സ്വയം വെളിപ്പെടുത്തുവാന്‍ മടിയില്ലാത്തവനും ഒന്നിനോടും സമനല്ലാത്തവനും കാരുണ്യവാനുമായ ഒരു ദൈവത്തെയാണ് യഹൂദരും ക്രൈസ്തവരും വിശ്വസിക്കുന്നത്. താന്‍ ആരാണെന്നു വ്യക്തമാക്കുവാനും തന്റെ ശക്തി പ്രകടമാക്കുവാനും ഈ ദൈവം തയ്യാറാകുന്നു. അവനില്‍ വിശ്വസിക്കുന്ന ഒരുവന്‍പോലും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് ഏകജാതനായ യേഹ്ശുവായെ നല്‍കാന്‍ തക്കവിധം നമ്മെ സ്നേഹിക്കുന്ന സ്നേഹനിധിയായ ദൈവം (യോഹ:3;16). ഈ സത്യദൈവം അവിടുത്തെ നാമം നമ്മോടു വെളിപ്പെടുത്തി. ഈജിപ്തിലെ അടിമത്വത്തില്‍നിന്ന് ഇസ്രായേല്‍ജനത്തെ രക്ഷിക്കാന്‍ മോശയെ ചുമതലപ്പെടുത്തിക്കൊണ്ട് തന്നെത്തന്നെ അവിടുന്നു വെളിപ്പെടുത്തി. യാഹ്‌വെ പറഞ്ഞു: "ഞാന്‍ നിന്റെ പിതാക്കന്മാരുടെ ദൈവമാണ്; അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം"(പുറ: 3; 6).
അബ്രാഹത്തിന്റെ സന്തതികളില്‍ ഒരുവനായ ഇസ്മായേലിന്റെ ദൈവമെന്ന് യാഹ്‌വെ എന്തുകൊണ്ട് പറഞ്ഞില്ല? അവനെയും അനുഗ്രഹിക്കുമെന്ന് യാഹ്‌വെ പറഞ്ഞിട്ടുണ്ടായിരുന്നല്ലോ? പിന്നെ എന്തുകൊണ്ടാണ് ഇസ്മായേലിനെ ഒഴിവാക്കിയത്? ഇതെല്ലാം സ്വാഭാവിക ചോദ്യങ്ങള്‍ തന്നെയാണ്. ഇതിന് ഒരുത്തരമെയുള്ളു; ദൈവം ആരെയും തള്ളിക്കളയുകയില്ല; എന്നാല്‍, ദൈവത്തെ തള്ളിക്കളയാന്‍ മനുഷ്യര്‍ക്കു സാധിക്കും! അബ്രാഹവും ഇസഹാക്കും യാക്കോബും സത്യദൈവത്തെ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്തതുകൊണ്ട് സത്യദൈവം അവരുടെ ദൈവമായി. ഒരുവന്‍ വിവാഹം കഴിക്കുന്ന സ്ത്രീയായിരിക്കും അവന്റെ ഭാര്യ! അതുപോലെതന്നെ അസത്യദൈവത്തെ ആരാധിക്കുന്നവരുടെ ദൈവം അവനായിരിക്കും. ഇസ്മായേല്‍ സത്യദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍നിന്ന് വിട്ടുപോയി എന്നുതന്നെയാണ് ഇതില്‍നിന്നു മനസ്സിലാക്കുന്നത്. ഈ വിഷയം തത്ക്കാലം ഇവിടെ നിര്‍ത്തിയിട്ട് ക്രമമായ പഠനത്തിനു ശ്രമിക്കുന്നതാണ് ഉചിതം.
അങ്ങയുടെ പേരെന്തെന്നു ജനം ചോദിച്ചാല്‍ താന്‍ എന്തുപറയണമെന്ന് മോശ ദൈവത്തോടു ചോദിച്ചു. അപ്പോള്‍ ദൈവമായ യാഹ്‌വെ ഇങ്ങനെ പറഞ്ഞു: "ഞാന്‍ ഞാന്‍ തന്നെ. ഇസ്രായേല്‍ മക്കളോടു നീ പറയുക: യാഹ്‌വെ (ഞാനാകുന്നവന്‍) എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു. അവിടുന്നു വീണ്ടും അരുളിച്ചെയ്തു: ഇസ്രായേല്‍ മക്കളോടു നീ പറയുക: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യാഹ്‌വെ, അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, എന്നെ നിങ്ങളുടെയടുത്തേക്ക് അയച്ചിരിക്കുന്നു. ഇതാണ് എന്നേക്കും എന്റെ നാമധേയം. അങ്ങനെ സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്താല്‍ ഞാന്‍ അനുസ്മരിക്കപ്പെടണം"(പുറ: 3; 14, 15). ഏതെങ്കിലും ഒരുവനു സ്വപനത്തില്‍ തോന്നിയതല്ല; മറിച്ച്, ഹോറെബുമലയില്‍ അഗ്നിയുടെ മധ്യത്തില്‍ ഇറങ്ങിവന്ന് മോശയോടു യാഹ്‌വെ മുഖാമുഖം സംസാരിച്ച വാക്കുകളാണിത്. എന്നേക്കുമുള്ള നാമമെന്നു ദൈവം പറഞ്ഞ ഈ നാമം ഖുര്‍ആനില്‍ ഒരിടത്തെങ്കിലും അല്ലാഹുവിനെ വിശേഷിപ്പിച്ചിട്ടില്ല. കാരണം, മോശയോടു സംസാരിച്ച ദൈവമല്ല ഖുര്‍ആനിലെ അല്ലാഹു!
എ.ഡി.560 വരെമാത്രം അറിയപ്പെടാന്‍ വേണ്ടിയല്ല യാഹ്‌വെ ഇതു പറഞ്ഞത്. എല്ലാ തലമുറയും അങ്ങനെതന്നെ വേണമെന്നാണ് അവിടുത്തെ കല്പന! ഇനിയൊരു കാര്യംകൂടി അറിഞ്ഞിരിക്കുക; 'യാഹ്‌വെ' എന്ന വാക്കിന്റെ അര്‍ത്ഥം 'ഞാന്‍ ഞാനാകുന്നവന്‍' എന്നാണ്! സര്‍വ്വശക്തനായ ദൈവത്തിന്റെ നാമം ഉച്ഛരിക്കുവാന്‍ അല്ലാഹുവിനും മുഹമ്മദിനു ധൈര്യമില്ലായിരുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ദൈവം അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന 'ഐഡന്റിറ്റി' ഇതായതിനു കാരണമുണ്ട്. ദൈവമെന്നു പറഞ്ഞ് വ്യാജന്മാര്‍ വരുമ്പോള്‍ തിരിച്ചറിയാനുള്ള 'കാര്‍ഡ്' ആണിത്. അബ്രാഹവും ഇസഹാക്കും യാക്കോബും ആരാധിച്ച ദൈവത്തെയല്ലാതെ മറ്റൊരു ദൈവത്തെയും ദൈവമായി അംഗീകരിക്കരുത് എന്നുള്ള താക്കീതാണ് തന്നെക്കുറിച്ചുള്ള ഈ വെളിപ്പെടുത്തല്‍!
ആകാശവും ഭൂമിയും സൃഷ്ടിച്ചവനല്ലാതെ ദൈവമെന്നു വിളിക്കപ്പെടുന്ന അനവധി വ്യാജദേവന്മാര്‍ അന്നും ഇന്നും ഇവിടെയുണ്ട്. അത്തരം ദേവന്മാര്‍ക്കു പിന്നാലെ നടക്കുന്നവര്‍ക്ക് യഹോവ ദൈവമല്ല. കഥകളിലെ കഥാപാത്രങ്ങളും ഭൂമിയിലെ അജ്ഞാതശക്തികളും ദൈവത്തിന്റെ ഗണത്തില്‍ എണ്ണപ്പെട്ടിട്ടുണ്ടെങ്കിലും അവരെ ആരാധിക്കുന്നവരെ സത്യദൈവം അംഗീകരിക്കുന്നില്ല. അതുകൊണ്ടാണ് പ്രമാണങ്ങള്‍ നല്‍കിയപ്പോള്‍ ആദ്യത്തെ കല്പനയായി ഇതുതന്നെ എഴുതിതന്നത്. "അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ യാഹ്‌വെ. ഞാനല്ലാതെ വേറെ ദേവന്മാര്‍ നിനക്കുണ്ടാകരുത്"(പുറ: 20; 2, 3). മറ്റുള്ളവര്‍ ദൈവമെന്നും ദേവനെന്നും വിളിക്കുന്നര്‍ ആരും സത്യദൈവമല്ല എന്നാണ് ഇതു വ്യക്തമാക്കുന്നത്. ദൈവമെന്നു നാം ആരെയെങ്കിലും വിളിച്ചാലും അതു ദൈവമാകില്ല. ചിലരെങ്കിലും പറയുകയും ചിന്തിക്കുകയും ചെയ്യുന്നതുപോലെ എല്ലാവരും ആരാധിക്കുന്നത് ഒരു ദൈവത്തെ തന്നെയാണ് എന്ന ധാരണ തികച്ചും തെറ്റാണെന്ന് ദൈവം തന്നെ വ്യക്തമാക്കുന്നതാണ് ഒന്നാം പ്രമാണം! അല്ലായിരുന്നുവെങ്കില്‍ ഈ പ്രമാണത്തിന്റെ ആവശ്യംതന്നെ ഉണ്ടാകുമായിരുന്നില്ല! എല്ലാ ആരാധനകളും ദൈവത്തില്‍ എത്തുമായിരുന്നല്ലോ!
അന്യദേവന്മാര്‍പോലും സ്വന്തം മേല്‍വിലാസത്തില്‍ അറിയപ്പെടുമ്പോള്‍ അല്ലാഹുവെന്ന അജ്ഞാതദേവന്‍ പേരു വെളിപ്പെടുത്താന്‍ മടിക്കുന്നതില്‍ ദുരൂഹതയുണ്ട്. ഒന്നുകില്‍ വെളിപ്പെടുത്താന്‍ കൊള്ളാത്ത പേരാകാം; അല്ലെങ്കില്‍ ഏതോ ഗോത്രദേവന്റെ പരമ്പരയില്‍ ഉള്ളതായിരിക്കാം. ഇതു രണ്ടും അല്ലാഹുവിന്റെ കാര്യത്തില്‍ ശരിയാണെന്നു ചരിത്രം പരിശോധിക്കുമ്പോള്‍ മനസ്സിലാകും. ആ ചരിത്രത്തിലേക്ക് അല്പം കടന്നു ചെല്ലുന്നത് അവസരോചിതമായിരിക്കും. ഒളിഞ്ഞിരുന്നു സത്യദൈവത്തിന്റെ നാമം കളങ്കപ്പെടുത്തുന്ന ഈ അല്ലാഹു സ്വയം വെളിപ്പെടുത്താന്‍ തയ്യാറാകുന്നില്ലെങ്കില്‍, അതു കണ്ടെത്തേണ്ട ചുമതല സത്യാന്വേഷികളുടേതാണ്. അതിനാല്‍ ഒളിഞ്ഞിരിക്കുന്ന അല്ലാഹുവിന്റെ യഥാര്‍ത്ഥ മുഖവും അവന്റെ ചരിത്രവും നാം ഈ ലേഖനത്തിലൂടെ പഠിക്കാന്‍ ശ്രമിക്കുന്നു. കാര്യങ്ങള്‍ വ്യക്തമാക്കുവാനായി ഇവിടെ ഉപയോഗിക്കുന്ന ഖുര്‍ആന്‍ വാക്യങ്ങളും ഇസ്ലാമിക ചരിത്രങ്ങളും മുന്‍ലേഖനങ്ങളില്‍ ഉപയോഗിച്ചിട്ടുള്ളതായിരിക്കാം. വ്യക്തമായ വിശകലനത്തിന് ഇവ കൂടിയേതീരൂ!
അബ്രാഹാത്തിന്റെ അടുത്തുനിന്ന് 'ഹാഗാറും ഇസ്മായേലും' പോകുമ്പോള്‍ ദൈവമായ യാഹ്‌വെ അവരെ കൈവിട്ടിരുന്നില്ല. എന്നാല്‍, അവര്‍ യാഹ്‌വെയെ ഉപേക്ഷിച്ചു. ബൈബിള്‍ വായിക്കുമ്പോള്‍ അതു വ്യക്തമാകും. ഹാഗാറിന്റെയും ഇസ്മായേലിന്റെയും വേദനയില്‍ കരുണകാണിക്കുന്ന ദൈവത്തെ ബൈബിളില്‍ കാണുന്നുണ്ട്. മരുഭൂമിയില്‍ നീരുറവയുണ്ടാക്കി കുടിക്കാന്‍ നല്‍കുകയും ചില അനുഗ്രഹങ്ങള്‍ വാഗ്ദാനം നല്‍കുകയും ചെയ്തു. എന്നാല്‍, ഹാഗാര്‍ അവളുടെ ചാര്‍ച്ചക്കാരുടെ അടുത്തേക്കാണു പോകുന്നത്. അന്യദേവന്മാരെ സേവിക്കുന്ന അവരെ അനുകരിച്ചാണ് ഇവര്‍ ജീവിച്ചതെന്നു പിന്നീടുള്ള ഇസ്മായേല്‍ പരമ്പരയുടെ ചരിത്രം വ്യക്തമാക്കുന്നു!
അല്ലാഹു ദൈവമാണെന്നു മുഹമ്മദു പറയുമ്പോഴും ദൈവമായ യാഹ്‌വെയല്ല താനെന്ന് അല്ലാഹു വിളിച്ചു പറയുന്നു. അല്ലാഹു ഇപ്രകാരമാണു ഖുര്‍ആനില്‍ പറയുന്നത്: "(നബിയേ) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും''(സുറ: 112: 1-4). എന്നാല്‍, യാഹ്‌വെയ്ക്കു പുത്രനുണ്ട്; അതു രക്ഷകനും ദൈവവുമായ യേഹ്ശുവായാണ്. ദൈവത്തിനു പുത്രനുണ്ടെന്നു യഹൂദരും വിശ്വസിക്കുന്ന കാര്യമാണ്. പഴയനിയമ പുസ്തകങ്ങളില്‍ അതു വ്യക്തമാക്കുന്നുമുണ്ട്. എന്നാല്‍, ആ പുത്രന്‍ യേഹ്ശുവായാണെന്നുള്ളതില്‍ മാത്രമേ അവര്‍ക്കു തര്‍ക്കമുള്ളൂ.
അല്ലാഹു യാഹ്‌വെയല്ലെങ്കില്‍ പിന്നെയാരാണ്? ഇതിനുള്ള ഉത്തരം ഇസ്മായേല്‍ പരമ്പരയുടെ ചരിത്രത്തില്‍നിന്ന് നമുക്കു പരിശോധിക്കാം!
അല്ലാഹു എന്ന 'ഗോത്രദേവന്‍'!
അല്ലാഹുവിനെ മുഹമ്മദ് ഇസ്ലാംമതത്തില്‍ ചേര്‍ത്ത് 'അല്ലാഹു'വെന്ന പേരു നല്‍കുന്നതിനുമുന്‍പ് 'അറബിഗോത്രങ്ങള്‍' ആരാധിച്ചിരുന്ന ദേവന്മാരില്‍ ഒരുവനായിരുന്നു ഈ കക്ഷി!
ഇതോടൊപ്പം ബൈബിളിലെ ഒരു ഉദ്ധരണികൂടി ശ്രദ്ധിക്കുക: "ഏകദൈവമല്ലാതെ മറ്റൊരു ദൈവമില്ലെന്നും നമുക്കറിയാം. ദൈവങ്ങള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ആകാശത്തിലും ഭൂമിയിലും ഉണ്ടെന്നിരിക്കട്ടെ - അങ്ങനെ പല ദേവന്മാരും നാഥന്മാരും ഉണ്ടല്ലോ- എങ്കിലും, നമുക്ക് ഒരു ദൈവമെയുള്ളൂ, ആരാണോ സര്‍വ്വവും സൃഷ്ടിച്ചത്, ആര്‍ക്കുവേണ്ടിയാണോ നാം ജീവിക്കുന്നത്, ആ പിതാവ്. ഒരു രക്ഷകനേ നമുക്കുള്ളൂ, ആരിലൂടെയാണോ സര്‍വ്വവും ഉളവായത്, ആരിലൂടെയാണോ നാം നിലനില്ക്കുന്നത്, ആ യേഹ്ശുവാ മ്ശിഹാ. എങ്കിലും ഈ അറിവ് എല്ലാവര്‍ക്കുമില്ല"(1കോറി: 8; 4-6).
'അല്ലാഹു' എന്ന വാക്കിന്, ദൈവം എന്ന അര്‍ത്ഥം മാത്രമെയുള്ളുവെന്ന ഇസ്ലാമിന്റെ വാദത്തില്‍ യാതൊരു കഴമ്പുമില്ല. അറബിഭാഷയില്‍ ദൈവത്തെ കുറിക്കുന്ന പദം 'ഇലാഹ്' എന്നാണ്. എന്നാല്‍, അറബിഭാഷയില്‍ ഇസ്ലാമിന്റെ സര്‍വ്വാധിപത്യം കടന്നുവന്നപ്പോള്‍, 'അല്ലാഹു' എന്ന പേരിനെ ദൈവം എന്ന അര്‍ത്ഥമുള്ള പദമായി ഇവര്‍ പ്രഖ്യാപിക്കുകയായിരുന്നു. വാസ്തവത്തില്‍ 'അല്ലാഹു' എന്നത് ഒരു പേരാണ്. ഖുറൈഷിഗോത്രക്കാരുടെ മുന്നൂറ്റിയിരുപതു ഗോത്രദേവന്മാരില്‍ ഒരുവനായിരുന്ന 'ഹുബാല്‍' എന്ന ചന്ദ്രദേവന്റെ മറ്റൊരു പേരാണ് 'അല്ലാഹു' എന്നത്! എല്ലാ ദേവന്മാരെയും ഖുറൈശികള്‍ 'ഇലാഹ്' എന്നു ചേര്‍ത്താണ് വിളിച്ചിരുന്നത്. മുഹമ്മദിന്റെ അനുയായികള്‍ ഖുറൈഷികളുടെമേല്‍ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞപ്പോള്‍, അല്ലാഹുവല്ലാതെ മറ്റൊരു 'ഇലാഹ്' ഇല്ലെന്നു പ്രഖ്യാപിച്ചു. 'ലാ ഇലാഹ് ഇല്‍ അല്ലാഹ്' എന്ന അറബി വാചകത്തിന്റെ അര്‍ത്ഥം, അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ല എന്നാണ്! അങ്ങനെയെങ്കില്‍, ദൈവം എന്ന അര്‍ത്ഥമുള്ള പദം 'ഇലാഹ്' ആണെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്കു മനസ്സിലാക്കാന്‍ കഴിയും!
ഇനി അറബി ഭാഷയില്‍ ദൈവത്തിന്, 'അല്ലാഹ്' എന്നു പറയാനുണ്ടായ സാഹചര്യം ശ്രദ്ധിക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. 'അല്‍ ', 'ഇലാഹ് ' എന്നീ വാക്കുകള്‍ ലോപിച്ചുണ്ടായതാണ് അല്ലാഹു എന്ന പദമെന്ന് ഇസ്ലാം പ്രചാരകര്‍ തന്നെ സമ്മതിക്കാറുണ്ട്. അല്ലാഹുവിനെ ഒരു ഗോത്രദൈവ പദവിയില്‍നിന്നും ആഗോള പദവിയിലേക്കും യൂണിവേഴ്സല്‍ ദൈവത്തിന്റെ ഉയരത്തിലേക്കും വലിച്ചുനീട്ടാനുള്ള ഈ പാഴ്ശ്രമം ഖുര്‍ആനിലെ ഏതെങ്കിലും നാല് ആയത്തെടുത്തു വായിക്കുന്നതോടെ തകര്‍ന്നടിയും.
കാര്യത്തിലേക്കു കടക്കുന്നതിനുമുന്‍പ് ഒരു വിഷയം വായനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു; ഇസ്ലാംമതം ഉണ്ടാകുന്നതിനുമുന്‍പുതന്നെ അറബിനാട്ടില്‍ ഉണ്ടായിരുന്ന ക്രിസ്ത്യാനികള്‍ യാഹ്‌വെയെ 'ഇലാഹ്' എന്നു ചേര്‍ത്ത് വിളിക്കുമായിരുന്നു. അതുപോലെതന്നെ അവിടെ ജീവിച്ചിരുന്ന ബഹുദൈവ വിശ്വാസികളായ ഗോത്രവര്‍ഗ്ഗക്കാരും 'ഇലാഹ്' എന്ന് അവരുടെ ദേവന്മാരെയും വിളിച്ചിരുന്നു. ഇത്തരമൊരു ഗോത്രത്തില്‍ ജനിച്ചവനായിരുന്നു മുഹമ്മദ്! യഹൂദരുടെയും ക്രിസ്ത്യാനികളുടെയും ദൈവമായ യാഹ്‌വെയുടെ സ്വഭാവത്തെയും ഗോത്രവര്‍ഗ്ഗക്കാര്‍ ആരാധിക്കുന്ന ഗോത്രദൈവങ്ങളുടെ സ്വഭാവത്തെയും ഏകീകരിച്ച് മുഹമ്മദ് മെനഞ്ഞുണ്ടാക്കിയതാണ് പേരില്ലാത്ത അല്ലാഹു!
'അല്ലാഹുവിന്റെ പുത്രിമാര്‍'!
അല്ലാഹുവിനു പുത്രനുണ്ടാകുന്നത് വലിയ അപരാധമായി വീമ്പടിക്കുന്ന മുഹമ്മദ് അല്ലാഹുവിന്റെ പുത്രിമാരെക്കുറിച്ച് എന്താണു മിണ്ടാത്തത്? ആരും ഞെട്ടിത്തെറിക്കുകയും പൊട്ടിത്തെറിക്കുകയും വേണ്ട! മുഹമ്മദ് ജനിച്ച ഗോത്രവര്‍ഗ്ഗത്തിന്റെ ദേവനായ അല്ലാഹുവിനു മൂന്നു പുത്രിമാരുണ്ട്. അവരുടെ പേരുകള്‍ ഇപ്രകാരമാണെന്നു ചരിത്രം വെളിപ്പെടുത്തുന്നു; ലാത്ത, ഉസ, മനാത്ത! അല്ലാഹുവിന്റെ പുത്രിമാരും മുഹമ്മദിന്റെ പിതാക്കന്മാര്‍ പൂജിച്ചിരുന്ന ദേവിമാരുമായിരുന്നു ഇവര്‍.
പ്രാചീന കാലത്തെ മദ്ധ്യപൂര്‍വ ദേശത്തെല്ലായിടത്തും 'ചന്ദ്ര' ദൈവാരാധന നിലനിന്നിരുന്നു. തുര്‍ക്കിമുതല്‍ നൈല്‍നദിയുടെ തീരംവരെ ചന്ദ്രാരാധനയുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. 'സുമേറിയ'യില്‍നിന്നും കുഴിച്ചെടുത്ത നൂറുകണക്കിനു കളിമണ്‍ ഫലകങ്ങളില്‍ ഈ 'ചന്ദ്ര' ദൈവത്തേക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ട്. അറേബ്യയുടെ പല ഭാഗത്തുനിന്നും കണ്ടെടുത്ത ഫലകങ്ങളില്‍ അള്ളായുടെ പുത്രിമാരയ 'ലാത്ത, ഉസ, മനാത്ത'എന്നിവരെ ചിത്രീകരിച്ചിട്ടുണ്ട്. അവരുടെ തലയുടെ മുകളില്‍ ചിത്രീകരിച്ചിട്ടുള്ള 'ചന്ദ്രക്കല' വിരല്‍ ചൂണ്ടുന്നത് ചന്ദ്രദൈവം ആയിരുന്നു ഈ ദേവിമാരുടെ പ്രധാന ദൈവം എന്ന നിഗമനത്തിലേക്കാണ്.
എല്ലാ മുസ്ലിംപള്ളികളുടെ മുകളിലും ഇസ്ലാമിക രാജ്യങ്ങളുടെ പതാകകളിലും ഒഴിവാക്കാന്‍ പറ്റാത്ത ഘടകമായി 'ചന്ദ്രക്കല' സ്ഥാനംപിടിച്ചത് ഈ പ്രാകൃത ദേവന്റെ സ്വാധീനമാണ്. അല്ലാഹുവിന്റെ ജനനം എവിടെ നിന്നാണ് എന്നതിന്റെ സൂചനയാണിത്. തീര്‍ന്നിട്ടില്ല; ഇനിയുമുണ്ട് അല്ലാവിന്റെ 'വീരഗാഥകള്‍'!
നാല്‍പ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ് അമേരിക്കയുടെ ബഹിരാകാശ ശാസ്ത്രജ്ഞന്മാര്‍ ചന്ദ്രനില്‍ കാലുകുത്തിയത് ഇസ്ലാം അംഗീകരിച്ചത് വര്‍ഷങ്ങള്‍ക്കുശേഷമാണ്. തങ്ങളുടെ അല്ലഹുവിന്റെ പൂര്‍വ്വീകനായ ചന്ദ്രന്റെ നെഞ്ചത്ത് ഒരു ക്രിസ്ത്യാനി ചവിട്ടിയതും ബൈബിള്‍ വചനങ്ങള്‍ കൊണ്ടുപോയി സ്ഥാപിച്ചതും അവര്‍ക്ക് അവിശ്വസനീയമായിരുന്നു. പിന്നീട് അവര്‍ പ്രചരിപ്പിച്ചത് ചന്ദ്രനില്‍ 'ബാങ്കു' വിളിക്കുന്നത് കേട്ടുവെന്നാണ്! ഇസ്ലാം പറയുന്നത് എല്ലാ ശാസ്ത്രങ്ങളും ഖുറാനില്‍നിന്നു വന്നുവെന്നാണെങ്കിലും ഒരു മൊട്ടുസൂചിപോലും ഇസ്ലാമിക ശാസ്ത്രജ്ഞന്മാര്‍ കണ്ടുപിടിച്ചതായി കേട്ടിട്ടില്ല!
ചന്ദ്രന്‍ ഇസ്ലാമിന്റെ മുഖമുദ്രയായതിനു പിന്നില്‍ ഇസ്ലാമിക പണ്ഡിതന്മാര്‍ നിരത്തുന്ന വാദങ്ങള്‍ പൊള്ളയാണെന്ന് ലോകത്തിലെ ഇസ്ലാമിനൊഴികെ സകലര്‍ക്കും മനസ്സിലാകും. 1453-ല്‍ സുല്‍ത്താന്‍ മഹ്മൂദ് രണ്ടാമന്‍ 'കോണ്‍സ്റ്റാന്റ്നോപിള്‍' കീഴടക്കി നഗരത്തിനു 'ഇസ്തന്‍പൂള്‍' എന്നു നാമകരണം ചെയ്തു. റോം ബൈസാന്റിയം കീഴടക്കിയത് ഒരു ചാന്ദ്രമാസ ആരംഭത്തിലായിരുന്നു. അതിന്റെ സ്മരണാര്‍ത്ഥം 'ചന്ദ്രക്കല' കോണ്‍സ്റ്റാന്റിനോപിളിന്റെ ചിഹ്നമായി എന്നാണു ഒരു ചരിത്ര വായന. പിന്നീട് മുസ്ലിം ഖിലാഫത്ത് ഒസ്മാനിയകളുടെ കയ്യിലായപ്പോള്‍ തുര്‍ക്കിയുടെ ചിഹ്നം അവരുടെ കൊടിയില്‍ സ്ഥാനംപിടിച്ചു. ഇതാണ് ചന്ദ്രക്കലയുടെ അടിസ്ഥാനമെങ്കില്‍ ഇസ്ലാമിന്റെ ആരംഭംമുതല്‍ അവരുടെ പള്ളികളുടെ മുകളില്‍ ഇതെങ്ങനെ വന്നു?
ഇത് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമെന്നതിനപ്പുറം വസ്തുകളുമായി യാതൊരു ബന്ധവുമില്ല. ചന്ദ്രക്കല ഇസ്ലാമിന്റെ ചിഹ്നമായതിന്റെ ഉത്തരവാദിത്തം റോമാ സാമ്രാജ്യത്തിന്റെ തലയില്‍ വച്ചുകൊടുക്കുന്നത് കണ്ട് ആളുകള്‍ മൂക്കത്തു വിരല്‍ വയ്ക്കും. ഏതെങ്കിലും രാജാക്കന്‍മാരുടെ കൊടിയില്‍ ചന്ദ്രക്കലസ്ഥാനം പിടിച്ചതിനേക്കുറിച്ചല്ല ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. ഇസ്ലാമിന്റെ ആരംഭംമുതല്‍ എല്ലാ ആരാധനാലയങ്ങളുടെയും മുകളില്‍ 'ചന്ദ്രക്കല' സ്ഥാനം പിടിച്ചതിന്റെ അടിസ്ഥാനത്തിലാണു സംശയം!
വെറുമൊരു ഗോത്രദേവന്‍ അല്ലാഹുവായി പരിണമിച്ച ചരിത്രത്തെ അല്പമൊന്നു മനസ്സിലാക്കിയിട്ട് ഈ വിഷയത്തിലേക്ക് നമുക്ക് തിരിച്ചുവരാം!
'ഹുബാല്‍' എന്ന ചാന്ദ്രദൈവം അല്ലാഹുവായതിന്റെ നാള്‍വഴികള്‍!
ഇസ്ലാം ഉണ്ടാകുന്നതിനുമുമ്പ് അറേബ്യയിലെ അറബികള്‍ ക്രിസ്ത്യാനികളുടെയോ യഹൂദരുടെയോ ദൈവത്തെ ആരാധിച്ചിരുന്നില്ല. അവര്‍ 'അള്ളാ' എന്നു വിളിച്ചിരുന്ന ദൈവം ക്രിസ്ത്യാനികളുടെയോ യഹൂദരുടെയോ ദൈവവും ആയിരുന്നില്ല. പക്ഷെ മുസ്ലിങ്ങള്‍ പറയുന്നത്, മുഹമ്മദ് ജനിച്ച അറബിവര്‍ഗ്ഗമായ ഖുറേഷികളുടെ പരമ്പരാഗതമായ ദൈവമായിരുന്നു യഹൂദരുടെ ദൈവമെന്നും അത് അള്ളാ ആണെന്നുമാണ്. പക്ഷെ വാസ്തവം മറ്റൊന്നായിരുന്നു. ഖുറൈഷികള്‍ ആരാധിച്ചിരുന്ന 360 ദേവന്മാരില്‍ ഒരുവനായ 'അല്ലാഹു 'ഏകദൈവമായി' വളര്‍ന്നതിനുപിന്നില്‍ ചില 'പരിണാമ'ചരിത്രമുണ്ട്. ഇത് അറിയുമ്പോള്‍ ഇസ്ലാമിന്റെ വാദങ്ങളെല്ലാം പൊളിഞ്ഞു വീഴും!
യഹൂദര്‍ തുടര്‍ന്നുവന്ന ഏകദൈവവിശ്വാസത്തില്‍ നിന്നുകൊണ്ടുതന്നെ പ്രവാചകരുടെ പ്രവചങ്ങളുടെ പൂര്‍ത്തീകരണം സംഭവിച്ചുവെന്ന സത്യം ക്രൈസ്തവര്‍ പ്രഘോഷിക്കാന്‍ തുടങ്ങിയത് യഹൂദരെ അസ്വസ്ഥരാക്കി. അതുകൊണ്ടുതന്നെ ഇവരില്‍നിന്ന് ക്രൈസ്തവര്‍ ഏറെ സഹിക്കേണ്ടിവന്നു. എന്നാല്‍, ഏറ്റവും അധികമായി ക്രൈസ്തവര്‍ പീഡനമേറ്റത് ബഹുദൈവ വിശ്വാസികളില്‍ നിന്നായിരുന്നു. റോമന്‍ ഭരണകൂടങ്ങളാണ് ക്രിസ്തീയ വിശ്വാസികളെ ഏറ്റവുമധികം ഉപദ്രവിച്ചതെന്ന് ചരിത്രത്തിലൂടെ നമുക്കെല്ലാം അറിയാം! 'നീറോ' ചക്രവര്‍ത്തി അവരില്‍ ഒരുവന്‍ മാത്രമായിരുന്നു. എന്നാല്‍, ക്രിസ്തീയത ഏറ്റവും അധികം പീഡനം എവിടെനിന്ന് ഏറ്റുവോ അവിടം ക്രിസ്തീയതയുടെ ആസ്ഥാനമായിമാറി! അങ്ങനെ ക്രിസ്തീയത, അതിന്റെ വളര്‍ച്ചയുടെ ഏറ്റവും ഉന്നതമായ കാലഘട്ടത്തിലെത്തിയപ്പോഴാണ്, മുഹമ്മദും അവന്‍ വഴി അല്ലാഹുവും രംഗപ്രവേശം ചെയ്യുന്നത്.
ക്രിസ്തീയ മാര്‍ഗ്ഗം വളര്‍ന്നു പന്തലിക്കുന്നതില്‍ സാത്താന്‍ കോപാകുലനായിരുന്നു. അവന്‍ തന്റെ അനേക അവതാരങ്ങളില്‍ ഒന്നായ 'ജാഹിലിയ ദൈവം' അല്ലാഹുവിനെ അതേപേരില്‍ തന്നെ പുറത്തിറക്കി. മുഹമ്മദും അവന്റെ പിതാക്കന്മാരും ആരാധിച്ചിരുന്ന ദൈവം തന്നെയായിരുന്നു അല്ലാഹു! എന്നാല്‍, ഈ അല്ലാഹുതന്നെയാണ്, അബ്രാഹവും ഇസഹാക്കും യാക്കോബും ആരാധിച്ച സത്യദൈവമായ യാഹ്‌വെയെന്നു പ്രചരിപ്പിക്കാന്‍ ചില വഴികള്‍ കണ്ടെത്തി. അതായത്, അല്ലാഹുവിനെ യാഹ്‌വെയാക്കാന്‍ നടത്തിയ 'മോര്‍ഫിങ്'! അതിനുവേണ്ടി കാട്ടിക്കൂട്ടിയ കൗശലങ്ങള്‍ ശ്രദ്ധിക്കുക!
മുഹമ്മദിന്റെ താത്പര്യങ്ങള്‍ നടപ്പില്‍ വരുത്താന്‍ അയാള്‍തന്നെ വളര്‍ത്തിയെടുത്ത് ഉന്നതസ്ഥാനത്ത് പ്രതിഷ്ഠിച്ച അല്ലാഹുവിന്റെ ഉയര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും ഈ ഗോത്രദേവനു കടപ്പാട് ഒരുവനോടു മാത്രമായിരുന്നു. മന്നൂറ്റിയറുപതു ദേവന്മാരില്‍ ഒരുവനായി 'മാറല' പിടിച്ചു കിടന്ന തന്നെയൊരു 'യൂണിവേഴ്സല്‍ ' ദൈവമാക്കിയ മുഹമ്മദിനോട് എന്നും ഇയാള്‍ നന്ദികാണിച്ചിട്ടുണ്ട്. മറ്റു വിശ്വാസികള്‍ക്കൊന്നും നല്‍കാത്ത ആനുകൂല്യങ്ങള്‍ തന്റെ 'തലതൊട്ടപ്പനു' കൊടുക്കാന്‍ അല്ലാഹു ശ്രദ്ധാലുവായിരുന്നു. എന്തെല്ലാം നിയമങ്ങള്‍ മുഹമ്മദിനായി ഇയാള്‍ ഒരുക്കിക്കൊടുത്തു! ആറുവയസ്സുകാരി ആയിഷയെ കെട്ടിച്ചുകൊടുക്കാനും, പുത്രഭാര്യയെപ്പോലും ഭാര്യയായി കൊടുക്കുവാനും അല്ലാഹു കാണിച്ച അമിതാവേശം ഇതിന്റെ ചെറിയ ഉദാഹരണങ്ങള്‍ മാത്രം! അല്ലാഹുവിന്റെ ഈ അമിതാവേശത്തെ പരിഹസിച്ചുകൊണ്ട് ആയിഷ പറഞ്ഞ വാക്കുകള്‍ ഹദീസുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇനി അല്ലാഹുവിന്റെ വംശാവലി ചരിത്രം ശ്രദ്ധിക്കാം.
അബ്രാഹത്തിനു സാറായുടെ ഈജിപ്തുകാരി അടിമയില്‍ ജനിച്ച സന്തതിയായ ഇസ്മായേലാണ് മുഹമ്മദിന്റെ പൂര്‍വ്വപിതാവെന്ന് ഇസ്ലാം സമ്മതിക്കുന്നുണ്ട്. 'ഹാഗാര്‍' ഈജിപ്തുകാരി ആയിരുന്നുവെന്നു നാം കണ്ടു. ഈജിപ്തുകാര്‍ ബഹുദൈവ വിശ്വാസികളായിരുന്നു. അതായത് ഹാഗാറിന്റെ പൂര്‍വ്വീകര്‍ സത്യദൈവത്തെ വിശ്വസിച്ചവരായിരുന്നില്ല. അബ്രാഹത്തിന്റെ വീട്ടില്‍ അടിമയായി വന്നതിനുശേഷം അവന്റെ വിശ്വാസത്തില്‍ നിന്നുവെന്നുമാത്രം. പിന്നീട് ഇസ്മായേലിനൊപ്പം അവള്‍ പുറത്താക്കപ്പെടുമ്പോള്‍ ചെന്നു പാര്‍ക്കുന്നത് മരുഭൂമിയില്‍ 'പാരാന്‍' എന്ന സ്ഥലത്താണ്.
ഇസ്മായേലിനു ഭാര്യയെ കണ്ടെത്തിയത് ഈജിപ്തില്‍ നിന്നാണെന്നു ബൈബിളില്‍ പറയുന്നുണ്ട്(ഉല്‍പ:21;21). അതായത് ബഹുദൈവങ്ങളെ വിശ്വസിച്ചു ജീവിക്കുന്ന തന്റെ ബന്ധുക്കളില്‍നിന്ന് മകനു ഭാര്യയെ കണ്ടെത്തുന്നു. ഇസ്മായേലിന്റെ വിവാഹ കാര്യത്തില്‍ പിതാവായ അബ്രാഹവുമായി ആലോചിച്ചിരുന്നില്ല എന്നു വ്യക്തം! അപ്രകാരം അബ്രാഹത്തിന്റെ ഹിതം അന്വേഷിച്ചിരുന്നുവെങ്കില്‍ ഈജിപ്തിലെ വിഗ്രഹാരാധകരില്‍നിന്ന് ഭാര്യയെ സ്വീകരിക്കാന്‍ അനുവദിക്കുമായിരുന്നില്ല. ഇസഹാക്കിനു ഭാര്യയെ കണ്ടെത്തുമ്പോള്‍ അബ്രാഹം ഇക്കാര്യം വ്യക്തമാക്കുന്നത് വചനത്തില്‍ ശ്രദ്ധിക്കുക: "അവന്‍ തന്റെ എല്ലാ വസ്തുക്കളുടെയും മേല്‍നോട്ടക്കാരനും തന്റെ ഭവനത്തിലെ ഏറ്റം പ്രായം കൂടിയവനുമായ വേലക്കാരനെ വിളിച്ചുപറഞ്ഞു: നിന്റെ കൈ എന്റെ തുടയുടെ കീഴെ വയ്ക്കുക. ഞാന്‍ പാര്‍ക്കുന്ന ഈ നാട്ടിലെ കാനാന്യരുടെ പെണ്‍മക്കളില്‍നിന്ന് എന്റെ മകനു ഭാര്യയെ തിരഞ്ഞെടുക്കയില്ലെന്ന് ആകാശത്തിന്റെയും ഭൂമിയുടെയും ദൈവമായ കര്‍ത്താവിന്റെ നാമത്തില്‍ നിന്നെക്കൊണ്ടു ഞാന്‍ സത്യം ചെയ്യിക്കും. എന്റെ നാട്ടില്‍ എന്റെ ചാര്‍ച്ചക്കാരുടെയടുക്കല്‍ പോയി, അവരില്‍നിന്ന് എന്റെ മകന്‍ ഇസഹാക്കിനു ഭാര്യയെ കണ്ടുപിടിക്കണം"(ഉല്‍പത്തി: 24; 2-4).
ഇസ്മായേല്‍ വാഗ്ദാനങ്ങളില്‍നിന്ന് അകന്നുപോയതിന്റെ മറ്റൊരു തെളിവാണിത്! സ്വാഭാവികമായും താന്‍ ജീവിക്കുന്ന സമൂഹവുമായി ഇടചേര്‍ന്നുള്ള ജീവിതം ഈജിപ്ഷ്യന്‍ ദേവന്മാരെ ആരാധിക്കുന്നവാന്‍ പ്രേരണയാകാം. വലിയൊരു സമൂഹമായി ഈജിപ്തില്‍ വന്നുപാര്‍ത്ത യാക്കോബിന്റെ മക്കള്‍പോലും അന്യദേവന്മാരിലേക്ക് ആകൃഷ്ടരായെങ്കില്‍, ഒറ്റപ്പെട്ടവനായി ഈജിപ്തിലേക്കു പറിച്ചുനടപ്പെട്ട ഇസ്മായേലും തലമുറയും അങ്ങനെയാകുന്നതില്‍ അതിശയമില്ല.
അബ്രാഹത്തിന്റെ രണ്ടാമത്തെ തലമുറയിലെ സന്തതികളാണ് 'യാക്കോബും മക്കളും'! അവര്‍ ഈജിപ്തില്‍ വരുമ്പോള്‍ യാഹ്‌വെയെ ആരാധിക്കുന്ന ആരും അവിടെയില്ല. യാക്കോബിന്റെ പിതാവായ ഇസഹാക്കിന്റെ അര്‍ദ്ധസഹോദരനായ ഇസ്മായേലിന്റെ വംശം സ്വാഭാവികമായും ഈജിപ്തിലും പരിസരത്തു വ്യാപിച്ചിട്ടുണ്ടാകാം!
മോശയുടെ നേതൃത്വത്തില്‍ ഇസ്രായേല്‍ജനം കാനാന്‍ ദേശത്തേക്കു യാത്ര ചെയ്തത് പാരാനിനു സമീപത്തുകൂടിയായിരുന്നു. ഇരുപതുലക്ഷം ഇസ്രായേല്യരാണ് കാനാന്‍ ദേശത്തെ ലക്ഷ്യമാക്കി പലായനം ചെയ്തത്! ഇവരുടെ സംഖ്യാബലം വച്ചുനോക്കിയാല്‍, ഇസ്മായേല്യര്‍ ഇരട്ടിയോ നാലിരട്ടിയോ ഉണ്ടാകണം. കാരണം, വെറും എഴുപതുപേര്‍ മാത്രമായിരുന്ന യാക്കോബു സന്തതികള്‍ 430 വര്‍ഷത്തിനുള്ളില്‍ ഇരുപതു ലക്ഷമായെങ്കില്‍, 550 വര്‍ഷത്തെ പഴക്കമുള്ള ഇസ്മായേല്യര്‍ എത്രയധികം ഉണ്ടാകാം! ഇരുകൂട്ടരുടെയും ജനസംഖ്യയല്ല ഇവിടെ പ്രശ്നം; ഇസ്രായേല്‍ ജനം ഈജിപ്തില്‍ പാര്‍ക്കുമ്പോള്‍ അവിടെയോ, മരുഭൂമിയില്‍ 'പാരാന്‍' ദേശത്തുകൂടി കടന്നുപോകുമ്പോള്‍ അവിടെയോ സത്യദൈവത്തെ ആരാധിക്കുന്ന ആരെയും കണ്ടെത്തിയിട്ടില്ല. ഇസ്മായേല്യരെക്കുറിച്ച് പറയുന്നുണ്ടെങ്കിലും അവര്‍ സത്യദൈവത്തെ ആരാധിക്കുന്നവരുടെ ഗണത്തില്‍ ചേര്‍ക്കപ്പെട്ടിട്ടില്ല.
അബ്രാഹത്തിന്റെ വിശ്വാസം ഇസാഹാക്കും പിന്നീട് അവന്റെ പുതനായ യാക്കോബും തുടര്‍ന്നു. അവനുശേഷം പന്ത്രണ്ടുമക്കളും സത്യദൈവത്തെ ആരാധിക്കുന്നതില്‍നിന്നു വ്യതിചലിച്ചില്ല. തുടര്‍ന്നുവന്ന സന്തതിപരമ്പരകളില്‍ പലരും വ്യതിചലിച്ചുവെങ്കിലും വിശ്വാസത്തില്‍ അടിയുറച്ചുനിന്ന അനേകം വ്യക്തികള്‍ ഈ തലമുറയില്‍ അവശേഷിച്ചിരുന്നു. എന്നാല്‍, ഇസഹാക്കിനെയും യാക്കോബിനെയുംപോലെ പിതാവായ അബ്രാഹത്തിന്റെ വിശ്വാസത്തില്‍ നിലനില്‍ക്കുവാന്‍ ഇസ്മായേലിനു കഴിഞ്ഞില്ല എന്നതിന്റെ വ്യക്തമായ തെളിവാണ്, സത്യദൈവത്തെ ആരാധിക്കുന്ന ഒറ്റയൊരുത്തനെയും ഈജിപ്തിലോ ഭൂമിയില്‍ എവിടെയെങ്കിലുമോ കണ്ടെത്താന്‍ കഴിയാതെ വന്നത്! ഇസാമായേലിന്റെ തലമുറയില്‍ ഒരുവന്‍പോലും സത്യദൈവമായ യാഹ്‌വെയെ ആരാധിച്ചിട്ടില്ലെങ്കില്‍ മുഹമ്മദിന്റെ അല്ലാഹു എങ്ങനെയാണ് യാഹ്‌വെയാകുന്നത്? ഇസ്മായേലിന്റെ തലമുറയിലെ സകലരും എങ്ങനെയാണ് ഗോത്രവര്‍ഗ്ഗ ദേവന്മാരുടെ സേവകരായത്?
മുഹമ്മദിന്റെ ഗോത്രമായ ഖുറൈഷികള്‍ പൂജിച്ചുകൊണ്ടിരുന്ന ദേവന്മാരില്‍ പ്രധാനിയായിരുന്നു ഈ അല്ലാഹുവെന്നതിനു ഖുര്‍ആനില്‍തന്നെ തെളിവുകളുണ്ട്. എന്നാല്‍, മുഹമ്മദ് അവകാശപ്പെടുന്നത് ഈ അല്ലാഹു, യഹൂദരും ക്രൈസ്തവരും പൊതുവായി ആരാധിക്കുന്ന 'യാഹ്‌വെ' തന്നെയാണെന്നാണ്! അതിനായി യഹൂദരും ക്രൈസ്തവരു അംഗീകരിക്കുന്ന പ്രവാചകന്മാരെ, അവരുടെ പ്രബോധനങ്ങളെ വളച്ചൊടിച്ചുകൊണ്ട് തങ്ങളുടെ നബിമാരാക്കി. ഇവരുടെ മഹത്വത്തെ ഇകഴ്ത്തിക്കൊണ്ട് സ്വയം വലുതായി പ്രഖ്യാപിച്ചു. ഈ പ്രവാചകന്മാരെ പൂര്‍ണ്ണമായി തള്ളിക്കളഞ്ഞുകൊണ്ട് യാഹ്‌വെയെ അല്ലാഹുവായി ചിത്രീകരിക്കുക അസാധ്യമാണെന്ന് മുഹമ്മദിനും അയാളെ ചുമതലപ്പെടുത്തിയ പിശാചിനും അറിയാമായിരുന്നു!
മോശയും സ്വര്‍ഗ്ഗത്തിലേക്ക് ആഗ്നേയരഥത്തില്‍ സംവഹിക്കപ്പെട്ട ഏലിയായും മറ്റെല്ലാ പ്രവാചകന്മാരും മുഹമ്മദിനെക്കാള്‍ വളരെ താഴ്ന്നവരാണെന്നു കാണിച്ച്, യാതൊരു മാഹാത്മ്യവുമില്ലാത്ത മുഹമ്മദ് യാഹ്‌വെയുടെ പ്രവാചകന്മാരില്‍ ഉന്നതനാണെന്നു പ്രഖ്യാപിച്ചു. ഇതിലൂടെ യാഹ്‌വെയെപ്പോലും അവഹേളിക്കുകയാണു ചെയ്തത്. മുഹമ്മദിന്റെ ഗോത്രക്കാര്‍ സേവിച്ചിരുന്ന 360 ദേവന്മാരില്‍ ഒരുവനായ അല്ലാഹു യഥാര്‍ത്ഥത്തില്‍ യാഹ്‌വെതന്നെ ആയിരുന്നുവെങ്കില്‍, ഈ അല്ലാഹുവിന്റെ പുത്രിമാരെക്കുറിച്ച് ചില സംശയങ്ങളുണ്ട്. എന്തിനായിരുന്നു താഴെ ചേര്‍ക്കുന്ന ഈ വാചകം ഖുറാനില്‍ കൊടുത്തത്?
"പരമകാരുണികന്‍ ഒരു സന്താനത്തെ സ്വീകരിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞിരിക്കുന്നു. (അപ്രകാരം പറയുന്നവരേ,) തീര്‍ച്ചയായും നിങ്ങള്‍ ചെയ്തിരിക്കുന്നത് ഗുരുതരമായ ഒരു കാര്യമാകുന്നു. അത് നിമിത്തം ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, പര്‍വ്വതങ്ങള്‍ തകര്‍ന്ന് വീഴുകയും ചെയ്യുമാറാകും. (അതെ) പരമകാരുണികന് സന്താനമുണ്ടെന്ന് അവര്‍ വാദിച്ചത് നിമിത്തം. സന്താനത്തെ സ്വീകരിക്കുക എന്നത് പരമകാരുണികന് അനുയോജ്യമാവുകയില്ല. ആകാശങ്ങളിലും ഭൂമിയിലുമുള്ള ഏതൊരാളും ഒരു ദാസനെന്ന നിലയില്‍ പരമകാരുണികന്റെ അടുത്ത് വരുന്നവന്‍ മാത്രമായിരിക്കും''(സുറ: 19: 88-93).
ഇതിന്റെ പിന്നില്‍ ലക്ഷ്യം വച്ചത് യേഹ്ശുവായെ ആയിരുന്നില്ലേ? യേഹ്ശുവായെ ദൈവപുത്ര സ്ഥാനത്തുനിന്ന് നീക്കുകയും യേഹ്ശുവാ പറഞ്ഞ യഥാര്‍ത്ഥ വചനങ്ങള്‍ സത്യമല്ലെന്നു പറയുകയും ചെയ്യാതെ മുഹമ്മദിനും അല്ലാഹുവിനും നിലനില്പില്ലായിരുന്നു. യേഹ്ശുവാ പറഞ്ഞ വചനങ്ങള്‍ അംഗീകരിച്ചാല്‍, ദൈവത്തിന് ഇനിയൊരു പ്രവാചകന്റെ ആവശ്യമില്ല! മുഹമ്മദിന്റെ പ്രവാചകത്വം ചീറ്റിപ്പോകും! അല്ലാഹുവിനു മക്കളില്ലെന്നും യാഹ്‌വെതന്നെയാണ് തന്റെ അല്ലാഹുവെന്നും വരുത്തിത്തീര്‍ക്കാന്‍ മുഹമ്മദു കളിച്ച കളികള്‍ ചില്ലറയായിരുന്നില്ല. അല്ലഹുവെന്ന ഈ ഗോത്രദേവന്‍ ആരാണെന്നു ഇനി നോക്കാം!
മുഹമ്മദിന്റെ പിതാവിന്റെ പേര്, 'അബ്ദ് അള്ളാ' എന്നായിരുന്നു. എന്നു പറഞ്ഞാല്‍ അള്ളായുടെ അടിമ. ഇത് ഏത് അള്ളായുടെ അടിമയാണെന്ന ചോദ്യം വരും. ഖുറേഷികള്‍ അള്ളായെന്നു വിളിച്ചിരുന്ന അനേകം ദൈവങ്ങളില്‍ ഒരാളായിരുന്നോ, അതോ 'വറാഖാ ബിന്‍ നൌഫല്‍' (വറക്ക ഇബ്നു നൗഫല്‍) അള്ളായെന്നു വിളിച്ചിരുന്ന ദൈവമായിരുന്നോ? ഖുറേഷികളുടെ അള്ളാ എന്ന ദൈവം മുഹമ്മദ് പുതിയതായി പരിചയപ്പെടുത്തിയ ദൈവമല്ലായിരുന്നു. ആയിരുന്നെങ്കില്‍ ഖുറേഷികള്‍ മുഹമ്മദിനെ എതിര്‍ക്കുകയില്ലായിരുന്നു. അള്ളായുടെ അടിമ എന്ന് പിതാവിനു പേരിട്ട മുഹമ്മദിന്റെ ബന്ധുക്കള്‍ അദ്ദേഹത്തെ എതിര്‍ത്തതിന്റെ കാരണം, ഈ രണ്ട് അള്ളാമാരും ഒന്നല്ലാതിരുന്നതുകൊണ്ടാണ്.
ഈ സാധ്യതയും തള്ളിക്കളയാന്‍ പറ്റില്ല; മുഹമ്മദിനു പ്രവാചകത്വം കിട്ടുന്നതിനു മുന്‍പുതന്നെ പിതാവിന് അല്ലാഹുവിന്റെ അടിമയെന്നു പേരിടണമെങ്കില്‍, മുഹമ്മദിന്റെ ഗോത്രം ആരാധിച്ചിരുന്ന ചന്ദ്രദേവന്‍ തന്നെയാണ് ഈ അല്ലാഹു എന്നും കരുതാം! അതായത്, മുഹമ്മദിന്റെ ഗോത്രദേവനെ പൊതുദേവനായി പ്രഖ്യാപിക്കാനുള്ള കൗശലമായിരുന്നു ഇയാളുടെ വ്യാജപ്രസ്താവനകള്‍ മുഴുവന്‍! ഇത് അംഗീകരിക്കാന്‍ മുഹമ്മദിന്റെ ഗോത്രക്കാര്‍പോലും തയ്യാറായില്ല. കാരണം, അനേകം ദേവന്മാരില്‍ ഒരുവനായ അല്ലാഹുവിനെ പ്രധാനിയാക്കുന്നതുവഴി മറ്റുള്ള ദേവന്മാരെ ഒഴിവാക്കുന്നത് അവര്‍ക്ക് അസാധ്യമായിരുന്നു. ഇതു കുറച്ചു കൂടെ മനസിലാകണമെങ്കില്‍ പിശാചിന്റെ വാക്യങ്ങള്‍ എന്നും പറഞ്ഞ് ഖുറാനില്‍നിന്നും മുഹമ്മദ് ഒഴിവാക്കിയ വാക്കുകളും അത് ഉള്‍പ്പെടുന്ന ആയത്തും മനസിലാക്കണം. അതിങ്ങനെ: 'Have you thought upon al-Lat and al-'Uzza and Manat, the third, the other?These are the high-flying cranes; verily their intercession is accepted with approval. Are yours the males and his the females? That indeed were an unfair division!'(Surah:53:19-22). മലയാളത്തില്‍ ഇങ്ങനെ വായിക്കാം: "ലാത്തയെയും ഉസ്സയെയും പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? വേറെ മൂന്നാമതായുള്ള മനാത്തയെ പറ്റിയും (സന്താനമായി) നിങ്ങള്‍ക്ക് ആണും അല്ലാഹുവിന് പെണ്ണുമാണെന്നോ? എങ്കില്‍ അത് നീതിയില്ലാത്ത ഒരു ഓഹരി വെക്കല്‍ തന്നെ"(സുറ: 53; 19-22).
മുസ്ലിങ്ങളുടെ രണ്ട് അവകാശവാദങ്ങളാണിവിടെ തകര്‍ന്നുവീഴുന്നത്. 1. മുഹമ്മദിനുമുമ്പും ഖുറേഷികള്‍ ആരാധിച്ചിരുന്ന അള്ളാ തന്നെയായിരുന്നു മുഹമ്മദ് നിര്‍ദ്ദേശിച്ച പുതിയ ദൈവമായ അള്ളാ എന്ന വാദവും! 2. ഖുറാനിലെ ഏതെങ്കിലും ഒരായത്ത് സൃഷ്ടിക്കാന്‍ മറ്റാര്‍ക്കും ആകില്ല എന്ന വാദവും! 'അല്‍ ലാത്ത്, അല്‍ മനാത്ത, അല്‍ ഉസ' എന്നീ ദേവതകള്‍ അറബികളുടെ ദൈവത്തിന്റെ പെണ്‍മക്കളാണെന്ന് വ്യംഗ്യമായി സമ്മതിക്കുന്ന ഈ ആയത്തുതന്നെ ആദ്യത്തെ അവകാശവാദം തെറ്റാണെനു തെളിയിക്കുന്നു. ഇസ്മായേല്‍ മുതല്‍ മുഹമ്മദുവരെയുള്ള ആളുകള്‍ വിശ്വസിച്ച അല്ലാഹു ദൈവമായ യാഹ്‌വെ ആയിരുന്നുവെന്നതും ആ യാഹ്‌വെയെതന്നെ ഇസ്ലാം ഇന്ന് അല്ലാഹുവെന്നു വിളിക്കുന്നു എന്നതും സത്യമാണെങ്കില്‍ എന്തുകൊണ്ട് തന്റെ ഗോത്രക്കാര്‍ ഒന്നടങ്കം മുഹമ്മദിനെ എതിര്‍ത്തു? ഇവിടെ വലിയൊരു ചതി ഒളിച്ചിരിപ്പുണ്ട്. സത്യദൈവമായ യാഹ്‌വെയല്ല, അല്ലാഹുവെന്ന പുതിയ അവതാരം! ആയിരുന്നുവെങ്കില്‍, പിന്നെ എന്തുകൊണ്ടാണ് ഖുറൈഷിഗോത്രക്കാരുടെ എതിര്‍പ്പ് നേരിടേണ്ടിവന്നത്?
ഇതു വളരെ ഗൗരവമായി മനസ്സിലാക്കേണ്ടതായ ഒരു കാര്യമാണ്. ഒരു ഉദാഹരണത്തിലൂടെ ഇത് മനസ്സിലാക്കാന്‍ ശ്രമിക്കാം! ഇന്ത്യയില്‍ അനേക ഹൈന്ദവ ദേവന്മാരുണ്ടെന്നു നമുക്കറിയാം. ഒരു ദിവസം ഏതെങ്കിലും ഒരു അചാര്യനോ രവിശങ്കറിനെപ്പോലെയുള്ള ഒരു ആള്‍ദൈവമോ വന്ന് 'ശിവന്‍' എന്ന ദേവനൊഴികെ മറ്റു സകലരേയും ഒഴിവാക്കി, 'ശിവനെ' ഏകദൈവമായി പ്രഖ്യാപിച്ചാല്‍ ആരെങ്കിലും അത് അംഗീകരിക്കുമോ? ഇന്ത്യയിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ പലതും അടച്ചുപൂട്ടുന്ന ഈ പ്രഖ്യാപനം ഭരണകൂടം അംഗീകരിക്കുമോ? മുന്നൂറ്റി അറുപതില്‍ മുന്നൂറ്റിഅമ്പത്തൊമ്പതും ഒഴിവാക്കി അല്ലാഹുവിനെ മാത്രം പ്രതിഷ്ഠിക്കാന്‍ ആരാധകരും ഭരണകൂടവും സമ്മതിച്ചില്ല. എന്നാല്‍, മുഹമ്മദ് ഈ അല്ലാഹു എന്ന ദേവനെ, 'മന്ത്രവാദികള്‍' കുട്ടിച്ചാത്തനെ കുപ്പിയിലാക്കി നടക്കുന്നതുപോലെ കൊണ്ടുനടന്നു. എല്ലാ ശക്തിയും ഉണ്ടെന്നു പറയുന്ന അല്ലാഹു മുഹമ്മദിനുമുന്നില്‍ 'വേദനിക്കുന്ന കോടീശ്വരനാണ്'! മുഹമ്മദ് കല്പിച്ചു നല്‍കിയിരിക്കുന്ന അധികാരങ്ങളില്‍ മാത്രം ഒതുങ്ങിക്കൂടുന്ന അടിമയാണ് ഈ അല്ലാഹു!
ഇസ്മായേല്‍ തലമുറ ഏകദൈവവിശ്വാസികള്‍ ആണെന്ന് പറഞ്ഞു പ്രചരിപ്പിക്കേണ്ടതിന് മുഴുവന്‍ ചരിത്രങ്ങളും ചുട്ടുകളഞ്ഞു. പുരാവസ്തു ഗവേഷകരേയും വരാനിരിക്കുന്ന ശാസ്ത്രപുരോഗതിയെയും ചുട്ടുകരിക്കാന്‍ മുഹമ്മദിന് ആയില്ല. യേഹ്ശുവായുടെ ദൈവപുത്ര സ്ഥാനത്തെ എതിര്‍ക്കുവാനുള്ള അമിതാവേശത്തില്‍ മുഹമ്മദ് പരസ്പരവിരുദ്ധമായി പലതും വിളിച്ചുപറഞ്ഞു. കേട്ടെഴുത്തുകാര്‍ അത് കുറിച്ചുവച്ച് അല്ലാഹുവിന്റെ 'വരമൊഴി'യാക്കി. ദൈവത്തിനു മക്കളുണ്ടാകില്ലെന്നു പുലമ്പിയ മുഹമ്മദിന്റെ മറ്റൊരു മൊഴി ശ്രദ്ധിക്കുക: "Have ye seen Lat. and 'Uzza, And another, the third (goddess), Manat? Verily they are the most exalted females. Whose intercession is to be sought. What! for you the male sex, and for Him, the female? Behold, such would be indeed a division most unfair! These are nothing but names which ye have devised,- ye and your fathers,- for which Allah has sent down no authority (whatever). They follow nothing but conjecture and what their own souls desire!- Even though there has already come to them Guidance from their Lord!"(quraan:53:19-23). നാം മുകളില്‍ വായിച്ച ആയത്തിനോടൊപ്പം തൊട്ടടുത്ത ആയത്തുകൂടി ഇവിടെ ചേര്‍ത്തിരിക്കുന്നു. ആ ആയത്തിന്റെ മലയാളം ഇങ്ങനെ: "നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകളല്ലാതെ മറ്റൊന്നുമല്ല അവ (ദേവതകള്‍). അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും ഇറക്കിതന്നിട്ടില്ല. ഊഹത്തെയും മനസ്സുകള്‍ ഇച്ഛിക്കുന്നതിനെയും മാത്രമാണ് അവര്‍ പിന്തുടരുന്നത്. അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് സന്‍മാര്‍ഗം വന്നിട്ടുണ്ട് താനും"(സുറ: 53: 23). അല്ലാഹു ഇറക്കിയെന്നു പറഞ്ഞ് അതുവരെ പ്രചരിപ്പിച്ചവയില്‍നിന്ന് ഊരാനുള്ള ഉരുളലാണ് ഇവിടെ കാണുന്നത്!
ദൈവം ഏകനാണെന്നാണ് അന്നും ഇന്നും ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്. ഖുറേഷികള്‍ ആരാധിച്ചിരുന്ന അല്ലാഹു ഏകനായിരുന്നില്ല. 'ഹുബാല്‍' എന്ന ആ ചന്ദ്രദൈവത്തിന് മൂന്നു പെണ്‍മക്കള്‍ ഉണ്ടായിരുന്നു എന്നാണ് 'ഖുറാന്‍' സാക്ഷ്യപ്പെടുത്തുന്നത്. ആ മൂന്നു മക്കളുടെ മധ്യസ്ഥത മുസ്ലിങ്ങള്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ല എന്നായിരുന്നു മുഹമ്മദ് തന്റെ അനുയായികളെ കുറച്ചുനാള്‍ പഠിപ്പിച്ചിരുന്നത്. ഖുറാന്‍ തന്നെയാണ് ഇക്കാര്യങ്ങള്‍ അറിയിക്കുന്നതും.
ലോകചരിത്രത്തിലെ 'ബ്ലാക്ക് ഹോള്‍'!
ലോകചരിത്രത്തിലെ രണ്ടായിരത്തിയഞ്ഞൂറു വര്‍ഷം എങ്ങനെ ഇരുളടഞ്ഞ കാലഘട്ടമായി? സൂര്യനില്‍ ഉണ്ടെന്നു പറയുന്ന 'ബ്ലാക്ക് ഹോളുകള്‍'പോലെ ഇരുളടഞ്ഞ നാളുകള്‍ ഇസ്മായേല്‍മുതല്‍ മുഹമ്മദുവരെ ഉണ്ടായെന്നോ?
ഇത് ഖുറാനിലോ ഇസ്ലാമിക ചരിത്രത്തിലോ ഉള്‍പ്പെടുത്താതിരിക്കാന്‍ കാരണമുണ്ട്. മുഹമ്മദിന്റെയും ഇസ്ലാംമതത്തിന്റെയും എല്ലാ കാപട്യവും വെളിച്ചത്തുവരുന്ന ചില കാര്യങ്ങള്‍ ഈ ചരിത്രത്തിലുണ്ട്. മൂസാ നബിയെന്നു വിളിച്ച് ഇസ്ലാം ദത്തെടുത്ത പ്രവാചകനായ മോശ മരിക്കുന്നതിനു തൊട്ടുമുന്‍പ് മിദിയാന്‍കാരോടു യുദ്ധം ചെയ്യുന്നു. "യാഹ്‌വെ മോശയോട് അരുളിച്ചെയ്തു: ഇസ്രായേല്‍ജനത്തിനുവേണ്ടി മിദിയാന്‍കാരോടു പ്രതികാരം ചെയ്യുക; അതിനുശേഷം നീ നിന്റെ പിതാക്കന്മാരോടു ചേരും"(സംഖ്യ: 31; 1,2). ഈ മിദിയാന്‍കാര്‍ ആരാണെന്ന് അറിയുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകും. ഇവരാണ് 'ഇസ്മായേല്യര്‍'? അബ്രാഹത്തിനു ഹാഗാറില്‍ ജനിച്ച ഇസ്മായേലിന്റെ മക്കളും മുഹമ്മദിന്റെ പൂര്‍വ്വീകരുമായ ഇവരെയാണു യാഹ്‌വെയുടെ നിര്‍ദ്ദേശപ്രകാരം മോശയുടെ സൈന്യം നശിപ്പിച്ചു കളഞ്ഞത്!
യാക്കോബിന്റെ പുത്രനായ ജോസഫിനെ സഹോദരന്മാര്‍ വില്‍ക്കുന്നത് ഇസ്മായേല്യര്‍ക്കാണ്. ഇസ്മയേല്യരെ മിദിയാന്‍കാര്‍ എന്നാണു വിളിച്ചിരുന്നതെന്ന് അടുത്ത ഭാഗങ്ങളില്‍ കാണാം. ഇവര്‍ ജോസഫിനെ ഈജിപ്തിലേക്കാണു കൊണ്ടുപോയത്. ഈജിപ്തില്‍ വസിച്ചിരുന്ന വിജാതിയരില്‍ മിദിയാന്‍കാരും ഉണ്ടായിരുന്നു എന്നല്ലെ ഇതിന്റെ അര്‍ത്ഥം?(ഉല്‍പത്തി:37;25-36). ഇവരെയെല്ലാം വിജാതിയര്‍ എന്നായിരുന്നു യാഹ്‌വെ വിളിച്ചിരുന്നത്. പരമ്പരയായി യാഹ്‌വെയെ ആരാധിക്കുന്നവരായിരുന്നു ഇവരെങ്കില്‍ ഇവരെ നശിപ്പിച്ചുകളയാന്‍ അവിടുന്നു കല്പിക്കുമോ? അവര്‍ ആരാധിച്ചിരുന്ന അല്ലാഹുവും മറ്റു ദേവന്മാരും സത്യദൈവമായിരുന്നില്ല എന്നതിന് ഇതില്‍പ്പരം എന്തു തെളിവാണു വേണ്ടത്?
മോശയെ നയിച്ച യാഹ്‌വെയാണ് അല്ലാഹുവെന്നു വാദിക്കുമ്പോള്‍, യഥാര്‍ത്ഥ ചരിത്രം അവശേഷിപ്പിച്ചാല്‍ അത് മുഹമ്മദിനെയും ഇസ്ലാമിനെയും തിരിഞ്ഞു കടിക്കുമെന്ന് അവര്‍ക്കറിയാം! അക്ഷരം അറിയില്ലെങ്കിലും മുഹമ്മദ് കൗശലക്കാരനായ നല്ലൊരു കച്ചവടക്കാരനാണെന്ന് അയാളുടെ ചരിത്രത്തിലുണ്ട്.
ആദംമുതല്‍ അബ്രാഹത്തിന്റെ പുത്രനായ ഇസ്മായേല്‍ വരെയുള്ള ചരിത്രം മുഹമ്മദ് ഖുറാനില്‍ വികലമായി കുറിച്ചുവച്ചു. പിന്നീട് ഇസ്മായേലിന്റെ ചരിത്രമെഴുത്ത് അവസാനിപ്പിച്ച് ഇസഹാക്കിന്റെ ചരിത്രം പിന്തുടര്‍ന്നു. അങ്ങനെ യാക്കോബും മോശയും ദാവീദും മാത്രമല്ല, യേഹ്ശുവാവരെയുള്ള എല്ലാവരെയും ഇസ്ലാമികചരിത്രത്തിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞു. അവര്‍ പറഞ്ഞ എല്ലാ കാര്യങ്ങളും ഒഴിവാക്കി മുഹമ്മദിന്റെ കാപട്യം നിറഞ്ഞ വാക്കുകള്‍ അവരുടേതെന്ന പേരില്‍ തിരുകിക്കയറ്റി! എന്നാല്‍, അബ്രാഹത്തിന്റെ ഓമനപ്പുത്രനും മുഹമ്മദിന്റെ മൂത്താപ്പയുമെന്ന് ഇസ്ലാം അവകാശപ്പെടുന്ന ഇസ്മായേലിന്റെ ചരിത്രം ഖുറാനില്‍ ഇല്ലാതായതെങ്ങനെ? സ്വന്തം അപ്പന്റെ ചരിത്രം ഒഴിവാക്കിക്കൊണ്ട്, അപ്പന്റെ സഹോദരന്റെ ചരിത്രമെഴുതാന്‍ തുനിഞ്ഞത് ദുരൂഹമാണ്!
അബ്രാഹംമുതല്‍ മുഹമ്മദുവരെയുള്ള രണ്ടായിരത്തിയഞ്ഞൂറു വര്‍ഷത്തെ ചരിത്രം പറഞ്ഞുകൊടുക്കാന്‍ ജിബ്രീല്‍ മലക്കിനു അറിവില്ലാഞ്ഞിട്ടാണോ? ഇവിടെയാണു ഈ കപടനാടകം പൊളിയുന്നത്! കാരണം, യഹൂദരുടെ തോറയിലോ ക്രൈസ്തവരുടെ ബൈബിളിലോ ഇസ്മായേലിന്റെ ചരിത്രം എഴുതിയിട്ടില്ല. അതുകൊണ്ട് ജിബ്രീലിനും മുഹമ്മദിനും അതു കിട്ടിയില്ല! ഇതിലൂടെ ആല്ലഹുവും ജിബ്രീലും മുഹമ്മദുമെല്ലാം ഒരുവന്‍ തന്നെയാണെന്നു വ്യക്തം! ഖുറാന്‍ എഴുത്തിന് ജിബ്രീലും മുഹമ്മദും അവലംബമാക്കിയത് ബൈബിള്‍ ആയിരുന്നുവെന്നത് ഇവിടെ സ്ഥിരീകരിക്കപ്പെടുന്നു. തോറയില്‍നിന്നും ബൈബിളില്‍നിന്നും ചരിത്രം പഠിച്ച്, തന്റെ ഇഷ്ടത്തിനു തിരുത്തിയെഴുതിയ പുസ്തകത്തില്‍ എങ്ങനെ ഇസ്മായേലിന്റെ ചരിത്രം ഉണ്ടാകും?!
ലോക ചരിത്രത്തിലെ എല്ലാ പരിഷ്കൃത വിഭാഗത്തിന്റെയും ചരിത്രങ്ങള്‍ അവര്‍ കുറിച്ചു വച്ചിട്ടുള്ളതായി കാണാം. ഈജിപ്തും ഇസ്രയേലും അടക്കം എല്ലാ ജനതകളും തങ്ങളുടെ ചരിത്രം കുറിച്ചപ്പോള്‍, ഈ പ്രദേശങ്ങളില്‍ തന്നെ ഉണ്ടായിരുന്ന ഇസ്മായേലിന്റെ ചരിത്രം ഇല്ലായിരുന്നു എന്നത് സത്യമല്ല. ഇപ്പോള്‍ അതു ലഭ്യമല്ല എന്നതാണു ശരി! ഇസ്ലാമിന്റെ ആവിര്‍ഭാവത്തോടെ നശിപ്പിക്കപ്പേട്ടതാണ് ഇവരുടെ ചരിത്രവും. ആ ചരിത്രം നിലനിന്നാല്‍ അല്ലാഹുവെന്ന 'ചന്ദ്രദേവ'നെ ലോകം അറിയുമെന്ന് ഇവര്‍ ഭയപ്പെട്ടു. ഇവര്‍ ഉണ്ടാക്കികൂട്ടിയ എല്ലാ വ്യാജവും പൊളിയും എന്നതുകൊണ്ട്, കൗശലപൂര്‍വ്വം സകലതും നശിപ്പിച്ചു. ഖുറാന്‍പോലും കത്തിച്ചു കളഞ്ഞതായി ഇസ്ലാമിക ചരിത്രത്തിലുണ്ട്. ഇത് മനോവയുടെ വാക്കുകളല്ല; ഇസ്ലാം അംഗീകരിക്കുന്ന ചരിത്രങ്ങളാണിത്! ഖുര്‍ആന്‍ ക്രോഡീകരിച്ചശേഷം 'ഖലീഫ ഉത്ത്മന്‍ ' ബാക്കിയുള്ള ഖുര്‍ആനുകളെ കത്തിച്ചുകളഞ്ഞു. (സഹിഅല്‍ ബുക്കാരി:VOL.6 ;ഹദീസ് No: 510). എന്തിനായിരുന്നു ഈ കത്തിക്കല്‍? ലോകം അംഗീകരിക്കില്ലെന്ന് ഉറപ്പുള്ള വിവരക്കേടുകളുടെ സമാഹാരമാണ് കത്തിച്ചു കളഞ്ഞത്.
ആദ്യം ഖുറാന്റെ ഭാഗവും അല്ലാഹുവിന്റെ വാക്കുകളും എന്ന് പറഞ്ഞിരുന്ന വാക്യങ്ങളില്‍ ചിലത് മുഹമ്മദുതന്നെ, പിശാചിന്റെതെന്നു സമ്മതിച്ച് നീക്കം ചെയ്തതായി ഇസ്ലാം അംഗീകരിക്കുന്നുണ്ട്. ഇതില്‍നിന്നുതന്നെ ഖുറാന്‍ ദൈവീകമല്ലെന്നു വ്യക്തമാകുമല്ലോ! ദൈവം തന്നത് കത്തിച്ചുകളയാന്‍ മനുഷ്യര്‍ക്ക് അവകാശമുണ്ടോ? ദൈവം തന്നതില്‍ സാത്താന്റെ വാക്കുകള്‍ എങ്ങനെ കടന്നുകൂടി? ഇപ്പോള്‍ നിലവിലുള്ളതില്‍ സാത്താന്റെത് ഇല്ലെന്ന്‍ എങ്ങനെ ഉറപ്പിക്കാന്‍ കഴിയും? ഒരിക്കല്‍ ദൈവവചനമെന്നു കരുതി ആദരവോടെ പ്രഘോഷിക്കുകയും പിന്നീട് സാത്താന്റെതെന്നു തിരിച്ചറിഞ്ഞ് ചിലവാക്യങ്ങള്‍ വലിച്ചെറിയുകയും ചെയ്യേണ്ടിവന്ന ഏക മതഗ്രന്ഥമെന്ന 'കുപ്രസിദ്ധി' ഖുറാനുമാത്രം അവകാശപ്പെട്ടതാണ്! ഈ വാക്യങ്ങള്‍ ഏതാണെന്ന് നാം ആദ്യമെ കണ്ടു. ഇനി ഇതിന്റെ ചരിത്രംകൂടി നമുക്കു നോക്കാം.
മുഹമ്മദു ജീവിച്ചിരുന്ന കാലഘട്ടത്തില്‍ അറബികളുടെ ഇടയില്‍ അനേകം ഗോത്രങ്ങളുണ്ടായിരുന്നു. ഇവരെല്ലാവരും വെവ്വേറെ ദൈവങ്ങളെയാണ് അരാധിച്ചിരുന്നത്. അല്ലാഹുവെന്ന് പൊതുവെ എല്ലാ ഗോത്രക്കാരും അവരുടെ ദേവന്മാരെ വിളിച്ചിരുന്നുവെങ്കിലും മുഹമ്മദിന്റെ ഗോത്രമായ ഖുറൈഷികള്‍ കബയില്‍ നമസ്കരിക്കുന്ന ദേവനായിരുന്നു അല്ലാഹു! മുഹമ്മദ് ജനിക്കുന്നതിനുമുന്‍പും അങ്ങനെ തന്നെയായിരുന്നു.
ഇസ്ലാമിനുമുമ്പ് അല്ലാഹുവെന്ന ദൈവത്തെ അറബികള്‍ വിളിച്ചിരുന്ന പേരുകള്‍ 'റബ്ബ് അല്‍ബൈത്' (വീടിന്റെ നാഥന്‍), 'റബ്ബ് അല്‍കബ' (കബയുടെ നാഥന്‍) 'റബ്ബ് അല്‍മക്കാ' (മക്കയുടെ നാഥന്‍) തുടങ്ങിയവയായിരുന്നു. മക്കയ്ക്കുള്ളില്‍ മാത്രമായിരുന്നില്ല ഈ അല്ലാഹുവിന്റെ പ്രശസ്തി. അറേബ്യ മുഴുവനുമുള്ള അറബികള്‍ ഈ അല്ലാഹുവിന്റെ പ്രീതിതേടി എല്ലാ വര്‍ഷവും മക്കയിലേക്ക് വന്നിരുന്നു. അല്ലാഹുവിനെ പ്രീതിപ്പെടുത്താനായി അവിടെ മൃഗബലിയും അര്‍പ്പിച്ചിരുന്നു. ഈ ആചാരങ്ങള്‍ അതേപോലെ മുസ്ലിങ്ങളുടെ എന്നത്തേക്കുമുള്ള ആചാരമാക്കി മുഹമ്മദ് സംരക്ഷിച്ചിട്ടുമുണ്ട്.
ജാഹിലിയക്കാലത്തെ ഈ അല്ലാഹുവിനെ മുഹമ്മദ് വിശേഷിപ്പിക്കുന്നത് 'കബയുടെ നാഥന്‍' എന്നാണ്. മുഹമ്മദ് ഖുറാന്‍ പ്രബോധനം നടത്തിത്തുടങ്ങിയപ്പോള്‍ ഇയാള്‍ അല്ലാഹുവിനെ വിശേഷിപ്പിച്ച പദം 'പ്രപഞ്ച നാഥന്‍' എന്നായിരുന്നില്ല. വെറും 'കബയുടെ നാഥന്‍' എന്നു മാത്രമായിരുന്നു. അത് ഖുറാനില്‍ പറഞ്ഞിരിക്കുന്നത് ഇപ്രകാരം: 'പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ അങ്ങനെ ഖുറൈശികള്‍ ഇണങ്ങിയതിന് (അതായത്) ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും കച്ചവട യാത്രകളോടുള്ള അവരുടെ ഇണക്കം. അതിനാല്‍ അവര്‍ ഈ മന്ദിരത്തിന്റെ നാഥന് 'ഇബാദത്ത്' ചെയ്യേണ്ടതാകുന്നു. അവര്‍ക്കാഹാരം കൊടുത്തു വിശപ്പകറ്റുകയും ശാന്തി ചൊരിഞ്ഞു ഭയമകറ്റുകയും ചെയ്ത നാഥന്.'(സുറ: 106; 1-4)
ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും കച്ചവട യാത്രകളില്‍ ഖുറേഷികളെ സഹായിച്ചിരുന്നത് കബയിലെ പ്രതിഷ്ടയായ അല്ലാഹുവായിരുന്നു എന്നത് അവരുടെ വിശ്വാസമായിരുന്നു. ആ അല്ലാഹുവിനെക്കുറിച്ചാണു മുഹമ്മദ് തന്റെ പ്രബോധനത്തിന്റെ ആദ്യകാലങ്ങളില്‍ പറഞ്ഞിരുന്നത് എന്നതിന് ഇതില്‍പ്പരം തെളിവ് വേണ്ടല്ലോ!
ബഹുദൈവ ആരാധകരായിരുന്ന അറബികള്‍ കബയുടെ നാഥനായ അല്ലാഹുവിനു ക്രമേണ പ്രധാന 'ദൈവം' എന്ന ഒരു സ്ഥാനം നല്‍കാന്‍ തുടങ്ങുന്നു. ഏക ദൈവ വിശ്വാസം തത്വത്തില്‍ സ്വീകരിക്കാമെന്ന ആശയത്തിലേക്കുള്ള മുഹമ്മദിന്റെ ചുവടുമാറ്റം ഈ അവസരത്തിലാണ്. ഏക ദൈവ വിശ്വാസം കുറച്ചെങ്കിലും അറബികളെ സ്വാധീനിച്ചിരുന്നു എന്നു വേണം കരുതാന്‍. ഇവരിലാണു മുഹമ്മദ് തന്റെ പ്രതീക്ഷകള്‍ അര്‍പ്പിച്ചതും. അവരില്‍ കുറെയധികം പേര്‍ മുഹമ്മദിന്റെ ആദ്യകാല അനുയായികളും ആയി. മുഹമ്മദ് അറബികളോട് പറഞ്ഞു: ഇത്ര നാളും ഞാനും നിങ്ങളും ആരാധിച്ച അള്ളാ എന്ന ദൈവത്തിന്റെ കുട്ടാളികളായ മറ്റ് ദൈവങ്ങളെ ഞാന്‍ എടുത്തുമാറ്റുന്നു. ഇനി മുതല്‍ അള്ളാ എന്ന ദൈവം ഏകനാണ്. യഹൂദരോടും ക്രിസ്ത്യാനികളോടും പറഞ്ഞു; അല്ലാഹുവെന്ന ഈ ദൈവം നിങ്ങളുടെയും കൂടിയാണ്. അറബികളുടെ അല്ലാഹുവിനെയും സ്വന്തം ഇലാഹിനെയും വ്യക്തമായി അറിയാവുന്നതുകൊണ്ട് അവര്‍ ഈ നിര്‍ദ്ദേശം തള്ളിക്കളഞ്ഞു. കബയില്‍ ആരാധിക്കുന്ന വിഗ്രഹം സത്യദൈവമല്ലെന്ന് ഈ ദേവനെ വ്യക്തമായി അറിയാവുന്ന ക്രൈസ്തവര്‍ക്ക് അറിയാമായിരുന്നു.
കബയിലെ കറുത്ത കല്ലില്‍ ആവസിച്ചിരുന്ന അല്ലാഹുവെന്ന പൈശാചിക ശക്തിയെ സര്‍വ്വശക്തനായ യാഹ്‌വെയാക്കാനുള്ള മുഹമ്മദിന്റെ 'കുത്സിതശ്രമം' ക്രൈസ്തവരുടെയും യഹൂദരുടെയും ഇടയില്‍ വിലപ്പോയില്ല. മുഹമ്മദിന്റെ ഇഷ്ടത്തിനനുസരിച്ച് അയാള്‍ക്കുവേണ്ടി ആയത്തിറക്കി മറ്റുള്ളവരെ അടിമകളാക്കി വാഴുന്ന അല്ലാഹുവിനെ അവര്‍ തിരസ്കരിച്ചു.
അല്ലാഹുവിനെ ചൊല്ലി അറബികളുടെയിടയില്‍ തര്‍ക്കം!
മുഹമ്മദ് അറബികളുടെ മുന്നില്‍ അവതരിപ്പിച്ച അല്ലാഹു എന്ന വാക്ക് അവര്‍ക്ക് അന്യമോ അജ്ഞാതമോ ആയിരുന്നില്ല. എങ്കിലും ഉയരാവുന്ന ചോദ്യം ഇതാണ്: ഇസ്ലാമിനു മുമ്പുള്ള അറേബ്യയില്‍ ഉണ്ടായിരുന്ന അല്ലാഹുവെന്ന സാമാന്യ സങ്കല്‍പ്പം, അല്ലെങ്കില്‍ പൊതുധാരണ ആയിരുന്നോ മുഹമ്മദ് അവതരിപ്പിച്ച അല്ലാഹുവെന്ന സങ്കല്‍പ്പത്തിന്? അതോ മുഹമ്മദിന്റെ പുതിയ ദൈവം പഴയ അല്ലാഹുവുമായി യാതൊരു ബന്ധവുമില്ലാത്ത ഒന്നായിരുന്നോ? ഇതു മനസിലാകണമെങ്കില്‍ ഇസ്ലാമിനുമുമ്പുള്ള അറേബ്യയിലെ ജനതയുടെ ദൈവങ്ങളേപ്പറ്റി അല്‍പ്പം അറിവുണ്ടാകണം.
നിര്‍ഭാഗ്യവശാല്‍ അറേബ്യയിലെ ദൈവങ്ങളേപ്പറ്റി എഴുതപ്പെട്ട ചരിത്രമൊന്നും ലഭ്യമല്ല. ഇതിന്റെ കാരണങ്ങളിലൊന്ന് നാം ആദ്യമെ കണ്ടു. എഴുതാത്തതുകൊണ്ടാണോ എഴുതിയവ നശിപ്പിച്ചതു കൊണ്ടാണോ ഇതെന്നു തീര്‍ത്തു പറയാനും ആകില്ല. എഴുതപ്പെടാത്തതാണെന്നു വിശ്വസിക്കാന്‍ പ്രയാസമാണ്. ഈജിപ്തും ഇസ്രായേലും ഗ്രീസുമെല്ലാം ചരിത്രത്തില്‍ വ്യക്തമായ സ്ഥാനം വഹിക്കുന്നത് അവര്‍ അവശേഷിപ്പിച്ച ചരിത്ര രേഖകളിലൂടെയാണ്. കച്ചവടവും മറ്റുമായി സമീപ ദേശങ്ങളുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന ആളുകളായിരുന്നു അറബികള്‍! ഇത് മറ്റു ചരിത്രങ്ങളില്‍നിന്നു വ്യക്തമാണ്. അറബികളുടെ ചുറ്റിലുമുള്ള സകലരുടെയും മതപരവും സാസ്കാരികവുമായ എല്ലാം രേഖപ്പെടുത്തപ്പെട്ടപ്പോള്‍, ഇവരുടെ ചരിത്രം മാത്രം അജ്ഞാതമായതിലും ദുരൂഹതയുണ്ട്!
മുഹമ്മദ് ജനിക്കുന്നതിനും മുന്‍പേ അറബി സംസാരിച്ചിരുന്ന ക്രിസ്ത്യാനികള്‍ അവരുടെ ദൈവത്തെ 'ഇലാഹ്' എന്നാണു വിളിച്ചിരുന്നത്. മുഹമ്മദ് ജനിച്ച ബഹുദൈവ ആരാധകരായിരുന്ന ഖുറേഷിവര്‍ഗ്ഗം അവരുടെ ഒരു ദൈവത്തെ അല്ലാഹുവെന്നും വിളിച്ചു. ക്രിസ്ത്യാനികളും ഖുറൈഷികളും ദൈവത്തെ 'ഇലാഹ്' എന്നു വിളിച്ചിരുന്നുവെങ്കിലും, ഇവര്‍ ഒരേ ദൈവത്തെയല്ല 'ഇലാഹ്' എന്നു വിളിച്ചിരുന്നത്. ഖുറേഷികളുടെ അനേകം ഇലാഹുമാരില്‍ ഒരു അല്ലാഹുവും ഉണ്ടായിരുന്നു. അറബികള്‍ ഉപയോഗിച്ചിരുന്ന 'ഇലാഹ്' എന്ന വാക്കിനു ദൈവം എന്ന അര്‍ത്ഥമുണ്ടെങ്കിലും, യഹൂദരുടെ ദൈവത്തെ സൂചിപ്പിക്കുന്നതായിരുന്നില്ല അത്. കേരളത്തിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും 'ദൈവമേ' എന്നു വിളിച്ചാല്‍ അത് ഒരേ ദൈവത്തെയാണെന്നു പറയുന്നതു പോലെയാണിതും. പിന്നെ എല്ലാവരുടെയും ദൈവം ഒന്നു തന്നെയെന്നു പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം വേറൊന്നാണ്. ഈ തന്ത്രമൊക്കെ സാത്താന്‍ കാലങ്ങളായി പ്രയോഗിക്കുന്നുണ്ടല്ലോ!
ജാഹിലിയ കാലത്ത് അറേബ്യന്‍ സമൂഹം മറ്റ് വിശ്വാസ ധാരകളില്‍നിന്നും തീര്‍ത്തും ഒറ്റപ്പെട്ടതായിരുന്നു എന്ന ഒരു തെറ്റിദ്ധാരണ മുസ്ലിങ്ങള്‍ പ്രചരിപ്പിക്കാറുണ്ട്. ഖുറാന്റെ ദൈവീകത തെളിയിക്കാന്‍ വേണ്ടിയാണത് ചെയ്യുന്നതും. പക്ഷെ അതല്ല വാസ്തവം. അറേബ്യക്കുള്ളില്‍തന്നെ കുറേയധികം ക്രിസ്ത്യാനികളും യഹൂദരും ഉണ്ടായിരുന്നു. അറേബ്യയെ ചുറ്റിക്കിടന്ന സ്ഥലങ്ങള്‍ പേര്‍ഷ്യ, മെസൊപ്പൊട്ടേമിയ, സിറിയ, യാഹുദിയ, പലസ്തീനാ, അബിസീനിയ തുടങ്ങിയവയായിരുന്നു. വളരെ ശക്തമായ ക്രൈസ്തവ രാജ്യങ്ങളാല്‍ ചുറ്റപ്പെട്ടായിരുന്നു അറേബ്യ കിടന്നത്. അബിസീനിയ, ബൈസാന്തിയം, ഘസ്സാന്‍, അല്‍ഹാറാ തുടങ്ങിയ ക്രൈസ്തവ രാജ്യങ്ങളുടെ സ്വാധീനം, അറേബ്യന്‍ നടോടികളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിന്റെ പ്രക്രിയയിലുമായിരുന്നു.
അറേബ്യയിലെ യഹൂദരും ക്രിസ്ത്യാനികളും ആരാധിച്ചിരുന്ന ദൈവം, അവര്‍ മറ്റ് സ്ഥലങ്ങളില്‍ ആരാധിച്ചിരുന്ന തോറയിലേയും ബൈബിളിലെയും ദൈവമായിരുന്നു. പക്ഷെ മറ്റ് അറബികള്‍ ആരാധിച്ചിരുന്നത് അനേകം ദൈവങ്ങളെയായിരുന്നുവെന്ന സൂചനകള്‍ ഖുറാനില്‍ തന്നെയുണ്ട്. ഖുറാനു പുറമെയുള്ള അപൂര്‍വ്വം ചില പുസ്തകങ്ങളില്‍നിന്നും നമുക്ക് ചിലത് മനസിലാക്കാം.
മുഹമ്മദ് ഇസ്ലാം പ്രബോധനം ചെയ്ത് അല്ലാഹു എന്ന വാക്കുപയോഗിച്ചു തുടങ്ങിയപ്പോള്‍ അത് അറബികളുടെ ഇടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഹേതുവായി എന്നത് ഖുറാന്‍ സാക്ഷ്യപ്പെടുത്തുന്നു. മുസ്ലിങ്ങളും 'കാഫിറുകളും' തമ്മില്‍ ഈ വാക്കിന്റെ അര്‍ത്ഥത്തേച്ചൊല്ലി വാശിയേറിയ വാഗ്വാദം നടന്നിരുന്നു എന്ന സത്യം ഖുറാന്‍ അടിവരയിട്ടു പറയുന്നുണ്ട്. അതിനര്‍ത്ഥം അല്ലാഹുവെന്ന വാക്ക് പ്രാകൃത അറബികള്‍ക്കും മുസ്ലിങ്ങള്‍ക്കും ഒരുപോലെ അറിവുള്ള, അല്ലെങ്കില്‍ അവകാശപ്പെടാവുന്ന ഒന്നായിരുന്നു എന്നതാണ്. അല്ലെങ്കില്‍ പിന്നെ ഇതേക്കുറിച്ച് മുഹമ്മദിന്റെ അനുയായികളായ മുസ്ലിങ്ങളും മറ്റ് അറബികളും തമ്മില്‍ വാഗ്വാദത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. ഈ വാഗ്വാദം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയപ്പോള്‍ മുഹമ്മദ് പറഞ്ഞതിപ്രകരം.
'പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ നീ പ്രഖ്യാപിക്കുക: അല്ലയോ നിഷേധികളേ, നിങ്ങള്‍ ഇബാദത്ത് ചെയ്യുന്നതിന് ഞാന്‍ ഇബാദത്ത് ചെയ്യുന്നില്ല. ഞാന്‍ ഇബാദത്തു ചെയ്യുന്നതിന് ഇബാദത്ത് ചെയ്യുന്നവരല്ല നിങ്ങള്‍. നിങ്ങള്‍ ഇബാദത്ത് ചെയ്തതിന് ഇബാദത്ത് ചെയ്യുന്നവനല്ല ഞാന്‍. ഞാന്‍ ഇബാദത്ത് ചെയ്യുന്നതിന് നിങ്ങളും ഇബാദത്ത് ചെയ്യുന്നില്ലല്ലോ. നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍. എനിക്ക് എന്റെ ദീന്‍' (സുറ: 109; 1-6).
ക്രിസ്ത്യാനികളുടെയും യഹൂദരുടെയും ദൈവത്തോടൊപ്പം മറ്റ് ദൈവങ്ങളെയും ഖുറേഷികള്‍ ആരാധിച്ചിരുന്നു എന്ന മുസ്ലിങ്ങളുടെ അവകാശവാദം ശരിയാണെങ്കില്‍ മേല്‍പ്പറഞ്ഞ മുഹമ്മദിന്റെ വാക്കുകള്‍ക്ക് പ്രസക്തിയുണ്ടാകില്ല. കാരണം ഖുറേഷികള്‍ കബയില്‍ അവരുടെ അല്ലാഹുവിനുംകൂടി ഇബാദത്ത് ചെയ്യുന്നുണ്ടായിരുന്നു. കുറേക്കാലം മുഹമ്മദും അത് ചെയ്തിരുന്നു. അവര്‍ അന്നുവരെ ഇബാദത്ത് ചെയ്യാത്ത പുതിയ ഒരു ദൈവത്തെയാണു മുഹമ്മദ് അവരുടെ മുന്നില്‍ അവതരിപ്പിച്ചത് എന്ന് മുഹമ്മദിന്റെതന്നെ വാക്കുകള്‍ സൂചിപ്പിക്കുന്നു. അപ്പോള്‍ ഈ പുതിയ ദേവന്‍ ആരാണ്? അബ്രാഹത്തില്‍നിന്ന് പാരമ്പര്യമായി കിട്ടിയ യാഹ്‌വെയല്ല ഈ അല്ലാഹുവെന്നു മുഹമ്മദിന്റെ വാക്കുകളില്‍ത്തന്നെ ഒളിഞ്ഞിരിക്കുന്നുണ്ട്. മാത്രവുമല്ല അബ്രാഹത്തിന്റെ പാരമ്പര്യം ഇസ്മായേല്‍ തുടരുന്നതിനുപകരം ഈജിപ്തില്‍നിന്ന്‍ വിവാഹം ചെയ്ത് ഹാഗാറിന്റെ പിതാക്കന്മാരുടെ രീതികളാണ് സ്വീകരിച്ചത്. അതിന്റെ തുടര്‍ച്ചയായി സൂര്യചന്ദ്രന്മാരെ ആരാധിക്കുന്ന ഈജിപ്ഷ്യന്‍ ആരാധനാരീതിയുടെ ശേഷിപ്പാണ് അല്ലാഹുവെന്ന അജ്ഞാതന്‍!
സാത്താന്റെ വചനങ്ങളും മുഹമ്മദിന്റെ അടവുനയവും!
ദൈവനിവേശിതമെന്ന് അവകാശപ്പെടുന്ന മൂന്നു മതഗ്രന്ഥങ്ങളാണുള്ളത്. യഹൂദരുടെ തോറ'യും ക്രൈസ്തവരുടെ ബൈബിളും ഇസ്ലാമിന്റെ ഖുറാനുമാണ് ഇവ! തോറയിലെയോ ബൈബിളിലെയോ ഒരു വാക്യംപോലും സാത്താന്റെതെന്നു പറഞ്ഞ് ഒഴിവാക്കിയിട്ടില്ല. 'യാമ്നിയ' സമ്മേളനത്തില്‍വച്ച് ചില പുസ്തകങ്ങള്‍ യഹൂദര്‍ അവരുടെ ഗ്രന്ഥത്തില്‍നിന്നു നീക്കം ചെയ്തു! ഇതിന്റെ ചുവടുപിടിച്ച് ക്രൈസ്തവരിലെ ചില വിഭാഗങ്ങളും ഇതിനെ അനുകരിച്ചിരുന്നു. ഹെബ്രായഭാഷയിലുള്ള കയ്യെഴുത്തുപ്രതി ലഭ്യമല്ലെന്ന വാദത്തോടെയാണ് യഹൂദര്‍ ഈ ഗ്രന്ഥങ്ങളെ നീക്കം ചെയ്തതെങ്കില്‍, ക്രൈസ്തവ വിഭാഗങ്ങള്‍ കാരണമായി പറയുന്നത്; ഈ പുസ്തകങ്ങളെ യേഹ്ശുവാ പ്രസംഗത്തില്‍ ഉപയോഗിച്ചില്ല എന്നതാണ്. നാം ചിന്തിക്കുന്നത് ഈ വിഷയമല്ലാത്തതിനാല്‍, കൂടുതലായി ഈ വിഷയം ചര്‍ച്ചചെയ്യുന്നില്ല.
പിശാചിന്റെ വാക്കുകളാണെന്നു പറഞ്ഞ് ഒരു വാക്യംപോലും ഇവരുടെ ഗ്രന്ഥങ്ങളില്‍നിന്നു നീക്കിയിട്ടില്ല എന്നകാര്യം വിസ്മരിക്കരുത്. എന്നാല്‍, ഖുറാന്റെ കാര്യത്തില്‍ അങ്ങനെയല്ല! സാത്താന്റെ വചനങ്ങളെന്നു പറഞ്ഞ് ഇതിന്റെ ഉപജ്ഞാതാവുതന്നെ ചില വാക്കുകള്‍ നീക്കിയെങ്കില്‍ തീര്‍ച്ചയായും ഖുറാന്‍ ദൈവനിവേശിതമല്ല എന്ന് ഉറപ്പിക്കേണ്ടിവരും. ദൈവത്തിന്റെ ഒരു പ്രവാചകനിലൂടെ സാത്താനു സന്ദേശം പ്രചരിപ്പിക്കാന്‍ കഴിയുകയെന്നത് അവന്റെ പ്രവാചകത്വത്തെ ചോദ്യം ചെയ്യപ്പെടുന്ന വിഷയമാണ്. അതിനാല്‍, മുഹമ്മദ് പറഞ്ഞുകൊടുത്ത് എഴുതിയ ഒന്നും ദൈവത്തിന്റെ വാക്കുകള്‍ ആയിരുന്നില്ല. ആയിരുന്നുവെങ്കില്‍ അതു തിരുത്തപ്പെടുകയോ യേഹ്ശുവായുടെ ചരിത്രത്തെപ്പോലും വികലമാക്കുകയോ ചെയ്യില്ലായിരുന്നു. അങ്ങനെയാകുമ്പോള്‍ ഖുര്‍ആന്‍ ദൈവനിവേശിതമല്ലെന്നു മാത്രമല്ല, സാത്താന്റെ വചനങ്ങളുമാണെന്നും സംശയത്തിനിടയില്ലാതെ ഉറപ്പിക്കണം!
മുഹമ്മദ് എന്തിനായിരുന്നു ഖുര്‍ആന്‍ തിരുത്തിയതെന്നു കാണുമ്പോള്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാകും. അതൊരു അടവുനയത്തിന്റെ ഭാഗമായിരുന്നു! അല്ലാഹുവെന്ന ദൈവസങ്കല്പത്തെ 'മാര്‍ക്കറ്റ്' ചെയ്യാന്‍ മുഹമ്മദ് ആവതെല്ലാം ശ്രമിച്ചു. സ്വന്തം ഗോത്രത്തിലുള്ളവര്‍പോലും അല്ലാഹുവിനെ കൈവിട്ടപ്പോള്‍ മുഹമ്മദ് ഒരു അടവുനയം കൊണ്ടുവന്നു. ഒന്നെടുത്താല്‍ ഒന്നു 'ഫ്രീ' എന്നതായിരുന്നു ഈ നയം! അതായത്, അറബികളുടെ കുലദൈവങ്ങളുടെ കൂട്ടത്തില്‍ ഒരുവനായി അംഗീകരിപ്പിക്കുക എന്ന തന്ത്രമായിരുന്നു ഇയാള്‍ അനുവര്‍ത്തിച്ചത്. വലിയ രഷ്ട്രീയകക്ഷികളുടെ കൂടെ സഖ്യകക്ഷിയാകുന്ന ചെറു കക്ഷികള്‍പോലെ!
ക്രൈസ്തവരും യഹൂദരും അടങ്ങുന്ന ഏകദൈവ വിശ്വാസികള്‍ അറബികളുടെയിടയില്‍ ജീവിച്ചിരുന്നു. ഏകദൈവ വിശ്വാസികളായ ഇവരൊക്കെയായി അറബികള്‍ യഥേഷ്ടം ഇടപഴകി. ഈ ഇടപഴകലൊക്കെ ഏകദൈവ വിശ്വാസത്തിന്റെ അര്‍ത്ഥവും സ്വീകാര്യതയും അറബികളുടെ മനസ്സില്‍ ഉണ്ടാക്കിയിരുന്നു. പക്ഷെ ഏകദൈവം എന്ന സങ്കല്‍പ്പത്തിന്റെ പൂര്‍ണ്ണതയിലേക്ക് വരുവാന്‍ അവര്‍ തയ്യാറായിരുന്നില്ല. പല ദൈവങ്ങളിലൊരാളായ അല്ലാഹുവിന് ഒരു മേധാവിത്തം നല്‍കുന്ന അവസ്ഥവരെ അതെത്തി. അങ്ങനെയാണ് കബയിലെ അല്ലാഹുവിന് ഉപദൈവങ്ങളെ നല്‍കിയതും. അതുവഴി അല്ലാഹിവിന്റെ പെണ്‍മക്കളായി ചില ഉപദേവതകളെ അറബികള്‍ ആരാധിക്കുകയും അല്ലാഹുവിന് പ്രധാന ദൈവത്തിന്റെ സ്ഥാനം നല്‍കുകയും ചെയ്തു. അങ്ങനെയാണ് ഈ ദേവന്‍മാരെ പ്രതിഷ്ഠിച്ച 'കബാ' അറബി സമൂഹത്തിന്റെ ആരാധനകേന്ദ്രമായതും അതിനു വലം വയ്ക്കുയ്ക, അതിനെ ചുംബിക്കുക തുടങ്ങിയ ദുരാചാരങ്ങള്‍ ആ സമൂഹത്തില്‍ ഉടലെടുത്തതും. ബഹുദൈവ ആരാധന നിലനിന്നിരുന്ന സമൂഹങ്ങളിലൊക്കെ ഓരോ ആരാധനാലയവും ഒരു പ്രത്യേക ദൈവത്തിനുവേണ്ടി ആയിരുന്നു ഒരുക്കിയിരുന്നത്. അങ്ങനെയാണ് കബയിലെ പ്രധാന ദൈവം അല്ലാഹുവായതും.
മറ്റ് ദേവന്മാരോടൊപ്പം അല്ലാഹുവിനെയും പ്രതിഷ്ഠിച്ച് സാവധാനം ഏകാധിപത്യം അല്ലാഹുവിനു നല്‍കാന്‍ മുഹമ്മദുണ്ടാക്കിയ ആയത്താണ് പിന്നീട് സാത്താന്റെ വചനങ്ങളെന്നു പറഞ്ഞു നീക്കംചെയ്തത്! എല്ലാ അറബികളുടേയുംമേല്‍ മുഹമ്മദിന് അധിപത്യമുണ്ടാകുകയും ഭരണാധികാരി ആയി ഉയരുകയും ചെയ്തതിലൂടെ മുഹമ്മദിനു എന്തും ആകാം എന്ന അവസ്ഥ വന്നു. ആ നാളുകളില്‍ രാജാവിന്റെ കല്പനകള്‍ ദൈവവാക്യമായി പ്രജകള്‍ സ്വീകരിക്കേണ്ടിയിരുന്നു. റോമന്‍ രാജാക്കന്മാര്‍ തങ്ങളെത്തന്നെ ദൈവമായി പ്രഖ്യാപിക്കുന്ന രീതിയുണ്ടായിരുന്നു എന്നത് നമുക്ക് അറിവുള്ളതാണ്. അല്ലാഹുവല്ലാതെ മറ്റൊരു ദൈവവും ഉണ്ടാകരുതെന്നും അന്ത്യപ്രവാചകന്‍ താനാണെന്നും നിയമമുണ്ടാക്കിയത് മുഹമ്മദാണ്. പ്രവാചകനിന്ദ മറ്റേതു പാപത്തെക്കാളും കഠിനമാണെന്നു പ്രഖ്യാപിച്ചതും തന്റെ ഏകാധിപത്യം ചോദ്യം ചെയ്യപ്പെടാതിരിക്കാനായിരുന്നു.
അല്ലാഹുവെന്ന ഖുറേഷികളുടെ ദൈവത്തിനൊപ്പം ആരാധിക്കപ്പെട്ടിരുന്നത് അള്ളായുടെ മക്കളായിരുന്ന മൂന്നു ദേവിമാരായിരുന്നു. ഖുറേഷികളുടെ പ്രീതി നേടിയെടുക്കാന്‍ മുഹമ്മദ് കണ്ടുപിടിച്ച ഒരടവായിരുന്നു അവരേക്കൂടി അല്ലാഹുവിനൊപ്പം ആരാധിക്കാമെന്ന് 'അല്ലാഹു' പറഞ്ഞു എന്നത്. പിന്നീട് മണ്ടത്തരം മനസ്സിലായ മുഹമ്മദ് അടവു മാറ്റി. ആ 'ആയത്ത്' പിശാചിന്റെ തലയില്‍ വച്ചുകൊടുത്ത് തടിയൂരി! പിന്നീട് ഇയാളുണ്ടാക്കിയ പുതിയ നിയമത്തില്‍ അല്ലാഹുവിനു മക്കളില്ല. യഥാര്‍ത്ഥത്തില്‍ യേഹ്ശുവായെ മാറ്റിനിര്‍ത്താനാണ് അല്ലാഹുവിന്റെ പെണ്‍മക്കളെ കൊന്നുകളഞ്ഞത്. ദൈവത്തിനു മക്കളുണ്ടാകുക എന്നത് 'മഹാ' അപരാധമായി പ്രഖ്യാപിച്ചതും യേഹ്ശുവായെ ലക്ഷ്യം വച്ചായിരുന്നു.
അല്ലാഹുവിന്റെ മൂന്നു പെണ്‍മക്കളെ കൂടാതെ വേറെയും ദേവതകളുണ്ടായിരുന്നു. അവരെക്കുറിച്ചും ഖുര്‍ആന്‍ പറയുന്നുണ്ട്: 'അവര്‍ ആഹ്വാനം ചെയ്തു: ഒരിക്കലും നിങ്ങളുടെ ദൈവങ്ങളെ കൈയൊഴിക്കരുത്; വദ്ദിനെയും സുവാഇനെയും യഗൂസിനെയും യഊഖിനെയും നസ്റിനെയും കൈയൊഴിക്കരുത്"(സുറ: 71; 23).
അല്ലാഹു; വിഗ്രഹങ്ങളുടെ തലവന്‍!
'ഹജ്ജ്'നു പോകുന്ന ആളുകള്‍ കബയില്‍ ചുംബിക്കുന്ന കല്ലാണ്, 'റബ്ബ് അല്‍കബാ' (കബയുടെ നാഥന്‍) എന്ന അല്ലാഹു. ഈ അല്ലാഹുവിന്റെ മറ്റൊരു രൂപം കാണുമ്പോള്‍ ഇത് സത്യദൈവമാണൊ എന്ന് മനസ്സിലാക്കാന്‍ കഴിയും. 'അല്‍ഇലാഹ്' എന്ന അറബി പദം ലോപിച്ചാണ് അല്ലാഹു ഉണ്ടായതെന്ന വാദം നാം മനസ്സിലാക്കി. എല്ലാ പ്രാചീന സമൂഹങ്ങളും സൂര്യന്‍ ചന്ദ്രന്‍ നക്ഷത്രങ്ങള്‍ എന്നിവയെ ആരാധിച്ചിരുന്നു. മദ്ധ്യപൂര്‍വ്വദേശം ഇതില്‍നിന്നും വിഭിന്നമായിരുന്നില്ല. അള്ളായുടെ മക്കളില്‍ 'അല്‍ലാത്ത്' സൂര്യനെ പ്രതിനിധീകരിച്ചു; 'അല്‍ഉസ' പ്രഭാത നക്ഷത്തെയും 'അല്‍മനാത്ത്' വിധിയേയും പ്രതിനിധാനം ചെയ്തു. 'അല്‍ഇലാഹ്' എന്ന പ്രധാന ദൈവം ചന്ദ്രനെയാണ് പ്രതിനിധീകരിച്ചത്. 'അല്‍ ഉസ' എന്ന ദേവതയ്ക്ക്, മുഹമ്മദ്നബി ആടിനെ ബലി നല്‍കിയതായി ഹിഷാം അല്‍ കില്‍ബി എന്ന അറബി പണ്ഡിതന്‍ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ 'കിത്താബ് അല്‍ അസ്നാം' എന്ന പുസ്തകത്തില്‍ ഇങ്ങനെ കാണാം.
"We have been told that the Apostle of Allah once mentioned al-Uzza saying, "I have offered a white sheep to al-'Uzza, while I was a follower of the religion of my people."
ചന്ദ്രനു നക്ഷത്രവും ഇസ്ലാമിന്റെ ഔദ്യോഗിക ചിഹ്നമായി മാറിയത് എങ്ങനെയാണെന്ന് ഊഹിക്കാമല്ലോ? അല്ലഹുവെന്ന ചന്ദ്രനും അവന്റെ പുത്രിയായ പ്രഭാത നക്ഷത്രവും! താന്‍ ബലിയര്‍പ്പിച്ചുകൊണ്ടിരുന്ന ദേവതയായ 'അല്‍ ഉസാ'യോട് മുഹമ്മദിനു കൂടുതല്‍ പ്രതിപത്തിയുണ്ടായിരുന്നിരിക്കാം! അതുകൊണ്ടാണല്ലോ ഇസ്ലാമിന്റെ ചിഹ്നത്തില്‍ അല്ലാഹു(ചന്ദ്രന്‍) വിനൊപ്പം 'അല്‍ ഉസ'(പ്രഭാതനക്ഷത്രം) യും സ്ഥാനം പിടിച്ചത്! ഏശയ്യാ പ്രവാചകന്റെ ഒരു പ്രവചനം ഇവിടെ ഓര്‍മ്മിക്കുന്നതു നല്ലതാണ്. ആ പ്രവചനം ഇങ്ങനെ; "ഉഷസിന്റെ പുത്രനായ പ്രഭാതനക്ഷത്രമേ, നീ എങ്ങനെ ആകാശത്തുനിന്നു വീണു!"(ഏശയ്യാ: 14; 12). സാത്താനെക്കുറിച്ചുള്ള ഈ വാക്കുകള്‍ ഖുര്‍ആനില്‍ എങ്ങനെ അല്ലാഹുവിന്റെ പ്രതീകമായി? യാഹ്‌വെ വെറുക്കുന്ന വിഗ്രഹം, സ്വയം യാഹ്‌വെയാണെന്നു ജല്പിച്ചാല്‍ അങ്ങനെയാവില്ല.
ഈജിപ്റ്റിലെ പ്രധാന ദൈവം സൂര്യനായിരുന്നു. അതുകൊണ്ടാണ് മറ്റ് ദേവീദേവന്‍മാരുടെ ചിത്രങ്ങള്‍ക്ക് മുകളില്‍ സൂര്യന്റെ ചിഹ്നം വരച്ചു ചേര്‍ത്തിരുന്നത്. അറബികളുടെ ദേവീദേവന്മാരുടെ മുകളില്‍ 'ചന്ദ്രക്കല' വരച്ചു ചേര്‍ത്തതിന്റെ കാരണം, ചന്ദ്രന്‍ അവരുടെ പ്രധാന ദൈവമായിരുന്നതുകൊണ്ടാണ്. അല്ലാഹുവായിരുന്നു അറബികളുടെ പ്രധാന ദൈവം.
അല്ലാഹുവും ചന്ദ്രനും ഒരുവന്‍തന്നെ!
അറേബ്യയുടെ പല ഭാഗത്തുനിന്നും കണ്ടെടുത്ത ഫലകങ്ങളില്‍ അല്ലാഹുവിന്റെ പുത്രിമാരായ ലാത്ത, ഉസ, മനാത്ത എന്നിവരെ ചിത്രീകരിച്ചിട്ടുണ്ട്. അവരുടെ തലയുടെ മുകളില്‍ ചിത്രീകരിച്ചിട്ടുള്ള 'ചന്ദ്രക്കല' വിരല്‍ചൂണ്ടുന്നത് ചാന്ദ്രദൈവം ആയിരുന്നു ഈ ദേവിമാരുടെ പ്രധാന ദൈവം എന്ന നിഗമനത്തിലേക്കാണ്.
'അല്‍ലാത്ത അല്ലാഹുവിന്റെ സ്ത്രീ രൂപമാണെന്ന ഒരു വാദം ചില ചരിത്രഗവേഷകര്‍ പ്രകടിപ്പിച്ചു കണ്ടിട്ടുണ്ട്. 'അല്‍ലാത്തും' ചന്ദ്രനെ പ്രതിനിധീകരിക്കുന്നു എന്നാണവരുടെ പക്ഷം. പക്ഷെ ആ വാദം ശരിയല്ല എന്നാണ് മുഹമ്മദിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. ഖുറാനില്‍ വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നത് അല്‍ലാത്തിനെ അല്ലാഹുവിന്റെ മകളായിട്ടാണാരാധിച്ചിരുന്നത് എന്നാണ്. അല്‍ലാത്തും അല്ലാഹുവിനോടൊപ്പം ചന്ദ്രനെ പ്രതിനിധീകരിച്ചിരുന്നു എന്നത് ഒരു പക്ഷെ ശരിയായിരിക്കാം. എങ്കിലും സൂര്യന്റെ പ്രതിനിധിയായാണ്, അല്‍ലാത്ത് അംഗീകരിക്കപ്പെട്ടിരിക്കുന്നത്!
ഇസ്ലാം; വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തില്‍!
കാലങ്ങളോളം അല്ലാഹുവിന്റെ വീരഗാഥയെന്നു മുഹമ്മദും അനുയായികളും പാടിനടന്നത് സാത്താന്റെ വാക്യങ്ങളായിരുന്നുവെന്ന് പ്രവാചകന്മാരുടെ പ്രവാചകനെന്നു വീമ്പടിക്കുന്നവന് മനസ്സിലായില്ല. മുഹമ്മദിനു മനസ്സിലായില്ലെങ്കില്‍ പോകട്ടെ; സര്‍വ്വജ്ഞാനിയായ അല്ലാഹുവിനും ഇതു പിടികിട്ടിയില്ല! ശരീരപുഷ്ടിയുള്ള സ്ത്രീകളെ വഴിയില്‍വച്ചു കണ്ടാല്‍ അപ്പോള്‍തന്നെ അല്ലാഹുവുമായി ഗൂഢാലോചന നടത്തുന്ന മുഹമ്മദിനോട് അല്ലാഹു ഈ കാര്യം മാത്രം പറയാന്‍ കാലങ്ങളെടുത്തു. പിശാചിന് ഒരായത്തുണ്ടാക്കി അല്ലാഹുവിനെയും മുഹമ്മദിനേയും അറബികളെയും പറ്റിക്കാനാകുമെന്ന് ഖുറാന്‍തന്നെ തെളിയിക്കുന്നു. ഖുറാനില്‍ കൈകടത്താന്‍ ശക്തനായ പിശാചോ, അവനെ തടയാന്‍ ബുദ്ധിയും ശക്തിയുമില്ലാത്ത അല്ലാഹുവോ, ആരാണു കൂടുതല്‍ യോഗ്യന്‍? എന്നിട്ടും വെല്ലുവിളിക്ക് ഒരു കുറവുമില്ല!
ഇത്രമാത്രം അസംബന്ധങ്ങള്‍ കുറിച്ചുവച്ചിരിക്കുന്ന ഖുറാനെക്കുറിച്ച് ഇസ്ലാമിന്റെ വീരവാദംകൂടി നോക്കുക: 'ഈ ഖുറാന്‍ പോലൊന്നു കൊണ്ടുവരാന്‍ മനുഷ്യരും ജിന്നുകളും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചാലും സാധിക്കയില്ല- അവരൊക്കെയും പരസ്പരം സഹായിച്ചാലും ശരി.'(സുറ:17;88). പിശാച് ഒറ്റക്ക് ആ പണി ചെയ്തിട്ടും അല്ലാഹുവിനും മുഹമ്മദിനും മനസ്സിലായില്ല! വെല്ലുവിളി തുടര്‍ന്നുകൊണ്ടേയിരിക്കും!
അസംബന്ധമെന്നതു വെറുംവാക്കല്ല; 'വീരശൂരപരാക്രമി'യായ അല്ലാഹുവിനോ 'ശാസ്ത്രപണ്ഡിത'നായ മുഹമ്മദിനോ അതുമല്ലെങ്കില്‍ ഖുറാന്‍ എഴുതിയ വ്യക്തിക്കോ പറ്റിയ വലിയൊരു അബദ്ധമാണ് ഇവിടെ സൂചിപ്പിക്കാന്‍ ഒരുങ്ങുന്നത്. യേഹ്ശുവായുടെ മരണത്തെക്കുറിച്ച് കേള്‍ക്കുന്നതിലുള്ള അമര്‍ഷം വാക്കുകളായി പുറത്തുവന്നപ്പോള്‍ അത് അല്ലാഹുവിന്റെ ആയത്തായിമാറി. അതിങ്ങനെയാണ്: "അവര്‍ ഊറ്റംകൊണ്ടു:(ക്രിസ്ത്യാനികള്‍) 'മസീഹ് ഈസബ്നുമര്‍യമിനെ, ദൈവദൂതനെ (മറിയത്തിന്റെ പുത്രനെ) ഞങ്ങള്‍ വധിച്ചുകളഞ്ഞിരിക്കുന്നു. 'സത്യത്തിലോ, അവരദ്ദേഹത്തെ വധിച്ചിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. പിന്നെയോ, സംഭവം അവര്‍ക്ക് അവ്യക്തമാവുകയത്രെ ഉണ്ടായത്. അദ്ദേഹത്തെക്കുറിച്ച് ഭിന്നാഭിപ്രായമുള്ളവരും സന്ദേഹത്തില്‍തന്നെയാകുന്നു. അവരുടെ പക്കല്‍ ആ സംഭവത്തെക്കുറിച്ച്, കേവലം ഊഹത്തെ പിന്തുടരുന്നതല്ലാതെ, ഒരറിവുമില്ല. അവര്‍ മസീഹിനെ ഉറപ്പായും വധിച്ചിട്ടില്ല. പ്രത്യുത അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു."(സുറ: 4: 157-158).
ഇതേ ഖുറാനില്‍ ഈസാനബി പറയുന്നതായി മറ്റൊരു വാക്യം എഴുതിയിട്ടുണ്ട്. അതുംകൂടി നോക്കിയിട്ട് വായനക്കാര്‍ തീരുമാനിക്കുക, ഇതുപോലൊരു പുസ്തകം ആര്‍ക്കെങ്കിലും എഴുതാന്‍ സാധിക്കുമോ എന്ന്! "എന്റെ ജനന നാളിലും മരണ നാളിലും ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന നാളിലും എനിക്കു സമാധാനം!"(സുറ: 19; 33).
ഈ വാക്യങ്ങള്‍ കൂടുതല്‍ തവണ എഴുതുന്നതില്‍ തെറ്റിദ്ധരിക്കരുത്. ഏറ്റവുമധികം തെറ്റിദ്ധാരണ പരത്തുന്ന ഇസ്ലാമിക വാദമാണ് യേഹ്ശുവായുടെ മരണത്തെ സംബന്ധിച്ച നുണകള്‍! ഇതൊരു ചെറിയ പിഴവായി കരുതാന്‍ കഴിയുമോ? യേഹ്ശുവായുടെ പേരില്‍ അവതരിപ്പിച്ചിരിക്കുന്ന വ്യാജനാണ് ഈസാ എന്ന തിരിച്ചറിവില്ലാത്തവരെ ഇസ്ലാം വഞ്ചിച്ചിട്ടുണ്ട്.
അല്ലാഹുവിന്റെ പേരും വിലാസവും!
സര്‍വ്വശക്തനായ ദൈവത്തിനു പേരു വെളിപ്പെടുത്താന്‍ യാതൊരു മടിയുമില്ല. അതുകൊണ്ടാണല്ലോ പ്രവാചകന്മാരിലൂടെ ആ പരിശുദ്ധ നാമം വെളിപ്പെടുത്തുകയും അവിടുത്തെ ശബ്ദം കേള്‍പ്പിക്കുകയും ചെയ്തത്! അവസാന നാളുകളില്‍ തന്റെ പുത്രനിലൂടെ അവിടുത്തെ രൂപവും നമുക്കു ദ്രുഷ്ടാന്തമാക്കി. പിതാവായ ദൈവത്തെ കാണിച്ചുതരണമെന്ന് യേഹ്ശുവായോട് അവിടുത്തെ ശിഷ്യനായ പീലിപ്പോസ് ചോദിച്ചപ്പോള്‍ യേഹ്ശുവാ പറഞ്ഞത് എന്താണെന്നു നമുക്കറിയാം. "ഇക്കാലമത്രയും ഞാന്‍ നിങ്ങളോടുകൂടെയായിരുന്നിട്ടും പീലിപ്പോസേ, നീ എന്നെ അറിയുന്നില്ലേ? എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. പിന്നെ പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക എന്നു നീ പറയുന്നതെങ്ങനെ? ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്നു നീ വിശ്വസിക്കുന്നില്ലേ?"(യോഹ: 14; 9, 10).
ദൈവമെന്നു വിളിക്കപ്പെട്ടു എന്നു കരുതി ദൈവമാകില്ല. ആകുമായിരുന്നുവെങ്കില്‍ മുന്‍പു നാം ചിന്തിച്ചതുപോലെ ഒന്നാംപ്രമാണം തന്നെ അപ്രസക്തം ആകുമായിരുന്നു. യഥാര്‍ത്ഥത്തിലുള്ള പേരു വെളിപ്പെടുത്തിയാല്‍ ആളുകള്‍ അല്ലാഹുവിന്റെ വിശ്വരൂപം തിരിച്ചറിയും എന്നതുകൊണ്ടാണ് അവന്‍ പേരു വെളിപ്പെടുത്താതെ മറഞ്ഞിരുന്നത്! മുഹമ്മദ് പറഞ്ഞുള്ള അറിവല്ലാതെ, അല്ലാഹുവെന്ന അജ്ഞാതനെ ആര്‍ക്കും അറിയില്ല. മുഹമ്മദിന്റെ വിവരണത്തിലൂടെ മനസ്സിലാക്കാന്‍ കഴിയുന്ന അല്ലാഹുവിന്, ഇസ്രായേലിനു വെളിപ്പെട്ട യാഹ്‌വെയുമായി ഒരു സാദൃശ്യവുമില്ല എന്നതാണു യാഥാര്‍ത്ഥ്യം! എല്ലാ ദേവന്മാരുടെയും ഔദാര്യം പറ്റി ജീവിക്കുന്ന സാത്താന്‍ തന്നെയാണ് ഈ അജ്ഞാതനായ അല്ലാഹു!
ദൈവം മോശയോടു സംസാരിച്ചപ്പോള്‍, അവിടുത്തോട് ഇപ്രകാരം മോശ ചോദിച്ചു: അങ്ങ് ആരാണെന്നാണു ഞാന്‍ ജനത്തോടു പറയേണ്ടത്? അപ്പോള്‍ അവിടുന്ന് അരുളിച്ചെയ്തു: "ഞാന്‍ ഞാന്‍ തന്നെ(യാഹ്‌വെ). ഇസ്രായേല്‍ മക്കളോടു നീ പറയുക: ഞാനാകുന്നവന്‍ (യാഹ്‌വെ) എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു. അവിടുന്ന് വീണ്ടും അരുളിച്ചെയ്തു: ഇസ്രായേല്‍ മക്കളോടു നീ പറയുക: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യാഹ്‌വെ, അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, എന്നെ നിങ്ങളുടെയടുത്തേക്ക് അയച്ചിരിക്കുന്നു. ഇതാണ്, എന്നേക്കും എന്റെ നാമധേയം"(പുറ: 3; 14, 15). ദൈവമായ യാഹ്‌വെ എന്നാണു അവിടുന്ന് വെളിപ്പെടുത്തിയത്. ദൈവം എന്നത് പേരല്ല; അതൊരു പദവിയാണ്. അവിടുത്തെ പേര്, യാഹ്‌വെ എന്നാണ്! യാഹ്‌വെ എന്ന പേരിന്റെ അര്‍ത്ഥമാണ്, ഞാന്‍ ആകുന്നവന്‍ എന്നത്! ഈ നാമധേയം തന്നെയാണ് ഇന്നും യഹൂദരും ക്രൈസ്തവരും വിളിക്കുന്നത്!
മുഹമ്മദ് വരുന്നതുവരെ മാത്രമാണ് ഈ നാമമെന്ന് മോശയോടു യാഹ്‌വെ പറഞ്ഞിട്ടില്ല. ചരിത്രം മുഴുവന്‍ തിരുത്തി വികലമാക്കിയ മുഹമ്മദ് പറയുന്നത്, യഹൂദരു ക്രിസ്ത്യാനികളും തങ്ങളുടെ നിയമഗ്രന്ഥങ്ങള്‍ തിരുത്തിയെന്നാണ്. 'ഒറിജിനല്‍' ഇയാളുടെ വാക്കുകളാണെന്നു വ്യാജന്‍ പ്രഖ്യാപിക്കുന്നു. മനസ്സിന്റെ സമനില തെറ്റിയ ഇയാളുടെ രോഗം നിസ്സാരമല്ലെന്നു അക്കാലത്തെ യഹൂദരും ക്രൈസ്തവരും അറിഞ്ഞതുകൊണ്ട്, ഇയാളെ അവര്‍ തള്ളിക്കളഞ്ഞു! വിവരക്കേടിനെ മഹത്വവത്ക്കരിക്കുന്ന ഇസ്ലാം ഇന്നും ഇതു പാടിനടക്കുന്നു.
ഈ ദൈവത്തിന്റെ സ്വഭാവവുമായി ചേര്‍ത്ത് പല നാമങ്ങളും വിളിക്കുവാന്‍ ദൈവം അനുവദിച്ചിട്ടുണ്ട്. ഓരോ നാളുകളിലും ദൈവം നല്‍കിയ അനുഗ്രഹങ്ങളും അവിടുന്നു പ്രകടമാക്കിയ ശക്തിയും വിളിച്ചോതുന്ന നാമങ്ങളില്‍ അവിടുത്തെ മഹത്വപ്പെടുത്താറുള്ളത് ഇക്കാരണത്താലാണ്. ചില പേരുകളും അവയുടെ അര്‍ത്ഥങ്ങളും കാണുമ്പോള്‍ ഇതു വ്യക്തമാകും.
യാഹ്‌വെ നിസ്സി(യാഹ്‌വെ എന്റെ പതാക), എലിയേസര്‍ (ദൈവം സഹായിക്കുന്നു), ഏല്‍എലോഹെയ് ഇസ്രായേല്‍ (ഇസ്രായേലിന്റെ ദൈവമായ ദൈവം), പെനുവേല്‍ (ദൈവത്തിന്റെ മുഖം), 'യാഹ്‌വെ യിരെ'(യാഹ്‌വെ പ്രദാനം ചെയ്യുന്നു), 'എല്‍റോയി'(ദര്‍ശനത്തിന്റെ ദൈവം), 'യാഹ്‌വെ റാഫാ'(യാഹ്‌വെ സുഖപ്പെടുത്തുന്നവന്‍), യാഹ്‌വെ ഷലോം (യാഹ്‌വെ സമാധാനം), എബ്നേര്‍ (സഹായശില), ബാല്‍പെരാസിം (ചിതറിക്കുന്ന നാഥന്‍, ഭേദിക്കുന്ന ദൈവം); ഇവയെല്ലാം ദൈവത്തെ മഹത്വപ്പെടുത്താന്‍ പൂര്‍വ്വപിതാക്കന്മാരും പ്രവാചകന്മാരും ഉപയോഗിച്ചിട്ടുള്ള വിശേഷണങ്ങളാണ്. യാഹ്‌വെ രക്ഷിക്കുന്നവന്‍ എന്ന പേരും വഹിച്ചുകോണ്ട് ഭൂമിയില്‍വന്ന ദൈവം തന്നെയായ ദൈവപുത്രനാണ് യേഹ്ശുവാ ഹീബ്രു ഭാഷയില്‍ 'യാഹ്‌വെ' എന്ന വാക്കിനു ഞാന്‍, ഞാന്‍തന്നെ എന്നാണര്‍ത്ഥം!
ദൈവമായ യാഹ്‌വെയാണ് അല്ലാഹുവെന്നു വീറോടെ പ്രഖ്യാപിക്കുന്ന മുഹമ്മദ്, യഹോവ എന്ന പേര് ഖുറാനില്‍ ഒരിടത്തുപോലും ചേര്‍ത്തിട്ടില്ല. അല്ലാഹു എന്നത് കേവലം ഒരു അറബി വാക്കായിരുന്നുവെങ്കില്‍ മറ്റുരാജ്യങ്ങളില്‍ (ഭാഷകളില്‍) അവിടെ ദൈവത്തിനു വിളിക്കുന്ന നാമം സ്വീകരിക്കുമായിരുന്നു. ഭാഷകള്‍ വ്യത്യാസപ്പെടുമ്പോള്‍ പേരു മാറാറില്ലെന്നു നമുക്കറിയാം. ഉച്ഛാരണത്തിലുള്ള മാറ്റം മാത്രമെ ഉണ്ടാകാറുള്ളൂ. രാമന്‍ ഏതു ഭാഷയിലും രാമന്‍ തന്നെയാണ്. ഇരുപതിലധികം ഭാഷകളുള്ള ഇന്ത്യയില്‍ എല്ലാ സംസ്ഥാനത്തും രാമനെ വിളിക്കുന്നതില്‍ ഉച്ഛാരണത്തിലെ മാറ്റം മാത്രമാണുള്ളത്. രാമാ, റാം, രാമന്‍ എന്നീ വ്യത്യാസങ്ങള്‍! എന്നാല്‍, അതിനോടു ദൈവം എന്നു ചേര്‍ക്കുമ്പോള്‍, ഓരോ ഭാഷയിലും വെവ്വേറെ വാക്കുകള്‍ ഉപയോഗിക്കുന്നു. 'ഗോഡ്' എന്നും 'ദേവന്‍' എന്നും 'ഭഗവാന്‍' എന്നും 'കടവുള്‍' എന്നുമെല്ലാം വിളിക്കാറുണ്ട്. പദവികളെ സൂചിപ്പിക്കാന്‍ ഓരോ ഭാഷകളിലും വ്യത്യസ്തമായ പദങ്ങള്‍ ഉപയോഗിക്കുമെങ്കിലും, പേരുകള്‍ ആരും പരിഭാഷപ്പെടുത്താറില്ല. അങ്ങനെ ചെയ്‌താല്‍, 'രാജന്‍' എന്ന വ്യക്തിയെ അമേരിക്കക്കാരനോ ഇംഗ്ലണ്ടുകാരനോ കണ്ടുമുട്ടുമ്പോള്‍ 'കിംഗ്' എന്നു വിളിക്കേണ്ടിവരും!
തമിഴില്‍ അല്ലാഹുവിനെ 'കടവുള്‍' എന്നു വിളിക്കാറില്ല. ക്രൈസ്തവര്‍ വിശ്വസിക്കുന്ന സത്യദൈവത്തെയും മറ്റുള്ളവരുടെ ദേവന്മാരെയും തമിഴര്‍ കടവുളെന്നു ചേര്‍ത്ത് പറയുമ്പോള്‍ അല്ലാഹു മാത്രം അല്ലാഹുവായി തുടരുന്നു. അതിന്റെ അര്‍ത്ഥം അല്ലാഹു എന്നതു ദൈവമെന്നതിനു പൊതുവായി വിളിക്കുന്ന വാക്കല്ല; മറിച്ച്, ഒരു പേരു മാത്രമാണ്! 'ദേവന്‍' എന്നു വ്യക്തികള്‍ക്കു പേരുള്ളതുപോലെ അല്ലാഹു എന്നതു ഇസ്ലാമിന്റെ ദൈവത്തിന്റെ പേരാണ്! അതിനാല്‍, ഏതു ഭാഷയിലും അവന്‍ അങ്ങനെ അറിയപ്പെടുന്നു. മുഹമ്മദിന്റെ പൂര്‍വ്വീകര്‍ ആരാധിച്ചിരുന്ന കുലദേവനായ 'ചാന്ദ്രദേവന്‍' അറിയപ്പെട്ടിരുന്നത് ഈ പേരിലാണ്! ഇന്നും അവന്‍ അങ്ങനെ തന്നെ തുടരുന്നു.
"പ്രവാചകന്‍, അവരോടു പറയുക: `അല്ലാഹുവിനെ വിളിച്ചു പ്രാര്‍ഥിക്കുക; അല്ലെങ്കില്‍, റഹ്മാനേ(കരുണാമയനേ) എന്നു വിളിച്ചു പ്രാര്‍ഥിക്കുക. ഏതു പേരു വിളിച്ചും പ്രാര്‍ഥിച്ചുകൊള്ളുക. വിശിഷ്ട നാമങ്ങളൊക്കെയും അവന്നുള്ളതാകുന്നു"(സുറ: 17: 110). ഇത് ഖുറാനിലെ അല്ലാഹുവിന്റെ വാക്കുകളാണ്. തൊണ്ണൂറ്റൊമ്പത് വിശിഷ്ട നാമങ്ങളില്‍ ഒന്നായി ഖുറാന്‍ പറയുന്നത് 'ദാര്‍' എന്നാണെന്നു നാം കണ്ടു. 'ദാര്‍' എന്നാല്‍ വഞ്ചകന്‍ എന്നാണ് അര്‍ത്ഥം! അല്ലാഹുവിനെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം; 'ഷണ്ഡന്‍' എന്നു ചേര്‍ത്തു വിളിക്കുന്നതാണ് ഇവനു കൂടുതല്‍ പ്രിയം. അല്ലാഹുവിന്റെ അപേക്ഷ നോക്കുക: "സന്താനത്തെ സ്വീകരിച്ചിട്ടില്ലാത്തവനും, ആധിപത്യത്തില്‍ പങ്കാളിയില്ലാത്തവനും നിന്ദ്യതയില്‍ നിന്ന് രക്ഷിക്കാന്‍ ഒരു രക്ഷകന്‍ ആവശ്യമില്ലാത്തവനുമായ അല്ലാഹുവിന് സ്തുതി! എന്ന് നീ പറയുകയും അവനെ ശരിയാംവണ്ണം മഹത്വപ്പെടുത്തുകയും ചെയ്യുക"(സുറ: 17; 111). അല്ലാഹു ഷണ്ഡനാണെങ്കിലും, രതിവൈകൃതങ്ങള്‍ ആസ്വദിക്കുന്ന കാര്യത്തില്‍ അതീവതത്പരനാണ്! മുഹമ്മദിനെക്കൊണ്ട് കാമകേളികള്‍ ചെയ്യിപ്പിച്ചതും, യുദ്ധത്തടവുകാരികളെ ബലാല്‍സംഘം ചെയ്യാന്‍ കല്പിച്ചതും ഇതിന്റെ തെളിവായി പരിഗണിക്കാം! മക്കളില്ലാത്തവനെന്നു കൂടെക്കൂടെ ഇവന്‍ ഓര്‍മ്മപ്പെടുത്തുന്നത് ആരെ ലക്ഷ്യംവച്ചാണെന്നു മനസ്സിലായിക്കാണുമല്ലോ! ഈ അല്ലാഹുവിനെയാണ് കത്തോലിക്കാസഭയിലെ 'മതപണ്ഡിതന്മാര്‍' ദൈവമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ബൈബിളിനെക്കാള്‍ വലിയ പ്രാധാന്യത്തോടെ ഇവര്‍ പ്രചരിപ്പിക്കുന്ന യുവജനമതബോധന ഗ്രന്ഥത്തില്‍ മറഞ്ഞിരിക്കുന്നത് അല്ലാഹുവെന്ന പിശാചാണെന്നു വിശ്വാസികള്‍ തിരിച്ചറിയണം! ഈ ശപിക്കപ്പെട്ട പുസ്തകം അഗ്നിക്കിരയാക്കണമോ എന്നത് നിങ്ങള്‍ തീരുമാനിക്കുക!
'പപ്പാ' എന്നാണ് ഒരുവന്‍ തന്റെ പിതാവിനെ വിളിക്കുന്നതെന്നു കരുതുക. മറ്റു പലരും അവരുടെ പിതാക്കന്മാരെ 'പപ്പാ'യെന്നു വിളിക്കുന്നുണ്ട്. എന്നാല്‍, ഇവരെല്ലാവരും വിളിക്കുന്നത് ഒരു വ്യക്തിയെ ആണെന്നു പറയാന്‍ കഴിയുമോ? ഇസ്ലാംമതക്കാര്‍ കുറച്ച് പരിഷ്കരിച്ച് ബാപ്പയെന്നും ഉപ്പയെന്നുമൊക്കെ വിളിക്കുന്നു. എങ്കിലും എല്ലാവരും വിളിക്കുന്നത് ഒരുവനെ അല്ലാത്തതുപോലെ, വിവിധ മതക്കാര്‍ ദൈവമെന്നും ഈശ്വരനെന്നും ഭഗവാനെന്നും അല്ലാഹുവെന്നും വിളിക്കുന്നത് വ്യത്യസ്ഥരായ ദൈവങ്ങളെയാണ്. ഓരോരുത്തരും വിളിക്കുന്ന ദേവന്മാര്‍ ആരാണെന്നു തിരിച്ചറിയുന്നത് പേരിലൂടെ മാത്രമാണ്. ഇവരില്‍ ഒരുവന്‍ മാത്രമെ സത്യദൈവമുള്ളു! മറ്റുള്ള ദൈവങ്ങള്‍ സ്വയം ദേവന്മാരായി ചമയുന്നവരും അറിവില്ലാത്തവരാല്‍ ദൈവങ്ങളാക്കപ്പെട്ടവരുമാണ്. മരുഭൂമിയില്‍ അലഞ്ഞുനടന്ന പിശാചിനെ യാഹ്‌വെയുടെ സിംഹാസനത്തില്‍ ഇരുത്താനുള്ള മുഹമ്മദിന്റെ കൌശലമാണ് അല്ലാഹുവിനെ മുന്നില്‍നിര്‍ത്തി കാട്ടിക്കൂട്ടിയത്.
ദൈവമായ യാഹ്‌വെയുടെയും അല്ലാഹുവിന്റെയും പ്രതിജ്ഞകള്‍ അവര്‍ വ്യത്യസ്ഥരാണെന്നു തെളിയിക്കുന്നു. ദൈവം പ്രതിജ്ഞ ചെയ്യുന്നതിനെക്കുറിച്ച് ബൈബിള്‍ പറയുന്നത് ഇങ്ങനെയാണ്: "ദൈവം അബ്രാഹത്തിനു വാഗ്ദാനം നല്‍കിയപ്പോള്‍ തന്നെക്കാള്‍ വലിയവനെക്കൊണ്ടു ശപഥംചെയ്യാന്‍ ആരുമില്ലാതിരുന്നതിനാല്‍ തന്നെക്കൊണ്ടുതന്നെ ശപഥംചെയ്തു പറഞ്ഞു"(ഹെബ്രാ: 6; 13). അതിന്റെ വിശദീകരണവും പിന്നീടു കാണാം; "മനുഷ്യര്‍ തങ്ങളെക്കാള്‍ വലിയവനെക്കൊണ്ടാണല്ലോ ശപഥം ചെയ്യുന്നത്"(ഹെബാ: 6; 16). വാക്കിലും പ്രവര്‍ത്തിയിലും വലിയവനായ ദൈവത്തെയാണ് ബൈബിളും തോറായും പരിചയപ്പെടുത്തുന്നത്. എന്നാല്‍, ഖുറാനില്‍ മുഹമ്മദ് അവതരിപ്പിക്കുന്ന അല്ലാഹു പ്രതിജ്ഞചെയ്യുന്നത് ശ്രദ്ധിക്കുമ്പോള്‍, അവന്റെ വലിപ്പം മനസ്സിലാകും! അല്ലാഹു ചന്ദ്രനെ വിളിച്ചും രാത്രിയെയും പകലിനെയും വിളിച്ചും സത്യം ചെയ്യുന്നത് ഖുറാനില്‍ കാണാം(സുറ: 74; 32-34). വലിയവനെന്നു സ്വയം ഞെളിയുന്ന അല്ലാഹു 'പേന'യെ ചൊല്ലി സത്യം ചെയ്യുന്നതും കാണുന്നുണ്ട്(സുറ: 68; 1). അതുകൊണ്ടൊന്നും അവസാനിച്ചില്ല; അല്ലഹുവെന്ന 'മഹാന്‍' സകല സൃഷ്ടികളെയും വിളിച്ച് സത്യം ചെയ്യുന്നതായി ഖുറാന്‍ വെളിപ്പെടുത്തുന്നു(സുറ: 92; 1-3). നിസ്സാരമായ ഒരു പേനപോലും അല്ലാഹുവിനെക്കാള്‍ വലുതാണെന്ന് മുഹമ്മദ് തെളിയിക്കുകയായിരുന്നില്ലേ?
മുഖമില്ലാത്ത മുഹമ്മദ്!
മുഹമ്മദിന്റെ ചിത്രം ആരെങ്കിലും വരച്ചാല്‍ അവനെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നതിനു പിന്നിലെ കാര്യമെന്താണ്? ഇതില്‍ വളരെ ദുരൂഹതയുണ്ട്. ഇസ്ലാമിന്, അവശേഷിക്കുന്ന 'ഗ്ലാമര്‍'പോലും നഷ്ടപ്പെടും എന്നതുതന്നെ കാരണം! ഇസ്ലാമിക ചരിത്രകാരന്മാര്‍ പറയുന്ന അടയാളങ്ങള്‍ വച്ച് ഒരു ചിത്രകാരന്‍ വരച്ചാല്‍(പ്രതികളുടെ രേഖാചിത്രം വരക്കുന്നതുപോലെ) ആ ഭീകരരൂപം എങ്ങനെയിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ! ഇസ്ലാമിക പണ്ഡിതന്മാര്‍ മുഹമ്മദിനെക്കുറിച്ച് വിശദ്ദീകരിക്കുന്നത് സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ ഇതു മനസ്സിലാകും! ഇയാളുടെ ചിത്രം വരച്ചാല്‍ അതു ഇസ്ലാമികവിരുദ്ധമാണെങ്കിലും 'തിരുക്കേശം' എന്നപേരില്‍ മുഹമ്മദിന്റെ പൂടയെന്നും പറഞ്ഞ് കാന്തപുരം അബുബക്കര്‍ മുസ്ല്യാര്‍ നടക്കുമ്പോള്‍ ഇവരുടെ ഇരട്ടത്താപ്പ് വ്യക്തമാകും. ഇസ്ലാംമതക്കാര്‍ ചേരിതിരിഞ്ഞ് പരസ്പരം കള്ളന്മാരെന്നു വിളിക്കുന്ന കാഴ്ച 'യുടൂബില്‍' നിറഞ്ഞു നില്‍ക്കുകയാണ്! നഖവും പൂടയും പൂജിക്കാമെങ്കില്‍ ചിത്രം വരക്കുന്നത് എങ്ങനെ അപരാധമാകും? തന്റെ രോമം പൂജിക്കണമെന്ന് കല്പന കൊടുത്തിട്ടാണ് മുഹമ്മദു നരകത്തിലേക്ക് എഴുന്നള്ളിയത് എന്നാണ് ഇസ്ലാമിന്റെ വാദം!
സ്വന്തം രക്ഷയെക്കുറിച്ചുപോലും സംശയാലുവായിരുന്ന മുഹമ്മദിന്റെ വാക്കുകേട്ട് രക്ഷ പ്രതീക്ഷിച്ചിരിക്കുന്ന ഇസ്ലാമിനോട് അയാളുടെ വാക്കുകള്‍ തന്നെയാണു മനോവയും പറയുന്നത്: 'നഷ്ടം പറ്റിയ ഒരു ജനവിഭാഗമാല്ലാതെ അല്ലാഹുവിന്റെ തന്ത്രത്തില്‍നിന്ന് ആരും നിര്‍ഭയരായിരിക്കുന്നില്ല'(സുറ: 7; 99). "എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്തു ചെയ്യുമെന്ന് എനിക്കുതന്നെ അറിയില്ല"(സുറ: 46; 8,9).
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-