അറിഞ്ഞിരിക്കാന്‍

ത്രിത്വൈക ദൈവത്തോട് എതിരിടാന്‍ സാത്താന്റെ 'അശുദ്ധത്രിത്വം'!

Print By
about

"വിജാതിയര്‍ ബലിയര്‍പ്പിക്കുന്നത് ദൈവത്തിനല്ല;പിശാചിനാണ്"(1കോറി:10;20). ഈ വചനത്തിലൂടെതന്നെ വിജാതിയ മതങ്ങളുടെ സ്ഥാപകന്‍ ആരാണെന്നു മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടാകില്ല. മനോവ ഏറ്റവുമധികം ആവര്‍ത്തിച്ചിട്ടുള്ള വചനമാണിതെന്ന് വായനക്കാര്‍ക്ക് ഒരുപക്ഷെ അറിവുള്ളതായിരിക്കും. എന്തുകൊണ്ടാണ് ഈ വചനത്തെ വളരെ പ്രാധാന്യത്തോടെ കാണുന്നതെന്ന് ചിലര്‍ക്കെങ്കിലും സംശയം തോന്നാനും സാദ്ധ്യതയുണ്ട്. എന്നാല്‍, മനോവയ്ക്കു പറയാനുള്ളത് കേള്‍ക്കുക: ഈ വചനത്തെ മനസ്സിലാക്കിയിട്ടുള്ളവര്‍ക്ക് ക്രിസ്തീയതയുടെ പ്രാധാന്യവും മറ്റു മതങ്ങളില്‍നിന്ന് ക്രിസ്തുമാര്‍ഗ്ഗം എപ്രകാരമാണ്  വേറിട്ടുനില്‍ക്കുന്നതെന്നും മനസ്സിലാക്കാന്‍ കഴിയും! ആരാണു വിജാതിയരെന്ന ചോദ്യത്തിനുള്ള ഉത്തരവും ഇതേ വചനത്തില്‍ തന്നെയുണ്ട്!

സത്യദൈവത്തെയല്ലാതെ മറ്റു ദേവന്മാരെയും സ്വന്തം കരവേലകളെയും ആശ്രയിക്കുന്നവരെയാണു വിജാതിയരുടെ ഗണത്തില്‍ കണക്കാക്കുന്നത്. സ്വന്തം ഭാവനയില്‍നിന്ന് നിര്‍മ്മിച്ചതാണെങ്കില്‍കൂടി ഇവരുടെ ദേവന്മാരില്‍ പിശാച് കടന്നുവന്ന് ആധിപത്യമുറപ്പിക്കും! അതുകൊണ്ടുതന്നെയാണ്  ഇത്തരക്കാരുടെ ആരാധനാരീതികള്‍ അനുകരിക്കുന്നതിനെ സത്യദൈവം കര്‍ശനമായി വിലക്കിയിരിക്കുന്നത്! ഏതെങ്കിലും ചില കാലഘട്ടങ്ങളിലേക്ക് മാത്രമായി ദൈവം നല്‍കിയ കല്പനയല്ല; മറിച്ച്, എക്കാലത്തും ദൈവജനം അനുസരിക്കേണ്ടതായ നിയമമാണിതെന്ന് പലരു ചിന്തിക്കുന്നില്ല. അതായത്, വിഗ്രഹങ്ങള്‍ ഉള്ളിടത്തോളം കാലം അതില്‍ വസിക്കുന്നത് പിശാചായിരിക്കും. അതിനാല്‍, മനോവയ്ക്ക് ഇക്കാര്യം പലവട്ടം ആവര്‍ത്തിക്കേണ്ടിവരുന്നു! മനുഷ്യരുടെ ആത്മനാശം ലക്ഷ്യംവച്ച് സാത്താന്‍ കാലങ്ങളായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന സംവീധാനങ്ങളെ തുറന്നുകാണിക്കുന്ന ഈ ലേഖനത്തില്‍ ആമുഖമായി ഇത്രയും കുറിക്കേണ്ടത് ആവശ്യമായതിനാല്‍ വീണ്ടുമിത് അവതരിപ്പിക്കേണ്ടിവന്നു! ഒരു ചെറിയ വിവരണത്തോടെ നമുക്ക് വിഷയത്തിലേക്കു വരാം.

ദൈവത്തിന്  എവിടെയും ഇറങ്ങിവരാന്‍ കഴിയുമെങ്കിലും എല്ലായിടത്തും വരില്ല എന്നതാണ് അവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ദൈവമല്ലാത്തതും, എന്നാല്‍ ആരാധനാ വിഷയമായിരിക്കുന്നതുമായ, ജീവനുള്ളതോ ഇല്ലാത്തതോ ആയ ഒന്നിലും സത്യദൈവത്തിന്റെ സാന്നിദ്ധ്യമില്ല. ഇതിനെ മറികടക്കാന്‍ വിജാതിയരിലൂടെ സാത്താന്‍ കൊണ്ടുവന്ന ആശയമാണ് തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന മിഥ്യാബോധം! ആരാധിക്കപ്പെടുന്ന വ്യക്തികളിലും വസ്തുക്കളിലും ദൈവമില്ലെന്ന വസ്തുത അറിയാതെയാണ് വിജാതിയര്‍ ഇവയെ ആരാധിക്കുന്നത്. ഈ അവസരം മുതലെടുക്കുന്നത് സാത്താനാണെന്ന് പലരും തിരിച്ചറിയുന്നുമില്ല.

സാത്താന്‍ ആദിമുതലെ ആരാധന കൊതിക്കുന്നവനാണെന്ന് നമുക്കറിയാം. യേഹ്ശുവായോടുപോലും സാത്താന്‍ ആരാധന ആവശ്യപ്പെടുന്നത് മരുഭൂമിയിലെ പരീക്ഷണത്തെക്കുറിച്ചുള്ള വിവരണത്തില്‍ നാം കാണുന്നുണ്ട്. ദൈവത്തെപ്പോലെ ആകാനും ആരാധനകള്‍ സ്വീകരിക്കാനുമുള്ള സാത്താന്റെ അഭിനിവേശത്തിന്റെ പരിണിതഫലമായിട്ടാണ്  ഒരിക്കല്‍ ദൈവദൂതരായിരുന്ന ഇവര്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് പുറത്താക്കപ്പെട്ടത്. അതുകൊണ്ടുതന്നെ മനുഷ്യരുടെ ഇടയില്‍ ദൈവത്തെക്കുറിച്ചുള്ള അജ്ഞത ജനിപ്പിച്ചുകൊണ്ട് ആരാധനകള്‍ സ്വീകരിക്കുന്നു! ദൈവീകസാന്നിദ്ധ്യമില്ലാത്ത വിഗ്രഹങ്ങളിലും സ്വയം ദൈവമാകാന്‍ ശ്രമിക്കുന്ന ആള്‍ദൈവങ്ങളിലും മാത്രമല്ല, ദൈവമല്ലാത്തതും ആരാധനയ്ക്കു പാത്രമായിരിക്കുന്നതുമായ സകലത്തിലും സാത്താന്‍ സാന്നിദ്ധ്യമുറപ്പിക്കുന്നു! ദൈവത്തിന്റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടവരും സത്യദൈവത്തെ ആരാധിക്കുന്നവരുമായ മനുഷ്യരില്‍ ദൈവത്തിന്റെ സാന്നിദ്ധ്യമുണ്ടെങ്കിലും, അവര്‍ ആരാധിക്കപ്പെടുന്ന അവസ്ഥയിലേക്ക് ഉയര്‍ത്തപ്പെട്ടാല്‍ ദൈവം അവിടുത്തെ സാന്നിദ്ധ്യം അവരില്‍നിന്നു തിരിച്ചെടുക്കും. ഇതിനു വ്യക്തമായ തെളിവുകള്‍ ബൈബിളിലുണ്ട്! ഒരു വചനം ശ്രദ്ധിക്കുക: "ഒരു നിശ്ചിതദിവസം ഹേറോദേസ് രാജകീയ വസ്ത്രങ്ങള്‍ ധരിച്ച് സിംഹാസനത്തില്‍ ഉപവിഷ്ടനായി അവരോടു പരസ്യമായി സംസാരിച്ചു. ജനക്കൂട്ടം വിളിച്ചുപറഞ്ഞു: ഇത് ഒരു ദേവന്റെ സ്വരമാണ്, മനുഷ്യന്റെതല്ല. പെട്ടെന്നു  യാഹ്‌വെയുടെ ഒരു ദൂതന്‍ അവനെ അടിച്ചുവീഴ്ത്തി. എന്തെന്നാല്‍, ദൈവത്തിന് അവന്‍ മഹത്വം നല്‍കിയില്ല. പുഴുക്കള്‍ക്കിരയായി അവന്‍ അന്ത്യശ്വാസം വലിച്ചു"(അപ്പ.പ്രവ:12;21-23).

എല്ലാ ഉച്ഛിഷ്ടങ്ങളിലും അശുദ്ധിയിലും ദൈവമുണ്ടെന്നു പഠിപ്പിക്കുന്നത് സാത്താനാണ്; ദൈവമല്ല. വിഗ്രഹങ്ങളിലും വിഗ്രഹാരാധകരിലും ദൈവമുണ്ടെന്നു പ്രഖ്യാപിക്കുകവഴി അവയില്‍ വസിക്കുന്ന തനിക്ക് മഹത്വം ലഭിക്കാനും അപ്രകാരം ചെയ്യുന്നവര്‍ക്ക് ദൈവത്തില്‍നിന്നുള്ള ശിക്ഷ നേടിക്കൊടുക്കുവാനും സാത്താനൊരുക്കിയിരിക്കുന്ന കാപട്യത്തിന്റെ വക്താക്കളാണ് ഇത്തരം വാദങ്ങളുമായി മുന്നേറുന്നത്. ക്രൈസ്തവസഭകളില്‍പ്പോലും ഈ തിന്മയുടെ വക്താക്കള്‍ കടന്നുകൂടിയിരിക്കുന്നു എന്നതാണ് ഏറ്റവും ദുരന്തകരമായ കാര്യം! 'ഫ്രീമേസണ്‍റി' എന്ന ദാരുണമായ പ്രത്യയശാസ്ത്രം സഭയില്‍ അവതരിപ്പിക്കുന്നതില്‍ സാത്താന്‍ വിജയിച്ചിരിക്കുന്ന അവസ്ഥയാണ്  ഇന്നുള്ളത്. 'യോഗാ', നിലവിളക്ക്, ഭാരതീയവത്കരണത്തിന്റെ മറവിലുള്ള വിജാതിയ അനുകരണം ഇവയെല്ലാം 'ഫ്രീമേസണ്‍ - ഇല്ല്യുമിനാറ്റി പ്രസ്ഥാനക്കാര്‍ കാപട്യത്തിലൂടെ സഭയില്‍ എത്തിച്ച ദുരന്തങ്ങളാണ്! എല്ലാറ്റിലും ദൈവീകതയുണ്ടെന്ന വാദവുമായി ദൈവവചനം ഒരിക്കലും പൊരുത്തപ്പെടുന്നില്ല; എന്നുമാത്രമല്ല, ഈ സിദ്ധാന്തം തികച്ചും വിജാതിയവും പൈശാചികവുമാകുന്നു.

യാഹ്‌വെ തിരഞ്ഞെടുത്ത അവിടുത്തെ സ്വന്തം ജനമായ ഇസ്രായേല്‍പോലും വിഗ്രഹങ്ങളുടെ പിന്നാലെപോയി പാപം ചെയ്തപ്പോള്‍ അവരില്‍നിന്ന് അകന്നുപോയവനാണു സത്യദൈവമായ അവിടുന്ന്! അശുദ്ധിയുമായി ഒരിക്കലും ചേര്‍ന്നുപോകാന്‍ സത്യദൈവത്തിനു കഴിയില്ലെന്ന് സാത്താനറിയാമെങ്കിലും സഭയില്‍ കടന്നുകൂടിയിരിക്കുന്ന അവന്റെ അനുയായികള്‍ ഈ സത്യത്തില്‍നിന്ന് ദൈവജനത്തെ വ്യതിചലിപ്പിക്കുകയാണ്! സഭയിലെ പുത്തന്‍ പരിഷ്കാരങ്ങളുടെയെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ഈ 'ഫ്രീമേസണ്‍' പ്രസ്ഥാനക്കാരാണെന്ന് ദൈവജനം തിരിച്ചറിയണം. സ്ത്രീകളെ അള്‍ത്താര ശുശ്രൂഷയില്‍ കൊണ്ടുവന്നതും തിരുവോസ്തി നല്‍കാന്‍ അവരെ ചുമതലപ്പെടുതിയതും മാത്രമല്ല, കരങ്ങളില്‍ തിരുവോസ്തി സ്വീകരണത്തിനുള്ള അവസരമൊരുക്കിയതും ഈ പ്രസ്ഥാനക്കാരുടെ കുടിലതന്ത്രത്തിന്റെ ഭാഗമാണ്‌! ഇപ്പോള്‍, സ്ത്രീകളെ വൈദീകശുശ്രൂഷയില്‍ കയറ്റിക്കൂട്ടാനുള്ള ശ്രമത്തിലാണിവര്‍!

അന്ത്യകാലത്ത് സഭകളില്‍ സാത്താന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പരിഷ്കാരങ്ങളുടെ ആരംഭം മാത്രമാണിത്. വെളിപാടു പുസ്തകത്തില്‍ ദൈവാത്മാവ് വെളിപ്പെടുത്തിയിരിക്കുന്ന 'കറുത്തമൃഗം' എന്തിനെയാണു സൂചിപ്പിക്കുന്നതെന്ന്  തിരിച്ചറിയുമ്പോള്‍ ഇനി വരാനിരിക്കുന്ന ദുരന്തത്തിന്റെ ഭീകരത വ്യക്തമാകും! ഒറ്റനോട്ടത്തില്‍ ആദ്ധ്യാത്മികം എന്നു തോന്നിപ്പിക്കുന്നവിധത്തില്‍ സാത്താന്റെ അടയാളങ്ങളും സാന്നിദ്ധ്യവും സഭകളുടെ ആരാധനകളില്‍ തിരിക്കയറ്റുന്ന രീതിയാണ്, 'ഫ്രീമേസണ്‍റി - ഇല്ല്യുമിനാറ്റി' പ്രസ്ഥാനങ്ങള്‍ അവലംബിക്കുന്നത്! ശാസ്ത്രീയഗാനങ്ങളുടെയും നൃത്തങ്ങളുടെയും അനുകരണത്തിലൂടെ ഭാരതീയസഭകള്‍ സാത്താന്റെ ദൗത്യം ഏകദേശം പൂര്‍ണ്ണമാക്കി കഴിഞ്ഞു! ആരതിയിലൂടെ സാത്താന്‍ എന്താണ്  ഉദ്ദേശിച്ചതെന്ന് മനോവ വ്യക്തമാക്കിയിട്ടുണ്ടല്ലോ!? ഭക്തിയുടെ ബാഹ്യരൂപം ധരിച്ച് അശുദ്ധി സ്ഥാപിക്കപ്പെടുന്ന ഈ പൈശാചികതയെക്കുറിച്ച് വചനം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കുക: "അവര്‍ ഭക്തിയുടെ ബാഹ്യരൂപം നിലനിര്‍ത്തിക്കൊണ്ട് അതിന്റെ ചൈതന്യത്തെ നിഷേധിക്കും. അവരില്‍നിന്ന് അകന്നുനില്‍ക്കുക"(2 തിമോ: 3; 5). യേഹ്ശുവായുടെ കുരിശുമരണത്തോടെ വിറളിപൂണ്ട സാത്താന്‍ ഓരോ കാലങ്ങളിലും അവതരിപ്പിച്ചതും ഇപ്പോള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നതുമായ കാപട്യത്തിന്റെ മൂടുപടം തുറക്കുവാനുള്ള ഈ ലേഖനത്തിന്റെ ആമുഖം ഇവിടെ ഉപസംഹരിക്കുകയാണ്!

സാത്താന്റെ കടിഞ്ഞൂല്‍പുത്രന്‍!

സത്യദൈവം അവിടുത്തെ ഏകജാതനെ ഈ ഭൂമിയിലേക്ക് അയച്ചത്, പാപംമൂലം തന്നില്‍നിന്ന് അകന്നുപോയ മനുഷ്യനെ തിരികെ തന്നിലേക്ക് ചേര്‍ക്കുന്നതിനും, അന്നുവരെ മനുഷ്യന്‍ ദര്‍ശിക്കാത്ത തന്റെ തിരുമുഖം വെളിപ്പെടുത്തുവാനുമാണ്! ഒരു ചോദ്യത്തിനുള്ള മറുപടിയായി ശിഷ്യനായ പീലിപ്പോസിനോട് യേഹ്ശുവാ പറയുന്ന വാക്കുകളില്‍ രണ്ടാമത്തെ കാര്യം വ്യക്തമാക്കുന്നു: "യേഹ്ശുവാ പറഞ്ഞു: ഇക്കാലമത്രയും ഞാന്‍ നിങ്ങളോടുകൂടെയായിരുന്നിട്ടും പീലിപ്പോസേ, നീ എന്നെ അറിയുന്നില്ലേ? എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. പിന്നെ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക എന്നു നീ പറയുന്നതെങ്ങനെ?"(യോഹ: 14; 9).

യേഹ്ശുവായെ അവിടുത്തെ ദൗത്യത്തില്‍നിന്നു വ്യതിചലിപ്പിക്കാന്‍ സാത്താന്‍ ആകാവുന്നവിധത്തിലെല്ലാം ശ്രമിക്കുന്നത് ബൈബിള്‍ വായിച്ചിട്ടുള്ള ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍, കുരിശിലെ ബലിയിലൂടെ സാത്താന്റെ എല്ലാ ശക്തിയെയും യേഹ്ശുവാ തകര്‍ത്തു! എങ്കിലും, മനുഷ്യര്‍ക്ക് ഈ ഫലം അനുഭവിക്കണമെങ്കില്‍ അവര്‍ സ്വയം തീരുമാനിക്കണം. യേഹ്ശുവാ മരിക്കുകയും ഉത്ഥിതനാകുകയും ചെയ്തുവെന്നത് മനുഷ്യരുടെ രക്ഷയ്ക്കുള്ള അവസരം മാത്രമേ ആകുന്നുള്ളു! രക്ഷ സാധ്യമാകണമെങ്കില്‍ എന്താണു ചെയ്യേണ്ടതെന്ന് യേഹ്ശുവാതന്നെ പറഞ്ഞിട്ടുണ്ട്. യേഹ്ശുവായിലൂടെയുള്ള ഏകരക്ഷ ലോകം മുഴുവന്‍ അറിയിക്കാന്‍ ശിഷ്യരെ ചുമതലപ്പെടുത്തിയപ്പോള്‍ ഇക്കാര്യവും അവിടുന്നുതന്നെ വ്യക്തമാക്കി. വചനം നോക്കുക: "നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും"മര്‍ക്കോ: 16; 15, 16). ഈ വചനമാണ് സാത്താന് അവശേഷിച്ചിട്ടുള്ള ഏക പിടിവള്ളി!

യേഹ്ശുവായില്‍ വിശ്വസിച്ച് ഒരുവന്‍ രക്ഷപ്രാപിക്കുന്നത് തടസ്സപ്പെടുത്താന്‍ അന്നുമുതല്‍ സാത്താന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. യേഹ്ശുവായിലൂടെ മാത്രമേ പാപമോചനവും ആത്മരക്ഷയും സാധ്യമാകുകയുള്ളുവെന്ന സത്യത്തെ മറച്ചുവയ്ക്കാനും കുരിശില്‍ അവിടുന്ന് അര്‍പ്പിച്ച ബലിയെ നിഷേധിക്കാനും സാത്താന്‍ നടത്തിയ കുതന്ത്രങ്ങളുടെ നാള്‍വഴികളില്‍ അവന്‍ തന്റെ മൂന്നു പുത്രന്മാരെ ഈ ഭൂമിയിലേക്ക് അയച്ചു! യേഹ്ശുവാ എന്ന സത്യത്തില്‍നിന്ന് മനുഷ്യരെ വ്യതിചലിപ്പിച്ച് മിഥ്യയെ സ്വീകരിക്കാനുള്ള പ്രവണത സൃഷ്ടിക്കുകയാണ് ഇതിലൂടെ അവന്‍ ലക്ഷ്യമിട്ടത്. സാത്താന്റെ ഈ മൂന്ന് സന്തതികളെയും അവരിലൂടെ അവതരിപ്പിക്കപ്പെട്ട കാപട്യങ്ങളെയും നമുക്കിവിടെ പരിശോധിക്കാം. ആരാണ് ലൂസിഫറിന്റെ കടിഞ്ഞൂല്‍ പുത്രന്‍?

യേഹ്ശുവായുടെ ആഹ്വാനം ഉള്‍ക്കൊണ്ട് അപ്പസ്തോലന്മാര്‍ സുവിശേഷപ്രഘോഷണം ആരംഭിച്ചപ്പോള്‍ മുതല്‍ കടുത്ത പീഡനങ്ങളായിരുന്നു അവര്‍ നേരിട്ടത്. എങ്കിലും, പീഡനങ്ങളെയെല്ലാം അതിജീവിച്ച് ക്രിസ്തീയത ലോകത്തിന്റെ അതിര്‍ത്തികളിലേക്ക് വ്യാപിക്കുന്നത് സാത്താനെ അലോസരപ്പെടുത്തി. അവന്‍ തന്റെ സേവകരിലൂടെ നടത്തിയ പീഡനമുറകള്‍ തുടരുമ്പോഴും യേഹ്ശുവായുടെ സഭ വളരുന്നതിനാല്‍, രക്ഷയെക്കുറിച്ചുള്ള മിഥ്യാധാരണയുണ്ടാക്കി ഈ വളര്‍ച്ചയ്ക്കു തടയിടാനാണ് അവന്‍ ആദ്യം ശ്രമിച്ചത്! ആറാം നൂറ്റാണ്ടില്‍ തന്റെ ആദ്യജാതനായ മുഹമ്മദിനെ അയച്ചുകൊണ്ട് സാത്താന്‍ അതിനു തുടക്കം കുറിച്ചു! അതോടൊപ്പം താന്‍ ദൈവമാണെന്ന് പ്രഖ്യാപിക്കാന്‍ അല്ലാഹുവെന്ന പേരു സ്വീകരിക്കാനും അവന്‍ തയ്യാറായി! ദൈവമല്ലാത്തതും ആരാധനയ്ക്ക് വിഷയമായതുമായ എല്ലാറ്റിലും സാത്താന്റെ സാന്നിദ്ധ്യമാണുള്ളതെന്ന് നാം ആരംഭത്തില്‍ കണ്ടതാണ്. ഖുറൈഷി ഗോത്രക്കാരുടെ 360 ദേവന്മാരില്‍ അത്ര പ്രാധാന്യമില്ലാതെ പൊടിപിടിച്ചു കിടന്ന അല്ലാഹുവില്‍ സാത്താന്‍ പ്രവേശിക്കുകയും ഈ ഗോത്രദേവനാണ് സത്യദൈവമെന്ന് പ്രഖ്യാപിക്കുകയുമാണുണ്ടായത്. അല്ലാഹുവെന്ന ചന്ദ്രദേവനെക്കുറിച്ചുള്ള ചരിത്രം മനോവ പല ലേഖനങ്ങളിലും വിവരിച്ചിട്ടുള്ളതിനാല്‍ ഇനിയും അതിനു മുതിരുന്നില്ല.

സാത്താന്‍, അവന്റെ കടിഞ്ഞൂല്‍ പുത്രന്‍ മുഹമ്മദിലൂടെ യേഹ്ശുവായുടെ കുരിശുമരണത്തെ നിഷേധിക്കുകയും ദൈവപുത്രനല്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തു. അതിനുവേണ്ടി യേഹ്ശുവായോടു സാമ്യമുള്ള ഒരു വ്യക്തിയെ ഖുറാനില്‍ അവതരിപ്പിച്ച്, അവന് ഈസായെന്ന് പേരു നല്‍കി! 'ഈസാ' എന്ന ഈ കഥാപാത്രം യേഹ്ശുവാതന്നെയാണെന്നു പ്രചരിപ്പിക്കുന്നതില്‍ മുഹമ്മദ് വലിയൊരളവില്‍ വിജയിക്കുകയും ചെയ്തു! മുഹമ്മദിനെയും ഇസ്ലാമിനെയും സ്വീകരിക്കാത്തവര്‍പോലും 'ഈസാ' യേഹ്ശുവായാണെന്ന മിഥ്യാധാരണയിലാണ്. ഇന്നും ഈ കാപട്യത്തെ സത്യമാണെന്നു കരുതുന്ന ക്രൈസ്തവരുണ്ടെന്നത് മുഹമ്മദിന്റെ സാമര്‍ത്ഥ്യമാണെന്നു സമ്മതിക്കേണ്ടിവരും. യേഹ്ശുവായോടു സാമ്യമുള്ള ഈസായെ അവതരിപ്പിച്ചതിലൂടെ സാത്താനും അവന്റെ പുത്രനും മൂന്നുകാര്യങ്ങളാണ്  ലക്ഷ്യമിട്ടത്. ഒന്നാമത്തെ ലക്ഷ്യം യേഹ്ശുവാ കുരിശില്‍ മരിച്ചിട്ടില്ലെന്നു പ്രചരിപ്പിച്ചുകൊണ്ട് മാനവരക്ഷ തടസ്സപ്പെടുത്തുകയായിരുന്നു. യേഹ്ശുവാ ദൈവമാണെന്ന സത്യത്തെ നിഷേധിക്കുകയും, വെറുമൊരു പ്രവാചകന്‍ മാത്രമാണെന്നും സ്ഥാപിക്കുകയായിരുന്നു രണ്ടാമത്തെ ലക്ഷ്യം! മൂന്നാമത്തെ ലക്ഷ്യം, ഈസായെന്ന വ്യാജകഥാപാത്രത്തെക്കൊണ്ട് മുഹമ്മദിന്റെ പ്രവാചകത്വം പ്രഖ്യാപിക്കുകയെന്ന കൗശലമായിരുന്നു!

ഈ മൂന്നു ലക്ഷ്യങ്ങള്‍ നേടുന്നതിനായി മുഹമ്മദും അല്ലാഹുവും ചേര്‍ന്നു നടത്തിയ കൌശലങ്ങളെല്ലാം മനോവ വ്യക്തമായി വിവരിച്ചിട്ടുണ്ട്. അതുകൊണ്ട്, അല്ലാഹുവെന്ന സാത്താന്റെ ത്രിമൂര്‍ത്തികളായ സന്തതികളെയാണ്  ഈ ലേഖനത്തില്‍ വെളിപ്പെടുത്തുന്നത്. ആശയപരമായി ഇസ്ലാമികതയും ഖുറാനും അവഗണിക്കപ്പെട്ടപ്പോള്‍ ആയുധമെടുത്ത് ലക്ഷ്യം നേടാനുള്ള ശ്രമത്തിന്റെ ഭാഗമായി പുതിയ നിയമങ്ങള്‍ പ്രഖ്യാപിക്കേണ്ടത് അനിവാര്യമായി മാറി. അതിനുവേണ്ടി മുഹമ്മദ് നടത്തിയ കൗശലങ്ങള്‍ വിചിത്രമായിരുന്നു.

മുഹമ്മദും അവന്റെ ചില അനുയായികളും മാത്രമായി ഇസ്ലാംമതം മരുഭൂമിയില്‍ ഒതുങ്ങിനിന്ന നാളുകളില്‍ അവരെടുത്ത അടവുനയം നോക്കുക: "അവിശ്വാസികളോട് ക്ഷമിക്കുക;സമാധാനം എന്നുപറയുക"(സുറ: 41; 88, 89). "നിനക്ക് നിന്റെ മതം എനിക്ക് എന്റെ മതം"(സുറ: 109; 1-6). "മതത്തില്‍ യാതൊരു നിര്‍ബന്ധവുമില്ല"(സുറ: 2; 256). സ്വന്തം സുരക്ഷയെ മുന്നില്‍ക്കണ്ട് മുഹമ്മദൊരുക്കിയ ഈ ആയത്തുകളാണ്, 'കപടമതേതര' വാദമായി തങ്ങള്‍ ന്യൂനപക്ഷമായിരിക്കുന്ന പ്രദേശങ്ങളില്‍  പ്രചരിപ്പിക്കുന്നത്! ഇസ്ലാമിനും മുഹമ്മദിനും നിവര്‍ന്നുനില്‍ക്കാന്‍ ശേഷിയുണ്ടായപ്പോള്‍ നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയത് ശ്രദ്ധിക്കുക: "സ്വയരക്ഷക്കുവേണ്ടി നിങ്ങള്‍ യുദ്ധം ചെയ്യുന്നതില്‍ തെറ്റില്ല"(സുറ:2;190-194). ഇതുകൊണ്ടൊന്നും അവസാനിച്ചില്ല മുഹമ്മദിന്റെ കാപട്യം! ചെറുത്തുനില്‍പ്പിനും സ്വയരക്ഷയ്ക്കും എന്ന വാദത്തോടെ ആയുധമെടുത്ത് മതം പ്രചരിപ്പിച്ച് ശക്തരായപ്പോള്‍, അവശേഷിക്കുന്ന മറ്റുമതക്കാരെ ഉന്മൂലനം ചെയ്യാന്‍ പുതിയ ആയത്ത് അല്ലാഹുവില്‍നിന്ന് ഇറങ്ങി. ഈ ഭൂമുഖത്ത് ഭീതിപരത്തിക്കൊണ്ട് ഇസ്ലാം ഇന്നു നടപ്പാക്കിക്കൊണ്ടിരിക്കുന്ന നിയമം ഖുറാനിലെ ഈ 'ഉന്മൂലന'വാക്യത്തില്‍നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടതാണ്. ഏതാണ് ആ വാക്യമെന്നു നോക്കുക: "അവിശ്വാസികളെ നിങ്ങള്‍ എവിടെയെല്ലാം കാണുന്നുവോ അവിടെവച്ച് കൊന്നുകളയുക"(സുറ:9;1-6). അല്ലാഹു ആരാണെന്നും മുഹമ്മദ്‌ ആരുടെ പ്രവാചകനാണെന്നും മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ആയത്തുകള്‍ ധാരാളം മതി!

ക്രിസ്തീയവിശ്വാസികളെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യുകയായിരുന്നു മുഹമ്മദിലൂടെ സാത്താന്‍ ലക്ഷ്യമിട്ടതെങ്കിലും അത് പൂര്‍ത്തീകരിക്കുവാന്‍ അവനു കഴിഞ്ഞില്ല. മുഹമ്മദിന്റെ കാലത്ത് ക്രിസ്തീയതയ്ക്ക് രണ്ടു നേതൃത്വമായിരുന്നു ഉണ്ടായിരുന്നത്. റോമിനെ കേന്ദ്രമാക്കിയുള്ളതും സിറിയയിലെ അന്ത്യോക്ക്യാ കേന്ദ്രീകരിച്ചുള്ളതുമായിരുന്നു ഈ രണ്ടു സഭകള്‍! അന്ത്യോക്യന്‍ സഭയെ ഏതാണ്ട് പൂര്‍ണ്ണമായും ഇസ്ലാമികവത്കരിക്കാന്‍ മുഹമ്മദിനു സാധിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ അതിജീവിച്ചവരില്‍ പലരും സ്വദേശത്തുനിന്നു പലായനം ചെയ്യേണ്ടിവന്നു. അറബിരാജ്യങ്ങളില്‍ ഭൂരിപക്ഷവും അന്ത്യോക്യന്‍ സഭയുടെ കീഴിലുള്ള ക്രൈസ്തവരായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ബലാത്കാരമായി ഇസ്ലാമില്‍ ചേര്‍ക്കപ്പെട്ടവര്‍ ജീവിച്ചു; അല്ലാത്തവരെ വധിച്ചുകളഞ്ഞു! എന്നാല്‍, റോമന്‍സഭയുടെ നേതൃത്വത്തെ അംഗീകരിച്ചിരുന്ന വിശ്വാസികളെ ഉന്മൂലനം ചെയ്യാന്‍ മുഹമ്മദിനും അനുയായികള്‍ക്കും സാധിച്ചില്ല! അവിശ്വാസികളെ കൊന്നൊടുക്കുകയെന്ന പൈശാചിക വചനവുമായി തുര്‍ക്കിവഴി റോമിനെ പിടിച്ചടക്കാന്‍ ഇവര്‍ ശ്രമംനടത്തി.

'തുര്‍ക്കി' എന്ന രാജ്യത്തെ പൂര്‍ണ്ണമായും ഇസ്ലാമികവത്ക്കരിച്ചതിനുശേഷം ഇവരിലൂടെ യൂറോപ്പിനെ പിടിച്ചെടുക്കാന്‍ ഈ ആയത്താണ്  ഇസ്ലാം സ്വീകരിച്ചത്! ഇതിനെ ചെറുത്തുതോല്പിക്കാന്‍ യൂറോപ്പിലെ ക്രൈസ്തവരായ ഭരണാധികാരികള്‍ നടത്തിയ പ്രതിരോധമായിരുന്നു 'കുരിശുയുദ്ധങ്ങള്‍' എന്നപേരില്‍ അറിയപ്പെട്ടത്. മൂന്നു കുരിശുയുദ്ധങ്ങളില്‍ രണ്ടിലും ഇസ്ലാം വിജയം നേടിയെങ്കിലും ഫ്രാന്‍സിലെ ചക്രവര്‍ത്തിയായിരുന്ന കാറള്‍മാന്റെ നേതൃത്വത്തില്‍ വിജയം നേടിയ ഒരേയൊരു യുദ്ധത്തിലൂടെ യൂറോപ്പിനെ ഇസ്ലാമികതയില്‍നിന്നു രക്ഷിച്ചു! യൂറോപ്പില്‍ അല്ലാഹുവിന്റെ വിഷബീജം തടയപ്പെട്ടതിലൂടെ അവന്‍ പുതിയ തന്ത്രങ്ങളുമായി തന്റെ ശേഷിക്കുന്ന രണ്ടുപുത്രന്മാരെയും അവിടേക്ക് നിയോഗിക്കുകയായിരുന്നു! ഇവര്‍ ഇരുവരും ലക്ഷ്യമിട്ടത് റോമന്‍സഭയെ ആയിരുന്നു!

സഭയെ ഭിന്നിപ്പിക്കാന്‍ സാത്താന്റെ രണ്ടാംപുത്രന്‍!

വാളിനുമുന്നിലും ക്രിസ്തീയതയെ ഉന്മൂലനം ചെയ്യാന്‍ മുഹമ്മദിനും അല്ലഹുവിനും കഴിഞ്ഞില്ല. ഇത് ക്രൈസ്തവസഭയുടെ ഒത്തൊരുമയാണെന്ന് സാത്താന്‍ മനസ്സിലാക്കി! സഭയുടെ ഐക്യത്തെ തകര്‍ക്കാതെ തന്റെ ദൗത്യം വിജയിക്കില്ലെന്നു മനസ്സിലാക്കിയ സാത്താന്‍ അവന്റെ രണ്ടാമത്തെ പുത്രനെ നിയോഗിച്ചത് ഭിന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു! സഭയില്‍ ഭിന്നതയുണ്ടാക്കി ക്രിസ്തീയതയെ തകര്‍ക്കുകയെന്ന ദൗത്യം ഭരമേല്പിക്കപ്പെട്ടത് 'മാര്‍ട്ടിന്‍ ലൂഥര്‍' എന്ന തന്റെ രണ്ടാമത്തെ പുത്രനിലാണ്! ഇതുകേട്ട് ആരും പരിഭമിക്കേണ്ട; കാരണം, അതിനുശേഷമുണ്ടായ സംഭവങ്ങളെ പരിശോധിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമാകും! നന്മയുടെയും നവീകരണത്തിന്റെയും രൂപത്തില്‍ കടന്നുചെന്ന്‍ സഭയില്‍ ഭിന്നതയുണ്ടാക്കി ക്രിസ്തീയതയെ ദുര്‍ബലമാക്കുകയായിരുന്നു ലൂഥറില്‍ ഭരമേല്പിക്കപ്പെട്ട ദൗത്യം! സാത്താന്റെ പുത്രന്മാരില്‍ ഒന്നാമനില്‍നിന്നും മൂന്നാമനില്‍നിന്നും വ്യത്യസ്തമായി, രണ്ടാമന്‍ അവന്റെ ദത്തുപുത്രനായിരുന്നു.

കത്തോലിക്കാസഭയില്‍ നവീകരണം നടപ്പാക്കുകയായിരുന്നു ലൂഥര്‍ ലക്ഷ്യമിട്ടതെന്ന് ധരിക്കുന്ന അനേകരുണ്ട്. ഒരു നവോത്ഥാന നായകന്റെ പരിവേഷത്തിലായിരുന്നു തുടക്കമെങ്കിലും അതായിരുന്നില്ല ലൂഥറിലൂടെ സാത്താന്‍ ഒരുക്കിയ പദ്ധതി! അക്കാലത്ത് സഭയില്‍ കയറിക്കൂടിയ ചില അനാചാരങ്ങളെ ഉയര്‍ത്തിപ്പിടിച്ച് അനേകം വിശ്വാസികളെ സഭയില്‍നിന്ന് അടര്‍ത്തിമാറ്റുവാനും അനേകായിരം ചെറുസഭകളുടെ രൂപീകരണത്തിനും ഇയാള്‍ കാരണമായി. പരസ്പരം പോരടിക്കുന്ന മുപ്പതിനായിരത്തിലധികം സഭകളുടെ തലതൊട്ടപ്പനായി അറിയപ്പെടുന്ന ലൂഥറിന്റെ വരവ് സാത്താനില്‍നിന്നായിരുന്നില്ലെങ്കിലും ഇയാളെ സാത്താന്‍ ദത്തെടുത്തു എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയണമെങ്കില്‍, ഇയാളുടെ ചരിത്രവും ഇയാള്‍ ഉയര്‍ത്തിയ വാദങ്ങളും പരിശോധിക്കണം. ലൂഥറുടെ ചരിത്രം വിവരിക്കുന്ന ലേഖനം മനോവയുടെ മറ്റൊരു താളിലിള്ളത് വായിക്കാന്‍ ഈ 'ലിങ്ക്' സന്ദര്‍ശിക്കുക: മാര്‍ട്ടിന്‍ ലൂഥറും `പ്രൊട്ടസ്റ്റന്റ്` മഹാമാരിയും!

ലൂഥറിലൂടെ സാത്താന്‍ ലക്ഷ്യമിട്ട പദ്ധതികളുടെ നിറവേറല്‍ എത്രത്തോളം ക്രിസ്തീയതയെ ബാധിച്ചുവെന്ന് നമുക്കിവിടെ ചിന്തിക്കാം. കുരിശുയുദ്ധത്തിലൂടെ ഇസ്ലാമികതയോട് ചെറുത്തുനിന്ന യൂറോപ്പിലേക്കാണ് സാത്താന്‍ അവന്റെ സന്തതിയെ അയച്ചതെന്നതും ശ്രദ്ധേയമാണ്! മുഹമ്മദുമായി ഒട്ടേറെ സാദൃശ്യങ്ങള്‍ ലൂഥറിനുണ്ടായിരുന്നു എന്നത് ഇവരുടെ സാഹോദര്യത്തെ ഉറപ്പിക്കുന്നു! അറുപത്തിമൂന്നാമത്തെ വയസ്സില്‍ മരണമടഞ്ഞ ഇവരുടെ ദൗത്യം ആരംഭിക്കുന്നതും ഒരേ പ്രായത്തില്‍ ആയിരുന്നുവെന്നത് യാദൃശ്ചികമായി കരുതാന്‍ കഴിയില്ല! മരിക്കുന്ന നാളുകളില്‍ ഇരുവരുടെയും മാനസീകാവസ്ഥയും സമാനമായിരുന്നു. യഹൂദരോട് അടങ്ങാത്ത പക ഇരുവരും വച്ചുപുലര്‍ത്തിയതും സാഹോദര്യത്തിന്റെ അടയാളമായി കാണാന്‍ കഴിയും! ഇയാള്‍ അഴിച്ചുവിട്ട 'പ്രൊട്ടസ്റ്റന്റ്' വിപ്ലവം ദൈവത്തില്‍നിന്ന് ആയിരുന്നില്ല എന്നതിന് അനേകം തെളിവുകള്‍ നിരത്താന്‍ കഴിയും. ഇവയെല്ലാം മുകളില്‍ കൊടുത്തിരിക്കുന്ന 'ലിങ്കില്‍' വിവരിച്ചിട്ടുണ്ടെങ്കിലും ചില സൂചനകള്‍ ഇവിടെയും കുറിക്കാം.

വൈദീകസംവീധാനത്തെഎതിര്‍ത്ത ലൂഥര്‍, പിന്നീട് സ്വന്തം സഭയില്‍ വൈദീകരെ വാഴിച്ചുകൊണ്ട് ഈ എതിര്‍പ്പിന്റെ ഉറവിടം ദൈവത്തില്‍നിന്നല്ലെന്നു തെളിയിച്ചു! ഇന്ന് ലൂഥറിനെ അനുകരിക്കുന്ന സഭകളില്‍ സ്ത്രീകളെയും സ്വവര്‍ഗ്ഗരതിക്കാരെയും പുരോഹിതരാക്കിക്കൊണ്ട് പൗരോഹിത്യത്തെയും ദൈവത്തെയും അപമാനിക്കുന്നത് ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. ദൈവം വെറുക്കുന്ന ഹീനമായ പാപങ്ങളെപ്പോലും അംഗീകരിക്കുന്നത് അവിടത്തോടുള്ള വെല്ലുവിളിയായിട്ടേ മനോവയ്ക്കു കാണാന്‍ കഴിയൂ. 'സോദോം-ഗൊമോറാ'  ദേശങ്ങള്‍ നമുക്കുമുന്നില്‍ ഭീകരദൃഷ്ടാന്തമാണെന്നു മറക്കരുത്! 'പ്രൊട്ടസ്റ്റന്റ്' സഭകളില്‍ വിവാഹത്തിന് കൊടുക്കുന്ന നിസ്സാരത ക്രിസ്തുവിനും ദൈവവചനത്തിനും എതിരാണ്! വിവാഹമോചനത്തെ സംബന്ധിച്ച് യേഹ്ശുവാ നല്‍കിയിരിക്കുന്ന മുന്നറിയിപ്പിനെ അവഗണിക്കുന്നവര്‍ ദൈവത്തില്‍നിന്നാണെന്ന് എങ്ങനെ കരുതാന്‍ കഴിയും?

ഇതിനേക്കാളെല്ലാം ഉപരി, ദൈവം തിരഞ്ഞെടുത്ത ഇസ്രായേല്‍ ജനത്തോടുള്ള സമീപനം ലൂഥറിന്റെ യഥാര്‍ത്ഥ മുഖം വ്യക്തമാക്കുന്നതായിരുന്നു. യഹൂദരെ മുഴുവന്‍ വകവരുത്തണമെന്ന ലൂഥറുടെ ആഹ്വാനം ഉള്‍ക്കൊണ്ടാണ്  ഹിറ്റ്ലറുടെ അനുയായികള്‍ അന്ന് മുദ്രാവാക്യം ഉണ്ടാക്കിയത്! ഇതിനെക്കുറിച്ചും ലൂഥറുടെ ചരിത്രത്തില്‍ എഴുതപ്പെട്ടിട്ടുണ്ട്. മുഹമ്മദിനു യഹൂദരോടുണ്ടായിരുന്ന അതേ മനോഭാവമായിരുന്നു ഇയാളും വച്ചുപുലര്‍ത്തിയത്. സാത്താന്റെ മൂന്നാമത്തെ പുത്രനും ഇതേ ആശയക്കാരനായിരുന്നു എന്നത് അവനെ അറിയുമ്പോള്‍ വ്യക്തമാകും! മൂന്നാളുകളുടെയും പിതൃത്വം തെളിയിക്കുന്ന വേറെയും തെളിവുകളുണ്ട്.

ഒരേ പിതാവില്‍നിന്നു ജനിച്ചുവെങ്കിലും മൂന്നു വ്യത്യസ്ഥമായ ദൗത്യമായിരുന്നു ഓരോ മക്കള്‍ക്കും. അടിസ്ഥാനലക്ഷ്യം മാനവരക്ഷയെ തടസ്സപ്പെടുത്തുക എന്നതാണെങ്കിലും ഇതിനായി മൂന്നു വ്യത്യസ്ഥ നിലപാടുകളിലായിരുന്നു ഇവര്‍ സ്വീകരിച്ചത്. റ്റുള്ളവരുടെ നോട്ടത്തില്‍ ഇവര്‍ പരസ്പരം പോരടിക്കുന്നരായി തോന്നുമെങ്കിലും ലക്ഷ്യം ഒന്നുതന്നെയാണെന്നു തിരിച്ചറിയണമെങ്കില്‍ ആത്മീയകണ്ണുകള്‍ തുറക്കപ്പെടണം. യഥാര്‍ത്ഥ രക്ഷയില്‍നിന്ന് വ്യതിചലിപ്പിച്ച് മിഥ്യയെ സത്യമാണെന്നു തോന്നിപ്പിക്കുന്ന കൗശലമായിരുന്നു മുഹമ്മദിന്റെ ദൗത്യത്തില്‍ കാണാന്‍ കഴിയുന്നത്! യേഹ്ശുവായെ (ഇസാ യഥാര്‍ത്ഥത്തില്‍ യേഹ്ശുവാ അല്ലെന്നു നമുക്കറിയാം) വലിയ പ്രവാചകനായി അവതരിപ്പിക്കുകയും; എന്നാല്‍, അവിടുത്തെ യഥാര്‍ത്ഥ വ്യക്തിത്വത്തെ മറച്ചുവയ്ക്കുകയും ചെയ്തു! മുന്‍വിധികളില്ലാതെ ഖുറാന്‍ പഠിക്കാന്‍ തയ്യാറാകുന്ന ഒരുവന്, യേഹ്ശുവായുടെ അപരനായ ഈസാനബിയെ ഒരു ചതിയനായി മാത്രമേ മനസ്സിലാക്കാന്‍ കഴിയുകയുള്ളു! കൂട്ടത്തില്‍ നിഴല്‍പോലെ സഞ്ചരിച്ചിരുന്ന ശിഷ്യന്മാരെ വഞ്ചിച്ച് അപ്രത്യക്ഷനായ ഒരു ഗുരുവാണ് ഈസാനബി! മാത്രവുമല്ല, ഈസായുടെ വഞ്ചനയാല്‍ അനാവശ്യമായി പീഡനമേല്ക്കുകയും രക്തസാക്ഷികളാകുകയും ചെയ്തതാണല്ലോ ഇയാളുടെ ശിഷ്യന്മാരുടെ പിന്നീടുള്ള ചരിത്രം?! മുഹമ്മദെന്ന മഹാന്റെ വരവ് അറിയിക്കാന്‍വേണ്ടി മാത്രം അദ്ഭുതജനനവും അദ്ഭുത പ്രവര്‍ത്തനവുമായി ഒരു പ്രവാചകന്റെ ആവശ്യമുണ്ടായിരുന്നോ എന്ന് ഏതൊരുവനും സ്വാഭാവികമായി സംശയിച്ചേക്കാം!

മരിച്ചവരെ ഉയര്‍പ്പിക്കുകയും മഹാദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത ഈസാനബി വാഗ്ദാനം ചെയ്ത ഉന്നത പ്രവാചകന്‍ മുഹമ്മദാകട്ടെ ഒരു കഴിവുകെട്ടവനും വിഷയാസക്തനുമായിരുന്നുവെന്നത് വൈരുദ്ധ്യവുമായി നിലനില്‍ക്കുന്നു! ഇപ്രകാരം ദൈവപുത്രനെ നിന്ദിക്കാന്‍ സാത്താന്‍ അയച്ച അവന്റെ മ്ലേച്ഛനായ പുത്രനായിരുന്നു മുഹമ്മദ്! രണ്ടാമത്തെ പുത്രനായ മാര്‍ട്ടിന്‍ലൂഥര്‍, യേഹ്ശുവായെ ദൈവപുത്രനായി അംഗീകരിച്ചുകൊണ്ട് അവിടുന്ന് സ്ഥാപിച്ച സഭയുടെ കെട്ടുറപ്പിനെ ഇല്ലാതാക്കുകയെന്ന ദൗത്യം നിറവേറ്റി! ദൈവവചന വിരുദ്ധമായ ആശയങ്ങളായിരുന്നു മാര്‍ട്ടിന്‍ ലൂഥറിലൂടെ സാത്താന്‍ നടപ്പാക്കാന്‍ ശ്രമിച്ചതെന്ന്‍ ഇയാളുടെ കുപ്രസിദ്ധമായ 95 വാദങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. ഇവയില്‍ ചിലതെല്ലാം സഭയില്‍ കടന്നുകൂടിയ തിന്മാകളായിരുന്നുവെന്നത് സമ്മതിക്കാതെ തരമില്ല! നല്ല ഉദ്ദേശത്തോടെ ആയിരുന്നുവെങ്കിലും ദണ്ഢവിമോചന നിയമം പൂര്‍ണ്ണമായും വചനാധിഷ്ഠിതമായിരുന്നില്ല. വചനത്തിനു വിരുദ്ധമായ നിയമങ്ങളും അനാചാരങ്ങളും ഒഴിവാക്കാന്‍ സഭ തയ്യാറായിട്ടും അപ്പസതോലികമായ പാരമ്പര്യങ്ങളെ നിഷേധിക്കുന്ന വാദങ്ങളില്‍ ലൂഥര്‍ ഉറച്ചുനിന്നു. ഇതായിരുന്നു കത്തോലിക്കാസഭയില്‍ പിളര്‍പ്പിനു കാരണമായത്. എന്നാല്‍, സഭ തള്ളിക്കളഞ്ഞ വാദങ്ങളുമായി അധികകാലം മുന്നോട്ടുപോകാന്‍ 'പ്രൊട്ടസ്റ്റന്റ്' വിഭാഗത്തിനു സാധിച്ചില്ല എന്നത് കാലം തെളിയിച്ചു!

രണ്ടായിരം വര്‍ഷത്തിനിടയില്‍ കത്തോലിക്കാസഭയില്‍ പല പാഷാണ്ഢതകള്‍ വരികയും പോകുകയും ചെയ്തിട്ടുണ്ട്. പുത്തന്‍ ദൈവശാസ്ത്രങ്ങളുടെ സ്വാധീനം സഭയെ മലിനപ്പെടുത്തിയിട്ടുമുണ്ട്. എന്നിരുന്നാലും, ലൂഥര്‍ ഉയര്‍ത്തിയ ആശയങ്ങള്‍ അപ്പാടെ അവഗണിക്കപ്പെടാന്‍ ഒരു നൂറ്റാണ്ടുപോലും അയാളുടെ സഭകള്‍ക്കു വേണ്ടിവന്നില്ല! ഇന്നത്തെ 'പ്രൊട്ടസ്റ്റന്റ്' അനുകൂല സഭകളൊന്നും ലൂഥറിന്റെ  ആശയങ്ങള്‍ അതേപടി പിന്തുടരുന്നില്ല. കത്തോലിക്കാസഭയുടെ അടിസ്ഥാന പ്രബോധനങ്ങളാകട്ടെ‍ അന്നും ഇന്നും ഏറെ അന്തരമില്ലാതെതന്നെ തുടരുന്നുവെന്നത് ലൂഥറിന്റെ ആശയങ്ങള്‍ ദൈവത്തില്‍ നിന്നായിരുന്നില്ല എന്നതിന്റെ തെളിവായി പരിഗണിക്കാം!

യേഹ്ശുവാ സ്ഥാപിച്ച സഭയെ ശിഥിലമാക്കുകയായിരുന്നു സാത്താന്‍ അവന്റെ രണ്ടാമത്തെ സന്തതിയിലൂടെ ലക്ഷ്യമിട്ടത് എന്നകാര്യത്തില്‍ സംശയത്തിനു യാതൊരു സ്ഥാനവുമില്ല. പരസ്പരം പോരടിച്ചുകൊണ്ട് ഓരോ ദിവസവും മുളച്ചുപൊന്തുന്ന സഭകള്‍ ഇതിനു തെളിവാണ്! യേഹ്ശുവാ കൂടെയില്ലാത്ത സഭകളെ തിരിച്ചറിയാനുള്ള അടയാളമായി  അവിടുന്ന് പറഞ്ഞിരിക്കുന്ന വചനവും ഇതിനു ബലം നല്‍കുന്നു. ഈ വചനം നോക്കുക: "എന്നോടുകൂടെയല്ലാത്തവന്‍ എന്റെ എതിരാളിയാണ്. എന്നോടുകൂടെ  ശേഖരിക്കാത്തവന്‍ ചിതറിച്ചുകളയുന്നു"(മത്താ: 12; 30). ശേഖരിക്കുന്നവ മുഴുവനും ചിതറിക്കുന്നത് ആരാണെന്നു മനസ്സിലാക്കിയാല്‍ ഏതു സഭയോടൊപ്പമാണ് യേഹ്ശുവായുള്ളതെന്ന് തിരിച്ചറിയാന്‍ കഴിയും! യേഹ്ശുവായുടെ സഭയെ നയിക്കുന്നത് പരിശുദ്ധാത്മാവാണ്. പരിശുദ്ധാത്മാവിന്റെ ആഗമനത്തോടെയായിരുന്നു സഭയുടെ പ്രവര്‍ത്തനം ആരംഭിച്ചതെന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ സഭയെ തകര്‍ക്കുവാനുള്ള എല്ലാ നീക്കങ്ങളും പരിശുദ്ധാത്മാവിനെതിരെയുള്ള പ്രവര്‍ത്തനമാണെന്ന് അറിഞ്ഞിരിക്കണം! കാരണം, പരിശുദ്ധാത്മാവിനെതിരെയുള്ള പാപത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത് ഈ വചനത്തോടൊപ്പമാണ്. തൊട്ടടുത്ത വചനവുംകൂടി വായിച്ചാല്‍ അതു മനസ്സിലാകും; വചനമിങ്ങനെ: "അതുകൊണ്ട്, ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യന്റെ എല്ലാ പാപവും ദൈവദൂഷണവും ക്ഷമിക്കപ്പെടും; എന്നാല്‍, ആത്മാവിനെതിരായ ദൂഷണം ക്ഷമിക്കപ്പെടുകയില്ല. മനുഷ്യപുത്രനെതിരെ ആരെങ്കിലും ഒരുവാക്കു പറഞ്ഞാല്‍ അത് ക്ഷമിക്കപ്പെടും; എന്നാല്‍, പരിശുദ്ധാത്മാവിനെതിരായി ആരെങ്കിലും സംസാരിച്ചാല്‍ ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല"(മത്താ: 12; 31, 32). സഭയ്ക്കെതിരെയുള്ള പ്രവര്‍ത്തനത്തെ പരിശുദ്ധാത്മാവിനെതിരായുള്ള പ്രവര്‍ത്തനമായി യേഹ്ശുവാ കാണുന്നുവെന്ന് ഇവിടെ സൂചനയുണ്ട്!

തിന്മയില്‍നിന്നുപോലും നന്മയെ ഉദ്ഭവിപ്പിക്കുന്ന ദൈവം!

സാത്താന്‍ തിന്മയ്ക്കായി ഒരുക്കുന്നവയെപ്പോലും നന്മയാക്കി മാറ്റുവാന്‍ ദൈവത്തിനു സാധിക്കും! ലൂഥറിന്റെ കാര്യത്തിലും ഇത് സംഭവിക്കുന്നതു കാണാം. സഭയുടെ നാശത്തിനായി സാത്താന്‍ അവതരിപ്പിച്ച സിദ്ധാന്തത്തില്‍നിന്നുതന്നെ നന്മയും ഉണ്ടായിട്ടുണ്ട്. മാത്സര്യത്തോടെയെങ്കിലും സുവിശേഷം പ്രചരിപ്പിക്കാന്‍ ലൂഥര്‍ ഉയര്‍ത്തിയ ആശയം കാരണമായി എന്നതു വിസ്മരിക്കാന്‍ കഴിയില്ല! ബൈബിള്‍ പഠിക്കാനുള്ള സാഹചര്യമുണ്ടായത് 'പ്രോട്ടസ്റ്റന്റ്' ആവിര്‍ഭാവത്തോടെ ആയിരുന്നു എന്ന വാദമുണ്ടെങ്കിലും അതില്‍ വാസ്തവമില്ല! കാരണം, അച്ചടിയന്ത്രം കണ്ടുപിടിക്കുന്നതിനുമുമ്പ്‌ ബൈബിള്‍ സുലഭമായിരുന്നില്ല എന്നകാര്യം സാമാന്യബുദ്ധികള്‍ക്കു ചിന്തിക്കാവുന്നതെയുള്ളു! അതുകൊണ്ട്, കത്തോലിക്കാസഭ ബൈബിള്‍ പഠിപ്പിച്ചില്ല എന്ന വാദത്തില്‍ കഴമ്പില്ല; എന്നുമാത്രമല്ല, ഈ സഭയില്‍നിന്നാണ് ലൂഥര്‍ ബൈബിള്‍ പഠിച്ചതെന്ന കാര്യവും വിസ്മരിക്കരുത്! മാര്‍ട്ടിന്‍ ലൂഥര്‍ ഒരു  കത്തോലിക്കാ വൈദീകനായിരുന്നുവെന്ന്‍ നമുക്കറിയാം!

ലൂഥര്‍ ഉയര്‍ത്തിയ നവീകരണ ആശയങ്ങളില്‍ ന്യായമായതൊക്കെ കത്തോലിക്കാസഭ സ്വീകരിക്കുകയും അതുമൂലം സഭയില്‍ ശുദ്ധീകരണത്തിന് അവസരമൊരുങ്ങുകയും ചെയ്തു. കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം ലൂഥര്‍ എന്ന വ്യക്തിയിലൂടെ കൈവന്ന നന്മയായി ഇതിനെ കാണാം! യേഹ്ശുവായുടെ അപ്പസ്തോലനായിരുന്ന യൂദാസില്‍ സാത്താന്‍ പ്രവേശിച്ചപ്പോള്‍ മുപ്പതു വെള്ളിക്കാശിന് അവന്‍ അവിടുത്തെ ഒറ്റിയെങ്കിലും ലോകത്തിനത്‌ രക്ഷയായി! അപ്പസ്തോലികമായ അഭിഷേകം ലഭിച്ചവനായിരുന്നു മാര്‍ട്ടിന്‍ ലൂഥറും! ഇയാള്‍ ഉയര്‍ത്തിപ്പിടിച്ച '95' വാദങ്ങളില്‍ 41 എണ്ണം അറുപതു ദിവസത്തിനകം പിന്‍വലിച്ചില്ലെങ്കില്‍ സഭാഭ്രാഷ്ടനാക്കുമെന്ന മാര്‍പ്പാപ്പയുടെ ഉത്തരവ് 1520 ഡിസംബര്‍ 10 ന് ജര്‍മ്മനിയിലെ വിറ്റന്‍ബര്‍ഗില്‍ വച്ച് ഇയാള്‍ അഗ്നിക്കിരയാക്കി! ഇതിനെതുടര്‍ന്ന്‍ 1521 ജനുവരി 3 ന് ലിയോ പത്താമന്‍ മാര്‍പ്പാപ്പ ലൂഥറെ സഭയില്‍നിന്നു  പുറത്താക്കി!

മാര്‍ട്ടിന്‍ ലൂഥറിനെ പുറത്താക്കിയതോടെ  സാത്താന്‍ സഭയിലേക്ക് കടത്തിവിട്ട അവന്റെ ആത്മാവ് പൂര്‍ണ്ണമായും പുറത്താക്കപ്പെട്ടുവെന്ന് കരുതരുത്. 'ഫ്രീമേസണ്‍റി' എന്ന പൈശാചികസിദ്ധാന്തം ലൂഥറിന്റെ ആത്മാവുതന്നെയാണ്! വിജാതിയ അനുകരണവും പൗരസ്ത്യ-പാശ്ചാത്യവാദങ്ങളും ആര്‍ഷഭാരത സംസ്കാരവുമൊക്കെയായി ഇന്നും ഈ ആത്മാവ് ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നു! കര്‍ദ്ദിനാള്‍ തിരുസംഘത്തില്‍പ്പോലും നുഴഞ്ഞു കയറിയിരിക്കുന്ന ഈ ദുരാത്മാവിനെ അധികാരികള്‍ തിരിച്ചറിയുന്നില്ല എന്നതാണ് ഏറെ ദുരന്തകരം! യേഹ്ശുവാ നേരിട്ട് തിരഞ്ഞെടുത്ത യൂദാസും സഭയുടെ അഭിഷേകം ലഭിച്ച ലൂഥറും സ്വയം വിരമിക്കുകയോ പുറത്താക്കപ്പെടുകയോ ഉണ്ടായി! എന്നാല്‍, സഭയുടെ രക്തം ഊറ്റിക്കുടിച്ചുകൊണ്ട് നേതാക്കന്മാരായി തുടരുന്നവരില്‍ പലരും അഭിഷേകം നഷ്ടപ്പെട്ടവരാണ്! യൂദാസിനെക്കാളും ലൂഥറിനെക്കാളും അപകടകാരികള്‍ ഇവരാണെന്നു നാം തിരിച്ചറിഞ്ഞില്ലെങ്കില്‍ സംഭവിക്കാനിരിക്കുന്ന ദുരന്തം ചെറുതല്ല!

കത്തോലിക്കാസഭയിലെ ഹൈന്ദവ വാദികളുടെ തണലില്‍ ഫലം കൊയ്യുന്നത് ഇന്ത്യയിലെ ആള്‍ദൈവങ്ങളാണെന്നു നാം വിസ്മരിക്കരുത്. പാശ്ചാത്യരാജ്യങ്ങളില്‍ ഇന്ന് ഏറ്റവുമധികം ക്രൈസ്തവര്‍ മതപരിവര്‍ത്തനം ചെയ്യപ്പെടുന്നത് ഹിന്ദുമതത്തിലേക്ക് ആണെന്ന വസ്തുത ഒരുപക്ഷെ പലര്‍ക്കും അറിയില്ല! ഇതിനു മുഖ്യകാരണം ആള്‍ദൈവങ്ങളുടെ 'ബ്രാന്‍ഡ് അംബാസിഡര്‍'മാരായി നിലകൊള്ളുന്ന ക്രിസ്തീയ നേതാക്കന്മാരാണ്. ക്രൈസ്തവ ആരാധനാലയങ്ങളില്‍ പ്രാധാന്യത്തോടെ പ്രതിഷ്ഠിച്ചിരിക്കുന്ന ഹൈന്ദവബിംബങ്ങളും അവരുടെ പ്രചാരണമാധ്യമമായ 'യോഗ'യും ക്രിസ്തീയ പുരോഹിതന്മാര്‍ ചുമലിലേറ്റി നടക്കുമ്പോള്‍ ഹിന്ദുത്വത്തിന് ആഗോളവിപണി നേടിക്കൊടുക്കുകയാണ് ചെയ്യുന്നത്! ആള്‍ദൈവങ്ങളോടൊപ്പം പാദപൂജയും അദ്വൈതമന്ത്രങ്ങളുമായി വിലസുന്ന പിശാചിന്റെ സന്തതികള്‍ കത്തോലിക്കാസഭയിലും മറ്റിതര അപ്പസ്തോലിക സഭകളിലുമുണ്ട്. ഇക്കാര്യത്തില്‍ ലൂഥറിന്റെ അനുയായികള്‍ ഇല്ലെന്നത് സാത്താന്‍ കത്തോലിക്കാസഭയെയാണ് ലക്ഷ്യമിട്ടിരിക്കുന്നത് എന്നതിന്റെ തെളിവായി മനസ്സിലാക്കണം! 'ക്രിസോസ്റ്റം' ലൂഥറിന്റെ പിന്‍ഗാമിയാണെന്ന വസ്തുത ഇവിടെ വിസ്മരിക്കുന്നില്ല; എന്നാല്‍, ആഗോളതലത്തില്‍ സ്വാധീനമില്ലാത്തവരെപ്പോലെയല്ല കത്തോലിക്കാസഭയിലെ പുരോഹിതര്‍!

സാത്താന്റെ മൂന്നാംപുത്രന്‍!‍‍

ഒന്നാമത്തെയും രണ്ടാമത്തെയും പുത്രന്മാരില്‍നിന്നു തികച്ചും വ്യത്യസ്തമായ ദൗത്യവുമായിട്ടാണ് മൂന്നാമത്തെ പുത്രനെ സാത്താന്‍ ഈ ഭൂമുഖത്തേക്കയച്ചത്. ആത്മീയതയില്‍ ഊന്നിയുള്ള പ്രവര്‍ത്തനം മുഹമ്മദും മാര്‍ട്ടിനും കാഴ്ച്ചവച്ചുവെങ്കില്‍, മൂന്നാമന്‍ ആത്മാവും മരണാനന്തര ജീവിതവും മിഥ്യയാണെന്നു പഠിപ്പിക്കുകയും ഈ ലോകത്തിനുമപ്പുറം ഒന്നുമില്ലെന്ന അബദ്ധം പ്രചരിപ്പിക്കുകയും ചെയ്തു! 1818-ല്‍ സാത്താന്‍ ഭൂമിയിലേക്കയച്ച തന്റെ  സന്തതിയായ 'കാറല്‍മാര്‍ക്സ്' ‍ആയിരുന്നു ഈ മൂന്നാമന്‍! ബൈബിളിലെ ആത്മീയതയെ നിഷേധിച്ചുകൊണ്ട് വെറും ഭൗതികതയുടെ വക്താവായി യേഹ്ശുവായെ ചിത്രീകരിക്കുന്ന കൗശലമായിരുന്നു ഇയാള്‍ പരീക്ഷിച്ചത്. യേഹ്ശുവായെ ഒരു വിപ്ലവകാരിയാക്കിക്കൊണ്ട് തന്റെ ആശയങ്ങളുടെ ഉറവിടം യേഹ്ശുവായില്‍നിന്നാണെന്ന് പ്രചരിപ്പിക്കാന്‍ ഇവന്‍ ശ്രമിച്ചു. പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുമ്പോഴൊക്കെ ഈ തന്ത്രം മാര്‍ക്സിന്റെ അനുയായികള്‍ പുറത്തെടുക്കുന്നത് നാം കാണുന്നുണ്ട്!

വൈരുദ്ധ്യാത്മിക ഭൗതികവാദ സിദ്ധാന്തത്തിലൂടെ ദൈവത്തെയും ആത്മാവിനെയും പുച്ഛിച്ചുതള്ളിയ കാറല്‍ മാര്‍ക്സിന്റെ മുഖ്യ എതിരാളികള്‍ കത്തോലിക്കാസഭയും യഹൂദരുമായിരുന്നു! തന്റെ ജ്യേഷ്ഠന്മാരായ മുഹമ്മദിന്‍റെയും ലൂഥറിന്റെയും മാര്‍ഗ്ഗം ഇക്കാര്യത്തില്‍ മാര്‍ക്സും പിന്തുടരുന്നത്, ഇവരുടെ 'ജീന്‍' തിരിച്ചറിയാന്‍ സഹായകരമാണ്! തെളിയിക്കപ്പെടാത്തതും വെറും നിഗമനം മാത്രമാണെന്ന് ഉപജ്ഞാതാവുപോലും അറിയിച്ചിട്ടുള്ളതുമായ പരിണാമസിദ്ധാന്തം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് സൃഷ്ടിയിലെ ദൈവീക സാന്നിദ്ധ്യത്തെ ഇയാള്‍ പരിഹസിച്ചത്! മാര്‍ക്സിന്റെ ജീവിതകാലത്തൊന്നും ഇയാളുടെ ആശയങ്ങള്‍ ലോകം അംഗീകരിച്ചില്ലെങ്കിലും മരണാനന്തരം വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. 1883-ല്‍ ഇയാള്‍ മരണമടഞ്ഞപ്പോള്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി പത്തോളം ആളുകള്‍ മാത്രമാണ് ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്തത്! ഇതിലൂടെതന്നെ മാര്‍ക്സിയന്‍ ആശയങ്ങള്‍ ആ കാലഘട്ടത്തില്‍ എത്രത്തോളം അസ്വീകാര്യമായിരുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിയും! പിന്നീട് ഈ ആശയങ്ങള്‍ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു.

കമ്യൂണിസത്തിന്റെ പേരില്‍ യൂറോപ്പില്‍ എത്രത്തോളം രക്തം ചൊരിയപ്പെട്ടുവെന്നത് ഈ സിദ്ധാന്തത്തില്‍ അടങ്ങിയിരിക്കുന്ന പൈശാചികത വിളിച്ചോതുന്നു. കമ്യൂണിസം മനുഷ്യസ്നേഹത്തിന്റെ കാഹളമാണെന്നു പ്രചരിപ്പിക്കുന്നവര്‍ യൂറോപ്പില്‍ കൊന്നൊടുക്കിയത് ലക്ഷക്കണക്കിന്‌ ക്രിസ്ത്യാനികളെയും യഹൂദരെയുമായിരുന്നു എന്നത് സൗകര്യപൂര്‍വ്വം മറച്ചുവയ്ക്കുകയാണ്! 'നിങ്ങള്‍ കൊയ്യുന്ന വയലെല്ലാം നിങ്ങളുടെതാകും' എന്നുപറഞ്ഞ് തൊഴിലാളികളെ വ്യാമോഹിപ്പിച്ച് വഞ്ചിച്ചു. റഷ്യയില്‍ മാത്രം അറുപതു ലക്ഷത്തോളം യഹൂദരെ ജോസഫ് സ്റ്റാലിന്‍ എന്ന നരഭോജി കൊന്നൊടുക്കി! കത്തോലിക്കരുടെയും മറ്റു അപ്പസ്തോലിക സഭകളുടെയും ആരാധനാലയങ്ങള്‍ അഗ്നിക്കിരയാക്കുകയോ മ്യൂസിയങ്ങളാക്കുകയോ ചെയ്തു.  പുരോഹിതരെ വധിച്ചുകളഞ്ഞു. റോമന്‍ ഭരണകൂടം കൊന്നൊടുക്കിയത് ക്രൈസ്തവരെ മാത്രമായിരുന്നെങ്കില്‍, കമ്യൂണിസ്റ്റ് ഏകാധിപതികള്‍ യഹൂദരെയും ക്രിസ്ത്യാനികളെയും തിരഞ്ഞുപിടിച്ച് കൊന്നു! സാത്താന്‍, അവന്റെ മൂന്നാമത്തെ പുത്രനിലൂടെ അവതരിപ്പിച്ച ദൈവവിരുദ്ധ സിദ്ധാന്തം ദൈവജനത്തിന്റെ രക്തം കുടിക്കാനുള്ളതായിരുന്നു! മാര്‍ക്സിന്റെ ആശയങ്ങളുടെ ചുവടുപിടിച്ച് പിന്നീടുണ്ടായ 'ഇസങ്ങളാണ്' ലെനിനിസം, സ്റ്റാലിനിസം, മാവോയിസം തുടങ്ങിയവ. കിരാതരായ ഏകാധിപതികളെ ഉയര്‍ത്തി മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടത്തുകയും ഇന്നും ഇത് തുടരുകയും ചെയ്യുന്നത് മറച്ചുവയ്ക്കാന്‍ ആകാത്തവിധം നമുക്കുമുന്നില്‍ തെളിഞ്ഞുനില്‍പ്പുണ്ട്!

മാര്‍ക്സിന്റെ സമ്പൂര്‍ണ്ണ ജീവചരിത്രം രചിക്കുവാന്‍ ഇവിടെ ഉദ്യമിക്കുന്നില്ലെങ്കിലും ആമുഖമായി ചിലത് സൂചിപ്പിക്കേണ്ടിയിരിക്കുന്നു. പഴയ യൂറോപ്യന്‍ രാജ്യമായിരുന്ന പ്രഷ്യയിലായിരുന്നു മാര്‍ക്സിന്റെ ജനനം. പ്രഷ്യയിലെ ജര്‍മ്മനിയുടെ പടിഞ്ഞാറും ഫ്രാന്‍സിന്റെ കിഴക്കുഭാഗത്തെയും അതിര്‍ത്തിക്കടുത്തുള്ള റൈന്‍ലാന്‍ഡ് എന്ന സ്ഥലത്ത് ട്രയര്‍ എന്ന പട്ടണത്തില്‍ 1818 മേയ് 5-നാണ് ഇയാള്‍ ജനിച്ചത്. കാള്‍ ഹെന്റിച്ച് മാര്‍ക്സ് എന്ന കാള്‍ മാര്‍ക്സിന്റെ കുടുംബം പാരമ്പര്യമായി ജൂതന്മാരായിരുന്നു! മുത്തച്ഛന്‍ ഒരു ജൂതപുരോഹിതന്‍ ആയിരുന്നു എന്നാണു ചരിത്രം! എന്നാല്‍, മാര്‍ക്സ് ജനിക്കുന്നതിനുമുമ്പുതന്നെ പിതാവ് ഹെര്‍ഷല്‍ മാര്‍ക്സ് ‍ക്രിസ്തുമതം സ്വീകരിക്കുകയും പേരിനോടൊപ്പം ഹെന്റിച് എന്നുകൂടി ചേര്‍ക്കുകയും ചെയ്തു. ആറാമത്തെ വയസ്സില്‍ കാള്‍ മാര്‍ക്സിന് മാമോദീസാ ലഭിച്ചു. പിതാവ് ഹെന്റിച് 'പ്രോട്ടസ്റ്റന്റ്' വിഭാഗത്തില്‍ ചേര്‍ന്നിരുന്നുവെങ്കിലും അപ്പോഴൊന്നും അമ്മയായ 'ഹെന്ട്രിറ്റ പ്രെസ്ബര്‍ഗ്' ഈ വിശ്വാസം സ്വീകരിച്ചിരുന്നില്ല. കാള്‍ മാര്‍ക്സിന്റെ മാമോദീസാ കഴിഞ്ഞ് അടുത്ത വര്‍ഷമാണ്‌ അമ്മ 'പ്രോട്ടസ്റ്റന്റ്' വിശ്വാസം സ്വീകരിച്ചത്. താന്‍ ഒരു നിരീശ്വരവാദിയാണെന്ന് മാര്‍ക്സ് സ്വയം പരിചയപ്പെടുത്തിയിരുന്നു!

ഹെര്‍ഷല്‍ കുടുംബം താരതമ്യേന സമ്പന്നമായിരുന്നു. മുന്തിരിത്തോട്ടത്തില്‍നിന്നുള്ള വരുമാനത്തോടൊപ്പം അഭിഭാഷകന്‍ എന്നനിലയിലും ഹെര്‍ഷലിനു വരുമാനമുണ്ടായിരുന്നത് സാമ്പത്തിക ഉയര്‍ച്ചയ്ക്കു കാരണമായി. പ്രാഥമിക വിദ്യാഭ്യാസം മാത്രമേ അമ്മയ്ക്ക് ഉണ്ടായിരുന്നുള്ളുവെങ്കിലും അതീവസമ്പന്ന കുടുംബമായിരുന്നു അവരുടേത്! ഈ കുടുംബമാണ് പിന്നീട് വന്‍കിട ഇലക്ട്രോണിക്സ് കമ്പനിയായ ഫിലിപ്സ് ഇലക്ട്രോണിക്സ് സ്ഥാപിച്ചത്. ഫിലിപ്സ് കമ്പനിയുടെ സ്ഥാപകരായിരുന്ന ഫ്രിറ്റ്സ് ഫിലിപ്സ്, ജെറാള്‍ഡ് ഫിലിപ്സ്, ആന്റ്ണ്‍ ഫിലിപ്സ് എന്നിവരുടെ പിതൃ സഹോദരി ആയിരുന്നു കാളിന്റെ മാതാവ്. കാള്‍ മാര്‍ക്സിന്റെ അമ്മയുടെ സഹോദരന്‍ ഒരു ധനികനായ ബാങ്കര്‍ ആയിരുന്നുവെന്നും  പിന്നീട് കാള്‍ മാര്‍ക്സ് സാമ്പത്തികമായി ബുദ്ധിമുട്ടു നേരിട്ടപ്പോഴൊക്കെ പണം കൊടുത്തു സഹായിച്ചിരുന്നത് ഈ അമ്മാവനായിരുന്നുവെന്നും ചരിത്രത്തിലുണ്ട്!

സര്‍വ്വകലാശാല വിദ്യാഭ്യാസ കാലത്ത് കാള്‍ മദ്യപാനത്തോട് അമിത ആസക്തിയുള്ളവനായി കാണപ്പെട്ടു. വിദ്യാഭ്യാസത്തോടുള്ള താത്പര്യം കുറഞ്ഞതോടെ അദ്ദേഹത്തിന്റെ പിതാവ് കുറച്ചുകൂടെ നല്ല വിദ്യാഭ്യാസം കിട്ടുന്നതിനായി ബെര്‍ലിന്‍ സര്‍വകലാശാലയിലേക്കു കാളിനെ മാറ്റി. ഇത് കാള്‍ മാര്‍ക്സിനെ സംബന്ധിച്ചുള്ള അടിസ്ഥാന വിവരങ്ങളാണ്! ദൈവത്തെയും ആത്മാവിനെയും മരണാനന്തര ജീവിതത്തെയും നിഷേധിച്ചുകൊണ്ട് ഈ ഭൂമിയിലാണ് സ്വര്‍ഗ്ഗം തീര്‍ക്കേണ്ടതെന്ന മിഥ്യാബോധം ഉണര്‍ത്തുകയായിരുന്നു ഇയാളിലൂടെ സാത്താന്‍ ചെയ്തത്! മാര്‍ക്സിന്റെ ജീവിതകാലത്ത് ആരെയെങ്കിലും സ്വാധീനിക്കാന്‍ സാധിച്ചില്ലെങ്കിലും ഇയാള്‍ ‍ഉയര്‍ത്തിയ ആശയങ്ങളുടെ വക്താക്കള്‍ ഈ ദൗത്യം ഏറ്റെടുത്തു. ക്രിസ്തീയ ആരാധനാലയങ്ങളും യഹൂദ സിനഗോഗുകളും തകര്‍ക്കുകയും ദൈവത്തിനുപരിയായി പ്രത്യയശാസ്ത്രത്തെ തത്സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്തു! ലോകചരിത്രത്തില്‍ ഏറ്റവുമധികം സത്യവിശ്വാസികളെ കൊന്നൊടുക്കിയ രണ്ടു പ്രസ്ഥാനങ്ങള്‍ ഇസ്ലാമും കമ്യൂണിസവും ആണെന്ന സത്യം നാം തിരിച്ചറിയണം. മതവിരോധികളായ കമ്യൂണിസ്റ്റുകാര്‍ ചരിത്രത്തില്‍ ഇന്നുവരെ ഇസ്ലാമിനോട് എതിരിടുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ല എന്നത് ഇവരുടെ സാഹോദര്യത്തിന്റെ തെളിവാണ്!

യഹൂദരെയോ ക്രൈസ്തവരെയോ ഇസ്ലാം പീഡിപ്പിക്കുമ്പോള്‍ മൗനംപാലിക്കുന്ന  കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ പാലസ്തീനിലെ തീവ്രവാദികള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നത് സാഹോദര്യത്തിന്റെ മറ്റൊരു സൂചനയായി പരിഗണിക്കണം. ഇത്രയും ഭീകരത ഈ ലോകത്ത് നടപ്പാക്കുന്ന താലീബാനെയോ ഏതെങ്കിലും ഇസ്ലാമിക ഭീകരസംഘടനകളെയോ ഇന്നുവരെ ഒരു കമ്യൂണിസ്റ്റുരാജ്യങ്ങളും അപലപിച്ചിട്ടില്ല! സ്വന്തം സഹോദരനെതിരെ പ്രവര്‍ത്തിക്കാന്‍ അവരുടെ പിതാവ് സമ്മതിക്കാത്തതു തന്നെയാണ് ഇതിനു കാരണം. മുഹമ്മദിനെയും മാര്‍ക്സിനെയും ഈ ഭൂമിയിലേക്ക് സാത്താന്‍ അയച്ചത് ഒരേ ലക്ഷ്യം പൂര്‍ത്തീകരിക്കാനായിരുന്നു! മാര്‍ഗ്ഗം രണ്ടാണെങ്കിലും ലക്‌ഷ്യം ഒന്നുതന്നെ! മുഹമ്മദും മാര്‍ട്ടിന്‍ ലൂഥറും അറുപത്തിമൂന്നാമത്തെ വയസ്സില്‍ മരിച്ചുവെങ്കില്‍ മൂന്നാമത്തെ പുത്രന്റെ അന്ത്യവും അറുപത്തിനാല് പൂര്‍ത്തിയാകുന്നതിനുമുമ്പായിരുന്നു! പുത്രന്മാര്‍ മൂവരും തമ്മില്‍ വളരെയധികം പൊരുത്തങ്ങളുണ്ടായിരുന്നു. ഈ സമാനതകളെ അറിഞ്ഞിരിക്കുന്നത് ഓരോ ദൈവജനത്തിനും അഭികാമ്യമാണ്!

'3M' എന്ന പൈശാചിക ത്രിത്വം!

ഇംഗ്ലീഷിലെ 'M' എന്ന അക്ഷരത്തില്‍ ആരംഭിക്കുന്ന ത്രിമൂര്‍ത്തികള്‍ ആയിരുന്നു സാത്താന്റെ '3M' സന്തതികള്‍! (മുഹമ്മദ്‌, മാര്‍ട്ടിന്‍,  മാര്‍ക്സ്). ഇവര്‍ക്ക് പൊതുവിലുണ്ടായിരുന്ന സമാനതകളാണ് ഇനി നാം ചിന്തിക്കുന്നത്. ഒന്നാമനും മൂന്നാമനും ഒരേസ്വരത്തില്‍ യേഹ്ശുവായുടെ ദൈവത്വത്തെ എതിര്‍ത്തു എന്നകാര്യം നമുക്കെല്ലാം അറിയാം. രണ്ടാമനാകട്ടെ, ദൈവത്വത്തെ എതിര്‍ക്കാതെ യേഹ്ശുവാ സ്ഥാപിച്ച സഭയെ തകര്‍ക്കുവാനും അധികാരത്തെ നിന്ദിക്കാനും ശക്തമായി പ്രവര്‍ത്തിച്ചു. അനേകായിരം തുണ്ടുകളാക്കി ശത്രുക്കള്‍ക്ക് എളുപ്പത്തില്‍ തകര്‍ക്കാന്‍ സാഹചര്യമുണ്ടാക്കിയത് മാര്‍ട്ടിനെന്ന രണ്ടാം സന്തതിയായിരുന്നു. ഈ മൂന്നു സന്തതികളിലും പൊതുവിലുണ്ടായിരുന്ന ഏകത്വം ഓരോന്നായി ശ്രദ്ധിക്കുക!

യഹൂദ വിരോദം!: അന്നും ഇന്നും ഇസ്ലാമിന് യഹൂദരോടുള്ള പക ആരും വിവരിക്കാതെതന്നെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. അംഗസംഖ്യയില്‍ ഏറ്റവും ചെറിയ സമൂഹമായിരുന്നിട്ടും യഹൂദരോട് ഇസ്ലാമിന്റെ ദ്രോഹങ്ങള്‍ക്ക് അവസാനമുണ്ടായിട്ടില്ല! നൂറു മുസ്ലിങ്ങള്‍ക്ക് ഒരു യഹൂദന്‍ മാത്രമാണ് ഇന്ന് ഭൂമിയില്‍ ജീവിച്ചിരിപ്പുള്ളു. ഇസ്രായേലിനു ചുറ്റുമുള്ള ഇരുപത്തിരണ്ടു മുസ്ലിംരാജ്യങ്ങള്‍ ഇവരോട് പോരടിക്കാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല; മുഹമ്മദ്‌ ഇസ്ലാമിന് രൂപംകൊടുത്ത നാള്‍മുതല്‍ ആരംഭിച്ചതാണ് ഈ പോരാട്ടം! എന്നാല്‍, പോരാട്ടത്തിനു വീര്യം വര്‍ദ്ധിച്ചത് ഇസ്രായേലിന്റെ പുനഃരുദ്ധാരണത്തിനു ശേഷമായിരുന്നു. വര്‍ത്തമാനകാലത്ത് ജീവിക്കുന്ന സകലര്‍ക്കും ഇസ്ലാമിന്റെ  യഹൂദവിരോദം വിവരണമില്ലാതെതന്നെ തിരിച്ചറിയാന്‍ കഴിയും.

രണ്ടാമത്തെ പുത്രന്‍ യഹൂദരോട് സ്നേഹത്തിലായിരുന്നുവെന്ന് കരുതുന്ന അനേകരുണ്ട്. ചില പെന്തക്കോസ്തു സഭക്കാര്‍ ഇസ്രായേലിനോട് അനുഭാവം കാണിക്കുന്നു എന്നതാണ് ഇതിനു കാരണം. എന്നാല്‍, മാര്‍ട്ടിന്‍ ലൂഥറിന്റെ ചരിത്രം ഇതായിരുന്നില്ല. യഹൂദരോട് കടുത്ത വിദ്വേഷത്തിലായിരുന്നു ലൂഥര്‍! ഇയാളുടെ പ്രസംഗങ്ങളിലെയും എഴുത്തുകളിലെയും വിഷം വമിക്കുന്ന വാക്കുകളാണ് ഹിറ്റ്‌ലറുടെ അനുയായികള്‍ മുദ്രാവാക്യമായി എടുത്തത്! മരിക്കുന്നതിനു മൂന്നു വര്‍ഷംമുന്‍പ് 1543-ല്‍ പ്രസിദ്ധീകരിച്ച രണ്ടു കൃതികളില്‍ ലൂഥറുടെ യഹൂദവിരോധം പൂര്‍ത്തീകരണത്തിലെത്തി നില്‍ക്കുന്നതു കാണാം. യഹൂദരും അവരുടെ നുണകളും, വിശുദ്ധനാമവും യേഹ്ശുവായുടെ വംശചരിത്രവും എന്നിവയാണ് ആ കൃതികള്‍. യഹൂദര്‍ ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനത അല്ലാതായിരിക്കുന്നെന്നും 'സാത്താന്റെ ജനത'യാണ് അവരെന്നും അദ്ദേഹം വാദിച്ചു. യഹൂദര്‍ക്കെതിരെ അദ്ദേഹം ഉപയോഗിച്ചത് അക്രമസ്വഭാവമുള്ള വഷളന്‍ ഭാഷ ആയിരുന്നു. സിനഗോഗുകള്‍ക്കു തീവയ്ക്കുക, യഹൂദരുടെ പ്രാര്‍ത്ഥനാഗ്രന്ഥങ്ങള്‍ നശിപ്പിക്കുക, റബ്ബിമാരെ പ്രബോധനങ്ങള്‍ നടത്താന്‍ അനുവദിക്കാതിരിക്കുക, യഹൂദരുടെ വസ്തുക്കളും പണവും പിടിച്ചെടുക്കുക, വീടുകള്‍ ഇടിച്ചുനിരത്തുക എന്നീ നിര്‍ദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടു വച്ചു. 'വിഷം നിറഞ്ഞ ഈ പുഴുക്കളെ' എന്നേക്കുമായി അടിമകളാക്കുകയോ ബഹിഷ്കരിക്കുകയോ ചെയ്യാന്‍ ഇതല്ലാതെ വഴിയില്എന്നായിരുന്നു ഇയാളുടെ വാദം!

'അവരെ കൊല്ലാതിരിക്കുമ്പോള്‍ നാം തെറ്റുചെയ്യുന്നു' എന്ന ലൂഥറുടെ പ്രസ്താവന, കൊലപാതകത്തിന് അനുമതി നല്‍കലായി എന്ന് റോബര്‍ട്ട് മൈക്കള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരു ലൂഥറന്‍ പ്രബോധകന്‍ ലൂഥറുടെ നിര്‍ദ്ദേശങ്ങള്‍ ഉദ്ധരിച്ച്, യഹൂദരെ കൊലചെയ്യാന്‍ ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് 'സ്ട്രാസ്ബര്‍ഗ്' നഗരത്തിലെ അധികാരികള്‍ക്ക് ഈ യഹൂദവിരുദ്ധരചനകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തേണ്ടി വരുകപോലും ചെയ്തു. ഇക്കാര്യത്തില്‍ ലൂഥറുടെ സ്വാധീനം ഇയാളുടെ കാലശേഷവും നിലനിന്നു. 1580-കളിലുടനീളം ജര്‍മ്മനിയിലെ പല ലൂഥറന്‍ പ്രവിശ്യകളിലും യഹൂദവിരുദ്ധലഹളകള്‍ പൊട്ടിപ്പുറപ്പെടുകയും യഹൂദര്‍ ബഹിഷ്കൃതരാവുകയും ചെയ്തു. മരിക്കുന്നതിനു മൂന്നു ദിവസം മുന്‍പ്, ജന്മസ്ഥലമായ 'ഏസ്ലെബനില്‍' ലൂഥര്‍ നടത്തിയ അന്ത്യപ്രഭാഷണം തീവ്രമായ യഹൂദവിരോധം നിറഞ്ഞതായിരുന്നു. 'മര്‍ക്കടമുഷ്ടിക്കാരായ യഹൂദരെ' ജര്‍മ്മന്‍ ഭൂമിയില്‍നിന്ന് തുരത്തേണ്ടതിന്റെ അടിയന്തിരമായ ആവശ്യകതയെക്കുറിച്ച് കേള്‍വിക്കാരെ ബോദ്ധ്യപ്പെടുത്താനാണ് ആ പ്രഭാഷണം ഇയാള്‍ പൂര്‍ണ്ണമായും വിനിയോഗിച്ചതെന്ന്, യഹൂദവിരുദ്ധതയുടേയും(Antisemetism) ജൂതഹത്യകളുടെയും(Holocaust) ചരിത്രകാരനായ ലിയോണ്‍ പോളിയാക്കോവ് പറയുന്നു. വിദ്വേഷപ്രചരണവും, പലിശവാങ്ങലും അവസാനിപ്പിച്ച് ക്രിസ്ത്യാനികളാകാന്‍ തയ്യാറാകാത്ത യഹൂദന്മാരെയെല്ലാം അടിമുടി പിഴുതെറിയാനുള്ള തീചിതറുന്ന ആഹ്വാനത്തോടെയാണ് ആ പ്രഭാഷണം സമാപിച്ചതെന്ന് ജെയിംസ് മക്കിന്നനും പറയുന്നുണ്ട്!

ലൂഥറുടെ യഹൂദവിരുദ്ധവാദങ്ങള്‍ ജര്‍മ്മനിയില്‍ യഹൂദവിരോധത്തിന്റെ വളര്‍ച്ചയെ ഗണ്യമായി സഹായിച്ചു.1930-40 കളില്‍, യഹൂദര്‍ക്കെതിരായ നാത്സി ആക്രമണത്തിന്റെ താത്ത്വികശ്രോതസുകളിലൊന്ന് ലൂഥറുടെ യഹൂദവിരുദ്ധരചനകള്‍ ആയിരുന്നു. യഹൂദര്‍ക്കെതിരെ എഴുതിയവരൊക്കെ, സ്വന്തം നിലപാടുകളുടെ ന്യായീകരണത്തിന് ലൂഥറെ ഉദ്ധരിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് എങ്ങനെയോ വിശ്വസിച്ചിരുന്നു എന്ന് 'റീന്‍ഹോള്‍ഡ് ലെവിന്‍' പറയുന്നു. നാത്സിഭരണത്തിന്‍കീഴില്‍ പ്രസിദ്ധീകരിച്ച എല്ലാ യഹൂദവിരുദ്ധരചനകളും ലൂഥറെ പരാമര്‍ശിക്കുകയും അദ്ദേഹത്തിന്റെ രചനകളില്‍നിന്നുള്ള ഉദ്ധരണികള്‍ ഉള്‍ക്കൊള്ളുകയും ചെയ്തു എന്നു റോബര്‍ട്ട് മൈക്കലും വെളിപ്പെടുത്തുന്നുണ്ട്. നാത്സി നേതാവും രഹസ്യപ്പോലീസ് മേധാവിയും ആയിരുന്ന 'ഹീന്റിച്ച് ഹിംലര്‍' യഹൂദര്‍ക്കെതിരായുള്ള ലൂഥറുടെ രചനകളേയും പ്രഭാഷണങ്ങളേയും കുറിച്ച് 1940-ല്‍ അംഗീകാരപൂര്‍വം എഴുതി. മാര്‍ട്ടിന്‍ ലൂഥറിന്റെ യഹൂദവിരുദ്ധ നിലപാടുകളുടെ ചുരുക്കം ഇതാണ്!

മൂന്നാം പുത്രനായ മാര്‍ക്സിന്റെ പിന്‍ഗാമികള്‍ യഹൂദരെ ഉന്മൂലനം ചെയ്യുന്നതില്‍ മത്സരിക്കുകയായിരുന്നു. ഏറ്റവും അധികം യഹൂദരക്തം കുടിച്ച  ഏകാധിപതി ജോസഫ് സ്റ്റാലിന്‍ ആയിരുന്നുവെങ്കിലും ആ കുറ്റം മുഴുവന്‍ ഹിറ്റ്‌ലറുടെ തലയില്‍ വച്ചുകെട്ടുകയാണുണ്ടായത്! അറുപതു ലക്ഷത്തിലധികം യഹൂദരെ റഷ്യയില്‍ കൊന്നൊടുക്കി. ഈ പീഡനത്തില്‍നിന്ന് രക്ഷപെട്ട് പലായനം ചെയ്യാന്‍ യഹൂദര്‍ രൂപം കൊടുത്ത സംഘടനയായിരുന്നു 'സിയോണിസ്റ്റ് മൂവ്മെന്‍റ്'! പ്രാണരക്ഷാര്‍ത്ഥം മാതൃരാജ്യത്തേക്ക് കപ്പല്‍ കയറിയ യഹൂദരുടെ കുഞ്ഞുങ്ങളെയും സ്ത്രീകളെയുമടക്കം മെഡിറ്ററേനിയന്‍ കടലില്‍ മുക്കിതാഴ്ത്തിയത് ലൂഥറില്‍നിന്ന്‍ ജന്മംകൊണ്ട ബ്രിട്ടനിലെ ആംഗ്ലിക്കന്‍ ഭരണകൂടമായിരുന്നു. രണ്ടാംലോകമഹായുദ്ധത്തില്‍ കൂടെനിന്ന യഹൂദര്‍ക്കുവേണ്ടി തുര്‍ക്കിയില്‍നിന്നു മോചിപ്പിച്ചെടുത്ത തങ്ങളുടെ രാജ്യം വെട്ടിമുറിച്ച് ജോര്‍ദ്ദാനും പാലസ്തീനുമുണ്ടാക്കി യഹൂദരെ വഞ്ചിച്ചതും ഇതേ ബ്രിട്ടന്‍ തന്നെയാണ്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് നടന്ന സംഭവമല്ല ഇതൊന്നും. വെറും അരനൂറ്റാണ്ട് മുമ്പുനടന്ന ചരിത്രമാണിത്!

കമ്യൂണിസം ഉടലെടുത്ത നാള്‍മുതല്‍ ഇന്നോളം യഹൂദരെ അവര്‍ എതിര്‍ക്കുക മാത്രമേ ചെയ്തിട്ടുള്ളു. ഇസ്ലാമികലോകം ഒറ്റക്കെട്ടായി യഹൂദരോടു പോരാടുമ്പോള്‍ അവര്‍ക്കെതിരെ ആയുധം നല്‍കി ഇസ്ലാമിനെ സഹായിക്കാന്‍ എന്നും കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ ഉണ്ടായിരുന്നു. ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ തീവ്രവാദികളെ ആയുധം നല്‍കി വളര്‍ത്തുന്നത് ഇറാനിലൂടെ ചൈനയും റഷ്യയുമാണ്! യഹൂദരെ ഉന്മൂലനം ചെയ്യാന്‍ സാത്താന്റെ മൂന്നുസന്തതികളും കൈകൊര്‍ക്കുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

നരകകവാടം പ്രബലപ്പെടാത്ത പത്രോസിന്റെ സിംഹാസനത്തിനുനേരെ!: യേഹ്ശുവാ സ്ഥാപിച്ച സഭയെ തകര്‍ക്കാന്‍ സാത്താന്‍ അയച്ച അവന്റെ ആദ്യത്തെ കണ്മണി മുഹമ്മദായിരുന്നു. ഇവന്‍ ഭൂമിയിലേക്ക് വരുമ്പോള്‍ ക്രൈസ്തവസഭയില്‍ വിള്ളല്‍ ആരംഭിച്ചിരുന്നു. അന്ത്യോക്യന്‍സഭ, റോമന്സഭ എന്നിങ്ങനെ രണ്ട് വ്യത്യസ്ഥ സഭകളായിരുന്നു നിലവിലുണ്ടായിരുന്നത്. അന്ത്യോക്യയിലെ സഭയെ തകര്‍ക്കുവാന്‍ മുഹമ്മദിലൂടെ സാത്താനു സാധിച്ചു. സിറിയ,തുര്‍ക്കി,ഇറാന്‍,ഇറാഖ് എന്നിവിടങ്ങളില്‍ വ്യാപിച്ചുകിടന്നതും ശക്തവുമായിരുന്നു അന്ത്യോക്യന്‍സഭ. ഈ പ്രദേശങ്ങളില്‍ ജീവിച്ചിരുന്നവരില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളായിരുന്നു. ക്രൈസ്തവ വിശ്വാസികള്‍ 'ക്രിസ്ത്യാനികള്‍' എന്നപേരില്‍ അറിയപ്പെടുന്നത് അന്ത്യോക്യായില്‍ വച്ചായിരുന്നു. ഇവിടെ ജീവിച്ചിരുന്ന ക്രൈസ്തവരെ ബലമായി മതപരിവര്‍ത്തനം ചെയ്യുകയും വഴങ്ങാത്തവരെ വധിച്ചുകളയുകയും ചെയ്തു. ചിലരെല്ലാം ഭയപ്പെട്ട് സ്വദേശത്തുനിന്നു വിദൂരങ്ങളിലേക്ക് പലായനം ചെയ്തു!

തുര്‍ക്കിവഴി യൂറോപ്പിലേക്ക് കടന്നുകയറാനുള്ള  ഇസ്ലാമിന്റെ ശ്രമം അന്നൊന്നും ഫലംകണ്ടില്ല. എന്തെന്നാല്‍, റോമന്‍സഭയെ  യാഹ്‌വെ സംരക്ഷിച്ചു! സിറിയ കേന്ദ്രീകരിച്ചാണ് ആദ്യത്തെ ക്രൈസ്തവസമൂഹം ശക്തിപ്രാപിച്ചിരുന്നത്. ഈ സഭയെ  യാഹ്‌വെ അവിടുത്തെ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിച്ചിട്ടുള്ളതായി ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത് നമുക്ക് വായിക്കാന്‍ കഴിയും. ആദ്യനൂറ്റാണ്ടില്‍തന്നെ ശക്തമായിരുന്ന ദമാസ്കസിലെ സഭയെ പീഡിപ്പിക്കാനായിരുന്നു സാവൂള്‍ നിയോഗിക്കപ്പെട്ടത്. എന്നാല്‍, വഴിയില്‍വച്ചുതന്നെ സാവൂളിനെ തടയുകയും പൗലോസ് എന്ന ശക്തനായ അപ്പസ്തോലനാക്കി മാറ്റുകയും ചെയ്തു! ദമാസ്കസിലെ സഭയെക്കുറിച്ച് ദൈവം എത്രത്തോളം കരുതലുള്ളവനായിരുന്നു എന്നതിന് ഇതൊരു തെളിവായി പരിഗണിക്കാന്‍ കഴിയും. റോമന്‍ സഭയുടെ നേതൃത്വത്തെ തള്ളിക്കളഞ്ഞുകൊണ്ടാണ് അന്ത്യോക്ക്യയില്‍ സിംഹാസനം സ്ഥാപിച്ചത്. എന്നാല്‍, ഇത് ദൈവത്തിനു പ്രീതികരമായിരുന്നില്ല എന്നതിനുള്ള തെളിവാണ് ഇന്നത്തെ അന്ത്യോക്യന്‍സഭ! ക്രൈസ്തവരുടെ കേന്ദ്രമായിരുന്ന സിറിയയും മറ്റ് സമീപപ്രദേശങ്ങളും ഇന്ന് ക്രിസ്ത്യാനിക്ക് ജീവിക്കാന്‍ സാധിക്കാത്തവിധം പൈശാചിക ആധിപത്യത്തില്‍ ആയിരിക്കുന്നു. റോമിനോട് ചെര്‍ന്നുനിലക്കാതെ വിഘടിച്ചുനിന്നപ്പോള്‍ യാഹ്‌വെയെ പ്രകോപിപ്പിച്ചു എന്നുതന്നെയാണ് മനോവ കരുതുന്നത്!

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു  ചിതറിക്കപ്പെട്ട സിറിയന്‍സഭ പിന്നീട് അനേകം സഭകളായി ഭിന്നിക്കുന്നതാണ് നാം കണ്ടത്. ഓര്‍ത്തഡോക്സ്,യാക്കോബായ,സുറിയാനികത്തോലിക്ക,മാര്‍ത്തോമാ തുടങ്ങിയ സഭകളെല്ലാം ഈ പാരമ്പര്യം അവകാശപ്പെടുന്നവയാണ്. യാക്കോബായ-ഓര്‍ത്തഡോക്സ് വിഭാഗങ്ങളില്‍നിന്ന്‍  പുനരൈക്യതിലൂടെ റോമിലെ സഭയോട് കൂട്ടപ്പെട്ടതാണ് സീറോ മലങ്കരസഭ! അന്ത്യോക്യന്‍ പാരമ്പര്യത്തെ ക്രിസ്തുവിനേക്കാള്‍ കൂടുതലായി പിന്‍പറ്റുകയും അപ്പസ്തോലിക പാരമ്പര്യത്തെക്കാള്‍ പ്രാദേശിക പാരമ്പര്യത്തിനു  പ്രാധാന്യം നല്‍കുകയും ചെയ്യുന്നത് ഈ സഭകളുടെ പരിഹാസ്യമായ ശൈലിയാണ്! പലരും തെറ്റു മനസ്സിലാക്കി റോമന്‍സഭയോടു ചേരാന്‍ തയ്യാറായെങ്കിലും പ്രാദേശികമുദ്രകളില്‍ പലതും ഉപേക്ഷിക്കാന്‍ തയ്യാറായില്ല. അതിനാല്‍, കാലാകാലങ്ങളില്‍ റോമന്‍ സഭയോടുചേര്‍ന്ന മറ്റ് ഇരുപത്തിയൊന്ന് പ്രാദേശികസഭകളും ആചാരത്തിലും വേഷത്തിലും വൈരുദ്ധ്യങ്ങളോടെ റോമന്‍സഭയുടെ ഭാഗമായി തുടരുന്നു. റീത്തുകളുടെ ചില സ്വയംഭരണ വാദങ്ങള്‍, റോമന്‍സഭയിലെക്ക് വിജാതിയ പൈശാചികത കടത്തിക്കൊണ്ടുവരാനും കാരണമായിട്ടുണ്ട്! അനുരഞ്ജനത്തിന്റെപേരില്‍ പല ആഭാസങ്ങളും സത്യസഭയിലേക്ക് കടത്തിക്കൊണ്ടുവരാന്‍ ഇത്തരം ഭാഗീകലയനങ്ങളെ സാത്താന്‍ ഉപയോഗിച്ചിട്ടുമുണ്ട്!

ഒരിടയനും ഒരു തൊഴുത്തും എന്നത് യേഹ്ശുവായുടെ അഭിലാഷമായിരിക്കെ, ഇതിനു വിരുദ്ധമായ ഒരു നീക്കത്തെയും അവിടുന്ന് പിന്തുണയ്ക്കില്ല. ഈ സത്യം വ്യക്തമായി മനസ്സിലാക്കിയ സാത്താന്‍ അവന്റെ രണ്ടാമത്തെ പുത്രനെ നിയോഗിച്ചത് റോമിലെ സഭയില്‍ വിഭാഗിയതയുണ്ടാക്കി അതിനെ നശിപ്പിക്കാനായിരുന്നു.

ഇതിനുവേണ്ടി പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മാര്‍ട്ടിന്‍ ലൂഥര്‍ എന്ന പുത്രനെ നന്മയുടെ മൂടുപടം ധരിപ്പിച്ച് റോമന്‍സഭയില്‍ കയറ്റിക്കൂട്ടാന്‍ സാത്താന്‍ തയ്യാറായി. ഇയാളിലൂടെ യൂറോപ്പിലും പിന്നീട് ലോകത്തിന്റെ അതിര്‍ത്തികള്‍വരെയും വിഭാഗിയതയുണ്ടാക്കിയ കാര്യം നമുക്കെല്ലാം അറിയാം. എന്നാല്‍, ലൂഥറിലൂടെ സൃഷ്ടിക്കപ്പെട്ട വിഘടിതസംഘം ഒരുമിച്ചുനില്‍ക്കാതെ അനേകായിരം കഷ്ണങ്ങളായി ചിതറിക്കപ്പെട്ടു! ഇത് യേഹ്ശുവാ നല്‍കിയ ഒരു അടയാളമാണ്. യേഹ്ശുവാ കൂടെയുള്ള സഭയെ തിരിച്ചറിയാന്‍ നല്‍കിയിരിക്കുന്ന വ്യക്തമായ അടയാളം! യേഹ്ശുവാ അരുളിച്ചെയ്ത ഈ വചനം ശ്രദ്ധിച്ചാല്‍ അതു മനസ്സിലാകും: "എന്നോടുകൂടെ ശേഖരിക്കാത്തവന്‍ ചിതറിച്ചുകളയുന്നു"(മത്താ: 12; 30). ചിതറിക്കല്‍ സിദ്ധാന്തവുമായി കറങ്ങുന്നവരോടുകൂടെ യേഹ്ശുവാ ഇല്ലെന്ന കാര്യത്തില്‍ ഈ വചനം സാക്ഷിയാണ്!

മാര്‍ട്ടിന്‍ ലൂഥറിന്റെ വരവ് കത്തോലിക്കാസഭയുടെ ശിഥിലീകരണം ലക്ഷ്യംവച്ചായിരുന്നു എന്നതില്‍ ആര്‍ക്കും ഭിന്നാഭിപ്രായം ഉണ്ടാകില്ല. നവീകരണ ആശയവുമായി കടന്നുവന്ന്‍ ഭിന്നിപ്പിക്കുകയായിരുന്നു ദൗത്യമെന്ന് പിന്നീടുണ്ടായ സംഭവങ്ങള്‍ ശ്രദ്ധിച്ചാല്‍ തിരിച്ചറിയാന്‍ കഴിയും. ഇയാള്‍ ഉയര്‍ത്തിയ വാദങ്ങളില്‍ ഭൂരിഭാഗവും തന്റെ അനുയായികള്‍ തള്ളിക്കളഞ്ഞു. പൗരോഹിത്യത്തെ നിഷേധിച്ച ലൂഥറുടെ ആശയങ്ങളെ അയാള്‍തന്നെ തിരുത്തിയെന്നു മാത്രമല്ല; ഇന്നത്തെ അനുയായികള്‍ സ്വവര്‍ഗ്ഗാനുരാഗികളെ പുരോഹിതരാക്കിക്കൊണ്ട് അവരുടെ 'ഐഡന്റിറ്റി'  വെളിപ്പെടുത്തി!

കത്തോലിക്കാസഭയെ മുഖ്യശത്രുവായി കണ്ടുകൊണ്ടാണ് കാള്‍ മാര്‍ക്സും യൂറോപ്പില്‍ അവതരിച്ചത്! നിരീശ്വരത്വം പൊതുവായ ആദര്‍ശമായി ഉയര്‍ത്തിപ്പിടിച്ചുവെങ്കിലും കത്തോലിക്കാസഭയോടുള്ള പോരാട്ടമായിരുന്നു കമ്യൂണിസ്റ്റുകള്‍ ആദ്യകാലത്ത് നടപ്പാക്കിയത്. ക്രൈസ്തവരില്‍ തന്നെയുള്ള മറ്റുവിഭാഗങ്ങളോട് മൃദുസമീപനമായിരുന്നു ഇവര്‍ പുലര്‍ത്തിയത് എന്നതിന്റെ തെളിവാണ് റഷ്യയിലെ  ഓര്‍ത്തഡോക്സ് സഭ! റോമിന്റെ അധികാരത്തിനു കീഴിലുള്ള സഭയെ ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം എക്കാലത്തും എതിര്‍ത്തുപോന്നു. യഥാര്‍ത്ഥ സഭയെ തിരിച്ചറിയാനുള്ള അടയാളങ്ങളില്‍ ഒന്നാണിത്. എത്ര കുറവുകളുണ്ടെങ്കിലും ഈ സഭയുടെമേല്‍ യാഹ്‌വെയുടെ കരമുണ്ട്! അപ്പോള്‍ സ്വാഭാവികമായും സാത്താന്‍ ലക്ഷ്യംവയ്ക്കുന്നത് കത്തോലിക്കാസഭയെ ആയിരിക്കും!

ജീവിതകാലത്തിലെ തുല്യത!: ഈ ത്രിമൂര്‍ത്തികള്‍ ഭൂമിയില്‍ ജീവിച്ചത് ഒരേ കാലയളവായിരുന്നു എന്നത് വിസ്മയകരമാണ്! മുഹമ്മദും മാര്‍ട്ടിനും 63 വര്‍ഷമാണ്‌ ജീവിച്ചതെങ്കില്‍, മാര്‍ക്സിന്റെ ജീവിതകാലയളവ് ഏതാനും മാസങ്ങള്‍ക്കൂടി മാത്രമേ ദീര്‍ഘിച്ചള്ളൂ. അറുപത്തിനാലു തികയുന്നതിനുമുമ്പ് ഇയാളും വന്നിടത്തേക്കു മടങ്ങി! '6' എന്ന സംഖ്യയോട് സാത്താനുള്ള പ്രിയം തന്റെ മക്കളുടെ ആയുസ്സിലും ഉള്‍പ്പെടുത്താന്‍ അവന്‍ ശ്രദ്ധിച്ചു. 63-നും ഒരു പ്രത്യേകതയുണ്ട്; '6' എന്ന അപൂര്‍ണ്ണതയോട് പൂര്‍ണ്ണസംഖ്യയായ മൂന്നു ചേര്‍ത്താല്‍, അപൂര്‍ണ്ണതയുടെ പൂര്‍ണ്ണതയാകും! '666' -ന്റെ രഹസ്യഭാവങ്ങളില്‍ ഒന്നാണിത്! കൗശലപൂര്‍വ്വം തന്റെ മുദ്ര പതിപ്പിക്കാന്‍ സാത്താന്‍ അനേകം മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാറുണ്ടെന്നു നാം അറിഞ്ഞിരിക്കണം! അതുകൊണ്ടാണ് ബൈബിളില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നത്: "ഇവിടെയാണ് ജ്ഞാനം ആവശ്യമായിരിക്കുന്നത്. ബുദ്ധിയുള്ളവന്‍ ‍മൃഗത്തിന്‍റെ സംഖ്യ കണക്കുകൂട്ടട്ടെ. അത് ഒരു മനുഷ്യന്റെ സംഖ്യയാണ്. ആ സംഖ്യ അറുന്നൂറ്റിയറുപത്തിയാറ്"(വെളി: 13; 18). '666' ആരും തിരിച്ചറിയാതിരിക്കുന്നതിന് ഈ വചനത്തിന്റെ ചുരുക്കം മാത്രം എഴുതുന്ന കുബുദ്ധികളുമുണ്ട്! ഉദാഹരണത്തിന്; '1318' എന്നോ 13,18 എന്നോ എഴുതിക്കൊണ്ട് പ്രതീകാത്മകമായി സാത്താന്റെ ചിഹ്നം സ്വീകരിക്കുന്ന രീതി!

മുഹമ്മദ്‌ ആറാം നൂറ്റാണ്ടില്‍ '6666' വാക്യങ്ങളുള്ള ഖുറാനുമായി രംഗപ്രവേശം ചെയ്തു. ഖുറാന്‍റെ അദ്ധ്യായങ്ങള്‍ 114 ആണെന്ന കാര്യവും വിസ്മരിക്കരുത്. ഈ അക്കങ്ങള്‍ പരസ്പരം കൂട്ടിയാല്‍ '6' ആകും(1+1+4=6)! '6666' പരസ്പരം കൂട്ടിയാലും ഉത്തരം ആറു തന്നെയായിരിക്കും(6+6+6+6=24). 2+4=6 ആണെന്ന് അറിയാമല്ലോ! ഇസ്ലാംമതക്കാര്‍ ഇന്ന്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ബര്‍ണബാസിന്റെ സുവിശേഷമെന്ന വ്യാജപുസ്തകത്തിലും '6' മുദ്രിതമാണ്! '222' അദ്ധ്യായങ്ങളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്(2+2+2=6).

ബൈബിളിലെ പുസ്തകങ്ങളുടെ എണ്ണം '66' ആക്കി കുറച്ചുകൊണ്ടായിരുന്നു മാര്‍ട്ടിന്റെ വരവ്. പെന്തക്കോസ്തുകാരും കത്തോലിക്കാ വിരുദ്ധരും മാര്‍ട്ടിനെയാണ് ഇക്കാര്യത്തില്‍ അനുകരിച്ചത്! അപകടം തിരിച്ചറിഞ്ഞ ചില സഭകള്‍ കത്തോലിക്കാ നിലപാടുകളെ അംഗീകരിച്ചുകൊണ്ട് '73' പുസ്തകങ്ങള്‍ ബൈബിളില്‍ സ്വീകരിക്കാന്‍ തയ്യാറായിട്ടുണ്ട്. യാക്കോബായസഭ ഇതിന്റെ പണിപ്പുരയിലാണ് എന്നത് ശ്ലാഘനീയമായ കാര്യമാകുന്നു. 'ഡ്യൂത്രോ' കാനോനിക ഗ്രന്ഥങ്ങള്‍ ഗ്രീക്കില്‍ മാത്രമേയുള്ളുവെന്ന അറിവുകേടില്‍നിന്നാണ് തോബിത്,യൂദിത്ത്,ജ്ഞാനം,പ്രഭാഷകന്‍,ബാറുക്ക്,ഒന്നും രണ്ടും മക്കബായര്‍ എന്നിവ ബൈബിളില്‍നിന്നു നീക്കിക്കളഞ്ഞത്! സത്യാന്വേഷികള്‍ അബദ്ധം തിരിച്ചറിഞ്ഞ് തിരുത്താന്‍ തയ്യാറാകുമ്പോള്‍, കുബുദ്ധികള്‍ പുതിയ വാദങ്ങളുമായി അബദ്ധത്തെ ന്യായീകരിക്കുന്നു! കാരണം, ഇക്കൂട്ടരെ നയിക്കുന്നത്, മാര്‍ട്ടിന്റെ ആത്മാവാണ് എന്നതുകൊണ്ടുതന്നെ! മാര്‍ട്ടിന്‍ ആരായിരുന്നുവെന്ന് ബുദ്ധിയുള്ളവന്‍ ഗ്രഹിക്കട്ടെ!

ആറിനോടുള്ള അഭിനിവേശം!: സാത്താന്റെ മൂന്നു സന്തതികളും '6' എന്ന അക്കത്തോട് ചേര്‍ന്നുനിന്നവരായിരുന്നു. അപൂര്‍ണ്ണതയുടെ സംഖ്യയായ '6' ഇവരുടെ പൊതുവായ അടയാളമായി കാണാന്‍ കഴിയും. '666' എന്ന സാത്താന്റെ സംഖ്യ എല്ലായിടത്തും പതിപ്പിക്കേണ്ടതിന് തന്റെ സന്തതികളെ അവന്‍ നിയോഗിച്ചു.

ലോകത്തിന്റെ ഗതി നിയന്ത്രിക്കുന്ന മൂന്നു വന്‍ശക്തികള്‍!

ഇന്ന് ലോകത്തെ നിയന്ത്രിക്കുന്ന മൂന്നു വന്‍ശക്തികളാണ് '3M'! ലോകത്തെ മുഴുവന്‍ നിയന്ത്രിക്കുവാനും ഭൂമുഖത്തെല്ലാം ഒറ്റ നിയമം നടപ്പാക്കാനും വളര്‍ന്നുവരുന്ന 'വേള്‍ഡ് ഗവണ്മെന്റ്' ആണ് ഐക്യരാഷ്ട്രസഭ! ഇതിന്റെ ചുക്കാന്‍ പിടിക്കുന്നവരെ തിരിച്ചറിയുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകും. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ചൈന എന്നിവയാണ് യു.എന്നില്‍ സ്ഥിരാംഗത്വമുള്ള അഞ്ചു രാജ്യങ്ങള്‍. ഇതില്‍ അമേരിക്ക ബ്രിട്ടന്‍ എന്നീ രാഷ്ട്രങ്ങളെ നയിക്കുന്നത് മാര്‍ട്ടിന്‍ ലൂഥറിന്റെ അനുയായികളാണെങ്കില്‍, റഷ്യയെയും ചൈനയെയും മാര്‍ക്സിന്റെ അനുയായികള്‍ നയിക്കുന്നു! ഈ നാലു രാഷ്ട്രങ്ങളുടെ തീരുമാനത്തിനുമുന്നില്‍ ഫ്രാന്‍സിന്റെ നിലപാടുകള്‍ പുറന്തള്ളപ്പെടും എന്നകാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ!

ഒറ്റനോട്ടത്തില്‍ പരസ്പരം പോരടിക്കുന്നവരായി തോന്നുമെങ്കിലും ഒരേ ലക്ഷ്യമാണ്‌ ഇവര്‍ക്കുള്ളത് എന്നകാര്യത്തില്‍ തെളിവുകള്‍ മനോവ നിരത്താം. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ഇസ്ലാമിനുള്ളത് നേരിട്ടുള്ള സാന്നിദ്ധ്യമല്ല; എന്നാല്‍, എല്ലാ നിലപാടുകളും ഇവര്‍ക്ക് അനുകൂലമാണെന്ന കാര്യം ശ്രദ്ധേയമാണ്. ഇസ്ലാമിലെ മിതവാദികള്‍ എന്ന് വിളിക്കപ്പെടുന്നവര്‍ക്കുവേണ്ടി അമേരിക്കയും ബ്രിട്ടനും നിലകൊള്ളുകയും തീവ്രവാദികള്‍ക്കായി ചൈനയും റഷ്യയും നിലപാടെടുക്കുകയും ചെയ്യുന്നു. ഫലത്തിൽ, ജ്യേഷ്ഠസഹോദരനായ മുഹമ്മദിനുവേണ്ടി അനുജന്മാര്‍ മാത്സര്യത്തോടെ സേവനടത്തുന്ന കാഴ്ചയാണ് ഇന്നു നാം കണ്ടുകൊണ്ടിരിക്കുന്നത്. മറ്റുള്ളവരുടെ ദൃഷ്ടിയില്‍ അമേരിക്കയും ബ്രിട്ടനും ഇസ്രായേല്‍ പക്ഷത്താണെന്നു തോന്നുമെങ്കിലും വസ്തുത അതല്ല. ഇസ്രായേലിനു ചുറ്റും ശത്രുക്കളെ വിന്യസിച്ചതില്‍ മുഖ്യപങ്ക് ബ്രിട്ടനാണുള്ളത്. അമേരിക്കയുടെ രഹസ്യപിന്തുണയും ബ്രിട്ടനോടൊപ്പം എക്കാലത്തും ഉണ്ടായിരുന്നു. ഇസ്രായേലിനെ പരസ്യമായി തള്ളിപ്പറയാനുള്ള ചങ്കുറ്റം അമേരിക്കയ്ക്ക് ഉണ്ടായിരുന്നുവെങ്കില്‍, അവര്‍ എത്രയോ കാലംമുമ്പേ അതു ചെയ്യുമായിരുന്നു. കാരണം, യഹൂദരുടെ ബുദ്ധിയെ ആശ്രയിച്ച് വളര്‍ന്നുവന്നതും നിലനില്‍ക്കുന്നതുമായ രാജ്യമാണ് അമേരിക്ക!

രണ്ടാംലോകമഹായുദ്ധത്തില്‍ ബ്രിട്ടനെയും അമേരിക്കയെയും പിന്തുണച്ചതിന് യഹൂദര്‍ക്കു പ്രതിഫലമായി നല്‍കാന്‍ തുര്‍ക്കികളില്‍നിന്നു മോചിപ്പിച്ചെടുത്ത ഇസ്രായേല്‍ പ്രദേശം യഹൂദര്‍ക്കു നല്‍കുന്നതില്‍ ബ്രിട്ടന്‍ അവിശ്വസ്തത കാണിച്ചു. ഇസ്രായേലിനു നല്‍കാനിരുന്ന അവരുടെ മണ്ണ് കീറിമുറിച്ച് ഒന്‍പതില്‍ ഒരുഭാഗം മാത്രമാണു നല്‍കിയത്. മൊത്തം പ്രദേശത്തെ മൂന്നായി ഭാഗിച്ച്, അതില്‍ രണ്ടുഭാഗം ജോര്‍ദ്ദാന്‍ എന്നൊരു രാജ്യമുണ്ടാക്കി. ശേഷിച്ച ഒരുഭാഗം വീണ്ടും മൂന്നാക്കി മുറിച്ച് അതില്‍ ഒരുഭാഗമാണ് യഹൂദര്ക്കു നല്‍കിയത്. അതായത്, യാക്കോബിന്റെ സന്തതികള്‍ക്ക് എന്നേക്കുമായി യാഹ്‌വെ നല്‍കിയ കാനാന്‍ദേശത്തിന്റെ ഒന്‍പതില്‍ ഒരുഭാഗം മാത്രമേ അവര്‍ക്ക് ലഭിച്ചിട്ടുള്ളു! യഥാര്‍ത്ഥത്തില്‍ പശ്ചിമേഷ്യയിലെ മുഴുവന്‍ പ്രശ്നങ്ങളുടെയും മൂലകാരണം ബ്രിട്ടന്റെ വഞ്ചനയാല്‍ ഉണ്ടായതാണ്! ഇസ്രായേലിനെ പിണക്കാനോ അറബിരാജ്യങ്ങളെ കൈവിടാനോ കഴിയാത്തവിധം രാഷ്ട്രീയ പ്രതിസന്ധിയിലാണ് അമേരിക്കയും. ഇസ്രായേലിന്റെ ശക്തിയെ അമേരിക്കയോളം അടുത്തറിയാവുന്ന മറ്റൊരു രാജ്യം ഭൂമുഖത്തില്ല. എന്നാല്‍, അറബിരാജ്യങ്ങളെ കൈവിട്ടാല്‍ അവരെ ഏറ്റെടുക്കാന്‍ ചൈനയും റഷ്യയുമടക്കം മറ്റു വന്‍ശക്തികള്‍ കാത്തിരിക്കുകയുമാണ്! ഇതാണ് ഈ വിഷയത്തില്‍ അമേരിക്കയുടെ രാഷ്ട്രീയ പ്രതിസന്ധി!

ലോകത്തിനുമുഴുവന്‍ ബാധകമാകുംവിധം നിയമങ്ങള്‍ നിര്‍മ്മിക്കുകയും വഴങ്ങാന്‍ കൂട്ടാക്കാത്ത രാജ്യങ്ങളെ ഉപരോധത്തിലൂടെ ഒറ്റപ്പെടുത്തുകയും ചെയ്യുന്ന പുതിയ നീക്കങ്ങളിലാണ് ഐക്യരാഷ്ട്രസഭ എന്നത് ആശങ്കയോടെ നോക്കിക്കാണേണ്ടതാകുന്നു. ബൈബിളിലെ ദൈവം നല്‍കിയ പ്രമാണങ്ങള്‍ക്ക് വിപരീതമായ നിയമങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ പേരില്‍ ലോകത്തിനുമേല്‍ അടിച്ചേല്പിക്കുമ്പോള്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ലൂസിഫറിന്റെ മൂന്നു സന്തതികളാണ് എന്നകാര്യം വിസ്മരിക്കരുത്! ബൈബിളാണ് എല്ലാറ്റിലും പ്രധാനമെന്ന പ്രോട്ടസ്റ്റന്റ് വാദം വെറും കാപട്യമാണെന്ന് മനസ്സിലാക്കാന്‍ ഇതില്‍ക്കൂടുതല്‍ എന്ത് തെളിവാണു വേണ്ടത്? ബൈബിളിലെ നിയമങ്ങള്‍ക്കു ബദലായ നിയമങ്ങള്‍ നിര്‍മ്മിക്കുകയും അത് ലോകത്തിനുമേല്‍ നിര്‍ബ്ബന്ധപൂര്‍വ്വം കെട്ടിവയ്ക്കുകയും ചെയ്യുന്നത് ഐക്യരാഷ്ട്രസഭയാണ്. ഈ സഭയുടെ എല്ലാ നിയന്ത്രണവും 3M ല്‍ നിക്ഷിപ്തമാണെന്ന സത്യവും നാം മനസ്സിലാക്കി! ഏതൊരു നിയമത്തെയും വീറ്റോ ചെയ്യാന്‍ അവകാശമുള്ള അഞ്ചു രാജ്യങ്ങളില്‍ രണ്ടു രാജ്യങ്ങള്‍ ലൂഥറുടെ അനുയായികളായിട്ടും ദൈവീകനിയമങ്ങള്‍ക്കു ബദലായ നിയമങ്ങളെ ഇവര്‍ വീറ്റോ അധികാരമുപയോഗിച്ചു പ്രതിരോധിച്ചിട്ടില്ല! ബ്രിട്ടനും അമേരിക്കയും ഉറച്ചുനിന്നാല്‍ ഫ്രാന്‍സിന്‍റെ പിന്തുണയോടെ ഏതു നിയമങ്ങളെയും ഇല്ലായ്മചെയ്യാന്‍ കഴിയുമെന്ന്‍  സാമാന്യബോധമുള്ള ഏതൊരാള്‍ക്കും മനസ്സിലാകും. അതായത്, സ്വവര്‍ഗ്ഗരതി, ഭ്രൂണഹത്യ തുടങ്ങിയ പൈശാചികതകളെ നിയമംമൂലം അനുവദനീയമാക്കാന്‍ സാത്താന്‍ ഉപയോഗിക്കുന്നത് തന്റെ മൂന്നു മക്കളെയാണ്!

ലൂഥര്‍ വിസ്സര്‍ജിച്ചുവച്ച ആശയങ്ങളുടെ ആജ്ഞാനുവര്‍ത്തികളായ പെന്തക്കൊസ്തുകാര്‍ പാടിനടക്കുന്നത്, കത്തോലിക്കാസഭയാണ് വരാനിരിക്കുന്ന 'വേള്‍ഡ് ഗവണ്മെന്റ്' എന്നാണ്! കണ്‍മുന്നില്‍ കാണുന്ന സത്യങ്ങളെ മറച്ചുവച്ചുകൊണ്ട് വ്യാജപ്രചരണം നടത്തുകയാണിവര്‍! 'കള്ളന്‍ കള്ളന്‍' എന്ന്  വിളിച്ചുകൂവിക്കൊണ്ട് യഥാര്‍ത്ഥ കള്ളനെ രക്ഷിക്കുന്ന തന്ത്രമാണ് 'പ്രോട്ടസ്റ്റന്റുകള്‍' നടത്തുന്നത്. വ്യക്തിപരമായി ഇവര്‍ തെറ്റുകാരാണെന്ന് മനോവ വിധിക്കുന്നില്ല. സത്യം തിരിച്ചറിയാന്‍ ശ്രമിക്കാതെ, തെറ്റായ പ്രചരണങ്ങളെ അപ്പാടെ വിഴുങ്ങുന്നത് രക്ഷയെ തടയാന്‍ കാരണമാകും എന്നതില്‍ സംശയംവേണ്ടാ. പലവട്ടം ആവര്‍ത്തിച്ച് ഒരുവനെ കുറ്റവാളിയായി മുദ്രകുത്തിക്കൊണ്ട് യഥാര്‍ത്ഥ കുറ്റവാളിയില്‍നിന്നു ജനശ്രദ്ധ തിരിക്കുകയെന്ന നിഗൂഢതന്ത്രമാണ് സാത്താന്‍ ഇവിടെ പ്രയോഗിക്കുന്നത്! ഐക്യരാഷ്ട്രസഭയില്‍ യാതൊരു സ്വാധീനവും കത്തോലിക്കാസഭയ്ക്ക് ഇന്നില്ല. വത്തിക്കാന്റെ നിര്‍ദ്ദേശങ്ങളെ അംഗീകരിക്കുന്ന ഒരു നിലപാടും യു. എന്നിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഭ്രൂണഹത്യ, സ്വവര്‍ഗ്ഗവിവാഹം തുടങ്ങിയ വിഷയങ്ങളില്‍ കത്തോലിക്കാസഭയുടെ നിലപാടുകള്‍ക്ക് വിരുദ്ധമാണ് ഐക്യരാഷ്ട്രസഭയുടെതെന്ന് നമുക്കെല്ലാം അറിയാം. കത്തോലിക്കാസഭയുടെ നേതൃത്വം വ്യാജന്‍ പിടിച്ചെടുക്കുന്നതിനു മുന്‍പുവരെ ഈ തിന്മകളെയൊക്കെ സഭ എതിര്‍ത്തിരുന്നു. ഇന്ന് എല്ലാ തിന്മകളെയും സ്വാഗതം ചെയ്യുകയും ക്രിസ്ത്യാനികള്‍ക്കെതിരെ ഇസ്ലാമിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നത് വത്തിക്കാനിലെ ഭരണാധികാരിയായ 'ഇമാം ഫ്രാന്‍സീസാണ്'! സഭയുടെ നിയമങ്ങള്‍ക്കും ബൈബിള്‍ വചനങ്ങള്‍ക്കും വിരുദ്ധമായ നിയമങ്ങള്‍ ലോകം മുഴുവനിലും നടപ്പാക്കേണ്ടതിന് സാത്താന്റെ മൂന്നു സന്തതികള്‍ ചേര്‍ന്ന്‍ നിയന്ത്രിക്കുന്ന ഒരു അധോലോകസംഘമാണ് യുഎന്‍! അതുപോലെതന്നെ, അശുദ്ധതിത്വത്തെ രഹസ്യവും പരസ്യവുമായി ശക്തിപ്പെടുത്താന്‍ ഇമാം ഫ്രാന്‍സീസും രംഗത്തുണ്ട്.

യുഎന്നിന്റെ വിലാപങ്ങള്‍!

ഇസ്ലാമിന്, പ്രത്യേകിച്ച് പലസ്തീനിലെ 'ഹമാസ്'തീവ്രവാദികള്‍ക്ക് വേദനിക്കുമ്പോഴൊക്കെ യു എന്നില്‍നിന്നു വിലാപങ്ങള്‍ ഉയരാറുണ്ട്! ഇസ്ലാമികരാജ്യങ്ങളില്‍ ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുമ്പോഴും ക്രിസ്തീയ ആരാധനാലയങ്ങള്‍ അഗ്നിക്കിരയാക്കുമ്പോഴും ഈ വിലാപങ്ങള്‍ കാണാനില്ലെന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ഈ ഇരട്ടത്താപ്പ് യാതൊരു ഉളുപ്പുമില്ലാതെ പ്രകടിപ്പിക്കാന്‍, ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍മാരായി മാറിമാറി വരുന്ന ശിഖണ്ഡികള്‍ക്കു സാധിക്കുന്നുവെന്നത് ധാര്‍മ്മികതയുടെ സീമകള്‍ ലംഘിക്കുന്നതിന്റെ തെളിവാണ്! ഓരോ ദിവസവും നൈജീരിയയില്‍ നടക്കുന്ന കൂട്ടക്കൊലകള്‍ ഇവരോ ഇവരെ നിയോഗിച്ചവരോ കാണുന്നില്ല. സിറിയയില്‍ ക്രിസ്ത്യാനികളെ വെട്ടിമുറിച്ച് പട്ടിക്ക് തിന്നാന്‍ കൊടുത്താലും ഇവരുടെയാരുടേയും ആത്മരോഷം ഉണരുന്നതായും കണ്ടിട്ടില്ല. മനുഷ്യാവകാശ ധ്വംസനത്തിന്റെ ഈറ്റില്ലമായ സൗദിയില്‍ അരങ്ങേറുന്ന കിരാതമായ ചെയ്തികളെ കണ്ടില്ലെന്നു നടിച്ചുകൊണ്ട്‌ ഇസ്രായേലിനുമേല്‍ കുതിരകയറുന്ന കപട മനുഷ്യസ്നേഹത്തെ നാം തിരിച്ചറിയാതിരിക്കരുത്.

ദൈവീകനിയമങ്ങള്‍ മനുഷ്യാവകാശങ്ങള്‍ക്കു വിരുദ്ധമാണെന്ന ധാരണ പരത്തിക്കൊണ്ട്‌  അവയ്ക്കുപരിയായി പൈശാചികനിയമങ്ങള്‍ ദൈവജനത്തിനുമേല്‍ അടിച്ചേല്പിക്കുന്ന  കുതന്ത്രങ്ങള്‍ക്കുപിന്നില്‍ '3M' ന്‍റെ സജ്ജീവസാന്നിദ്ധ്യമുണ്ട്. ഐക്യരാഷ്ട്രസഭയുടെ നിയമങ്ങള്‍ ദൈവീകനിയമങ്ങള്‍ക്കു വിരുദ്ധമാണെന്ന് ആത്മീയമനുഷ്യര്‍ക്ക് അറിയാമെങ്കില്‍തന്നെയും, ഇവയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന യഥാര്‍ത്ഥ കൂട്ടുകെട്ടിനെ പലര്‍ക്കും അറിയില്ല. ഇതുതന്നെയാണ് ഇവരുടെ ശക്തിയും വിജയവും! മനോവ പറയുന്നതിലെ പൊരുള്‍ തിരിച്ചറിയാന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല! '666' എന്ന പൈശാചികമുദ്ര സകലരുടെയുമേല്‍ പതിക്കുവാന്‍ നേതൃത്വം നല്‍കിയത് ഒബാമയുടെ നേതൃത്വത്തിലുള്ള അമേരിക്കയായിരുന്നു. സാത്താന്റെ സന്തതിയായ ലൂഥര്‍ ഈ ഭൂമുഖത്ത് സ്ഥാപിച്ച പ്രസ്ഥാനമാണ് ഈ മുദ്രയുടെ പിന്നിലെന്ന് അറിയുമ്പോള്‍ വായിക്കുന്നവര്‍ ഗ്രഹിക്കട്ടെ! മൂന്നു സന്തതികളുടെ കൂട്ടുകെട്ടിന്റെ അവസാനത്തെ പ്രവര്‍ത്തനമായിരിക്കും ഈ മുദ്രയിടല്‍! കൊടുക്കല്‍വാങ്ങല്‍ നിഷേധിക്കാനുള്ള അടയാളം!

ആനുകാലിക സംഭവങ്ങളെ ഈ വചനത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കുന്നവര്‍ക്ക് ഇത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. "ചെറിയവരും വലിയവരും ധനികരും ദരിദ്രരും സ്വതന്ത്രരും അടിമകളുമായ എല്ലാവരുടെയും വലത്തുകൈയിലോ നെറ്റിയിലോ മുദ്രകുത്തണമെന്ന് അതു നിര്‍ബന്ധിച്ചു. മൃഗത്തിന്റെ നാമമോ നാമത്തിന്റെ സംഖ്യയോ മുദ്രയടിക്കപ്പെടാത്തവര്‍ക്കു കൊടുക്കല്‍വാങ്ങല്‍ അസാധ്യമാക്കാന്‍വേണ്ടിയായിരുന്നു അത്. ഇവിടെയാണ്‌ ജ്ഞാനം ആവശ്യമായിരിക്കുന്നത്. ബുദ്ധിയുള്ളവന്‍ മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ. അത് ഒരു മനുഷ്യന്റെ സംഖ്യയാണ്. ആ സംഖ്യ അറുന്നൂറ്റിയറുപത്തിയാറ്"(വെളി: 13; 16-18). കൈത്തണ്ടയിലോ നെറ്റിയിലോ '666' മുദ്രയടിക്കാത്തവര്‍ക്ക് ചികിത്സ ലഭിക്കാത്ത വിധത്തിലുള്ള സംവീധാനമാണ് അമേരിക്കയില്‍ തയ്യാറായിരിക്കുന്നത്! രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് എഴുതിവച്ചപ്പോള്‍ ഇത് ഗ്രഹിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇന്നുമിത് മനസ്സിലാക്കാന്‍ കൂട്ടാക്കാത്തവരുടെ കാര്യത്തില്‍ മനോവ സഹതപിക്കുന്നു!

സാത്താന്റെ ത്രിത്വം ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് ഈ നാളുകളില്‍ നമുക്കു കാണാം! വചനം പറഞ്ഞിരിക്കുന്നതില്‍നിന്നു വള്ളിയോ പുള്ളിയോ മാറ്റപ്പെടാതെ അതു സംഭവിക്കുക തന്നെചെയ്യും! എന്നാല്‍, ഈ മുദ്ര സ്വീകരിക്കുന്നവര്‍ക്ക് യേഹ്ശുവായുടെ രാജ്യത്ത് ഓഹരി ഉണ്ടായിരിക്കുകയില്ല. ബൈബിള്‍ ഇത് വ്യക്തമായി അറിയിച്ചിട്ടുണ്ട്: "ആരെങ്കിലും മൃഗത്തെയോ അതിന്റെ പ്രതിമയെയോ ആരാധിക്കുകയോ നെറ്റിയിലോ കയ്യിലോ മുദ്ര സ്വീകരിക്കുകയോ ചെയ്‌താല്‍ അവന്‍ ദൈവകോപത്തിന്റെ പാത്രത്തില്‍ അവിടുത്തെ ക്രോധത്തിന്റെ വീഞ്ഞ് കലര്‍പ്പില്ലാതെ പകര്‍ന്നുകുടിക്കും. വിശുദ്ധദൂതന്മാരുടെയും കുഞ്ഞാടിന്റെയും മുമ്പാകെ അഗ്നിയാലും ഗന്ധകത്താലും അവന്‍ പീഡിപ്പിക്കപ്പെടുകയും ചെയ്യും"(വെളി: 14; 9, 10). ബൈബിളില്‍ നല്‍കിയിട്ടുള്ള മുന്നറിയിപ്പുകള്‍ ഇത്രയും നിറവേറിയെങ്കില്‍ ഇവയും നിറവേറുമെന്നതില്‍  ആരും സംശയിക്കേണ്ടാ! ഈ വചനവുംകൂടി മനസ്സില്‍ കരുതുക: "മൃഗത്തെയും അതിന്റെ പ്രതിമയെയും ആരാധിക്കുന്നവര്‍ക്കും അതിന്റെ മുദ്ര സ്വീകരിക്കുന്നവര്‍ക്കും രാപകല്‍ ഒരാശ്വാസവും ഉണ്ടായിരിക്കുകയില്ല. ഇവിടെയാണ്‌ ദൈവത്തിന്റെ കല്പനകള്‍ പാലിക്കുന്ന വിശുദ്ധരുടെ സഹനശക്തിയും യേഹ്ശുവായിലുള്ള വിശ്വാസവും വേണ്ടത്"(വെളി:14;11,12).

മനോവയുടെ പ്രിയ വായനക്കാരേ, ഇതാ സാത്താന്റെ മുദ്ര നിങ്ങളുടെ മുന്നില്‍ എത്തിക്കഴിഞ്ഞു; നിങ്ങള്‍ അവ സ്വീകരിച്ച് നിത്യശിക്ഷയ്ക്ക് സ്വയം ഏല്‍പ്പിച്ചുകൊടുക്കുമോ? "പരിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോല്‍ കൈവശമുള്ളവനും മറ്റാര്‍ക്കും അടയ്ക്കാന്‍ കഴിയാത്തവണ്ണം തുറക്കുന്നവനും മറ്റാര്‍ക്കും തുറക്കാന്‍ കഴിയാത്തവിധം അടയ്ക്കുന്നവനും ആയവന്‍ പറയുന്നു: നിന്റെ പ്രവര്‍ത്തികള്‍ ഞാനറിയുന്നു. ഇതാ, നിന്റെ മുമ്പില്‍ ആര്‍ക്കും പൂട്ടാന്‍ കഴിയാത്തവിധം തുറന്നുകിടക്കുന്ന ഒരു വാതില്‍ ഞാന്‍ സ്ഥാപിച്ചിരിക്കുന്നു. നിന്റെ ശക്തി പരിമിതമാണ്. എങ്കിലും നീ എന്റെ വചനം കാത്തു; എന്റെ നാമം നിഷേധിച്ചതുമില്ല. ഇതാ, യഹൂദരാണെന്നു പറയുകയും, എന്നാല്‍ അങ്ങനെയല്ലാതെ നുണയന്‍മാരായി നടക്കുകയും ചെയ്യുന്ന സാത്താന്റെ സിനഗോഗില്‍നിന്നുള്ള ചിലര്‍! അവരെ ഞാന്‍ നിന്റെ കാല്ക്കല്‍ വരുത്തി കുമ്പിടുവിക്കും. അങ്ങനെ ഞാന്‍ നിന്നെ സ്നേഹിച്ചുവെന്ന് അവര്‍ ഗ്രഹിക്കും"(വെളി: 3; 7-9).

വചനം കാക്കുന്നതിലൂടെ യേഹ്ശുവായുടെ വാഗ്ദാനം സ്വീകരിക്കാനുള്ള യോഗ്യത നമുക്കും നേടാം!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4996 views

LOG IN

Lost your password?

SIGN UP

LOST PASSWORD