ഇസ്ലാമിക സംവാദം

ഇസ്ലാമിന് അറബ് വസന്തം; യൂറോപ്പിന് വിലാപദിനങ്ങള്‍!

Print By
about

മാധ്യമ സിന്‍ഡിക്കേറ്റുകള്‍ ഏറെ ആഘോഷിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്ത മുന്നേറ്റമായിരുന്നു മുല്ലപ്പൂവിപ്ലവം എന്നപേരില്‍ അറിയപ്പെട്ട അറബ് വസന്തം. എന്നാല്‍, ആ നാളുകളില്‍ മനോവ ഒരു ലേഖനത്തിലൂടെ ചില യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി. ആ വെളിപ്പെടുത്തലുകള്‍ യഥാര്‍ത്ഥത്തില്‍ പ്രവചനങ്ങളായിരുന്നുവെന്ന് വര്‍ത്തമാനകാലം സ്ഥിരീകരിച്ചുകൊണ്ടിരിക്കുന്നു. `മുല്ലപ്പൂവിപ്ലവം`;ഒരു ഇസ്ലാമികനാടകം എന്ന ലേഖനത്തിലൂടെ പ്രഖ്യാപിക്കപ്പെട്ടവയെല്ലാം സത്യമായിരുന്നുവെന്ന് മനോവയുടെ വൈരികള്‍പ്പോലും സമ്മതിച്ചുകഴിഞ്ഞു. വരാനിരിക്കുന്ന ദുരന്തത്തെ മുന്‍കൂട്ടി വെളിപ്പെടുത്തിയ ആ ലേഖനത്തിന്റെ തുടര്‍ച്ചയാണ് ഇവിടെ കുറിക്കുവാന്‍ ശ്രമിക്കുന്നത്. സംഭവിക്കാനിരിക്കുന്നവയെ വെളിപ്പെടുത്തുകയായിരുന്നു മുന്‍ലേഖനത്തിലെങ്കില്‍, നിവൃത്തീകരിക്കപ്പെട്ട പ്രവചനങ്ങളെ വെളിപ്പെടുത്തുകയെന്ന ദൗത്യം ഈ ലേഖനത്തിലൂടെ മനോവ ഏറ്റെടുത്തിരിക്കുന്നു. ഈ വെളിപ്പെടുത്തലുകളുടെ പൂര്‍ണ്ണതയ്ക്കായി ഒരു ആമുഖം അനിവാര്യമാണ്. എന്തെന്നാല്‍, മനോവയുടെ മുന്നറിയിപ്പുകള്‍ എന്തായിരുന്നുവെന്ന് അറിയാത്തവര്‍ക്ക് അത് ഉപകരിച്ചേക്കാം. ആയതിനാല്‍, മൂന്നുവര്‍ഷങ്ങള്‍ക്കുമുമ്പ് മനോവ പ്രസിദ്ധീകരിച്ച ആ ലേഖനത്തിലെ ഇതിവൃത്തം വെളിപ്പെടുത്തിക്കൊണ്ട് ഈ ലേഖനം ആരംഭിക്കാം.

സോഷ്യല്‍ മീഡിയാകളാലും മറ്റു മാധ്യമങ്ങളാലും ഏറെ ഘോഷിക്കപ്പെട്ട മുല്ലപ്പൂവിപ്ലവത്തിനു പിന്നിലെ ഇസ്ലാമിക അജണ്ടയാണ് മനോവ മുന്‍പ് വെളിപ്പെടുത്തിയത്. ഇസ്ലാമിന്റെ ആരംഭംമുതല്‍ അവര്‍ ശ്രമിച്ചിട്ടും സാധ്യാമാകാതിരുന്ന യൂറോപ്യന്‍ സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരമാണ് ഈ മുന്നേറ്റത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അന്നു മനോവ വെളിപ്പെടുത്തി. യൂറോപ്പിനുമേലും അതുവഴി ക്രിസ്തീയതയുടെമേലും ആധിപത്യം സ്ഥാപിക്കാനുള്ള ഇസ്ലാമിന്റെ ശ്രമങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ടിരുന്ന അന്നത്തെ ക്രിസ്തീയതയുടെമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ഇസ്ലാമിനു കഴിഞ്ഞില്ല. ഇസ്ലാം വേരുപിടിക്കുന്ന ഇടങ്ങളിലെ മറ്റു മതക്കാരെ ഉന്മൂലനം ചെയ്തുകൊണ്ട് ആധിപത്യം സ്ഥാപിക്കുകയെന്നത് ഇവരുടെ എഴുതപ്പെട്ട നിയമമാണ്. "അവിശ്വാസികളെ നിങ്ങള്‍ എവിടെയെല്ലാം കാണുന്നുവോ അവിടെവച്ച് കൊന്നുകളയുക"(സുറ: 9; 1-6). ഇതാണ് മറ്റു മതക്കാരോടുള്ള ഇസ്ലാമിന്റെ പൊതുസമീപനം. മറ്റുള്ളവരെ ഉന്മൂലനം ചെയ്യാനുള്ള ശേഷിയാര്‍ജ്ജിക്കുന്നതുവരെ സ്വീകരിക്കാനുള്ള അടവുനയത്തിനും ഖുറാനില്‍ ഉപദേശമുണ്ട്. അത്തരം ചില ഉപദേശങ്ങള്‍ നോക്കുക: "അവിശ്വാസികളോട് ക്ഷമിക്കുക;സമാധാനം എന്നുപറയുക"(സുറ: 41; 88, 89). "നിനക്ക് നിന്റെ മതം എനിക്ക് എന്റെ മതം"(സുറ: 109; 1-6). "മതത്തില്‍ യാതൊരു നിര്‍ബന്ധവുമില്ല"(സുറ: 2; 256). എന്നാല്‍, ഇവര്‍ക്ക് ആധിപത്യമുള്ള ഇടങ്ങളില്‍ ഇവര്‍ പിന്തുടരുന്നത് ഏത് ഉപദേശമാണെന്നു നാം കണ്ടുകൊണ്ടിരിക്കുന്നു. സിറിയ, ഈജിപ്ത്, ഇറാക്ക്, ലിബിയ തുടങ്ങിയ രാജ്യങ്ങളിലെ ക്രൈസ്തവരെ ഒന്നൊഴിയാതെ ഇവര്‍ വധിച്ചുകഴിഞ്ഞു.

എന്നാല്‍, യൂറോപ്പില്‍ കടന്നുകൂടി അവിടെ പൈശാചികമതം വളര്‍ത്താനുള്ള ഇസ്ലാമിക ശ്രമങ്ങളെ അരനൂറ്റാണ്ട് മുന്‍പുവരെ ചെറുത്തുതോല്‍പ്പിക്കാന്‍ ആത്മീയവീര്യമുള്ള ക്രിസ്ത്യാനികള്‍ അവിടെയുണ്ടായിരുന്നു. എന്നാല്‍, രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ ഈ വീര്യം യൂറോപ്പില്‍നിന്നു നീക്കിക്കളയാന്‍ സാത്താനു സാധിച്ചു. രണ്ടാംലോക മഹായുദ്ധത്തിനുശേഷം രൂപീകൃതമായ ഐക്യരാഷ്ട്രസഭയിലൂടെയാണ് ക്രിസ്തീയതയെ തകര്‍ക്കുവാനുള്ള പദ്ധതിക്കു തുടക്കമിട്ടത്! 1939-നും 1945-നും ഇടയില്‍ ആഗോളവ്യാപകമായി പൊട്ടിപ്പുറപ്പെട്ട യുദ്ധമായിരുന്നു രണ്ടാംലോകമഹായുദ്ധം. ഭൂമുഖത്തെ ഒട്ടുമിക്ക രാജ്യങ്ങളും ഈ യുദ്ധത്തിന്റെ ഭാഗമായി. യുദ്ധാനന്തരം ലോകത്താകമാനം പട്ടിണിയും ദുരിതവും വ്യാപകമായി. എല്ലാ വിഭാഗം ജനങ്ങളെയും ബാധിച്ച വറുതിയ്ക്കു കാരണമായ ഈ മഹായുദ്ധംപോലെ മറ്റൊന്ന് ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്രസഭയ്ക്കു രൂപംകൊടുത്തത്. രണ്ടാംലോക മഹായുദ്ധത്തെക്കുറിച്ച് ചെറിയൊരു വിവരണം നല്‍കുന്നതിലൂടെ ഈ ലേഖനത്തിനു പൂര്‍ണ്ണത വരുമെന്ന് മനോവ കരുതുന്നു. ആയതിനാല്‍, ചെറിയൊരു വിവരണത്തിലൂടെ ഈ പഠനം നമുക്കു തുടരാം.

1939-1945 വരെയുള്ള കാലത്തു ആഗോളതലത്തില്‍ സഖ്യകക്ഷികളും അച്ചുതണ്ടുശക്തികളും തമ്മില്‍ നടന്ന യുദ്ധമാണ് രണ്ടാംലോക മഹായുദ്ധം എന്നപേരില്‍ അറിയപ്പെടുന്നത്! നാളിതുവരെ മനുഷ്യചരിത്രം കണ്ട ഏറ്റവും ഭീകരമായ ഈ പോരാട്ടത്തില്‍ 72 ദശലക്ഷം ആളുകള്‍ മരണമടഞ്ഞു. ഇതില്‍ 24 ദശലക്ഷം സൈനികരായിരുന്നു. 70-ലേറെ രാജ്യങ്ങള്‍ തമ്മില്‍ ഭൂഗോളത്തിന്റെ നാനാദിക്കിലുമായി നടന്ന ഈ യുദ്ധത്തില്‍ അമേരിക്ക, സോവിയറ്റ് യൂണിയന്‍, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെട്ട സഖ്യകക്ഷികള്‍, ജര്‍മ്മനി, ജപ്പാന്‍, ഇറ്റലി എന്നീ രാജ്യങ്ങള്‍ നേതൃത്വം നല്‍കിയ അച്ചുതണ്ടുശക്തികളെ പരാജയപ്പെടുത്തി.

യുദ്ധത്തിന്റെ ആരംഭം ഇങ്ങനെ: 1914 മുതല്‍ 1918 വരെ നടന്ന ഒന്നാം ലോകമഹായുദ്ധത്തിനൊടുവില്‍ വെഴ്സൈല്‍സ് ഉടമ്പടിയിലൂടെ ജര്‍മ്മനി സഖ്യകക്ഷികളുടെ മുന്‍പില്‍ കീഴടങ്ങി. ഒന്നാം ലോകമഹായുദ്ധത്തില്‍ സഖ്യകക്ഷികളോടു പരാജയപ്പെട്ട ജര്‍മ്മനിക്ക് കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചു. ദശലക്ഷക്കണക്കിനാളുകള്‍ക്ക് ജീവഹാനിയും ഭൂനഷ്ടവുമുണ്ടായി. സമ്പദ്ഘടന തകര്‍ന്നു. എന്നാല്‍, 14 വര്‍ഷത്തിനുശേഷം 1933 ജനുവരിയില്‍ അഡോള്‍ഫ് ഹിറ്റ്ലറുടെ നാസി പാര്‍ട്ടി അധികാരത്തില്‍ വന്നതോടെ, വെറും ആറു വര്‍ഷത്തിനുള്ളില്‍ ജര്‍മ്മനി സാമ്പത്തികവും സൈനികവുമായി വന്‍ശക്തിയായി മാറി. ഫ്യൂറര്‍(നേതാവ്) എന്നത് ഹിറ്റലറുടെ ജനപ്രിയ പേരായി മാറി. 20 വര്‍ഷം മുന്‍പ് വെഴ്സൈല്‍സ് ഉടമ്പടിയിലൂടെ ലോകത്തിനു മുന്‍പില്‍നിന്നും നേരിട്ട നാണക്കേടില്‍നിന്ന് മോചനം നേടാനും, ലോകത്തില്‍ ശുദ്ധരക്തത്തിന്‌ ഏക ഉടമകളെന്ന് ഹിറ്റ്ലര്‍ അവകാശപ്പെട്ടിരുന്ന ആര്യന്മാരുടെ സമ്പൂര്‍ണ്ണാധിപത്യത്തിനുമായി ഹിറ്റ്ലറുടെ ജര്‍മ്മനി ഒരുങ്ങുകയായിരുന്നു.

1933 ഒക്ടോബറില്‍ ലീഗ് ഓഫ് നേഷന്‍സില്‍നിന്നു ജര്‍മ്മനി പിന്മാറി. 1934-ല്‍ വെഴ്‍സായ് ഉടമ്പടിയെ കാറ്റില്‍പ്പറത്തിക്കൊണ്ടു ജര്‍മ്മനി, വായുസേന രൂപവത്കരിച്ചു. ഒപ്പംതന്നെ കര, നാവികസേനകളേയും വിപുലീകരിച്ചു. ഇതിനിടയില്‍ 1935 ഒക്ടോബറില്‍ മധ്യധരണ്യാഴിയില്‍ ആധിപത്യം ലക്ഷ്യമാക്കി, ഇറ്റലി അബിസ്സീനിയയെ ആക്രമിച്ച് കീഴ്പ്പെടുത്തി. 1937 ജനുവരിയില്‍ വെര്‍സായ് ഉടമ്പടിയെ ഹിറ്റലര്‍ അസാധുവയി പ്രഖ്യപിച്ചു. ഇതേ കൊല്ലം സെപ്റ്റംബറില്‍ ജപ്പാന്‍ ചൈനയെ ആക്രമിച്ച് ഏഷ്യയിലും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്ന ഭൂപ്രദേശങ്ങളെ ഏകീകരിച്ചു റൈന്‍ലാന്‍ഡ് വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെ 1938-ല്‍ ജര്‍മ്മനി ഓസ്ട്രിയയെ കീഴ്പ്പെടുത്തി. തുടര്‍ന്ന് ചെക്കൊസ്ലൊവാക്യയിലെ ജര്‍മ്മന്‍ ഭൂരിപക്ഷപ്രദേശമായ സുറ്റെന്‍ലാന്‍ഡ് എന്ന പ്രവിശ്യയില്‍ ജര്‍മ്മനി അവകാശം ഉന്നയിച്ചു.‍ വെഴ്സൈല്‍സ് ഉടമ്പടി പ്രകാരം ചെക്കൊസ്ലൊവാക്യയുടെ നിയന്ത്രണം ഫ്രാന്‍സ്, ബ്രിട്ടന്‍, ഇറ്റലി എന്നീ രാജ്യങ്ങളുടെ കൈവശമായിരുന്നു. യുറോപ്പില്‍ ഒരു യുദ്ധം ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെ ഈ മൂന്നു രാജ്യങ്ങള്‍ ചേര്‍ന്ന് 1938-ല്‍ ജര്‍മ്മനിയുമായി നടത്തിയ മ്യൂനിച്ച് ഉടമ്പടി പ്രകാരം‍ സുറ്റെന്‍ലാന്‍ഡ് ജര്‍മ്മനിയ്ക്കു കൈമാറി. തുടര്‍ന്ന് 1939 ജനുവരി മുതല്‍ ഏപ്രില്‍വരെ യഥാക്രമം ജര്‍മ്മനി ബൊഹീമിയയെയും, ഇറ്റലി അല്‍ബേനിയയെയും, ജപ്പാന്‍ ഹൈനന്‍ ദ്വീപുകളേയും ആക്രമിച്ചു കീഴ്പ്പെടുത്തി.

മഹായുദ്ധത്തിന്റെ ആരംഭം!

1939 സെപ്റ്റംബര്‍ 1-ന്‌, ജര്‍മ്മനി പോളണ്ടിനെ ആക്രമിച്ചതോടെ രണ്ടാം ലോകമഹായുദ്ധത്തിന്‌ ആരംഭമായി. ഈ മിന്നലാക്രമണത്തിനു ജര്‍മ്മനി നല്‍കിയ പേര് 'ഓപ്പറേഷന്‍ വെയിസ്സ്' എന്നായിരുന്നു. ഇതേ തുടര്‍ന്നു സെപ്റ്റംബര്‍ 3-ന്‌ ബ്രിട്ടന്‍, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ഫ്രാന്‍സ്, ഇന്ത്യ എന്നീ രാജ്യങ്ങളും സെപ്റ്റംബര്‍ 6 ന്‌ ദക്ഷിണാഫ്രിക്ക, കാനഡ എന്നീ രാജ്യങ്ങളും ജര്‍മ്മനിയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. പടിഞ്ഞാറു ഭാഗത്തുനിന്നും നാസി ജര്‍മ്മനി പൊളണ്ടിനെ ആക്രമിച്ചുകൊണ്ടിരുന്നപ്പോള്‍ കിഴക്കുനിന്നും സോവിയറ്റ് യൂണിയനും പോളണ്ടിനെ ആക്രമിക്കുകയായിരുന്നു. ഒടുവില്‍ സെപ്റ്റംബര്‍ 27-നു പോളണ്ട് കീഴടങ്ങുകയും ഭൂപ്രദേശം ജര്‍മ്മനിയും സോവിയറ്റ് യൂണിയനും പങ്കിട്ടെടുക്കുകയും ചെയ്തു. 1940 ഏപ്രില്‍ 9-നു നാസി ജര്‍മ്മനി ഓപ്പറേഷന്‍ വെസെന്‍ബര്‍ഗ് എന്ന സൈനികനടപടിയിലൂടെ‍ ഡെന്മാര്‍ക്ക്, നോര്‍വേ എന്നീ രാജ്യങ്ങളേയും മേയ് 10-ന്‌ ഓപ്പറേഷന്‍ ഗെല്‍ബ് എന്ന നടപടിയിലൂടെ ഹോള‍ണ്ട്, ബെല്‍ജിയം, ലക്സംബര്‍ഗ്ഗ് എന്നീ രാജ്യങ്ങളേയും ആക്രമിച്ചു കീഴ്പ്പെടുത്തി. തുടര്‍ന്ന് ഫ്രാന്‍സിനെ ആക്രമിക്കാന്‍ തുടങ്ങി. 1940 ജൂണ്‍ 25-ന്‌ ഫ്രാന്‍സ്, ജര്‍മ്മനിയുടെ മുന്‍പില്‍ നിരുപാധികം കീഴടങ്ങി. ഫ്രാന്‍സ് അധിനിവേശത്തിനു ജര്‍മ്മനി നല്‍കിയ പേര് ഓപ്പറേഷന്‍ റെഡ് എന്നായിരുന്നു.

1940 സെപ്റ്റംബര്‍ 27-ന്‌ ബെര്‍ലിനില്‍ ഇറ്റലി, ജര്‍മ്മനി, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ത്രിശക്തി ഉടമ്പടിയില്‍ ഒപ്പുവച്ചു. രണ്ടാം ലോകമഹായുദ്ധത്തിലെ അച്ചുതണ്ടു ശക്തികളുടെ രൂപവത്കരണം ആയിരുന്നു അന്നു നടന്നത്. ത്രിശക്തി ഉടമ്പടിയില്‍ പിന്നീടു 1940 നവംബര്‍ 20-നു ഹംഗറിയും നവംബര്‍ 23-നു റൊമേനിയയും 1941 മാര്‍ച്ച് 1-ന്‌ ബള്‍ഗേറിയയും ഒപ്പുവച്ചു. 1940 സെപ്റ്റംബര്‍ 7-നു ജര്‍മ്മനി ഇംഗ്ലണ്ടിനെ ആക്രമിച്ചു . ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റംബോംബ് പ്രയോഗിച്ചതോടെ ജപ്പാന്‍ നിരുപാധികം കീഴടങ്ങുകയായിരുന്നു. 1941 ജൂണ്‍ 22-ന്‌ ജര്‍മ്മനി, സോവിയറ്റ് യൂണിയനെതിരെ യുദ്ധം പ്രഖ്യപിച്ചു (ഓപ്പറേഷന്‍ ബാര്‍ബറോസ്സ). തുടര്‍ന്ന് ഇറ്റലി, ഫിന്‍ലാന്‍ഡ്, റൊമേനിയ എന്നീ രാജ്യങ്ങളും ഈ യുദ്ധത്തില്‍ പങ്കുചേര്‍ന്നു.

ഒന്നാം ലോകമഹായുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ജര്‍മ്മനിയെ യൂറോപ്പിലെ വന്‍ശക്തിയായി ഉയര്‍ത്താന്‍ ഹിറ്റ്ലറിന് വെറും ആറുവര്‍ഷം മാത്രമേ വേണ്ടിവന്നുള്ളു. വംശഹത്യയുടെ പേരില്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ അനഭിമതനായെങ്കിലും, ഇന്നത്തെ ജര്‍മ്മനിയെ പടുത്തുയര്‍ത്തിയത് ഹിറ്റ്ലര്‍ എന്ന ഏകാധിപതിയാണെന്ന യാഥാര്‍ത്ഥ്യം നിഷേധിക്കാന്‍ കഴിയില്ല! ജോസഫ് സ്റ്റാലിന്‍ എന്ന കമ്യൂണിസ്റ്റ് നരഭോജി കൊന്നൊടുക്കിയ യഹൂദരുടെ കണക്കും ഹിറ്റ്‌ലറുടെമേല്‍ ചുമത്തപ്പെട്ടു എന്നതാണ് യഥാര്‍ത്ഥ വസ്തുത. അമേരിക്കയുടെ സഖ്യകക്ഷികളില്‍ ഒന്നായിരുന്ന സോവ്യറ്റ് യൂണിയന്ന്റെ ചെയ്തികളെ വെള്ളപൂശാന്‍ ഒരു സംഘംതന്നെ ഉണ്ടായിരുന്നു. അമേരിക്ക, സോവ്യറ്റ് യൂണിയന്‍, ഫ്രാന്‍സ്, ചൈന, ബ്രിട്ടന്‍ തുടങ്ങിയ ശക്തികള്‍ ഒന്നുചേര്‍ന്നാണ് ജര്‍മ്മന്‍ സഖ്യത്തെ നേരിട്ടത്. ജര്‍മ്മനിയും ജപ്പാനും ഇറ്റലിയും ചേരുന്ന ത്രയത്തെ നേരിടാന്‍ ഈ ഭൂമുഖത്തെ മുഴുവന്‍ രാജ്യങ്ങളും അണിചേര്‍ന്നു! ആയതിനാല്‍ത്തന്നെ, ജര്‍മ്മനിയുടെയും ഹിറ്റ്‌ലറുടെയുംമേല്‍ യഹൂദ രക്തത്തിന്റെ ഉത്തരവാദിത്ത്വം കെട്ടിവയ്ക്കാന്‍ പ്രയാസമുണ്ടായില്ല! യഥാര്‍ത്ഥ കൊലയാളികളെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ വിശുദ്ധരായി പ്രഖ്യാപിക്കുകയും പാര്‍ട്ടി ഓഫീസുകളുടെ ഭിത്തികളില്‍ ആദരവോടെ പ്രതിഷ്ഠിക്കുകയും ചെയ്തു!

രണ്ടാം ലോകമഹായുദ്ധത്തെ സംബന്ധിച്ച് ഇത്തരമൊരു വിവരണം ഈ ലേഖനത്തില്‍ എന്തിനെന്ന ചോദ്യം വായനക്കാരില്‍ ഉയര്‍ന്നേക്കാം. ഇസ്ലാംമതം യൂറോപ്പില്‍ വേരുറപ്പിച്ചതിന്റെ നാള്‍വഴികള്‍ പരിശോധിക്കുമ്പോള്‍, ഈ യുദ്ധത്തെക്കുറിച്ചുള്ള വിവരണം അനിവാര്യമായ ഒരു ഘടകമാണ്. സഖ്യസേന ഉഴുതുമറിച്ച യൂറോപ്പിനെ പുനഃരുദ്ധരിക്കാന്‍ യുവാക്കളോ കായികക്ഷമതയുള്ള പുരുഷന്മാരോ അവശേഷിച്ചിരുന്നില്ല. ഇരുപത്തിനാലു ദശലക്ഷം സൈനീകരടക്കം എഴുപത്തിരണ്ടു ദശലക്ഷം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട യുദ്ധമായിരുന്നു രണ്ടാം ലോകമഹായുദ്ധമെന്നു നാം കണ്ടു. നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാനുള്ള തൊഴിലാളികള്‍ക്കായി തുര്‍ക്കിയെ ആശ്രയിക്കേണ്ടിവന്നത് ഇസ്ലാമിക കുടിയേറ്റത്തിന് വഴിതുറന്നു! തൊഴിലാളികളായി വന്ന തുര്‍ക്കികള്‍ തങ്ങളുടെ കുടുംബത്തെ മുഴുവന്‍ യൂറോപ്പിലേക്കു പറിച്ചുനട്ടു! അനേകം വിവാഹങ്ങള്‍ ചെയ്യാനുള്ള സാംസ്കാരിക അന്തരീക്ഷം ഇസ്ലാമിന് ഉള്ളതുകൊണ്ട്, തങ്ങളുടെ വിഭാഗത്തില്‍പ്പെട്ടവരെ തുര്‍ക്കിയില്‍നിന്ന് വിവാഹംചെയ്ത് യൂറോപ്പിലേക്കു കൊണ്ടുവരാന്‍ ഇവര്‍ക്ക് കഴിഞ്ഞു. ഇസ്ലാമിക കുടിയേറ്റത്തിന്റെ തുടക്കം ഇങ്ങനെയായിരുന്നുവെങ്കില്‍, അതിനേക്കാള്‍ വലിയൊരു ദുരന്തവുംകൂടി യൂറോപ്പിനുമേല്‍ ഈ യുദ്ധം വരുത്തിവച്ചു. ഐക്യരാഷ്ട്രസഭ എന്ന പൈശാചിക സംഘടന രൂപംകൊണ്ടത് രണ്ടാം ലോകമഹായുദ്ധത്തിന്റെ പരിണിതഫലമായിരുന്നു.

ഐക്യരാഷ്ട്രസഭ ഒരു തിന്മയാണെന്നു ചിന്തിക്കാന്‍ പലര്‍ക്കും കഴിയില്ല. എന്നാല്‍, അത് രൂപംകൊണ്ട നാള്‍മുതല്‍ ഇന്നുവരെയുള്ള ചരിത്രത്തെ പരിശോധിച്ചാല്‍ തിരിച്ചറിയാന്‍ കഴിയുന്ന ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. ആയതിനാല്‍, ഒരു ചെറുവിവരണം ഈ സംഘടനയെ സംബന്ധിച്ചും അനിവാര്യമായിരിക്കുന്നു.

ഐക്യരാഷ്ട്രസഭ ആര്‍ക്കുവേണ്ടി?

രാജ്യാന്തരസഹകരണം ലക്ഷ്യമാക്കി രണ്ടാം ലോകമഹായുദ്ധശേഷം രൂപീകൃതമായ പ്രസ്ഥാനമാണ്‌ ഐക്യരാഷ്ട്രസഭ (United Nations). യു. എന്‍(UN) എന്ന ചുരുക്കപ്പേരിലും ഈ പ്രസ്ഥാനം അറിയപ്പെടുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിലൂടെ ലോകസമാധാനം, സാമ്പത്തികവികസനം, സാമൂഹിക സമത്വം എന്നിവയാണ്‌ ഐക്യരാഷ്ട്രസഭ ലക്ഷ്യമാക്കുന്നത്‌. 1945-ല്‍ 51 അംഗങ്ങളുമായി തുടക്കം കുറിച്ച ഈ പ്രസ്ഥാനത്തില്‍ ഇന്ന് 193 അംഗരാജ്യങ്ങളുണ്ട്‌.

രണ്ടാം ലോകമഹായുദ്ധകാലത്തെ അമേരിക്കന്‍ പ്രസിഡന്റ്‌ ഫ്രാങ്ക്ലിന്‍ റൂസ്‌വെല്‍റ്റ്‌, സഖ്യകക്ഷികളെ സൂചിപ്പിക്കാനാണ്‌ ആദ്യമായി ഐക്യരാഷ്ട്രങ്ങള്‍ എന്ന പദം ഉപയോഗിച്ചത്‌. ഐക്യരാഷ്ട്രസഭയുടെ രൂപവത്കരണത്തിനുള്ള വിത്തുകള്‍ പാകിയതും അന്നത്തെ സഖ്യകക്ഷികള്‍ത്തന്നെയായിരുന്നു. യുദ്ധകാലത്തുതന്നെ മോസ്കോ, കെയ്‌റോ, ടെഹ്റാന്‍ എന്നിവിടങ്ങളില്‍ച്ചേര്‍ന്ന സഖ്യകക്ഷികളുടെ സമ്മേളനങ്ങളില്‍ ഈ ആശയം കൂടുതല്‍ ചര്‍ച്ചാവിഷയമായി. 1944 ഓഗസ്റ്റ്‌ മുതല്‍ ഒക്ടോബര്‍ വരെ ഫ്രാന്‍സ്‌, ചൈന, ബ്രിട്ടന്‍, അമേരിക്കന്‍ ഐക്യനാടുകള്‍(അമേരിക്ക), സോവിയറ്റ് യൂണിയന്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ വാഷിംഗ്‌ടണ്‍ ഡി.സിയില്‍ പലതവണ യോഗംചേര്‍ന്ന് പുതിയ രാജ്യാന്തര സഹകരണ പ്രസ്ഥാനത്തിനുള്ള ഏകദേശരൂപം തയാറാക്കി. ലോകസമാധാനത്തിനും, രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക-സാമൂഹിക സഹകരണത്തിനും പ്രാധാന്യം കൊടുത്ത്‌ ഈ രാജ്യങ്ങള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ ലോകംമുഴുവനും ചര്‍ച്ചചെയ്തു.

പിന്നീട് 1945 ഏപ്രില്‍ 25-ന് സാന്‍ഫ്രാന്‍സിസ്കോയില്‍ യു. എന്‍. രൂപവത്കരണയോഗം ചേര്‍ന്നു. വിവിധ രാഷ്ട്രനേതാക്കന്മാരും ലയണ്‍സ്‌ ക്ലബ്‌ പോലുള്ള പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും പ്രസ്തുത സമ്മേളനത്തില്‍ പങ്കെടുത്തു. രൂപവത്കരണസമ്മേളനത്തില്‍ പങ്കെടുത്ത 50 രാജ്യങ്ങള്‍ രണ്ടുമാസത്തിനു ശേഷം ജൂണ്‍ 26-ന്‌ ഐക്യരാഷ്ട്ര സഭയുടെ കരട്‌ ഭരണഘടനയില്‍ ഒപ്പുവച്ചു. ആദ്യയോഗത്തില്‍ പങ്കെടുക്കാത്ത പോളണ്ടും അംഗമായതോടെ 51 രാജ്യങ്ങള്‍ പുതിയ പ്രസ്ഥാനത്തിനായി നിലകൊണ്ടു. ഭരണഘടന പ്രകാരമുള്ള സുരക്ഷാസമിതിയിലെ അംഗങ്ങളായ അമേരിക്ക, ചൈന, ഫ്രാന്‍സ്‌, സോവ്യറ്റ്‌ യൂണിയന്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളും, മറ്റ് അംഗരാജ്യങ്ങളില്‍ ഭൂരിഭാഗവും കരട്‌ ഭരണഘടന അംഗീകരിച്ചതിനെത്തുടര്‍ന്ന് 1945 ഒക്ടോബര്‍ 24-ന്‌ ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി നിലവില്‍വന്നു. ഈ കാരണത്താല്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ 24-ന് യു. എന്‍ ദിനം ആചരിക്കുന്നു.

ഐക്യരാഷ്ട്രസഭയുടെ അംഗത്വരീതി പരിശോധിക്കുന്നവര്‍ക്ക് ഇതിന്റെ പിന്നിലെ കൗശലം വ്യക്തമാകും. രണ്ടാം ലോകമഹായുദ്ധത്തില്‍ ഒരുമിച്ചുനിന്ന രാജ്യങ്ങളുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലാണ് ഐക്യരാഷ്ട്രസഭ നാളിതുവരെ നിലകൊള്ളുന്നത് എന്നതാണ് ചിന്തനീയമായ വിഷയം. അതായത്, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ചൈന എന്നീ അഞ്ചു രാഷ്ട്രങ്ങളാണ് ഈ സഭയിലെ സ്ഥിരാംഗങ്ങള്‍. ഇവര്‍ക്ക് മാത്രമായുള്ള അധികാരമാണ് 'വീറ്റോ' അധികാരം. അംഗത്വമുള്ള രാജ്യങ്ങള്‍ക്ക് തങ്ങളുടെ അഞ്ചു പ്രതിനിധികളെ സമ്മേളനത്തിലേക്ക് അയയ്ക്കാമെങ്കിലും, ഒരു വോട്ടുമാത്രമേ ചെയ്യാന്‍ കഴിയൂ. എന്നാല്‍, എത്ര ഭൂരിപക്ഷത്തോടെ പ്രമേയം പാസായാലും ഏതെങ്കിലും സ്ഥിരാംഗം വീറ്റോ അധികാരം ഉപയോഗിച്ചാല്‍ ഈ പ്രമേയം തള്ളിപ്പോകും. അതായത്, രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിയെയും ജപ്പാനെയും ഇറ്റലിയെയും എതിരിട്ട സഖ്യകക്ഷികള്‍ക്ക് ലോകത്തിനുമേല്‍ ആധിപത്യമുറപ്പിക്കാന്‍ തട്ടിക്കൂട്ടിയ പ്രസ്ഥാനമാണ് ഐക്യരാഷ്ട്രസഭ! ഈ രാഷ്ട്രങ്ങള്‍ തീരുമാനിക്കാത്തതൊന്നും ഈ ഭൂമുഖത്തു നടക്കാന്‍ പാടില്ല എന്ന ദുരുദ്ദേശത്തോടെ നന്മയുടെ മൂടുപടമിട്ട് അവതരിപ്പിച്ച പ്രസ്ഥാനമാണിത്!

പരമാധികാര രാജ്യങ്ങളുടെമേല്‍ കുതിരകയറാന്‍ ഒരു രാജ്യാന്തരക്കോടതി ഇവര്‍ക്കുണ്ട്! ഇവരുണ്ടാക്കിയ നിയമങ്ങള്‍ അനുസരിക്കാന്‍ എല്ലാ രാജ്യങ്ങളും ബാധ്യസ്ഥരാണ്. പൊതുസഭ, സുരക്ഷാസമിതി, സാമ്പത്തിക-സാമൂഹിക സമിതി, ട്രസ്റ്റീഷിപ്‌ കൌണ്‍സില്‍, സെക്രട്ടേറിയറ്റ്‌, രാജ്യാന്തര നീതിന്യായ കോടതി എന്നിങ്ങനെ ആറു ഘടകങ്ങളാണ് ഐക്യരാഷ്ട്രസഭയ്ക്കുള്ളത്. രാജ്യാന്തര നീതിന്യായ കോടതി എന്ന സംവീധാനത്തിലൂടെ ലോകക്കോടതിയായി ഐക്യരാഷ്ട്രസഭ നിലകൊള്ളുന്നു. അമേരിക്കയുടെ താത്പര്യം സംരക്ഷിക്കുന്ന യൂറോപ്പിലെ രാജ്യങ്ങളായ ഫ്രാന്‍സും ബ്രിട്ടനുമല്ലാതെ, മറ്റൊരു രാജ്യത്തിനും സ്ഥിരാംഗത്വം നല്‍കാന്‍ തയ്യാറായില്ല എന്നതുതന്നെ ഇവരുടെ ലക്‌ഷ്യം മനസ്സിലാക്കാവുന്നതേയുള്ളൂ. ഐക്യരാഷ്ട്രസഭയിലെ സ്ഥിരാംഗങ്ങള്‍ ഒന്നുചേര്‍ന്ന് ജപ്പാനില്‍ ആറ്റംബോംബ് വര്‍ഷിച്ചില്ലായിരുന്നുവെങ്കില്‍, ജര്‍മ്മനിയുടെ നേതൃത്വത്തില്‍ അണിനിരന്ന ത്രിരാഷ്ട്രസഖ്യത്തിനു മുന്നില്‍ ലോകശക്തികള്‍ കീഴടങ്ങേണ്ടി വരുമായിരുന്നു. തങ്ങള്‍ക്കുമേലെ ഒരു രാജ്യവും ഇനി ഉയരരുതെന്ന ലക്ഷ്യത്തോടെ അമേരിക്കയും സഖ്യരാജ്യങ്ങളും ചേര്‍ന്ന് കൗശലപൂര്‍വ്വം രൂപീകരിച്ച പ്രസ്ഥാനം ഇന്ന് അതിന്റെ ലക്ഷ്യപ്രാപ്തിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

അമേരിക്കയും പഴയ സോവ്യറ്റ് യൂണിയനും വ്യത്യസ്ത ചേരികളില്‍ നിലകൊള്ളുന്നവരല്ലേ എന്ന ചോദ്യം ഇവിടെ ഉയര്‍ന്നേക്കാം. ലോകത്തെ മുഴുവന്‍ വിഡ്ഢികളാക്കിക്കൊണ്ട് അമേരിക്കയും റഷ്യയും നടത്തുന്ന നാടകമാണ് ഈ ചേരിതിരിവ്‌. ലോകത്തെ രണ്ടു പ്രമുഖ ആയുധനിര്‍മ്മാതാക്കളാണ് റഷ്യയും അമേരിക്കയും. ഇവര്‍ ഒരു ചേരിയില്‍ നിന്നാല്‍ ഇവരുടെ ആയുധ വില്പന അവതാളത്തിലാകുമെന്ന് ഇവര്‍ക്കറിയാം. പിന്നോക്ക രാജ്യങ്ങളെ ഇരു ചേരികളില്‍നിര്‍ത്തി യുദ്ധം ചെയ്യിപ്പിക്കുകയും ഇവര്‍ക്ക് ആയുധം വില്‍ക്കുകയും ചെയ്യുന്നത് റഷ്യയും അമേരിക്കയുമാണ്. എവിടെ യുദ്ധമുണ്ടായാലും ഇരുവശങ്ങളിലുമായി പിന്തുണയ്ക്കാന്‍ ഇവരുണ്ടാകും. ലോകത്തിന്റെ മുന്നില്‍ ബദ്ധവൈരികളായ ഈ രാജ്യങ്ങള്‍ എന്നെങ്കിലും പരസ്പരം യുദ്ധംചെയ്തതായി ആരെങ്കിലും കേട്ടിട്ടുണ്ടോ? എന്നാല്‍, ഇവര്‍ സഖ്യകക്ഷികളായി യുദ്ധംചെയ്തത് നമുക്കറിയാം. രണ്ടു ചേരികളായി നിന്നുകൊണ്ട് ഇവര്‍ കളിക്കുന്ന നാടകത്തിനുപിന്നില്‍ ആയുധക്കച്ചവടം എന്ന ഒരേയൊരു ലക്‌ഷ്യം മാത്രമേയുള്ളൂ!

ദൈവീക നിയമങ്ങള്‍ക്കുമേല്‍ മാനുഷീക നിയമങ്ങളെ പ്രതിഷ്ഠിക്കല്‍!

ദൈവീക നിയമങ്ങള്‍ക്ക് ഉപരിയായി മാനുഷീക നിയമങ്ങളും പൈശാചിക നിയമങ്ങളും സ്ഥാപിക്കുകയെന്നതാണ് രാജ്യാന്തര നീതിന്യായ കോടതിയുടെ പരമപ്രധാനമായ ലക്‌ഷ്യം! കത്തോലിക്കാസഭയ്ക്ക് ഏറെ സ്വാധീനമുള്ള ഭൂഖണ്ഡമാണ് യൂറോപ്പ്. ലോകത്തുള്ള കത്തോലിക്കരില്‍ ബഹുഭൂരിപക്ഷവും ജീവിക്കുന്നത് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും യൂറോപ്പിലുമായിട്ടാണ്. അതുകൊണ്ടുതന്നെ, ഈ രാജ്യങ്ങളുടെ സംസ്കാരവും ഇവിടങ്ങളിലെ നിയമങ്ങളും ക്രിസ്തീയതയെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയതായിരുന്നു. രാജഭരണകാലത്തുപോലും ക്രിസ്തീയ നിയമങ്ങളാണ് യൂറോപ്പില്‍ പിന്തുടര്‍ന്നത്. ആയതിനാല്‍, ധാര്‍മ്മീകമായ ഔന്നത്യം യൂറോപ്പിലെ നിയമങ്ങള്‍ക്കുണ്ടായിരുന്നു. ഭ്രൂണഹത്യ, സ്വവര്‍ഗ്ഗവിവാഹം, ദയാവധം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളില്‍ കര്‍ശനമായ നിയമമാണ് യൂറോപ്പില്‍ നിലനിന്നത്.

യൂറോപ്പില്‍നിന്ന് കുടിയേറിപ്പാര്‍ത്ത ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ അവസ്ഥയും സമാനമായിരുന്നു. പോര്‍ച്ചുഗലില്‍നിന്നുള്ള കുടിയേറ്റക്കാരാണ് ബ്രസീലില്‍ വസിക്കുന്നത്. അര്‍ജന്റീനക്കാര്‍ സ്പെയിനില്‍നിന്നു കുടിയേറിയവരാണെന്നും നമുക്കറിയാം. ഈ രാജ്യങ്ങള്‍ യഥാക്രമം പോര്‍ച്ചുഗീസ്, സ്പാനിഷ് എന്നീ ഭാഷകള്‍ സംസാരിക്കുന്നത് ഇക്കാരണത്താലാണ്. തെക്കേ അമേരിക്കയിലെ ഇരുപത്തിയഞ്ചോളം രാജ്യങ്ങളുടെ മാതൃഭാഷ സ്പാനിഷ് ആണ്. അരനൂറ്റാണ്ടു മുന്‍പുവരെ ക്രിസ്തീയനിയമങ്ങളില്‍ കര്‍ശനമായി നിലനിന്നിരുന്ന ഈ രാജ്യങ്ങളുടെ ഇന്നത്തെ സ്ഥിതി പരിശോധിച്ചാല്‍, രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെയും ഐക്യരാഷ്ട്രസഭയുടെയും പൈശാചിക സ്വാധീനം എത്ര വലുതായിരുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിയും. ക്രിസ്തീയനിയമങ്ങളെ ഇല്ലാതാക്കിയാല്‍ മാത്രമേ യൂറോപ്പിനെ നശിപ്പിക്കാന്‍ കഴിയുകയുള്ളൂവെന്ന യാഥാര്‍ത്ഥ്യം പിശാചിനറിയാം. ആയതിനാല്‍, പിശാച് അവന്റെ ആത്മീയ പ്രസ്ഥാനമായ ഫ്രീമേസണ്‍ സംഘടനെയെ ഈ ദൗത്യം ഭരമേല്പിച്ചു. ഒരു ഫ്രീമേസണ്‍ പോപ്പിനെ കത്തോലിക്കാസഭയുടെ ഉന്നത സ്ഥാനത്ത് പ്രതിഷ്ഠിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് രണ്ടു നൂറ്റാണ്ടുകള്‍ക്കുമുമ്പാണ്.

1903-ല്‍ ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പയുടെ ദേഹവിയോഗത്തെ തുടര്‍ന്ന്‍, കത്തോലിക്കാസഭയുടെ പൂര്‍ണ്ണ നിയന്ത്രണം ഫ്രീമേസണ്‍ സംഘത്തിന്റെ ആധിപത്യത്തില്‍ എത്തിക്കാന്‍ സാത്താന്‍ ശ്രമം നടത്തി. എന്നാല്‍, ദൈവത്തിന്റെ ശക്തമായ ഇടപെടലിലൂടെ ഈ ശ്രമത്തെ അവിടുന്നു തകര്‍ക്കുകയാണുണ്ടായത്! ദൈവീകനിയമങ്ങള്‍ക്കു പകരമായി പൈശാചിക നിയമങ്ങള്‍ കത്തോലിക്കാസഭയില്‍ സ്ഥാപിക്കപ്പെടണമെങ്കില്‍ അവരില്‍ ഒരുവന്‍ മാര്‍പ്പാപ്പയാകണം! അതിനായി, കര്‍ദ്ദിനാള്‍ സംഘത്തിലെ 'ഫ്രീമേസണ്‍' തലവനും പിശാചിന്റെ ആരാധകനുമായിരുന്ന 'റാമ്പൊള്ള'യെ(Cardinal Rampolla) അവന്‍ തിരഞ്ഞെടുത്തു! പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള 'കോണ്‍ക്ലേവ്' വത്തിക്കാനില്‍ നടക്കുകയും, ആദ്യ റൌണ്ട് വോട്ട് എണ്ണുകയും ചെയ്തപ്പോള്‍, റാമ്പൊള്ളയെന്ന ഫ്രീമേസണ്‍ തലവന്‍ ഒന്നാമതെത്തി! ഇവന്‍ ഒന്നാമതെത്തണമെങ്കില്‍ കര്‍ദ്ദിനാളന്മാരില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ ലഭിക്കണം. ഇതില്‍നിന്നുതന്നെ, കത്തോലിക്കാസഭയില്‍ ഈ സംഘത്തിനുള്ള സ്വാധീനം വ്യക്തമാണ്! ചുണ്ടിനും കപ്പിനുമിടയില്‍ മാര്‍പ്പാപ്പാസ്ഥാനം റാമ്പൊള്ളയ്ക്കു നഷ്ടമാകാന്‍ ദൈവമൊരുക്കിയ വലിയൊരു പദ്ധതി അന്നു ലോകം കണ്ടു. കോണ്‍ക്ലേവ് നടക്കുന്ന വത്തിക്കാനിലേക്ക് ക്രാകൌവിലെ ബിഷപ്പ് 'ജാന്‍ കാര്‍ഡിനല്‍ പുസ്യാന' ഒരു സന്ദേശവുമായി വന്നു. മാര്‍പ്പാപ്പമാരെ തിരഞ്ഞെടുക്കുന്നതില്‍ 'വീറ്റോ' അധികാരമുള്ള ഓസ്ത്രിയന്‍ എമ്പറര്‍ ഫ്രാന്‍സ് ജോസഫിന്റെ അടിയന്തിര സന്ദേശമായിരുന്നു അത്. കോണ്‍ക്ലേവിനെ തടസ്സപ്പെടുത്തിക്കൊണ്ടുള്ള വീറ്റോ അധികാരം അന്ന്‍ ഉപയോഗിച്ചിരുന്നില്ലെങ്കില്‍, ഒന്നാംലോക മഹായുദ്ധത്തിനുശേഷം ഈ ലോകം ഉണ്ടാകുമായിരുന്നില്ല!

കത്തോലിക്കാസഭയുടെ നിയമങ്ങളില്‍ മാറ്റംവരുത്താന്‍ സാധിച്ചാല്‍, ക്രൈസ്തവരാജ്യങ്ങളുടെ നിയമങ്ങളും മാറ്റപ്പെടുമെന്ന സാമാന്യയുക്തിയാണ് ഫ്രീമേസണ്‍ സംഘത്തെ ഇതിനു പ്രേരിപ്പിച്ചത്! ഇന്ന് കത്തോലിക്കാസഭയിലെ പോപ്പടക്കം ഭൂരിപക്ഷം ഉന്നതരും ഫ്രീമേസണ്‍ സംഘത്തിലെ അംഗങ്ങളാണ്! പരമ്പരാഗതമായി തുടര്‍ന്നുവരുന്ന ദൈവീകനിയമങ്ങളില്‍ ഇളവുവരുത്തിക്കൊണ്ട് പടിപടിയായി ഈ നിയമങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ സഭയില്‍ നടക്കുന്നത്. ശക്തമായ ക്രിസ്തീയനിയമങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം യൂറോപ്പില്‍ ഇസ്ലാമിനു പിടിച്ചുനില്‍ക്കുക അസാധ്യമാണ്. ഏതെങ്കിലും ഒരു രാജ്യത്തെ ഇല്ലാതാക്കണമെങ്കില്‍ ആ രാജ്യത്ത് ഇസ്ലാമികതയെ വളര്‍ത്തിയാല്‍ മതിയെന്നു സാത്താനറിയാം. എന്തെന്നാല്‍, ലോകത്തിന്റെ നാശത്തിനായി അവന്‍ സ്ഥാപിച്ച മതമാണ്‌ ഇസ്ലാംമതം! യൂറോപ്പിലെ സമാധാനാന്തരീക്ഷവും സാമ്പത്തീകഭദ്രതയും തകര്‍ക്കാന്‍ ഏറ്റവും അനുയോജ്യമായ പദ്ധതി ഇസ്ലാമിനെ വളര്‍ത്തുക എന്നതാണ്. കത്തോലിക്കാസഭയില്‍ 'സെക്കുലറിസം' എന്ന പൈശാചിക സിദ്ധാന്തം അവതരിപ്പിച്ചതിലൂടെ ആത്മീയ അന്തതയ്ക്ക് തുടക്കമിടാന്‍ ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന ആന്റി പോപ്പിനു സാധിച്ചു. ഐക്യരാഷ്ട്രസഭയുടെ അജണ്ടകള്‍ നടപ്പാക്കുന്നതിനുള്ള വഴിയൊരുക്കലിന്റെ ഭാഗമായിരുന്നു ഇത്. ജോണ്‍ ഇരുപത്തിമൂന്നാമന്‍ ഫ്രീമേസണ്‍ സംഘത്തിലെ അംഗമായിരുന്നുവെങ്കില്‍, ഐക്യരാഷ്ട്രസഭ സമ്പൂര്‍ണ്ണമായും ഫ്രീമേസണ്‍ സംഘടനയുടെ കീഴിലാണ്!

അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന എന്നീ രാഷ്ട്രങ്ങളുടെ ചൊല്പടിക്ക് മറ്റു രാജ്യങ്ങളെ നിറുത്തുകയെന്ന ലക്ഷ്യമാണ്‌ ഐക്യരാഷ്ട്രസഭയിലൂടെ അവര്‍ ലക്ഷ്യമിട്ടതെങ്കിലും, സാത്താന്‍ ഈ സംഘടനയിലൂടെ ലക്ഷ്യംവച്ചത് കുറേക്കൂടി വലിയ പദ്ധതികളായിരുന്നു. ദൈവീകനിയമങ്ങള്‍ ചട്ടമായി സ്വീകരിച്ചിട്ടുള്ള കത്തോലിക്കാസഭയെയും കത്തോലിക്കര്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങളെയും ഈ നിയമത്തില്‍നിന്നു വിടുവിക്കുക എന്നതായിരുന്നു ഒന്നാമത്തെ പദ്ധതി. സമാധാനത്തോടെ ജീവിക്കുന്ന സമൂഹങ്ങളുടെയും രാജ്യങ്ങളുടെയും ഇടയില്‍ ഭീതി വിതയ്ക്കുന്ന ഇസ്ലാമിനെ ക്രൈസ്തവരാജ്യങ്ങളില്‍ പ്രതിഷ്ഠിക്കുക എന്നതാണ് രണ്ടാമത്തെ പദ്ധതി. ഈ രണ്ടു പദ്ധതികളും ഫലംകണ്ടു എന്നതാണ് നാം മനസ്സിലാക്കേണ്ട യാഥാര്‍ത്ഥ്യം! കത്തോലിക്കാസഭ ഉയര്‍ത്തിയ സെക്കുലറിസവും ഐക്യരാഷ്ട്രസഭയുടെ രാജ്യാന്തര നീതിന്യായ കോടതിയും പ്രവര്‍ത്തനസജ്ജമായപ്പോള്‍, നിയമങ്ങളും ആദര്‍ശവും ലക്ഷ്യബോധവുമില്ലാത്ത ഒരു സംഘടനയുടെ തലത്തിലേക്ക് കത്തോലിക്കാസഭ അധഃപതിച്ചു! പരമ്പരാഗതമായി പാലിച്ചുപോന്ന നിയമങ്ങളെല്ലാം കത്തോലിക്കാസഭയില്‍നിന്ന് അപ്രത്യക്ഷമായി! യാതൊരു ധാര്‍മ്മീക മൂല്യങ്ങളും ഇല്ലാത്ത പ്രസ്ഥാനങ്ങളെപ്പോലെ, സ്വവര്‍ഗ്ഗരതിയെയും സ്വവര്‍ഗ്ഗവിവാഹത്തെയും, ഭ്രൂണഹത്യയെയും അംഗീകരിക്കുന്ന താരത്തിലേക്കുള്ള അധഃപതനം എങ്ങനെ സംഭവിച്ചുവെന്ന് പുനര്‍വിചാരണ ചെയ്യേണ്ടിയിരിക്കുന്നു.

മോശയിലൂടെ ദൈവം നല്‍കിയ നിയമങ്ങളെ അടിസ്ഥാനമാക്കിയാണ് ക്രിസ്തീയനിയമങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. കത്തോലിക്കാസഭ ഇക്കാര്യത്തില്‍ മറ്റു സഭകളെ അപേക്ഷിച്ച് കൂടുതല്‍ കാര്‍ക്കശ്യത്തോടെ പാലിച്ചുപോന്നു. വിവാഹമോചനത്തെ സംബന്ധിച്ചുള്ള കര്‍ശന നിലപാടുകള്‍മൂലം ബ്രിട്ടനിലെ രാജകുടുംബത്തിന്റെ അപ്രീതിക്ക് കത്തോലിക്കാസഭ പാത്രമായിട്ടുണ്ട്. ആംഗ്ലിക്കന്‍ സഭയുടെ ഉദ്ഭവംപോലും കത്തോലിക്കാസഭയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍മൂലമായിരുന്നു. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ മോശയിലൂടെ കല്പിച്ചതും ഇതുതന്നെ: "ഞാനിന്നു കല്പിക്കുന്ന ഈ കാര്യങ്ങളില്‍നിന്ന്‌ ഇടംവലം വ്യതിചലിക്കരുത്; അന്യദേവന്മാരെ അനുഗമിക്കുകയോ സേവിക്കുകയോ അരുത്"(നിയമം: 28; 14). ഇതിന്റെ കാരണവും അവിടുന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ യാഹ്‌വെ നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറേ ഏതു ശ്രേഷ്ഠ ജനതയാണുള്ളത്? ഞാന്‍ ഇന്നു നിങ്ങളുടെ മുന്‍പില്‍ വച്ചിരിക്കുന്ന നിയമസംഹിതയിലേതു പോലെ നീതിയുക്തമായ ചട്ടങ്ങളും നിയമങ്ങളും മറ്റേതു ശ്രേഷ്ഠജന തയ്ക്കാണുള്ളത്?"(നിയമം:4;7,8). ഈ നിയമങ്ങളെ മാറ്റിമറിച്ച്, തന്റെ നിയമം അവതരിപ്പിക്കാനുള്ള പദ്ധതിയാണ് സാത്താന്‍ നടപ്പാക്കിയത്. കേള്‍ക്കുമ്പോള്‍ ഇമ്പം തോന്നുന്ന വിധത്തില്‍ വിഷയങ്ങള്‍ അവതരിപ്പിക്കാനുള്ള കൗശലം ആരംഭംമുതല്‍ സാത്താനുണ്ട്. എന്തെന്നാല്‍, ഈ കാലഘട്ടത്തിലെ ജനങ്ങളുടെ അഭിരുചിയും സാത്താന്റെ നിയമങ്ങളും ഒന്നുതന്നെ! ബൈബിള്‍ ഇങ്ങനെ അറിയിക്കുന്നു: "ജനങ്ങള്‍ ഉത്തമമായ പ്രബോധനത്തില്‍ സഹിഷ്ണുതകാണിക്കാത്ത കാലം വരുന്നു. കേള്‍വിക്ക് ഇമ്പമുള്ളവയില്‍ ആവേശംകൊള്ളുകയാല്‍ അവര്‍ തങ്ങളുടെ അഭിരുചിക്കുചേര്‍ന്ന പ്രബോധകരെ വിളിച്ചുകൂട്ടും. അവര്‍ സത്യത്തിനു നേരേ ചെവിയടച്ചു കെട്ടുകഥകളിലേക്കു ശ്രദ്ധതിരിക്കും"(2 തിമോ: 4; 3, 4).

കേള്‍ക്കാന്‍ ഇമ്പമുള്ള നിയമങ്ങളാണ് ഐക്യരാഷ്ട്രസഭ അവതരിപ്പിച്ചിട്ടുള്ളത്. കൊച്ചുകുട്ടികള്‍ക്കുപോലും ഈ നിയമങ്ങള്‍ പ്രിയങ്കരമാണ്. കാരണം, മാതാപിതാക്കള്‍ക്ക് മക്കളെ ശിക്ഷിക്കുവാനോ ശകാരിക്കാന്‍പോലുമോ അവകാശമില്ല! കുട്ടികളെ താന്തോന്നികളായി വളര്‍ത്തുവാനും, താന്‍ ഒരുക്കുന്ന വിനോദോപാധികളില്‍ പങ്കുകൊള്ളിക്കാനും ഇതിലൂടെ സാത്താനു കഴിയുന്നു. തെറ്റായ കൂട്ടുകെട്ടുകളിലും ജീവിതരീതികളിലും നിപതിക്കുന്ന മക്കളെ ശാസിക്കാനോ ഉപദേശിക്കാനോ ഉള്ള മാതാപിതാക്കളുടെ അവകാശം നീക്കംചെയ്തത് ഐക്യരാഷ്ട്രസഭയാണ്. ഇന്ന് ക്രൈസ്തവരാജ്യങ്ങളും ഈ നിയമത്തിന്റെ കുരുക്കില്‍ അകപ്പെട്ടുകഴിഞ്ഞു! എന്നാല്‍, ഐക്യരാഷ്ട്രസഭയോ രാജ്യാന്തര നീതിന്യായ വ്യവസ്ഥയോ ബാധകമല്ലാത്ത ഒരു ജനത ഈ ഭൂമിയിലുണ്ട്. അതാണ്‌ ഇസ്ലാംമതം! ഈ മതം എന്തുതന്നെ കാട്ടിക്കൂട്ടിയാലും ഐക്യരാഷ്ട്രസഭ ഒന്നും മിണ്ടാറില്ല! എന്നാല്‍, മാനുഷീകമൂല്യങ്ങള്‍ക്ക് ഏറെ വിലകൊടുക്കുന്ന ക്രൈസ്തവ രാജ്യങ്ങളുടെമേല്‍ കുതിരകയറാന്‍ അവസരം പാര്‍ത്തിരിക്കുകയാണ് ഐക്യരാഷ്ട്രസഭ!

യൂറോപ്പിലെ ഇസ്ലാമിക കുടിയേറ്റത്തിന്റെ നാള്‍വഴികള്‍!

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ജര്‍മ്മനിയിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും എത്തിയ തുര്‍ക്കികളാണ് ഈ വന്‍കരയിലെ ആദ്യത്തെ ഇസ്ലാമിക കുടിയേറ്റക്കാര്‍ എന്ന് നാം കണ്ടു. ഇതിനെത്തുടര്‍ന്നാണ് ഇസ്ലാമിനു യൂറോപ്പില്‍ വേരുറപ്പിക്കാനുള്ള സാഹചര്യമൊരുങ്ങിയത്. യൂറോപ്പില്‍ തങ്ങള്‍ ശക്തമായി വളരുന്നുവെന്ന ഇസ്ലാമിന്റെ വാദത്തെ മനോവ നിഷേധിക്കുന്നില്ല. വളരുന്നുവെന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും, അത് മതപരിവര്‍ത്തനത്തിലൂടെയുള്ള വളര്‍ച്ചയല്ല; മറിച്ച്, പ്രസവത്തിലൂടെയുള്ള വളര്‍ച്ചയാണ്! വിവാഹവും മൊഴിചൊല്ലലും തൊഴിലായി കൊണ്ടുനടക്കുന്ന ഇസ്ലാം, ക്രിസ്ത്യാനിയുടെ സമ്പത്ത് ഉപയോഗിച്ചുകൊണ്ട്  എട്ടും പത്തും മക്കളെ വളര്‍ത്തുന്നു. ഇത്തരത്തിലാണ് ഇസ്ലാമിന്റെ വളര്‍ച്ച! ഇവര്‍ ഭൂരിപക്ഷമായി കഴിഞ്ഞാല്‍, കൊന്നൊടുക്കല്‍ എന്ന ദൗത്യം ആരംഭിക്കും. സിറിയ, ഈജിപ്ത്, ലിബിയ, ഇറാഖ്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ അവശേഷിച്ചിരുന്ന ക്രിസ്ത്യാനികളെ കൊന്നോടുക്കിക്കൊണ്ട് സമ്പൂര്‍ണ്ണ ആധിപത്യം നേടിയതുപോലെ, യൂറോപ്പിലും നടപ്പാക്കുകയെന്നതാണ് ഇസ്ലാമിന്റെ ലക്‌ഷ്യം! ഇത് ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇസ്ലാമിക തീവ്രവാദികള്‍ ആവിഷ്കരിച്ചു നടപ്പാക്കിയ പദ്ധതിയായിരുന്നു അറബ് വസന്തം എന്ന മുല്ലപ്പൂവിപ്ലവം!

ഏകാധിപതികളെന്ന ആരോപണത്തോടെ ഈജിപ്തിലെയും ലിബിയയിലെയും സിറിയയിലെയും ഭരണാധികാരികളെ താഴെയിറക്കാന്‍ നവമാധ്യമങ്ങളുടെ സഹായത്തോടെ ഇസ്ലാമിക തീവ്രവാദികള്‍ സംഘടിച്ചപ്പോള്‍, ഇവര്‍ക്ക് ആയുധങ്ങള്‍ നല്‍കി സഹായിച്ചത് അമേരിക്കയും ഐക്യരാഷ്ട്രസഭയുമാണ്! അറബ് മേഖലയില്‍ അശാന്തിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുകയെന്ന തീവ്രവാദികളുടെ കൗശത്തെ പിന്തുണയ്ക്കാന്‍ അമേരിക്കയും ഐക്യരാഷ്ട്രസഭയും തയ്യാറായത് വ്യക്തമായ ബോധ്യത്തോടെ തന്നെയാണ്! ഐക്യരാഷ്ട്രസഭയുടെ ശില്പികളായ അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് കത്തോലിക്കാസഭയോടും യൂറോപ്പിനോടുമുള്ള അടങ്ങാത്ത പകയുടെ ഭാഗമായി അറബ് മേഖലയില്‍ ഇവര്‍ അശാന്തി സൃഷ്ടിക്കാന്‍ എല്ലാക്കാലത്തും ശ്രമിച്ചിട്ടുണ്ട്. അറബ് മേഖലയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിലൂടെ യൂറോപ്പിനെ അത് എങ്ങനെയാണ് പ്രതികൂലമായി ബാധിക്കുന്നതെന്ന ചോദ്യം ഉയര്‍ന്നേക്കാം.

ഈ ചോദ്യത്തിനുള്ള ഉത്തരം വളരെ ലളിതമാണ്. അറബ് മേഖലയിലെ സമാധാനാന്തരീക്ഷം ഇല്ലാതാകുന്നതോടെ ഇവിടങ്ങളില്‍നിന്നു പ്രാണരക്ഷാര്‍ത്ഥമുള്ള പലായനങ്ങള്‍ വര്‍ദ്ധിക്കുകയും, ഈ അഭയാര്‍ത്ഥികള്‍ യൂറോപ്പിനെ ലക്‌ഷ്യംവയ്ക്കുകയും ചെയ്യും. അതുതന്നെയാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അഭയാര്‍ത്ഥികളുടെ വേഷത്തില്‍ യൂറോപ്പിലേക്കു കടക്കുന്നവരില്‍ ഭൂരിപക്ഷവും തീവ്രവാദികളാണെന്ന യാഥാര്‍ത്ഥ്യം പലരും തിരിച്ചറിയുന്നില്ല! സിറിയ, ലിബിയ, ഈജിപ്ത്, ഇറാന്‍, ഇറാഖ്, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നു കടന്നുവരുന്ന അഭയാര്‍ത്ഥികളില്‍ ഒരാള്‍പ്പോലും പീഡനമനുഭവിക്കുന്ന ജനവിഭാഗത്തില്‍നിന്ന് ഉള്ളവരല്ല. ഈ നാടുകളിലെല്ലാം ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നത് നാം അനുദിനം കേള്‍ക്കുന്നതാണ്. എന്നാല്‍, യൂറോപ്പിലേക്കു കുടിയേറുന്നവരില്‍ ആരും ക്രിസ്തീയ വിശ്വാസികളല്ല! യൂറോപ്പില്‍നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന മനോവയ്ക്ക് ഇത് ആധികാരികമായി പറയാന്‍ കഴിയും.

അറബ് മേഖലയില്‍ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഐക്യരാഷ്ട്രസഭ ഇടപെടുകയും യൂറോപ്പിലെ രാജ്യങ്ങള്‍ക്ക് അഭയാര്‍ത്ഥികളെ വീതംവച്ചു നല്‍കുകയും ചെയ്യും. ഒറ്റ ഇസ്ലാമിനുപോലും തങ്ങളുടെ രാജ്യത്ത് അഭയം നല്‍കാന്‍ തയ്യാറാകാതിരിക്കുകയും, ഐക്യരാഷ്ട്രസഭയെ മുന്‍നിര്‍ത്തി യൂറോപ്പിനുമേല്‍ ഈ ബാധ്യത അടിച്ചേല്പിക്കുകയും ചെയ്യുന്ന നയമാണ് അമേരിക്കയുടേത്! ജര്‍മ്മനിയും മറ്റു ചുരുക്കം ചില രാജ്യങ്ങളും മാത്രമാണ് സാമ്പത്തീകമായി അല്പം ഭേദപ്പെട്ട അവസ്ഥയിലുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍! കടക്കെണിയില്‍ പൊറുതിമുട്ടുന്ന ഒരു രാജ്യമാണ് ഇറ്റലി. ഇസ്ലാമിക കുടിയേറ്റക്കാരാല്‍ നട്ടെല്ലൊടിഞ്ഞ അവസ്ഥയിലാണ് ഇന്നു ഭൂരിപക്ഷം യൂറോപ്യന്‍ രാജ്യങ്ങളും. ഇവര്‍ അനുഭവിക്കുന്ന ദുരന്തത്തിനുമേല്‍ വീണ്ടും ദുരന്തമേല്പിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങള്‍ ദുരൂഹമാണ്! ഐക്യരാഷ്ട്രസഭ നിര്‍ബന്ധിതമായി യൂറോപ്പിനുമേല്‍ കെട്ടിയേല്പിക്കുന്ന അഭയാര്‍ത്ഥികള്‍ക്കു പുറമേ അനധികൃത കുടിയേറ്റങ്ങള്‍ നടക്കുന്നു എന്നതും ഓര്‍ക്കണം. ഇത്തരം കുടിയേറ്റക്കാരാണ് അംഗീകൃത കുടിയേറ്റക്കാരെക്കാള്‍ കൂടുതലുള്ളത്. അഭയാര്‍ത്ഥികളെ വഹിച്ചുകൊണ്ട് ഓരോ ദിവസവും കടല്‍മാര്‍ഗ്ഗം ഇറ്റലിലെത്തുന്നത് അനേകം ബോട്ടുകളാണ്. ഇവയില്‍ പലതും മെഡിറ്ററേനിയന്‍ കടലില്‍ അപകടത്തില്‍പ്പെടുന്നതും നിത്യസംഭവമാണ്! പഴഞ്ചന്‍ ബോട്ടുകളില്‍ ഇവരെ ഇറ്റലിയിലേക്ക് അയയ്ക്കുന്നത് തുര്‍ക്കിയാണെന്ന കാര്യവും ഓര്‍ക്കണം. തുര്‍ക്കിവഴിയാണ് തീവ്രവാദികളെ യൂറോപ്പിലേക്കു കടത്തിവിടുന്നത്. ഇതിനായി പഴഞ്ചന്‍ ബോട്ടുകള്‍ തിരഞ്ഞെടുക്കുന്നതിലും കുതന്ത്രമുണ്ട്. ഇറ്റലിയുടെ തീരത്ത് അടുക്കുന്നതിനു മുന്‍പുതന്നെ ലൈഫ്ജാക്കറ്റ് ധരിച്ചു കടലില്‍ ചാടുകയും ബോട്ട് തകര്‍ത്തുകളയുകയും ചെയ്യുന്ന രീതിയാണ് ഇവര്‍ അവലംബിക്കുന്നത്. തകര്‍ത്തുകളയാനുള്ള ബോട്ടായതിനാല്‍, പുതിയതിന്റെ ആവശ്യമില്ലല്ലോ! തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ വച്ച് അപകടത്തില്‍പ്പെടുന്ന ആളുകളെ രക്ഷിക്കേണ്ട ഉത്തരവാദിത്വം ഇറ്റലി ഏറ്റെടുക്കുകയും രക്ഷപ്പെടുന്നവരെ സംരക്ഷിക്കുകയും ചെയ്യും! യൂറോപ്യന്‍ ജനതയുടെ ഈ സഹാനുഭൂതിയെ ചൂഷണം ചെയ്തു കടന്നുകൂടിയ ഇസ്ലാമിക തീവ്രവാദികള്‍മൂലം ഇവിടുത്തെ ജനങ്ങള്‍ ഭീതിയുടെ നിഴലിലാണ്!

ഓരോ ദിവസവും ആയിരക്കണക്കിന് ഇസ്ലാമിക അഭയാര്‍ത്ഥികള്‍ യൂറോപ്പിലേക്ക് അനധികൃതമായി കടന്നുവരുന്നു. ഈ അടുത്തനാളില്‍ കേരളത്തിലെ ഒരു ടെലിവിഷന്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്ത പ്രോഗ്രാം ശ്രദ്ധിക്കാനിടയായി. മുസ്ലീങ്ങള്‍ക്കുവേണ്ടി കണ്ണീരൊഴുക്കുന്ന ഒരു മുജാഹിദ് പത്രപ്രവര്‍ത്തകന്റെ വിലാപമാണ്‌ ചാനലില്‍ കേട്ടത്. സിറിയ, ലിബിയ, ഇറാക്ക്, യമന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഇസ്ലാമിനോട് കുറച്ചുകൂടി ഉദാരമായ സമീപനം യൂറോപ്പ് സ്വീകരിക്കണമെന്നാണ് ഇയാളുടെ അഭിപ്രായം. ഹമാസിനുവേണ്ടി കൂലിയെഴുത്തു നടത്തുന്ന ചില സാംസ്കാരിക അശ്രീകരങ്ങള്‍ കേരളത്തിലുള്ളത് നമുക്കറിയാം. ഇത്തരം കൂലിയെഴുത്തുകാരോട് ഒന്നു ചോദിക്കട്ടെ? പരസ്പരം കൊന്നുകൊണ്ടിരിക്കുന്ന ഇസ്ലാമിന് ഇടംകൊടുക്കുന്നവരുടെ അവസ്ഥ എന്താണെന്ന് നിങ്ങള്‍ക്ക് ഇനിയും മനസ്സിലാകാഞ്ഞിട്ടോ, അജ്ഞത നടിക്കുന്നതോ? ഖുറാന്‍ എന്ന പുസ്തകത്തെപ്രതി കൊലവിളിനടത്തുന്ന തീവ്രവാദികളില്‍നിന്നുള്ള രക്ഷയ്ക്ക് എന്നപേരില്‍ യൂറോപ്പില്‍ കടന്നുകൂടുന്നവര്‍ ഇവിടെ മാന്യതയോടെ ജീവിക്കുകയല്ല; ഓരോ കവലകളിലും സംഘംചേര്‍ന്ന് ഖുറാന്‍ വിതരണം ചെയ്യുകയാണ്. യൂറോപ്പിന്റെ നാശം ലക്ഷ്യമിട്ട്, അമേരിക്കയും ഐക്യരാഷ്ട്രസഭയും ഇസ്ലാമിക തീവ്രവാദികളും കമ്യൂണിസ്റ്റുകളും ഒന്നുചേര്‍ന്ന് ഒരുക്കിയ കെണിയാണ്‌ അറബ് വസന്തം!

സാമ്പത്തീകമായി ഉയര്‍ന്നുനില്‍ക്കുന്ന ഗള്‍ഫുരാജ്യങ്ങള്‍ എന്തുകൊണ്ടാണ് ഈ അഭയാര്‍ത്ഥികളെ സംരക്ഷിക്കാന്‍ തയ്യാറാകാത്തത്? സമ്പത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഭൂവിസ്തൃതിയുടെ കാര്യത്തിലും സമൃദ്ധിയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഈ അഭയാര്‍ത്ഥികളെ സംരക്ഷിച്ചുകൂടെ? സാംസ്കാരികവും മതപരവുമായി നിങ്ങളുമായി ഏറെ പൊരുത്തമുള്ളവരല്ലേ ഈ അഭയാര്‍ത്ഥികള്‍? പന്നിയിറച്ചി ഭക്ഷിക്കുന്നവരും പട്ടികളെ വളര്‍ത്തുന്നവരുമായ ക്രൈസ്തവരുടെ ഇടയില്‍ ജീവിക്കുന്നതിനേക്കാള്‍ നല്ലത് അഞ്ചുനേരം ബാങ്കുവിളി കേട്ട്, ആ സംസ്കാരത്തില്‍ ജീവിക്കാനുള്ള അവസരം ലഭിക്കുന്നതല്ലേ? യൂറോപ്പിലെ വിദ്യാലയങ്ങളില്‍ ആദരവോടെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്രൂശിതരൂപം കണ്ട് നിങ്ങളുടെ കുഞ്ഞുങ്ങള്‍ ഭയപ്പെടുന്ന അവസ്ഥ ഒഴിവാക്കുന്നതല്ലേ നല്ലത്?

ഈ ചോദ്യങ്ങളിലൊന്നില്‍പ്പോലും ആരും അതിശയോക്തി കാണേണ്ടതില്ല. കാരണം, യൂറോപ്പില്‍ അഭയാര്‍ത്ഥികളായി കടന്നുവന്നവരുടെ ദീനരോദനമാണ് ഇവിടെ കുറിച്ചിരിക്കുന്നത്. മിക്കവാറും എല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലെയും വിദ്യാഭാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും നടത്തുന്നത് ക്രൈസ്തവ സഭകളാണ്. കത്തോലിക്കാസഭയുടെ സ്ഥാപനങ്ങളില്‍ മതപരമായ ചിഹ്നങ്ങളായ ക്രൂശിതരൂപവും യേശുവിന്റെയും മറ്റു വിശുദ്ധരുടെയും രൂപങ്ങളും പ്രദര്‍ശിക്കാറുണ്ട്. ഏതെങ്കിലും വിശുദ്ധന്റെ നാമത്തിലുള്ള സ്ഥാപനമാണെങ്കില്‍, ആ വിശുദ്ധന്റെ രൂപം പ്രതിഷ്ഠിക്കുന്ന രീതിയുമുണ്ട്. എന്നാല്‍, ഈ അടുത്തകാലത്ത് അഭയാര്‍ത്ഥികളായ മുസ്ലീങ്ങള്‍ക്ക് മുറുമുറുപ്പ് ആരംഭിച്ചു. തങ്ങളുടെ കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളില്‍ കുരിശു വയ്ക്കുന്നത് അവസാനിപ്പിക്കണം എന്നാണ് ഇവറ്റകളുടെ ആവശ്യം! ഏതെങ്കിലും ഇസ്ലാമിക സ്ഥാപനത്തില്‍ ഇങ്ങനെയൊരു വാദവുമായി ആരെങ്കിലും ചെന്നാല്‍ എന്തായിരിക്കും അവസ്ഥ!? ഒട്ടകത്തിന് ഇടം കൊടുത്തതുപോലുള്ള അവസ്ഥയിലാണ് ഇന്ന് യൂറോപ്യന്‍ ജനത!

യൂറോപ്പിനുമേല്‍ ഇസ്ലാമിക തീവ്രവാദികളെ കെട്ടിയേല്പിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ സ്ഥിരാംഗങ്ങള്‍ എന്തുകൊണ്ടാണ് നിങ്ങളുടെ രാജ്യത്തേക്ക് ഇവരെ സ്വീകരിക്കാത്തത്? ലോകത്തെ ഏറ്റവും വിശാലമായ രാജ്യമല്ലേ ചൈന? പീഡിപ്പിക്കപ്പെടുന്നവരുടെ അപ്പസ്തോലന്മാരല്ലേ കമ്യൂണിസ്റ്റുകള്‍? ഇസ്ലാമിന്റെ പേരുള്ളവര്‍ക്ക് റഷ്യയോ ചൈനയോ അമേരിക്കയോ തങ്ങളുടെ രാജ്യത്തേക്ക് 'വിസിറ്റിംഗ്‌ വിസ' പോലും അനുവദിക്കുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം! ഒരു രാജ്യത്ത് ഇസ്ലാംമതവും ഖുറാനും കടന്നുവന്നാലുള്ള ദുരന്തം അവര്‍ക്കു വ്യക്തമായി അറിയാം. സിറിയയിലും യമനിലും ലിബിയയിലും ഇറാക്കിലും ഈജിപ്തിലുമുള്ള മുഴുവന്‍ ക്രിസ്ത്യാനികളെയും കൊന്നൊടുക്കിയ ശപിക്കപ്പെട്ട നരഭോജികള്‍ക്ക് അഭയംനല്‍കുന്ന ഏതൊരു രാജ്യത്തിന്റെമേലും വരാനിരിക്കുന്നത് ദൈവകോപമാണ്!

ഇസ്ലാം സമാധാനത്തിന്റെ മതമോ?

ഇസ്ലാം സമാധാനത്തിന്റെ മതമാണെന്നാണ് അവര്‍ പറയുന്നത്. അവരല്ലാതെ മറ്റാരും ഇത് പറയില്ലെന്നത് മറ്റൊരു കാര്യം! തങ്ങളുടെ മതമാണ്‌ സമാധാനത്തിന്റെ മതമാണെന്നും മറ്റുള്ളവരെല്ലാം അബദ്ധധാരണയില്‍ ജീവിക്കുന്നവരാണെന്നും വാദിക്കുന്ന ഇസ്ലാമിനോട് മനോവയ്ക്ക് ചിലതു ചോദിക്കാനുണ്ട്: സമാധാനത്തിന്റെ മതമായ ഇസ്ലാംമതക്കാര്‍ മാത്രം ജീവിക്കുന്ന രാജ്യങ്ങളില്‍നിന്നു പ്രാണരക്ഷാര്‍ത്ഥം ഓടുന്നത് ക്രൈസ്തവ രാജ്യങ്ങളിലേക്കായത് എന്തുകൊണ്ട്? ശപിക്കപ്പെട്ട നിങ്ങളെപ്പോലും ഇരുകയ്യും നീട്ടി സ്വീകരിക്കാനുള്ള ഹൃദയവിശാലത ക്രൈസ്തവര്‍ക്ക് ഉണ്ടെന്ന ബോധ്യമല്ലേ നിങ്ങളെ അതിനു പ്രേരിപ്പിക്കുന്നത്? ക്രൈസ്തവരുടെയിടയില്‍ സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കുമെന്ന ഉറപ്പ് നിങ്ങള്‍ക്കുണ്ടെന്നതല്ലേ ഇതില്‍നിന്നു ഞങ്ങള്‍ മനസ്സിലാക്കേണ്ടത്? നിങ്ങളുടെ വിശ്വാസങ്ങളുടെമേല്‍ ഇടപെടാത്തവരും, വേദനിക്കുന്നവരോട് മതം നോക്കാതെ കാരുണ്യം കാണിക്കുകയും ചെയ്ത യൂറോപ്യന്‍ ജനതയുടെമേല്‍ നിങ്ങളുടെ ശപിക്കപ്പെട്ട ആശയം പ്രചരിപ്പിക്കാന്‍ നിങ്ങള്‍ക്കു നാണമില്ലേ!?

ഖുറാന്‍ എന്ന പുസ്തകത്തിന്റെ പേരിലാണ് മനുഷ്യരെ കഴുത്തറുത്തു കൊല്ലുന്നതെങ്കില്‍, ഈ പുസ്തകത്തോളം വലിയ സാമൂഹിക വിപത്ത് മറ്റൊന്നുമില്ലെന്നു പറയാതെവയ്യ! എന്നിട്ടും യാതൊരു ഉളുപ്പുമില്ലാതെ ഇസ്ലാം സമാധാനത്തിന്റെ മതമാണെന്ന് ഇവര്‍ വിളിച്ചുപറയുന്നു! ഇസ്ലാം ഉദ്ദേശിക്കുന്ന സമാധാനം എന്താണെന്നു മനോവയ്ക്ക് ഇതുവരെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. കുഞ്ഞുങ്ങളടക്കം നിരപരാധികളായ മനുഷ്യരുടെ കഴുത്തറുക്കുന്നതാണോ സമാധാനം? ലോകം എന്തെന്നുപോലും തിരിച്ചറിയാന്‍ പ്രായമാകാത്ത കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തുന്നതാണോ ഇസ്ലാം വിവക്ഷിക്കുന്ന സമാധാനം? മറ്റുള്ളവരുടെ അദ്ധ്വാനഫലം അനധികൃതമായി സ്വന്തമാക്കി അനുഭവിക്കുന്നതാണോ സമാധാനത്തിന്റെ മാര്‍ഗ്ഗമായി ഇസ്ലാം കരുതുന്നത്? ആര്‍ക്കും വേണ്ടാതെ കിടന്ന തരിശ്ശുഭൂമിയെ ഹരിതാഭമാക്കിയപ്പോള്‍ ഇസ്രായേല്‍ എന്ന രാജ്യത്തെ സ്വന്തമാക്കാന്‍ ഇസ്ലാം കൊതിക്കുന്നു. ലോകത്തുള്ള മുഴുവന്‍ ഇസ്ലാമും ചേര്‍ന്ന് ഹമാസ് എന്ന തീവ്രവാദസംഘടനയെ വളര്‍ത്തുന്നത് സമാധാനം സ്ഥാപിക്കാനാണോ? ഇസ്രായേലിന്റെ സമാധാനം കെടുത്തുകയെന്ന ഒരേയൊരു ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് ഇസ്ലാമികലോകം ഒന്നുചേര്‍ന്നു ഹമാസിനെ നിലനിര്‍ത്തുന്നത്. ഇസ്ലാമിന്റെ സമാധാനം സ്ഥാപിക്കല്‍ ഈ ശൈലിയിലാണ്; സമാധാനത്തില്‍ ജീവിക്കുന്ന ജനതയുടെ സമാധാനം നഷ്ടപ്പെടുത്തി സ്വയം സമാധാനിക്കുകയെന്ന ശൈലി! ഇസ്ലാമിന്റെ ആരംഭംമുതലുള്ള ചരിത്രത്തില്‍ എവിടെയും ഇതില്‍നിന്നു വിഭിന്നമായ ഒരു ശൈലി ആരും ദര്‍ശിച്ചിട്ടില്ല! ഈ ഇസ്ലാമാണ് സമാധാനമെങ്കില്‍, സമാധാനത്തിനു പുതിയ നിര്‍വ്വചനം ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു!

ഇസ്ലാമികതയുടെ പേരില്‍ ഇത്രത്തോളം പ്രത്യക്ഷമായിത്തന്നെ തീവ്രവാദികള്‍ അഴിഞ്ഞാടുമ്പോഴും, ഈ മതത്തെ സമാധാനത്തിന്റെ മതമെന്ന് വിളിക്കുന്നവര്‍ ഇസ്ലാംമതത്തിനു പുറത്തും ഉണ്ടെന്നത് ശ്രദ്ധേയമാണ്. കത്തോലിക്കാസഭയുടെ പോപ്പായി കരുതപ്പെടുന്ന ഫ്രാന്‍സീസിന്റെ ജല്പനവും ഈ വിധത്തിലുള്ള ഒറ്റപ്പെട്ട ശബ്ദമായി കാണാം. ക്രിസ്തീയനിയമങ്ങള്‍ ഉന്മൂലനംചെയ്ത്, സഭയെ തകര്‍ക്കുകയെന്ന അജണ്ടയുമായി കടന്നുവന്ന 'ഫ്രീമേസണ്‍' സംഘാംഗമായ ഈ ആന്റി പോപ്പില്‍നിന്ന് ഇതില്‍ക്കൂടുതല്‍ ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അതാണ്‌ അബദ്ധം! സ്വവര്‍ഗ്ഗാനുരാഗത്തെയും അവിഹിതമായ കുടുംബ ബന്ധങ്ങളെയും നിരീശ്വരവാദത്തെയും അംഗീകരിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന ഒരുവന് ഇസ്ലാംമതം സമാധാനത്തിന്റെ മതമായി തോന്നിയാല്‍ അദ്ഭുതപ്പെടേണ്ടതില്ല. ദൈവീകനിയമങ്ങള്‍ക്കു ബദലായി തന്റെതന്നെ നിയമങ്ങള്‍ സഭയില്‍ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം. ഈ സാഹചര്യത്തില്‍ ബഹുജനപിന്തുണ നേടുവാനായി ഇയാള്‍ നടത്തുന്ന 'ഗിമ്മിക്കുകളെ' തിരിച്ചറിയുന്നതില്‍ സഭാമക്കള്‍പ്പോലും പരാജയപ്പെട്ടു. ദൈവത്തിന്റെ വചനത്തെക്കുറിച്ചോ ദൈവീകനിയമങ്ങളെക്കുറിച്ചോ സഭാമക്കള്‍ക്ക് വ്യക്തമായ പഠനം നല്‍കാത്തതാണ് ഈ അവസ്ഥയ്ക്കു കാരണം!

പോപ്പിന്റെ വേഷത്തില്‍ നടക്കുന്ന ഫ്രാന്‍സീസ് മാത്രമല്ല, ഇസ്ലാമിക തീവ്രവാദത്തിനു കുഴലൂത്ത് നടത്തുന്നത്. ഫ്രീമേസണ്‍ സംഘടനയുടെ പൂര്‍ണ്ണ പിന്തുണ ഇസ്ലാമിക തീവ്രവാദികള്‍ക്കുണ്ട്. ഐക്യരാഷ്ട്രസഭയെ നയിക്കുന്നത് 'ഫ്രീമേസണ്‍' സംഘടനയാണെന്നു മനസ്സിലാകാന്‍ അവരുടെ ഇരട്ടത്താപ്പുനയം ശ്രദ്ധിച്ചാല്‍ മതി. ഓരോ ദിവസവും നൂറുകണക്കിനു നിരപരാധികളെ ഇസ്ലാം കൊന്നൊടുക്കുമ്പോള്‍, ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ ഒരു വാക്കുകൊണ്ടുപോലും അപലപിച്ചതായി കേട്ടിട്ടില്ല. ബാന്‍കീ മൂണ്‍ എന്ന നപുംസകത്തിന്റെ നാവ് ചാലിക്കണമെങ്കില്‍ ഇസ്ലാമിനു വേദനിക്കണം. ഹമാസ് എന്ന തീവ്രവാദസംഘടന പിടിച്ചുവാങ്ങുന്ന ദുരന്തത്തിന്റെ പേരില്‍ നെഞ്ചുപൊട്ടി വിലപിക്കുന്ന ബാന്‍കീ മൂണിനെ മാത്രമല്ല, മാധ്യമ സിന്‍ഡിക്കേറ്റുകളെയും നയിക്കുന്നത് 'ഫ്രീമേസണ്‍' സംഘമാണ്! ഇസ്രായേലിനുനേരെ ഹമാസ് റോക്കറ്റ് ആക്രമണം നടത്തുമ്പോള്‍ ഐക്യരാഷ്ട്രസഭയും മാധ്യമങ്ങളും എവിടെയാണ്? ഇസ്രായേല്‍ തിരിച്ചടിക്കുന്നതുവരെ മൗനം പാലിക്കുന്നവരുടെ ധാര്‍മ്മീകതയും നിഷ്പക്ഷതയും നാം തിരിച്ചറിഞ്ഞേ മതിയാകൂ!

യൂറോപ്പേ, നീ ആലസ്യം വിട്ട് ഉണരുക!

യൂറോപ്പിന്റെ മക്കളെ നരഭോജികള്‍ ഇരയാക്കാതിരിക്കേണ്ടതിന് നിങ്ങള്‍ ആലസ്യം വിട്ട് ഉണര്‍ന്നേ തീരൂ. കത്തോലിക്കാസഭയുടെ ആധുനീക ദൈവശാസ്ത്രം നിങ്ങളെ ഉപദേശിച്ച അബദ്ധങ്ങളില്‍നിന്നു നിങ്ങള്‍ വിടുതല്‍ പ്രാപിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ അന്ത്യം പൗരസ്ത്യസഭകളുടേതില്‍നിന്നു വ്യത്യസ്തമായിരിക്കില്ല. സഹാനുഭൂതി അര്‍ഹിക്കാത്തവന് അതു നല്‍കാന്‍ ഉപദേശിക്കുന്ന ദൈവശാസ്ത്രങ്ങളുടെ പിന്നില്‍ ദൈവമല്ലെന്ന തിരിച്ചറിവാണ് നമുക്കു വേണ്ടത്. ക്രൈസ്തവസഭയുടെ ഈറ്റില്ലമായിരുന്ന സിറിയയുടെ ഇന്നത്തെ അവസ്ഥ നാം കണ്ടില്ലെന്നു നടിക്കരുത്. ക്രൈസ്തവര്‍ മാത്രം ഉണ്ടായിരുന്ന ആ നാട്ടില്‍ ഇന്ന് ഒരു ക്രിസ്ത്യാനിപോലും ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം! ഇവിടെ ജീവിച്ചിരുന്ന ക്രൈസ്തവരെ മുഴുവന്‍ ഉന്മൂലനം ചെയ്തതിനുശേഷം യൂറോപ്പിലേക്കു കുടിയേറുന്നവരുടെ ലക്‌ഷ്യം ആ ഭൂഖണ്ഡത്തെയും പൈശാചികതയാല്‍ നിറയ്ക്കുക എന്നതാണ്!

ഇസ്ലാമികതയില്‍ തുടരുന്നിടത്തോളം ഒരുവനു നല്‍കുന്ന സംരക്ഷണം നാളെ നിങ്ങളുടെ സ്വസ്ഥജീവിതത്തിനു ഭീഷണിയാകും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടാ. ഇന്നുവരെയുള്ള ചരിത്രം നല്‍കുന്ന പാഠവും ഇതുതന്നെയാണ്! ഇസ്ലാമിനു സംരക്ഷണം നല്‍കിയ സമൂഹങ്ങളും രാജ്യങ്ങളും അതിന്റെ ദുരന്തഫലം അനുഭവിച്ചിട്ടുണ്ട്. ഇതിന്റെ ഏറ്റവും വലിയ തെളിവും യൂറോപ്പുതന്നെ! സമാധാനകാംക്ഷികളായ യൂറോപ്യന്‍ ജനത ഇന്ന് ഇസ്ലാമിനെക്കൊണ്ട് പൊറുതിമുട്ടിയ അവസ്ഥയിലാണ്. ചില മേഖലകളിലെ സ്കൂളുകളില്‍ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും മുസ്ലീങ്ങളായാതിനാല്‍, തദ്ദേശിയരായ കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതായും റിപ്പോര്‍ട്ടുണ്ട്. കൊച്ചുകുട്ടികള്‍ക്ക് സ്കൂളില്‍ പോകാന്‍ ഭയമാണ്. സ്വതവേ ശാന്തശീലരായ കുട്ടികളാണ് യൂറോപ്യന്‍ വംശജരുടേത്. എന്നാല്‍, ചോരകണ്ട് അറപ്പുമാറിയ തീവ്രവാദികളുടെ സന്തതികള്‍ തദ്ദേശിയരായ കുഞ്ഞുങ്ങളെ ആക്രമിക്കുന്നതുമൂലം സ്കൂളില്‍ പോകാന്‍ ഇവര്‍ മടിക്കുന്നു! മനോവയുടെ വാക്കുകളില്‍ അതിശയോക്തിയുടെ കണികപോലും ഇല്ലെന്ന് യൂറോപ്പില്‍ വസിക്കുന്ന ഏവര്‍ക്കും അറിയാം.

ഇസ്ലാമിക കുടിയേറ്റത്തിനെതിരേ ഇനിയും നിസംഗത പാലിച്ചാല്‍ നിങ്ങളെ കാത്തിരിക്കുന്നത് ഭീകരതയുടെ നാളുകളായിരിക്കും! ക്രിസ്തീയതയില്‍ ഉറച്ചുനിന്നുകൊണ്ട്, ഭീകരതയുടെ വക്താക്കളെ ഒറ്റപ്പെടുത്തുകയും ബഹിഷ്കരിക്കുകയും ചെയ്യുവാന്‍ യൂറോപ്പ് തയ്യാറാകണം. സാമ്പത്തീകഭദ്രതയുടെ കാര്യത്തിലും ഭൂവിസ്തൃതിയുടെ കാര്യത്തിലും യൂറോപ്പിനെക്കാള്‍ അനേകം മടങ്ങ്‌ ഉയര്‍ന്ന അവസ്ഥയിലുള്ള ഇസ്ലാമികരാജ്യങ്ങള്‍ ഈ ഭൂമുഖത്തുണ്ട്. ഖുറാനെപ്രതി പീഡനമനുഭവിക്കുന്ന ഇസ്ലാമിനെ സംരക്ഷിക്കാന്‍ തയ്യാറാകേണ്ടത് ഈ ഇസ്ലാമിക രാജ്യങ്ങളാണ്! ഒരേ വിശ്വാസവും സംസ്കാരവുമുള്ളവര്‍ ഒരുമിച്ചു ജീവിക്കുന്നതാണ് മറ്റെന്തിനെക്കാളും ഉത്തമം. നാനാത്വത്തില്‍ ഏകത്വം എന്ന് ഉദ്ഘോഷിക്കുന്ന ഇന്ത്യയിലെ ഭൂരിപക്ഷ സമൂഹം ന്യൂനപക്ഷത്തിനുമേല്‍ നടത്തുന്ന അതിക്രമങ്ങള്‍ നാം കണ്ടുകഴിഞ്ഞു. പ്രസംഗത്തില്‍ പറയാനുള്ള ആലങ്കാരിക ഭാഷ എന്നതില്‍ക്കവിഞ്ഞ് ഈ നാനാത്വവും ഏകത്വവുമൊക്കെ അപ്രായോഗികമാണെന്ന് ഇന്ത്യ തെളിയിച്ചുകഴിഞ്ഞു. ക്രിസ്ത്യാനികളും മുസ്ലീങ്ങളും പശുവിന്റെ ഇറച്ചി ഭക്ഷിക്കുമ്പോള്‍, ഹിന്ദുക്കള്‍ പശുവിനെ അവരുടെ അമ്മയായും ദേവിയായും പരിഗണിക്കുന്നു. പശുവിന്റെ ഇറച്ചി ഭക്ഷിക്കാന്‍ ഇസ്ലാമിനെയും ക്രിസ്ത്യാനിയെയും അനുവദിക്കില്ലെന്ന പ്രതിജ്ഞയിലാണ് ഹിന്ദുക്കള്‍! കാവിവേഷം ധരിച്ച ചില വിഡ്ഢികളാണ് ഇന്ന് ഇന്ത്യയെ ഭരിച്ചുകൊണ്ടിരിക്കുന്നത്. ഇവരില്‍ ഒരുവനായ യോഗി ആദിത്യനാഥ് അവസാനമായി ഒരു പ്രഖ്യാപനം നടത്തി. സൂര്യനമസ്ക്കാരം നടത്താന്‍ തയ്യാറല്ലാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ല എന്നാണ് ഇവന്‍ പ്രഖ്യാപിച്ചത്. നാനാത്വത്തിലുള്ള ഏകത്വം ഇന്ത്യയില്‍ ഇല്ലെന്ന യാഥാര്‍ത്ഥ്യം ഇനിയെങ്കിലും സമ്മതിക്കണം.

നിര്‍ബന്ധിത യോഗാപരിശീലനം സ്കൂളുകളില്‍ നിയമമാക്കിയ ഇന്ത്യന്‍ ഭരണകൂടത്തെ ഐക്യരാഷ്ട്രസഭ ഒരു കര്‍ത്തവ്യം ഏല്പിച്ചിരിക്കുന്നത് ഗൗരവമായി കാണണം. അന്താരാഷ്‌ട്ര തലത്തില്‍ യോഗയും സൂര്യനമസ്ക്കാരവും പരിശീലിപ്പിക്കാനുള്ള ഉത്തരവാദിത്വം നരേന്ദ്രമോഡിയെ ഏല്പിച്ചിരിക്കുകയാണ്. ഫ്രീമേസണ്‍ സംഘടനയുടെ നിഗൂഡമായ പദ്ധതിയുടെ ഭാഗമാണ് യോഗ എന്ന യാഥാര്‍ത്ഥ്യം മനോവ പലവട്ടം വെളിപ്പെടുത്തിയിട്ടുണ്ട്. ലോകവ്യാപകമായി യോഗാ പ്രചരിപ്പിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ നീക്കത്തില്‍ ദുരൂഹതയൊന്നുമില്ല. കാരണം, ഐക്യരാഷ്ട്രസഭയുടെ സ്പോണ്‍സര്‍മാര്‍ ഫ്രീമേസണ്‍ പ്രസ്ഥാനമാണ്! യോഗ പരിശീലിക്കുന്നവര്‍ക്കും ഫ്രീമേസണ്‍ സംഘടനയില്‍ അംഗങ്ങളാകുന്നവര്‍ക്കും കത്തോലിക്കാസഭയുടെ കൂട്ടായ്മയില്‍ സ്ഥാനമില്ലെന്നതാണ് നിയമം! കത്തോലിക്കാസഭയില്‍ കയറിക്കൂടിയ സാത്താന്റെ സന്തതികള്‍ യോഗാപരിശീലനം സഭയില്‍ വ്യാപകമാക്കുന്നതാണ് ഇപ്പോള്‍ കണ്ടുവരുന്നത്. സഭയുടെ നിയമങ്ങള്‍ അവഗണിക്കുകയും മറ്റുള്ളവരില്‍നിന്ന് ഇത് മറച്ചുവയ്ക്കുകയും ചെയ്യാന്‍ ഇവര്‍ ശ്രദ്ധിക്കുന്നു. ക്രിസ്തീയരാജ്യങ്ങളില്‍ യോഗാ വ്യാപകമാക്കുന്നതിലൂടെ ഈ രാജ്യങ്ങളില്‍ ക്രിസ്തീയതയെ ഉന്മൂലനം ചെയ്യുകയും, അതിലൂടെ യൂറോപ്യന്‍ ജനതയെ ആത്മാവില്ലാത്ത ജഡങ്ങളാക്കി മാറ്റുകയുമാണ് ഇതിന്റെ പ്രചാരകരുടെ ലക്‌ഷ്യം!

വിവിധ സംസ്കാരങ്ങളുടെ സമന്വയമാണ് ഇന്ത്യ എന്നാണ് ലോകം അറിഞ്ഞിട്ടുള്ളത്. എന്നാല്‍, ഭാരതീയ സംസ്കാരം എന്നപേരില്‍, പ്രാകൃത ഹൈന്ദവസംസ്കാരം മറ്റു മതങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നു എന്നതാണു സത്യം. ഭൂരിപക്ഷ മതത്തിന്റെ ആചാരങ്ങളെ ദേശീയ ആചാരങ്ങളായി പ്രഖ്യാപിക്കുകയും, ഈ വിഴുപ്പ് ന്യൂനപക്ഷത്തെക്കൊണ്ടു ചുമപ്പിക്കുകയും ചെയ്യുന്ന രീതിയെയാണ്‌ ഇന്ത്യക്കാര്‍ മതേതരത്വമായി കരുതുന്നത്! ഓരോരുത്തര്‍ക്കും താന്താങ്ങളുടെ വിശ്വാസങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ട് ജീവിക്കുവാനുള്ള സ്വാതന്ത്ര്യമാണ് മതേതരത്വം എന്ന് ഇന്ത്യക്കാര്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല! ആരുടേയും മതവിശ്വാസങ്ങളുടെമേല്‍ ഇടപെടുന്ന രീതി യൂറോപ്പില്‍ ഇപ്പോള്‍ ഇല്ല. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും തങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടരാനുള്ള അവകാശം ഈ രാജ്യങ്ങളിലുണ്ട്. ഭൂരിപക്ഷ വിഭാഗമായ ക്രൈസ്തവര്‍ മറ്റുള്ളവരുടെ വിശ്വാസങ്ങളെ ഹനിക്കുന്ന ഒന്നും ചെയ്യാറില്ല. എന്നാല്‍, അഭയാര്‍ത്ഥികളായി കടന്നുവന്നിരിക്കുന്ന മുസ്ലീങ്ങളും ഹിന്ദുക്കളും തദ്ദേശിയരായ ക്രിസ്ത്യാനികളുടെ വിശ്വാസത്തെ ചോദ്യംചെയ്യുന്ന അവസ്ഥ ഇവിടങ്ങളിലുണ്ട്. ക്രൈസ്തവസഭകള്‍ സെക്കുലറിസത്തിന്റെ പിടിയില്‍ അകപ്പെട്ടപ്പോള്‍, വ്യക്തമായ മതബോധനം നല്കുന്നതില്‍നിന്നു സഭാപിതാക്കള്‍ വിരമിച്ചു. ഈ അവസരം മുതലെടുത്തുകൊണ്ട്, യോഗാ ഗുരുക്കന്മാര്‍ ഹിന്ദുമതത്തിലേക്കും, ജിഹാദികള്‍ ഇസ്ലാംമതത്തിലേക്കും ആളുകളെ കൂട്ടിക്കൊണ്ടുപോകുന്നു! കത്തോലിക്കാ സഭാനേതൃത്വത്തിന്റെ ധാര്‍മ്മീക അധഃപതനമാണ് യൂറോപ്പിനെ ഈ അവസ്ഥയില്‍ കൊണ്ടുചെന്നെത്തിച്ചത്!

ഹിന്ദുക്കളും മുസ്ലീങ്ങളും മറ്റു മതവിഭാഗങ്ങളും അവരവരുടെ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതിനെ വിമര്‍ശിക്കാനുള്ള അവകാശം മനോവയ്ക്കില്ല! തങ്ങളുടെ വിശ്വാസം ലോകത്തിന്റെ അതിര്‍ത്തികള്‍വരെ പ്രചരിപ്പിക്കാനുള്ള അവകാശം എല്ലാ മതവിഭാഗങ്ങള്‍ക്കും ഉണ്ടെന്നാണ് മനോവ കരുതുന്നത്. ഓരോരുത്തര്‍ക്കും അവരവരുടെ വിശ്വാസങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവകാശവുമുണ്ട്. എന്നാല്‍, നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ ഒരുവിധത്തിലും അംഗീകരിക്കാന്‍ മനോവയ്ക്കാവില്ല. യൂറോപ്പിലെ ക്രിസ്ത്യാനികള്‍ വിജാതിയരുടെ വ്യാജോപദേശങ്ങളാല്‍ വഞ്ചിക്കപ്പെടുന്നുവെങ്കില്‍ അതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് സഭാനേതൃത്വത്തിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. രണ്ടാംവത്തിക്കാന്‍ സൂനഹദോസില്‍ ജോണ്‍ ഇരുപത്തിമൂന്നാമന്‍ അഴിച്ചുവിട്ട ദുര്‍ഭൂതം സഭയെ വിഴുങ്ങി എന്നതാണു യാഥാര്‍ത്ഥ്യം. ആയതിനാല്‍, ഈ സൂനഹദോസിനെ പ്രകീര്‍ത്തിക്കുന്നവരില്‍ ഒരുവനും ദൈവത്തില്‍നിന്നുള്ളവരല്ല എന്നു നാം മനസ്സിലാക്കിയിരിക്കണം.

ഹിന്ദുക്കളെപ്പോലെതന്നെ ഇസ്ലാമും സൗഹാര്‍ദ്ദപൂര്‍വ്വമാണ്‌ ഇന്ന് യൂറോപ്പില്‍ പ്രചരണം നടത്തുന്നത്. എന്നാല്‍, അംഗബലം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഇസ്ലാമിന്റെ ശൈലിയും മാറും. ഒന്നാം ഘട്ടത്തില്‍ ഇസ്ലാമിന്റെ നയം ഇതാണ്: "അവിശ്വാസികളോട് ക്ഷമിക്കുക;സമാധാനം എന്നുപറയുക"(സുറ: 41; 88, 89). "നിനക്ക് നിന്റെ മതം എനിക്ക് എന്റെ മതം"(സുറ: 109; 1-6). "മതത്തില്‍ യാതൊരു നിര്‍ബന്ധവുമില്ല"(സുറ: 2; 256). രണ്ടാമത്തെ ഘട്ടമാകുമ്പോഴേക്കും ശൈലിയിലും അല്പം മാറ്റം വരും. ഈ അവസരത്തില്‍ പ്രയോഗിക്കുന്ന ശൈലി ഇങ്ങനെ: "സ്വയരക്ഷക്കുവേണ്ടി നിങ്ങള്‍ യുദ്ധം ചെയ്യുന്നതില്‍ തെറ്റില്ല"(സുറ: 2; 190-194). മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് ഇസ്ലാമിന്റെ വിശ്വരൂപം വെളിപ്പെടുന്നത്. ഈ ആയത്തുകള്‍ ശ്രദ്ധിക്കുക: "അവിശ്വാസികളെ നിങ്ങള്‍ എവിടെയെല്ലാം കാണുന്നുവോ അവിടെവച്ച് കൊന്നുകളയുക"(സുറ: 9; 1-6). "ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ച ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിക്കുക. എന്നിട്ട്‌ അതിനു ശേഷം (അവരോട്‌) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അതിന്റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നത്‌ വരെയത്രെ അത്‌. അതാണ്‌ (യുദ്ധത്തിന്റെ) മുറ. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ നേരെ അവന്‍ ശിക്ഷാനടപടി സ്വീകരിക്കുമായിരുന്നു. പക്ഷെ നിങ്ങളില്‍ ചിലരെ മറ്റു ചിലരെ കൊണ്ട്‌ പരീക്ഷിക്കേണ്ടതിനായിട്ടാകുന്നു ഇത്‌. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരാകട്ടെ അല്ലാഹു അവരുടെ കര്‍മ്മങ്ങള്‍ പാഴാക്കുകയേ ഇല്ല"(സുറ: 47; 4).

ഇസ്ലാമിക തീവ്രവാദികളുടെ ചെയ്തികള്‍ക്ക് ഈ വിഡ്ഢികളെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല; ഇവര്‍ പഠിച്ച പുസ്തകമാണ് ഇവരെ പിശാചുക്കളാക്കിയത്. ഈ ശപിക്കപ്പെട്ട ഗ്രന്ഥത്തെ അകറ്റിനിര്‍ത്താന്‍ തയ്യാറായാല്‍ ദൈവകോപത്തില്‍നിന്നു രക്ഷനേടാം! ഐക്യരാഷ്ട്രസഭയും ഭരണകൂടങ്ങളും സഭാധികാരികളും ഒറ്റക്കെട്ടായി നിന്നുകൊണ്ട് സമ്മര്‍ദ്ദം ചെലുത്തിയാലും, ഇസ്ലാമിനു തങ്ങളുടെ രാജ്യത്ത് അഭയം നല്‍കില്ലെന്നു പറയാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ട്. നിങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ കീഴടങ്ങാത്ത ഭരണാധികാരികള്‍ ഇല്ല! തീവ്രവാദമതത്തെ ഞങ്ങളുടെ രാജ്യത്തിന്‌ ആവശ്യമില്ലെന്നു പറയാനുള്ള ആര്‍ജ്ജവം യൂറോപ്യന്‍ ജനത കാണിക്കണം. അങ്ങനെയെങ്കില്‍ നിങ്ങളുടെ സന്തതികള്‍ക്ക് നാളെകളില്‍ സമാധാനത്തോടെ സ്വന്തം മണ്ണില്‍ ജീവിക്കാന്‍ കഴിയും! സിറിയയിലും മറ്റ് ഇസ്ലാമിക രാജ്യങ്ങളിലും നിങ്ങളുടെ സഹോദരങ്ങളുടെ കഴുത്തറത്ത പിശാചുക്കള്‍ക്ക് നിങ്ങള്‍ സ്വന്തം മണ്ണില്‍ അഭയം നല്‍കുന്നുവെങ്കില്‍, നാളെ നിങ്ങളുടെ സന്തതികളുടെ രക്തം അവര്‍ കുടിക്കും എന്നകാര്യം അറിഞ്ഞുകൊള്ളുക!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4847 views

LOG IN

Lost your password?

SIGN UP

LOST PASSWORD