ഇസ്ലാമിക സംവാദം

വനിതാ ജിഹാദികള്‍ കേരളത്തിലും സജ്ജീവം!

Print By
about

16 - 09 - 2017

ലൗവ്‌ ജിഹാദിനു പിന്നാലെ വനിതാ ജിഹാദികളും കേരളത്തില്‍ പിടിമുറുക്കിയിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം പലരും തിരിച്ചറിഞ്ഞിട്ടില്ല. പുരുഷന്മാരെ വലവീശിപ്പിടിക്കുകയെന്ന ശൈലിയല്ല വനിതാ ജിഹാദികള്‍ അവലംബിക്കുന്നത്. മറ്റു മതത്തില്‍പ്പെട്ട പെണ്‍കുട്ടികളുമായി സൗഹൃദം ഭാവിച്ച്, അവരെ ഇസ്ലാമിലേക്ക് ആകര്‍ഷിക്കുകയും, പിന്നീട് ഇസ്ലാമിക യുവാക്കളുമായി അടുപ്പിക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. ഒരര്‍ത്ഥത്തില്‍ കൂട്ടിക്കൊടുപ്പുതന്നെ! ഇസ്ലാമിനെ മാത്രം ഉദ്ദേശിച്ചുകൊണ്ടു പ്രവര്‍ത്തിക്കുന്ന ചില വിവാഹ ബ്യൂറോകള്‍ ഇവരുടെ പ്രവര്‍ത്തനകേന്ദ്രമാണ്! സമൂഹമാധ്യമങ്ങളിലും ഇവരുടെ മാത്രമായ ഗ്രൂപ്പുകളുണ്ട്‌.

പലതരം ജിഹാദുകളെക്കുറിച്ചു നാം നിരന്തരം കേട്ടുകൊണ്ടിരിക്കുന്നു. ഇസ്ലാമതം മാത്രമുള്ള ഒരു ലോകം സ്വപ്നംകണ്ടാണ് ജിഹാദികള്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ കാണുന്ന സ്വപ്നങ്ങളെയോ ഇസ്ലാമിക മതപ്രചരണങ്ങളെയോ എതിര്‍ക്കാന്‍ മനോവ തയ്യാറാകുന്നില്ല. എന്തെന്നാല്‍, മതം പ്രചരിപ്പിക്കാനും എല്ലാവരും ഒരേ വിശ്വാസത്തില്‍ അതിവസിക്കുന്ന ലോകം സ്വപ്നം കാണാനും എല്ലാവര്‍ക്കും അവകാശമുണ്ട്‌. ശ്രീനാരായണന്‍ സ്വപ്നംകണ്ടതും ഇതുതന്നെയാണ്. 'ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന്' എന്നതായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം! ശ്രീനാരായണന്റെ അനുയായികള്‍ ഏറ്റെടുത്തിരിക്കുന്നതും ഈ മുദ്രാവാക്യം തന്നെയാണ്! ഒരേ ജാതിയിലുള്ളവരും ഒരേ മതത്തില്‍ വിശ്വസിക്കുന്നവരും, ഇവരെല്ലാം ഏകസത്യദൈവത്തില്‍ വിശ്വസിക്കുന്നവരുമായിരുന്നെങ്കില്‍ മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ പരസ്പരം പോരടിക്കുന്ന അവസ്ഥ ഉണ്ടാകുമായിരുന്നില്ല. അതിനാല്‍ത്തന്നെ, ഈ മുദ്രാവാക്യം തികച്ചും അര്‍ത്ഥവത്താണ്! എന്നാല്‍, ഒരിക്കലും സാധ്യമാകില്ല എന്നുറപ്പുള്ള ഒരു മുദ്രാവാക്യം ഉയത്തിപ്പിടിക്കുന്നതിലൂടെ, ഈ മുദ്രാവാക്യത്തെ ഒരു വ്യര്‍ത്ഥ സ്വപ്നത്തിന്റെ വിളംബരം മാത്രമായേ കണക്കാക്കാന്‍ കഴിയുകയുള്ളു!

എന്തെന്നാല്‍, മനുഷ്യന്റെ ചിന്തകളും ആശയങ്ങളും അവന്റെ അറിവിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്തമാണ്. ആദിമുതല്‍ക്കേ മനുഷ്യന്‍ ഇങ്ങനെതന്നെ ആയിരുന്നു. അറിവില്‍ ഏകീകരിക്കപ്പെട്ട അവസ്ഥയില്‍ എല്ലാ മനുഷ്യരും എത്തിച്ചേര്‍ന്നാല്‍ മാത്രമേ ഏകീകൃതമായ ഒരു വിശ്വാസം രൂപപ്പെടുകയുള്ളൂ. ഓരോ മതപ്രചാരകരും പ്രവര്‍ത്തിക്കുന്നത് ഈ ഏകീകരണത്തിനുവേണ്ടിയുള്ള അറിവ് നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ്. തങ്ങളുടെ അറിവിന്റെ തലത്തില്‍ തങ്ങള്‍ക്കു സ്വീകാര്യമായവ മറ്റൊരു വ്യക്തിയ്ക്കു സ്വീകാര്യമാകണമെന്നില്ല. ഇതിനു പല കാരണങ്ങളുണ്ട്. ഒന്നാമത്തെ കാരണം, അറിയിക്കുന്ന വ്യക്തിയുടെ അറിവിനേക്കാള്‍ താഴ്ന്നതോ ഉയര്‍ന്നതോ ആയ അറിവില്‍നിന്നുകൊണ്ടാണ് ശ്രോതാവ് ശ്രവിക്കുന്നതെങ്കില്‍ അവ അസ്വീകാര്യമാകും! അറിയിക്കുന്ന ആശയത്തിന്റെ മാഹാത്മ്യം സ്വീകാര്യതയെ ബാധിക്കുന്ന മറ്റൊരു ഘടകമാണ്. അപ്രായോഗികവും യുക്തിരഹിതവും ശുഷ്ക്കവുമായ ആശയങ്ങള്‍ സ്വീകരിക്കാന്‍ അറിവുള്ള ആരും തയ്യാറാകില്ല. പൊള്ളയായ ആശയങ്ങള്‍ അസ്വീകാര്യമാകുമ്പോഴും അറിവുകള്‍ പകര്‍ന്നു നല്‍കുന്നതില്‍ പരാജയപ്പെടുമ്പോഴുമാണ് അസഹിഷ്ണുത ഉടലെടുക്കുന്നത്. ഇത്തരം അവസരങ്ങളില്‍ തങ്ങളുടെ ആശയങ്ങള്‍ അടിച്ചേല്പിക്കാനുള്ള പലതരം മാര്‍ഗ്ഗങ്ങള്‍ ഇവര്‍ അവലംബിക്കും! ആശയപരമായ ഭീകരത പിറവിയെടുക്കുന്നത് ഇവിടെയാണ്‌.

ലോകത്തു ജീവിക്കുന്നവരെല്ലാം തങ്ങളുടെ ആശയങ്ങള്‍ പിന്തുടരണമെന്ന് ആഗ്രഹിക്കാന്‍ ഓരോ മതങ്ങളുടെയും പ്രചാരകര്‍ക്ക് അവകാശമുണ്ട്. മതപരമോ രാഷ്ട്രീയപരമോ പ്രത്യയശാസ്ത്ര സംബന്ധമോ ആയ വിഷയങ്ങള്‍ക്കും ഇതു ബാധകമാണ്. എന്നാല്‍, ഈ അവകാശം പ്രയോഗിക്കേണ്ടത് ആശയ പ്രചരണത്തിലൂടെയായിരിക്കണം. കമ്മ്യൂണിസ്റ്റ് ആശയങ്ങളെ സ്വീകരിക്കാന്‍ തയ്യാറാകാത്ത സമൂഹത്തിനുമേല്‍ അത് അടിച്ചേല്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സായുധ വിപ്ലവം എന്ന ആശയംതന്നെ അടിച്ചേല്പിക്കലിന്റെയും അടിച്ചമര്‍ത്തലിന്റെയും ഉത്തമ ഉദാഹരണമാണ്. 1957-ലെ ഇഎംസ് സര്‍ക്കാരാണ് ലോകത്ത് ആദ്യമായി ജനഹിതപ്രകാരം അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് ഭരണകൂടം! യൂറോപ്പില്‍ പിറവിയെടുത്ത ആശയത്തിന് അവിടെ സ്വീകാര്യത ലഭിച്ചില്ല. എന്നാല്‍, സായുധ വിപ്ലവത്തിലൂടെ പല യൂറോപ്യന്‍ രാജ്യങ്ങളെയും പിടിച്ചെടുക്കാന്‍ സാധിച്ചു. ഇസ്ലാമിന്റെ കാര്യവും ഇതുപോലെത്തന്നെയാണ്! ആയുധമെടുക്കുന്നതിനു മുന്‍പുവരെ ആരും സ്വീകരിക്കാത്ത ആശയമായിരുന്നു ഇസ്ലാമികത. സമാധാനം ആവരണമാക്കി കാപട്യത്തിലൂടെ മുഹമ്മദ്‌ പിടിച്ചെടുത്തതാണ് മക്കയും മദീനയും. ഇവ പിടിച്ചെടുത്ത് ഇസ്ലാമിക വത്ക്കരിക്കുന്നതിനുമുമ്പ് മുഹമ്മദിന്റെ മുദ്രാവാക്യങ്ങള്‍ ഇവയായിരുന്നു: "നിനക്ക് നിന്റെ മതം എനിക്ക് എന്റെ മതം "(സുറ: 109; 1-6). "മതത്തില്‍ യാതൊരു നിര്‍ബന്ധവുമില്ല"(സുറ: 2; 256). മക്കയും മദീനയും തങ്ങളുടെ ആധിപത്യത്തിന്‍ കീഴിലായപ്പോള്‍ മുദ്രാവാക്യങ്ങളില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരുന്നു.

പ്രതിരോധത്തിന്റെ മുദ്രാവാക്യമാണ് പിന്നീട് മുഹമ്മദ്‌ ഉയര്‍ത്തിയത്. ഇതായിരുന്നു ആ മുദ്രാവാക്യം: "സ്വയരക്ഷക്കുവേണ്ടി നിങ്ങള്‍ യുദ്ധം ചെയ്യുന്നതില്‍ തെറ്റില്ല"(സുറ: 2; 190-194). പ്രതിരോധത്തിന്റെ പേരില്‍ തുടക്കംകുറിച്ച യുദ്ധത്തിലൂടെ മക്കയും മദീനയും മുഹമ്മദിന്റെ കാല്‍ക്കീഴില്‍ ഞെരിഞ്ഞമര്‍ന്നു. മുഹമ്മദു മറച്ചുവച്ച പൈശാചികത മുഴുവന്‍ മറനീക്കി പുറത്തുവരുന്നതാണ് പിന്നീട് ഇന്നുവരെ ലോകം ദര്‍ശിച്ചത്. മുഹമ്മദിന്റെ ആഹ്വാനം ശ്രദ്ധിക്കുക: "അവിശ്വാസികളെ നിങ്ങള്‍ എവിടെയെല്ലാം കാണുന്നുവോ അവിടെവച്ച് കൊന്നുകളയുക"(സുറ: 9; 1-6). ഈ ആഹ്വാനം അക്ഷരംപ്രതി ഏറ്റെടുത്തിരിക്കുന്ന സമൂഹമായി ഇസ്ലാമിനെ വളര്‍ത്തിയെടുത്തത് മുഹമ്മദാണ്. മുഹമ്മദ്‌ പിന്നെയും ആക്രോശിച്ചുകൊണ്ട് ആഹ്വാനങ്ങള്‍ നടത്തി: "വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ"(സുറ: 9; 29). "നിങ്ങള്‍ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുന്നത്‌ വരെ എന്നെന്നേക്കുമായി ഞങ്ങളും നിങ്ങളും തമ്മില്‍ ശത്രുതയും വിദ്വേഷവും പ്രകടമാവുകയും ചെയ്തിരിക്കുന്നു"(സുറ: 60; 4).

ഇസ്ലാമിക വിശ്വാസികളെ ആവേശംകൊള്ളിക്കുന്നതും അക്രമത്തിന്റെ പാത സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നതുമായ അനേകം ആഹ്വാനങ്ങള്‍ ഖുറാനിലുണ്ട്. പല ലേഖനങ്ങളിലായി അവയെല്ലാം ഉള്‍പ്പെടുത്തിട്ടുള്ളതിനാല്‍, ഇവിടെ ആവര്‍ത്തിക്കാന്‍ മനോവ ഉദ്ദേശിക്കുന്നില്ല. ആശയപരമായി ദാരിദ്ര്യം അനുഭവിക്കുന്നവര്‍ തിരഞ്ഞെടുക്കുന്ന അസഹിഷ്ണുതയുടെ മാര്‍ഗ്ഗമാണ് ഉന്മൂലന സിദ്ധാന്തമെന്നു സൂചിപ്പിച്ചുകൊണ്ട് വിഷയത്തിലേക്കു മടങ്ങിവരാം.

ജിഹാദിന്റെ വിവിധ മാര്‍ഗ്ഗങ്ങള്‍!

ജിഹാദ് നടപ്പാക്കാനുള്ള മാന്യവും ശ്ലാഘനീയവുമായ ഒരു മാര്‍ഗ്ഗമാണ് ആശയപ്രചരണം. ഈ ആശയത്തില്‍ ആകൃഷ്ടരാകുന്ന വ്യക്തികള്‍ക്ക് സ്വതന്ത്രമായി ഇതിനെ സ്വീകരിക്കാനുള്ള അവകാശം നിഷേധിക്കാന്‍ പാടില്ല. ആശയങ്ങള്‍ പ്രചരിപ്പിക്കാനും ആശയങ്ങള്‍ സ്വതന്ത്രമായി സ്വീകരിക്കാനുമുള്ള അവകാശം നിഷേധിക്കപ്പെടുന്നതും ഭീകരതയാണ്. അതിനാല്‍ത്തന്നെ, ആശയപരമായ പ്രചാരണത്തിലൂടെ മതം വളര്‍ത്താന്‍ ശ്രമിക്കുന്ന ഇസ്ലാമിന്റെ ശൈലി എതിര്‍ക്കപ്പെടാന്‍ പാടില്ല. എന്നാല്‍, ഇസ്ലാമിന്റെ മതപ്രചരണ ശൈലി ഇതു മാത്രമല്ലെന്നു നമുക്കറിയാം. ആശയപരമായ പ്രചരണം ഫലിക്കാതെ വരുമ്പോള്‍ ആയുധമെടുക്കുന്ന രീതി ഇസ്ലാമിന്റെ സ്ഥാപിതനയമാണ്. ഇസ്ലാമിന്റെ മാത്രം നയമായി ഇതിനെ ചുരുക്കിക്കാണാനും മനോവ തയ്യാറല്ല. യുക്തിരഹിതവും നീതിരഹിതവും സത്യവിരുദ്ധവുമായ ആശയങ്ങള്‍ അറിവുള്ളവര്‍ തള്ളിക്കളയും. ആയതിനാല്‍, ഇത്തരം ആശയങ്ങളുടെ വക്താക്കളായ എല്ലാ മതങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ്. വിജാതിയര്‍ തങ്ങളുടെ മതപ്രചരണത്തിനു ഭീകരത തിരഞ്ഞെടുക്കുന്നതിന്റെ കാരണവും ഇതുതന്നെ!

സ്വതന്ത്രമായ വിശ്വാസത്തോടെയുള്ള സ്വീകരണത്തിലൂടെയല്ലാതെ ക്രിസ്തീയതയുടെ ഭാഗമാകാനോ രക്ഷപ്രാപിക്കാനോ ആര്‍ക്കും സാധിക്കില്ലെന്നു ബൈബിളിലെ ദൈവം പ്രഖ്യാപിച്ചിട്ടുണ്ട്. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "ഇസ്രായേലേ, കേള്‍ക്കുക! നമ്മുടെ ദൈവമായ യാഹ്‌വെയാണ് ഏകദൈവം. നീ നിന്റെ ദൈവമായ യാഹ്‌വെയെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണശക്തിയോടുംകൂടെ സ്നേഹിക്കുക"(മര്‍ക്കോ: 12; 29, 30). ക്രിസ്തീയ വിശ്വാസത്തില്‍ ഒരുവനു പങ്കാളിയാകണമെങ്കില്‍ ഈ നാലു ഘടകങ്ങള്‍ അനിവാര്യമാണ്. ആരുടെയെങ്കിലും നിര്‍ബ്ബന്ധത്തില്‍ സ്നാനം സ്വീകരിച്ചാല്‍ ആര്‍ക്കും ക്രിസ്ത്യാനിയാകാന്‍ സാധിക്കില്ല. ക്രിസ്തീയതയെ വിജാതിയതയില്‍നിന്നു വേറിട്ടുനിര്‍ത്തുന്ന പ്രധാനഘടകം ഇതാണെന്നു പറയാം. സുവിശേഷവുമായി ശിഷ്യന്മാരെ ലോകത്തിന്റെ അതിര്‍ത്തികളിലേക്ക് അയച്ചപ്പോഴും ഇക്കാര്യം യേഹ്ശുവാ വ്യക്തമാക്കി. അവിടുത്തെ ആഹ്വാനം ശ്രദ്ധിക്കുക: "നിങ്ങള്‍ ലോകമെങ്ങുംപോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും"(മര്‍ക്കോ: 16; 15, 16). വിശ്വാസമാണ് ഒരുവന്റെ രക്ഷയുടെ ആധാരം! വിശ്വസിക്കാത്തവനു ലഭിക്കുന്ന ശിക്ഷ നടപ്പാക്കുന്നത് ദൈവമാണ്; മനുഷ്യനല്ല! അതായത്, ആശയം പ്രചരിപ്പിക്കാന്‍ ആയുധമെടുക്കുന്നത് ക്രിസ്തീയതയില്‍ അനുവദനീയമല്ല!

എന്നാല്‍, വിജാതിയതയുടെ പ്രചരണം എല്ലാക്കാലത്തും ആയുധമെടുത്തുകൊണ്ടുള്ളതായിരുന്നു. ആശയപരമായ പ്രചാരണവും ആയുധമെടുത്തുള്ള പ്രചാരണവും കൂടാതെ, കൗശല പ്രയോഗത്തിലൂടെ മതം പ്രചരിപ്പിക്കുന്ന രീതിയും വിജാതിയതയുടെ ഭാഗമാണ്! പ്രണയത്തിലൂടെ സ്ത്രീകളെ മതപരിവര്‍ത്തനത്തിന് ഇരയാക്കുന്ന രീതി ഇസ്ലാമിന്റേതു മാത്രമാണെന്ന് ആരും ചിന്തിക്കരുത്. ഇന്ത്യയിലും യൂറോപ്പിലും മറ്റു പാശ്ചാത്യരാജ്യങ്ങളിലും അനേകം ക്രൈസ്തവ യുവതികള്‍ ഹിന്ദുമതത്തില്‍ ചേക്കേറുന്നുണ്ട്. എല്ലാ വിജാതിയ മതങ്ങളിലേക്കും ഇത്തരം പരിവര്‍ത്തനം നടക്കുന്നു. കേരളത്തിലെ ക്രൈസ്തവ യുവതികളിലേറെയും പരിവര്‍ത്തനം ചെയ്യപ്പെടുന്നത് ഹിന്ദുമതത്തിലേക്കാണ്. എന്നാല്‍, ഇസ്ലാംമതത്തിലേക്കുള്ള പരിവര്‍ത്തനം മാത്രമാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇസ്ലാമിക ഭീകരതയെ മറയാക്കി വിളവെടുക്കുന്ന വിഭാഗമാണു ഹിന്ദുക്കള്‍! എന്നാല്‍, സംഘടിതമായിത്തന്നെ ആസൂത്രണം ചെയ്തുകൊണ്ട്, ലൗജിഹാദു നടപ്പാക്കുന്നത് ഇപ്പോള്‍ ഇസ്ലാം മാത്രമാണ്. ഫിലിപ്പൈന്‍സ് എന്ന ദരിദ്ര ക്രൈസ്തവരാജ്യത്തെ ലക്ഷ്യംവച്ച് അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക ഗ്രൂപ്പുകളുണ്ട്‌. ഇതിന്റെ ചുവടുപിടിച്ച്, സംഘപരിവാരങ്ങളും ഫിലിപ്പൈന്‍സിലേക്കു നീങ്ങിത്തുടങ്ങിയിരിക്കുന്നു. ഇതൊന്നും മനസ്സിലാക്കി പ്രതിരോധിക്കാന്‍ കത്തോലിക്കാസഭയ്ക്ക് സമയവുമില്ല താത്പര്യവുമില്ല!

പ്രസവ ജിഹാദ്!

ആരംഭംമുതല്‍ ഇസ്ലാം അനുവര്‍ത്തിക്കുന്ന ശൈലിയാണിത്. യൂറോപ്പില്‍ ഇവര്‍ ഇതു പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്നു. സര്‍ക്കാരുകളുടെ ചിലവില്‍ മക്കളെ വളര്‍ത്താന്‍ സാധിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രസവത്തൊഴിലാളികളായ ഇസ്ലാമിക യുവതികള്‍ ഉണ്ടെന്നു കേള്‍ക്കുമ്പോള്‍ ആരും ഇതിനെ അതിശയോക്തിയോ ആരോപണമോ ആയി അവഗണിക്കേണ്ട! പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത മുസ്ലീം സ്ത്രീകളാണ് യൂറോപ്പിലേക്ക് അഭയാര്‍ത്ഥികളായി കടന്നുകൂടുന്നത്. ഇവര്‍ക്ക് ഈ രാജ്യങ്ങളില്‍ പ്രസവമല്ലാതെ മറ്റു തൊഴിലുകള്‍ ഒന്നുമില്ല. ഇവരെ പ്രസവജിഹാദിന് ആഹ്വാനചെയ്തത് തുര്‍ക്കിയുടെ ഭരണാധികാരിയാണ്. 2017 മാര്‍ച്ച് മാസത്തില്‍ തുര്‍ക്കി പ്രസിഡന്റ് തയ്‌വ് എര്‍ദോഗാനാണ് പുതിയ ആഹ്വാനവുമായി രംഗത്തിറങ്ങിയത്. ആ മാസത്തില്‍ത്തന്നെ മനോവ ഇക്കാര്യം വിശദ്ദീകരിച്ചുകൊണ്ട്‌ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ആ ലേഖനം വായിക്കാത്തവര്‍ ഈ 'ലിങ്ക്' സന്ദര്‍ശിക്കുക: യൂറോപ്പിനെ കീഴടക്കാന്‍ ഇസ്ലാമിന്റെ 'പ്രസവജിഹാദും' ഫ്രാന്‍സീസിന്റെ ബാങ്കുവിളിയും!

ഇത് യൂറോപ്പില്‍ മാത്രമുള്ള പ്രതിഭാസമായി ആരും ചിന്തിക്കരുത്. എന്തെന്നാല്‍, ഇസ്ലാം ന്യൂനപക്ഷമായിരിക്കുന്ന എല്ലാ രാജ്യങ്ങളിലും ഇവര്‍ ഈ കുതന്ത്രം പ്രയോഗിക്കുന്നുണ്ട്. കേരളത്തിലെ ചില പ്രദേശങ്ങളില്‍ ഇസ്ലാമിക ജനനനിരക്ക് ക്രമാതീതമായി വര്‍ദ്ധിക്കുന്നത് പ്രസവജിഹാദിലൂടെയാണ്. ഇതു പ്രാവര്‍ത്തികമാക്കാന്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഇവര്‍ യത്തീംഖാനകള്‍ സ്ഥാപിക്കുന്നു. സര്‍ക്കാര്‍ എയ്ഡും വിദേശഫണ്ടും സ്വീകരിച്ചുകൊണ്ടാണ് ഈ യത്തീംഖാനകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഈ യത്തീംഖാനകളിലെ അന്തേവാസികള്‍ യഥാര്‍ത്ഥ യത്തീമുകള്‍ (അനാഥര്‍) അല്ല. മുസ്ലീം സമുദായത്തിലെ ഭൂരിഭാഗം കുട്ടികളും അനാഥരാണെങ്കില്‍ മാത്രമേ ഈ സ്ഥാപനങ്ങള്‍ നിറയുകയുള്ളൂ! പിന്നെങ്ങനെയാണ് ഇത്രയേറെ അനാഥര്‍ ഇസ്ലാമിക സമുദായത്തിലുണ്ടായി? ഇവിടെയാണ്‌ ഇസ്ലാമിന്റെ കൗശലം മറനീക്കി പുറത്തുവരുന്നത്!

മൊഴിചൊല്ലി വേര്‍പിരിയുന്ന ദമ്പതികള്‍ക്കു ജനിച്ച കുട്ടികളെയും, സാമ്പത്തിക ഭദ്രതയില്ലാത്ത കുടുംബത്തിലെ കുട്ടികളെയും യത്തീംഖാനകളില്‍ ഇവര്‍ പാര്‍പ്പിക്കുന്നു. പാവപ്പെട്ടവരും ഇടത്തരക്കാരുമായ ദമ്പതിമാര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കി കൂടുതല്‍ മക്കളെ ജനിപ്പിക്കുന്ന രീതിയും കേരളത്തിലെ ഇസ്ലാമിനുണ്ട്. ഇവര്‍ക്കു ജനിക്കുന്ന മക്കളെയെല്ലാം യത്തീംഖാനകളില്‍ പരിപാലിക്കുകയും വിദ്യാഭ്യാസം നല്‍കുകയും ചെയ്യുന്നു. മാതാപിതാക്കള്‍ക്ക് യാതൊരു ബാധ്യതയുമില്ലാതെ മക്കളെ വളര്‍ത്താനുള്ള സ്ഥാപനങ്ങളായിട്ടാണ് ഇസ്ലാമിക യത്തീംഖാനകള്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ, ബംഗ്ലാദേശില്‍നിന്നുള്ള കുട്ടികളെയും ഇവിടെ വളര്‍ത്തുന്നു. പാലക്കാട്, മലപ്പുറം ജില്ലകളിലെ യത്തീംഖാനകള്‍ക്കായി ബാഗ്ലാദേശില്‍നിന്നു കുട്ടികളെ നല്‍കുന്ന ഇടനിലക്കാരുണ്ട്. ബംഗാളില്‍നിന്നും ബംഗ്ലാദേശില്‍നിന്നും മനുഷ്യക്കടത്തിലൂടെ കൊണ്ടുവന്ന നൂറുകണക്കിനു കുട്ടികളെ കഴിഞ്ഞവര്‍ഷം മാതാപിതാക്കളുടെ അടുക്കലേക്കു തിരികെ അയച്ചത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു! മാതാപിതാക്കള്‍ക്കു പണം നല്‍കിയാണ്‌ കുട്ടികളെ വാങ്ങിയിരുന്നത്. അന്യസംസ്ഥാനങ്ങളില്‍ ദാരിദ്ര്യം അനുഭവിക്കുന്ന ഹിന്ദുക്കളുടെ മക്കളെ വിലകൊടുത്തു വാങ്ങി മതപരിവര്‍ത്തനം നടത്തുന്ന യത്തീംഖാനകളും കേരളത്തിലുണ്ട്. മതം വളര്‍ത്താന്‍ ഇസ്ലാം അവലംബിക്കുന്ന കുതന്ത്രങ്ങളാണ് ഇതെല്ലാം!

വനിതാ 'ജിഹാദികള്‍' കേരളത്തിലും!

കുടുംബസമേതം ഇസ്ലാമിക് സ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന മലയാളികള്‍ ഇന്നുണ്ട്. സിറിയയും അഫ്ഗാനിസ്ഥാനും മറ്റിതര ഭീകരരാജ്യങ്ങളുമാണ് ഇവരുടെ പ്രവര്‍ത്തന മേഖല. മറ്റു മതങ്ങളില്‍നിന്നു മതംമാറി വന്ന യുവതികളാണ് ഇവരില്‍ പലരും. ഇവരെങ്ങനെ ഇസ്ലാമില്‍ എത്തിച്ചേര്‍ന്നു എന്നതിനെക്കുറിച്ച് പലര്‍ക്കും പല അഭിപ്രായമാണുള്ളത്.  ലൗജിഹാദിലൂടെ ഇസ്ലാമിക ഭീകരസംഘടനകളില്‍ എത്തിയവരാണ് ഈ യുവതികള്‍ എന്ന ധാരണ പലരും വച്ചുപുലര്‍ത്തുന്നു. എന്നാല്‍, പ്രണയത്താല്‍ വശീകരിക്കപ്പെട്ട് ഇസ്ലാമില്‍ എത്തിയവരാണ് ഇവരെല്ലാമെന്ന ധാരണ പൂര്‍ണ്ണമായും ശരിയല്ല. ഇസ്ലാമിക സ്റ്റേറ്റ് എന്ന ഭീകരസംഘടനയിലേക്ക് യുവതികളെ റിക്രൂട്ട് ചെയ്യുന്ന സംഘങ്ങളില്‍ ഇപ്പോള്‍ പ്രധാനമായുള്ളത് സ്ത്രീകള്‍ തന്നെയാണ്. ഇവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വ്യക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മനോവ ഈ ലേഖനം പ്രസിദ്ധീകരിക്കുന്നത്. എന്തെന്നാല്‍, ഈ സംഘത്തിന്റെ നിഗൂഢപദ്ധതികള്‍ തുറന്നുകാണിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്!

സ്ത്രീകളുടെ മാത്രമായ ഇന്റെര്‍നെറ്റ് ഗ്രൂപ്പുകളുണ്ട്‌. ഈ ഗ്രൂപ്പിലുള്ള എത്രപേരാണ് സ്ത്രീകള്‍ എന്ന് ആര്‍ക്കും അറിയില്ല എന്നതിന്റെ തെളിവാണ് ആയിഷ! ആയിഷ എന്നപേരില്‍ ഒരു ഞരമ്പുരോഗിയെ ഈ അടുത്തനാളിലാണ് കേരളത്തിലെ പൊലിസ് അറസ്റ്റ്ചെയ്തത്. പുരുഷന്മാര്‍ സ്ത്രീകളായി ചമഞ്ഞു മറ്റു സ്ത്രീകളുമായി സൗഹൃദത്തില്‍ ഏര്‍പ്പെടുന്ന രീതി പുതുമയുള്ളതല്ല. ലൈംഗീകത്വര ബാധിച്ച വ്യക്തികള്‍ അനുവര്‍ത്തിക്കുന്ന ഈ പൈശാചിക രീതികളെ തിരിച്ചറിയാത്ത അനേകര്‍ ഇന്നു ലോകത്തുണ്ട്. ഇവരുടെ ഇരകളാക്കപ്പെട്ട അനേകം യുവതികളും! എന്നാല്‍, ഇതില്‍നിന്നൊന്നും പാഠം പഠിക്കാത്തവരും, ഇത്തരം ആഗ്രഹങ്ങള്‍ വച്ചുപുലര്‍ത്തുന്നവരുമായ യുവതികള്‍ തങ്ങളുടെ ചിത്രങ്ങള്‍ സഹിതം തങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അനാവരണം ചെയ്യുന്നു. തങ്ങള്‍ നല്‍കിയ അമിത സ്വാതന്ത്ര്യം ദുരുപയോഗിച്ചതുമൂലം ചതിക്കുഴിയില്‍ വീണ അനേകം യുവതികളുടെ മാതാപിതാക്കള്‍ മനോവയുടെ മുന്നില്‍ കരഞ്ഞിട്ടുണ്ട്. ഈ കരച്ചില്‍ വീണവന്റെ വിലാപമാണ്‌. എന്നാല്‍, വീഴാതിരിക്കാനുള്ള ഉപദേശമേ ഈ ലേഖനത്തിലൂടെ നല്‍കുന്നുള്ളൂ!

ഇസ്ലാമിക സൗഹൃദങ്ങളില്‍ പതിയിരിക്കുന്ന മരണങ്ങള്‍ എന്നപേരില്‍ ഒരു ലേഖനം മനോവ പ്രസിദ്ധീകരിച്ചിരുന്നു. ഈ ലേഖനത്തോടു സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിച്ചതില്‍, എതിര്‍ വാദങ്ങള്‍ ഉയര്‍ത്തിയവരില്‍ ഏറെയും ക്രൈസ്തവനാമധാരികളായിരുന്നു. വീണതിനുശേഷം പിടിവള്ളി അന്വേഷിക്കുന്ന വിഡ്ഢികളുടെ കൂട്ടം! ഇവിടെ നാം എന്താണു ചിന്തിക്കേണ്ടത്? വീഴാതിരിക്കാനുള്ള ജാഗ്രതയും അതിന് ഉപകരിക്കുന്ന മാര്‍ഗ്ഗങ്ങളുമാണ് ഓരോരുത്തരും തേടേണ്ടത് എന്ന ഉപദേശം മാത്രമേ മനോവയുടെ പക്കലുള്ളൂ! ഇത് സകലര്‍ക്കുമായി പങ്കുവയ്ക്കുകയെന്നത് ദൗത്യമായി മനോവ ഏറ്റെടുത്തിരിക്കുന്നു.

സ്ത്രീകളോട് പറഞ്ഞിട്ടു കാര്യമില്ല; എന്തെന്നാല്‍, അവര്‍ ഒരു മിഥ്യാലോകത്തില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ്. സൃഷ്ടിയുടെ ആരംഭത്തില്‍ത്തന്നെ ഇവര്‍ വച്ചുപുലര്‍ത്തുന്ന നയം ഇതുതന്നെയാണ്. ഇവരില്‍നിന്നു വേറിട്ട ജീവിതം നയിച്ചു തങ്ങളുടെ ജീവിതം ധന്യമാക്കിയ അനേകം സ്ത്രീകള്‍ കടന്നുപോയി എന്ന യാഥാര്‍ത്ഥ്യം മനോവ മറക്കുന്നില്ല! കത്തോലിക്കാസഭ വിശുദ്ധയായി പ്രഖ്യാപിച്ച സ്ത്രീകളെ മാത്രമല്ല ഈ ഗണത്തില്‍ മനോവ ചേര്‍ക്കുന്നത്; മറിച്ച്, വിശുദ്ധജീവിതം നയിച്ച്‌, ആരാലും അംഗീകരിക്കപ്പെടാതെ കടന്നുപോയ ദരിദ്രരായ അമ്മമാര്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്നു. ചുരുക്കം ചില സ്ത്രീകളെ കത്തോലിക്കാസഭ ആദരിച്ചുവെങ്കിലും, ഈ ആദരവിനു പാത്രമാകാത്ത അനേകം വിശുദ്ധ സ്ത്രീകള്‍ ഈ ഭൂമിയില്‍നിന്നു കടന്നുപോയിട്ടുണ്ട്‌! ഇവരെയെല്ലാം, ഇവര്‍ അര്‍ഹിക്കുന്ന പരിഗണനയോടെ ആദരിച്ചുകൊണ്ടുതന്നെയാണ് സ്ത്രീയുടെ നൈസര്‍ഗിക ജഢികത്വം മനോവ വെളിപ്പെടുത്തുന്നത്. ഒരു മറ ലഭിച്ചാല്‍ എന്തിനും തയ്യാറാകുന്ന വ്യഭിചാരിണികളുടെ ഇടയിലാണ് നാം ജീവിക്കുന്നത്. ഇത്തരം അഭിസാരികള്‍ ലക്ഷ്യംവച്ചിരിക്കുന്നത് പുരുഷന്മാരെ മാത്രമാണെന്ന് ആരും ധരിക്കരുത്. ഇവരെപ്പോലെ അഭിസാരികകളാത്ത യുവതികളെ തങ്ങളുടെ അവസ്ഥയില്‍ എത്തിക്കാനും ഈ പിശാചിനികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു! ഇത് മനസ്സിലാക്കാന്‍ മാതാപിതാക്കള്‍ ജാഗ്രതയോടെ നിലകൊള്ളാത്തിടത്തോളം ദുരന്തങ്ങളുടെ പേമാരിയായിരിക്കും ഇവരെ തേടിയെത്തുന്നത്.

മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ പെണ്‍മക്കളെക്കാള്‍ വിശുദ്ധരായി കന്യകാമറിയം പോലുമില്ല. എന്നാല്‍, ലോകത്തുള്ള മുഴുവന്‍ വ്യഭിചാര കഥകളും മറ്റു സ്ത്രീകളുടെപേരില്‍ ആഘോഷമാക്കാന്‍ ഇവര്‍ക്ക് ഒരു മടിയുമില്ല. അപ്പോഴും അവരുടെ മുന്നിലുള്ളത് തങ്ങളുടെ വിശുദ്ധയും കന്യകയുമായ മകളാണ്. ഒരിക്കല്‍ ഇവള്‍ ധരിക്കുന്ന അവിഹിത ഗര്‍ഭത്തെപ്പോലും 'വിശുദ്ധ ഗര്‍ഭമായി' പരിഗണിക്കാനും തയ്യാറാണ്. പിന്നീട് ഏതെങ്കിലും ഹതഭാഗ്യന്റെമേല്‍ ഈ ഗര്‍ഭം കെട്ടിവയ്ക്കുകയോ, കന്യകയുടെ രൂപഭാവങ്ങളോടെ അവതരിച്ചിരിക്കുന്ന ഇവളെ ഏതെങ്കിലും ഒരുവന്‍ വരിക്കുകയോ ചെയ്യും! പീഡിപ്പിക്കപ്പെടുന്ന സ്ത്രീ സമൂഹത്തില്‍ ഇരയാണ്. അതുപോലെതന്നെ, വ്യഭിചരിക്കുന്ന സ്ത്രീകളും ഇരയാണെന്നു പറയപ്പെടുന്നു. എന്നാല്‍, വ്യാജമായ ആരോപണങ്ങളാല്‍ ആക്ഷേപിക്കപ്പെടുന്ന പുരുഷന്‍ ജനകീയ വിചാരണ നേരിടുന്നു. ഇവന്റെ അമ്മയ്ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും വേണ്ടി നിലകൊള്ളാന്‍ ഒരു സ്ത്രീപക്ഷവാദികളും ഇന്നില്ല!

വിഷയത്തില്‍നിന്നു വ്യതിചലിച്ചുവെങ്കില്‍ ക്ഷമിക്കുക! എന്നാല്‍, മനോവയ്ക്കു പറയാനുള്ളത് മുഖത്തുനോക്കി പറയും; അതില്‍ മുഖംനോട്ടം ഇല്ലതാനും! മാതാപിതാക്കളേ, നിങ്ങളുടെ മക്കളുടെ ബന്ധങ്ങള്‍ അന്വേഷിച്ചറിയുകയും തിരിത്തെണ്ടതു കണ്ടെത്തി തിരുത്തുകയും ചെയ്യുക. മജ്ജയും മാംസവും മാത്രമല്ല, എല്ലാ വികാരങ്ങളുമുള്ള മനുഷ്യരാണ് നിങ്ങളുടെ മക്കള്‍! ആണായാലും പെണ്ണായാലും ഈ ജാഗ്രത അനിവാര്യമാണ്. നിങ്ങളുടെ മക്കള്‍ തിരഞ്ഞെടുക്കുന്ന സൗഹൃദങ്ങളെക്കുറിച്ചു മനസ്സിലാക്കാന്‍ നിങ്ങള്‍ സമയം കണ്ടെത്തണം. നിങ്ങളുടെ പെണ്‍മക്കളുടെ പെണ്‍സൗഹാര്‍ദ്ദങ്ങളെപ്പോലും മനസ്സിലാക്കി തിരുത്തിയില്ലെങ്കില്‍, ഇസ്ലാമിക ഭീകരതയുടെയും വിജാതിയ പൈശാചികതയുടെയും ഇരകളായി നിങ്ങളുടെ മക്കള്‍ മാറും! ഇതൊരു സാങ്കല്പിക കഥയല്ല; മറിച്ച്, സമൂഹത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന മനോവ തന്റെ ഹൃദയത്തില്‍ തൊട്ടു നല്‍കുന്ന മുന്നറിയിപ്പാണ്! ഇസ്ലാമിന്റെ പെണ്‍ചാവേറുകള്‍ നിങ്ങളുടെ പെണ്‍മക്കളില്‍ കണ്ണുനട്ടിരിക്കുന്നു!

രക്തം ചിന്തുന്ന ഭീകരതയിലേക്ക് നിങ്ങളുടെ മക്കളെ നയിക്കാന്‍ ഇറങ്ങിയിരിക്കുന്നത് യുവാക്കള്‍ മാത്രമാണെന്നു കരുതരുത്. ഇസ്ലാമികതയിലേക്കു നിങ്ങളുടെ മക്കളെ നയിക്കാന്‍ ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത് വനിതാ ചാവേറുകള്‍ ആണ്. കേരളത്തില്‍ ഈ അടുത്തകാലത്തു നടന്ന ചില സംഭവങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവര്‍ തങ്ങളുടെ മക്കള്‍ക്കുവേണ്ടി പിന്നീട് വിലപിച്ചിട്ടു കാര്യമില്ല. ആയിഷ എന്നപേരില്‍ യുവതികളുടെ ഗ്രൂപ്പില്‍ കടന്നുകൂടിയവന്‍ ഒരുപക്ഷെ ഞരമ്പുരോഗി മാത്രമായിരിക്കാം. എന്നാല്‍, അതിനേക്കാള്‍ ഭീകരമാണ് ഇന്ന് ഓണ്‍ലൈന്‍ സൗഹൃദങ്ങള്‍! ഇത് ഇന്റര്‍നെറ്റ് വഴി മാത്രം നടക്കുന്ന ഒരു പ്രഹേളികയാണെന്നു ധരിക്കുന്നവര്‍ക്കു തെറ്റുപറ്റി. എന്തെന്നാല്‍, നേരിട്ടുള്ള സൗഹൃദത്തിലൂടെ ഇസ്ലാമികതയിലേക്ക് ആകര്‍ഷിക്കാന്‍ വനിതാ ചാവേറുകള്‍ നിങ്ങളുടെ മക്കളെ തങ്ങളുടെ ആധിപത്യത്തില്‍ കുരുക്കിക്കഴിഞ്ഞിരിക്കുന്നു! ഇത് സമൂഹമാധ്യമങ്ങളിലൂടെ മാത്രമുള്ള ജിഹാദ് അല്ല; മറിച്ച്, ഇസ്ലാമികമായ സൗഹൃദങ്ങളിലെല്ലാം ഒളിഞ്ഞിരിക്കുന്ന ദുരന്തമാണ്!

അന്യമതത്തില്‍പ്പെട്ട യുവാക്കന്മാരുമായി തങ്ങളുടെ പെണ്‍മക്കള്‍ സൗഹൃദത്തിലേര്‍പ്പെടുന്നത് നിരീക്ഷിക്കുന്ന ചില മാതാപിതാക്കള്‍ നമുക്കിടയിലുണ്ട്. എന്നാല്‍, അന്യമതക്കാക്കാരായ യുവതികളുമായി തങ്ങളുടെ പെണ്‍മക്കള്‍ സൗഹൃദത്തിലാകുന്നത് കാര്യമായി പരിഗണിക്കുന്നില്ല. ഇത് സ്വാഭാവികമായ ഒരു അവസ്ഥയാണ്. ഇവിടെ ആരെയും കുറ്റപ്പെടുത്താന്‍ കഴിയില്ല. കാരണം, സമൂഹജീവി എന്ന നിലയില്‍ ഇതൊക്കെകൂടിയേതീരൂ എന്നു ചിന്തിക്കുന്നവരാണ് സാമാന്യലോകം! ഈ സാമൂഹ്യപശ്ചാത്തലം മുതലെടുക്കുന്ന പിശാചുക്കള്‍ ഇന്ന് ലോകത്തു ചുറ്റിത്തിരിയുന്നു. ഇസ്ലാമിലേക്ക് നിങ്ങളുടെ പെണ്‍മക്കളെ നയിക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്ന വനിതകളെ ആരും കാണാതെപോകരുത്! ശപിക്കപ്പെട്ട ആശയങ്ങളിലേക്ക് നയിക്കുക മാത്രമല്ല ഈ പെണ്‍ചാവേറുകളുടെ ദൗത്യം! ഇവര്‍ക്കുവേണ്ടി ഇസ്ലാമിക യുവാക്കളെ ഭര്‍ത്താക്കന്മാരായി നല്‍കുന്നതും ഈ വനിതാജിഹാദികളാണ്! ഇസ്ലാമികമായ വിവാഹങ്ങള്‍ മാത്രമായി ഏറ്റെടുക്കുന്ന ചില വൈവാഹിക പരസ്യങ്ങള്‍ മാധ്യമങ്ങളിലൂടെ നമുക്കുമുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇവയില്‍ എല്ലാംതന്നെ ജിഹാദികളെ അന്വേഷിക്കുന്ന കൂട്ടങ്ങളാണ് അംഗത്വം എടുത്തിരിക്കുന്നത്. ഇത്തരം മ്ലേച്ഛന്മാരുമായി ഇണക്കുന്ന 'കയര്‍' ആയി നിലകൊള്ളുന്നത് പെണ്‍ജിഹാദികളാണ്. ഇത് തിരിച്ചറിയാന്‍ യുവതികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും കഴിയുന്നില്ല.

ഇസ്ലാമികതയിലേക്കു മാത്രമല്ല, എല്ലാ വിജാതിയതകളിലേക്കും നിങ്ങളുടെ പെണ്‍മക്കളെ നയിക്കുന്ന പെണ്‍കൂട്ടായ്മകള്‍ ഇന്നുണ്ട്. വ്യക്തമായ മതബോധനം ലഭിക്കാത്തവരാണ് ക്രൈസ്തവര്‍! ഇവരുടെ പെണ്‍മക്കളുടെ സ്ഥിതി ഇവരുടെതിനേക്കാള്‍ ദുരന്തപൂര്‍ണ്ണമാണ്. പൈശാചിക മതബോധനത്തിന്റെ വക്താക്കളായി നിലകൊള്ളുന്ന വ്യക്തികള്‍ ഉപദേശികളായി അവരോധിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് ആരും വഴിതെറ്റിപ്പോകാവുന്ന അവസ്ഥ ഇന്ന് ക്രൈസ്തവ സഭകളിലുണ്ട്. വിജാതിയരുമായുള്ള വിവാഹം പള്ളിയില്‍ നടത്തിക്കൊടുക്കുന്ന വ്യഭിചാര ദല്ലാളായി കത്തോലിക്കാസഭയെ മാറ്റിയത് ആധുനിക 'ദൈവ'(പൈശാചിക) ശാസ്ത്രമാണ്. ഇവിടെ ചിന്തിക്കേണ്ട ദൈവവചനങ്ങളെ ഇവര്‍ പുച്ഛിച്ചുതള്ളുന്നു. വിവാഹബന്ധങ്ങളെ സംബന്ധിച്ചുള്ള വിവരണങ്ങളിലേക്കു കടക്കാന്‍ മനോവ ഉദ്യമിക്കാത്തതുകൊണ്ടുതന്നെ, അതുമായി ബന്ധപ്പെട്ട വചനങ്ങളും നിയമങ്ങളും ഇവിടെ കുറിക്കുന്നില്ല. എന്നാല്‍, സൗഹൃദങ്ങളില്‍ സൂക്ഷിക്കേണ്ട ജാഗ്രതയെ സംബന്ധിച്ചു ദൈവത്തിന്റെ ഉപദേശം ഇവിടെ കുറിക്കേണ്ടിയിരിക്കുന്നു! ഈ വചനം ഭയത്തോടെ സ്മരിക്കുക: "നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്. നീതിയും അനീതിയും തമ്മില്‍ എന്തു പങ്കാളിത്തമാണുള്ളത്? പ്രകാശത്തിന് അന്ധകാരവുമായി എന്തു കൂട്ടുകെട്ടാണുള്ളത്? ക്രിസ്തുവിനു ബെലിയാലുമായി എന്തു യോജിപ്പാണുള്ളത്? വിശ്വാസിക്ക് അവിശ്വാസിയുമായി എന്താണു പൊതുവിലുള്ളത്? ദൈവത്തിന്റെ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്? നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്"(2 കോറി: 6; 14-16).

ഇനി നാം എന്താണു ചെയ്യേണ്ടതെന്ന ഉപദേശവും പരിശുദ്ധാത്മാവ് നല്‍കിയിട്ടുണ്ട്. ഈ ഉപദേശം ശ്രദ്ധിക്കുക: "ആകയാല്‍, നിങ്ങള്‍ അവരെവിട്ട് ഇറങ്ങിവരികയും അവരില്‍നിന്നു വേര്‍പിരിയുകയും ചെയ്യുവിന്‍ എന്ന് യേഹ്ശുവാ അരുളിച്ചെയ്യുന്നു"(2 കോറി: 6; 17). ആരും നെറ്റിചുളിച്ചിട്ടു കാര്യമില്ല; എന്തെന്നാല്‍, ഇത് സ്വര്‍ഗ്ഗത്തിലെ ദൈവം നല്‍കിയിരിക്കുന്ന മുന്നറിയിപ്പാണ്. അവിശ്വാസികളുമായി വിവാഹബന്ധത്തിലേര്‍പ്പെട്ടിരിക്കുന്ന വിശ്വാസികള്‍ക്കും ബാധകമായ വചനമാണിത്. വിജാതിയരുമായുള്ള വിവാഹബന്ധങ്ങള്‍ വിച്ഛേദിക്കപ്പെടണം! ഇത് മനോവയുടെ ഭാഷ്യമല്ല; മറിച്ച്, ജീവിക്കുന്ന ദൈവത്തിന്റെ താക്കീതാണ്! ഈ താക്കീത് ശ്രദ്ധിക്കുക: "അവിശ്വാസിയായ ജീവിതപങ്കാളി വേര്‍പിരിഞ്ഞുപോകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അപ്രകാരം ചെയ്തുകൊള്ളട്ടെ. അത്തരം സന്ദര്‍ഭങ്ങളില്‍ ആ സഹോദരന്റെയോ സഹോദരിയുടെയോ വിവാഹബന്ധം നിലനില്‍ക്കുന്നില്ല"(1 കോറി: 7; 15). അസാധുവായ വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ വ്യഭിചാരമാണ് ചെയ്യുന്നത്! മനോവ ഒന്നു ചോദിക്കട്ടെ! ഇവയെയെല്ലാം ന്യായീകരിക്കാന്‍ തയ്യാറാക്കുന്ന പുതിയ 'ദൈവശാസ്ത്രങ്ങള്‍' ആരുടെയെങ്കിലും നിത്യജീവനു സുരക്ഷിതത്വം നല്‍കുമോ?

മനുഷ്യരെ പൈശാചികതയില്‍ തളച്ചിടാന്‍വേണ്ടി, അവിശ്വാസികള്‍ക്ക്‌ പുതിയ നിര്‍വ്വചനവുമായി ചില ശുംഭന്മാര്‍ കടന്നുവന്നിട്ടുണ്ട്. ഇവരുടെ ഭാഷ്യത്തില്‍, നിരീശ്വരവാദികള്‍ മാത്രമാണ് അവിശ്വാസികള്‍! ഇത് കേരളത്തിലെ ബുദ്ധിജീവികള്‍ കണ്ടെത്തിയ സിദ്ധാന്തമായി ആരും വിലയിരുത്തരുത്. കത്തോലിക്കാ മതബോധനഗ്രന്ഥം എന്ന പൈശാചിക ഗ്രന്ഥവും ഇത് സ്ഥിരീകരിക്കുന്നു! ഇവിടെ ആര്‍ക്കാണ് തെറ്റുപറ്റിയത്? സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയ്ക്കോ? അതോ, അവിടുന്നുതന്നെ രക്ഷകനായി ഭൂമിയില്‍ കടന്നുവന്നു നല്‍കിയ സന്ദേശങ്ങളില്‍ തെറ്റുപറ്റിയോ? അതുമല്ലെങ്കില്‍, യേഹ്ശുവായുടെ നാമത്തില്‍ ജീവന്‍ അര്‍പ്പിക്കാന്‍ തയ്യാറായ അപ്പസ്തോലന്മാര്‍ക്കു തെറ്റുപറ്റിയോ? അഭിനവ ആചാര്യന്മാര്‍ തയ്യാറാക്കുന്ന വഴിപിഴപ്പിക്കുന്ന ആശയങ്ങളില്‍ കുരുങ്ങി നിങ്ങളുടെ ആത്മാക്കളെ നിത്യനരകാഗ്നിയില്‍ നിത്യപീഡനത്തിനു വിട്ടുകൊടുക്കരുതെന്ന് ഈ അവസരത്തില്‍ മനോവ ഉപദേശിക്കുകയാണ്. എന്തെന്നാല്‍, സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയും അവിടുന്നുതന്നെ മനുഷ്യരൂപം സ്വീകരിച്ചു ഭൂമിയില്‍ വന്നപ്പോള്‍ അവിടുത്തെ നാമമായ യേഹ്ശുവായും അവിടുത്തെ സ്വന്തം നാമത്തില്‍ അരുളിച്ചെയ്ത സത്യമാണിത്. യേഹ്ശുവായുടെ അപ്പസ്തോലന്മാരും ഇതുതന്നെ പ്രഖ്യാപിച്ചു! വിജാതിയരുമായി കൂട്ടുകെട്ടുകളില്‍ ഏര്‍പ്പെടരുത് എന്ന താക്കീതായിരുന്നു അത്. എന്നാല്‍, അഭിനവ അപ്പസ്തോലന്മാര്‍ക്ക് ഇതൊന്നും ദഹിക്കുന്നില്ല! ക്രിസ്ത്യാനികളുടെ പെണ്‍മക്കളെ വ്യഭിചാരത്തിന് ഏല്പിച്ചുകൊടുക്കുന്ന വ്യഭിചാര ദല്ലാള്‍മാരായി ഇവര്‍ വര്‍ത്തിക്കുന്നു!

കത്തോലിക്കാസഭയിലെ കയറുകള്‍!

കൂട്ടിക്കൊടുപ്പിനു മലബാറില്‍ 'കയര്‍' എന്ന ഒരു പ്രയോഗം കൂടിയുണ്ട്. കത്തോലിക്കാസഭ ഇന്ന് അംഗീകരിച്ചിരിക്കുന്ന അനേകം 'കയര്‍' സംവീധാനങ്ങളില്‍ ഒന്നാണ് 'കന്യാസ്ത്രി' മഠങ്ങള്‍! ആര്‍ക്കോവേണ്ടി തിളയ്ക്കുന്ന സാമ്പാര്‍പോലെ ചില സന്യാസിനിനീ മഠങ്ങള്‍ ലോകത്തുണ്ട്. വിദേശത്തു കൊണ്ടുപോകാം എന്ന മോഹനവാഗ്ദാനത്തില്‍ കുരുങ്ങിയാണ് ഈ ബലിയാളുകള്‍ മഠത്തില്‍ ചേര്‍ന്നത്! എന്നാല്‍, പല സുപ്പീരിയര്‍മാരും ഇന്നു കയറുകളായി അധഃപതിച്ചിരിക്കുകയാണ്. 'കന്യാദാനം' വൈദീകര്‍ക്കു സംവരണം ചെയ്തിരിക്കുന്ന കയറുകളും ഇന്നുണ്ട്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മനോവ ഇത് വ്യക്തമാക്കുന്നത്. ഇത്തരത്തിലുള്ള വ്യഭിചാരശാലകളാണ് പല മഠങ്ങളും. ഇവിടെ അന്തേവാസികളാകാന്‍ സ്വയം സമര്‍പ്പിച്ചവര്‍ ചില വിക്രിയകള്‍ കാണിച്ചാല്‍ ആരാണ് ഇവരെ കുറ്റപ്പെടുത്തുന്നത്! ഇത്രയും പറഞ്ഞുവന്നത് ഇസ്ലാമിന്റെ കയറുകള്‍ കന്യാസ്ത്രി മഠങ്ങളിലും ഉണ്ടെന്നു വ്യക്തമാക്കാനാണ്.

താമരശ്ശേരി രൂപതയിലെ ഒരു മഠത്തില്‍നിന്ന് മൈസൂറില്‍ പോയി നഴ്സിംഗ് പഠിക്കുന്ന നാല് 'കന്യാസ്ത്രീകള്‍' ഉണ്ട്! ഗുണ്ടില്‍പേട്ടയിലെ ഒരു താവളത്തില്‍ തങ്ങിയിട്ടാണ് ഇവര്‍ മൈസൂരിലേക്കു പോകുന്നത്. ഇവരോടൊപ്പം കാമകേളികളില്‍ ഏര്‍പ്പെടാന്‍. ഓരോരുത്തര്‍ക്കും ഓരോ മുസ്ലീം യുവാക്കളുണ്ട്. ഈ സത്യം തുറന്നുപറയാന്‍ മനോവയെ നിര്‍ബ്ബന്ധിതനാക്കിയത് ഇസ്ലാമിന്റെ കുഴലൂത്തുകാരായ ചില ക്രൈസ്തവ നാമധാരികളാണ്! കന്യാസ്ത്രി മഠങ്ങളില്‍ വര്‍ഷങ്ങളോളം ജീവിച്ച സ്ത്രീകളില്‍ ചിലര്‍, മീന്‍ വില്പനക്കാരും പത്രം വിതരണക്കാരും നല്‍കുന്ന ആശയങ്ങളില്‍ ആകൃഷ്ടരായി അവരോടൊപ്പം ഒളിച്ചോടുന്നതിന്റെ കാരണം എന്താണെന്നു സഭയുടെ നേതൃത്വം അന്വേഷിച്ചിട്ടില്ല. സഭയുടെ വഴിപിഴച്ച മതബോധനമാണ് സകല ദുരന്തങ്ങളുടെയും ആധാരം! എല്ലാ മതങ്ങളിലും രക്ഷയുണ്ടെന്ന അപകടകരമായ ആശയം സഭയുടെ ഔദ്യോഗിക പ്രഖ്യാപനമായപ്പോള്‍ തുടങ്ങിയ ദുരന്തമാണിത് ഈ മതബോധനവുമായി മുന്നോട്ടുപോകുന്ന കാലത്തോളം ഈ ദുരവസ്ഥ സഭയോടൊപ്പം സഞ്ചരിക്കും. യേഹ്ശുവാ ഏകരക്ഷകനാണെന്ന സത്യത്തില്‍ നിലനില്‍ക്കുന്ന കന്യാസ്ത്രിമാരെ കണ്ടെത്താന്‍ പ്രയാസമാണ്. ഇത്തരത്തില്‍ ജീവിക്കുന്ന ഏതൊരു സ്ത്രീയെയും വഞ്ചിക്കാന്‍ സാത്താനു യാതൊരു പ്രയാസവുമില്ല. ഇക്കാരണത്താല്‍ത്തന്നെ, കന്യാസ്ത്രി മഠങ്ങളെ സംബന്ധിച്ച് ഒരു പുനര്‍വിചിന്തനം അനിവാര്യമായിരിക്കുന്നു.

വിവാഹപ്രായം ആയതിനുശേഷം സന്യാസമാണ് തങ്ങളുടെ വിളിയെന്നു തിരിച്ചറിയുന്നവരെ പുനരധിവസിപ്പിക്കാനുള്ള ഒരു കേന്ദ്രം മാത്രമായിരിക്കണം കന്യാസ്ത്രീ മഠങ്ങള്‍! പള്ളി അലങ്കരിക്കാനും വൈദീകര്‍ക്ക് ഭക്ഷണം പാചകം ചെയ്യാനുമുള്ള ജോലിക്കാരായി ഇവരെ ഉപയോഗിക്കരുത്. ദൈവവചനം പഠിക്കാനുള്ള സൗകര്യമാണ് ഇവര്‍ക്ക് പ്രധാനമായും ഒരുക്കിക്കൊടുക്കേണ്ടത്. അല്ലാത്തപക്ഷം ഇസ്ലാമെന്നോ ഹിന്ദുവെന്നോ വ്യത്യാസമില്ലാതെ, ഏതൊരു പുരുഷനോടുമൊപ്പം ശയിക്കുന്ന ലൈംഗീക തൊഴിലാളികളായി 'കന്യാസ്ത്രീകള്‍' അധഃപതിക്കും. ഇത് ഇവരുടെ ഭവനത്തെ മാത്രം ബാധിക്കുന്ന അപമാനമല്ല; ക്രിസ്തീയ സമൂഹത്തിനു മുഴുവനും, വിശിഷ്യാ കത്തോലിക്കാസഭയ്ക്കും ഇവര്‍ അപമാനം വരുത്തിവയ്ക്കും! നൂറുകണക്കിന് സന്യാസസമൂഹങ്ങളുടെ ആവശ്യം ഇന്നില്ല. ഇത്തരം സന്യാസസമൂഹങ്ങളിലൂടെ സഭയ്ക്ക് ഒരു നേട്ടവുമില്ല. ഫലം നല്‍കാത്ത അത്തിവൃക്ഷങ്ങള്‍പോലെ നിലം പാഴാക്കുന്ന സംവീധാനങ്ങള്‍ ഇനിയും നിലനിര്‍ത്താതെ, വെട്ടി തീയിലെറിയുക!

മതബോധനത്തില്‍ പാളിച്ചകള്‍ കടന്നുകൂടിയതാണ് എല്ലാ ദുരന്തത്തിനും കാരണം. ക്രിസ്ത്യാനികളുടെ പെണ്‍മക്കള്‍ക്ക് വിജാതിയരായ പുരുഷന്മാരെ വരിക്കാന്‍ ഒരു മടിയുമില്ലെങ്കില്‍, മതബോധനം പൊളിച്ചെഴുത്തേണ്ടത് അനിവാര്യമായിരിക്കുന്നു. എന്നാല്‍, ഇത് കത്തോലിക്കാസഭയെ മാത്രം ഗ്രസിച്ച ദുരന്തമാണെന്നു കരുതരുത്. മനോവയ്ക്കു നേരിട്ടു പരിചയമുള്ള ഒരു പ്രൊട്ടസ്റ്റന്റ് സുവിശേഷകന്റെ മകള്‍ ഇന്ന് ഇസ്ലാമാണ്. ഇവളെ വശീകരിച്ചതും ലൗജിഹാദിലൂടെയാണ്. അതുപോലെതന്നെ, കേരളത്തിലെ പെന്തക്കോസ്തു സഭകളില്‍ നിറഞ്ഞാടുന്ന പാസ്റ്റര്‍മാരുടെ മക്കളും ഈ പൈശാചിക ജിഹാദില്‍ കുരുക്കപ്പെട്ടിട്ടുണ്ട്. ഈ ദിവസങ്ങളില്‍ കൊല്ലത്തു നടന്നത് മാധ്യമങ്ങളിലൂടെ പലരും അറിഞ്ഞിട്ടുണ്ടാകും. കൊല്ലം ജില്ലയിലെ കുളത്തുപ്പുഴയിലാണ് സംഭവം! ഇന്ത്യന്‍ പെന്തക്കോസ്ത് സഭയിലെ (IPC) മുഖ്യകാര്‍മ്മിയുടെ മകള്‍ ഇസ്ലാമില്‍ ചേര്‍ന്നു. സഭയിലെ യുവാക്കളുടെയിടയില്‍ നിറഞ്ഞുനിന്ന യുവതിയായിരുന്നു ഇവള്‍. ആത്മീയതയെ അഭിനയിച്ചു ഫലിപ്പിക്കുന്ന അനേകരില്‍ ഒരുവള്‍! ഇവളെ വശീകരിച്ചത് കുളത്തുപ്പുഴയിലെ ഷമീര്‍ എന്ന ഓട്ടോ ഡ്രൈവര്‍ ആണ്. ബന്ധുവീട്ടില്‍ പോകാനായി ഇറങ്ങിയ ഇവള്‍ ചെന്നെത്തിയത് പൊന്നാനിയിലായിരുന്നു. തന്റെ മാതാപിതാക്കളെ ഉപേക്ഷിക്കുന്നുവെന്ന് അധികാരികളുടെ മുന്‍പില്‍ ഏറ്റുപറയാനും എഴുതിക്കൊടുക്കുവാനും ഇവളെ പ്രേരിപ്പിച്ചത് ഇസ്ലാം മതത്തിന്റെ അന്തസത്തയല്ല; മറിച്ച്, ഇവളിലെ ജഢമോഹമാണ്! ഇവളെയും ഇവളെ വശീകരിച്ച കാമദേവനെയും കാണാന്‍ ഇവിടെ (ക്ലിക്ക്) ചെയ്യുക!

ഇസ്ലാമിന്റെ ആധുനിക പൈശാചികത പുരുഷന്മാരെ മുന്‍നിര്‍ത്തി മാത്രമല്ല. ഇക്കാര്യങ്ങള്‍ വ്യക്തതയോടെ മനസ്സിലാക്കാന്‍ യുവതികളും അവരുടെ മാതാപിതാക്കളും തയ്യാറാകണം. വിജാതിയ സൗഹൃദങ്ങളില്‍ പതിയിരിക്കുന്നത് ചെറിയ ദുരന്തമല്ല എന്നതിന്റെ അനേകം ദൃഷ്ടാന്തങ്ങള്‍ നമുക്കുമുന്നിലുണ്ട്. എന്നാല്‍, ഇവയൊന്നും തിരിച്ചറിയാനോ മുന്‍കരുതലുകള്‍ സ്വീകരിക്കാനോ ആരും തയ്യാറാകുന്നില്ല. ഈ ജാഗ്രതയില്ലായ്മയുടെ പരിണിതഫലമാണ് നയന്‍താരമാരും ജോമോള്‍മാരും! സ്വന്തം പെണ്‍മക്കളെ ദൈവത്തിനുവേണ്ടി കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പലതും ചിന്തിക്കുകയും തങ്ങളുടെ മക്കളുടെ ബന്ധങ്ങളെ നിയന്ത്രിക്കുകയും വേണം. അവിശ്വാസികളുമായുള്ള കൂട്ടുകെട്ടുകളെ ഭയപ്പെടാത്തവര്‍ ദുരന്തം ക്ഷണിച്ചുവരുത്തുകയാണ്. ഇത് പറയുന്നവരെ തീവ്രവാദികളായി മുദ്രകുത്തിയവരെല്ലാം ദുരന്തം സ്വയംവരിച്ചിട്ടുണ്ട്!

സ്ത്രീകളുടെ ഇന്റര്‍നെറ്റ് കൂട്ടായ്മകള്‍!

ഇസ്ലാമിന്റെ പ്രചാരണത്തിന് ഇവര്‍ കണ്ടെത്തിയിരിക്കുന്നത് ആധുനീക സംവീധാനങ്ങളാണ്. സമൂഹമാധ്യമങ്ങളില്‍ സ്ത്രീകളുടെ മാത്രമായ കൂട്ടായ്മകള്‍ രൂപീകരിച്ചാണ് ഇവര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് തിരിച്ചറിയാത്ത സെക്കുലര്‍ പെണ്‍കുട്ടികള്‍ ഇവരുടെ ഇരയായി തീരുന്നു. ഈ അടുത്തനാളില്‍ ചില പെണ്‍കൂട്ടങ്ങള്‍ ഒരു പരിവര്‍ത്തിത ഇസ്ലാം യുവതിയുടെ വീട്ടുപടിക്കല്‍ സമരം നടത്തിയത് അറിയാമല്ലോ! ഹിന്ദുക്കളായ മാതാപിതാകളുടെ സന്തതിയായിട്ടാണ് ഈ വിഷവിത്ത് കുരുത്തത്. നിയമപരമായി ഇവളുടെ ഇസ്ലാമിക വിവാഹം കോടതി റദ്ദ് ചെയ്തുവെങ്കിലും ഇവള്‍ ഇപ്പോഴും ഇസ്ലാംമത വിശ്വാസിനിയാണ്. ഈ അവസ്ഥയില്‍പ്പോലും ഇവളെ മതാചാരങ്ങളോടെ സംരക്ഷിക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകുന്നു. എന്നാല്‍, ഈ ശപിക്കപ്പെട്ട യുവതിക്ക് മാതാപിതാക്കള്‍ അനഭിമതരാണ്. ഇത് ഒരു വിജാതിയ സ്ത്രീയുടെ അവസ്ഥയാണ്. ക്രിസ്ത്യാനികള്‍ക്ക് ലഭിക്കുന്നതുപോലെയുള്ള മതബോധനം ഇവര്‍ക്ക് ലഭിക്കാന്‍ തുടങ്ങിയത് ഈ അടുത്തകാലത്തു മാത്രമാണ്. എന്തെന്നാല്‍, വിവേകാനന്ദനു മുന്‍പ് ഹിന്ദു എന്നൊരു മതം ഉണ്ടായിരുന്നില്ല. ഈ വിഷയത്തില്‍ ഊന്നിയുള്ള ചര്‍ച്ച ഇവിടെ പ്രസക്തമല്ലാത്തതുകൊണ്ട് യഥാര്‍ത്ഥ വിഷയത്തിലേക്കു മടങ്ങിവരാം.

മുസ്ലീലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അദ്ധ്യക്ഷന്റെ നേതൃത്വത്തിലാണ് ഹൈന്ദവ യുവതിയെ ഇസ്ലാമില്‍ ചേര്‍ത്തതും വിവാഹം നടത്തിയതുമെന്നു കോടതി കണ്ടെത്തി. ഒരു വ്യക്തി ഇസ്ലാംമതം സ്വീകരിക്കുന്നതിനെ എതിര്‍ക്കാന്‍ നിയമപരമായി ആര്‍ക്കും അവകാശമില്ല. എന്തെന്നാല്‍, ഓരോരുത്തരും തങ്ങളുടെ അഭിപ്രായങ്ങള്‍ സ്വതന്ത്രമായി സ്വീകരിക്കേണ്ടതാണ്. എന്നാല്‍, ഈ സ്ത്രീ അകപ്പെട്ട കുരുക്ക് ഇനി ആരുടെമേലും മുറുകാതിരിക്കാന്‍ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. സ്ത്രീകളുടേത് എന്നപേരിലുള്ള ഓണ്‍ലൈന്‍ ഗ്രൂപ്പുകളില്‍ നടക്കുന്ന ചര്‍ച്ചകള്‍ ശ്രദ്ധിക്കണം. ബ്ലൂവെയില്‍ എന്ന കളിയേക്കാള്‍ മാരകമായ അപകടം പതിയിരിക്കുന്ന നവമാധ്യമങ്ങളും ഇന്റര്‍നെറ്റ് കൂട്ടായ്മകളും ഇന്നു നിലവിലുണ്ട്. അതുപോലെതന്നെ, വ്യക്തിപരമായ ബന്ധത്തിലൂടെ ആദ്ധ്യാത്മിക ദുരന്തത്തിലേക്കു നയിക്കാന്‍ ഒരുമ്പെട്ടിറങ്ങിരിരിക്കുന്ന വനിതാ 'സ്കോഡുകളും' നമുക്കിടയിലുണ്ട്. മതത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്ന യുവതികള്‍ക്ക് ഭര്‍ത്താക്കന്മാരെ തിരഞ്ഞെടുത്തു നല്‍കുന്നതും ഈ സ്ത്രീകള്‍തന്നെയാണ്. ഈ പൈശാചിക സംഘത്തിലെ അംഗങ്ങളാണ് ഈ അടുത്തനാളില്‍ വായ്‌ മൂടിക്കെട്ടി സമരം നടത്തിയത്. ഇവരെ നിയന്ത്രിക്കുന്ന പുരുഷനും അകന്നുനിന്നു സമരത്തില്‍ പങ്കാളിയായി! എന്തായിരുന്നു ഇവരുടെ ആവശ്യം?

ഇസ്ലാമിനെ വിവാഹം കഴിക്കുകയും കോടതി ആ വിവാഹത്തെ അസാധുവാക്കുകയും ചെയ്ത സാഹചര്യത്തില്‍, ഇവരുടെ സംഘത്തില്‍പ്പെട്ട ചില അഭിസാരികകള്‍ രംഗത്തെത്തി. പേരുകൊണ്ട് പല മതങ്ങളിലുള്ളവരാണെന്നു തോന്നുമെങ്കിലും ഈ ശപിക്കപ്പെട്ട സ്ത്രീകളെല്ലാം ഇസ്ലാംമതത്തിന്റെ പ്രതിനിധികളാണ്. കോടതി വിധിപ്രകാരം മാതാപിതാക്കളോടൊപ്പം ജീവിക്കുന്ന പെണ്‍കുട്ടിയുടെ മനുഷ്യാവകാശത്തിനുവേണ്ടിയാണ് അഭിസാരികകള്‍ സമരം ചെയ്തത്! മലവും മൂത്രവും എടുത്ത് ഇക്കാലമത്രയും വളര്‍ത്തിയ മാതാപിതാക്കളുടെ സ്നേഹത്തെ അതിലംഘിക്കുന്ന സ്നേഹപ്രകടനങ്ങളുമായി രംഗത്തിറങ്ങിയ ഈ അഭിസാരികകളുടെ പിന്നില്‍ ആരുമില്ലെന്നു ധരിക്കരുത്. ഇതൊരു വലയാണ്! ഈ വലയില്‍ അകപ്പെടാതിരുന്നാല്‍, നിത്യനരകാഗ്നിയില്‍ എന്നേക്കുമായി പീഡനമേല്ക്കാതെ തങ്ങളെത്തന്നെ രക്ഷിക്കാന്‍ കഴിയും! മരണമാണ് ഇസ്ലാമിന്റെ പൂര്‍ണ്ണതയെന്നു മനോവ പറയില്ല. മരണാനന്തരം സമ്പൂര്‍ണ്ണ നാശത്തില്‍ നിപതിച്ചു നിത്യമായി പീഡിപ്പിക്കപ്പെടാന്‍ ഒരുവനുമേല്‍ സാത്താന്‍ വച്ചിരിക്കുന്ന കെണിയാണ്‌ ഇസ്ലാമികത! ഇസ്ലാമായി മരിക്കുന്ന ഒരുവന്‍പോലും സ്വര്‍ഗ്ഗരാജ്യം ദര്‍ശിക്കുകയില്ല. മുഹമ്മദിനു ലഭിക്കുന്ന നരകവിധി തന്നെയാണ് ഓരോ ഇസ്ലാമിനെയും കാത്തിരിക്കുന്നത്. ശിശുക്കള്‍ക്കുപോലും ഇതില്‍നിന്നു വ്യത്യസ്തമായ ഒരവസ്ഥ ആരും പ്രതീക്ഷിക്കേണ്ടാ!

ആയതിനാല്‍, ഇസ്ലാമികമായ എല്ലാ സൗഹൃദങ്ങളും നരകത്തിലേക്കുള്ള കവാടമാണെന്ന് സകലരും തിരിച്ചറിയണം. വാട്സ് ആപ്പിലും മറ്റിതര സമൂഹമാധ്യമങ്ങളിലും നിങ്ങള്‍ക്കായി ഒരുക്കിവച്ചിരിക്കുന്ന കെണികളുണ്ട്. ഈ കെണികളെ തിരിച്ചറിഞ്ഞു നിങ്ങളെത്തന്നെ രക്ഷിക്കാന്‍ നിങ്ങള്‍ ശ്രമിക്കുക. ഇസ്ലാമികമോ വിജാതിയമോ ആയ ആശയങ്ങള്‍ വിശകലനം ചെയ്യുന്ന ഗ്രൂപ്പുകളില്‍നിന്നു വിരമിക്കുകയും വെറുത്തുപേക്ഷിക്കുകയും ചെയ്യുക. എന്തെന്നാല്‍, നിങ്ങളുടെ ആത്മാവിനു പകരംവയ്ക്കാന്‍ മറ്റൊന്നുമില്ല! നിങ്ങള്‍ക്ക് ഈ ഭൂമിയില്‍ ഒരു ജീവിതം മാത്രമേയുള്ളൂ! നിത്യരക്ഷയുടെ വാതായനം നിങ്ങള്‍ക്കു മുന്നില്‍ തുറന്നിട്ടിരിക്കുന്നു. അതിലൂടെ പ്രവേശിക്കണമോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് നിങ്ങള്‍ മാത്രമാണ്. ജഢികാഭിലാഷങ്ങളുടെ പേരിലോ വഴിപിഴച്ച ഉപദേശങ്ങളാല്‍ വഞ്ചിക്കപ്പെട്ടോ നിങ്ങള്‍ നശിപ്പിക്കുന്നത് നിങ്ങളുടെ നിത്യജീവനും നിത്യമായ സന്തോഷവുമാണ്! ആയതിനാല്‍, സോഷ്യല്‍ മീഡിയകളിലൂടെയും നേരിട്ടും ഇറങ്ങിയിരിക്കുന്ന കൂട്ടിക്കൊടുപ്പുകാരികളുമായുള്ള ബന്ധങ്ങള്‍ എന്നേക്കുമായി വിച്ഛേദിക്കുക! എന്തെന്നാല്‍, സത്യത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ അവബോധം നിങ്ങള്‍ക്കു നല്‍കേണ്ടവര്‍ നല്കാത്തതുമൂലം നിങ്ങള്‍ ഇപ്പോഴും അരക്ഷിതാവസ്ഥയിലാണ്! എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ വീണുപോകാം!

"ആകയാല്‍, നില്‍ക്കുന്നു എന്നു വിചാരിക്കുന്നവന്‍ വീഴാതെ സൂക്ഷിച്ചുകൊള്ളട്ടെ"(1 കോറി: 10; 12).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    7882 views

LOG IN

Lost your password?

SIGN UP

LOST PASSWORD