ഇസ്ലാമിക സംവാദം

മോശയുടെ നിയമങ്ങളും മുഹമ്മദിന്റെ നിയമങ്ങളും!

Print By
about

16 - 03 - 2014               YouTube

സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അവിടുത്തെ ജനത്തിനു നിയമങ്ങള്‍ നല്‍കിയതു മോശയിലൂടെയാണെങ്കില്‍, അല്ലാഹുവിന്റെ ജനത്തിന് അവന്‍ നിയമം നല്‍കിയത് മുഹമ്മദിലൂടെയായിരുന്നു. ഈ നിയമങ്ങള്‍ തമ്മിലുള്ള വ്യത്യാസമാണ് ഇവിടെ നാം ചര്‍ച്ചചെയ്യുന്നത്. മോശയുടെ ദൈവവും മുഹമ്മദിന്റെ ദൈവവും ഒന്നാണെന്നു പ്രചരിപ്പിക്കുന്നവരാണ് ഇസ്ലാം. ക്രൈസ്തവരെന്നു വിളിക്കപ്പെടുന്നവരില്‍ വളരെയധികം ആളുകള്‍ ഈ തട്ടിപ്പില്‍ കുടുങ്ങിയിട്ടുണ്ടെന്നു നമുക്കറിയാം. യാഹ്‌വെയും അല്ലാഹുവും ഒരുവന്‍തന്നെയാണെന്ന അബദ്ധധാരണ വച്ചുപുലര്‍ത്തുന്ന അനേകം ക്രൈസ്തവനാമധാരികളും നമുക്കിടയിലുണ്ട്. ദൈവത്താല്‍ വിളിക്കപ്പെട്ടവരാണ് ഇവരെങ്കില്‍, ഈ ലേഖനം വായിക്കുന്നതിലൂടെ തങ്ങളുടെ അബദ്ധ ധാരണയില്‍നിന്നുള്ള സമ്പൂര്‍ണ്ണ വിടുതല്‍ ലഭിക്കുമെന്ന ഉറപ്പോടെ വിവരണം ആരംഭിക്കട്ടെ!

അത്യുന്നത ദൈവത്തിന്റെ പ്രവാചകനായ മോശയെയും അല്ലാഹുവിന്റെ ദൂതനായ മുഹമ്മദിനെയും താരതമ്യം ചെയ്തുകൊണ്ട് പഠനം ആരംഭിക്കുന്നതായിരിക്കും ഉചിതം. കാരണം, ഇത്തരത്തിലുള്ള ഒരു താരതമ്യപഠനം ഈ ലേഖനത്തിന് അനിവാര്യമാണ്. ആയതിനാല്‍, പ്രവാചകനായ മോശയില്‍നിന്നുതന്നെ തുടങ്ങാം. മോശയെക്കുറിച്ചു പറയുമ്പോള്‍ ആദ്യം സൂചിപ്പിക്കേണ്ടത് ഈ പ്രവാചകന്റെ ആധികാരികതതന്നെയാണ്. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയാല്‍ അയയ്ക്കപ്പെട്ട ആദ്യത്തെ പ്രവാചകനാണ്‌ മോശ! യിസ്രായേല്‍ ജനത്തിന്റെ ഇടയിലേക്ക് അതിനുമുന്‍പ്‌ മറ്റൊരു പ്രവാചകനും അയയ്ക്കപ്പെട്ടിട്ടില്ല. ഈജിപ്തിന്റെ അടിമത്വത്തില്‍ ജീവിച്ചിരുന്ന ഇസ്രായേലിനെ മോചിപ്പിക്കുന്നതിനുവേണ്ടിയാണ് മോശ വിളിക്കപ്പെട്ടത്. മോശയേക്കാള്‍ ശ്രേഷ്ഠനും ശക്തനുമായ മറ്റൊരു ജനനായകനെയും ഈ ഭൂമുഖം ഇന്നുവരെ ദര്‍ശിച്ചിട്ടില്ല. ദൈവത്തോടു മുഖാമുഖം സംസാരിച്ചിട്ടുള്ള മറ്റൊരു മനുഷ്യനും ഇന്നേവരെ ജനിച്ചിട്ടുമില്ല. ഇത് ബൈബിള്‍തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നതു ശ്രദ്ധിക്കുക: "യാഹ്‌വെ മുഖാഭിമുഖം സംസാരിച്ച മോശയെപ്പോലെ മറ്റൊരു പ്രവാചകന്‍ പിന്നീട് യിസ്രായേലില്‍ ഉണ്ടായിട്ടില്ല. യാഹ്‌വെയാല്‍ നിയുക്തനായി ഈജിപ്തില്‍ ഫറവോയ്ക്കും ദാസന്മാര്‍ക്കും രാജ്യത്തിനു മുഴുവനും എതിരായി അവന്‍ പ്രവര്‍ത്തിച്ച അടയാളങ്ങളിലും അദ്ഭുതങ്ങളിലും, യിസ്രായേല്‍ജനത്തിന്റെ മുന്‍പില്‍ പ്രകടമാക്കിയ മഹത്തും ഭയാനകവുമായ പ്രവൃത്തികളിലും മോശ അതുല്യനാണ്"(നിയമം: 34; 10-12).

ഫറവോയുടെ കൊട്ടാരത്തിലെ സുഖങ്ങള്‍ അനുഭവിച്ചാണ് മോശ വളര്‍ന്നത്. ഒരിക്കല്‍ തന്റെ സഹോദരരെ സന്ദര്‍ശിക്കാന്‍ പോയപ്പോഴാണ് യിസ്രായേല്‍ ജനത്തിന്റെ യാതനകള്‍ മോശ മനസ്സിലാക്കിയത്. തന്റെ ജനം അനുഭവിക്കുന്ന യാതനകളെപ്രതി അവന്‍ അസ്വസ്ഥനായിരുന്നു. ഒരിക്കല്‍ സ്വജനത്തില്‍പ്പെട്ട ഒരു ഹെബ്രായനെ ഒരു ഈജിപ്തുകാരന്‍ പ്രഹരിക്കുന്നതു മോശ കണ്ടു. ആ ഈജിപ്തുകാരനെ കൊന്നുകളയുകയും തന്റെ സഹോദരനെ രക്ഷിക്കുകയും ചെയ്തുകൊണ്ട് സ്വജനത്തോടുള്ള കൂറ് മോശ പ്രഖ്യാപിച്ചു. അടുത്ത ദിവസം അവന്‍ ചുറ്റിസഞ്ചരിക്കുമ്പോള്‍ രണ്ടു ഹെബ്രായര്‍ തമ്മില്‍ ശണ്ഠകൂടുന്നതു കണ്ടു. എന്നാല്‍, ഇവിടെ തെറ്റു ചെയ്ത വ്യക്തിയോട് അതിന്റെ കാരണം അന്വേഷിക്കുകയാണു ചെയ്തത്. എന്നിരുന്നാലും, മോശയെ അംഗീകരിക്കാന്‍ അവന്‍ കൂട്ടാക്കിയില്ല. അവന്‍ ഇപ്രകാരം മോശയോടു ചോദിച്ചു: "ആരാണ് നിന്നെ ഞങ്ങളുടെ മേലധികാരിയും ന്യായാധിപനുമായി നിയമിച്ചത്"(പുറ: 2; 14). ഈ സംഭവത്തിനുശേഷമാണ് മോശയുടെ ജീവിതം മാറിമറിയുന്നത്. ഈജിപ്തുകാരനെ വധിച്ചത് ഫറവോ അറിയുകയും, അവന്‍ മോശയെ വധിക്കാനുദ്യമിക്കുകയും ചെയ്തു. ഫറവോയ്ക്കു പിടികൊടുക്കാതെ മിദിയാനിലേക്കു മോശ ഒളിച്ചോടുകയും അവിടെവച്ച് യെത്രോ എന്ന പുരോഹിതന്റെ പുത്രി സിപ്പോറയെ വിവാഹംകഴിക്കുകയും ചെയ്തു. ഇവിടെയൊക്കെത്തന്നെയും തന്റെ ജനത്തെക്കുറിച്ചുള്ള തീഷ്ണത മോശയില്‍ പ്രകടമായിരുന്നു. ദൈവം തിരഞ്ഞെടുത്ത ജനത്തെക്കുറിച്ചുള്ള ഈ തീഷ്ണതയാണ് മോശയെ അവിടുത്തെ സന്നിധിയില്‍ സ്വീകാര്യനാക്കിയത്!

ദൈവമായ യാഹ്‌വെ അവിടുത്തെ ദൗത്യം ഭരമേല്പിക്കുന്നതിനായി മോശയെ വിളിച്ചത് ഇപ്രകാരമാണു നാം ബൈബിളില്‍ വായിക്കുന്നത്: "മോശ തന്റെ അമ്മായിയപ്പനും മിദിയാനിലെ പുരോഹിതനുമായ യെത്രോയുടെ ആടുകളെ മേയിച്ചു കഴിയുകയായിരുന്നു. അവന്‍ മരുഭൂമിയുടെ മറുഭാഗത്തേക്ക് ആടുകളെ നയിക്കവേ ദൈവത്തിന്റെ മലയായ ഹോറെബില്‍ എത്തിച്ചേര്‍ന്നു. അവിടെ ഒരു മുള്‍പ്പടര്‍പ്പിന്റെ മദ്ധ്യത്തില്‍ നിന്നു ജ്വലിച്ചുയര്‍ന്ന അഗ്‌നിയില്‍ യാഹ്‌വെയുടെ ദൂതന്‍ അവനു പ്രത്യക്ഷപ്പെട്ടു. അവന്‍ ഉറ്റുനോക്കി. മുള്‍പ്പടര്‍പ്പു കത്തിജ്വലിക്കുകയായിരുന്നു, എങ്കിലും അത് എരിഞ്ഞു ചാമ്പലായില്ല. അപ്പോള്‍ മോശ പറഞ്ഞു: ഈ മഹാദൃശ്യം ഞാന്‍ അടുത്തുചെന്ന് ഒന്നു കാണട്ടെ. മുള്‍പ്പടര്‍പ്പ് എരിഞ്ഞു ചാമ്പലാകുന്നില്ലല്ലോ. അവന്‍ അതു കാണുന്നതിന് അടുത്തു ചെല്ലുന്നതു യാഹ്‌വെ കണ്ടു. മുള്‍പ്പടര്‍പ്പിന്റെ മദ്ധ്യത്തില്‍നിന്ന് ദൈവം അവനെ വിളിച്ചു: മോശേ, മോശേ, അവന്‍ വിളികേട്ടു: ഇതാ ഞാന്‍! അവിടുന്ന് അരുളിച്ചെയ്തു: അടുത്തു വരരുത്. നിന്റെ ചെരുപ്പ് അഴിച്ചുമാറ്റുക. എന്തുകൊണ്ടെന്നാല്‍, നീ നില്‍ക്കുന്ന സ്ഥലം പരിശുദ്ധമാണ്. അവിടുന്നു തുടര്‍ന്നു: ഞാന്‍ നിന്റെ പിതാക്കന്മാരുടെ ദൈവമാണ്; അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം. മോശ മുഖം മറച്ചു. ദൈവത്തിന്റെ നേരേ നോക്കുവാന്‍ അവനു ഭയമായിരുന്നു. യാഹ്‌വെ വീണ്ടും അരുളിച്ചെയ്തു: ഈജിപ്തിലുള്ള എന്റെ ജനത്തിന്റെ ക്ലേശങ്ങള്‍ ഞാന്‍ കണ്ടു. മേല്‍നോട്ടക്കാരുടെ ക്രൂരത കാരണം അവരില്‍നിന്ന് ഉയര്‍ന്നുവരുന്ന രോദനം ഞാന്‍ കേട്ടു. അവരുടെ യാതനകള്‍ ഞാന്‍ അറിയുന്നു. ഈജിപ്തുകാരുടെ കയ്യില്‍നിന്ന് അവരെ മോചിപ്പിക്കാനും അവിടെനിന്നു ക്ഷേമകരവും വിസ്തൃതവും, തേനും പാലും ഒഴുകുന്നതുമായ ഒരു ദേശത്തേക്ക് - കാനാന്യര്‍, ഹിത്യര്‍, അമോര്യര്‍, പെരീസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവര്‍ അധിവസിക്കുന്ന സ്ഥലത്തേക്ക് - അവരെ നയിക്കാനുമാണ് ഞാന്‍ ഇറങ്ങിവന്നിരിക്കുന്നത്. ഇതാ, യിസ്രായേല്‍മക്കളുടെ നിലവിളി എന്റെയടുത്ത് എത്തിയിരിക്കുന്നു. ഈജിപ്തുകാര്‍ അവരെ എപ്രകാരം മര്‍ദ്ദിക്കുന്നുവെന്നു ഞാന്‍ കണ്ടു. ആകയാല്‍ വരൂ, ഞാന്‍ നിന്നെ ഫറവോയുടെ അടുക്കലേക്ക് അയയ്ക്കാം. നീ എന്റെ ജനമായ യിസ്രായേല്‍ മക്കളെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവരണം"(പുറ: 3; 1-10). ഇതാണ് മോശയ്ക്കു ലഭിച്ച ദൈവവിളി.

എന്തെങ്കിലും വെളിപാടു ലഭിച്ചതുമൂലമോ സ്വപ്നത്തില്‍ കണ്ട ദര്‍ശനത്തെ പിന്‍പറ്റിയോ ഇറങ്ങി പുറപ്പെട്ട വ്യക്തിയായിരുന്നില്ല മോശ; മറിച്ച്, ദൈവത്തെ കാണുകയും അവിടുത്തെ ശബ്ദം സ്പഷ്ടമായി ശ്രവിക്കുകയും ചെയ്തു. പിന്നീട് എന്താണുണ്ടായതെന്നു നോക്കുക: “മോശ ദൈവത്തോടു പറഞ്ഞു: ഇതാ, ഞാന്‍ യിസ്രായേല്‍ മക്കളുടെ അടുക്കല്‍പോയി, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു എന്നുപറയാം. എന്നാല്‍, അവിടുത്തെ പേരെന്തെന്ന് അവര്‍ ചോദിച്ചാല്‍ ഞാന്‍ എന്തുപറയണം? ദൈവം മോശയോട് അരുളിച്ചെയ്തു: യാഹ്‌വെ - ഞാന്‍ ഞാന്‍ തന്നെ. യിസ്രായേല്‍ മക്കളോടു നീ പറയുക: യാഹ്‌വെ എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു. അവിടുന്നു വീണ്ടും അരുളിച്ചെയ്തു: യിസ്രായേല്‍ മക്കളോടു നീ പറയുക: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യാഹ്‌വെ, അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, എന്നെ നിങ്ങളുടെയടുത്തേക്ക് അയച്ചിരിക്കുന്നു. ഇതാണ് എന്നേക്കും എന്റെ നാമധേയം. അങ്ങനെ സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും - സര്‍വ്വ തലമുറകളിലൂടെ - ഈ നാമധേയത്താല്‍ ഞാന്‍ അനുസ്മരിക്കപ്പെടണം”(പുറപ്പാട്: 3; 13-15). ആര്‍ക്കും സംശയത്തിനിടയില്ലാത്തവണ്ണം വ്യക്തവും സുതാര്യവുമായാണ് ദൈവം മോശയ്ക്കു തന്നെത്തന്നെ വെളിപ്പെടുത്തിയത്. അതുപോലെതന്നെ, മോശ എല്ലാക്കാര്യങ്ങളും വളരെ സൂക്ഷ്മമായി ദൈവത്തോടു ചോദിച്ചറിയുകയും ചെയ്തു. യിസ്രായേല്‍ജനത്തിന്റെ മുന്നിലേക്കു കടന്നുചെന്നു താന്‍ പ്രവാചകനാണെന്നു പ്രഖ്യാപിച്ചാല്‍, അവരതു സ്വീകരിക്കണമെന്നില്ല. ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു ശ്രേഷ്ഠ ജനതയാണ് യിസ്രായേല്‍! ആരെങ്കിലും പ്രവാചകത്വം അവകാശപ്പെട്ടു കടന്നുവരുമ്പോള്‍, അവരെയെല്ലാം കണ്ണടച്ചു സ്വീകരിക്കണമെന്നത് ഈ ജനത്തിന്റെ കടമയല്ല. മാത്രവുമല്ല, വ്യക്തമായ അടയാളങ്ങളുമായി വന്നാല്‍പ്പോലും, അവരെ സ്വീകരിക്കേണ്ടതിനു ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അവിടുന്ന് ഇവര്‍ക്കു നല്‍കിയിട്ടുണ്ട്.

ദൈവത്തില്‍നിന്നു വരുന്ന ഒരു പ്രവാചകനെ തിരിച്ചറിയാന്‍ നല്‍കപ്പെട്ടിട്ടുള്ള അടയാളങ്ങളില്‍ ഒന്നിതാണ്: നിങ്ങളുടെ ഇടയില്‍നിന്ന് ഒരു പ്രവാചകനോ സ്വപ്നവിശകലനക്കാരനോ വന്ന് ഒരു അടയാളമോ അദ്ഭുതമോ നിങ്ങള്‍ക്കു വാഗ്ദാനം ചെയ്യുകയും അവന്‍ പറഞ്ഞവിധം സംഭവിക്കുകയും ചെയ്താലും, നിങ്ങള്‍ക്ക് അജ്ഞാതരായ അന്യദേവന്മാരെ നമുക്കു പിഞ്ചെല്ലാം, അവരെ സേവിക്കാം എന്ന് അവന്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ ആ പ്രവാചകന്റെയോ വിശകലനക്കാരന്റെയോ വാക്കുകള്‍ കേള്‍ക്കരുത്. എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടുംകൂടെ തന്നെ സ്‌നേഹിക്കുന്നുണ്ടോ എന്ന് അറിയാന്‍ നിങ്ങളുടെ ദൈവമായ യാഹ്‌വെ നിങ്ങളെ പരീക്ഷിക്കുകയാണ്(നിയമം: 13; 1-3). ഇവിടെ നാം മനസ്സിലാക്കിയിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. അദ്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിച്ചുകൊണ്ടാണ് ഒരു നമ്മെ സമീപിക്കുന്നതെങ്കില്‍പ്പോലും, അവന്‍ നമ്മെ സത്യദൈവത്തില്‍നിന്നു വ്യതിചലിപ്പിക്കാന്‍ ശ്രമിച്ചാല്‍, അവനെ നാം തിരിച്ചറിയണം. ആരാണ് സത്യദൈവമെന്നു നമുക്കു മുന്‍കൂട്ടി അവിടുന്ന് വെളിപ്പെടുത്തിയിരിക്കുന്നത് ഇക്കാരണത്താലാണ്. അവിടുന്ന് തന്റെ പേരു വെളിപ്പെടുത്തിയപ്പോള്‍ നല്‍കിയ കല്പന ഇവിടെ പ്രസക്തമാണ്. സര്‍വ്വപുരുഷാന്തരങ്ങളിലും ഈ നാമധേയത്താല്‍ അറിയപ്പെടണമെന്ന മുന്നറിയിപ്പോടെയാണ് 'യാഹ്‌വെ' എന്നുള്ള അവിടുത്തെ നാമം പരസ്യമാക്കിയത്. പിന്നീടാരെങ്കിലും മറ്റൊരു നാമവുമായി കടന്നുവന്നാല്‍ അവന്‍ വധിക്കപ്പെണമെന്ന അന്ത്യശാസനവും അവിടുന്ന് നല്‍കിയിട്ടുണ്ട്. ഇതാണ് ആ അന്ത്യശാസനം: “അവന്‍ പ്രവാചകനോ സ്വപ്നവിശകലനക്കാരനോ, ആരായാലും വധിക്കപ്പെടണം. എന്തെന്നാല്‍, നിങ്ങളെ ഈജിപ്തില്‍നിന്ന് ആനയിച്ചവനും അടിമത്തത്തിന്റെ ഭവനത്തില്‍നിന്നു മോചിപ്പിച്ചവനും നിങ്ങളുടെ ദൈവവുമായ യാഹ്‌വെയെ എതിര്‍ക്കാനും അവിടുന്നു കല്പിച്ചിട്ടുള്ള മാര്‍ഗ്ഗത്തില്‍നിന്നു നിങ്ങളെ വ്യതിചലിപ്പിക്കാനും ആണ് അവന്‍ ശ്രമിച്ചത്. അങ്ങനെ നിങ്ങള്‍ ആ തിന്മ നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയണം”(നിയമം: 13; 5).

അങ്ങനെയെങ്കില്‍, അല്ലാഹു എന്നപേരില്‍ ഒരു ദൈവത്തെ സൃഷ്ടിക്കുകയും, അവന്റെ പ്രവാചകനാണെന്നു സ്വയം പ്രഖ്യാപിക്കുകയും ചെയ്ത മുഹമ്മദ്‌ വധിക്കപ്പെടേണ്ടവന്‍ തന്നെയായിരുന്നു. അന്ന് അവന്‍ വധിക്കപ്പെടാത്തതാണ് ഇന്നത്തെ ലോകം അനുഭവിക്കുന്ന ദുരന്തം! യാഹ്‌വെയുടെ പ്രവാചകനായ മോശ പ്രവര്‍ത്തിച്ച അദ്ഭുതങ്ങളോ അടയാളങ്ങളോ മുഹമ്മദിനു പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ല. മാത്രവുമല്ല, മുഹമ്മദ്‌ സ്വയം പറഞ്ഞുനടന്നതല്ലാതെ, താന്‍ ഒരു പ്രവാചകനാണെന്നതിനു യാതൊരു തെളിവും നല്‍കാന്‍ മുഹമ്മദിനു കഴിഞ്ഞില്ല എന്നതും നാം മനസ്സിലാക്കിയിരിക്കണം. മുഹമ്മദു പറയുന്ന അല്ലാഹുവിനെ ആരെങ്കിലും കാണുകയോ അവന്റെ സ്വരം ആരെങ്കിലും കേള്‍ക്കുകയോ ചെയ്തിട്ടില്ല. അല്ലാഹു പറയുന്നു എന്ന മുഖവുരയോടെ എന്തെങ്കിലും വിളിച്ചുപറയുക മാത്രമാണു മുഹമ്മദു ചെയ്തത്! എന്നാല്‍, സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ ശബ്ദം യിസ്രായേല്‍ജനം മുഴുവന്‍ കേള്‍ക്കുകയും മോശ അവിടുത്തെ കാണുകയും ചെയ്തു! ദൈവതന്നെ സാക്ഷ്യപ്പെടുത്തി അയച്ച മഹാപ്രവാചകനാണു മോശയെങ്കില്‍, മുഹമ്മദിനെ തന്റെ ദേവനായ അല്ലാഹുപോലും ചുമതലപ്പെടുത്തിയതായി ഖുറാനില്‍ വെളിപ്പെടുത്തിയിട്ടില്ല. തന്റെ ഭാര്യയുടെ ബന്ധുവായ 'വറക്ക ഇബ്നു നൗഫല്‍' എന്ന പാതിരിയാണ് ഇയാളില്‍ പ്രവാചകത്വം ആദ്യമായി ആരോപിച്ചതെന്നു മുഹമ്മദുതന്നെ സമ്മതിക്കുന്നുണ്ട്. അല്ലാഹുവിന്റെ പ്രവാചകനാണെങ്കില്‍, അല്ലാഹുതന്നെയാണ് അതു വെളിപ്പെടുത്തേണ്ടത്. ഈ വിഷയത്തെക്കുറിച്ച് ആരെങ്കിലും മുഹമ്മദിനോടു ചോദിക്കാന്‍ തയ്യാറായാല്‍, ചോദിക്കുന്നവനെ ഇയാള്‍ ശപിക്കുകയും പുലഭ്യം പറയുകയും ചെയ്യുമായിരുന്നു. എന്നാല്‍, അത്യുന്നത ദൈവത്തിന്റെ പ്രവാചകനായ മോശ ഒരിക്കലും അങ്ങനെയായിരുന്നില്ല. തന്നെ അയച്ചത് അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യാഹ്‌വെയാണെന്നു ജനത്തെ ബോധ്യപ്പെടുത്തുവാനുള്ള ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ മോശ തയ്യാറായില്ല. ദൈവവുമായി ഇക്കാര്യം വ്യക്തമായി ചര്‍ച്ചചെയ്യുന്നത് നാം കണ്ടു.

തന്നോടുള്ള ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ശാപവാക്കുകള്‍ പറയുന്ന മുഹമ്മദിനുപോലും താനൊരു പ്രവാചകനാണോ എന്ന സംശയമുണ്ടായിരുന്നു. ആയതിനാല്‍ത്തന്നെ, ഇയാള്‍ ഇക്കാര്യം കൂടെക്കൂടെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. മുഹമ്മദിന്റെ ഭാവനയില്‍ വിരിഞ്ഞതും ബൈബിളില്‍നിന്നു ലഭിച്ച അറിവുകള്‍ ചേര്‍ത്തുവച്ചുണ്ടാക്കിയതുമാണ് ഖുറാന്‍ എന്ന വസ്തുത മറച്ചുപിടിക്കാന്‍ അനേകം ശ്രമങ്ങള്‍ ഇയാള്‍ നടത്തുന്നുണ്ട്. മുഹമ്മദ്‌ ഖുറാനിലൂടെ നടത്തുന്ന ഒരു വെല്ലുവിളി ശ്രദ്ധിക്കുക: “ഈ ഖുര്‍ ആന്‍ നബി സ്വയം ഉണ്ടാക്കിയതാണെന്ന് അവര്‍ പറയുന്നുവോ?, എന്നാല്‍ ഇതിലെ സൂറത്തു പോലെയുള്ള ഒരു സൂറത്ത് നിങ്ങള്‍ കൊണ്ടുവരിക എന്നു താങ്കള്‍ പറയുക. അല്ലാഹുവെ വിട്ട് നിങ്ങളുടെ കഴിവില്‍ പെട്ടവരെയെല്ലാം നിങ്ങള്‍ വിളിക്കുകയും ചെയ്തുകൊള്ളുക; നിങ്ങള്‍ സത്യവാദികളാണെങ്കില്‍”(സുറ:10:38). ഖുറാനു സമമായി ഖുറാന്‍ അല്ലാതെ മറ്റൊന്നും ഉണ്ടാകില്ലെന്നു സാമാന്യബുദ്ധിയുള്ള ആര്‍ക്കും അറിയാവുന്ന കാര്യമാണ്. ഒരുവന്‍ എഴുതിയതുപോലെ തന്നെയുള്ള മറ്റൊരു പുസ്തകം ലഭിക്കണമെങ്കില്‍, ആ പുസ്തകത്തിന്റെ ഫോട്ടോസ്റാറ്റ് എടുക്കുകയല്ലാതെ മറ്റു വഴികളൊന്നും ഇല്ല! ഇത്തരത്തില്‍ ബാലിശമായ വെല്ലുവിളികള്‍ നടത്തിക്കൊണ്ടാണ് മുഹമ്മദ്‌ തന്റെ പ്രവാചകത്വം മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിച്ചത്!

മുഹമ്മദുമായി യാതൊരു സാമ്യവും മോശയ്ക്കുണ്ടായിരുന്നില്ല. ഇരുപതുലക്ഷം ഇസ്രായെല്‍ക്കാരെ നയിച്ചുകൊണ്ട് നാല്പതു സംവത്സരം മരുഭൂമിയിലൂടെ യാത്രചെയ്ത മോശയോളം ശാന്തനായ ഒരു മനുഷ്യന്‍ ഈ ഭൂമിയില്‍ ഇന്നുവരെ ഉണ്ടായിട്ടില്ല. വചനം ഇങ്ങനെ പറയുന്നു: “മോശ ഭൂമുഖത്തുള്ള എല്ലാ മനുഷ്യരിലും വച്ചു സൗമ്യനായിരുന്നു”(സംഖ്യ: 12; 3). ഈ മോശയിലൂടെ സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ ഒരു വാഗ്ദാനം ഇസ്രായേല്‍ജനത്തിനു നല്‍കി. എന്തായിരുന്നു ആ വാഗ്ദാനം എന്നു നോക്കുക: “അവരുടെ സഹോദരന്മാരുടെ ഇടയില്‍നിന്നു നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാനവര്‍ക്കുവേണ്ടി അയയ്ക്കും. എന്റെ വാക്കുകള്‍ ഞാന്‍ അവന്റെ നാവില്‍ നിക്ഷേപിക്കും. ഞാന്‍ കല്പിക്കുന്നതെല്ലാം അവന്‍ അവരോടു പറയും. എന്റെ നാമത്തില്‍ അവന്‍ പറയുന്ന എന്റെ വാക്കുകള്‍ ശ്രവിക്കാത്തവരോടു ഞാന്‍തന്നെ പ്രതികാരം ചെയ്യും”(നിയമം: 18; 18, 19). ഇവിടെ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന പ്രവാചകന്‍ താനാണെന്ന വാദത്തോടെയാണ് മുഹമ്മദു ജനങ്ങളെ വഞ്ചിച്ചത്. എന്നാല്‍, ഈ വാഗ്ദാനത്തില്‍ വായിക്കുന്ന ഓരോ വാക്കുകളും സൂക്ഷമതയോടെ പരിശോധിച്ചാല്‍, മുഹമ്മദുമായി ഈ പ്രവാചകനു യാതൊരു ബന്ധവുമില്ലെന്നു മനസ്സിലാകും. മോശയെപ്പോലെ ഒരു പ്രവാചകന്‍ എന്ന ആദ്യത്തെ അടയാളംതന്നെ മുഹമ്മദുമായി പൊരുത്തപ്പെടുന്നില്ല. ദൈവവുമായി മുഖാമുഖം സംസാരിച്ചിട്ടുള്ള വ്യക്തിയാണു മോശയെന്നു നാം കണ്ടു. ഈ വെളിപ്പെടുത്തല്‍ക്കൂടി ശ്രദ്ധിക്കുക: “സ്നേഹിതനോടെന്നപോലെ യാഹ്‌വെ മോശയോടു മുഖാഭിമുഖം സംസാരിച്ചിരുന്നു”(പുറ: 33; 11). എന്നാല്‍, മുഹമ്മദ്‌ പരിചയപ്പെടുത്തിയ അല്ലാഹുവുമായി ഇയാള്‍ ഒരിക്കല്‍പ്പോലും നേരില്‍ക്കണ്ടതായി അവകാശപ്പെടുന്നില്ല. മാത്രവുമല്ല, തനിക്കു ഖുറാന്‍ നല്‍കിയത് 'ജിബ്രീല്‍' മലക്കാണെന്നു പറയുന്നുണ്ടെങ്കിലും, ആ മലക്ക് ഒരിക്കല്‍പ്പോലും സ്വയം വെളിപ്പെടുത്തിയതായി ഖുറാനില്‍ കാണുന്നില്ല. ദൈവദൂതനായ ഗബ്രിയേലാണ് മുഹമ്മദു പറയുന്ന ജിബ്രീലെങ്കില്‍, താന്‍ ആരാണെന്നു വെളിപ്പെടുത്തും. ഗബ്രിയേല്‍ മാലാഖ പ്രത്യക്ഷപ്പെട്ട സമയത്തൊക്കെ, താന്‍ ആരാണെന്നു വെളിപ്പെടുത്തുന്നതായി ബൈബിളില്‍ വായിക്കാന്‍ കഴിയും.

ബൈബിള്‍ നല്‍കുന്ന വെളിപ്പെടുത്തല്‍ നോക്കുക: “ഞാന്‍ ദൈവസന്നിധിയില്‍ നില്‍ക്കുന്ന ഗബ്രിയേല്‍ ആണ്”(ലൂക്കാ: 1; 19). പുരോഹിതനായ സഖറിയായ്ക്കു വെളിപ്പെടുത്തുന്ന ഭാഗമാണിത്. ജിബ്രീല്‍ മലക്കിന്റെ കഥ മുഹമ്മദ്‌ കെട്ടിച്ചമച്ചതാണെന്നു മനസ്സിലാക്കാന്‍ ഇതിലൂടെ നമുക്കു സാധിക്കും. തനിക്കു പ്രത്യക്ഷപ്പെട്ടുവെന്നു മുഹമ്മദു പറയുന്ന മലക്ക് തന്റെ പേരു വെളിപ്പെടുത്താതെ എങ്ങനെയാണ് അതു ജിബ്രീല്‍ ആണെന്നു ഇയാള്‍ മനസ്സിലാക്കിയത്? ബൈബിള്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയ ഗബ്രിയേലിനെ ജിബ്രീലാക്കി മാറ്റുക മാത്രമാണ് മുഹമ്മദു ചെയ്തത്! ആയതിനാല്‍, മോശയെപ്പോലെ ഒരു പ്രവാചകന്‍ ആയിരുന്നില്ല മുഹമ്മദ്‌. യാഹ്‌വെയുമായി മുഖാഭിമുഖം സംസാരിക്കുവാന്‍ മുഹമ്മദിനു കഴിഞ്ഞില്ലെന്നു മാത്രമല്ല, മോശയെപ്പോലെ ഒരു പ്രവാചകനില്‍ ഉണ്ടായിരിക്കുമെന്നു പറഞ്ഞ അടയാളങ്ങളൊന്നും ഇവനില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. രണ്ടാമത്തെ അടയാളമായി യാഹ്‌വെ അരുളിചെയ്യുന്നത്, അവിടുത്തെ വാക്കുകള്‍ ഈ പ്രവാചകന്റെ നാവില്‍ നിക്ഷേപിക്കും എന്നതാണ്. യാഹ്‌വെ അരുളിച്ചെയ്ത ഒരു വാക്കുപോലും മുഹമ്മദ്‌ പറഞ്ഞതായി, ഖുറാനിലുടനീളം പരിശോധിച്ചാലും കണ്ടെത്താന്‍ കഴിയില്ല. സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്തില്‍ താന്‍ അറിയപ്പെടണമെന്ന താക്കീതോടെ അവിടുന്നു വെളിപ്പെടുത്തിയ അവിടുത്തെ മഹാനീയ നാമംപോലും മുഹമ്മദിന്റെ നാവില്‍നിന്ന്‍ ഉയര്‍ന്നിട്ടില്ല. പകരം, ഖുറൈഷികളുടെ ഗോത്രദേവന്റെ പേരില്‍ പുതിയൊരു ദൈവത്തെ അവതരിപ്പിക്കുകയാണ് ഇയാള്‍ ചെയ്തത്!

അവരുടെ സഹോദരന്മാരുടെ ഇടയില്‍നിന്നു നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാനവര്‍ക്കുവേണ്ടി അയയ്ക്കും എന്നാണു യാഹ്‌വെ നല്‍കിയ വാഗ്ദാനം! ഇസ്മായേലിന്റെയും ഏസാവിന്റെയും പിന്മുറ അവകാശപ്പെടുന്ന മുഹമ്മദ്‌ എങ്ങനെയാണ് യാക്കോബിന്റെ മക്കളുടെ സഹോദരനാകുന്നത്? യാക്കോബിന്റെ പന്ത്രണ്ടു മക്കളില്‍ ആരുടേയും പിന്മുറക്കാരനല്ല മുഹമ്മദ്‌. ഇക്കാരണത്താല്‍ത്തന്നെ മുഹമ്മദിന്റെ അവകാശവാദം മനോവ പുച്ഛിച്ചുതള്ളുന്നു! അടുത്ത അടയാളം എന്താണെന്നു പരിശോധിക്കാം. 'എന്റെ നാമത്തില്‍ അവന്‍ പറയുന്ന എന്റെ വാക്കുകള്‍ ശ്രവിക്കാത്തവരോടു ഞാന്‍തന്നെ പ്രതികാരം ചെയ്യും' എന്നാണു യാഹ്‌വെ വെളിപ്പെടുത്തിയത്. എന്റെ നാമത്തില്‍ എന്നതു പ്രത്യേകമായി നാം പരിഗണിക്കണം. എല്ലാ പുരുഷാന്തരങ്ങളിലും അറിയപ്പെടാന്‍ അവിടുന്ന് വെളിപ്പെടുത്തിയ 'യാഹ്‌വെ' എന്ന നാമത്തില്‍ ഒരു വാക്കെങ്കിലും മുഹമ്മദു പറഞ്ഞിട്ടുണ്ടോ?! യാഹ്‌വെ എന്ന നാമത്തിന് അല്ലാഹു എന്നൊരു പരിഭാഷയുണ്ടോ? ഉണ്ടെന്നിരുന്നാലും, പേര് പരിഭാഷപ്പെടുത്താന്‍ പാടുണ്ടോ? ഹെബ്രായഭാഷയില്‍ അല്ലാഹുവിനെ ആരെങ്കിലും യാഹ്‌വെ എന്നു വിളിക്കുന്നുണ്ടോ? മുഹമ്മദിന്റെ എല്ലാ അവകാശവാദങ്ങളും തകര്‍ന്നടിയുന്നത് 'യാഹ്‌വെ' എന്ന നാമത്തിന്റെ മുന്നിലാണ്!

മോശയെപ്പോലെ ഒരുവന്‍ ഈ ലോകത്തേക്ക് അയയ്ക്കപ്പെടുകയും അവന്‍ എല്ലാ പ്രവചനങ്ങളെയും പൂര്‍ത്തീകരിക്കുകയും ചെയ്തു. എന്നാല്‍, അങ്ങനെ അയയ്ക്കപ്പെട്ട പ്രവാചകന്‍ ഇസ്മായേല്‍ ഗോത്രത്തില്‍നിന്നു വന്ന മുഹമ്മദല്ല; മറിച്ച്, യൂദാഗോത്രത്തില്‍, ദാവീദിന്റെ വംശാവലിയില്‍ ജനിച്ച യേഹ്ശുവാ മ്ശിഹായാണ്. മോശയില്‍ വെളിപ്പെടുത്തിയ എല്ലാ അടയാളങ്ങളും സ്ഫടികംപോലെ തിളങ്ങിനിന്നത് ദൈവത്തിന്റെ അഭിഷിക്തനായ മനുഷ്യപുത്രനില്‍ മാത്രമാണ്! ആദിയില്‍ ദൈവത്തോടുകൂടെ ആയിരുന്ന ദൈവപുത്രനും, പ്രവാചകനും പുരോഹിതനുമായി കാലത്തിന്റെ തികവില്‍ മനുഷ്യപുത്രനായി ജനിച്ചവനും, ദൈവത്തിന്റെ അഭിഷിക്തനും, അവിടുത്തെ പരിശുദ്ധമായ നാമം വഹിക്കുന്നവനും, സകല നിയമത്തെയും പൂര്‍ത്തീകരിച്ചുകൊണ്ട്‌ സ്വയം ബലിയായിത്തീര്‍ന്നവനും, ഇപ്പോള്‍ ദൈവത്തിന്റെ വലത്തുഭാഗത്ത്‌ ഉപവിഷ്ടനായിരിക്കുന്നവനുമായ യേഹ്ശുവാ മ്ശിഹായാണ് അവന്‍! പ്രവാചകന്മാരുടെ പ്രവാചകനും പുരോഹിതന്മാരുടെ പുരോഹിതനും അവന്‍തന്നെ!

ഇനി നമുക്കു തെളിവുകള്‍ പരിശോധിക്കാം. മോശയ്ക്കുശേഷം വന്നവരില്‍ ഒരുവന്‍ മാത്രമേ ദൈവവുമായി മുഖാഭിമുഖം സംസാരിച്ചിട്ടുള്ളതായി സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളു. സ്വര്‍ഗ്ഗത്തില്‍നിന്നു വന്ന യേഹ്ശുവായാണ് അത്! അവിടുന്ന് ഇപ്രകാരം വെളിപ്പെടുത്തി: "യേഹ്ശുവാ പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല. നിങ്ങള്‍ എന്നെ അറിഞ്ഞിരുന്നുവെങ്കില്‍ എന്റെ പിതാവിനെയും അറിയുമായിരുന്നു. ഇപ്പോള്‍ മുതല്‍ നിങ്ങള്‍ അവനെ അറിയുന്നു. നിങ്ങള്‍ അവനെ കാണുകയും ചെയ്തിരിക്കുന്നു"(യോഹ: 14; 6, 7). പീലിപ്പോസിന്റെ ചോദ്യത്തിനുത്തരമായി അവിടുന്ന് അരുളിച്ചെയ്തു: "ഇക്കാലമത്രയും ഞാന്‍ നിങ്ങളോടുകൂടെയായിരുന്നിട്ടും പീലിപ്പോസേ, നീ എന്നെ അറിയുന്നില്ലേ? എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. പിന്നെ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക എന്നു നീ പറയുന്നതെങ്ങനെ? ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്നു നീ വിശ്വസിക്കുന്നില്ലേ? ഞാന്‍ നിങ്ങളോടു പറയുന്ന വാക്കുകള്‍ സ്വമേധയാ പറയുന്നതല്ല; പ്രത്യുത, എന്നില്‍ വസിക്കുന്ന പിതാവ് തന്റെ പ്രവൃത്തികള്‍ ചെയ്യുകയാണ്"(യോഹ: 14; 9, 10). യേഹ്ശുവാ പറയുന്ന മറ്റൊരു വചനം ശ്രദ്ധിക്കുക: "പിതാവില്‍നിന്നു ശ്രവിക്കുകയും പഠിക്കുകയും ചെയ്തവരെല്ലാം എന്റെ അടുക്കല്‍ വരുന്നു. ആരെങ്കിലും പിതാവിനെ കണ്ടിട്ടുണ്ട് എന്നല്ല ഇതിനര്‍ത്ഥം. ദൈവത്തില്‍നിന്നുള്ളവന്‍ മാത്രമേ പിതാവിനെ കണ്ടിട്ടുള്ളു"(യോഹ: 6; 45, 46). അങ്ങനെയെങ്കില്‍, മോശ അവിടുത്തെ കണ്ടിട്ടില്ലേ? ഇല്ല എന്നതാണു യഥാര്‍ത്ഥ സത്യം! മുഖാഭിമുഖം സംസാരിച്ചു എന്നതു യാഥാര്‍ത്ഥ്യമാണെങ്കിലും, അവിടുത്തെ മുഖം ദര്‍ശിക്കാന്‍ മോശയ്ക്കു സാധിച്ചില്ല. ഈ വെളിപ്പെടുത്തല്‍ നോക്കുക: "അവിടുന്നു തുടര്‍ന്നു: ഞാന്‍ നിന്റെ പിതാക്കന്‍മാരുടെ ദൈവമാണ്; അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം. മോശ മുഖം മറച്ചു. ദൈവത്തിന്റെ നേരേ നോക്കുവാന്‍ അവനു ഭയമായിരുന്നു"(പുറ: 3; 6). അതായത്, മോശ അവിടുത്തെ മുഖം ദര്‍ശിച്ചില്ല; എന്നാല്‍, അവിടുത്തെ കണ്ടു!

സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ മോശയുമായി നടത്തിയ സംഭാഷണത്തിലെ ചില ഭാഗങ്ങള്‍ ശ്രദ്ധിക്കുക: "മോശ പറഞ്ഞു: അങ്ങു ഞങ്ങളോടുകൂടെ വരുകയില്ലെങ്കില്‍, ഞങ്ങളെ ഇവിടെനിന്നു പറഞ്ഞയയ്ക്കരുത്. അങ്ങു പോരുന്നില്ലെങ്കില്‍, അങ്ങ് എന്നിലും അങ്ങയുടെ ജനത്തിലും സംപ്രീതനാണെന്ന് എങ്ങനെ വെളിപ്പെടും? അങ്ങു ഞങ്ങളോടൊത്തു യാത്ര ചെയ്യുമെങ്കില്‍, ഞാനും അങ്ങയുടെ ജനവും ഭൂമുഖത്തുള്ള എല്ലാ ജനതകളിലും നിന്നു വ്യത്യസ്തരായിരിക്കും. യാഹ്‌വെ മോശയോടു പറഞ്ഞു: നീ ആവശ്യപ്പെട്ട ഈ കാര്യവും ഞാന്‍ ചെയ്യും. എന്തെന്നാല്‍, നീ എന്റെ പ്രീതി നേടിയിരിക്കുന്നു. നിന്നെ എനിക്കു നന്നായി അറിയാം. മോശ പറഞ്ഞു: അങ്ങയുടെ മഹത്വം എനിക്കു കാണിച്ചുതരണമെന്നു ഞാന്‍ അപേക്ഷിക്കുന്നു. അവിടുന്ന് അരുളിച്ചെയ്തു: എന്റെ മഹത്വം നിന്റെ മുന്‍പിലൂടെ കടന്നുപോകും. യാഹ്‌വെ എന്ന എന്റെ നാമം നിന്റെ മുന്‍പില്‍ ഞാന്‍ പ്രഖ്യാപിക്കുകയും ചെയ്യും. എനിക്ക് ഇഷ്ടമുള്ളവനില്‍ ഞാന്‍ പ്രസാദിക്കും. എനിക്ക് ഇഷ്ടമുള്ളവനോടു ഞാന്‍ കരുണ കാണിക്കും. അവിടുന്നു തുടര്‍ന്നു: നീ എന്റെ മുഖം കണ്ടുകൂടാ; എന്തെന്നാല്‍, എന്നെ കാണുന്ന ഒരു മനുഷ്യനും ജീവനോടെയിരിക്കുകയില്ല. യാഹ്‌വെ പറഞ്ഞു: ഇതാ എന്റെ അടുത്തുള്ള ഈ പാറമേല്‍ നീ നില്‍ക്കുക. എന്റെ മഹത്വം കടന്നു പോകുമ്പോള്‍ നിന്നെ ഈ പാറയുടെ ഒരിടുക്കില്‍ ഞാന്‍ നിര്‍ത്തും. ഞാന്‍ കടന്നുപോകുമ്പോള്‍ എന്റെ കൈകൊണ്ടു നിന്നെ മറയ്ക്കും. അതിനുശേഷം ഞാന്‍ കൈ മാറ്റും. അപ്പോള്‍ നിനക്ക് എന്റെ പിന്‍ഭാഗം കാണാം. എന്നാല്‍ എന്റെ മുഖം നീ കാണുകയില്ല"(പുറ: 33; 15-23). എന്നിരുന്നാലും, മോശ ദൈവത്തോടു സംസാരിച്ചത് മുഖാഭിമുഖം തന്നെയാണ്. അതായത്, മുഖാഭിമുഖം നില്‍ക്കുന്ന ഒരു വ്യക്തി തന്റെ കണ്ണുകള്‍ പൂട്ടിവച്ചാലും മുഖം പൊത്തിയാലും മുഖാഭിമുഖം അല്ലാതാവില്ല. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, അന്ധനായ ഒരു വ്യക്തിയുമായി മുഖാഭിമുഖം സംസാരിക്കുമ്പോള്‍, അന്ധനു തന്നോടു സംസാരിക്കുന്ന വ്യക്തിയെ കാണാന്‍ കഴിയുകയില്ലല്ലോ! എന്നാല്‍, ഇവര്‍ സംസാരിച്ചത് മുഖാഭിമുഖം അല്ലെന്നു പറയാന്‍ ആര്‍ക്കും സാധിക്കില്ല.

നമ്മുടെ വിഷയത്തിലേക്കുതന്നെ നമുക്കു മടങ്ങിവരാം. മോശയെപ്പോലെ ഒരു പ്രവാചകനെ നിങ്ങള്‍ക്കുവേണ്ടി അയയ്ക്കുമെന്നു ദൈവമായ യാഹ്‌വെ വാഗ്ദാനം നല്‍കിയപ്പോള്‍, അവിടുന്ന് വെളിപ്പെടുത്തിയ അടയാളങ്ങളില്‍ ശേഷിക്കുന്നവകൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. ദൈവത്തോടു മുഖാഭിമുഖം സംസാരിക്കുക മാത്രമല്ല, അവിടുത്തോടൊപ്പം ആദിമുതല്‍ ചേര്‍ന്നിരുന്ന പുത്രനെതന്നെയാണ് മോശയുടെ പിന്‍ഗാമിയായി യാഹ്‌വെ അയച്ചത്! യൂദാഗോത്രജനും ദാവീദിന്റെ വംശപരമ്പരയിലെ കണ്ണിയുമായി കടന്നുവന്നവനായതുകൊണ്ട്, യേഹ്ശുവാ ഇസ്രായേലിലെ സഹോദരന്മാരുടെ ഇടയില്‍ നിന്നുള്ളവനാണെന്നു മനസ്സിലാക്കാന്‍ പ്രയാസമില്ല. അവിടുന്ന് ഓരോ കാര്യങ്ങളും ലോകത്തെ അറിയിക്കുമ്പോള്‍, പിതാവ് കല്പിച്ചതു മാത്രമാണു താന്‍ പ്രസംഗിക്കുന്നതെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. എന്റെ നാമത്തില്‍ അവന്‍ നിങ്ങളോടു സംസാരിക്കും എന്ന യാഹ്‌വെയുടെ വാക്കുകള്‍ യേഹ്ശുവായില്‍ അന്വര്‍ത്ഥമായി. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "സ്വമേധയാ ഒന്നും ചെയ്യാന്‍ എനിക്കു സാധിക്കുകയില്ല. ഞാന്‍ ശ്രവിക്കുന്നതുപോലെ, ഞാന്‍ വിധിക്കുന്നു. എന്റെ വിധി നീതിപൂര്‍വകവുമാണ്. കാരണം, എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമാണ് ഞാന്‍ അന്വേഷിക്കുന്നത്"(യോഹ: 5; 30). ഈ വചനംകൂടി നോക്കുക: "ഞാന്‍ എന്റെ പിതാവിന്റെ നാമത്തില്‍ വന്നിരിക്കുന്നു. എന്നിട്ടും നിങ്ങള്‍ എന്നെ സ്വീകരിക്കുന്നില്ല. എന്നാല്‍, മറ്റൊരുവന്‍ സ്വന്തം നാമത്തില്‍ വന്നാല്‍ നിങ്ങള്‍ അവനെ സ്വീകരിക്കും"(യോഹ: 5; 43). പിതാവിന്റെ വാക്കുകളും പ്രവര്‍ത്തികളുമാണ് പുത്രനിലൂടെ ലോകത്തിനു നല്കപ്പെട്ടിരിക്കുന്നതെന്നുള്ള യേഹ്ശുവായുടെ അസന്ദിഗ്ദ്ധമായ പ്രഖ്യാപനം ശ്രദ്ധിക്കുക: "സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. പിതാവു ചെയ്തുകാണുന്നതല്ലാതെ പുത്രന് സ്വന്തം ഇഷ്ടമനുസരിച്ച് ഒന്നും പ്രവര്‍ത്തിക്കുവാന്‍ സാധിക്കുകയില്ല. എന്നാല്‍, പിതാവു ചെയ്യുന്നതെല്ലാം അപ്രകാരംതന്നെ പുത്രനും ചെയ്യുന്നു. എന്തെന്നാല്‍, പിതാവു പുത്രനെ സ്‌നേഹിക്കുകയും താന്‍ ചെയ്യുന്നതെല്ലാം അവനെ കാണിക്കുകയും ചെയ്യുന്നു. നിങ്ങള്‍ വിസ്മയിക്കത്തക്കവിധം ഇവയെക്കാള്‍ വലിയ പ്രവൃത്തികളും അവിടുന്ന് അവനെ കാണിക്കും. പിതാവ് മരിച്ചവരെ എഴുന്നേല്‍പിച്ച് അവര്‍ക്കു ജീവന്‍ നല്‍കുന്നതുപോലെതന്നെ പുത്രനും താന്‍ ഇച്ഛിക്കുന്നവര്‍ക്കു ജീവന്‍ നല്‍കുന്നു"(യോഹ: 5; 19-21).

യാഹ്‌വെയുടെ നാമത്തില്‍ വന്ന മോശയുടെ പിന്‍ഗാമി ആരാണെന്നു വ്യക്തമാക്കുന്ന വചനങ്ങളാണ് നാമിവിടെ പരിശോധിച്ചത്. മുഹമ്മദ്‌ വന്നത് യാഹ്‌വെയുടെ നാമത്തില്‍ അല്ലെന്നു മാത്രമല്ല, അവിടുത്തെ വാക്കുകളോ പ്രവര്‍ത്തികളോ മുഹമ്മദില്‍ ഏതെങ്കിലും വിധത്തില്‍ പ്രകടമായിട്ടുമില്ല! ആയതിനാല്‍, മോശയുടെ പിന്‍ഗാമി ചമഞ്ഞുകൊണ്ട് കടന്നുവന്ന മുഹമ്മദ്‌ ഒരു വ്യാജപ്രവാചകനായിരുന്നു എന്നകാര്യത്തില്‍ ആരും സംശയിക്കേണ്ടാ. സത്യദൈവത്തെയും അവിടുത്തെ അഭിഷിക്തനും പുത്രനുമായ യേഹ്ശുവായെയും നിഷേധിക്കുകയെന്ന ലക്ഷ്യത്തോടെ സാത്താന്‍ അയച്ച അവന്റെ ദൂതനായിരുന്നു മുഹമ്മദ്‌! ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത കൈവരേണ്ടതിനായി മോശയുടെ നിയമങ്ങളും മുഹമ്മദിന്റെ നിയമങ്ങളും പരിശോധനയ്ക്കു വിധേയമാക്കേണ്ടിയിരിക്കുന്നു.

നിയമം മോശയിലൂടെ നല്‍കപ്പെട്ടു!

"ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു"(മത്താ: 5; 18). ആകാശവും ഭൂമിയും ഇക്കാലമത്രയും കടന്നുപോകാതെ നിലനില്‍ക്കുന്നതുകൊണ്ടുതന്നെ ഈ വാക്കുകള്‍ക്കും മാറ്റമില്ല! കാരണം, ഈ വാക്കുകള്‍ പുറപ്പെട്ടിരിക്കുന്നത് യേഹ്ശുവാ മ്ശിഹായില്‍ നിന്നാണ്!

എന്തായിരുന്നു യേഹ്ശുവായുടെ ദൗത്യം? തന്റെ ദൗത്യത്തെക്കുറിച്ച് അവിടുന്നുതന്നെ വെളിപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: "നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്" (മത്താ: 5; 17). അതായത്, നിയമത്തെ വ്യാഖ്യാനിച്ചു നല്‍കുകയും പ്രവചനങ്ങളെ പൂര്‍ത്തീകരിക്കുകയും ചെയ്യുകയെന്നതായിരുന്നു യേഹ്ശുവായുടെ ദൗത്യം! നിയമത്തെ പൂര്‍ത്തീകരിച്ചത്, അതിനെക്കുറിച്ചുള്ള അജ്ഞതയും അജ്ഞതയില്‍നിന്നുടലെടുത്ത ആകുലതയും നീക്കിക്കളഞ്ഞുകൊണ്ടാണ്! കൊലപാതകം, വ്യഭിചാരം തുടങ്ങിയ പാപങ്ങളെ വ്യാഖ്യാനിച്ചത് യേഹ്ശുവായായിരുന്നു. മോശയുടെ നിയമത്തെ വ്യക്തതയോടെ മനസ്സിലാകാത്തവര്‍ക്ക് അവിടുന്നു വ്യക്തത വരുത്തുന്നത് നാം കാണുന്നുണ്ട്. ഈ രണ്ടു വിഷയങ്ങളെ സംബന്ധിച്ച് യേഹ്ശുവാ നല്‍കുന്ന വ്യക്തത ഇവയാണ്: "കൊല്ലരുത്; കൊല്ലുന്നവന്‍ന്യായവിധിക്ക് അര്‍ഹനാകും എന്നു പൂര്‍വ്വീകരോടു പറയപ്പെട്ടതായി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: സഹോദരനോടു കോപിക്കുന്നവന്‍ന്യായവിധിക്ക് അര്‍ഹനാകും. സഹോദരനെ ഭോഷാ എന്നു വിളിക്കുന്നവന്‍ ന്യായാധിപസംഘത്തിന്റെ മുമ്പില്‍ നില്‍ക്കേണ്ടിവരും; വിഡ്ഢി എന്നു വിളിക്കുന്നവനാകട്ടെ നരകാഗ്‌നിക്ക് ഇരയായിത്തീരും" (മത്താ: 5: 21, 22). അപ്പസ്തോലനായ യോഹന്നാനിലൂടെ പരിശുദ്ധാത്മാവ് ഇപ്രകാരം അരുളിച്ചെയ്തു: "സഹോദരനെ വെറുക്കുന്നവന്‍ കൊലപാതകിയാണ്. കൊലപാതകിയില്‍ നിത്യജീവന്‍ വസിക്കുന്നില്ല എന്നു നിങ്ങള്‍ക്കറിയാമല്ലോ"(1 യോഹ: 3; 15). കൊലപാതകത്തെ സംബന്ധിച്ചുള്ള യേഹ്ശുവായുടെ വ്യാഖ്യാനം ഇതാണ്!

വ്യഭിചാരം എന്ന പാപത്തെ സംബന്ധിച്ചുള്ള യേഹ്ശുവായുടെ വ്യാഖ്യാനം എന്താണെന്നു നോക്കുക: "വ്യഭിചാരംചെയ്യരുത് എന്നു കല്പിച്ചിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു"(മത്താ: 5; 27, 28). കൊലപാതകത്തെ സംബന്ധിച്ചുള്ള വ്യാഖ്യാനം നല്കപ്പെട്ടതിലൂടെ ആ പാപത്തിന്റെ മേഖല വിശാലമായതുപോലെതന്നെ, വ്യഭിചാരത്തെക്കുറിച്ചുള്ള വ്യാഖ്യാനത്തിലൂടെ ആ പാപവും വിശാലമാക്കപ്പെട്ടു. അതായത്, മോശയിലൂടെയുള്ള കല്പനകള്‍ അതേപടി നിലനില്‍ക്കുമ്പോള്‍ത്തന്നെ, അതിന്റെ വ്യാപ്തിയെ സംബന്ധിച്ചുള്ള അവബോധത്തിലേക്കു ദൈവജനത്തെ വഴിനടത്തി. അങ്ങനെ മോശയുടെ നിയമം കുറച്ചുകൂടി കട്ടിയാക്കിക്കൊണ്ട്, ആ നിയമങ്ങള്‍ക്ക് യേഹ്ശുവാ അംഗീകാരമുദ്ര ചാര്‍ത്തി!  വിവാഹമോചനത്തെ സംബന്ധിച്ചുള്ള നിയമത്തിലും യേഹ്ശുവാ സ്വീകരിച്ച സമീപനം വ്യത്യസ്തമായിരുന്നില്ല. ഈ വചനം ശ്രദ്ധിക്കുക: "എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു; പരസംഗംമൂലം അല്ലാതെ മറ്റേതെങ്കിലും കാരണത്താല്‍ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു"(മത്താ: 19; 9). ഉപേക്ഷാപത്രം കൊടുത്ത് ഭാര്യയെ ഉപേക്ഷിക്കാമെന്ന് മോശയുടെ നിയമത്തില്‍ എഴുതപ്പെട്ടതിനെയാണ് യേഹ്ശുവാ ഭേദഗതി വരുത്തിയത്! ഇസ്രായേലിന്റെ ഹൃദയകാഠിന്യം മൂലമാണ് മോശ അപ്രകാരം കല്പിച്ചതെന്ന വെളിപ്പെടുത്തലും അവിടുന്ന് നല്‍കുന്നുണ്ട്. ഭാര്യയെ ഉപേക്ഷിക്കുകയെന്നത് മോശയുടെ നിയമപ്രകാരം അത്ര എളുപ്പത്തില്‍ സാധ്യമാകുന്ന കാര്യമല്ല. എന്നാല്‍, കാലാന്തരേണ ഈ നിയമത്തെ ഇസ്രായേല്‍ജനം ദുരുപയോഗിക്കുകയിരുന്നു. മോശയുടെ നിയമം ശ്രദ്ധിക്കുക: "ഒരുവന്‍ വിവാഹിതനായതിനുശേഷം ഭാര്യയില്‍ എന്തെങ്കിലും തെറ്റുകണ്ട് അവന് അവളോട് ഇഷ്ടമില്ലാതായാല്‍, ഉപേക്ഷാപത്രം കൊടുത്ത് അവളെ വീട്ടില്‍ നിന്നു പറഞ്ഞയയ്ക്കട്ടെ"(നിയമം: 24; 1). ഭാര്യയില്‍ എന്തെങ്കിലും തെറ്റുകണ്ടാല്‍ എന്ന് മോശ പറഞ്ഞിരിക്കുന്നതാണ് ഗൗരവമായി പരിഗണിക്കേണ്ടത്. യേഹ്ശുവാ പറഞ്ഞ 'പരസംഗം' തന്നെയാണ് മോശയുടെ നിയമത്തില്‍ 'തെറ്റ്' എന്ന് ചുരുക്കെഴുത്തു നടത്തിയിരിക്കുന്നത്!

തങ്ങളുടെ ഇംഗിതത്തിനനുസരിച്ച്, ഇസ്രായേല്‍ വരുത്തിയ മാറ്റത്തിലൂടെ നിയമത്തെ വികലമാക്കി. ഈ വൈകല്യത്തെ പരിഹരിച്ചു പൂര്‍വ്വസ്ഥിതിയിലേക്കു മാറ്റിയത് യേഹ്ശുവായാണ്! മോശയിലൂടെ നല്‍കപ്പെട്ട നിയമത്തെ കാലാന്തരത്തില്‍ പരിഷ്കരിച്ചു വികലമാക്കിയതിനെ യേഹ്ശുവാ വന്നു പുനസ്ഥാപിച്ചുവെങ്കില്‍, അവിടുന്ന് സ്ഥിരപ്പെടുത്തിയ പ്രമാണങ്ങളെ അസ്ഥിരമാക്കാനുള്ള ഗൂഢനീക്കമാണ് വത്തിക്കാന്‍ രാജാവും സംഘവും നടത്തിക്കൊണ്ടിരിക്കുന്നത്! സ്ത്രീയും പുരുഷനും ഒരുമിച്ചുവന്ന് ആവശ്യപ്പെട്ടാല്‍, വിവാഹം റദ്ദാക്കികൊടുക്കാന്‍ മെത്രാന്മാരെ ചുമതലപ്പെടുത്തിയത് ഇതിന്റെ ഭാഗമാണ്! ഈ വിഷയത്തിലേക്കു കൂടുതലായി കടന്നുപോകുവാന്‍ മനോവ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. ആയതിനാല്‍, നാം ചിന്തിച്ചുകൊണ്ടിരിക്കുന്ന വിഷയത്തിലേക്കുതന്നെ തിരികെവരാം!

മോശയുടെ നിയമങ്ങളെ അതിന്റെ പൂര്‍ണ്ണതയില്‍ വെളിപ്പെടുത്തുകയും, വെളിപ്പെടുത്തിയവയെ സ്ഥിരപ്പെടുത്തുകയും ചെയ്ത യേഹ്ശുവായാണ് മോശയുടെ യഥാര്‍ത്ഥ പിന്‍ഗാമി! അവിടുന്നു സ്ഥിരപ്പെടുത്തിയ വാക്കുകള്‍ ശ്രവിക്കാത്തവരോടു പ്രതികാരം ചെയ്യുമെന്ന പ്രഖ്യാപനമാണ് മോശയിലൂടെ യാഹ്‌വെ നടത്തിയത്! എന്നാല്‍, മോശയുടെ പിന്‍ഗാമിയെന്നു സ്വയം പ്രഖ്യാപിച്ചു കടന്നുവന്ന മുഹമ്മദ്‌ എന്താണു ചെയ്തത്? ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം വള്ളിയോ പുള്ളിയോ മാറ്റപ്പെടാന്‍ പാടില്ലാത്ത നിയമങ്ങളെ അട്ടിമറിക്കുകയും, അവയ്ക്കുപരിയായി തന്റെ ജഢികാഭിലാഷങ്ങളില്‍നിന്നു രൂപംകൊണ്ട നിയമങ്ങള്‍ പ്രതിഷ്ഠിക്കുകയും ചെയ്തുകൊണ്ടാണ് വ്യാജപ്രവാചകന്‍ രംഗപ്രവേശം ചെയ്തത്. മോശയുടെ നിയമങ്ങളും മുഹമ്മദിന്റെ നിയമങ്ങളും താരതമ്യ പഠനത്തിനു വിധേയമാക്കുന്നതിലൂടെ, മുഹമ്മദിന്റെ പ്രവാചകത്വം എവിടെനിന്നാണെന്നു കൂടുതല്‍ വ്യക്തമാകും. ആയതിനാല്‍, അതിനുള്ള ശ്രമമാണ് ഇനി നാം നടത്താന്‍ പോകുന്നത്! മോശയിലൂടെ നല്‍കപ്പെട്ട പ്രമാണങ്ങള്‍ ഓരോന്നും ചുരുക്കമായി പരിശോധിച്ചുകൊണ്ട്, ഈ വിഷയത്തില്‍ മുഹമ്മദിന്റെയും ഇസ്ലാമിന്റെയും കാഴ്ചപ്പാട് എന്തെന്നു മനസ്സിലാക്കാം!

ഒന്നാം പ്രമാണം!

"അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ യാഹ്‌വെ. ഞാനല്ലാതെ വേറെ ദേവന്‍മാര്‍ നിനക്കുണ്ടാകരുത്"(പുറ: 20; 2, 3). ദൈവമായ യാഹ്‌വെ മോശയിലൂടെ നല്‍കിയ പ്രഥമവും സുപ്രധാനവുമായ കല്പന ഇതാണ്! യാഹ്‌വെ എന്ന നാമത്തിലുള്ള ദൈവത്തെയല്ലാതെ മറ്റൊരു ദേവനെയും ആരാധിക്കാന്‍ അവിടുത്തെ ജനത്തിന് അനുവാദം നല്‍കിയിട്ടില്ല. മാത്രവുമല്ല, ആരാധനയും സ്തുതിയും അവിടുത്തേക്കു മാത്രമേ അര്‍പ്പിക്കാന്‍ പാടുള്ളൂ. അവിടുത്തെ വാക്കുകള്‍ ശ്രവിക്കുക: "മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്; അവയ്ക്കു മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, ഞാന്‍, നിന്റെ ദൈവമായ യാഹ്‌വെ, അസഹിഷ്ണുവായ ദൈവമാണ്"(പുറ: 20; 2, 3). എന്നാല്‍, കബയുടെ നാഥന്‍ എന്ന അല്ലാഹുവാണ് മുഹമ്മദിന്റെ ദൈവം. ബഹുദൈവാരാധകരായ ഖുറൈഷികളുടെ മുന്നൂറ്റിയറുപതു ഗോത്രദേവന്മാരില്‍ ഒരുവനായിരുന്ന അല്ലാഹുവിനെ ഏകദൈവമായി ഉയര്‍ത്തിയാല്‍ അത് സത്യദൈവമായ യാഹ്‌വെ ആകില്ല! ഇസ്ലാമിനുമുമ്പ് അല്ലാഹുവെന്ന ദൈവത്തെ അറബികള്‍ വിളിച്ചിരുന്ന പേരുകള്‍ 'റബ്ബ് അല്‍ബൈത്' (വീടിന്റെ നാഥന്‍), 'റബ്ബ് അല്‍കബ' (കബയുടെ നാഥന്‍) 'റബ്ബ് അല്‍മക്കാ' (മക്കയുടെ നാഥന്‍) തുടങ്ങിയവയായിരുന്നു. മക്കയില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ കല്ലിനെ ഇസ്ലാം നമസ്ക്കരിക്കുന്നതുവഴി മോശയിലൂടെ വെളിപ്പെട്ട ദൈവമല്ല മക്കയുടെ നാഥനെന്നു വ്യക്തമാകുന്നു!

മുഹമ്മദിന്റെ കാലത്ത് മക്കയുടെ സമീപത്തു ജീവിച്ചിരുന്ന ക്രൈസ്തവര്‍ക്ക് കബയില്‍ ആരാധിക്കുന്ന വിഗ്രഹം സത്യദൈവമല്ലെന്ന്  അറിയാമായിരുന്നു. ക്രിസ്ത്യാനികളുടെമേലും യഹൂദരുടെമേലും ഈ വിഗ്രഹത്തെ കെട്ടിവയ്ക്കാന്‍ മുഹമ്മദു ശ്രമം നടത്തിയിരുന്നു. എന്നാല്‍, കബയിലെ കറുത്ത കല്ലില്‍ ആവസിച്ചിരുന്ന അല്ലാഹുവെന്ന പൈശാചിക ശക്തിയെ സര്‍വ്വശക്തനായ യാഹ്‌വെയാക്കാനുള്ള മുഹമ്മദിന്റെ 'കുത്സിതശ്രമം' ക്രൈസ്തവരുടെയും യഹൂദരുടെയും ഇടയില്‍ വിലപ്പോയില്ല. മുഹമ്മദിന്റെ ഇഷ്ടത്തിനനുസരിച്ച് അയാള്‍ക്കുവേണ്ടി ആയത്തിറക്കി മറ്റുള്ളവരെ അടിമകളാക്കി വാഴുന്ന അല്ലാഹുവിനെ അവര്‍ തിരസ്കരിച്ചു. അല്ലാഹുവിനെ ഏകദൈവമാക്കാനുള്ള ശ്രമത്തിനിടയില്‍, അല്ലാഹുവിനുണ്ടായിരുന്ന മൂന്നു പെണ്‍മക്കളെ നിഷ്കരുണം തള്ളിപ്പറയാന്‍ മുഹമ്മദു തയ്യാറായി. ഈ ആയത്തു നോക്കുക: "ലാത്തയെയും ഉസ്സയെയും പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? വേറെ മൂന്നാമതായുള്ള മനാത്തയെ പറ്റിയും (സന്താനമായി) നിങ്ങള്‍ക്ക്‌ ആണും അല്ലാഹുവിന്‌ പെണ്ണുമാണെന്നോ? എങ്കില്‍ അത്‌ നീതിയില്ലാത്ത ഒരു ഓഹരി വെക്കല്‍ തന്നെ"(സുറ:53;19-22). അല്ലാഹുവിന്റെ മൂന്നു പെണ്‍മക്കളെ കൂടാതെ വേറെയും ദേവതകളുണ്ടായിരുന്നു. അവരെക്കുറിച്ചും ഖുര്‍ആന്‍ പറയുന്നുണ്ട്: "അവര്‍ ആഹ്വാനം ചെയ്തു: ഒരിക്കലും നിങ്ങളുടെ ദൈവങ്ങളെ കൈയൊഴിക്കരുത്; വദ്ദിനെയും സുവാഇനെയും യഗൂസിനെയും യഊഖിനെയും നസ്റിനെയും കൈയൊഴിക്കരുത്"(സുറ:71;23).

അല്ലാഹുവിനോടൊപ്പം മുഹമ്മദിനെയും സ്തുതിക്കണം എന്നതാണ് ഇസ്ലാമിക നിയമം. മുസ്ലീങ്ങള്‍ മാത്രമല്ല, ഇവരുടെ ദൈവമായ അല്ലാഹുപോലും മുഹമ്മദിനെ സ്തുതിക്കുന്നുവെങ്കില്‍, ഈ അല്ലാഹു ആരായിരിക്കും? ഈ ആയത്തു നോക്കുക: "തീര്‍ച്ചയായും അല്ലാഹുവും മലക്കുകളും(മാലാഖമാര്‍) നബിയുടെമേല്‍ സ്വലാത്തു ചൊല്ലുന്നു. നിങ്ങളും അദ്ദേഹത്തിനു സ്വലാത്തും സലാമും ചൊല്ലുവിന്‍"(സുറ:33:56). ഹദീസുകളിലും ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. "അപ്പോള്‍ അല്ലാഹു എന്നെ സ്തുതിക്കുകയും പ്രശംസിക്കുകയും ചെയ്യും. മുമ്പ് ആരുടെയും നേരെ ചൊരിയാത്തത്ര ഹൃദ്യവും മധുരവുമായ പ്രശംസയായിരിക്കും എന്റെ നേരെ അല്ലാഹു ചൊരിയുക. അല്ലാഹു പറയും: ഓ മുഹമ്മദ്! ശിരസ്സുയര്‍ത്തുക. എന്നിട്ട് ആവശ്യപ്പെടുക. താങ്കളുടെ ആവശ്യം നിറവേറ്റപ്പെടുന്നതാണ്. ശുപാര്‍ശ ചെയ്യുക; അത് അംഗീകരിക്കപ്പെടുന്നതാണ്"(ബുഖാരി, മുസ്ലിം, ഉദ്ധരിച്ചുകൊണ്ട് തര്‍ഗീബ് രേഖപ്പെടുത്തിയ ഹദീസാണിത്).

ഒന്നാമത്തെ പ്രമാണത്തെത്തന്നെ നിഷേധിച്ചുകൊണ്ടാണ് മുഹമ്മദ്‌ രംഗപ്രവേശം ചെയ്തതെന്ന വസ്തുതയാണ് ഇവിടെ അനാവരണം ചെയ്യപ്പെട്ടത്!

രണ്ടാം പ്രമാണം!

"നിന്റെ ദൈവമായ യാഹ്‌വെയുടെ നാമം വൃഥാ ഉപയോഗിക്കരുത്. തന്റെ നാമം വൃഥാ ഉപയോഗിക്കുന്നവനെ യാഹ്‌വെ ശിക്ഷിക്കാതെ വിടുകയില്ല"(പുറ: 20; 7). അല്ലാഹുവാണു ദൈവമെന്ന പ്രഖ്യാപനംതന്നെ യാഹ്‌വെയുടെ നാമത്തെ വൃഥാവിലാക്കുന്നതിനു തുല്യമാണ്. യാഹ്‌വെ തന്നെയാണ് അല്ലാഹുവെന്നു പറയുന്നതിലൂടെ, പരിശുദ്ധനായ ദൈവത്തെയും അവിടുത്തെ പരിശുദ്ധമായ നാമത്തെയും മുഹമ്മദ്‌ അവഹേളിക്കുകയായിരുന്നു. ഇനിയിപ്പോള്‍, അല്ലാഹുവാണ് ഇസ്ലാമിന്റെ ദൈവമെങ്കില്‍പ്പോലും, അവര്‍ തങ്ങളുടെ ദൈവത്തിന്റെ നാമം വൃഥാ ഉപയോഗിക്കുന്നു എന്നതാണു യാഥാര്‍ത്ഥ്യം. എന്തിനുമേതിനും അല്ലാഹുവിന്റെ പേര് വലിച്ചിഴയ്ക്കുന്ന രീതി ഇസ്ലാമിനുണ്ട്. പാപം ചെയ്യുന്നതിനുപോലും ഈ പേരാണ് ഇവര്‍ ഉപയോഗിക്കുന്നത്. 'അല്ലാഹു അക്ബര്‍' എന്ന് ആക്രോശിച്ചുകൊണ്ട് നിരപരാധികളുടെ കഴുത്തറക്കുന്ന ഇസ്ലാമിനെ ഓരോ ദിവസവും മാധ്യമങ്ങളിലൂടെ കാണുന്നുണ്ട്. മോഷണവും വ്യഭിചാരവും നടത്തുമ്പോള്‍പ്പോലും 'ഇന്‍സാ അള്ളാ' എന്നു പുലമ്പുന്നതും നമുക്കറിയാം. ഇസ്ലാം ദൈവമായി പരിഗണിക്കുന്ന അല്ലാഹു യഥാര്‍ത്ഥത്തില്‍ ദൈവമാണെങ്കില്‍, ഈ ദൈവത്തിന്റെ നാമം ദുരുപയോഗിക്കുന്നതും ഇവര്‍തന്നെയാണ്! മാത്രവുമല്ല, തൊണ്ണൂറ്റിയൊന്‍പത് വിശിഷ്ട നാമങ്ങള്‍ ഉണ്ടെന്നാണ് മുഹമ്മദ്‌ അവകാശപ്പെടുന്നത്. ഇവയില്‍ ഏതു നാമം വേണമെങ്കിലും അല്ലാഹുവിനെ വിളിക്കാമത്രെ!

ഈ വിശിഷ്ട നാമങ്ങളില്‍ ഒന്ന് 'ദാര്‍' (വഞ്ചകന്‍) എന്നാണ്. ദൈവത്തെ വഞ്ചകന്‍ എന്നു വിളിക്കുന്നതിലൂടെ മുഹമ്മദു ലക്ഷ്യമിട്ടത് എന്താണ്? അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഇണങ്ങുന്ന പേരാണെങ്കിലും, ഈ അല്ലാഹുവാണ് യാഹ്‌വെ എന്നു വാദിക്കുമ്പോള്‍, അത് അംഗീകരിക്കാന്‍ ദൈവമക്കള്‍ക്കാവില്ല! കാരണം, സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും അറിയപ്പെടേണ്ടതിനായി സൈന്യങ്ങളുടെ ദൈവം വെളിപ്പെടുത്തിയ നാമം 'യാഹ്‌വെ' എന്നാണ്! ഇതല്ലാതെ മറ്റൊരു നാമവും അവിടുത്തേയ്ക്കില്ല!

മൂന്നാം പ്രമാണം!

"സാബത്തു വിശുദ്ധ ദിനമായി ആചരിക്കണമെന്ന് ഓര്‍മിക്കുക. ആറു ദിവസം അധ്വാനിക്കുക, എല്ലാ ജോലികളും ചെയ്യുക. എന്നാല്‍ ഏഴാംദിവസം നിന്റെ ദൈവമായ യാഹ്‌വെയുടെ സാബത്താണ്. അന്ന് നീയോ നിന്റെ മകനോ മകളോ ദാസനോ ദാസിയോ നിന്റെ മൃഗങ്ങളോ നിന്നോടൊത്തു വസിക്കുന്ന പരദേശിയോ ഒരു വേലയും ചെയ്യരുത്. എന്തെന്നാല്‍, യാഹ്‌വെ ആറുദിവസം കൊണ്ട് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടിക്കുകയും ഏഴാംദിവസം വിശ്രമിക്കുകയും ചെയ്തു. അങ്ങനെ അവിടുന്ന് സാബത്തു ദിനത്തെ അനുഗ്രഹിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്തു"(പുറ: 20; 8-11). ശനിയാഴ്ച ആചരിക്കേണ്ട സാബത്ത് വെള്ളിയാഴ്ചയോ ഞായറാഴ്ചയോ ആചരിക്കുന്നത് യാഹ്‌വെ അംഗീകരിച്ചിട്ടില്ല. സ്വര്‍ഗ്ഗത്തില്‍നിന്നു വന്ന യേഹ്ശുവായും ഈ ദിനത്തെ പരിശുദ്ധമായി ആചരിച്ചുവെന്നതു നാം ശ്രദ്ധിക്കാതെപോകരുത്! എന്നാല്‍, സാബത്തിനെ സംബന്ധിച്ചുള്ള യഹൂദരുടെ തെറ്റിദ്ധാരണ നീക്കുന്നതിന് യേഹ്ശുവാ ശ്രമിക്കുന്നതായി കാണാം. സാബത്തില്‍ നന്മ ചെയ്യുന്നതിനു തടസ്സമില്ലെന്നുള്ള പ്രഖ്യാപനമാണ് ഇതില്‍ പ്രധാനപ്പെട്ടത്. യഹൂദരുടെ ആചാരപ്രകാരം, ആഴ്ചയുടെ അവസാന ദിവസം ശനിയാഴ്ചയാണ്. ആയതിനാല്‍, ഈ ദിവസത്തെയാണ് സാബത്തായി പ്രഖ്യാപിച്ചിരിക്കുന്നത്. യേഹ്ശുവായുടെ മാനുഷിക ദൗത്യത്തിന്റെ കാലഘട്ടത്തിലൊക്കെയും ഈ ദിവസത്തെ അവിടുന്ന് സാബത്തായി പരിഗണിച്ചിരുന്നു. ഈ ഭൂമിയില്‍നിന്നു സ്വര്‍ഗ്ഗത്തിലേക്കു കടന്നുപോകുന്ന നാളുവരെയും സാബത്തിനെ അവിടുന്ന് പരിഗണിച്ചതായി കാണാം.

യേഹ്ശുവായുടെ മരണം വെള്ളിയാഴ്ചയായിരുന്നുവെന്ന്‍ നമുക്കെല്ലാം അറിയാം. ഞായറാഴ്ച പുലര്‍ച്ചയ്ക്ക് അവിടുന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു. ഇതിനിടയിലുള്ള ഒരു ദിവസം യേഹ്ശുവാ ഈ ഭൂമിയില്‍ കര്‍മ്മനിരതനായിരുന്നില്ല. നിയമത്തെ ലംഘിക്കാന്‍ തയ്യാറാകാത്ത യേഹ്ശുവാ, നിയമത്തെ സ്ഥിരീകരിക്കുകയാണു ചെയ്തത്! കാരണം, ഏതു ദിനമാണ് സാബത്തായി ആചരിക്കേണ്ടതെന്നു പ്രഖ്യാപിച്ചത് തന്റെ പിതാവായ യാഹ്‌വെയാണ്! ഈ പ്രഖ്യാപനം അവിടുന്ന് നടത്തുമ്പോള്‍, അവിടത്തോടുകൂടെ പുത്രനും ഉണ്ടായിരുന്നു. ഈ വചനം ശ്രദ്ധിക്കുക: "ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു. അവന്‍ ആദിയില്‍ ദൈവത്തോടുകൂടെയായിരുന്നു. സമസ്തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല"(യോഹ: 1; 1-3). ഒരു വചനവുംകൂടി നോക്കുക: "ലോകം അവനിലൂടെ സൃഷ്ടിക്കപ്പെട്ടു. എങ്കിലും, ലോകം അവനെ അറിഞ്ഞില്ല"(യോഹ: 1; 10). അതായത്, യേഹ്ശുവായിലൂടെയല്ലാതെ ഒന്നും ഈ ലോകത്തേക്കു ദൈവം നല്‍കിയിട്ടില്ല. അങ്ങനെയെങ്കില്‍, മോശയ്ക്കു നല്‍കപ്പെട്ട നിയമവും അങ്ങനെതന്നെ! ആയതിനാല്‍ത്തന്നെ, ഈ നിയമങ്ങളില്‍ എന്തെങ്കിലും മാറ്റംവരുത്താനുള്ള അധികാരം പിതാവിലും പുത്രനിലും മാത്രം നിക്ഷിപ്തമാണ്! സാബത്ത് ആചരിക്കേണ്ട ദിവസത്തെ സംബന്ധിച്ചു പിതാവില്‍നിന്നോ പുത്രനില്‍നിന്നോ പ്രഖ്യാപനം ഉണ്ടാകാത്തിടത്തോളം, ഈ ദിനാചരണത്തെ മാറ്റാന്‍ മനുഷ്യര്‍ക്ക് അവകാശമില്ല!

ക്രൈസ്തവര്‍ ഞായറാഴ്ച ആചരണം നടത്തുന്നതിന് ചില കാരണങ്ങള്‍ പറയാറുണ്ട്. യേഹ്ശുവാ ഉയിര്‍ത്തെഴുന്നേറ്റതു ഞായറാഴ്ച ആയതിനാല്‍, ഈ ദിവസത്തെ പരിശുദ്ധമായി ആചരിക്കണമെന്നാണ് പ്രധാന വാദം! അങ്ങനെയെങ്കില്‍, ആഴ്ചയുടെ ആദ്യ ദിവസം സാബത്ത് ആചരിക്കാന്‍ എന്തുകൊണ്ട് ദൈവം കല്പിച്ചില്ല? സൃഷ്ടികര്‍മ്മം പൂര്‍ത്തീകരിച്ചതിനുശേഷം തന്റെ പ്രവൃത്തിയില്‍നിന്നു വിരമിച്ച ദിനത്തെയാണ്‌ യാഹ്‌വെ വിശുദ്ധീകരിച്ചത്. അതുപോലെതന്നെ, യേഹ്ശുവായുടെ രക്ഷാകരദൗത്യം അവിടുന്ന് പൂര്‍ത്തിയാക്കിയത് വെള്ളിയാഴ്ചയാണ്! ശനിയാഴ്ച അവിടുന്ന് നിയമാനുസരണം വിശ്രമിച്ചു! സാബത്തു തുടങ്ങുന്നതിനു മണിക്കൂറുകള്‍ക്കുമുമ്പ് യേഹ്ശുവാ ഇക്കാര്യം സ്ഥിരീകരിക്കുന്നതു ശ്രദ്ധിക്കുക: "യേഹ്ശുവാ വിനാഗിരി സ്വീകരിച്ചിട്ടു പറഞ്ഞു: എല്ലാം പൂര്‍ത്തിയായിരിക്കുന്നു. അവന്‍ തല ചായ്ച്ച് ആത്മാവിനെ സമര്‍പ്പിച്ചു"(യോഹ: 19; 30). പിതാവ് സൃഷ്ടികര്‍മ്മം പൂര്‍ത്തീകരിച്ചു വിശ്രമിച്ചതുപോലെ, പുത്രന്‍ രക്ഷാകരകര്‍മ്മം പൂര്‍ത്തീകരിച്ചു വിശ്രമിച്ചു! ആയതിനാല്‍, സാബത്തിനെ മാറ്റിമറിക്കാനുള്ള അവകാശം മനുഷ്യര്‍ക്കില്ല! അപ്പസ്തോലന്മാരുടെ ജീവിതകാലത്തൊക്കെയും അവര്‍ സാബത്ത് ആചരിച്ചത് ശനിയാഴ്ചയായിരുന്നു!

ഇസ്ലാമിന്റെ കാര്യമെടുക്കാം. ഇവര്‍ വെള്ളിയാഴ്ച ആചരിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന്‍ ആര്‍ക്കും അറിയില്ല! മാത്രവുമല്ല, സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ വിശുദ്ധീകരിച്ച സകല ദിനങ്ങളെയും അവഗണിക്കുന്ന ശൈലിയാണ് അല്ലാഹുവിന്റെ പേരില്‍ മുഹമ്മദ്‌ അനുവര്‍ത്തിച്ചത്! സാബത്തുപോലെതന്നെ, കൊണ്ടാടണമെന്നു കല്പിച്ചിട്ടുള്ള വേറെയും ദിനങ്ങളും വര്‍ഷങ്ങളുമുണ്ട്. സാബത്തു വര്‍ഷവും ജൂബിലി വര്‍ഷവും ഇത്തരത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ട ഉത്സവങ്ങളാണ്. ഈ ഭൂമുഖത്തു ജീവിക്കുന്ന ഒരു ഇസ്ലാമും ഈ നിയമങ്ങള്‍ അനുസരിക്കാറില്ല. ഓരോ വര്‍ഷവും ആചരിക്കണമെന്നു കര്‍ശനമായി നിഷ്കര്‍ഷിച്ചിട്ടുള്ള പെസഹാ എന്തുകൊണ്ടാണ് ഇസ്ലാം തള്ളിക്കളഞ്ഞത്? ഇസ്രായേലുമായോ മോശയുമായോ യാതൊരു ബന്ധവും ഇസ്ലാമിനില്ല എന്നതിന്റെ തെളിവാണ് ഇത്! ആയതിനാല്‍ത്തന്നെ, ഇസ്രായേലിന്റെ ദൈവവുമായി ഇസ്ലാമിനോ മുഹമ്മദിനോ യാതൊരു ബന്ധവുമില്ലെന്നു മാത്രമല്ല, മുഹമ്മദിന്റെ ദൈവമായ അല്ലാഹുവും സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയും വ്യത്യസ്തരാണ്! ദൈവമായ യാഹ്‌വെ തിരഞ്ഞെടുത്ത അവിടുത്തെ ജനം ഇസ്രായേലാണെന്നും, ഇസ്ലാമിനെ അവിടുന്ന് തിരഞ്ഞെടുത്തിട്ടില്ലെന്നും തിരിച്ചറിയാന്‍ പെസഹായോടുള്ള ഇവരുടെ സമീപനം മാത്രം ശ്രദ്ധിച്ചാല്‍ മതി! അല്ലാഹുവിനു പ്രാധാന്യമുള്ള ദിനങ്ങള്‍ ഒന്നുതന്നെ യാഹ്‌വെ വിശുദ്ധീകരിച്ച ദിനങ്ങളല്ല. അതുപോലെതന്നെ, യാഹ്‌വെ വിശുദ്ധീകരിച്ചു നല്‍കിയിട്ടുള്ള ദിനങ്ങളൊന്നും അല്ലാഹുവിന്റെ ദിനങ്ങളുമല്ല! അതിനാല്‍ത്തന്നെ, അല്ലാഹുവും യാഹ്‌വെയും തമ്മിലുള്ള വ്യത്യാസം ഇവിടെ വ്യക്തമാണ്!

ദൈവം തിരഞ്ഞെടുത്ത ഇസ്രായേലിനോട് മറ്റു ജനതകള്‍ ചേര്‍ക്കപ്പെടുന്നത് യേഹ്ശുവായിലൂടെ മാത്രമാണ്! യേഹ്ശുവായുടെ കുരിശുമരണത്തെയും ദൈവപുത്ര സ്ഥാനത്തെയും നിഷേധിക്കുവാനായി ജന്മമെടുത്ത മതമായതിനാല്‍, ഇസ്ലാമിന് ഒരിക്കലും ദൈവജനമാകാന്‍ സാധിക്കുകയില്ല! ദൈവം തിരഞ്ഞെടുത്ത ഇസ്രായേലിന്റെ പ്രാധാന്യത്തെ ഇകഴ്ത്തുവാനായി മുഹമ്മദ്‌ ആവിഷ്കരിച്ച വ്യാജ ആചാരമാണ് 'ഹജ്ജ്' !  യാഥാര്‍ത്ഥ്യത്തെ അവഗണിച്ചുകൊണ്ട്, മിഥ്യയെ സത്യമാക്കാന്‍ സാത്താനും അവന്റെ ദൂതനായ മുഹമ്മദും ചേര്‍ന്ന് തട്ടിക്കൂട്ടിയ കാപട്യമാണ് ഈ ആചാരം. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ ഒരിക്കല്‍പ്പോലും 'ഹജ്ജ്' നടത്താന്‍ ആവശ്യപ്പെട്ടിട്ടില്ല. അബ്രാഹം തന്റെ ഏകജാതനായ ഇസഹാക്കിനെ ബലികഴിക്കാന്‍ തയ്യാറായി എന്നതു യാഥാര്‍ത്ഥ്യമാണെങ്കിലും, ഈ ബലി സംഭവിച്ചിട്ടില്ലാത്തതുകൊണ്ടുതന്നെ ഇത്തരമൊരു ആചാരം നിരര്‍ത്ഥകമാണ്! എന്നാല്‍, ദൈവമായ യാഹ്‌വെയുടെ പുത്രനാണ് ഈ ബലി പൂര്‍ത്തീകരിച്ചതെന്നു നമുക്കറിയാം. ഈ ബലിയുടെ പ്രാധാന്യത്തില്‍നിന്നു ലോകശ്രദ്ധ തിരിച്ചുവിടാനാണ് നടന്നിട്ടില്ലാത്ത ഒരു ബലിയെ ഇസ്ലാം പ്രാധാന്യത്തോടെ കൊണ്ടാടുന്നത്!

മോശയിലൂടെ നല്‍കപ്പെട്ട മൂന്നാം പ്രമാണത്തെ അവഗണിക്കുക മാത്രമല്ല, ഇല്ലാത്ത ആചാരങ്ങള്‍ ദൈവത്തിനുമേല്‍ ആരോപിക്കുകയും ചെയ്യുന്ന ഇസ്ലാമിനോളം ശപിക്കപ്പെട്ട മറ്റൊരു ജനത ഈ ഭൂമുഖത്തില്ല!

നാലാം പ്രമാണം!

"നിന്റെ ദൈവമായ യാഹ്‌വെ തരുന്ന രാജ്യത്തു നീ ദീര്‍ഘകാലം ജീവിച്ചിരിക്കേണ്ടതിനു നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക"(പുറ: 20; 12). മാതാപിതാക്കളെ ബഹുമാനിക്കണം എന്ന നിയമം ഇസ്ലാമിനുമുണ്ട്. എന്നാല്‍, യാഹ്‌വെ അറിയിച്ചതുപോലെയല്ല ഇസ്ലാമിന്റെ നിയമം. യാക്കോബിന്റെ മക്കള്‍ക്കു ദൈവം നല്‍കിയ ദേശത്തു അനുവര്‍ത്തിക്കേണ്ട നിയമമാണ് അവിടുന്ന് മോശയിലൂടെ അറിയിച്ചത്. ഇസ്ലാമിനെ സംബന്ധിച്ച് ഇത്തരമൊരു നിയമം യാഹ്‌വെ നല്‍കിയിട്ടില്ല. കാരണം, ഈ ഭൂമുഖത്തുനിന്ന് അവിടുന്ന് തിരഞ്ഞെടുത്ത ഏക ജനത ഇസ്രായേല്‍ മാത്രമാണ്! അവര്‍ പരസ്പരം പാലിക്കേണ്ട ചട്ടങ്ങളും നിയമങ്ങളുമാണ് മോശയിലൂടെ നല്‍കപ്പെട്ടത്‌. ഇതു വ്യക്തമാക്കുന്ന വെളിപ്പെടുത്തല്‍ നോക്കുക: "നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ യാഹ്‌വെ നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറേ ഏതു ശ്രേഷ്ഠ ജനതയാണുള്ളത്? ഞാന്‍ ഇന്നു നിങ്ങളുടെ മുന്‍പില്‍ വച്ചിരിക്കുന്ന നിയമസംഹിതയിലേതു പോലെ നീതിയുക്തമായ ചട്ടങ്ങളും നിയമങ്ങളും മറ്റേതു ശ്രേഷ്ഠജനതയ്ക്കാണുള്ളത്?"(നിയമം: 4; 7, 8). ഇവിടെ വ്യക്തമാകുന്ന രണ്ടു യാഥാര്‍ത്ഥ്യങ്ങളുണ്ട്‌. മറ്റു ജനതകള്‍ ആരാധിക്കുന്ന ദൈവത്തെയല്ല ഇസ്രായേല്‍ വിളിച്ചപേക്ഷിക്കുന്നത് എന്ന യാഥാര്‍ത്ഥ്യമാണ് ഇതില്‍ പ്രധാനപ്പെട്ടത്! മറ്റൊന്ന്, ഇസ്രായേലിനെ നയിക്കുകയും അവര്‍ക്കു നിയമങ്ങള്‍ നല്‍കുകയും ചെയ്ത ദൈവം മറ്റൊരു ജനതയ്ക്കും നിയമം നല്‍കുകയോ മറ്റാരെയെങ്കിലും നയിക്കുകയോ ചെയ്യുന്നില്ല! എല്ലാ പ്രാര്‍ത്ഥനകളും ഒരേ ദൈവത്തില്‍ത്തന്നെ എത്തുന്നുവെന്ന ആധുനീക ദൈവശാസ്ത്രത്തിന്റെ നട്ടെല്ലൊടിക്കുന്നതാണ് ഈ വെളിപ്പെടുത്തല്‍! എല്ലാ മതങ്ങളും ഒരേ സത്യത്തിലേക്കുള്ള വിവിധ മാര്‍ഗ്ഗങ്ങളാണെന്ന രണ്ടാംവത്തിക്കാന്‍ സൂനഹദോസിലെ കണ്ടെത്തല്‍ ദൈവം അംഗീകരിച്ചിട്ടില്ലെന്നു സാരം!

നാലാം പ്രമാണത്തോടുള്ള ഇസ്ലാമിക സമീപനം പരിശോധിച്ചുകൊണ്ട് നമുക്കു പഠനം തുടരാം. അല്ലാഹുവിനെ ദൈവമായി അംഗീകരിക്കുന്നിടത്തോളം ഇസ്ലാമിനു യാഹ്‌വെയുടെ നിയമങ്ങള്‍ അനുസരിക്കേണ്ട ബാധ്യതയുള്ളതായി മനോവ കരുതുന്നില്ല. കാരണം, സത്യദൈവമായ യാഹ്‌വെയെ അംഗീകരിക്കാത്തവര്‍ മറ്റു കല്പനകളെല്ലാം അനുസരിച്ചതുകൊണ്ട് എന്തെങ്കിലും പ്രയോജനമില്ല എന്നതുതന്നെ! അതായത്, പ്രഥമവും പ്രധാനവുമായ കല്പന ലംഘിക്കുന്നവര്‍ക്ക് മറ്റു പ്രമാണങ്ങള്‍ ബാധകമല്ല! ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം, അവര്‍ യാഹ്‌വെയെയും അവിടുത്തെ നിയമങ്ങളെയും നിഷേധിക്കുന്നതിനാല്‍, മറ്റു പ്രമാണങ്ങള്‍ എത്ര കാര്‍ക്കശ്യത്തോടെ അനുസരിച്ചാലും അത് അവര്‍ക്കു ഗുണംചെയ്യുന്നില്ല! സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ നല്‍കിയിട്ടുള്ള പ്രമാണങ്ങളില്‍ നാലാമത്തേത് ഇസ്ലാമിനും ചട്ടമായി നല്‍കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഈ പ്രമാണം അനുസരിക്കുവാനുള്ള സാമൂഹിക പശ്ചാത്തലം ഇസ്ലാമിനില്ല. എന്തെന്നാല്‍, മാതാപിതാക്കള്‍ ഒരുമിച്ചു ജീവിക്കുന്ന ഇസ്ലാമിക കുടുംബങ്ങള്‍ വളരെ വിരളമാണ്. ഒന്നിലേറെ വിവാഹങ്ങള്‍ കഴിച്ച പിതാവിനെ അംഗീകരിക്കാന്‍ മാതാവിനോ മക്കള്‍ക്കോ കഴിയാത്ത സ്ഥിതിയുണ്ട്. ഇസ്ലാമിന്റെ വിവാഹനിയമങ്ങള്‍ മോശയുടെ നിയമവുമായി ചേര്‍ന്നുനില്‍ക്കുന്നതാണെന്ന അബദ്ധധാരണ ചില ക്രൈസ്തവര്‍പ്പോലും വച്ചുപുലര്‍ത്തുന്നു. എന്നാല്‍, യഥാര്‍ത്ഥ വസ്തുത ഇതല്ല. മുഹമ്മദു കഴിച്ച വിവാഹത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇസ്ലാമിന്റെ വിവാഹനിയമം രൂപപ്പെടുത്തിയിരിക്കുന്നത്. ചില വിഷയങ്ങളില്‍ മുഹമ്മദിനു പ്രത്യേകമായ ഇളവ് നിയമത്തില്‍ വരുത്തിയിട്ടുള്ളതു മാറ്റിവച്ചാല്‍, വിവാഹവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ മുഹമ്മദിന്റെ വിഷയാസക്തിയെ സാന്ത്വനപ്പെടുത്തുന്നതിനായി നിര്‍മ്മിച്ചതാണെന്നു മനസ്സിലാകും.

ഉപേക്ഷാപത്രം കൊടുത്ത് ഭാര്യയെ ഒഴിവാക്കുന്നതിനുള്ള മോശയുടെ നിയമം അത്ര ലളിതമല്ല. എന്നാല്‍, ഏതൊരുവനും തന്റെ  ഭാര്യയെ ഒഴിവാക്കണമെങ്കില്‍ മൂന്നു 'ത്വലാഖ്' ചൊല്ലിയാല്‍ മാത്രം മതി. മോശയുടെ നിയമപ്രകാരം, സ്ത്രീയുടെമേല്‍ ആരോപിക്കപ്പെടുന്ന കുറ്റം തെളിയിക്കാനുള്ള ബാധ്യത ആരോപണം ഉന്നയിക്കുന്ന വ്യക്തിക്കുണ്ട്. സംഖ്യയുടെ പുസ്തകത്തിലെ അഞ്ചാം അദ്ധ്യായത്തില്‍ പതിനൊന്നു മുതലുള്ള വാക്യങ്ങള്‍ വായിക്കുന്നവര്‍ക്ക് മോശയുടെ നിയമം വ്യക്തമാകും. ഏതെങ്കിലും ഒരുവന്‍ തന്റെ ഭാര്യയെ ഉപേക്ഷിച്ചതിനുശേഷം വീണ്ടും അവളെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നപക്ഷം ഇസ്ലാമിനു വിചിത്രമായ ഒരു നിയമമുണ്ട്. ഉപേക്ഷിക്കപ്പെട്ട സ്ത്രീയെ മറ്റാരെങ്കിലും വിവാഹം കഴിക്കുകയും, അവന്‍ അവളെ ഉപേക്ഷിക്കുകയും ചെയ്‌താല്‍, ആദ്യത്തെ ഭര്‍ത്താവിനു വീണ്ടു ഈ സ്ത്രീയെ പരിഗ്രഹിക്കാം! എന്നാല്‍, മോശയുടെ നിയമം ശ്രദ്ധിക്കുക: "ഒരുവന്‍ വിവാഹിതനായതിനുശേഷം ഭാര്യയില്‍ എന്തെങ്കിലും തെറ്റുകണ്ട് അവന് അവളോട് ഇഷ്ടമില്ലാതായാല്‍, ഉപേക്ഷാപത്രം കൊടുത്ത് അവളെ വീട്ടില്‍ നിന്നു പറഞ്ഞയയ്ക്കട്ടെ. അവന്റെ വീട്ടില്‍നിന്ന് പോയതിനുശേഷം അവള്‍ വീണ്ടും വിവാഹിതയാകുന്നെന്നിരിക്കട്ടെ. രണ്ടാമത്തെ ഭര്‍ത്താവ് അവളെ വെറുത്ത് ഉപേക്ഷാപത്രം കൊടുത്ത് വീട്ടില്‍നിന്നു പറഞ്ഞയയ്ക്കുകയോ അവന്‍ മരിച്ചുപോവുകയോ ചെയ്താല്‍, അവളെ - ആദ്യം ഉപേക്ഷിച്ച ഭര്‍ത്താവിന് അശുദ്ധയായിത്തീര്‍ന്ന അവളെ - വീണ്ടും പരിഗ്രഹിച്ചുകൂടാ; അതു യാഹ്‌വെയ്ക്കു നിന്ദ്യമാണ്. നിന്റെ ദൈവമായ യാഹ്‌വെ നിനക്ക് അവകാശമായിത്തരുന്ന ദേശം നീ മലിനമാക്കരുത്"(നിയമം: 24; 1-4). അതായത്, ഒരുവന്‍ ഉപേക്ഷിച്ച സ്ത്രീയെ മറ്റൊരുവന്‍ വിവാഹം കഴിച്ചതിനുശേഷം അവള്‍ വിധവയായാല്‍പ്പോലും ആദ്യ ഭര്‍ത്താവിന് അവളെ സ്വീകരിക്കാന്‍ മോശയുടെ നിയമം അനുവദിക്കുന്നില്ല. മുഹമ്മദും ഇസ്ലാമും പറയുന്ന മൂസാനബിയല്ല നമ്മുടെ ദൈവത്തിന്റെ പ്രവാചകനായ മോശ എന്നു മനസ്സിലാക്കാന്‍ ഇനിയും പ്രയാസമുണ്ടോ?

ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം നടപ്പാക്കാന്‍ പ്രയാസമുള്ള ഒരു പ്രമാണമായി ഈ പ്രമാണം മാറിയത്, ഇവരുടെ വിവാഹനിയമത്തിലെ ഭോഷ്ക്കുകള്‍ക്കൊണ്ടാണ്!

അഞ്ചാം പ്രമാണം!

"കൊല്ലരുത്"(നിയമം: 20; 13). മോശയിലൂടെ നല്‍കപ്പെട്ട ഈ പ്രമാണത്തിന്റെ വിശാലത യേഹ്ശുവായിലൂടെ നാം മനസ്സിലാക്കിയതാണ്. സഹോദരനെ വെറുക്കുന്നവന്‍പോലും കൊലപാതകിയാണെന്ന് അവിടുന്നു വ്യക്തമാക്കി! എന്നാല്‍, ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം 'കൊല്ലണം' എന്നതാണു നിയമം. ഒളിഞ്ഞിരുന്ന് ചതിവിലൂടെ കൊല്ലാന്‍ ഉപദേശിക്കുന്ന ഏക മതം ഇസ്ലാംമതമാണ്! അല്ലാഹുവിന്റെ പ്രവാചകനായി ഈ ഭൂമുഖത്തു വന്ന മുഹമ്മദല്ലാതെ മറ്റൊരുവനും ഇത്തരമൊരു ആഹ്വാനം പരസ്യമായി നടത്തിയിട്ടില്ല! ഖുറാനിലല്ലാതെ മറ്റൊരു ഗ്രന്ഥത്തിലും പതിയിരുന്ന് കഴുത്തുവെട്ടാന്‍ ആഹ്വാനം ചെയ്തിട്ടുമില്ല! മറ്റേതെങ്കിലും പുസ്തകത്തിലാണ് ഇത്തരമൊരു ആഹ്വാനം രേഖപ്പെടുത്തിയതെങ്കില്‍, ആ പുസ്തകത്തെ ഈ ലോകം നിരോധിക്കുമായിരുന്നു. ബൈബിളില്‍ യുദ്ധങ്ങള്‍ കാണുന്നുണ്ട്. ഏതെങ്കിലും രാജ്യങ്ങളെയോ വ്യക്തികളെയോ പതിയിരുന്ന് ആക്രമിക്കുവാനുള്ള ആഹ്വാനം ബൈബിളില്‍ വായിക്കാന്‍ കഴിയില്ല! വര്‍ഷങ്ങളോളം മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ചെവിക്കൊള്ളാന്‍ തയ്യാറാകാത്തപ്പോള്‍, അവസാന നടപടിയായി മാത്രമേ യുദ്ധം അനുവദിച്ചിട്ടുള്ളൂ! ഖുറാനിലൂടെ മുഹമ്മദു നല്‍കുന്ന ഉപദേശം ശ്രദ്ധിക്കുക: "അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക"(സുറ: 9; 5). മറ്റൊരു ആയത്തു നോക്കുക: "ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ച ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിക്കുക"(സുറ: 47; 4). ഒരു ഉപദേശംകൂടി ശ്രദ്ധിക്കുക: "അവിശ്വാസികളെ നിങ്ങള്‍ എവിടെയെല്ലാം കാണുന്നുവോ അവിടെവച്ച് കൊന്നുകളയുക"(സുറ: 9; 1-6). വേറൊരു ആയത്ത് ഇങ്ങനെയാണ്: "സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്‌. അതിനാല്‍ കഴുത്തുകള്‍ക്ക്‌ മീതെ നിങ്ങള്‍ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക"(സുറ: 8; 12).

ഇസ്ലാമിന്റെ രക്തദാഹത്തെക്കുറിച്ചു വലിയൊരു വിവരണം ആവശ്യമില്ലെന്നു മനോവ കരുതുന്നു. കാരണം, അനുദിനം കാണുകയും കേള്‍ക്കുകയും ചെയ്യുന്നവരാണ് വര്‍ത്തമാനകാലത്തു ജീവിക്കുന്നവരെല്ലാം. ഒരുകാര്യം വ്യക്തമാക്കുന്നു: കൊല്ലാന്‍ മാത്രമല്ല, പതിയിരുന്ന് ചതിവില്‍ കൊല്ലാന്‍ ആഹ്വാനംചെയ്യുന്ന അല്ലാഹുവല്ല മോശയെ അയച്ചത്! ആയതിനാല്‍ത്തന്നെ, മുഹമ്മദിന്റെ ദൈവമായ അല്ലാഹുവുമായി സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയ്ക്കോ അവിടുത്തെ ജനമായ നമുക്കോ യാതൊരു ബന്ധവുമില്ല!

ആറാം പ്രമാണം!

"വ്യഭിചാരം ചെയ്യരുത്"(പുറ: 20; 14). ഈ നിയമത്തെയും യേഹ്ശുവാ വിശാലമാക്കിയതു നാം കണ്ടുകഴിഞ്ഞു. സ്ത്രീയെ ആസക്തിയോടെ നോക്കുന്നവന്‍ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞുവെന്നാണ് അവിടുന്ന് നമ്മെ പഠിപ്പിച്ചിരിക്കുന്നത്. എന്നാല്‍, ഇസ്ലാമിന്റെ നിയമം മനസ്സിലാക്കുമ്പോള്‍, ആ മതത്തിന്റെ ഉദ്ഭവംതന്നെ പിശാചില്‍ നിന്നായിരുന്നുവെന്നു വ്യക്തമാകും. എന്തെന്നാല്‍, പതിയിരുന്നു കൊല്ലാന്‍ ആഹ്വാനം ചെയ്തതുപോലെ, ബലാല്‍സംഗം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന മതവും ഇസ്ലാം മാത്രമാണ്! മുഹമ്മദിന്റെ ഉപദേശം നോക്കുക: "യുദ്ധത്തില്‍ അടിമകളായി പിടിച്ചിരിക്കുന്ന സ്ത്രീകളെ എന്തും ചെയ്യാന്‍ അല്ലാഹു അനുവദിച്ചിരിക്കുന്നു"(സുറ:4;24). അല്ലാഹു എത്രമാത്രം വഷളനാണെന്നു വ്യക്തമാക്കുന്നതാണ് ഈ ഉപദേശം. മറ്റൊരു ഉപദേശം നോക്കുക: "അവരെ ഭര്‍ത്താക്കന്മാര്‍ക്കു വിട്ടുകൊടുക്കുന്നതിനുമുമ്പ് അവരെ ബലാല്‍സംഘം ചെയ്യുവിന്‍"(സഹിമുസ്ലിം: ബുക്ക് 8, ഹദീസ് നമ്പര്‍: 33; 71). ഇതുതന്നെയാണ് ഇസ്ലാം ഇന്നോളം അനുവര്‍ത്തിക്കുന്ന നയം. വ്യഭിചാരം എന്നത് പുണ്യമായി കരുതുന്ന ഈ മതത്തെ സത്യദൈവവുമായി ചേര്‍ത്തുവച്ചു താരതമ്യം ചെയ്യുന്നതുപോലും തിന്മയാണ്! അല്ലാഹുവിനെ ദൈവമായി കരുതുന്ന ക്രൈസ്തവ നാമധാരികള്‍ അപകടകരമായ അവസ്ഥയിലാണെന്നു പറയാതെവയ്യ!

യുദ്ധത്തില്‍ അടിമകളായി പിടിക്കപ്പെടുന്ന സ്ത്രീകളെ സംബന്ധിച്ചുള്ള മോശയുടെ നിയമം എന്താണെന്നുകൂടി ശ്രദ്ധിക്കുക: "ശത്രുക്കള്‍ക്കെതിരായി യുദ്ധത്തിനു പോകുമ്പോള്‍ നിന്റെ ദൈവമായ യാഹ്‌വെ അവരെ നിന്റെ കൈകളില്‍ ഏല്‍പിക്കുകയും നീ അവരെ അടിമകളാക്കുകയും ചെയ്യും. അപ്പോള്‍, അവരുടെയിടയില്‍ സുന്ദരിയായ ഒരു സ്ത്രീയെ കാണുകയും അവളില്‍ നിനക്കു താത്പര്യം ജനിക്കുകയും അവളെ ഭാര്യയായി സ്വീകരിക്കാന്‍ ആഗ്രഹിക്കുകയും ചെയ്താല്‍, അവളെ നിന്റെ വീട്ടിലേക്കു കൊണ്ടുവരണം. അവള്‍ തല മുണ്ഡനം ചെയ്യുകയും നഖം വെട്ടുകയും ചെയ്തതിനുശേഷം, അടിമത്തത്തിന്റെ വസ്ത്രം മാറ്റി ഒരു മാസത്തേക്ക് നിന്റെ വീട്ടില്‍ ഇരുന്ന് സ്വന്തം മാതാപിതാക്കളെ ഓര്‍ത്ത് വിലപിക്കട്ടെ. അതിനുശേഷം നിനക്ക് അവളെ പ്രാപിക്കാം; നിങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരായിരിക്കും"(നിയമം: 21; 10-13). മോശയുടെയും മുഹമ്മദിന്റെ നിയമങ്ങള്‍ തമ്മിലുള്ള അന്തരമാണ് ഇവിടെ നാം കാണുന്നത്!

മോശയുടെ നിയമപ്രകാരം ഒരുവന്‍ തന്റെ പുത്രന്റെ ഭാര്യയെ പരിഗ്രഹിക്കുന്നതു കുറ്റകരമാണ്. നിയമം ഇങ്ങനെ പറയുന്നു: "നിന്റെ മരുമകളുടെ നഗ്നത നീ അനാവൃതമാക്കരുത്. കാരണം, അവള്‍ നിന്റെ പുത്രന്റെ ഭാര്യയാണ്. അവളുടെ നഗ്നത നീ അനാവൃതമാക്കരുത്"(ലേവ്യര്‍: 18; 15). എന്നാല്‍, മുഹമ്മദു തന്റെ വളര്‍ത്തുപുത്രന്റെ ഭാര്യയില്‍ അഭിലാഷം തോന്നിയപ്പോള്‍, അവനെക്കൊണ്ടു വിവാഹമോചനം ചെയ്യിപ്പിക്കുകയും അതിനുശേഷം അവളെ സ്വന്തമാക്കുകയും ചെയ്തു. ഇത്ര നീചനായ വ്യക്തിയെ പ്രവാചകനാക്കാന്‍ ദൈവമായ യാഹ്‌വെ തയ്യാറാവുകയില്ല! എന്തെന്നാല്‍, സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ പരിശുദ്ധനാണ്‌!

ഏഴാം പ്രമാണം!

"മോഷ്ടിക്കരുത്"(പുറ: 20; 15). മോഷ്ടിക്കരുതെന്നാണ് മോശയിലൂടെ ലഭിച്ചിരിക്കുന്ന നിയമമെങ്കില്‍, മോഷ്ടാവിനെ പിശാചിനോടാണ് യേഹ്ശുവാ ഉപമിച്ചിരിക്കുന്നത്. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: ആട്ടിന്‍തൊഴുത്തിലേക്കു വാതിലിലൂടെയല്ലാതെ മറ്റുവഴിക്കു കടക്കുന്നവന്‍ കള്ളനും കവര്‍ച്ചക്കാരനുമാണ്. എന്നാല്‍, വാതിലിലൂടെ പ്രവേശിക്കുന്നവന്‍ ആടുകളുടെ ഇടയനാണ്"(യോഹ: 10; 1, 2). ഇസ്ലാമികത വളര്‍ത്തുന്നതിനുവേണ്ടി മുഹമ്മദു ചെയ്ത വളഞ്ഞവഴികള്‍ കുപ്രസിദ്ധമാണ്. കള്ളം പറയുന്നതുപോലും വെറുക്കപ്പെടേണ്ടതാണെന്നു ബൈബിള്‍ പറയുന്നു. ഈ വെളിപ്പെടുത്തല്‍ നോക്കുക: "കള്ളം പറയുന്ന അധരങ്ങള്‍ യാഹ്‌വെയ്ക്കു വെറുപ്പാണ്"(സുഭാ: 12; 22). എന്നാല്‍, ഇസ്ലാംമതം സ്ഥാപിക്കപ്പെട്ടതുതന്നെ നുണയില്‍നിന്നാണ്! ദൈവപുത്രനായ യേഹ്ശുവായെ സംബന്ധിച്ചുള്ള വ്യാജമാണ് ഇവയില്‍ ഏറ്റവും ഗൗരവമുള്ളത്. യേഹ്ശുവായുടെ ദൈവപുത്രസ്ഥാനത്തെ നിഷേധിക്കുവാനുള്ള മുഹമ്മദിന്റെ വ്യഗ്രത ഖുറാനിലെ ഓരോ അദ്ധ്യായങ്ങളിലും കാണുന്നുണ്ട്. അതുപോലെതന്നെ, യേഹ്ശുവായിലൂടെയുള്ള ഏകരക്ഷയെ തടയുവാന്‍, അവിടുത്തെ കുരിശുമരണത്തെപ്പോലും ഇയാള്‍ നിഷേധിച്ചു. ഖുറാന്റെ പ്രചാരണത്തിനായി മുഹമ്മദു പറഞ്ഞ വാക്കുകള്‍ എല്ലാം തന്നെ കള്ളമായിരുന്നുവെന്നു മാത്രമല്ല, തന്റെ കള്ളങ്ങളെ സാധൂകരിക്കുന്നതിനായി വ്യാജരേഖകള്‍ നിര്‍മ്മിക്കുകയും ചെയ്തു.

അബ്രാഹം ബലിയര്‍പ്പിക്കാന്‍ കൊണ്ടുപോയത് ഇസ്മായേലിനെയാണ് എന്ന നുണയില്‍ വഞ്ചിക്കപ്പെട്ടവരാണ് ഇന്ന് 'ഹജ്ജ്' എന്ന ആഭാസവുമായി മക്കയിലെത്തുന്നത്!

വ്യാജം പറഞ്ഞ് ഒരുവനില്‍നിന്ന്‍ എന്തെങ്കിലും നേടിയെടുക്കുന്നതും മോഷണത്തിന്റെ പരിധിയില്‍ വരുന്നതാണെന്നു പലരും തിരിച്ചറിഞ്ഞിട്ടില്ല. ഇസ്ലാമിക മതപ്രചരണം എല്ലായ്പ്പോഴും വ്യാജത്തിലൂടെ മാത്രമായിരുന്നു. ആത്മീയതയെ അപഹരിക്കുന്നതിനേക്കാള്‍ വലിയ മോഷണം മറ്റൊന്നുമില്ല. തങ്ങള്‍ ഉയര്‍ത്തുന്ന ആശയം മറ്റുള്ളവരില്‍ പ്രചരിപ്പിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍, അത് സത്യസന്ധമായിരിക്കണം. നിങ്ങള്‍ക്കു നിങ്ങളുടെ മതം ഞങ്ങള്‍ക്കു ഞങ്ങളുടെ മതം; മതത്തില്‍ നിര്‍ബന്ധമില്ല! ഇതാണ് ഇസ്ലാമിന്റെ അടവുനയം! ഒരു രാജ്യത്തോ ഒരു സമൂഹത്തിലോ കയറിക്കൂടാന്‍ ഈ നയം പ്രഖ്യാപിക്കുകയും, കടന്നുകൂടി സ്വാധീനം ഉറപ്പിച്ചതിനുശേഷം യഥാര്‍ത്ഥ നയം പുറത്തെടുക്കുകയും ചെയ്യുന്ന രീതിയാണ് ഇസ്ലാം അനുവര്‍ത്തിക്കുന്നത്. ഖുറാനില്‍ത്തന്നെ ഇതു രേഖപ്പെടുത്തി വച്ചിട്ടുമുണ്ട്. ഇത്തരത്തില്‍ കാപട്യത്തോടെ മതം പ്രചരിപ്പിക്കുന്നതും മോഷണംതന്നെയാണ്! ഈ ശൈലിയില്‍നിന്ന് ഇന്നുവരെ ഇസ്ലാം മാറിയിട്ടില്ല. യൂറോപ്പിലേക്കുള്ള കുടിയേറ്റം ഇതിന്റെ ഉദാഹരണമാണ്! മോഷ്ടിക്കരുതെന്നു പറയുകയും, മോഷണം കുലത്തൊഴിലാക്കുകയും ചെയ്തിട്ടുള്ളവരാണ് ഇസ്ലാം! അതുകൊണ്ടുതന്നെ, ഇവര്‍ കച്ചവടത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നു!

ജിഹാദ് നടപ്പാക്കുന്നതിനുവേണ്ടി ഇസ്ലാം നടത്തുന്ന മോഷണങ്ങള്‍ ഈ നാളുകളില്‍ പലയിടത്തും പിടിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ഒരു സ്വര്‍ണ്ണവ്യാപാര സ്ഥാപനത്തില്‍ നടത്തിയ മോഷണത്തില്‍ അബ്ദുള്‍ നാസര്‍ മദനിയുടെ കൂട്ടാളികളാണ്‌ പിടിക്കപ്പെട്ടത്! അന്യന്റെ അദ്ധ്വാനഫലം ആസ്വദിക്കുകയെന്നത് ഇസ്ലാമിന്റെ സ്ഥാപിത ലക്ഷ്യങ്ങളില്‍ ഒന്നാണ്! ഇസ്ലാമിന് മറ്റൊരു ഇസ്ലാമിന്റെ പക്കല്‍നിന്നു മോഷ്ടിക്കാന്‍ പാടില്ലെന്ന നിയമം മാത്രമേയുള്ളൂ! മോഷ്ടിക്കുന്ന വസ്തുക്കളുടെ അഞ്ചിലൊന്ന് അല്ലാഹുവിനും അവന്റെ ദൂതനും കൊടുക്കണമെന്നതാണ് ഇസ്ലാമിക നിയമം. ഇതാണു നിയമം: "നിങ്ങള്‍ (യുദ്ധത്തില്‍) നേടിയെടുത്ത ഏതൊരു വസ്തുവില്‍ നിന്നും അതിന്റെ അഞ്ചിലൊന്ന്‌ അല്ലാഹുവിനും റസൂലിനും ( റസൂലിന്റെ ) അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും പാവപ്പെട്ടവര്‍ക്കും വഴിപോക്കന്‍മാര്‍ക്കും ഉള്ളതാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുവിന്‍"(സുറ: 8; 41). മറ്റൊരു ആയത്തില്‍ ഇങ്ങനെ വായിക്കുന്നു: "(നബിയേ,) നിന്നോടവര്‍ യുദ്ധത്തില്‍ നേടിയ സ്വത്തുക്കളെപ്പറ്റി ചോദിക്കുന്നു. പറയുക: യുദ്ധത്തില്‍ നേടിയ സ്വത്തുക്കള്‍ അല്ലാഹുവിനും അവന്റെ റസൂലിനുമുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും നിങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവെയും റസൂലിനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക"(സുറ: 8; 1). തനിക്കുവേണ്ടി മോഷ്ടിക്കാന്‍ അല്ലാഹു അഭിഷേകം ചെയ്ത് അയച്ചിരിക്കുന്ന സമൂഹമാണ് ഇസ്ലാമെന്ന് ഈ ആയത്തിലൂടെ വ്യക്തമാകുന്നു! ജനത്തെ കൊള്ളയടിക്കാന്‍ തക്കവണ്ണം ദരിദ്രനും ദുഷ്ടനുമാണ് അല്ലാഹുവെന്ന് അവന്റെ ദൂതന്‍തന്നെ തെളിയിച്ചിരിക്കുന്നു!

മയക്കുമരുന്ന് കള്ളക്കടത്ത്, കൊള്ള, കൊല തുടങ്ങിയ കേസുകളില്‍ പ്രതികളായി ലോകമെമ്പാടുമുള്ള ജയിലുകളില്‍ കഴിയുന്നവരില്‍ എണ്‍പതു ശതമാനത്തിലേറെയും ഇസ്ലാംമത വിശ്വാസികളാണെന്നു തിരിച്ചറിയണം. അലാഹുവും മുഹമ്മദും കാത്തിരിക്കുന്നത് തങ്ങളുടെ അനുയായികള്‍ കൊള്ളയടിച്ചു കൊണ്ടുവരുന്ന കൊള്ളമുതലിനായിട്ടാണ്! ആയതിനാല്‍ത്തന്നെ, ഈ സമൂഹം കുറ്റകൃത്യങ്ങളില്‍നിന്നു വിരമിക്കാനുള്ള സാധ്യതയുമില്ല! സകലത്തെയും സൃഷ്ടിച്ചുവെന്ന് അവകാശപ്പെടുന്ന അല്ലാഹു, തന്റെ സൃഷ്ടികള്‍ മോഷ്ടിച്ചു കൊണ്ടുവരുന്ന മുതലില്‍ പ്രതീക്ഷയര്‍പ്പിച്ചു കാത്തിരിക്കുന്ന അവസ്ഥ പരിതാപകരംതന്നെ!

എട്ടാം പ്രമാണം!

"അയല്‍ക്കാരനെതിരായി വ്യാജസാക്ഷ്യം നല്‍കരുത്"(പുറ: 20; 16). ഇത് മോശയിലൂടെ യാഹ്‌വെ നല്‍കിയിരിക്കുന്ന അലംഘനീയമായ നിയമമാണ്! മോഷണംപോലെതന്നെ, ചില അവസരങ്ങളില്‍ മോഷണത്തെക്കാള്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കിയേക്കാവുന്ന പാപമാണ് വ്യാജസാക്ഷ്യം! കള്ളസാക്ഷ്യങ്ങള്‍മൂലം അനേകം നിരപരാധികളുടെ രക്തം ഈ മണ്ണില്‍ വീണിട്ടുണ്ട്. അനേകരുടെ കുടുംബജീവിതങ്ങള്‍ തകര്‍ന്നിട്ടുമുണ്ട്. വ്യാജസാക്ഷ്യങ്ങള്‍മൂലം സമൂഹത്തില്‍ അപമാനിതരായ അനേകരുണ്ട്. ഈ പാപത്തിന്റെ ഗൗരവം അതിന്റെ പൂര്‍ണ്ണതയില്‍ ഗ്രഹിക്കാത്തവരാണ് ഏറെയും! ഗുരുതരമായ ഈ പാപത്തിനെതിരേ അതിശക്തമായ നിയമമാണ് മോശയിലൂടെ നല്കപ്പെട്ടിരിക്കുന്നത്! മാത്രവുമല്ല, ഒരു സാക്ഷിയുടെ മൊഴി മാത്രം സ്വീകരിച്ചുകൊണ്ട് വിധി പ്രസ്താവിക്കരുതെന്ന കല്പന ന്യായാധിപന്മാര്‍ക്കും നല്‍കപ്പെട്ടിട്ടുണ്ട്! മോശയുടെ നിയമം ശ്രദ്ധിക്കുക: "തെറ്റിന്റെയോ കുറ്റത്തിന്റെയോ സത്യാവസ്ഥ തീരുമാനിക്കാന്‍ ഒരു സാക്ഷി പോരാ; രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴി വേണം. ആരെങ്കിലും വ്യാജമായി ഒരുവനെതിരേ കുറ്റമാരോപിക്കുകയാണെങ്കില്‍ ഇരുവരും യാഹ്‌വെയുടെ സന്നിധിയില്‍ അന്നത്തെ പുരോഹിതന്‍മാരുടെയും ന്യായാധിപന്മാരുടെയും അടുത്തു ചെല്ലണം. ന്യായാധിപന്മാര്‍ സൂക്ഷമമായ അന്വേഷണം നടത്തണം. സാക്ഷി കള്ളസാക്ഷിയാണെന്നും അവന്‍ തന്റെ സഹോദരനെ തിരായി വ്യാജാരോപണം നടത്തിയെന്നും തെളിഞ്ഞാല്‍, അവന്‍ തന്റെ സഹോദരനോടു ചെയ്യാന്‍ ഉദ്‌ദേശിച്ചത് നീ അവനോടു ചെയ്യണം. അങ്ങനെ ആ തിന്മ നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയണം. മറ്റുള്ളവര്‍ ഇതുകേട്ടു ഭയപ്പെട്ട് ഇത്തരം തിന്മ നിങ്ങളുടെ ഇടയില്‍ മേലില്‍ പ്രവര്‍ത്തിക്കാതിരിക്കട്ടെ"(നിയമം: 19; 15-20). ഇത്രമാത്രം ഗൗരവമുള്ളതാണ് ഈ പാപം!

എന്നാല്‍, ഇസ്ലാമിനു മുഹമ്മദ്‌ നല്‍കിയിരിക്കുന്ന നിയമം തികച്ചും വ്യത്യസ്തമാണ്. ഇസ്ലാംമതത്തില്‍പ്പെട്ട ആരെങ്കിലും കുറ്റം ചെയ്‌താല്‍, അതു മറച്ചുവയ്ക്കേണ്ടത് മറ്റൊരു ഇസ്ലാമിന്റെ ചുമതലയാണ്. ഇതിന്റെ കാരണവും മുഹമ്മദു പറയുന്നുണ്ട്. ഈ ഹദീസ് നോക്കുക: "ഇബ്നു ഉമര്‍ (റ) നിവേദനം: നബി(സ) അരുളി: ഒരു മുസ്ളിം മറ്റൊരു മുസ്ളിമിന്റെ സഹോദരനാണ്. ഒരു മുസ്ളിമിന്റെ പോരായ്മകള്‍ വല്ലവനും മറച്ചു വെക്കുന്ന പക്ഷം പുനരുത്ഥാന ദിവസം അവന്റെ പോരായ്മകള്‍ അല്ലാഹുവും മറച്ചുവെക്കും" (ബുഖാരി. 3. 43. 622). അതായത്, കള്ളത്തരങ്ങള്‍ മൂടിവയ്ക്കുന്നവന്റെ കള്ളത്തരങ്ങള്‍ അല്ലാഹു മൂടിവയ്ക്കും. കള്ളനു കഞ്ഞിവയ്ക്കുന്ന അല്ലാഹുവിനെയാണ് മുഹമ്മദ്‌ പരിചയപ്പെടുത്തിയത്! മറ്റൊരു ഹദീസില്‍ ഇയാളുടെ ഉപദേശങ്ങള്‍ ഇങ്ങനെ വായിക്കുന്നു: "അനസ്(റ) നിവേദനം: നബി(സ) അരുളി: നിന്റെ സഹോദരന്‍ അക്രമിയാണെങ്കിലും അക്രമിക്കപ്പെട്ടവനാണെങ്കിലും നീ അവനെ സഹായിക്കുക" (ബുഖാരി. 3. 43. 623). ഈ വിചിത്ര നിയമം തുടരുന്നത് ഇപ്രകാരമാണ്: "അനസ്(റ) നിവേദനം: നബി(സ) അരുളി: നിന്റെ സഹോദരന്‍ അക്രമിയാണെങ്കിലും അക്രമിക്കപ്പെടുന്നവനാണെങ്കിലും നീ അവനെ സഹായിച്ചുകൊള്ളുക. അനുചരന്മാര്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ! അക്രമിക്കപ്പെടുന്നവനെ (മര്‍ദ്ദിതനെ) സഹായിക്കുന്നത് മനസ്സിലാക്കുവാന്‍ കഴിയും. എന്നാല്‍ അക്രമിയെ ഞങ്ങള്‍ എങ്ങിനെ സഹായിക്കും? നബി(സ) അരുളി: അക്രമിയുടെ രണ്ടു കൈയ്യും പിടിക്കുക"(ബുഖാരി. 3. 43. 624). ഈ നിയമങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ടാണ്, ഇസ്ലാമിക തീവ്രവാദികളെ എല്ലാ ഇസ്ലാമും രഹസ്യമായി പിന്തുണച്ചുകൊണ്ടിരിക്കുന്നത്! ഒരു ഇസ്ലാമിനുവേണ്ടിയാണെങ്കില്‍, കള്ളസാക്ഷ്യം പറയുകയോ മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നതില്‍ തെറ്റില്ല. ഇത്തരക്കാര്‍ക്കുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറായി അല്ലാഹു കാത്തിരിപ്പുണ്ട്!

ഒന്‍പതാം പ്രമാണം!

"നിന്റെ അയല്‍ക്കാരന്റെ ഭാര്യയെ നീമോഹിക്കരുത്"(നിയമം: 5; 20). ഇതാണു മോശയിലൂടെ യാഹ്‌വെ നല്‍കിയിരിക്കുന്ന കല്പന. ഇസ്രായേലില്‍ ഒരുവനുപോലും ഈ നിയമത്തില്‍ അവിടുന്ന് ഒഴിവു നല്‍കിയിട്ടില്ല. മറ്റു നിയമങ്ങളെല്ലാം ഓരോ ഇസ്രായേല്‍ക്കാരനും ബാധകമാണെന്നിരിക്കെ, ഒഴിവിനെ സംബന്ധിച്ചുള്ള പ്രത്യേക പരാമര്‍ശം എന്തിനാണെന്നു വായനക്കാര്‍ ചിന്തിച്ചേക്കാം. നിയമം നല്‍കപ്പെട്ടത്‌ മോശയിലൂടെയാണെന്നു നമുക്കറിയാം. എന്നാല്‍, മോശയ്ക്കുപോലും ഈ നിയമങ്ങളില്‍ പ്രത്യേകമായ ഇളവുകളൊന്നുമില്ല. കൂടുതല്‍ നല്കപ്പെട്ടവനില്‍നിന്നു കൂടുതല്‍ ആവശ്യപ്പെടുന്ന ദൈവത്തെയാണു ബൈബിളില്‍ നാം പരിചയപ്പെടുന്നത്! ഒരേയൊരു കല്പന മാത്രം ലംഘിച്ച മോശയെ കാനാന്‍ദേശത്തു പ്രവേശിക്കാന്‍ അവിടുന്ന് അനുവദിച്ചില്ല. ബൈബിളില്‍ ഇങ്ങനെ വായിക്കുന്നു: "സിന്‍മരുഭൂമിയില്‍ കാദെഷിലെ മെരീബാ ജലാശയത്തിനടുത്തുവച്ചു ജനം കലഹമുണ്ടാക്കിയപ്പോള്‍ അവരുടെ മുമ്പില്‍ എന്റെ പരിശുദ്ധിക്കു സാക്ഷ്യം നല്‍കാതെ നീ എന്റെ കല്പന ലംഘിച്ചു"(സംഖ്യ: 27; 14). ഇതായിരുന്നു മോശയില്‍ യാഹ്‌വെ കണ്ട കുറ്റം! ഈ ഒരു കുറ്റത്തിന്റെ പേരില്‍ മോശയ്ക്കു നിഷേധിക്കപ്പെട്ടത് കാനാന്‍ദേശത്തേക്കുള്ള പ്രവേശനമാണ്! എന്നാല്‍, മുഹമ്മദിന്റെ അല്ലാഹു തികച്ചും വ്യത്യസ്തനായിരുന്നു. മുഹമ്മദിനുവേണ്ടി എന്തെല്ലാം ഇളവുകള്‍ വേണമെങ്കിലും പ്രഖ്യാപിക്കാന്‍ അല്ലാഹു എപ്പോഴും ഒരുക്കമാണ്!

അയല്‍ക്കാരന്റെ ഭാര്യയെ മോഹിക്കരുതെന്ന പ്രമാണം യാഹ്‌വെ അവിടുത്തെ ജനത്തിനു നല്‍കിയപ്പോള്‍, അല്ലാഹു മുഹമ്മദിനു നല്‍കിയ ഔദാര്യം എന്താണെന്നു നോക്കുക: "നബിയേ, നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിന്റെ ഭാര്യമാരെ നിനക്ക്‌ നാം അനുവദിച്ചു തന്നിരിക്കുന്നു. അല്ലാഹു നിനക്ക്‌ ( യുദ്ധത്തില്‍ ) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്റെ വലതുകൈ ഉടമപ്പെടുത്തിയ ( അടിമ ) സ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്റെ പിതൃവ്യന്റെ പുത്രിമാര്‍, നിന്റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്റെ അമ്മാവന്റെ പുത്രിമാര്‍, നിന്റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും (വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു). സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക്‌ ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും (അനുവദിച്ചിരിക്കുന്നു). ഇത്‌ സത്യവിശ്വാസികളെ കൂടാതെ നിനക്ക്‌ മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത്‌ നമുക്കറിയാം. നിനക്ക്‌ യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു"(സുറ: 33; 50).

അല്‍ കുത്ത്ര്‍ബി എന്ന ഇസ്ലാം പണ്ഡിതന്‍ ഈ ആയത്തുകളെ വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്; അധികാരം , ധനം, സ്ത്രീ, എന്നീ മൂന്നു വിഷയങ്ങളില്‍ 'നബിയ്ക്ക്' പതിനാറു പദവികള്‍ (ഒഴിവുകള്‍) അല്ലാഹു അനുവദിച്ചിരുന്നു. അതില്‍ പത്താമത്തെ പദവി വളരെ വിചിത്രമാണ്. 'നബി' ആരെയെങ്കിലും (സ്ത്രീകളെ) കണ്ടുമോഹിച്ചാല്‍, അവളുടെ ഭര്‍ത്താവ് വിവാഹമോചനം ചെയ്ത് മുഹമ്മദിനു വിട്ടുകൊടുക്കണം! അതിനൊരു ഉദാഹരണമുണ്ട്; തന്റെ വളര്‍ത്തുമകനായ സൈയ്ദിന്റെ ഭാര്യയെ വിവാഹം കഴിക്കാന്‍ മോഹിച്ച്, സൈയ്ദിനെക്കൊണ്ട് വിവാഹമോചനം നടത്തിച്ചു. "അങ്ങനെ സൈദ്‌ അവളില്‍നിന്ന്‌ ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക്‌ ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്മാര്‍ അവരുടെ ഭാര്യമാരില്‍നിന്ന്‌ ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട്‌ അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക്‌ യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്‌. അല്ലാഹുവിന്റെ കല്പന പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു"(സുറാ: 33; 37). മുഹമ്മദിനു മാത്രമായി അനേകം ഇളവുകള്‍ പ്രഖ്യാപിച്ച അല്ലാഹുവിനെയാണ് പരമ കാരുണ്യവാനെന്ന് ഇസ്ലാം വാഴ്ത്തുന്നത്! എന്നാല്‍, ബൈബിളിലെ ദൈവത്തിനു മുഖംനോട്ടമില്ല. അവിടുത്തെ ഹൃദയത്തിന് ഏറ്റവും ഇണങ്ങിയവനെന്ന് അവിടുന്നുതന്നെ വെളിപ്പെടുത്തിയത് ദാവീദിനെക്കുറിച്ചായിരുന്നു. ഊറിയായുടെ ഭാര്യയെ മോഹിച്ചതിന്റെ പേരില്‍ ദാവീദിന്റെ ഭവനത്തിനുമേല്‍ കടന്നുവന്ന ദുരന്തം നിസ്സാരമായിരുന്നില്ല.

അയലക്കാരന്റെ ഭാര്യയെ മോഹിക്കുന്നതിനെ വിലക്കിയിട്ടുള്ള സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുമായി മുഹമ്മദിന്റെ ദൈവമായ അല്ലാഹുവിനുള്ള അന്തരമാണ് നാമിവിടെ കണ്ടത്!

പത്താം പ്രമാണം!

"അയല്‍ക്കാരന്റെ ഭവനത്തെയോ വയലിനെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ അവന്റെ മറ്റെന്തെങ്കിലുമോ നീ ആഗ്രഹിക്കരുത്"(നിയമം: 5; 21). അയല്‍ക്കാരന് അവകാശപ്പെട്ടതൊന്നും മോഹിക്കരുതെന്ന കല്പനയാണ് മോശയിലൂടെ നമുക്ക് നല്കപ്പെട്ടിരിക്കുന്നത്! എന്നാല്‍, ഇക്കാര്യത്തിലും മുഹമ്മദിന്റെ നിയമം വിചിത്രമാണ്. ഇവന്റെ ഉപദേശം ശ്രദ്ധിക്കുക: "ഉഖ്ബ(റ) നിവേദനം: ഞങ്ങള്‍ നബി(സ)യോട് പറഞ്ഞു: താങ്കള്‍ ഞങ്ങളെ ചിലപ്പോള്‍ ഏതെങ്കിലുമൊരു ജനതയുടെയടുക്കലേക്കയയ്ക്കും. അവരുടെ അടുക്കല്‍ ഞങ്ങള്‍ ചെന്നിറങ്ങുമ്പോള്‍ അവര്‍ ഞങ്ങളെ സല്‍ക്കരിക്കുകയില്ല. ഇതെക്കുറിച്ച് താങ്കള്‍ എന്തുപറയുന്നു? അപ്പോള്‍ നബി(സ) ഞങ്ങളോട് പറഞ്ഞു. നിങ്ങളൊരു ജനതയുടെയടുക്കല്‍ ചെന്നിട്ട് നിങ്ങളോടവര്‍ അതിഥി മര്യാദ കാണിച്ചാല്‍ സ്വീകരിച്ചുകൊള്ളുക. എന്നാല്‍ അവരത് ചെയ്തില്ലെങ്കിലോ അതിഥികള്‍ക്കുള്ള അവകാശം നിങ്ങള്‍ പിടിച്ചെടുത്തു കൊള്ളുക(ബുഖാരി. 3. 43. 641). അന്യന്റെ വസ്തുക്കള്‍ പിടിച്ചുപറിക്കാനുള്ള ഉപദേശമാണ് മുഹമ്മദ്‌ തന്റെ അനുയായികള്‍ക്കു നല്‍കിയിരിക്കുന്നത്. ഇന്നും ഈ നിയമം ഇസ്ലാം നെഞ്ചോടു ചേര്‍ത്തിരിക്കുന്നു. അഭയാര്‍ത്ഥികളായി കടന്നുകൂടിയ ഇസ്ലാം ഇന്നു യൂറോപ്പില്‍ ചെയ്തുകൂട്ടുന്നതും ഇതുതന്നെയാണ്! എല്ലാ സൗകര്യങ്ങളും നല്‍കിയിട്ടും അതിലൊന്നും മതിവരാതെ, യൂറോപ്പിനെ കൊള്ളയടിക്കുന്ന ശൈലിയാണ് ഇസ്ലാം അനുവര്‍ത്തിക്കുന്നത്! മുഹമ്മദും അല്ലാഹുവും ചേര്‍ന്നു വാര്‍ത്തെടുത്ത അധാര്‍മ്മിക ജനതയായി ഇസ്ലാം ഇന്നു നിലകൊള്ളുന്നു!

എന്നാല്‍, വഴിയില്‍ എന്തെങ്കിലും വീണുകിട്ടിയാല്‍ എടുക്കരുതെന്നാണ് മുഹമ്മദ്‌ ഉപദേശിച്ചിരിക്കുന്നത്. ഇതിന്റെ കാരണം രസകരമാണ്! എന്തെന്നാല്‍, അവയില്‍ ആരെങ്കിലും കൂടോത്രം ചെയ്തിട്ടുണ്ടാകാമെന്നു മുഹമ്മദു ഭയപ്പെടുന്നു! യിസ്രായേലിനു ദൈവം നല്‍കുന്ന വാഗ്ദാനമിതാണ്: "യാക്കോബിന് ആഭിചാരം ഏല്‍ക്കുകയില്ല; യിസ്രായേലിനെതിരേ ക്ഷുദ്രവിദ്യ ഫലിക്കുകയുമില്ല"(സംഖ്യ: 23; 23).

ഇനി ചിന്തിക്കുക: മുഹമ്മദു പരിചയപ്പെടുത്തിയ അല്ലാഹുവിന് യിസ്രായേലിന്റെ ദൈവമായ യാഹ്‌വെയുമായി എന്തെങ്കിലും സാദൃശ്യമുണ്ടോ? മോശ മുതല്‍ സ്നാപകയോഹന്നാന്‍ വരെയുള്ള അത്യുന്നത ദൈവത്തിന്റെ പ്രവാചകന്മാരുടെ എന്തെങ്കിലും സ്വഭാവസവിശേഷതകള്‍ മുഹമ്മദില്‍ ദര്‍ശിക്കാന്‍ കഴിയുമോ? ദൈവപുത്രനായ യേഹ്ശുവായെക്കാള്‍ ഉന്നതനാണെന്നു സ്വയം പ്രഖ്യാപിച്ചിറങ്ങിയ മുഹമ്മദിനെ ഇനി വായനക്കാര്‍ വിലയിരുത്തുക!

NB: വായനക്കാരില്‍നിന്നും കേള്‍വിക്കാരില്‍നിന്നും മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഉപകാരപ്രദമെന്നു തോന്നുന്നുവെങ്കില്‍ YouTube ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-         YouTube

    12316 views

LOG IN

Lost your password?

SIGN UP

LOST PASSWORD