കാലത്തിന്റെ അടയാളങ്ങള്‍

ചൈനയെ ബഹിഷ്കരിക്കുക; ഇസ്ലാമിനെ അകറ്റിനിര്‍ത്തുക!

Print By
about

30 - 04 - 2020

ചൈനീസ് വൈറസ് വിനാശം വിതയ്ക്കുന്ന ഈ അവസരത്തില്‍ ചില അകലങ്ങളെക്കുറിച്ചു നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ആയതിനാല്‍, സാമൂഹിക അകലം, പ്രത്യയശാസ്ത്ര അകലം, വ്യാപാര അകലം എന്നീ മൂന്നുതരം അകലങ്ങളെക്കുറിച്ചും, അതു പാലിക്കുന്നതിലൂടെ അതിജീവിക്കാന്‍ കഴിയുന്ന രണ്ടുതരം മരണങ്ങളെക്കുറിച്ചുമാണ് നാമിവിടെ ചിന്തിക്കുന്നത്. അതോടൊപ്പം, ചൈനീസ് വൈറസിന്റെ പിന്നിലെ യഥാര്‍ത്ഥ സത്യത്തെ മറച്ചുവയ്ക്കാന്‍ പ്രതികള്‍ നടത്തുന്ന തീവ്രശ്രമങ്ങളെയും തുറന്നുകാണിക്കേണ്ടിയിരിക്കുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ ഈ ചിന്തകള്‍ക്കു പ്രസക്തി ഏറെയുണ്ടെങ്കിലും ദൈവമക്കളെ സംബന്ധിച്ചിടത്തോളം ഈ ചിന്തകളുടെ പ്രസക്തി ഏതെങ്കിലും പ്രത്യേക കാലഘട്ടത്തിനുവേണ്ടി മാത്രമുള്ളതല്ല! ഇഹലോകവാസകാലമത്രയും ഏതൊരു സാഹചര്യത്തിലും ഈ ചിന്തകള്‍ ക്രിസ്ത്യാനികള്‍ക്കു പ്രസക്തംതന്നെ! ആയതിനാല്‍, ആത്മീയവും ഭൗതികവുമായ പടുമരണങ്ങളില്‍നിന്നു രക്ഷനേടുന്നതിനായി പാലിക്കേണ്ട അകലങ്ങളെക്കുറിച്ചുള്ള പഠനത്തിലേക്കു പ്രവേശിക്കുന്നതിനു മുന്നോടിയായി, മരണദൂതുമായി കടന്നുവന്നിരിക്കുന്ന കൊറോണയുടെ പിതൃത്വം പരിശോധിക്കേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, കൊറോണയ്ക്ക് മതവുമുണ്ട് രാഷ്ട്രീയവുമുണ്ട്!

തലയ്ക്ക് കാര്യമായ തകരാറൊന്നും ഇല്ലാത്ത എല്ലാവര്‍ക്കും കൊറോണ ഒരു ചൈനീസ് ഉത്പന്നമാണെന്നു തിരിച്ചറിയാന്‍ ഇതിനോടകം സാധിച്ചിട്ടുണ്ട്. അതായത്, വുഹാനിലെ ഇറച്ചി ചന്തയിലല്ല, ചൈനയിലെ ജൈവായുധ ലബോറട്ടറിയിലാണ് കൊറോണ ജനിച്ചുവീണത്! അതേ, വുഹാനിലെ വൈറോളജി ലാബില്‍ നടന്നത് ഒരു ജൈവായുധ പരീക്ഷണമായിരുന്നു. തങ്ങളെ സംരക്ഷിച്ചുകൊണ്ട്, ലോകത്തെ മുഴുവന്‍ സംഹരിക്കാന്‍ കഴിയുമെന്ന് ചൈന പരീക്ഷിച്ചറിഞ്ഞു. സാമൂഹിക അകലം പാലിച്ചാല്‍ സുരക്ഷിതരായിരിക്കാം എന്നതുകൊണ്ടുതന്നെ ശത്രുക്കളോടൊപ്പം സ്വയം നശിക്കുന്ന സാഹചര്യം ഈ ജൈവായുധത്തിന്റെ പാര്‍ശ്വഫലത്തിലില്ല! ഇപ്പോള്‍ നടത്തിയ പരീക്ഷണത്തിലെ ചില സാങ്കേതിക പിഴവുകള്‍ പരിഹരിച്ചാല്‍, ഏറ്റവും കുറഞ്ഞ ചിലവില്‍ മൂന്നാം ലോകമഹായുദ്ധത്തില്‍ വിജയിച്ചു കയറാമെന്ന് ചൈനീസ് വൈറസിനെ പരീക്ഷിച്ച ഇല്ല്യുമിനാറ്റികള്‍ മനസ്സിലാക്കിക്കഴിഞ്ഞു. അതേ, മൂന്നാം ലോകമഹായുദ്ധത്തിന്റെ ട്രയല്‍ റണ്ണാണ് ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇനിയും അത് തിരിച്ചറിയാത്തത് ജനിതകവൈകല്യംമൂലം ബുദ്ധിവളരാത്ത ഹതഭാഗ്യര്‍ക്കു മാത്രമാണ്. എന്നാല്‍, സത്യമറിഞ്ഞിട്ടും യഥാര്‍ത്ഥ പ്രതിയെ രക്ഷിക്കാന്‍ കുതന്ത്രങ്ങള്‍ മെനയുന്ന മറ്റൊരു ശപിക്കപ്പെട്ട സമൂഹം ലോകത്തുണ്ട്. ഇടതുപ്രത്യശാസ്ത്ര അടിമത്തംമൂലം വിപരീതബുദ്ധികളായി മാറിയ നികൃഷ്ടജന്മങ്ങളുടെ നിഗൂഢസംഘമാണത്. ദൈവത്തെയും ദൈവികസംവിധാനങ്ങളെയും നിഷേധിക്കുന്ന മ്ലേച്ഛമനുഷ്യരുടെ വംശപരമ്പരയില്‍പ്പെട്ടവരാണിവര്‍!

ഓരോ കാലഘട്ടങ്ങളിലും ഈ ഭൂമുഖത്തേക്ക് ദുരന്തങ്ങളെയും മഹാമാരികളെയും ക്ഷണിച്ചുവരുത്തിക്കൊണ്ടിരിക്കുന്നതും ഇവറ്റകള്‍ത്തന്നെ! സോദോം-ഗോമോറാ ദേശങ്ങളിലേക്ക് അഗ്നിയും ഗന്ധകവും ഇവര്‍ ഇരന്നുവാങ്ങി! സോദോം-ഗോമോറാ ദേശവാസികളില്‍ കുടികൊണ്ടിരുന്ന അതേ ദുരാത്മാവുതന്നെ ഇന്നും പ്രവര്‍ത്തനനിരതമായിരിക്കുമ്പോള്‍, ആഗോളതാപനത്തെ ഉയര്‍ത്തിപ്പിടിച്ചു ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതിലാണ് ഇവരുടെ ശ്രദ്ധ! പ്രകൃതിദേവന്റെ കോപമാണ് സകല ദുരന്തത്തിന്റെയും പിന്നിലെ കാരണമെന്നു പ്രചരിപ്പിക്കാന്‍ ദൈവദൂഷകര്‍ തലങ്ങുംവിലങ്ങും ഓടിനടക്കുന്നു. പിശാചിന്റെ ആത്മാവിനാല്‍ നയിക്കപ്പെടുന്ന ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍ പ്രസ്ഥാനമാണ് ഇവരെ ഇവര്‍പോലുമറിയാതെ നിയന്ത്രിക്കുന്നത്. അവസാനയുദ്ധത്തിനുള്ള കോപ്പുകൂട്ടലാണ് പൈശാചികശക്തികള്‍ നടത്തുന്നതെങ്കിലും, അത് അവരുടെ സര്‍വ്വനാശത്തില്‍ അവസാനിക്കുമെന്ന് ദൈവമക്കള്‍ക്ക് അറിയാം. എന്നാല്‍, ദൈവികനിയമങ്ങളെക്കുറിച്ചും പ്രവചനങ്ങളെക്കുറിച്ചും അറിവില്ലാത്തവരായ ക്രൈസ്തവനാമധാരികള്‍ ഈ സത്യമറിയാതെ, പൈശാചിക ശക്തികളോടൊപ്പം നാശമടയും! ക്രൈസ്തവസഭകളിലെ ഇല്ല്യുമിനാറ്റി സംഘം ഇപ്പോള്‍ വര്‍ദ്ധിതവീര്യത്തോടെ രംഗത്തിറങ്ങിയിരിക്കുന്നത് ഈ ലക്‌ഷ്യം നിറവേറ്റുന്നതിനാണ്! ആയതിനാല്‍, രക്ഷ ആഗ്രഹിക്കുന്ന സകലരും സത്യം അറിയണം!   

ഇസ്ലാമിക ജിഹാദികളിലൂടെ ലോകവ്യാപനം നടത്തപ്പെടുന്ന ചൈനീസ് വൈറസാണ് 'കൊവിഡ് 19' അഥവാ കൊറോണ! ഈ സത്യം തിരിച്ചറിയുകയെന്നതാണ് സംരക്ഷണത്തിന്റെ ആദ്യപടി! കൊറോണയുടെ ചൈനാമേല്‍വിലാസം മാറ്റി, വ്യാജമേല്‍വിലാസം നിര്‍മ്മിച്ചുകൊടുക്കാന്‍ ഇടത് ആക്ടിവിസ്റ്റുകള്‍ വിയര്‍പ്പൊഴുക്കുന്നത് വെറുതെയല്ല. ജനങ്ങള്‍ സത്യം മനസ്സിലാക്കുന്നുവെന്ന തിരിച്ചറിവാണ് ഇവരെ വിറളിപിടിപ്പിക്കുന്നത്. ഇത് പിശാചിന്റെയും പൈശാചിക പ്രസ്ഥാനങ്ങളുടെയും പൊതുശൈലിയാണ്. പ്രഭാപൂര്‍ണ്ണനായി രംഗപ്രവേശം ചെയ്യുന്ന പിശാചിനെയാരെങ്കിലും തിരിച്ചറിഞ്ഞാല്‍, അവന്‍ പരിഭ്രാന്തനും ക്രുദ്ധനുമാകും! പൈശാചിക പ്രസ്ഥാനങ്ങളുടെയെല്ലാം പൊതുസ്വഭാവമാണിത്. തങ്ങളുടെ കാപട്യം തിരിച്ചറിയുകയും, തങ്ങള്‍ ചോദ്യംചെയ്യപ്പെടുന്ന സാഹചര്യമുണ്ടാകുകയും ചെയ്‌താല്‍, എല്ലാ പൈശാചികശക്തികളും ഒറ്റക്കെട്ടായി പ്രതിരോധിക്കും. ചൈനീസ് വൈറസ് എന്ന് കൊറോണയെ വിശേഷിപ്പിച്ച ഡോണാള്‍ഡ് ട്രംപിനുനേരേ ആഗോളതലത്തില്‍ ഇടത് ആക്ടിവിസ്റ്റുകള്‍ ചീറിയടുത്തതു നാം കണ്ടു. ചൈനയില്‍നിന്നു പുറത്തേയ്ക്കു പ്രവഹിച്ച കൊറോണയെ 'ചൈനീസ് വൈറസ്' എന്ന് വിശേഷിപ്പിക്കുമ്പോള്‍ അമേരിക്കയിലെ മാധ്യമങ്ങള്‍ക്ക് കുരുപൊട്ടുന്നത് എന്തിനാണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മലയാളത്തിലെ ഇല്ല്യുമിനാറ്റി മാധ്യമമായ ഏഷ്യാനെറ്റില്‍നിന്നുപോലും വിലാപങ്ങള്‍ ഉയരുന്നുവെങ്കില്‍, പൈശാചിക ധ്രുവീകരണമാണ് നാം തിരിച്ചറിയേണ്ടത്!

ജാപ്പനീസ് എന്‍സിഫിലൈറ്റിസ്, സ്പാനിഷ് ഫ്ലൂ, ജര്‍മ്മന്‍ മീസില്‍സ്, മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (മെര്‍സ്), ഏഷ്യാറ്റിക് കോളറ എന്നൊക്കെ നിരന്തരം പറയുന്ന മാധ്യമങ്ങള്‍ക്ക് ചൈനീസ് വൈറസ് എന്നുകേള്‍ക്കുമ്പോള്‍ എന്തിനാണ് ഹാലിളകുന്നത്? ജിഹാദിന്റെ പേരില്‍ ചോരപ്പുഴയൊഴുക്കുന്ന ഇസ്ലാമിനുവേണ്ടിയും ഈ മാധ്യമ നപുംസകങ്ങള്‍ പ്രതിരോധം തീര്‍ക്കാറുണ്ട്‌. 'ലൗജിഹാദ്' എന്ന വാക്ക് കേള്‍ക്കുമ്പോള്‍, ഇടത്-ഇസ്ലാം-ഇല്ല്യുമിനാറ്റി സംഘം ശക്തമായി രംഗത്തിറങ്ങുന്നത് കേരളത്തില്‍പ്പോലും നാം കണ്ടിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകളെയും ഇസ്ലാമിനെയും ആഗോളതലത്തില്‍ ചേര്‍ത്തുനിര്‍ത്തുന്നത് ഇല്ല്യുമിനാറ്റി പ്രസ്ഥാനമാണ്. എന്തെന്നാല്‍, ഇസ്ലാമിനെ താങ്ങിനിര്‍ത്തുന്നത് ഇല്ല്യുമിനാറ്റി പ്രസ്ഥാനമാണെങ്കില്‍, കമ്മ്യുണിസം എന്നത് ഇല്ല്യുമിനാറ്റിയുടെ സന്തതിയാണ്! അതിനാല്‍ത്തന്നെ, ഈ നിഗൂഢസംഘങ്ങളുടെ കപടമുഖം അനാവരണം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായാല്‍, ഇടത്-ഇസ്ലാമിക ആക്ടിവിസം ഇല്ല്യുമിനാറ്റിയുടെ സഹായത്തോടെ മാധ്യമനപുംസകങ്ങളെ രംഗത്തിറക്കും. ഇവിടെയും നാം കണ്ടുകൊണ്ടിരിക്കുന്നത് പൈശാചികശക്തികളുടെ സംഘടിത ചെറുത്തുനില്‍പ്പാണ്.

ഇല്ല്യുമിനാറ്റികള്‍ എവിടെയെല്ലാം കടന്നുകൂടിയിട്ടുണ്ടോ, അവിടെനിന്നെല്ലാം കമ്മൂണിസത്തിനും ഇസ്ലാമിനുംവേണ്ടി നിലവിളികള്‍ ഉയരും. കത്തോലിക്കാസഭയില്‍നിന്നു പിശാചിന്റെ നിലവിളി ഉയര്‍ന്നുകേള്‍ക്കുന്നുവെങ്കില്‍, ആരും അദ്ഭുതപ്പെടേണ്ടതില്ല! പരിസ്ഥിതിവാദികളുടെ രൂപത്തില്‍ സഭയില്‍ വിഹരിക്കുന്നത് ഇല്ല്യുമിനാറ്റികള്‍തന്നെയാണ്! സ്വവര്‍ഗ്ഗഭോഗികളും നിരീശ്വരവാദികളും അടങ്ങുന്ന ഈ സംഘത്തിന്റെ തലവനാണ് ബെര്‍ഗോളി! തന്നെ എതിര്‍ക്കുന്നവരെ ലൈംഗീകാരോപണത്തിലൂടെ വെട്ടിനിരത്താന്‍ ബെര്‍ഗോളിയുടെ കീഴില്‍ അനേകം പൈശാചികമനുഷ്യരുണ്ട്. അനേകം നിരപരാധികളെ ഇതിനോടകം  'ഓപ്പറേഷന്‍ ദലീല' എന്ന നീചപ്രവൃത്തിയിലൂടെ ബെര്‍ഗോളി നിശബ്ദരാക്കിയിട്ടുണ്ട്. കാര്‍ഡിനല്‍ ജോര്‍ജ്ജ് പെല്‍ ആയിരുന്നു ഇവരുടെ അവസാനത്തെ ഇര! വത്തിക്കാനിലെ മാഫിയാസംഘത്തെ എതിര്‍ക്കുന്ന ഏതൊരുവന്റെയും അവസ്ഥ ഇതുതന്നെയാണ്! തങ്ങള്‍ക്ക് അനഭിമതരായവരെ വെട്ടിനിരത്തുന്നതിന് ഏതു ഹീനമാര്‍ഗ്ഗവും സ്വീകരിക്കാന്‍ ഇല്ല്യുമിനാറ്റികള്‍ എക്കാലത്തും തയ്യാറായിട്ടുണ്ട്. ഇസ്ലാമിനുവേണ്ടിയും കമ്മ്യൂണിസത്തിനുവേണ്ടിയും അവരത് നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നു. കത്തോലിക്കാസഭയില്‍ ആധിപത്യമുറപ്പിച്ചതോടെ, സഭയിലെ യഥാര്‍ത്ഥ ദൈവദാസരെ പുറത്താക്കുകയെന്നതായി ഇല്ല്യുമിനാറ്റികളുടെ ലക്‌ഷ്യം! ധാര്‍മ്മികമായി അധഃപതിച്ച അവസ്ഥയില്‍ സഭയെ ആക്കിത്തീര്‍ക്കണമെങ്കില്‍, നീതിനിഷ്ഠരായ ദൈവദാസന്മാരെ നേതൃത്വത്തില്‍നിന്ന് അകറ്റിനിര്‍ത്തേണ്ടത് അനിവാര്യമാണെന്ന് ഇവര്‍ക്കറിയാം. സ്വവര്‍ഗ്ഗഭോഗികളും വിഗ്രഹാരാധകരും അടങ്ങുന്ന പൈശാചികസംഘത്തിന്റെ അപ്രമാധിത്യം കത്തോലിക്കാസഭയില്‍ ചോദ്യംചെയ്യപ്പെടാതിരിക്കണമെങ്കില്‍, ഈ മ്ലേച്ഛതകള്‍ക്കെതിരേ ഉയരുന്ന ശബ്ദങ്ങളെ ഇല്ലാതാക്കണം. ബെര്‍ഗോളിയും സംഘവും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും അതുതന്നെ!

പ്രധാന വിഷയത്തിലേക്കു കടക്കുന്നതിനുമുമ്പ് ചില പ്രാഥമിക വിവരങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമായതുകൊണ്ടാണ് ഈ പഠനം ഇത്തരത്തില്‍ തുടരുന്നത്. കൊറോണയുടെ പിന്നിലെ ഇല്ല്യുമിനാറ്റി അജണ്ട തിരിച്ചറിയണമെങ്കില്‍, ഇല്ല്യുമിനാറ്റിയുടെ സ്വാധീനവലയത്തിലുള്ള പ്രസ്ഥാനങ്ങളെയും അവയുടെ പൊതുശൈലിയും നാം മനസ്സിലാക്കിയിരിക്കണം. കൂടാതെ, ക്രിസ്തുവിലൂടെ മാത്രം സാദ്ധ്യമാകുന്ന രക്ഷയെ തടയുകയും എതിര്‍ക്രിസ്തുവിനുവേണ്ടി ലോകത്തെ സജ്ജമാക്കുകയും ചെയ്യുകയെന്ന ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍ പ്രസ്ഥാനത്തിന്റെ ആത്യന്തിക ലക്‌ഷ്യത്തെക്കുറിച്ചും നാം മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്. എന്തെന്നാല്‍, കൊറോണയെ പ്രതിരോധിക്കാന്‍ സാമൂഹിക അകലം പാലിക്കുന്നതുപോലെ, ആത്മീയമരണത്തെ പ്രതിരോധിക്കാന്‍ മത-സാമൂഹിക-രാഷ്ട്രീയ-പ്രത്യയശാസ്ത്ര അകലം പാലിക്കേണ്ടത് ക്രിസ്തീയജീവിതത്തില്‍ അനിവാര്യമാണ്! ആയതിനാല്‍, ഇപ്പോള്‍ ലോകത്ത് സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഭീകരാവസ്ഥയ്ക്കു പിന്നില്‍ ഇല്ല്യുമിനാറ്റിയുടെ പോഷകസംഘടനകള്‍ വഹിക്കുന്ന പങ്കെന്താണെന്ന്‍ അല്പംകൂടി മനസ്സിലാക്കിയതിനുശേഷം, ഈ പ്രസ്ഥാനങ്ങളില്‍നിന്ന് നാം പാലിക്കേണ്ട അകലം എത്രത്തോളമായിരിക്കണമെന്നു നിശ്ചയിക്കാം.

ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍ പ്രസ്ഥാനത്തിന്റെ ലക്‌ഷ്യം ക്രിസ്തീയതയുടെ പ്രസക്തിയെ ഇകഴ്ത്തുകയും എല്ലാ മതങ്ങളും ഒന്നാണെന്ന അപകടകരമായ ആശയത്തെ സ്ഥാപിക്കുകയുമാണ്. ഏകലോകമതം സ്ഥാപിക്കുകയെന്ന ആത്യന്തികലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയായും ഇതിനെ കാണാം. ക്രിസ്തുവിലൂടെ മാത്രം സാദ്ധ്യമാകുന്ന രക്ഷയെ എതിര്‍ക്കുന്ന ഏതൊരു മതത്തെയും ഏതൊരു പ്രസ്ഥാനത്തെയും ശക്തിപ്പെടുത്താന്‍ ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍ സംഘം ശ്രമിക്കുന്നത് ഇതിന്റെ ഭാഗമായിട്ടാണ്. ക്രിസ്തീയതയെ എതിര്‍ക്കുന്ന മതങ്ങളെയും പ്രസ്ഥാനങ്ങളെയും ആശയങ്ങളെയും പിന്തുണയ്ക്കുന്നതിനായി അനേകം സംവിധാനങ്ങള്‍ ഇവര്‍ സ്ഥാപിച്ചിട്ടുണ്ട്. ലോകത്തെത്തന്നെ നിയന്ത്രിക്കാന്‍ കെല്പുള്ള സംഘടനകള്‍ക്കു രൂപംനല്കിയിരിക്കുന്നതും ഇല്ല്യുമിനാറ്റികള്‍തന്നെ! ഇത്തരം സംഘടനകളെയെല്ലാം ഏകോപിപ്പിക്കുന്ന ദൗത്യമാണ് ഐക്യരാഷ്ട്രസഭയില്‍ നിക്ഷിപ്തമായിരിക്കുന്നത്! മനുഷ്യാവകാശം, ബാലാവകാശം, സ്ത്രീകളുടെ അവകാശം, ലോകാരോഗ്യം, ജനസംഖ്യാ നിയന്ത്രണം, സ്വവര്‍ഗ്ഗഭോഗികളുടെ അവകാശം, ഭ്രൂണഹത്യചെയ്യാനുള്ള അവകാശം, ഉഭയസമ്മതപ്രകാരം അവിഹിതവേഴ്ചകള്‍ നടത്താനുള്ള അവകാശം, മൃഗങ്ങളുടെ അവകാശം, പരിസ്ഥിതി എന്നിവയൊക്കെ സംരക്ഷിക്കുന്നതിനായി വിവിധ സംഘടനകള്‍ ഐക്യരാഷ്ട്രസഭയുടെ കീഴില്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഈ സംഘടനകളെ ഓരോന്നായി പരിശോധിച്ചാല്‍, എല്ലാറ്റിന്റെയും അടിസ്ഥാനലക്ഷ്യം ഒന്നുതന്നെയാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. അതായത്, ക്രിസ്തീയതയ്ക്കും ദൈവീകനിയമങ്ങള്‍ക്കും എതിരേയുള്ള വെല്ലുവിളികളാണ് ഈ സംഘടനകള്‍!

ഏതെങ്കിലുമൊരു പ്രസ്ഥാനം ഇല്ല്യുമിനാറ്റിയുടെ നിയന്ത്രണത്തിലാണോയെന്നു തിരിച്ചറിയാനുള്ള പ്രധാന അടയാളവും ഇതുതന്നെയാണ്. ക്രിസ്തുവിന്റെയും ക്രിസ്തീയതയുടെയും പ്രാധാന്യത്തെ മറച്ചുപിടിക്കുകയും, മറ്റു മതങ്ങളിലെ ദുരാചാരങ്ങള്‍ക്കുപോലും ശാസ്ത്രീയ പരിവേഷം ചാര്‍ത്തിക്കൊടുക്കുകയും ചെയ്യുന്നത് ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍ സ്വാധീനം വെളിപ്പെടുത്തുന്ന അടയാളമായി പരിഗണിക്കാം. യാഹ്‌വെയുടെ നിയമങ്ങളെ പരിപൂര്‍ണ്ണമായും തള്ളിക്കളയുകയോ അവഗണിക്കുകയോ ചെയ്യുന്നതും ഇല്ല്യുമിനാറ്റി സാന്നിദ്ധ്യമാണ് വ്യക്തമാക്കുന്നത്. സത്യദൈവത്തെയും അവിടുത്തെ രക്ഷയെയും അവിടുന്ന് നല്‍കിയിട്ടുള്ള നിയമങ്ങളെയും നിഷേധിക്കുന്നതിനായി സ്ഥാപിക്കപ്പെട്ട ആദ്യത്തെ മതമാണ്‌ ഇസ്ലാംമതം! ഈ പൈശാചികമതം സ്ഥാപിക്കപ്പെടുന്നതിനുമുന്‍പ് മറ്റുപല വിജാതിയ മതങ്ങളും ഈ ലോകത്തുണ്ടായിരുന്നുവെങ്കിലും, സത്യദൈവത്തില്‍നിന്നുള്ള രക്ഷ ഈ ഭൂമുഖത്തേക്ക് കടന്നുവരുന്നതിനു മുന്‍പേ ഉണ്ടായിരുന്നതാണ് ആ മതങ്ങള്‍! ക്രിസ്തുവിനും അഞ്ഞൂറുവര്‍ഷം മുന്‍പ് സ്ഥാപിതമായ ബുദ്ധമതത്തെയും, പ്രാചീനകാലം മുതല്‍ക്കേ ഉണ്ടായിരുന്ന ഗ്രീക്ക് സംസ്ക്കാരത്തെയും ഉദാഹരണമായി ചൂണ്ടിക്കാണിക്കാന്‍ കഴിയും. അതുപോലെതന്നെ, അനേകം പാഗണ്‍ മതങ്ങളും ഈ ഭൂമിയിലുണ്ടായിരുന്നു. ഏകദേശം മൂവായിരത്തിയഞ്ഞൂറു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് സത്യദൈവമായ യാഹ്‌വെ അവിടുത്തെ നിയമങ്ങള്‍ മോശയിലൂടെ ദൈവജനത്തിനു നല്‍കിയത്.

ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട യിസ്രായേല്‍ജനത്തിനു മാത്രം ബാധകമായിരുന്ന ഈ നിയമങ്ങളുടെ കീഴിലേക്ക് കടന്നുവരാന്‍ മറ്റു ജനതകള്‍ക്ക് അവസരമുണ്ട്. ദൈവത്തിന്റെ നീതിയും കാരുണ്യവുമാണ് ഇതിലൂടെ വെളിപ്പെടുന്നത്. തങ്ങള്‍ ആരാധിക്കുന്ന ദേവന്മാരെ പൂര്‍ണ്ണമായി തള്ളിക്കളഞ്ഞുകൊണ്ട് സത്യദൈവത്തിന്റെ നിയമങ്ങളും ചട്ടങ്ങളും അനുസരിക്കാന്‍ തയ്യാറാകുന്നതോടെ അവരും സ്വന്തം ജനതയുടെ ഭാഗമായിത്തീരും. ബൈബിള്‍ പഠിക്കുന്നവര്‍ക്കു ഗ്രഹിക്കാന്‍ കഴിയുന്ന അനേകം സത്യങ്ങളിലൊന്നാണ് സകല ജനതകള്‍ക്കും പ്രാപ്യമാകുന്ന രക്ഷയുടെ ഈ രഹസ്യം! വിഷയത്തില്‍നിന്നു വ്യതിചലിക്കുമെന്നതിനാല്‍, ഈ വിഷയത്തിലേക്കു കൂടുതലായി കടക്കുന്നില്ല. എന്നിരുന്നാലും, വിജാതിയര്‍ക്ക് ദൈവജനത്തിന്റെ ഭാഗമായിത്തീരാന്‍ സാധിക്കുമെന്നതിനുള്ള ഒരു തെളിവ് ഇവിടെ കുറിക്കാം. “റൂത്ത് പറഞ്ഞു: അമ്മയെ ഉപേക്ഷിക്കാനോ കൂടെപ്പോരാതിരിക്കാനോ എന്നോടു പറയരുത്. അമ്മ പോകുന്നിടത്തു ഞാനും വരും; വസിക്കുന്നിടത്തു ഞാനും വസിക്കും. അമ്മയുടെ ചാര്‍ച്ചക്കാര്‍ എന്റെ ചാര്‍ച്ചക്കാരും അമ്മയുടെ ദൈവം എന്റെ ദൈവവുമായിരിക്കും”(റൂത്ത്: 1; 16). മൊവാബ്യസ്ത്രീയായിരുന്ന റൂത്തിന് യിസ്രായേല്‍ജനത്തിന്റെ ഭാഗമായിത്തീരാന്‍ കഴിഞ്ഞുവെന്നു മാത്രമല്ല, അവളുടെ പേരില്‍ ഒരു പുസ്തകം ബൈബിളില്‍ ചേര്‍ക്കപ്പെടുകയും ചെയ്തു! ജന്മംകൊണ്ട് യിസ്രായേല്‍ക്കാരായിരുന്നിട്ടും ദൈവത്തിന്റെ ക്രോധത്തിനിരയായ അനേകരുണ്ട്. എന്നാല്‍, വിശ്വാസാധിഷ്ഠിതമായ കര്‍മ്മത്തിലൂടെ ദൈവത്തിന്റെ പ്രീതി നേടാന്‍ വിജാതിയര്‍ക്കു സാധിക്കും. യഥാര്‍ത്ഥ ദൈവജനം ആരാണെന്നു മനസ്സിലാക്കാന്‍ റൂത്ത് നമ്മുടെ മുന്‍പില്‍ ദൃഷ്ടാന്തമായി നിലനില്‍ക്കുന്നു.

നിത്യരക്ഷയുടെ കാര്യത്തിലും ദൈവം ഒരുക്കിയിരിക്കുന്ന അവസരം ഇപ്രകാരംതന്നെയാണ്! യേഹ്ശുവായില്‍ വിശ്വസിക്കുകയും ജ്ഞാനസ്നാനം സ്വീകരിക്കുകയും അവിടുത്തെ നിയമങ്ങള്‍ അനുസരിക്കുകയും ചെയ്യുന്ന സകല ജനതകള്‍ക്കും നിത്യജീവന്‍ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു! “ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, രക്ഷകനായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു”(ലൂക്കാ: 2; 10, 11). ജനതകള്‍ ഈ രക്ഷയിലേക്കു കടന്നുവരുന്നതിനെ തടസ്സപ്പെടുത്തുകയെന്നതാണ് ലോകത്തിന്റെ ദൗത്യം! അതിനായി ലോകത്തിന്റെ മുഴുവന്‍ സംവിധാനങ്ങളും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍ പ്രസ്ഥാനങ്ങളുടെ സ്ഥാപിതലക്ഷ്യംതന്നെ രക്ഷയില്‍നിന്നു മനുഷ്യനെ തടയുകയെന്നതാണ്! വിജാതിയര്‍ സത്യം തിരിച്ചറിയാതിരിക്കേണ്ടതിന് ഇല്ല്യുമിനാറ്റികള്‍ സര്‍വ്വസന്നാഹങ്ങളുമായി ലോകത്തു വ്യാപരിക്കുന്നു! കത്തോലിക്കാസഭയിലെ ഇല്ല്യുമിനാറ്റികളാണ് പുത്തന്‍ ദൈവശാസ്ത്ര പഠനങ്ങളുമായി മനുഷ്യനെ വഞ്ചിക്കുന്നത്. സുവിശേഷം പ്രചരിപ്പിക്കുന്നതിനെ തടയുന്നതും എല്ലാ മതങ്ങളിലും രക്ഷയുണ്ടെന്നു പഠിപ്പിക്കുന്നതും ഈ നരകസന്തതികളാണ്. മറ്റാരിലും രക്ഷയില്ല എന്ന സത്യം വിളിച്ചുപറഞ്ഞ പത്രോസിന്റെ സിംഹാസനത്തിലിരുന്ന് ചില അല്പന്മാര്‍ ഇന്ന് വിളിച്ചുപറയുന്നത് സകല ദേവന്മാരിലും രക്ഷയുണ്ടെന്നാണ്! കത്തോലിക്കസഭയിലെയും മറ്റു ക്രൈസ്തവസമൂഹങ്ങളിലെയും ഇല്ല്യുമിനാറ്റികളെ തിരിച്ചറിയാനുള്ള പ്രധാന അടയാളമാണിത്!

ബൈബിളില്‍ ഇപ്രകാരം നാം വായിക്കുന്നു: “അവര്‍ ഭക്തിയുടെ ബാഹ്യരുപം നിലനിര്‍ത്തികൊണ്ട് അതിന്റെ ചൈതന്യത്തെ നിഷേധിക്കും. അവരില്‍നിന്ന് അകന്നു നില്ക്കുക”(2 തിമോ: 1; 5). കത്തോലിക്കാസഭയിലോ മറ്റിതര ക്രൈസ്തവസമൂഹങ്ങളിലോ ആയിരുന്നുകൊണ്ട് മറ്റു മതങ്ങള്‍ക്കുവേണ്ടി കുഴലൂത്തുനടത്തുവരെ നമുക്കറിയാം. ആദ്ധ്യാത്മികതയുടെ പേരിലാണ് ഇവര്‍ പ്രബോധനങ്ങള്‍ നടത്തുന്നതെങ്കിലും, യഥാര്‍ത്ഥ സത്യത്തെ ഇവര്‍ നിഷേധിക്കുന്നു. നിത്യജീവനിലേക്കുള്ള ഏക മാര്‍ഗ്ഗത്തെക്കുറിച്ച് പറയാന്‍ ഇവര്‍ തയ്യാറാകുന്നില്ല. അധാര്‍മ്മികമായ വ്യര്‍ത്ഥഭാഷണങ്ങളിലൂടെയും വൈജ്ഞാനികമെന്നു തോന്നിപ്പിക്കുന്ന സങ്കീര്‍ണ്ണതകളിലൂടെയും സത്യവിശ്വാസത്തിനുമേല്‍ കടന്നാക്രമണം നടത്തുന്ന കൗശലക്കാരാണിവര്‍! ഇവരില്‍നിന്ന് അകന്നുനില്‍ക്കണമെന്നാണ് അപ്പസ്തോലന്‍ നമ്മേ ഉപദേശിച്ചിരിക്കുന്നത്. സാമൂഹികവും ആദ്ധ്യാത്മികവുമായ അകലം പാലിക്കാത്തപക്ഷം, വിശ്വാസത്തില്‍നിന്നു വ്യതിചലിക്കപ്പെടുകയും നിത്യനാശത്തില്‍ നിപതിക്കുകയും ചെയ്യും. ഈ ഉപദേശം ശ്രദ്ധിക്കുക: “അധാര്‍മ്മികമായ വ്യര്‍ത്ഥഭാഷണത്തില്‍നിന്നും വിജ്ഞാനഭാസത്തിന്റെ വൈരുദ്ധ്യങ്ങളില്‍നിന്നും ഒഴിഞ്ഞുമാറുക. ഇവയെ അംഗികരിക്കുകമൂലം ചിലര്‍ വിശ്വാസത്തില്‍നിന്നു തീര്‍ത്തും അകന്നുപോയിട്ടുണ്ട്”(1 തിമോ: 6; 20, 21). മറ്റാരിലും രക്ഷയില്ല എന്ന സത്യത്തില്‍നിന്നു വ്യതിചലിപ്പിക്കാന്‍ ശ്രമിക്കുന്ന വ്യാജപ്രബോധകര്‍ വരുന്നത് ദൈവദൂതന്മാരുടെ വേഷത്തിലാണെങ്കില്‍പ്പോലും, അവരില്‍നിന്ന് അകന്നുനില്‍ക്കാന്‍ നമുക്കു സാധിക്കണം. വിഗ്രഹങ്ങളിലേക്കു നയിക്കുന്ന വ്യാജപ്രബോധകരെ എല്ലാ ക്രൈസ്തവസഭകളിലും ഇല്ല്യുമിനാറ്റി സംഘം വിന്യസിച്ചിട്ടുണ്ട്.

മോശയിലൂടെ നിയമം നല്‍കപ്പെട്ടത്‌ യിസ്രായേല്‍മക്കള്‍ക്കു മാത്രമായിരുന്നെങ്കിലും, ആ നിയമത്തിന്‍ കീഴിലേക്കു വിശ്വാസത്തിലൂടെ കടന്നുവരാന്‍ ഏതൊരു ജനതയില്‍പ്പെട്ടവനും സാധിക്കുമായിരുന്നുവെന്ന് നാം കണ്ടു. ആ നിയമംതന്നെയാണ് ആധുനിക യിസ്രായെലെന്നു വിശേഷിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കും നല്കപ്പെട്ടിരിക്കുന്നത്. ക്രിസ്തു സ്ഥിരീകരിച്ചത് മോശയുടെ നിയമങ്ങള്‍തന്നെയാണ്. അവിടുന്ന് അരുളിച്ചെയ്തു: “നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു”(മത്താ: 5; 17, 18). ആകാശവും ഭൂമിയും കടന്നുപോകുകയും, സമസ്തവും നിറവേറുകയും ചെയ്യുന്നതുവരെയാണ് നിയമത്തിനു പ്രാബല്യമുണ്ടായിരിക്കുന്നത്. യേഹ്ശുവായുടെ പുനരാഗമാനവും ആയിരംവര്‍ഷത്തെ ഭരണവും പൂര്‍ത്തിയായതിനുശേഷം അന്ത്യവിധി സകല മര്‍ത്യരെയും കാത്തിരിക്കുന്നു. അപ്പോള്‍ സമസ്തവും നിറവേറും!

അതായത്, പ്രവചനങ്ങളെല്ലാം നിറവേറുന്ന ആ ദിനംവരെ നിയമത്തില്‍നിന്ന് വള്ളിയോ പുള്ളിയോ മാറുകയില്ല! ഇതു പറഞ്ഞത് പുരുഷബീജത്തില്‍നിന്നു ജനിച്ച മനുഷ്യരില്‍ ആരെങ്കിലുമാണെന്നു ധരിക്കരുത്; ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവം ഈ ഭൂമിയിലേക്കു മനുഷ്യനായി കടന്നുവന്ന് പ്രഖ്യാപിച്ചതാണ്! അപ്പസ്തോലനായ പൗലോസ് പറയുന്നു: “നമ്മുടെ ദൈവമായ യേഹ്ശുവാ മ്ശിഹാ പ്രത്യക്ഷപ്പെടുന്നതുവരെ പ്രമാണങ്ങളെല്ലാം നിഷ്കളങ്കമായും അന്യൂനമായും നീ കാത്തുസൂക്ഷിക്കണം. വാഴ്ത്തപ്പെട്ടവനും ഏകപരമാധികാരിയും രാജാക്കന്മാരുടെ രാജാവും പ്രഭുക്കളുടെ പ്രഭുവുമായ ദൈവം യഥാകാലം ഇതു വെളിപ്പെടുത്തിത്തരും”(1 തിമോ: 6; 14, 15). ഈ ദൈവത്തെയാണ് വ്യാജപ്രവാചകനായ മുഹമ്മദിനെപ്പോലെയുള്ള നത്തോലിയോടു തുലനംചെയ്യാന്‍ ചില ദൈവശാസ്ത്ര നപുംസകങ്ങള്‍ ശ്രമിക്കുന്നത്! അതേ, കത്തോലിക്കാസഭയിലും മറ്റിതര ക്രൈസ്തവസമൂഹങ്ങളിലും കടന്നുകയറി ആധിപത്യം സ്ഥാപിച്ചിരിക്കുന്ന ഈ ഇല്ല്യുമിനാറ്റി സംഘത്തെയാണ് തിരിച്ചറിയുകയും അകറ്റിനിര്‍ത്തുകയും ചെയ്യേണ്ടത്. എന്തെന്നാല്‍, കൊറോണാബാധിതരെക്കാള്‍ അപകടകാരികളാണ് ഈ ശപിക്കപ്പെട്ടവര്‍! ക്രിസ്തു സ്ഥിരീകരിച്ച നിയമങ്ങളെ തൊട്ടുകളിക്കാന്‍ ശ്രമിക്കുന്ന ഒരുവനെയും നാം അംഗീകരിക്കരുത്. ക്രിസ്തുവിലൂടെയല്ലാതെയുള്ള രക്ഷയെക്കുറിച്ചു സംസാരിക്കുന്നവരില്‍നിന്നു നാം അകന്നുനില്‍ക്കുകയും വേണം!

ഇവരെക്കുറിച്ച് പ്രഥമ മാര്‍പ്പാപ്പ മുന്നറിയിപ്പു നല്‍കിയത് ഇപ്രകാരമാണ്: “അവര്‍ വിനാശകരമായ അഭിപ്രായങ്ങള്‍ രഹസ്യത്തില്‍ പഠിപ്പിക്കുകയും തങ്ങളെ വിലകൊടുത്തു വാങ്ങിയ നാഥനെപ്പോലും നിഷേധിക്കുകയും ചെയ്യും”(2 പത്രോ: 2; 2). ബെര്‍ഗോളി മുതല്‍ വിന്‍സന്റ് കുണ്ടുകുളം വരെയുള്ള ഇല്ല്യുമിനാറ്റികളെക്കുറിച്ചാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇസ്ലാംമതത്തെ ഏതെങ്കിലും വിധത്തില്‍ അംഗീകരിക്കുകയോ അഭിവാദ്യംചെയ്യുകയോ ചെയ്യുന്ന ഏതൊരുവനും ക്രിസ്തുവിനെ നിഷേധിക്കുന്നു! ക്രിസ്തു കുരിശില്‍ ചിന്തിയ രക്തത്തിനെതിരേയുള്ള മാരകപാപമാണ് ഇസ്ലാമിനു നല്‍കുന്ന ഏതൊരു അംഗീകാരവും! എന്തെന്നാല്‍, ക്രിസ്തുവിന്റെ രക്തത്തെ നിഷേധിക്കാന്‍ സ്ഥാപിതമായ മതമാണ്‌ ഇസ്ലാംമതം! മനുഷ്യകുലത്തിന്റെ രക്ഷയ്ക്കുള്ള ഏകമാര്‍ഗ്ഗത്തെ നിന്ദിക്കാന്‍ സ്ഥാപിതമായ പൈശാചികമതത്തെ ശ്ലാഘിക്കുന്നവര്‍ ആരുതന്നെയായാലും അവര്‍ ശപിക്കപ്പെട്ടവരാണ്! മറ്റാരിലും രക്ഷയില്ല എന്ന പ്രഖ്യാപനത്തിലൂടെ ലോകത്തിലെ മറ്റെല്ലാ മതങ്ങളുടെയും വ്യര്‍ത്ഥതയാണ് പരിശുദ്ധാത്മാവ് വെളിപ്പെടുത്തിയത്. പന്തക്കുസ്താ ദിനത്തില്‍ പരിശുദ്ധാത്മാവില്‍ പൂരിതനായി പത്രോസ് ഇത് പ്രഖ്യാപിച്ചപ്പോള്‍, ക്രിസ്തുവിന്റെ സഭ ഔദ്യോഗികമായി സ്ഥാപിതമാകുകയായിരുന്നു. അതായത്, പത്രോസിന്റെ ഈ പ്രഖ്യാപനത്തിനുമേലാണ് ക്രിസ്തു തന്റെ സഭ സ്ഥാപിച്ചത്. കുറച്ചുകൂടി സുതാര്യമായിപ്പറഞ്ഞാല്‍, പത്രോസിനുമേല്‍ സ്ഥാപിതമായ കത്തോലിക്കാസഭയുടെ ഔദ്യോഗിക പ്രബോധനം ഇതാണ്.

ക്രിസ്തീയതയുടെ, വിശിഷ്യാ കത്തോലിക്കാസഭയുടെ ഔദ്യോഗിക പ്രബോധനം എന്താണെന്നു നോക്കുക: “മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല”(അപ്പ.പ്രവ: 4; 12). പരിശുദ്ധമായ ഈ പ്രബോധനത്തിനുമേലാണ് കത്തോലിക്കാസഭ ഇന്നും നിലനില്‍ക്കുന്നത്. ആയതിനാല്‍, ഈ പ്രബോധനത്തില്‍നിന്നു വേറിട്ട പ്രബോധനവുമായി നിലകൊള്ളുന്നവര്‍ കത്തോലിക്കാസഭയുടെ വിശുദ്ധ കൂട്ടായ്മയില്‍നിന്നു വിച്ഛേദിക്കപ്പെട്ടവരാണ്. അങ്ങനെയുള്ളവര്‍ ആറു മീറ്റര്‍ തുണിയില്‍ തുന്നിയ കുപ്പായമണിഞ്ഞു നടന്നാലും ആരും അവരെ ഗൗനിക്കേണ്ടതില്ല! എന്തെന്നാല്‍, പത്രോസിലൂടെ പരിശുദ്ധാത്മാവ് പ്രഖ്യാപിച്ച സത്യത്തിന്റെ പ്രാബല്യം എന്നേയ്ക്കുമുള്ളതാണ്! ഈ സത്യം സകല സൃഷ്ടികളോടും പ്രഖ്യാപിക്കാന്‍ അയയ്ക്കപ്പെട്ടവരാണ് ഓരോ ക്രിസ്ത്യാനിയും! യേഹ്ശുവാ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: “നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും”(മര്‍ക്കോ: 16; 15, 16). മറ്റേതെങ്കിലും ദേവന്മാരിലോ അവരുടെ മതങ്ങളിലോ വിശ്വസിച്ചുകൊണ്ട് രക്ഷപ്രാപിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ യേഹ്ശുവാ ഇപ്രകാരം പറയുമായിരുന്നില്ല! വിശ്വസിക്കാത്തവര്‍ ശിക്ഷിക്കപ്പെടുമെന്ന് അസന്ദിഗ്ദ്ധമായി അവിടുന്ന് വ്യക്തമാക്കിയിരിക്കുന്നു. അതിനാല്‍ത്തന്നെ, കത്തോലിക്കാസഭയുടെ പ്രബോധനം എന്ന് പറഞ്ഞുകൊണ്ട് രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ പൈശാചിക സന്ദേശം പ്രചരിപ്പിക്കുന്നവര്‍ ക്രിസ്തുവിന്റെ വൈരികളും പിശാചിന്റെ സന്തതികളുമാണ്!

മറ്റു മതക്കാരുടെ ആരാധനാമൂര്‍ത്തികളെയും അവരുടെ മതഗ്രന്ഥങ്ങളെയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സത്യവിശ്വാസികളായ ദൈവമക്കളെ വെല്ലുവിളിക്കുന്ന ചില വൈദികവേഷധാരികള്‍ ഇന്ന് കത്തോലിക്കാസഭയുടെ പേരില്‍ വിഹരിക്കുന്നുണ്ട്. വിന്‍സന്റ് കുണ്ടുകുളം, സെബാസ്റ്റ്യന്‍ പൈനേടത്ത്, ജോഷി മയ്യാറ്റില്‍, പോള്‍ തെലേക്കാടന്‍, നോബിള്‍ പാറയ്ക്കല്‍ എന്നിങ്ങനെ നീളുന്നു ഇവരുടെ പട്ടിക. വിന്‍സന്റ് കുണ്ടുകുളത്തെപ്പോലെയുള്ള സ്വൈരിണീപുത്രന്മാരാണ് മംഗലപ്പുഴ സെമിനാരിയിലെ വൈദിക വിദ്ധ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതെങ്കില്‍, കേരളത്തിലെ കത്തോലിക്കാസഭയില്‍ ക്രിസ്തുവിന്റെ അഭിഷിക്തരായ വൈദികര്‍ ഇല്ലാതാകും എന്നകാര്യത്തില്‍ ആരും സംശയിക്കേണ്ട! ഇപ്പോള്‍ത്തന്നെ കത്തോലിക്കാസഭയിലെ വൈദികരില്‍ തൊണ്ണൂറുശതമാനവും വ്യാജന്മാരാണ്! കത്തോലിക്കാസഭയില്‍നിന്നു ക്രിസ്ത്യാനികളെ നീക്കംചെയ്യുക എന്നതാണ് ഇവറ്റകളുടെ ലക്‌ഷ്യം! വിന്‍സന്റ് കുണ്ടുകുളം എന്ന നരകസന്തതിയിലൂടെ മറനീക്കി പുറത്തുവന്നതും ഈ അജണ്ടയാണ്. ക്രിസ്തുവിനെ നിഷേധിക്കാനായി സ്ഥാപിതമായ ഇസ്ലാംമതത്തിന്റെ വക്താവായി ഒരു വഷളനെപ്പോലെ ജല്പനം നടത്തിയ കുണ്ടുകുളത്തെ പലരും കണ്ടതാണ്. ഇസ്ലാമിനെ അംഗീകരിക്കാന്‍ കഴിയാത്ത ക്രിസ്ത്യാനികള്‍ കത്തോലിക്കാസഭയില്‍നിന്നു പുറത്തുപോകണമെന്നു ഈ ശപിക്കപ്പെട്ടവന്‍ പറയുന്നു! പാട്ടപെറുക്കി നടന്നവന്‍ കത്തോലിക്കാസഭയിലെ ദൈവമക്കളുടെ ചിലവില്‍ ഉണ്ടുറങ്ങി കൊഴുത്തപ്പോള്‍ തന്റെ ഇല്ല്യുമിനാറ്റി അജണ്ട വ്യക്തമാക്കി! കുണ്ടുകുളം എന്ന മ്ലേച്ഛനിലൂടെ പുറത്തുവന്ന ഇല്ല്യുമിനാറ്റി അജണ്ട എന്താണെന്നറിയാന്‍ ഈ വീഡിയോ കാണുക: (വീഡിയോ).

യഥാര്‍ത്ഥ ദൈവമക്കള്‍ സഭയില്‍നിന്നു പുറത്തുപോകണമത്രേ! ഇല്ല്യുമിനാറ്റിയെ എതിര്‍ക്കുന്നവര്‍ കത്തോലിക്കാസഭയില്‍നിന്നു സ്വയം പുറത്തുപോകണമെന്നാണ് ഇവറ്റകള്‍ പറയുന്നത്. ദൈവമക്കള്‍ ജാഗ്രത്താകേണ്ടത് ഇവിടെയാണ്‌. കത്തോലിക്കാസഭയില്‍നിന്നു യഥാര്‍ത്ഥ വിശ്വാസികളെ പുറത്താക്കുകയെന്നതാണ് ഫ്രാന്‍സീസിന്റെ നേതൃത്വത്തിലുള്ള ഇല്ല്യുമിനാറ്റി സംഘത്തിന്റെ ലക്‌ഷ്യം. വിന്‍സന്റ് കുണ്ടുകുളം എന്ന ശപിക്കപ്പെട്ടവന്‍ അബദ്ധത്തില്‍ വിളിച്ചുപറഞ്ഞത് ഈ അജണ്ടയാണ്! പരിശുദ്ധാത്മാവിന്റെ അഭിഷേകത്തെ തിരിച്ചെടുക്കാന്‍ മനുഷ്യന് അവകാശമില്ലാത്തതുകൊണ്ട് നമ്മെ ആര്‍ക്കും സഭയില്‍നിന്നു പുറത്താക്കാന്‍ സാധിക്കില്ല! സ്വമേധയാ പിരിഞ്ഞുപോകുന്നതുവരെ ഓരോ ദൈവമക്കളും സഭയുടെ ഭാഗമായി തുടരും! ഈ യാഥാര്‍ത്ഥ്യം പിശാചിനുമറിയാം. അതുകൊണ്ടാണ് കുണ്ടുകുളത്തിന്റെ സ്വപ്നം ഇത്തരത്തിലായത്! എന്നാല്‍, എല്ലാ വിശ്വാസികള്‍ക്കും ഈ സത്യം അറിയാത്തതുകൊണ്ട്, നേതൃനിരയിലെ പൈശാചികത കാണുമ്പോള്‍ മറ്റു മേച്ചില്‍പ്പുറങ്ങള്‍ അന്വേഷിക്കുന്നു! മറ്റുചിലരാകട്ടെ, 'പുറത്താക്കും' എന്ന ഉമ്മാക്കി കേട്ട് ഭയന്നുവിറയ്ക്കുന്നു!

ദൈവദൂഷകരുടെ വിളനിലമായി കത്തോലിക്കാസഭയുടെ അധികാരകേന്ദ്രങ്ങള്‍ അധഃപതിച്ചത് അന്ത്യകാല അടയാളമാണ്. യഥാര്‍ത്ഥത്തില്‍ അധികാരസ്ഥാനങ്ങളൊന്നും കത്തോലിക്കാസഭയില്‍ ഇല്ലെന്നും, എല്ലാവരും ശുശ്രൂഷകരാണെന്നും, ക്രിസ്തു മാത്രമാണ് അധികാരിയെന്നും ഉള്ള സത്യം വിശ്വാസികളില്‍നിന്നു മറച്ചുവയ്ക്കപ്പെട്ടിരിക്കുന്നു! ദാനിയേല്‍ പൂവണ്ണത്തില്‍ സത്യസന്ധമായി സുവിശേഷം പ്രസംഗിച്ചിരുന്ന കാലത്ത് ചില സത്യങ്ങള്‍ വിളിച്ചുപറഞ്ഞിട്ടുണ്ട്. സെമിനാരികളിലെ പരിശീലനം എന്നത് ദൈവദൂഷണപരമായ പൈശാചികതയാണെന്നു വ്യക്തമാക്കുന്ന പ്രസംഗം ശ്രദ്ധിക്കുക: 'ദൈവദൂഷണ പഠനകേന്ദ്രങ്ങളായി സെമിനാരികള്‍!'

“എന്റെ ജനത്തിന്റെ പാപംകൊണ്ട് അവര്‍ ഉപജീവനം കഴിക്കുന്നു; അവരുടെ തിന്‍മ അവര്‍ അത്യധികം കാംക്ഷിക്കുന്നു. പുരോഹിതനെപ്പോലെ തന്നെ ജനവും. അവരുടെ ദുര്‍മാര്‍ഗ്ഗങ്ങള്‍ക്ക് അവരെ ഞാന്‍ ശിക്ഷിക്കും; അവരുടെ പ്രവൃത്തികള്‍ക്ക് ഞാന്‍ പ്രതികാരം ചെയ്യും”(ഹോസി: 4; 8, 9). അപകടകരമായ ആശയങ്ങളാല്‍ ദൈവമക്കളെ വഞ്ചിക്കുന്ന പൈശാചിക ജന്മങ്ങളാണ് കത്തോലിക്കാസഭയുടെ മതബോധനം ഏറ്റെടുത്തിരിക്കുന്നത്. ദൈവജനത്തെ തിന്മയില്‍ കെട്ടിയിട്ടുകൊണ്ട് ഉപജീവനം കഴിക്കുന്നവരാണിവര്‍! ക്രിസ്തുവിലൂടെയുള്ള രക്ഷ വളരെ സുതാര്യവും സമീപസ്ഥവുമായിരിക്കെ, നിഗൂഢമായ തത്വചിന്തകളിലൂടെ ആശയക്കുഴപ്പം സൃഷ്ടിക്കുന്നവരെ സൂക്ഷിക്കണം. ഇവരുടെ ലക്‌ഷ്യം സത്യത്തില്‍നിന്നു വ്യതിചലിപ്പിച്ച് വ്യര്‍ത്ഥതയിലേക്കു പുനരാനയിക്കുക എന്നതാണ്. അപ്പസ്തോലനായ പൗലോസിന്റെ മുന്നറിയിപ്പ് ശ്രദ്ധിക്കുക: “ക്രിസ്തുവിനു യോജിക്കാത്തതും പ്രപഞ്ചത്തിന്റെ മൂലഭൂതങ്ങള്‍ക്കും മാനുഷികപാരമ്പര്യത്തിനും മാത്രം ചേര്‍ന്നതുമായ വ്യര്‍ത്ഥപ്രലോഭനത്തിനും തത്വചിന്തയ്ക്കും ആരും നിങ്ങളെ ഇരയാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം”(കൊളോ: 2; 8). സഭയില്‍ നുഴഞ്ഞുകയറി മതബോധനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്ന പിശാചിനെ തിരിച്ചറിയണം. ഈ 'വീഡിയോ' ശ്രദ്ധിക്കുക! ഇവന്‍ വന്നിരിക്കുന്നത് ക്രിസ്തുവില്‍നിന്നാണോ എന്ന് ഓരോരുത്തരും ചിന്തിക്കുക. ഇവന്റെ സാമീപ്യംപോലും ശാപഗ്രസ്തമാണ്!

എല്ലാ മതങ്ങളിലും രക്ഷയുണ്ടെന്നു പറയുന്ന ഏതൊരുവനില്‍നിന്നും സാമൂഹികവും സാംസ്കാരികവും ആശയപരവുമായ അകലം പാലിക്കാന്‍ ഓരോരുത്തര്‍ക്കും ഉത്തരവാദിത്തമുണ്ട്. അത് പത്രോസിന്റെ സിംഹാസനത്തില്‍ ഇരിക്കുന്നുവെന്ന് അവകാശപ്പെടുന്നവനാണെങ്കില്‍പ്പോലും, അവനില്‍നിന്ന് അകന്നുനില്‍ക്കണം! അല്ലാത്തപക്ഷം നിങ്ങളുടെ നിത്യനാശത്തിന്റെ ഉത്തരവാദി നിങ്ങള്‍ മാത്രമായിരിക്കും! 

ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍ പ്രസ്ഥാനങ്ങള്‍!

ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍ പ്രസ്ഥാനങ്ങളെ തിരിച്ചറിയാനുള്ള അടയാളങ്ങളാണ് നാം ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നത്. അതിനിടയില്‍ ചില പ്രത്യേക മേഖലകളിലേക്ക് പഠനം തിരിച്ചുവിടേണ്ടിവന്നു. അത് കത്തോലിക്കാസഭയിലെ ഇല്ല്യുമിനാറ്റികളെ അനാവരണം ചെയ്യേണ്ടതിന്റെ അനിവാര്യത പരിഗണിച്ചാണ്. ഇനി നമുക്ക് അടയാളങ്ങളുടെ പഠനത്തിലേക്കു മടങ്ങിവരാം. ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍ പ്രസ്ഥാനങ്ങളുടെ അടയാളങ്ങള്‍ തിരിച്ചറിയാന്‍ ശ്രമിക്കുമ്പോള്‍, ഈ പ്രസ്ഥാനങ്ങള്‍ എന്താണെന്നും അതിന്റെ ലക്ഷ്യമെന്താണെന്നും ചുരുക്കമായെങ്കിലും അറിഞ്ഞിരിക്കണം. ഫ്രീമേസണ്‍ പ്രസ്ഥാനങ്ങള്‍ സംഘടനാരൂപത്തില്‍ പ്രത്യക്ഷപ്പെട്ടത് 1717-ല്‍ ലണ്ടനിലാണെങ്കിലും, ക്രിസ്തുവിന്റെ കുരിശുമരണത്തോടെതന്നെ അതിന്റെ ആത്മാവ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ക്രിസ്തുവിലൂടെ സ്ഥാപിതമായ രക്ഷയിലേക്കു മനുഷ്യമക്കള്‍ ആകര്‍ഷിക്കപ്പെടുന്ന അവസ്ഥ തടയുകയെന്നതാണ് ഈ ആത്മാവിന്റെ ദൗത്യം. ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍ പ്രസ്ഥാനങ്ങളെ നയിക്കുന്നതും ഈ ആത്മാവുതന്നെ! അതായത്, ക്രിസ്തുവിനെ എതിര്‍ക്കുന്ന ആത്മാവാണ് ഇല്ല്യുമിനാറ്റി! കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, എതിര്‍ക്രിസ്തുവിന്റെ ആത്മാവാണ് ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍ പ്രസ്ഥാനങ്ങളെ നയിക്കുന്നത്.

യേഹ്ശുവായുടെ കുരിശുമരണത്തോടെ മാനവകുലത്തിനു രക്ഷയുടെ കവാടം തുറന്നുകിട്ടി! തങ്ങളുടെ പാപങ്ങളെക്കുറിച്ച് ഹൃദയപരമാര്‍ത്ഥതയോടെ അനുതപിക്കുകയും, യേഹ്ശുവായെ ഏകരക്ഷകനും ഏകനാഥനുമായി സ്വീകരിച്ച് ഏറ്റുപറയുകയും, അവിടുത്തെ നാമത്തില്‍ ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്യുന്നവര്‍ക്ക് രക്ഷയിലേക്കു പ്രവേശിക്കാന്‍ സാധിക്കും. ക്രിസ്തുവിന്റെ നിയമങ്ങളെ ധിക്കരിച്ച് പിന്തിരിയുന്നതുവരെ അവന്‍ രക്ഷയിലായിരിക്കും. ഇതാണ് ആത്മരക്ഷയെ സംബന്ധിച്ചുള്ള യഥാര്‍ത്ഥ സത്യം! ഈ സത്യം അറിയുകയും അംഗീകരിക്കുകയും ചെയ്യുന്നവരുടെ സംഖ്യ വര്‍ദ്ധിക്കുന്നതിലൂടെ തകര്‍ക്കപ്പെടുന്നത് പിശാചിന്റെ രാജ്യമാണ്. ഈ തകര്‍ച്ചയില്‍നിന്നു തന്റെ രാജ്യത്തെ രക്ഷിക്കുന്നതിനായി പിശാച് ഒരുക്കിയ സംവിധാനങ്ങളെയെല്ലാം നിലനിര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍ പ്രസ്ഥാനത്തിനുള്ളത്. രജിസ്റ്റര്‍ ചെയ്യപ്പെട്ട ഓഫീസുകളോ നയിക്കാന്‍ നേതാക്കന്മാരോ ഇല്ലാത്ത ഈ പ്രസ്ഥാനം ഒരു യാഥാര്‍ത്ഥ്യമാണെന്നു മനസ്സിലാക്കാന്‍ നമുക്കു സാധിക്കുന്നത് ആശയത്തിലൂടെയാണ്. ക്രിസ്തുവിനെ പൂര്‍ണ്ണമായോ ഭാഗികമായോ നിഷേധിക്കുന്ന ആശയങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആത്മാവ് ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍ പ്രസ്ഥാനത്തിന്റെ ആത്മാവായിരിക്കും. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഒരു സംഘടനയായി സ്ഥാപിതമാകുന്നതിനു മുന്‍പ്, പേരില്ലാത്ത ആത്മാവായി അതിന്റെ സാന്നിദ്ധ്യം ലോകത്തെ അറിയിച്ചു. മതങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും രൂപംകൊടുത്ത് അവയെ നയിക്കുകയും ചെയ്തു. ക്രിസ്തുവിനു വിരുദ്ധമായ ആശയങ്ങളെയെല്ലാം പിന്തുണച്ചുകൊണ്ട് അവയെയെല്ലാം ശക്തിപ്പെടുത്തിയതും ക്രിസ്തുവിനെ നിഷേധിക്കാന്‍ മതങ്ങള്‍ സ്ഥാപിച്ചതും ഈ ആത്മാവാണ്. അപ്പസ്തോലനായ യോഹന്നാന്‍ ഈ ആത്മാവിനെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്.

യോഹന്നാന്‍ ഇപ്രകാരം വെളിപ്പെടുത്തി: “പ്രിയപ്പെട്ടവരേ, എല്ലാ ആത്മാക്കളെയും നിങ്ങള്‍ വിശ്വസിക്കരുത്; ആത്മാക്കളെ പരിശോധിച്ച്, അവ ദൈവത്തില്‍നിന്നാണോ എന്നു വിവേചിക്കുവിന്‍. പല വ്യാജപ്രവാചകന്മാരും ലോകത്തിലെങ്ങും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ ആത്മാവിനെ നിങ്ങള്‍ക്ക് ഇങ്ങനെ തിരിച്ചറിയാം: യേഹ്ശുവാ മ്ശിഹാ ശരീരം ധരിച്ചുവന്നു എന്ന് ഏറ്റുപറയുന്ന ആത്മാവു ദൈവത്തില്‍നിന്നാണ്. യേഹ്ശുവായെ ഏറ്റുപറയാത്ത ആത്മാവ് ദൈവത്തില്‍നിന്നല്ല. വരാനിരിക്കുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുള്ള എതിര്‍ക്രിസ്തുവിന്റെ ആത്മാവാണ് അത്. ഇപ്പോള്‍ത്തന്നെ അതു ലോകത്തിലുണ്ട്”(1 യോഹ: 4; 1-3). ആശയത്തെ സൂക്ഷ്മനിരീക്ഷണം നടത്തിയാണ് എതിര്‍ക്രിസ്തുവിന്റെ ആത്മാവിനെ നാം വിവേചിക്കേണ്ടത്. നേരിട്ടോ അല്ലാതെയോ ക്രിസ്തുവിന്റെ ദൈവത്വത്തെയും രക്ഷയെയും നിഷേധിക്കുന്ന ഏതൊരു ആശയത്തിന്റെ പിന്നിലും ഈ ആത്മാവുണ്ട്. ഈ ആശയത്തിനുമേല്‍ സ്ഥാപിതമായിട്ടുള്ള മതങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും നിയന്താവ് എതിര്‍ക്രിസ്തുവിന്റെ ആത്മാവായിരിക്കും. ഏതൊക്കെ മതങ്ങളിലും പ്രസ്ഥാനങ്ങളിലുമാണ് ഈ ആത്മാവുള്ളതെന്നു ചോദിച്ചാല്‍, ഏതു മതങ്ങളിലും പ്രസ്ഥാനങ്ങളിലുമാണ് ഈ ആത്മാവില്ലാത്തത് എന്ന മറുചോദ്യമായിരിക്കും അതിനുള്ള ഉത്തരം! അതേ, ഇന്ന് ഈ ഭൂമുഖത്തുള്ള എല്ലാ മതങ്ങളിലും സ്ഥാപനങ്ങളിലും സംഘടനകളിലും കടന്നുകൂടി അതിനെയെല്ലാം നയിക്കുന്നത് ഈ ആത്മാവാണ്. ക്രിസ്തുവിനാല്‍ സ്ഥാപിതമായ കത്തോലിക്കാസഭയുടെ നേതൃസ്ഥാനംപോലും ഈ ആത്മാവ് ഏറ്റെടുത്തുവെങ്കില്‍, മറ്റു മതങ്ങളുടെയും സ്ഥാപനങ്ങളുടെയും കാര്യം പറയാനുണ്ടോ?

എതിര്‍ക്രിസ്തുവിന്റെ ആത്മാവിനെ തിരിച്ചറിയാനുള്ള അടയാളങ്ങള്‍തന്നെയാണ് ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍ പ്രസ്ഥാനങ്ങളെയും അടയാളപ്പെടുത്തുന്നത്. ആത്മീയതയുടെയും ഭക്തിയുടെയും ബാഹ്യരൂപം നിലനിര്‍ത്തികൊണ്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ എല്ലാവര്‍ക്കും പെട്ടന്നു തിരിച്ചറിയാന്‍ കഴിയില്ല എന്നതാണ് ഈ പ്രസ്ഥാനങ്ങളുടെയും മതങ്ങളുടെയും വിജയം. ഒരാത്മാവിനെ തിരിച്ചറിയാന്‍ മറ്റൊരാത്മാവിനെ സാധിക്കുകയുള്ളു. അതായത്, ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍ ആത്മാവിനെ തിരിച്ചറിയാന്‍ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നവര്‍ക്കു മാത്രമാണ് സാധിക്കുന്നത്! ഭക്തിയുടെ ബാഹ്യരൂപം നിലനിര്‍ത്തിക്കൊണ്ട് അതിന്റെ യഥാര്‍ത്ഥ ചൈതന്യത്തെ നിഷേധിക്കുന്ന ആത്മാവായതുകൊണ്ടുതന്നെ, ഈ ആത്മാവിനെ വിവേചിക്കാന്‍ യഥാര്‍ത്ഥ ചൈതന്യം എന്താണെന്ന് അറിഞ്ഞിരിക്കണം. ആ ചൈതന്യമാണ് നിത്യജീവനിലേക്കു തുറക്കപ്പെട്ടിരിക്കുന്ന ഏകസത്യമാര്‍ഗ്ഗമായ ക്രിസ്തു! നിത്യജീവനിലേക്കുള്ള ഏകമാര്‍ഗ്ഗത്തെ മറച്ചുവയ്ക്കുകയോ നിഷേധിക്കുകയോ മറ്റു മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയോ ചെയ്യുന്ന ഏതൊരു ആശയപ്രചാരണത്തിനു പിന്നിലും എതിര്‍ക്രിസ്തുവിന്റെ സാന്നിദ്ധ്യം പരിശുദ്ധാത്മാവു മുഖേന വിവേചിക്കാന്‍ കഴിയും!

ആത്മീയപരിവേഷത്തോടെ മാത്രമാണ് എതിര്‍ക്രിസ്തുവിന്റെ ആത്മാവായ ഇല്ല്യുമിനാറ്റികള്‍ പ്രവര്‍ത്തിക്കുന്നതെന്നു ചിന്തിക്കുന്നവര്‍ക്കും തെറ്റുപറ്റും! എന്തെന്നാല്‍, കപട ആത്മീയതപോലെതന്നെ, ദൈവദൂഷണവും ദൈവനിഷേധവും ഇല്ല്യുമിനാറ്റികളുടെ അടയാളമാണ്. അതിനാലാണ് ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍ പ്രസ്ഥാനങ്ങളെ തിരിച്ചറിയാന്‍ പലര്‍ക്കും കഴിയാതെവരുന്നത്. ഒരേസമയം ആത്മീയപരിവേഷത്തോടെയും ആത്മീയനിഷേധത്തോടെയും പ്രത്യക്ഷപ്പെട്ടുകൊണ്ട് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ് എതിര്‍ക്രിസ്തുവിന്റെ കൗശലം! ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനശൈലിയും അങ്ങനെതന്നെ! നിരീശ്വരവാദത്തെയും വിഗ്രഹാരാധനയെയും ഒന്നുപോലെ പിന്തുണയ്ക്കുന്നതുമൂലം സ്വാഭാവികമായുണ്ടാകുന്ന ആശയക്കുഴപ്പം പലപ്പോഴും ഇല്ല്യുമിനാറ്റികള്‍ക്കു മറയായി ഭവിക്കുന്നു. എന്നാല്‍, ഇതിനെയെല്ലാം വെല്ലുന്ന മറ്റൊരു അടവുനയംകൂടി എതിര്‍ക്രിസ്തുവിനുണ്ട്. പരസ്പരം പോരടിച്ചുകൊണ്ട് സൃഷ്ടിക്കുന്ന ആശയസംഘര്‍ഷമാണത്. സിനിമയിലെ ഡയലോഗ് കടമെടുത്തു പറഞ്ഞാല്‍, വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയില്‍ ആണെങ്കിലും, അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജ്ജീവമാണ്. ഈ അന്തര്‍ധാര ക്രിസ്തുവിനെ സംബന്ധിക്കുന്ന സത്യത്തെ തമസ്ക്കരിക്കുകയെന്ന പൊതുലക്ഷ്യത്തില്‍ അധിഷ്ഠിതമായിരിക്കുന്നു!

ഇല്ല്യുമിനാറ്റികള്‍തന്നെ മറ്റൊരിടത്തേക്ക് വിരല്‍ചൂണ്ടി ഇല്ല്യുമിനാറ്റി ബാന്ധവം ആരോപിക്കുന്ന രീതിയാണ് ഏറ്റവും ഗുരുതരമായ ഇവരുടെ കുതന്ത്രം! ഇല്ല്യുമിനാറ്റികള്‍തന്നെ ചേരിതിരിഞ്ഞു പോരടിക്കുന്നത് കത്തോലിക്കാസഭയുടെ ഉള്ളിലാണ്. വത്തിക്കാനിലെ ഔദ്യോഗിക നേതൃത്വത്തിനുനേരേ വിരല്‍ചൂണ്ടി 'ഇല്ല്യുമിനാറ്റി' എന്ന് ആക്രോശിക്കുന്ന 'മരിയന്‍ ഡിവൈന്‍ മേഴ്സി, ബുക്ക് ഓഫ് ട്രൂത്ത്‌ തുടങ്ങിയ പ്രസ്ഥാനങ്ങളും യഥാര്‍ത്ഥത്തില്‍ 'ഇല്ല്യുമിനാറ്റി' ആശയത്തിന്റെ പ്രചാരകരാണെന്ന സത്യം നാം തിരിച്ചറിയണം. ബൈബിളില്‍നിന്നും ദൈവികനിയമങ്ങളില്‍നിന്നും വ്യതിചലിപ്പിക്കുന്ന ആശയങ്ങളാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. പരിശുദ്ധ കന്യകാമറിയത്തിന്റെ സന്ദേശം എന്നപേരില്‍ ക്രിസ്തീയവിരുദ്ധ ആശയങ്ങള്‍ ഇവര്‍ പ്രചരിപ്പിക്കുന്നു. ക്രിസ്തുവിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിനു പകരം മറ്റുപല വ്യര്‍ത്ഥതകളിലേക്കും ശ്രദ്ധതിരിക്കാന്‍ ഇവര്‍ നടത്തുന്ന കൗശലം തിരിച്ചറിയണമെങ്കില്‍, പരിശുദ്ധാത്മാവിന്റെ അഭിഷേകം കൂടിയേതീരൂ! ഭക്തിയുടെ ബാഹ്യരൂപം നിലനിര്‍ത്തിക്കൊണ്ട്, അതിന്റെ ചൈതന്യത്തെ നിഷേധിക്കുന്ന അവസ്ഥയാണിത്! ക്രിസ്തുവിലൂടെ മാത്രം സാദ്ധ്യമാകുന്ന രക്ഷയെ നിഷേധിക്കുകയോ അവിടുത്തെ പുനരാഗമനത്തെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ തത്വചിന്തകള്‍ പ്രചരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരുവനില്‍നിന്നും നാം അകന്നിരിക്കണം. എന്തെന്നാല്‍, എതിര്‍ക്രിസ്തുവിന്റെ രാജ്യത്തിനുവേണ്ടി നിലകൊള്ളുന്നവരാണ് അക്കൂട്ടര്‍!

കത്തോലിക്കാസഭയില്‍ നുഴഞ്ഞുകയറിയ പിശാചിന്റെ സന്തതികള്‍ ഇന്ന് മാനവരക്ഷയ്ക്കു പ്രതിബന്ധം സൃഷ്ടിക്കുന്നു. ഈ നികൃഷ്ടജീവികളെ കരുതിയിരിക്കുക! ക്രിസ്തുവിന്റെ എതിരാളികളായ ഇവരെ നയിക്കുന്നത് എതിര്‍ക്രിസ്തുവിന്റെ ആത്മാവാണ്! കത്തോലിക്കാസഭയുടെ മതബോധനത്തെപ്പോലും ഇല്ല്യുമിനാറ്റി സംഘം ഏറ്റെടുത്തുവെന്നതാണ് ഏറ്റവും ഗൗരവത്തോടെ നാം തിരിച്ചറിയേണ്ട മറ്റൊരു യാഥാര്‍ത്ഥ്യം! മറ്റു മതങ്ങളില്‍നിന്നു വ്യത്യസ്തമായി ക്രിസ്തീയതയ്ക്കു ശ്രേഷ്ഠതയൊന്നുമില്ലെന്നു ക്രിസ്ത്യാനികളെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള ഇല്ല്യുമിനാറ്റികളുടെ കൗശലമാണ് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയുന്നത്. ഗണപതിയടക്കം സകല പൈശാചികമൂര്‍ത്തികളെയും ക്രിസ്തുവിനോടൊപ്പം പൂജിക്കുന്ന 'സമീക്ഷ' എന്ന ആദ്ധ്യാത്മിക വ്യഭിചാരശാലയുടെ ഇന്നത്തെ മേലാളനായ 'ശ്രീമാന്‍ സെബാസ്റ്റ്യന്‍ പൈനാടത്ത് POC ബൈബിളിന്റെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ സ്ഥാനംപിടിച്ചുവെങ്കില്‍, വിശ്വാസികള്‍ ഭയപ്പെടണം. ആയതിനാല്‍, നിത്യരക്ഷ ആഗ്രഹിക്കുന്ന സകലരും ആലസ്യംവിട്ടുണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍ പ്രസ്ഥാനം ഊട്ടിവളര്‍ത്തുന്ന പ്രധാനപ്പെട്ട മതങ്ങളെയും പ്രസ്ഥാനങ്ങളെയുംകൂടി പരിചയപ്പെടേണ്ടിയിരിക്കുന്നു. അപ്പോള്‍ മാത്രമേ കൊറോണയുടെ പിന്നിലെ ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍ അജണ്ട എന്താണെന്നു മനസ്സിലാക്കാന്‍ കഴിയുകയുള്ളു!

ഇസ്ലാംമതവും കമ്മ്യൂണിസവും എതിര്‍ക്രിസ്തുവും!

എതിര്‍ക്രിസ്തു ലക്ഷ്യമിടുന്നത് ക്രിസ്ത്യാനികളില്ലാത്ത ഏകലോകമതം സ്ഥാപിക്കുകയെന്നതാണ്. എല്ലാ വിജാതിയ മതങ്ങളെയും ഏകോപിപ്പിച്ച് ഒറ്റ സമൂഹമാക്കി മാറ്റുകയെന്ന ഈ ലക്ഷ്യത്തിനുവേണ്ടിയാണ് ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍ പ്രസ്ഥാനങ്ങള്‍ അരയുംതലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നത്. ചിലരെങ്കിലും ധരിച്ചുവച്ചിരിക്കുന്നതുപോലെ, ഏകലോകമതത്തില്‍ ക്രിസ്ത്യാനികളും അണിചേരുമെന്നത് വെറും അബദ്ധചിന്തയാണ്. ക്രിസ്ത്യാനിയായിരുന്ന ഒരുവന്‍ ഏകലോകമതത്തിന്റെ ഭാഗമാകാന്‍ തീരുമാനമെടുക്കുന്ന നിമിഷംതന്നെ അവന്‍ ക്രിസ്ത്യാനിയല്ലാതാകും! വിജാതിയ മതങ്ങള്‍ക്കെല്ലാം ഒരുമിച്ചുചേരാന്‍ സാധിക്കുമെങ്കിലും, ക്രിസ്ത്യാനികള്‍ക്ക് മറ്റൊരു മതവുമായും ചേര്‍ന്നുപോകാന്‍ സാധിക്കില്ല! എന്തെന്നാല്‍, വിജാതിയ മതങ്ങള്‍ തമ്മിലുള്ള വ്യത്യാസം അവരുടെ ദേവന്മാരുടെ പേരുകളിലും ആചാരങ്ങളിലും മാത്രമേയുള്ളു. ഏതു പേരില്‍ വിളിച്ചാലും, വിളികേള്‍ക്കുന്നത് പിശാചുതന്നെയാണ്. ബൈബിള്‍ ഇപ്രകാരം പ്രഖ്യാപിച്ചിരിക്കുന്നു: “വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്”(1 കോറി: 10; 20). ഇസ്ലാമായാലും ഹിന്ദുവായാലും ബുദ്ധമതക്കാരായാലും ആരാധനകള്‍ കേന്ദ്രീകരിക്കപ്പെടുന്നത് ഒരേ പിശാചിലാണ്. വ്യത്യസ്തമായ പേരുകളില്‍ വിളിച്ചാലും, അതെല്ലാം ഒരു ദേവന്‍തന്നെയാണെന്നു വിജാതിയര്‍ പറയുന്നതിനെ തള്ളിക്കളയാന്‍ നമുക്കു സാധിക്കില്ല. എന്തെന്നാല്‍, അവരുടെ കാര്യത്തില്‍ ആ തത്വചിന്ത അന്വര്‍ത്ഥമാണ്.

ഏകലോകമതത്തില്‍ ക്രിസ്ത്യാനികള്‍ ഭാഗമായിരിക്കില്ലെന്നു പറയാന്‍ വേറെയും കാരണമുണ്ട്. ഈ വചനം ശ്രദ്ധിക്കുക: “അന്യദേവന്മാരുടെ നാമം സ്മരിക്കരുത്. അത് നിങ്ങളുടെ നാവില്‍നിന്നും കേള്‍ക്കാനിടയാകരുത്”(പുറ: 23; 13). അന്യദേവന്മാരുടെ സാന്നിദ്ധ്യമോ സ്മരണകളോ നിലനില്‍ക്കുന്ന കൂട്ടായ്മകളില്‍ സത്യദൈവമായ യേഹ്ശുവായ്ക്കു സന്നിഹിതനാകാന്‍ സാധിക്കില്ല. ളോഹയിട്ട ചില വിഡ്ഢികള്‍ സര്‍വ്വമത പ്രാര്‍ത്ഥന എന്ന പ്രഹസനവുമായി അഴിഞ്ഞാടുന്നതു കാണുമ്പോള്‍, ഈ വചനത്തോടൊപ്പം സത്യദൈവത്തിന്റെ പരിശുദ്ധിയും സ്മരിക്കണം. അവിടുന്ന് അരുളിച്ചെയ്യുന്നു: “എന്തെന്നാല്‍, ഞാന്‍, നിന്റെ ദൈവമായ യാഹ്‌വെ, അസഹിഷ്ണുവായ ദൈവമാണ്”(പുറ: 20; 5). അന്യദേവന്മാരുടെ നാമം സ്മരിക്കരുതെന്നും അവറ്റകളുടെ പേരുകള്‍ നാവില്‍നിന്നു കേള്‍ക്കാനിടയാകരുതെന്നും കല്പിച്ച അസഹിഷ്ണുവായ ദൈവത്തെ സര്‍വ്വമത പ്രാര്‍ത്ഥന നടത്തുന്നയിടങ്ങളില്‍ പ്രതീക്ഷിക്കുന്നവരുടെ ഭോഷത്തം എത്രത്തോളം വലുതാണെന്നു മനസ്സിലാക്കാവുന്നതേയുള്ളു! ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ പേരില്‍ രാമായണമാസം ആചരിക്കുന്ന CMI സമൂഹം ക്രിസ്തീയതയില്‍നിന്നു വിച്ഛേദിക്കപ്പെട്ടിരിക്കുന്നുവെന്ന് തിരിച്ചറിയാന്‍ മറ്റെന്തെങ്കിലും തെളിവുകള്‍ ആവശ്യമുണ്ടോ? സര്‍വ്വമത പ്രാര്‍ത്ഥനയ്ക്കുവേണ്ടി സമീക്ഷ എന്ന ചാത്തന്‍സേവാ മഠം തുറന്നുവച്ചിരിക്കുന്ന സെബാസ്റ്റ്യന്‍ പൈനേടത്തിന്റെ ജെസ്യൂട്ട് സമൂഹവും അതിനാല്‍ത്തന്നെ ക്രിസ്തീയതയില്‍നിന്നു വിച്ഛേദിക്കപ്പെട്ടതാണ്. സര്‍വ്വമത സാഹോദര്യം എന്നപേരില്‍ അന്യദേവന്മാരുടെ പ്രചാരകരായി അധഃപതിച്ച ബെനഡിക്റ്റന്‍, MCBS, ഫ്രാന്‍സിസ്ക്കന്‍ തുടങ്ങിയ എല്ലാ സന്യാസസമൂഹങ്ങളും കത്തോലിക്കാസഭയില്‍നിന്നു വിച്ഛേദിക്കപ്പെട്ടവയാണ്! എതിര്‍ക്രിസ്തുവിന്റെ മതമായ ഇസ്ലാംമതത്തെ മഹത്വപ്പെടുത്തുന്ന വിന്‍സന്റ് കുണ്ടുകുളം അടക്കമുള്ള നികൃഷ്ടജന്മങ്ങളെല്ലാം സഭയുടെ കൂട്ടായ്മയില്‍നിന്നു വിച്ഛേദിക്കപ്പെട്ടവരാണ്!

'ഫ്രാന്‍സിസ്ക്കന്‍' എന്ന വിശേഷണത്തോടെ അനേകം സന്യാസസംഘങ്ങള്‍ കത്തോലിക്കാസഭയുടെ മേല്‍വിലാസത്തില്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഇവയിലൊന്നുപോലും ഇന്ന് ക്രിസ്തീയതയുടെ ഭാഗമായി തുടരുന്നില്ല. വെറും പരിസ്ഥിതി സംഘടനയുടെ തലത്തിലേക്ക് അധഃപതിച്ചുപോയ ഇല്ല്യുമിനാറ്റി പ്രസ്ഥാനങ്ങള്‍ മാത്രമാണ് ഇവയെല്ലാം. ബൈബിളിലെ വചനങ്ങളെയും ദൈവീകനിയമങ്ങളെയും അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന സന്യാസസംഘങ്ങളെയും ആത്മീയാചാര്യന്മാരെയും നാം കരുതിയിരിക്കണം. ക്രിസ്തുവിന്റെ ആഹ്വാനങ്ങളെ തള്ളിക്കളഞ്ഞ്, പരിസ്ഥിതിവാദം, വിശ്വസാഹോദര്യം, സര്‍വ്വമതസാഹോദര്യം, മതസൗഹാര്‍ദ്ദം എന്നീ വ്യര്‍ത്ഥതകളുടെ വക്താക്കളായി രംഗത്തിറങ്ങിയിരിക്കുന്ന സകല ക്രൈസ്തവനാമധാരികളിനിന്നും നാം അകന്നിരിക്കണം. എന്തെന്നാല്‍, ഇല്ല്യുമിനാറ്റി ആശയത്തെയാണ് ഇവര്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്! എതിര്‍ക്രിസ്തുവിനുവേണ്ടി ഏകലോകമതം സ്ഥാപിക്കുകയെന്നതാണ് ഈ നരകസന്തതികളുടെ ലക്‌ഷ്യം! കത്തോലിക്കാസഭയിലെ വിശ്വാസികളെ ഏകലോകമതത്തിലേക്ക് ആനയിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് എതിര്‍ക്രിസ്തുവില്‍നിന്ന്‍ ഫ്രാന്‍സീസ് എന്ന ബെര്‍ഗോളി ഏറ്റെടുത്തിരിക്കുന്നത്. വിശ്വാസികള്‍ക്കുവേണ്ടി തയ്യാറാക്കുന്ന പുത്തന്‍ മതബോധനങ്ങള്‍ക്കു പിന്നിലും ആധുനിക ദൈവശാസ്ത്ര പരീക്ഷണങ്ങള്‍ക്കു പിന്നിലും ഈ അജണ്ട മറഞ്ഞിരിപ്പുണ്ട്‌. അതായത്, കത്തോലിക്കാസഭയിലെ മതബോധനങ്ങളെ ഇന്ന് നിയന്ത്രിക്കുന്നത് എതിര്‍ക്രിസ്തുവാണ്! ഈ സത്യം തിരിച്ചറിയുകയെന്നത് സഭയിലെ ഓരോ ദൈവമക്കളുടെയും ഉത്തരവാദിത്തമാണ്. അല്ലാത്തപക്ഷം ഒരുവന്‍പോലും രക്ഷപ്പെടുകയില്ല!

കത്തോലിക്കാസഭയോടോ ക്രിസ്തുവിനോടോ ഉള്ള സ്നേഹത്തെപ്രതിയാണ് സെക്കുലര്‍ ക്രിസ്ത്യാനികള്‍ സഭയില്‍ തുടരുന്നതെന്ന് ആരും തെറ്റിദ്ധരിക്കരുത്. ഇസ്ലാമിനെയും മറ്റു വിജാതിയ മതങ്ങളെയും മഹത്വപ്പെടുത്തിക്കൊണ്ട് കത്തോലിക്കാസഭയിലെ ആചാര്യസംഘത്തില്‍ തുടരുന്നവരുടെ ലക്‌ഷ്യം വ്യക്തമാണ്. മംഗലപ്പുഴ സെമിനാരിയിലെ അദ്ധ്യാപകനായ വിന്‍സന്റ് കുണ്ടുകുളം എന്ന ഇസ്ലാമിക കുഴലൂത്തുകാരന്‍ വിളിച്ചുപറഞ്ഞത് അവന്റെ മാത്രം അഭിപ്രായമല്ല; മറിച്ച്, കത്തോലിക്കാസഭയില്‍ നിന്നുകൊണ്ട് സഭാമക്കളെ എതിര്‍ക്രിസ്തുവിന്റെ മതത്തിലേക്കു നയിക്കുന്ന ഇല്ല്യുമിനാറ്റി സംഘത്തിന്റെ പൊതുവായ അഭിപ്രായമാണത്! തങ്ങള്‍ തയ്യാറാക്കിയിരിക്കുന്ന ക്രിസ്തീയവിരുദ്ധ മതബോധനത്തെ അംഗീകരിക്കാത്തവരെല്ലാം സഭവിട്ടു പോകാന്‍ പറയുന്നവരുടെ പൈശാചിക അജണ്ട നാം തിരിച്ചറിയണം. ഇല്ല്യുമിനാറ്റികളായ സ്വൈരിണീപുത്രന്മാരുടെ ജല്പനങ്ങളോടു പ്രതികരിക്കാനുള്ള ത്രാണിയില്ലാത്തവര്‍, അവരില്‍നിന്നു സാമൂഹികവും ആത്മീയവും സാമ്പത്തികവുമായ അകലം പാലിക്കണം. എന്തെന്നാല്‍, കൊറോണ ഇവരേക്കാള്‍ താരതമ്യേന അപകടം കുറഞ്ഞ വൈറസാണ്!

ഇസ്ലാംമതത്തിനും കമ്മ്യൂണിസത്തിനും ഇല്ല്യുമിനാറ്റിയുമായുള്ള ബന്ധം എന്താണെന്നു പരിശോധിക്കാം. നാം പ്രാരംഭത്തില്‍ പരിശോധിച്ചതുപോലെ, പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്‌ സംഘടനാരൂപത്തില്‍ ഫ്രീമേസണുകള്‍ രംഗത്തിറങ്ങിയാതെങ്കിലും, ക്രിസ്തുവിന്റെ മരണത്തോടെതന്നെ അതിന്റെ ആത്മാവ് പ്രവര്‍ത്തനനിരതമായിരുന്നു. യേഹ്ശുവായുടെ പുനരുത്ഥാനത്തെ നിഷേധിക്കുകയെന്ന ദൗത്യമാണ് ഈ ആത്മാവ് ആദ്യമായി ഏറ്റെടുത്തത്. ബൈബിളിലെ ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “അവര്‍ പോയപ്പോള്‍ കാവല്‍ക്കാരില്‍ ചിലര്‍ പട്ടണത്തില്‍ ചെന്ന് സംഭവിച്ചതെല്ലാം പ്രധാനപുരോഹിതന്മാരെ അറിയിച്ചു. അവരും പ്രമാണികളും കൂടിയാലോചിച്ചതിനുശേഷം പടയാളികള്‍ക്കു വേണ്ടത്ര പണം കൊടുത്തിട്ടു പറഞ്ഞു: ഞങ്ങള്‍ ഉറങ്ങിയപ്പോള്‍ രാത്രിയില്‍ അവന്റെ ശിഷ്യന്മാര്‍ വന്ന് അവനെ മോഷ്ടിച്ചുകൊണ്ടുപോയി എന്നു പറയുവിന്‍. ദേശാധിപതി ഇതറിഞ്ഞാല്‍, ഞങ്ങള്‍ അവനെ സ്വാധീനിച്ച് നിങ്ങള്‍ക്ക് ഉപദ്രവമുണ്ടാക്കാതെ നോക്കിക്കൊള്ളാം. അവര്‍ പണം വാങ്ങി, നിര്‍ദ്ദേശമനുസരിച്ചു പ്രവര്‍ത്തിച്ചു. ഇത് ഇന്നും യെഹൂദരുടെയിടയില്‍ പ്രചാരത്തിലിരിക്കുന്നു”(മത്താ: 28; 11-15). എതിര്‍ക്രിസ്തുവിന്റെ ആത്മാവ് പ്രവര്‍ത്തനം ആരംഭിച്ചത് യെഹൂദരുടെ പുരോഹിതരിലൂടെയായിരുന്നു. അതുപോലെതന്നെ, അന്ത്യകാലത്ത് എതിര്‍ക്രിസ്തുവിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ആധുനിക യിസ്രായേലിലെ വൈദികരെയും മെത്രാന്മാരെയും തിരഞ്ഞെടുത്തിരിക്കുകയാണ്!

എന്നാല്‍, യെഹൂദരുടെ വ്യാജപ്രചാരണങ്ങളെ തകര്‍ത്തെറിഞ്ഞുകൊണ്ട് സത്യം ഭൂമിയില്‍ വ്യാപരിച്ചു. പുനരുത്ഥാനത്തെ നിഷേധിച്ചുകൊണ്ട് പ്രവര്‍ത്തനം തുടങ്ങിയ എതിര്‍ക്രിസ്തുവിന്റെ തുടര്‍ന്നുള്ള ശ്രമം യേഹ്ശുവായുടെ മരണത്തെത്തന്നെ നിഷേധിക്കുന്നതിനായിരുന്നു. ക്രിസ്തുവിന്റെ കുരിശുമരണം ഒരു കെട്ടുകഥയായിരുന്നുവെന്ന് പ്രചരിപ്പിക്കാന്‍ എതിര്‍ക്രിസ്തു ഒരു മതം സ്ഥാപിച്ചു. തനിക്കിണങ്ങിയ ഒരുവനെ അതിനായി അവന്‍ മരുഭൂമിയില്‍ കണ്ടെത്തുകയും, തന്റെ ആത്മാവിനെ അവനില്‍ സന്നിവേശിപ്പിക്കുകയും ചെയ്തു! അന്ത്യകാലത്ത് മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെടാനിരിക്കുന്ന എതിര്‍ക്രിസ്തുവിന്റെ ആത്മാവാണ് മുഹമ്മദിലൂടെ ഇസ്ലാംമതം സ്ഥാപിച്ചത്. ക്രിസ്തുവിന്റെ കുരിശുമരണത്തെ നിഷേധിക്കാനും, അതുവഴി അനേകരുടെ ആത്മരക്ഷ ഇല്ലാതാക്കാനും മുഹമ്മദ്‌ ഒരു വ്യാജകഥാപാത്രത്തെ സൃഷ്ടിച്ചു. ആ കഥാപാത്രമാണ് ഈസാനബി! ഒരിക്കലും ജനിച്ചിട്ടില്ലാത്ത ഈസാനബി എന്ന വ്യാജകഥാപാത്രത്തിലേക്ക് അവസാനനാളുകളില്‍ എതിര്‍ക്രിസ്തു ഇറങ്ങിവരുകയും, ആകൃതിയില്‍ മനുഷ്യനായി ഭൂമുഖത്തു പ്രത്യക്ഷപ്പെടുകയും ചെയ്യും. ഇതാണ് ഇസ്ലാമിനെക്കുറിച്ചുള്ള നരകഹിതം!

ക്രിസ്തുവിന്റെ സഭ സ്ഥാപിതമായ നാള്‍മുതല്‍ കടുത്ത പീഡനങ്ങളെ നേരിട്ടിട്ടുണ്ടെന്ന് നമുക്കറിയാം. യെഹൂദരും റോമാക്കാരും ദൈവമക്കളെ പീഡിപ്പിച്ചിട്ടുണ്ട്. നീറോയുടെ ഉഗ്രപീഡനങ്ങള്‍ കുപ്രസിദ്ധമാണ്. എന്നാല്‍, നീറോ കൊന്നുതള്ളിയത് ഇസ്ലാം കൊന്നുതള്ളിയതിന്റെ ആയിരത്തിലോന്നുപോലും വരില്ല! ഓരോ രാജ്യങ്ങളെയും ക്രിസ്തീയമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്ലാം നിലകൊണ്ടത്. ഒരു രാജ്യത്തിലെ മുഴുവന്‍ ക്രിസ്ത്യാനികളെയും കൊന്നൊടുക്കിയതിനുശേഷം അടുത്ത രാജ്യത്തേക്ക് പടയോട്ടം നടത്തുകയെന്നതാനിരിന്നു ഇസ്ലാമിന്റെ യുദ്ധമുറ! 'ഒന്നുകില്‍ ഇസ്ലാംമതം സ്വീകരിക്കുക, അല്ലെങ്കില്‍ മരണത്തെ വരിക്കുക' ഇതായിരുന്നു ക്രിസ്ത്യാനികള്‍ക്കു മുന്‍പില്‍ ഇസ്ലാം വച്ച നരകനീതി! എക്കാലത്തും ഇസ്ലാമില്‍നിന്നു ക്രിസ്ത്യാനികള്‍ നേരിട്ടത് പീഡനം മാത്രമാണ്. ഒട്ടോമാന്‍ സാമ്രാജ്യം സ്ഥാപിതമായതോടെ ഇസ്ലാമിന്റെ നരനായാട്ട് അതിന്റെ പൂര്‍ണ്ണതയിലെത്തി. 1894 നും 1897 നും ഇടയില്‍ മൂന്നുവര്‍ഷംകൊണ്ട് മൂന്നുലക്ഷത്തോളം ക്രിസ്ത്യാനികളെ എതിര്‍ക്രിസ്തുവിന്റെ മതക്കാര്‍ വധിച്ചു. അര്‍മേനിയന്‍ കൂട്ടക്കൊല എന്നപേരില്‍ കുപ്രസിദ്ധമായ ഈ നരനായാട്ടിന്റെ രണ്ടാംഘട്ടം ആരംഭിച്ചത് 1915 ഏപ്രില്‍ മാസത്തിലാണ്. 15 ലക്ഷം ക്രിസ്ത്യാനികളാണ് അന്ന് ഇസ്ലാമിനാല്‍ നിഹനിക്കപ്പെട്ടത്!

വിവിധ കൂട്ടക്കൊലകളിലായി ഇസ്ലാം കൊന്നുതള്ളിയ ക്രിസ്ത്യാനികളുടെ എണ്ണം ചേര്‍ത്തുവച്ചാല്‍ അത് ഇരുപതുകോടിയിലേറെ വരും. പൗരസ്ത്യ റോമാസാമ്രാജ്യത്തിനു കീഴിലുണ്ടായിരുന്ന രാജ്യങ്ങളെ ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ ക്രിസ്തീയമുക്തമാക്കി എന്നതാണ് ഇസ്ലാമിന്റെ പൈശാചികചരിത്രം! പാശ്ചാത്യ റോമാസാമ്രാജ്യത്തിലേക്ക് കടന്നുകയറി ക്രിസ്ത്യാനികളെ കൊന്നൊടുക്കാന്‍ പലവട്ടം ഇസ്ലാം ശ്രമിച്ചുവെങ്കിലും, അന്നൊന്നും അവര്‍ക്കത് സാദ്ധ്യമായില്ല. തന്ത ആരാണെന്നു വ്യക്തമായി അറിയാമായിരുന്ന ചക്രവര്‍ത്തിമാരും ക്രൈസ്തവ നേതാക്കന്മാരും അക്കാലത്ത് യൂറോപ്പില്‍ ഉണ്ടായിരുന്നതുകൊണ്ടാണ് ഇസ്ലാമിന്റെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടത്! പിതൃശൂന്യര്‍ കത്തോലിക്കാസഭയില്‍ പിടിമുറുക്കുന്നതുവരെ യൂറോപ്പിലെ ഒരു ക്രിസ്ത്യാനിയെപ്പോലും ഇസ്ലാമിനു സ്പര്‍ശിക്കാന്‍ കഴിഞ്ഞില്ല! എന്നാല്‍, ഇന്ന് എതിര്‍ക്രിസ്തുവിന്റെ മതത്തിന്റെ പ്രചാരകരായി വര്‍ത്തിക്കുന്നത് കത്തോലിക്കാസഭയിലെയും മറ്റിതര ക്രൈസ്തവസമൂഹങ്ങളിലെയും  ഇല്ല്യുമിനാറ്റി സംഘമാണ്. മതബോധനഗ്രന്ഥങ്ങള്‍പ്പോലും ഇസ്ലാമിക കുഴലൂത്തുകളും ക്രൈസ്തവവിരുദ്ധവും ആയിരിക്കുന്നതില്‍നിന്നു നാം മനസ്സിലാക്കേണ്ടത് സഭയിലെ എതിര്‍ക്രിസ്തുവിന്റെ സ്വാധീനമാണ്!

തന്റെ സ്വന്തം മതമായ ഇസ്ലാമിനെ നിലനിര്‍ത്തിക്കൊണ്ടുതന്നെ, മറ്റു മതങ്ങളെയും പ്രസ്ഥാനങ്ങളെയും വാര്‍ത്തെടുക്കാന്‍ എതിര്‍ക്രിസ്തു തയ്യാറായി എന്നതാണ് നാം അറിഞ്ഞിരിക്കേണ്ട മറ്റൊരു വസ്തുത! ആത്മീയപരിവേഷമുള്ള മതങ്ങളും ആത്മീയതയെ പൂര്‍ണ്ണമായും നിരാകരിക്കുന്ന കമ്മ്യൂണിസവും ഒരേ വേരിലാണ് കിളിര്‍ത്തതെന്നു പറയുമ്പോള്‍ പലര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരിക്കും. എന്നാല്‍, യാഥാര്‍ത്ഥ്യം അതാണ്‌. പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരിക്കുന്ന ഈ മതങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പിതൃത്വം തിരിച്ചറിയണമെങ്കില്‍, അവയുടെയെല്ലാം അടിസ്ഥാനലക്ഷ്യം എന്താണെന്നു ശ്രദ്ധിച്ചാല്‍ മതി. അതേ, പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ എതിര്‍ക്രിസ്തു അവന്റെ ആത്മാവിനെ പകന്നുനല്‍കി ജന്മംകൊടുത്ത ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ പുതുതായി ഒരു മതംകൂടി ലോകത്തിനു സമ്മാനിക്കപ്പെട്ടു! ആ മതമാണ്‌ ഹിന്ദുമതം! ഹിന്ദുമതസ്ഥാപനത്തിന്റെ വിശദാംശങ്ങളിലേക്കു നാമിപ്പോള്‍ കടക്കുന്നില്ല. എന്തെന്നാല്‍, ഹിന്ദുമതം എന്ന ഫ്രീമേസണ്‍ ഉത്പന്നത്തെക്കുറിച്ചുള്ള ലേഖനപരമ്പര പ്രസിദ്ധീകരണത്തിനായി തയ്യാറായിട്ടുണ്ട്. എന്നിരുന്നാലും ഈ പഠനത്തിനു സഹായകമാകുന്ന ചില സൂചനകള്‍ ഇവിടെ കുറിക്കാം.

ക്രിസ്തീയതയെ തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെയാണ് എതിര്‍ക്രിസ്തുവിന്റെ ആത്മാവ് പ്രവര്‍ത്തിക്കുന്നതെന്നു നാം മനസ്സിലാക്കി. ഇസ്ലാംമതത്തിലൂടെ അത് പൂര്‍ണ്ണമാകില്ല എന്ന യാഥാര്‍ത്ഥ്യം പിശാചിനറിയാം. അതിനാല്‍ത്തന്നെ, ക്രിസ്തീയതയെ നേരിടാന്‍ അനേകം പ്രസ്ഥാനങ്ങളെയും മുന്നേറ്റങ്ങളെയും ഈ ഭൂമുഖത്ത് അവന്‍ സ്ഥാപിച്ചു. ക്രൈസ്തവസഭകളിലെ ഭിന്നതകളും പിളര്‍പ്പുകളുമെല്ലാം എതിര്‍ക്രിസ്തു അവന്റെ  ആത്മാവിനെ അയച്ച് സൃഷ്ടിച്ചതാണ്. ഈ ദുരാത്മാവിന്റെ പ്രവര്‍ത്തനഫലമായി 'ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്' എന്ന ആംഗ്ലിക്കന്‍സഭ സ്ഥാപിതമാകുകയും എതിര്‍ക്രിസ്തുവിന്റെ മുന്നേറ്റം ഈ സഭയിലൂടെ തുടരുകയും ചെയ്തു. പതിനാലാം നൂറ്റാണ്ടില്‍ ഹെന്‍ട്രി എട്ടാമന്‍ രാജാവ്, തന്റെ ഭാര്യയായ കാതറിന്‍ രാജ്ഞി ജീവിച്ചിരിക്കെതന്നെ കൊട്ടാരം നര്‍ത്തകിയായ അനിബോളിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച് മാര്‍പാപ്പയ്ക്ക് കത്തയച്ചു. എന്നാല്‍, മാര്‍പാപ്പ വിവാഹത്തിന് അനുവാദം നല്കിയില്ല. ഇതില്‍ പ്രതിക്ഷേധിച്ച് രാജാവ് പുതിയ സഭ സ്ഥാപിക്കുകയാണുണ്ടായത്. പുതിയ സഭയില്‍ വിശ്വസിക്കാന്‍ തയ്യാറാകാതിരുന്ന ചാന്‍സിലര്‍ തോമസ് മൂര്‍ സ്ഥാനഭൃഷ്ടനാക്കപ്പെടുകയും പിന്നീട് വധിക്കപ്പെടുകയും ചെയ്തു. ഈ സഭയിലാണ് കുപ്രസിദ്ധമായ ഫ്രീമേസണ്‍' പ്രസ്ഥാനം സ്ഥാപിക്കപ്പെട്ടത്. ലോകത്തെല്ലായിടത്തും പടര്‍ന്നു പന്തലിച്ച ഈ പ്രസ്ഥാനത്തിന്റെ മറ്റൊരു രൂപമാണ് ഇല്ല്യുമിനാറ്റി!

മറ്റു രാജ്യങ്ങളില്‍ ബ്രിട്ടീഷുകാര്‍ നടത്തിയ എല്ലാ അധിനിവേശങ്ങളുടെയും പിന്നിലുള്ള യഥാര്‍ത്ഥ ലക്‌ഷ്യം 'ഫ്രീമേസണ്‍' ആശയം പ്രചരിപ്പിക്കുക എന്നതായിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ചത് വ്യാപരതാത്പര്യാര്‍ത്ഥമായിരുന്നുവെന്നാണ് പൊതുധാരണ. എന്നാല്‍, വ്യാപാരം ഒരു പുകമറ മാത്രമായിരുന്നുവെന്ന് സത്യാന്വേഷണാര്‍ത്ഥം ചരിത്രപഠനം നടത്തുന്നവര്‍ക്കു മനസ്സിലാകും. ഈസ്റ്റ് ഇന്ത്യാ കമ്പനി ആദ്യം ചെയ്തത് ഇന്ത്യയില്‍ സുവിശേഷം പ്രചരിപ്പിച്ചിരുന്ന പോര്‍ച്ചുഗീസ് മിഷനറിമാരെ തുരത്തുകയായിരുന്നു. അതിനുശേഷം, ഇന്ത്യക്കാരെത്തന്നെ മുന്നില്‍നിര്‍ത്തി ചില നവോത്ഥാന പ്രസ്ഥാനങ്ങള്‍ ആരംഭിച്ചു. ആര്യസമാജം, ബ്രഹ്മസമാജം, തിയോസഫിക്കല്‍ സൊസൈറ്റി തുടങ്ങിയ നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെയാണ് ഹിന്ദുമതം സ്ഥാപിക്കപ്പെട്ടത്. വിഷയം വലുതായതുകൊണ്ട് കൂടുതല്‍ വിശദാംശങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. എന്നിരുന്നാലും, തിയോസഫിക്കല്‍ സൊസൈറ്റി ഒരു ഫ്രീമേസണ്‍ പ്രസ്ഥാനമായിരുന്നു എന്നതിന്റെ ചില സൂചനകള്‍ നല്‍കാം.

തിയോസഫിക്കല്‍ സൊസൈറ്റിയുടെ പരിണാമചരിത്രം ചുരുക്കമായി കുറിക്കാം. 1875-ല്‍ ആണ് തിയോസഫിക്കല്‍ സൊസൈറ്റി ന്യൂയോര്‍ക്ക് സിറ്റിയില്‍ രൂപംകൊണ്ടത്. ഹെലെനാ ബ്ലവാട്സ്ക്കി, ഹെന്‍ട്രി ഓള്‍കോട്ട്, വില്ല്യം ജഡ്ജ് എന്നിവരാണ് രൂപീകരണത്തിനു നേതൃത്വം വഹിച്ചത്. സ്ഥാപിതമായി കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യയില്‍ ചെന്നൈയ്ക്കടുത്ത അഡയാറില്‍ തിയോസഫിക്കല്‍ സൊസൈറ്റിയുടെ പ്രധാന കേന്ദ്രം തുറക്കപ്പെട്ടു. 1878-ല്‍ തിയോസഫിക്കല്‍ സൊസൈറ്റി ഒരു തുറന്ന സമൂഹത്തില്‍നിന്ന് ഒരു രഹസ്യ സമൂഹത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. 1883 (മെയ്): അന്ന ബോണസ് കിംഗ്സ്ഫോര്‍ഡ് ബ്രിട്ടീഷ് തിയോസഫിക്കല്‍ സൊസൈറ്റിയെ 'തിയോസഫിക്കല്‍ സൊസൈറ്റിയുടെ ലണ്ടന്‍ ലോഡ്ജ്' എന്ന് പുനര്‍നാമകരണം ചെയ്തു. 1907 ഫെബ്രുവരി 18-ന് തിയോസഫിക്കല്‍ സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റ് ഹെന്‍ട്രി എസ്. ഓള്‍ക്കോട്ട് അന്തരിച്ചു. തിയോസഫിക്കല്‍ സൊസൈറ്റിയുടെ സഹസ്ഥാപകരിലൊരാള്‍ കേണല്‍ ഹെന്‍ട്രി സ്റ്റീല്‍ ഓള്‍കോട്ട് (1832-1907) ആയിരുന്നു. ആനി ബേസന്റ് തിയോസഫിക്കല്‍ സൊസൈറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റായി.

തിയോസഫിക്കല്‍ സൊസൈറ്റിയുടെ മുഖ്യ ഉദ്ദേശം വിശ്വസാഹോദര്യം ലോകമെമ്പാടും ജാതി-വര്‍ഗ്ഗ-വര്‍ണ്ണ-ദേശ വ്യത്യാസങ്ങളില്ലാതെ പരിപോഷിപ്പിക്കുകയും നിലനിര്‍ത്തുകയുമാണ്. അതിനുള്ള ഒരു വേദി ഒരുക്കുക മാത്രമാണ് തിയോസഫിക്കല്‍ സൊസൈറ്റി ചെയ്യുന്നത്. അതായത്, ഏകലോകമതം എന്ന ഇല്ല്യുമിനാറ്റി അജണ്ട നടപ്പാക്കാനുള്ള ആദ്യത്തെ ചുവടുവയ്പ്പായി തിയോസഫിക്കല്‍ സൊസൈറ്റിയെ കാണാം. അംഗങ്ങള്‍ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങളോ പഠനങ്ങളോ ജീവിത രീതിയോ  കര്‍ശനമായി തിയോസോഫിക്കല്‍ സൊസൈറ്റി നിഷ്ക്കര്‍ഷിക്കുന്നില്ല. ഒരേയൊരു നിയമബന്ധമായ നിര്‍ദ്ദേശം വിശ്വസാഹോദര്യം നിലനിര്‍ത്തുക മാത്രമാണ്. കൃത്യമായിപ്പറഞ്ഞാല്‍, ഫ്രീമേസണ്‍ പ്രസ്ഥാനങ്ങള്‍ക്കു വേരോട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്രിട്ടീഷ് സാമ്രാജ്യം സ്ഥാപിതമായതുതന്നെ! ഇന്ത്യയില്‍ അവരുടെ ദൗത്യം പൂര്‍ത്തിയാക്കിയതിനുശേഷം, തങ്ങള്‍ക്കു വിരമിക്കേണ്ടതിന് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് രൂപംനല്കിയതും അവര്‍തന്നെ! ആരാണ് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ സ്ഥാപകര്‍? വിരമിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ അലന്‍ ഒക്ടേവിയന്‍ ഹ്യൂം മുന്‍കയ്യെടുത്താണ് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് സ്ഥാപിച്ചത്. തിയോസഫിക്കല്‍ സൊസൈറ്റിയുടെ അദ്ധ്യക്ഷയായിരുന്ന ആനിബസന്റ് കുറേക്കാലം കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷയായും പ്രവര്‍ത്തിച്ചത് നമുക്കറിയാം. ഇന്ത്യയില്‍ ഹിന്ദുമതം സ്ഥാപിച്ചതും അതിനുവേണ്ടി മതഗ്രന്ഥങ്ങള്‍ തയ്യാറാക്കിയതും തിയോസഫിക്കല്‍ സൊസൈറ്റി അടക്കമുള്ള ഫ്രീമേസണ്‍ പ്രസ്ഥാനമാണ്! തത്ക്കാലം ഈ വിവരണം ഇവിടെ അവസാനിപ്പിക്കുന്നു. വ്യക്തമായ തെളിവുകളോടെ മനോവ വീണ്ടും വരും!

ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍ പ്രസ്ഥാനത്തിന്റെ മറ്റൊരു സംരഭമാണ് കമ്മ്യൂണിസം! ക്രിസ്ത്യാനികള്‍ക്കും യെഹൂദര്‍ക്കും എതിരേ ഇസ്ലാംമതം എന്തു നിലപാടായിരുന്നുവോ, അതേ നിലപാടുമായിട്ടാണ് കമ്മ്യൂണിസവും സ്ഥാപിതമായത്. ഇസ്ലാംമതവുമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സമാനതകള്‍ ഏറെയാണ്‌. ക്രിസ്ത്യാനികള്‍ക്കും യെഹൂദര്‍ക്കും എതിരായ യുദ്ധത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ആ സമാനതകള്‍. ഈ ഭൂമുഖത്ത് ഒരിടത്തും ഒരു ജനതയും സ്വമനസ്സാലേ ഇസ്ലാംമതം സ്വീകരിച്ചിട്ടില്ല എന്നതുപോലെതന്നെ, കമ്മ്യൂണിസത്തെയും ആരും സ്വമേധയാ സ്വീകരിച്ചിട്ടില്ല എന്നതാണ് ഈ പ്രസ്ഥാനങ്ങളുടെ പ്രധാന പൊരുത്തം! സമാധാനത്തില്‍ ജീവിച്ചിരുന്ന സമൂഹത്തിനുമേല്‍ അടിച്ചേല്പിക്കപ്പെട്ട രണ്ട് ആശയങ്ങളാണ് ഇസ്ലാമികതയും കമ്മ്യൂണിസവും! ഇരുപ്രസ്ഥാനങ്ങളുടെയും പൊതുശത്രുക്കള്‍ ക്രിസ്ത്യാനികളും യെഹൂദരും ആയിരുന്നുവെന്നത് മറ്റൊരു സമാനതയായി പരിഗണിക്കാന്‍ കഴിയും. രക്തപ്പുഴയൊഴുക്കിക്കൊണ്ടാണ് രണ്ടു പ്രസ്ഥാനങ്ങളും ആധിപത്യമുറപ്പിച്ചത്. ആശയത്തോട് വിയോജിക്കുന്നവരെ കൊന്നൊടുക്കുകയെന്നതാണ് ഇസ്ലാമിന്റെയും കമ്മ്യൂണിസ്റ്റുകളുടെയും ശൈലി! നേര്‍ക്കുനേര്‍ പോരാടാന്‍ ശേഷിയില്ലെങ്കില്‍ പതിയിരുന്ന് ആക്രമിക്കുന്ന നീചവും ഹീനവുമായ 'ഗറില്ലായുദ്ധമുറ' ഇസ്ലാമിനും കമ്മ്യൂണിസത്തിനും മാത്രം അവകാശപ്പെടാന്‍ കഴിയുന്ന പ്രത്യേകതയാണ്! ഇസ്ലാമിനു ലഭിച്ചിരിക്കുന്ന ഉപദേശം ശ്രദ്ധിക്കുക: “ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക.”(സുറ: 9; 5).

ഇസ്ലാമല്ലാത്തവരെയെല്ലാം ബഹുദൈവവിശ്വാസികളായിട്ടാണ് മുഹമ്മദ്‌ പരിഗണിക്കുന്നത്! പതിയിരുന്ന് ആക്രമിക്കാന്‍ ആഹ്വാനംചെയ്യുന്ന മറ്റേതെങ്കിലും മതം ഈ ഭൂമുഖത്തില്ലാത്തതുപോലെ, 'ഗറില്ലായുദ്ധമുറ' പ്രായോഗികമാക്കിയ മറ്റൊരു രാഷ്ട്രീയപ്രസ്ഥാനവും ഈ ഭൂമുഖത്തില്ല. അതാണ്‌ ഇസ്ലാംമതവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും! ഇരട്ടക്കുട്ടികള്‍ക്കുപോലും ഇത്രത്തോളം രൂപസാദൃശ്യം ഉണ്ടാകില്ല. യെഹൂദരെയും ക്രിസ്ത്യാനികളെയും ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ എതിര്‍ക്രിസ്തു സ്ഥാപിച്ച മതത്തിന്റെ എല്ലാ മ്ലേച്ഛതകളും തികവോടെതന്നെ കമ്മ്യൂണിസത്തിലും ദര്‍ശിക്കാന്‍ കഴിയും. റഷ്യയില്‍ മാത്രം സ്റ്റാലിന്‍ എന്ന നരകസന്തതി അറുപതുലക്ഷം യെഹൂദരെ കൊന്നുതള്ളി! ഇതിന്റെ നാലോ അഞ്ചോ ഇരട്ടിവരും ഈ നരാധമനാല്‍ വധിക്കപ്പെട്ട ക്രിസ്ത്യാനികളുടെ സംഖ്യ! രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്‌ലര്‍ കരുതല്‍ത്തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന ഇരുപതുലക്ഷത്തോളം യെഹൂദരെയാണ് സ്റ്റാലിന്‍ വധിച്ചുകളഞ്ഞത്. ജര്‍മ്മനിയുടെമേല്‍ നേടിയ വിജയം ആഘോഷിച്ചത് തടങ്കല്‍പ്പാളയങ്ങളെ 'ഗ്യാസ് ചേമ്പറുകള്‍' ആക്കിക്കൊണ്ടായിരുന്നു. ആ കുറ്റവുംകൂടി ഹിറ്റ്‌ലറുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ഇല്ല്യുമിനാറ്റി സംഘത്തിനു സാധിച്ചതുകൊണ്ട് ഇന്നും കഥയിലെ വില്ലന്‍ ഹിറ്റ്‌ലര്‍തന്നെ! അതാണ്‌ ഇല്ല്യുമിനാറ്റി സംഘത്തിന്റെ എക്കാലത്തെയും കുതന്ത്രം! വ്യാജചരിത്രങ്ങള്‍ രചിച്ചുകൊണ്ട് മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുന്നതിനു വിപുലമായ സംവിധാനങ്ങള്‍ 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' പ്രസ്ഥാനങ്ങള്‍ക്കുണ്ട്.

യാതൊരു ഉളുപ്പുമില്ലാതെ നുണകള്‍ പ്രചരിപ്പിക്കുന്നതില്‍ ഇസ്ലാമിനും കമ്മ്യൂണിസ്റ്റുകള്‍ക്കും പ്രത്യേക പാടവംതന്നെയുണ്ട്. കൊറോണയുടെ മേല്‍വിലാസം ചൈനയില്‍നിന്ന് അമേരിക്കയിലേക്കു മാറ്റാന്‍ ഒരു 'നികൃഷ്ടജീവി' നടത്തുന്ന സാഹസികയജ്ഞം ഈ 'വീഡിയോയില്‍' കാണാം! നാം കണ്‍മുന്‍പില്‍ കണ്ടുകൊണ്ടിരിക്കുന്ന സത്യത്തെ തമസ്ക്കരിക്കാന്‍ ഇല്ല്യുമിനാറ്റികള്‍ ശ്രമിക്കുന്നുവെങ്കില്‍, നാമിന്നു പഠിച്ചിട്ടുള്ള ചരിത്രങ്ങളെല്ലാം ഇവറ്റകള്‍ തയ്യാറാക്കിയതാണെന്നുകൂടി അറിയുമ്പോഴോ? അമേരിക്കയിലെ വേള്‍ഡ്ട്രേഡ് സെന്റര്‍ ആക്രമിച്ചത് യെഹൂദരാണെന്നു പ്രചരിപ്പിക്കാന്‍ ഇസ്ലാം നടത്തിയ ശ്രമങ്ങളെല്ലാം നാം കണ്ടതാണ്. നുണകള്‍ പ്രചരിപ്പിക്കുന്നതുപോലെതന്നെ, സ്വന്തം ചെയ്തികള്‍ മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ഇസ്ലാമിനും കമ്മ്യൂണിസ്റ്റുകള്‍ക്കും ഉള്ളത്ര വൈഭവം മറ്റാര്‍ക്കുമുണ്ടാകില്ല. പിതാവായ പിശാചില്‍നിന്നു പൈതൃകമായി ലഭിച്ചതാണ് ഈ വൈഭവം! തങ്ങളുടെ തെറ്റുകള്‍ മറ്റുള്ളവരുടെമേല്‍ കെട്ടിവയ്ക്കുന്നതുപോലെതന്നെ, മറ്റുള്ളവര്‍ ചെയ്ത നല്ലകാര്യങ്ങള്‍ തങ്ങളുടെതാണെന്ന് പ്രചരിപ്പിക്കാനും ഇവര്‍ മിടുക്കരാണ്. ഇസ്ലാമിന്റെയും കമ്മ്യൂണിസത്തിന്റെയും പൊതുശൈലിയാണ് ഇതെല്ലാം. ലോകത്തെല്ലായിടത്തും ഇവര്‍ ഇങ്ങനെതന്നെയാണ്! കേരളത്തിലെ ഇടതുപക്ഷ ഭരണകൂടത്തെ ശ്രദ്ധിച്ചാല്‍ ഈ അടയാളങ്ങളെല്ലാം നമുക്കു ദര്‍ശിക്കാന്‍ കഴിയും.

ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തുവെന്ന് പ്രചരിപ്പിക്കാന്‍ പിണറായിയുടെ ഇടതുപക്ഷ സര്‍ക്കാര്‍ ചിലവഴിച്ചുകൊണ്ടിരിക്കുന്നത് 50 കോടി രൂപയാണ്. കട്ടിലില്‍ കിടന്ന് കേരളത്തെ സേവിക്കുന്ന അച്യുതാനന്ദനെയും ബാലകൃഷ്ണപിള്ളയെയും നിലനിര്‍ത്താന്‍ കോടികള്‍ ധൂര്‍ത്തടിക്കുന്നു. തോറ്റുതൊപ്പിയിട്ട സമ്പത്തിനെയും സംഘത്തെയും ഡല്‍ഹിയില്‍ പരിപാലിക്കുന്നതും കോടികള്‍ ചിലവഴിച്ചാണ്. പിണറായിയ്ക്കും ബെഹ്രയ്ക്കും മാത്രം സഞ്ചരിക്കാനായി പ്രതിമാസം രണ്ടുകോടിയോളമാണ് ഹെലികോപ്റ്ററിനു വാടകയിനത്തില്‍ നല്‍കുന്നത്. തന്റെ സര്‍ക്കാരിന്റെ ധൂര്‍ത്തിനെ ന്യായീകരിക്കാന്‍ വക്കീലന്മാരെ ഇറക്കുന്നത് മണിക്കൂറിനു ലക്ഷങ്ങള്‍ നല്‍കിയാണ്‌. മഹാമാരിയാല്‍ നട്ടെല്ല് തകര്‍ന്ന ദരിദ്രന്റെ പോക്കറ്റില്‍നിന്നു കൊള്ളയടിച്ചുകൊണ്ടാണ് പിണറായിയും സംഘവും വിഹരിക്കുന്നത്. കുഞ്ഞുങ്ങള്‍ മിഠായി വാങ്ങാന്‍ സൂക്ഷിച്ചുവച്ച ചില്ലിക്കാശുപോലും ഇരന്നുവാങ്ങി, ദുരിതാശ്വാസത്തിന്റെ പേരില്‍ സഖാക്കന്മാര്‍ ആശ്വാസിക്കുന്നു! ഇതൊക്കെ ചോദ്യംചെയ്യുന്നവരെ ദേശദ്രോഹികളെന്നും സാമൂഹ്യവിരുദ്ധരെന്നും മുദ്രകുത്താന്‍ അന്തംകമ്മികള്‍ക്കു സൈബര്‍ പോരാളികളുണ്ട്. അടിയന്തിരസാഹചര്യം, പ്രത്യേക സാഹചര്യം എന്നൊക്കെപ്പറഞ്ഞ് ആറു മുതലാളിമാര്‍ക്ക് പുതിയ ബാര്‍ അനുവദിച്ചുകൊടുക്കാനും സഖാക്കന്മാര്‍ ഈ ദുരിതകാലത്തെ വേണ്ടവിധം വിനിയോഗിച്ചു! മൊത്തത്തില്‍ എല്ലാ മഹാമാരികളും കമ്മ്യൂണിസ്റ്റുകള്‍ക്ക് സുവര്‍ണ്ണാവസരങ്ങളാണ്!

തങ്ങള്‍ കൊയ്യുന്ന വയലെല്ലാം തങ്ങളുടേതാക്കി മുന്നേറുന്ന പൈങ്കിളികളാണ് ഇന്ന് കേരളത്തിലെ താരങ്ങള്‍! ആരൊക്കെയോ വിതച്ച വയലില്‍നിന്നു നൂറുമേനി കൊയ്തെടുത്ത് കളപ്പുരയില്‍ സൂക്ഷിക്കുന്നവരുടെ അല്പത്തം അപാരംതന്നെ! ഇതൊക്കെ തിരിച്ചറിയാനുള്ള വിവേകം നഷ്ടപ്പെട്ടുപോയ വിഡ്ഢികളാണ് പൈങ്കിളികളുടെ ബലം! പൊന്‍കുന്നം വര്‍ക്കിയുടെ കവിഭാവന മാത്രമായി ഇതിനെ കാണരുത്. ആഗോള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ യഥാര്‍ത്ഥ സ്വഭാവം പൊന്‍കുന്നം വര്‍ക്കി അറിയാതെ പറഞ്ഞുപോയതാണ്. കേരളത്തില്‍ കൊറോണയെ തടഞ്ഞുനിര്‍ത്തിയിരിക്കുന്നത് താനാണെന്നു പ്രചരിപ്പിക്കാന്‍ പിണറായിയെ സഹായിക്കുന്ന ഇടത് ആക്ടിവിസ്റ്റുകള്‍ തിരിച്ചറിയേണ്ട ഒരു യാഥാര്‍ത്ഥ്യമുണ്ട്. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു മെഡിക്കല്‍കോളേജുപോലും കമ്മ്യൂണിസ്റ്റുകാര്‍ ആരോഗ്യവകുപ്പ് കൈകാര്യം ചെയ്തപ്പോള്‍ സ്ഥാപിച്ചിട്ടില്ല. മെഡിക്കല്‍കോളേജുകള്‍ക്കെതിരേ സമരം ചെയ്ത് രക്തസാക്ഷികളെ സൃഷ്ടിച്ച ചരിത്രം മാത്രമേ കേരളത്തിലെ 'ക്യൂബന്‍' തള്ളുകാര്‍ക്കുള്ളു! ആരോഗ്യരംഗത്തോ വിദ്യാഭ്യാസരംഗത്തോ അല്ല, മദ്യശാലകള്‍ക്കൊണ്ടു നാടിനെ നിറയ്ക്കുന്ന കാര്യത്തിലാണ് ഇടതുപക്ഷ സര്‍ക്കാരുകള്‍ ഇന്നുവരെ ശ്രദ്ധിച്ചിട്ടുള്ളത്.

കേരളത്തിലെ ആതുരസേവന മേഖല കരുത്താര്‍ജ്ജിച്ചതിനു പിന്നില്‍ ക്രിസ്തീയ സംസ്ക്കാരത്തില്‍ അധിഷ്ഠിതമായ ഒരു ചരിത്രംകൂടിയുണ്ട്. നഴ്സിംഗ് മേഖലയില്‍ സേവനം ചെയ്യാന്‍ ക്രൈസ്തവ യുവതികളല്ലാതെ, മറ്റു സമുദായങ്ങളില്‍നിന്ന് ആരും തയ്യാറാകാതിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു. ആദ്യം കന്യാസ്ത്രിമാരും പിന്നീട് ക്രൈസ്തവ യുവതികളും മാത്രമാണ് ഈ മേഖലയില്‍ ശുശ്രൂഷചെയ്തിരുന്നത്. അതിനാല്‍ത്തന്നെ, ക്രിസ്തീയ സംസ്ക്കാരത്തില്‍ അധിഷ്ഠിതമായി ഈ മേഖല വാര്‍ത്തെടുക്കപ്പെട്ടു. ലോകത്തെവിടെയും ആതുരശുശ്രൂഷാ മേഖലയില്‍ നന്മയുടെ ശേഷിപ്പുകളുണ്ടെങ്കില്‍, അത് ക്രിസ്തീയതയുടെ ഭൂതകാല സ്മരണകള്‍ നിലനില്‍ക്കുന്നതുകൊണ്ടാണ്. ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തില്‍ ആതുരശുശ്രൂഷാ മേഖല വ്യവസായവത്ക്കരിക്കപ്പെട്ടതോടെ മറ്റു മതസ്ഥര്‍ ഈ രംഗത്തേയ്ക്കു കടന്നുവരികയും ഇതിന്റെ ചൈതന്യം കെടുത്തിക്കളയുകയും ചെയ്തു. ആയതിനാല്‍, ആതുരശുശ്രൂഷാ മേഖലയെ ഉയത്തിപ്പിടിച്ചുള്ള 'ക്യൂബന്‍' തള്ളുകളെ കമ്മ്യൂണിസ്റ്റ് അല്പത്തമായി മാത്രം കണ്ടാല്‍മതി. നമ്മുടെ വിഷയം കേരളത്തില്‍ ഒതുക്കിനിര്‍ത്താന്‍ കഴിയാത്തതുകൊണ്ട് പിണറായിയുടെ അല്പത്തരങ്ങളെ അതിന്റെ വഴിക്കുവിടുന്നു!

ഇസ്ലാമും കമ്മ്യൂണിസവും എതിര്‍ക്രിസ്തുവിന്റെ രണ്ടു സ്ഥാപനങ്ങളാണെന്നു വ്യക്തമാക്കാനാണ് ഇത്രയും കുറിച്ചത്. രണ്ടു പ്രസ്ഥാനങ്ങളുടെയും സമാനതകള്‍ ഇനിയുമേറെയുണ്ടെങ്കിലും, അവയെല്ലാം വിശദ്ദീകരിക്കാന്‍ ഇവിടെ ശ്രമിക്കുന്നില്ല. എന്നിരുന്നാലും, ഒരുകാര്യം നാം അറിഞ്ഞിരിക്കണം. എന്തെന്നാല്‍, അവസരം ലഭിച്ചാല്‍ ഇസ്ലാമികരാജ്യം സ്ഥാപിക്കാനും ശരിയത്ത് നിയമം പ്രഖ്യാപിക്കാനും തയ്യാറായി ഇസ്ലാം തക്കംപാര്‍ത്തിരിക്കുന്നു. അതുപോലെതന്നെ, ദുര്‍ബ്ബലരും നിരാലംബരുമായ ഒരു ജനതയെ ലഭിച്ചാല്‍ വടക്കന്‍കൊറിയ ഉണ്ടാക്കാന്‍ കമ്മ്യൂണിസ്റ്റുകളും കാത്തിരിക്കുന്നു.

ഐക്യരാഷ്ട്രസഭയും ഇല്ല്യുമിനാറ്റിയും!

എതിര്‍ക്രിസ്തുവിന്റെ പ്രധാന സംരഭങ്ങളായ ഇസ്ലാംമതത്തിനും കമ്മ്യൂണിസത്തിനും സംരക്ഷണം നല്‍കുകയെന്ന ലക്ഷ്യത്തോടെ ഇല്ല്യുമിനാറ്റികള്‍ രൂപംകൊടുത്ത സംഘടനയാണ് ഐക്യരാഷ്ട്രസഭ! അതുകൊണ്ടുതന്നെ, ഈ സംഘടനയുടെയും മുഖ്യശത്രു കത്തോലിക്കാസഭതന്നെയാണ്! ക്രിസ്തുവിന്റെ യഥാര്‍ത്ഥ സഭയായതുകൊണ്ടാണ് എതിര്‍ക്രിസ്തു കത്തോലിക്കാസഭയെ മുഖ്യശത്രുവായി പരിഗണിച്ചിരിക്കുന്നത്. എന്നിരുന്നാലും, ക്രിസ്തുവിന്റെ നാമത്തില്‍ ഒരുമിച്ചുചേരുന്ന ഏതൊരു ക്രൈസ്തവസമൂഹങ്ങളെയും എതിര്‍ക്രിസ്തു കാണുന്നത് ശത്രുപക്ഷത്തുതന്നെയാണ്. ആയതിനാല്‍, ക്രിസ്തുവിന്റെ നാമം ധരിക്കുന്ന എല്ലാ കൂട്ടായ്മകളെയും അവന്‍ എതിര്‍ക്കുന്നു. ദൈവത്തില്‍നിന്നുള്ള എല്ലാ നിയമങ്ങള്‍ക്കും അവന്‍ എതിരാണ്. ഐക്യരാഷ്ട്രസഭയുടെ നിലപാടും അങ്ങനെതന്നെ! ദൈവികനിയമങ്ങള്‍ക്കു ബദല്‍നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ ഐക്യരാഷ്ട്രസഭ കാട്ടുന്ന വ്യഗ്രത അതിന്റെ ഭാഗമാണ്. ഐക്യരാഷ്ട്രസഭ നിര്‍മ്മിച്ചിട്ടുള്ള ദൈവദൂഷണപരമായ നിയമങ്ങളെക്കുറിച്ച് പലവുരു ചര്‍ച്ചചെയ്തിട്ടുള്ളതിനാല്‍, കൂടുതല്‍ വിശദാംശങ്ങളിലേക്കു കടക്കുന്നില്ല! എന്നിരുന്നാലും, ഈ ലേഖനത്തിന്റെ പൂര്‍ണ്ണതയ്ക്കായി ചിലകാര്യങ്ങള്‍ വ്യക്തമാക്കാം; കൊറോണയുടെ പശ്ചാത്തലത്തില്‍ അത് അനിവാര്യവുമാണ്‌.

ദൈവത്തിന്റെ നിയമങ്ങള്‍ പുച്ഛിച്ചുതള്ളിയതാണ് മനുഷ്യന്‍ നേരിടുന്ന എല്ലാ ദുരന്തങ്ങളുടെയും മൂലകാരണം. എന്നാല്‍, ഈ സത്യം മറച്ചുവയ്ക്കാന്‍ ദൈവത്തിന്റെ ശത്രുവായ ലോകം എല്ലാ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. പരിസ്ഥിതി, പ്ലാസ്റ്റിക്, വന്യജീവി, ആവാസവ്യവസ്ഥ എന്നിങ്ങനെയുള്ള വ്യര്‍ത്ഥജല്പനങ്ങള്‍ ഇതിന്റെ ഭാഗമാണ്! പ്ലാസ്റ്റിക് എന്ന വസ്തു മനുഷ്യന്‍ കാണാന്‍ തുടങ്ങിയിട്ട് നൂറുവര്‍ഷംപോലും തികഞ്ഞിട്ടില്ല! എന്നാല്‍, പ്രകൃതിദുരന്തങ്ങളുടെയും മഹാമാരികളുടെയും ചരിത്രം പരിശോധിച്ചാല്‍, അത് മനുഷ്യന്റെ ചരിത്രത്തോളംതന്നെ പഴക്കമുള്ളതാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. മനുഷ്യന്റെ അധഃപതനത്തില്‍നിന്നാണ് പ്രകൃതിദുരന്തങ്ങള്‍ ആരംഭിക്കുന്നത്. അത് പ്രകൃതി സ്വമേധയാ ആരംഭിച്ചതല്ല; മറിച്ച്, പ്രപഞ്ച സ്രഷ്ടാവായ യാഹ്‌വെയുടെ ആജ്ഞാനുസരണം പ്രകൃതി പ്രവര്‍ത്തിച്ചതാണ്! പ്രകൃതിയ്ക്കു സ്വമേധയാ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന ചിന്തയാണ് ഏറ്റവും വലിയ മൗഢ്യം! പരിസ്ഥിതിവാദികള്‍ ആയിരിക്കുന്നത് ഈ മൂഢതയിലാണ്! പ്രകൃതിദുരന്തങ്ങളെ പ്രകൃതിയുടെ പ്രതികാരമായി ഈ മൂഢന്മാര്‍ ചിന്തിക്കുന്നുവെന്നു മാത്രമല്ല, പ്രകൃതിയെ ആരാധിക്കുന്ന തലത്തിലേക്ക് തങ്ങളുടെ മൂഢഹൃദയങ്ങളെ പരുവപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഇവരുടെ വ്യര്‍ത്ഥമായ ആരാധനകള്‍ക്ക് പ്രകൃതിയിലൂടെതന്നെ ദൈവം ഇവരെ ശിക്ഷിയ്ക്കുമ്പോള്‍, അദൃശ്യനായ ദൈവത്തെ ഇവര്‍ക്കു കാണാനോ അറിയാനോ കഴിയുന്നില്ല! അതിനാല്‍ത്തന്നെ, ഈ ശിക്ഷകളെ ഇവര്‍ കാണുന്നത് വിചിത്രവും മൂഢവുമായ വീക്ഷണകോണിലൂടെയാണ്. പ്രകൃതിയോടു തങ്ങള്‍ ചെയ്ത അന്യായത്തിനു പ്രകൃതി നല്‍കുന്ന തിരിച്ചടിയും തിരിച്ചുപിടിക്കലുമായി ദൈവത്തിന്റെ ക്രോധത്തെ ഇവര്‍ കാണുന്നു!

ഈ കാലഘട്ടത്തില്‍ ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍ പ്രസ്ഥാനത്തിന്റെ ഏറ്റവും മാരകമായ ആയുധം പരിസ്ഥിതിവാദമാണെങ്കില്‍, ഏറ്റവും ക്രുദ്ധരായ യോദ്ധാക്കള്‍ പരിസ്ഥിതിവാദികളാണ്! നിരന്തരം ആവര്‍ത്തിച്ചുകൊണ്ട് പരിസ്ഥിതി എന്ന വാക്കിനെ ജനമനസ്സുകളില്‍ ചിരപ്രതിഷ്ഠ നടത്താന്‍ ഇല്ല്യുമിനാറ്റികള്‍ക്കു സാധിച്ചിട്ടുണ്ട്. പ്രകൃതിയോടിണങ്ങുക, പ്രകൃതിയെ നോവിക്കാതിരിക്കുക, പ്രകൃതിയെ സ്നേഹിക്കുക, പ്രകൃതിയെ സംരക്ഷിക്കുക എന്നിങ്ങനെയുള്ള വാക്കുകള്‍ കേള്‍ക്കാത്ത ഒരു ദിനംപോലും കടന്നുപോകുന്നില്ല. പ്രകൃതിയോടുള്ള സ്നേഹം അതിന്റെ പാരമ്യതയിലെത്തുമ്പോള്‍, അമ്മയും ദേവിയും ആരാധനാമൂര്‍ത്തിയുമായി അത് പരിണമിക്കുന്നു. ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള കഴിവ് പ്രകൃതിയ്ക്കുണ്ടെന്നും അതിനു ജീവനുണ്ടെന്നും വിശ്വസിക്കുന്ന ഹതഭാഗ്യരായ വിഡ്ഢികള്‍ ഈ ലോകത്തുണ്ട്. ഈ വിഡ്ഢികള്‍ തങ്ങളെത്തന്നെ വിശേഷിപ്പിക്കുന്നത് 'ബുദ്ധിജീവികള്‍' എന്നാണ്!   

പരിസ്ഥിതിവാദത്തിനു പിന്നില്‍ ലോകത്തിനു വ്യക്തമായ ഒരു അജണ്ടയുണ്ട്. ദൈവമില്ലെന്നു സ്ഥാപിക്കാനുള്ള ലോകത്തിന്റെ കൗശലമാണ് ആ അജണ്ട! പ്രപഞ്ചസൃഷ്ടിയ്ക്കു പിന്നില്‍ ദൈവമാണെന്ന വിശ്വാസസത്യത്തെ തകിടംമറിക്കാനും പ്രകൃതിതന്നെയാണ് സൃഷ്ടാവെന്നു സ്ഥാപിക്കാനും ദൈവനിഷേധികള്‍ നടത്തുന്ന പരിശ്രമങ്ങളുടെ ആധുനികരൂപമാണ് പരിസ്ഥിതിവാദം! തങ്ങളുടെ സ്വന്തം സ്ഥാപനമായ ഐക്യരാഷ്ട്രസഭയിലൂടെ ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍ സംഘം ഇതിനായി ചിലവഴിക്കുന്നത് സഹസ്രകോടികളാണ്. ലോകാരോഗ്യസംഘടനയടക്കം ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സകല സ്ഥാപനങ്ങളും ഇന്ന് പരിസ്ഥിതി എന്ന ഒരേയൊരു വിഷയത്തില്‍ കേന്ദ്രീകരിച്ചാണ് ജല്പനങ്ങള്‍ നടത്തുന്നത്. മരുന്നിനേക്കാള്‍ പ്രാധാന്യത്തോടെ 'യോഗ' എന്ന പൈശാചികമന്ത്രത്തെ പ്രചരിപ്പിക്കാന്‍ ലോകാരോഗ്യസംഘടന താത്പര്യപ്പെടുന്നതിന്റെ പിന്നിലെ ലക്ഷ്യവും മറ്റൊന്നല്ല. പ്രകൃതിശക്തികളെ ആരാധിക്കുന്ന പൈശാചിക സംസ്ക്കാരം വളര്‍ത്തിയെടുക്കുകയെന്നതാണ് യോഗ പ്രചരിപ്പിക്കുന്നതിന്റെ പിന്നിലെ യഥാര്‍ത്ഥ ലക്‌ഷ്യം!

ദൈവീകനിയമങ്ങള്‍ക്കു പകരമായി ലോകത്തിന്റെ നിയമങ്ങള്‍ സ്വീകരിക്കുന്നതിലൂടെ ദൈവത്തിന്റെ സംരക്ഷണം ഇല്ലാതാകുന്നു! ദൈവീകസംരക്ഷണം നഷ്ടപ്പെടുന്നതോടെ പ്രകൃതിദുരന്തങ്ങളെയും മഹാമാരികളെയും നേരിടാന്‍ മനുഷ്യനു സാധിക്കാതെവരും. അവ വിനാശം വിതയ്ക്കുമ്പോള്‍ മനുഷ്യനും ശാസ്ത്രത്തിനും ലോകസംവിധാനങ്ങള്‍ക്കും നോക്കുകുത്തിയായി നില്‍ക്കാനേ കഴിയുകയുള്ളു! എതിര്‍ക്രിസ്തു ലക്ഷ്യമിടുന്നതും അതുതന്നെയാണ്! ലോകത്തെ ഏതെങ്കിലും വിധത്തില്‍ സ്വാധീനിക്കാന്‍ കഴിയുന്ന എല്ലാ മാധ്യമങ്ങളും ഇന്ന് ഇല്ല്യുമിനാറ്റിയുടെ കീഴിലായിക്കഴിഞ്ഞു. ദൈവദൂഷണത്തിനും ഏകലോകമതത്തിനുവേണ്ടിയാണ് അവര്‍ നിലകൊള്ളുന്നത്. അതിനാല്‍ത്തന്നെ, വാഷിംഗ്‌ടണ്‍ പോസ്റ്റില്‍ പിണറായിസ്തുതികള്‍ എഴുതിവന്നതില്‍ ആരും അദ്ഭുതപ്പെടേണ്ടതില്ല. ഒബാമ, ബെര്‍ഗോളി, നാന്‍സി പെലോസി തുടങ്ങിയ ഇല്ല്യുമിനാറ്റി നേതാക്കന്മാര്‍ക്കുവേണ്ടി സ്ഥിരമായി കുഴലൂതുന്ന പത്രങ്ങളിലൊന്നാണ് വാഷിംഗ്‌ടണ്‍ പോസ്റ്റ്‌!

കൊറോണയുടെ യാഥാര്‍ത്ഥ്യം!

കൊറോണയുടെ പ്രചാരകര്‍ ഇസ്ലാംമത വിശ്വാസികളോ? ഈ ചോദ്യത്തോടുപോലും ഇടത് ആക്ടിവിസം അസഹിഷ്ണുതയോടെയാണ് പ്രതികരിക്കുന്നതെന്നു നാം തിരിച്ചറിഞ്ഞിട്ടുണ്ട്. മനുഷ്യര്‍ സത്യം മനസ്സിലാക്കുന്നുവെന്നു കാണുമ്പോള്‍, എതിര്‍ക്രിസ്തുവിനുണ്ടാകുന്ന സ്വാഭാവികമായ അസ്വസ്ഥതയാണ് ഇടത് ആക്ടിവിസ്റ്റുകളിലൂടെ പുറത്തുവരുന്നത്. മറഞ്ഞിരിക്കുന്ന സാത്താനെ തുറന്നുകാണിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുനേരേ ക്രുദ്ധനായി അവന്‍ വരും! സത്യം മറച്ചുവയ്ക്കുകയും അസത്യം പ്രചരിപ്പിക്കുകയും ചെയ്യുന്നതിനാണ് മാധ്യമങ്ങളെ അവന്‍ ഏറ്റെടുത്തിരിക്കുന്നത്. ട്രംപിന്റെ മുന്‍പില്‍പോലും പൊട്ടിത്തെറിക്കുന്ന മാധ്യമവേശ്യകളെ നാം കണ്ടതാണ്. ചൈനയിലോ വടക്കന്‍കൊറിയയിലോ ഇത് സാധിക്കുമോ? പിണറായി വിജയന്റെ അടുത്തുപോലും വിനീതവിധേയരാകുന്ന മാധ്യമപ്രവര്‍ത്തവരെയാണ് നാം കണ്ടിട്ടുള്ളത്. ഇതൊരു അടയാളമാണ്; പൈശാചികത വെളിപ്പെടുത്തുന്ന അടയാളം! എന്നാല്‍, എതിര്‍ക്രിസ്തുവിനോടൊപ്പം അന്തിയുറങ്ങുന്ന ഈ അഭിസാരികമാരെ ഭയപ്പെട്ട് മൗനംപാലിക്കാന്‍ മനോവ ഏതായാലും തയ്യാറല്ല. ആയതിനാല്‍, ഇസ്ലാംമത വിശ്വാസികളും കമ്മ്യൂണിസ്റ്റുകളുമാണ് കൊറോണ ലോകത്തു പരത്തുന്നതെന്നു പറയുമ്പോള്‍ ആരും അസ്വസ്തരാകേണ്ട. അതാണ്‌ സത്യം! ഇസ്ലാമിക ജിഹാദികള്‍ അഭയാര്‍ത്ഥികളായി കടന്നുകൂടിയ രാജ്യങ്ങളിലെല്ലാം കൊറോണയുടെ  വ്യാപനം ശക്തമായിരിക്കുന്നത് അതിന്റെ ദൃഷ്ടാന്തമാണ്!

രഹസ്യാത്മകത എവിടെയെല്ലാമുണ്ടോ, അവിടെയെല്ലാം പിശാചിന്റെ മറഞ്ഞിരിക്കുന്ന സാന്നിദ്ധ്യമുണ്ട്. ഫ്രീമേസണ്‍ പ്രസ്ഥാനങ്ങളെല്ലാം 'സീക്രട്ട് സൊസൈറ്റികള്‍' ആണെന്നു നാം മനസ്സിലാക്കിയിട്ടുണ്ട്. രഹസ്യാത്മകത എന്ന വാക്കില്‍ത്തന്നെ ഒരു സാമൂഹ്യവിരുദ്ധതയുടെ സൂചനയുണ്ട്. ജനകീയമോ മാനവീകമോ ആയ ഒന്നിലും രഹസ്യാത്മകത ഉണ്ടാകില്ല! നിഗൂഢമാക്കപ്പെട്ട സകലത്തിലും അപകടം പതിയിരിക്കുന്നു എന്നതാണു യാഥാര്‍ത്ഥ്യം. കമ്മ്യൂണിസത്തിലും ഇസ്ലാമികതയിലും മാത്രമല്ല, പിശാച് ഈ ലോകത്തു സ്ഥാപിച്ചിട്ടുള്ള സകല സംവിധാനങ്ങളിലും അപകടം പതിയിരിക്കുന്ന രഹസ്യാത്മകതയുണ്ട്. ഏറ്റവുമധികം രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന പ്രസ്ഥാനമാണ് കമ്മ്യൂണിസം. കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ ഒരു രാജ്യത്തു സ്ഥാപിക്കപ്പെട്ടാല്‍, ആ രാജ്യം രഹസ്യങ്ങളുടെ ഇരുമ്പുമറയ്ക്കുള്ളിലായിരിക്കും. മതിലുകള്‍കെട്ടി അതിനുള്ളില്‍ രഹസ്യവും നിഗൂഢവുമായി കഴിയാന്‍ കമ്മ്യൂണിസ്റ്റുകള്‍ എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. തങ്ങളുടെ രാജ്യത്തു നടക്കുന്നത് പുറംലോകം അറിഞ്ഞാല്‍, തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആശയത്തിലെ പൈശാചികത അനാവരണം ചെയ്യപ്പെടും എന്ന ഭയമാണ് അതിനു കാരണം. രഹസ്യാത്മകതയുടെ പിന്നിലെ യഥാര്‍ത്ഥ വികാരം ഭയംതന്നെയാണ്! എതിര്‍ക്രിസ്തുവിന്റെ അഭിഷേകമുള്ള പ്രസ്ഥാനങ്ങളുടെ അടയാളങ്ങളിലൊന്നാണ് ഭയം! അടിമുതല്‍ മുടിവരെ ഭയംകൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു മതമാണ്‌ ഇസ്ലാംമതം!

കൊറോണയുടെ കാര്യത്തില്‍ പലതും മറച്ചുവയ്ക്കാന്‍ ഐക്യരാഷ്ട്രസഭയും ലോകാരോഗ്യസംഘടനയും ശ്രമിക്കുന്നുണ്ടെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. ലോകാരോഗ്യസംഘടന ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ചൈനീസ് സ്തുതികള്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഇടതുമാനിയ ബാധിച്ചിട്ടില്ലെങ്കില്‍ പലതും മനസ്സിലാക്കാന്‍ സാധിക്കും. ചൈനീസ് വൈറസ് എന്ന് ആരെങ്കിലും പറഞ്ഞാല്‍, എവിടെനിന്നൊക്കെയാണ് ആക്രമണം വരുന്നതെന്നു നോക്കിയാല്‍, കുറേക്കൂടി വ്യക്തമായി കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിയും. കൊറോണ ഇറ്റലിയെ തകര്‍ത്തെറിഞ്ഞുകൊണ്ടിരുന്നപ്പോള്‍ കേള്‍ക്കാത്ത ദീനവിലാപം എപ്പോഴാണ് ബെര്‍ഗോളിയില്‍നിന്ന് ഉയര്‍ന്നുകേട്ടതെന്ന്‍ ആരെങ്കിലും ശ്രദ്ധിച്ചോ? ചൈനയ്ക്കെതിരേ ഓസ്ട്രേലിയ നിയമനടപടിയ്ക്ക് ഒരുങ്ങുന്നുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍, മരണവീട്ടിലെ സ്ത്രീകളില്‍നിന്നെന്നപോലെ ബെര്‍ഗോളിയുടെ ദീനരോദനം നാം കേട്ടു! രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ചുനില്‍ക്കണമെന്നാണ് കിഴവന്‍ പറഞ്ഞത്. കൊറോണയുടെ പിന്നിലൊരു രാഷ്ട്രീയമുണ്ടെന്ന് ആരെക്കാളും നന്നായി കിഴവനറിയാം!

ചൈനയെ പ്രതിരോധിക്കേണ്ട എന്ത് ധാര്‍മ്മിക ഉത്തരവാദിത്വമാണ് വത്തിക്കാനിലെ ബെര്‍ഗോളിക്കുള്ളത്? ലോകരാഷ്ട്രങ്ങളുടെ മുഴുവന്‍ പ്രതിനിധികളെന്ന് അവകാശപ്പെടുന്ന ഐക്യരാഷ്ട്രസഭയ്ക്കും ലോകാരോഗ്യസംഘടനയ്ക്കും ചൈനയോടുള്ളത് എന്ത് വൈകാരിക ബന്ധമാണ്? ലോകമാധ്യമങ്ങള്‍ ചൈനയുടെ കൂലിയെഴുത്തുകാരായി അധഃപതിച്ചതിന്റെ പിന്നിലെ കാരണമെന്താണ്? പരിസ്ഥിതിവാദികളും സ്വവര്‍ഗ്ഗഭോഗികളുമെല്ലാം ചൈനയുടെ മുന്‍പില്‍ വിനീതവിധേയരാകുന്നതെന്തിന്? കൊറോണയുടെ പിന്നില്‍ ചൈനയല്ലെന്നു സ്ഥാപിക്കാന്‍ ഇവരെല്ലാം ചേര്‍ന്നുയര്‍ത്തുന്ന വാദങ്ങള്‍തന്നെയാണ് ചൈനയുടെ ആസൂത്രണമികവ്! അതേ, ബെര്‍ഗോളി മുതല്‍ മലദ്ദ്വാര ആക്ടിവിസ്റ്റുകള്‍ വരെയുള്ള എല്ലാ ഇല്ല്യുമിനാറ്റികള്‍ക്കും കൊറോണ എന്ന ചൈനീസ് വൈറസിന്റെ നിര്‍മ്മാണത്തിലും വിതരണത്തിലും അവരുടെതായ പങ്കുണ്ട്. കൊറോണയെ സൃഷ്ടിച്ചത് ചൈനയാണോ എന്ന് അന്വേഷിക്കണമെന്നു പറയുന്നതിനെ ബെര്‍ഗോളി മുതല്‍ സകല ഇല്ല്യുമിനാറ്റികളും പ്രതിരോധിക്കുന്നുവെങ്കില്‍, ഇല്ല്യുമിനാറ്റികള്‍ക്കും ഐക്യരാഷ്ട്രസഭയ്ക്കും രാഷ്ട്രീയമുണ്ടെന്നു നാം തിരിച്ചറിയണം. ആ രാഷ്ട്രീയം ഇടതുപക്ഷ രാഷ്ട്രീയമാണ്! ഇസ്ലാമാണ് ഈ വൈറസിനെ ഭൂമുഖത്തു വ്യാപിപ്പിക്കുന്നതെന്ന് പറയുന്നതിനെ ഈ ഇല്ല്യുമിനാറ്റികള്‍ കൂട്ടത്തോടെ എതിര്‍ക്കുന്നുവെങ്കില്‍, ഐക്യരാഷ്ട്രസഭയ്ക്കും ഇല്ല്യുമിനാറ്റിയ്ക്കും മതമുണ്ടെന്നും, ആ മതം ഇസ്ലാമാണെന്നും നാം തിരിച്ചറിയണം. ഐക്യരാഷ്ട്രസഭയുടെ സ്ഥാപിതലക്ഷ്യം എതിര്‍ക്രിസ്തുവിനുവേണ്ടി ഏകലോകമതം ഒരുക്കുകയെന്നതാണ്. ഈ കൊറോണ കാലത്തും ചില പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. അതായത്, ലോകത്തെ മുഴുവന്‍ തങ്ങളുടെ ആജ്ഞയ്ക്കു കീഴില്‍ അടക്കിനിര്‍ത്താന്‍ സാധിക്കുമോ എന്ന് ഐക്യരാഷ്ട്രസഭ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

ആരോഗ്യരംഗത്ത് ജനങ്ങള്‍ പാലിക്കേണ്ടത് തങ്ങളുടെ അന്ത്യശാസനമായിരിക്കണമെന്ന് ലോകാരോഗ്യസംഘടന ആഗ്രഹിക്കുന്നു. ഹോമിയോയോ മറ്റേതെങ്കിലും ചികിത്സാവിധികളോ പാടില്ലെന്നാണ് ഇവരുടെ ധാര്‍ഷ്ട്യം! മറ്റെല്ലാം അശാസ്ത്രിയമാണെന്നും തങ്ങള്‍ മാത്രമാണ് ശാസ്ത്രീയമായ ശരിയെന്നും പറയാന്‍ അലോപ്പതിക്കാര്‍ക്ക് അവകാശമുണ്ട്. എന്നാല്‍, അത് വിശ്വസിച്ച് അവര്‍ക്കു കീഴടങ്ങാനുള്ള ഉത്തരവാദിത്വം നമുക്കില്ല! യോഗചെയ്യാന്‍ ഉപദേശിക്കുന്ന വിഡ്ഢികള്‍ക്ക് കൊറോണ എന്താണെന്ന് ഇതുവരെ ഒരു പിടിയുംകിട്ടിയിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം! മന്ദബുദ്ധിയുടെ ചേഷ്ടകളുമായി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന WHO പ്രതിനിധി പറയുന്നത് എന്ത് ശാസ്ത്രീയ സ്ഥിരീകരണത്തിന്റെ അടിസ്ഥാനത്തിലാണ്? ആഫ്രിക്കന്‍ വനാന്തരങ്ങളില്‍നിന്നു കാടിറങ്ങിവന്ന ഒരുവന്‍ യോഗാഭ്യാസം നിര്‍ദ്ദേശിക്കുമ്പോള്‍, ആ സ്ഥാപനത്തെ നാം എങ്ങനെയാണ് വിലയിരുത്തേണ്ടത്? വ്യാപനം തടയുകയെന്നതില്‍ കവിഞ്ഞ് വൈറസിനു ഫലപ്രദമായ ഒരു ചികിത്സയും ഇന്നുവരെ ആധുനിക വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടില്ല. അതിനാല്‍ത്തന്നെ, മൂന്നു ചാന്‍സുകള്‍ മാത്രമേ കൊറോണയുടെ അന്ത്യത്തിന് നമുക്കു മുന്‍പിലുള്ളു. ഒന്നാമത്തെ സാദ്ധ്യത, 'വാക്സിന്‍' കണ്ടുപിടിച്ച് പ്രതിരോധിക്കുകയെന്നതാണ്. മുന്‍ അനുഭവങ്ങള്‍ വച്ച് രണ്ടുമുതല്‍ അഞ്ചുവരെ വര്‍ഷങ്ങള്‍ അതിനായി കാത്തിരിക്കണം. രണ്ടാമത്തെ സാദ്ധ്യത, വൈറസ് സ്വയം വിരമിക്കുകയെന്നതാണ്! വൈറസുകളുടെ സ്വഭാവങ്ങളില്‍ പ്രധാനപ്പെട്ടതും പ്രതീക്ഷിക്കാവുന്നതുമാണ് അത്. മൂന്നാമത്തെ സാദ്ധ്യത, 60 ശതമാനം ജനങ്ങളെ കൊറോണ വൈറസ് ബാധിക്കുകയും, മനുഷ്യശരീരംതന്നെ പ്രതിരോധശേഷി സ്വയം ആര്‍ജ്ജിക്കുകയും ചെയ്യുകയെന്നതാണ്! മുന്‍കാല അനുഭവങ്ങളില്‍നിന്നു പഠിക്കുമ്പോള്‍ അതിനും സാദ്ധ്യതയുണ്ട്. ഈ മൂന്നു വഴികളാണ് നമുക്കുമുന്നില്‍ നിലവിലുള്ളത്.

അതായത്, ശാസ്ത്രത്തിന് ഇതില്‍ ഒരു റോളുമില്ല; എല്ലാം ദൈവം തീരുമാനിക്കും! ആയതിനാല്‍, മനുഷ്യന്റെ മുന്നിലുള്ള പ്രതിരോധമാര്‍ഗ്ഗം സാമൂഹിക അകലം പാലിക്കുകയെന്നതും ദൈവത്തിലേക്കു മടങ്ങുകയെന്നതുമാണ്! ഏതെങ്കിലും ദൈവത്തിലേക്കല്ല, സത്യദൈവത്തിലേക്കും അവിടുത്തെ നിയമങ്ങളിലേക്കും മടങ്ങണം!

പാലിക്കേണ്ട അകലങ്ങള്‍!

കൊറോണയ്ക്ക് മതവുമില്ല രാഷ്ട്രീയവുമില്ല എന്ന് ചില വിരുതന്മാര്‍ പാടിനടക്കുന്നു; എന്നാല്‍, കൊറോണയ്ക്ക് മതവുമുണ്ട് രാഷ്ട്രീയവുമുണ്ടെന്നു നാം കണ്ടു. ഇവിടെയാണ്‌ അകലങ്ങള്‍ തിരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യം. കൊറോണ എന്ന വൈറസിനെ വഹിക്കുന്നവരില്‍നിന്ന്‍ അകലം പാലിച്ചാല്‍, കൊറോണ ബാധിക്കുന്നതിനെ ഒരുപരിധിവരെ പ്രതിരോധിക്കാം. ഈ അകലം പാലിക്കുന്നതിനെ ഭരണകൂടങ്ങളോ ആക്ടിവിസ്റ്റുകളോ എതിര്‍ക്കുന്നില്ല! ലോകംതന്നെ ഈ അകലത്തെ അനുവദിച്ചു തന്നിരിക്കുന്നു. രോഗം വരികയും മരണംതന്നെ സംഭവിച്ചേക്കുകയും ചെയ്യാനുള്ള സാദ്ധ്യതയെപ്രതിയാണ് ഈ അനുവാദം നല്‍കിയിരിക്കുന്നത്. എന്നാല്‍, ശരീരത്തിന്റെ മരണത്തെക്കാള്‍ പ്രാധാന്യത്തോടെ മനുഷ്യന്‍ പരിഗണിക്കേണ്ട ആത്മീയമരണത്തെ പ്രതിരോധിക്കാന്‍ ദൈവം നിര്‍ദ്ദേശിക്കുന്ന അകലങ്ങള്‍ ലോകത്തെ ചൊടിപ്പിക്കുന്നു. കാരണം, ലോകത്തിനു ദൈവത്തെ മനസ്സിലായിട്ടില്ല, മനസ്സിലാകുകയുമില്ല! ലോകം ദൈവത്തിന്റെ ശത്രുവാണ്! ലോകത്തിന്റെ മിത്രമാകാന്‍ ആഗ്രഹിക്കുന്ന മനുഷ്യരും ദൈവത്തിന്റെ ശത്രുവാണ്! വചനമിതാണ്: “ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങള്‍ അറിയുന്നില്ലേ? ലോകത്തിന്റെ മിത്രമാകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു”(യാക്കോ: 4; 4).

അകലങ്ങളെക്കുറിച്ചുതന്നെ ചിന്തിക്കാം. ദൈവം നമ്മോടു പാലിക്കാന്‍ കല്പിച്ചിരിക്കുന്ന അകലമിതാണ്: “നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്. നീതിയും അനീതിയുമായി എന്തു പങ്കാളിത്തമാണുള്ളത്? പ്രകാശത്തിന് അന്ധകാരവുമായി എന്തു കൂട്ടുകെട്ടാണുള്ളത്? ക്രിസ്തുവിനു ബലിയാലുമായി എന്തു യോജിപ്പാണുള്ളത്? വിശ്വാസിക്ക് അവിശ്വാസിയുമായി എന്താണു പൊതുവിലുള്ളത്? ദൈവത്തിന്റെ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്? നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്. എന്തെന്നാല്‍, ദൈവം അരുളിച്ചെയ്തിരിക്കുന്നു; ഞാന്‍ അവരില്‍ വസിക്കുകയും അവരുടെ ഇടയില്‍ വ്യാപരിക്കുകയും ചെയ്യും; ഞാന്‍ അവരുടെ ദൈവമായിരിക്കും; അവര്‍ എന്റെ ജനവുമായിരിക്കും. ആകയാല്‍, നിങ്ങള്‍ അവരെവിട്ട് ഇറങ്ങിവരുകയും അവരില്‍നിന്നു വേര്‍പിരിയുകയും ചെയ്യുവിന്‍ എന്ന് യാഹ്‌വെ അരുളിച്ചെയ്യുന്നു. അശുദ്ധമായതൊന്നും നിങ്ങള്‍ തൊടുകയുമരുത്; അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും; ഞാന്‍ നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്മാരും പുത്രികളും ആയിരിക്കും എന്നു സര്‍വ്വശക്തനായ യാഹ്‌വെ അരുളിച്ചെയ്യുന്നു”(2കോറി: 6; 14-18). ഈ അകലം പാലിച്ചാല്‍ മാത്രമേ ദൈവത്തിനു നമ്മോടൊപ്പം വ്യാപരിക്കാനും നമ്മേ സ്വീകരിക്കാനും കഴിയുകയുള്ളു. ദൈവത്തിനു നമ്മേ സഹായിക്കണമെങ്കില്‍പ്പോലും ഈ അകലം നാം പാലിക്കണം.

ആയതിനാല്‍, ദൈവദൂഷകരില്‍നിന്നു നാം ബഹുദൂരം അകന്നുനില്‍ക്കാന്‍ തയ്യാറാകുക. എതിര്‍ക്രിസ്തുവിന്റെ മതം ഏതാണെന്നും പ്രസ്ഥാനങ്ങള്‍ ഏതാണെന്നും നാം മനസ്സിലാക്കിക്കഴിഞ്ഞു. ഇനി നമുക്ക് ഒഴിവുകഴിവില്ല! ഇസ്ലാംമതത്തില്‍പ്പെട്ടവരുമായി അകലം പാലിക്കണമെന്നത് ക്രിസ്ത്യാനികള്‍ക്കു നല്‍കപ്പെട്ടിരിക്കുന്ന ലിഖിതനിയമമാണ്! ക്രിസ്തുവിന്റെ ദൈവത്വത്തെ നിഷേധിക്കുന്ന ഏതൊരു വ്യക്തിയില്‍നിന്നും പ്രസ്ഥാനങ്ങളില്‍നിന്നും മതങ്ങളില്‍നിന്നും ഈ അകലം നാം പാലിക്കണം. ഈ അകലം പാലിക്കാത്തവരെല്ലാം അതിന്റെ ദുരന്തം അനുഭവിച്ചിട്ടുണ്ട് എന്നതാണ് നമുക്കു മുന്‍പിലുള്ള ദൃഷ്ടാന്തം. മനഃപൂര്‍വ്വം രോഗം പരത്താന്‍ ശ്രമിക്കുന്ന ഇസ്ലാമിക ജിഹാദികളെ നാം കഴിഞ്ഞ ദിവസങ്ങളിലെല്ലാം കണ്ടു. ഇസ്ലാംമതക്കാര്‍ അഭയാര്‍ത്ഥികളായി കടന്നുകൂടിയ രാജ്യങ്ങള്‍ വഴിയാണ് കൊറോണയുടെ വ്യാപനം നടന്നത്. ഇന്ത്യയിലെ കാര്യംതന്നെ എടുക്കാം. നിസാമുദ്ദീന്‍ സമ്മേളനത്തിന്റെ ലക്‌ഷ്യം കൊറോണയെ ഇന്ത്യയ്ക്കു സമ്മാനിക്കുകയെന്നതായിരുന്നു. ഈ സത്യം വിളിച്ചുപറഞ്ഞാല്‍ ജിഹാദികള്‍ക്കും ഇടത് ആക്ടിവിസത്തിനും കുരുപൊട്ടുമെന്ന് മനോവയ്ക്കറിയാം. ഇവറ്റകളുടെ കുരു സംരക്ഷിക്കലല്ലല്ലോ മനോവയുടെ ദൗത്യം!

ഇസ്ലാംമത വിശ്വാസികളില്‍നിന്നു ക്രിസ്ത്യാനികള്‍ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ അനിവാര്യത കൊറോണയുടെ പശ്ചാത്തലത്തില്‍ മാത്രമല്ല പ്രസക്തമാകുന്നത്. കഴിഞ്ഞ പതിനാറു നൂറ്റാണ്ടുകളിലെ അനുഭവം നല്‍കുന്ന പാഠവും ഇതുതന്നെയാണ്. ഇസ്ലാമിനോടു ചേര്‍ന്നുനിന്ന് സ്വയം ഇല്ലാതായ സമൂഹങ്ങളുടെയും സമുദായങ്ങളുടെയും ചരിത്രം നമുക്കു മുന്‍പിലുണ്ട്. പൗരസ്ത്യ ക്രൈസ്തവസമൂഹമാണ് അതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തം! ഇസ്ലാംമതം ഒരു സാമൂഹിക തിന്മയാണ്! ഇസ്ലാംമതക്കാരുടെ കച്ചവടസ്ഥാപനങ്ങളില്‍ സന്ദര്‍ശിക്കുന്നതുപോലും അപകടമാണെന്നു നാം തിരിച്ചറിയണം. ഹലാല്‍ ഭക്ഷണത്തിലൂടെ മാത്രമല്ല, മനുഷ്യവിസര്‍ജ്ജ്യം കലര്‍ത്തിയ ഭക്ഷണത്തിലൂടെയും അവര്‍ തങ്ങളിലെ പൈശാചികത മറ്റുള്ളവരിലേക്കു വ്യാപിപ്പിക്കുന്നു. ഈ വിഷയത്തെക്കുറിച്ചുള്ള ഒന്നിലധികം ലേഖനങ്ങള്‍ മനോവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബംഗ്ലാദേശില്‍നിന്ന്‍ അനധികൃതമായി കുടിയേറിയ ഇസ്ലാമിക ജിഹാദികളെ അതിഥികളാക്കിയതിനുശേഷം ദേവസ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള കമ്മ്യൂണിസ്റ്റ് കുതന്ത്രംപോലും തിരിച്ചറിയാനുള്ള വിവേകം മലയാളികള്‍ക്ക് ഇല്ലാതായിരിക്കുന്നു എന്നതാണു വാസ്തവം. ഇത് കമ്മ്യൂണിസ്റ്റുകള്‍ ആഗോളതലത്തില്‍ ആവിഷ്കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്ന പൈശാചിക പദ്ധതിയാണ്. ഇസ്ലാമിനുവേണ്ടി ജിഹാദ് നടപ്പാക്കാന്‍ കമ്മ്യൂണിസ്റ്റുകളും ഇടത് ആക്ടിവിസ്റ്റുകളും ഇല്ല്യുമിനാറ്റി മാധ്യമങ്ങളും മാത്രമല്ല പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള മുഴുവന്‍ സംവിധാനങ്ങളും ഇന്ന് ജിഹാദിനുവേണ്ടി അരയുംതലയും മുറുക്കി രംഗത്തുണ്ട്. എന്നാല്‍, കത്തോലിക്കാസഭയിലും മറ്റിതര ക്രൈസ്തവസമൂഹങ്ങളിലും കടന്നുകൂടിയിരിക്കുന്ന ഇല്ല്യൂമിനാറ്റി സംഘമാണ് ഇതില്‍ ഏറ്റവും കൂടുതല്‍ അപകടകാരികള്‍! നാം ഏറ്റവും സൂക്ഷിക്കേണ്ടതും ഇവറ്റകളെത്തന്നെ!

ഇസ്ലാമിനെപ്പോലെതന്നെ കമ്മ്യൂണിസ്റ്റുകളെയും നാം കരുതിയിരിക്കണം. ലോകരാജ്യങ്ങളിലെ ഭരണാധികാരികളെ ഒന്നടങ്കം മിഥ്യാബോധം ഗ്രസിച്ചുകഴിഞ്ഞു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ചൈനയില്‍നിന്നു 'റാപ്പിഡ് ആന്റി ബോഡി' പരിശോധനയ്ക്കുള്ള 'കിറ്റ്‌' വാങ്ങാനുള്ള തീരുമാനം. മനുഷ്യവര്‍ഗ്ഗത്തെ ഉന്മൂലനം ചെയ്യാന്‍ മടിയില്ലാത്തവരാണ് തങ്ങളെന്ന് ഇതിനോടകം പലവട്ടം കമ്മ്യൂണിസ്റ്റുകള്‍ തെളിയിച്ചിട്ടുള്ളതാണ്. ചൈനയില്‍നിന്നു 'റാപ്പിഡ് ആന്റിബോഡി ടെസ്റ്റ്‌ കിറ്റ്‌' വാങ്ങിയ രാജ്യങ്ങളുടെ ദുരവസ്ഥ നാം കണ്ടു. ഇന്ത്യ വാങ്ങിയ അഞ്ചുലക്ഷം കിറ്റുകളില്‍ അന്‍പതിനായിരവും ഉപയോഗശൂന്യമായിരുന്നു. സ്പെയിന്‍ വാങ്ങിയ മുഴുവന്‍ കിറ്റുകളും മടക്കി അയച്ചു. പരിശോധനയ്ക്കുള്ള ഉപകരണങ്ങളില്‍പ്പോലും കൃത്രിമം കാണിക്കുന്ന കമ്മ്യൂണിസ്റ്റുകളെ വിശ്വസിക്കാന്‍ തയ്യാറാകുന്നത് മിഥ്യാബോധം ഗ്രസിച്ചിരിക്കുന്നതുകൊണ്ടാണ്. വൈറസിനെ നിര്‍മ്മിച്ച്‌ മനുഷ്യരാശിയെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചവരെത്തന്നെ സംരക്ഷണം ഏല്പിക്കുന്നവരുടെ ബുദ്ധിസ്ഥിരത പരിശോധനയ്ക്കു വിധേയമാക്കുകയാണ് വേണ്ടത്!

ചൈനയെ മാത്രമല്ല, കമ്മ്യൂണിസ്റ്റ്-ഇടത് ആശയങ്ങളെയും ബഹിഷ്ക്കരിക്കേണ്ടത് മാനവരാശിയുടെ ഉത്തരവാദിത്വമായി മാറിയിരിക്കുന്നു. അതുപോലെതന്നെ, ഇസ്ലാമിനെ സൂക്ഷിക്കേണ്ടതും ഒറ്റപ്പെടുത്തേണ്ടതുമായ സാഹചര്യം എക്കാലത്തെക്കാളും അധികമായി ഇപ്പോള്‍ സംജാതമായിട്ടുമുണ്ട്. ഭൂവാസികളുടെ ശാരീരികവും ആത്മീയവും സാമ്പത്തികവുമായ സുരക്ഷിതത്വത്തിന് ഇസ്ലാമും കമ്മ്യൂണിസവും എക്കാലത്തും ഭീഷണിയായിട്ടുണ്ടെന്നു നാം മനസ്സിലാക്കണം. ഖുറാന്‍ എന്ന പുസ്തകം കൈവശമിരിക്കുന്ന കാലത്തോളം ഒരു ഇസ്ലാംമത വിശ്വാസിക്കും മറ്റുള്ളവരെ സ്വൈര്യമായി ജീവിക്കാന്‍ വിടുന്നത് ചിന്തിക്കാന്‍പോലും കഴിയില്ല! സെക്കുലര്‍ ആശയങ്ങളുമായി ചുറ്റിത്തിരിയുന്ന ക്രൈസ്തവനാമധാരികളില്‍നിന്നും നാം അകലം പാലിക്കണം. എന്തെന്നാല്‍, പുറത്തുള്ള ഇല്ല്യുമിനാറ്റികളെക്കാള്‍ അകത്തുള്ള ഇല്ല്യുമിനാറ്റികള്‍ക്കു വിഷം കൂടുതലാണ്! ആയതിനാല്‍, എല്ലാ ബെര്‍ഗോളിയന്മാരില്‍നിന്നും അകന്നുനിന്ന് ആത്മരക്ഷ ഉറപ്പാക്കുക!

“എന്റെ നാമം ധരിക്കുന്ന നഗരത്തിനു ഞാന്‍ അനര്‍ത്ഥം വരുത്താന്‍ പോകുമ്പോള്‍ നിങ്ങളെ വെറുതെ വിടുമെന്നു കരുതുന്നുവോ? നിങ്ങള്‍ ശിക്ഷ അനുഭവിക്കുകതന്നെ ചെയ്യും. ഇതാ, ഭൂമുഖത്തുള്ള സകല ജനതകളുടെയുംമേല്‍ ഞാന്‍ വാള്‍ അയയ്ക്കാന്‍ പോകുന്നു - സൈന്യങ്ങളുടെ യാഹ്‌വെയാണ് ഇത് അരുളിച്ചെയ്യുന്നത്”(യിരെമിയാഹ്: 25; 29).

ഒരു വചനംകൂടി കുറിച്ചുകൊണ്ട് ഈ ലേഖനം ഉപസംഹരിക്കുന്നു: “യാഹ്‌വെ എന്നോട് അരുളിച്ചെയ്തു: ഈ ജനത്തിനുവേണ്ടി നീ പ്രാര്‍ത്ഥിക്കേണ്ടാ. അവര്‍ ഉപവാസമനുഷ്ഠിച്ചാലും അവരുടെ കരച്ചില്‍ ഞാന്‍ കേള്‍ക്കുകയില്ല; അവരുടെ ദഹനബലിയും ധാന്യബലിയും സ്വീകരിക്കുകയില്ല. ഞാന്‍ അവരെ വാളാലും പട്ടിണിയാലും പകര്‍ച്ചവ്യാധികളാലും നശിപ്പിക്കും. അപ്പോള്‍ ഞാന്‍ പറഞ്ഞു: ദൈവമായ യാഹ്‌വേ, നിങ്ങള്‍ വാള്‍ കാണേണ്ടിവരുകയില്ല, നിങ്ങള്‍ക്കു പട്ടിണിയുണ്ടാകയില്ല, ഞാന്‍ നിങ്ങള്‍ക്ക് ഈ ദേശത്തു സമാധാനം ഉറപ്പുവരുത്തും എന്നാണല്ലോ പ്രവാചകന്മാര്‍ അവരോടു പറയുന്നത്. യാഹ്‌വെ എന്നോട് അരുളിച്ചെയ്തു: പ്രവാചകന്മാര്‍ എന്റെ നാമത്തില്‍ വ്യാജപ്രവചനം നടത്തുന്നു. അവരെ ഞാന്‍ അയയ്ക്കുകയോ ജനത്തോടു സംസാരിക്കാന്‍ അവരോടു കല്പിക്കുകയോ ചെയ്തിട്ടില്ല; അവര്‍ വ്യാജദര്‍ശനവും പൊള്ളയായ പ്രവചനങ്ങളും സ്വന്തം സ്വപ്നങ്ങളുമാണ് നിങ്ങള്‍ക്കു നല്‍കുന്നത്. അതുകൊണ്ട് എന്റെ നാമത്തില്‍ പ്രവചിക്കുന്ന പ്രവാചകന്മാരെപ്പറ്റി യാഹ്‌വെയായ ഞാന്‍ പറയുന്നു: അവരെ ഞാന്‍ അയച്ചതല്ല; എന്നിട്ടും അവര്‍ ഈ ദേശത്തു വാളും പട്ടിണിയും വരുകയില്ല എന്നു പ്രവചിക്കുന്നു. വാളും പട്ടിണിയും അവരെ നശിപ്പിക്കും. അവരുടെ പ്രവചനം കേട്ട ജനം പട്ടിണിക്കും വാളിനും ഇരയായി യെരുശലെം തെരുവുകളില്‍ വലിച്ചെറിയപ്പെടും. അവരെയോ അവരുടെ ഭാര്യമാരെയോ പുത്രന്മാരെയോ പുത്രിമാരെയോ സംസ്‌കരിക്കാന്‍ ആരും കാണുകയില്ല. അവരുടെ ദുഷ്‌കര്‍മ്മങ്ങള്‍ അവരുടെമേല്‍ത്തന്നെ ഞാന്‍ ചൊരിയും.”(യിരെമിയാഹ്: 14; 11-16).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    3974 views

LOG IN

Lost your password?

SIGN UP

LOST PASSWORD