ഇസ്ലാമിക സംവാദം

ലൈംഗിക ഉത്തേജക ജിഹാദ്....!

Print By
about

14 - 09 - 2022                 YouTube

ലൈംഗിക ഉത്തേജക ജിഹാദ്....! ക്രിസ്തുവിന്റെ പുനരാഗമനത്തിനും യുഗാന്തത്തിനും മുന്നോടിയായി സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ദൈവജനത്തിനു കാണിച്ചുകൊടുക്കുക എന്ന ദൗത്യവുംകൂടിയാണ് മനോവ ഭരമേറ്റിരിക്കുന്നത്. യേഹ്ശുവായുടെ വീണ്ടുംവരവിനു മുന്നോടിയായി സംഭവിക്കുന്ന ദുരന്തങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വിശ്വാസത്യാഗം! ഇന്നത് സംഭവിച്ചുകൊണ്ടിരിക്കുന്നു. വിശ്വാസത്യാഗത്തിലേക്ക് നയിക്കുന്ന കാരണങ്ങളോരോന്നും തിരഞ്ഞെടുക്കപ്പെട്ട ദൈവമക്കള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ ലേഖനം മനോവ പ്രസിദ്ധീകരിക്കുന്നത്. ലൈംഗീക ഉത്തേജക ജിഹാദ്! ജിഹാദിന് ഇങ്ങനെയുമൊരു ശാഖയുണ്ടോ? കേരളത്തിലെ നപുംസക മാധ്യമങ്ങള്‍ക്ക് പുതിയൊരു ചര്‍ച്ചാവിഷയം നല്കുകയെന്നതല്ല മനോവയുടെ ലക്‌ഷ്യം. മറിച്ച്, മാധ്യമങ്ങളും കമ്മ്യൂണിസ്റ്റുകളും ഇല്ല്യുമിനാറ്റി പ്രസ്ഥാനങ്ങളും കൗശലപൂര്‍വ്വം മറച്ചുവച്ചിരിക്കുന്ന ചില സത്യങ്ങള്‍ സമൂഹത്തോട് വിളിച്ചുപറയുകയെന്നതാണ്. ഇതു പറയാന്‍ പാലാബിഷപ്പിനെപ്പോലെയോ പിസി ജോര്‍ജ്ജിനെപ്പോലെയോ പരിമിതികളൊന്നും മനോവയ്ക്കു മുന്നിലില്ല. കാരണം, മനോവയ്ക്കു ദൈവത്തെ മാത്രമേ ഭയമുള്ളൂ! യേഹ്ശുവാ എന്ന ഒരു നാമത്തെയല്ലാതെ, മനോവയുടെ മുകളില്‍ മറ്റൊരു അധികാരസ്ഥാനത്തെയും പ്രതിഷ്ഠിച്ചിട്ടുമില്ല. പിസി ജോര്‍ജ്ജ് പറഞ്ഞുവച്ചത് വന്ധ്യംകരണ ജിഹാദിനെക്കുറിച്ചാണെങ്കില്‍, മനോവ പറയാന്‍ പോകുന്നത് വന്ധ്യംകരണ ജിഹാദിനെക്കുറിച്ചും ലൈംഗിക ഉത്തേജക ജിഹാദിനെക്കുറിച്ചുമാണ്. വിഷയത്തിലേക്കു കടക്കുന്നതിനുമുമ്പ് ചില മുന്‍കാല മാധ്യമ ആക്രോശങ്ങള്‍ വായനക്കാരെ ഓര്‍മ്മപ്പെടുത്തേണ്ടതുണ്ട്. ജിഹാദിന്റെ പുത്തന്‍ ശൈലികള്‍ ഓരോന്നും വെളിച്ചത്തുവരുമ്പോള്‍, ചില സാംസ്ക്കാരിക പുങ്കന്മാരെ വിളിച്ചുകൂട്ടി തെളിവെവിടെ എന്ന് അലമുറയിടുന്ന ഷാനി പ്രഭാകരന്മാരുടെ മാധ്യമ വ്യഭിചാരങ്ങള്‍ക്കുള്ള മറുപടികൂടിയാണ് മനോവ ഇവിടെ നല്‍കാന്‍ പോകുന്നത്. കുറേ മാസങ്ങള്‍ക്കുമുമ്പ് കേരളം ചര്‍ച്ചചെയ്ത ഒരു വിഷയത്തിലേക്ക് ഏവരുടെയും ശ്രദ്ധ ക്ഷണിക്കുകയാണ്.

തുപ്പി ഹലാലാക്കല്‍ സത്യവും മിഥ്യയും!

കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കരുത് എന്ന മുഖവുരയോടെയാണ് ഈ വിഷയാവതരണം മനോവ ആരംഭിക്കുന്നത്. കാരണം, എംഎന്‍ കാരശ്ശേരിയും മനോരമ ചാനലിലെ അവതാരക ഷാനി പ്രഭാകരനും ചേര്‍ന്ന് ‘ഹലാല്‍’ എന്ന വിഷയത്തില്‍ മലയാളികളെ ബോധവത്ക്കരിക്കാന്‍ ഒരു ശ്രമം നടത്തി. 2021 നവംബര്‍ 22-ന് രാത്രി 8 മണിക്ക് നടന്ന ചാനല്‍ ചര്‍ച്ചയിലായിരുന്നു അത്. ആകാശത്തിനുകീഴിലുള്ള വിഷയങ്ങളില്‍ മാത്രമല്ല, സ്വര്‍ഗ്ഗത്തിലെയും നരകത്തിലെയും കാര്യങ്ങളില്‍പ്പോലും വലിയ അവഗാഹമുള്ളവരാണ് തങ്ങളെന്നു സ്വയം കരുതിപ്പോരുന്ന രണ്ടു വ്യക്തികളാണ് ഇവര്‍. ഇവരാണ് ഹലാലിനെക്കുറിച്ച് മലയാളികളെ തെറ്റിദ്ധരിപ്പിക്കാന്‍ വിഫലശ്രമം നടത്തിയ ‘മഹദ് വ്യക്തിത്വങ്ങള്‍’! ഇവര്‍ക്ക് കൂട്ടിന് സിപിഎമ്മില്‍നിന്ന് ഒരു പ്രതിനിധിയും ഹോട്ടല്‍ വ്യവസായികളെ പ്രതിനിധീകരിച്ച് മറ്റൊരു കോമരവുമുണ്ടായിരുന്നു. ഈ നാല്‍വര്‍സംഘത്തെ നേരിടാന്‍ ബിജെപിയില്‍നിന്ന് ഏറ്റവും ദുര്‍ബ്ബലനായ ഒരുവനെയും തിരഞ്ഞെടുത്തു. മനോരമയെ പൊളിറ്റിക്കല്‍ ഇസ്ലാം വിഴുങ്ങിയെന്നതിന് ഇതിനപ്പുറം മറ്റൊരു തെളിവ് ആവശ്യമുണ്ടോ? അലാഹു അല്ലാതെ മറ്റൊരു ദൈവവും ഇല്ലെന്ന് ദിവസത്തില്‍ അഞ്ചുനേരം മൈക്ക് വച്ചുകെട്ടി അലറുമ്പോള്‍ തോന്നാത്ത മതസ്പര്‍ദ്ദ, സഭയുടെ സ്വകാര്യവേദിയില്‍വച്ച് ‘ഹലാല്‍’ ഭക്ഷണം കഴിക്കരുതെന്ന് ക്രിസ്ത്യാനി പറയുമ്പോള്‍ ‘പ്രൊഇസ്ലാമിസ്റ്റുകള്‍ക്ക്’ തോന്നുന്നുവെങ്കില്‍, അത് ചികിത്സവേണ്ട രോഗമാണ്! അതുകൊണ്ട്, മനോരമ നടത്തിയ ബോധവത്ക്കരണ ചര്‍ച്ചയ്ക്ക് മറുപടിപറയാന്‍ അല്പം വൈകിയതില്‍ ക്ഷമിക്കുക! ‘കണ്ണടച്ച് ഇരുട്ടാക്കുക’ എന്ന പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമമായിരുന്നു ആ ചര്‍ച്ചയെന്നു പറയാതിരിക്കാന്‍ മനോവയ്ക്കു സാധിക്കില്ല. ഇനി നമുക്ക് കാരശ്ശേരിയുടെ പഠനശിബിരത്തിലേക്കു കടക്കാം.

കഴുത്തറത്ത് രക്തം പുറത്തേക്ക് ഒഴുക്കിക്കളഞ്ഞ് മൃഗങ്ങളെ കൊല്ലുന്നതാണ് ‘ഹലാല്‍’ എന്ന് എംഎന്‍ കാരശ്ശേരി പറഞ്ഞപ്പോള്‍ അത് തൊണ്ടതൊടാതെ മലയാളി വിഴുങ്ങിയെന്നാണ് ഷാനിപ്രഭാകരന്‍ ആശ്വസിച്ചത്. മലയാളികളില്‍ വിഡ്ഢികള്‍ ഇല്ലെന്നു പറയുന്നില്ല. ബാലറ്റിലൂടെ ആദ്യമായി കമ്മ്യൂണിസ്റ്റുകളെ അധികാരത്തിലേറ്റി എന്ന കുപ്രസിദ്ധി മലയാളികള്‍ക്കു സ്വന്തമായത് അതുകൊണ്ടാണല്ലോ! പിണറായിയെ രണ്ടാമതും തിരഞ്ഞെടുത്തതിലൂടെ അത് കുറേക്കൂടി ഉറപ്പിച്ചു. എന്നാല്‍, മലയാളികളെല്ലാം വിഡ്ഢികളാണെന്നു നിങ്ങള്‍ കരുതുന്നുവെങ്കില്‍, നിങ്ങള്‍ ഇരിക്കുന്നത് മൂഢസ്വര്‍ഗ്ഗത്തിലാണെന്നു പറയേണ്ടിവരും. ‘ഹലാല്‍’ എന്താണെന്ന് കാരശ്ശേരിക്ക് മാത്രമല്ല, ഷാനി പ്രഭാകരനും നന്നായറിയാം. കൊടുവള്ളി നിയോജകമണ്ഡലത്തില്‍ ജീവിക്കുന്ന ഷാനി പ്രഭാകരന് ‘ഹലാല്‍’ എന്താണെന്ന് അറിയില്ലെങ്കില്‍, വീടിനടുത്തുള്ള മദ്രസയില്‍നിന്ന് ഇറങ്ങിവരുന്ന അഞ്ചുവയസ്സുകാരനോടു ചോദിച്ചാല്‍ മതി, അവന്‍ പറഞ്ഞുതരും. ഷാനി പ്രഭാകരന്‍ എന്ന ചാനല്‍ അവതാരകയുടെ ശരീരഭാഷയും, ചര്‍ച്ചയില്‍ പങ്കെടുത്ത വ്യക്തികളുടെ നിലവാരത്തിലെ സമാനതയും ശ്രദ്ധിച്ചാല്‍ ഒരുകാര്യം വ്യക്തമാകും. മനോരമ ഈ വിഷയത്തില്‍ കൃത്യമായ അജണ്ട സെറ്റ് ചെയ്തിട്ടുണ്ട്. മതപരമായ ആചാരങ്ങള്‍ മറ്റുള്ളവരുടെമേല്‍ അടിച്ചേല്പിക്കുന്ന ഇസ്ലാമിനെ പിന്തുണയ്ക്കുകയും, ദുരാചാരങ്ങള്‍ തങ്ങളുടെമേല്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നതിനെതിരേ ജാഗ്രതപുലര്‍ത്തുന്ന മറ്റു സമൂഹങ്ങളെ പരിഹസിക്കുകയും ചെയ്യുന്നതിലൂടെ ഈ അജണ്ടയാണ് വെളിവാക്കപ്പെടുന്നത്.

‘ഹലാല്‍’ വിഷയത്തില്‍ അജണ്ട സെറ്റ് ചെയ്തു പ്രചരണം നടത്തുന്നത് മനോരമ മാത്രമല്ല; കേരളത്തിലെ മാധ്യമങ്ങള്‍ക്കെല്ലാം ഈ വിഷയത്തില്‍ അമിത താത്പര്യമുണ്ട്. ഇസ്ലാമിക പ്രീണനത്തിലൂടെ ലഭിക്കുന്ന സാമ്പത്തിക ഉന്നമനം മാത്രമാണ് മാധ്യമങ്ങളുടെ ലക്ഷ്യമെന്ന് ആരും ചിന്തിക്കരുത്. എന്തെന്നാല്‍, ഇതൊരു ‘ഇല്ല്യുമിനാറ്റി’ അജണ്ടയാണ്. ‘ഏകലോകമതം’ എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ ‘ഹലാല്‍’ ഒരു അനിവാര്യഘടകവുമാണ്. അബ്രഹാമിക് മതം എന്നപേരില്‍ വത്തിക്കാനിലെ ഭരണാധികാരി നടത്തുന്ന ഗിമ്മിക്കുമായി ‘ഹലാല്‍’ വിഷയത്തെ ചേര്‍ത്തുവായിക്കുമ്പോള്‍ ഇക്കാര്യം കുറേക്കൂടി വ്യക്തമാകും. യൂറോപ്പിനെ ഇസ്ലാമികവത്ക്കരിക്കാന്‍ ബെര്‍ഗോളി കാട്ടുന്ന അമിതാവേശം നമുക്കറിയാം. വ്യാജ അഭയാര്‍ത്ഥികളെ സൃഷ്ടിച്ചുകൊണ്ട് ഇസ്ലാമിക ഭീകരരെ ‘ഇല്ല്യുമിനാറ്റികള്‍’ യൂറോപ്പിലേക്ക് കടത്തിവിട്ടത് ഈ വ്യാജപ്രവാചകന്റെ സഹായത്തോടെയായിരുന്നു. അതോടെ യൂറോപ്പിലെ ഏത് മുക്കിലും മൂലയിലും ‘ഹലാല്‍’ ഭക്ഷണം ലഭിക്കുന്ന സാഹചര്യം സംജാതമായി. അതായത്, കേരളത്തില്‍ മാത്രം വിതച്ചുകൊണ്ടിരിക്കുന്ന അന്തകവിത്ത് അല്ല ‘ഹലാല്‍’ ഭക്ഷണം; ആഗോളതലത്തില്‍ ഇല്ല്യുമിനാറ്റികള്‍ ഈ വിഷവിത്ത് വിതച്ചുകൊണ്ടിരിക്കുന്നു. ഇല്ല്യുമിനാറ്റികളുടെ തലവനാണ് വത്തിക്കാനിലെ ഫ്രാന്‍സീസ്! ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട മക്കളൊഴികെ മറ്റെല്ലാവരും ഈ വ്യാജപ്രാവാചകനെ ഹൃദയത്തില്‍ സ്വീകരിച്ചുകഴിഞ്ഞു എന്നതാണു പരമാര്‍ത്ഥം!

സത്യദൈവത്തില്‍നിന്നും അവിടുത്തെ വചനത്തില്‍നിന്നും ക്രൈസ്തവരെ അകറ്റുന്നതിന് ഇസ്ലാമികവത്ക്കരണം മാത്രമല്ല ഫ്രാന്‍സീസ് എന്ന വ്യാജന്‍ അവലംബിക്കുന്ന മാര്‍ഗ്ഗം. പരിസ്ഥിതിവാദം ഉയര്‍ത്തിക്കൊണ്ട് വിശ്വാസികളുടെ ശ്രദ്ധ അതിലേക്ക് തിരിക്കുന്നതും ബെര്‍ഗോളിയുടെ ‘ഇല്ല്യുമിനാറ്റി’ അജണ്ടയാണ്. ഇത്തരത്തിലുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ ഇയാള്‍ അവലംബിക്കുന്നുണ്ട്. അവയിലൊന്നാണ് ‘അബ്രാഹമിക് മതം’ എന്ന ആശയം! എതിര്‍ക്രിസ്തുവിനുവേണ്ടിയുള്ള ക്രമീകരണങ്ങളാണ് ഇതെല്ലാം. അവന്റെ പ്രത്യക്ഷീകരണം അടുത്തിരിക്കുന്നു! ഈ വിഷയങ്ങളിലേക്കൊന്നും മനോവ ഇപ്പോള്‍ കടക്കുന്നില്ല. ഇവിടെ വ്യക്തമാക്കാന്‍ ശ്രമിക്കുന്നത് ‘ഹലാല്‍’ എന്ന വിഗ്രഹാര്‍പ്പിത ഭക്ഷണത്തെക്കുറിച്ചും ജിഹാദിന്റെ പുതിയ മാര്‍ഗ്ഗത്തെക്കുറിച്ചും മാത്രമാണ്. എന്നിരുന്നാലും, നാം ചര്‍ച്ചചെയ്യുന്ന വിഷയത്തിന്റെ പൂര്‍ണ്ണതയ്ക്കായി, മൂന്നോ നാലോ ഖണ്ഡികകളിലൊതുങ്ങുന്ന ചെറുവിവരണം ഇവിടെ നല്‍കാം.

ന്യൂ വേള്‍ഡ് ഓര്‍ഡര്‍, ഏകലോകമതം എന്നിങ്ങനെയുള്ള സംവിധാനങ്ങളെക്കുറിച്ച് പലരും കേട്ടിട്ടുണ്ട്. സത്യങ്ങളും അര്‍ദ്ധസത്യങ്ങളും കിംവദന്തികളുമെല്ലാം അക്കൂട്ടത്തില്‍പ്പെടും. തങ്ങളുടെ ഭാവനയ്ക്കനുസരിച്ച് ഇക്കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവരാണ് അര്‍ദ്ധസത്യങ്ങളുടെ പിന്നിലെങ്കില്‍, യഥാര്‍ത്ഥ സത്യത്തിലേക്ക് മനുഷ്യന്റെ ചിന്തകള്‍ തിരിയാതിരിക്കേണ്ടതിനുവേണ്ടി കൗശലപൂര്‍വ്വം വര്‍ത്തിക്കുന്നവരാണ് കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത്. ഇതിനെയെല്ലാം നിയന്ത്രിക്കുന്നത് ഇല്ല്യുമിനാറ്റിയാണ്. ക്രൈസ്തവസഭകളിലെ ഭക്തസംഘടനകളെപ്പോലും ഇന്ന് നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത് ഇല്ല്യൂമിനാറ്റിയാണെന്നു കേള്‍ക്കുമ്പോള്‍, ആരും അതില്‍ ആശ്ചര്യപ്പെടുകയോ അസ്വസ്ഥരാകുകയോ വേണ്ട; മറിച്ച്, ജാഗ്രതപുലര്‍ത്തിയാല്‍ മതി. എന്തെന്നാല്‍, കേട്ടറിഞ്ഞതിനേക്കാള്‍ ആഴത്തിലുള്ളതാണ് ഇല്ല്യുമിനാറ്റിയെ സംബന്ധിക്കുന്ന യഥാര്‍ത്ഥ സത്യങ്ങള്‍! കത്തോലിക്കാസഭയിലെ മെത്രാന്മാരിലും നേതാക്കന്മാരിലും ചെറിയൊരു വിഭാഗമൊഴികെ സകലരും ഇല്ല്യുമിനാറ്റികളുടെ നിയന്ത്രണത്തിലുള്ള വ്യാജന്മാരാണ്. കരിസ്മാറ്റിക് പ്രസ്ഥാനത്തെയും ഈ നിഗൂഢസംഘം ഏറ്റെടുത്തുവെന്നതാണ് ഏറെ ഗുരുതരമായ അവസ്ഥ! മായാദര്‍ശനങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് വിശ്വാസികളെ വഞ്ചിക്കുന്ന സംഘങ്ങളാണ് ഇന്ന് കരിസ്മാറ്റിക് പ്രസ്ഥാനങ്ങള്‍! വിശുദ്ധരുടേത് എന്നപേരില്‍ വചനവിരുദ്ധ ആശയങ്ങള്‍ ഇവര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ദൈവവചനങ്ങളെക്കാളും ദൈവികനിയമങ്ങളെക്കാളും ഇക്കൂട്ടര്‍ പരിഗണന നല്‍കുന്നത് തങ്ങളുടെതന്നെ ദുഃസ്വപ്നങ്ങള്‍ക്കാണ്. ലോകത്ത് സംഭവിക്കുന്ന അദ്ഭുതങ്ങളുടെയും അടയാളങ്ങളുടെയും പിന്നിലെ ആത്മാക്കളെ വിവേചിക്കാന്‍ കഴിയാതെ, അവയ്ക്കുപിന്നാലെയുള്ള തീര്‍ത്ഥാടനമായി കരിസ്മാറ്റിക് ഉണര്‍വ് പ്രസ്ഥാനം ഉറകെട്ടുപോയി! ഇതിന്റെയെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തി ഇല്ല്യുമിനാറ്റിയുടെതാണ്!

അബ്രാഹമിക് മതങ്ങള്‍ എന്ന കപട ആശയത്തെ ജാഗ്രതയോടെ നോക്കിക്കാണേണ്ടത് ഇവിടെയാണ്‌. അബ്രാഹം എന്ന വ്യക്തിക്ക് ഒരു മതവും ഒരു ദൈവവും മാത്രമേ ഉണ്ടായിരുന്നുള്ളു. അബ്രാഹത്തിന്റെ ദൈവമാണ് താനെന്ന് പ്രഖ്യാപിച്ച യാഹ്‌വെയാണ് ആ ദൈവം! അതുകൊണ്ടുതന്നെ ‘മതങ്ങള്‍’ എന്ന പ്രയോഗം അര്‍ത്ഥശൂന്യമാണ്. അബ്രാഹം ഒരു യെഹൂദനായിരുന്നില്ലെന്നു മാത്രമല്ല, യിസ്രായേല്‍ജനത്തിന്റെ ഭാഗവുമായിരുന്നില്ല. അബ്രാഹം മാത്രമല്ല, യിസഹാക്കും യാക്കോബും മോശയുമൊന്നും യെഹൂദരായിരുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം! എന്നാല്‍, അബ്രാഹത്തിനും യിസഹാക്കിനും യാക്കോബിനും മതമുണ്ടായിരുന്നു. അബ്രാഹം പ്രതീക്ഷയോടെ കാത്തിരുന്നത് ആരുടെ ദിവസം കാണുന്നതിനുവേണ്ടിയായിരുന്നുവോ, അവന്‍ സ്ഥാപിച്ച മതമാണ്‌ അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും മതം! അതെ, അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും യഥാര്‍ത്ഥ മതം ക്രിസ്തുമതമാണ്! യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “എന്റെ ദിവസം കാണാം എന്ന പ്രതീക്ഷയില്‍ നിങ്ങളുടെ പിതാവായ അബ്രാഹം ആനന്ദിച്ചു. അവന്‍ അതു കാണുകയും ചെയ്തു”(യോഹ: 8; 56). അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമാണ് യേഹ്ശുവാ എന്ന് വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്ത യെഹൂദരാണ് ആദ്യത്തെ ക്രൈസ്തവസമൂഹം! ക്രിസ്തുവിനെ സ്വീകരിക്കാത്ത ആര്‍ക്കും അബ്രാഹത്തിന്റെ മതത്തിലെ അംഗങ്ങളാണ് തങ്ങളെന്നു പറയാന്‍ കഴിയില്ല! മാത്രവുമല്ല, വംശമുറപ്രകാരം ഉള്ളവരല്ല യഥാര്‍ത്ഥത്തില്‍ അബ്രാഹത്തിന്റെ സന്തതികള്‍!

ഈ വചനം ശ്രദ്ധിക്കുക: “അബ്രാഹത്തിന്റെ സന്തതികളായിരുന്നതുകൊണ്ട് അവരെല്ലാം മക്കളായിരിക്കണമെന്നില്ല. യിസഹാക്കുവഴിയുള്ളവരായിരിക്കും നിന്റെ സന്തതികളായി അറിയപ്പെടുക. അതായത്, വംശമുറയ്ക്കുള്ള മക്കളല്ല ദൈവത്തിന്റെ മക്കള്‍; പ്രത്യുത, വാഗ്ദാനപ്രകാരം ജനിച്ചവരാണ് യഥാര്‍ത്ഥ മക്കളായി കണക്കാക്കപ്പെടുന്നത്”(റോമാ: 9; 7, 8). യിസഹാക്ക് ഒരു പ്രതീകം മാത്രമായിരുന്നു. യഥാര്‍ത്ഥ വാഗ്ദാനം ക്രിസ്തുവാണ്‌! അതുകൊണ്ടാണ്, യേഹ്ശുവായുടെ ദിവസത്തെ അബ്രാഹം പ്രതീക്ഷയോടെ കാത്തിരുന്നത്. ഈ വിഷയത്തെ ആധാരമാക്കിയുള്ള ലേഖനം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നതിനാല്‍ കൂടുതല്‍ വിവരണത്തിന് ഇവിടെ മുതിരുന്നില്ല. ഒരുകാര്യം വ്യക്തമാക്കാനാണ് ഈ വിഷയം ഇവിടെ അവതരിപ്പിച്ചത്; എന്തെന്നാല്‍, അബ്രാഹമിക് മതങ്ങള്‍ എന്നപേരില്‍ വത്തിക്കാനില്‍ നടക്കുന്നത് വ്യാജപ്രവാചകന്റെ പൊറാട്ടുനാടകം ആണ്. എതിര്‍ക്രിസ്തുവിനുവേണ്ടി നടത്തപ്പെടുന്ന ക്രമീകരണങ്ങളാണ് അതെല്ലാം. ഈ വ്യാജപ്രവാചകനെ തിരിച്ചറിയാന്‍ വൈകുന്ന ഓരോ നിമിഷവും കത്തോലിക്കാസഭയിലെ വിശ്വാസികള്‍ അപകടത്തിലാണെന്നു പറയാതിരിക്കാന്‍ കഴിയില്ല. കമ്മ്യൂണിസത്തെയും ഇസ്ലാംമതത്തെയും അംഗീകരിക്കുന്നവരെല്ലാം ക്രിസ്തുവിന്റെ സഭയില്‍നിന്നു വിച്ഛേദിക്കപ്പെട്ടിരിക്കുന്നുവെന്നതാണ്‌ യാഥാര്‍ത്ഥ്യം. എന്തെന്നാല്‍, ക്രിസ്തുവിനെയും അവിടുത്തെ സഭയെയും തകര്‍ക്കാന്‍ സാത്താന്‍ രൂപംകൊടുത്ത രണ്ടു പ്രസ്ഥാനങ്ങളാണ് ഇവ. ഇവരണ്ടിനെയും ശക്തിപ്പെടുത്തുന്നതും താങ്ങിനിര്‍ത്തുന്നതും ഇല്ല്യുമിനാറ്റിയാണ്.

വത്തിക്കാനിലെ അധികാരസ്ഥാനത്ത് അനധികൃതമായി കടന്നുകൂടിയ ആന്റിപോപ്പിനെ തിരിച്ചറിയാനുള്ള അടയാളങ്ങളിലൊന്നായി കമ്മ്യൂണിസത്തോടും ഇസ്ലാംമതത്തോടും ഇയാള്‍ക്കുള്ള അഭിനിവേശത്തെ പരിഗണിക്കാം. ഒരുവശത്ത് കമ്മ്യൂണിസത്തെ കത്തോലിക്കാസഭയില്‍ ചേര്‍ത്തുവയ്ക്കാന്‍ ശ്രമിക്കുകയും, മറ്റൊരുവശത്ത്‌ കത്തോലിക്കാസഭയെ ഇസ്ലാംമതത്തില്‍ ലയിപ്പിക്കാന്‍ ഇയാള്‍ കുതന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുകയും ചെയ്യുന്നത് നാം കാണാതെപോകരുത്. അധികാരം പിടിച്ചെടുത്ത ആദ്യനാളുകളില്‍ ക്യൂബ സന്ദര്‍ശിച്ചപ്പോള്‍ യേഹ്ശുവായുടെ ചിത്രത്തോടൊപ്പം ചെഗുവേര എന്ന നരാധമന്റെ ചിത്രംകൂടി അള്‍ത്താരയില്‍ പ്രദര്‍ശിപ്പിച്ചാണ് ഫ്രാന്‍സീസ് കുര്‍ബ്ബാന അര്‍പ്പിച്ചതെന്നു നാം കണ്ടു. കമ്മ്യൂണിസ്റ്റ് രക്തസാക്ഷികളെ വിശുദ്ധരായി പ്രഖ്യാപിക്കണമെന്ന ജല്പനം നാം കേള്‍ക്കുകയും ചെയ്തു. ക്രിസ്തുവിനു തുല്യനാണ് ചെഗുവേരയെന്നു പ്രഖ്യാപിക്കാന്‍ ഇവനാരാണ് അധികാരം നല്‍കിയത്? ചത്തുമലയ്ക്കുന്നതിനുമുമ്പ് അവസാനമായി ചെഗുവേര  പറഞ്ഞത് താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല എന്നായിരുന്നു. സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ദൈവത്തില്‍ വിശ്വസിക്കണമെന്നില്ല എന്ന് ഫ്രാന്‍സീസ് നടത്തിയ പ്രഖ്യാപനവുമായി ചെഗുവേരയുടെ ‘ചാവുമൊഴി’ ചേര്‍ത്തുവായിക്കപ്പെടണം. അതുപോലെതന്നെ, ഈ മനുഷ്യന്‍ വത്തിക്കാനില്‍ കാലെടുത്തുവച്ച നാള്‍മുതല്‍ തുടങ്ങിയതാണ്‌ യൂറോപ്പിലേക്ക് ഇസ്ലാമികഭീകരരെ അഭയാര്‍ത്ഥികളുടെ വേഷത്തില്‍ സ്വീകരിക്കുന്നത്. യൂറോപ്പിലെ ജനങ്ങള്‍ ഇസ്ലാമിക പരിഷകളെക്കൊണ്ട് പൊറുതിമുട്ടുമ്പോഴും, ഇസ്ലാമിക അപദാനങ്ങള്‍ വീണയില്‍ വായിക്കുകയാണ് വത്തിക്കാന്‍രാജാവ്! ഇതു നാം തിരിച്ചറിയണം. അബ്രഹാമിക് മതങ്ങളുടെ ലയനം എന്ന പൈശാചിക ആശയം സാക്ഷാത്ക്കരിക്കപ്പെട്ടാല്‍ മാത്രമേ എതിര്‍ക്രിസ്തുവിന്റെ വാഴ്ച സുഗമമാകുകയുള്ളുവെന്ന് ഈ വ്യാജപ്രവാചകനറിയാം.

ഇല്ല്യുമിനാറ്റിയുടെ മറ്റൊരടയാളമാണ് പരിസ്ഥിതിവാദം! ഒരിക്കലും പരിഹരിക്കാന്‍ കഴിയില്ലെന്നുറപ്പുള്ള ഒരു വിഷയത്തിലേക്ക് സകലരുടെയും ശ്രദ്ധതിരിക്കുകയെന്ന കൗശലമാണ് പരിസ്ഥിതിവാദത്തിലൂടെ ഇല്ല്യുമിനാറ്റികള്‍ ലക്ഷ്യമിടുന്നത്. ക്രിസ്തുവിന്റെ പുനരാഗമനം പടിവാതില്‍ക്കലെത്തിനില്‍ക്കെ, സകല മനുഷ്യരുടെയും ശ്രദ്ധ അപരിഹാര്യമായ വിഷയത്തിലേക്കു തിരിക്കേണ്ടത്‌ പൈശാചികശക്തികളെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. ഫ്രാന്‍സീസ് എന്ന ആന്റിപോപ്പിന്റെ പൈശാചിക അജണ്ട അനാവരണം ചെയ്യപ്പെടുന്നതു കാണണമെങ്കില്‍ ആമസോണ്‍ കാടുകളെക്കുറിച്ചുള്ള ഇയാളുടെ ദീനരോദനം ശ്രദ്ധിച്ചാല്‍ മതി. നശിച്ചുപോകുന്ന ആത്മാക്കളെക്കുറിച്ച് ഇയാള്‍ക്ക് യാതൊരു വേദനയുമില്ല. ഇയാളുടെ വിലാപം മുഴുവന്‍ ആമസോണ്‍ വനാന്തരങ്ങളില്‍ കാട്ടുതീ പടര്‍ന്നതിനെക്കുറിച്ചാണ്. എല്ലാ പരിസ്ഥിതിവാദങ്ങളുടെയും പിന്നില്‍ മറഞ്ഞിരിക്കുന്ന അജണ്ട നാം തിരിച്ചറിയണം. ദൈവത്തെ അവഗണിക്കാനും പ്രകൃതിയെ തത്സ്ഥാനത്ത് പ്രതിഷ്ഠിക്കാനും കൗശലപൂര്‍വ്വം ഇല്ല്യുമിനാറ്റികള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയാണ് പരിസ്ഥിതിവാദം. പെട്ടന്ന് ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്തവിധം നിഗൂഢമായാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. ദൈവം ഇല്ലെന്നു പറയുന്നതിനുപകരം, ദൈവത്തെക്കുറിച്ചുള്ള ചിന്തയില്‍നിന്നുപോലും മനുഷ്യരെ അകറ്റിനിര്‍ത്തുകയെന്ന കൗശലമാണ് ഇവിടെ ഇവര്‍ പ്രയോഗിക്കുന്നത്. ദൈവം എന്ന് പറയേണ്ടിടത്തെല്ലാം പ്രകൃതിയെന്നു പറയാന്‍ ഇവര്‍ പരിശീലിപ്പിക്കുന്നു. പ്രകൃതിയുടെ കരവിരുത്..., പ്രകൃതി കനിഞ്ഞുനല്‍കിയ..., പ്രകൃതി നമുക്കുവേണ്ടി ഒരുക്കിവച്ചിരിക്കുന്ന..., പ്രകൃതിയുടെ സമ്മാനം..., പ്രകൃതിയുടെ തിരിച്ചടി..., പ്രകൃതിക്ഷോഭം തുടങ്ങിയ പ്രയോഗങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ട് ദൈവത്തെക്കുറിച്ചുള്ള ചിന്തയില്‍നിന്നു മനുഷ്യമനസ്സുകളെ പിന്തിരിപ്പിക്കുന്നത് ഇതിന്റെ ഭാഗമാണ്.

പ്രകൃതിചികിത്സയും യോഗയുമെല്ലാം ഇവര്‍ പ്രൊമോട്ട് ചെയ്യുന്നത് പ്രകൃതിയെ ആരാധനാബിംബമായി ഉയര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണെന്നു മനസ്സിലാക്കാനുള്ള ജ്ഞാനം ക്രൈസ്തവരെങ്കിലും ആര്‍ജ്ജിക്കണം. നികൃഷ്ഠജീവികള്‍ക്കുപോലും മനുഷ്യനു തുല്യമായ പരിഗണന നല്‍കുന്നതാണ് പരിസ്ഥിതിവാദം! ദൈവത്തിന്റെ പ്രതിച്ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടത് മനുഷ്യന്‍ മാത്രമായതുകൊണ്ട്, മനുഷ്യനെ മറ്റു ജീവികള്‍ക്കൊപ്പം തരംതാഴ്ത്തുന്നതിലൂടെ ദൈവത്തെ നിന്ദിക്കാമെന്ന് പരിസ്ഥിതിവാദികള്‍ കണക്കുകൂട്ടുന്നു. മനുഷ്യനെ ഇകഴ്ത്തുന്നതിലൂടെ ഇവര്‍ ലക്ഷ്യമിടുന്നത് ദൈവത്തെയാണ്. കുന്നുകളും മലകളും നദികളും മരങ്ങളുമെല്ലാം വ്യക്തികളാണെന്ന വരട്ടുവാദമാണ് ഇപ്പോഴിവര്‍ മുന്നോട്ടുവയ്ക്കുന്നത്. സ്വൈരിണീഭരണം നടക്കുന്ന ന്യൂസിലാന്‍ഡില്‍നിന്ന് ഇങ്ങനെയൊരു പൈശാചികസന്ദേശം പുറത്തുവന്നിട്ടുണ്ട്. തങ്ങളുടെ രാജ്യത്തുള്ള നദികളെല്ലാം വ്യക്തികളാണെന്ന് അവര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു! 30.11.2021 - ലെ മനോരമ ഓണ്‍ലൈനില്‍ ഇതിനെക്കുറിച്ച്‌ വാര്‍ത്ത വന്നിരുന്നു. അജണ്ടകളെല്ലാം മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

ലോകരാജ്യങ്ങള്‍ ഇന്ന് പ്രതിരോധത്തിനായി ചിലവഴിച്ചുകൊണ്ടിരിക്കുന്നതിനേക്കാള്‍ പലമടങ്ങ്‌ സമ്പത്താണ്‌ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കായി ഇല്ല്യുമിനാറ്റികള്‍ ചിലവഴിച്ചുകൊണ്ടിരിക്കുന്നത്. ഫ്രാന്‍സീസിന്റെ ഇല്ല്യുമിനാറ്റി ബാന്ധവം തിരിച്ചറിയാനുള്ള അടയാളങ്ങളിലൊന്നായി പരിസ്ഥിതിവാദത്തെ മനോവ ചൂണ്ടിക്കാണിക്കുന്നത് വ്യക്തമായ ബോദ്ധ്യത്തോടെയാണ്. പച്ചമാമ എന്ന വിഗ്രഹത്തെ തോളിലേറ്റി നടന്നതും പരിസ്ഥിതിയുടെ സംരക്ഷണത്തിനായി സെമിനാറുകള്‍ നടത്തുന്നതും മാത്രമല്ല, സ്വന്തം പേര് തിരഞ്ഞെടുത്തതിന്റെ പിന്നില്‍പ്പോലും വ്യാജപ്രവാചകന്‍ തന്റെ അജണ്ട വ്യക്തമാക്കിയിട്ടുണ്ട്. അസീസിയിലെ ഫ്രാന്‍സീസിനോടുള്ള ഭക്തിമൂലമാണ് താന്‍ ഈ പേര് സ്വീകരിച്ചതെന്ന് ഇയാള്‍തന്നെ പറഞ്ഞിട്ടുള്ളത് നമുക്കറിയാം. അസീസിയിലെ ഫ്രാന്‍സീസിനെ പരിസ്ഥിതിയുടെ മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചതും നാം മനസ്സിലാക്കിയിട്ടുള്ളതാണ്. രണ്ടാം ക്രിസ്തുവെന്ന വിശേഷണവും ഫ്രാന്‍സീസിനു നല്‍കി. ബൈബിള്‍ വായിച്ചിട്ടുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത് എതിര്‍ക്രിസ്തുവാണ് രണ്ടാം ക്രിസ്തു എന്നായിരിക്കും. കത്തോലിക്കാസഭയില്‍നിന്ന് ആദ്യമായി ഇസ്ലാമിനുനേരേ അനുഭാവപൂര്‍വ്വം നീണ്ട കരവും അസീസിയിലെ ഫ്രാന്‍സീസിന്റെതായിരുന്നു. ഇതെല്ലാം ചേര്‍ത്തുവച്ചു ചിന്തിക്കുമ്പോള്‍, ജോര്‍ജ്ജ് മാരിയോ ബെര്‍ഗ്ഗോളി എന്ന മനുഷ്യനു തിരഞ്ഞെടുക്കാന്‍ ഫ്രാന്‍സീസ് എന്ന പേരിനോളം അനുയോജ്യമായ മറ്റൊരു പേര് ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം! ഈ വിഷയം ഇവിടെ ഉപസംഹരിച്ചുകൊണ്ട് നമുക്കു ‘ഹലാല്‍’ എന്ന വിഷയത്തിലേക്കുതന്നെ മടങ്ങിപ്പോകാം.

ഇല്ല്യുമിനാറ്റിയുടെ സ്വാധീനമുള്ള വ്യക്തികളും പ്രസ്ഥാനങ്ങളുമാണ് ഹലാലിനെ പിന്തുണച്ചുകൊണ്ട് ഇസ്ലാമിനുപിന്നില്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഇസ്ലാമിനെ പിന്തുണച്ചുകൊണ്ട് ക്രിസ്തീയതയ്ക്കെതിരേ യുദ്ധംചെയ്യുകയെന്ന കുതന്ത്രം ഇവര്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. ക്രിസ്ത്യാനികളെന്നു പറയപ്പെടുന്ന വ്യക്തികളെയും സമൂഹങ്ങളെയുംകാള്‍ നന്നായി ക്രിസ്തുവിന്റെ പുനരാഗമനം സമീപിച്ചിരിക്കുന്നു എന്നകാര്യത്തില്‍ ഉറപ്പ് ഇവര്‍ക്കുണ്ട്. ആയതിനാല്‍, ക്രിസ്തുവിനും ക്രിസ്തുവിന്റെ സഭയ്ക്കുമെതിരേ ഏതറ്റംവരെയും പൊരുതാന്‍ ഇവര്‍ സജ്ജരാണ്. അന്തിമപോരാട്ടത്തിനുള്ള ധനസമാഹരണാര്‍ത്ഥം വാക്സിന്‍ വില്‍പ്പന തകൃതിയില്‍ നടന്നുകൊണ്ടിരിക്കുന്നു. വാക്സിന്‍ എടുത്തവരെല്ലാം അതിന്റെ പാര്‍ശ്വഫലങ്ങള്‍ അനുഭവിച്ച് നരകിച്ചുകൊണ്ടിരിക്കുമ്പോഴും, നിര്‍ബ്ബന്ധിത വാക്സിനേഷനുമായി ഭരണകൂടങ്ങള്‍ ഭീകരവാഴ്ച നടത്തുന്നുവെങ്കില്‍ സൂക്ഷിക്കണം. എന്തെന്നാല്‍, ഏതൊരു നിര്‍ബ്ബന്ധത്തിനും പിന്നില്‍ മറഞ്ഞിരിക്കുന്ന പൈശാചികതയുണ്ട്. പൈശാചികതയുണ്ടെങ്കില്‍ തീര്‍ച്ചയായും അത് ദൈവത്തിനും ദൈവജനത്തിനും ദൈവികസംവിധാനങ്ങള്‍ക്കും എതിരായിരിക്കും. ആയുധക്കച്ചവടത്തിലൂടെയും മരുന്ന് കച്ചവടത്തിലൂടെയും ഒഴുകുന്ന പണംമുഴുവന്‍ ചെന്നെത്തുന്നത് ഇല്ല്യുമിനാറ്റിയുടെ ഭണ്ഡാരത്തിലാണെന്ന യാഥാര്‍ത്ഥ്യം പലര്‍ക്കുമറിയില്ല. ലോകത്തെ സമ്പത്തിന്റെ തൊണ്ണൂറുശതമാനവും ഇന്ന് ഇല്ല്യുമിനാറ്റിയുടെ കയ്യിലാണ്. ലോകസമ്പദ്ഘടനയെത്തന്നെ ഇന്ന് ഈ നിഗൂഢസംഘമാണ് നിയന്ത്രിക്കുന്നത്. ഇവരുടെ ആജ്ഞാനുവര്‍ത്തികളായി നിലകൊള്ളുന്നവരെ സമ്പത്തുകൊണ്ടു മൂടാന്‍ ഇവര്‍ക്ക് യാതൊരു മടിയുമില്ല. കേരളത്തിലെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന പല പരിസ്ഥിതിവാദികളും ഇല്ല്യുമിനാറ്റിയുടെ ഫണ്ട് സ്വീകരിക്കുന്നവരാണ്. മാധ്യമങ്ങളില്‍ പലതും നിലനില്‍ക്കുന്നതുതന്നെ ഇവരുടെ സാമ്പത്തിക പിന്തുണയോടെയാണെന്ന സത്യവും നാം മനസ്സിലാക്കിയിരിക്കണം. ഇവിടെയാണ്‌ ഷാനി പ്രഭാകരനും കാരശ്ശേരിയും ചേര്‍ന്ന് മനോരമ ചാനലില്‍ അഭിനയിച്ചു കൊഴുപ്പിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട നാടകം ദുരൂഹമാകുന്നത്.

മരുഭൂമിയിലെ ഒട്ടകപ്പക്ഷിയും കാരശ്ശേരി മാഷും!

കണ്ണടച്ച് പാലുകുടിക്കുന്ന പൂച്ച കരുതുന്നത് തന്റെ ഈ പ്രവൃത്തി ആരും കാണുന്നില്ലെന്നാണ്. ഇതിനു സമാനമായ ഒരു രീതി മരുഭൂമിയിലെ ഒട്ടകപ്പക്ഷിക്കുമുണ്ടെന്നാണ് പറയപ്പെടുന്നത്. മനോരമ ചാനലില്‍ അരങ്ങേറിയ ചവിട്ടുനാടകത്തില്‍ സാമാന്യബുദ്ധികള്‍ കണ്ടതും ഒട്ടകപ്പക്ഷികളുടെ വ്യായാമമുറകളായിരുന്നു. തങ്ങളുടെ അജണ്ട തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍ തയ്യാറാകുന്ന ഒരു ന്യൂനപക്ഷം കേരളത്തിലുണ്ടെന്ന് ഒട്ടകപ്പക്ഷികള്‍ക്കറിയാം. അങ്ങനെയുള്ളവരുടെ വായടപ്പിക്കാന്‍ ഏതറ്റംവരെയും പോകാന്‍ ഇല്ല്യുമിനാറ്റി മാധ്യമങ്ങളും ഇടത് സാംസ്ക്കാരിക പിമ്പുകളും സര്‍വ്വസജ്ജരാണ്. മലയാളികളെ വിഡ്ഢികളാക്കി നിലനിര്‍ത്താന്‍ ഇവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. തങ്ങളേക്കാള്‍ വലിയവരായി ആരുമില്ലെന്ന മലയാളിയുടെ പൊതുബോധത്തെ അരക്കിട്ടുറപ്പിക്കാന്‍ ‘അരിഭക്ഷണത്തിന്റെ’ മാഹാത്മ്യം കൂടെക്കൂടെ ഓര്‍മ്മപ്പെടുത്തുന്നതില്‍ കപട സാംസ്ക്കാരിക നായകന്മാര്‍ വഹിക്കുന്ന പങ്ക് വലുതാണ്‌. ഈ സാമൂഹിക വിരുദ്ധ സംഘമാണ് മതേതരവാദികളുടെ കപടവേഷം ധരിച്ച് ക്രൈസ്തവരെ പുലഭ്യം പറയാന്‍ രംഗത്തിറങ്ങുന്നത്. ഇവറ്റകളുടെ മതേതരമുഖംമൂടികള്‍ തേഞ്ഞുതീര്‍ന്നതും യഥാര്‍ത്ഥ മുഖം അനാവരണം ചെയ്യപ്പെട്ടതും ഇവറ്റകള്‍ മാത്രം തിരിച്ചറിഞ്ഞില്ല. അറിഞ്ഞിരുന്നുവെങ്കില്‍ കാരശ്ശേരി ഈ സാഹസത്തിനു മുതിരുമായിരുന്നോ? ഹലാല്‍ സാക്ഷ്യപത്രത്തെക്കുറിച്ച് കാരശ്ശേരി മലയാളികളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍, മലയാളികളെല്ലാം മരുഭൂമിയിലെ മണലില്‍ തലപൂഴ്ത്തിയവരാണെന്ന് ഇയാള്‍ സ്വയം തെറ്റിദ്ധരിച്ചു. 'ഹലാല്‍ സാക്ഷ്യപത്രം' എന്നത്, രക്തം പൂര്‍ണ്ണമായും ഒഴുക്കിക്കളഞ്ഞുവെന്നതിന്റെയും രോഗംവന്നു ചത്തതല്ല എന്നതിന്റെയും ശുചിത്വം ഉറപ്പുവരുത്തി എന്നതിന്റെയും സാക്ഷ്യപത്രമാണെന്ന് കാരശ്ശേരി നമ്മേ പഠിപ്പിക്കാന്‍ ശ്രമിക്കുന്നു.

എടോ കാരശ്ശേരി, പന്നിയും പശുവും മാത്രമല്ല, കാട്ടില്‍നിന്നു പിടിക്കുന്ന മാനിന്റെപോലും മാംസം യൂറോപ്പിലെ വിപണികളില്‍ ലഭിക്കും. എല്ലാ പരിശോധനകളും കഴിഞ്ഞ് യൂറോപ്പിലെ വിപണികളില്‍ വൃത്തിയോടെ വില്‍ക്കപ്പെടുന്ന മാംസത്തില്‍ ഉസ്താദിന്റെ തുപ്പലും മൂത്രവും ഉണ്ടാകില്ലെന്നു മാത്രമല്ല, ഭക്ഷ്യവിഷബാധ എന്ന് യൂറോപ്പിലെ ജനങ്ങള്‍ കേട്ടിട്ടുപോലുമില്ല. ഇവിടെയാണ്‌ കാരശ്ശേരിയുടെ ഹലാല്‍ ജല്പനം ഏശാതെപോകുന്നത്. യൂറോപ്പിലെ ഭക്ഷ്യവിപണികളിലേക്കുള്ള പക്ഷികളെയും മൃഗങ്ങളെയും കൊല്ലുന്നത് വെറ്റെറിനറി സര്‍ജ്ജനാണ്. അണുവിമുക്തമാക്കപ്പെട്ട ഫാക്ടറിയില്‍, എല്ലാ ശുചിത്വനിയമങ്ങളും പാലിച്ചാണ് മാംസം തയ്യാറാക്കുന്നത്. തുപ്പാനും വിസ്സര്‍ജ്ജിക്കാനും ഉസ്താദുമാര്‍ ഫാക്ടറികളുടെ പരിസരത്തുപോലും ഉണ്ടാകില്ല. അതുകൊണ്ട്, ആറാംനൂറ്റാണ്ടിനിപ്പുറം വളരാത്ത ഇസ്ലാമികജല്പനങ്ങള്‍ എല്ലായിടത്തും ചിലവാക്കാന്‍ കാരശ്ശേരി ശ്രമിക്കരുത്. 'ഹലാല്‍ സാക്ഷ്യപത്രം' എന്താണെന്ന് ക്രിസ്ത്യാനികളെ പഠിപ്പിക്കാന്‍ ശ്രമിക്കുകയും വേണ്ട. കാരശ്ശേരിക്കും ഷാനി പ്രഭാകരനും അറിയില്ലെങ്കില്‍ ഞങ്ങള്‍ അത് പഠിപ്പിക്കാം.

'ഹലാല്‍ സാക്ഷ്യപത്രം'!

ഒരു സ്ഥാപനം അല്ലെങ്കില്‍ ഭോജനശാല ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷണസാധനങ്ങള്‍ പരിശോധിച്ച് ഇസ്‌ലാമിക നിയമപ്രകാരം ഹലാലാണെന്ന് വ്യവസ്ഥാപിത പ്രതിനിധിസഭകള്‍ നല്‍കുന്ന സാക്ഷ്യപത്രമാണ് ഹലാല്‍ സാക്ഷ്യപത്രം. ഇസ്‌ലാമിക രാഷ്ട്രങ്ങളിലേക്ക് ഭക്ഷണസാധനങ്ങള്‍ കയറ്റി അയ്ക്കുമ്പോള്‍ 'ഹലാല്‍' സാക്ഷ്യപത്രം നിര്‍ബന്ധമാണ്. ഹലാല്‍ സാക്ഷ്യപത്രം നല്‍കുന്ന നിരവധി അംഗീകൃത പ്രതിനിധിസഭകള്‍ ഇന്ത്യയിലും പ്രവര്‍ത്തിക്കുന്നു. ജാമിഅത്ത് ഉലമ ഇ ഹിന്ദ് ഹലാല്‍ ട്രസ്റ്റ്, ഹലാല്‍ ഇന്ത്യ, ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ സര്‍വീസസ് എന്നീ സ്ഥാപനങ്ങള്‍ അവയില്‍ ചിലതാണ്. മാംസത്തിന്റെ ഗുണനിലവാരമല്ല ഈ സ്ഥാപനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. മറിച്ച്, ഇസ്ലാമിക നിയമപ്രകാരം 'ബിസ്മി' ചൊല്ലിയാണ് മൃഗങ്ങളെ അറക്കുന്നതെന്ന് ഉറപ്പുവരുത്തുകയാണ് ഇവരുടെ ഉത്തരവാദിത്തം. അതായത്, അല്ലാഹുവിന്റെ നാമത്തില്‍ കൊല്ലണം. അപ്പോള്‍ മാത്രമേ അല്ലാഹു അതിനെ 'ഹലാല്‍' ആക്കുകയുള്ളു. ഓതി തുപ്പുന്നതൊക്കെ പൈശാചികതയുടെ പൂര്‍ണ്ണതയ്ക്കായി ചെയ്യുന്ന കൂടോത്രങ്ങളാണ്. ഇസ്ലാംമത വിശ്വാസികള്‍ ഇങ്ങനെയെല്ലാം ചെയ്യുന്നതിനെ ചോദ്യംചെയ്യാനോ വിമര്‍ശിക്കാനോ മനോവയ്ക്കു താത്പര്യമില്ല, അവകാശവുമില്ല. എന്നാല്‍, ക്രിസ്ത്യാനികള്‍ക്ക് ഇത് ഭക്ഷിക്കാന്‍ അനുവാദമില്ലെന്നു വിളിച്ചുപറയാനുള്ള ഉത്തരവാദിത്തം മനോവയ്ക്കുണ്ട്. ഷാനി പ്രഭാകരനും കാരശ്ശേരിയുമെന്നല്ല, പിണറായി സാമ്രാജ്യം മുഴുവന്‍ 'ഫത്‌വ' പുറപ്പെടുവിച്ചാലും മനോവ പറയാനുള്ളത് പറയും! ആയതിനാല്‍, തുപ്പല്‍ ഹലാലിനെക്കുറിച്ച് അല്പംകൂടി പറയാം.

ഉസ്താദിന്റെ തുപ്പല്‍ വീണാല്‍ ഹലാലാകുമോ?

ഉസ്താദ് ഭക്ഷണപദാര്‍ത്ഥങ്ങളിലേക്ക് തുപ്പുന്നത് ഹലാലാക്കലിന്റെ ഭാഗമാണെന്നത് വെറും ആരോപണം മാത്രമാണ്. ഇസ്ലാമികനിയമങ്ങളില്‍ ഒരിടത്തുപോലും തുപ്പലിലൂടെ ഏതെങ്കിലും ഒരു വസ്തുവിനെ ഹലാലാക്കാന്‍ സാധിക്കുമെന്ന് അനുശാസിക്കുന്നില്ല. ഹലാലിനെ സംബന്ധിക്കുന്ന നിയമങ്ങള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകും. എന്താണ് ‘ഹലാല്‍’ ഭക്ഷണം? ഇസ്ലാം ഭക്ഷണകാര്യത്തില്‍ വളരെ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. മാംസഭക്ഷണത്തില്‍ ഇസ്ലാം അനുശാസിക്കുന്ന രീതിയില്‍ കശാപ്പുചെയ്താല്‍ മാത്രമേ അത് ഹലാലാവുകയുള്ളൂ. അല്ലാഹുവിനാല്‍ അനുവദിക്കപ്പെട്ടത് എന്നാണ് ഹലാല്‍ എന്ന അറബി വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഹലാല്‍ എന്ന പദത്തിന്റെ വിപരീതപദമാണ് ഹറാം! നിഷിദ്ധമാക്കപ്പെട്ടത് എന്നാണ് ഹറാമിന്റെ അര്‍ത്ഥം. ഹലാലായ ഭക്ഷണത്തെക്കുറിച്ച് ഖുറാന്‍ ഇങ്ങനെ പറയുന്നു: "ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടത്‌ എന്നിവ മാത്രമേ അവന്‍ നിങ്ങള്‍ക്ക്‌ നിഷിദ്ധമാക്കിയിട്ടുള്ളൂ. ഇനി ആരെങ്കിലും ( നിഷിദ്ധമായത്‌ ഭക്ഷിക്കുവാന്‍) നിര്‍ബന്ധിതനായാല്‍ അവന്റെമേല്‍ കുറ്റമില്ല. (എന്നാല്‍) അവന്‍ നിയമലംഘനത്തിനു മുതിരാതിരിക്കുകയും ( അനിവാര്യതയുടെ) പരിധി കവിയാതിരിക്കുകയും വേണം. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു"(സുറ: 2; 173).

അല്ലാഹുവിന്റെ പേരില്‍ അറക്കപ്പെടുക എന്നതിലൂടെ എന്താണ് ഉദ്ദേശിക്കുന്നത്? മറ്റൊരു ആയത്ത് ഇങ്ങനെ: "ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്‌, ശ്വാസം മുട്ടി ചത്തത്‌, അടിച്ചുകൊന്നത്‌, വീണുചത്തത്‌, കുത്തേറ്റ്‌ ചത്തത്‌, വന്യമൃഗം കടിച്ചുതിന്നത്‌ എന്നിവ നിങ്ങള്‍ക്ക്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ (ജീവനോടെ) നിങ്ങള്‍ അറുത്തത്‌ ഇതില്‍ നിന്നൊഴിവാകുന്നു. പ്രതിഷ്ഠകള്‍ക്കുമുമ്പില്‍ ബലിയര്‍പ്പിക്കപ്പെട്ടതും (നിങ്ങള്‍ക്ക്‌) നിഷിദ്ധമാകുന്നു. വല്ലവനും പട്ടിണി കാരണം (നിഷിദ്ധമായത്‌) തിന്നുവാന്‍ നിര്‍ബന്ധിതനാകുന്ന പക്ഷം അവന്‍ അധര്‍മ്മത്തിലേക്ക്‌ ചായ്‌വുള്ളവനല്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു"(സുറ: 5; 3). അല്ലാഹുവിന്റെ പേരില്‍ അറക്കപ്പെടുകയെന്നാല്‍, അല്ലാഹുവിനു ബലിയര്‍പ്പിക്കുക എന്നുതന്നെയാണ് വിവക്ഷിക്കുന്നത്! സമര്‍പ്പണം തന്നെയാണ് ബലി. ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ഇതു നിഷിദ്ധമാണ്! ദൈവവചനത്തിലൂടെ ക്രിസ്ത്യാനികള്‍ക്കു നിഷിദ്ധമാക്കപ്പെട്ട ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒരുവന്‍ ഭക്ഷിക്കുന്നതിലൂടെ ദൈവത്തിന്റെ സംരക്ഷണത്തില്‍നിന്ന് അവന്‍ വിച്ഛേദിക്കപ്പെടുന്നു. സംരക്ഷണമില്ലാത്ത അവസ്ഥയെന്നത് നാശത്തിനായി സമര്‍പ്പിക്കപ്പെട്ട അവസ്ഥതന്നെയാണ്‌! ജിഹാദികള്‍ക്കു തങ്ങളുടെ ഇംഗിതത്തിന് ക്രിസ്ത്യാനികളെ ഇരയാക്കണമെങ്കില്‍, ഈ അവസ്ഥയില്‍ അവരെ എത്തിക്കണം. നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തു മാത്രമായി ക്രിസ്ത്യാനികളെ രൂപാന്തരപ്പെടുത്തുന്നതിന് ‘ഹലാല്‍’ ഭക്ഷണം വലിയയളവില്‍ കാരണമാകുന്നു!

അനുവദനീയമല്ലാത്ത വസ്തുക്കള്‍!

പന്നി, പട്ടി മുതലായവ, പല്ലും നഖവും ഉപയോഗിച്ച് ഇര പിടിക്കുന്ന മാംസഭുക്കുകളായ മൃഗങ്ങള്‍(സിംഹം, കടുവ മുതലായവ), പരുന്ത്, കഴുകന്‍ പോലുള്ള പക്ഷികള്‍, എലി, പഴുതാര തുടങ്ങിയ ജീവികള്‍, ഈച്ച, തേന്‍തുമ്പി, മരംകൊത്തി മുതലായവ, രക്തം, അള്ളാഹു അല്ലാത്തവയുടെ പേരില്‍ അറുക്കപ്പെട്ടത്, ശവം, വീണു ചത്ത മൃഗങ്ങള്‍, അടിച്ചു കൊന്നത് മുതലായവയും മദ്യവും മറ്റ് ലഹരിപദാര്‍ത്ഥങ്ങളും. ഇവയൊക്കെയാണ് ഇസ്ലാമിനു നിഷിദ്ധമായ വസ്തുക്കള്‍. അതായത്, ഇവയെല്ലാം ഇസ്ലാമിനു ഹറാമാണ്. ഇവിടെ പ്രധാനമായും നാം കാണേണ്ടത്, അല്ലാഹുവല്ലാത്തവയുടെ പേരില്‍ അറുക്കപ്പെട്ടതും അര്‍പ്പിക്കപ്പെട്ടതുമാണ്. അല്ലാഹുവിന്റെ നാമത്തിലല്ലാതെ, മറ്റാരുടെയെങ്കിലും നാമത്തില്‍ അറുക്കപ്പെടുകയോ അര്‍പ്പിക്കപ്പെടുകയോ ചെയ്തിട്ടുള്ള ഒന്നും ഇസ്ലാമിനു സ്വീകാര്യമല്ല. ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം നിലനില്‍ക്കുന്ന ഒരു നിയമം ശ്രദ്ധിക്കുക: "നിങ്ങള്‍ ഭക്ഷിക്കുകയോ പാനംചെയ്യുകയോ മറ്റെന്തെങ്കിലും പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ അവയെല്ലാം ദൈവമഹത്വത്തിനായി ചെയ്യുവിന്‍"(1കോറി: 10; 31). ഇത് ക്രിസ്ത്യാനി വിശ്വസിക്കുന്ന സത്യദൈവത്തിന്റെ നാമത്തിലാണു ചെയ്യേണ്ടത്. ഇപ്രകാരം സമര്‍പ്പിക്കപ്പെട്ടവ ഇസ്ലാമിനു സ്വീകാര്യമല്ല. അതായത്, സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ നാമത്തിലോ യേഹ്ശുവായുടെ നാമത്തിലോ അര്‍പ്പിക്കപ്പെട്ട വസ്തുക്കള്‍ ഇസ്ലാമിനു നിഷിദ്ധമാണ്. ഇതില്‍നിന്നുതന്നെ അല്ലാഹുവും യാഹ്‌വെയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നു മനസ്സിലാക്കാന്‍ സാധിക്കും. അതിനാല്‍ത്താനെ, അല്ലാഹുവിന്റെ നാമത്തില്‍ അറുക്കപ്പെട്ട മാംസം ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം വിഗ്രഹാര്‍പ്പിതമാണ്. എന്നാല്‍, ക്രൈസ്തവരുടെ ആചാര്യന്മാര്‍ ഇതിനെയെല്ലാം നിസ്സാരങ്ങളായി കാണുന്നു. അങ്ങനെ വഴിപിഴച്ചുപോയ ഒരു തലമുറയായി ക്രൈസ്തവര്‍ രൂപപ്പെട്ടു!

കശാപ്പു ചെയ്യുന്നതെങ്ങനെ?

അനുവദിനീയമായ മൃഗങ്ങളുടെ മാംസം ഹലാലാകുവാന്‍ അത്തരം മൃഗങ്ങളെ കശാപ്പുചെയ്യുമ്പോള്‍ ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. കശാപ്പുകാരന്‍ പ്രായപൂര്‍ത്തിയായ സ്ഥിരബുദ്ധിയുള്ള മുസ്ലിം ആയിരിക്കണം. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ മറ്റുള്ള നിബന്ധനകള്‍ പാലിച്ചുകൊണ്ട് ക്രിസ്ത്യന്‍ - യെഹൂദമതക്കാര്‍ കശാപ്പുചെയ്താലും മതിയാകും. നിബന്ധനകള്‍ പാലിക്കുകയെന്നാല്‍, അവര്‍ അല്ലാഹുവിന്റെ നാമത്തില്‍ ചെയ്യണമെന്നര്‍ത്ഥം. കശാപ്പിനു മുമ്പ് മതിയായ തീറ്റയും വെള്ളവും കൊടുത്തിരിക്കണം. കശാപ്പിന് ഉപയോഗിക്കുന്ന കത്തി വളരെ മൂര്‍ച്ചയുള്ളതായിരിക്കണം. കശാപ്പു ചെയ്യുന്ന മൃഗത്തിന്റെ മുന്നില്‍ വെച്ച് കത്തി മൂര്‍ച്ചകൂട്ടാന്‍ പാടുള്ളതല്ല. ഒരു മൃഗത്തിന്റെ മുന്നില്‍ വെച്ച് മറ്റ് മൃഗങ്ങളെ കശാപ്പുചെയ്യാന്‍ പാടില്ല. കശാപ്പു ചെയ്യപ്പെടുന്ന മൃഗത്തിന്റെ തല കഅബയുടെ നേരേ തിരിക്കുക. കശാപ്പുചെയ്യുന്നതിന് തൊട്ടുമുമ്പ് വെള്ളം കുടിപ്പിച്ചിരിക്കണം. കശാപ്പുചെയ്യുമ്പോള്‍ "ബിസ്മില്ലാഹി അള്ളാഹു അക്ബര്‍" (അള്ളാഹുവിന്റെ നാമത്തില്‍, അള്ളാഹു വലിയവനാണ്) എന്ന് പറയണം. കശാപ്പുചെയ്യുന്നത് ഒറ്റപ്രാവശ്യമായി കഴുത്തിലെ നാലു ഞരമ്പുകളും മുറിച്ചു കൊണ്ടായിരിക്കണം. മൃഗങ്ങളെ കൊല്ലുമ്പോള്‍ പാലിക്കപ്പെടേണ്ട ഈ നിയമങ്ങളൊന്നും മനുഷ്യരെ കൊല്ലുന്ന കാര്യത്തില്‍ പാലിക്കേണ്ടതില്ല എന്നതാണ് ദുരൂഹതയുണര്‍ത്തുന്ന വൈരുദ്ധ്യം! മനുഷ്യരെ കൊല്ലുമ്പോള്‍, അത് മറ്റുള്ളവര്‍ക്കു പാഠമാകേണ്ടതിനു ക്രൂരമായും പരസ്യമായും ചെയ്യണമെന്ന് ഇസ്ലാമില്‍ നിയമമുണ്ട്. ഇപ്പോള്‍ ആ വിഷയത്തിലേക്കു കടക്കുന്നില്ല.

ഇതൊക്കെയാണ് ഹലാലിനെ സംബന്ധിക്കുന്ന ഇസ്ലാമികനിയമങ്ങളെങ്കില്‍, ഉസ്താദിന്റെ തുപ്പല്‍ കലാപരിപാടി എന്താണ്? ഇത് ഹലാലുമായി നേരിട്ടു ബന്ധമുള്ള ഒരു ആചാരമല്ല. ഇസ്ലാംമതക്കാര്‍ പരമ്പരാഗതമായി ചെയ്തുവരുന്ന ഒരു ആഭിചാരക്രിയയാണിത്. ഭക്ഷ്യവസ്തുക്കളില്‍ തുപ്പുന്നതായി തോന്നുമെങ്കിലും, അതിനുമപ്പുറം ഇതിന്റെ പിന്നില്‍ ആഭിചാരത്തിന്റെ മേഖലയുണ്ട്. ഖുറാന്‍ മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് ഭക്ഷ്യവസ്തുക്കളില്‍ ഊതുകയാണ് ചെയ്യുന്നതെങ്കിലും, ഊതുന്ന ഉസ്താദിന്റെ തുപ്പല്‍ വീഴുകയെന്നത് സ്വാഭാവികമാണ്. ചികിത്സയുടെ ഭാഗമായും ഇസ്ലാംമതക്കാര്‍ ഈ ആഭിചാരം ചെയ്യാറുണ്ട്. ഓതിക്കൊടുക്കല്‍ എന്നാണ് ഈ ആഭിചാരകര്‍മ്മത്തെ ഇസ്ലാം വിശേഷിപ്പിക്കുന്നത്. വെള്ളം, ഉപ്പ് തുടങ്ങിയവ ഇപ്രകാരം ഉസ്താദുമാര്‍ ഓതികൊടുക്കുന്നു. ഖുറാനിലെ പൈശാചിക സൂക്തങ്ങള്‍ ഓതിയതിനുശേഷം അതിലേക്ക് ശക്തമായി ഊതുന്നതാണ് പരമ്പരാഗത രീതി. ഈ ഊതല്‍ പിശാചിനു നേരെയാണെന്ന് ഇവര്‍ പറയുന്നു. പിശാചിനുനേരെയുള്ള ഊതലായതുകൊണ്ടുതന്നെ തുപ്പുകയും ചെയ്യാറുണ്ട്. ഇസ്ലാംമത വിശ്വാസത്തിന്റെ ഭാഗമായി തുടര്‍ന്നുവരുന്ന ഒരു ആചാരമാണല്ലോ സാത്താന്റെ പ്രതീകത്തിനുനേരേയുള്ള കല്ലേറ്? വിശ്വപ്രസിദ്ധമായ ഈ പരിപാടിയെക്കുറിച്ച് കേള്‍ക്കാത്തവരായി ആരെങ്കിലുമുണ്ടെന്നു മനോവ കരുതുന്നില്ല.

ഹലാല്‍ എന്നത് മാംസാഹാരവുമായി ബന്ധപ്പെട്ട നിയമം മാത്രമാണെങ്കില്‍, തുപ്പല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ഊതല്‍ എല്ലാ ഭക്ഷണപദാര്‍ത്ഥങ്ങളുടെമേലും പ്രയോഗിക്കാറുണ്ട്. സമൂഹമായി പങ്കുചേരുന്ന വിരുന്നുസത്ക്കാരങ്ങളിലാണ് ഉസ്താദുമാര്‍ ഊതുകയും തുപ്പുകയും ചെയ്യുന്നത്. വീട്ടിലും മറ്റു ചെറിയ സത്ക്കാരങ്ങളിലും ഊതുന്നത് ആ വീട്ടിലെ അംഗങ്ങള്‍ തന്നെയാണ്. ഭക്ഷണപദാര്‍ത്ഥങ്ങളില്‍ സ്ഥാനംപിടിച്ചിരിക്കുന്ന പിശാചിനെ പുറത്താക്കാനാണ് ഇപ്രകാരം ചെയ്യുന്നതെന്ന് അറിയാത്ത ഇസ്ലാംമതക്കാര്‍ ഉണ്ടാകില്ലെന്നിരിക്കെ, കാരശ്ശേരിയും സംഘവും നടത്തിയ ന്യായീകരണ സമ്മേളനത്തെ ഒട്ടകപ്പക്ഷിയുടെ കലാപരിപാടിയോടല്ലാതെ മറ്റെന്തിനോടാണ് ഉപമിക്കേണ്ടത്‌? കാരശ്ശേരിക്കും പ്രോ-ഇസ്ലാമിസ്റ്റുകള്‍ക്കും അറിയാത്തതല്ലെങ്കിലും, അറിയാത്തവര്‍ക്കായി ഖുറാനിലെ ഒരു ആയത്ത് ഇവിടെ കുറിക്കാം. ഇതാണ് ആ ആയത്ത്: “അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കപ്പെടാത്തതില്‍ നിന്ന്‌ നിങ്ങള്‍ തിന്നരുത്‌. തീര്‍ച്ചയായും അത്‌ അധര്‍മ്മമാണ്‌. നിങ്ങളോട്‌ തര്‍ക്കിക്കുവാന്‍ വേണ്ടി പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക്‌ തീര്‍ച്ചയായും ദുര്‍ബോധനം നല്‍കിക്കൊണ്ടിരിക്കും. നിങ്ങള്‍ അവരെ അനുസരിക്കുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ ( അല്ലാഹുവോട്‌ ) പങ്കുചേര്‍ക്കുന്നവരായിപ്പോകും”(സുറ: 6; 121). ഭക്ഷ്യവിഭവങ്ങളിലേക്ക് ഉസ്താദുമാര്‍ നടത്തുന്ന ഊതലിന്റെയും തുപ്പലിന്റെയും രഹസ്യം ഈ ഖുറാന്‍വാക്യത്തിലുണ്ട്. അതുകൊണ്ട്, ഷാനിപ്രഭാകരനും ഇചികള്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇടതുചിന്തകരും ക്രിസ്ത്യാനികളെ ബോധവത്ക്കരിക്കാന്‍ നടത്തുന്ന അഭ്യാസങ്ങള്‍ ഇനിയെങ്കിലും അവസാനിപ്പിക്കുക!

ഇവിടെ ചിലകാര്യങ്ങള്‍ മനോവയ്ക്കു പറയാനുണ്ട്. സാംസ്ക്കാരിക നായകരുടെ വേഷത്തില്‍ ഉപജീവനം കഴിക്കുന്നവരോടും ഇടതുപക്ഷ മാധ്യമ ദല്ലാള്‍മാരോടുമാണ് പറയാനുള്ളത്. ഇസ്ലാമിനും മറ്റു വിജാതിയര്‍ക്കും തങ്ങളുടെ വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്താനുള്ള അവകാശമുള്ളതുപോലെ, ക്രൈസ്തവര്‍ക്കും തങ്ങളുടെ സമൂഹത്തിനു വിശ്വാസപരിശീലനം നല്‍കാനുള്ള അവകാശമുണ്ട്. ഇസ്ലാംമത വിശ്വാസികള്‍ തങ്ങളുടെ കുട്ടികളെ മുലകുടി മാറുമ്പോള്‍ത്തന്നെ മദ്രസകളിലേക്ക് വിശ്വാസപരിശീലനത്തിനായി അയയ്ക്കുന്നു. മറ്റു മതത്തില്‍പ്പെട്ട കുട്ടികളുമായി എത്രത്തോളം ബന്ധംപുലര്‍ത്താമെന്നും അവരെ ഇസ്ലാമിലേക്ക് ആകര്‍ഷിക്കേണ്ടത് എങ്ങനെയാണെന്നും മദ്രസകളില്‍ പഠിപ്പിക്കുന്നുണ്ട്. ഇത്തരത്തില്‍ പഠിപ്പിക്കുന്ന മദ്രസാദ്ധ്യാപര്‍ക്കു ശമ്പളം നല്‍കുന്നത് സര്‍ക്കാര്‍ ഖജനാവില്‍നിന്നാണ്. സര്‍ക്കാരിന്റെ ചിലവില്‍ ജിഹാദിസം പരിശീലിപ്പിക്കുന്നതിനെ ആരെങ്കിലും ചോദ്യംചെയ്താല്‍ സടകുടഞ്ഞെഴുന്നേല്‍ക്കുന്ന ഇടത് മാധ്യമങ്ങളെയും സാംസ്ക്കാരിക വിടുവായരെയും നാം കാണാറുണ്ട്. ജിഹാദി പരിശീലനകേന്ദ്രങ്ങള്‍ സര്‍ക്കാരിന്റെ ചിലവില്‍ നടക്കുന്നതിനെ ന്യായീകരിക്കാനാണ് ഇവര്‍ രംഗത്തിറങ്ങുന്നത്.

മദ്രസകളില്‍ പഠിപ്പിക്കുന്നത് സെക്കുലറിസമല്ലെന്നും ഇസ്ലാംമതത്തിന്റെ നിയമങ്ങളാണെന്നും തിരിച്ചറിയാത്തവരാണോ കേരളത്തിലെ കപട മതേതര ജല്പകര്‍? ഹലാല്‍ മാത്രമേ ഭക്ഷിക്കാവൂ എന്ന് ഇസ്ലാമിക മതനേതാക്കള്‍ തങ്ങളുടെ സമൂഹത്തെ ഉപദേശിക്കുന്നതില്‍ മനോവയ്ക്കോ യഥാര്‍ത്ഥ ക്രൈസ്തവര്‍ക്കോ പരാതിയൊന്നുമില്ല. മാധ്യമങ്ങള്‍ അതിനെ ചോദ്യംചെയ്യണമെന്നും പറയുന്നില്ല. എന്നാല്‍, ഹലാല്‍ ഭക്ഷിക്കരുതെന്ന് ക്രൈസ്തവ വിശ്വാസപരിശീലകര്‍ തങ്ങളുടെ സമൂഹത്തെ പഠിപ്പിക്കുമ്പോള്‍, അതിനെ എതിര്‍ത്തുകൊണ്ട് ഉറഞ്ഞുതുള്ളുന്ന കപട മതേതരത്വത്തെ വകവയ്ക്കാന്‍ മനോവയ്ക്കോ ക്രൈസ്തവര്‍ക്കോ ആകില്ല. ക്രൈസ്തവ സഭാനേതാക്കന്മാര്‍ സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്നവരാണ് എന്ന ആക്രോശവുമായി ഇറങ്ങിയാല്‍ അത് വകവച്ചുതരുകയുമില്ല. ഹലാലായത് മാത്രമേ കഴിക്കാവു എന്ന് ഇസ്ലാംമത വിശ്വാസികള്‍ക്കിടയില്‍ പഠിപ്പിക്കുന്നതിനെ ക്രൈസ്തവര്‍ ചോദ്യംചെയ്യാത്തതുപോലെ, ഹലാലായത് കഴിക്കരുതെന്ന് ക്രൈസ്തവര്‍ തങ്ങളുടെ സമൂഹത്തെ പഠിപ്പിക്കുന്നതിനെ ചോദ്യംചെയ്യാന്‍ ഒരുത്തനും അവകാശമില്ല. എന്തേ, കേരളത്തിലെ മാധ്യമങ്ങള്‍ക്കും സാംസ്ക്കാരിക നായകരായി ചമഞ്ഞിറങ്ങുന്നവര്‍ക്കും ഈ വിഷയത്തില്‍ ഇരട്ടത്താപ്പ്? ഒരുകാര്യം നിങ്ങള്‍ അറിഞ്ഞിരിക്കുക; എന്തെന്നാല്‍, ശക്തവും വിശുദ്ധവുമായ നിയമങ്ങള്‍ ദൈവത്തില്‍നിന്നു ലഭിച്ചിട്ടുള്ള സമൂഹമാണ് ക്രൈസ്തവര്‍! ഏതെങ്കിലും സാംസ്ക്കാരിക എമ്പോക്കികള്‍ കുരച്ചാല്‍ മാറ്റിവയ്ക്കാവുന്നതല്ല ഈ നിയമങ്ങള്‍!

ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം അല്ലാഹുവിനോ മറ്റേതെങ്കിലും വിഗ്രഹങ്ങള്‍ക്കോ വിജാതിയരുടെ ദുര്‍മ്മൂര്‍ത്തികള്‍ക്കോ അര്‍പ്പിച്ച വസ്തുക്കള്‍ ഭക്ഷിക്കാന്‍ പാടില്ലെന്നു മാത്രമല്ല, അങ്ങനെയുള്ള വസ്തുക്കള്‍ ഭവനങ്ങളില്‍ സൂക്ഷിക്കാനോ സ്പര്‍ശിക്കാന്‍പോലുമോ അനുവാദമില്ല. ദൈവികനിയമങ്ങള്‍ അവഗണിക്കുകവഴി ദൈവികസംരക്ഷണം നഷ്ടമാകുകയും സാത്താന്റെ പിടിയില്‍ അകപ്പെടുകയും ചെയ്യുമെന്നതിനാല്‍, ഇക്കാര്യങ്ങളില്‍ ക്രൈസ്തവര്‍ പ്രത്യേകം ശ്രദ്ധിക്കണം. വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ചവയില്‍നിന്ന് അകന്നിരിക്കണമെന്ന ഉപദേശത്തിന്റെ പ്രസക്തി ഇവിടെയാണ്‌. ക്രൈസ്തവര്‍ക്കു നല്‍കപ്പെട്ടിരിക്കുന്ന ഈ ഉപദേശം ശ്രദ്ധിക്കുക: “വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച വസ്തുക്കള്‍, രക്തം, കഴുത്തുഞെരിച്ചു കൊല്ലപ്പെട്ടവ, വ്യഭിചാരം എന്നിവയില്‍നിന്നു നിങ്ങള്‍ അകന്നിരിക്കണം”(അപ്പ. പ്രവര്‍ത്തനങ്ങള്‍: 15; 29). വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ചവ ഭക്ഷിക്കരുതെന്നു മാത്രമല്ല, അവയില്‍നിന്ന് അകന്നിരിക്കണമെന്നുകൂടി ക്രൈസ്തവര്‍ക്കു കല്പന ലഭിച്ചിരിക്കുന്നു. ഇതിലൂടെ നാം മനസ്സിലാക്കേണ്ടത് വിഗ്രഹാര്‍പ്പിതമായ വസ്തുക്കളിലൂടെ ഭവിക്കുന്ന ദുരന്തത്തിന്റെ മാരകാവസ്ഥയാണ്. അനേകരെ സത്യദൈവത്തില്‍നിന്നും സത്യവിശ്വാസത്തില്‍നിന്നും അകറ്റിയിട്ടുള്ള ഒന്നാണിത്.

വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ചവ ഭക്ഷിക്കരുതെന്ന നിയമം മാത്രമല്ല ക്രൈസ്തവര്‍ക്കു ലഭിച്ചിട്ടുള്ളത്. മറിച്ച്, ഭക്ഷിക്കുകയോ പാനംചെയ്യുകയോ മറ്റെന്തെങ്കിലും പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍, അത് യേഹ്ശുവായുടെ നാമത്തില്‍ കൃതജ്ഞതയര്‍പ്പിച്ചതിനുശേഷം ആയിരിക്കണമെന്നുകൂടി ക്രൈസ്തവരോടു കല്പിച്ചിട്ടുണ്ട്. വിഗ്രഹാര്‍പ്പിതമാണെന്ന് മനസ്സിലായ വസ്തുക്കളുടെ കാര്യത്തിലല്ല ഈ നിയമം നല്കപ്പെട്ടിരിക്കുന്നത്. വിഗ്രഹാര്‍പ്പിതമാണെന്ന അറിവ് ലഭിച്ച വസ്തുക്കളെ സ്പര്‍ശിക്കുന്നതുപോലും ക്രിസ്ത്യാനിക്ക് നിഷിദ്ധമാണ്. വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ചവയാണെന്ന അറിവ് ലഭിക്കാത്തവ ഭക്ഷിക്കുമ്പോള്‍, അത് യേഹ്ശുവായുടെ നാമത്തിലാണെങ്കില്‍ വിശുദ്ധീകരിക്കപ്പെടും. ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍ നാമിവിടെ പരിശോധിച്ചതുകൊണ്ട് ഇനിയും അത് ആവര്‍ത്തിക്കുന്നില്ല. എന്നാല്‍, വാക്കാലോ പ്രവൃത്തിയാലോ എന്തു ചെയ്യുമ്പോഴും, അത് യേഹ്ശുവായുടെ നാമത്തില്‍ ചെയ്യണമെന്ന് ഉപദേശിക്കുന്ന മറ്റൊരു വചനം ഇവിടെ കുറിക്കേണ്ടിയിരിക്കുന്നു. ഉപദേശമിതാണ്: “നിങ്ങള്‍ വാക്കാലോ പ്രവൃത്തിയാലോ എന്തു ചെയ്താലും അതെല്ലാം യേഹ്ശുവാ വഴി പിതാവായ ദൈവത്തിനു കൃതജ്ഞതയര്‍പ്പിച്ചുകൊണ്ട് അവന്റെ നാമത്തില്‍ ചെയ്യുവിന്‍”(കൊളോ: 3; 17). ക്രിസ്ത്യാനികള്‍ക്കു ലഭിച്ചിരിക്കുന്ന നിയമമാണിത്. ഈ നിയമം അനുസരിക്കാന്‍ ഓരോ ക്രിസ്ത്യാനിക്കും ബാദ്ധ്യതയുണ്ട്. നിയമം അനുസരിക്കുമ്പോള്‍ മാത്രമേ ക്രൈസ്തവസഭയുടെ ഭാഗമായി തുടരാന്‍ ഒരുവനു സാധിക്കുകയുള്ളു. നിയമങ്ങള്‍ നല്‍കപ്പെട്ടിട്ടുള്ള ഏതൊരു മതത്തിലേയും കാര്യം ഇതുതന്നെയാണ്.

ഇസ്ലാമിനോട് അവരുടെ പ്രവാചകന്‍ ഹലാല്‍ മാത്രമേ ഭക്ഷിക്കാന്‍ പാടുള്ളുവെന്ന് കല്പിച്ചിരിക്കുന്നുവെങ്കില്‍, അത് അനുസരിക്കാന്‍ അവര്‍ക്കു ബാദ്ധ്യതയുണ്ട്. അവര്‍ തങ്ങളുടെ നിയമം അനുസരിക്കുന്നതിന്റെ പേരില്‍ അവരെ വിമര്‍ശിക്കാന്‍ പുറത്തുള്ളവര്‍ക്ക് അവകാശമില്ല. ഹലാല്‍ ഭക്ഷിക്കരുതെന്നു നിയമം ലഭിച്ചിട്ടുള്ള ക്രിസ്ത്യാനികള്‍ അത് അനുസരിക്കുകയും, അനുസരിക്കാന്‍ സഭാംഗങ്ങളെ പഠിപ്പിക്കുകയും ചെയ്യും. അതിനെ ചോദ്യംചെയ്യാന്‍ ആരെങ്കിലും ശ്രമിച്ചാല്‍, അത് അവരുടെ കുരുപൊട്ടലായി മാത്രമേ ക്രിസ്ത്യാനികള്‍ കാണുന്നുള്ളു. ഏതു മതത്തില്‍ വിശ്വസിക്കുന്നവരാണെങ്കിലും, അതാത് മതങ്ങളുടെ നിയമങ്ങള്‍ അനുസരിക്കാനുള്ള ബാദ്ധ്യതയുണ്ടെന്ന സാമാന്യബോധമെങ്കിലും ഇടതുപക്ഷ സാംസ്ക്കാരിക ശുനകന്മാര്‍ ആര്‍ജ്ജിക്കണം. സാംസ്ക്കാരിക നായാട്ടുകാര്‍ക്കോ ഇടതുപക്ഷ ആക്ടിവിസ്റ്റുകള്‍ക്കോ ഇക്കാര്യത്തില്‍ ഇടപെടാനുള്ള ഒരവകാശവും ആരും വകവച്ചുതരില്ല. അതുകൊണ്ട്, ഷാനി പ്രഭാകരന്റെയും കാരശ്ശേരിയുടെയും അസുഖത്തിനുള്ള ചികിത്സ അവര്‍തന്നെ തേടണം. ആയതിനാല്‍, ഷാനി പ്രഭാകരനും കാരശ്ശേരി മാഷിനും ഓരോ ‘ചുരുളി’ നമസ്കാരം പറഞ്ഞുകൊണ്ട് ഈ വിഷയം ഇവിടെ ഉപസംഹരിക്കുന്നു!

ഇനി പറയാന്‍ പോകുന്നത് പൊതുവായ ചില കാര്യങ്ങളും, അടിച്ചേല്പിക്കപ്പെടുന്ന ചില മതനിയമങ്ങളുമാണ്. മതത്തിനുള്ളില്‍ മാത്രം നിലനില്‍ക്കുന്ന നിയമങ്ങളാണ് മതനിയമങ്ങള്‍. മതത്തിനു പുറത്തുള്ളവരെ ബാധിക്കുന്ന നിയമങ്ങള്‍ ഏതെങ്കിലും മതങ്ങളിലുണ്ടെങ്കില്‍, അത് അംഗീകരിക്കാന്‍ പുറത്തുള്ളവര്‍ തയ്യാറാകേണ്ടതില്ല. ഹലാല്‍ ഭക്ഷണം കഴിക്കാന്‍ ഇസ്ലാമിനു പുറത്തുള്ളവരെ ഇസ്ലാം നിര്‍ബ്ബന്ധിക്കുന്നുണ്ടെങ്കില്‍, അത് അംഗീകരിക്കപ്പെടാന്‍ പാടില്ലാത്ത കാര്യമാണ്. മതത്തില്‍ ചേരാനോ മതനിയമങ്ങള്‍ അനുശാസിക്കാനോ പുറത്തുള്ളവരെ നിര്‍ബ്ബന്ധിക്കുന്നത് ധാര്‍ഷ്ട്യമായി പരിഗണിക്കുകയും എതിര്‍ക്കുകയും വേണം. പന്നിയിറച്ചിയോ പശുവിറച്ചിയോ കഴിക്കാതിരിക്കാനും, അത് കഴിക്കരുതെന്ന് അതാതു മതങ്ങള്‍ക്കുള്ളില്‍ പഠിപ്പിക്കാനുമുള്ള അവകാശമുണ്ടെങ്കിലും, മതത്തിനു പുറത്തുള്ളവര്‍ എന്തു കഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഒരുത്തര്‍ക്കുമില്ല. അത് ചില മതങ്ങളുടെ ധാര്‍ഷ്ട്യവും തിണ്ണമിടുക്കുമാണ് വെളിവാക്കുന്നത്. ഇത്തരത്തില്‍ ധാര്‍ഷ്ട്യവും തിണ്ണമിടുക്കും പ്രകടിപ്പിക്കുന്ന രണ്ടു മതങ്ങളാണ് ഹിന്ദുമതവും ഇസ്ലാംമതവും. തങ്ങള്‍ക്കു ഭൂരിപക്ഷമുള്ള രാജ്യങ്ങളിലും പ്രദേശങ്ങളിലും ഇവര്‍ തങ്ങളുടെ മതനിയമങ്ങള്‍ മറ്റുള്ളവരുടെമേല്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍, ക്രൈസ്തവര്‍ ഭൂരിപക്ഷമായിരിക്കുന്ന ഒരു രാജ്യത്തുപോലും മറ്റു മതങ്ങളുടെമേല്‍ തങ്ങളുടെ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നില്ല. ഇതാണ് ദൈവികതയും പൈശാചികതയും തമ്മിലുള്ള അന്തരം.

ദൈവമായ യാഹ്‌വെ നിയമങ്ങള്‍ നല്‍കിയത് തന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കു മാത്രമാണ്. ഈ നിയമങ്ങള്‍ അനുസരിച്ചുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ടവരുടെ ഗണത്തില്‍ അംഗങ്ങളാകാന്‍ പുറത്തുള്ളവര്‍ക്കും അവസരം നല്‍കുമ്പോഴും, അതില്‍ നിര്‍ബ്ബന്ധം ചെലുത്തല്‍ അനുവദിച്ചിട്ടില്ല എന്നതാണ് ദൈവികനിയമങ്ങളുടെ പ്രത്യേകത. മനുഷ്യനെ സൃഷ്ടിച്ച ദൈവം അവന് എന്തും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നല്‍കി. തന്മയോ തിന്മയോ അവനു തിരഞ്ഞെടുക്കാം. നന്മയ്ക്കും തിന്മയ്ക്കും ലഭിക്കുന്ന പ്രതിഫലങ്ങളിലെ വ്യത്യാസം അവിടുന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം! സ്വാതന്ത്ര്യം ദുരുപയോഗിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത് മുന്‍കൂട്ടി അറിയിച്ചുകൊണ്ടുള്ള സ്വാതന്ത്ര്യപ്രഖ്യാപനത്തെക്കാള്‍ നീതിയുക്തമായ നിയമം മറ്റേതാണ്?! അതുകൊണ്ടാണ് നിയമങ്ങള്‍ മുന്നില്‍വച്ചതിനുശേഷം ഇപ്രകാരം ചോദിച്ചത്: “ഞാന്‍ ഇന്നു നിങ്ങളുടെ മുന്‍പില്‍ വച്ചിരിക്കുന്ന നിയമസംഹിതയിലേതുപോലെ നീതിയുക്തമായ ചട്ടങ്ങളും നിയമങ്ങളും മറ്റേതു ശ്രേഷ്ഠജനതയ്ക്കാണുള്ളത്?”(നിയമം: 4; 8). ഈ ശ്രേഷ്ഠനിയമങ്ങള്‍ ഞങ്ങള്‍ പാലിക്കുകയും, പാലിക്കാന്‍ ഞങ്ങളുടെ മക്കളെ പഠിപ്പിക്കുകയും ചെയ്യും. ഇതിനെതിരേ ആരും തൊണ്ടപൊട്ടിച്ചിട്ടു കാര്യമില്ല!

ക്രൈസ്തവരുടെ വിശ്വാസപരിശീലനത്തിനെതിരേ ആക്രോശിക്കുന്ന സകലരോടുമായി ചോദിക്കുകയാണ്; ക്രൈസ്തവര്‍ ഹലാല്‍ ഭക്ഷണം കഴിക്കാതിരുന്നാല്‍ സമൂഹത്തില്‍ എന്ത് പ്രശ്നമാണ് സൃഷ്ടിക്കപ്പെടുന്നത്? ഇസ്ലാമിനെ പന്നിമാംസം ഭക്ഷിക്കാനോ ഹിന്ദുവിനെ ഗോമാംസം ഭക്ഷിക്കാനോ ആരെങ്കിലും നിര്‍ബ്ബന്ധിക്കുന്നുണ്ടോ? അങ്ങനെയെങ്കില്‍, ഹലാല്‍ അടക്കം വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ചവയില്‍നിന്നു ക്രൈസ്തവര്‍ വിട്ടുനില്‍ക്കുന്നതിനെ സംഘടിതമായി എതിര്‍ക്കാന്‍ രംഗത്തുവരുന്നവര്‍ക്ക് വ്യക്തമായ അജണ്ടയുണ്ടെന്നുവേണം മനസ്സിലാക്കാന്‍. ഇത് ആഗോളതലത്തില്‍ നടപ്പാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇല്ല്യുമിനാറ്റി അജണ്ടയാണ്. ക്രിസ്തീയതയെ ഉന്മൂലനം ചെയ്യുകയെന്ന അജണ്ട! ഇല്ല്യുമിനാറ്റിയുടെ സ്വാധീനമുള്ള വ്യക്തികളും പ്രസ്ഥാനങ്ങളുമാണ് ഹലാലിനെ പിന്തുണച്ചുകൊണ്ട് ഇസ്ലാമിനുപിന്നില്‍ നിലയുറപ്പിച്ചിരിക്കുന്നത്.

നിയമത്തിന്റെ കടന്നുകയറ്റം!

‘ജിഹാദ്’ എന്ന അറബിവാക്കിനെ ഭീകരതയുടെ പര്യായപദമായി പരിഗണിക്കുന്ന അനേകരുണ്ട്. ഇസ്ലാംമതം തന്നെയാണ് ഈ തെറ്റിദ്ധാരണ ലോകത്തിനു സമ്മാനിച്ചതെന്നു പറഞ്ഞാല്‍, ഒരു വലിയ അളവുവരെ അതു ശരിയാണ്. എന്നാല്‍, ‘ജിഹാദ്’ എന്ന വാക്കിന് ഭീകരത എന്ന അര്‍ത്ഥമല്ല ഉള്ളത്. ജിഹാദില്‍ ഏര്‍പ്പെടുകയെന്നാല്‍ മതം പ്രചരിപ്പിക്കുകയെന്നാണ് യഥാര്‍ത്ഥ അര്‍ത്ഥം. സകല മനുഷ്യരെയും തങ്ങളുടെ മതത്തിലേക്ക് ചേര്‍ക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ഏതൊരു പ്രവൃത്തിയേയും ‘ജിഹാദ്’ എന്ന് വിശേഷിപ്പിക്കാം. എല്ലാ മതങ്ങളും പ്രത്യയശാസ്ത്രങ്ങളും പ്രചരിപ്പിക്കപ്പെടുന്നു എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോള്‍, ‘ജിഹാദികള്‍’ എന്ന മുദ്ര ഇസ്ലാമിനു മാത്രമായി ചാര്‍ത്തപ്പെടുന്നത് ശരിയാണോ? ഈ ചോദ്യം ഉയര്‍ത്തുന്നത് ഇസ്ലാമികഭീകരതയെ ന്യായീകരിക്കാനാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. ഇസ്ലാമികഭീകരത ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, ഭീകരതയാണ് ജിഹാദെന്ന് ആരും ചിന്തിക്കരുത്. ജിഹാദിനുവേണ്ടി അവലംബിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നുമാത്രമാണ് സംഹാരം. ജിഹാദിനുവേണ്ടി ഇസ്ലാംമത പ്രചാരകര്‍ അവലംബിക്കുന്ന മാര്‍ഗ്ഗം മാത്രമാണ് ഭീകരത! ഈ മാര്‍ഗ്ഗത്തെ വേണമെങ്കില്‍ ‘നശീകരണ ജിഹാദ്’ അഥവാ ‘സംഹാര ജിഹാദ്’ എന്നുവിളിക്കാം. തങ്ങളുടെ ആശയങ്ങള്‍ ആരും സ്വീകരിക്കുന്നില്ലെങ്കില്‍, അവരെയെല്ലാം ഉന്മൂലനംചെയ്തുകൊണ്ട് ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതാണ് ‘നശീകരണ ജിഹാദ്’!

ഇസ്ലാംമതക്കാരും കമ്മ്യൂണിസ്റ്റുകളും നശീകരണ ജിഹാദിന്റെ വക്താക്കളാണ്. തങ്ങളെ നിരാകരിച്ചവരെ ഉന്മൂലനം ചെയ്തതിന്റെ പാരമ്പര്യം ഇരുകൂട്ടര്‍ക്കും ഒരേപോലെ അവകാശപ്പെടാന്‍ കഴിയും. എന്നാല്‍, ഈ രണ്ടു പ്രസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല സംഹാരജിഹാദ്! രാഷ്ട്രീയപ്രസ്ഥാനം എന്നനിലയില്‍ സംഹാരജിഹാദ് നടപ്പാക്കുന്നത് കമ്മ്യൂണിസ്റ്റുകളും ഇടതുപക്ഷ പ്രസ്ഥാനങ്ങളുമാണെങ്കില്‍, മതം എന്നനിലയില്‍ സംഹാരത്തെ ജിഹാദിന്റെ ഭാഗമായി പരിഗണിക്കുന്നത് ഇസ്ലാം മാത്രമല്ല. ‘ലക്‌ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുന്നു’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാ മതങ്ങളും രാഷ്ട്രീയപ്രസ്ഥാനങ്ങളും സംഹാരജിഹാദിന്റെ വക്താക്കളാണ്. ഇത് ഒരു ഇല്ല്യുമിനാറ്റി മുദ്രാവാക്യമാണെന്നും, ഹിന്ദുമതത്തിന്റെയും കമ്മ്യൂണിസത്തിന്റെയും പൊതുവായ ആപ്തവാക്യമാണെന്നും തിരിച്ചറിയാത്തതുകൊണ്ടാണ് ഇസ്ലാമിനുമേല്‍ മാത്രമായി ഭീകരതയുടെ ഉത്തരവാദിത്തം ചാര്‍ത്തപ്പെടുന്നത്. ഇരുന്നൂറു വര്‍ഷം മാത്രം പഴക്കമുള്ള മതമായതുകൊണ്ട് നൂറ്റാണ്ടുകളുടെ സംഹാരപാരമ്പര്യമൊന്നും ഹിന്ദുമതത്തിന് അവകാശപ്പെടാന്‍ കഴിയില്ല. സാമൂഹികമായും സാമ്പത്തികമായും അധഃസ്ഥിത വിഭാഗമായിരുന്നതിനാല്‍, മറ്റു സമൂഹങ്ങളുടെമേല്‍ ആധിപത്യം പുലര്‍ത്താന്‍ അടവുനയങ്ങളാണ് ഹിന്ദുമതപ്രചാരകര്‍ സ്വീകരിച്ചത്. ഇപ്പോഴും ഇവര്‍ പരീക്ഷിച്ചുവരുന്നത് ഗോറില്ലാ യുദ്ധമുറകളാണ്.

‘ലക്‌ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും’ എന്ന മുദ്രാവാക്യത്തില്‍ വ്യാജം പറയാനും സംഹരിക്കാനുമുള്ള ആഹ്വാനമുണ്ട്. സാത്താനില്‍നിന്നുള്ള എല്ലാ ആശയങ്ങളുടെയും പൊതുവായ അടയാളമാണിത്. ഈ മുദ്രാവാക്യത്തെ പൂര്‍ണ്ണമായും തള്ളിക്കളയുന്ന ഏകമതം ക്രിസ്തുമതമാണ്. അറിയിക്കുക എന്ന ദൗത്യം മാത്രമാണ് ക്രൈസ്തവരില്‍ ഭരമേല്പിക്കപ്പെട്ടിരിക്കുന്നത്. ക്രൈസ്തവരോടുള്ള ക്രിസ്തുവിന്റെ ആഹ്വാനം നോക്കുക: “അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും”(മാര്‍ക്കോസ്: 16; 15, 16). ഇതില്‍നിന്നു വ്യത്യസ്തമായി ഏതെങ്കിലും ക്രൈസ്തവസമൂഹങ്ങള്‍ നിര്‍ബ്ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുണ്ടെങ്കില്‍, അവരാരും ക്രിസ്തുവിന്റെ സഭയുടെ ഭാഗമല്ല. ചക്രവര്‍ത്തിമാര്‍ ഭരണം നടത്തിയിരുന്ന കാലത്ത് കൂട്ടത്തോടെ മതപരിവര്‍ത്തനം നടന്നിട്ടുണ്ട്. ചക്രവര്‍ത്തിയുടെ മതത്തിലേക്ക് പ്രജകള്‍ പരിവര്‍ത്തിതരാകുന്ന രീതി നിലനിന്നിരുന്നതുകൊണ്ടാണ് അത്. രാജഭക്തിയുടെ ഭാഗമായി അതിനെ കണ്ടാല്‍മതി. എന്നാല്‍, കമ്മ്യൂണിസ്റ്റുകളും വിജാതിയമതങ്ങളും വളര്‍ന്നത് നീചമായ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചുകൊണ്ടാണ്.

തങ്ങള്‍ക്ക് എതിരാണെന്ന് സംശയംതോന്നുന്നവരെപ്പോലും കുലംകുത്തികള്‍ എന്ന ഓമനപ്പേരിട്ട് വകവരുത്തുന്നത് കമ്മ്യൂണിസ്റ്റുകളുടെ എക്കാലത്തെയും ശൈലിയാണ്. ഒറ്റുകാരായി സംശയിച്ച് മാതാപിതാക്കളെയും സഹോദരങ്ങളെയുംപോലും കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതികള്‍ കൊന്നുതള്ളിയിട്ടുണ്ട്. സോവ്യറ്റ് രാജ്യങ്ങളില്‍ കമ്മ്യൂണിസ്റ്റുകള്‍ നടത്തിയ നരനായാട്ടിനെ വ്യാജചരിത്രം രചിച്ച് 74 വര്‍ഷം മറച്ചുവച്ചു. കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതികളുടെ ക്രൂരതകളില്‍നിന്നു രക്ഷപ്പെടാന്‍ നാടുവിട്ടവരെ പിന്തുടര്‍ന്നു കൊലപ്പെടുത്തിയതിനെയും തങ്ങളുടെ മുദ്രാവാക്യത്തിന്റെ പിന്‍ബലത്തില്‍ ന്യായീകരിക്കാന്‍ ഇന്നത്തെ കമ്മ്യൂണിസ്റ്റുകള്‍ക്കുപോലും യാതൊരു ഉളുപ്പുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ചെക്കോസ്ലോവാക്യയില്‍നിന്നു പ്രാണരക്ഷാര്‍ത്ഥം ഡാന്യൂബ് നദിയിലൂടെ ഒഴുകിരക്ഷപ്പെടാന്‍ ശ്രമിച്ചവരെ ആ നദിയില്‍ത്തന്നെ കൊന്നുതള്ളിയ കമ്മ്യൂണിസ്റ്റുകള്‍ തങ്ങളെത്തന്നെ വിശേഷിപ്പിക്കുന്നത് മനുഷ്യസ്നേഹികള്‍ എന്നാണ്. യൂറോപ്പിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിക്കുന്ന ഇസ്ലാമികഭീകരര്‍ പ്രകൃതിക്ഷോഭങ്ങളില്‍പ്പെട്ട് മരണപ്പെടുമ്പോള്‍ മുതലക്കണ്ണീര്‍ പൊഴിക്കുന്നതും ഇതേ കമ്മ്യൂണിസ്റ്റുകള്‍ തന്നെയാണ്. ഇതാണ് വൈരുദ്ധ്യാത്മക ഭൗതികവാദം. ലക്‌ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും എന്ന പൈശാചിക മുദ്രാവാക്യത്തിന്റെ ഭീകരതയാണ് ലോകം നേരിട്ടിട്ടുള്ള ഏറ്റവും വലിയ ഭീഷണി! ഈ മുദ്രാവാക്യം ഏറ്റെടുത്തിട്ടുള്ള മതങ്ങളും രാഷ്ട്രീയപ്രസ്ഥാനങ്ങളുമാണ് ലോകസമാധാനത്തിന് എന്നും വെല്ലുവിളി ഉയര്‍ത്തിയിട്ടുള്ളത്.

കമ്മ്യൂണിസത്തിന്റെയും ഹിന്ദുമതത്തിന്റെയും മുദ്രാവാക്യം ഒന്നുതന്നെയാണെന്നു നാം കണ്ടു. എന്നാല്‍, മുദ്രാവാക്യത്തിനും അപ്പുറമായി നീചമാര്‍ഗ്ഗങ്ങള്‍ അവലംബിക്കാന്‍ നിയമം ലഭിച്ചുട്ടുള്ള മതമാണ്‌ ഇസ്ലാംമതം. അവര്‍ക്കു ലഭിച്ചിരിക്കുന്ന നിയമം ശ്രദ്ധിക്കുക: “അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വ്വഹിക്കുകയും സക്കാത്ത്‌ നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്”(സുറ: 9; 5). മറ്റൊരായത്ത് ഇങ്ങനെ: “അവിശ്വാസികളെ നിങ്ങള്‍ എവിടെയെല്ലാം കാണുന്നുവോ അവിടെവച്ച് കൊന്നുകളയുക” ജിഹാദിനായി സംഹാരത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കാന്‍ ആഹ്വാനംചെയ്യുന്ന നിയമമാണിത്. നശീകരണ ജിഹാദ് അഥവാ സംഹാരജിഹാദ് ഇതാണ്.

ഒരു മതത്തിന്റെ നിയമങ്ങള്‍ മറ്റു മതങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും ഭീഷണിയാകുന്ന അവസ്ഥയാണ് ‘നശീകരണ ജിഹാദ്’! ഇസ്ലാം മാത്രമാണ് ‘നശീകരണ ജിഹാദില്‍’ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് ആരും തെറ്റിദ്ധരിക്കരുത്. തങ്ങളുടെ മതത്തില്‍നിന്നു പുറത്തുപോകുന്നവരെ വേട്ടയാടുകയോ തങ്ങളുടെ മതനിയമങ്ങള്‍ മറ്റു സമൂഹങ്ങളുടെ സ്വാതന്ത്ര്യത്തിനുമേല്‍ കടന്നുകയറുകയോ ചെയ്യുന്നുവെങ്കില്‍, അവരെല്ലാം ‘നശീകരണ ജിഹാദിന്റെ’ ഭാഗമാണ്. ആയതിനാല്‍, ക്രൈസ്തവര്‍ ജാഗ്രത പുലര്‍ത്തേണ്ടത് ഇസ്ലാമിക ജിഹാദിനെതിരേ മാത്രമല്ല, രക്ഷയ്ക്കായുള്ള ഏകസത്യമാര്‍ഗ്ഗത്തില്‍നിന്നു വ്യതിചലിപ്പിക്കുന്ന എല്ലാ ആശയങ്ങള്‍ക്കെതിരേയും ജാഗ്രതപുലര്‍ത്തണം. ക്രിസ്തീയതയില്‍നിന്ന് ഇസ്ലാംമതത്തിലേക്കോ ഹിന്ദുമതത്തിലേക്കോ മറ്റേതെങ്കിലും വിജാതിയ മതങ്ങളിലേക്കോ ആകര്‍ഷിക്കപ്പെടുമ്പോള്‍ മാത്രമല്ല, കമ്മ്യൂണിസത്തിലേക്കും ഇടതുപക്ഷ ആശയങ്ങളിലേക്കും ആകര്‍ഷിക്കപ്പെടുമ്പോഴും സംഭവിക്കുന്നത് നിത്യനാശമാണ്. ശരീരത്തെ കൊല്ലുന്നവരെക്കാള്‍ അപകടകാരികള്‍ ആത്മാവിനെ നിത്യനാശത്തിലേക്കു നയിക്കുന്നവരാണെന്ന തിരിച്ചറിവാണ് ക്രൈസ്തവര്‍ക്കുണ്ടായിരിക്കേണ്ടത്. അതേ, ഇരുളിന്റെ മറവില്‍ പതുങ്ങിക്കിടക്കുന്ന അണലിയാണ് ഹിന്ദുമതം!

ഹോര്‍മ്മോണ്‍ ചികിത്സയും ജിഹാദും!

ഹോര്‍മ്മോണ്‍ ചികിത്സയെക്കുറിച്ചും ഹോര്‍മ്മോണിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും നമ്മില്‍ പലര്‍ക്കും അറിയാം. ശരീരത്തിലെ കോശങ്ങളെ സജ്ജീവമാക്കാനും നിര്‍ജ്ജീവമാക്കാനും ഹോര്‍മ്മോണുകള്‍ക്കു സാധിക്കും. ശരീരത്തില്‍ അമിതമായി രോമം വളരുന്നതും, പ്രായപൂര്‍ത്തിയായിട്ടും രോമം ഉണ്ടാകാതിരിക്കുന്നതും ഹോര്‍മ്മോണ്‍ ഉത്പാദനത്തിലെ ഏറ്റക്കുറച്ചിലുകള്‍ മൂലമാണെന്ന് ആധുനിക ചികിത്സാശാസ്ത്രം പറയുന്നു. ഈസ്ട്രജന്‍ എന്ന ഹോര്‍മ്മോണിന്റെ അതിപ്രസരമാണ് പുരുഷന്മാരില്‍ സ്ത്രൈണഭാവം ഉണ്ടാക്കുന്നതെന്നും, പല കുറ്റകൃത്യങ്ങള്‍ക്കും കാരണം ഹോര്‍മ്മോണ്‍ ആണെന്നും ശാസ്ത്രം വാദിക്കുന്നുണ്ട്. പാപത്തെ ന്യായീകരിക്കാന്‍ ഹോര്‍മ്മോണിനെ പഴിച്ചുകൊണ്ട് രംഗത്തിറങ്ങിയിരിക്കുന്ന ആധുനിക ദൈവശാസ്ത്രജ്ഞരും കുറവല്ല. എന്തൊക്കെയായാലും ശരീരാവയവങ്ങളുടെ വളര്‍ച്ചയില്‍ ഹോര്‍മ്മോണിന്റെ പങ്ക് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളതാണ്. മലയാളത്തിലെ ഒരു മുന്‍കാല ചലച്ചിത്രനടി ഹോര്‍മ്മോണ്‍ ചികിത്സ നടത്തി തന്റെ ശരീരാവയവങ്ങളുടെ വളര്‍ച്ച വേഗത്തിലാക്കിയത് പലരും അറിഞ്ഞിട്ടുണ്ടാകും. ശരീരാവയവങ്ങളുടെ വളര്‍ച്ച മാത്രമല്ല, വികാരങ്ങളെ ഉണര്‍ത്താനും തളര്‍ത്താനും ഹോര്‍മ്മോണ്‍ ചികിത്സകൊണ്ട് സാധിക്കും.

എല്ലാ വികാരങ്ങളും ഹോര്‍മ്മോണിന്റെ പ്രവര്‍ത്തനഫലമായി ഉണ്ടാകുന്നതാണ്. എന്നാല്‍, ഒട്ടുമിക്ക ഹോര്‍മ്മോണുകളും മനസ്സുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. അതായത്, പല ഹോര്‍മ്മോണുകളെയും പ്രവര്‍ത്തനസജ്ജമാക്കുന്നത് ചിന്തകളാണ്. ലൈംഗികമായ ചിന്തകളാണ് ആ വികാരം ഉണര്‍ത്തുന്നത്. എത്രത്തോളം കാമാസക്തിയുള്ള വ്യക്തിയാണെങ്കിലും, തന്റെ പ്രിയപ്പെട്ടവരുടെ മരണവാര്‍ത്ത അറിയുമ്പോള്‍, ആ വ്യക്തിയുടെ കാമാസക്തി ശമിക്കുന്നത് മനസ്സുമായി ഹോര്‍മ്മോണിന്റെ പ്രവര്‍ത്തനത്തിനു ബന്ധമുള്ളതുകൊണ്ടാണ്‌. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, ശരീരത്തിലെ പല ഹോര്‍മ്മോണുകളുടെയും പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ മനസ്സിനു സാധിക്കും. ആത്മീയമനുഷ്യന്‍ പാപത്തില്‍നിന്ന് അകന്നുനില്‍ക്കുന്നത് അങ്ങനെയാണ്.

മനുഷ്യശരീരത്തിന് ആവശ്യമായ എല്ലാത്തരം ഹോര്‍മ്മോണുകളും ഓരോരുത്തരുടെയും ശരീരം ഉത്പാദിപ്പിക്കുന്നുണ്ട്. ഏതെങ്കിലും ഹോര്‍മ്മോണിന്റെ ഉത്പാദനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമ്പോഴാണ് ഹോര്‍മ്മോണ്‍ ചികിത്സയെ ആശ്രയിക്കേണ്ടിവരുന്നത്. അലോപ്പതിയിലും ഹോമിയോപ്പതിയിലും ഇന്ന് ഹോര്‍മ്മോണ്‍ ചികിത്സ ലഭ്യമാണ്. സ്വയംഭോഗത്തിന്റെ ആസക്തി ഇല്ലാതാക്കാന്‍ ഹോമിയോപ്പതിയില്‍ ഫലപ്രദമായ ചികിത്സയുണ്ട്. ഹോമിയോപ്പതിയില്‍ മാത്രമാണ് ഈ ചികിത്സയുള്ളതെന്ന് ആരും തെറ്റിദ്ധരിക്കരുത്. എല്ലാ ചികിത്സാസമ്പ്രദായങ്ങളിലും ഇന്ന് ഹോര്‍മ്മോണ്‍ ചികിത്സകള്‍ പരീക്ഷിക്കപ്പെടുന്നു. ആസക്തി ഇല്ലാതാക്കാന്‍ മരുന്നുകള്‍ ഉള്ളതുപോലെതന്നെ, ആസക്തിയുണ്ടാക്കാനും മരുന്നുകളുണ്ടെന്ന യാഥാര്‍ത്ഥ്യമാണ് ഇവിടെ നാം തിരിച്ചറിയേണ്ടത്. ഇന്ന് വിപണിയില്‍ ലഭിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളില്‍പ്പോലും ലൈംഗികാസക്തിയുണ്ടാക്കുന്ന ഹോര്‍മ്മോണുകള്‍ ചേര്‍ക്കപ്പെടുന്നുണ്ട്. കുട്ടികളില്‍ ലൈംഗികാസക്തി വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി ഇല്ല്യുമിനാറ്റികളാണ് ഇങ്ങനെ ചെയ്യുന്നത്. കൊച്ചുകുട്ടികളുടെ വികാരങ്ങളെപ്പോലും നിയന്ത്രിക്കാന്‍ ഇല്ല്യുമിനാറ്റികള്‍ക്കു സാധിക്കുന്നുവെന്നത് നിസ്സാരമായ കാര്യമല്ല. വിപണികളില്‍ ലഭിക്കുന്ന ‘ന്യൂജന്‍’ ഭക്ഷണപദാര്‍ത്ഥങ്ങളിലെല്ലാം വിവിധതരം ഹോര്‍മ്മോണുകള്‍ ചേര്‍ക്കപ്പെടുന്നു. ഇത്തരം പൈശാചിക പ്രവര്‍ത്തനങ്ങളെ ചോദ്യംചെയ്യാന്‍ ആരും വരില്ല എന്നതാണ് ഇല്ല്യുമിനാറ്റികളുടെ ശക്തി. ചോദ്യംചെയ്യേണ്ടവര്‍ തന്നെയാണ് ഈ സംഘത്തിനുവേണ്ട ഒത്താശകള്‍ ചെയ്തുകൊടുക്കുന്നത്. ഈ സത്യങ്ങള്‍ ആരെങ്കിലും വിളിച്ചുപറയാന്‍ തയ്യാറായാല്‍, ഇല്ല്യുമിനാറ്റികളുടെ ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ രംഗത്തിറങ്ങി പ്രതിരോധം തീര്‍ക്കും. ഷാനിപ്രഭാകരന്മാര്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത് ആഗോളപൈശാചികതയ്ക്കു കുടപിടിക്കുന്നതിനായാണ്!

ലൈംഗിക ഉത്തേജക ഹോര്‍മ്മോണിന്റെ പ്രവര്‍ത്തനം അറിയാന്‍ ഇന്നത്തെ കൗമാരക്കാരിലേക്ക് ശ്രദ്ധതിരിച്ചാല്‍ മതി. കൗമാരക്കാര്‍ ഇന്ന് വിചിത്രമായ അവകാശങ്ങള്‍ക്കായി സമരം ചെയ്യുകയാണ്. പുരുഷന്മാരുടെ ഇടയില്‍ ഇരിക്കാനുള്ള സമരം, വിമന്‍സ് കോളേജുകളും ഹോസ്റ്റലുകളും അടച്ചുപൂട്ടാനുള്ള സമരം, നഗ്നത പ്രദര്‍ശിപ്പിക്കാനുള്ള അവകാശത്തിനായുള്ള സമരം, പരസ്യമായി രതിവൈകൃതങ്ങളില്‍ ഏര്‍പ്പെടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം...എന്നിങ്ങനെ ആരും കേട്ടിട്ടില്ലാത്ത അവകാശസമരങ്ങളിലാണ് ഇന്നത്തെ കൗമാരം! മാറു മറയ്ക്കാനുള്ള അവകാശത്തിനുവേണ്ടി സമരംചെയ്ത ചരിത്രം കേരളത്തിനുണ്ട്. എന്നാല്‍, ഇന്നത്തെ കുമാരിമാര്‍ സമരം നടത്തുന്നത് മാറ് പ്രദര്‍ശിപ്പിക്കുവാനുള്ള അവകാശത്തിനു വേണ്ടിയാണ്. കാമം ആളിക്കത്തിയപ്പോള്‍ ചില കൗമാരക്കാരികള്‍ തിരുവനന്തപുരത്ത് നടത്തിയ സമരം നാം കണ്ടതാണ്. പുരുഷന്മാരുടെ മടിയില്‍ പൃഷ്ഠം അമര്‍ത്തിയിരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വെയിറ്റിംഗ് ഷെഡിലാണ് സമരം നടത്തിയത്. ഇതിനെല്ലാം കുടപിടിച്ചുകൊണ്ട് മാധ്യമങ്ങളും ഇടതുചിന്തകരും (ഇച്ചി) രംഗത്തിറങ്ങി. ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നത് ഇല്ല്യുമിനാറ്റികളുടെ സ്വാധീനമാണ്. ലോകമാസകലമുള്ള യുവതലമുറ ഇന്ന് അമിത കാമാസക്തിയുടെ പിടിയിലാണെന്ന യാഥാര്‍ത്ഥ്യം ആരും തിരിച്ചറിയാതെ പോകരുത്. രതിവൈകൃതങ്ങളിലേക്ക് നയിക്കപ്പെടുന്ന വിധം അനിയന്ത്രിതമായ ലൈംഗികാസക്തി യുവാക്കളില്‍ ജനിപ്പിച്ചതാരാണ്? അമ്മയുടെ കുളിമുറിയില്‍ ഒളിക്യാമറ വയ്ക്കാന്‍ കൗമാരക്കാരനെ പ്രേരിപ്പിക്കുന്നതാരാണ്? അവരില്‍ത്തന്നെ പ്രവര്‍ത്തിക്കുന്ന ഹോര്‍മ്മോണാണ് ഇതിന്റെയെല്ലാം പിന്നിലെ വില്ലന്‍!

കോര്‍പ്പറേറ്റുകള്‍ വിപണിയിലിറക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ ഹോര്‍മ്മോണ്‍ പരീക്ഷണങ്ങള്‍ നടത്തുന്നത് മാനവരാശിയെ മുഴുവന്‍ മിഥ്യാബോധത്തിലേക്കു നയിക്കുകയും അധമമനുഷ്യരാക്കി മാറ്റുകയും ചെയ്യുന്നതിനാണെങ്കില്‍, ക്രിസ്ത്യാനികളെ ലക്ഷ്യമാക്കി ഹോര്‍മ്മോണ്‍ പരീക്ഷണങ്ങള്‍ നടത്തുന്ന വേറെ ചില സംഘങ്ങള്‍ ഇന്ന് സജ്ജീവമാണ്. ഈ സംഘങ്ങളാണ് ലൈംഗിക ഉത്തേജക ജിഹാദിന്റെ വക്താക്കള്‍! ക്രൈസ്തവഭവനങ്ങളില്‍ ജനിച്ച യുവതികളെ ലക്ഷ്യമിട്ട് നടക്കുന്ന ജിഹാദി പ്രവര്‍ത്തനങ്ങളെക്കുറിച്ച് നമുക്കെല്ലാം അറിവുള്ളതാണ്. ഇന്ത്യയിലെ ഭരണകൂടങ്ങളും രാഷ്ട്രീയപ്രസ്ഥാനങ്ങളും ഇല്ല്യുമിനാറ്റി മാധ്യമങ്ങളും ഇടതുചിന്തകരും ഒഴികേ, തലയ്ക്ക് വെളിവുള്ള സകലരും അനുഭവത്തിലൂടെ ഇത് മനസ്സിലാക്കിയിട്ടുണ്ട്. ഇസ്ലാംമതത്തിലെ യുവാക്കള്‍ മാത്രമല്ല ക്രൈസ്തവ യുവതികളെ ലക്ഷ്യമിട്ട് ജിഹാദ് നടപ്പാക്കുന്നത്. ഇസ്ലാമിനെക്കാള്‍ ശക്തമായി സംഘപരിവാരങ്ങള്‍ ജിഹാദ് നടപ്പാക്കിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ ക്രൈസ്തവയുവതികളുടെയിടയില്‍ നടക്കുന്ന മിശ്രവിവാഹങ്ങളില്‍ 87 ശതമാനവും ഹിന്ദുമതത്തിലേക്കാണെന്ന യാഥാര്‍ത്ഥ്യം കാസ പോലുള്ള സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ മറച്ചുപിടിക്കുകയാണ്. ഇവിടെയാണ്‌ ലൈംഗിക ഉത്തേജക ജിഹാദും ചര്‍ച്ചചെയ്യപ്പെടേണ്ടത്. ക്രൈസ്തവയുവതികളില്‍ ലൈംഗിക ആസക്തിയുണ്ടാക്കുന്ന ഹോര്‍മ്മോണുകള്‍ ഭക്ഷണപദാര്‍ത്ഥങ്ങളിലും പാനീയങ്ങളിലും കലര്‍ത്തി നല്‍കുന്നതാണ് ജിഹാദിന്റെ പുതിയ രീതി. ഇസ്ലാമിലെ വനിതാജിഹാദികളെപ്പോലെ ഹൈന്ദവസംഘടനകളുടെ വനിതാജിഹാദികളും ഈ പ്രവര്‍ത്തനങ്ങളില്‍ സജ്ജീവമാണ്.

ലൈംഗികശേഷി തകര്‍ക്കാനും ലൈംഗിക ആസക്തി പ്രോജ്ജ്വലിപ്പിക്കാനും ഇന്ന് മരുന്നുകള്‍ ലഭ്യമാണ്. ഇതിനു തെളിവന്വേഷിക്കുന്ന ഇടതുചിന്തകരോടും മാധ്യമ നപുംസകങ്ങളോടും പറയാനുള്ളത് ഏതെങ്കിലും ഡോക്ടറെ സമീപിക്കാനാണ്. നിങ്ങളെ ബോധവത്ക്കരിക്കാനോ ബോദ്ധ്യപ്പെടുത്താനോ അല്ല മനോവ ഈ സത്യങ്ങള്‍ വിളിച്ചുപറയുന്നത്. മറിച്ച്, നിത്യജീവനില്‍ പ്രത്യാശയുള്ള ദൈവമക്കള്‍ സത്യമറിഞ്ഞ് ജാഗ്രതപാലിക്കേണ്ടതിനാണ്! പത്തുവര്‍ഷം മുന്‍പ് മനോവ വെളിപ്പെടുത്തിയിട്ടുള്ള കാര്യങ്ങളാണ് ഇന്ന് ലോകത്തു സംഭവിച്ചുകൊണ്ടിരുന്നത്. അന്ന് മനോവയെ പുലഭ്യം പറഞ്ഞ പലരും ഇന്ന് മാറത്തടിച്ചു വിലപിക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. ആയതിനാല്‍, ഇന്ന് നിങ്ങളോടു വിളിച്ചുപറയുന്ന ഈ സത്യത്തിനുനേരേ മറുതലിക്കുന്നവര്‍ നാളെ വലിയ വിലകൊടുക്കേണ്ടിവരും. അപ്പോള്‍ നിങ്ങളെ ആശ്വസിപ്പിക്കാന്‍ ഇടതുചിന്തകരോ മാധ്യമ പുങ്കന്മാരോ ഉണ്ടാകുകയില്ല! ഇവിടെ തീരുമാനമെടുക്കേണ്ടത് വ്യക്തിതലത്തിലും കുടുംബതലത്തിലും സഭാതലത്തിലുമാണ്. നിയമാനുസാരികളായ നേതാക്കന്മാര്‍ സഭാതലത്തില്‍ ഉണ്ടാകണം. അവര്‍ സമൂഹത്തെ പഠിപ്പിക്കണം. പുറത്തുനില്‍ക്കുന്നവരുടെ വിമര്‍ശനങ്ങള്‍ക്കു ചെവികൊടുക്കാതെ, ദൈവജനത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വത്തില്‍ മാത്രം ശ്രദ്ധകൊടുക്കുന്നവരായിരിക്കണം നേതാക്കന്മാര്‍. മലാക്കിയുടെ പ്രവചനം നോക്കുക: “പുരോഹിതന്‍ അധരത്തില്‍ ജ്ഞാനം സൂക്ഷിക്കണം. ജനം പ്രബോധനം തേടി അവനെ സമീപിക്കണം. അവന്‍ സൈന്യങ്ങളുടെ യാഹ്‌വെയുടെ ദൂതനാണ്. എന്നാല്‍ നിങ്ങള്‍ വഴിതെറ്റിപ്പോയിരിക്കുന്നു. നിങ്ങളുടെ ഉപദേശം അനേകരുടെ ഇടര്‍ച്ചയ്ക്കു കാരണമായി. നിങ്ങള്‍ ലേവിയുടെ ഉടമ്പടി ലംഘിച്ചിരിക്കുന്നു. സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്റെ മാര്‍ഗ്ഗങ്ങള്‍ അനുവര്‍ത്തിക്കാതെ പ്രബോധനം നല്‍കുമ്പോള്‍ എത്രമാത്രം പക്ഷപാതം കാണിച്ചുവോ അത്രമാത്രം ഞാന്‍ നിങ്ങളെ ജനം മുഴുവന്റെയും മുന്‍പില്‍ നിന്ദിതരും നികൃഷ്ടരും ആക്കും”(മലാക്കി: 2; 7-9).

ഇതാണ് ഇന്നത്തെ ക്രൈസ്തവരുടെ അവസ്ഥ. ദൈവത്തിന്റെ നിയമങ്ങളില്‍നിന്നു വിട്ട് സ്വന്തം പ്രബോധനങ്ങളുമായി നടക്കുന്ന നേതാക്കന്മാരാണ് ക്രൈസ്തവര്‍ക്കുള്ളത്. ജ്ഞാനം അധരത്തില്‍ സൂക്ഷിക്കുന്ന ഒരുവന്‍പോലും നേതാക്കന്മാരുടെയില്‍ ഇല്ലാത്ത അവസ്ഥയില്‍, അവരുടെ ഉപദേശങ്ങള്‍ക്കു കാത്തിരിക്കാതെ, ദൈവവചനത്തില്‍നിന്നു ജ്ഞാനം സ്വീകരിക്കാന്‍ ഓരോ ദൈവപൈതലും തയ്യാറാകണം. കാലത്തിന്റെ പ്രത്യേകതകള്‍ പരിഗണിച്ച് ചില മാറ്റങ്ങള്‍ ജീവിതത്തില്‍ വരുത്താന്‍ ശ്രമിക്കുന്നില്ലെങ്കില്‍, നിങ്ങളെ ഗ്രസിക്കുന്നത് വിനാശമായിരിക്കുമെന്നു മറക്കരുത്. ഭവനങ്ങളില്‍നിന്നുതന്നെ മക്കള്‍ക്കു വിശ്വാസ പരിശീലനം ലഭിക്കണം. അവിശ്വാസികളുമായുള്ള ബന്ധത്തില്‍ പുലര്‍ത്തേണ്ട ജാഗ്രത അവരെ പഠിപ്പിക്കണം. അവിശ്വാസികളെ കാണുന്നിടത്തുവച്ചു കൊന്നുകളയാനല്ല നമുക്കു ലഭിച്ചിരിക്കുന്ന നിയമം; മറിച്ച്, നമുക്കു ലഭിച്ചിരിക്കുന്ന ചട്ടമിതാണ്: “നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്. നീതിയും അനീതിയും തമ്മില്‍ എന്തു പങ്കാളിത്തമാണുള്ളത്? പ്രകാശത്തിന് അന്ധകാരവുമായി എന്തു കൂട്ടുകെട്ടാണുള്ളത്? ക്രിസ്തുവിനു ബെലിയാലുമായി എന്തു യോജിപ്പാണുള്ളത്? വിശ്വാസിക്ക് അവിശ്വാസിയുമായി എന്താണു പൊതുവിലുള്ളത്? ദൈവത്തിന്റെ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്? നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്. എന്തെന്നാല്‍, ദൈവം അരുളിച്ചെയ്തിരിക്കുന്നു: ഞാന്‍ അവരില്‍ വസിക്കുകയും അവരുടെ ഇടയില്‍ വ്യാപരിക്കുകയും ചെയ്യും; ഞാന്‍ അവരുടെ ദൈവമായിരിക്കും; അവര്‍ എന്റെ ജനവുമായിരിക്കും. ആകയാല്‍, നിങ്ങള്‍ അവരെവിട്ട് ഇറങ്ങിവരുകയും അവരില്‍നിന്നു വേര്‍പിരിയുകയും ചെയ്യുവിന്‍ എന്ന് യേഹ്ശുവാ അരുളിച്ചെയ്യുന്നു. അശുദ്ധമായതൊന്നും നിങ്ങള്‍ തൊടുകയുമരുത്; അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും; ഞാന്‍ നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്മാരും പുത്രികളും ആയിരിക്കും എന്നു സര്‍വ്വശക്തനായ നാഥന്‍ അരുളിച്ചെയ്യുന്നു”(2 കോറി: 6; 14-18).

വിജാതിയരുമായുള്ള സൗഹൃദങ്ങള്‍ക്കു പരിധി നിശ്ചയിക്കണമെന്ന താക്കീത് ഈ ഉപദേശത്തിലുണ്ട്. അവരുടെ വാക്കുകളെ നിരസിക്കാന്‍ കഴിയാത്തവിധമുള്ള ബന്ധങ്ങള്‍ നിങ്ങളെ വിഗ്രഹങ്ങളിലേക്കും വിഗ്രഹാര്‍പ്പിത ഭക്ഷണങ്ങളിലേക്കും നയിക്കും. ക്രൈസ്തവരെന്നു പറയപ്പെടുന്നവര്‍ ഇന്നനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തമാണിത്. ലോകത്തിന്റെ സൗഹൃദം നിലനിര്‍ത്തേണ്ടതിനായി അവര്‍ ദൈവവുമായുള്ള സൗഹൃദത്തെ നിസ്സാരമായി പരിഗണിച്ചു. എന്നാല്‍, സൗഹൃദങ്ങള്‍ കെണികളായി മാറിയ അവസ്ഥയില്‍നിന്നു രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് സാധിക്കും. നിത്യജീവനേക്കാള്‍ ഈ ലോകത്തെ സ്നേഹിക്കുന്നവര്‍ ഒരു മാറ്റവും നിങ്ങളുടെ ജീവിതത്തില്‍ വരുത്തേണ്ടതില്ല. എന്നാല്‍, രണ്ടു വള്ളത്തില്‍ യാത്രചെയ്യാമെന്ന വ്യാമോഹം അവര്‍ ഉപേക്ഷിച്ചേക്കുക!

പഠനത്തിനോ ജോലിക്കോ ആയി വീടുവിട്ട് പുറത്തായിരിക്കുന്നവരാണ് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത്. പുറത്തുനിന്നുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കില്ലെന്ന് തീരുമാനിക്കുക. സ്വന്തം വീട്ടില്‍ പാചകം ചെയ്യുന്നവ മാത്രമേ ഭക്ഷിക്കുകയുള്ളുവെന്ന് സുഹൃത്തുക്കളെ അറിയിക്കണം. എത്ര അടുപ്പമുള്ള സുഹൃത്തായാലും നിങ്ങളുടെ ഈ തീരുമാനത്തെ ചോദ്യംചെയ്യില്ല. കാരണം, മുസ്ലിങ്ങളോട് പന്നിയിറച്ചി തിന്നാനോ, ഹിന്ദുക്കളോട് ഗോമാംസം ഭക്ഷിക്കാനോ നിങ്ങള്‍ പറയാറില്ല. അത് അവരുടെ മതവിശ്വാസത്തിന് എതിരായതുകൊണ്ടാണ്. ക്രിസ്ത്യാനിക്കു മതനിയമങ്ങള്‍ അനുസരിക്കാന്‍ ബാദ്ധ്യതയില്ലേ? മറ്റുള്ളവരാണോ ക്രിസ്ത്യാനികളുടെ മതനിയമങ്ങള്‍ എങ്ങനെയായിരിക്കണമെന്നു തീരുമാനിക്കുന്നത്? അതുകൊണ്ട്, വിജാതിയരുമായുള്ള സൗഹൃദത്തില്‍ ‘NO’ പറയാന്‍ സ്വാതന്ത്ര്യമില്ലെങ്കില്‍, ആ സൗഹൃദം ഉപേക്ഷിക്കുക! അത് നിങ്ങളെ മരണത്തിലേക്കു നയിക്കുന്ന കെണിയാണ്‌! വിശ്വാസികളെന്ന് പറയപ്പെടുന്നവരുടെ മക്കള്‍ ഇന്ന് ഈ കെണിയില്‍ അകപ്പെട്ടിരിക്കുകയാണെന്നു തിരിച്ചറിയണം. യേഹ്ശുവായുടെ ഒരു പ്രവചനം ശ്രദ്ധിക്കുക: “യെരുശലെം പുത്രിമാരേ, എന്നെപ്രതി നിങ്ങള്‍ കരയേണ്ടാ. നിങ്ങളെയും നിങ്ങളുടെ മക്കളെയുംപ്രതി കരയുവിന്‍. എന്തെന്നാല്‍, വന്ധ്യകള്‍ക്കും പ്രസവിക്കാത്ത ഉദരങ്ങള്‍ക്കും പാലൂട്ടാത്ത മുലകള്‍ക്കും ഭാഗ്യം എന്നു പറയപ്പെടുന്ന ദിവസങ്ങള്‍ വരും”(ലൂക്കാ: 23; 28, 29). ആ ദിവസം വന്നുകഴിഞ്ഞു. മക്കളെ ജനിപ്പിച്ചതിനെയോര്‍ത്തു വിലപിക്കുന്ന ദിനം!

ഒരുകാര്യംകൂടി ഓര്‍മ്മപ്പെടുത്താനുണ്ട്. എന്തെന്നാല്‍, ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ കരുതിയിരിക്കണം. അവരാണ് ഇന്ന് ഏറ്റവും വലിയ അപകടകാരികള്‍. കാസാ എന്ന സംഘടന സംഘപരിവാറിന്റെ ഒരു പോഷകസംഘടനയാണ്. ക്രൈസ്തവയുവതികളെ ഹിന്ദുക്കള്‍ക്കു കൂട്ടിക്കൊടുക്കലാണ് ഈ സംഘടനയുടെ സ്ഥാപിതലക്ഷ്യം. ‘ഹലാല്‍’ ഫലകത്തിനെതിരേ ക്രിസ്ത്യാനികളെ തെരുവിലിറക്കിയത് ഈ കുറുക്കന്മാരായിരുന്നു. പട്ടിയുണ്ട് സൂക്ഷിക്കുക എന്ന മുന്നറിയിപ്പ് പ്രദര്‍ശിപ്പിച്ചതിനെതിരേ സമരം ചെയ്യുന്നതുപോലെയാണ്‌ ‘ഹലാല്‍’ ഫലകത്തിനെതിരേ ചാടിയിറങ്ങിയത്. വിഷക്കുപ്പിയുടെ പുറത്ത് വിഷം എന്ന് എഴുതിവയ്ക്കുന്നത് സുരക്ഷിതത്വത്തിന്റെ ഭാഗമായി പരിഗണിക്കുന്നതുപോലെ, ‘ഹലാല്‍’ എന്ന ബോര്‍ഡ് സുരക്ഷാസംബന്ധമായ മുന്നറിയിപ്പായി ക്രിസ്ത്യാനികള്‍ പരിഗണിക്കണം. ‘ഹലാല്‍’ എന്ന ബോര്‍ഡ് കാണുമ്പോള്‍ അത് ഇസ്ലാമിനു മാത്രമുള്ള സ്ഥാപനമാണെന്നു മനസ്സിലാക്കണം. അതായത്, ‘ഹലാല്‍’ എന്ന് സ്റ്റിക്കര്‍ പതിച്ചിട്ടുണ്ടെങ്കില്‍, Only for Muslim communities എന്ന അര്‍ത്ഥംകൂടി പരിഗണിക്കണം. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, ക്രിസ്ത്യാനികള്‍ക്കായി നല്‍കപ്പെട്ടിരിക്കുന്ന മുന്നറിയിപ്പാണ് ‘ഹലാല്‍സ്റ്റിക്കര്‍’! മനോവയുടെ YouTube ചാനലില്‍ ഒരു മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കാറുണ്ട്. Only for Christian communities എന്ന ലേബല്‍ പ്രദര്‍ശിപ്പിച്ചാണ് ഓരോ സന്ദേശങ്ങളും മനോവ നല്‍കുന്നത്. അതെ, മനോവ ദൈവമക്കള്‍ക്കും ദൈവമക്കളാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കുംവേണ്ടി മാത്രമുള്ളതാണ്.

കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറു വാരിക്കുന്നതുപോലെ, ക്രിസ്ത്യാനികളെ കുരങ്ങുകളിപ്പിക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്ന കാസായെയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളെയും സൂക്ഷിക്കുക. വിഴിഞ്ഞത്ത് അതിജീവനത്തിനായി സമരം ചെയ്യുന്നവര്‍ ക്രിസ്ത്യാനികളായതുകൊണ്ടുമാത്രം അവര്‍ക്കെതിരേ കുരയ്ക്കുന്ന സംഘപരിവാരങ്ങളോടൊപ്പം കാസയുമുണ്ടെന്നു മറക്കരുത്. കാസയുടെ തനിനിറം അറിയാന്‍ ഈ തെളിവ് ധാരാളമാണ്. ഇവിടെ ചൂണ്ടിക്കാണിക്കപ്പെട്ട വിഷയങ്ങളില്‍ ജാഗ്രതപാലിക്കണം എന്ന മുന്നറിയിപ്പോടെ ലേഖനം ഉപസംഹരിക്കുന്നു! മക്കള്‍ ജനിച്ചതിനെയോര്‍ത്തു വിലപിക്കേണ്ട സാഹചര്യം ഉണ്ടാകാതിരിക്കണമെങ്കില്‍ ജാഗ്രത അനിവാര്യമാണ്!

വന്ധ്യംകരണ ജിഹാദിന്റെ തെളിവ് അന്വേഷിക്കുന്നവര്‍ ഈ ടെലിവിഷന്‍ വാര്‍ത്ത ശ്രദ്ധിക്കുക: ഇന്ത്യന്‍ മാധ്യമങ്ങള്‍ മുക്കിയ വാര്‍ത്ത!

NB: വായനക്കാരില്‍നിന്നും കേള്‍വിക്കാരില്‍നിന്നും മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഉപകാരപ്രദമെന്നു തോന്നുന്നുവെങ്കില്‍ YouTube ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-     YouTube

    2249 views

LOG IN

Lost your password?

SIGN UP

LOST PASSWORD