവാ തന്നെയാണ് യാഹ്‌വെ എന്ന് തിരിച്ചറിഞ്ഞ ഭാഗ്യവാന്മാരുടെ കൂട്ടായ്മയാണു ക്രിസ്തീയത! യേഹ്ശുവാ ഇപ്രകാരം പ്രഖ്യാപിച്ചു: "ഞാനും പിതാവും ഒന്നാണ്"(യോഹ: 10; 30). ഇനിയുമുണ്ട് വെളിപ്പെടുത്തല്‍: "ഇക്കാലമത്രയും ഞാന്‍ നിങ്ങളോടുകൂടെയായിരുന്നിട്ടും പീലിപ്പോസേ, നീ എന്നെ അറിയുന്നില്ലേ? എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. പിന്നെ പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക എന്നു നീ പറയുന്നതെങ്ങനെ? ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്നു നീ വിശ്വസിക്കുന്നില്ലേ?"(യോഹ: 14; 9, 10). ക്രിസ്ത്യാനികള്‍ സ്പര്‍ശിച്ചറിഞ്ഞ ദൈവമാണ് യേഹ്ശുവാ!
സാക്ഷികളുടെ അനിവാര്യതയിലേക്കുതന്നെ ഈ ചര്‍ച്ചയെ തിരികെക്കൊണ്ടുവരാം. സാക്ഷിമൊഴികളില്ലാത്ത ഒന്നിനെയും വിശ്വാസത്തിലെടുക്കരുതെന്നു പ്രഖ്യാപിച്ചത് ബൈബിളിലെ ദൈവമായ സത്യദൈവമാണ്. അതിനാല്‍ത്തന്നെ, അവിടുന്ന് സ്വയം വെളിപ്പെടുത്തിയപ്പോള്‍ രണ്ടിലധികം സാക്ഷികളെ നമുക്കു നല്‍കി. സത്യദൈവത്തെ സംബന്ധിച്ചുള്ള ആദ്യത്തെ സാക്ഷികള്‍ അബ്രാഹവും ഇസഹാക്കും യാക്കോബുമാണ്. അവിടുത്തെ പ്രഖ്യാപനം ശ്രദ്ധിക്കുക: "നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യാഹ്‌വെ, അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു. ഇതാണ് എന്നേക്കും എന്റെ നാമധേയം"(പുറ: 3; 15). മൂന്നുപേരെ മുന്‍നിര്‍ത്തിയാണ് അവിടുന്ന് തന്നെത്തന്നെ വെളിപ്പെടുത്തിയത്. അവിടുത്തെ നാമം വെളിപ്പെടുത്താനും തയ്യാറായി. എന്നാല്‍, മുഹമ്മദിന്റെ ദൈവത്തിന്റെ പേര് അല്ലാഹു' എന്നായിരുന്നിട്ടും, അത് പേരാണെന്ന് അംഗീകരിക്കാന്‍ മുഹമ്മദ് തയ്യാറായില്ല. എന്തെന്നാല്‍, ആ പേര് വെളിപ്പെടുത്തുന്നതോടെ യാഹ്‌വെയുടെ നാമത്തില്‍ വിലസ്സാനുള്ള അവസരം എന്നേക്കുമായി ഇല്ലാതാകുമെന്ന് മുഹമ്മദിനറിയാം.
പാപപരിഹാരാര്‍ത്ഥം കടന്നുവന്ന യേഹ്ശുവായും തന്നെത്തന്നെ വെളിപ്പെടുത്തുമ്പോള്‍ മൂന്നുപേരുടെ സാക്ഷ്യമുണ്ടായിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അവിടുത്തെ ജനനത്തെപ്പറ്റിയുള്ള പ്രഖ്യാപനം നടത്തിയത് ദൈവദൂതനായ ഗബ്രിയേലായിരുന്നുവെന്ന് നമുക്കറിയാം. യേഹ്ശുവായുടെ ജനനത്തെക്കുറിച്ച് മൂന്നുപേരോടാണ് ദൂതന്‍ പ്രഖ്യാപനം നടത്തിയത്. അവര്‍ ഓരോരുത്തരെയും നമുക്കു പരിചയപ്പെടാം. ഈ വചനം നോക്കുക: "മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേഹ്ശുവാ എന്ന് പേരിടണം. അവന്‍ വലിയവന്‍ ആയിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും"(ലൂക്കാ: 1; 30-32). പരിശുദ്ധ കന്യകാമറിയത്തെ അറിയിച്ച സംഭവമാണ് നാമിവിടെ വായിച്ചത്. മറ്റൊരു സാക്ഷിയെ നോക്കുക: "ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍നിന്നാണ്. അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേഹ്ശുവാ എന്നു പേരിടണം. എന്തെന്നാല്‍, അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍നിന്നു മോചിപ്പിക്കും"(മത്താ: 1; 20, 21). മൂന്നാമത്തെ സാക്ഷികളെക്കുറിച്ച് ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: "ഹേറോദേസ് രാജാവിന്റെ കാലത്ത് യൂദായിലെ ബേത് ലേഹെമില്‍ യേഹ്ശുവാ ജനിച്ചപ്പോള്‍ പൗരസ്ത്യദേശത്തുനിന്നു ജ്ഞാനികള്‍ ജറുസലെമിലെത്തി. അവര്‍ അന്വേഷിച്ചു: എവിടെയാണ് യഹൂദന്മാരുടെ രാജാവായി ജനിച്ചവന്‍? ഞങ്ങള്‍ കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാന്‍ വന്നിരിക്കുകയാണ്"(മത്താ: 2; 1, 2).
യേഹ്ശുവായ്ക്ക് നാലാമതൊരു സാക്ഷ്യംകൂടി സ്വഗ്ഗത്തില്‍നിന്നു നിശ്ചയിച്ചിരുന്നു. നാലാമത്തെ സാക്ഷികള്‍ ആരെല്ലാമാണെന്നു നോക്കുക: "ആ പ്രദേശത്തെ വയലുകളില്‍, ആടുകളെ രാത്രി കാത്തുകൊണ്ടിരുന്ന ഇടയന്മാര്‍ ഉണ്ടായിരുന്നു. യാഹ്‌വെയുടെ ദൂതന്‍ അവരുടെ അടുത്തെത്തി. യാഹ്‌വെയുടെ മഹത്വം അവരുടെമേല്‍ പ്രകാശിച്ചു. അവര്‍ വളരെ ഭയപ്പെട്ടു. ദൂതന്‍ അവരോടു പറഞ്ഞു; ഭയപ്പെടേണ്ടാ. ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, രക്ഷകനായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു"(ലൂക്കാ: 2; 8-11). യേഹ്ശുവായുടെ ജനത്തിനു സാക്ഷികളായി മൂന്നു വ്യത്യസ്ഥ സമൂഹങ്ങളില്‍നിന്നുള്ള വ്യക്തികളെ ദൈവം തിരഞ്ഞെടുത്തു. യേഹ്ശുവായുടെ മാതാപിതാക്കളാണ് ഒന്നാമത്തെ സാക്ഷികളെങ്കില്‍, പൗരസ്ത്യദേശക്കാരായ ജ്ഞാനികളെയും ആട്ടിടയന്മാരെയും രണ്ടുംമൂന്നും സാക്ഷികളുടെ സംഘങ്ങളായി തിരഞ്ഞെടുത്തു! ഇതാണ് മേല്‍വിലാസമുള്ള ദൈവത്തിന്റെ രീതി. മറ്റുള്ളവരെ ഉപദേശിക്കുക മാത്രമല്ല, ഉപദേശങ്ങള്‍ സ്വയം പ്രാവര്‍ത്തികമാക്കുകയും ചെയ്ത ദൈവത്തെയാണ് ബൈബിളില്‍ നാം പരിചയപ്പെടുന്നത്!
യേഹ്ശുവാ അവിടുത്തെ ശുശ്രൂഷകളില്‍ വ്യാപൃതനായിരുന്നപ്പോള്‍, തന്റെ എല്ലാ പ്രവൃത്തികള്‍ക്കും സാക്ഷികളായി മൂന്നു വ്യക്തികളെ തിരഞ്ഞെടുത്തതായി നമുക്കു മനസ്സിലാക്കാന്‍ കഴിയും. യേഹ്ശുവായുടെ അസ്ഥിത്വം ലോകത്തിനു വെളിപ്പെടുത്തിയാല്‍ അത് അവിടുത്തെ രക്ഷാകര ദൗത്യത്തിനു വിഘാതമാകുമെന്ന് അവിടുത്തേക്ക് അറിയാമായിരുന്നു. ഇക്കാരണത്താല്‍, താന്‍ യഥാര്‍ത്ഥത്തില്‍ ആരായിരുന്നുവെന്ന് ലോകത്തിനു വെളിപ്പെടുത്തിയില്ല. താന്‍ ക്രിസ്തുവാണെന്ന യാഥാര്‍ത്ഥ്യം യഹൂദര്‍ തിരിച്ചറിഞ്ഞാല്‍, അനിവാര്യമായ ക്രൂശീകരണം തടയപ്പെടും. എന്നാല്‍, സകലതും പൂര്‍ത്തിയായതിനുശേഷം ലോകത്തിനു മുന്‍പില്‍ സത്യത്തിനു സാക്ഷിയാകേണ്ടതിനായി മൂന്നുപേരെ അവിടുന്ന് തിരഞ്ഞെടുത്തു. പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നിവരായിരുന്നു അവര്‍. താബോര്‍മലയില്‍ വച്ച് യേഹ്ശുവാ രൂപാന്തരപ്പെട്ടപ്പോഴും ഇവര്‍ മൂവരും സാക്ഷികളായി. ആ സംഭവം ബൈബിളില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "യേഹ്ശുവാ, ആറു ദിവസം കഴിഞ്ഞ് പത്രോസ്, യാക്കോബ്, അവന്റെ സഹോദരന്‍ യോഹന്നാന്‍ എന്നിവരെമാത്രം കൂട്ടിക്കൊണ്ട് ഒരു ഉയര്‍ന്ന മലയിലേക്കുപോയി. അവന്‍ അവരുടെ മുമ്പില്‍ വച്ചു രൂപാന്തരപ്പെട്ടു. അവന്റെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങി. അവന്റെ വസ്ത്രം പ്രകാശംപോലെ ധവളമായി. മോശയും ഏലിയായും അവനോടു സംസാരിക്കുന്നതായി അവര്‍ കണ്ടു"(മത്താ: 17; 1-3).
തന്റെ രൂപാന്തരീകരണത്തിനു സാക്ഷികളാകാന്‍ മൂന്നുപേരെ യേഹ്ശുവാ തിരഞ്ഞെടുത്തത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. എന്തെന്നാല്‍, സ്വര്‍ഗ്ഗത്തില്‍നിന്ന് യേഹ്ശുവായെ സംബന്ധിച്ചുള്ള സുപ്രധാനമായ പ്രഖ്യാപനമുണ്ടാകുമ്പോള്‍, അതിനു സാക്ഷികളായി മൂന്നാള്‍ അനിവാര്യമായിരുന്നു. സ്വര്‍ഗ്ഗത്തില്‍നിന്നുള്ള പ്രഖ്യാപനം എന്തായിരുന്നുവെന്നു നോക്കുക: "അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ശോഭയേറിയ ഒരു മേഘം വന്ന് അവരെ ആവരണംചെയ്തു. മേഘത്തില്‍നിന്ന്‍ ഇങ്ങനെയൊരു സ്വരമുണ്ടായി: ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. ഇവന്റെ വാക്കു ശ്രവിക്കുവിന്‍. ഇതു കേട്ട ക്ഷണത്തില്‍ ശിഷ്യന്മാര്‍ കമിഴ്ന്നുവീണു; അവര്‍ ഭയവിഹ്വലരായി"(മത്താ: 17; 5, 6). യേഹ്ശുവാ ദൈവമാണെന്ന സത്യത്തിനു സാക്ഷികളായി മൂന്നുപേരെ ദൈവം നിയോഗിച്ചു. ഇതിലൂടെ യേഹ്ശുവായെ സംബന്ധിച്ചുള്ള ആധികാരികതയാണ് സ്ഥിരീകരിക്കപ്പെടുന്നത്. അവിടുത്തെ രക്ഷാകര ദൗത്യത്തിലെ ഓരോ ഘട്ടങ്ങളും മൂന്നുപേരുടെ സാക്ഷ്യത്താല്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളതാണ്.
യേഹ്ശുവായ്ക്ക് വഴിയൊരുക്കാനായി നിയുക്തനായത് സ്നാപകയോഹന്നാനാണെന്നു നമുക്കറിയാം. യോഹന്നാനു തന്റെ ദൗത്യത്തെക്കുറിച്ചു വ്യക്തമായ ബോധ്യമുണ്ടായിരുന്നുവെങ്കിലും, താന്‍ വഴിയൊരുക്കേണ്ടത് ആര്‍ക്കുവേണ്ടിയാണെന്ന് അവന്‍ അറിഞ്ഞിരുന്നില്ല. അതായത്, ആരാണ് മ്ശിഹാ എന്ന് യോഹന്നാന്‍ അറിഞ്ഞിരുന്നില്ല. ആയതിനാല്‍, മ്ശിഹായെ തിരിച്ചറിയാന്‍ ഒരു അടയാളം അവനു ദൈവം വാഗ്ദാനം ചെയ്തിരുന്നു. എന്തായിരുന്നു ആ അടയാളമെന്നു നോക്കുക: "ആത്മാവ് പ്രാവിനെപ്പോലെ സ്വര്‍ഗ്ഗത്തില്‍നിന്ന്‍ ഇറങ്ങിവന്ന് അവന്റെമേല്‍ ആവസിക്കുന്നത് താന്‍ കണ്ടു എന്നു യോഹന്നാന്‍ സാക്ഷ്യപ്പെടുത്തി. ഞാന്‍ അവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍, ജലംകൊണ്ടു സ്നാനം നല്‍കാന്‍ എന്നെ അയച്ചവന്‍ എന്നോടു പറഞ്ഞിരുന്നു: ആത്മാവ് ഇറങ്ങിവന്ന് ആരുടെമേല്‍ ആവസിക്കുന്നത് നീ കാണുന്നുവോ, അവനാണു പരിശുദ്ധാത്മാവുകൊണ്ടു സ്നാനം നല്‍കുന്നവന്‍. ഞാന്‍ അതു കാണുകയും ഇവന്‍ ദൈവപുത്രനാണ് എന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു"(യോഹ: 1; 32-34). യേഹ്ശുവായിലെ ദൈവത്വം സ്വര്‍ഗ്ഗത്തില്‍നിന്നു വെളിപ്പെടുത്തപ്പെട്ടതാണ്. പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നിവരെക്കൂടാതെ, സ്വര്‍ഗ്ഗത്തില്‍നിന്നുള്ള പ്രഖ്യാപനത്തിനു സ്നാപക യോഹന്നാനും സാക്ഷിയായി. യേഹ്ശുവായുടെ സ്നാനവേളയില്‍ സ്വര്‍ഗ്ഗത്തില്‍നിന്നുള്ള സ്വരം ഇപ്രകാരമാണ് സ്നാപകന്‍ ശ്രവിച്ചത്: "സ്നാനം കഴിഞ്ഞയുടന്‍ യേഹ്ശുവാ വെള്ളത്തില്‍നിന്നു കയറി. അപ്പോള്‍ സ്വര്‍ഗ്ഗം തുറക്കപ്പെട്ടു. ദൈവാത്മാവ് പ്രാവിന്റെ രൂപത്തില്‍ തന്റെമേല്‍ ഇറങ്ങിവരുന്നത് അവന്‍ കണ്ടു. ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന് ഒരു സ്വരം സ്വര്‍ഗ്ഗത്തില്‍നിന്നു കേട്ടു"(മത്താ: 3; 16, 17).
യേഹ്ശുവാ ആരാണെന്നു സ്ഥിരീകരിച്ചത് സ്വര്‍ഗ്ഗത്തില്‍നിന്നാണ്. സ്വര്‍ഗ്ഗത്തിലെ ദൈവം ഒന്നും മറച്ചുവയ്ക്കുന്നില്ല. ദൈവം സത്യമായിരിക്കുന്നതുകൊണ്ടുതന്നെ, അവിടുത്തെ പ്രവൃത്തികളില്‍ കാപട്യമില്ലെന്നും, ഓരോ പ്രവൃത്തികളും പകല്‍പ്പോലെ സുതാര്യമാണെന്നും നാം മനസ്സിലാക്കിയിരിക്കണം. എന്നാല്‍, ദൈവത്തിന്റെ രീതികളില്‍നിന്നു നേരേ വിപരീതമായ രീതിയാണു സാത്താന്‍ അവലംബിക്കുന്നത്. അവന്‍ ഒരിക്കലും സാക്ഷികളുടെ മുന്നില്‍ പ്രത്യക്ഷപ്പെടില്ല. ഹവ്വാ തനിച്ചായിരുന്നപ്പോള്‍ സാത്താന്‍ അവളെ സമീപിക്കുകയും, തന്റെ ഉപദേശങ്ങള്‍ക്ക് അവളെ ഇരയാക്കുകയും ചെയ്തു. അതുപോലെതന്നെ, മരുഭൂമിയില്‍ തനിച്ചായിരുന്നപ്പോഴാണ് സാത്താന്‍ യേഹ്ശുവായെ സമീപിച്ചത്! രണ്ടോ അതിലധികമോ ആളുകള്‍ ഒരുമിച്ചു ചേരുന്നിടത്ത് സാത്താന്‍ കടന്നുവന്ന് ഉപദേശങ്ങള്‍ നല്‍കുകയില്ല! മനുഷ്യന്‍ തനിച്ചായിരിക്കുമ്പോഴാണ് പ്രലോഭകന്‍ അവനെ സമീപിക്കുകയും, പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നത്. പല പാപങ്ങളും ഉടലെടുക്കുന്നത് ഏകാന്തതയില്‍നിന്നാണ്. ആയതിനാല്‍, ദൈവം ഇപ്രകാരം അരുളിച്ചെയ്തു: "മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; അവന് ചേര്‍ന്ന ഇണയെ ഞാന്‍ നല്‍കും"(ഉത്പ: 2; 18). സത്യദൈവത്തിന്റെ ചിന്തകളും പ്രവൃത്തികളും ഇപ്രകാരമായിരിക്കുന്നതുകൊണ്ടുതന്നെ, യേഹ്ശുവായുടെ രീതികളും ഇപ്രകാരംതന്നെയാണ്.
യേഹ്ശുവാ അവിടുത്തെ ശുശ്രൂഷകള്‍ക്കായി ശിഷ്യന്മാരെ അയച്ചപ്പോഴും ഈരണ്ടുപേരെ വീതമാണ് അയച്ചത്. ബൈബിള്‍ വെളിപ്പെടുത്തുന്നതു ശ്രദ്ധിക്കുക: "അനന്തരം, യേഹ്ശുവാ വേറെ എഴുപത്തിരണ്ടു പേരെ തിരഞ്ഞെടുത്ത്, താന്‍ പോകാനിരുന്ന എല്ലാ പട്ടണങ്ങളിലേക്കും നാട്ടിന്‍പുറങ്ങളിലേക്കും ഈരണ്ടുപേരായി അവരെ തനിക്കുമുമ്പേ അയച്ചു"(ലൂക്കാ: 10; 1). തനിച്ചായിരിക്കുമ്പോള്‍ സാത്താനു സ്വാധീനിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നു മാത്രമല്ല, ഒരുവന്‍ മാത്രം നല്‍കുന്ന സാക്ഷ്യത്തിനു നിയമസാധുതയുമില്ല. സുവിശേഷം പ്രസംഗിക്കുമ്പോഴും ഒന്നിലധികം ആളുകളുടെ സാക്ഷ്യത്തിലൂടെ ഓരോ വചനങ്ങളും സ്ഥിരീകരിക്കപ്പെടണം. ബൈബിളിലെ വചനംപോലും ഇണവചനങ്ങളാലാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഈ വെളിപ്പെടുത്തല്‍ നോക്കുക: "യാഹ്‌വെയുടെ ഗ്രന്ഥത്തില്‍ കണ്ടുപിടിച്ചു വായിക്കുക. ഇവയിലൊന്നും കാണാതിരിക്കുകയില്ല. ഒന്നിനും ഇണയില്ലാതിരിക്കുകയില്ല. എന്തെന്നാല്‍, യാഹ്‌വെയുടെ അധരങ്ങള്‍ കല്പിക്കുകയും അവിടുത്തെ ആത്മാവ് അവയെ ഒരുമിച്ചുകൂട്ടുകയും ചെയ്തിരിക്കുന്നു"(ഏശയ്യാ: 34; 16).
സത്യദൈവത്തിനു തന്നെത്തന്നെ സാക്ഷികളുടെ മുന്‍പില്‍ വെളിപ്പെടുത്താന്‍ യാതൊരു മടിയുമില്ല. മനുഷ്യന്റെ ചോദ്യങ്ങളില്‍നിന്ന്‍ ഓടിയൊളിക്കുന്ന രീതിയും അവിടുത്തെക്കില്ല. അങ്ങയുടെ പേരെന്ത് എന്ന മോശയുടെ ചോദ്യത്തിന് ഉത്തരമായി അവിടുന്ന് തന്റെ പരിശുദ്ധമായ നാമം വെളിപ്പെടുത്തി. ഇസ്രായേലിനു മുഴുവന്‍ അവിടുത്തെ സ്വരം കേള്‍പ്പിക്കുകയും ചെയ്തു! സാത്താന്റെ രീതി തികച്ചും വ്യത്യസ്ഥമാണെന്നു നാം മനസ്സിലാക്കി. അവന്റെ പ്രവര്‍ത്തനങ്ങളെല്ലാം നിഗൂഢമാണെന്നു നാം തിരിച്ചറിയുകയും ചെയ്തു. വിഗ്രഹാരാധകരുടെ ആരാധനകള്‍ ഏറ്റുവാങ്ങാന്‍ അവന്‍ വിഗ്രഹങ്ങള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്നു. സത്യദൈവത്തിനല്ലാതെ, അര്‍പ്പിക്കപ്പെടുന്ന എല്ലാ ആരാധനകളും ആസ്വദിക്കുന്നത് പിശാചായാതുകൊണ്ടാണ്, വിജാതിയര്‍ ബലിയര്‍പ്പിക്കുന്നത് പിശാചിനാണെന്നു പൗലോസ് മുന്നറിയിപ്പു നല്‍കിയത്. അപ്പസ്തോലന്‍ വെളിപ്പെടുത്തിയത് ഇപ്രകാരമാണ്: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല"(1 കോറി: 10; 20). മറഞ്ഞിരുന്ന് ആരാധനകള്‍ സ്വീകരിക്കുന്ന കൗശലക്കാരനായാതുകൊണ്ട്, ദൈവത്തിനല്ലാത്ത മുഴുവന്‍ ആരാധനകളും അവനില്‍ എത്തിച്ചേരുന്നു. എല്ലാത്തരം വിഗ്രഹാരാധനകളും അപകടകരമാകുന്നത് ഇക്കാരണത്താലാണ്!
ദൈവത്തിന്റെയും പിശാചിന്റെയും വ്യത്യസ്തമായ ശൈലികള്‍ നാം മനസ്സിലാക്കി. ഇനി അല്ലാഹുവിനെയും മുഹമ്മദിനെയും പരിചയപ്പെടാം. അല്ലാഹുവിന് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുമായി എന്തെങ്കിലും പൊരുത്തമുണ്ടോ? ഇല്ലെന്നു മാത്രമല്ല, പിശാചിന്റെ എല്ലാ സ്വഭാവങ്ങളും അല്ലാഹുവില്‍ സമന്വയിക്കുന്നതായി കാണാന്‍ കഴിയും! ഇക്കാര്യത്തില്‍ വ്യക്തത കൈവരുന്നതിനായി ചില ഉദാഹരണങ്ങള്‍ പരിശോധിക്കാം. വ്യഭിചാരം ചെയ്യരുതെന്ന് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ കല്പിച്ചിട്ടുണ്ട്. ഈ കല്പനയെ കൂടുതല്‍ കാര്‍ക്കശ്യത്തോടെ സ്ഥിരപ്പെടുത്താന്‍ യേഹ്ശുവാ തയ്യാറായി. അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: "വ്യഭിചാരം ചെയ്യരുത് എന്നു കല്പിച്ചിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു"(മത്താ: 5; 27, 28). യാഹ്‌വെയില്‍നിന്നുതന്നെയാണ് യേഹ്ശുവാ വന്നിരിക്കുന്നതെന്ന് ഇതിലൂടെ നമുക്കു വ്യക്തമാകും. വ്യഭിചാരത്തിന്റെ മലിനതയെ സംബന്ധിച്ചുള്ള അനേകം വചനങ്ങള്‍ ബൈബിളിലുണ്ട്. എന്നാല്‍, അല്ലാഹുവിന്റെ പ്രബോധനമായി മുഹമ്മദു പറയുന്നതു നോക്കുക: "യുദ്ധത്തില്‍ അടിമകളായി പിടിച്ചിരിക്കുന്ന സ്ത്രീകളെ എന്തും ചെയ്യാന്‍ അല്ലാഹു അനുവദിച്ചിരിക്കുന്നു"(സുറ: 4; 24). ഹദീസില്‍ ഇപ്രകാരം ഉപദേശിച്ചിരിക്കുന്നു: "അവരെ ഭര്‍ത്താക്കന്മാര്‍ക്കു വിട്ടുകൊടുക്കുന്നതിനുമുമ്പ് അവരെ ബലാല്‍സംഘം ചെയ്യുവിന്‍"(സഹിമുസ്ലിം: ബുക്ക് 8, ഹദീസ് നമ്പര്‍: 33; 71). യുദ്ധത്തില്‍ പിടിക്കപ്പെടുന്ന സ്ത്രീകളോടു സ്വീകരിക്കേണ്ട നടപടികളാണ് ഇവിടെ ഉപദേശിച്ചിരിക്കുന്നത്. യുദ്ധത്തില്‍ പിടിക്കപ്പെടുന്ന സ്ത്രീകളോടു പുലര്‍ത്തേണ്ട മാന്യതയെക്കുറിച്ചു യാഹ്‌വെയുടെ ഉപദേശം എന്താണെന്നു നോക്കുക: "അവരുടെയിടയില്‍ സുന്ദരിയായ ഒരു സ്ത്രീയെ കാണുകയും അവളില്‍ നിനക്കു താത്പര്യം ജനിക്കുകയും അവളെ ഭാര്യയായി സ്വീകരിക്കാന്‍ ആഗ്രഹിക്കുകയും ചെയ്താല്‍, അവളെ നിന്റെ വീട്ടിലേക്കു കൊണ്ടുവരുകയും, ഒരുമാസത്തേക്ക് മാതാപിതാക്കളെയോര്‍ത്ത് വിലപിക്കാന്‍ അവസരം കൊടുക്കുകയും വേണം. പിന്നീട് അവളെ വിവാഹം ചെയ്യണം"(നിയമം: 21; 11-13).
സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെയും അവിടുത്തെ അഭിഷിക്തനായ യേഹ്ശുവായുടെയും തമ്മില്‍ പരിശുദ്ധിയിലുള്ള സമാനതയും, അല്ലാഹുവിലെ പൈശാചികതയാണ് ഇവിടെയെല്ലാം വെളിപ്പെടുന്നത്. ഈ അല്ലാഹു തന്നയാണ് യാഹ്‌വെ എന്ന് പ്രഖ്യാപിക്കാന്‍ തക്കവിധം പൈശാചികതയാല്‍ നിറഞ്ഞ നേതാക്കന്മാര്‍ ക്രൈസ്തവ സഭകളുടെ നേതൃത്വം ഏറ്റെടുത്തുവെന്നതാണ് ക്രിസ്തീയത ഇന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥങ്ങളില്‍പ്പോലും ഈ പൈശാചിക ആശയം കടന്നുകൂടിയിരിക്കുന്നു.
യാഹ്‌വെയുടെ പ്രവാചകന്മാര്‍!
സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അയച്ച പ്രവാചകന്മാര്‍ക്ക് ചില സവിശേഷമായ സമാനതകളുണ്ട്. ഈ പ്രവാചകന്മാരെല്ലാവരും മോശയുടെ നിയമങ്ങള്‍ മുറുക്കെപ്പിടിച്ചു എന്നതാണ് ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന സവിശേഷത. മോശയുടെ നിയമത്തില്‍നിന്നു ദൈവജനവും ഭരണാധികാരികളും വ്യതിചലിക്കുമ്പോള്‍, അവരെ തിരുത്താനും നേര്‍വഴിക്കു നടത്താനും യാഹ്‌വെയുടെ പ്രവാചകന്മാര്‍ അഭിഷിക്തരാകുന്നു. മോശയുടെ നിയമത്തില്‍നിന്നു വ്യതിചലിച്ച പ്രബോധനങ്ങളുമായി കടന്നുവന്ന ഒരു പ്രവാചകനെപ്പോലും ബൈബിളില്‍ കണ്ടെത്താന്‍ കഴിയില്ല. സത്യത്തില്‍നിന്നു വ്യതിചലിച്ചു കടന്നുവരാന്‍ സാധ്യതയുള്ള പ്രവാചകന്മാരോടു നാം സ്വീകരിക്കേണ്ട നിലപാട് എന്തായിരിക്കണമെന്ന പ്രബോധനവും ബൈബിള്‍ നമുക്കു നല്‍കിയിട്ടുണ്ട്. ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക: "നിങ്ങളുടെ ഇടയില്‍നിന്ന് ഒരു പ്രവാചകനോ സ്വപ്ന വിശകലനക്കാരനോ വന്ന് ഒരു അടയാളമോ അദ്ഭുതമോ നിങ്ങള്‍ക്കു വാഗ്ദാനം ചെയ്യുകയും അവന്‍ പറഞ്ഞവിധം സംഭവിക്കുകയും ചെയ്താലും, നിങ്ങള്‍ക്ക് അജ്ഞാതരായ അന്യദേവന്മാരെ നമുക്കു പിഞ്ചെല്ലാം, അവരെ സേവിക്കാം എന്ന് അവര്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ ആ പ്രവാചകന്റെയോ വിശകലനക്കാരന്റെയോ വാക്കുകള്‍ കേള്‍ക്കരുത്. എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടുംകൂടെ തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് അറിയാന്‍ നിങ്ങളുടെ ദൈവമായ യാഹ്‌വെ നിങ്ങളെ പരീക്ഷിക്കുകയാണ്"(നിയമം: 13; 1-3).
മുഹമ്മദിന്റെ വരവ് സൈന്യങ്ങളുടെ ദൈവത്തില്‍ നിന്നല്ല എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് നാമിവിടെ വായിച്ചത്. അല്ലാഹു എന്നപേരില്‍ മുഹമ്മദ് പരിചയപ്പെടുത്തിയത് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയേ അല്ല. എന്തെന്നാല്‍, യാഹ്‌വെ എന്ന നാമമുള്ള ദൈവത്തിന്റെ പേരിലല്ല മുഹമ്മദ് കടന്നുവന്നത്. മുഹമ്മദോ അവന്റെ അനുയായികളോ സമ്മതിച്ചില്ലെങ്കിലും, മുഹമ്മദിന്റെ ദൈവത്തിന്റെ പേര് അല്ലാഹുവെന്നാണ്! അല്ലാഹു എന്ന ഒരു ദൈവത്തെ മുന്‍നിര്‍ത്തിയാണ് മുഹമ്മദ് ഒരു മതം സ്ഥാപിച്ചത്. ഇങ്ങനെയൊരു ദൈവത്തെ ലോകത്തിനുമുന്നില്‍ അവതരിപ്പിച്ചു ജനത്തെ വഞ്ചിക്കുന്ന ഒരു വധിക്കപ്പടേണ്ടവന്‍ തന്നെയാണെന്നു ബൈബിള്‍ വ്യക്തമാക്കുന്നു. മുഹമ്മദ് വധിക്കപ്പെടാത്താതു തന്നെയാണ് ഇന്ന് ഈ ഭൂമുഖം നേരിടുന്ന ഏറ്റവും വലിയ ദുരന്തം! ഈ വചനം നോക്കുക: "അവന്‍ പ്രവാചകനോ സ്വപ്നവിശകലനക്കാരനോ, ആരായാലും വധിക്കപ്പെടണം. എന്തെന്നാല്‍, നിങ്ങളെ ഈജിപ്തില്‍നിന്ന് ആനയിച്ചവനും അടിമത്തത്തിന്റെ ഭവനത്തില്‍നിന്നു മോചിപ്പിച്ചവനും നിങ്ങളുടെ ദൈവവുമായ യാഹ്‌വെയെ എതിര്‍ക്കാനും അവിടുന്നു കല്പിച്ചിട്ടുള്ള മാര്‍ഗ്ഗത്തില്‍നിന്നു നിങ്ങളെ വ്യതിചലിപ്പിക്കാനും ആണ് അവന്‍ ശ്രമിച്ചത്. അങ്ങനെ ആ തിന്മ നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയണം"(നിയമം: 13; 5). നിത്യജീവനു വിഘാതമായി നിലകൊള്ളുന്ന ഒരുവനും ഈ ഭൂമുഖത്തു ജീവിക്കാന്‍ പാടില്ലെന്നതാണ് ദൈവഹിതം! എന്തെന്നാല്‍, നിത്യജീവനു പകരംവയ്ക്കാന്‍ മറ്റൊന്നുമില്ല!
മുഹമ്മദ് ഒരു ദൈവത്തെ ലോകത്തിന്റെ മുന്‍പില്‍ അവതരിപ്പിച്ചത് നിത്യരക്ഷ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. ലൈംഗീക അരാജകത്വം മുഖമുദ്രയാക്കിയ ഇവന്‍, തന്റെ ജഢികതയെ സാധൂകരിക്കാന്‍ അല്ലാഹുവെന്ന ഇവന്റെ ദൈവത്തിന്റെ പേരില്‍ ഇവന്‍ പല നിയമങ്ങളും നിര്‍മ്മിച്ചു! മുഹമ്മദ് പരിചയപ്പെടുത്തിയ ഈ അല്ലാഹുവിനെ കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടുള്ള മറ്റൊരാള്‍ ഈ ഭൂമുഖത്തില്ല. അല്ലെങ്കില്‍ മുഹമ്മദിന്റെ അനുയായികള്‍ അത് തെളിയിക്കട്ടെ! താന്‍ കണ്ടിട്ടുണ്ടെന്നും കേട്ടിട്ടുണ്ടെന്നും മുഹമ്മദ് അവകാശപ്പെടുന്ന ഈ ദേവന്റെ അടയാളം എന്താണെന്നുപോലും ഇവന്‍ ലോകത്തിനു വെളിപ്പെടുത്തുന്നില്ല. ഇത് സത്യദൈവമായ യാഹ്‌വെയുമായി ഒരുവിധത്തിലും പൊരുത്തപ്പെടാത്ത ഒരുവനെ ദൈവജനത്തിനുമേല്‍ അടിച്ചേല്പിക്കാനുള്ള സാത്താന്റെ അജണ്ട ഏറ്റെടുത്ത വ്യക്തിയാണ് മുഹമ്മദ് എന്ന സത്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്! സത്യദൈവത്തിന് ഒരു കപടമുഖമില്ല എന്ന യാഥാര്‍ത്ഥ്യം ബൈബിളില്‍നിന്നു നമുക്കു വ്യക്തമാണ്. തന്റെ നാമം അവിടുന്നു വെളിപ്പെടുത്തി. ഈ നാമത്തിന്റെ പ്രസക്തിയും അവിടുന്ന് വ്യക്തമാക്കി. മൂന്നുപേരുടെ സാക്ഷ്യം എല്ലാക്കാര്യത്തിലും അവിടുന്ന് നിലനിര്‍ത്തി. എന്നാല്‍, മുഹമ്മദിന്റെ ദേവനെ സംബന്ധിച്ചു ഇവനെക്കൂടാതെ മറ്റൊരാളുടെ സാക്ഷ്യമില്ല.
ഖുറാനില്‍പ്പോലും മൂന്നാളുകളുടെ സാക്ഷ്യം അനിവാര്യമാണെന്നു പറയുന്നു. അതായത്, മൂന്നാളുകളുടെ സാക്ഷ്യമില്ലാത്ത അല്ലാഹുവിനെ മനുഷ്യര്‍ അംഗീകരിക്കേണ്ട ആവശ്യമില്ലെന്ന വെളിപ്പെടുത്തല്‍ നല്‍കിയിരിക്കുന്നത് ഖുറാന്‍തന്നെയാണ്. ഖുറാനെ ഏതെങ്കിലും വിധത്തില്‍ മനോവ അംഗീകരിക്കുന്നതുകൊണ്ടാല്ല ഈ ഗ്രന്ഥത്തെ സാക്ഷിയാക്കാന്‍ തയ്യാറായത്. ഇസ്ലാമിനെ സംബന്ധിച്ചുള്ള ആധികാരിക ഗ്രന്ഥം എന്നനിലയില്‍ മാത്രമാണ് ഈ ശപിക്കപ്പെട്ട ഗ്രന്ഥം പരാമര്‍ശിക്കപ്പെട്ടത്. യഹൂദരുടെയും ക്രിസ്ത്യാനികളുടെയും മതഗ്രന്ഥങ്ങളെ ആസ്പദമാക്കിയുള്ള അറിവുകള്‍ മാത്രമാണ് മുഹമ്മദിനുണ്ടായിരുന്നത്. ഈ അറിവുകളുടെ ആധികാരികതയില്‍ നിന്നുകൊണ്ട് ഒരു മതമുണ്ടാക്കുമ്പോള്‍ ചില സാമാനതകള്‍ സ്വാഭാവികമായും കടന്നുവരും. ഈ സ്വാഭാവികതയെ യാഥാര്‍ത്ഥ്യമായി തെറ്റിദ്ധരിച്ച ചില ക്രൈസ്തവര്‍ ഇസ്ലാമിനെ തങ്ങളുടെ സഹോദര മതമായി പരിഗണിക്കുന്നു. ഇതാണ് ക്രിസ്തീയത നേരിടുന്ന വെല്ലുവിളികളില്‍ പ്രധാനപ്പെട്ടത്. ഈ വിഷയം ഇവിടെ ചര്‍ച്ചചെയ്യുന്നില്ല. ആയതിനാല്‍, ഇസ്ലാമിന്റെ ആധികാരികതയെ സംബന്ധിച്ചുള്ള ചര്‍ച്ചയില്‍ മുന്നോട്ടുപോകാം.
ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ആധികാരികത രണ്ടു വ്യക്തികളെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം. ഒനാമതായി ആധികാരികത ലഭിക്കേണ്ടത് മുഹമ്മദിനു മാത്രം പരിചയമുണ്ടെന്നു പറയപ്പെടുന്ന അല്ലാഹുവിന്റെ കാര്യത്തിലാണ്. അടുത്തതായി നമുക്ക് ആധികാരികത ലഭിക്കേണ്ടത് അല്ലാഹുവിനെ ലോകത്തിനുമുന്നില്‍ അവതരിപ്പിച്ച മുഹമ്മദിനെ സംബന്ധിച്ചുമാകുന്നു. അല്ലാഹുവിനെ സംബന്ധിച്ചുള്ള സാക്ഷ്യം ഒരു വ്യക്തിയില്‍ മാത്രം ഒതുങ്ങുന്നതാണെന്നു നാം മനസ്സിലാക്കി. തനിക്കു മാത്രം പരിചയമുള്ള ഒരു ദൈവത്തെ മുഹമ്മദ് ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചു. അതുപോലെതന്നെ, മുഹമ്മദ് എന്ന മനുഷ്യന്റെ പ്രവാചകത്വം സ്ഥിരീകരിക്കാന്‍ ഈ ഭൂമുഖത്തു മറ്റൊരു വ്യക്തിയും ഉണ്ടായിട്ടില്ല. യാഹ്‌വെയുടെ പ്രവാചകന്മാരുടെ പ്രവാചകത്വം സ്ഥിരീകരിക്കാന്‍ മൂന്നു സാക്ഷികള്‍ എല്ലായ്പ്പോഴും ഉണ്ടായിരുന്നുവെങ്കില്‍, മുഹമ്മദ് സ്വയം പ്രഖ്യാപിത പ്രവാചകന്‍ മാത്രമായിരുന്നുവെന്നു മനസ്സിലാക്കാന്‍ സാധിക്കും. ഖുറാനിലോ ഹദീസുകളിലോ മുഹമ്മദിനെ പ്രവാചകനായി പ്രഖ്യാപിച്ച മറ്റൊരു വ്യക്തിയെ സാക്ഷിയായി കണ്ടെത്താന്‍ കഴിയില്ല. ഇതുതന്നെ മുഹമ്മദിന്റെ പ്രവാചകത്വത്തിനു സാക്ഷികളില്ല എന്ന സത്യമാണ് വെളിപ്പെടുത്തുന്നത്. ക്രൈസ്തവരുടെ അന്ത്യപ്രവാചകന്‍ സ്നാപകയോഹന്നാനാണെന്നു വ്യക്തമാക്കിയിരിക്കുന്നത് യേഹ്ശുവായാണ്. അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: "നിയമവും പ്രവാചകന്മാരും യോഹന്നാന്‍വരെ ആയിരുന്നു. അതിനുശേഷം ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കപ്പെടുന്നു"(ലൂക്കാ:16;16).
പ്രവാചകന്മാരുടെ യഥാര്‍ത്ഥ ദൗത്യം രക്ഷയെ സംബന്ധിച്ചുള്ള പ്രവചനം നടത്തുകയെന്നതായിരുന്നു. ഈ രക്ഷയായ യേഹ്ശുവാ വന്നതിനുശേഷവും പ്രവചനത്തിനു സാധുതയില്ല എന്ന യാഥാര്‍ത്ഥ്യമാണ് അവിടുന്ന് ഇവിടെ വ്യക്തമാക്കിയത്. യോഹന്നാനു മുന്‍പ് കടന്നുവന്നിട്ടുള്ള ഓരോ പ്രവാചകന്മാരും യേഹ്ശുവാ എന്ന ഏകരക്ഷയെ പ്രഘോഷിച്ചവരാണ്. അതോടൊപ്പം മോശയുടെ നിയമങ്ങളിലേക്ക് ദൈവജനത്തിന്റെ ഹൃദയങ്ങളെ അടുപ്പിക്കാനുള്ള ശ്രമവും ഇവര്‍ നടത്തി. എന്നാല്‍, മോശയുടെ നിയമങ്ങളെ അവഗണിച്ചു തന്റെ നിയമങ്ങളെ സ്ഥാപിക്കാനുള്ള ശ്രമം നടത്തുകയും, രക്ഷയ്ക്കായുള്ള ദൈവത്തിന്റെ ഏക സംവീധാനത്തെ നിഷേധിക്കുകയും ചെയ്ത ഒരുവന്‍ എങ്ങനെ യാഹ്‌വെയുടെ പ്രവാച്ചകനാകും? സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയില്‍നിന്നു ദൈവജനത്തെ വ്യതിചലിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു പ്രവാചകനെയും സ്വീകരിക്കരുതെന്ന മുന്നറിയിപ്പ് മോശയിലൂടെ അവിടുന്ന് നല്‍കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍, സ്വയം പ്രഖ്യാപിത പ്രവാചകനായ മുഹമ്മദ് എങ്ങനെ ദൈവജനത്തിനു സ്വീകാര്യനാകും? മുഹമ്മദിനെ സംബന്ധിച്ചിടത്തോളം മൂന്നാളുകളുടെ സാക്ഷ്യം ഇല്ലെന്നതു മാത്രമല്ല അയോഗ്യത. ഈ മനുഷ്യന്‍ ദൈവത്തിന്റെ രക്ഷയെ നിഷേധിച്ചു തന്റെ ഭാവനയില്‍ സൃഷ്ടികൊണ്ട ദൈവത്തെ അവതരിപ്പിച്ചു എന്നുള്ളതുമാണ്!
മുഹമ്മദിനെയോ ഇയാള്‍ പരിചയപ്പെടുത്തിയ അല്ലാഹുവിനെയോ സ്വീകരിക്കാന്‍ ഉത്തകുന്നതായ എന്തെങ്കിലും പ്രബോധനങ്ങള്‍ ബൈബിളിലുണ്ടോ? ബൈബിളില്‍ ഇപ്രകാരമൊരു തെളിവില്ലെങ്കില്‍, ക്രൈസ്തവ നാമധാരികളായ ചിലര്‍ എന്തിനാണ് ഈ ശപിക്കപ്പെട്ട ആശയത്തെ ക്രിസ്തീയതയോടു ചേര്‍ത്തുവയ്ക്കാന്‍ ശ്രമിക്കുന്നത്. ഈ ശാപത്തെ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്ന വിഡ്ഢിത്തരങ്ങള്‍ പ്രഘോഷിക്കുന്ന മതബോധനഗ്രന്ഥം എന്തിന് ഇന്നും കത്തോലിക്കാസഭ ഉയര്‍ത്തിപ്പിടിക്കുന്നു. മുഹമ്മദിന്റെ പ്രവാചകത്വം ഇയാള്‍ സ്വയം പ്രഖ്യാപിച്ചതാണ്. ഇയാള്‍ പരിചയപ്പെടുത്തിയ ഹുബാല്‍ എന്ന ചന്ദ്രദേവനെ സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയും അവിടുത്തെ പ്രവാചകന്മാരും പുച്ഛിച്ചുതള്ളിയതുമാണ്. ഈ യാഥാര്‍ത്ഥ്യം നിലനില്‍ക്കെ, ഈ ശപിക്കപ്പെട്ട ദേവനെ യാഹ്‌വെയുമായി ചേര്‍ത്തുവയ്ക്കാന്‍ ശ്രമിക്കുന്നവര്‍ സാത്താന്റെ പ്രതിനിധികള്‍ മാത്രമാണെന്നു ദൈവജനം തിരിച്ചറിയണം. ഖുറാന്‍ ഉയര്‍ത്തുന്ന വാദങ്ങള്‍പ്പോലും അല്ലാഹുവിന്റെ ദൈവത്വമോ മുഹമ്മദിന്റെ പ്രവാചകത്വമോ അംഗീകരിക്കുന്നതല്ല! ആയതിനാല്‍, ക്രിസ്റ്റഫര്‍ ഷോണ്‍ ബോണ്‍ എന്ന പൈശാചിക കര്‍ദ്ദിനാള്‍ മുഖ്യപത്രാധിപരായി ഇറക്കപ്പെട്ടതും സാത്താന്റെ സാമ്രാജ്യം സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നതുമായ 'യുവജനമതബോധനഗ്രന്ഥം' കത്തോലിക്കാസഭയിലെ മക്കള്‍ അഗ്നിക്കിരയാക്കുക! ഇത് ഭവനത്തില്‍ സൂക്ഷിക്കുന്നവര്‍പ്പോലും ശപിക്കപ്പെട്ടവരായിത്തീരും! ആഖാന്‍ ചെയ്ത പാപം പിന്‍തുടരുന്നവരാകാതെ, സത്യദൈവത്തെ നമ്മുടെ ഭവനത്തിന്റെ നായകത്വം നമുക്ക് ഏല്പിക്കാം!
അല്ലാഹുവിനെ കണ്ടവരുണ്ടോ?
സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയെ കണ്ടവര്‍ ഈ ഭൂമുഖത്തു ജീവിച്ചിട്ടുണ്ട്. തന്നെ കാണുന്നവന്‍ അവിടുത്തെ കാണുന്നുവെന്ന് യേഹ്ശുവാ വ്യക്തമാക്കുകയും ചെയ്തു. ഈ ദൈവത്തിന്റെ സ്വരം കേട്ടവരായി ഇരുപതുലക്ഷം ഇസ്രായേല്‍ മക്കള്‍ ഉണ്ടായിരുന്നുവെന്നും നാം മനസ്സിലാക്കി! എന്നാല്‍, ഈ സത്യദൈവവുമായി ഒരു ബന്ധവുമില്ലാത്തവനാണ് അല്ലാഹുവെന്ന സ്ഥിരീകരണം ഖുറാന്‍തന്നെ നല്‍കുന്നു. ഈ ദൈവത്തെ കണ്ടുവെന്നു സ്വയം പ്രഖ്യാപിത പ്രവാചകന്‍ പ്രഖ്യാപിക്കുന്നുവെങ്കില്‍, മറ്റൊരു വ്യക്തിയുടെപോലും സാക്ഷ്യത്തെക്കുറിച്ച് ഇവന്‍പോലും പറയുന്നില്ല! ഇത്തരത്തില്‍ മറഞ്ഞിരിക്കുന്നത് ദൈവമല്ല, സാത്താനാണെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് ദൈവജനം വളരുന്നില്ലെങ്കില്‍, ഈ ജനം വഞ്ചിക്കപ്പെടുകതന്നെ ചെയ്യും. അന്ത്യകാലത്ത് എതിര്‍ക്രിസ്തു പ്രത്യക്ഷനാകുമ്പോള്‍, ദൈവജനം ഒന്നടങ്കം അവനെ സ്വീകരിക്കുന്ന അവസ്ഥ സംജാതമാക്കാനാണ് മുഹമ്മദ് ശ്രമിച്ചത്. അവന്‍ പരിചയപ്പെടുത്തിയ ഈസാനബി തന്നെയാണ് എതിര്‍ക്രിസ്തു!
സത്യദൈവത്തെ കണ്ടവര്‍ ഈ ഭൂമുഖത്തുണ്ടായിരുന്നുവെന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കി. അദൃശ്യനായ ദൈവത്തിന്റെ രൂപം ഈ ലോകത്തിനു വെളിപ്പെടുത്തിയത് ദൈവംതന്നെയായ യേഹ്ശുവായാണ്! ഈ ദൈവത്തെ നിഷേധിക്കാന്‍ സാത്താന്‍ അവതരിപ്പിച്ച സിദ്ധാന്തം എങ്ങനെ കത്തോലിക്കാ മതബോധനഗ്രന്ഥത്തിനു സ്വീകാര്യമായി എന്നകാര്യം നാം ഗൗരവത്തോടെ പരിശോധിക്കണം! ഇതുമാത്രല്ല, ക്രിസ്തുവും ക്രിസ്ത്യാനികളും വെളിപ്പെടുത്തിയിട്ടുള്ള സഹായകനായ പരിശുദ്ധാത്മാവിനെ സംബന്ധിച്ചും കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം തെറ്റായ സന്ദേശം നല്‍കുന്നു. താനാണ് പരിശുദ്ധാത്മാവ് എന്ന പ്രചരണമാണ് മുഹമ്മദ് നല്‍കിയത്. അതായത്, ക്രിസ്തുവിന്റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം അവിടുന്ന് വാഗ്ദാനംചെയ്ത പരിശുദ്ധാത്മാവിനെ പന്തക്കുസ്താ നാളില്‍ ശിഷ്യന്മാരും അവിടുത്തെ വാഗ്ദാനം പ്രതീക്ഷയോടെ കാത്തിരുന്ന സമൂഹവും പ്രാപിച്ചു. ഇസ്ലാമിനെയും മുഹമ്മദിനെയും വിശ്വാസത്തിലെടുക്കാനാണ് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ആഹ്വാനം ചെയ്യുന്നതെങ്കില്‍, അപ്പസ്തോലന്മാരില്‍ ഉണ്ടായിരുന്ന പരിശുദ്ധാത്മാവിനെ പൂര്‍ണ്ണമായും നിഷേധിക്കേണ്ടിവരും.
ക്രിസ്റ്റഫര്‍ ഷോണ്‍ബോണിലൂടെ കത്തോലിക്കാസഭയെ എത്തരത്തിലാണ് പൈശാചികതയിലേക്കു നയിച്ചതെന്ന് അറിയേണ്ടേ!? യുവജന മതബോധനഗ്രന്ഥത്തിന്റെ എണ്‍പത്തിനാലാം പേജ് (മലയാളം പരിഭാഷ) ഇങ്ങനെയൊരു ചോദ്യത്തോടെയാണ് ആരംഭിക്കുന്നത്: "സഭ മറ്റു മതങ്ങളെ എങ്ങനെ കാണുന്നു?" ദൈവജനത്തെ ബോധവത്ക്കരിക്കാനായി ഉയര്‍ത്തിയ ഈ ചോദ്യത്തിനുള്ള ഉത്തരം ഇങ്ങനെയാണു വായിക്കുന്നത്: "മറ്റു മതങ്ങളില്‍ നന്മയായും സത്യമായും കാണുന്നവയെയെല്ലാം സഭ ബഹുമാനിക്കുന്നു. മനുഷ്യാവകാശമെന്ന നിലയില്‍ മതസ്വാതന്ത്ര്യം സഭ മാനിക്കുകയും വളര്‍ത്തുകയും ചെയ്യുന്നു. എന്നാലും മനുഷ്യവംശം മുഴുവന്‍റെയും ഏകരക്ഷകന്‍ യേശുക്രിസ്തു ആണെന്നു സഭ പറയുന്നു. അവിടുന്നു മാത്രമാണ് വഴിയും സത്യവും ജീവനും"(പേജ് നമ്പര്‍:84). സത്യദൈവ വിശ്വാസികളെ മസ്തിഷ്കപ്രക്ഷാളനത്തിലൂടെ പിശാചിലേക്കു നയിക്കുന്നതിനുള്ള പ്രാരംഭ നടപടി മാത്രമാണ് ഈ ഉത്തരം. എന്തെന്നാല്‍, പരിശുദ്ധാത്മാവിനാല്‍ പ്രേരിതനായി അപ്പസ്തോലനായ പൗലോസ് ഇപ്രകാരം എഴുതിവച്ചിരിക്കുന്നു: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി: 10; 20). പിശാചിനെ സേവിക്കുന്നവരില്‍നിന്ന് എന്തു നന്മയും സത്യവുമാണ് ഈ വിജ്ഞാനികള്‍ കണ്ടെത്തിയത്! യേഹ്ശുവാ മാത്രമാണ് വഴിയും സത്യവും ജീവനും എന്ന് ഏറ്റുപറഞ്ഞുകൊണ്ടുതന്നെ ഇത്തരം ഭോഷ്ക്കുകള്‍ പറയുന്നവര്‍ ഓര്‍ക്കുക: "നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്"(നിയമം:12;4). ദൈവത്തിന്റെ താക്കീതുകളെ അവഗണിക്കുകയും മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുകയും ചെയ്യുന്ന നിങ്ങളുടെ അവസ്ഥ ഇതാണ്: "അറിവുണ്ടെന്നു ഭാവിക്കുന്നവന്‍ അറിയേണ്ടത് അറിയുന്നില്ല"(1 കോറി: 8; 2).
പ്രബോധനം ഇവിടംകൊണ്ട് അവസാനിച്ചിട്ടില്ല. യുവജന മതബോധന ഗ്രന്ഥത്തിലൂടെ ക്രിസ്റ്റഫര്‍ ഷോണ്‍ബോണ്‍ തന്റെ 'വിജ്ഞാനം' ദൈവജനത്തിലേക്കു പകരുന്നത് ശ്രദ്ധിക്കുക: "ദൈവത്തെ അന്വേഷിക്കുന്ന ആരും ക്രൈസ്തവരായ നമ്മോട് അടുപ്പമുള്ളവരാണ്. മുസ്ലിങ്ങളോട് സവിശേഷമായ ഒരളവില്‍ 'ചാര്‍ച്ച'യുണ്ട്. യഹൂദമതവും ക്രിസ്തുമതവും പോലെ ഇസ്ലാംമതവും ഏകദൈവ വിശ്വാസമുള്ള മതമാണ്(ഏകദൈവവിശ്വാസം). മുസ്ലീങ്ങളും സ്രഷ്ടാവായ ദൈവത്തെ ആരാധിക്കുന്നു"(പേജ് നമ്പര്‍:84). മദ്രസയില്‍ പഠിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും കൊച്ചുകുട്ടികളില്‍നിന്നു കേട്ടതിനപ്പുറം, ഖുറാന്‍ എന്ന പുസ്തകം തുറന്നുനോക്കാനെങ്കിലും ഷോണ്‍ബോണും സംഘവും തയ്യാറായിരുന്നെങ്കില്‍ ഈ വിഡ്ഢിത്തം എഴുതുമായിരുന്നില്ല. മുഹമ്മദിനെ പ്രവാചകനായി പ്രഖ്യാപിച്ചുവെന്ന് അവന്‍ അവകാശപ്പെടുന്ന ദൈവത്തെയാണ് കത്തോലിക്കാസഭയിലെ മൂപ്പന്മാര്‍ വിശ്വസിക്കുന്നതെങ്കില്‍, ആ ദൈവത്തെയല്ല മനോവ വിശ്വസിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നത്! സത്യദൈവമായ യാഹ്‌വെ ഇപ്രകാരം അരുളിച്ചെയ്യുന്നു: "ഭൂമിയില്‍ ജ്ഞാനം അന്വേഷിക്കുന്ന ഹാഗാറിന്റെ പുത്രന്മാരോ മിദിയാനിലെയും തേമാനിലെയും വ്യാപാരികളോ ജ്ഞാനാന്വേഷികളോ, കഥ ചമയ്ക്കുന്നവരോ ജ്ഞാനത്തിലേക്കുള്ള മാര്‍ഗ്ഗം മനസ്സിലാക്കിയിട്ടില്ല; അവളുടെ പാതകളെക്കുറിച്ചു ചിന്തിച്ചിട്ടുമില്ല"(ബാറൂക്ക്:3;23). ഹാഗാറിന്റെ സന്തതികള്‍ ജ്ഞാനം അന്വേഷിക്കുന്നവരല്ല; മറിച്ച്, കെട്ടുകഥകളെ സത്യമെന്നു കരുതി അന്ധകാരത്തില്‍ ജീവിക്കുന്നവരാണ്! അല്ലാഹുവെന്ന് ഇവര്‍ വിളിക്കുന്ന ചന്ദ്രദേവനെയല്ല സത്യവിശ്വാസികള്‍ വിശ്വസിക്കുന്നത്!
ആരെങ്കിലും ഏകദൈവത്തില്‍ വിശ്വസിച്ചാല്‍പ്പോലും, സത്യദൈവമായ യാഹ്‌വെയെ വിശ്വസിക്കുകയും വിളിച്ചപേക്ഷിക്കുകയും ചെയ്യാത്തിടത്തോളം ക്രൈസ്തവരുമായി അവര്‍ക്ക് യാതൊരു ചാര്‍ച്ചയുമില്ല! എന്തെന്നാല്‍, സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ ഇപ്രകാരം കല്പിച്ചിരിക്കുന്നു: "അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ യാഹ്‌വെ. ഞാനല്ലാതെ വേറെ ദേവന്മാര്‍ നിനക്കുണ്ടാകരുത്"(പുറ: 20; 2). ദൈവം മോശയോടു വെളിപ്പെടുത്തിയ അവിടുത്തെ പരിശുദ്ധ നാമമല്ലാതെ മറ്റൊരു നാമം അവിടുത്തേക്കില്ല. ഈ സത്യം അറിയിച്ചതും അവിടുന്നുതന്നെയാണ്. അനേകം ദൈവങ്ങളില്‍നിന്ന്‍ അവിടുത്തെ തിരിച്ചറിയാനുള്ള അടയാളവും അവിടുന്നു നല്‍കി. ഈ വചനം ശ്രദ്ധിക്കുക: "ഞാന്‍ നിന്റെ പിതാക്കന്മാരുടെ ദൈവമാണ്; അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം"(പുറ: 3; 6). ഈ ഭൂമിയില്‍ വേറെയും ദേവന്മാരും ദേവിമാരും ഉണ്ടെന്ന കാര്യം നമുക്കറിയാം. പൗലോസ് അപ്പസ്തോലന്‍ അതു വ്യക്തമാക്കിയിട്ടുമുണ്ട്. "ദൈവങ്ങള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ആകാശത്തിലും ഭൂമിയിലും ഉണ്ടെന്നിരിക്കട്ടെ - അങ്ങനെ പല ദേവന്മാരും നാഥന്മാരും ഉണ്ടല്ലോ"(1 കോറി: 8; 5). എന്നാല്‍, അബ്രാഹവും ഇസഹാക്കും യാക്കോബും ആരെയാണോ ദൈവമെന്നു വിളിച്ചത്, ആ ദൈവമാണ് സത്യദൈവം! സത്യദൈവത്തിന്റെ പേര് വെളിപ്പെടുത്തിയ സന്ദര്‍ഭം നോക്കുക: "മോശ ദൈവത്തോടു പറഞ്ഞു: ഇതാ, ഞാന്‍ ഇസ്രായേല്‍ മക്കളുടെ അടുക്കല്‍പോയി, നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു എന്നുപറയാം. എന്നാല്‍, അവിടുത്തെ പേരെന്തെന്ന് അവര്‍ ചോദിച്ചാല്‍ ഞാന്‍ എന്തുപറയണം? ദൈവം മോശയോട് അരുളിച്ചെയ്തു: ഞാന്‍ ഞാന്‍ തന്നെ(യാഹ്‌വെ). ഇസ്രായേല്‍ മക്കളോടു നീ പറയുക: ഞാനാകുന്നവന്‍(യാഹ്‌വെ) എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു"(പുറ: 3; 13,14). 'യാഹ്‌വെ' എന്നാണ് അവിടുത്തെ നാമമെന്ന് ഇവിടെ വെളിപ്പെടുത്തി.
എന്നാല്‍, മൂലഗ്രന്ഥത്തോട് നീതിപുലര്‍ത്താതെയുള്ള വിവര്‍ത്തനങ്ങളിലൂടെ ഈ മഹത്തായ നാമത്തെ ജനങ്ങളില്‍നിന്നു മറച്ചുവച്ചു. പേരിനെ പരിഭാഷപ്പെടുത്തിയ മണ്ടത്തരത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് പിശാചായിരുന്നു എന്നതില്‍ യാതൊരു സംശയവുമില്ല. കാരണം, സൈന്യങ്ങളുടെ ദൈവത്തിന്റെ അലംഘനീയമായ കല്പന ശ്രദ്ധിക്കുക: "ഇതാണ് എന്നേക്കും എന്റെ നാമധേയം. അങ്ങനെ സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്താല്‍ ഞാന്‍ അനുസ്മരിക്കപ്പെടണം"(പുറ: 3; 15). പുരുഷാന്തരങ്ങള്‍ പരിപൂര്‍ണ്ണമായി അവസാനിച്ചുവെന്നു മനോവ കരുതുന്നില്ല. ആയതിനാല്‍ത്തന്നെ, അവിടുത്തെ കല്പനയും നിലനില്‍ക്കുന്നു! മുസ്ലീങ്ങള്‍ വിശ്വസിക്കുന്നത് സ്രഷ്ടാവായ ദൈവത്തെയാണെന്നു കത്തോലിക്കാസഭയിലെ മൂപ്പന്മാര്‍ക്കു തോന്നിയത് മൂന്നു കാരണങ്ങളാലാകാം. ഒന്നുകില്‍ ഖുറാനെക്കുറിച്ചുള്ള അജ്ഞത, അല്ലെങ്കില്‍ സത്യദൈവത്തെക്കുറിച്ചുള്ള അജ്ഞത; അതുമല്ലെങ്കില്‍, ഇവര്‍ മനഃപൂര്‍വം ദൈവജനത്തെ വഞ്ചിക്കുന്നു! ഇവരുടെ അടുത്ത ന്യായീകരണം ശ്രദ്ധിച്ചാല്‍ ഇതു വ്യക്തമാകും. മതബോധനം ഇങ്ങനെ തുടരുന്നു: "അബ്രാഹത്തെ തങ്ങളുടെ വിശ്വാസത്തിന്‍റെ പിതാവായി ബഹുമാനിക്കുന്നു"(പേജ് നമ്പര്‍ 84). ഇസ്ലാംമതക്കാര്‍ വിശ്വസിക്കുന്ന ഇബ്രാഹീം എങ്ങനെയാണ് ക്രിസ്ത്യാനികളുടെയും യഹൂദരുടെയും അബ്രാഹമാകുന്നത്? അബ്രാഹം ബലിയര്‍പ്പിക്കാന്‍ കൊണ്ടുപോയത് ഇസഹാക്കിനെയായിരുന്നുവെങ്കില്‍, ഇബ്രാഹീം അറുക്കാന്‍ കൊണ്ടുപോയത് ഇസ്മായീലിനെയായിരുന്നു. ഇനിയിപ്പോള്‍ ഇതൊരു ധാരണപ്പിശകാണെങ്കില്‍പ്പോലും, അബ്രാഹത്തിന്റെ മാത്രം ദൈവമല്ല സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ! അവിടുന്ന് ഇസഹാക്കിന്റെയും യാക്കോബിന്റെയുംകൂടി ദൈവമാണ്. മറിച്ച്, ഇസ്മായീലിന്റെയും ഏസാവിന്റെയും ദൈവമല്ല! കാരണം, ഏസാവിനെ അവിടുന്ന് വെറുത്തു എന്നാണു വചനം വെളിപ്പെടുത്തുന്നത്!
മതബോധന ഗ്രന്ഥത്തിലൂടെ ഇസ്ലാമിനെ മഹത്വവത്കരിക്കുന്ന മറ്റൊരു സന്ദേശമിതാണ്: "യേശുവിനെ വലിയൊരു പ്രവാചകനായി ഖുറാന്‍ പരിഗണിക്കുന്നു"(പേജ് നമ്പര്‍ 84). ഖുറാനില്‍ എവിടെയും യേഹ്ശുവായുടെ നാമം ഇല്ലെന്ന യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കുന്നത് സാത്താനാണ്. മനുഷ്യപുത്രനായി പിറന്ന ദൈവപുത്രനെ ഇസ്ലാം അംഗീകരിക്കുന്നില്ല. പാപികള്‍ക്കുവേണ്ടി കുരിശില്‍ മരിക്കുകയും മൂന്നാംനാള്‍ ഉയിപ്പിക്കപ്പെടുകയും ചെയ്ത യേഹ്ശുവായെ അംഗീകരിക്കുന്ന ഒരുവന്‍പോലും ഇസ്ലാമിലില്ല. യേഹ്ശുവായിലൂടെ ഈ ലോകത്തിനു ദൈവം തന്ന അനുഗ്രഹത്തെ നിഷേധിക്കുന്നതിനുവേണ്ടി മാത്രമാണ് മുഹമ്മദും ഇസ്ലാമും ഈ ലോകത്ത് അവതരിച്ചത്. ഖുറാനില്‍ വായിക്കുന്നതും പ്രവാചകനെന്നു പരിചയപ്പെടുത്തുന്നതുമായ ഈസാ അല്ലാഹുവിന്റെപോലും പുത്രനല്ല. ഖുറാനിലെ അല്ലാഹുവിനു പുത്രനില്ലെന്ന് അവന്‍തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അല്ലാഹുവിനു മൂന്നു പെണ്‍മക്കള്‍ മാത്രമേയുള്ളൂ! ഖുറാനിലെ ഈസാ ഒരു നബി മാത്രമായിരിക്കെ, അവനാണ് യേഹ്ശുവായെന്നു കരുതുന്നവര്‍ വലിയ അപകടത്തിലാണെന്ന കാര്യം മറക്കരുത്! ഇനിയിപ്പോള്‍, യേഹ്ശുവായെ പ്രവാചകനായി അംഗീകരിക്കുന്നവര്‍ ക്രൈസ്തവര്‍ക്ക് എങ്ങനെ സ്വീകാര്യരാകും? യേഹ്ശുവാ ഈ ഭൂമിയില്‍ മനുഷ്യനായി ജീവിച്ചിരുന്ന നാളുകളില്‍ അവിടുത്തെ പ്രവാചകനായി പരിഗണിച്ച പലരുമുണ്ടായിരുന്നു. എന്നാല്‍, അവിടുന്ന് ജീവനുള്ള ദൈവത്തിന്റെ പുത്രനായ മ്ശിഹായാണെന്ന് ഏറ്റുപറഞ്ഞപ്പോഴാണ് പത്രോസ് ബഹുമാനിതനായതെന്നു നമുക്കറിയാം. അതായത്, ഇപ്പോള്‍ പരിപൂര്‍ണ്ണ ദൈവമായ യേഹ്ശുവായെ പ്രവാചകനായി മാത്രം പരിഗണിക്കുന്നവര്‍ അവിടുത്തെ അപമാനിക്കുകയാണു ചെയ്യുന്നത്! ഈ മതബോധനഗ്രന്ഥം എഴുതിയുണ്ടാക്കിയ കര്‍ദ്ദിനാളിനെ കപ്യാരെന്നു വിളിച്ചാല്‍ ബഹുമതിയാകുമോ? ബഹുമതിയായി കരുതുന്നുവെങ്കില്‍, ഈ കപ്യാര്‍ എഴുതിയ ഒരു വിജ്ഞാനംകൂടി ശ്രദ്ധിക്കുക: "അവിടുത്തെ അമ്മയായ മറിയത്തെ പ്രവാചകന്‍റെ അമ്മയായി ആദരിക്കുന്നു"(പേജ് നമ്പര്‍ 84). വലിയ കേമമായിപ്പോയി! പരിശുദ്ധ കന്യകാമറിയത്തെ പ്രവാചകന്റെ അമ്മ എന്നാണോ കത്തോലിക്കാസഭ വിളിക്കുന്നത്? ഈ ഒരു ചോദ്യത്തിനപ്പുറം വിശദ്ദീകരണം ഇവിടെ ആവശ്യമില്ല!
കത്തോലിക്കാസഭയിലെ യുവാക്കളെ വഞ്ചിക്കുവാനായി ചില താത്വീകമായ ഭോഷ്ക്കുകളും ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൂടി ഇവിടെ ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. ഇതു നോക്കുക: "ക്രിസ്തുവിനെയും സഭയെയും സ്വന്തം കുറ്റത്താലല്ലാതെ അറിയാതിരിക്കുകയും എന്നാലും ആത്മാര്‍ത്ഥമായി ദൈവത്തെ തേടുകയും മനഃസാക്ഷിയുടെ സ്വരം അനുസരിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും നിത്യരക്ഷ പ്രാപിക്കാന്‍ കഴിയുമെന്നും സഭ പഠിപ്പിക്കുന്നു"(പേജ് നമ്പര്‍ 84). എത്ര കൗശലത്തോടെയാണ് രക്ഷയെയും ഏകരക്ഷകനെയും നിഷേധിച്ചിരിക്കുന്നതെന്നു നോക്കുക! സ്വന്തം കുറ്റത്താലല്ലാതെ ദൈവത്തെ അറിയാത്തവര്‍ നിത്യരക്ഷപ്രാപിക്കുമെന്നു പറയുന്ന ക്രിസ്റ്റഫര്‍ ഷോണ്‍ബോണ്‍ യേഹ്ശുവായെക്കാള്‍ വലിയ ജ്ഞാനിയാണോ? യേഹ്ശുവായുടെ വാക്കുകള്‍ ഇപ്രകാരമാണു നാം വായിക്കുന്നത്: "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേഹ്ശുവാ മ്ശിഹായെയും അറിയുക എന്നതാണ് നിത്യജീവന്‍"(യോഹ: 17; 3). ദൈവത്തെക്കുറിച്ച് അറിയാനുള്ള എല്ലാ സാഹചര്യങ്ങളും ഈ ഭൂമിയില്‍ അവിടുന്ന് ഒരുക്കിയിട്ടുണ്ട്. രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം കത്തോലിക്കാസഭയിലെ മൂപ്പന്മാര്‍ സുവിശേഷപ്രഘോഷണം അവസാനിപ്പിച്ചുവെങ്കിലും, സഭയിലെതന്നെ ദൈവമക്കളും മറ്റിതര സഭകളും സജ്ജീവമായി ശുശ്രൂഷയില്‍ വ്യാപരിക്കുന്നുണ്ട്. ലോകം മുഴുവനെയും അറിയിക്കുവാനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ദൈവം സജ്ജീകരിച്ചു തന്നിട്ടുമുണ്ട്. ആയതിനാല്‍ത്തന്നെ, ഇനി ആര്‍ക്കും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. അപ്പസ്തോലനായ പൗലോസിലൂടെ ഇക്കാര്യം പരിശുദ്ധാത്മാവ് വെളിപ്പെടുത്തിരിക്കുന്നത് ശ്രദ്ധിക്കുക: "ദൈവത്തെക്കുറിച്ച് അറിയാന്‍ കഴിയുന്നതൊക്കെ അവര്‍ക്കു വ്യക്തമായി അറിയാം. ദൈവം അവയെല്ലാം അവര്‍ക്കു വെളിപ്പെടുത്തിയിട്ടുണ്ട്. ലോകസൃഷ്ടിമുതല്‍ ദൈവത്തിന്റെ അദൃശ്യപ്രകൃതി, അതായത് അവിടുത്തെ അനന്തശക്തിയും ദൈവത്വവും, സൃഷ്ടവസ്തുക്കളിലൂടെ സ്പഷ്ടമായി അറിഞ്ഞിട്ടുണ്ട്. അതുകൊണ്ട്, അവര്‍ക്ക് ഒഴികഴിവില്ല"(റോമ: 1; 19, 20).
മാത്രവുമല്ല, മനഃസാക്ഷിയുടെ സ്വരം ശ്രവിക്കുന്ന എല്ലാവരും നിത്യരക്ഷപ്രാപിക്കുമെന്നു പറയാന്‍ ആര്‍ക്കും കഴിയില്ല. കാരണം, ഒരുവന്റെ മനഃസാക്ഷി രൂപപ്പെടുന്നത് അവനു ലഭിച്ചിരിക്കുന്ന അറിവുകളില്‍നിന്നാണ്. യേഹ്ശുവായെ ദൈവമായി അറിയാത്തവന്റെ മനഃസാക്ഷി രക്ഷയിലേക്കു നയിക്കുകയില്ല. തീവ്രവാദവുമായി അഴിഞ്ഞാടുന്നവരും തങ്ങളുടെ മനഃസാക്ഷിയുടെ സ്വരം അനുസരിച്ചുതന്നെയാണ് പ്രവര്‍ത്തിക്കുന്നത്. അതിനാലാണ് അപ്പസ്തോലന്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നത്: "നിങ്ങളുടെ മനഃസാക്ഷിയെ നിര്‍മ്മലമായി സൂക്ഷിക്കുവിന്‍"(1 പത്രോസ്: 3; 16). ദൈവമായ യേഹ്ശുവാ അവിടുത്തെ സ്വര്‍ഗ്ഗാരോഹണത്തിനുമുന്‍പ് അവസാനമായി പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണു ബൈബിളില്‍ വായിക്കുന്നത്: "നിങ്ങള്‍ ലോകമെങ്ങുംപോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും"(മര്‍ക്കോ:16;15,16). ആയതിനാല്‍, മനോവയ്ക്കു പറയാന്‍ ഒന്നേയുള്ളൂ: ക്രൈസ്തവ സഭകളില്‍ത്തന്നെ 'നീറോമാര്‍' നുഴഞ്ഞുകയറിയിരിക്കുന്നു. ഇവര്‍ നേരിട്ടു കഴുത്തുവെട്ടുന്നവരല്ല; മറിച്ച്, തെറ്റായ പ്രബോധനങ്ങളിലൂടെ വിശ്വാസികളെ ഇല്ലാതാക്കുന്നവരാണ്! നിത്യരക്ഷയില്‍നിന്നു സകലരെയും അകറ്റുന്ന ഇക്കൂട്ടരാണ് കൂടുതല്‍ അപകടകാരികള്‍! ഏതു മാര്‍ഗ്ഗത്തില്‍ യാത്രചെയ്താലും ഒരേ ലക്ഷ്യത്തില്‍ എത്തിച്ചേരുമെന്നു പറഞ്ഞുകൊണ്ട് വഴിപിഴപ്പിക്കുന്ന ഇവര്‍ക്കെതിരെ ജാഗരൂകരായിക്കുക!
"നിങ്ങള്‍ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുന്നത് വരെ എന്നെന്നേക്കുമായി ഞങ്ങളും നിങ്ങളും തമ്മില്‍ ശത്രുതയും വിദ്വേഷവും പ്രകടമാവുകയും ചെയ്തിരിക്കുന്നു"(സുറ:60;4). ക്രിസ്ത്യാനികള്‍ അല്ലാഹുവിനെ വിശ്വസിക്കാന്‍ തയ്യാറാകുന്നതുവരെ ഓരോ ഇസ്ലാമിന്റെയും വൈരികളാണ്! ഇക്കാര്യങ്ങളെ സംബന്ധിച്ചുള്ള യാതൊരു ബോധവുമില്ലാത്ത ചില 'ഊളന്മാര്‍' മതബോധനവുമായിട്ട് ഇറങ്ങിയിരിക്കുന്നു. നിങ്ങളെയൊന്നും നയിക്കുന്നത് പരിശുദ്ധാത്മാവല്ലെന്നു സ്വയം തിരിച്ചറിയുക! ദൈവജനത്തെ കൊലയ്ക്കുകൊടുക്കാന്‍ ഒരിടയനെയും ദൈവം അയച്ചിട്ടില്ല; ദൈവം അയയ്ക്കാത്ത ഒരുവന്റെമേലും പരിശുദ്ധാത്മാവ് വരികയുമില്ല!
അപ്പസ്തോലന്മാര്‍ സാക്ഷ്യപ്പെടുത്തിയ സത്യങ്ങള്‍ പരിശുദ്ധാത്മാവില്‍ നിന്നായിരുന്നുവെങ്കില്‍, യേഹ്ശുവാ അല്ലാതെ മറ്റൊരു രക്ഷയുമില്ല. എന്നാല്‍, മുഹമ്മദ് ഈ സത്യത്തെ പൂര്‍ണ്ണമായും നിഷേധിക്കുകയായിരുന്നു. ഇതിനായി മുഹമ്മദ് കൂട്ടുപിടിച്ചത് തനിക്കു മാത്രം അറിയാവുന്ന ഒരു ദേവനെയാണ്. ക്രിസ്റ്റഫര്‍ ഷോണ്‍ബോണ്‍ രചനയ്ക്ക് ചുക്കാന്‍പിടിച്ച ഗ്രന്ഥത്തെ കത്തോലിക്കാസഭ അംഗീകരിക്കുമ്പോള്‍ ഒരുകാര്യം നാം ചിന്തിക്കണം. ആറാംനൂറ്റാണ്ടില്‍ മാത്രം കടന്നുവന്ന ഒരുവാനാണോ; മറിച്ച്, പന്തക്കുസ്താനാളില്‍ അഗ്നിനാളങ്ങളായി കടന്നുവന്നവനാണോ പരിശുദ്ധാത്മാവ്! സത്യദൈവത്തെ സംബന്ധിച്ച് വ്യക്തമായ വെളിപ്പെടുത്തല്‍ നല്‍കിയിട്ടുള്ള യേഹ്ശുവായെയും , അവിടുത്തെ തൊട്ടറിഞ്ഞ അപ്പസ്തോലന്മാരെയും നിഷേധിക്കുന്ന ആശയങ്ങളുമായി കടന്നുവന്ന ഒരു ജഢികമനുഷ്യന്റെ ജല്പനങ്ങളെ പ്രമാണമാക്കുമ്പോള്‍ എത്രത്തോളം ദുരന്തമാണ് ദൈവജനത്തിനുമേല്‍ അടിച്ചേല്പിക്കപ്പെടുന്നത്? ഇതാണ് ദൈവജനം പുനര്‍വിചിന്തനത്തിനു വിധേയമാക്കേണ്ട മുഖ്യവിഷയം! ശിഷ്യസമൂഹത്തിലെ ഒരംഗമായ പീലിപ്പോസിന്റെ ചോദ്യത്തിന് ഉത്തരമായി സത്യദൈവത്തെ വെളിപ്പെടുത്തിയ യേഹ്ശുവായെ നാം കണ്ടതാണ്. അതുപോലെതന്നെ, ഈ ദൈവത്തെ തൊട്ടറിഞ്ഞ യോഹന്നാന്റെ സാക്ഷ്യവും നാം കണ്ടു!
യോഹന്നാന്റെ സാക്ഷ്യമോ സ്വര്‍ഗ്ഗത്തില്‍നിന്നുള്ള ദൂതന്മാരുടെ സാക്ഷ്യമോ ഇനിയും ആവര്‍ത്തിക്കാതെതന്നെ ഈ ലേഖനം ഉപസംഹരിക്കുമ്പോള്‍ ഒരുകാര്യം ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു: മുഹമ്മദിനെ സംബന്ധിച്ചോ അല്ലാഹുവിനെ സംബന്ധിച്ചോ രണ്ടാമതൊരു സാക്ഷ്യം ലോകത്തിനു ലഭിച്ചിട്ടില്ല. എതിര്‍ക്രിസ്തു എന്ന ഈസാനബിയെ അവതരിപ്പിക്കാന്‍ സാത്താന്‍ അവതരിപ്പിച്ച മതം മാത്രമാണ് ഇസ്ലാം! ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ ക്രിസ്ത്യാനികള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ലെങ്കില്‍, നിങ്ങള്‍ പ്രാപിച്ചുവെന്നു കരുതുന്ന രക്ഷ നിങ്ങള്‍ക്ക് ഇനിയും അന്യമാണെന്നു മനസ്സിലാക്കണം! യേഹ്ശുവായുടെ ദൈവത്വത്തെ നിഷേധിക്കുന്ന ഏതൊരു പ്രബോധനവും ദൈവത്തില്‍നിന്നുള്ളതല്ല!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-