കാലത്തിന്റെ അടയാളങ്ങള്‍

ബൈബിളില്‍ നാല്പതിന്റെ പ്രാധാന്യവും ഈ നൂറ്റാണ്ടും!

Print By
about

25 - 05 - 2012           YouTube

ക്രിസ്തുവിന്റെ പുനരാഗമനവുമായി ‘നാല്പത്’ എന്ന സംഖ്യയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടോ? നാം ജീവിക്കുന്ന ഈ നൂറ്റാണ്ടിന് ‘നാല്പത്’ എന്ന സംഖ്യയുമായുള്ള ബന്ധമെന്താണ്? ക്രിസ്തുവിന്റെ സഭയെ സംബന്ധിച്ചിടത്തോളം ഈ നൂറ്റാണ്ടിന് വല്ല പ്രത്യേകതയുമുണ്ടോ? ‘നാല്പത്’ എന്ന സംഖ്യയ്ക്ക് ബൈബിളില്‍ കാണുന്ന പ്രാധാന്യം യാദൃശ്ചികമാണോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഈ ലേഖനം! നാല്പതുമായി എല്ലാ മനുഷ്യര്‍ക്കും പൊതുവായുള്ള ബന്ധം മനസ്സിലാക്കിക്കൊണ്ട് പഠനമാരംഭിക്കാം. ഈ ഭൂമിയില്‍ ജനിച്ച ഏതൊരു മനുഷ്യനും നാല്പത് എന്ന സംഖ്യയുമായി ബന്ധമുണ്ട്! ഒരു മനുഷ്യന്‍ തന്റെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ജീവിക്കുന്നത് നാല്പത് ആഴ്ചയാണ്! ആദവും ഹവ്വായും ഒഴികെയുള്ള എല്ലാ മനുഷ്യരും അമ്മയുടെ ഉദരത്തില്‍ ജീവിച്ചവരായിരിക്കും. മാസംതികയാതെ ജനിച്ചവരുണ്ടെങ്കിലും, സ്വാഭാവികമായ ഗര്‍ഭസ്ഥകാലം നാല്പത് ആഴ്ചയാണ്! നാല്പത് ആഴ്ച പൂര്‍ത്തിയാകുന്നതോടെ ഏതൊരു മനുഷ്യന്റെയും ഗര്‍ഭപാത്രവാസം അവസാനിക്കും. അവസാനവുമായി നാല്പതിനുള്ള ബന്ധംകൂടിയാണ് ഈ ലേഖനത്തിന്റെ ഇതിവൃത്തം! ഇനി മറ്റു ചോദ്യങ്ങളുടെ ഉത്തരങ്ങളിലേക്കു കടക്കാം.

ബി. സി. പത്തൊമ്പതാം നൂറ്റാണ്ടിലാണ് അബ്രാഹത്തെ ദൈവം തിരഞ്ഞെടുക്കുന്നതെന്ന് ബൈബിള്‍ പരിശോധിച്ചാല്‍ നമുക്കു മനസ്സിലാക്കാന്‍ സാധിക്കും. ചരിത്രം പഠിക്കുന്ന ഏതൊരു പഠിതാവിനും ധൈര്യപൂര്‍വ്വം ആശ്രയിക്കാന്‍ കഴിയുന്ന ഏക ഗ്രന്ഥമാണ് ബൈബിള്‍! മറ്റേതു ഗ്രന്ഥങ്ങളിലും തിരുത്തലുകള്‍ക്കും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും സാഹചര്യമുണ്ടെന്നിരിക്കെ, മനുഷ്യര്‍ക്കോ സാത്താനോ കൈകടത്താന്‍ കഴിയാത്തവിധം സ്വര്‍ഗ്ഗത്തിലെ ദൈവം ബൈബിളിനെ സംരക്ഷിക്കുന്നു. ബൈബിളിനെ സംരക്ഷിക്കാന്‍ ദൈവം ഒരുക്കിയിരിക്കുന്ന സംവിധാനം ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്. തിന്മയ്ക്കും വിനാശത്തിനുമായി സാത്താന്‍ ഒരുക്കിയ സംവിധാനമാണ് ബൈബിളിന്റെ സംരക്ഷണത്തിനായി ദൈവം മാറ്റിയത്. അതായത്, ബൈബിളിന്റെമേല്‍ അവകാശമുള്ളത് ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രമല്ല! പരസ്പരം ശത്രുതയില്‍ കഴിയുന്ന അനേകം ക്രൈസ്തവസഭകളും, ക്രൈസ്തവരുമായി ഒരുകാലത്തും ചേര്‍ന്നുനില്‍ക്കാത്ത യെഹൂദരും ഒരേപോലെ അവകാശമുന്നയിക്കുന്ന ഗ്രന്ഥമാണ് ബൈബിള്‍! അതിനാല്‍ത്തന്നെ, ബൈബിളിലെ തിരുവെഴുത്തുകളില്‍ കൈകടത്താന്‍ ഏതെങ്കിലും വ്യക്തികള്‍ക്കോ സമൂഹത്തിനോ സാധിക്കില്ല!

ക്രിസ്തുവിനെ സ്വീകരിക്കാത്തവരായി യെഹൂദരില്‍ ചെറിയൊരു ഭാഗത്തെ മാറ്റിനിര്‍ത്താനും ക്രിസ്തീയതയില്‍ വിഭാഗിയത സൃഷ്ടിക്കാനും സാത്താന്‍ എത്രത്തോളം കഷ്ടപ്പെടുന്നുണ്ടെന്നു നമുക്കറിയാം. തിന്മയ്ക്കായി സാത്താന്‍ ഒരുക്കുന്ന സംവിധാനത്തെ ദൈവം നന്മയ്ക്കായി മാറ്റുന്നതിന്റെ ഒരുദാഹരണമാണിത്. ക്രിസ്തീയതയില്‍ വിഭാഗിയതയും യെഹൂദര്‍ക്കു ഹൃദയകാഠിന്യവും ഉള്ളിടത്തോളം കാലം ബൈബിളിലെ വള്ളിയും പുള്ളിയുംപോലും സംരക്ഷിക്കപ്പെടും! പരിഭാഷകളിലെ കൗശലപ്രയോഗങ്ങളല്ലാതെ, ആശയപരമായ തിരുത്തലുകള്‍ സാദ്ധ്യമാകാത്തവിധം ബൈബിളിലെ ഓരോ വചനങ്ങളും മുദ്രവയ്ക്കപ്പെട്ടിരിക്കുന്നു!

നമുക്ക് വിഷയത്തിലേക്കു വരാം. അബ്രാഹത്തെ ദൈവം തിരഞ്ഞെടുത്തത് ബി. സി. പത്തൊമ്പതാം നൂറ്റാണ്ടിലായിരുന്നുവെന്നതിന്റെ ആധികാരികരേഖ ബൈബിളാണ്. അതായത് നാം ജീവിക്കുന്ന ഈ കാലഘട്ടത്തിനു നാല്പതു നൂറ്റാണ്ടുകള്‍ക്കു മുന്‍പായിരുന്നു ആ തിരഞ്ഞെടുപ്പ്! 'നാല്പത്' എന്ന സംഖ്യക്ക് ബൈബിളില്‍ വളരെ പ്രാധാന്യമുള്ളതായി സൂക്ഷ്മമായ പരിശോധനയില്‍ മനസ്സിലാകും. ദൈവവചനം പലയാവര്‍ത്തി വായിച്ചിട്ടുള്ളവര്‍പോലും ഇത് ഗൗരവമായി എടുത്തിട്ടുണ്ടാകണമെന്നില്ല. എന്താണ് നാല്പതിലൂടെ ബൈബിള്‍ നല്‍കിയിരിക്കുന്ന വ്യക്തമായ അടയാളങ്ങള്‍ എന്ന് ഈ ലേഖനത്തിലൂടെ വായനക്കാര്‍ക്ക് ഗ്രഹിക്കാന്‍ കഴിഞ്ഞാല്‍ മനോവയുടെ ദൗത്യം വിജയം കണ്ടുവെന്ന്  അനുമാനിക്കാം! നാല്പത് എന്ന സംഖ്യ ബൈബിളില്‍ നാം കാണുന്നത് അന്ത്യത്തെ കുറിക്കുന്നതിനാണ്. ഒരു ദൗത്യം പൂര്‍ത്തിയാകുന്നതോ ഒരു കാലഘട്ടം അവസാനിക്കുന്നതോ ഒരു അവസ്ഥ മാറി മറ്റൊരവസ്ഥയിലേക്കു പ്രവേശിക്കുന്നതോ ആയ വിഷയങ്ങളില്‍ നാല്പത് എന്ന സംഖ്യ കാണാന്‍ കഴിയും. സമയങ്ങളും ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും ദശാബ്ദങ്ങളും നൂറ്റാണ്ടുകളും മാത്രമല്ല, അളവുകള്‍പോലും നാല്പതുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ചിട്ടുണ്ടെങ്കില്‍, അത് നമുക്കുള്ള അടയാളമാണ്. നൂറുകണക്കിനു വചനങ്ങളില്‍ നാല്പത് എന്ന സംഖ്യ കാണുന്നുണ്ടെങ്കിലും  ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്ന വിഷയത്തിന്റെ പൂര്‍ണ്ണതയ്ക്കുവേണ്ടി അതില്‍ ചിലത്  കുറിക്കുന്നു.

നോഹിന്റെ കാലത്ത് ജലപ്രളയത്തിലൂടെ ഭൂമുഖത്തെ ദൈവം നശിപ്പിച്ചപ്പോള്‍ നാല്പത് ദിനരാത്രങ്ങള്‍ മഴപെയ്യുന്നതായി നാം വചനത്തില്‍ വായിക്കുന്നുണ്ട്. വചനമിതാണ്: “ഏഴു ദിവസവുംകൂടി കഴിഞ്ഞാല്‍ നാല്പതു രാവും നാല്പതു പകലും ഭൂമുഖത്തെല്ലാം ഞാന്‍ മഴപെയ്യിക്കും; ഞാന്‍ സൃഷ്ടിച്ച സകല ജീവജാലങ്ങളെയും ഭൂതലത്തില്‍നിന്നു തുടച്ചു മാറ്റും”(ഉത്പ: 7; 4). മഴ അവസാനിച്ചത് നാല്പതു ദിവസത്തിനുശേഷമാണ്. യിസ്രായേലിന്റെ പിതാവായ യിസഹാക്ക് വിവാഹിതനാകുന്നത് നാല്പതാമത്തെ വയസ്സിലായിരുന്നുവെന്ന് ബൈബിള്‍ വെളിപ്പെടുത്തിയിരിക്കുന്നതു ശ്രദ്ധിക്കുക: “യിസഹാക്കിനു നാല്പതു വയസ്‌സുള്ളപ്പോള്‍ അവന്‍ റബേക്കായെ ഭാര്യയായി സ്വീകരിച്ചു”(ഉത്പ: 25; 20). യിസഹാക്കിന്റെ വിവാഹപൂര്‍വ്വ ജീവിതം അവസാനിക്കുന്നത് നാല്പതു വയസ്സിലാണ്. യാക്കോബിന്റെ സന്തതികളായ യിസ്രയേല്‍ജനം 400 വര്‍ഷം ഈജിപ്തില്‍ അടിമകളായി ജീവിച്ചു. അബ്രാഹത്തിന്റെ യഥാര്‍ത്ഥ പിന്‍ഗാമികള്‍ ആരാണെന്നുള്ളതിന്റെ അടയാളമായി യാഹ്‌വെ ഇതു വെളിപ്പെടുത്തിയിരുന്നു. അവിടുത്തെ വെളിപ്പെടുത്തല്‍ നോക്കുക: “നിന്റെ സന്താനങ്ങള്‍ സ്വന്തമല്ലാത്ത നാട്ടില്‍ പരദേശികളായി കഴിഞ്ഞുകൂടും. അവര്‍ ദാസ്യവേല ചെയ്യും. നാനൂറു വര്‍ഷം അവര്‍ പീഡനങ്ങള്‍ അനുഭവിക്കും. എന്നാല്‍, അവരെ അടിമപ്പെടുത്തുന്ന രാജ്യത്തെ ഞാന്‍ കുറ്റം വിധിക്കും. അതിനുശേഷം ധാരാളം സമ്പത്തുമായി അവര്‍ പുറത്തുവരും”(ഉത്പ: 15; 13, 14). യിസ്രായേല്‍ജനം ഈജിപ്തില്‍ ജീവിച്ചത് 400 വര്‍ഷമായിരുന്നില്ല. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “യിസ്രായേല്‍ക്കാരുടെ ഈജിപ്‌തിലെ വാസകാലം നാനൂററി മുപ്പതു വര്‍ഷമായിരുന്നു. നാനൂററിമുപ്പതു വത്‌സരം പൂര്‍ത്തിയായ അന്നുതന്നെ യാഹ്‌വെയുടെ ജനസമൂഹം മുഴുവന്‍ ഈജിപ്‌തില്‍നിന്നു പുറപ്പെട്ടു”(പുറപ്പാട്: 12; 40, 41).

യാഹ്‌വെ അറിയിച്ച 400 വര്‍ഷം എന്ന അടയാളം യിസ്രായേലിന്റെ കാര്യത്തില്‍ കാണുന്നില്ലെന്ന് ചിലരെങ്കിലും ചിന്തിച്ചേക്കാം. എന്നാല്‍, അവിടുത്തെ പ്രവചനം കൃത്യമാണ്. അവിടുന്ന് പറഞ്ഞത് യിസ്രായേല്‍ക്കാര്‍ ഈജിപ്തില്‍ ജീവിക്കുന്ന കാലദൈര്‍ഘ്യം ആയിരുന്നില്ല; മറിച്ച്, അവര്‍ അടിമകളായി എത്രകാലം കഴിയേണ്ടിവരും എന്നായിരുന്നു. യിസ്രായേല്‍ ഈജിപ്തില്‍ 430 വര്‍ഷം പ്രവാസികളായിരുന്നുവെങ്കിലും ആദ്യകാലങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിലയിലാണു കഴിഞ്ഞിരുന്നത്. അന്നൊന്നും അവര്‍ അടിമകളായിരുന്നില്ല; കാരണം, യോസെഫ് അവിടെ ഭരണാധികാരിയായിരുന്നുവല്ലോ! യോസെഫിനുശേഷം മാത്രമാണ് യിസ്രായേല്‍ജനം പീഡിപ്പിക്കപ്പെട്ടിട്ടുള്ളു! യഥാര്‍ത്ഥത്തില്‍ യിസ്രായേല്‍ക്കാരുടെ ഈജിപ്തിലെ അടിമത്തം 400 വര്‍ഷമായിരുന്നു. ഇതു നാല്പതിന്റെ പത്ത് ആവര്‍ത്തിയാണ്. അതായത്, നാല്പതു ദശാബ്ദമാണ് യിസ്രായേല്‍ജനം അടിമകളായി ഈജിപ്തില്‍ കഴിഞ്ഞത്. നാല്പതു ദശാബ്ദം പൂര്‍ത്തിയായപ്പോള്‍ ഈജിപ്തിലെ അടിമത്തം അവസാനിച്ചു.

നാല്പത് എന്ന സംഖ്യയുമായി ബന്ധപ്പെട്ട് ബൈബിള്‍ നല്‍കുന്ന മറ്റൊരറിവ് ശ്രദ്ധിക്കുക: “അവന്‍ തന്റെ ദാസന്മാരായ വൈദ്യന്മാരോടു പിതാവിന്റെ ശരീരത്തില്‍ പരിമളദ്രവ്യങ്ങള്‍ പൂശാന്‍ ആജ്ഞാപിച്ചു. അവര്‍ അങ്ങനെ ചെയ്തു. അതിനു നാല്പതു ദിവസമെടുത്തു. കാരണം, പരിമളദ്രവ്യം പൂശിത്തീരാന്‍ അത്രയും ദിവസം വേണം”(ഉത്പ: 50; 2, 3). പിതാവായ യാക്കോബിന്റെ ഭൗതികശരീരം സംസ്ക്കരിക്കുന്നതിന്റെ ഭാഗമായുള്ള ആചാരമാണിത്. യാക്കോബിന്റെ പുത്രനായ യോസെഫിന്റെ ശരീരം സംസ്ക്കരിച്ചതും ഇങ്ങനെതന്നെയാണ്. ബൈബിളില്‍ അത് ഇങ്ങനെ വായിക്കുന്നു: “നൂറ്റിപ്പത്തു വയസ്‌സായപ്പോള്‍ യോസെഫ് മരിച്ചു. അവര്‍ അവനെ പരിമളദ്രവ്യം പൂശി ഈജിപ്തില്‍ ഒരു ശവപ്പെട്ടിയില്‍ സൂക്ഷിച്ചു”(ഉത്പ: 50; 26). ഇവിടെ നാല്പതുദിവസമെന്ന് പറഞ്ഞിട്ടില്ലെങ്കിലും, യാക്കോബിന്റെ സംസ്ക്കാരവുമായി ബന്ധപ്പെട്ട് പരിമളദ്രവ്യം പൂശിയപ്പോള്‍ അത് എത്രദിവസം വേണമെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഈ ആചാരം യെഹൂദരുടെയോ യിസ്രായേല്‍ക്കാരുടെയോ അല്ലെന്നു നമുക്കറിയാം. ഈജിപ്തിലെ രാജസ്ഥാനീയര്‍ക്കും പ്രഭുക്കന്മാര്‍ക്കും മാത്രമുള്ള ആചാരമാണിത്. എന്നാല്‍, യാക്കോബിന്റെയും യോസെഫിന്റെയും ശരീരങ്ങള്‍ക്ക് ഈ ആദരവ് ലഭിച്ചത് ഒരു അടയാളമായിട്ടാണ്. നാല്പതുദിവസമാണ് പരിമളദ്രവ്യം പൂശിയത്. അതായത്, പരിമളദ്രവ്യം പൂശുന്ന ചടങ്ങ് അവസാനിച്ചത് നാല്പതുദിവസം പൂര്‍ത്തിയായപ്പോഴാണ്. അവസാനവുമായി നാല്പത് എന്ന സംഖ്യയ്ക്കു ബന്ധമുണ്ട്.  

അവസാനിക്കലിന്റെ അടയാളമായി നാല്പത് എന്ന സംഖ്യ ഇനിയും കാണാന്‍ കഴിയും. നാല്പതു സംവത്സരം മരുഭൂമിയിലൂടെ യാത്രചെയ്താണ് യിസ്രായേല്‍ജനം വാഗ്ദത്ത നാട്ടില്‍ പ്രവേശിക്കുന്നത്. അതുപോലെതന്നെ, നാല്പതുവര്‍ഷം യിസ്രായേല്‍ജനം 'മന്നാ' ഭക്ഷിച്ചുവെന്നും ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “യിസ്രായേല്‍ക്കാര്‍ മനുഷ്യവാസമുള്ള സ്‌ഥലത്തെത്തുന്നതുവരെ നാല്പതു വര്‍ഷത്തേക്കു മന്നാ ഭക്‌ഷിച്ചു. കാനാന്‍ദേശത്തിന്റെ അതിര്‍ത്തിയിലെത്തുന്നതുവരെ മന്നായാണ്‌ അവര്‍ ഭക്‌ഷിച്ചത്‌”(പുറ: 16; 35). ഇവിടെ രണ്ട് അവസാനിക്കലുകള്‍ കാണാം. അതിനു രണ്ടിനും നാല്പതുമായി ബന്ധവുമുണ്ട്. മരുഭൂമിയിലെ അലച്ചിലിന്റെ അന്ത്യമാണ് ഒന്നെങ്കില്‍, മന്നാ ഭക്ഷിക്കുന്നത് അവസാനിക്കുന്നതാണ് മറ്റൊന്ന്. ഇനിയുമുണ്ട് നാല്പതിന്റെ ദൃഷ്ടാന്തങ്ങള്‍! നാല്പതു രാവും നാല്പതു പകലും സീനായ്മലയില്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയതിനുശേഷമാണു യാഹ്‌വെയില്‍നിന്നു കല്പനകള്‍ മോശയ്ക്കു ലഭിക്കുന്നത്. ഈ വിവരണം നോക്കുക: “മോശ മേഘത്തിന്റെ ഉള്ളില്‍ക്കടന്ന് മലമുകളിലേക്കു കയറി; നാല്പതു രാവും നാല്പതു പകലും അവന്‍ മലമുകളിലായിരുന്നു”(പുറ: 24; 18). അതുപോലെതന്നെ രണ്ടാംവട്ടം കല്പനകള്‍ നല്‍കുമ്പോഴും നാല്പതു ദിനരാത്രങ്ങള്‍ മോശ പ്രാര്‍ത്ഥനയിലായിരുന്നുവെന്നു ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “മോശ നാല്പതു പകലും നാല്പതു രാവും യാഹ്‌വെയോടുകൂടെ അവിടെ ചെലവഴിച്ചു. അവന്‍ ഭക്ഷിക്കുകയോ പാനംചെയ്യുകയോ ചെയ്തില്ല. ഉടമ്പടിയുടെ വചനങ്ങളായ പത്തു പ്രമാണങ്ങള്‍ അവന്‍ പലകകളില്‍ എഴുതി”(പുറ: 34; 28). ഇവിടെ രണ്ടിടത്തും പ്രാര്‍ത്ഥനയുടെ അന്ത്യത്തിലാണ് പ്രമാണങ്ങള്‍ ലഭിക്കുന്നതെന്നു വ്യക്തം!

വിശുദ്ധകൂടാരത്തിനു നാല്പതു പാദകുടങ്ങള്‍ വേണമെന്നാണു നിയമം അനുശാസിക്കുന്നത്. ഈ വിവരണം ശ്രദ്ധിക്കുക: “ഇരുപതു പലകകളുടെ അടിയില്‍ വെള്ളികൊണ്ട് നാല്പതു പാദകുടങ്ങള്‍ - ഓരോ പലകയുടെയും അടിയില്‍ കുടുമയ്ക്ക് ഒന്നുവീതം രണ്ടു പാദകുടങ്ങള്‍. കൂടാരത്തിന്റെ വടക്കുവശത്ത് അവര്‍ ഇരുപതു പലകകളുണ്ടാക്കി. ഓരോ പലകയ്ക്കുമടിയില്‍ രണ്ടുവീതം വെള്ളികൊണ്ടുള്ള നാല്പതു പാദകുടങ്ങളും ഉണ്ടാക്കി”(പുറ: 36; 24-26). നാല്പതെണ്ണമാണ് വിശുദ്ധകൂടാരത്തിലെ പാദകുടങ്ങളുടെ പൂര്‍ണ്ണത. നാല്പതുമായി ബന്ധപ്പെട്ട വേറെയും നിയമങ്ങള്‍ മോശയിലൂടെ നല്‍കപ്പെട്ടിട്ടുണ്ട്. ശിക്ഷാനടപടിയുടെ ഭാഗമായി ഒരു വ്യക്തിക്കു 'ചാട്ടയടി' നല്‍കുമ്പോള്‍ അതു നാല്പതില്‍ കവിയരുതെന്നതാണ് യിസ്രായേലിലെ നിയമം. ചാട്ടയടി നാല്പതില്‍ അവസാനിക്കണം. ഈ വചനം ശ്രദ്ധിക്കുക: “കുറ്റക്കാരന്‍ പ്രഹരത്തിനു വിധിക്കപ്പെട്ടാല്‍ ന്യായാധിപന്‍ അവനെ തന്റെ സാന്നിദ്ധ്യത്തില്‍ നിലത്തു കിടത്തി അടിപ്പിക്കണം. കുറ്റത്തിന്റെ ഗൗരവമനുസരിച്ചായിരിക്കണം അടിയുടെ എണ്ണം. ചാട്ടയടി നാല്പതില്‍ കവിയരുത്”(നിയമം: 25; 2, 3). ഏതു വലിയ കുറ്റകൃത്യമാണെങ്കിലും ചാട്ടയടി നാല്പതില്‍ അവസാനിക്കണമെന്നതാണ് മോശയിലൂടെ നല്‍കപ്പെട്ടിരിക്കുന്ന നിയമം. സംഭവബഹുലമായ പുറപ്പാട് ചരിത്രം കുറിക്കപ്പെട്ടിരിക്കുന്നത് നാല്പത് അദ്ധ്യായങ്ങളിലായിട്ടാണ് എന്നതും ശ്രദ്ധേയമാണ്!

കാനാന്‍ദേശം ഒറ്റുനോക്കാന്‍ മോശ നിയോഗിച്ച വ്യക്തികള്‍ നാല്പതു ദിവസമായിരുന്നു നിരീക്ഷണം നടത്തിയത്. നാല്പതാമത്തെ ദിവസം അവരുടെ ദൗത്യം അവസാനിച്ചു. ബൈബിള്‍ വെളിപ്പെടുത്തിയിരിക്കുന്നത് നോക്കുക: “നാല്പതു ദിവസത്തെ രഹസ്യ നിരീക്ഷണത്തിനുശേഷം അവര്‍ മടങ്ങി”(സംഖ്യ: 13; 25). ഈ ദൗത്യത്തിന് 'കാലെബ്' നിയോഗിക്കപ്പെടുമ്പോള്‍ അവനു നാല്പതുവയസ്സു പ്രായമായിരുന്നുവെന്ന് ബൈബിളില്‍ വായിക്കാന്‍ കഴിയും. ബൈബിളിലെ വെളിപ്പെടുത്തല്‍ ഇങ്ങനെ വായിക്കുന്നു: “കാദെഷ്ബര്‍ണിയായില്‍നിന്നു ദേശം ഒറ്റുനോക്കുന്നതിന് യാഹ്‌വെയുടെ ദാസനായ മോശ എന്നെ അയയ്ക്കുമ്പോള്‍ എനിക്കു നാല്പതു വയസ്‌സുണ്ടായിരുന്നു”(യോഹ്ഷ്വ: 14; 7). ഇനിയുമുണ്ട് നാല്പത്! ഗിദെയോന്‍ യിസ്രായേലിനു ന്യായാധിപനായിരുന്നപ്പോള്‍ ദേശത്ത് നാല്പതു വര്‍ഷം ശാന്തിയുണ്ടായി. ഈ വെളിപ്പെടുത്തല്‍ നോക്കുക: “ഗിദെയോന്റെ കാലത്ത് നാല്പതു വര്‍ഷം ദേശത്ത് ശാന്തിയുണ്ടായി”(ന്യായാ: 8; 28).

ഫിലിസ്ത്യരുടെ കീഴില്‍ അടിമകളായി ജീവിച്ച യിസ്രായേല്‍ക്കാര്‍ മോചിതരായത് നാല്പതുവര്‍ഷത്തിനുശേഷമായിരുന്നു. സാംസന്‍ യിസ്രായേലില്‍ ന്യായാധിപനായി വരുന്നതിനുമുമ്പ് യിസ്രായേല്‍ജനം യാഹ്‌വെയുടെ മുമ്പില്‍ തിന്മചെയ്യുകയും അവിടുന്നവരെ നാല്പതു വര്‍ഷത്തേക്ക് ഫിലിസ്ത്യരുടെ കൈകളില്‍ ഏല്പിച്ചുകൊടുക്കുകയും ചെയ്തു. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “യിസ്രായേല്‍ജനം വീണ്ടും യാഹ്‌വെയുടെ മുന്‍പില്‍ തിന്മ ചെയ്തു. അവിടുന്ന് അവരെ നാല്പതു വര്‍ഷത്തേക്കു ഫിലിസ്ത്യരുടെ കൈകളില്‍ ഏല്പിച്ചു”(ന്യായാ: 13; 1). അടിമത്തം അവസാനിച്ചതുമായി നാല്പതിന്റെ ബന്ധം ഇവിടെ വ്യക്തമാണ്.

ഫിലിസ്ത്യനായ ഗോലിയാത്ത് നാല്പതു ദിവസം രാവിലെയും വൈകുന്നേരവും മുടങ്ങാതെ യിസ്രായേല്‍ജനത്തെ വെല്ലുവിളിച്ചതായി ബൈബിളില്‍ വായിക്കുന്നുണ്ട്. ഈ വിവരണം വായിക്കുക: “ഗോലിയാത്ത് നാല്പതു ദിവസം മുടങ്ങാതെ രാവിലെയും വൈകുന്നേരവും യുദ്ധത്തിനു വെല്ലുവിളിച്ചു”(1 ശമുയേല്‍: 17; 16). ഗോലിയാത്തിന്റെ വെല്ലുവിളി അവസാനിക്കുന്നത് നാല്പതു ദിവസത്തിനുശേഷമാണെന്ന് ഇവിടെ സ്ഥിരീകരിക്കപ്പെടുന്നു. ദാവീദിന്റെ രാജവാഴ്ച അവസാനിക്കുന്നതും നാല്പതു വര്‍ഷം പൂര്‍ത്തിയായപ്പോഴാണ്. ദാവീദിന്റെ യിസ്രായേലിലെ വാഴ്ച്ച നാല്പതു വര്‍ഷമായിരുന്നുവെന്ന് വെളിപ്പെടുത്തുന്ന വിവരണം ശ്രദ്ധിക്കുക: “ഭരണമേല്‍ക്കുമ്പോള്‍ ദാവീദിനു മുപ്പതുവയസ്‌സായിരുന്നു. അവന്‍ നാല്പതു വര്‍ഷം ഭരിച്ചു. ഹെബ്രോണില്‍ യെഹൂദായെ ഏഴുവര്‍ഷവും ആറുമാസവും അവന്‍ ഭരിച്ചു; യെരുശലെമില്‍ യിസ്രായേലിനെയും യെഹൂദായെയും മുപ്പത്തിമൂന്നു വര്‍ഷവും”(2 ശമുയേല്‍: 5; 4, 5). ദാവീദിന്റെ പുത്രനായ ശലോമോനും യിസ്രായേലില്‍ ഭരണം നടത്തിയത് നാല്പതു വര്‍ഷമായിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: “ശലോമോന്‍ യെരുശലെമില്‍ നാല്പതുവര്‍ഷം യിസ്രായേല്‍ജനത്തെ ഭരിച്ചു”(1 രാജാ: 11; 42). ദിനവൃത്താന്ത പുസ്തകത്തിലും ഇത് വെളിപ്പെടുത്തിയിട്ടുണ്ട്. അത് ഇപ്രകാരമാണ്: “ശലോമോന്‍ നാല്പതു വര്‍ഷം യെരുശലെമില്‍ യിസ്രായേല്‍ മുഴുവന്റെയും അധിപനായി വാണു”(2 ദിന: 9; 30). നാല്പതുവര്‍ഷം പൂര്‍ത്തിയായപ്പോള്‍ ദാവീദിന്റെയും ശലോമോന്റെയും ഭരണം അവസാനിക്കുന്നതായി മനസ്സിലാക്കാന്‍ സാധിക്കും. ഇവരെക്കൂടാതെ, യെഹൂദായില്‍ നാല്പതുവര്‍ഷം ഭരിച്ച മറ്റൊരു രാജാവായിരുന്നു യോവാഷ്! ആഹാസിന്റെ പുത്രനായ യോവാഷ് രാജഭരണം ഏറ്റെടുക്കുന്നത് ഏഴാമത്തെ വയസ്സിലാണ്. ബൈബിളില്‍ അത് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “യേഹുവിന്റെ ഏഴാം ഭരണവര്‍ഷം യോവാഷ് വാഴ്ച തുടങ്ങി. അവന്‍ യെരുശലെമില്‍ നാല്പതു വര്‍ഷം വാണു”(2 രാജാ: 12; 1).

നാല്പത് എന്ന സംഖ്യയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. യേലിയാഹ് പ്രവാചകന് യാഹ്‌വെയുടെ ദൂതന്‍ നല്‍കിയ അപ്പവും വെള്ളവും കഴിച്ച് നാല്പതു രാവും നാല്പതു പകലും തുടര്‍ച്ചയായി യാത്രചെയ്തുവെന്നും ഹോറെബില്‍ എത്തുന്നതുവരെ അവന്‍ മറ്റൊന്നും കഴിച്ചില്ലെന്നും വ്യക്തമാക്കുന്ന വെളിപ്പെടുത്തല്‍ ബൈബിളിലുണ്ട്. ഈ തിരുവെഴുത്ത് ശ്രദ്ധിക്കുക: “അവന്‍ എഴുന്നേറ്റു ഭക്ഷണപാനീയങ്ങള്‍ കഴിച്ചു. അതിന്റെ ശക്തികൊണ്ടു നാല്പതു രാവും നാല്പതു പകലും നടന്നു യാഹ്‌വെയുടെ മലയായ ഹോറെബിലെത്തി”(1 രാജാ: 19; 8). ഏതെങ്കിലും ഒരു പ്രത്യേക ദൗത്യം, കാലഘട്ടം, അവസ്ഥ തുടങ്ങിയവയുടെയെല്ലാം അവസാനവുമായി നാല്പത് എന്ന സംഖ്യയെ ചേര്‍ത്തിണക്കിയിരിക്കുന്നതായി മനസ്സിലാക്കാന്‍ സാധിക്കും. ഇതൊക്കെ യാദൃശ്ചികമാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. കാരണം, ബൈബിളില്‍ കുറിക്കപ്പെട്ടിരിക്കുന്ന ഓരോ വാക്കുകളുടെയും അളവും തൂക്കവും കൃത്യമാണ്! ലോകത്തിന്റെ മുഴുവന്‍ വിജ്ഞാനത്തെയും അതിലംഘിക്കുന്ന ജ്ഞാനവുമാണ്‌! ഉത്പത്തിയുടെ പുസ്തകം മുതല്‍ മലാഖിയുടെ പ്രവചനം വരെയുള്ള നാല്പത്താറു പുസ്തകങ്ങളിലായി കുറിക്കപ്പെട്ടിരിക്കുന്ന നാല്പതുകളില്‍ ചിലതുമാത്രമാണ് ഇവിടെ നാം പരിശോധിച്ചത്. അതായത്, ക്രിസ്തുവരെയുള്ള ചരിത്രവും പ്രവചനങ്ങളും നിയമങ്ങളും നാം പഠനവിഷയമാക്കി. ഇനി നമുക്ക് ക്രിസ്തുവിന്റെ മനുഷ്യാവതാരം മുതല്‍ അവിടുത്തെ പുനരാഗമനം വരെയുള്ള കാര്യങ്ങള്‍ പരിശോധിക്കാം.

യേഹ്ശുവായുടെ രക്ഷാകര ദൗത്യം ആരംഭിക്കുന്നതും അവസാനിക്കുന്നതും നാല്പത് എന്ന സംഖ്യയുടെ പ്രാധാന്യം വെളിപ്പെടുത്തിക്കൊണ്ടാണ്. തന്നെപ്പോലെ ഒരുവനെ ദൈവം അയക്കുമെന്ന് മോശവാഗ്ദാനം ചെയ്തിരുന്നുവല്ലോ! ഈ പ്രവചനം ശ്രദ്ധിക്കുക: “അവരുടെ സഹോദരന്മാരുടെ ഇടയില്‍നിന്നു നിന്നെപ്പോലുള്ള ഒരു പ്രവാചകനെ ഞാനവര്‍ക്കുവേണ്ടി അയയ്ക്കും. എന്റെ വാക്കുകള്‍ ഞാന്‍ അവന്റെ നാവില്‍ നിക്‌ഷേപിക്കും. ഞാന്‍ കല്പിക്കുന്നതെല്ലാം അവന്‍ അവരോടു പറയും. എന്റെ നാമത്തില്‍ അവന്‍ പറയുന്ന എന്റെ വാക്കുകള്‍ ശ്രവിക്കാത്തവരോടു ഞാന്‍തന്നെ പ്രതികാരം ചെയ്യും”(നിയമം: 18; 18, 19). മോശയില്‍ ഉണ്ടായിരുന്ന പല അടയാളങ്ങളും യേഹ്ശുവായിലും നമുക്കു ദര്‍ശിക്കാന്‍ കഴിയും. സീനായ്മലയില്‍ നാല്പത് ദിനരാത്രങ്ങള്‍ മോശ പ്രാര്‍ത്ഥനയില്‍ ചിലവഴിച്ചതുപോലെ യേഹ്ശുവായുടെ ദൗത്യം ആരംഭിക്കുന്നതു നാല്പതു രാവും നാല്പതു പകലും മരുഭൂമിയില്‍ ഉപവസിച്ചുകൊണ്ടായിരുന്നു. ബൈബിളില്‍ അത് ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: “അവന്‍ പിശാചിനാല്‍ പരീക്ഷിക്കപ്പെട്ട് നാല്പതു ദിവസം അവിടെ കഴിഞ്ഞുകൂടി. ആ ദിവസങ്ങളില്‍ അവന്‍ ഒന്നും ഭക്ഷിച്ചില്ല”(ലൂക്കാ: 4; 2). മോശ പ്രവചിച്ചത് യേഹ്ശുവായെക്കുറിച്ചായിരുന്നു എന്നതിന്റെ മറ്റൊരു തെളിവാണിത്. അതുപോലെതന്നെ, മോശ പ്രവചിച്ചത് തന്നെക്കുറിച്ചാണെന്നു പറഞ്ഞുനടന്ന മുഹമ്മദ്‌ ഒരു വ്യാജനായിരുന്നു എന്നതിന്റെ തെളിവായും ഈ വചനസത്യത്തെ പരിഗണിക്കാം!

ഏതൊരു മനുഷ്യനും എന്നതുപോലെ, യേഹ്ശുവായും അമ്മയുടെ ഉദരത്തില്‍ നാല്പത് ആഴ്ച കഴിഞ്ഞിരിക്കുമല്ലോ! എന്നാല്‍, യേഹ്ശുവായുടെ മരണത്തിനും ഉത്ഥാനത്തിനും സ്വര്‍ഗ്ഗാരോഹണത്തിനുമെല്ലാം നാല്പത് എന്ന സംഖ്യയുമായി ബന്ധമുണ്ട്. യേഹ്ശുവായെ ക്രൂശിക്കുന്നതുമുതല്‍ അവിടുത്തെ ഉത്ഥാനംവരെ ഏകദേശം 40 മണിക്കൂറായിരുന്നു എന്ന യാഥാര്‍ത്ഥ്യം പലരും ശ്രദ്ധിച്ചിട്ടുണ്ടാകില്ല! ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്കാണ് യേഹ്ശുവാ ക്രൂശിക്കപ്പെടുന്നത്. മൂന്നുമണിക്ക് അവിടുന്ന് മരിച്ചു. ഈ മൂന്നു മണിക്കൂര്‍ നേരം ഭൂമിയിലെങ്ങും അന്ധകാരമായിരുന്നുവെന്ന് ബൈബിള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഈ തിരുവെഴുത്ത് ശ്രദ്ധിക്കുക: “ആറാംമണിക്കൂര്‍ മുതല്‍ ഒമ്പതാംമണിക്കൂര്‍വരെ ഭൂമി മുഴുവന്‍ അന്ധകാരം വ്യാപിച്ചു. ഒമ്പതാം മണിക്കൂറായപ്പോള്‍ യേഹ്ശുവാ ഉച്ചത്തില്‍ നിലവിളിച്ചു: യേല്‍, യേല്‍, ല്മാ ഷ്ബക്ഥാനി? അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട്?”(മര്‍ക്കോ: 15; 33, 34). ഇനി നമുക്ക് നാല്പതു മണിക്കൂറിന്റെ കണക്ക് പരിശോധിക്കാം. യേഹ്ശുവായെ കുരിശില്‍ തറച്ചത് നട്ടുച്ചയ്ക്ക് പന്ത്രണ്ടുമണിയ്ക്കായിരുന്നുവെന്ന് നാമിവിടെ കണ്ടു. അപ്പോള്‍ മുതല്‍ മരണസമയമായ മൂന്നുമണിവരെ ഭൂമിയില്‍ അന്ധകാരം വ്യാപിച്ചുവെന്നും നാം മനസ്സിലാക്കി. ഇനി നമുക്ക് അവിടുത്തെ പുനരുത്ഥാനം എപ്പോള്‍, എപ്രകാരമായിരുന്നുവെന്നു നോക്കാം: “ആഴ്ചയുടെ ഒന്നാംദിവസം അതിരാവിലെ ഇരുട്ടായിരിക്കുമ്പോള്‍ത്തന്നെ മഗ്ദലേഥ് മറിയം ശവകുടീരത്തിന്റെ സമീപത്തേക്കു വന്നു. ശവകുടീരത്തിന്റെ കല്ലു മാറ്റപ്പെട്ടിരിക്കുന്നതായി അവള്‍ കണ്ടു”(യോഹ: 20; 1). അതായത്, ക്രൂശിക്കപ്പെട്ട വെള്ളിയാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടുമണിമുതല്‍ ഉയിര്‍പ്പിക്കപ്പെട്ട ഞായറാഴ്ച പുലര്‍ച്ചവരെ ഭൂമിയിലെ പ്രകാശം യേഹ്ശുവാ ദര്‍ശിച്ചില്ല! അത് നാല്പതു മണിക്കൂറാണ്!

യേഹ്ശുവായുടെ ഉത്ഥാനത്തിനുശേഷം നാല്പതുനാള്‍ അവിടുന്ന് ഈ ഭൂമിയിലുണ്ടായിരുന്നുവെന്ന് ബൈബിള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “പീഡാനുഭവത്തിനുശേഷം നാല്പതു ദിവസത്തേക്ക് യേഹ്ശുവാ അവരുടെയിടയില്‍ പ്രത്യക്ഷനായി ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിച്ചു. അങ്ങനെ, അവന്‍ അവര്‍ക്കു വേണ്ടത്ര തെളിവുകള്‍ നല്‍കിക്കൊണ്ട്, ജീവിക്കുന്നവനായി പ്രത്യക്ഷപ്പെട്ടു”(അപ്പ. പ്രവര്‍: 1; 3). നാല്പതില്‍ ആരംഭിച്ച ദൗത്യം നാല്പതില്‍ത്തന്നെ യേഹ്ശുവാ പൂര്‍ത്തിയാക്കി! നാം ബൈബിളില്‍ കാണുന്ന നാല്പതുകളെല്ലാം അവസാനത്തെ സൂചിപ്പിക്കുന്നതാണ്. തന്റെ പുനരുത്ഥാനത്തിനുശേഷം ഈ ഭൂമിയിലെ പ്രത്യക്ഷീകരണം യേഹ്ശുവാ നാല്പതാംനാള്‍ അവസാനിപ്പിച്ചു. താത്ക്കാലികമായ ഈ അവസാനിപ്പിക്കല്‍ അവിടുത്തെ പുനരാഗമനംവരെയാണ്. മരുഭൂമിയിലെ പ്രാര്‍ത്ഥനയും ഉപവാസവും അവസാനിപ്പിച്ചതും നാല്പതാംനാള്‍തന്നെ! ഈജിപ്തിലെ അടിമത്തം നാല്പതു ദശാബ്ദം പൂര്‍ത്തിയായപ്പോള്‍ അവസാനിച്ചുവെങ്കില്‍, മരുഭൂമിയിലൂടെയുള്ള യിസ്രായേല്‍ജനത്തിന്റെ അലച്ചില്‍ അവസാനിച്ചത് നാല്പത് സംവത്സരം പൂര്‍ത്തിയായപ്പോഴാണ്. നോഹിന്റെ കാലത്ത് രാപകല്‍ പെയ്ത മഴ അവസാനിച്ചത് നാല്പതുനാള്‍ പൂര്‍ത്തിയായപ്പോഴാണെങ്കില്‍, മോശയുടെ ഉപവാസം അവസാനിപ്പിച്ചതും നാല്പതു രാവും നാല്പതു പകലും പൂര്‍ത്തിയായപ്പോഴായിരുന്നു. ശിക്ഷയായി വിധിക്കുന്ന ചാട്ടയടി അടക്കം ഏതൊരു വിഷയം പരിഗണിച്ചാലും, നാല്പതില്‍ ഒരു അവസാനം തിരിച്ചറിയാന്‍ സാധിക്കും.

നാല്പതിന്റെ പ്രത്യേകത എഴുതി നിര്‍ത്തുന്നതിനുമുമ്പ് ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു. ഇന്ന് നാം ജീവിക്കുന്നത് അബ്രാഹത്തെ വിളിച്ചതുമുതല്‍ നാല്പതാം നൂറ്റാണ്ടിലാണ്! ബി. സി. പത്തൊന്‍പതാം നൂറ്റാണ്ടിലായിരുന്നു അബ്രാഹത്തെ യാഹ്‌വെ തിരഞ്ഞെടുത്തത്. ഇന്നു നാം ജീവിക്കുന്നത് എ. ഡി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണെന്നു നമുക്കറിയാം. അബ്രാഹത്തെ തിരഞ്ഞെടുത്തതു മുതല്‍ ഈ കാലഘട്ടംവരെ നാല്പതു നൂറ്റാണ്ടുകളാണ് ഉള്ളത്. അതിനാല്‍തന്നെ ഈ നൂറ്റാണ്ടു ചിലതിനെല്ലാം സാക്ഷ്യം വഹിക്കും! ചിലതെല്ലാം അവസാനിക്കുകയും ചെയ്യും!

ക്രിസ്തീയതയുടെ നാല്പതാം ജൂബിലി!

ആറുവര്‍ഷം കഴിഞ്ഞ് ഏഴാമത്തെ വര്‍ഷം യിസ്രായേലിനു ശബാത്തുവര്‍ഷമായി യാഹ്‌വെ പ്രഖ്യാപിച്ചിട്ടുണ്ട്. വചനം ഇങ്ങനെ: “യാഹ്‌വെ സീനായ്മലയില്‍വച്ചു മോശയോട് അരുളിച്ചെയ്തു: യിസ്രായേല്‍ജനത്തോടു പറയുക, ഞാന്‍ നിങ്ങള്‍ക്കു തരാന്‍പോകുന്ന ദേശത്തു നിങ്ങള്‍ പ്രവേശിക്കുമ്പോള്‍ ആ ദേശം യാഹ്‌വെയ്ക്കൊരു ശബാത്ത് ആചരിക്കണം. ആറുവര്‍ഷം നീ നിന്റെ നിലം വിതയ്ക്കുകയും മുന്തിരിവള്ളി വെട്ടിയൊരുക്കി ഫലമെടുക്കുകയും ചെയ്യുക. എന്നാല്‍, ഏഴാംവര്‍ഷം ദേശത്തിനു വിശ്രമത്തിനുള്ള യാഹ്‌വെയുടെ ശബാത്തായിരിക്കും”(ലേവ്യര്‍: 25; 1-4). യിസ്രായേലിന് ഇതൊരു ചട്ടമായിരുന്നു. ഇത്തരത്തിലുള്ള ഏഴു ശബാത്തുവര്‍ഷങ്ങള്‍ക്കുശേഷം പിന്നീടു വരുന്ന വര്‍ഷത്തെ ജൂബിലി വര്‍ഷമായി യാഹ്‌വെ പ്രഖ്യാപിച്ചു. അത് ഇപ്രകാരമാണ്: “വര്‍ഷങ്ങളുടെ ഏഴു ശബാത്തുകള്‍ എണ്ണുക, ഏഴുപ്രാവശ്യം ഏഴു വര്‍ഷങ്ങള്‍. വര്‍ഷങ്ങളുടെ ഏഴു ശബാത്തുകളുടെ ദൈര്‍ഘ്യം നാല്പത്തിയൊന്‍പതു വര്‍ഷങ്ങള്‍. ഏഴാം മാസം പത്താംദിവസം നിങ്ങള്‍ എല്ലായിടത്തും കാഹളം മുഴക്കണം. പാപപരിഹാരദിനമായ അന്ന് ദേശം മുഴുവന്‍ കാഹളം മുഴക്കണം. അന്‍പതാം വര്‍ഷത്തെ നീ വിശുദ്ധീകരിക്കണം. ദേശവാസികള്‍ക്കെല്ലാം സ്വാതന്ത്ര്യം പ്രഖ്യാപിക്കണം. അതു നിങ്ങള്‍ക്കു ജൂബിലി വര്‍ഷമായിരിക്കും”(ലേവ്യര്‍: 25; 8-10).

ഓരോ അന്‍പതാമത്തെ വര്‍ഷവും ജൂബിലിയായി കൊണ്ടാടണമെന്നു യാഹ്‌വെ കല്പിച്ചിട്ടുണ്ട്. ഒരു ജൂബിലി മുതല്‍ അടുത്ത ജൂബിലി വരെ വര്‍ഷങ്ങളുടെ ഏഴു ശബാത്തുകള്‍ ഉണ്ടായിരിക്കും. ക്രൈസ്തവസഭ ആദ്യമായി സമ്മേളിച്ചത് പന്തക്കുസ്താദിനത്തില്‍ ആയിരുന്നുവെന്ന് നമുക്കറിയാം. അത് A. D. 33-ല്‍ ആയിരുന്നു. അതായത്, ക്രിസ്ത്യാനികള്‍ ആദ്യമായി ആഘോഷിക്കേണ്ട ജൂബിലി A. D. 83-ല്‍ ആയിരുന്നു. അതാണ്‌ ക്രിസ്ത്യാനികളുടെ ഒന്നാമത്തെ ജൂബിലിവര്‍ഷം! ഈ ക്രമത്തില്‍, A. D. 133-ല്‍ രണ്ടാമത്തെയും, A. D. 183-ല്‍ മൂന്നാമത്തെയും ജൂബിലിവര്‍ഷമാണ്‌. 2033-ലാണ് അടുത്തതായി ക്രൈസ്തവര്‍ ആഘോഷിക്കുവാനിരിക്കുന്ന ജൂബിലിവര്‍ഷം! വരാനിരിക്കുന്ന ജൂബിലിയാണ് ക്രിസ്തീയതയുടെ നാല്പതാമത്തെ ജൂബിലി! കൃത്യമായിപ്പറഞ്ഞാല്‍, നമ്മുടെ നാല്പതാമത്തെ ജൂബിലി ആഘോഷിക്കാന്‍ ഇനി ചുരുക്കംചില വര്‍ഷങ്ങള്‍ മാത്രം!

യേഹ്ശുവായുടെ ക്രൂശീകരണം മുതല്‍ പുനരുത്ഥാനം വരെ നാല്പതും മണിക്കൂറും, പുനരുത്ഥാനം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെ നാല്പതു ദിവസവും ആയിരുന്നു ദൈര്‍ഘ്യമെങ്കില്‍, സ്വര്‍ഗ്ഗാരോഹണം മുതല്‍ പുനരാഗമനം വരെയുള്ള കാലദൈര്‍ഘ്യത്തിനു നാല്പതുമായി ബന്ധമുണ്ടായിരിക്കും എന്നകാര്യത്തില്‍ ആരും സംശയിക്കേണ്ടാ! നമുക്കു മുന്നില്‍ ഏറ്റവും അടുത്തുള്ളത് നാല്പതാം ജൂബിലിയാണ്!

മോശയുടെ ജീവിതത്തിലെ നാല്പതുകള്‍!

മോശയുടെ ജീവിതകാലത്തെ നാല്പതു വര്‍ഷം വീതമുള്ള മൂന്ന് ഘട്ടങ്ങളായി തിരിക്കാം. ഈജിപ്തുകാരോടൊപ്പം ജീവിച്ച നാല്പത് വര്‍ഷമാണ്‌ ആദ്യത്തെ ഘട്ടം. ബൈബിളില്‍ ഇപ്രകാരം വായിക്കുന്നു: “അവനു നാല്പതു വയസ്സ് തികഞ്ഞപ്പോള്‍ തന്റെ സഹോദരരായ യിസ്രായേല്‍മക്കളെ സന്ദര്‍ശിക്കാന്‍ അവന്‍ അഭിലഷിച്ചു”(അപ്പ. പ്രവര്‍: 7; 23). പിന്നീടുള്ള നാല്പത് വര്‍ഷങ്ങള്‍ മിദിയാനില്‍ പരദേശിയായി മോശ ജീവിച്ചു. കാരണം, സ്വന്തം സഹോദരങ്ങളായ യിസ്രായേല്‍ക്കാര്‍ അവനെ സ്വീകരിച്ചില്ല. ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: “ഇതുകേട്ടു മോശ മിദിയാനിലേക്ക് ഓടിപ്പോയി. അവിടെ പരദേശിയായി ജീവിച്ചു. അവിടെവച്ച് അവനു രണ്ടു പുത്രന്മാര്‍ ജനിച്ചു”(അപ്പ. പ്രവര്‍: 7; 29). അതിനുശേഷം എന്താണ് സംഭവിച്ചതെന്നു നോക്കുക: “നാല്പതു വര്‍ഷങ്ങള്‍ക്കുശേഷം സീനായ് മലയുടെ മരുപ്രദേശത്ത് ഒരു മുള്‍പ്പടര്‍പ്പിനുള്ളില്‍ അഗ്‌നിജ്ജ്വാലകളുടെ മദ്ധ്യേ ഒരു ദൂതന്‍ അവനു പ്രത്യക്ഷനായി”(അപ്പ. പ്രവര്‍: 7; 30). നാല്‍പതുകളുടെ രണ്ടു ഘട്ടങ്ങള്‍ മോശയുടെ ജീവിതത്തില്‍ പൂര്‍ത്തിയായതിനുശേഷം യിസ്രായേലിനെ കാനാന്‍ദേശത്തേക്കു നയിക്കാനുള്ള ചുമതല ഏറ്റെടുത്തു. യിസ്രായേലിനെ മരുഭൂമിയിലൂടെ മോശ നയിച്ചത് നാല്പത് വര്‍ഷമായിരുന്നു. നൂറ്റിയിരുപത് വയസ്സു പൂര്‍ത്തിയായപ്പോള്‍ മോശ മരിച്ചു. ഈ തിരുവെഴുത്ത് ശ്രദ്ധിക്കുക: “മരിക്കുമ്പാള്‍ മോശയ്ക്കു നൂറ്റിയിരുപതു വയസ്‌സുണ്ടായിരുന്നു. അവന്റെ കണ്ണു മങ്ങുകയോ ശക്തി ക്ഷയിക്കുകയോ ചെയ്തിരുന്നില്ല”(നിയമം: 34; 7). അതായത്, നാല്പത് വര്‍ഷങ്ങള്‍ വീതമുള്ള മൂന്ന് വ്യത്യസ്ത ഘട്ടങ്ങള്‍ മോശയുടെ ജീവിതത്തിലുണ്ടായിരുന്നു!

അവന്‍ പടിവാതില്‍ക്കല്‍ എത്തിക്കഴിഞ്ഞു!

യേഹ്ശുവാ മ്ശിഹായുടെ രണ്ടാംവരവിനായി ദൈവം നിശ്ചയിച്ചുറപ്പിച്ച നാള്‍ ഈ നാല്പതാം നൂറ്റാണ്ടിലാണെന്ന് മനോവ പറഞ്ഞാല്‍ നിഷേധിക്കാന്‍ ഒരുപക്ഷെ ആളുകളുണ്ടായേക്കാം. എങ്കിലും ഈ നൂറ്റാണ്ട് ദൈവം പ്രത്യേകമായി ക്രമീകരിച്ചിരിക്കുന്നു എന്നത് വര്‍ത്തമാനകാല സംഭവങ്ങളിലൂടെ നിരീക്ഷിച്ചറിയാന്‍ സാധിക്കും. ശാസ്ത്രീയമായ കണ്ടെത്തലുകളും ബൈബിളിലെ പ്രവചനങ്ങളെ സാധൂകരിക്കുന്നതാണ്. സൂര്യന്റെ ആയുസ്സിനെ സംബന്ധിക്കുന്ന ശാസ്ത്രീയ നിരീക്ഷണങ്ങളും അന്ത്യദിനത്തെക്കുറിച്ചുള്ള ബൈബിള്‍ വെളിപ്പെടുത്തലുകള്‍ക്ക് ബലം നല്‍കുന്നു. അതിനെക്കാളെല്ലാം ഉപരിയായി ഒന്നിലധികം നാല്പതുകളുടെ സംഗമം ഈ നൂറ്റാണ്ടില്‍ കാണുന്നുവെന്നത് നിസ്സാരമായി അവഗണിക്കാന്‍ കഴിയില്ല. നാല്പതു നൂറ്റാണ്ടും നാല്പതു ജൂബിലിയും ഈ നൂറ്റാണ്ടിന്റെ മാത്രം പ്രത്യേകതയാണ്. നാല്പതാം നൂറ്റാണ്ടെന്നു മനോവ ഉദ്ദേശിക്കുന്നത് അബ്രാഹത്തിന്റെ തിരഞ്ഞെടുപ്പുമുതല്‍ ഈ കാലംവരെയുള്ള നൂറ്റാണ്ടുകളെയാണ്! ബി. സി. പത്തൊമ്പതുമുതല്‍ എ. ഡി. ഇരുപത്തൊന്നുവരെയുള്ള കാലഘട്ടം നാല്പതു നൂറ്റാണ്ടുകളാണെന്നു നാം കണ്ടു!

ക്രിസ്തു സ്ഥാപിച്ച സഭയുടെ ഇന്നുവരെയുള്ള വളര്‍ച്ചയുടെയും തളര്‍ച്ചയുടെയും ഘട്ടങ്ങള്‍ പരിശോധിച്ചാല്‍, അതിനു നാല്പതുമായി ബന്ധമുണ്ടെന്നു മനസ്സിലാക്കാന്‍ സാധിക്കും. അപ്പസ്തോലിക പ്രബോധനങ്ങളില്‍നിന്ന് ഇടംവലം തിരിയാതെ ഉറച്ചുനിന്നത് നാല്പതു ശബാത്തുവര്‍ഷങ്ങള്‍ മാത്രമാണെന്നത് ഭയത്തോടെ തിരിച്ചറിയേണ്ട യാഥാര്‍ത്ഥ്യമാണ്. നാല്പതു ശബാത്തുവര്‍ഷങ്ങള്‍ എന്നത് 280 വര്‍ഷങ്ങളാണ്! എ. ഡി. 33 - ല്‍ സ്ഥാപിക്കപ്പെട്ട സഭയുടെ ഏഴു ശബാത്തുവര്‍ഷങ്ങള്‍ പൂര്‍ത്തിയായത് എ. ഡി. 313 - ലായിരുന്നു. ആ വര്‍ഷം മിലാന്‍ വിളംബരത്തിലൂടെ ക്രിസ്തുവിന്റെ സഭയുടെ നിയന്ത്രണം കോണ്‍സ്റ്റന്റൈന്‍ എന്ന ട്രോജന്‍ കുതിര ഏറ്റെടുത്തു! ഗ്രീക്ക് പൈശാചികതയാല്‍ ക്രൈസ്തവസഭയെ മലിനപ്പെടുത്തിയത് ഈ വിഗ്രഹാരാധകനാണ്! ഏകദൈവത്തെ ത്രിമൂര്‍ത്തികളാക്കിയതും യേഹ്ശുവായുടെ നാമത്തെ എടുത്തുമാറ്റിയതും മാത്രമല്ല, തന്റെ ദേവനായ സിയൂസിന്റെ മതമാക്കി ക്രൈസ്തവസഭയെ മാറ്റിയതും കോണ്‍സ്റ്റന്റൈന്‍ എന്ന കുറുക്കനായിരുന്നു. ശനിയാഴ്ചകളില്‍ ആചരിച്ചിരുന്ന ശബാത്തിനെ സൂര്യദേവനായ സിയൂസിന്റെ ദിനമായി പരിഗണിക്കുന്ന ഞായറാഴ്ചയിലേക്കു മാറ്റിയതും ഇവനാണ്! ക്രിസ്തീയതയില്‍ ഗ്രീക്കുവത്ക്കരണത്തിനു തുടക്കമിട്ടതും പൂര്‍ത്തിയാക്കിയതും ഇവന്‍തന്നെ! മത്തായിയുടെ സുവിശേഷം മുതല്‍ വെളിപാടുവരെയുള്ള ഇരുപത്തേഴു പുസ്തകങ്ങളെയും ഗ്രീക്കിലേക്കു പരിഭാഷപ്പെടുത്തുകയും, ഹെബ്രായമൂലങ്ങള്‍ ഇവന്‍ നശിപ്പിക്കുകയും ചെയ്തു! ക്രിസ്തീയതയെ വിജാതിയവത്ക്കരിച്ച ഈ പൈശാചികതയ്ക്ക് കോണ്‍സ്റ്റന്റൈന്‍ നല്‍കിയ പേരാണ് മതസ്വാതന്ത്ര്യം!

മിലാന്‍ വിളംബരത്തിലൂടെ പ്രഖ്യാപിക്കപ്പെട്ട മതസ്വാതന്ത്ര്യം ഒരു കെണിയായിരുന്നുവെന്ന് തിരിച്ചറിയാന്‍ അന്നത്തെ ആചാര്യന്മാര്‍ക്കു മാത്രമല്ല, ഇന്നത്തെ തലമുറയ്ക്കും സാധിച്ചിട്ടില്ല. അതുകൊണ്ടാണല്ലോ കോണ്‍സ്റ്റന്റൈന്‍ എന്ന ട്രോജന്‍ കുതിര ഇന്നും പൗരസ്ത്യസഭയില്‍ വിശുദ്ധനായി പരിഗണിക്കപ്പെടുന്നത്! ക്രിസ്തുമതം സ്വീകരിക്കുന്നതിനു മുന്‍പുതന്നെ ക്രൈസ്തവസഭയുടെ നിയന്ത്രണം സ്വന്തം കൈപ്പിടിയിലൊതുക്കിയവനാണ് കോണ്‍സ്റ്റന്റൈന്‍! വിജാതിയനായിരിക്കെ ഇവന്‍ വിളിച്ചുചേര്‍ത്ത നിഖ്യാ സൂനഹദോസിലൂടെ തന്റെ എല്ലാ പൈശാചികതയും ക്രിസ്തീയതയില്‍ ഇവന്‍ പ്രതിഷ്ഠിച്ചു. ഇസ്ലാംമതത്തിന് ശിലാസ്ഥാപനം നടത്തിയത് നിഖ്യാ സൂനഹദോസിലാണെന്ന് സത്യാന്വേഷികള്‍ക്കു മനസ്സിലാക്കാന്‍ സാധിക്കും. ഈ സൂനഹദോസിനുശേഷമാണ് ക്രൈസ്തവസഭ പതിനായിരം കഷണങ്ങളായി ചിതറിക്കപ്പെടുകയും പൗരസ്ത്യസഭയുടെ സ്ഥാനത്ത് ഇസ്ലാംമതം സ്ഥാപിക്കപ്പെടുകയും ചെയ്തത്! കോണ്‍സ്റ്റന്റൈനെയും നിഖ്യാ സൂനഹദോസിനെയും പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ പാശ്ചാത്യസഭ തയ്യാറായില്ല എന്നതാണ് നമുക്കുള്ള ഏക ആശ്വാസം! അതുകൊണ്ടാണ് പൗരസ്ത്യസഭ ഉന്മൂലനം ചെയ്യപ്പെട്ടിട്ടും പാശ്ചാത്യസഭയെ രണ്ടാംവത്തിക്കാന്‍ സൂനഹദോസുവരെ ദൈവം സംരക്ഷിച്ചത്! രണ്ടാംവത്തിക്കാന്‍ സൂനഹദോസോടെ പാശ്ചാത്യസഭയും അപ്പസ്തോലിക പ്രബോധനങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് നാശം പിടിച്ചുവാങ്ങി! ഇന്ന് എല്ലാ ക്രൈസ്തവസഭകളുടെയും ബാഹ്യമായ അവസ്ഥ കോണ്‍സ്റ്റന്റൈന്‍ സിദ്ധാന്തത്തില്‍ അധിഷ്ഠിതമാണെങ്കിലും ആന്തരികമായ ഒരു സഭ ക്രിസ്തുവിന്റെ വചനത്താല്‍ സംരക്ഷിക്കപ്പെടുന്നുണ്ട്. നരകകവാടങ്ങള്‍ പ്രബലപ്പെടാത്തതും പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നതുമായ ഈ സഭയില്‍ വിജാതിയമായതോ വചനവിരുദ്ധമായതോ ആയ ഒന്നുമില്ല!

നാല്പതുമായി ബന്ധപ്പെട്ട ബൈബിളിലെ സംഭവങ്ങളോ സഭയുടെ ചരിത്രത്തിലെ വിവിധ ഘട്ടങ്ങളോ ഗര്‍ഭധാരണത്തിലെ നാല്പത് ആഴ്ചകളോ യാദൃശ്ചികമായ ഒന്നല്ല. മറിച്ച്, എല്ലാക്കാര്യത്തിനും കാലങ്ങളും സമയങ്ങളും നിശ്ചയിച്ചിട്ടുള്ള ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമാണ്. യേഹ്ശുവായുടെ സ്വര്‍ഗ്ഗാരോഹണം മുതല്‍ ഇന്നുവരെ ഈ ഭൂമുഖത്തു ജീവിച്ച ഓരോ സത്യവിശ്വാസിയും പ്രത്യാശയോടെ കാത്തിരുന്ന ആ മഹത്തായ ദിനം നമുക്കു തൊട്ടടുത്തു വന്നുനില്‍ക്കുന്നു! അപ്പസ്തോലന്മാര്‍ പ്രത്യാശവച്ചതും ആകാംക്ഷാപൂര്‍വ്വം കാത്തിരുന്നതും ആ ദിനം കാണാനാണ്! എന്നിരുന്നാലും യേഹ്ശുവായുടെ ഈ വാക്കുകള്‍ നാം ഭയത്തോടെയും ഗൗരവത്തോടെയും സ്മരിക്കണം. അവിടുത്തെ വാക്കുകളിതാണ്: “എങ്കിലും, മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?”(ലൂക്കാ: 18; 8). യേഹ്ശുവായുടെ ഈ ചോദ്യവും വിരല്‍ചൂണ്ടുന്നത് നാല്പതാം ജൂബിലിയിലേക്കാണ്. ക്രൈസ്തവസഭകളുടെ ഇപ്പോഴത്തെ അവസ്ഥതന്നെ ഏറെ പരിതാപകരമാണെന്നു പറയാതിരിക്കാന്‍ കഴിയില്ല. വലിയൊരു ജനക്കൂട്ടം എന്നതിലപ്പുറം സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നവരുടെ എണ്ണം തുലോം തുച്ഛമാണ്. അപ്പസ്തോലിക പ്രബോധനങ്ങളില്‍നിന്നു ബഹുദൂരം വ്യതിചലിച്ച പാതയിലാണ് ക്രൈസ്തവസഭകളുടെ ഇന്നത്തെ മതബോധനം. ക്രിസ്തുവിന്റെ പുനരാഗമനം എന്നത് വിശ്വാസപ്രമാണത്തില്‍ ഏറ്റുപറയുന്നുവെന്നല്ലാതെ, അതില്‍ വിശ്വസിക്കുന്നവരായി ആരെങ്കിലുമുണ്ടോയെന്ന് യേഹ്ശുവായ്ക്കു മാത്രമേ അറിയൂ!

രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം അറുപതാം വര്‍ഷത്തിലേക്കു കടന്നപ്പോഴേക്കും അവിശ്വാസികളുടെയും ഗുഹയായി കത്തോലിക്കാസഭ മാറിയെങ്കില്‍, നാല്പതാം ജൂബിലി ആഘോഷിക്കാന്‍ എത്ര വിശ്വാസികള്‍ ശേഷിക്കുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. അതിനാല്‍ത്തന്നെ, നാല്പതാം ജൂബിലിക്കപ്പുറം ഈ തലമുറ കടന്നുപോകാനുള്ള സാദ്ധ്യത വിരളമാണ്! ലോകാന്ത്യത്തെക്കുറിച്ച് മുന്‍കാലങ്ങളില്‍ അനേകമാളുകള്‍ തെറ്റായ പ്രവചനങ്ങള്‍ നടത്തുകയും സംഭവിക്കാതിരിക്കുകയും ചെയ്തിട്ടുള്ളതിനാല്‍ ഇത് വായിക്കുന്നവര്‍ പരിഹസിച്ചേക്കാം. എന്നാല്‍, മനോവ ഉദ്യമിക്കുന്നത് അന്ത്യദിനത്തെക്കുറിച്ചുള്ള പ്രവചനമല്ല, കാലത്തിന്റെ അടയാളങ്ങളെക്കുറിച്ചാണ്. ലോകാന്ത്യത്തെ സംബന്ധിച്ച് യേഹ്ശുവാ വെളിപ്പെടുത്തിയ കാര്യങ്ങളെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചാല്‍ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിയും. അവസാനത്തിന്റെ അടയാളമായി നാല്പതിനെ പരിഗണിക്കുന്നതും ക്രിസ്തുവിനെ ദൃഷ്ടാന്തമാക്കിയാണ്.

യേഹ്ശുവായോട് അവിടുത്തെ ശിഷ്യന്മാര്‍ ഇങ്ങനെ ചോദിച്ചു: “ഇതെല്ലാം എപ്പോള്‍ സംഭവിക്കുമെന്നും നിന്റെ ആഗമനത്തിന്റെയും യുഗാന്തത്തിന്റെയും അടയാളമെന്തെന്നും ഞങ്ങള്‍ക്കു പറഞ്ഞുതരണമേ!”(മത്താ: 24; 3). ഇവിടെ യുഗാന്തത്തിന്റെ അടയാളങ്ങള്‍ യേഹ്ശുവാ വെളിപ്പെടുത്തുന്നുണ്ട്. എങ്കിലും അവസാനം പറയുന്ന കാര്യം വളരെ ശ്രദ്ധേയമാണ്. അവിടെ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “ആ ദിവസത്തെക്കുറിച്ചോ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍ക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ”(മത്താ: 24; 36). മനുഷ്യനായി ഈ ഭൂമിയില്‍ ജീവിച്ചപ്പോള്‍ ആ ദിവസത്തെക്കുറിച്ചോ മണിക്കൂറിനെക്കുറിച്ചോ യേഹ്ശുവായ്ക്ക് അറിയില്ലായിരുന്നു. എന്നാല്‍, ഇന്ന് യേഹ്ശുവാ സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരങ്ങളും കൈയ്യാളുന്ന ഏകദൈവമാണ്! അവിടുത്തേക്ക്‌ അറിയാത്തതായി ഒന്നുമില്ല! അതുപോലെതന്നെ, ദിവസമോ മണിക്കൂറോ ആര്‍ക്കും അറിയില്ലെന്ന് പറഞ്ഞാല്‍ ആ കാലഘട്ടം ആര്‍ക്കും അറിയില്ലെന്ന് അര്‍ത്ഥമില്ല. കാലത്തെക്കുറിച്ച് വ്യക്തമായ ധാരണ എല്ലാവര്‍ക്കും ഉണ്ടായിരിക്കണമെന്ന് യേഹ്ശുവാ ആഗ്രഹിക്കുന്നുണ്ട്. കാരണം, കാലത്തിന്റെ അടയാളം മനസ്സിലാക്കാത്തവരെക്കുറിച്ച് അവിടുന്നു വേദനിക്കുന്നതായി വചനത്തിലൂടെ വ്യക്തമാകുന്നുണ്ട്.

ഭീകര ദുരിതങ്ങളെക്കുറിച്ചെല്ലാം അറിയിച്ചതിനുശേഷം യേഹ്ശുവാ ശിഷ്യന്മാരോട് പറഞ്ഞു: “അത്തിമരത്തില്‍നിന്നു പഠിക്കുവിന്‍. അതിന്റെ കൊമ്പുകള്‍ ഇളതാവുകയും തളിര്‍ക്കുകയും ചെയ്യുമ്പോള്‍ വേനല്‍ക്കാലം അടുത്തിരിക്കുന്നുവെന്നു നിങ്ങള്‍ മനസ്സിലാക്കുന്നു. അതുപോലെ ഇതെല്ലാം കാണുമ്പോള്‍ അവന്‍ സമീപത്ത്, വാതില്‍ക്കലെത്തിയിരിക്കുന്നു എന്നു നിങ്ങള്‍ മനസ്സിലാക്കിക്കൊള്ളുവിന്‍”(മത്താ: 24; 32, 33). യേഹ്ശുവാ വരുന്നതിനു മുന്നോടിയായി സംഭവിക്കേണ്ട സംഭവങ്ങളെക്കുറിച്ചാണ് മത്തായിയുടെ സുവിശേഷത്തിലെ ഇരുപത്തിനാലാം അദ്ധ്യായം വെളിപ്പെടുത്തുന്നത്. ഇവയെല്ലാം ഈറ്റുനോവിന്റെ ആരംഭം മാത്രമാണെന്ന് യേഹ്ശുവാ പറഞ്ഞുനിര്‍ത്തിയത് എല്ലായ്പ്പോഴും ഒരുക്കത്തോടെയിരിക്കേണ്ടതിനാണ്. മാത്രവുമല്ല, ദാനിയേല്‍ പ്രവാചകനിലൂടെ യാഹ്‌വെ ഇവ കൂടുതല്‍ വ്യക്തമായി മുന്‍പേ അറിയിച്ചിരുന്നു.

ആ ദിവസവും മണിക്കൂറും മുന്‍കൂട്ടി അറിയിക്കാതെ കണ്ണിമയ്ക്കുന്ന വേഗതയില്‍ യാഹ്‌വെ ഇറങ്ങിവരും! അവിടുന്ന് പ്രഖ്യാപിക്കുന്നു: “സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഇതെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോവുകയില്ല. ആകാശവും ഭൂമിയും കടന്നുപോകും; എന്നാല്‍, എന്റെ വചനങ്ങള്‍ കടന്നുപോവുകയില്ല”(മത്താ: 24; 34, 35). കാലത്തിന്റെ അടയാളങ്ങള്‍ വിശദ്ദീകരിക്കുമ്പോള്‍ യേഹ്ശുവാ ഉദ്ധരിക്കുന്ന പ്രവചനം തനിക്ക് നൂറ്റിയറുപതു വര്‍ഷംമുമ്പ് ജീവിച്ചിരുന്ന ദാനിയേല്‍ പ്രവാചകന്റെ പ്രവചനമാണ്. പുതിയതായി എന്തെങ്കിലും പ്രവചനങ്ങള്‍ നടത്തുന്നതിനുപകരം മുന്‍കാല പ്രവാചകന്മാരെ ഉദ്ധരിക്കുകയാണ് യേഹ്ശുവാ ചെയ്തത്. ലോകാന്തവും അവിടുത്തെ രണ്ടാംവരവും മാത്രമല്ല, വരാനിരിക്കുന്ന എല്ലാക്കാര്യങ്ങളും പ്രവാചകന്മാരിലൂടെ യേഹ്ശുവാ മുന്‍കൂട്ടി അറിയിച്ചിരുന്നു. യേഹ്ശുവാ അറിയിച്ചുവെന്ന മനോവയുടെ പ്രയോഗം അബദ്ധത്തില്‍ വന്നുപോയതല്ല; വ്യക്തമായ ബോദ്ധ്യത്തോടെ എഴുതിയതാണ്. എന്തെന്നാല്‍, യേഹ്ശുവാതന്നെയാണ് യാഹ്‌വെ!

യിസ്രായേലിനെ അടയാളമാക്കിയിരിക്കുന്നു!

കാലത്തിന്റെ അടയാളം നിശ്ചയിക്കുവാന്‍ യിസ്രായേലിനെ ദൈവം ഘടികാരമാക്കി നിര്‍ത്തിയിരിക്കുകയാണ്. മ്ശിഹായുടെ രണ്ടാംവരവിനുള്ള അടയാളമായി യിസ്രായേലിനെ നോക്കി പഠിക്കുവാനാണ്‌ അവിടുന്ന് പറഞ്ഞത്. ശിഷ്യന്മാര്‍ യേഹ്ശുവായോട് അവിടുത്തെ രണ്ടാംവരവിന്റെ അടയാളം എന്തെന്നു ചോദിക്കുമ്പോള്‍ അവിടുന്ന് ചൂണ്ടിക്കാണിക്കുന്ന അത്തിമരം യിസ്രായേല്‍ എന്ന രാജ്യമാണെന്നു മനസ്സിലാകണമെങ്കില്‍ യോയേല്‍ പ്രവചനം വായിക്കേണ്ടിയിരിക്കുന്നു.

അത്തിമരത്തില്‍നിന്നു പഠിക്കുവിന്‍ എന്ന വചനഭാഗം നാം കണ്ടു. വാച്യാര്‍ത്ഥത്തില്‍ എടുക്കുമ്പോള്‍ അസ്വാഭാവികമായി അതിലൊന്നുമില്ലെങ്കിലും കാലത്തിന്റെ അടയാളം അതില്‍നിന്നു തിരിച്ചറിയാന്‍ കഴിയണമെന്ന ആഹ്വാനം ഈ വചനത്തിലുണ്ട്. ഇതുപോലൊരു അത്തിമരത്തെ യിസ്രായേല്‍ രാജ്യത്തോട് ഉപമിക്കുന്നത് യോയേല്‍ പ്രവചനത്തില്‍ ശ്രദ്ധിക്കുക: “അതിശക്തവും സംഖ്യാതീതവുമായ ഒരു ജനത എന്റെ ദേശത്തിനെതിരേ വന്നിരിക്കുന്നു. അതിന്റെ പല്ല് സിംഹത്തിന്റെതുപോലെയും ദംഷ്ട്രകള്‍ സിംഹിയുടെതുപോലെയുമാണ്. അത് എന്റെ മുന്തിരിച്ചെടികളെ നശിപ്പിച്ചു. അത്തിവൃക്ഷങ്ങളെ ഒടിച്ചുതകര്‍ത്തു. അതിന്റെ തൊലിയുരിഞ്ഞ് ശാഖകള്‍ വെളുപ്പിച്ചു”(യോയേല്‍: 1; 6, 7).

യിസ്രായേലിനു ചുറ്റും ശത്രുക്കള്‍ പാളയമടിക്കുമ്പോള്‍ യാഹ്‌വെയുടെ ദിനം വരുമെന്നുള്ള പ്രവചനമാണിതെന്ന് പിന്നീടുള്ള വചനത്തില്‍ വ്യക്തമാകും. ഇതേ അദ്ധ്യായത്തിലെ പതിനഞ്ചാം വാക്യം ശ്രദ്ധിക്കുക: “യാഹ്‌വെയുടെ ദിനം സമീപിച്ചിരിക്കുന്നു. ആ ദിനം! ഹാ കഷ്ടം! സര്‍വ്വശക്തനില്‍നിന്നുള്ള സംഹാരമായി അതു വരുന്നു”(യോയേല്‍: 1; 15). യിസ്രായേലിനെതിരെ സകലരും ഒത്തുചേരുകയും അവരോടു യുദ്ധത്തിനൊരുങ്ങുകയും ചെയ്യുമ്പോഴാണ് യേഹ്ശുവാ സംഹാരശക്തിയായി ഒലിവുമലയില്‍ ഇറങ്ങുന്നതെന്ന് വചനം വ്യക്തമാക്കിയിരിക്കുകയാണ്. യേഹ്ശുവായുടെ വരവ് അറിയണമെങ്കില്‍ യിസ്രായേലിലേക്കു നോക്കിയാല്‍ മാത്രം മതി. അവരുടെ ശത്രുക്കള്‍ പ്രബലരാകുകയും യുദ്ധത്തിനൊരുങ്ങുകയും ചെയ്യുമ്പോള്‍ അവിടുന്ന് പടിവാതില്‍ക്കല്‍ എത്തിയെന്നു ഗ്രഹിച്ചുകൊള്ളുക! ഇവിടെ ഒരുകാര്യം പ്രത്യേകമായി മനസ്സിലാക്കിയിരിക്കണം. എന്തെന്നാല്‍, യിസ്രായേലിനെതിരേ ശത്രുക്കള്‍ പാളയമടിക്കുമ്പോള്‍ എന്നുപറഞ്ഞാല്‍, ഒരു രാജ്യം എന്നനിലയില്‍ പുരാതന യിസ്രായേലിനും ജനത എന്നനിലയില്‍ ആധുനിക യിസ്രായേലായ ക്രൈസ്തവര്‍ക്കും എതിരേ എന്ന് മനസ്സിലാക്കണം. ഇക്കാര്യത്തില്‍ പലര്‍ക്കും തെറ്റുപറ്റിയിട്ടുണ്ട്.

യേഹ്ശുവായുടെ വീണ്ടുംവരവ് അറിയിക്കാനുള്ള ഘടികാരമാണ് യിസ്രായേല്‍! ഭൂമിശാസ്ത്രപരമായി, ഭൂമിയുടെ തലസ്ഥാനം! മൂന്നു ഭൂഖണ്ഡങ്ങളുടെ സംഗമസ്ഥാനം! ദൈവം തിരഞ്ഞെടുത്ത അബ്രാഹത്തിനും യിസഹാക്കിനും യാക്കോബിനും അവന്റെ സന്തതികള്‍ക്കുമായി നല്‍കപ്പെട്ട മണ്ണ്! അതിനാല്‍, ലോകാന്ത്യത്തെ അറിയാന്‍ യിസ്രായേലിനെ സൂക്ഷിച്ചു വീക്ഷിക്കുകയും പഠിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. ആ പഠനം നമ്മേ കൊണ്ടുചെന്നെത്തിക്കുന്നത് ആധുനിക യിസ്രായേലില്‍ ആയിരിക്കും. ആയതിനാല്‍, മനോവ ഇവിടെ യിസ്രായേല്‍ എന്ന് പറയുമ്പോള്‍, പുരാതന യിസ്രായേലിനോടൊപ്പം ആധുനിക യിസ്രായേലിനെയും ചേര്‍ത്തുവച്ചു പരിഗണിക്കണം.

ഇനി യിസ്രായേലിന്റെ ചരിത്രം നമുക്കു പരിശോധിക്കാം. യോയേല്‍ പ്രവാചകനും യേഹ്ശുവായും പറഞ്ഞത് ഒരേ അത്തിമരത്തെ തന്നെയാണോ എന്ന് അറിയണമെങ്കില്‍ യിസ്രായേലിനെ അറിയുകതന്നെ വേണം. ലോകത്തില്‍ വരാനിരിക്കുന്ന എല്ലാക്കാര്യങ്ങളും യിസ്രായേലിനെ അടിസ്ഥാനമാക്കി കണ്ടാല്‍ മാത്രമേ അത് സത്യമാകൂ. അതിന്റെ കാരണങ്ങളിലേക്ക് കടക്കേണ്ടത് ഇവിടെ അനിവാര്യമായിരിക്കുന്നു.

യിസ്രായേല്‍ ലോകത്തിന്റെ കേന്ദ്രബിന്ദു!

യെഹൂദരെക്കുറിച്ചും യിസ്രായേലിനെക്കുറിച്ചും ചുരുക്കമായ അറിവ് മിക്കവര്‍ക്കും ഉണ്ടെങ്കിലും അവരുടെ ഇന്നുവരെയുള്ള ഉയര്‍ച്ചയുടെയും തകര്‍ച്ചയുടെയും നാള്‍വഴികള്‍ പലര്‍ക്കും അറിയില്ല. ഉള്ള അറിവുകള്‍ തന്നെയും അറിയേണ്ടിടത്തുനിന്ന് ലഭിച്ചതല്ലാത്തതിനാല്‍ അവയെല്ലാം സത്യമായിരിക്കണം എന്നുമില്ല. പലസ്തീനിലെ സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കുന്ന നെറികെട്ട ഒരു വിഭാഗമായി അവരെ ചിത്രീകരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് സംഘടിതരായ ഒരു മതവിഭാഗവും ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും! ചുരുക്കത്തില്‍ ഈ വിഭാഗങ്ങളെല്ലാം 'ഇടതുപക്ഷം' ആണ്. ബൈബിളിനെ അടിസ്ഥാനമാക്കി മനസ്സിലാക്കുമ്പോള്‍ ഇടതുപക്ഷം എന്നാല്‍ തിന്മയുടെ പക്ഷമാണെന്നു മനസ്സിലാക്കാന്‍ സാധിക്കും! ആ വിഷയം ഇവിടെ നില്‍ക്കട്ടെ; യിസ്രായേലിലേക്ക് നമുക്കു തിരിച്ചുവരാം.

യിസ്രായേലിനെ വ്യക്തമായി അറിയില്ലെങ്കില്‍ക്കൂടി മഹാഭൂരിപക്ഷവും ഇവരെ വെറുക്കുന്നു. വ്യക്തിപരമായി അവരില്‍നിന്ന് ഒരു തിന്മയും നേരിടേണ്ടി വന്നിട്ടില്ലാത്ത രാഷ്ട്രങ്ങളും ജനതയും എന്തിനാണ് അവരെ വെറുക്കുന്നതെന്ന് അറിയണമെങ്കില്‍ അവരുടെമേലുള്ള വാഗ്ദാനവും അവര്‍ക്കു പിന്നിലുള്ള ശക്തിയും തിരിച്ചറിയേണ്ടിയിരിക്കുന്നു. ബൈബിളിലെ ഓരോ വാക്കിനും രണ്ട് അര്‍ത്ഥങ്ങളുണ്ട്. അനേകം അര്‍ത്ഥങ്ങള്‍ വ്യാഖ്യാനിക്കുന്നവര്‍ ഭൂമിയില്‍ ഉണ്ടെന്നത് കാര്യമാക്കേണ്ടതില്ല. സ്വന്തം മഹത്വത്തിനുവേണ്ടിയും ഉദരശുശ്രൂഷയായും ബൈബിളിനെ ഉപയോഗിക്കുന്നവരാണ് അത്തരക്കാര്‍! ഒരുപക്ഷെ അജ്ഞതയും അതിനു നിമിത്തമായേക്കാം.

എന്നാല്‍, ബൈബിളിലെ വാക്കുകള്‍ക്കു വാച്യവും വ്യംഗ്യവുമായ രണ്ട് അര്‍ത്ഥങ്ങളാണുള്ളത്. വാച്യമായ അര്‍ത്ഥം യിസ്രായേലിനെ സംബന്ധിച്ചും വ്യംഗ്യമായത് യേഹ്ശുവായെ സംബന്ധിച്ചും ആണെങ്കിലും ചിലവാക്യങ്ങള്‍ നേരേതിരിച്ചും ആകാം. ഈ പ്രവചനം നോക്കുക: “കാരണംകൂടാതെ എന്നെ എതിര്‍ക്കുന്നവര്‍ എന്റെ തലമുടിയിഴകളെക്കാള്‍ കൂടുതലാണ്. എന്നെ നശിപ്പിക്കാനൊരുങ്ങിയവര്‍, നുണകൊണ്ട് എന്നെ ആക്രമിക്കുന്നവര്‍, പ്രബലരാണ്. ഞാന്‍ മോഷ്ടിക്കാത്തതു തിരിച്ചുകൊടുക്കാനാവുമോ?”(സങ്കീ: 69; 4). ഈ വചനം യേഹ്ശുവായെയും യിസ്രായേലിനെയും ഒരുപോലെ സൂചിപ്പിക്കുന്നതാണ്. ഇന്ന് യിസ്രായേലിനെ ജനതകള്‍ വെറുക്കുന്നതും അന്ന് യേഹ്ശുവായെ യെഹൂദര്‍ വെറുത്തതും ഈ വചനത്തിന്റെ പൂര്‍ത്തീകാരണമാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, യേഹ്ശുവായോടു യെഹൂദര്‍ പ്രവര്‍ത്തിച്ച ക്രൂരത അവരുടെമേല്‍ പ്രതികാരമായി കടന്നുവന്നു എന്ന് കരുതാം. പൂര്‍ത്തീകരിക്കപ്പെട്ട പ്രവചനമാണിതെങ്കിലും, ഈ പ്രവചനത്തിന് തുടര്‍ച്ചയുണ്ട്. അത് ദൈവജനത്തിനുമേല്‍ പതിക്കപ്പെട്ടിരിക്കുന്ന തിരിച്ചറിയല്‍ അടയാളമാണ്. ദൈവത്തിന്റെ വാഗ്ദാനം വഹിക്കുന്ന ജനത ഏതെന്നുള്ളതിന്റെ അടയാളം! പുരാതന യിസ്രായേലും ആധുനിക യിസ്രായേലും കാരണംകൂടാതെ എതിര്‍ക്കപ്പെടുന്നുവെങ്കില്‍, അതൊരു അടയാളമാണെന്നു മനസ്സിലാക്കി നാം സന്തോഷിക്കണം! എന്തെന്നാല്‍, നാം ലോകത്തിന്റേതല്ല!

യെഹൂദരിലേക്കുതന്നെ വരാം. ഈ ഭൂമുഖത്ത് യെഹൂദരോളം സംഭാവനകള്‍ നല്‍കിയിട്ടുള്ള വേറൊരു ജനതയുമില്ല എന്നതാണു വസ്തുത! അവരോളം പീഡിപ്പിക്കപ്പെട്ടവരും വേറെയില്ല. ഇവര്‍ കണ്ടുപിടിച്ച എന്തിന്റെയെങ്കിലും ഗുണമനുഭവിക്കാത്ത ആരുംതന്നെ ഈ ഭൂമിയില്‍ ഉണ്ടാവില്ല എന്ന് പറയുമ്പോള്‍ 'പോളിയോ വാക്സിനെ' മാത്രം പരിഗണിച്ചാല്‍ മതിയാകും. ഇവര്‍ നല്‍കിയ സംഭാവനകളൊന്നും പരിഗണിക്കാതെ, ഇവരെ ലോകം വെറുക്കുന്നുവെങ്കില്‍, അതിന്റെ കാരണമാണ് നാം വചനത്തിലൂടെ മനസ്സിലാക്കിയത്. ലോകം മുഴുവനിലുമായി ഒന്നരക്കോടി അംഗങ്ങള്‍ മാത്രമുള്ള ഈ ജനതയോടുള്ള വെറുപ്പ്‌ ഭയത്തില്‍നിന്ന് ഉടലെടുത്തതാണെന്ന് പറഞ്ഞാലും തെറ്റാകില്ല. കൃത്യമായി പറഞ്ഞാല്‍, ഒരുകോടി 30 ലക്ഷം യഹൂദര്‍ മാത്രമേ ഈ ഭൂമുഖത്ത് ഇന്നു ജീവിച്ചിരിപ്പുള്ളൂ. അവരില്‍ വെറും 55 ലക്ഷം മാത്രമാണ് മാതൃരാജ്യമായ യിസ്രായേലില്‍ വസിക്കുന്നത്.

കാരണം കൂടാതെയാണ് ഇവരെ വെറുക്കുന്നത് എന്നുപറയുന്നതില്‍ അതിശയോക്തി പരമായി ഒന്നുമില്ല. ലോകത്തെ മുഴുവന്‍ കമ്യൂണിസ്റ്റുകള്‍ക്കും ഇവര്‍ വെറുക്കപ്പെട്ടവരായത് എങ്ങനെയാണ്? സ്റ്റാലിന്‍ എന്ന നരഭോജിയുടെ കാലത്ത് കൊച്ചുകുട്ടികളെയും സ്ത്രീകളെയുമടക്കം ലക്ഷക്കണക്കിന്‌ യെഹൂദരെ റഷ്യയുടെ മണ്ണില്‍ കൊന്നൊടുക്കി. ഒരു കമ്യൂണിസ്റ്റുകാരെയും യെഹൂദര്‍ കൊന്നതായി ചരിത്രമില്ല. ജോസഫ് സ്റ്റാലിന്‍ കൊന്നുതള്ളിയത് അറുപതു ലക്ഷം യെഹൂദരെയായിരുന്നു. 170 കോടി ഇസ്ലാം മതക്കാര്‍ ഒറ്റസ്വരത്തില്‍ ഇവര്‍ക്കെതിരെ ആക്രോശിക്കുമ്പോള്‍ 100 മുസ്ലിമിന് ഒരു യെഹൂദന്‍പോലും ഈ ഭൂമിയില്‍ ഇല്ലെന്നു നാം തിരിച്ചറിയണം!

കമ്മ്യൂണിസ്റ്റ്-ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും ഇസ്ലാമിന്റെയും പൊതുശത്രു യെഹൂദര്‍ മാത്രമല്ല, ക്രൈസ്തവരെയും ഇവര്‍ തങ്ങളുടെ ആജന്മശത്രുവായി കാണുന്നു! ഇസ്ലാംമതവും കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങളും രൂപീകരിച്ചതുതന്നെ ക്രൈസ്തവരെയും യെഹൂദരെയും ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ്. എന്തെന്നാല്‍, യഥാര്‍ത്ഥ ക്രിസ്ത്യാനിയാണ് യഥാര്‍ത്ഥ യിസ്രായേല്‍! മനുഷ്യര്‍ക്ക് അതറിയില്ലെങ്കിലും പിശാചിനു സത്യമറിയാം. ആയതിനാല്‍, ലോകാന്ത്യത്തെക്കുറിച്ചും യുഗാന്ത്യത്തെക്കുറിച്ചും പഠിക്കുമ്പോള്‍, പുരാതന യിസ്രായേലിനെയും ആധുനിക യിസ്രായേലിനെയും ചേര്‍ത്തുവച്ചു പഠിക്കണം. യിസ്രായേലിനെ നോക്കി ലോകാന്ത്യത്തെ അറിയുമ്പോള്‍ ആദ്യമായി അവര്‍ ആരാണെന്നും അവരുടെ തിരഞ്ഞെടുപ്പ് എങ്ങനെയായിരുന്നെന്നും മനസ്സിലാക്കണം. അതിനാല്‍, അബ്രാഹം മുതലുള്ള ചരിത്രത്തെ ഭാഗീകമായി അനാവരണം ചെയ്യുകയാണിവിടെ!

അബ്രാഹത്തെ വിളിക്കുന്നു!

സത്യദൈവത്തെ ആരാധിക്കുന്ന ഒരുവനെ ദൈവം കണ്ടു; അവന്റെ പേര് 'അബ്രാം' എന്നായിരുന്നു. അവനെ ദൈവം തന്റെ വാഗ്ദാനങ്ങള്‍ വഹിക്കാനായി തിരഞ്ഞെടുക്കുകയും 'അബ്രാഹം' എന്നു പുനര്‍നാമകരണം ചെയ്യുകയുമുണ്ടായി. അവന്‍ ദൈവസന്നിധിയില്‍ വിശ്വസ്തനായിരുന്നതിനാല്‍, ദൈവം അവനു നിലനില്‍ക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കി. അവനു മാത്രമല്ല അവന്റെ വിശ്വാസത്തില്‍ നിലനില്‍ക്കുന്ന സന്തതികള്‍ക്ക് എന്നേക്കുമായി നല്‍കിയ വാഗ്ദാനങ്ങളായിരുന്നു അത്. ദൈവമായ യാഹ്‌വെ അബ്രാമിനോട് അരുളിച്ചെയ്തു: “നിന്നെ ഞാന്‍ അനുഗ്രഹിക്കും. നിന്റെ പേര് ഞാന്‍ മഹത്തമമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും. നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും”(ഉല്‍പ: 12; 2, 3).

അബ്രാഹത്തിനു ദൈവം നല്‍കിയ അനുഗ്രഹത്തിന്റെ വാഗ്ദാനമായിരുന്നു ഇതെങ്കിലും, അവനില്‍ അവസാനിക്കുന്നതായിരുന്നില്ല വാഗ്ദാനമെന്ന് വചനം വ്യക്തമാക്കുന്നുണ്ട്. അബ്രാഹത്തിലൂടെ ഭൂമുഖത്തെ മുഴുവന്‍ അനുഗ്രഹിക്കാന്‍ ആഗ്രഹിച്ചുകൊണ്ടാണ് ഈ വാഗ്ദാനം നല്‍കുന്നതെന്നു മനസ്സിലാക്കാന്‍ കഴിയും. അതിനുവേണ്ടതായ കാര്യം അബ്രാഹത്തിന്റെ വിശ്വാസം സ്വീകരിക്കുക എന്നതു മാത്രമാണ്. അബ്രാഹം ജീവിച്ചിരുന്ന കാലത്ത് അനേകം ജനതകള്‍ വേറെയുമുണ്ടായിരുന്നു. അവരെല്ലാം അവരുടേതായ ദൈവങ്ങളെ ആരാധിക്കുകയും ചെയ്തിരുന്നു. അതൊന്നു യഥാര്‍ത്ഥത്തില്‍ സത്യദൈവമായിരുന്നില്ല. സത്യദൈവമായ യാഹ്‌വെയെ ആരാധിച്ച അബ്രാമിനെയാണ് തിരഞ്ഞെടുത്ത് വാഗ്ദാനം ഭരമേല്പിച്ചത്.

അബ്രാഹത്തോടു ചേര്‍ന്നുനില്‍ക്കുന്ന എല്ലാവരും അനുഗൃഹീതരാകും എന്നതിന്റെ വലിയ തെളിവാണ് ലോത്ത്! അവന്‍ അബ്രാഹത്തോടൊപ്പം ആയിരുന്ന നാളുകളില്‍ അനുഗ്രഹിക്കപ്പെട്ടു. അബ്രാഹത്തില്‍നിന്നു വിട്ടുനിന്ന കാലത്ത് അവന്റെ ദേശവാസികള്‍ നിമിത്തം ദുരന്തം ഏറ്റുവാങ്ങേണ്ടിവന്നു. 'സോദോം ഗൊമോറാ' ദേശങ്ങള്‍ അബ്രാഹം ലോത്തിനു നല്‍കിയതായിരുന്നു. അബ്രാഹത്തിന്റെ സാന്നിദ്ധ്യം ഇല്ലാതിരുന്ന നാളുകളില്‍ ആ ദേശം സാത്താന്റെ അധീനതയിലായി.

'സോദോം- ഗൊമോറ' നശിപ്പിച്ചുവെങ്കിലും അബ്രാഹത്തിന്റെ ദൈവത്തെ വിശ്വസിച്ചിരുന്ന ലോത്തിനെയും കുടുംബത്തെയും രക്ഷിക്കാന്‍ ദൈവം തയ്യാറായി. അബ്രാഹം ചെന്നെത്തിയ ദേശങ്ങളെയെല്ലാം ദൈവം അനുഗ്രഹിക്കുന്നതും അബ്രാഹത്തിനോട് എതിരിട്ട ദേശങ്ങളെ തകര്‍ത്തുകളയുന്നതും ഉല്‍പത്തി പുസ്തകത്തില്‍ വളരെ വ്യക്തമായി വിവരിക്കുന്നുണ്ട്. നിന്നെ അനുഗ്രഹിക്കുന്നവനെ ഞാന്‍ അനുഗ്രഹിക്കുമെന്നും ശപിക്കുന്നവനെ ശപിക്കുമെന്നുമുള്ള വാഗ്ദാനത്തിന്റെ നിറവേറലാണ് ഇതിലൂടെയെല്ലാം കാണുന്നത്.

നിന്നെ അനുഗ്രഹിക്കുന്നവന്‍ അനുഗൃഹീതന്‍; നിന്നെ ശപിക്കുന്നവന്‍ ശപ്തന്‍!

അബ്രാഹത്തിനും അവന്റെ സന്തതികള്‍ക്കുമായി ദൈവമായ യാഹ്‌വെ കൊടുത്ത അനുഗ്രഹമായിരുന്നു ഇത്. ഉല്‍പത്തി പുസ്തകത്തിലെ പന്ത്രണ്ടാം അദ്ധ്യായത്തിലെ മൂന്നാം വാക്യമാണ് ഇതിന് ആധാരം! അബ്രാഹത്തില്‍നിന്ന് ഇത് കൈമാറപ്പെട്ടത് ആരിലേക്കാണെന്നും എങ്ങനെയായിരുന്നു അതെന്നും വചനത്തില്‍ വ്യക്തമായിക്കാണാം. അബ്രാഹത്തിന് എട്ടു മക്കളുണ്ടായിരുന്നുവെങ്കിലും അവനെ ദൈവം വിളിക്കുമ്പോള്‍ സന്തതികളൊന്നും ഉണ്ടായിരുന്നില്ല. എഴുപത്തിയഞ്ചാമത്തെ വയസ്സില്‍ ദൈവം അവനെ വിളിച്ച് ഹാരാന്‍ ദേശത്തുനിന്ന് കാനാനിലേക്ക് അയച്ചു. സന്തതികളില്ലാത്ത അബ്രാമിനോട് യാഹ്‌വെ പറഞ്ഞു: “ആകാശത്തേക്കു നോക്കുക; ആ കാണുന്ന നക്ഷത്രങ്ങളുടെ എണ്ണമെടുക്കാന്‍ കഴിയുമോ? നിന്റെ സന്താനപരമ്പരയും അതുപോലെയായിരിക്കും”(ഉല്‍പ: 15; 5).

ആകാശത്തെ നക്ഷത്രങ്ങള്‍പ്പോലെയും കടലിലെ മണല്‍ത്തരികള്‍പ്പോലെയും സന്തതികളെ നല്‍കുമെന്ന് അബ്രാഹത്തോടു പറഞ്ഞ ദൈവം വാക്കുമാറിയോ? ഒരിക്കലുമില്ല! ഇന്ന് ഭൂമിയിലെ ഏറ്റവും ചെറിയ സമൂഹമാണ് യിസ്രായേല്‍ എന്ന് ആരെങ്കിലും ചിന്തിക്കുന്നുവെങ്കില്‍, അവര്‍ക്കാണ് തെറ്റുപറ്റിയത്. എന്തെന്നാല്‍, യാഹ്‌വെയുടെ വാഗ്ദാനം വഹിക്കുന്ന യഥാര്‍ത്ഥ പിന്തുടര്‍ച്ചാവകാശികള്‍ ക്രൈസ്തവരാണ്! അതായത്, യിസഹാക്കിന്റെയും യാക്കോബിന്റെയും യഥാര്‍ത്ഥ പിന്‍ഗാമി ക്രിസ്തുവാണ്‌! ക്രിസ്തുവിലൂടെ ഈ വാഗ്ദാനം ക്രൈസ്തവരില്‍ എത്തിനില്‍ക്കുന്നു! അബ്രാം ദൈവത്തില്‍ വിശ്വസിക്കുകയും അത് അവനു നീതിയായി പരിണമിക്കുകയും ചെയ്തു. യാഹ്‌വെ വാഗ്ദാനം നല്‍കുമ്പോള്‍ വന്ധ്യയായ 'സാറായി' അവനു ഭാര്യയായുണ്ടായിരുന്നു. അവളില്‍നിന്നുതന്നെ സ്വാഭാവികമായും അവനു സന്തതിയെ നല്‍കാന്‍ ദൈവത്തിനു കഴിയും. എന്നാല്‍, സാറായി തന്റെ വന്ധ്യത്വത്തെപ്രതി അവളുടെ ദാസിയായ ഹാഗാറിനെ അബ്രാമിനു ഭാര്യയായി നല്‍കി. വചനത്തില്‍ ഇങ്ങനെയാണു കാണുന്നത്: “സാറായി അബ്രാമിനോടു പറഞ്ഞു: മക്കളുണ്ടാവാന്‍ ദൈവം എനിക്കു വരം തന്നിട്ടില്ല. നിങ്ങള്‍ എന്റെ ദാസിയെ പ്രാപിക്കുക. ഒരു പക്ഷേ അവള്‍ മൂലം എനിക്കു കുഞ്ഞുങ്ങളുണ്ടായേക്കാം”(ഉല്‍പ: 16; 2). കാനാനില്‍ താമസമാക്കിയതിനുശേഷം പത്തുവര്‍ഷം കഴിഞ്ഞപ്പോഴാണിത്. അതായത് ദൈവം വാഗ്ദാനം നല്‍കിയതിന്റെ പത്താം വര്‍ഷം!

അങ്ങനെ ഹാഗാര്‍ 'എന്ന ഈജിപ്തുകാരി അടിമയില്‍നിന്ന് അബ്രാമിനു സന്തതിയെ ലഭിച്ചു. ഇത് ദൈവഹിതത്തെ മറികടന്നുള്ള മാനുഷീക തീരുമാനമായിരുന്നു. ദൈവം വാഗ്ദാനം ചെയ്ത സന്തതിയെ നല്‍കാന്‍ കഴിവുള്ളവനാണ് അവിടുന്ന്. സാറായി വന്ധ്യയാണെന്നും പ്രായം കഴിഞ്ഞവള്ളാണെന്നും ആരേക്കാളും നന്നായി അറിയാവുന്ന യാഹ്‌വെയാണ് വാഗ്ദാനം നല്‍കിയിരുന്നത്. അബ്രാമിനു അടിമപ്പെണ്ണില്‍ ജനിച്ച യിസ്മായേലിനെയാണോ യഥാര്‍ത്ഥത്തില്‍ ദൈവം വാഗ്ദാനം ചെയ്തതെന്ന് അറിയാന്‍ വാഗ്ദാനപുത്രനെക്കുറിച്ച് അവിടുന്ന് വെളിപ്പെടുത്തിയ അടയാളങ്ങള്‍ നോക്കിയാല്‍ മതി. അബ്രാമിനു സന്തതിയെ വാഗ്ദാനം ചെയുമ്പോള്‍ ദൈവം ഇങ്ങനെയൊരു അടയാളവും നല്‍കി: “നീ ഇതറിഞ്ഞുകൊള്ളുക. നിന്റെ സന്താനങ്ങള്‍ സ്വന്തമല്ലാത്ത നാട്ടില്‍ പരദേശികളായി കഴിഞ്ഞുകൂടും. അവര്‍ ദാസ്യവേല ചെയ്യും. നാനൂറു വര്‍ഷം അവര്‍ പീഡനങ്ങള്‍ അനുഭവിക്കും. എന്നാല്‍, അവരെ അടിമപ്പെടുത്തുന്ന രാജ്യത്തെ ഞാന്‍ കുറ്റം വിധിക്കും. അതിനുശേഷം ധാരാളം സമ്പത്തുമായി അവര്‍ പുറത്തുവരും”(ഉല്‍പ: 15; 13, 14).

ദൈവത്തിന്റെ സ്വരം ശ്രവിക്കാതെ സാറായി പ്രവര്‍ത്തിച്ചപ്പോള്‍ അവളുടെ ആഗ്രഹത്തിനു വിപരീതമായാണ് സംഭവിച്ചത്. തനിക്കു ലഭിക്കുമെന്നു കരുതിയ കുഞ്ഞു പിറക്കുന്നതിനുമുന്‍പേ ഹാഗാര്‍ സാറായിയോട് നിന്ദയോടെ പെരുമാറാന്‍ തുടങ്ങി. സാറായിയുടെ തിരിച്ചുള്ള ക്രൂരതയെ താങ്ങാനാവാതെ ഹാഗാര്‍ വീടുവിട്ടു പോയി. അവളുടെ ഉദരത്തില്‍ വളരുന്ന കുഞ്ഞ് നീതിമാനായ അബ്രാമിന്റെ സന്തതിയായതിനാല്‍ ദൈവം തന്റെ ദാസനെപ്രതി അവളോടു കരുണകാണിച്ചു. “യാഹ്‌വെയുടെ ദൂതന്‍ അവളോടു പറഞ്ഞു: നീ യജമാനത്തിയുടെ അടുത്തേക്കു തിരിച്ചുപോയി അവള്‍ക്കു കീഴ്പ്പെട്ടിരിക്കുക. ദൂതന്‍ തുടര്‍ന്നു: എണ്ണിയാല്‍ തീരത്തവണ്ണം അത്രയധികമായി നിന്റെ സന്തതിയെ ഞാന്‍ വര്‍ദ്ധിപ്പിക്കും. നീ ഗര്‍ഭിണിയാണല്ലോ. നീ ഒരു ആണ്‍കുട്ടിയെ പ്രസവിക്കും അവനു നീ ഇസ്മായേല്‍ എന്നു പേരിടണം. കാരണം, യാഹ്‌വെ നിന്റെ രോദനം ചെവിക്കൊണ്ടിരിക്കുന്നു. അവന്‍ കാട്ടുകഴുതയ്ക്കൊത്ത മനുഷ്യനായിരിക്കും. അവന്റെ കൈ എല്ലാവര്‍ക്കുമെതിരായും എല്ലാവരുടെയും കൈ അവനെതിരായും ഉയരും. അവന്‍ തന്റെ സഹോദരങ്ങള്‍ക്കെതിരായി വര്‍ത്തിക്കുകയും ചെയ്യും”(ഉല്‍പ: 16; 9-12).

അബ്രാമിനു തൊണ്ണൂറു വയസ്സായപ്പോള്‍ യാഹ്‌വെ വീണ്ടും അവന്റെയരുകില്‍ വന്നു. അപ്പോഴേക്കും യിസ്മായേല്‍ ജനിച്ചിരുന്നു. ദൈവത്തിന്റെ ഉന്നതമായ ഉടമ്പടി അബ്രാമുമായി ഉറപ്പിച്ചുകൊണ്ട് അവന്റെ പേര്, അബ്രാഹം എന്നു പുനര്‍നാമകരണം ചെയ്തു. “ദൈവം അവനോട് അരുളിച്ചെയ്തു: ഇതാ! നീയുമായുള്ള എന്റെ ഉടമ്പടി: നീ അനവധി ജനതകള്‍ക്കു പിതാവായിരിക്കും. ഇനിമേല്‍ നീ അബ്രാം എന്നു വിളിക്കപ്പെടുകയില്ല. നിന്റെ പേര് അബ്രാഹം എന്നായിരിക്കും. ഞാന്‍ നിന്നെ അനവധി ജനതകളുടെ പിതാവാക്കിയിരിക്കുന്നു. നീ സന്താനപുഷ്ടിയുള്ളവനാകും. നിന്നില്‍നിന്നു ജനതകള്‍ പുറപ്പെടും. രാജാക്കന്മാരും നിന്നില്‍നിന്ന് ഉദ്ഭവിക്കും. ഞാനും നീയും നിനക്കുശേഷം നിന്റെ സന്തതികളും തമ്മില്‍ തലമുറതലമുറയായി എന്നേക്കും ഞാന്‍ എന്റെ ഉടമ്പടി സ്ഥാപിക്കും; ഞാന്‍ എന്നേക്കും നിനക്കും സന്തതികള്‍ക്കും ദൈവമായിരിക്കും. നീ പരദേശിയായി പാര്‍ക്കുന്ന ഈ കാനാന്‍ദേശം മുഴുവന്‍ നിനക്കും നിനക്കുശേഷം നിന്റെ സന്തതികള്‍ക്കുമായി ഞാന്‍ തരും. എന്നെന്നും അത് അവരുടേതായിരിക്കും. ഞാന്‍ അവര്‍ക്കു ദൈവമായിരിക്കുകയും ചെയ്യും”(ഉല്‍പ: 17; 4-8).

അബ്രാഹത്തിനും സന്തതികള്‍ക്കുമായി ദൈവം നല്‍കിയ ഈ വാഗ്ദാനത്തില്‍ യെഹൂദരല്ലാത്തവരും മറ്റു  ജനതകളില്‍പ്പെടുന്നവരുമായ നമുക്കെന്തു കാര്യമെന്നു വായനക്കാര്‍ ചിന്തിച്ചേക്കാം. എന്നാല്‍, ഈ വാഗ്ദാനത്തില്‍ ഒളിഞ്ഞിരിക്കുന്ന അനുഗ്രഹം പ്രാപിക്കാന്‍ ലോകത്തെ എല്ലാ ജനതകള്‍ക്കും സാധിക്കും. എന്നാല്‍, അത് ക്രിസ്തുവിലൂടെ മാത്രമായിരിക്കും. മുന്‍പ് പ്രസ്താവിച്ച വാഗ്ദാനവചനങ്ങളില്‍തന്നെ ഈ അനുഗ്രഹവും ഒളിഞ്ഞിരിക്കുന്നു. നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകുമെന്ന വചനത്തിലൂടെ ഈ വാഗ്ദാനത്തെ വിശാലമാക്കിയിരിക്കുകയാണ്. അതേ വചനത്തില്‍തന്നെ മറ്റൊരു കാര്യവും ഓര്‍മ്മിപ്പിക്കുന്നുണ്ട്. നിന്നെ അനുഗ്രഹിക്കുന്നവന്‍ അനുഗൃഹീതനെന്നും ശപിക്കുന്നവന്‍ ശപ്തനെന്നും പറഞ്ഞിരിക്കുന്നതിലൂടെ ഏതും തിരഞ്ഞെടുക്കാന്‍ നമുക്കു മുന്നില്‍ ദൈവം അവസരം വച്ചിരിക്കുന്നു. അബ്രാഹത്തോടൊപ്പം അനുഗ്രഹം പ്രാപിക്കാനും അവനെ എതിര്‍ത്തുകൊണ്ട് ശാപം ഏറ്റുവാങ്ങനുമുള്ള സാദ്ധ്യതകള്‍ നമ്മുടെ മുന്‍പിലുണ്ട്.

അബ്രാഹത്തിന്റെ അനുഗ്രഹത്തില്‍ പങ്കാളികളാകുന്നവരുടെ ദൈവം എക്കാലവും അവന്റെ ദൈവം തന്നെയായിരിക്കണം! ആ ദൈവത്തില്‍നിന്ന് വ്യതിചലിച്ച് അന്യദേവന്മാരെ സേവിച്ചാല്‍ സന്തതിയാണെങ്കില്‍പ്പോലും വാഗ്ദാനത്തില്‍നിന്നു പുറത്തുപോകുമെന്ന് യിസ്മായേല്‍ നമ്മുടെ മുന്നില്‍ ദൃഷ്ടാന്തമായുണ്ട്.

അബ്രാഹത്തിന്റെ സന്തതിപരമ്പരയില്‍ ആയിരുന്നിട്ടും അനുഗ്രഹത്തില്‍നിന്ന് പുറന്തള്ളപ്പെട്ടവരെ മനസ്സിലാക്കിയാല്‍ യിസ്രായേലിന്റെ പ്രാധാന്യം ഗ്രഹിക്കാന്‍ കഴിയും. അത് അടുത്ത ലേഖനത്തില്‍ വായിക്കാം. നമ്മള്‍ ഈ ലേഖനം ആരംഭിച്ചത് നാല്പത് എന്ന സംഖ്യക്ക് ബൈബിളിലുള്ള പ്രാധാന്യത്തെ ആസ്പദമാക്കിയാണ്. അതുതന്നെയാണ് മനോവയ്ക്ക് ഓര്‍മ്മപ്പെടുത്താനുള്ളതും!
തുടരും.....

ഈ ലേഖനത്തിന്റെ തുടര്‍ച്ച: 'അനുഗൃഹത്തില്‍നിന്നു തിരസ്ക്കരിക്കപ്പെട്ട യിസ്മായേലും യേസാവും!'

NB: വായനക്കാരില്‍നിന്നും കേള്‍വിക്കാരില്‍നിന്നും മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഉപകാരപ്രദമെന്നു തോന്നുന്നുവെങ്കില്‍ YouTube ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-    YouTube

    11296 views

LOG IN

Lost your password?

SIGN UP

LOST PASSWORD