കാലത്തിന്റെ അടയാളങ്ങള്‍

‘ഇമാം മഹ്ദി’ വരുന്നു....ഇസ്ലാം അവനായി കാത്തിരിക്കുന്നു!

Print By
about

മുഖവുര: ലോകാന്ത്യസംഭവങ്ങളുമായി ബന്ധപ്പെട്ട് അത്തിമരത്തില്‍നിന്ന് പഠിക്കുക എന്ന ലേഖനപരമ്പരയുടെ ഏഴാമത്തെ ഭാഗമാണിത്. മുന്‍ലേഖനങ്ങള്‍ വായിച്ചിട്ടില്ലാത്തവര്‍ക്ക് കാലത്തിന്റെ അടയാളങ്ങള്‍ എന്ന ലിങ്കില്‍നിന്ന് മറ്റുള്ള ഭാഗങ്ങള്‍ വായിക്കാന്‍ സാധിക്കും.

‘ഇമാം മഹ്ദി’ വരുന്നു....ഇസ്ലാം അവനായി കാത്തിരിക്കുന്നു!

"ആ നാളുകളില്‍, ഞാന്‍ യെഹൂദായുടെയും യെരുശലെമിന്റെയും ഭാഗധേയം നിര്‍ണയിക്കുന്ന  നാളുകളില്‍, ഞാന്‍ എല്ലാ ജനതകളെയും ഒരുമിച്ചു കൂട്ടുകയും യെഹോഷാഫാത്തിന്റെ  താഴ്‌വരയിലേക്കു കൊണ്ടുവരുകയും ചെയ്യും. എന്റെ ജനവും അവകാശവുമായ യിസ്രായേലിനെപ്രതി ഞാന്‍ അവരെ അവിടെവച്ച് വധിക്കും. എന്തെന്നാല്‍, അവര്‍ എന്റെ ജനത്തെ ജനതകളുടെയിടയില്‍ ചിതറിക്കുകയും എന്റെ ദേശം വിഭജിച്ചെടുക്കുകയും ചെയ്തു. എന്റെ  ജനത്തിനുവേണ്ടി അവര്‍ നറുക്കിട്ടു. ഒരു വേശ്യയ്ക്കുവേണ്ടി ഒരു ബാലനെയും കുടിക്കാന്‍ വീഞ്ഞിനുവേണ്ടി ബാലികയെയും അവര്‍ വിറ്റു. ടയിര്‍, സീദോന്‍, സകല ഫിലിസ്ത്യപ്രദേശങ്ങളേ, നിങ്ങള്‍ക്ക് എന്നോടു എന്തുചെയ്യാന്‍ കഴിയും? എന്നോട് പ്രതികാരം ചെയ്യാനാണോ നിങ്ങളുടെ ഭാവം? എങ്കില്‍, നിങ്ങളുടെ പ്രതികാരം നിങ്ങളുടെതന്നെ തലയില്‍ വേഗം, ഞൊടിയിടയില്‍ ഞാന്‍ പതിപ്പിക്കും"(യോയേല്‍: 3; 1-4).

യിസ്രായേലിന്റെ  പരിശുദ്ധനും സൈന്യങ്ങളുടെ ദൈവവുമായ യാഹ്‌വെ അരുളിച്ചെയ്ത മാറ്റമില്ലാത്ത  വചനമാണിത്. കാലത്തിന്റെ അടയാളങ്ങളെ സൂക്ഷ്മതയോടെ വീക്ഷിച്ചാല്‍ ഈ വചനം എത്രത്തോളം  സമീപിച്ചിരിക്കുന്നു എന്നു മനസ്സിലാകും. പ്രവചനങ്ങളെല്ലാം  പൂര്‍ത്തീകരിക്കപ്പെടേണ്ടതാണ്. അതിനുവേണ്ടി സാഹചര്യങ്ങളെല്ലാം ക്രമീകരിക്കുന്ന  തിരക്കിലാണ് ലോകജനതകളും പ്രപഞ്ചത്തിന്റെ മൂലഭൂതങ്ങളും! എന്നാല്‍, പ്രവചനങ്ങളുടെ  നിറവേറലിനുള്ള ഒരുക്കങ്ങളാണ് തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്നകാര്യം ജനതകള്‍  അറിയുന്നില്ല! മറ്റെന്തെല്ലാമോ കണക്കുകൂട്ടലുകളില്‍ വ്യാപരിച്ചുക്കൊണ്ട് വ്യക്തികളും ഭരണകൂടങ്ങളും ചെയ്യുന്ന കാര്യങ്ങളെല്ലാം ദൈവം മുന്‍കൂട്ടി നിശ്ചയിച്ചതുപ്രകാരം തന്നെയാണ്. ഇവയെല്ലാം മനസ്സിലാകണമെങ്കില്‍ ആനുകാലിക സംഭവങ്ങളെ പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാന്‍ സമയം കണ്ടെത്തണം.

യിസ്രായേല്‍ എന്ന അത്തിമരത്തിനെതിരെ ലോകജനതയുടെ സമീപനവും സംഘംചേരലും പ്രവചനങ്ങളുടെ പൂര്‍ത്തീകരണത്തെ ത്വരിതപ്പെടുത്തുന്ന രീതിയിലാണെന്ന് തിരിച്ചറിയണം. അതിനുവേണ്ടി ലോകത്തിലെ ആനുകാലിക സംഭവങ്ങളെയും പ്രവചനങ്ങളെയും ചേര്‍ത്തുവച്ചുകൊണ്ടുള്ള ഒരു വിചിന്തനമാണ് ഈ ലേഖനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇങ്ങനെയൊരു പഠനം നടത്തുമ്പോള്‍ തീര്‍ച്ചയായും നമ്മള്‍ ‘ഇമാം മഹ്ദി’ ആരാണെന്നും അവന്റെ പ്രത്യേകതകള്‍ എന്താണെന്നും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്! ഒരുപക്ഷെ ചിലരെങ്കിലും ഇമാം മഹ്ദിയെക്കുറിച്ച് കേട്ടിട്ടുണ്ടാകും; എന്നാല്‍, കൂടുതല്‍ ആളുകള്‍ക്കും ഇവനെ അറിയില്ല. അതുകൊണ്ട് ഇമാം മഹ്ദി യില്‍ നിന്നുതന്നെ തുടങ്ങുന്നതാകും ഉചിതം!

ആരാണ് ഇമാം  മഹ്ദി?

ഇസ്ലാംമതത്തിലെ രണ്ടു പ്രബലവിഭാഗങ്ങളാണ് ഷിയാകളും, സുന്നികളും. ഇവരില്‍ ‘ഷിയാ’ വിഭാഗക്കാരുടെ വിശ്വാസപ്രകാരം തങ്ങളുടെ പന്ത്രണ്ടാമത്തെ ഇമാം പ്രത്യക്ഷപ്പെടണമെങ്കില്‍ ലോകത്ത് സമാധാനം പൂര്‍ണ്ണമായും തകര്‍ക്കപ്പെടണം. അപ്രകാരം നഷ്ടപ്പെട്ട സമാധാനം പുനഃസ്ഥാപിക്കാന്‍ ‘ഇമാം മഹ്ദി’ പ്രത്യക്ഷനാകുകയും ഇസ്ലാമികലോകമാക്കി ഈ ഭൂമുഖത്തെ ഒന്നാകെ മാറ്റുകയും ചെയ്യുമെന്ന് ഷിയാകള്‍ സ്വപ്നം കാണുന്നു.

ഇസ്ലാംമതക്കാരുടെ പ്രവാചകനാണെന്ന് അവര്‍ പ്രചരിപ്പിക്കുന്ന മുഹമ്മദിന്റെ മരുമകനായ(മകളുടെ ഭര്‍ത്താവ്) അലിയുടെ തലമുറയില്‍ ജനിക്കുകയും കുഞ്ഞായിരിക്കെ അപ്രത്യക്ഷനാകുകയും ചെയ്ത വ്യക്തിയാണ് ഇമാം മഹ്ദിയെന്ന് ഇവര്‍ വാദിക്കുന്നു. A. D. 941-ല്‍ ഒരു ശിശുവായിരിക്കെ മഹ്ദി അപ്രത്യക്ഷനായി എന്നാണ് പറയുന്നത്. അന്ത്യകാലത്ത് ഇവന്‍ വരുമെന്നും ലോകത്തെ മുഴുവന്‍ ഇസ്ലാം എന്ന ഒറ്റമതമാക്കി മാറ്റുമെന്നും ഇവര്‍ ‘കിനാവ്’ കാണുകയും അതിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ നടത്തുകയും ചെയ്യുന്നു. ഈ തയ്യാറെടുപ്പിന്റെ അമരക്കാരനായി നിലകൊണ്ടത് ഇറാന്റെ ഭരണാധികാരിയായിരുന്ന ‘നെജാദ്’ ആയിരുന്നു! ഇമാം മഹ്ദിയുടെ വരവിനുള്ള ഒരുക്കങ്ങള്‍ നടത്താനുള്ള ചുമതല അല്ലാഹു തന്നെയാണ് എല്പിച്ചിരിക്കുന്നതെന്ന് ഇയാള്‍ സ്വയം വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഈ ചുമതല രഹസ്യമായി ഏറ്റെടുത്തിരിക്കുന്നത് ‘ഒബാമ' എന്ന സാത്താനാണ്‌!

ഇമാംമഹ്ദി വരുന്ന സാഹചര്യം ഹദീസുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്താകമാനം അക്രമം, കൊലപാതകം, അനീതി, അഴിമതി, സാമ്പത്തീക പ്രതിസന്ധി എന്നിവ നിറഞ്ഞുനില്‍ക്കുമ്പോഴാണ് മഹ്ദി കടന്നുവരുന്നതെന്ന് ഇവര്‍ വ്യാഖ്യാനിക്കുന്നു. ഇസ്ലാമിനു രക്ഷകനായി കരുതുന്ന ഇയാളുടെ വരവിനെ ത്വരിതപ്പെടുത്തണമെങ്കില്‍ ഈ വിധത്തിലുള്ള അരാജകത്വം ഭൂമി മുഴുവനും നിറയണം! അതുകൊണ്ടുതന്നെ ജനതകളും രാഷ്ട്രങ്ങളും അരക്ഷിതാവസ്ഥയില്‍ എത്തേണ്ടത് ഇസ്ലാമിന് അനിവാര്യമാണ്. സമാധാനത്തില്‍ കഴിയുന്ന രാജ്യങ്ങളില്‍ കടന്നുകയറി അവിടങ്ങളില്‍ നിലനില്‍ക്കുന്ന ശാന്തമായ അവസ്ഥയെ തകിടം മറിക്കുന്ന ഇസ്ലാമിന്റെ ശൈലിയുടെ ആധാരം, മഹ്ദിയുടെ വരവിനായുള്ള ഇവരുടെ വഴിയൊരുക്കലായി കരുതാം!

അക്രമവും അനീതിയും  സ്വയം സൃഷ്ടിച്ചുകൊണ്ട് മഹ്ദിയുടെ വരവിനു കളമൊരുക്കുന്ന കാഴ്ചയാണ് നാം ഇന്നു  കണ്ടുകൊണ്ടിരിക്കുന്നത്. ആക്രമിക്കാന്‍ മറ്റുമതക്കാരെ കിട്ടിയില്ലെങ്കില്‍ പരസ്പരം  കൊന്നുകൊണ്ട് ജനങ്ങളുടെ ഇടയില്‍ ഭീതിപരത്തുന്ന ഈ പ്രവണതയെ സൂക്ഷ്മമായി  വീക്ഷിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും. സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളും  രാജ്യങ്ങളും ഇസ്ലാമിന്റെ കടന്നുവരവിനെ ചെറുക്കുക എന്നതല്ലാതെ മറ്റുവഴികള്‍  ഒന്നുമില്ല. കാരണം, ഇവരുടെ കടന്നുവരവിന്റെ ലക്‌ഷ്യം നാശം വിതയ്ക്കുക  എന്നതുമാത്രമാണ്! വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തി മനുഷ്യരെ കൊന്നൊടുക്കുന്ന  ഇസ്ലാമിക നയത്തിന്റെ വ്യക്തമായ രൂപമാണിത്. അക്രമം ഉണ്ടാക്കിയശേഷം അതിനെ  അമര്‍ച്ചചെയ്യാന്‍ ശ്രമിക്കുന്ന വൈരുദ്ധ്യം സാധാരണക്കാര്‍ക്ക് അത്രപെട്ടന്ന്  ഗ്രഹിക്കാന്‍ സാധിക്കില്ല. എന്നാല്‍, മഹ്ദിയുടെ വരവോടെ ഈ ഭൂമുഖത്ത് ഉണ്ടാകുമെന്ന്  ഇസ്ലാമികസമൂഹം കരുതുന്ന വ്യതിയാനം എന്താണെന്ന് തിരിച്ചറിയുമ്പോള്‍ ഇവരുടെ ഈ  പ്രവര്‍ത്തികളുടെ ഗൌരവം മനസ്സിലാകും. ഇമാംമഹ്ദി വരുന്നത് ലോകം മുഴുവനിലും ശരിയത്ത് നിയമം നടപ്പിലാക്കാനാണെന്ന് ഇവര്‍ അവകാശപ്പെടുന്നു!

ഇമാംമഹ്ദിയെക്കുറിച്ച് ഇസ്ലാമിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഒരേ വ്യാഖ്യാനവും കാഴ്ചപ്പാടുമല്ല ഉള്ളത്. പ്രാരംഭത്തില്‍ വിവരിച്ചതുപോലെ ഷിയാകള്‍ വിശ്വസിക്കുമ്പോള്‍, ഇസ്ലാമിലെ മറ്റു വിഭാഗങ്ങളായ സുന്നികള്‍, അലവികള്‍, സൂഫികള്‍, ഇബാദികള്‍, സലഫികള്‍ തുടങ്ങിയവര്‍ വ്യത്യസ്ഥങ്ങളായ വ്യാഖ്യാനങ്ങളെയാണ് മുറുകെപ്പിടിക്കുന്നത്. എന്നാല്‍, പരസ്പരം പോരടിക്കുന്ന ഇസ്ലാമിക ഗ്രൂപ്പുകളെ ഒരുമിപ്പിച്ച് ഒരു കൊടിക്കീഴില്‍ അണിനിരത്തുന്ന നേതാവായി മിക്കവാറും എല്ലാ വിഭാഗങ്ങളും മഹ്ദിയെ അംഗീകരിക്കുന്നുണ്ട്.

അതായത്, ഇമാം മഹ്ദി വരുന്നതുവരെ മാത്രമേ ഇസ്ലാമില്‍ ഗ്രൂപ്പുകള്‍ ഉണ്ടാകുകയുള്ളു. ഇപ്പോഴുള്ള ഗ്രൂപ്പുകള്‍ മഹ്ദിയുടെ വരവിനായി സാത്താന്‍ ഒരുക്കിയിരിക്കുന്നതാണ് എന്നകാര്യം  വിസ്മരിക്കരുത്. ഇസ്ലാമിനോട് എതിരിടാന്‍ എതിരാളികളില്ലാത്ത പ്രദേശങ്ങളിലും അക്രമം ഉണ്ടാകേണ്ടത് മഹ്ദിയുടെ വരവിന് അനിവാര്യമാകുന്നു. അവിടെ ഇവര്‍ പരസ്പരം  ചേരിതിരിഞ്ഞ് ചോരപ്പുഴ ഒഴുക്കുന്നത് ശ്രദ്ധിക്കുമ്പോള്‍ ഇതു വ്യക്തമാകും. നൂറു  ശതമാനവും ഇസ്ലാംമതക്കാര്‍ മാത്രം വസിക്കുന്ന പ്രദേശങ്ങളിലെ കലാപങ്ങള്‍ ഇതുമായി  ചേര്‍ത്തു വായിക്കേണ്ടതാണ്!

നൂറുശതമാനം ഇസ്ലാം മാത്രമുള്ള രണ്ട് ആഫ്രിക്കന്‍ രാജ്യങ്ങളാണു സൊമാലിയയും മൌറിറ്റാനിയായും. സുന്നികളല്ലാതെ മറ്റൊരു ഇസ്ലാമിക വിഭാഗവുമില്ലാത്ത രാജ്യമാണ് സൊമാലിയ എന്നകാര്യം മറക്കരുത്. ഒറ്റ മതവും ഒറ്റ ഗ്രൂപ്പും മാത്രമുള്ള സൊമാലിയ സത്യാന്വേഷികള്‍ക്കൊരു ദൃഷ്ടാന്തമാണ്! 99.7 ശതമാനവും മുസ്ലിംമതക്കാര്‍ ജീവിക്കുന്ന അല്‍ജീരിയയും ആഫ്രിക്കയില്‍ തന്നെയാണ്. ഇതുകൂടാതെ 95 ശതമാനത്തിനു മുകളില്‍ മുസ്ലിം ആധിപത്യമുള്ള എട്ട് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കൂടിയുണ്ട്. കൊമോറോസ് 98%, ജിബൌട്ടി 96%, ഈജിപ്ത് 95%, ലിബിയ 99%, മയോട്ടെ 97.85%, മൊറോക്കോ 98.7%, നിഗെര്‍ 95%, ടുണീഷ്യ 99% ഇവയാണ് ഈ രാജ്യങ്ങള്‍. തൊണ്ണൂറു ശതമാനത്തില്‍ കൂടുതല്‍ മുസ്ലിം ഭൂരിപക്ഷമുള്ള മൂന്നു രാജ്യങ്ങള്‍ വേറെയുമുണ്ട്. ആഭ്യന്തിര യുദ്ധങ്ങളും സമരങ്ങളും നടക്കുന്ന രാജ്യങ്ങളെ  എടുത്തുനോക്കുമ്പോള്‍ അതില്‍ തൊണ്ണൂറു ശതമാനവും ഇസ്ലാമികഭരണം നടക്കുന്ന  രാജ്യങ്ങളാണെന്നു കാണാം. ഇസ്ലാമിക രാജ്യങ്ങളില്‍ അവരെ നേരിടാന്‍ മറ്റുമതങ്ങള്‍ കടന്നുചെല്ലാറില്ല.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാത്രമല്ല, ലോകത്തിന്റെ ഏതു കോണിലും തൊണ്ണൂറു ശതമാനത്തിലധികം ഇസ്ലാംമതക്കാര്‍ വസിക്കുന്ന നാടുകളിലൊക്കെ കൊള്ള, കൊല, ഭീകരവാദം, പട്ടിണി, എന്നിവ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു. അത്തരത്തില്‍, തൊണ്ണൂറു ശതമാനത്തിലേറെ ഇസ്ലാംമതക്കാര്‍ വസിക്കുന്ന രാജ്യമാണ് ബംഗ്ലാദേശ്. 99.8 ശതമാനം ഇസ്ലാം വസിക്കുന്ന അഫ്ഗാനിസ്ഥാന്റെയും, 96.4 ശതമാനമുള്ള പാക്കിസ്ഥാന്റെയും സ്ഥിതി പറയേണ്ടതില്ലല്ലോ! ലോകത്താകമാനം വീക്ഷിച്ചാല്‍, പ്രതിപക്ഷമില്ലാതെ ഭരണം നടത്തുന്ന ഇസ്ലാമികരാജ്യങ്ങളില്‍ മഹ്ദിയുടെ വരവിന് അവശ്യമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് കാണാന്‍ കഴിയും.

പട്ടിണിയും സാമ്പത്തീക തകര്‍ച്ചയും മഹ്ദിയുടെ  പ്രത്യക്ഷീകരണത്തിന് അനിവാര്യമായതുകൊണ്ടാണ് കൃത്രിമമായി പട്ടിണിയും  തകര്‍ച്ചയുമുണ്ടാക്കുന്നത്. സൊമാലിയയിലെ ദാരിദ്രത്തില്‍ സഹായവുമായെത്തുന്നവരെ  ഇസ്ലാമിക തീവ്രവാദികള്‍ വിരട്ടിയോടിക്കുന്നത് ഇക്കാരണത്താലാണ്! ഇസ്ലാമിക  രാജ്യങ്ങള്‍ തങ്ങളുടെ സമ്പത്ത് മുഴുവന്‍ തീവ്രവാദത്തിനുവേണ്ടി മാത്രമാണ് ചിലവിടുന്നത്! സ്വന്തം സഹോദരങ്ങളായ മുസ്ലിങ്ങള്‍ പട്ടിണികൊണ്ട് മരിക്കുമ്പോഴും അവരെ തിരിഞ്ഞുനോക്കാതെ താലിബാനെയും മറ്റ് ഭീകരവാദികളെയും സഹായിക്കുവാനും  യുദ്ധസന്നാഹം ഒരുക്കുവാനും ഇവര്‍ ജാഗ്രത കാണിക്കുന്നു. മഹ്ദിക്കുവേണ്ടി സൈന്യത്തെ ഒരുക്കുന്ന തീവ്രയജ്ഞത്തിലായിരുന്നു അഹമ്മദി നെജാദും ഇറാനും!

ശാന്തരായി ഇരുന്നുകൊണ്ട് രഹസ്യമായി തീവ്രവാദം നടത്തുന്ന രാജ്യമാണ് സൗദി അറേബ്യാ! കള്ളനോട്ട്, മയക്കുമരുന്ന് എന്നിവ ലോകത്തേക്ക് വ്യാപകമാക്കാന്‍ ഇടനിലക്കാരായി നിലകൊള്ളുന്നത് ഈ രാജ്യമാണ്. കള്ളനോട്ടും മയക്കുമരുന്നും എവിടെ പിടിക്കപ്പെട്ടാലും അവരുടെ ‘സൗദി’ ബന്ധം പുറത്തുവരാറുണ്ട്! അമേരിക്കയോട് ചേര്‍ന്നുനിന്ന് തീവ്രവാദത്തിനെതിരെ പോരാടുന്നുവെന്ന് ലോകത്തിനുമുമ്പില്‍ നടിക്കുന്ന സൗദി അറേബ്യയാണ് എല്ലാഭീകരരുടെയും ആസ്ഥാനം എന്നത് വിസ്മരിക്കരുത്! ഇന്ന് ഒബാമയുടെ നേതൃത്വത്തില്‍ അമേരിക്ക പിന്തുടരുന്ന നയം മഹ്ദിയുടെ ആജ്ഞപ്രകാരമുള്ളതാണ്!

ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍!

മഹ്ദിയുടെ വരവിനായുള്ള ഒരുക്കങ്ങളുടെ അവസാനഘട്ടത്തിലാണ് ഇസ്ലാമിക ലോകം. അറിഞ്ഞും അറിയാതെയും എല്ലാ മുസ്ലിങ്ങളും ഇതിന്റെ ഭാഗമായി മാറിയിട്ടുണ്ട്. കാരണം, ഈ ഒരുക്കങ്ങളെല്ലാം നിയന്ത്രിക്കുന്നത് സാത്താനാണ് എന്നതുതന്നെ! അല്ലാഹുവാണ് ക്രമീകരണങ്ങള്‍ നടത്തുന്നതെന്ന് ഇസ്ലാമികലോകം പറയുന്നതുകൊണ്ടുതന്നെ മനോവ തറപ്പിച്ചു പറയുന്നു: ഈ അല്ലാഹു സാത്താനാണ്! അതിനുള്ള വ്യക്തമായ തെളിവുകള്‍ ബൈബിളിലുണ്ട്. അന്ത്യകാല സംഭവങ്ങളെക്കുറിച്ച് ബൈബിള്‍ വ്യക്തമാക്കുന്ന കാര്യങ്ങളില്‍ സാത്താന്റെ ‘റോള്‍’ കൈകാര്യം ചെയ്യുന്നത് അല്ലാഹുവാണെന്ന് ഖുറാന്‍ സമ്മതിക്കുന്നു!

മഹ്ദിയുടെ വരവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളൊന്നും ദൈവം ഒരുക്കുന്നതല്ല. എന്തെന്നാല്‍, ദൈവമൊരിക്കലും തിന്മ പ്രവര്‍ത്തിക്കില്ലെന്ന് അവിടുത്തെ ശരിയായി അറിഞ്ഞിട്ടുള്ള എല്ലാവര്‍ക്കും സ്പഷ്ടമാണ്! ദൈവം അരുതെന്നു കല്പിച്ചിട്ടുള്ളവ അവിടുന്നു പ്രവര്‍ത്തിക്കുമോ? അല്ലാഹു ദൈവമാണെന്നു പറയുന്നതിലൂടെ തിന്മയുടെ ഉറവിടം ദൈവമാണെന്ന മിഥ്യാധാരണ ലോകത്തു പ്രചരിപ്പിക്കാനാണ് അല്ലാഹുവെന്ന സാത്താന്‍ ‘ദൈവവേഷം’ കെട്ടിയത്. അതുവഴി ദൈവത്തിന്റെ പരിശുദ്ധമായ പേര് കളങ്കപ്പെടുത്താന്‍ ഇസ്ലാമിലൂടെ സാത്താന്‍ കളമൊരുക്കി!

അന്തിമഘട്ട ഒരുക്കങ്ങളുടെ ഭാഗമായി മഹ്ദിക്കുവേണ്ടി സൈന്യത്തെ സജ്ജീകരിക്കുന്ന യജ്ഞത്തിലാണ് ഇസ്ലാമികരാജ്യങ്ങള്‍! ഇതിന്റെ നേതൃത്വം വഹിക്കുന്നത് ഇറാന്‍ എന്ന രാഷ്ട്രവും അതിന്റെ ഭരണാധികാരിയുമാണ്. മുന്‍പ് ഇറാക്ക് തങ്ങളുടെ സൈന്യത്തിന് മഹ്ദിയുടെ സൈന്യം (The Army of Imam Mahdi) എന്ന പേരുനല്‍കിയിരുന്നു. അതിന്റെ തകര്‍ച്ചയ്ക്കുശേഷം ഇറാന്‍ ഈ ദൗത്യം ഏറ്റെടുത്തു. മിക്കവാറും എല്ലാ ഇസ്ലാമിക രാജ്യങ്ങളുടെയും സൈന്യത്തിന് മഹ്ദിയുടെ സൈന്യമെന്ന് ഒളിഞ്ഞും തെളിഞ്ഞും പേരു നല്‍കിയിരിക്കുന്നതിലൂടെ ഇസ്ലാമിന്റെ പൊതുലക്ഷ്യം വ്യക്തമാക്കുന്നുണ്ട്!

മഹ്ദി വരുമ്പോള്‍ ഈ സൈന്യങ്ങളെ ഏകീകരിച്ച് നയിക്കുമെന്നാണ് ഇസ്ലാമിന്റെ സങ്കല്പം! മഹ്ദിക്കുവേണ്ടി ഒരുക്കിയിരിക്കുന്ന സൈനീക സംവിധാനങ്ങളുടെ ഏകദേശരൂപം കാണണമെങ്കില്‍ യൂടൂബിലെ ഈ ലിങ്ക് നോക്കുക: http://www.youtube.com/watch?v=1oUt8b1JKqI

1979 വരെ അമേരിക്കയുടെ പക്ഷത്തുനിന്ന ഒരു രാജ്യമായിരുന്നു ഇറാന്‍. അന്ന് ഈ രാജ്യം ഭരിച്ചിരുന്നത് ഷാ ആയിരുന്നു. എന്നാല്‍, ഷായുടെ ഭരണത്തെ ഇസ്ലാമിക്-മാര്‍ക്സിസ്റ്റ് തീവ്രവാദികള്‍ അട്ടിമറിക്കുകയും ഭീകരവാദികളായ മതമൗലീകവാദികള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇസ്ലാമിക സമൂഹത്തിലെ രണ്ടു പ്രബല വിഭാഗങ്ങളിലൊന്നായ ഷിയകളാണ് ഇന്ന് ഇറാനെ ഭരിക്കുന്നത്. ലോകത്ത് ഭീകരവാദം വളര്‍ത്തുന്നതിന് ഏറ്റവുമധികം പണം ചിലവിടുന്നതും ഇവര്‍തന്നെ! ഇമാം മഹ്ദിയ്ക്ക് കൈമാറാനായി സൈന്യത്തെ ഒരുക്കി കാത്തിരിക്കുന്ന ഇറാനില്‍നിന്ന് ഇതില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

ഹമാസ്, ഹെസ്ബുള്ള, പലസ്തീന്‍ ഇന്‍ ഇസ്ലാമിക് ജിഹാദ്, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ലിബറേഷന്‍ എന്നീ സംഘടനകള്‍ക്ക് പണവും ആയുധവും നല്‍കുകയും ഇവരെ പരിശീലിപ്പിക്കുകയും ചെയ്യുന്നത് ഇറാനാണെന്നത് ലോകരാഷ്ട്രങ്ങള്‍ക്ക് അറിയാം! എന്നിട്ടും ആംനെസ്റ്റി ഇന്റെര്‍നാഷ്ണലും യു,എന്‍ ഉം ഇതിനെതിരെ മൗനം പാലിക്കുന്നത് ഇവരും സാത്താന്റെ ആജ്ഞാനുവര്‍ത്തികളായി മാറിയതുകൊണ്ടാണ്!

ടെഹറാനിലെ ചേരിയില്‍ ഒരു കൊല്ലപ്പണിക്കാരന്റെ ഭവനത്തില്‍ ജനിച്ച അഹമ്മദി നെജാദ് ഇറാന്റെ ഭരണം കൈയ്യാളുമ്പോള്‍, മഹ്ദിയ്ക്ക് വഴിയൊരുക്കാന്‍ അല്ലാഹു നിയോഗിച്ചത് തന്നെയാണെന്ന് ഇയാള്‍ അവകാശപ്പെത്തിരുന്നു. മഹ്ദിയുടെ വരവിനെ വിശ്വസിക്കാത്തവരും തീവ്രസ്വഭാവമില്ലാത്തവരുമായ സകലരെയും തന്റെ ക്യാബിനറ്റില്‍നിന്ന് നെജാദ് പുറത്താക്കുകയും ചെയ്തു. മഹ്ദിക്കുവേണ്ടി കാത്തിരുന്നവരും നെജാദിന്റെ ആജ്ഞാനുവര്‍ത്തികളുമാണ് ഇറാനിലെ എല്ലാ ഉന്നതരും!

ഏറ്റവും  ദുരന്തകരമായത് മറ്റൊന്നാണ്. ഇമാം മഹ്ദി എന്ന ഇസ്ലാമിക രക്ഷകന്‍ തന്റെ ഭരണകാലത്ത്  അവതരിക്കുമെന്ന തീവ്രമായ വിശ്വാസത്തിലായിരുന്നു നെജാദ്! മഹ്ദിക്കു  വരാനുള്ള അവസ്ഥയിലേക്ക് ലോകത്തെ അതിവേഗം എത്തിക്കാനുള്ള കഠിനയജ്ഞം  ഇയാള്‍ നടത്തിയത് ഇക്കാരണത്താലായിരുന്നു. യിസ്രായേലിനെതിരെയുള്ള കൊലവിളിയുടെ കാരണവും ഇതുതന്നെ! അംഗബലത്തിലും സാങ്കേതികത്വത്തിലും ലോകത്തിലെ നാലാമത്തെ കരസേനയായി ഇറാന്റെ സേനയെ ഉയര്‍ത്തിയതും മഹ്ദിക്കുവേണ്ടിയാണ്! ഒരു യുദ്ധമുണ്ടായാല്‍ ഇവരോടുചേരുമെന്ന ഉറപ്പു നേടിക്കൊണ്ടാണ് ലോകത്തെ മുഴുവന്‍ ഇസ്ലാമിക തീവ്രവാദികളെയും ഇവര്‍ സഹായിച്ചുകൊണ്ടിരിക്കുന്നത്.

എണ്ണ ഉത്പാദിപ്പിക്കുന്ന രാഷ്ട്രങ്ങളില്‍ (ഒപ്പെക് രാഷ്ട്രങ്ങള്‍) രണ്ടാംസ്ഥാനത്തുള്ള ഇറാന്‍, തങ്ങളുടെ വരുമാനത്തിന്റെ മുക്കാല്‍പങ്കും യുദ്ധസന്നാഹത്തിനും തീവ്രവാദികളെ പരിചരിക്കുന്നതിനുമാണ് ചിലവഴിക്കുന്നത്.

അമേരിക്കയ്ക്ക് നെജാദിന്റെ  തുറന്ന കത്ത്!

2006-ല്‍ അഹമ്മദി നെജാദ് അമേരിക്കന്‍ ജനതയ്ക്കായി അഞ്ചുപേജുള്ള ഒരു തുറന്ന കത്തയച്ചു. അതിലെ ഇതിവൃത്തം നിസ്സാരമായി തള്ളിക്കളയാവുന്ന ഒന്നല്ല. അമേരിക്കന്‍ജനത മുഴുവന്‍ ഇസ്ലാംമതം സ്വീകരിക്കണമെന്ന ആഹ്വാനമായിരുന്നു ആ കത്തിലെ ഉള്ളടക്കം. ഇസ്ലാമിന്റെ പൈശാചിക വിശ്വാസമനുസരിച്ച് ഒരുവനോട് ഇസ്ലാംമതം സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടും അതു സ്വീകരിക്കാത്തപക്ഷം അവരോട് യുദ്ധംചെയ്താല്‍ അല്ലാഹുവിനു പ്രീതികരണ്! ഇത്തരമൊരു കത്തയക്കാന്‍ തുനിയുന്നതിനുമുമ്പ് ‘ഷാഹബ്-3’ മിസൈല്‍ വിജയകമായി പരീക്ഷിച്ചിരുന്നു എന്നത് ഇതുമായി കൂട്ടിവായിക്കണം. 1250 മൈല്‍ ദൂരത്തേയ്ക്ക് അയക്കാവുന്ന ഈ ‘മിസൈല്‍’ യിസ്രായേലിന്റെ ഏതു ഭാഗത്തും എത്തും എന്നതും ശ്രദ്ധേയമാണ്! മാത്രവുമല്ല, ഇതോടൊപ്പം കൊറിയയില്‍നിന്ന് 18ബി.എം 25 മിസൈല്‍ ഇറാന്‍ വാങ്ങിയിരുന്നു. യൂറോപ്പില്‍ എവിടെയും കടന്നു ചെല്ലാന്‍ ശേഷിയുള്ളവയാണിത്. ഇവകൂടാതെ ‘ഇന്റെര്‍ കോണ്ടിനെന്റെല്‍ ബാലിസ്റ്റിക് മിസൈല്‍’ നിര്‍മ്മാണത്തിലിരിക്കുമ്പോഴാണ് ഈ ഭീഷണിക്കത്ത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം! ഷാഹബ്-4, ഷാഹബ്-5 തുടങ്ങിയ ഈ മിസൈലുകള്‍ അമേരിക്കയിലെ ഏതു കോണിലും കടന്നുചെല്ലും!

ഇറാന്റെ യുദ്ധകാഹളമായി ഈ കത്തിനെ നാം കാണേണ്ടിയിരിക്കുന്നു. വിജയവും പരാജയവും ഇവര്‍ക്കു പ്രശ്നമല്ല. മഹ്ദിയെ വരുത്തുകയെന്നതില്‍ കുറഞ്ഞ ഒരു ലക്ഷ്യവും ഈ പൈശാചിക സന്തതികള്‍ക്കില്ല! ഇന്ന് നെജാദ് അധികാരത്തിലില്ലെങ്കിലും ഇറാന്റെ നയത്തില്‍ മാറ്റമൊന്നുമില്ല. നെജാദ് പടുത്തുയര്‍ത്തിയ സൈന്യമാണ്‌ ഇറാനിലുള്ളത്!

ഇമാം മഹ്ദിയുടെ  അടയാളങ്ങള്‍!

മഹ്ദി ഇല്ലെന്നു പറയുന്നവരും ഇസ്ലാമികസമൂഹത്തിലുണ്ട്. മഹ്ദി ഇന്ത്യയില്‍വന്ന് മരണപ്പെട്ടുവെന്ന് വിശ്വസിക്കുന്നവരും ഇസ്ലാമിക വിഭാഗത്തില്‍ ഉണ്ടെന്നതാണ് മറ്റൊരു വിഷയം. ഇപ്പോള്‍ തന്നെ ഇമാം മഹ്ദി ഭൂമിയിലുണ്ടെന്ന് വാദിക്കുന്നവരും കുറവല്ല. എന്നാല്‍, മറ്റുചിലരുടെ അഭിപ്രായത്തില്‍ മഹ്ദി വരും എന്ന കാര്യത്തില്‍ ഉറപ്പുണ്ടെങ്കിലും അത് ഉടനെ സംഭവിക്കുന്ന കാര്യമല്ല. ഇനിയും നൂറ്റാണ്ടുകള്‍ കഴിഞ്ഞായിരിക്കും അവന്റെ വരവ്!

ഒന്നിലേറെ മഹ്ദിമാര്‍  ഇപ്പോള്‍തന്നെ സ്വയം മഹ്ദിയാണെന്നു വാദിച്ച് വിവിധ രാജ്യങ്ങളില്‍  ജീവിച്ചിരിപ്പുണ്ട് എന്നതാണ് രസകരമായ മറ്റൊരുകാര്യം! ഇത്തരത്തിലുള്ള ഒരു  വ്യക്തിയാണ് പാക്കിസ്ഥാനിലെ ഹബീബ് ഘോഹാര്‍! ഇങ്ങനെയുള്ള അനേകം മഹ്ദിമാര്‍ ജീവിക്കുകയും പിന്നീടു മരിക്കുകയും ചെയ്തിട്ടുണ്ട്.

ഇസ്ലാമിലെ ‘ഷിയാ’ വിഭാഗം തങ്ങളുടെ അപ്രത്യക്ഷനായ പന്ത്രണ്ടാമത്തെ ഇമാമായ മഹ്ദി ഉടനെത്തുമെന്ന്  പ്രഖ്യാപിച്ച് കണ്ണില്‍ എണ്ണയൊഴിച്ചു കാത്തിരിക്കുന്നു. ഇവരാണ് ഭൂമിയില്‍ ഏറ്റവുമധികം അരാജകത്വം സൃഷ്ടിക്കുന്നത്. ഇനി മറൊരു വിഭാഗംകൂടിയുണ്ട്. ഇമാം മഹ്ദി  ഒരു വ്യക്തിയല്ലെന്നും ഇസ്ലാമിക സമൂഹത്തെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഏതൊരുവനും  ഇയാളുടെ അവതാരമാണെന്നും ഇവര്‍ പ്രചരിപ്പിക്കുന്നു. അന്ത്യവിധിയും  എതിര്‍ക്രിസ്തുവും ക്രിസ്തുവിന്റെ രണ്ടാംവരവുമൊക്കെ പ്രതീകാത്മകമായി കരുതുന്ന ക്രൈസ്തവ‘കു’ബുദ്ധിജീവികളെപ്പോലെ ചിലര്‍ ഇസ്ലാമിലും ഉണ്ടെന്നു വിവക്ഷ!

ഇതൊക്കെയാണെങ്കിലും ഇമാം മഹ്ദിയെക്കുറിച്ച് ഇസ്ലാം സമൂഹത്തിലെ ഭൂരിപക്ഷം ആളുകളും വിശ്വാസപൂര്‍വ്വം പ്രചരിപ്പിക്കുന്ന ചില അടയാളങ്ങളുണ്ട്. ഇസ്ലാമിലെ പൊതുവിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് മഹ്ദിയുടെ അടയാളങ്ങള്‍ മനോവ ഇവിടെ കുറിക്കുന്നത്. ഇതില്‍നിന്ന് വ്യത്യസ്ഥമായ വാദങ്ങള്‍ മുസ്ലിങ്ങളുടെ ഇടയില്‍ ചുരുക്കമായിട്ടെങ്കിലും ഉണ്ടെന്നു മനോവ സമ്മതിക്കുന്നു. എന്നാല്‍, മഹ്ദിയെക്കുറിച്ച് മനോവയുടെ കാഴ്ചപ്പാട് വചനത്തെ അടിസ്ഥാനമാക്കി അടുത്ത ലേഖനത്തില്‍ പ്രഖ്യാപിക്കുന്നതായിരിക്കും. ‍ഇസ്ലാമിന്റെ കാഴ്ചപ്പാടും പ്രചരണങ്ങളും ഇപ്പോള് ശ്രദ്ധിക്കാം.

ലോകം  അവസാനിക്കുന്നതിനു തൊട്ടുമുമ്പ് ഇസ്ലാംമതത്തെ ലോകമതമാക്കുന്നതിനുവേണ്ടി  അവതരിക്കുന്ന വ്യക്തിയാണു മഹ്ദി! മുഹമ്മദിന്റെ പേരിനോടു സാമ്യമുള്ള പേരായിരിക്കും ഇയാളുടേത്. മുഹമ്മദിന്റെ വംശപരമ്പരയില്‍ ഹസന്റെ ശാഖയിലായിരിക്കും ഇയാളുടെ ജനനം. ഇസ്ലാമില്‍ ഇപ്പോഴുള്ള വിഭാഗിയത പൂര്‍ണ്ണമായും  അവസാനിപ്പിച്ച് സമുദായത്തെ ഒരുമിപ്പിക്കുന്നത് ഇയാളായിരിക്കും!

ലോകത്ത് ഇയാള്‍ സമാധാനം സ്ഥാപിക്കുകയും സകലരാലും അംഗീകരിക്കപ്പെടുകയും ചെയ്യും! പശ്ചിമേഷ്യന്‍ പ്രശ്നത്തിനുപോലും ഇയാള്‍ പരിഹാരം കാണും. കുറേക്കാലം തുര്‍ക്കിയിലും പിന്നീട് കുറച്ചുകാലം യെരുശലെമിലും ശേഷിക്കുന്നകാലം മദീനയിലുമായി അരനൂറ്റാണ്ട്(50 വര്‍ഷം) ഭൂമിയിലുണ്ടാകും എന്നാണ് ഇസ്ലാമിക നിഗമനം. ഇന്നുവരെ ഒരുവനും കാഴ്ചവയ്ക്കാന്‍ സാധിക്കാത്ത വിധത്തില്‍ ലോകത്താകമാനം ഇസ്ലാമിക പ്രബോധനം നടത്തും എന്നതാണ് മഹ്ദിയെ തിരിച്ചറിയാനുള്ള ഏറ്റവും വലിയ അടയാളമായി ഇവര്‍ പറയുന്നത്. ലോകത്തുള്ള എല്ലാ മതക്കാരും ഇയാള്‍ ക്കുമുന്നില്‍ മുട്ടുമടക്കുമെന്നും ഇവര്‍ പറയുന്നു. (മുട്ടുമടക്കിയില്ലെങ്കില്‍ മടക്കിക്കൂട്ടാനാണല്ലോ ഇസ്ലാം അവതരിച്ചതുതന്നെ!)

കോണ്‍സ്റ്റാന്റിനോപ്പിളും റോമും (വത്തിക്കാന്‍) മഹ്ദിയുടെ കാലത്ത് മുസ്ലിങ്ങള്‍ പിടിച്ചടക്കും എന്നാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്! ഇതിനേക്കാളെല്ലാം ഭയാനകമായ കാര്യം, ഇവന്‍ വരുന്നത് ഈസാനബിയുടെ വരവിനു കളമൊരുക്കാനാണ് എന്നുള്ളതാകുന്നു! എന്നാല്‍, ഈസാനബി മഹ്ദിയുടെ വെറുമൊരു സഹായി മാത്രമാണെന്ന് മുഹമ്മദ് പഠിപ്പിച്ചുവച്ചിട്ടുണ്ട്. ഈ ഈസാനബി യേഹ്ശുവായാണെന്ന് ധരിച്ച് ആരും അസ്വസ്ഥപ്പെടേണ്ട. കാരണം, എല്ലാ പേരുകള്‍ക്കുമേലെ ഉയര്‍ത്തപ്പെട്ട പേരായ യേഹ്ശുവാ എന്ന പേര് ഇനി മറ്റൊരുവനുമുമ്പിലും താഴ്ത്തപ്പെടുകയില്ല. ഇതില്‍നിന്നുതന്നെ ഖുറാനില്‍ പ്രഖ്യാപിക്കപ്പെട്ട ഈസാനബി വ്യാജക്രിസ്തു(എതിര്‍ ക്രിസ്തു) ആണെന്നു വ്യക്തമാകും. മാത്രവുമല്ല, മഹ്ദിയെ സഹായിക്കാന്‍ ഈസായോടോപ്പമുള്ള മറ്റൊരാള്‍ ‘ജിന്നുകള്‍’ (ഇസ്ലാമിന്റെ ഭാഷ്യത്തില്‍ പിശാചുക്കള്‍) ആണെന്നാണ്‌ മുഹമ്മദ്‌ പറഞ്ഞിരിക്കുന്നത്! യേഹ്ശുവായല്ല ഈസാനബി എന്ന് മനസ്സിലാക്കാന്‍ ഇതുതന്നെ ധാരാളം മതി!

യേഹ്ശുവായെ താഴ്ത്തിക്കാണിക്കാന്‍ എവിടെയെല്ലാം അവസരം കിട്ടിയാലും അതുപയോഗിക്കുന്ന രീതി മുഹമ്മദിനുണ്ടായിരുന്നു. കാരണം, മുഹമ്മദിനെ അയച്ചത് അല്ലാഹുവെന്ന സാത്താനായിരുന്നു എന്നതുതന്നെ! അവന്‍ എന്നും സ്വര്‍ഗ്ഗത്തിന്റെയും ദൈവത്തിന്റെയും അവിടുത്തെ അഭിഷിക്തന്റെയും ശത്രുവാണ്! ബൈബിളില്‍ പ്രഖ്യാപിച്ചിരിക്കുന്ന എതിര്‍ക്രിസ്തുവിനെയും വീണ്ടും വരാനിരിക്കുന്ന യേഹ്ശുവായെയും ദൈവമക്കള്‍ തിരിച്ചറിയാതിരിക്കാന്‍ മുഹമ്മദ് തയ്യാറാക്കിയ വ്യാജകഥാപാത്രങ്ങളാണ് ഇമാംമഹ്ദി, ഈസാനബി, യഹ്-യാഹ്, മസീഹ് ദജ്ജാല്‍ എന്നിവര്‍! എന്നാല്‍, ഇവരെല്ലാം യഥാര്‍ത്ഥത്തില്‍ വരാനുള്ളവര്‍തന്നെയാണ്. മുഹമ്മദും അനുയായികളും പ്രചരിപ്പിക്കുന്ന ദൗത്യമല്ല ഇവരുടേത് എന്നതാണ് നാം അറിഞ്ഞിരിക്കേണ്ടത്. എതിര്‍ക്രിസ്തുവിന്റെ സഹായികളാണ് ഇവരെന്നത് അടുത്ത ലേഖനത്തില്‍ വായനക്കാര്‍ക്ക് വ്യക്തമാകും!

വളരെ പ്രാധാന്യത്തോടെ ഒരുകാര്യം മനോവ വ്യക്തമാക്കുന്നു: സ്വര്‍ഗ്ഗത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും മാത്രമല്ല, മാനവരക്ഷയെക്കുറിച്ചും ലോകത്തെ തെറ്റിദ്ധരിപ്പിച്ച നരകസന്തതിയായ മുഹമ്മമ്മദിന്റെ അവസാനത്തെ വഞ്ചനയായിരുന്നു അന്ത്യകാലത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍! എതിര്‍ക്രിസ്തുവിനെ ദൈവമക്കള്‍ തിരിച്ചറിയാതിരിക്കാന്‍ ‘വ്യാജക്രിസ്തു’വിനെപ്പോലും വ്യാജമായി അവതരിപ്പിക്കാന്‍ മുഹമ്മദ് ശ്രമിച്ചു. യേഹ്ശുവാ രണ്ടാമതും വരുമെന്നത് സാത്താനുപോലും അറിയാവുന്ന കാര്യമാണ്. യേഹ്ശുവാ വരുമ്പോള്‍ മനുഷ്യര്‍ അവിടുത്തെ തിരിച്ചറിയാതിരിക്കേണ്ടതിന്, യേഹ്ശുവായെ വ്യാജമായി ചിത്രീകരിക്കാനും മുഹമ്മദെന്ന സാത്താന്‍ മറന്നില്ല. എതിര്‍ക്രിസ്തുവിനെ യേഹ്ശുവായാണെന്നും യേഹ്ശുവായെ എതിര്‍ക്രിസ്തുവാണെന്നും ചിന്തിപ്പിക്കുന്നവിധം മുഹമ്മദൊരുക്കിയ കെണികളെയും ഈ ലേഖനപരമ്പരയില്‍ നാം മനസ്സിലാക്കും.

എതിര്‍ക്രിസ്തുവിന്റെ വ്യക്തമായ അടയാളവും ദൗത്യവും മനസ്സിലാക്കിത്തരുമ്പോള്‍, ഇമാം മഹ്ദി, ഈസാനബി, യഹ്-യാഹ്, മസീഹ്ദജ്ജാല്‍ എന്നിവരുടെ യഥാര്‍ത്ഥമുഖം വെളിപ്പെടും. എന്തെന്നാല്‍, ബൈബിളില്‍ എതിര്‍ക്രിസ്തുവിനെക്കുറിച്ചു വെളിപ്പെടുത്തിയിരിക്കുന്ന എല്ലാ അടയാളങ്ങളും ഈസാനബിയിലുണ്ട്!

ഈ ലേഖനപരമ്പരയുടെ അടുത്തഭാഗം ഇമാം മഹ്ദിയും ഇസ്ലാമിന്റെ വ്യാമോഹങ്ങളും! ഉടന്‍ പ്രതീക്ഷിക്കുക!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    13941 views

LOG IN

Lost your password?

SIGN UP

LOST PASSWORD