കാലത്തിന്റെ അടയാളങ്ങള്‍

സണ്ണി ലെയോണിയുടെ ലൈംഗിക ഫിലോസഫി!

Print By
about

23 - 09 - 2017

വ്യഭിചാര ദുര്‍ഭൂതത്തിന്റെ ഈ ഭൂമുഖത്തെ ജീവിക്കുന്ന പ്രതിനിധികളില്‍ മുഖ്യസ്ഥാനത്തുള്ള സണ്ണി ലെയോണി എങ്ങനെ ഈ ലോകത്തിനു സ്വീകാര്യയായി? കൊച്ചിയില്‍ ഈ അടുത്തനാളില്‍ ഇവള്‍ക്ക് ലഭിച്ച സ്വീകാര്യത നാം ചിന്തിക്കാതിരിക്കാന്‍ പാടില്ല. എന്തെന്നാല്‍, ഇവളുടെ നഗ്നതയും കാമാസക്തിയും കണ്ട് വികാരംകൊണ്ട യുവജനത മാത്രമാണ് ഇവളുടെ ആരാധകരായിട്ടുള്ളത് എന്ന മിഥ്യാധാരണ മനോവയ്ക്കില്ല. ഏഷ്യാനെറ്റ് (വേശ്യാനെറ്റ്) എന്ന ന്യൂസ് ചാനലിന്റെ പ്രതിനിധിയായി ഒരു മാധ്യമ പ്രവര്‍ത്തകയും ആദരവോടെ ഈ വേശ്യയ്ക്കു മുന്നില്‍ നിന്നത് നാം കണ്ടു. സണ്ണി ലെയോണി എങ്ങനെയാണ് മാധ്യമങ്ങള്‍ക്കു സ്വീകാര്യയായത്? കൊച്ചിയില്‍ ഇവളെ കാണാന്‍ തടിച്ചുകൂടിയവര്‍ ആരായിരുന്നു? മാധ്യമങ്ങള്‍ക്ക് ഇവള്‍ സ്വീകാര്യയായത് എങ്ങനെയാണ്?

അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധനേടിയിട്ടുള്ള ഒരു വേശ്യയാണ് സണ്ണി ലെയോണി! ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും തര്‍ക്കമുണ്ടെന്നു മനോവ കരുതുന്നില്ല. അശ്ലീല സിനിമകളില്‍ നിറഞ്ഞുനില്‍ക്കുന്ന അനേകം വേശ്യകളില്‍ പ്രഥമസ്ഥാനത്തുള്ള ഇവളെ ഉയര്‍ത്തിപ്പിടിക്കാനും, സമൂഹത്തില്‍ ഇവള്‍ക്ക് സ്വീകാര്യത നേടിക്കൊടുക്കാനും മാധ്യമങ്ങള്‍ ശ്രമിക്കുമ്പോള്‍, ഈ മാധ്യമങ്ങളുടെ നിലവാരം എത്രത്തോളം പൈശാചികത നിറഞ്ഞതാണെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. വേശ്യകള്‍ക്ക് സ്വീകാര്യതയുണ്ടാക്കാന്‍ ശ്രമിക്കുന്ന ലോകം ഇന്നിവര്‍ക്കു നല്‍കുന്ന വിശേഷണം 'ലൈംഗീക തൊഴിലാളികള്‍' എന്നാണ്! മറ്റെല്ലാ തൊഴിലുകളുംപോലെ അംഗീകരിക്കപ്പെടേണ്ട തൊഴിലാണ് വേശ്യാവൃത്തിയെന്നു പ്രഖ്യാപിക്കാനാണ് ലോകം തയ്യാറായിരിക്കുന്നത്. കാമകേളികളില്‍ ഏര്‍പ്പെടുകയും, തങ്ങളുടെ ഈ മ്ലേച്ഛത ലോകത്തിനുമുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന വ്യക്തികളെ പുകഴ്ത്തുന്നവര്‍ എത്രത്തോളം അധ:പതിച്ചുകഴിഞ്ഞു എന്നതാണ് നാം ചിന്തിക്കേണ്ടത്! ഇത് ആധുനീക പാപങ്ങളുടെ പട്ടികയിലുള്ള ഏറ്റവും ഗുരുതരമായ പാപമാണ്. എന്തെന്നാല്‍, മുന്‍കാലങ്ങളില്‍ ഒരിക്കല്‍പ്പോലും വേശ്യകളും വ്യഭിചാരവും ഇത്രത്തോളം അംഗീകരിക്കപ്പെട്ടിട്ടില്ല. അവിഹിത വേഴ്ച്ചകളെ കുറ്റകരമായി കാണുകയും, അശ്ലീല സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് ശിക്ഷാകരമായ നടപടിയായി കാണുകയും ചെയ്തിരുന്നു.

'ബ്ലൂഫിലിം' എന്നറിയപ്പെടുന്ന മ്ലേച്ഛത പ്രദര്‍ശിപ്പിക്കുന്ന സ്ഥാപനങ്ങളും ഇത് കാണാന്‍ കടന്നുവരുന്നവരും ഒരുപോലെ ശിക്ഷിക്കപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു. ഇത്തരം സ്ഥാപനങ്ങളില്‍ നടക്കുന്ന പരിശോധനകളില്‍ പിടിക്കപ്പെടുന്നവര്‍ തങ്ങളുടെ കസേര ചുമന്നുകൊണ്ടു പരസ്യമായി തെരുവിലൂടെ നടക്കേണ്ടിയിരുന്നു. എന്നാല്‍, ഇന്ന് മനുഷ്യാവകാശം എന്നത് പൈശാചികതയ്ക്ക് തണലായി നില്‍ക്കുന്ന പ്രസ്ഥാനമായി മാറിയപ്പോള്‍, ലോകത്തിലെ എല്ലാ മ്ലേച്ഛതകളും മഹത്വവത്ക്കരിക്കപ്പെട്ടു! സണ്ണി ലെയോണി സ്വീകാര്യയായത് ഈ പൈശാചിക നിയമങ്ങളുടെ പിന്‍ബലത്തിലാണ്! കാമകേളികളില്‍ ഏര്‍പ്പെടുകയെന്നത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്നു തത്വത്തില്‍ അംഗീകരിക്കാം. എന്തെന്നാല്‍, അതില്‍ ഏര്‍പ്പെടുന്ന വ്യക്തികള്‍ അവിഹിതമായാണ് പെരുമാറുന്നതെങ്കില്‍പ്പോലും അവരെ മാത്രം ബാധിക്കുന്ന വിഷയമാണ്. അവിഹിതമായ ബന്ധമാണെങ്കില്‍, അതില്‍ പങ്കാളികളാകുന്ന വ്യക്തികള്‍ മാത്രം ശിക്ഷിക്കപ്പെടും! എന്നാല്‍, തങ്ങളുടെ പ്രവര്‍ത്തികള്‍ മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ അനേകരെ ശിക്ഷാവിധിയിലേക്കു നയിക്കുന്നു. ശരീരത്തിലെ നവദ്വാരങ്ങളും ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന സണ്ണി ലെയോണിയെ അംഗീകരിക്കാനും ഉയര്‍ത്തിപ്പിടിക്കാനും ശ്രമിക്കുന്നവര്‍ ആരുതന്നെയായിരുന്നാലും, അവര്‍ പൈശാചികതയുടെ വക്താക്കളാണ്!

പാപത്തിനു പുണ്യത്തിന്റെ പരിവേഷം നല്‍കാന്‍ ലോകം ഇന്നു ശ്രമിച്ചുകൊണ്ടിരിക്കുന്നു. സ്വവര്‍ഗ്ഗരതി ഇന്ന് അംഗീകരിക്കപ്പെട്ടതുപോലെ എല്ലാ തിന്മകള്‍ക്കും സാമൂഹിക അംഗീകാരം നല്‍കുന്നതിനെ ഭയത്തോടെ കാണാന്‍ കഴിഞ്ഞില്ലെങ്കില്‍, ഈ ഭൂമുഖത്തു ജീവിക്കുന്ന സകലരും അതിന്റെ പരിണിതഫലം അനുഭവിക്കും എന്നകാര്യത്തില്‍ സംശയമില്ല. സോദോം-ഗോമോറ ദേശങ്ങള്‍ നമുക്കുമുന്നില്‍ ഇന്നും ദൃഷ്ടാന്തമാണ്! എന്നാല്‍, ഈ ലോകത്തേക്ക് ദൈവത്തിന്റെ ക്രോധം ക്ഷണിച്ചുവരുത്താന്‍, ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ അനേകം സംഘടനകള്‍ക്ക് രൂപംനല്കിയിട്ടുണ്ട്. മ്ലേച്ഛതകള്‍ക്ക് ദിവ്യപരിവേഷം നല്‍കുകയെന്ന പൈശാചിക പദ്ധതിയുടെ ഭാഗമാണിത്. സണ്ണി ലെയോണി എന്ന സ്ത്രീ ഈ സമൂഹത്തില്‍ വിതച്ചിട്ടുള്ള ദുരന്തം മറച്ചുവയ്ക്കാനാണ് ലോകം ഇന്നു ശ്രമിക്കുന്നത്. അതായത്, അധാര്‍മ്മികതയെ ധാര്‍മ്മികതയായി അവതരിപ്പിക്കുന്ന കുതന്ത്രം! മാധ്യമങ്ങള്‍ ഏറ്റെടുത്ത്, ലോകത്തിനു മുന്നില്‍ മഹത്വവത്ക്കരിച്ച് അവതരിപ്പിക്കുന്ന പലതും ദൈവീകനിയമങ്ങള്‍ക്കു വിരുദ്ധമാണെന്നു നാം തിരിച്ചറിയണം. സമൂഹത്തെ ഒന്നടങ്കം ദുരന്തത്തില്‍ അകപ്പെടുത്തുന്ന ഈ പൈശാചികതയെ ജാഗ്രതയോടെ സമീപിക്കാതിരുന്നാല്‍ എന്തായിരിക്കും അവസ്ഥ?

പാപത്തില്‍ മുഴുകി ജീവിക്കുന്ന വിഭാഗത്തെ മഹത്വവത്ക്കരിക്കുന്നതിലൂടെ, തിന്മയെയും നന്മയെയും വിവേചിക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷം സംജാതമാകും!

കഴുത്തില്‍ തിരിക്കല്ലു കെട്ടി കടലില്‍ ചാടേണ്ടവര്‍!

ഒരു വ്യക്തിയെ പാപത്തിലേക്കു നയിക്കുന്നവര്‍ ആരായിരുന്നാലും അവര്‍ക്ക് നല്‍കിയിരിക്കുന്ന ഉപദേശമാണ് ഈ ഉപശീര്‍ഷകം. ആശയപരമായ സന്ദേശങ്ങളിലൂടെ പാപത്തിലേക്കു നയിക്കുന്നവരും പ്രവൃത്തികളിലൂടെ പാപത്തിലേക്കു സമൂഹത്തെ നയിക്കുന്നവരും സജ്ജീവമാണ്. ഒരുവന്റെ പ്രവര്‍ത്തികളോ അവന്‍ ഉയര്‍ത്തുന്ന ആശയങ്ങളോ എന്തുതന്നെയായിരുന്നാലും, മറ്റൊരുവന്റെ ആത്മനാശത്തിനു നിദാനമാകുന്നുവെങ്കില്‍ സൂക്ഷിക്കണം. പാപം എന്നത് മനുഷ്യസഹജമായ അവസ്ഥയാണ്. എന്നാല്‍, മറ്റൊരുവനെ പാപത്തിലേക്കു നയിക്കാന്‍ തങ്ങളുടെ പാപങ്ങള്‍ കാരണമാകുന്നുവെങ്കില്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വരുത്തിവയ്ക്കും. ഈ വചനം ശ്രദ്ധിക്കുക: "എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവനു ദുഷ്പ്രേരണ നല്‍കുന്നവന്‍ ആരായാലും അവനു കൂടുതല്‍ നല്ലത് കഴുത്തില്‍ ഒരു വലിയ തിരികല്ലു കെട്ടി കടലിന്റെ ആഴങ്ങളില്‍ താഴ്ത്തപ്പെടുകയായിരിക്കും. പ്രലോഭനങ്ങള്‍ നിമിത്തം ലോകത്തിനു ദുരിതം! പ്രലോഭനങ്ങള്‍ ഉണ്ടാകേണ്ടതാണ്. എന്നാല്‍, പ്രലോഭനഹേതുവാകുന്നവന് ദുരിതം"(മത്താ: 18; 6-8). തുടര്‍ന്നുള്ള വചനങ്ങള്‍ക്കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. എന്നാല്‍, ഈ വചനത്തിലെ സത്യങ്ങളാണ് ആദ്യം നാം മനസ്സിലാക്കേണ്ടത്.

ഒരു വ്യക്തിയെ പാപത്തിലേക്കു നയിക്കുന്നവരെ കാത്തിരിക്കുന്നത് നിത്യനരകമാണ്. വ്യഭിചരിക്കുകയും തങ്ങളുടെ വ്യഭിചാരം ലോകത്തിനുമുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന വ്യക്തി, പാപത്തിനു ഹേതുവാകുന്ന വ്യക്തിയാണ്! ഇവരെ ന്യായീകരിക്കാനുള്ള ഒരു സന്ദേശവും ബൈബിളില്‍ വായിക്കാന്‍ കഴിയില്ല. എന്നാല്‍, ഇവരെ ന്യായീകരിക്കാനുള്ള എല്ലാ ആശയങ്ങളും ലൗകീക മനുഷ്യരുടെ പക്ഷത്തുണ്ട്. എന്തെന്നാല്‍, ഈ ലോകത്തിനും അപ്പുറമായ ഒരു സംവീധാനത്തെ പ്രത്യാശിക്കുന്ന സമൂഹത്തിന്റെ ഭാഗമല്ല ഇവര്‍! ഈ ലോകത്തില്‍ മാത്രം ആശ്രയിക്കുന്നവരെ സമ്പന്ധിച്ചിടത്തോളം ദൈവവും ദൈവരാജ്യവും അപ്രസക്തമാണ്! ദൈവീകനിയമങ്ങള്‍ക്കു ബദലായി, മനുഷ്യന്റെ ജഢികവാസനകളെ പ്രീണിപ്പിക്കുന്ന നിയമങ്ങള്‍ നിര്‍മ്മിക്കുക എന്നതാണ് ഇവരുടെ ശൈലി! ഇവര്‍ നിര്‍മ്മിക്കുന്ന നിയമങ്ങള്‍ ലൗകീക മനുഷ്യര്‍ക്കു സ്വീകാര്യവുമാണ്. എന്നാല്‍, നിത്യജീവനു നിയോഗം ലഭിച്ചിട്ടുള്ള മനുഷ്യര്‍ ഈ നിയമങ്ങളെ ഭീതിയോടെ നോക്കിക്കാണുന്നു. ലോകമോ ലോകത്തിന്റെ നിയമങ്ങളോ ഒരിക്കല്‍പ്പോലും ദൈവത്തോടു ചേര്‍ന്നുനിന്നിട്ടില്ല. ലോകത്തിന്റെ മക്കളും പിന്തുടരുന്നത് ദൈവീകനിയമങ്ങള്‍ക്കു ബദലായ സംവീധാനങ്ങളെയാണ്. ആത്മീയ മനുഷ്യന്റെ മുഖ്യശത്രു ലോകമാണെന്നു ദൈവവചനം വ്യക്തമാക്കിയിരിക്കുന്നു.

ലോകത്തിന്റെ പാപങ്ങള്‍ വഹിക്കാന്‍ മനുഷ്യരൂപം സ്വീകരിച്ചു കടന്നുവന്ന ദൈവംതന്നെയായ യേഹ്ശുവാ ഇപ്രകാരം അരുളിച്ചെയ്തു: "ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കില്‍ അതിനുമുമ്പേ അത് എന്നെ ദ്വേഷിച്ചു എന്ന് അറിഞ്ഞുകൊള്ളുവിന്‍. നിങ്ങള്‍ ലോകത്തിന്റേതായിരുന്നുവെങ്കില്‍ ലോകം സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു. എന്നാല്‍, നിങ്ങള്‍ ലോകത്തിന്റെതല്ലാത്തതുകൊണ്ട്, ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്നു തിരഞ്ഞെടുത്തതുകൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു"(യോഹ: 15; 18, 19). ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളെ പീഡിപ്പിക്കുകയെന്നത് ലോകത്തിന്റെ എക്കാലത്തെയും നയമാണ്. അത് നിയമങ്ങളിലൂടെയും മറ്റിതര സംവീധാനങ്ങളിലൂടെയും പീഡനം തുടര്‍ന്നുകൊണ്ടിരിക്കും. നിത്യതയെ ലക്ഷ്യമിടാതെ ജീവിക്കുന്നവര്‍ക്ക് തങ്ങളുടെ മാര്‍ഗ്ഗത്തില്‍ അനസ്യൂതം തുടരുവാനുള്ള സംവീധാനങ്ങളാണ് ലോകം ഒരുക്കിവയ്ക്കുന്നത്. ആയതിനാല്‍, ദൈവജനം കരുതലോടെ വ്യാപരിച്ചില്ലെങ്കില്‍ നിത്യനാശമായിരിക്കും ഫലം! ജഢികവാസനകളിലേക്കു നയിക്കാനുള്ള എല്ലാ സംവീധാനങ്ങളും ഒരുക്കിവച്ചുകൊണ്ട് ലോകം നിങ്ങളെ സ്വാഗതം ചെയ്യുകയാണ്. മനുഷ്യനില്‍ അന്തര്‍ലീനമായി ഈ വാസന ഉള്ളതുകൊണ്ടുതന്നെ, അവന്‍ വീണുപോകാനുള്ള സാധ്യത ചെറുതല്ല. ഇവിടെയാണ്‌ ഓരോരുത്തരും തങ്ങളുടെ ആത്മാവിനെ സംബന്ധിച്ചു ജാഗരൂകരാകേണ്ടത്.

ലോകം വച്ചുനീട്ടുന്ന സുഖങ്ങളെ അന്വേഷിക്കുന്നവര്‍ നിത്യനാശത്തില്‍ നിപതിക്കും എന്നതിന്റെ വ്യക്തമായ വെളിപ്പെടുത്തല്‍ ദൈവവചനം നമുക്കു നല്‍കിയിട്ടുണ്ട്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "വിശ്വസ്തത പുലര്‍ത്താത്തവരേ, ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങള്‍ അറിയുന്നില്ലേ? ലോകത്തിന്റെ മിത്രമാകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു. നമ്മില്‍ നിക്ഷേപിച്ചിരിക്കുന്ന ആത്മാവിനെ ദൈവം അസൂയയോടെ അഭിലഷിക്കുന്നു എന്ന തിരുവെഴുത്തു വൃഥാ ആണെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ?"(യാക്കോ: 4; 3-5). വളരെ വലിയ സത്യങ്ങളാണ് ഇവിടെ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്. ലോകത്തോടുള്ള മൈത്രിയിലൂടെ വന്നുഭവിക്കുന്ന ദുരന്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നതുപോലെ, നമ്മില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന ആത്മാവിന്റെ മാഹാത്മ്യവും വെളിപ്പെടുത്തുന്നു. ജാഗരൂകതയുടെ പ്രസക്തിയാണ് നാമിവിടെ ചിന്തിക്കേണ്ടത്.

മോശപ്രവാചകന്‍ അരുളിച്ചെയ്തത് ഇവിടെ പ്രസക്തമാണ്. എല്ലാറ്റിനെയും നിസംഗതയോടെ സമീപിക്കുന്ന രീതിയെക്കുറിച്ച് പ്രവാചകന്‍ പറഞ്ഞത് ഇപ്രകാരമാണ്: "അവരുടെ ദേവന്മാരെ സേവിക്കാനായി നമ്മുടെ ദൈവമായ യാഹ്‌വെയില്‍നിന്ന് ഇന്നു തന്റെ ഹൃദയത്തെ അകറ്റുന്ന പുരുഷനോ സ്ത്രീയോ കുടുംബമോ ഗോത്രമോ നിങ്ങളുടെയിടയില്‍ ഉണ്ടായിരിക്കരുത്. കയ്പ്പുള്ള വിഷഫലം കായ്ക്കുന്ന മരത്തിന്റെ വേരു നിങ്ങളുടെയിടയില്‍ ഉണ്ടാവരുത്. അങ്ങനെയുള്ളവന്‍ ഈ ശാപവാക്കുകള്‍ കേള്‍ക്കുമ്പോള്‍ കുതിര്‍ന്നതും വരണ്ടതും ഒന്നുപോലെ എന്ന ഭാവത്തില്‍, ഞാന്‍ എന്റെ ഇഷ്ടത്തിനു നടന്നാലും സുരക്ഷിതനായിരിക്കും എന്നു പറഞ്ഞു തന്നെത്തന്നെ അനുഗ്രഹിക്കും. എന്നാല്‍, യാഹ്‌വെ അവനോടു ക്ഷമിക്കുകയില്ല; യാഹ്‌വെയുടെ കോപവും അസൂയയും അവനെതിരേ ജ്വലിക്കും; ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന ശാപമോക്കെയും അവന്റെമേല്‍ പതിക്കും; യാഹ്‌വെ ആകാശത്തിനു കീഴില്‍നിന്ന് അവന്റെ നാമം തുടച്ചുമാറ്റും. ഈ നിയമപുസ്തകത്തില്‍ എഴുതിയിരിക്കുന്ന ഉടമ്പടിയുടെ ശാപങ്ങള്‍ക്കാനുസൃതമായി അവനെ നശിപ്പിക്കുന്നതിന് ഇസ്രായേല്‍ ഗോത്രങ്ങളില്‍നിന്ന് അവനെ മാറ്റിനിര്‍ത്തും"(നിയമം: 29; 18-21). എത്രത്തോളം ആഴവും വ്യക്തവുമായ മുന്നറിയിപ്പാണിത്! എല്ലാറ്റിനെയും നിസംഗതയോടെ സമീപിക്കുന്നവര്‍ പുനര്‍വിചിന്തനം നടത്തണം.

പാപം എന്നത് ശരീരത്തിലെ ഹോര്‍മ്മോണിന്റെ പ്രവര്‍ത്തനത്തനംമൂലം സംഭവിക്കുന്ന സ്വാഭാവിക പ്രതിഭാസമാണെന്ന്‍ ആധുനികലോകം നമ്മെ പഠിപ്പിക്കുന്നു. ഈ ഉപദേശത്തെ അനുധാവനം ചെയ്യുന്ന ആത്മീയാചാര്യന്മാരും നമുക്കിടയിലുണ്ട്. ശരീരത്തിലെ ഹോര്‍മ്മോണിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് ഇക്കാലത്തല്ല; മോശയുടെ കാലത്തും സൃഷ്ടിയുടെ ആരംഭത്തിലും ഇതൊക്കെയുണ്ട്. ഇതൊന്നുമറിയാതെയാണ് നിയമങ്ങള്‍ നല്‍കാന്‍ ദൈവം തയ്യാറായതെന്ന് ആരും ചിന്തിക്കരുത്. ദൈവത്തെ പഠിപ്പിക്കാന്‍ തക്കവിധം 'വിജ്ഞാനികള്‍' ഇന്നു ലോകത്ത് അവതരിച്ചിട്ടുണ്ട്. എന്നാല്‍, ഇവരെ അനുധാവനം ചെയ്യുന്നവരുടെ അന്ത്യം ഇവരോടൊപ്പം നിത്യനരകാഗ്നിയില്‍ ആയിരിക്കും! എന്തെന്നാല്‍, ദൈവത്തിന്റെ വചനം ഇപ്രകാരം അരുളിച്ചെയ്യുന്നു: "മനസ്സുവച്ചാല്‍ നിനക്കു കല്പനകള്‍ പാലിക്കാന്‍ സാധിക്കും; വിശ്വസ്തതാപൂര്‍വ്വം പ്രവര്‍ത്തിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് നീയാണ്. അഗ്നിയും ജലവും അവിടുന്ന് നിന്റെമുമ്പില്‍ വച്ചിരിക്കുന്നു. ഇഷ്ടമുള്ളത് എടുക്കാം. ജീവനും മരണവും മനുഷ്യന്റെ മുമ്പിലുണ്ട്; ഇഷ്ടമുള്ളത് അവനു ലഭിക്കും"(പ്രഭാ:15-17). ഹോര്‍മ്മോനിന്റെ പ്രവര്‍ത്തനങ്ങളുണ്ടെങ്കില്‍, അതിനെ അതിലംഘിക്കാതെ നിത്യജീവന്‍ പ്രാപിക്കാന്‍ സാധിക്കുകയില്ല. ഹോര്‍മ്മോണിനു കീഴ്പ്പെടാണോ വചനത്തിനു കീഴ്പ്പെടാണോ എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഓരോരുത്തരുടെയും ആത്മരക്ഷ!

അശ്ലീലത ദര്‍ശിക്കാനുള്ള പ്രവണത മനുഷ്യനുണ്ട്. എന്തെന്നാല്‍, സ്ത്രീകള്‍ക്ക് പുരുഷന്മാരിലും പുരുഷന്മാര്‍ക്ക് സ്ത്രീകളിലും അഭിലാഷം ഉണര്‍ത്തുന്നവിധമാണ് ദൈവം സൃഷ്ടി നടത്തിയത്. എന്നാല്‍, ഇത് പാപംചെയ്യാനുള്ള സാഹചര്യം ഒരുക്കുകയായിരുന്നില്ല; മറിച്ച്, സൃഷ്ടികര്‍മ്മത്തില്‍ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ ഓരോ സൃഷ്ടികളിലും ഈ വികാരം നിക്ഷേപിക്കേണ്ടത് അനിവാര്യമായിരുന്നു. മനുഷ്യരൊഴികെ മറ്റെല്ലാ സൃഷ്ടികളും ദൈവത്തിന്റെ ഈ പദ്ധതിയോടു സഹകരിക്കുന്നു. മറ്റു സൃഷ്ടികളൊന്നും സ്വവര്‍ഗ്ഗരതിയില്‍ ഏര്‍പ്പെടുന്നില്ല എന്നുമാത്രമല്ല, മറ്റു വിഭാഗങ്ങളില്‍പ്പെട്ട ജീവികളുമായി ഇണചേരുന്നുമില്ല. എന്നാല്‍, സ്വവര്‍ഗ്ഗരതിയില്‍ മാത്രമല്ല, മൃഗവേഴ്ചയിലും ഏര്‍പ്പെട്ടു തങ്ങളെത്തന്നെ അശുദ്ധരാക്കുന്ന മനുഷ്യര്‍ ഈ സമൂഹത്തിന്റെ ദുരന്തമായി നമുക്കിടയില്‍ ജീവിക്കുന്നു. ഇത്തരം സാമൂഹിക ദുരന്തങ്ങള്‍ക്ക് ധാര്‍മ്മീക പിന്തുണ നല്‍കുന്നവരാണ് ആവാസവ്യവസ്ഥയുടെ യഥാര്‍ത്ഥ ശത്രുക്കള്‍!

ഇത് സണ്ണി ലെയോണിയുടെ വിഷയത്തില്‍ മാത്രം സ്വീകരിക്കുന്ന നിലപാടല്ല. അധാര്‍മ്മികതയെ ധാര്‍മ്മികമായി അവതരിപ്പിക്കാന്‍ ലോകം ഇന്നു കിണഞ്ഞു ശ്രമിക്കുന്നത് നാം കാണാതെപോകരുത്. ദൈവീകനിയമങ്ങള്‍ക്കു ബദല്‍നിയമം അവതരിപ്പിച്ചുകൊണ്ടാണ് ലോകമിന്നു നീങ്ങിക്കൊണ്ടിരിക്കുന്നത്. എല്ലാ മ്ലേച്ഛതകള്‍ക്കും നിയമസാധുത ഉണ്ടാക്കുന്ന ഒരു പ്രവണത ഇന്നുണ്ട്. മനുഷ്യാവകാശം, ബാലാവകാശം, സ്ത്രീകളുടെ അവകാശം എന്നൊക്കെ വാദിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭ കൊണ്ടുവരുന്ന നിയമങ്ങളെല്ലാം ദൈവീകനിയമങ്ങള്‍ക്കു ബദലായ നിയമങ്ങളാണ്. സ്വവര്‍ഗ്ഗാനുരാഗികളെ അംഗീകരിക്കുന്ന നിയമം മാത്രം മതി ഇക്കാര്യം സ്ഥിരീകരിക്കാന്‍. ദൈവം പ്രഖ്യാപിച്ച ഈ നിയമം നോക്കുക: "സ്ത്രീയോ പുരുഷനോ മൃഗങ്ങളുമായി ലൈംഗീകബന്ധത്തിലേര്‍പ്പെട്ട്‌ തന്നെത്തന്നെ അശുദ്ധരാക്കരുത്. അതു ലൈംഗീകവൈകൃതമാണ്. ഇവയിലൊന്നുകൊണ്ടും നിങ്ങള്‍ അശുദ്ധരാകരുത്. ഞാന്‍ നിങ്ങളുടെ മുമ്പില്‍നിന്ന്‍ അകറ്റിക്കളയുന്ന ജനതകള്‍ ഇവമൂലം തങ്ങളെത്തന്നെ അശുദ്ധരാക്കിയിരിക്കുന്നു. ആ ദേശവും അശുദ്ധമായിരിക്കുന്നു. അതിന്റെ അകൃത്യത്തിന് ഞാന്‍ അതിനെ ശിക്ഷിക്കും. അത് അതിലെ നിവാസികളെ പുറന്തള്ളുകയും ചെയ്യും"(ലേവ്യര്‍: 18; 23-25).

ഒരു ദേശത്തെപ്പോലും അശുദ്ധമാക്കുന്ന പാപങ്ങളുണ്ട് എന്ന വെളിപ്പെടുത്തലല്ലേ ഇവിടെ വചനം നല്‍കിയിരിക്കുന്നത്? ദേശം ശപിക്കപ്പെട്ടതാകാന്‍ ഇത്തരം പാപങ്ങള്‍ കാരണമാകുന്നു. ശിക്ഷ അനിവാര്യമായ ഈ പാപത്തിനു സാമൂഹിക അംഗീകാരം നേടിക്കൊടുക്കാന്‍ ശ്രമിക്കുന്നവര്‍ ആരുതന്നെയായിരുന്നാലും, അവര്‍ ഈ ഭൂമുഖത്തിനു ദുരന്തമാണ്. മറ്റൊരു നിയമംകൂടി ശ്രദ്ധിക്കുക: "സ്ത്രീയോടുകൂടെയെന്നതുപോലെ പുരുഷനോടുകൂടെ നീ ശയിക്കരുത്. അതു മ്ലേച്ഛതയാകുന്നു"(ലേവ്യര്‍: 18; 22). ഇത്തരം മ്ലേച്ഛതകളെ പിന്തുണയ്ക്കുകയും അവര്‍ക്ക് സമൂഹത്തില്‍ അംഗീകാരം കല്പിച്ചു നല്‍കുകയും ചെയ്യുന്ന അവസ്ഥ ഇന്നുണ്ട്. ദേശത്തിനുമേല്‍ ദുരന്തം ക്ഷണിച്ചുവരുത്തുന്ന വിനാശകരമായ പ്രവൃത്തിയാണിത്. പുരുഷന്മാര്‍ പുരുഷന്മാരുമായും സ്ത്രീകള്‍ സ്ത്രീകളുമായും വിവാഹം ചെയ്യുന്നതിനുപോലും നിയമസാധുത നല്‍കാന്‍ ലോകമിന്നു തയ്യാറാകുന്നു. ലിംഗമാറ്റത്തിലൂടെ സ്ത്രീയ്ക്ക് പുരുഷനാകാനും പുരുഷനു സ്ത്രീയാകാനും അനുവാദം നല്‍കുന്ന ലോകത്തിന്റെ പോക്ക് എങ്ങോട്ടാണെന്നു നാം ചിന്തിക്കണം! പാപത്തിനു ഹേതുവായി നിലകൊള്ളുന്നവര്‍ കഴുത്തില്‍ തിരികല്ലുകെട്ടി കടലിന്റെ ആഴത്തില്‍ താഴ്ത്തപ്പെടണമെങ്കില്‍, ഇത്തരം നിയമങ്ങള്‍ നിര്‍മ്മിക്കുന്നവരല്ലേ ഉന്മൂലനം ചെയ്യപ്പെടേണ്ടത്?

വ്യഭിചാര ദുര്‍ഭൂതം ഭരണം നടത്തുമ്പോള്‍!

വ്യഭിചാര ദുര്‍ഭൂതത്തിന്റെ പിടിയിലാണ് ഇന്ന് ലോകം വ്യാപരിക്കുന്നത്. മ്ലേച്ഛതകളുടെ മ്ലേച്ഛതയ്ക്കും ലോകം അംഗീകാരം നല്‍കിക്കഴിഞ്ഞു. വെറുക്കപ്പെടേണ്ടവരെയും വെറുക്കപ്പെടേണ്ടതിനെയും ഉയര്‍ത്തി പ്രതിഷ്ഠിക്കാനുള്ള ലോകത്തിന്റെ ത്വര വര്‍ദ്ധിച്ചുവരുന്നു. ഇത് കാലത്തിന്റെ അടയാളമാണ്! സത്യത്തെ അസത്യമായും അസത്യത്തെ സത്യമായും പരിഗണിക്കാന്‍ പ്രചോദനം നല്‍കുന്ന തിന്മയുടെ അരൂപി ലോകത്ത് ഭരണം നടത്തുകയാണ്. മിഥ്യാബോധത്തിലേക്ക്‌ ഈ ആത്മാവ് ജനങ്ങളെ നയിക്കുന്നു. ഇതിന്റെ കാരണം ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വെളിപ്പെടുത്തല്‍ നോക്കുക: "സാത്താന്റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം, എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അദ്ഭുതങ്ങളോടും, സത്യത്തെ സ്നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും. അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും. തത്ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ലാദിച്ചവരെല്ലാം ശിക്ഷയ്ക്കു വിധിക്കപ്പെടും"(2 തെസലോ: 2; 9-12).

എന്തുകൊണ്ടാണ് ദൈവം ഒരുവനില്‍ മിഥ്യാബോധം ഉണര്‍ത്തുന്നത്? ഈ ചോദ്യമാണ് ചിലരെങ്കിലും ഇന്ന് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. സ്വയം ന്യായീകരണത്തിനായും ചിലരിത് ഉയര്‍ത്താറുണ്ട്. മിഥ്യാബോധം ഒരുവനില്‍ ജനിപ്പിക്കുന്നത് ദൈവമാണെങ്കില്‍ മനുഷ്യര്‍ എന്തുപിഴച്ചു എന്നാണ് ഇക്കൂട്ടരുടെ വാദം! യഥാര്‍ത്ഥത്തില്‍ എന്താണ് ഈ വചനത്തിന്റെ അന്തഃസത്ത? സത്യത്തില്‍ വിശ്വസിക്കാന്‍ തയ്യാറാകാതെ, അസത്യത്തെ നെഞ്ചോടുചേര്‍ത്തവരിലാണ് മിഥ്യാബോധം ജനിപ്പിക്കുന്നതെന്ന് ദൈവവചനം വ്യക്തമായി അറിയിച്ചിട്ടുണ്ട്. സത്യവും അസത്യവും മുന്നിലുള്ളപ്പോള്‍, അവയില്‍ ഏതു തിരഞ്ഞെടുക്കാനും മനുഷ്യന് അവകാശമുണ്ട്. അസത്യത്തെ തിരഞ്ഞെടുക്കുന്നവര്‍ സ്വാഭാവികമായും അനുഭവിക്കേണ്ടിവരുന്ന മാനസീകാവസ്ഥയാണ് മിഥ്യാബോധം! സത്യത്തെ നിഷേധിച്ചവര്‍ക്ക് ലഭിക്കുന്ന സ്വാഭാവിക നീതിയാണിത്. ഇവിടെ ദൈവത്തിന്റെ പക്ഷത്തുനിന്ന് അനീതി കടന്നുവന്നിട്ടില്ല. മനുഷ്യന്റെ തിരഞ്ഞെടുപ്പാണ് എല്ലാറ്റിനും ആധാരം. മ്ലേച്ഛതകളുടെ മ്ലേച്ഛതയെ സ്വയംവരിച്ചതിനുശേഷം ദൈവത്തെ പഴിക്കുന്നവര്‍ തങ്ങളുടെ പാപത്തിനുമേല്‍ കൂടുതല്‍ ശക്തമായ പാപം കെട്ടിവയ്ക്കുന്നു.

സ്വവര്‍ഗ്ഗരതിയുടെ പരിണിതഫലം സോദോമിലും ഗോമോറായിലും നാം കണ്ടതാണ്. ഇന്നും ലോകത്തിനുമുമ്പില്‍ ദൃഷ്ടാന്തമായി ഈ ദേശങ്ങളുണ്ട്. അഗ്നിയും ഗന്ധകവുമിറക്കി നശിപ്പിക്കാന്‍ തക്കവണ്ണം ഒരു ദേശത്തെ മലിനമാക്കാന്‍ ആ ദേശത്തെ നിവാസികള്‍ക്കു സാധിക്കും എന്നതിന്റെ ദൃഷ്ടാന്തമാണ് സോദോം-ഗോമോറ! ഇത്തരം പാപങ്ങള്‍ക്ക് പുണ്യപരിവേഷം നല്‍കുന്നവരാണ് ലോകത്തിന്റെ ഇന്നത്തെ ശാപം! ലിംഗമാറ്റത്തിലൂടെ തങ്ങളെത്തന്നെ ശാപത്തിന്റെ വക്താക്കളാക്കി മാറ്റിയവരെ പിന്തുണയ്ക്കാനും ആദരിക്കാനും ലോകത്തിന് ഒരു മടിയുമില്ല. കൊച്ചിയിലെ മെട്രോ ട്രെയിനില്‍ മുഖ്യജോലികള്‍ ഇവര്‍ക്കു സംവരണം ചെയ്തുകൊണ്ട് കേരളവും ഇക്കാര്യം തെളിയിച്ചു. സ്വവര്‍ഗ്ഗരതി എന്ന മ്ലേച്ഛത അതിന്റെ പൂര്‍ണ്ണരൂപം പ്രാപിക്കുമ്പോഴാണ് ലിംഗമാറ്റം എന്ന ഗുരുതരമായ പാപത്തിലേക്ക് ഒരുവന്‍ പ്രവേശിക്കുന്നത്. നപുംസകമായി ഒരുവന്‍ ജനിക്കുന്നത് ദൈവത്തിന്റെ വികൃതിയാണെന്ന് ആരും ചിന്തിക്കരുത്. മാതാപിതാക്കളുടെ രതിവൈകൃതത്തിന്റെ പരിണതഫലമായി ലോകത്തിനു ലഭിക്കുന്ന ദുരന്തമാണ് ഇവര്‍! എന്നാല്‍, ഇവര്‍ക്കുപോലും നിത്യരക്ഷ പ്രാപിക്കാനുള്ള അവസരം പ്രഖ്യാപിക്കുന്ന ദൈവമാണ് യാഹ്‌വെ!

ദൈവത്തിന്റെ വചനം ഇപ്രകാരം അരുളിച്ചെയ്യുന്നു: "ഞാന്‍ വെറുമൊരു ഉണക്കവൃക്ഷമാണെന്നു ഷണ്ഡനോ പറയാതിരിക്കട്ടെ! യാഹ്‌വെ അരുളിച്ചെയ്യുന്നു; എന്റെ സാബത്ത് ആചരിക്കുകയും എന്റെ ഹിതം അനുവര്‍ത്തിക്കുകയും എന്റെ ഉടമ്പടിയോടു വിശ്വസ്തത പുലര്‍ത്തുകയും ചെയ്യുന്ന ഷണ്ഡന്മാര്‍ക്ക് ഞാന്‍ എന്റെ ആലയത്തില്‍, മതിലുകള്‍ക്കുള്ളില്‍, പുത്രീപുത്രന്മാരെക്കാള്‍ ശ്രേഷ്ഠമായ ഒരു സ്മാരകവും നാമവും നല്‍കും . ഒരിക്കലും തുടച്ചുമാറ്റപ്പെടാത്ത ശാശ്വത നാമമായിരിക്കും അത്"(ഏശയ്യാ:56;3-5). ഷണ്ഡത്വത്തില്‍ ജനിച്ചുവീഴുന്നവര്‍ക്കുപോലും രക്ഷനല്‍കാനുള്ള പദ്ധതി ദൈവത്തിന്റെ മനസ്സിലുണ്ട്. എന്നാല്‍, ഈ പദ്ധതിയോടു മറുതലിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ലോകത്തിന്റെ പക്ഷത്തുനിന്നു നാം കാണുന്നത്. അധാര്‍മ്മികതയ്ക്ക് ധാര്‍മ്മികപരിവേഷം നല്‍കുന്ന ഈ പ്രവണതയാണ് ഏറ്റവും വലിയ ദുരന്തം! സത്യത്തില്‍ നിലകൊള്ളുകയും നീതിയില്‍ പ്രത്യാശവയ്ക്കുകയും ചെയ്യുന്ന ന്യൂനപക്ഷത്തെ മാരകമായ ദുരന്തത്തില്‍ അകപ്പെടുത്താന്‍ ലോകത്തിന്റെ നിയമം എന്നും നിറസാന്നിദ്ധ്യമായി വര്‍ത്തിക്കുന്നു!

നിത്യരക്ഷയില്‍നിന്ന്‍ സകലരെയും അകറ്റുകയെന്നതാണ് ലോകത്തിന്റെ ലക്‌ഷ്യം. അതിനാല്‍ത്തന്നെ, ദൈവീകനിയമങ്ങള്‍ക്കു ബദലായ നിയമങ്ങള്‍ അവതരിപ്പിക്കാന്‍ ലോകവും ലോകത്തിന്റെ സംവീധാനങ്ങളും നിലയുറപ്പിക്കുന്നു. പാപത്തെ പുണ്യമായി അവതരിപ്പിക്കുന്നത് ഒരു വഞ്ചനയാണെന്നു തിരിച്ചറിയാത്ത സകലരെയും നരകത്തിലേക്കു നയിക്കുന്ന നിയമങ്ങളാണ് ഇന്നു ലോകത്തുള്ളത്. ദൈവത്തില്‍ വിശ്വസിക്കാത്തവരും നിരീശ്വരവാദികളും ഈ ലോകത്തിന്റെ ആത്മാവിനാല്‍ നയിക്കപ്പെടുന്നവരും ഒരേപോലെ വാദിക്കുന്നത് ദൈവത്തിനെതിരായിട്ടാണ്. ദൈവമില്ലെന്നു വാദിക്കുന്ന ഇക്കൂട്ടര്‍ ഷണ്ഡത്വത്തില്‍ ഒരുവന്‍ ജനിക്കിക്കുന്ന അവസ്ഥയെ ദൈവത്തിനുമേല്‍ ആരോപിക്കുന്നു. ആദത്തെയും അവന്റെ ഇണയായ ഹവ്വായെയും അല്ലാതെ മറ്റൊരു മനുഷ്യനെയും ദൈവം സൃഷ്ടിച്ചിട്ടില്ല. അവിഹിതമായ സൃഷ്ടികളെപ്പോലും ദൈവത്തിനുമേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പിന്തുണയുമായി ചില വചനപ്രഘോഷകരും നിലകൊള്ളുന്നു. അജ്ഞതയുടെ പൂര്‍ണ്ണതയായ ഇവരെയും നാം സൂക്ഷിക്കണം. ദൈവത്തിന്റെ സൃഷ്ടികളില്‍ ഒന്നുപോലും വികലമായിരുന്നില്ല. വൈകല്യത്തോടെയുള്ള സൃഷ്ടികളുടെ പൂര്‍ണ്ണമായ ഉത്തരവാദിത്വം സൃഷ്ടികള്‍ക്കുതന്നെയാണ്. സൃഷ്ടികള്‍ നടത്തിയ സൃഷ്ടികളാണ് ഇവിടെ വൈകല്യത്തോടെ ജനിച്ചിട്ടുള്ളത്. ഈ യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നത് ഈ ലോകമാണ്.

വൈകല്യത്തോടെ ഒരുവന്‍ ജനിക്കുന്നത് ദൈവത്തിന്റെ പ്രവൃത്തിയുടെ വൈകല്യമാണെന്ന് സ്ഥിരീകരിക്കാന്‍ ദൈവനിഷേധികള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു വചനമുണ്ട്. ജന്മനാ അന്ധനായ ഒരുവനെ മുന്നില്‍നിര്‍ത്തിക്കൊണ്ട് ശിഷ്യന്മാര്‍ ഉന്നയിച്ച ചോദ്യമാണ് ദൈവനിഷേധികള്‍ ഉയര്‍ത്തുന്നത്. ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഈ സന്ദര്‍ഭം നോക്കുക: "അവന്‍ കടന്നുപോകുമ്പോള്‍ ജന്മനാ അന്ധനായ ഒരുവനെ കണ്ടു. ശിഷ്യന്മാര്‍ യേഹ്ശുവായോടു ചോദിച്ചു: റബ്ബീ, ഇവന്‍ അന്ധനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണ്, ഇവന്റെയോ ഇവന്റെ മാതാപിതാക്കന്മാരുടെയോ? യേഹ്ശുവാ മറുപടിപറഞ്ഞു: ഇവന്റെയോ ഇവന്റെ മാതാപിതാക്കന്മാരുടെയോ പാപം നിമിത്തമല്ല, പ്രത്യുത, ദൈവത്തിന്റെ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ്. എന്നെ അയച്ചവന്റെ പ്രവൃത്തികള്‍ പകലായിരിക്കുവോളം നാം ചെയ്യേണ്ടിയിരിക്കുന്നു"(യോഹ: 9; 1-4). ഒരുവന്റെ വൈകല്യത്തെ ദൈവത്തിനുമേല്‍ ആരോപിക്കാന്‍ ദൈവനിഷേധികള്‍ തിരഞ്ഞെടുക്കുന്ന ബൈബിള്‍ ഭാഗമാണിത്. പാപംമൂലം ആര്‍ക്കും ദുരന്തമുണ്ടാകില്ലെന്നു വാദിക്കാനും ഈ ബൈബിള്‍ ഭാഗം ഉപയോഗിക്കാറുണ്ട്. എന്നാല്‍, യഥാര്‍ത്ഥ വസ്തുത എന്താണ്? പാപത്തിന്റെ പരിണിതഫലമായി ഒരു ദുരന്തവും സംഭവിക്കില്ലേ?

സ്വന്തം നാശത്തിനായി വചനത്തെ വളച്ചൊടിക്കുന്നവര്‍ക്ക് എന്തും പറയാം. എന്നാല്‍, ദൈവരാജ്യം പ്രത്യാശിക്കുന്നവര്‍ യഥാര്‍ത്ഥ സത്യം അറിഞ്ഞിരിക്കണം. തിന്മയുടെ പരിണിതഫലമായി ദുരന്തങ്ങളും രോഗങ്ങളും കടന്നുവരില്ലെന്ന്‍ യേഹ്ശുവാ അവിടെ പറഞ്ഞിട്ടില്ല. അവിടുത്തെ അദ്ഭുതപ്രവൃത്തി പ്രകടമാക്കാനുള്ള ഒരു ജന്മമായിട്ടാണ് ആ അന്ധന്‍ അപ്രകാരം സൃഷ്ടിക്കപ്പെട്ടത്. എന്തെന്നാല്‍, യേഹ്ശുവാ അവനെ സുഖപ്പെടുത്തി. ലോകത്തു ജനിക്കുന്ന ഓരോ വികലജന്മങ്ങളും ദൈവത്തിന്റെ മഹത്വം പ്രകടമാകാനാണെന്ന് ആരും ചിന്തിക്കരുത്. വ്യഭിചാരത്തിന്റെ പരിണിതഫലമായി ഒരുവന് എയിഡ്സ് രോഗം ബാധിക്കുമ്പോഴും, ഇവന്‍ ജനിപ്പിക്കുന്ന സന്തതി ജന്മനാ എയിഡ്സ് ബാധിച്ചവനായിരിക്കുമ്പോഴും ദൈവത്തിന്റെ പ്രവൃത്തികള്‍ പ്രകടമാകാനാണെന്ന് ആരും ചിന്തിക്കരുത്. പാപത്തിന്റെ പരിണിതഫലമായി തലമുറകള്‍ ദുരന്തം അനുഭവിക്കുന്നത് നമുക്കു മുന്നില്‍ ദൃഷ്ടാന്തമായി നല്‍കപ്പെട്ടിട്ടുണ്ട്. മോശയിലൂടെ ദൈവം നല്‍കിയ നിയമങ്ങള്‍ തിരുത്തുവാനല്ല യേഹ്ശുവാ ഈ ഭൂമിയിലേക്കു കടന്നുവന്നത്. നിയമങ്ങളെല്ലാം അതുപോലെതന്നെ നിലനില്‍ക്കുന്നു!

യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണു ഞാന്‍ വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു"(മത്താ: 5; 17, 18). നിയമത്തില്‍ മാറ്റങ്ങളില്ലെങ്കില്‍ ഈ നിയമവും നിലനില്‍ക്കും. നിയമമിതാണ്: "എന്തെന്നാല്‍,  ഞാന്‍ ദൈവമായ യാഹ്‌വെ, അസഹിഷ്ണുവായ ദൈവമാണ്. എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ശിക്ഷിക്കും. എന്നാല്‍, എന്നെ സ്നേഹിക്കുകയും എന്റെ കല്പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട് ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും"(പുറ:20; 5, 6). ദൈവത്തിന്റെ പരിശുദ്ധി വെളിപ്പെടുത്തുന്നതും, അവിടുത്തെ സ്നേഹിക്കുന്നവര്‍ക്കും വെറുക്കുന്നവര്‍ക്കുമുള്ള വ്യത്യസ്തങ്ങളായ പ്രതിഫലങ്ങള്‍ പ്രഖ്യാപിക്കുന്നതുമായ വചനമാണ് നാം വായിച്ചത്!

നിയമങ്ങളോ പ്രവചനങ്ങളോ അസാധുവാക്കപ്പെടാത്തതുകൊണ്ടുതന്നെ ഇന്നും അവ നിലനില്‍ക്കുന്നു! ഇതില്‍ ഇളവുവരുത്താന്‍ ആര്‍ക്കും അധികാരമില്ല. എന്തെന്നാല്‍, ഇത് ദൈവത്താല്‍ സ്ഥാപിതമായ നിയമങ്ങളാണ്. യേഹ്ശുവായില്‍ വിശ്വസിച്ചു സ്നാനം സ്വീകരിക്കുന്നവര്‍ക്ക് പൂര്‍വ്വീക പാപങ്ങളുടെ ശാപം വഹിക്കേണ്ടതില്ല എന്ന ഒരു വ്യത്യാസം മാത്രമേ വന്നിട്ടുള്ളു. ഇതും പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരീകരിക്കപ്പെട്ടത്. പ്രവചനമിതാണ്: "പിതാക്കന്മാര്‍ പുളിക്കുന്ന മുന്തിരിങ്ങ തിന്നു മക്കളുടെ പല്ലു പുളിച്ചു എന്ന് ഇസ്രായേല്‍ദേശത്തെക്കുറിച്ചുള്ള ഈ പഴമൊഴി നിങ്ങള്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നതെന്തിന്?  ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു;  ഞാനാണേ,  ഈ പഴമൊഴി ഇനിയൊരിക്കലും ഇസ്രായേലില്‍ നിങ്ങള്‍ ആവര്‍ത്തിക്കുകയില്ല"(എസക്കി:18;1-3). യേഹ്ശുവായിലൂടെ സംലഭ്യമാകുന്ന വിടുതലിനെ സംബന്ധിച്ചുള്ള പ്രവചനമായിരുന്നു ഇത്. പാപത്തില്‍ വ്യാപരിച്ച പിതാവിലൂടെ തലമുറകളിലേക്കു പകരപ്പെടുന്ന ശാപത്തില്‍നിന്നു വിടുതല്‍ പ്രാപിക്കാന്‍ ദൈവം ഒരുക്കിയ രക്ഷയാണ് യേഹ്ശുവാ! ഇത് അവനില്‍ വിശ്വസിച്ചു രക്ഷപ്രാപിക്കുന്നവരെ സംബന്ധിച്ചു മാത്രമാണ് അന്വര്‍ത്ഥമാകുന്നത്. ഇവിടെയാണ്‌ ഭിന്നലിംഗക്കാരുടെ പ്രശ്നം ഉയര്‍ന്നുവരുന്നത്. ഇത്തരം ജന്മങ്ങള്‍ പാപത്തിന്റെ പരിതഫലം തന്നെയാണ്. എന്നാല്‍, ഇവര്‍ക്കും നിത്യരക്ഷ പ്രാപിക്കാന്‍ അവസരമുണ്ടെന്നു ദൈവത്തിന്റെ വചനം വ്യക്തമാക്കുന്നു.

പാപത്തിന്റെ പരിണിതഫലമായി സൃഷ്ടിക്കപ്പെട്ട ഭിന്നലിംഗക്കാരെ രക്ഷിക്കാനുള്ള പദ്ധതി പ്രഖ്യാപിക്കുന്ന വചനം നാം പരിശോധിച്ചു കഴിഞ്ഞതിനാല്‍ ഇനിയുമത് ആവര്‍ത്തിക്കുന്നില്ല. എന്നാല്‍, ലിംഗമാറ്റത്തിലൂടെ തങ്ങളുടെ വൈകല്യം പരിഹരിക്കാന്‍ ശ്രമിക്കുന്നത് ദൈവസന്നിധിയില്‍ സ്വീകാര്യമല്ല. സ്വവര്‍ഗ്ഗരതിപോലെതന്നെ മ്ലേച്ഛമായ പാപമാണിത്. സ്വവര്‍ഗ്ഗരതിയെ ഒരു രോഗമായി പ്രഖ്യാപിക്കുന്ന രീതി ആധുനിക വൈദ്യശാസ്ത്രത്തിനുണ്ട്. എന്നാല്‍, ഇതൊരു രോഗമല്ല; രതി വൈകൃതമാണ്! ലോകത്ത് നിലവിലുള്ള എല്ലാ പാപങ്ങളെയും രോഗമായി പ്രഖ്യാപിച്ച്, പാപത്തെ ന്യായീകരിക്കുന്ന പ്രവണത ഈ ലോകത്തിനുണ്ട്. ഇത് വളരെ ഗൗരവമായി കാണാത്തപക്ഷം വലിയ ദുരന്തമായിരിക്കും മാനവകുലത്തിനു സംഭവിക്കാന്‍ പോകുന്നത്. മോശയിലൂടെ അറിയിച്ച ഒരു നിയമത്തെയും അസാധുവാക്കാത്ത യേഹ്ശുവായാണ് സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരങ്ങളും കൈയ്യാളുന്നത്. ഇക്കാരണത്താല്‍ത്തന്നെ, യേഹ്ശുവായുടെ വാക്കുകള്‍ക്ക് എല്ലാറ്റിലും ഉപരിയായ സ്ഥാനമുണ്ട്. സണ്ണി ലെയോണിയുടെ പാപങ്ങള്‍ അതീവ ഗുരുതരമാകുന്നതും ഇക്കാരണത്താലാണ്. ഇവളെ ഉയര്‍ത്തിപ്പിടിക്കുന്ന മാധ്യമങ്ങളും വ്യക്തികളും കനത്ത പ്രഹരമേല്‍ക്കും എന്നകാര്യത്തില്‍ തര്‍ക്കവുമില്ല. ഇത് മനോവ ഉയര്‍ത്തുന്ന ന്യായവാദം മാത്രമായി ആരും കാണരുത്. എന്തെന്നാല്‍, സത്യദൈവമായ യേഹ്ശുവാ അറിയിച്ച സത്യങ്ങളിലൊന്ന് ഇതായിരുന്നു.

വചനം പരിശോധിക്കുക: "വ്യഭിചാരം ചെയ്യരുത് എന്നു കല്പിച്ചിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു"(മത്താ: 5; 27, 28). മനുഷ്യനില്‍ ആസക്തിയുണര്‍ത്തിക്കൊണ്ടുള്ള രതിവൈകൃതങ്ങള്‍ ലോകത്തിനുമുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന സണ്ണി ലെയോണിയുടെ പാപം മാത്രമല്ല, ഇവളെ മഹത്വവത്ക്കരിച്ചുകൊണ്ട്‌ നിലകൊള്ളുന്ന സകലരും പാപത്തിന്റെ പ്രചാരകരാണ്‌. പാപഹേതുവായി വര്‍ത്തിക്കുന്നവര്‍ക്ക് ഭൂമിയില്‍നിന്നുതന്നെ ലഭിക്കേണ്ട ശിക്ഷയെന്തായിരിക്കണമെന്നു നാം കണ്ടു. ഒരിക്കല്‍ക്കൂടി ആ വചനം ഇവിടെ കുറിക്കുന്നു. ഭയത്തോടെ ഈ വചനത്തെ സ്മരിക്കുക; വചനമിതാണ്: "എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവനു ദുഷ്പ്രേരണ നല്‍കുന്നവന്‍ ആരായാലും അവനു കൂടുതല്‍ നല്ലത് കഴുത്തില്‍ ഒരു വലിയ തിരികല്ലു കെട്ടി കടലിന്റെ ആഴങ്ങളില്‍ താഴ്ത്തപ്പെടുകയായിരിക്കും. പ്രലോഭനങ്ങള്‍ നിമിത്തം ലോകത്തിനു ദുരിതം! പ്രലോഭനങ്ങള്‍ ഉണ്ടാകേണ്ടതാണ്. എന്നാല്‍, പ്രലോഭനഹേതുവാകുന്നവന് ദുരിതം"(മത്താ: 18; 6-8). സണ്ണി ലെയോണിയും ഇവളുടെ പ്രചാരകരും പ്രലോഭനത്തിന്റെ വക്താക്കളല്ലെന്നു പറയാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? ഒരു മനുഷ്യനെ ദൈവത്തില്‍നിന്നു പരിപൂര്‍ണ്ണമായി അകറ്റാന്‍ ലൈംഗീകപാപങ്ങള്‍ കാരണമാകും. ദൈവത്തെ സമീപിക്കാന്‍ കഴിയാത്തവിധം ഒരുവനെ ബന്ധിച്ചിടുന്ന പാപമാണ് വ്യഭിചാരം. ആസക്തിയോടെ സ്ത്രീയെ നോക്കുന്നതുപോലും വ്യഭിചാരമായി കണക്കാക്കപ്പെടുമെങ്കില്‍ ഈ പാപം എത്ര ഗുരുതരമാണെന്നു നാം തിരിച്ചറിയണം.

ഈ വചനം ശ്രദ്ധിക്കുക: "തങ്ങളുടെ ദൈവത്തിന്റെ അടുത്തേക്കു തിരികെപ്പോകാന്‍ അവരുടെ പ്രവര്‍ത്തികള്‍ അവരെ അനുവദിക്കുന്നില്ല. കാരണം,  വ്യഭിചാരദുര്‍ഭൂതം അവരില്‍ കുടികൊള്ളുന്നു"(ഹോസി:5;4). ദൈവത്തിങ്കലേക്കു മടങ്ങിപ്പോകാന്‍ തടസ്സമായി നിലകൊള്ളുന്ന വ്യഭിചാരദുര്‍ഭൂതത്തെയാണ് ഇവിടെ വെളിപ്പെടുത്തിയിരിക്കുന്നത്! നഗ്നത ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവരും അതിന് അടിമപ്പെട്ടവരും ഉണര്‍ന്നു ചിന്തിക്കണം. ഇന്നു താന്‍ എവിടെയാണെന്നു ചിന്തിച്ച്, ദൈവഹിതപ്രകാരമുള്ള ജീവിതം നയിക്കാന്‍ ബലംപ്രയോഗിക്കുക. എന്തെന്നാല്‍, ബലവാന്മാര്‍ക്ക് സംവരണം ചെയ്യപ്പെട്ടതാണ് ദൈവരാജ്യം! യേഹ്ശുവായുടെ ഈ വാക്കുകള്‍ പരിഗണിക്കുക: "സ്നാപകയോഹന്നാന്റെ നാളുകള്‍മുതല്‍ ഇന്നുവരെ സ്വര്‍ഗ്ഗരാജ്യം ബലപ്രയോഗത്തിനു വിഷയമായിരിക്കുന്നു. ബലവാന്മാര്‍ അതു പിടിച്ചടക്കുന്നു"(മത്താ: 11; 12). ഓരോരുത്തരും തങ്ങളുടെ ശരീരത്തിന്റെ ദുര്‍വാസനകളോടു ബലംപിടിക്കുകയും അതിനെ കീഴ്പ്പെടുത്തുകയും ചെയ്യാതെ സ്വര്‍ഗ്ഗരാജ്യം ദര്‍ശിക്കാമെന്നു കരുതരുത്. പാപത്തെ ന്യായീകരിക്കാനുള്ള പുതിയ ആശയങ്ങളുമായി സമീപിക്കുന്ന സകലരെയും നമ്മില്‍നിന്ന് അകറ്റിനിര്‍ത്തുക! നരകത്തിന്റെ ഭൂമിയിലെ സ്ഥാനപതികളാണ് ഇക്കൂട്ടര്‍!

സണ്ണി ലെയോണി എന്ന അഭിസാരികയ്ക്ക് ഏറ്റവുമധികം സ്വീകരണം ലഭിച്ചത് കൊച്ചിയിലാണെങ്കില്‍, വേശ്യാനെറ്റ് പോലുള്ള ചാനലുകള്‍ തങ്ങളുടെ പ്രതിനിധിയെ ഇവളുടെ അഭിമുഖം 'കവര്‍' ചെയ്യാന്‍ അയച്ചുവെങ്കില്‍, മലയാളികള്‍ ഇന്ന് വ്യഭിചാരദുര്‍ഭൂതത്തിന്റെ പിടിയിലാണോ എന്ന പുനര്‍വിചിന്തനത്തിനു തയ്യാറാകണം. സണ്ണി ലെയോണിയുടെ കാര്യത്തില്‍ മാത്രമല്ല, എല്ലാത്തരം അനീതികള്‍ക്കും സാമൂഹിക അംഗീകാരം നല്‍കുന്ന പ്രവണത ഇന്നുണ്ട്. സ്വവര്‍ഗ്ഗാനുരാഗികളുടെ വക്താക്കളായി നിലകൊള്ളുന്ന ഒരു സമൂഹമാണ് ഭിന്നലിംഗക്കാര്‍. ഇവരെ ആദരിക്കുന്നതിന് ഔദ്യോഗികമായ നിലപാടുകള്‍ സ്വീകരിക്കുന്നതിനെ നാം കാണാതെപോകരുത്. സ്വവര്‍ഗ്ഗരതി കച്ചവടമാക്കിയ വിഭാഗമാണ്‌ ഇവര്‍! കൊച്ചി മെട്രോയില്‍ ലിംഗമാറ്റം നടത്തിയവര്‍ക്ക് ജോലി സംവരണം ഏര്‍പ്പെടുത്തിയതും എന്തിന്റെ സൂചനയാണ്? ദൈവീകനിയമങ്ങള്‍ക്കു വിരുദ്ധമായ ജീവിതം നയിക്കുന്ന സകലരെയും അംഗീകരിച്ചു ബഹുമാനിക്കാന്‍ ലോകം ഇന്ന് തയ്യാറാകുന്നു. വിവാഹമോചനം നേടുന്ന സ്ത്രീകള്‍ക്ക് ബഹുമതി നല്‍കാന്‍ മത്സരിക്കുന്ന മാധ്യമങ്ങളും വ്യക്തികളും ഇന്നിന്റെ ദുരന്തമാണ്! ഇവയെയെല്ലാം കാലത്തിന്റെ അടയാളമായി തിരിച്ചറിയാന്‍ ഇനിയും വിമുഖത കാണിച്ചാല്‍ എന്തായിരിക്കും നമ്മുടെ ഭാവി?

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5626 views

LOG IN

Lost your password?

SIGN UP

LOST PASSWORD