കാലത്തിന്റെ അടയാളങ്ങള്‍

യൂറോപ്പ് തുറന്ന കണ്ണ് 'മലങ്കാക്കകള്‍' കൊത്തിപ്പറിക്കുന്നു!

Print By
about

26 - 09 - 2015

സ്ലാമിക് ബ്രദര്‍ഹുഡ് എന്ന സംഘടന ഈജിപ്തിലെ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമമാരംഭിച്ചപ്പോള്‍ മുതല്‍ അന്താരാഷ്‌ട്ര മാധ്യമങ്ങളും അമേരിക്ക അടക്കമുള്ള രാജ്യങ്ങളും അവരെ പിന്തുണച്ചു. നവമാധ്യമങ്ങള്‍ ഈ മുന്നേറ്റക്കാരെ വിശുദ്ധരായി പ്രഖ്യാപിക്കുകയും ചെയ്തു. ഐക്യരാഷ്ട്രസഭ പൂര്‍ണ്ണ പിന്തുണയുമായി ഇവര്‍ക്കു പിന്നില്‍ നിലയുറപ്പിച്ചു. ഇസ്ലാമികരാജ്യങ്ങളില്‍ ജനാധിപത്യം സ്ഥാപിതമാകാനുള്ള തുടക്കമായി ബ്രദര്‍ഹുഡിന്റെ പ്രവര്‍ത്തനങ്ങളെ നോക്കിക്കണ്ടു.  ഇവരുടെ മുന്നേറ്റത്തിനു ലോകം അന്നു നല്‍കിയ പേരാണ് 'മുല്ലപ്പൂവിപ്ലവം'!

എന്നാല്‍, ഈ മുന്നേറ്റത്തിനു പിന്നിലെ ഇസ്ലാമിക കുതന്ത്രം തിരിച്ചറിയാന്‍ അന്നുതന്നെ മനോവയ്ക്കു സാധിച്ചു. ആ തിരിച്ചരിവില്‍നിന്ന്‍ ഉടലെടുത്ത വാക്കുകള്‍ ചേര്‍ത്തുവച്ച്, 'മുല്ലപ്പൂവിപ്ലവം ഒരു ഇസ്ലാമിക നാടകം' എന്നപേരില്‍ മനോവ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ആ ലേഖനത്തിലെ ഓരോ വരികളും അന്വര്‍ത്ഥമാകുന്ന കാഴ്ചയാണ് ലോകമിന്നു കണ്ടുകൊണ്ടിരിക്കുന്നത്! ഇസ്ലാമികതയ്ക്കു വേരില്ലാത്ത യൂറോപ്പില്‍ ഈ പൈശാചികതയെ സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം ആരംഭിച്ചത് ഈ കാലഘട്ടത്തിലല്ല. തുര്‍ക്കി എന്ന നാരകീയ രാജ്യത്തെ മുന്‍നിര്‍ത്തി നടത്തിയ യുദ്ധങ്ങള്‍ എല്ലാംതന്നെ ലോകചരിത്രത്തില്‍ വിരചിതമാണ്. ഇതിനോട് യൂറോപ്പ് നടത്തിയ ചെറുത്തുനില്പുകളെയാണ് 'കുരിശുയുദ്ധങ്ങള്‍' എന്നപേരില്‍ പരിഹസിക്കപ്പെടുന്നത്. കാറള്‍മാന്റെ നേതൃത്വത്തില്‍ പത്തു സേനാനായകന്മാര്‍ നടത്തിയ രണ്ടാം കുരിശുയുദ്ധത്തെ മാത്രമാണ് ക്രൈസ്തവരുടെ വിജയമായി പരിഗണിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍, പ്രതിരോധത്തിനായി യൂറോപ്പിലെ ക്രൈസ്തവര്‍ നടത്തിയ എല്ലാ മുന്നേറ്റങ്ങളും സമ്പൂര്‍ണ്ണ വിജയമായിരുന്നു എന്നതാണു യാഥാര്‍ത്ഥ്യം! കാരണം, ക്രൈസ്തവ രാജ്യങ്ങള്‍ ഇന്നുവരെ മറ്റൊരു രാജ്യത്തെയും ആക്രമിക്കുന്നതില്‍ മുന്നിട്ടിറങ്ങിയിട്ടില്ല. ഇങ്ങോട്ടുള്ള ആക്രമണങ്ങളെ ചെറുത്തുനില്‍ക്കാന്‍ ത്രാണിയുള്ള ആണുങ്ങള്‍ യൂറോപ്പിലുണ്ടായിരുന്നു. അവരുടെ ചെറുത്തുനില്‍പ്പിന്‍റെ പരിണിതഫലമായി യൂറോപ്പിലെ ക്രിസ്തീയത കഴിഞ്ഞ അര നൂറ്റാണ്ടു മുന്‍പുവരെ നിലനിന്നു. രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ നടത്തപ്പെട്ട പൈശാചിക വിളംബരത്തിനു മുന്‍പുവരെ ആദ്ധ്യാത്മിക വീര്യമുള്ള ക്രിസ്ത്യാനികള്‍ അതിവസിക്കുന്ന മേഖലയായിരുന്നു യൂറോപ്പ്! ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന ആന്റി പോപ്പ് കത്തോലിക്കാസഭയില്‍ പിടിമുറുക്കിയതോടെ നഷ്ടപ്പെട്ടത് യൂറോപ്പിലെ ക്രിസ്തീയതയായിരുന്നു.

ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാതാളത്തിലേക്കു പോയതിനുശേഷവും ഇയാള്‍ ഉയര്‍ത്തിയ ശാപവചനങ്ങള്‍ സഭയില്‍ നിലനിന്നു. യൂറോപ്പിന്റെ ആദ്ധ്യാത്മികതയെ ഉന്മൂലനം ചെയ്യുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് ജോണ്‍ ഇരുപത്തിമൂന്നാമന്‍ ആയിരുന്നുവെങ്കില്‍, ഇയാളുടെ പദ്ധതികളെ പൂര്‍ത്തീകരിക്കാന്‍ കടന്നുവന്നത് ജോണ്‍പോള്‍ രണ്ടാമന്‍ ആയിരുന്നു. കുരിശുയുദ്ധങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട്, പൂര്‍വ്വീകരുടെ ആദ്ധ്യാത്മിക അന്തസ്സിനെ അവമാനിക്കാന്‍ ജോണ്‍പോള്‍ തയ്യാറായി. കത്തോലിക്കാസഭയില്‍ കയറിക്കൂടിയ ചാത്തന്‍സേവകര്‍ ഈ നിലപാടിനെ പിന്തുണയ്ക്കുകയും ചെയ്തു. കത്തോലിക്കാസഭയുടെ നാശം കാണാന്‍ ആഗ്രഹിക്കുന്ന സാത്താന്റെ വത്സലപുത്രനായ ഫ്രാന്‍സീസിനെ വത്തിക്കാനിലെ രാജാവായി അഭിഷേകം ചെയ്തതിലൂടെ, സാത്താന്‍ അവന്റെ ദൗത്യത്തിന്റെ അന്ത്യഘട്ടത്തില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്!

മ്ശിഹായാല്‍ സ്ഥാപിതമായ സഭയുടെ നിയമങ്ങളെ സ്വന്തം യുക്തിയെ അടിസ്ഥാനമാക്കി പൊളിച്ചെഴുതാനുള്ള ഫ്രാന്‍സീസിന്റെ ശ്രമം ഇതിന്റെ ഭാഗമായി കാണണം. യൂറോപ്പിനെ ക്രിസ്തീയ വിമുക്തമാക്കുകയെന്ന ഇസ്ലാമിക അജണ്ടയുടെ മുന്നണിപ്പോരാളിയായി ഇയാള്‍ നിലകൊള്ളുന്നതും ഇതിന്റെ ഭാഗംതന്നെ!

ഇസ്ലാംമതം വേരുപിടിച്ചിട്ടുള്ള രാജ്യങ്ങളില്‍നിന്നെല്ലാം ക്രിസ്തീയത തുടച്ചുമാറ്റപ്പെട്ടുവെന്നത് നാം തിരിച്ചറിയാതെ പോകരുത്. യാഥാര്‍ത്ഥ്യം ഇതായിരിക്കെ, യൂറോപ്പില്‍ ഇസ്ലാമിനെ നട്ടുപിടിപ്പിക്കാനുള്ള ഏതൊരു നീക്കത്തെയും ആശങ്കയോടെ കാണണം. സെക്കുലര്‍ ആശയത്തിലേക്കുള്ള കത്തോലിക്കാസഭയുടെ ചുവടുമാറ്റമാണ് യൂറോപ്പിനെയും ഇവിടുത്തെ ക്രിസ്തീയതയെയും ഈ അവസ്ഥയില്‍ എത്തിച്ചത്. പേരുകൊണ്ടുമാത്രം ക്രിസ്ത്യാനികളായി ജീവിക്കുന്ന ജനങ്ങളുടെ ഒരു കൂട്ടംമാത്രമാണ് ഇന്ന് യൂറോപ്പിലെ കത്തോലിക്കാസഭ! മറ്റിതര ക്രൈസ്തവസഭകളുടെ അവസ്ഥയും വിഭിന്നമല്ല! ആദിമസഭയുടെ ചൈതന്യത്തിലേക്കുള്ള മടങ്ങിപ്പോക്കല്ലാതെ, ഈ ദുരവസ്ഥയ്ക്കു മറ്റൊരു പരിഹാരമാര്‍ഗ്ഗവും ഇല്ലെന്നതാണു സത്യം. അതായത്, ആധുനീക ദൈവശാസ്ത്രത്തെ അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ട്, സത്യവചനത്തിലേക്കുള്ള മടങ്ങിപ്പോക്കാണ് അനിവാര്യം! എന്നാല്‍, എല്ലാ ദൈവീകനിയമങ്ങളെയും നീക്കംചെയ്തുകൊണ്ട്, ലോകത്തിന്റെ നിയമങ്ങളെ സഭയുടെ നിയമങ്ങളാക്കി മാറ്റാന്‍ ശ്രമിക്കുന്നവര്‍ ഈ തിരിച്ചുപോക്കിനെ ശ്രമകരമാക്കുന്നു.

അശാന്തിയുടെയും അസമാധാനത്തിന്റെയും മതം!

ലോകചരിത്രത്തില്‍ ഇന്നോളം ഇസ്ലാമാല്ലാതെ ഇത്രമാത്രം ഭീതിവിതച്ചിട്ടുള്ള മറ്റൊരു മതത്തെയും കണ്ടെത്താന്‍ കഴിയില്ല. മറ്റു മതങ്ങള്‍ക്കു മാത്രമല്ല ഈ മതം ഭീഷണിയായിരിക്കുന്നത്; മറിച്ച്, തങ്ങളുടെ പ്രവാചകനെയും അവന്‍ പരിചയപ്പെടുത്തിയ ദേവനെയും ആശ്രയിക്കുന്നവര്‍പ്പോലും പരസ്പരം പോരാടി ഭീതിപരത്തുകയാണ്! അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും അംഗീകരിക്കുന്നവര്‍ മാത്രം അധിവസിക്കുന്ന രാജ്യങ്ങള്‍ ഈ ഭൂമിയിലുണ്ട്. ഈ രാജ്യങ്ങളിലാണ് ഇന്ന് ഭീകരത കൊടികുത്തി വാഴുന്നത് എന്നകാര്യം നാം മറക്കാന്‍ പാടില്ല. ഈ സത്യത്തെ വിസ്മരിച്ചുകൊണ്ട് നിലപാടെടുക്കുന്ന രാജ്യങ്ങളെയും ഭരണകൂടങ്ങളെയും എന്തു പേരിട്ടാണ്‌ വിളിക്കേണ്ടത്?  ഇസ്ലാമിക രാജ്യങ്ങളില്‍ പരസ്പരം പോരാടിക്കൊണ്ടിരിക്കുന്നവരെ ഏറ്റെടുക്കാനും സംരക്ഷിക്കുവാനും തയ്യാറാകുന്ന രാജ്യങ്ങളുടെ ദുരവസ്ഥയായിരിക്കും നാളെ ലോകം ചര്‍ച്ചചെയ്യനിരിക്കുന്നത്. കാരണം, ഇസ്ലാമിന് അഭയംനല്കിയ ഒരു രാജ്യവും ഇന്നുവരെ അവരുടെ ഭീകരതയ്ക്കു പാത്രമാകാതിരുന്നിട്ടില്ല!

യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇസ്ലാമതം ന്യൂനപക്ഷമായിരുന്നിട്ടുപോലും ഇവരില്‍നിന്ന്‍ ഈ രാജ്യങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണി ചെറുതല്ല. യൂറോപ്യന്‍ ജനതയുടെ സംസ്കാരത്തെയും മതവിശ്വാസങ്ങളെയും അസംതൃപ്തിയോടെയും അസഹിഷ്ണുതയോടെയും മാത്രമാണ് ഇസ്ലാംമതക്കാര്‍ കാണുന്നത്. അവസരം കിട്ടുമ്പോഴൊക്കെ തദ്ദേശിയരുടെനേരെ അക്രമം അഴിച്ചുവിടാനും ഇവര്‍ തയ്യാറായിട്ടുണ്ട്. ഇതൊക്കെ മനസ്സിലാക്കിയിട്ടും, ഇവിടുത്തെ ഭരണകൂടങ്ങള്‍ ഇസ്ലാമിനോടു കാണിക്കുന്ന സൗഹാര്‍ദ്ദം ദുരൂഹതയുളവാക്കുന്നതാണ്. സ്വന്തം ജനതയുടെ താത്പര്യങ്ങളെക്കാള്‍ ഉപരിയായി മറ്റുള്ളവരുടെ സമ്മര്‍ദ്ദത്തിനു ചെവികൊടുക്കാനുള്ള ഉത്തരവാദിത്വം ഒരു ജനാധിപത്യ ഭരണകൂടത്തിനുമില്ല! എന്നാല്‍, മാനവീകതയുടെ കുപ്പായമണിഞ്ഞു നടക്കുന്ന കപടനാട്യക്കാരായ സാംസ്കാരിക പ്രവര്‍ത്തകരും മാധ്യമങ്ങളും നടത്തുന്ന ജല്പനങ്ങളെ യൂറോപ്യന്‍ ഭരണകൂടങ്ങള്‍ ഇന്നു ശിരസ്സാവഹിച്ചിരിക്കുകയാണ്. ഇതിലൂടെ, സമാധാനത്തില്‍ ജീവിക്കുന്ന ജനതയുടെമേല്‍ ഭീതിയുടെ കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നു. ആശ്രയം യാചിച്ചു കടന്നുകൂടിയവര്‍ ഇന്നു യൂറോപ്പില്‍ അഴിഞ്ഞാട്ടം ആരംഭിച്ചത് ഇതിന്റെ തെളിവായി പരിഗണിക്കണം. നൂറ്റാണ്ടുകളായി ജര്‍മ്മനിയില്‍ കൊണ്ടാടുന്ന സാംസ്കാരിക ആഘോഷങ്ങള്‍ക്കെതിരെ അഭയാര്‍ത്ഥികള്‍ നടത്തുന്ന പ്രക്ഷോപം ഒരു ചെറിയ തുടക്കം മാത്രമാണ്!

യൂറോപ്പിന്റെ ആഘോഷങ്ങളോടും വിശ്വാസങ്ങളോടും അസഹിഷ്ണുതയുള്ളവര്‍ എന്തിനാണ് ഇവിടെ അഭയംതേടി വന്നത്? നിങ്ങളുടെ വിശ്വാസങ്ങളുടെയും സംസ്കാരത്തിന്റെയും ഉന്നത മാഹാത്മ്യമല്ലേ നിങ്ങളെ അഭയാര്‍ത്ഥികളാക്കി മാറ്റിയത്? നിങ്ങളുടെ സംസ്കാരത്തെക്കാള്‍ എന്തുകൊണ്ടും ശ്രേഷ്ഠമായ സംസ്കാരം ഉള്ളതുകൊണ്ടല്ലേ നിങ്ങള്‍ക്കിവിടെ അഭയം നല്‍കാന്‍ യൂറോപ്പിലെ ജനം തയ്യാറായത്? നിങ്ങളുടെ വിശ്വാസങ്ങളിലും ആചാരങ്ങളിലും ജീവിക്കുന്ന ജനതകള്‍ നിങ്ങളെ സ്വീകരിക്കാന്‍ എന്തുകൊണ്ടു തയ്യാറാകുന്നില്ല? യൂറോപ്പില്‍ കടന്നുകൂടിയവരും കടന്നുകൂടാന്‍ ശ്രമം നടത്തുന്നവരും ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം. ഇസ്ലാമില്‍നിന്നോ അവരെ യൂറോപ്പിലേക്കു തള്ളിവിടുന്നവരോ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കില്ലെന്നു മനോവയ്ക്കറിയാം. എന്നാല്‍, ഒരു പ്രവചനമെന്നപോലെ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മനോവ നല്‍കിയിട്ടുള്ളതാണ്. 'ഇസ്ലാമിന് അറബ് വസന്തം; യൂറോപ്പിന് വിലാപദിനങ്ങള്‍' എന്ന ലേഖനത്തില്‍ അവയെല്ലാം കുറിക്കപ്പെട്ടിട്ടുണ്ട്.

ഇസ്ലാമിക രാജ്യങ്ങളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ അല്ലാഹുവിന്റെ മനസ്സില്‍ പല ലക്ഷ്യങ്ങളുണ്ട്. ഇസ്ലാമികരാജ്യങ്ങളില്‍നിന്നു ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യുക എന്നതാണ് ഈ ലക്ഷ്യങ്ങളില്‍ ഒന്ന്. ക്രിസ്ത്യാനികള്‍ ജീവിക്കുന്ന മേഖലകളില്‍ കടന്നുകയറി ആക്രമിക്കുകയെന്നത് ഇസ്ലാമിന്റെ ആരംഭം മുതലുള്ള ശൈലിയാണ്! ലോകവും അതിന്റെ സംവീധാനങ്ങളും ഇന്ന് സാത്താന്റെ അധീനതയിലായിരിക്കുന്നതുകൊണ്ട്, ഈ സംവീധാനങ്ങളെല്ലാം ഇസ്ലാമിനെ പിന്തുണയ്ക്കുന്നു. സിറിയയിലും ഇറാക്കിലും അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്ത്യാനികള്‍ ശിരച്ഛേദം ചെയ്യപ്പെട്ടപ്പോഴോന്നും ഉയരാത്ത നിലവിളി, ഇസ്ലാം പരസ്പരം പോരാടി മരിക്കുമ്പോള്‍ കേള്‍ക്കുന്നതിന്റെ കാരണവും ഇതുതന്നെ! ദൈവജനത്തിനെതിരേ സകല ജനതകളും ഒന്നുചേരുകയെന്നത് അന്ത്യകാലത്തിന്റെ അടയാളങ്ങളില്‍ ഒന്നാണ്. എന്നാല്‍, ക്രിസ്ത്യാനികള്‍പ്പോലും ഈ ഒന്നുചേരലിനെ തിരിച്ചറിയാത്തത് ഏറെ ദുരന്തകരമായിരിക്കുന്നു. ഇസ്ലാമും അവരെ പിന്തുണയ്ക്കുന്ന നീചരായ മനുഷ്യരും ചേര്‍ന്നു കളിക്കുന്ന നാടകത്തിലെ പ്രധാന കഥാപാത്രങ്ങളായി ക്രിസ്ത്യാനികളും ഉണ്ടെന്നതാണ് ഏറെ അപകടകരം!

അല്ലാഹുവെന്ന പിശാചും അവന്റെ മതമായ ഇസ്ലാമും ചേര്‍ന്നു നടത്തുന്ന നാടകത്തില്‍ അനേകം നടീനടന്മാര്‍ വേഷംകെട്ടിയാടുന്നുണ്ട്. ആഗോള ഇസ്ലാമാണ് ഈ നാടകത്തിനു തിരക്കഥ തയ്യാറാക്കിയിരിക്കുന്നതെങ്കില്‍, ഇതിന്റെ സംവീധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ഐക്യരാഷ്ട്രസഭയാണ്! ലോകമാധ്യമങ്ങളും സാംസ്കാരിക ക്ഷുദ്രജീവികളും അടങ്ങുന്ന വന്‍ താരാവലിയാണ് ഈ നാടകത്തിന്റെ അരങ്ങത്ത് ആടിത്തിമര്‍ക്കുന്നത്. വത്തിക്കാനിലെ രാജാവും സംഘവും ചില കോമാളിവേഷങ്ങള്‍ ഈ നാടകത്തില്‍ കൈകാര്യംചെയ്യുന്നു! ക്രൈസ്തവ ഇടവകകള്‍ ഓരോ തീവ്രവാദി കുടുംബത്തെ ദത്തെടുക്കണം എന്ന വത്തിക്കാന്‍ രാജാവിന്റെ ആഹ്വാനത്തെ 'കോമാളി' കഥാപാത്രത്തിന്റെ സംഭാഷണശകലമായിട്ടെ ക്രിസ്ത്യാനികള്‍പ്പോലും ഗൗനിച്ചിട്ടുള്ളൂ! അരങ്ങുതകര്‍ത്തുകൊണ്ടിരിക്കുന്ന ഈ നാടകത്തെ സൂക്ഷ്മമായി വിശകലനം ചെയ്യുന്നവര്‍ക്ക് ചില യാഥാര്‍ത്ഥ്യങ്ങള്‍ വ്യക്തമാകും. എന്തെന്നാല്‍, യഥാര്‍ത്ഥ വില്ലനെ നായകസ്ഥാനത്ത് അവതരിപ്പിച്ചുകൊണ്ട്, വില്ലനായി അതിഥി താരത്തെ അരങ്ങിലെത്തിച്ചിരിക്കുന്നു. കഥയുമായി യാതൊരു ബന്ധവുമില്ലാത്ത യൂറോപ്പിനെ വില്ലനായി അവതരിപ്പിക്കുന്നതില്‍ അണിയറപ്രവര്‍ത്തകര്‍ വിജയിച്ചുവെന്നതാണ് വസ്തുത. തിരക്കഥ വായിച്ചുനോക്കാതെ കഥാപാത്രത്തെ സ്വീകരിക്കാന്‍ തയ്യാറായതാണ് ഈ നാടകത്തില്‍ യൂറോപ്പിനു പറ്റിയ അമളി! അതായത്, യൂദാസിനെ നായകനും, യേഹ്ശുവായെ പ്രതിനായകനുമാക്കി രചിച്ച കഥയിലാണ് യൂറോപ്പ് വേഷംകെട്ടിയത്. യേഹ്ശുവായുടെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം കിട്ടിയത് അനുഗ്രഹമായി കരുതിയതിനാല്‍, തിരക്കഥ വായിക്കാന്‍ യൂറോപ്പ് ശ്രമിച്ചില്ല! അങ്ങനെ സകല തെറ്റുകളും സ്വയം ഏറ്റെടുത്ത് യൂദാസുമാരെ കുറ്റവിമുക്തരാക്കുന്നതില്‍ യൂറോപ്പും ഭാഗമായി!

അയ്‌ലന്‍ കുര്‍ദ്ദി എന്ന കൊച്ചുബാലന്റെ രക്തം യൂറോപ്പിനുമേല്‍ ആരോപിക്കപ്പെട്ടപ്പോള്‍, യഥാര്‍ത്ഥ ഘാതകര്‍ കുറ്റവിമുക്തരായത് ഈ നാടകത്തിലെ തന്ത്രപരമായ ചില രംഗങ്ങളിലൂടെയാണ്. തുര്‍ക്കി അടക്കമുള്ള രാജ്യങ്ങളിലെ 'സുന്നി' ഇസ്ലാമിന്റെ നരനായാട്ടിനിരയായ കുര്‍ദ്ദിഷ് ബാലന്റെ യഥാര്‍ത്ഥ ഘാതകര്‍ യൂറോപ്പാണോ? യൂറോപ്പിലേക്കു മനുഷ്യക്കടത്തു നടത്തുന്ന അബ്ദുള്ള കുര്‍ദ്ദി എന്ന വ്യക്തിയുടെ പുത്രനാണ് അയ്‌ലന്‍! പതിനായിരം അമേരിക്കന്‍ ഡോളര്‍ പ്രതിഫലം പറ്റിക്കൊണ്ട്‌ അനധികൃതമായി ആളുകളെ കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് അബ്ദുള്ള കുര്‍ദ്ദി! ഇയാള്‍ നിയന്ത്രിച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടത്! സുന്നികളെയും തുര്‍ക്കി ഭരണകൂടത്തെയും ഭയന്നു പലായനം ചെയ്തവര്‍ അപകടത്തില്‍പ്പെട്ടതിന്റെ ഉത്തരവാദിത്വം എങ്ങനെയാണു യൂറോപ്പിനുമേല്‍ ആരോപിക്കപ്പെടുന്നത്?

നാടകങ്ങള്‍ അരങ്ങുതകര്‍ക്കുമ്പോള്‍ നിഷ്പക്ഷമതികളെന്നു പറയപ്പെടുന്നവര്‍ പുലര്‍ത്തുന്ന ദുരൂഹമായ മൗനം ശ്രദ്ധേയമാണ്. സമാധാനത്തിനു വിഘാതമായി നില്‍ക്കുന്ന മതം ഏതാണെന്നു തിരിച്ചറിയാനും പ്രതികരിക്കുവാനുമുള്ള ധാര്‍മ്മീക ഉത്തരവാദിത്വം ഇവര്‍ക്കുണ്ട്. യൂറോപ്പിലെ ഭൂരിപക്ഷ വിഭാഗമായ ക്രിസ്ത്യാനികളുടെ പക്ഷത്തുനിന്ന് ഏതെങ്കിലും വിധത്തിലുള്ള പ്രകോപനങ്ങള്‍ ഉണ്ടാകാറില്ല. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഇവര്‍ നടത്തിയ ചെറുത്തുനില്‍പ്പിനെ കടന്നുകയറ്റമായി പ്രചരിപ്പിക്കാനാണ് ഇസ്ലാം ഇന്നുവരെ ശ്രമിച്ചിട്ടുള്ളത്. സ്വന്തം രാജ്യത്തിനുമേലുള്ള കടന്നുകയറ്റത്തിനെതിരേ പ്രതിരോധം തീര്‍ത്തതിനെ വിമര്‍ശിക്കാന്‍ ഇസ്ലാമിനോടൊപ്പം പക്ഷംചേരുന്നവര്‍ ആരൊക്കെയാണെന്നും നാം മനസ്സിലാക്കിയിരിക്കണം. ബാഹ്യശക്തികളുടെ ആക്രമണത്തെ പ്രതിരോധിക്കാത്ത ഒറ്റ രാജ്യംപോലും ഈ ഭൂമുഖത്തില്ല. പാക്കിസ്ഥാന്റെ നുഴഞ്ഞുകയറ്റത്തെയും ആക്രമണത്തെയും പ്രതിരോധിക്കുവാന്‍ ഇന്ത്യ ചിലവഴിക്കുന്ന പണം എത്രയാണെന്നു നമുക്കറിയാം. ഓരോ രാജ്യങ്ങളും ഇത്തരത്തില്‍ കോടിക്കണക്കിനു പണം വ്യയം ചെയ്യുന്നുണ്ട്. ഈ വിധത്തില്‍ ഭീമമായ സമ്പത്ത് ചിലവഴിക്കുന്നത് ഇസ്ലാമിക തീവ്രവാദികളെ ചെറുക്കുന്നതിനുവേണ്ടിയാണ്. ചൈനയിലേക്കുള്ള ഇസ്ലാമിക കുടിയേറ്റത്തെ ആ രാജ്യം കര്‍ശനമായി പ്രതിരോധിക്കുന്നു. യാഥാര്‍ത്ഥ്യം ഇതായിരിക്കെ, ഇത്തരത്തിലുള്ള പ്രതിരോധം തീര്‍ക്കാന്‍ യൂറോപ്പിനു മാത്രം അവകാശമില്ലെന്നു വാദിക്കുന്നവരുടെ ധാര്‍മ്മീകത അപഹാസ്യമാണ്! ക്രിസ്തീയതയെ അകാരണമായി വെറുക്കുന്നവരും യൂറോപ്പിന്റെ വളര്‍ച്ചയില്‍ അസഹിഷ്ണുക്കളുമായ ജനതകളുമാണ് കുരിശുയുദ്ധങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ട് കവലപ്രസംഗങ്ങള്‍ നടത്തുന്നത്.

മറ്റു രാജ്യങ്ങള്‍ക്കൊന്നും ബാധകമല്ലാത്ത നിയമങ്ങള്‍, ഇസ്രായേലിനും ക്രിസ്തീയ രാജ്യങ്ങള്‍ക്കും മാത്രമായി വീതിച്ചുനല്കുന്നതില്‍ ഐക്യരാഷ്ട്രസഭയും അതീവ തല്പരരാണെന്നും കാണാന്‍ കഴിയും. ഈ താത്പര്യത്തിനുപിന്നില്‍ വ്യക്തമായ കാരണവുമുണ്ട്.

സത്യദൈവത്തില്‍നിന്നു നിയമം നല്‍കപ്പെട്ടിട്ടുള്ള സമൂഹങ്ങള്‍ ഇസ്രായേലും ക്രൈസ്തവരും മാത്രമാണെന്നുള്ളത് സാത്താനും അവനാല്‍ നയിക്കപ്പെടുന്ന ലോകത്തിനുമറിയാം. ആയതിനാല്‍ത്തന്നെ, ഈ സമൂഹങ്ങളെ എതിര്‍ക്കാതിരിക്കാന്‍ ലോകത്തിനു സാധിക്കുകയില്ല. ഇതാണ് ഈ വിവേചനത്തിന്റെ മൂലകാരണം! യേഹ്ശുവാ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: "ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കില്‍ അതിനുമുമ്പേ അത് എന്നെ ദ്വേഷിച്ചു എന്ന് അറിഞ്ഞുകൊള്ളുവിന്‍. നിങ്ങള്‍ ലോകത്തിന്‍േറതായിരുന്നുവെങ്കില്‍ ലോകം സ്വന്തമായതിനെ സ്‌നേഹിക്കുമായിരുന്നു. എന്നാല്‍, നിങ്ങള്‍ ലോകത്തിന്‍േറതല്ലാത്തതുകൊണ്ട്, ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്നു തെരഞ്ഞെടുത്തതുകൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു. ദാസന്‍ യജമാനനെക്കാള്‍ വലിയവനല്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞവചനം ഓര്‍മിക്കുവിന്‍. അവര്‍ എന്നെ പീഡിപ്പിച്ചുവെങ്കില്‍ നിങ്ങളെയും പീഡിപ്പിക്കും. അവര്‍ എന്റെ വചനം പാലിച്ചുവെങ്കില്‍ നിങ്ങളുടേതും പാലിക്കും. എന്നാല്‍, എന്റെ നാമം മൂലം അവര്‍ ഇതെല്ലാം നിങ്ങളോടു ചെയ്യും. കാരണം, എന്നെ അയച്ചവനെ അവര്‍ അറിയുന്നില്ല"(യോഹ: 15; 18-21). ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ജനം ഇസ്രായേല്‍ ആണെങ്കില്‍, ഇസ്രായേലിന്റെ പൂര്‍ണ്ണത ക്രിസ്തീയതയാണ്! ആയതിനാല്‍, ലോകത്തിന്റെ മുഴുവന്‍ സംവീധാനങ്ങളും ക്രിസ്തീയതയ്ക്ക് എതിരായി തിരിയും. ഇന്നു കാണുന്നതും മറ്റൊന്നല്ല!

ദൈവത്താല്‍ സ്ഥാപിതമായ നിയമങ്ങള്‍ക്കെതിരായ നിയമങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ഐക്യരാഷ്ട്രസഭ കാണിക്കുന്ന നിതാന്തജാഗ്രത നാം തിരിച്ചറിയണം. സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും വ്യഭിചാരികള്‍ക്കും മനുഷ്യാവകാശം നേടിക്കൊടുക്കാന്‍ കാട്ടുന്ന വ്യഗ്രത നാം മനസ്സിലാക്കിയിട്ടുണ്ട്. പാമ്പിനും പഴുതാരയ്ക്കും തെരുവുനായ്ക്കള്‍ക്കും നല്‍കുന്ന പരിഗണനപോലും ഗര്‍ഭസ്ഥശിശുക്കളോടു കാണിക്കുന്നില്ല എന്നതും കാണാതെപോകരുത്! ദൈവത്തിന്റെ നിയമങ്ങള്‍ക്കുപരിയായി ലോകത്തിന്റെ നിയമങ്ങളെ പരിഗണിക്കുന്ന ചില അഭിനവ ആചാര്യന്മാരെ ക്രൈസ്തവസഭകളിലും കാണാം! ഐക്യരാഷ്ട്രസഭ നിര്‍മ്മിക്കുന്ന നിയമങ്ങള്‍ അനുസരിക്കാത്ത രാജ്യങ്ങളുടെമേല്‍ ഉപരോധം പോലുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതു ചൂണ്ടിക്കാട്ടിയാണ് ദൈവീകനിയമങ്ങളെ ഉപേക്ഷിക്കുന്നതിനെ ക്രൈസ്തവ രാജ്യങ്ങള്‍ ന്യായീകരിക്കുന്നത്. വെളിപാടിലെ ഒരു പ്രവചനം ഇങ്ങനെയാണു നാം വായിക്കുന്നത്: "ചെറിയവരും വലിയവരും ധനികരും ദരിദ്രരും സ്വതന്ത്രരും അടിമകളുമായ എല്ലാവരുടെയും വലത്തുകൈയിലോ നെറ്റിയിലോ മുദ്രകുത്തണമെന്ന് അതു നിര്‍ബന്ധിച്ചു. മൃഗത്തിന്റെ നാമമോ നാമത്തിന്റെ സംഖ്യയോ മുദ്രയടിക്കപ്പെടാത്തവര്‍ക്കു കൊടുക്കല്‍ വാങ്ങല്‍ അസാധ്യമാക്കാന്‍ വേണ്ടിയായിരുന്നു അത്. ഇവിടെയാണ് ജ്ഞാനം ആവശ്യമായിരിക്കുന്നത്"(വെളി: 13; 16-18). എതിര്‍ക്രിസ്തുവിന്റെ (എതിര്‍ മ്ശിഹാ) നാമമായും നാമത്തിന്റെ സംഖ്യയായും അനേകം നിയമങ്ങള്‍ കടന്നുവരും. അവന്റെ നാമത്തിന്റെയും നിയമത്തിന്റെയും പ്രചാരകരായി നിലകൊള്ളുന്നവരില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഐക്യരാഷ്ട്രസഭയാണ്! ഇവരുടെ ഓരോ നിയമങ്ങളും പരിശോധിച്ചാല്‍ ഇത് വ്യക്തമാകും.

എന്നാല്‍, ഇവരുടെ ഒരു നിയമങ്ങളെയും അംഗീകരിക്കാത്ത ഇസ്ലാമിനോടു യാതൊരു പരിഭവവും ഐക്യരാഷ്ട്രസഭയ്ക്കില്ല! ഒരു കൊച്ചുകുഞ്ഞിനെ എന്നപോലെ ഇസ്ലാമിനെ പരിപാലിക്കുകയാണ് ഐക്യരാഷ്ട്രസഭ. ഓരോ വര്‍ഷവും എന്തെങ്കിലുമൊക്കെ പേരില്‍ സമ്മാനങ്ങള്‍ നല്‍കി ഇസ്ലാമിനെ സന്തോഷിപ്പിക്കാനും ഇവര്‍ മറക്കാറില്ല. താലിബാന്‍കാരുടെ വെടിയേറ്റതിന്റെ 'മലാല യൂസഫിന്' സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കി ആദരിച്ചതും ഇക്കാരണത്താലാണ്! അല്ലെങ്കില്‍, എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ പെണ്‍കുട്ടിയ്ക്ക് സമാധാനത്തിനുള്ള പുരസ്കാരം നല്‍കിയത്? എത്രയോ കുഞ്ഞുങ്ങള്‍ ഇസ്ലാമിനാല്‍ വധിക്കപ്പെടുകയോ ജീവച്ഛവങ്ങളായി തുടരുകയോ ചെയ്യുന്നുണ്ട്? എന്നാല്‍, ഇവരോടൊന്നും കാണിക്കാത്ത കാരുണ്യവും അനുകമ്പയും മലാലയോടു കാണിക്കുന്നതിലെ സാംഗത്യം മനോവയ്ക്കു മനസ്സിലാകുന്നില്ല! മലാലയ്ക്കു വെടിയേറ്റതിനുശേഷം ലോകത്തു സമാധാനം സ്ഥാപിതമായോ? ആരുടെ മനുഷ്യാവകാശവും സമാധാന ജീവിതവും സംരക്ഷിക്കാനാണ് ഐക്യരാഷ്ട്രസഭ സ്ഥാപിതമായതെന്നു തിരിച്ചറിയാന്‍ ഇനിയെങ്കിലും നമുക്കു കഴിയണം. യൂറോപ്യന്‍ ജനതയുടെ സ്വൈര്യജീവിതത്തിനുമേല്‍ ഭീകരതയുടെ വിത്തു വിതയ്ക്കുന്നതിനുള്ള തീവ്രയജ്ഞത്തിലാണ് ഐക്യരാഷ്ട്രസഭ ഇന്ന്! ഈ രാജ്യങ്ങളില്‍ ജീവിക്കുന്നവരെ മനുഷ്യരായി പരിഗണിക്കാത്തതുകൊണ്ടായിരിക്കാം ഇവരുടെ മനുഷ്യാവകാശത്തെ UN മാനിക്കാത്തത്!

UN എന്ന 'സ്പോണ്‍സേര്‍ഡ് കമ്പനി'!

അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെയും ഇവര്‍ക്ക് ദാസ്യവേല ചെയ്യുന്ന അടിയാന്മാരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ തട്ടിക്കൂട്ടിയ ആഗോള സര്‍ക്കാരാണ് 'UN' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഐക്യരാഷ്ട്രസഭ! 1945-ല്‍ 51 അംഗങ്ങളുമായി തുടക്കം കുറിച്ച ഈ പ്രസ്ഥാനത്തില്‍ ഇന്ന് 193 അംഗരാജ്യങ്ങളുണ്ട്‌. മേല്‍പ്പറഞ്ഞ അഞ്ചു രാജ്യങ്ങളാണ് 'വീറ്റോ' അധികാരമുള്ള സ്ഥിരാംഗങ്ങള്‍! ഓരോ വര്‍ഷവും നടക്കുന്ന പൊതുസമ്മേളനത്തിലേക്ക് അംഗരാഷ്ട്രങ്ങള്‍ക്കെല്ലാം അഞ്ചുവീതം പ്രതിനിധികളെ പങ്കെടുപ്പിക്കാമെങ്കിലും, ഒരു രാജ്യത്തിന്‌ ഒരു വോട്ടു മാത്രമേ അനുവദിക്കുകയുള്ളൂ. സ്ഥിരാംഗങ്ങളുടെ അഞ്ച് വോട്ടിനു പുറമേ ഏതെങ്കിലും നാലു രാജ്യങ്ങളുടെ വോട്ടുകൂടി ലഭിച്ചാല്‍ പ്രമേയം പാസാകും! അതായത്, 184 രാജ്യങ്ങളും എതിരായി നിന്നാലും ഫലമില്ല എന്നര്‍ത്ഥം! കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, വാഷിംഗ്‌ടണില്‍ പോയി ചായ കുടിച്ചു മടങ്ങാമെന്നല്ലാതെ, അംഗരാഷ്ട്രങ്ങളുടെ വാക്കിനു വിലയൊന്നുമില്ല! എന്നാല്‍, 193 അംഗരാജ്യങ്ങളില്‍ ഒരു രാജ്യമൊഴികെ, മറ്റെല്ലാവരും ഒരുമിച്ചുചേര്‍ന്നാണ് തീരുമാനമെടുക്കുന്നതെങ്കില്‍പ്പോലും, എതിര്‍ത്തുനില്‍ക്കുന്നത് ഏതെങ്കിലും സ്ഥിരാംഗമാണെങ്കില്‍ ആ രാജ്യത്തിനു തീരുമാനത്തെ 'വീറ്റോ' ചെയ്യാനുള്ള അധികാരമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, അമേരിക്ക, ഫ്രാന്‍സ്, റഷ്യ, ചൈന, ബ്രിട്ടന്‍ തുടങ്ങിയ ഏതെങ്കിലും ഒരു രാജ്യത്തിനു സ്വീകാര്യമല്ലാത്ത കാര്യങ്ങളൊന്നും ഐക്യരാഷ്ട്രസഭയില്‍ നടപ്പാകില്ല! എന്തു നല്ലൊരു നീതിവ്യവസ്ഥയാണ് ഐക്യരാഷ്ട്രസഭയില്‍ രൂപപ്പെടുന്നതെന്നു മനസ്സിലാക്കാന്‍ ഇത്രത്തോളം വിവരണം ധാരാളമാണ്!

ഇസ്ലാമിക തീവ്രവാദത്തിന് ആയുധവും അര്‍ത്ഥവും നല്‍കി വളര്‍ത്തിക്കൊണ്ടിരിക്കുന്നത് ഐക്യരാഷ്ട്രസഭയിലെ അഞ്ചു സ്ഥിരാംഗങ്ങളാണ്. സ്വന്തം രാജ്യത്ത് ഇസ്ലാമിക തീവ്രവാദികള്‍ കടന്നുവരാതിരിക്കാന്‍ അതീവ ശ്രദ്ധാലുക്കളാണ് സൌദിഅറേബ്യ എന്നു നമുക്കറിയാം. എന്നാല്‍, ഈ ഭൂമുഖത്തുള്ള എല്ലാ ഇസ്ലാമിക തീവ്രവാദികള്‍ക്കും പിന്തുണ നല്‍കി സംരക്ഷിക്കുന്നത് ഇവരാണ്. ധാര്‍മ്മീകവും സാമ്പത്തീകവുമായ എല്ലാ പിന്തുണയും ഇവര്‍ രഹസ്യമായി ചെയ്യുന്നു. ലോകത്തുള്ള എല്ലാ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെയും സാമ്പത്തീക സ്രോതസ്സ് സൗദിയാണ്! ഈ സൗദിക്കുവേണ്ടി മരിക്കാന്‍പോലും തയ്യാറാകുന്ന രാജ്യമാണ് അമേരിക്ക!

സൗദിയില്‍ മാത്രം ഒതുങ്ങുന്നതല്ല അമേരിക്കയുടെ ഇസ്ലാമിക സൗഹൃദം. സാമ്പത്തീകമായി ഉയര്‍ന്നുനില്‍ക്കുന്ന ഒട്ടുമിക്ക ഇസ്ലാമിക രാജ്യങ്ങളുടെയും പോറ്റമ്മ അമേരിക്കയാണ്. അറബികളെ സംബന്ധിച്ചിടത്തോളം ബുദ്ധിയിലും സാങ്കേതിക വൈദഗ്ദ്ധ്യത്തിലും സകല ജനതകളുടെയും പിന്നിലായതിനാല്‍, ഇവരെ മുതലെടുക്കാന്‍ ഐക്യരാഷ്ട്രസഭയിലെ അഞ്ചു മാടമ്പികളും മത്സരിക്കുകയാണ്. മണ്ണിനടിയില്‍ എണ്ണയുണ്ടെങ്കിലും അത് പുറത്തെടുക്കണമെങ്കില്‍ ഇവരുടെ ആരുടെയെങ്കിലും സഹായമില്ലാതെ അറബികള്‍ക്കു സാധിക്കുകയില്ല. ഇസ്ലാമിക രാജ്യങ്ങളുമായി ഐക്യരാഷ്ട്രസഭയുടെ പ്രണയത്തിന്റെ മൂലകാരണവും ഇതുതന്നെ! ഈ വിധത്തില്‍ പരസ്പര സഹായസഹകരണ സംഘമായി ഐക്യരാഷ്ട്രസഭയും അറബിരാജ്യങ്ങളും നില്‍ക്കുമ്പോള്‍, ക്രൈസ്തവര്‍ക്ക് നീതി ലഭിക്കാനുള്ള ഒരു സാധ്യതയും ഇല്ലെന്നതാണു വസ്തുത!

ഇവിടെ ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള ഒരു ചോദ്യമുണ്ട്. ഐക്യരാഷ്ട്രസഭയിലെ അഞ്ചു സ്ഥിരാംഗങ്ങളില്‍ ബഹുഭൂരിപക്ഷവും ക്രൈസ്തവ രാജ്യങ്ങളല്ലേ എന്ന ചോദ്യമാണ് മനോവ പ്രതീക്ഷിച്ചത്. അല്പം വിശദമായിത്തന്നെ ഉത്തരം നല്‍കിയാല്‍ മാത്രമേ വായനക്കാര്‍ സംതൃപ്തരാവുകയുള്ളൂ എന്ന് മനോവയ്ക്കറിയാം. ആയതിനാല്‍, ഉത്തരത്തിലേക്കു കടക്കാം. ചൈനയൊഴികെ മറ്റു നാലു രാജ്യങ്ങളും മുന്‍പ് ക്രൈസ്തവര്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങളായിരുന്നു എന്നതു സത്യമാണ്. എന്നാല്‍, ഈ രാജ്യങ്ങളില്‍ മുന്‍പ് നിലനിന്നിരുന്ന ക്രിസ്തീയ നിയമങ്ങള്‍ എല്ലാം നീക്കംചെയ്യപ്പെടുകയും, ഇന്നത്തെ തലമുറ ആ നിയമങ്ങള്‍ മറന്നുപോകുകയും ചെയ്തു. മറ്റൊരു കാര്യവുംകൂടി നാം മനസ്സിലാക്കണം. എന്തെന്നാല്‍, ബ്രിട്ടന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ കത്തോലിക്കാസഭയ്ക്കോ ഓര്‍ത്തഡോക്സ് സഭകള്‍ക്കോ യാതൊരു സ്വാധീനവും ഇന്നില്ല. ഫ്രാന്‍സിന്റെ കാര്യത്തില്‍, സെക്കുലറിസം എന്ന ദുരാത്മാവു ബാധിച്ചതോടെ സ്വബോധം നഷ്ടപ്പെടുകയും ക്രിസ്തീയതയില്‍നിന്നുതന്നെ വിരമിക്കുകയും ചെയ്തു. യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ഏറ്റവുമധികം ഇസ്ലാംമതക്കാര്‍ ജീവിക്കുന്നത് ഫ്രാന്‍സിലാണ്! ക്രൈസ്തവനാമധാരികളില്‍ ഭൂരിപക്ഷവും മതവിശ്വാസത്തില്‍ ജീവിക്കാത്തതുകൊണ്ടുതന്നെ, ഇന്ന് ഫ്രാന്‍സിലെ മതവിശ്വാസികളില്‍ ഭൂരിപക്ഷവും ഇസ്ലാമാണ്! ഈ പ്രഖ്യാപനം കേട്ട് ഒരു വായനക്കാരനും ഞെട്ടേണ്ടാ; കാരണം, ഇതാണു യഥാര്‍ത്ഥ വസ്തുത!

ഇനി റഷ്യയുടെ കാര്യമെടുക്കാം. ഇവിടുത്തെ ജനങ്ങളില്‍ ബഹുഭൂരിപക്ഷവും റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാംഗങ്ങളാണ്! ഇസ്ലാമികതയുടെ ആരംഭത്തില്‍ത്തന്നെ ഇവരില്‍നിന്നുള്ള പീഡനം ആവോളം അനുഭവിച്ചിട്ടുള്ള റഷ്യന്‍ ജനത, ഒറ്റ ഇസ്ലാമിനെപ്പോലും തങ്ങളുടെ അതിര്‍ത്തികള്‍ മുറിച്ചുകടക്കാന്‍ അനുവദിക്കാറില്ല!

മാത്രവുമല്ല, കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ജീവിക്കാന്‍ ഇസ്ലാമിനു താത്പര്യവുമില്ല. കാരണം, ഈ രാജ്യങ്ങളില്‍ ജോലിചെയ്യാതെ, അന്യന്റെ സമ്പത്തില്‍ കണ്ണുവച്ചു ജീവിച്ചാല്‍ പട്ടിണികിടന്നു ചാകുമെന്ന് ഇസ്ലാമിനു നന്നായറിയാം. ഇസ്ലാമിനു ജീവിക്കാന്‍ ഏറ്റവും ദുസ്സഹമായ രാജ്യം ചൈനയാണ്. ഇതിനു പല കാരണങ്ങളുണ്ട്. പന്നികളെപ്പോലെ പ്രസവിച്ചുകൂട്ടാന്‍ കഴിയില്ലെന്നതാണ് പ്രധാന കാരണം! യൂറോപ്യന്‍ രാജ്യങ്ങളില്‍ പെറ്റുകൂട്ടുന്ന ഓരോ തീവ്രവാദിക്കുഞ്ഞുങ്ങളുടെയും പതിനെട്ടു വയസ്സുവരെയുള്ള ചിലവ് സര്‍ക്കാര്‍ വഹിക്കുമെങ്കില്‍, ചൈനയില്‍ രണ്ടാമതൊരു കുഞ്ഞു ജനിച്ചാല്‍ പിഴയടക്കുകയും ജയിലില്‍ കിടക്കുകയും വേണം! ഇസ്ലാംമതം അന്യംനിന്നു പോകാന്‍ ഇതില്‍പ്പരം മറ്റെന്തുവേണം! ശരിയത്ത് നിയമം അനുസരിച്ചു ജീവിക്കാനുള്ള സാഹചര്യം ഇല്ലെന്നതാണ് മറ്റൊരു കാരണം. മതനിയമങ്ങള്‍ നടപ്പാക്കാന്‍ തെരുവിലിറങ്ങിയാല്‍, ബുള്‍ഡോസര്‍ നെഞ്ചത്തുകൂടി കയറിയിറങ്ങും എന്നത് ടിയാനന്‍ മെന്‍ സ്ക്വയറിലെ അനുഭവത്തിലൂടെ ഇസ്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്. അന്ന് തദ്ദേശിയരായ യുവാക്കളുടെ നെഞ്ചിലൂടെ ചൈനീസ് പട്ടാളത്തിന്റെ പാറ്റണ്‍ടാങ്കുകള്‍ കയറിയിറങ്ങിയെങ്കില്‍, വരത്തന്മാര്‍ തെരുവിലിറങ്ങിയാലുള്ള ഫലമെന്തായിരിക്കും! ഇവയെല്ലാം സഹിച്ചു ചൈനയില്‍ പോയി ജീവിക്കാന്‍ ഇസ്ലാം തയ്യാറായാലും ഇവരെ സ്വീകരിക്കാന്‍ ആ രാജ്യം തയ്യാറാവുകയില്ല എന്നതാണു മറ്റൊരു കാരണം.

ചുരുക്കിപ്പറഞ്ഞാല്‍, ഐക്യരാഷ്ട്രസഭയിലെ സ്ഥിരം അംഗങ്ങളായ രാജ്യങ്ങളിലൊന്നും അഭയാര്‍ത്ഥികള്‍ക്കു പ്രവേശനമില്ല. യൂറോപ്യന്‍ യൂണിയനില്‍ അംഗമായ ഫ്രാന്‍സിലും യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ലാത്ത ബ്രിട്ടനിലും അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നുണ്ടെങ്കില്‍പ്പോലും കര്‍ശനമായ നിയന്ത്രണം ഇവര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോകത്തെ ഒരു രാജ്യത്തിനും വേണ്ടാത്ത രക്തദാഹികളായ പിശാചുക്കളെ യൂറോപ്പിലേക്കു കടത്തിവിടുക എന്ന കുതന്ത്രമാണ് ഐക്യരാഷ്ട്രസഭ ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. യൂറോപ്പിന്റെ മണ്ണില്‍ ഇസ്ലാമിനെ നട്ടുവളര്‍ത്തുന്നതിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നതും വിവിധോദ്ദേശ പദ്ധതിയാണ്. ഈ സഭയിലെ സ്ഥിരാംഗങ്ങള്‍ തന്നെയായിരുന്നു രണ്ടാംലോക മഹായുദ്ധത്തില്‍ സഖ്യകക്ഷികളായിരുന്നതെന്നു നമുക്കറിയാം. അന്ന് ഇവര്‍ക്കെതിരെ അണിനിരന്നത് ജര്‍മ്മനിയും ഇറ്റലിയും ജപ്പാനും മാത്രമായിരുന്നു. യുദ്ധത്തിന്റെ ചില ഘട്ടങ്ങളെത്തിയപ്പോള്‍ പല യൂറോപ്യന്‍ രാജ്യങ്ങളും ജര്‍മ്മന്‍ സഖ്യത്തില്‍ ചേരുകയുണ്ടായി. ഈ രാജ്യങ്ങളുടെ സമൂലനാശമാണ് അമേരിക്കയും സംഘവും ഇപ്പോള്‍ ലക്ഷ്യംവച്ചിരിക്കുന്നത്! ഖുറാനു വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ജപ്പാനില്‍ ഇസ്ലാമിനു സാധ്യതയില്ലെന്ന് ഐക്യരാഷ്ട്രസഭയ്ക്കും അറിയാം. ആയതിനാല്‍, ജര്‍മ്മനി, ഇറ്റലി എന്നീ രാജ്യങ്ങളെയും ഇവരോടു യുദ്ധത്തില്‍ സഹകരിച്ച മറ്റു യൂറോപ്യന്‍ രാജ്യങ്ങളെയുമാണ് UN ലക്ഷ്യമിട്ടിരിക്കുന്നത്. സാമ്പത്തീകവും സാമൂഹികവും സാംസ്കാരികവുമായി ഇവരെ ഉന്മൂലനം ചെയ്യുകയെന്നതാണ് അജണ്ട! ഈ മൂന്നു മേഖലകളിലും യൂറോപ്പിനെ തകര്‍ക്കാന്‍ ഏറ്റവും ഉചിതമായ മാര്‍ഗ്ഗം ഇസ്ലാമാണ്. ഖുറാനും ഇസ്ലാമും കടന്നുചെല്ലുന്നിടം മുച്ചൂടു മുടിയും എന്നതിനു ചരിത്രംതന്നെ സാക്ഷി!

രണ്ടാംലോക മഹായുദ്ധവും ഇസ്ലാമിക കുടിയേറ്റവും!

യൂറോപ്പിലേക്ക് ഇസ്ലാമിന്റെ കുടിയേറ്റം ആരംഭിച്ചത് രണ്ടാംലോക മഹായുദ്ധത്തോടെയായിരുന്നു. പല രാജ്യങ്ങളിലായി പൊട്ടിപ്പുറപ്പെട്ട ചെറു യുദ്ധങ്ങള്‍ വളര്‍ന്നു വ്യാപിക്കുകയും പിന്നീടിത് രണ്ടു ചേരികളായി തിരിയുകയുമാണുണ്ടായത്.  ഭൂമുഖത്ത് അന്നുണ്ടായിരുന്ന ഒട്ടുമിക്ക രാജ്യങ്ങളും ഏതെങ്കിലും ഒരു പക്ഷത്ത് പ്രത്യക്ഷമായോ പരോക്ഷമായോ നിലയുറപ്പിച്ചു. അന്ന് ഒരേ ചേരിയില്‍ അണിനിരന്ന അഞ്ചു രാഷ്ട്രങ്ങള്‍ ചേര്‍ന്ന് യുദ്ധാനന്തരം തട്ടിക്കൂട്ടിയ സംഘടനയാണ് ഐക്യരാഷ്ട്രസഭ. ഈ അഞ്ചു രാജ്യങ്ങള്‍തന്നെയാണ് ഇന്നും ഈ സംഘടനയെ നിയന്ത്രിക്കുന്നത്. ഇവര്‍ക്കൊഴികെ മറ്റൊരു രാജ്യത്തിനും വീറ്റോ അധികാരമില്ല. അതായത്, ഈ അഞ്ചു രാജ്യങ്ങളുടെ താത്പര്യ സംരക്ഷണത്തിനായി ഇവര്‍ ഒരുക്കിയ കെണിയാണ്‌ ഐക്യരാഷ്ട്രസഭ. മുന്‍പ് നാം പരിശോധിച്ച വിഷയമായതിനാല്‍, കൂടുതല്‍ വിവരണത്തിന് ഇവിടെ ശ്രമിക്കുന്നില്ല. എന്നാല്‍, ഐക്യരാഷ്ട്രസഭയിലൂടെ 'മാടമ്പി' രാജ്യങ്ങള്‍ ലക്ഷ്യമിട്ട ചില നിഗൂഢമായ അജണ്ടകള്‍ എന്തായിരുന്നുവെന്ന് ചുരുക്കമായെങ്കിലും നാം അറിഞ്ഞിരിക്കണം.

പതിനെട്ടാം നൂറ്റാണ്ടില്‍ ഒട്ടോമാന്‍ തുര്‍ക്കിയില്‍ ഭരണം നടത്തുന്ന കാലത്താണ് ഇസ്ലാമിന് ആദ്യമായി യൂറോപ്പില്‍ കാലുകുത്താന്‍ സാധിച്ചത്. ഒന്നാംലോക മഹായുദ്ധത്തില്‍ തടവിലാക്കപ്പെട്ട പതിനയ്യായിരത്തോളം ഇസ്ലാംമതക്കാരാണ് ജര്‍മ്മനിയിലെ ആദ്യത്തെ ഇസ്ലാമിക കുടിയേറ്റക്കാര്‍. ബര്‍ലിനിലെ ജയിലില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്കുവേണ്ടി 1915-ല്‍ ഒരു മോസ്ക് നിര്‍മ്മിച്ചുവെങ്കിലും, 1930-ല്‍ അത് അടച്ചുപൂട്ടി. ജര്‍മ്മനിയില്‍ ജീവിതമാരംഭിച്ച മുസ്ലീങ്ങള്‍ വംശവര്‍ദ്ധനവിലൂടെ വളര്‍ന്നു. എന്നാല്‍, ഇസ്ലാമിനു വന്‍തോതില്‍ യൂറോപ്പിലേക്കുള്ള കുടിയേറ്റത്തിനു കളമൊരുങ്ങിയത്‌ രണ്ടാംലോക മഹായുദ്ധത്തിനുശേഷമാണ്. ഈ യുദ്ധത്തിലൂടെ ഉഴുതുമറിക്കപ്പെട്ട ജര്‍മ്മനിയെ പുനരുദ്ധരിക്കുന്നതിന് തുര്‍ക്കിയില്‍നിന്ന്‍ ക്ഷണിച്ചുവരുത്തിയ തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും ഇവിടെ സ്ഥിരതാമസമാക്കി. 1961- ല്‍ കുടിയേറിയ ഇവരിലൂടെയാണ് ഇസ്ലാംമതം വളരുവാന്‍ ആരംഭിച്ചത്. ഇന്ന് ജര്‍മ്മനിയുടെ മൊത്തം ജനസംഖ്യയില്‍ അഞ്ചുശതമാനം വിവിധ വിഭാഗത്തില്‍പ്പെട്ട മുസ്ലീങ്ങളാണ്!

ഏഴേകാല്‍ കോടി മനുഷ്യജീവനാണ് രണ്ടാംലോക മഹായുദ്ധത്തില്‍ പൊലിഞ്ഞത്. ഇതില്‍ രണ്ടരക്കോടിയോളം പട്ടാളക്കാരായിരുന്നു. ചെറുപ്പക്കാരില്‍ ഭൂരിഭാഗവും വധിക്കപ്പെട്ടതുമൂലം ജര്‍മ്മനിയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് മറ്റു രാജ്യങ്ങളില്‍നിന്നു മനുഷ്യവിഭവശേഷി കടമെടുക്കേണ്ടി വന്നു. ഇതാണ് തുര്‍ക്കിയിലെ യുവാക്കള്‍ക്ക് യൂറോപ്പിലേക്കു വാതില്‍ തുറന്നുകിട്ടാന്‍ കാരണമായത്. അമേരിക്ക, സോവിയറ്റ് യൂണിയന്‍, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെട്ട സഖ്യകക്ഷികള്‍ നേരിട്ടത്, ജര്‍മ്മനിയും ജപ്പാനും ഇറ്റലിയും അടങ്ങുന്ന അച്ചുതണ്ടുശക്തികളെയാണ്. ഇരുഭാഗത്തുമായി എഴുപതിലേറെ രാജ്യങ്ങള്‍ അണിനിരന്നുവെന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. 1939 സെപ്റ്റംബര്‍ 1-ന്‌, ജര്‍മ്മനി പോളണ്ടിനെ ആക്രമിക്കുന്നതോടുകൂടി രണ്ടാം ലോകമഹായുദ്ധത്തിന്‌ ആരംഭമായി. ഈ മിന്നലാക്രമണത്തിനു ജര്‍മ്മനി നല്‍കിയ പേര് 'ഓപ്പറേഷന്‍ വെയിസ്സ്' എന്നായിരുന്നു. ഇതേ തുടര്‍ന്ന്‍ സെപ്റ്റംബര്‍ 3-ന്‌ ബ്രിട്ടന്‍, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ഫ്രാന്‍സ്, ഇന്ത്യ എന്നീ രാജ്യങ്ങളും സെപ്റ്റംബര്‍ 6 ന്‌ ദക്ഷിണാഫ്രിക്ക, കാനഡ എന്നീ രാജ്യങ്ങളും ജര്‍മ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.

പടിഞ്ഞാറു ഭാഗത്തുനിന്നും  ജര്‍മ്മനി പൊളണ്ടിനെ ആക്രമിച്ചുകൊണ്ടിരുന്നപ്പോള്‍ കിഴക്കുനിന്നും സോവിയറ്റ് യൂണിയനും പോളണ്ടിനെ ആക്രമിക്കുകയായിരുന്നു. ഒടുവില്‍ സെപ്റ്റംബര്‍ 27-നു പോളണ്ട് കീഴടങ്ങുകയും ഇവരുടെ ഭൂപ്രദേശം ജര്‍മ്മനിയും സോവിയറ്റ് യൂണിയനും പങ്കിട്ടെടുക്കുകയും ചെയ്തു. 1940 ഏപ്രില്‍ 9 നു ജര്‍മ്മനി 'ഓപ്പറേഷന്‍ വെസെന്‍ബര്‍ഗ്' എന്ന സൈനികനടപടിയിലൂടെ‍ ഡെന്മാർക്ക്, നോര്‍വേ എന്നീ രാജ്യങ്ങളേയും മേയ് 10-ന്‌ ഓപ്പറേഷന്‍ ഗെല്‍ബ്(മഞ്ഞ) എന്ന നടപടിയിലൂടെ ഹോള‍ണ്ട്, ബെല്‍ജിയം, ലക്സംബര്‍ഗ്ഗ് എന്നീ രാജ്യങ്ങളേയും ആക്രമിച്ചു കീഴ്പ്പെടുത്തി. തുടര്‍ന്ന് ഫ്രാന്‍സിനെ ആക്രമിക്കാന്‍ തുടങ്ങി. 1940 ജൂണ്‍ 25-ന്‌ ഫ്രാന്‍സ്, ജര്‍മ്മനിയുടെ മുന്‍പില്‍ നിരുപാധികം കീഴടങ്ങി. ഫ്രാന്‍സ് അധിനിവേശത്തിനു ജര്‍മ്മനി നല്‍കിയ പേര് 'ഓപ്പറേഷന്‍ റെഡ്' എന്നാണ്. രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കം ഇങ്ങനെയായിരുന്നു.

ഇറ്റലി, ജര്‍മ്മനി, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ത്രിശക്തി ഉടമ്പടിയില്‍ ഒപ്പു വച്ചത് 1940 സെപ്റ്റംബര്‍ 27- ന്‌ ബെര്‍ലിനില്‍ വച്ചായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിലെ അച്ചുതണ്ടു ശക്തികളുടെ രൂപവത്കരണമായിരുന്നു അന്നു നടന്നത്. പിന്നീട്, 1940 നവംബര്‍ 20- നു ഹംഗറിയും നവംബര്‍ 23-നു റൊമേനിയയും 1941 മാര്‍ച്ച് 1- ന്‌ ബള്‍ഗേറിയയും ത്രിശക്തി ഉടമ്പടിയില്‍ ഒപ്പുവച്ചതോടെ സഖ്യം കുറച്ചുകൂടി വലുതായി. 1940 സെപ്റ്റംബര്‍ 7- നു ജര്‍മ്മനി ഇംഗ്ലണ്ടിനെ ആക്രമിച്ചു. ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റംബോംബ് പ്രയോഗിച്ചതോടെ ജപ്പാന്‍ നിരുപാധികം കീഴടങ്ങുകയും യുദ്ധത്തിനു വിരാമമാകുകയും ചെയ്തു. ഇതിനിടയില്‍ മരിച്ചുവീണത് ഏഴേകാല്‍ കോടിയോളം ജീവനുകള്‍ ആണ്. യുദ്ധത്തിന്റെ അന്ത്യത്തില്‍ അച്ചുതണ്ടുശക്തികള്‍ പരാജയമടഞ്ഞതോടെ, യൂറോപ്പ് ഉഴുതുമറിക്കപ്പെട്ട ശവപ്പറമ്പായി മാറുകയായിരുന്നു. എന്നാല്‍, കല്ലിന്മേല്‍ കല്ലു ശേഷിക്കാത്തവിധം തകര്‍ന്നടിഞ്ഞ അച്ചുതണ്ടുശക്തികളുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് പിന്നീടു ലോകം കണ്ടത്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തീക ശക്തികളായി ജര്‍മ്മനിയും ജപ്പാനും ഉയര്‍ന്നു. അമേരിക്കയും സോവ്യറ്റ് യൂണിയനും അടങ്ങുന്ന സഖ്യകക്ഷികള്‍ അന്നുതന്നെ ഇവരുടെ ഉയര്‍ച്ച ഭാവനയില്‍ കണ്ടിരുന്നു. ഇനിയൊരിക്കലും തങ്ങള്‍ക്ക് ഇവര്‍ ഭീഷണിയാവരുത് എന്ന ലക്ഷ്യത്തോടെ അന്നത്തെ സഖ്യകഷികള്‍ ചേര്‍ന്നൊരു 'ലോക പോലീസിനെ' വാര്‍ത്തെടുത്തു. അതാണ്‌ ഐക്യരാഷ്ട്രസഭ!

സഖ്യകക്ഷികള്‍ക്ക് ആലോസരമുണ്ടാക്കുന്ന വിധത്തില്‍ ആരെങ്കിലും ഉയരാതിരിക്കാനും സകല രാജ്യങ്ങളുടെമേലുമുള്ള ആധിപത്യം തങ്ങള്‍ക്കായിരിക്കാനും ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ നാം കണ്ടുകൊണ്ടാണിരിക്കുന്നത്. എന്നാല്‍, യൂറോപ്യന്‍ യൂണിയന്‍ എന്ന ആശയം കടന്നുവന്നപ്പോള്‍ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. ഐക്യരാഷ്ട്രസഭയില്‍ സ്ഥിരാംഗത്വമുള്ള ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ ചേരാന്‍ തയ്യാറാകാതെ മാറിനിന്നു. ചുറ്റുമുള്ള രാജ്യങ്ങളെല്ലാം അംഗമായപ്പോള്‍, മാറിനില്‍ക്കാന്‍ ഗത്യന്തരമില്ലാതെ, ഫ്രാന്‍സ് ഈ യൂണിയനില്‍ അംഗമായി. ഡോളറിനുമേല്‍ യൂറോ വളരുകയും ലോകത്തെ വന്‍ശക്തികളായി യൂറോപ്പ് ഉയരുകയും ചെയ്യുമെന്ന ആശങ്കമൂലം അമേരിക്ക ചില പുതിയ തന്ത്രങ്ങള്‍ ആവിഷ്കരിച്ചു. ഇസ്ലാമിക രാജ്യങ്ങളില്‍ ആഭ്യന്തരയുദ്ധങ്ങള്‍ സൃഷ്ടിക്കുകയെന്ന തന്ത്രമാണ് അമേരിക്ക പരീക്ഷിച്ചത്. അവിടുത്തെ ജനങ്ങള്‍ അരക്ഷിതാവസ്ഥയിലാകുമ്പോള്‍, സ്വാഭാവികമായും അവര്‍ അഭയംതേടുന്നത് യൂറോപ്പിനെയായിരിക്കും. ഇന്ന് യൂറോപ്പ്യന്‍ രാജ്യങ്ങളുടെമേല്‍ അഭയാര്‍ത്ഥികളെ അടിച്ചേല്പിക്കാന്‍ ഐക്യരാഷ്ട്രസഭ ശ്രമം നടത്തുന്നതും ഇതിന്റെ ഭാഗമാണ്! അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ ഭൂരിപക്ഷവും ഐക്യരാഷ്ട്രസഭയിലെ സ്ഥിരാംഗങ്ങളുടെ നിയന്ത്രത്തിലാണെന്നു നമുക്കറിയാം. ഈ മാധ്യമങ്ങളിലൂടെയും മറ്റു മാര്‍ഗ്ഗങ്ങളിലൂടെയും യൂറോപ്പിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇവര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. യൂറോപ്പിലെ സമാധാനാന്തരീക്ഷം നശിപ്പിക്കുകയും, സാമ്പത്തീകവും സാമൂഹികമായും തകര്‍ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്ലാമിനെ ഇവരുടെമേല്‍ കെട്ടിവയ്ക്കുന്നത്!

യൂറോയെ തകര്‍ത്ത് യൂറോപ്പിന്റെ നട്ടെല്ലൊടിക്കുകയെന്ന തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ ഇസ്ലാമിനെ കരുവാക്കുകയാണ് അമേരിക്ക. എന്നാല്‍, ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം യൂറോപ്പില്‍ ആധിപത്യം സ്ഥാപിക്കുകയെന്ന ചിരകാലാഭിലാഷം പൂവണിയുന്നു! ഇതൊന്നും തിരിച്ചറിയാതെ, ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗെലാ മെര്‍ക്കല്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ചുറ്റിത്തിരിഞ്ഞു 'സെല്‍ഫി'ക്ക് പോസ് ചെയ്യുന്നു!

യൂറോപ്പ് കണ്ണുകള്‍ തുറന്നു; ഇപ്പോള്‍ ഉറക്കമില്ലാത്ത രാവുകള്‍!

യൂറോപ്പ് ഇന്ന് ഭീതിയുടെ നിഴലിലാണ്. കുഞ്ഞുങ്ങള്‍ സ്കൂളുകളില്‍ പോകാന്‍ വിസമ്മതിക്കുന്നു; തനിയെ യാത്രചെയ്യാന്‍ മുതിര്‍ന്നവര്‍പ്പോലും ഭയപ്പെടുന്നു. തെരുവുകളില്‍ പരസ്പരം പോരടിക്കുന്ന ഇസ്ലാമിക അഭയാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ ജര്‍മ്മന്‍ പോലീസിനും പട്ടാളത്തിനും സാധിക്കാത്ത അവസ്ഥയില്‍ രാജ്യം എത്തിപ്പെട്ടിരിക്കുകയാണ്. ഇസ്ലാമിക തീവ്രവാദികള്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും മറ്റു സൗകര്യങ്ങളും ഒരുക്കുവാനായി സാധാരണക്കാരായ പൗരന്മാരുടെമേല്‍ നികുതിഭാരം അടിച്ചേല്പിക്കുന്ന അവസ്ഥയും സംജാതമായിക്കഴിഞ്ഞു. അസംതൃപ്തരായ ജനങ്ങള്‍ തെരുവിലിറങ്ങുകയും അഭയാര്‍ത്ഥി ക്യാമ്പുകള്‍ ആക്രമിക്കുകയും ചെയ്യുന്നുവെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. യൂറോപ്പിന്റെ സ്വൈര്യജീവിതം നഷ്ടമായിരിക്കുന്ന ഈ അവസ്ഥയില്‍പ്പോലും അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുമെന്നു പ്രഖ്യാപിക്കുന്ന ധാര്‍ഷ്ട്യമാണ് ചില ഭരണാധികാരികള്‍ വച്ചുപുലര്‍ത്തുന്നത്. ജര്‍മ്മന്‍ ചാന്‍സിലര്‍ക്ക് ഇപ്പോള്‍ ഭരിക്കാന്‍ സമയമില്ല; അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ചുറ്റിത്തിരിയുകയാണ് ഇവര്‍!

അഭയാര്‍ത്ഥി ക്യാമ്പുകളില്‍നിന്ന് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അതിഭയാനകമാണ്. വിവിധ ഇനത്തില്‍പ്പെട്ട തീവ്രവാദികളെ ഒരുമിച്ചു പാര്‍പ്പിച്ചിരിക്കുന്നതിനാല്‍, അവിടെയെല്ലാം യുദ്ധത്തിന്റെ പ്രതീതിയാണുള്ളത്. ബലാല്‍സംഗവും പ്രകൃതിവിരുദ്ധ ലൈംഗീകതയുംകൊണ്ട് ക്രമസമാധാനനില ആകെ താറുമാറായിരിക്കുന്നു. തങ്ങള്‍ ഉപേക്ഷിച്ചുപോന്ന രാജ്യങ്ങളിലേതുപോലെ കടുത്ത ശിക്ഷ യൂറോപ്പില്‍ ഇല്ലാത്തതിനാല്‍, അസ്സാന്മാര്‍ഗ്ഗികള്‍ യൂറോപ്പില്‍ അഴിഞ്ഞാടുകയാണ്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യനീതിയുള്ള യൂറോപ്പിലെ സ്ത്രീകള്‍ സര്‍വ്വസ്വതന്ത്രരാണ്. ആയതിനാല്‍ത്തന്നെ, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ, സ്വതന്ത്രമായി സഞ്ചരിക്കുകയും ജോലിചെയ്യുകയും ചെയ്യുന്നു. ഇതൊന്നും വരത്തന്മാര്‍ക്കു സഹിക്കാന്‍ കഴിയുന്നില്ല. 'ബുര്‍ക്ക' ധരിച്ച സ്ത്രീകളുടെ നാട്ടില്‍നിന്നു വന്നവര്‍ക്ക് ഈ നാട്ടിലെ സ്ത്രീകളുടെ കൈവിരല്‍ കാണുന്നതുപോലും വികാരം ജനിപ്പിക്കുന്നു. ആയതിനാല്‍, ജിഹാദി ചെറുപ്പക്കാര്‍ ഇപ്പോള്‍ ജര്‍മ്മന്‍ തെരുവുകളിലൂടെ നടക്കുന്നത് വിടന്മാരുടെ ചേഷ്ടകളോടെയാണ്! ആര്‍ത്തിപിടിച്ച കണ്ണുകളോടെ നടക്കുന്ന ഇവറ്റകളാണ് ജര്‍മ്മനിയെ സദാചാരം അഭ്യസിപ്പിക്കുന്നത്! കൊച്ചുകുഞ്ഞുങ്ങളെപ്പോലും ആര്‍ത്തിയോടെ നോക്കുന്ന ഈ മുഹമ്മദീയരില്‍നിന്നു തങ്ങളുടെ കുഞ്ഞുങ്ങളെ എങ്ങനെ രക്ഷിക്കുമെന്ന ആകുലതയിലാണ് മാതാപിതാക്കള്‍. സമ്മര്‍ അവസാനിക്കാത്ത ഈ കാലത്തുപോലും വിന്റര്‍ സൂട്ടിട്ടാണ് കുഞ്ഞുങ്ങള്‍ സ്കൂളില്‍ പോകുന്നത്. ചിലയിടങ്ങളില്‍ കുട്ടികളെ സ്കൂളില്‍ കൊണ്ടുപോകുന്നത് പോലീസുകാരാണ്.

യൂറോപ്യന്‍ വംശജര്‍ ആരുംതന്നെ ഇസ്ലാമിക കുടിയേറ്റത്തെ അംഗീകരിക്കുന്നില്ല. എന്നാല്‍, ലോകമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും ചിത്രങ്ങളും മറ്റൊന്നാണ്. ഇസ്ലാമിനെ സ്വാഗതം ചെയ്തുകൊണ്ട് ജനങ്ങള്‍ തെരുവിലിറങ്ങി എന്ന രീതിയിലുള്ള ചിത്രങ്ങളും വാര്‍ത്തകളും മനോവയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ യൂറോപ്പ് കാത്തിരിക്കുകയാണെന്നും ഇവറ്റകളുടെ പ്രവേശനത്തിനുള്ള നിയമങ്ങള്‍ സുതാര്യമാക്കണം എന്ന വാദത്തോടെ യൂറോപ്യന്‍ ജനത സമരത്തിലാണെന്നും പ്രചരിപ്പിക്കുന്ന മാധ്യമങ്ങളുണ്ട്. എന്നാല്‍, ഇത്തരം വാര്‍ത്തകളില്‍ യാതൊരു സത്യവുമില്ലെന്ന് യൂറോപ്പില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മനോവയ്ക്കറിയാം. അഭയാര്‍ത്ഥികള്‍ക്കുവേണ്ടി വാദിക്കുന്നത് യൂറോപ്പിലെ ചില ഇസ്ലാമിക ഗ്രൂപ്പുകളാണ്. യൂറോപ്പിലെ ഓരോ രാജ്യത്തെയും വ്യക്തികളെ വേര്‍തിരിച്ചറിയാന്‍ മനോവയ്ക്കു സാധിക്കും. മാധ്യമങ്ങളില്‍ വരുന്ന ചിത്രങ്ങളിലൊന്നും യൂറോപ്യന്‍ വംശജരായ ആരെയും ഇന്നുവരെ മനോവ കണ്ടിട്ടില്ല! എന്നാല്‍, യൂറോപ്യന്‍ ജനതയുടെ പ്രതിഷേധം തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ട്. ഇവിടെ നിലനിന്നിരുന്ന സമാധാനാന്തരീക്ഷം താറുമാറായത് ചുരുങ്ങിയ ദിനങ്ങള്‍ക്കൊണ്ടാണ്. കടന്നുകൂടിയ ഉടനെതന്നെ ഇസ്ലാം അവരുടെ അധഃപതിച്ച സംസ്കാരം പുറത്തെടുത്തുകഴിഞ്ഞു. ഇനി യൂറോപ്പിനെ രക്ഷിക്കാന്‍ വീണ്ടുമൊരു ഏകാധിപതി ഉദയംചെയ്യുക തന്നെവേണം! ഇസ്ലാമിന്റെ അഴിഞ്ഞാട്ടം പരിധിവിട്ടാല്‍, ഹിറ്റ്ലര്‍ തിരിച്ചുവരും എന്നകാര്യത്തില്‍ ആരും സംശയിക്കേണ്ടാ!

ആഗോള ഇസ്ലാമിന്റെ സ്പോണ്‍സര്‍മാര്‍ തുര്‍ക്കിയും സൗദിയും!

യൂറോപ്പിന്റെ മണ്ണില്‍ ഇസ്ലാമിനെ നട്ടുവളര്‍ത്താന്‍ ഐക്യരാഷ്ട്രസഭ ശ്രമം നടത്തുമ്പോള്‍, തുര്‍ക്കിയ്ക്കും സൗദിയ്ക്കുമുള്ള പങ്ക് ചെറുതല്ല! യൂറോപ്പിലേക്കുള്ള ഇസ്ലാമിക തീവ്രവാദികളുടെ പ്രവേശന കവാടമാണ് തുര്‍ക്കിയെങ്കില്‍, യൂറോപ്പില്‍ കടന്നുകൂടുന്നവരുടെ വിശ്വാസം സംരക്ഷിച്ചുനിര്‍ത്തുക എന്നതാണ് സൗദിയുടെ ചുമതല! വളരെ ലളിതമായി ഈ യാഥാര്‍ത്ഥ്യം വായനക്കാര്‍ക്കു മനസ്സിലാക്കിത്തരാം.

ഇന്ന് യൂറോപ്പിലേക്ക് അഭയാര്‍ത്ഥികളായി കടന്നുവരുന്നത് സിറിയയില്‍നിന്നുള്ളവര്‍ മാത്രമാണെന്ന ധാരണയിലാണ് അധികംപേരും. എന്നാല്‍, യാഥാര്‍ത്ഥ്യം ഇതല്ല; തുര്‍ക്കിയിലൂടെ യൂറോപ്പിനെ ലക്ഷ്യംവച്ചു നീങ്ങുന്നവരില്‍ എല്ലാ രാജ്യങ്ങളില്‍നിന്നുമുള്ള മതതീവ്രവാദികളുമുണ്ട്. ഇവര്‍ക്ക് സിറിയന്‍ പാസ്പോര്‍ട്ട് കൃത്രിമമായി നിര്‍മ്മിക്കുന്നത് തുര്‍ക്കി എന്ന ശപിക്കപ്പെട്ട രാജ്യമാണ്. മതേതര രാജ്യമെന്നു സ്വയം പ്രഖ്യാപിച്ചുകൊണ്ട്, ഇസ്ലാമിനെ മാത്രം ജീവിക്കാന്‍ അനുവദിക്കുന്ന ഈ നപുംസക രാജ്യം ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന വ്യാജരേഖകളുടെ നിര്‍മ്മാണം തിരിച്ചറിയാന്‍ സാധിക്കാത്തവിധം യൂറോപ്യന്‍ ഭരണകൂടങ്ങളുടെ കണ്ണുകള്‍ അന്ധമാക്കപ്പെട്ടു! സംസ്കാരശൂന്യരും നിഷ്ഠൂരരുമായ ഒരു സമൂഹത്തെ ഒന്നടങ്കം യൂറോപ്പിലേക്കു പറിച്ചുനടുകയെന്ന ദൗത്യത്തില്‍ മുന്നേറുകയാണ് തുര്‍ക്കി! യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇപ്പോള്‍ത്തന്നെ അനേകം തുര്‍ക്കികള്‍ വസിക്കുന്നുണ്ട്. അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്തുകൊണ്ടു പ്രകടനങ്ങള്‍ നടത്തുന്നത് ഇവറ്റകളാണ്. യൂറോപ്യന്‍ജനത അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിന് എതിരല്ലെന്നു ലോകത്തെ അറിയിക്കുകയെന്ന ലക്ഷ്യമാണ്‌ ഇതിലൂടെ ഇവര്‍ സാക്ഷാത്കരിക്കുന്നത്! തുര്‍ക്കി നല്‍കുന്ന സിറിയന്‍ പാസ്പോര്‍ട്ടുമായി കടന്നുവരുന്നവരില്‍ അനേകര്‍ ആഫ്രിക്കയില്‍നിന്നുള്ള എയിഡ്സ് രോഗികളാണ്! ആഫ്രിക്കന്‍ മുസ്ലീങ്ങളില്‍ ഭൂരിപക്ഷവും എച്ച് ഐ വി ബാധിതരാണെന്നതു ലോകാരോഗ്യസംഘടന വെളിപ്പെടുത്തിയിട്ടുണ്ട്.

കുടിയേറ്റപ്പെടുന്ന സാംസ്കാരിക അശ്രീകരങ്ങളെ തങ്ങളുടെ പൈശാചികതയില്‍ ഉറപ്പിച്ചുനിര്‍ത്തുകയെന്ന ദൗത്യമാണ് സൗദിയില്‍ നിക്ഷിപ്തമായിരിക്കുന്നത്. ശരിയത്തു നിയമങ്ങള്‍ പഠിപ്പിക്കാനും ഇസ്ലാമികതകൊണ്ട് യൂറോപ്പിനെ മലിനമാക്കാനും സൗദി റിക്രൂട്ട് ചെയ്ത ആദ്ധ്യാത്മിക ആഭാസന്മാരെ യൂറോപ്പില്‍ വിന്യസിപ്പിച്ചുകഴിഞ്ഞു. വിശാലമായ തങ്ങളുടെ ഭൂമിയില്‍ ഒരിഞ്ചു സ്ഥലംപോലും അഭയാര്‍ത്ഥികള്‍ക്കു നല്‍കാന്‍ തയ്യാറാകാത്ത സൗദിയാണ് ജര്‍മ്മനിയില്‍ ഇരുന്നൂറു മോസ്ക്കുകള്‍ നിര്‍മ്മിക്കുന്നത്. അന്യന്റെ പറമ്പില്‍ കയറി തോന്നിവാസം കാണിക്കാനുള്ള സൗദിയുടെ ധാര്‍ഷ്ട്യം ആരും കാണാതെപോകരുത്. സ്വന്തം മണ്ണില്‍ മറ്റു മതക്കാര്‍ക്ക് പ്രാര്‍ത്ഥനാ സ്വാതന്ത്ര്യംപോലും നിഷേധിക്കുന്ന സൗദിയുടെ ഈ ധാര്‍ഷ്ട്യത്തെ ചെറുക്കാനുള്ള ചങ്കുറ്റം യൂറോപ്പു കാണിച്ചില്ലെങ്കില്‍, ഈ മോസ്ക്കുകള്‍ ആയുധപ്പുരകളാകുകയും സ്വന്തം ജനങ്ങളുടെ ജീവന്‍ അപഹരിക്കപ്പെടുകയും ചെയ്യും! ക്രൈസ്തവരുടെ ആരാധനാലയങ്ങളിലെപ്പോലെ എല്ലാവര്‍ക്കും പ്രവേശനമുള്ള സ്ഥലമല്ല 'മോസ്ക്' എന്ന ആത്മീയ വ്യഭിചാരശാല! ഇവിടെ ആയുധം സൂക്ഷിക്കുകയും തീവ്രവാദം പരിശീലിപ്പിക്കുകയും ചെയ്യുന്നത് പരിശോധിക്കാനുള്ള അവകാശംപോലും രാജ്യത്തെ സുരക്ഷാസേനയ്ക്കുണ്ടാവില്ല. ഇത്തരം ഒരു പരിശോധനയ്ക്കു മുതിര്‍ന്നാല്‍, മതസ്വാതന്ത്ര്യത്തില്‍ കൈകടത്തി എന്ന വാദവുമായി ഐക്യരാഷ്ട്രസഭയും മാധ്യമശിഖണ്ഡികളും രംഗപ്രവേശം ചെയ്യും! ലോകത്തുള്ള മുഴുവന്‍ തീവ്രവാദ പരിശീലനത്തിന്റെയും സാമ്പത്തീക സ്രോതസ് സൗദിയാണെന്നു തിരിച്ചറിയാന്‍ യൂറോപ്പിന് ഇനിയും കഴിയാഞ്ഞിട്ടാണോ? സമാധാനവും സുരക്ഷിതത്വവും മാത്രം ആസ്വദിച്ചിട്ടുള്ള യൂറോപ്പിനുമേല്‍ ഇസ്ലാമെന്ന വിനാശത്തെ പ്രതിഷ്ഠിക്കാന്‍ ആരുതന്നെ നിര്‍ബന്ധിച്ചാലും തയ്യാറാകരുതായിരുന്നു!

മതപ്രചരണം!

ഉടുതുണിക്ക്‌ മറുതുണിയില്ലാതെ അലഞ്ഞുതിരിഞ്ഞ് യൂറോപ്പിന്റെ അതിര്‍ത്തികളില്‍ വന്നു സഹായം യാചിക്കുമ്പോള്‍ ഇസ്ലാമിന്റെ കണ്ണുകളില്‍ ദൈന്യതയായിരുന്നു. ഇവരും ഇവരുടെ സ്ത്രീകളും മനുഷ്യരെപ്പോലെ വസ്ത്രം ധരിച്ചിരുന്നു. എന്നാല്‍, അതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ചതോടെ ഇവരുടെ മട്ടുംഭാവവും മാറിയത് പെട്ടന്നാണ്. ഇവരുടെ സ്ത്രീകളെല്ലാം 'ബുര്‍ഖ' എടുത്തു ധരിച്ചു. പുരുഷനെയും സ്ത്രീയെയും തിരിച്ചറിയാന്‍ കഴിയാത്തവിധം കറുത്ത വസ്ത്രത്താല്‍ പൊതിയപ്പെട്ടു! ഈ വസ്ത്രത്തിനുള്ളില്‍ ആയുധധാരികളായ ജിഹാദികള്‍ ആണോയെന്ന് പരിശോധിക്കാനുള്ള അവകാശം ആര്‍ക്കുമില്ലാതായി. യൂറോപ്പിലെ സ്ത്രീകളും ഇവറ്റകളെപ്പോലെ വിഡ്ഢിവേഷം കെട്ടണമെന്നായി അടുത്ത വാദം! സ്വന്തം ഭാര്യമാര്‍ക്ക് അടിവസ്ത്രം വാങ്ങാന്‍ യൂറോപ്പിന്റെ മുന്നില്‍ കൈനീട്ടുന്നവരാണ് യൂറോപ്യന്‍ സ്ത്രീകളെ പര്‍ദ്ദ ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്! യൂറോപ്പിനെ സദാചാരം പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്ന സദാചാരപ്പോലീസിന്റെ ആര്‍ത്തിപൂണ്ട നോട്ടത്തില്‍നിന്നു രക്ഷനേടാനുള്ള ശ്രമത്തിലാണ് യൂറോപ്പിലെ സ്ത്രീകള്‍! സദാചാരപ്പോലീസ് ചമഞ്ഞു തെരുവിലൂടെ നടക്കുന്ന ഇസ്ലാമിക ജിഹാദികളെ യൂറോപ്യന്‍ ജനത ആദ്യമായി നേരില്‍ക്കണ്ടത് ഇപ്പോഴാണ്!

നാലാള്‍ കൂടുന്നിടത്തെല്ലാം ഖുറാന്‍ വിതരണം ചെയ്യുന്ന അഭയാര്‍ത്ഥികളെ കാണാം. യൂറോപ്പിലെ വിശ്വാസം, സംസ്കാരം, ഭക്ഷണരീതി, സ്ത്രീ-പുരുഷ സമത്വം എന്നിവയൊന്നും സഹിക്കാന്‍ ഇവറ്റകള്‍ക്കു കഴിയുന്നില്ല. പള്ളിമണികള്‍ മുഴങ്ങുന്നതും ഇവര്‍ക്കു സഹിക്കാനാവുന്നില്ല. ഇതിനെല്ലാം പരിഹാരമായി മതപ്രചരണം ആരംഭിച്ചുകഴിഞ്ഞു. യൂറോപ്പിനെയും സിറിയപോലെ ആക്കുവാനുള്ള തത്രപ്പാടിലാണു ജിഹാദികള്‍! എന്നാല്‍, സിറിയയിലും പരിസരപ്രദേശങ്ങളിലും സാധിച്ചതുപോലെ ഇസ്ലാമിന്റെ വേര് അത്രവേഗം ആഴ്ന്നിറങ്ങുന്ന മണ്ണല്ല യൂറോപ്പിലേതെന്ന് ഈ വിഡ്ഢികള്‍ അറിയുന്നില്ല. കാരണം, യൂറോപ്പില്‍ ഇന്നു കാണുന്ന ജനത്തിന്റെ ആദ്ധ്യാത്മികത നോക്കിയതുകൊണ്ടു ഫലമില്ല. ഇവരുടെ പിതാക്കന്മാരുടെ ആദ്ധ്യാത്മികതയാല്‍ അനുഗ്രഹിക്കപ്പെട്ട മണ്ണാണിത്! കത്തോലിക്കാസഭയിലെ വിശുദ്ധരില്‍ തൊണ്ണൂറ്റിയഞ്ചു ശതമാനത്തിലേറെയും ജീവിച്ചത് ഈ മണ്ണിലാണ്. അവരുടെ ഭൗതീകശരീരങ്ങള്‍ അന്ത്യവിശ്രമം കൊള്ളുന്നതും ഈ മണ്ണിലാണ്. ഈ മണ്ണില്‍ ചവിട്ടിനിന്നുകൊണ്ട് ഇസ്ലാം കാണുന്ന ഒരു സ്വപ്നവും നടപ്പാക്കപ്പെടുകയില്ല! ഇസ്ലാം ഒരുക്കുന്ന കെണിയില്‍ ഇസ്ലാംതന്നെ പതിക്കും.

തങ്ങളുടെതല്ലാത്ത കാരണംകൊണ്ട് ആദ്ധ്യാത്മികത കൈമോശം വന്ന ഒരു ജനതയാണ് യൂറോപ്പില്‍ വസിക്കുന്നത്. അരനൂറ്റാണ്ടു മുന്‍പ് കത്തോലിക്കാസഭയില്‍ കടന്നുകൂടിയ ചെന്നായ്ക്കളുടെ പ്രബോധനത്താല്‍ വഴിതെറ്റിക്കപ്പെട്ട ഈ ജനതയോടു ദൈവം കരുണകാണിക്കാതിരിക്കില്ല. കാരണം, ഇവരുടെ പൂര്‍വ്വീകരാണ് ഈ ഭൂമുഖത്തു സുവിശേഷം പ്രചരിപ്പിച്ച മഹാന്മാര്‍! സഭകളെ ഉണര്‍ത്താനും തനിക്കായി ഒരു ജനത്തെ വാര്‍ത്തെടുക്കാനും ശക്തിയുള്ള ഒരു ആദ്ധ്യാത്മിക മല്ലനെ യൂറോപ്പിലേക്കു ദൈവം അയയ്ക്കാന്‍ ഇനിയും വൈകില്ല. ഇസ്ലാമിക ജിഹാദികള്‍ ഒരുകാര്യം ഓര്‍ത്തുവച്ചുകൊള്ളുക: ഇന്നു യൂറോപ്പില്‍ ബാങ്കുവിളികള്‍ മുഴങ്ങുന്നില്ല! ഈ ഭൂമുഖം നിലനില്‍ക്കുന്ന കാലത്തോളം അത് ഉണ്ടാവുകയുമില്ല! അതിനുമുന്‍പുതന്നെ സൈന്യങ്ങളുടെ ദൈവമായി, യേഹ്ശുവാ മ്ശിഹാ ഭൂമിയില്‍ വന്നിരിക്കും! ഇസ്ലാമിന്റെ നാമം ഈ ഭൂമുഖത്തുനിന്ന് അവന്‍ നീക്കംചെയ്യും! നിങ്ങള്‍ കരുതുന്ന ഈസാനബിയെക്കുറിച്ചല്ല പറയുന്നത്; മറിച്ച്, അവനെ വധിക്കാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നും ഇറങ്ങിവരുന്ന ദൈവമായ യേഹ്ശുവായെക്കുറിച്ചാണ്! അന്ന് അല്ലാഹുവിനെയും അവന്റെ ദൂതന്മാരായ മുഹമ്മദിനെയും ഈസായെയും രക്ഷിക്കാന്‍ ആരുമുണ്ടാകില്ല. ഇസ്ലാമിനെ പിന്തുണയ്ക്കുന്ന വത്തിക്കാന്‍ രാജാവും നിങ്ങളോടൊപ്പം നിഹനിക്കപ്പെടും!

ഇസ്ലാമേ, നിങ്ങള്‍ക്കു നാണമില്ലേ?

ഇസ്ലാമിക അഭയാര്‍ത്ഥികള്‍ ചില കാര്യങ്ങള്‍ വിസ്മരിക്കാതിരിക്കുക: സ്വന്തം സഹോദരങ്ങള്‍ക്കുപോലും വേണ്ടാത്ത നിങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിച്ച ജനതയാണ് യൂറോപ്പില്‍ ജീവിക്കുന്നത്! നിങ്ങളില്‍നിന്നു വ്യത്യസ്തമായി നല്ലൊരു സംസ്കാരത്തിന്റെ ഉടമകളാണ് ഈ ജനത! മറ്റു മതങ്ങളില്‍ വിശ്വസിക്കുന്നവരുടെ വിശ്വാസത്തിനുമേല്‍ കുതിരകയറാന്‍ ഇന്നുവരെ ഈ ജനം തയ്യാറായിട്ടില്ല! അവിശ്വാസികളെ കാണുന്നിടത്തുവച്ചു വധിച്ചുകളയുകയെന്ന ഇസ്ലാമിക മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന പൈശാചികരായ മനുഷ്യരല്ല യൂറോപ്പില്‍ ജീവിക്കുന്നത്! അല്ലാഹുവിന്റെ ദൂതനായ മുഹമ്മദില്‍നിന്നു പഠിക്കാത്തതുകൊണ്ടുതന്നെ സമ്പന്നമായ ഒരു സംസ്കാരം ഇവര്‍ക്കുണ്ട്. യേഹ്ശുവായില്‍നിന്നു പഠിച്ച കാരുണ്യം ഈ ജനതയുടെ പൂര്‍വ്വീകരില്‍നിന്നു പകര്‍ന്നു ലഭിച്ചതിനാല്‍, സഹജീവികളോട് അതിരറ്റ കരുണ ഇവര്‍ കാണിക്കുന്നു. അതുകൊണ്ടുതന്നെയാണ്, ക്രൈസ്തവരുടെ രക്തത്തിന്റെ മണം മാറാത്ത നിങ്ങളുടെ കരങ്ങളെ പുല്കാന്‍ ഇവര്‍ തയ്യാറായത്. ഇങ്ങനെയുള്ള യൂറോപ്പിന്റെ സംസ്കാരത്തെ ചോദ്യംചെയ്യാനുള്ള എന്തു ശ്രേഷ്ഠതയാണ് ഇസ്ലാമിക സംസ്കാരത്തിലുള്ളത്? യൂറോപ്പിന്റെ മണ്ണില്‍ കാലുകുത്താനോ ഇവരുടെ സംസ്കാരത്തെക്കുറിച്ചു സംസാരിക്കാനോ യോഗ്യതയില്ലാത്ത സംസ്കാരശൂന്യരായ ജനതയാണു നിങ്ങളെന്ന് ഓരോ ഇസ്ലാമും തിരിച്ചറിയുക.

നിങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച പുസ്തകമല്ലേ നിങ്ങളെ പൈശാചികതയുടെ വക്താക്കളാക്കി മാറ്റിയത്? നിങ്ങള്‍ അഞ്ചുനേരം നിലവിളിച്ചത് ദുഷ്ടനായ സാത്താനോടായാതുകൊണ്ടല്ലേ അവന്‍ നിങ്ങളെ ഈ അവസ്ഥയില്‍ എത്തിച്ചത്? നിങ്ങളുടെ ശത്രുക്കളുടെ ഭവനത്തില്‍ ഭിക്ഷാടകരെപ്പോലെ യാചിക്കാന്‍ പറഞ്ഞയച്ച ആ ശപിക്കപ്പെട്ട അല്ലാഹുവിനെ ഇനിയുമെന്തിനു നിങ്ങള്‍ ചുമക്കണം? അല്ലാഹുവെന്ന പിശാചിന്റെ മുന്നില്‍ അഞ്ചുനേരം അലമുറയിടുന്ന ചെകുത്താന്മാരല്ലേ, നിങ്ങളുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും കുഞ്ഞുങ്ങളെയും കഴുത്തറുത്തു കൊന്നത്? ഉഴുതുമറിക്കപ്പെട്ട നിങ്ങളുടെ ദേശത്തേക്കു തിരിഞ്ഞുനോക്കിയാല്‍ നിങ്ങള്‍ക്കു കാണാം, അല്ലാഹുവെന്ന പിശാചു നടത്തിയ താണ്ഡവത്തിന്റെ ശേഷിപ്പ്!

ഇസ്ലാമേ, നിങ്ങള്‍ യൂറോപ്പിലെ ജനങ്ങളെ കണ്ടില്ലേ! അവരെപ്പോലെ നിഷ്കളങ്കതയോടെ ചിരിക്കുന്ന ഒരുവനെങ്കിലും നിങ്ങളോടൊപ്പം വന്നിട്ടുണ്ടോ? നിങ്ങളുടെ ദേശത്തു നിങ്ങള്‍ കണ്ടിട്ടുണ്ടോ? അല്ലാഹുവിനെ വിളിക്കുന്നവന്റെ മുഖത്തു പ്രകടമാകുന്ന ക്രൂരത ഈ ജനത്തില്‍ കാണാന്‍ കഴിയാത്തത്, ഇവര്‍ വിളിക്കുന്ന, അല്ലെങ്കില്‍ ഇവരുടെ പിതാക്കന്മാര്‍ വിളിച്ച ദൈവത്തിന്റെ പരിശുദ്ധികൊണ്ടാണ്! ഈ ജനത്തെ പഠിപ്പിക്കാന്‍ തക്കവണ്ണം നിങ്ങളുടെ കൈവശം ഒന്നുമില്ല. പാല് തരുന്ന കയ്യില്‍ തിരിച്ചുകൊത്തുന്ന സര്‍പ്പങ്ങളാണു നിങ്ങള്‍! നിങ്ങള്‍ വിളിച്ചപേക്ഷിക്കുന്ന അല്ലാഹു നിങ്ങളെ നരകത്തിലേക്കു നയിക്കുന്ന പുരാതന സര്‍പ്പമായതുകൊണ്ടാണ് നിങ്ങളുടെ സ്വഭാവം സര്‍പ്പങ്ങള്‍ക്കു തുല്യമായത്!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    6168 views

LOG IN

Lost your password?

SIGN UP

LOST PASSWORD