അറിഞ്ഞിരിക്കാന്‍

അവയവദാനം ക്രിസ്തീയവിരുദ്ധം?!

Print By
about

30 - 03 - 2019

വയവദാനത്തിന്റെ 'മാഹാത്മ്യം' വലിയതോതില്‍ പ്രചരിപ്പിക്കപ്പെടുന്ന കാലമാണിത്. ഈ ആശയം ജനങ്ങളിലെത്തിക്കാന്‍ ബൃഹത്തായ സംവീധാനങ്ങള്‍ ഇന്ന് ലോകത്തുണ്ട്. അന്താരാഷ്ട്രതലത്തില്‍ത്തന്നെ കോടികള്‍ ഇതിനായി ചിലവഴിക്കപ്പെടുന്നു. അവയവം ദാനംചെയ്തതിലൂടെ പ്രസിദ്ധരായവരും വിഗ്രഹങ്ങളായി വാഴ്ത്തപ്പെട്ടവരും കുറവല്ല! ഏറ്റവും മഹത്തായ ജീവകാരുണ്യ പ്രവര്‍ത്തനമായി ഇതിനെ ലോകം അംഗീകരിക്കുകയും ചെയ്തിരിക്കുന്നു. അവയവദാനവും പരിസ്ഥിതിവാദവും പ്രചരിപ്പിക്കുന്നത് ഒരു ട്രെന്‍ഡായി മാറിയിരിക്കുന്ന ഈ സാഹചര്യത്തില്‍ ഇതിനെക്കുറിച്ചുള്ള ക്രിസ്തീയ കാഴ്ചപ്പാട് എന്താണെന്നറിയാന്‍ വായനക്കാര്‍ക്കു താത്പര്യമുണ്ടാകുമെന്നാണ് മനോവ കരുതുന്നത്. ഈ വിഷയത്തിലൂന്നിയുള്ള ലേഖനം ആവശ്യപ്പെട്ടുകൊണ്ട് പലരും കത്തുകള്‍ അയയ്ക്കാറുണ്ട്. ആയതിനാല്‍, നാമിന്നു ചര്‍ച്ചചെയ്യുന്നത് അവയവദാനത്തെ ദൈവം അവിടുത്തെ വചനത്തിലൂടെ പിന്തുണയ്ക്കുന്നുണ്ടോ എന്നതാണ്!

വചനത്തിന്റെ വെളിച്ചത്തിലുള്ള പഠനത്തിലേക്കു പ്രവേശിക്കുന്നതിനു മുന്‍പുതന്നെ മറ്റുചില യാഥാര്‍ത്ഥ്യങ്ങള്‍ പരിശോധിക്കേണ്ടിയിരിക്കുന്നു. അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനു പിന്നില്‍ മനുഷ്യസ്നേഹമാണോ ധനമോഹമാണോ എന്നകാര്യമാണ് ആദ്യമായി പരിശോധിക്കേണ്ടത്. അതുപോലെതന്നെ, ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തുകയും വേണം. അവയവം മാറ്റിവച്ചിട്ടാണെങ്കില്‍ക്കൂടി ജീവിതത്തിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാനുള്ള മനുഷ്യരുടെ ആഗ്രഹത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണമെന്താണ്? ഈ ഭൂമിയില്‍ ജീവിച്ചു കൊതിതീരാത്ത വ്യക്തികള്‍ ആരാണ്? മനുഷ്യന്‍ എന്തുകൊണ്ട് മരണത്തെ ഭയപ്പെടുന്നു? മരണം ഒരു നഷ്ടമാണോ? ഈ ചോദ്യങ്ങളുടെയെല്ലാം ഉത്തരം കണ്ടെത്തിയുള്ള യാത്രയുടെ അന്ത്യത്തിലെത്തുമ്പോള്‍, അവയവദാനം ക്രിസ്തീയവിരുദ്ധമാണ് എന്ന യാഥാര്‍ത്ഥ്യം വ്യക്തമാകും. ആയതിനാല്‍, വിവിധ വിഷയങ്ങള്‍ പഠനവിഷയമാക്കിക്കൊണ്ടുള്ള ഈ യാത്രയുടെ ഓരോ ഘട്ടങ്ങളിലും ഒരു നിഘണ്ടുവെന്നപോലെ വചനം സഹായത്തിനുണ്ടായിരിക്കും. എന്നാല്‍, പ്രാരംഭമായി നാം പരിശോധിക്കുന്നത് അവയവദാനത്തിന്റെ കച്ചവടവശമാണ്! 

കൊള്ളസംഘങ്ങളെക്കുറിച്ചും അധോലോക നായകന്മാരെക്കുറിച്ചുമൊക്കെ നാം കേട്ടിട്ടുണ്ട്. നിയമവിരുദ്ധമായതുകൊണ്ടുതന്നെ മാഫിയാസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പരസ്യമായിട്ടല്ല; തുറന്നുവച്ച വിപണികളോ കോടികള്‍ ചിലവഴിച്ചുകൊണ്ടുള്ള പരസ്യങ്ങളോ ഇല്ലാതെ നടത്തപ്പെടുന്ന വ്യവസായമാണിത്.എന്നാല്‍, അവയവക്കച്ചവടം എന്ന അധോലോക വ്യവസായത്തിന് കോടാനുകോടികള്‍ ചിലവഴിച്ചുള്ള പരസ്യങ്ങളും, അംഗീകൃത വിപണന കേന്ദ്രങ്ങളുമുള്ള മാഫിയസംഘങ്ങളും ഉണ്ടെന്നതാണു യാഥാര്‍ത്ഥ്യം! സ്വര്‍ണ്ണവും മയക്കുമരുന്നും കള്ളക്കടത്തു നടത്താനും, കള്ളനോട്ട് അടിച്ച് നോട്ടിരട്ടിപ്പിക്കല്‍ നടത്താനും പരസ്യം ചെയ്യാറില്ലെന്നു നമുക്കറിയാം. രഹസ്യമായി നടത്തുന്ന ഇത്തരം കച്ചവടങ്ങള്‍ക്ക് പൊതുവായി നല്‍കിയിരിക്കുന്ന പേരാണ് 'അധോലോകം' എന്നത്. എന്നാല്‍, സാദ്ധ്യമാകുന്ന എല്ലാ മാര്‍ഗ്ഗങ്ങളും ഉപോയോഗിച്ച് പരസ്യം ചെയ്ത്, സകല ജനത്തെയും അറിയിച്ചുകൊണ്ടു നിലകൊള്ളുന്ന ഒരു അധോലോകമാണ് അവയവക്കച്ചവട മേഖല! കോടികള്‍ ചിലവഴിച്ചു പരസ്യങ്ങള്‍ ചെയ്യുന്നതുപോലും പൊതുജനത്തിന്റെ പോക്കറ്റില്‍നിന്നു കൊള്ളയടിച്ചുകൊണ്ടാണെന്നതും ഈ അധോലോകത്തിന്റെ മാത്രം പ്രത്യേകതയാണ്! രാജ്യങ്ങളുടെയും വ്യക്തികളുടെയും പക്കല്‍നിന്നു പിരിച്ചെടുക്കുന്ന പണമാണ് പരസ്യത്തിനായി ചിലവഴിക്കുന്നത്. അവയവദാനത്തിന്റെ മാഹാത്മ്യം വിളിച്ചോതുന്ന പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുമ്പോള്‍ നാം ഓര്‍മ്മിക്കേണ്ടത് ഇക്കാര്യമാണ്!

മുതല്‍ മുടക്കില്ല; ഉത്പാദനത്തിന് സ്വന്തമായി ഫാക്ടറികളോ, ഉത്പന്നങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനുള്ള സംവീധാനങ്ങളോ ഈ വ്യവസായത്തിന് ആവശ്യമില്ല; സെയില്‍ ടാക്സ്, ഇന്‍കം ടാക്സ്, എക്സൈസ് ഡൂട്ടി, പാന്‍കാര്‍ഡ്, ഇന്‍ഷുറന്‍സ് എന്നിങ്ങനെയുള്ള നൂലാമാലകളില്ല; പൊലുഷന്‍ സര്‍ട്ടിഫിക്കറ്റ്, രജിസ്ട്രേഷന്‍, ഇന്‍ഡസ്ട്രിയല്‍ ലൈസന്‍സ്, വിവിധതരം  ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍, ക്വാളിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവകള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയും വേണ്ടാ! ഇതാണ് അവയവക്കച്ചടത്തിന്റെ 'മേന്മകള്‍'! ഒരു വര്‍ഷം എത്ര ശതകോടികകളുടെ കച്ചവടമാണ് ഈ അധോലോകത്തില്‍ നടക്കുന്നതെന്നു ദൈവത്തിനല്ലാതെ മറ്റാര്‍ക്കും അറിയില്ല. ഐക്യരാഷ്ട്രസഭയും ലോകാരാഗ്യസംഘടനയും മറ്റനേകം സന്നദ്ധസംഘടനകളും പ്രചരണരംഗത്ത് സജ്ജീവമായ സാന്നിദ്ധ്യമായതുകൊണ്ടുതന്നെ, ഈ വ്യവസായത്തിന്റെ വളര്‍ച്ച ത്വരിതഗതിയിലാണ്!

ഒരു തിന്മയെ നന്മയായി തെറ്റിദ്ധരിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭയ്ക്ക് അനേകം മാര്‍ഗ്ഗങ്ങളുണ്ട്. നന്മയായി അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നത് ഏതു തിന്മയെയാണോ, ആ തിന്മയുടെതായ ഒരു ദിനം പ്രഖ്യാപിക്കുക എന്നതാണ് ഒരു മാര്‍ഗ്ഗം! അന്താരാഷ്ട്ര സൂര്യനമസ്കാര ദിനം(യോഗാദിനം), പരിസ്ഥിതി ദിനം, സ്വവര്‍ഗ്ഗഭോഗ ദിനം (ട്രാന്‍സ് ജെന്റര്‍/ട്രാന്‍സ് വുമണ്‍ ദിനം) എന്നിങ്ങനെയുള്ള ദിനങ്ങള്‍ ഉദാഹരണമായെടുക്കാം. അന്തന്താരാഷ്ട്ര വ്യഭിചാരദിനം എന്നൊരു ദിനത്തെ നേരിട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, വ്യഭിചാരത്തിന്റെ ഓരോ ഉപശാഖകളുടെയും ദിനങ്ങള്‍ ഇപ്പോള്‍ത്തന്നെ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ആഗസ്റ്റ് 13 ലോക അവയവദാന ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിരിക്കുന്നു. ഇനി, ഈ അധോലോക വ്യവസായസംഘം കമ്പോളത്തില്‍ ഇറക്കിയിരിക്കുന്ന 'ഉത്പന്നങ്ങള്‍' ഏതൊക്കെയെന്നു നോക്കാം.  

കണ്ണുകള്‍, വൃക്കകള്‍, കരള്‍, ഹൃദയം, മജ്ജ, ശ്വാസകോശം, പാന്‍ക്രിയാസ്, ത്വക്ക്, മദ്ധ്യകര്‍ണ്ണത്തിലെ 'ഓസിക്കിളുകള്‍' എന്നറിയപ്പെടുന്ന അസ്ഥികള്‍, മുഖം, കൈകാലുകള്‍, ലിംഗം, വൃഷണങ്ങള്‍ എന്നിങ്ങനെ മനുഷ്യശരീരത്തിലെ മുപ്പതിലേറെ അവയവങ്ങള്‍ ഒരാളില്‍നിന്നു മറ്റൊരാളിലേക്കു മാറ്റിവയ്ക്കാന്‍ സാധിക്കും. ഇതില്‍ വൃക്കയല്ലാതെ മറ്റൊരു അവയവവും വില്പന നടത്തുന്നതായി അറിവില്ല. ഒരുവന്റെ മരണശേഷമോ, മസ്തിഷ്ക മരണം സംഭവിച്ചുവെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയതിനുശേഷമോ, ജീവിച്ചിരിക്കുമ്പോള്‍തന്നെയോ സൗജന്യമായി നല്‍കുന്ന അവയവങ്ങളാണ് കൂടുതലായും മാറ്റിവയ്ക്കപ്പെടുന്നത്. അതായത്, വില്പനയ്ക്കുള്ള 'ഉത്പന്നം' ലഭിക്കുന്നത് തികച്ചും സൗജന്യമായിട്ടാണ്. വിദേശ രാജ്യങ്ങളില്‍ പലയിടത്തും സര്‍ക്കാര്‍ തലത്തില്‍ അവയവ ബാങ്ക് സംവിധാനമുണ്ട്. മസ്തിഷ്ക മരണം സംഭവിക്കുന്നവരുടെ അവയവങ്ങള്‍ ശേഖരിച്ച് ഇത്തരം ബാങ്കുകള്‍ക്കു നല്‍കുന്നു. തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഈ മാതൃക നടപ്പാക്കുന്നുണ്ട്. കേരള സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍, തമിഴ്നാടിന്റെ മാതൃക പഠിച്ചു രൂപീകരിച്ച പദ്ധതിയാണ് 'മൃതസഞ്ജീവനി'!

സ്ത്രീ-പുരുഷ ലൈംഗികാവയവങ്ങള്‍ മാറ്റിവയ്ക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. exchange surgery, sex reassaignment surgery (SRS), gender reassaignment surgery (GRS) തുടങ്ങിയ ശസ്ത്രക്രിയകളാണ് സ്വന്തം ലൈംഗികാവയവങ്ങള്‍ മാറ്റി തത്സ്ഥാനത്ത് അന്യവര്‍ഗ്ഗത്തിന്റേത് വച്ചുപിടിപ്പിക്കാന്‍ ഉപയോഗപ്പെടുത്തുന്നത്. 1970-കളില്‍പ്പോലും ആഴ്ചയില്‍ ഇരുപത്തഞ്ചിലധികം ലിംഗമാറ്റ ശസ്ത്രക്രിയകള്‍(SRS) അമേരിക്കയില്‍ മാത്രം നടന്നിരുന്നതായി പറയപ്പെടുന്നു. നാമിവിടെ പഠനവിധേയമാക്കുന്നത് ഈ പൈശാചികതയെ സംബന്ധിച്ചല്ല എന്നതിനാല്‍, ഈ വിഷയത്തില്‍ മുന്നോട്ടുപോകുന്നില്ല. ആയതിനാല്‍, അവയവദാനം എന്ന വന്‍കിട വ്യാപാരത്തിന്റെ രഹസ്യാത്മകതയിലേക്കു തന്നെ തിരികെവരാം.

സാമ്പത്തിക പരാധീനതകള്‍മൂലം സ്വന്തം വൃക്കകളില്‍ ഒരെണ്ണം വില്‍ക്കാന്‍ തയ്യാറാകുന്ന വ്യക്തികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നാം കേട്ടിട്ടുണ്ട്. വൃക്ക ആവശ്യമുണ്ട് എന്ന പത്രപ്പരസ്യങ്ങള്‍ നാം കണ്ടിട്ടുമുണ്ട്. ഇത്തരം പരസ്യങ്ങളില്‍ ആകൃഷ്ടരായി അനേകംപേര്‍ സന്നദ്ധത അറിയിക്കുന്നത് പ്രതിഫലം പ്രതീക്ഷിച്ചുകൊണ്ടാണ്‌ എന്നകാര്യത്തില്‍ സംശയമില്ല. എന്നാല്‍, മറ്റ് അവയവങ്ങളെല്ലാം മുന്‍പ് സൂചിപ്പിച്ചതുപോലെതന്നെ തികച്ചും സൗജന്യമായി ലഭിക്കുതാണ്. അവയവദാനം എന്നത് ഏറ്റവും വലിയ ജീവകാരുണ്യ പ്രവൃത്തിയാണെന്നു കരുതുന്നവര്‍ മുതല്‍ പേരും പ്രശസ്തിയും ആഗ്രഹിക്കുന്നവര്‍ വരെയുള്ള അനേകരാണ് തങ്ങളുടെ അവയവങ്ങള്‍ ദാനംചെയ്യാന്‍ തയ്യാറാകുന്നത്. ഈവിധത്തില്‍ മാധ്യമശ്രദ്ധ നേടിയിട്ടുള്ളവരില്‍ പലരും സാമൂഹിക പരിഷ്ക്കര്‍ത്താക്കളുടെ പട്ടികയില്‍ സ്ഥാനംപിടിച്ചിട്ടുമുണ്ട്.

പ്രിയപ്പെട്ടവര്‍ക്ക് സ്വന്തം അവയവങ്ങള്‍ ദാനംചെയ്യുന്നവര്‍ നമ്മുടെയിടയിലുണ്ട്. വൃക്ക, കരള്‍ എന്നിവയാണ് ഇത്തരത്തില്‍ മുറിച്ചു നല്‍കുന്നത്. മറ്റുള്ള അവയവങ്ങളില്‍ പലതും മരണാനന്തരം മാത്രമാണ് വേറൊരാള്‍ക്കു നല്‍കാന്‍ നിയമം അനുവദിക്കുന്നുള്ളു.  ഒരുവന്റെ മരണശേഷം അവന്റെ ശരീരത്തില്‍നിന്ന് എടുത്ത് മറ്റൊരാള്‍ക്കു നല്‍കാന്‍ കഴിയുന്ന അവയവം കണ്ണുകളിലെ നേത്രപടലങ്ങള്‍ മാത്രമാണ്. മരണാനന്തരം നാലുമുതല്‍ ആറു മണിക്കൂറിനുള്ളില്‍ കണ്ണുകള്‍ ശരീരത്തില്‍നിന്ന് എടുക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ മറ്റാര്‍ക്കെങ്കിലും അത് പ്രയോജനപ്പെടുത്താന്‍ കഴിയുകയുള്ളു. അതായത്, മരണപ്പെട്ട ഒരു വ്യക്തിയുടെ ശരീരത്തില്‍നിന്ന് മറ്റൊരു മനുഷ്യനുവേണ്ടി സ്വീകരിക്കാന്‍ കഴിയുന്ന ഏക അവയവമായ കണ്ണുപോലും ആറുമണിക്കൂര്‍ കഴിഞ്ഞാല്‍ ഉപയോഗശൂന്യമാണ്! യാഥാര്‍ത്ഥ്യം ഇതായിരിക്കെ, കോടാനുകോടികളുടെ വ്യവസായമാണ്‌ അവയവക്കച്ചവടം എന്ന വാദത്തിന് എന്തെങ്കിലും സാംഗത്യമുണ്ടോ? ഈ ചോദ്യമുയരുമ്പോഴാണ് മരണത്തിനും ജീവിതത്തിനും ഇടയിലുള്ള കാലത്തിനു പ്രസക്തിയേറുന്നത്! മരണത്തിനും ജീവിതത്തിനും ഇടയിലുള്ള കാലം ഇല്ലെങ്കില്‍, അങ്ങനെയൊരു കാലം സൃഷ്ടിക്കാന്‍ ശാസ്ത്രത്തിനു കഴിയും. ഈ കാലത്തിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാനുള്ള ശാസ്ത്രീയ സംവീധാനങ്ങളോടുകൂടിയ ആശുപത്രികള്‍ ഇന്ന് എല്ലായിടത്തുമുണ്ട്. കേരളത്തിലെ ഗ്രാമങ്ങളില്‍പ്പോലും ഈ സംവീധാനത്തോടുകൂടിയാണ് ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത്.

മസ്തിഷ്ക മരണം എന്ന അവസ്ഥയാണ് മരണത്തിനും ജീവിതത്തിനും ഇടയിലുള്ള കാലം എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിച്ചത്. ശ്വാസോച്ഛാസം, രക്തചംക്രണം, മസ്തിഷ്‌ക പ്രവര്‍ത്തനം എന്നിവയുടെ സമ്മിശ്രമായ നിശ്ചലാവസ്ഥയെയാണ് ശാസ്ത്രം മരണമെന്ന് വിളിക്കുന്നത്. മസ്തിഷ്‌കത്തിലെ കോശങ്ങളുടെ പ്രവര്‍ത്തനം സ്ഥിരമായി നിലയ്ക്കുന്ന അവസ്ഥയാണ് മസ്തിഷ്‌ക മരണം. മസ്തിഷ്‌കത്തിനേറ്റ ഗുരുതര പരുക്കുകള്‍ (മസ്തിഷ്‌കാഘാതം) മൂലമോ മസ്തിഷ്‌കത്തെ ബാധിച്ച അസുഖങ്ങള്‍ മൂലമോ മസ്തിഷ്‌കത്തെ പൂര്‍വ്വസ്ഥിതിയിലേക്കു കൊണ്ടുവരാനാകാത്ത അവസ്ഥയും ശ്വസനശേഷി വീണ്ടെടുക്കാനാവാത്ത അവസ്ഥയും സംഭവിക്കുമ്പോഴാണ് മസ്തിഷ്‌ക മരണം നിര്‍ണ്ണയിക്കപ്പെടുന്നത്. രക്തചംക്രമണ, ശ്വാസോച്ഛാസ നിശ്ചലതമൂലം മസ്തിഷ്‌ക പ്രവര്‍ത്തനം നിലച്ച ഒരാളെ അഞ്ചുമിനുട്ടിനുള്ളില്‍ പൂര്‍വ്വാവസ്ഥയിലേക്കു തിരികെ കൊണ്ടുവരാനായില്ലെങ്കില്‍ അയാളുടെ ഉപരിഭാഗം(സെറിബ്രല്‍ കോര്‍ട്ടക്‌സ്) നിര്‍ജ്ജീവമാകും. എന്നാല്‍ മസ്തിഷ്‌ക കാണ്ഡത്തിന് ഓക്ജനില്ലാതെയും അല്പനേരം പ്രവര്‍ത്തിക്കാനാകും. ആ സമയത്തിനുശേഷം ലഭിക്കുന്ന ചികിത്സകൊണ്ട് ശരീരത്തെ പുനരുജ്ജീവിപ്പിച്ചാല്‍ ഹൃദയവും ശ്വാസകോശവും തുടര്‍ന്നും പ്രവര്‍ത്തിച്ചു തുടങ്ങും. ഈ മരണത്തിനു പറയുന്ന പേര് സെറിബ്രല്‍ ഡെത്ത് (ഉപരിമസ്തിഷ്‌ക മരണം) എന്നാണ്. ഇതു സംഭവിച്ച വ്യക്തി പ്രതികരണശേഷിയോ സ്ഥലകാലബോധമോ ഇല്ലാതെ ദീര്‍ഘകാലം ഉറങ്ങുകയോ ജീവച്ഛവമായി കഴിയുകയോ ചെയ്യും.

മസ്തിഷ്‌ക മരണം ഉറപ്പാക്കണമെങ്കില്‍ ന്യൂറോളിസ്റ്റ്, സ്വതന്ത്ര മെഡിക്കല്‍ വിദഗ്ധന്‍, ചികിത്സിക്കുന്ന ഡോക്ടര്‍ തുടങ്ങിയവരടങ്ങുന്ന ഒരു സംഘത്തിന്റെ വിദഗ്ധ പരിശോധനകള്‍ക്കു വിധേയമാക്കിയിരിക്കണം. മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയുടെ ശ്വാസോച്ഛ്വാസം, ഹൃദയമിടിപ്പ് തുടങ്ങിയവ വെന്റിലേറ്ററിന്റെ സഹായത്തോടെ ഏറെ നാള്‍ നിലനിര്‍ത്താനാകും. ശരീരത്തില്‍നിന്ന് അവയവങ്ങള്‍ നീക്കം ചെയ്യപ്പെടുന്നതിനു മസ്തിഷ്‌ക മരണം നടന്നുവെന്ന് ഡോക്ടര്‍മാരുടെ സംഘവും അവയവദാനത്തിന് സമ്മതമാണെന്ന് ബന്ധുമിത്രാദികളും സാക്ഷ്യപ്പെടുത്തണം. മസ്തിഷ്‌ക മരണം നടന്നവരുടെ ശരീരത്തില്‍നിന്ന് കൃത്രിമ ശ്വസന രീതികള്‍ പിന്‍വലിക്കുന്നതിനും ഡോക്ടറും ബന്ധുക്കളും സമ്മതിക്കേണ്ടതുണ്ട്. കൂടുതല്‍ വിവരണത്തിലേക്കു കടക്കാതെതന്നെ ഒരുകാര്യം വ്യക്തമാക്കുകയാണ്. എന്തെന്നാല്‍, മരണത്തിനുശേഷം കണ്ണുകളല്ലാതെ മറ്റൊരു അവയവവും ഉപയോഗിക്കാന്‍ കഴിയില്ലെന്നിരിക്കെ, മസ്തിഷ്കമരണം സംഭവിച്ച ഒരുവന്റെ ശരീരത്തിലെ എല്ലാ അവയവങ്ങളും (മുപ്പതിലേറെ) ഉപയോഗപ്പെടുത്താന്‍ സാധിക്കും എന്നതിലൂടെ വ്യക്തമാകുന്ന ഒരു സത്യമുണ്ട്. മസ്തിഷ്കമരണം എന്നത് യഥാര്‍ത്ഥ മരണമല്ല എന്നതാണ് ആ സത്യം!

മരണത്തെ തടഞ്ഞുനിര്‍ത്താനായി ഒരുവനെ വെന്റിലേറ്ററില്‍ പ്രവേശിക്കുന്നുവെങ്കില്‍, ഈ സംവീധാനം എടുത്തുമാറ്റി മരണത്തിലേക്ക് അവനെ അയയ്ക്കുന്നത് കൊലപാതകമാണ്! അതുപോലെതന്നെ, ജീവനുള്ള ശരീരത്തില്‍നിന്നാണ് അവയവങ്ങള്‍ മുറിച്ചുമാറ്റുന്നത് എന്നകാര്യവും വിസ്മരിക്കാന്‍ പാടില്ല. വെന്റിലേറ്ററിന്റെ സഹായം വിച്ഛേദിക്കപ്പെട്ടാല്‍ മരണം സംഭവിക്കുമെന്നത് ഒരു യാഥാര്‍ത്ഥ്യമായിരിക്കാം. എന്നിരുന്നാലും, ഈ സൗകര്യത്തിലേക്കു പ്രവേശിക്കപ്പെട്ട ഒരുവന്‍ പരിപൂര്‍ണ്ണമായി മരണത്തിനു കീഴ്പ്പെടുന്നത് ഈ സൗകര്യം നിഷേധിക്കുന്നതിലൂടെയാണ്. ഇത് കൊലപാതകമല്ലാതെ മറ്റെന്താണ്? വെന്റിലേറ്ററില്‍ ഇവനെ പ്രവേശിപ്പിച്ചത് ഇവന്റെ അനുമതിയോടെയല്ലെന്നു നമുക്കറിയാം. ഈ വ്യക്തിയോടുള്ള സ്നേഹംകൊണ്ടല്ല ഇവന് ഈ സൗകര്യം ഏര്‍പ്പെടുത്തിയതെന്നും നമുക്കറിയാം. ജീവനോടെയിരിക്കുമ്പോള്‍ത്തന്നെ ഇവന്റെ അവയവങ്ങള്‍ മുറിച്ചെടുക്കുകയെന്ന ഏക ലക്ഷ്യത്തോടെയാണ് വെന്റിലേറ്ററില്‍ ഇവനെ പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രതികരിക്കാന്‍ ശേഷിയില്ലാത്ത ഒരുവന്റെ ജീവന്‍ ഉപയോഗിച്ചു നടത്തുന്ന കച്ചവടമാണ് ഈ സമയം അണിയറയില്‍ നടക്കുന്നതെന്നുകൂടി നാം അറിഞ്ഞിരിക്കണം!

ഇനിയിവിടെ കുറിക്കുന്ന വാക്കുകള്‍ വളരെയധികം ഗൗരവമുള്ളതാണ്. വെന്റിലേറ്ററില്‍ ആയിരിക്കുന്ന ഒരുവന്റെ അവയവങ്ങള്‍ മുറിച്ചെടുക്കുമ്പോള്‍ കൊള്ളയും കൊലയും അവിടെ നടക്കുന്നു. അതായത്, മരണത്തിലേക്കു യാത്രചെയ്തുകൊണ്ടിരിക്കുന്ന ഒരുവന്റെ യാത്രയെ തടഞ്ഞുനിര്‍ത്തി, അവനുള്ളതെല്ലാം കൊള്ളയടിച്ചതിനുശേഷം അവനെ കൊല്ലുന്ന കിരാതവും പൈശാചികവുമായ പ്രവൃത്തിയാണ് ശാസ്ത്രത്തിന്റെ സഹായത്തോടെ നടത്തുന്നത്. ഒരേസമയം കൊള്ളയും കൊലയും നടക്കുന്നതെങ്ങനെയെന്നു വിശദമാക്കാം. വെന്റിലേറ്ററില്‍ പ്രവേശിച്ചിരിക്കുന്ന വ്യക്തിയില്‍ ജീവനുണ്ട്. മാത്രവുമല്ല, എഴുന്നേറ്റു നടക്കാന്‍ ത്രാണിയുള്ള ഒരു മനുഷ്യന് ആവശ്യമുള്ളതിനേക്കാള്‍ അധികമായ ഓക്സിജന്‍ നല്‍കിക്കൊണ്ടാണ് ഒരുവനെ വെന്റിലേറ്ററില്‍ കിടത്തിയിരിക്കുന്നത്. കൂടാതെ, ആരോഗ്യവാനായ ഒരു വ്യക്തിക്ക് ആവശ്യമുള്ളതിനെക്കാള്‍ കുറച്ചുകൂടി അധികം രക്തസമ്മര്‍ദ്ദവും നല്‍കപ്പെടുന്നു. എല്ലാ രക്തധമനികളിലൂടെയും രക്തചംക്രമണം സജ്ജീവമാക്കാന്‍ രക്തസമ്മര്‍ദ്ദം കൂടുതല്‍ നല്‍കേണ്ടത് അനിവാര്യമാണ്. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, സാധാരണ രീതിയില്‍ ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ ശരീരത്തിലെ അവയവങ്ങള്‍ക്കുള്ളതിനെക്കാള്‍ ആരോഗ്യം വെന്റിലേറ്ററില്‍ ആയിരിക്കുന്ന വ്യക്തിയുടെ അവയവങ്ങള്‍ക്കുണ്ട്.

ശരീരത്തിനുള്ളില്‍ ആയിരുന്നപ്പോള്‍ ഹൃദയമിടിപ്പ് എപ്രകാരമായിരുന്നുവോ, അതുപോലെതന്നെ മുറിച്ചെടുക്കപ്പെട്ടതിനുശേഷവും അത് മിടിച്ചുകൊണ്ടിരിക്കും. മൂന്നുമണിക്കൂര്‍വരെ ഈ മിടിപ്പ് തുടരുകയും അതിനുശേഷം ഹൃദയത്തിന്റെ ജീവന്‍ നിലയ്ക്കുകയും ചെയ്യും. കുരിശില്‍ കിടന്ന് യേഹ്ശുവാ പിടഞ്ഞത് എത്ര മണിക്കൂര്‍ ആയിരുന്നുവോ, അത്രയും മണിക്കൂര്‍! മുറിച്ചെടുത്ത ശ്വാസകോശത്തില്‍ ജീവന്‍ നിലനില്‍ക്കുന്നതും ഇത്രയും സമയമാണ്. എന്നാല്‍, വൃക്കകള്‍ക്ക് ഇത്രയും നേരം ജീവനോടെയിരിക്കാന്‍ കഴിയില്ല. മുറിച്ചെടുക്കപ്പെട്ട ഓരോ അവയവങ്ങള്‍ക്കും ജീവനോടെയിരിക്കാന്‍ കഴിയുന്ന കാലയളവ് വ്യത്യസ്തമാണ്! ജീവനോടെയിരിക്കുമ്പോള്‍ അവയവങ്ങള്‍ മുറിച്ചെടുക്കാനായി മരണത്തെ തടഞ്ഞുനിര്‍ത്തുകയും, ജീവനുള്ള ശരീരത്തില്‍നിന്ന് ഓരോ അവയവങ്ങളായി മുറിച്ചുമാറ്റി ജീവന്‍ അപഹരിക്കുകയും ചെയ്യുന്ന കീരാതമായ കൃത്യമാണ് വെന്റിലേറ്ററുകളില്‍ അരങ്ങേറുന്നത്. അപരിഷ്കൃതവും ക്രൂരവുമായ ഈ നരഹത്യയെ പ്രോത്സാഹിപ്പിക്കാന്‍ കാട്ടിക്കൂട്ടുന്ന ആവേശത്തിലൂടെ മറനീക്കി പുറത്തുവരുന്നത് ഐക്യരാഷ്ട്രസഭയുടെ പൈശാചിക മുഖമാണ്! 

ബൈബിളില്‍ ആവര്‍ത്തിച്ചു പറയുന്ന ഒരു വചനമിവിടെ കുറിക്കുകയാണ്: "ശരീരത്തിന്റെ ജീവന്‍ രക്തത്തിലാണിരിക്കുന്നത്"(ലേവ്യര്‍: 17; 11). ഒരു വചനംകൂടി ശ്രദ്ധിക്കുക: "എന്തെന്നാല്‍, എല്ലാ ജീവികളുടെയും ജീവന്‍ അവയുടെ രക്തത്തിലാണ്"(ലേവ്യര്‍: 17; 14). അനേകം തവണ ഈ സത്യം ബൈബിളില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ പിടിച്ചുനിര്‍ത്തുന്ന സമയങ്ങളില്‍ രക്തചംക്രമണം ത്വരിതഗതിയിലാക്കുന്നത് അവയവങ്ങളുടെ ജീവന്‍ ശക്തമായി നിലനിര്‍ത്തുന്നതിനുവേണ്ടിയാണ്. അതായത്, രക്തചംക്രമണം ശക്തമാകുമ്പോള്‍ ജീവന്‍ സുരക്ഷിതമായിരിക്കും. ദൈവവചനം ആവര്‍ത്തിച്ചു വ്യക്തമാക്കിയിരിക്കുന്ന സത്യത്തെ ശാസ്ത്രീയമായി സ്ഥിരീകരിക്കുകയാണിവിടെ! രക്തചംക്രമണം നടക്കുന്നുവെന്നത് ജീവന്‍ നിലനില്‍ക്കുന്നു എന്നതിന്റെ സ്ഥിരീകരണമാണ്. ആയതിനാല്‍, ജീവന്‍ പരിപൂര്‍ണ്ണമായി വിട്ടുപോകുന്നതുവഴി സംഭവിക്കുന്ന മരണവും മസ്തിഷ്കമരണവും ഒന്നാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. ഓരോരോ അവയവങ്ങള്‍ മുറിച്ചുമാറ്റി നടത്തുന്ന കൊലപാതകമാണ് അവയവദാനം!

കൊള്ളയും അരുംകൊലയും ഒരേസമയം നടക്കുന്നത് എങ്ങനെയാണെന്നു മനസ്സിലാക്കാന്‍ ഇതിനപ്പുറമുള്ള വിശദീകരണം ആവശ്യമുണ്ടെന്നു കരുതുന്നില്ല. ഇവിടെ വിവരിച്ച ഏതെങ്കിലും കാര്യം അവാസ്തവമാണെന്നു സ്ഥാപിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിക്കുമോ? സാധിക്കില്ലെന്നു മാത്രമല്ല, എല്ലാ സത്യങ്ങളും അറിഞ്ഞിട്ടും നിസംഗതയോടെ നോക്കിനില്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട അനേകം വ്യക്തികള്‍ ഇവരുടെയിടയിലുണ്ട്. ആരോഗ്യമേഖലയിലെ അധോലോകം എന്നത് ആരെയും ഉന്മൂലനം ചെയ്യാന്‍ ശക്തിയും സ്വാധീനവുമുള്ള നരകമാണ്! ഇല്ല്യൂമിനാറ്റി-ഫ്രീമേസണ്‍ സംഘവുമായി ബാന്ധവമുള്ള ഈ അധോലോകസംഘമാണ് ലോകരാഷ്ട്രങ്ങളുടെ ഭരണസിരാകേന്ദ്രങ്ങളെപ്പോലും നിയന്ത്രിക്കുന്നത്. 'ജോസഫ്' എന്ന മലയാള സിനിമ അനേകരെ അലോസരപ്പെടുത്തിയെങ്കില്‍, അത് ചില അപ്രിയസത്യങ്ങള്‍ വിളിച്ചുപറയുന്ന സിനിമയായതുകൊണ്ടാണ്!

അവയവക്കച്ചവട മേഖലയിലെ ഉപഭോക്താക്കള്‍!

അവയവക്കച്ചവടം നടത്തുന്ന അധോലോകസംഘത്തിന്റെ ഇരകള്‍ (ഉപഭോക്താക്കള്‍) ആരൊക്കെയാണെന്നും, ഈ കച്ചവടം എങ്ങനെയാണ് വന്‍കിട വ്യവസായമായി മാറിയതെന്നും മനസ്സിലാക്കേണ്ടത് അനിവാര്യമായ ഒരു കാര്യാണ്. ഒരു നിമിഷമെങ്കില്‍, അതുകൂടി ഈ ലോകത്തു ജീവിച്ച് ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന അതിസമ്പന്നര്‍ ഈ ഭൂമിയിലുണ്ട്. ഈ ലോകത്തു ജീവിച്ചു കൊതിതീരാത്ത ലൗകികമനുഷ്യരുടെ എണ്ണം അതിനേക്കാള്‍ അസംഖ്യമാണ്. വയലാര്‍ രാമവര്‍മ്മ എഴുതി, ദേവരാജന്‍ ഈണമിട്ട പ്രസിദ്ധമായ ഒരു ചലച്ചിത്ര ഗാനമാണ് ഇവിടെ ഓര്‍മ്മവരുന്നത്. അതിലെ വരികള്‍ തുടങ്ങുന്നത് ഇങ്ങനെ:

'ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം;
ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം.
ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടീ!
എനിക്കിനിയൊരു ജന്മം കൂടീ!'

ഈ ലോകത്തിനുമപ്പുറം മറ്റൊരു ലോകവും മറ്റൊരു ജീവിതവും ഉണ്ടെന്നു വിശ്വസിക്കാന്‍ കഴിയാത്ത, തികച്ചും ഭൗമികരും നാസ്തികരുമായ മനുഷ്യരുടെ മോഹങ്ങളാണ് ഈ ഗാനത്തിലുടനീളം കുറിക്കപ്പെട്ടിരിക്കുന്നത്. ലോകത്തോടുള്ള രൂഢമൂലമായ മൈത്രിയായും, മരണം എല്ലാറ്റിന്റെയും അവസാനമാണെന്ന ചിന്തയില്‍നിന്നുളവാകുന്ന നഷ്ടചിന്തകളായുമൊക്കെ ഈ ഗാനത്തിലെ വരികളെ നമുക്കു വായിക്കാം. അതുപോലെതന്നെ, ഈ ഭൂമിയിലെ ജീവിതത്തിനപ്പുറമൊരു ജീവിതമുണ്ടെങ്കില്‍, ആ ജീവിതത്തിന് ഭൗമിക ജീവത്തിന്റെയത്രതന്നെ മനോഹാരിത ഉണ്ടായിരിക്കുമോ എന്ന ആകുലതയും വയലാര്‍ പങ്കുവയ്ക്കുന്നുണ്ട്. 'ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ മാനസസരസ്സുകളുണ്ടോ' എന്ന ചോദ്യത്തില്‍ ഈ ആകുലതയാണ് പങ്കുവയ്ക്കപ്പെടുന്നത്. സ്വപ്നങ്ങളുണ്ടോ? പുഷ്പങ്ങളുണ്ടോ? സ്വര്‍ണ്ണമരാളങ്ങളുണ്ടോ? എന്നിങ്ങനെയുള്ള ആശങ്കകളും ചോദ്യങ്ങളായി ഉയരുന്നു. ഈ ഗാനത്തിനിടയില്‍ ഉയര്‍ത്തപ്പെടുന്ന മറ്റൊരു ചോദ്യം വളരെ പ്രസക്തവും, ഈ ലേഖനത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയവുമായി തൊട്ടുരുമ്മി നില്‍ക്കുന്നതുമാണ്. ആ ചോദ്യം നോക്കുക: 'മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ?'

ആത്മഹത്യ ചെയ്തവര്‍പ്പോലും മതിവരുവോളം ജീവിച്ചവരായിരുന്നോ എന്ന് മനോവയ്ക്കറിയില്ല. കൊതിതീരും വരെ പ്രേമിച്ചാണോ മനുഷ്യരെല്ലാം മരിച്ചതെന്നും മനോവയ്ക്കറിയില്ല! എന്നാല്‍, മനോവയ്ക്ക് ഒന്നറിയാം; ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണ്! പരിശുദ്ധാത്മാവ് വെളിപ്പെടുത്തിയ ഈ സത്യം ബൈബിളില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങള്‍ അറിയുന്നില്ലേ? ലോകത്തിന്റെ മിത്രമാകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു"(യാക്കോബ്: 4; 4). ലോകത്തോടുള്ള മൈത്രിയാണ് ഇഹലോകജീവിതം നീട്ടിയെടുക്കാന്‍ ആഗ്രഹിക്കുന്നവരുടെയെല്ലാം മനസ്സിനെ ഭരിക്കുന്നത്. വ്യത്യസ്തങ്ങളായ കാരണങ്ങള്‍ പറയുമെങ്കിലും, ആ കാരണങ്ങളെല്ലാം ലൗകികതയുമായി ഇഴപിരിയാതെ ബന്ധപ്പെട്ടിരിക്കുന്നു. ഭൂമിയെ വിട്ടുപിരിയാന്‍ ഒരുവന്‍ മടിക്കുന്നുവെങ്കില്‍ അതിന്റെ പ്രധാന കാരണം അവന്റെ നിക്ഷേപമാണ്. ഒരുവന്‍ തന്റെ എല്ലാ സമ്പാദ്യങ്ങളും ഭൂമിയിലാണ് നിക്ഷേപിച്ചിരിക്കുന്നതെങ്കില്‍, ആ നിക്ഷേപത്തില്‍നിന്ന് തന്റെ ഹൃദയത്തെ പറിച്ചെടുക്കാന്‍ അവനു സാധിക്കുകയില്ല. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "നിങ്ങളുടെ നിക്‌ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും"(മത്താ: 6; 21).

ഭൂമിയില്‍ മാത്രം നിക്ഷേപം കരുതിവച്ചവനു മരണത്തെ ഭയപ്പെടാതിരിക്കാന്‍ സാധിക്കില്ല. പലയിടത്തായി നിക്ഷേപിച്ചിരിക്കുന്ന വ്യക്തികളുടെ ഹൃദയവും പലയിടങ്ങളിലായിരിക്കുമെങ്കിലും, പ്രധാന നിക്ഷേപത്തിലേക്ക് കൂടുതലായി ഹൃദയം അടുത്തിരിക്കും. പ്രളയമോ മറ്റെന്തെങ്കിലും മഹാമാരികളോ ഉണ്ടായാല്‍ ആദ്യം സുരക്ഷിതമാക്കാന്‍ ശ്രമിക്കുന്നത് വിലപിടിപ്പുള്ള വസ്തുക്കളായിരിക്കുമല്ലോ! പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്യുന്നവന്റെയും ഹൃദയമിരിക്കുന്നത് തന്റെ പ്രധാന നിക്ഷേപത്തിലായിരിക്കും. ആയതിനാല്‍, നമ്മുടെ ഹൃദയം നല്ലയിടത്തായിരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിക്ഷേപങ്ങളും നല്ലയിടത്തുതന്നെ കരുതിവയ്ക്കുക! യേഹ്ശുവായുടെ ഉപദേശം നോക്കുക: "ഭൂമിയില്‍ നിക്‌ഷേപം കരുതിവയ്ക്കരുത്. തുരുമ്പും കീടങ്ങളും അവ നശിപ്പിക്കും; കള്ളന്മാര്‍ തുരന്നു മോഷ്ടിക്കും. എന്നാല്‍, സ്വര്‍ഗ്ഗത്തില്‍ നിങ്ങള്‍ക്കായി നിക്‌ഷേപങ്ങള്‍ കരുതിവയ്ക്കുക. അവിടെ തുരുമ്പും കീടങ്ങളും അവ നശിപ്പിക്കുകയില്ല; കള്ളന്മാര്‍ മോഷ്ടിക്കുകയില്ല. നിങ്ങളുടെ നിക്‌ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും"(മത്താ: 6; 19-21). സ്വര്‍ഗ്ഗത്തില്‍ നിക്ഷേപമില്ലാത്തവര്‍ക്ക് ലോകത്തില്‍നിന്നുള്ള വേര്‍പാട് അംഗീകരിക്കാന്‍ കഴിയില്ല!

ലോകത്തില്‍ മനുഷ്യന്‍ കരുതിവച്ചിരിക്കുന്ന നിക്ഷേപങ്ങളാണ് അവനെ ഈ ഭൂമിയില്‍ കെട്ടിയിടുന്നതെന്നു നാം കണ്ടു. സ്വര്‍ണ്ണമോ പണമോ മാത്രമല്ല, വ്യക്തിബന്ധങ്ങളും മറ്റു പലതും ഈ നിക്ഷേപത്തിന്റെ ഗണത്തില്‍പ്പെടുമെന്നും നാം മനസ്സിലാക്കി. ലൗകികമായ സമ്പത്ത് പലവിധത്തിലുണ്ട്. സ്വന്തം ജീവിതം നീട്ടിയെടുക്കാന്‍ ആഗ്രഹിക്കുന്നതും, ആരുടെയെങ്കിലും ജീവിതം നീട്ടിക്കൊടുക്കാന്‍ ശ്രമിക്കുന്നതും ലൗകികമായ വിഷയങ്ങളില്‍ അധിഷ്ഠിതമായ കാരണങ്ങള്‍ക്കൊണ്ടാണെന്നു നമുക്കറിയാം. വ്യക്തിബന്ധങ്ങള്‍, ഉത്തരവാദിത്തങ്ങള്‍, പൂര്‍ത്തീകരിക്കപ്പെടാത്ത ദൗത്യങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നു. രോഗം വന്നാല്‍ ചികിത്സിക്കുന്നതും സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുന്നതും തെറ്റാണെന്ന സന്ദേശം ഈ ലേഖനത്തില്‍നിന്ന്‍ ആരും വായിച്ചെടുക്കരുത്. ഈ ലേഖനം ചര്‍ച്ചചെയ്യുന്ന പ്രധാന വിഷയം അവയവങ്ങള്‍ സ്വീകരിക്കുകയോ നല്‍കുകയോ ചെയ്യുന്നതിലെ വചന വിരുദ്ധതയാണ്. രോഗത്തിനു ചികിത്സിക്കുകയും ശാരീരികവും മാനസികവുമായ സൗഖ്യം മരുന്നുകളിലൂടെയും പ്രാര്‍ത്ഥനകളിലൂടെയും പ്രാപിക്കുകയും വേണം. അതിനുമപ്പുറം ശരീരത്തെ പരിഗണിക്കുന്നവന്‍ തന്റെ ആത്മാവിനെ അവഗണിക്കുകയാണു ചെയ്യുന്നത്. വിഗ്രഹാരാധകരിലെ ഏറ്റവും പ്രബലമായ വിഭാഗം സ്വന്തം ശരീരത്തെ വിഗ്രഹമായി കരുതുന്നവരാണ്!  

അന്താരാഷ്ട്രതലത്തില്‍ വലിയ പ്രാധാന്യത്തോടെ പ്രോത്സാഹനം നല്‍കിക്കൊണ്ടിരിക്കുന്ന അവയവദാനത്തിലൂടെ ജീവിതം നീട്ടിയെടുത്തവരില്‍ എത്രപേര്‍ ഒരുവര്‍ഷമെങ്കിലും ജീവിച്ചു എന്നത് ആരും അന്വേഷിക്കാറില്ല. അതുപോലെതന്നെ, അവയവ സ്വീകരണത്തിലൂടെ ജീവിതം നീട്ടിയെടുത്ത ഏതെങ്കിലുമൊരുവന്‍, തനിക്കു നീട്ടിക്കിട്ടിയ ജീവിതംകൊണ്ട് മാനവരാശിക്ക് മഹത്തായ എന്തെങ്കിലും സംഭാവന നല്‍കിയതായും മനോവയ്ക്ക് അറിയില്ല. ലോകത്തെ കീഴ്മേല്‍ മറിയ്ക്കാന്‍ പോന്ന സംഭാവനകള്‍ ലോകത്തിനു നല്‍കിയിട്ടുള്ള അനേകരുണ്ട്. അവരുടെയാരുടെയെങ്കിലും ജീവിതങ്ങള്‍ മറ്റുള്ളവരുടെ അവയവങ്ങള്‍ സ്വീകരിച്ചു നിലനിര്‍ത്തിയതായും മനോവയുടെ ശ്രദ്ധയില്‍പെട്ടിട്ടില്ല! അവയവ സ്വീകരണത്തിലൂടെ നീട്ടിയെടുത്ത ജീവിതംകൊണ്ട് ആരുംതന്നെ ഈ ലോകത്ത് അദ്ഭുതങ്ങള്‍ സൃഷ്ടിച്ചിട്ടില്ല എന്നതൊരു യാഥാര്‍ത്ഥ്യമാണെങ്കില്‍, അവയവദാനം ഒരു മഹത്തായ ദാനമാണെന്നു പറയാന്‍ എങ്ങനെ സാധിക്കും? പുനരുത്ഥാനത്തില്‍ വിശ്വസിക്കാത്ത നാസ്തികന്റെ ലൗകിക തൃഷ്ണയില്‍നിന്നും ഉടലെടുത്ത ആശയമല്ലേ ഈ അവയവദാന മാഹാത്മ്യം?!

അപ്രതീക്ഷിത അതിഥിയായി മരണമെത്തുമ്പോള്‍, ഈ അതിഥിയെ അര്‍ഹിക്കുന്ന പരിഗണന നല്‍കി സ്വീകരിക്കാന്‍ ആതിഥേയര്‍ക്കു കഴിയാതെവരുന്നു. പരമാവധി ആറുമാസം എന്ന് വൈദ്യനിലൂടെ ദൈവം മുന്നറിയിപ്പു നല്‍കുമ്പോള്‍, അത് ഒരുവനു ലഭിക്കാവുന്നതിലേക്കു വച്ച് ഏറ്റവും വലിയ അനുഗ്രഹമാണെന്നു മനോവ പറയും. എന്തെന്നാല്‍, പാപങ്ങളെക്കുറിച്ചു വേണ്ടവിധം അനുതപിക്കാനും തന്നെത്തന്നെ ദൈവസന്നിധിയില്‍ വിനീതനാക്കാനും അവിടുന്ന് നല്‍കുന്ന അവസരമാണിത്. എന്നാല്‍, ലോകത്തിന്റെ ആത്മാവിനാല്‍ നയിക്കപ്പെടുന്ന മനുഷ്യര്‍ ഇതിനെ ശാപമായി പരിഗണിക്കുന്നു. ലൗകിക മനുഷ്യര്‍ ശാപമായി കരുതുന്നവയെ ആത്മീയമനുഷ്യനു ദൈവം അനുഗ്രഹമാക്കി മാറ്റുന്നത് ഇങ്ങനെകൂടിയാണ്. അതായത്, ഒരുക്കത്തോടെ മരണംവരിക്കാന്‍ ഒരുവനു ലഭിക്കുന്ന അനുഗ്രഹങ്ങളെയെല്ലാം ഈ ലോകം ശാപങ്ങളായി കാണുന്നു! 'പെട്ടന്നുള്ള മരണത്തില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ' എന്ന അര്‍ത്ഥവത്തായ പ്രാര്‍ത്ഥനയുടെ പാരമ്പര്യം പേറുന്നവരാണ് കത്തോലിക്കാസഭയിലെ വിശ്വാസികള്‍!

മരണവീടുകളുടെ പരിസരത്ത് ചെറുസംഘങ്ങള്‍ വട്ടംകൂടിനിന്നു പറയുന്ന ചില അടക്കംപറച്ചിലുകള്‍ ശ്രദ്ധിക്കാത്തവരായി ആരുംതന്നെയുണ്ടാകില്ല. എന്തെന്നാല്‍, ദേശഭാഷാന്തരങ്ങള്‍ കടന്ന് ഭൂമിയുടെ ഏതു കോണില്‍ ചെന്നാലും അവിടെയെല്ലാം കേള്‍ക്കുന്ന അടക്കംപറച്ചിലുകള്‍ക്ക് ഭാഷയുടെ വ്യത്യാസം മാത്രമേ ഉണ്ടാകുകയുള്ളു; ആശയം എല്ലാം ഒന്നുതന്നെ! ആയതിനാല്‍, ലോകത്തെവിടെയും മരണങ്ങള്‍ സംഭവിച്ചാല്‍, പരേതരുടെ ബന്ധുമിത്രാദികളില്‍ നിന്നുയരുന്ന ചില ഉപചാരവാക്കുകള്‍ പരിശോധിക്കാം. മരണവീടിന്റെ പരിസരത്തുനിന്നുള്ള അടക്കംപറച്ചിലുകളില്‍ ഒന്നിങ്ങനെ: 'മരണം എന്നുപറഞ്ഞാല്‍ ഇങ്ങനെയായിരിക്കണം, ഒരു വേദനയും അറിയാതെ ആളങ്ങുപോയി, മക്കളെയും ബന്ധുക്കളെയുമൊന്നും ബുദ്ധിമുട്ടിച്ചില്ല, പുള്ളിക്കാരന്റെ മരണം ഭാഗ്യമുള്ള മരണമായിരുന്നു....' ഭാഗ്യമരണം എന്ന് വിധിയെഴുതിയ ഈ മരണം എങ്ങനെയായിരുന്നുവെന്ന് അറിയുമ്പോഴാണ് അടക്കംപറച്ചിലുകാരുടെ ആത്മീയബോധം വ്യക്തമാകുന്നത്. രാത്രി വൈകുന്നതുവരെ എല്ലാവരോടും വര്‍ത്തമാനങ്ങള്‍ പറഞ്ഞ്, ടെലിവിഷനിലെ സീരിയലുകളും കണ്ട് ഉറങ്ങാന്‍ കിടന്ന മനുഷ്യന്‍ ഉണരേണ്ട സമയം കഴിഞ്ഞിട്ടും ഉണര്‍ന്നില്ല. ഇങ്ങനെ മരിച്ചുപോയ വ്യക്തിയുടെ മരണത്തെയാണ്‌ ഭാഗ്യമരണം എന്ന് വിശേഷിപ്പിച്ചത്! 'പെട്ടന്നുള്ള മരണത്തില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ' എന്ന പ്രാര്‍ത്ഥനയിലൂടെ ലക്ഷ്യമിടുന്നത് അനുതാപത്തോടെയുള്ള ഒരു നല്ലമരണമാണ്. ആത്മീയമനുഷ്യന്റെ യഥാര്‍ത്ഥ പ്രാര്‍ത്ഥന ഇതുതന്നെയായിരിക്കും. ലോകം നല്ലതെന്നു കരുതുന്ന ഭാഗ്യമരണങ്ങള്‍ പലപ്പോഴും ദുര്‍മ്മരണങ്ങളായിരിക്കുമെന്നു വിവക്ഷ!

ഒരുപക്ഷേ ഈ വ്യക്തി തന്റെ പാപങ്ങളെക്കുറിച്ചെല്ലാം അനുതപിച്ച്, ദൈവകരങ്ങളില്‍ തന്നെത്തന്നെ സമര്‍പ്പിച്ചതിനുശേഷമായിരിക്കാം ഉറങ്ങാന്‍ കിടന്നത്. അതിനാല്‍ത്തന്നെ, ഇത്തരം മരണങ്ങള്‍ എല്ലായ്പ്പോഴും ദുര്‍മ്മരണങ്ങളായിരിക്കുമെന്നു വിധിയെഴുതാന്‍ മനോവ തയ്യാറല്ല. എന്നാല്‍, ലോകമനുഷ്യന്റെ ദൃഷ്ടിയില്‍ ദുരിതപൂര്‍ണ്ണവും വേദനനിറഞ്ഞതുമായ പല മരണങ്ങളും യഥാര്‍ത്ഥത്തില്‍ അനുഗൃഹീത മരണങ്ങളായിരിക്കാനുള്ള സാധ്യതയെയാണ് മനോവ പിന്താങ്ങുന്നത്. എന്തെന്നാല്‍, വേണ്ടവിധം ഒരുങ്ങാനുള്ള അവസരമാണ് അവനു ലഭിച്ചത്. കുറച്ചു നാളുകളെങ്കിലും വേദന സഹിക്കാനും അനുതപിക്കാനും അവസരം ലഭിക്കുന്ന വ്യക്തികള്‍ക്ക് ശുദ്ധീകരണസ്ഥലത്ത് ഇറങ്ങിക്കയറേണ്ട 'കണക്ഷന്‍ ഫ്ലൈറ്റിനു' പകരം, നേരിട്ടു പറുദീസായില്‍ ഇറങ്ങുന്ന വിമാനത്തില്‍ത്തന്നെ ഇരിപ്പിടം ലഭിക്കും. ഇതല്ലേ ഒരു ആത്മീയമനുഷ്യന്‍ അഭിലഷിക്കുന്ന ഭാഗ്യമരണം! മാതാപിതാക്കളുടെ അന്ത്യകാലത്ത് അവരെ ശുശ്രൂഷിക്കാനുള്ള ഭാഗ്യം മക്കള്‍ക്കും ലഭിക്കണം. മക്കളുടെ ഇഹലോകജീവിതം അനുഗൃഹീതമാകാനും പുനരുത്ഥാനത്തില്‍ മാതാപിതാക്കളെ സന്ദര്‍ശിക്കാനും സാധിക്കണമെങ്കില്‍, ഈ ഭാഗ്യം ലഭിക്കുകതന്നെവേണം!

ഒരുകാര്യംകൂടി ഈ വിഷയത്തില്‍ പറയാനുണ്ട്. എന്തെന്നാല്‍, ചില മാരകരോഗങ്ങളെ പലരും ശാപമായി കണക്കാക്കുന്നു. ശാപത്തില്‍നിന്നുള്ള രോഗങ്ങള്‍ ഉണ്ടെന്നതൊരു യാഥാര്‍ത്ഥ്യമാണ്. മന്ത്രവാദങ്ങളും ക്ഷുദ്രവിദ്യകളും ആഭിചാരകര്‍മ്മങ്ങളും ചെയ്യുന്നവരുടെ തലമുറകളെ വിടാതെ പിടികൂടുന്ന മാരകവ്യാധികളുണ്ട്. പാരമ്പര്യമായി ഭ്രാന്തുണ്ടാകുന്നത് ഇക്കാരണംകൊണ്ടാകാം. എന്നാല്‍, എല്ലാ മാരകരോഗങ്ങളും ശാപമാണെന്നു പറയാന്‍ കഴിയില്ല. ക്യാന്‍സര്‍പോലെയുള്ള രോഗങ്ങളെ ശാപമായും ദുരന്തമായും കാണുന്നവരാണ് അധികവും. അവസാനഘട്ടത്തിലാണു രോഗത്തെക്കുറിച്ച്‌ അറിയുന്നതെങ്കില്‍ ചികിത്സയിലൂടെ മാറ്റിയെടുക്കാന്‍ കഴിയാത്ത രോഗങ്ങളുടെ പട്ടികയില്‍ മുഖ്യസ്ഥാനത്തുള്ളത് ക്യാന്‍സറാണെന്നു നമുക്കറിയാം. തുടക്കത്തില്‍ അറിയാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ സൗഖ്യം പ്രാപിക്കാമായിരുന്നു എന്ന് വിലപിക്കുന്ന അനേകരെ മനോവ കണ്ടിട്ടുണ്ട്. എന്നാല്‍, അവസാന ഘട്ടത്തില്‍ മാത്രം അറിയുന്ന ക്യാന്‍സറിനെ അനുഗ്രഹമായി കാണാന്‍ ആത്മീയമനുഷ്യനു സാധിക്കണം എന്നതാണ് മനോവയ്ക്കു നല്‍കാനുള്ള ഉപദേശം! എന്തെന്നാല്‍, ഇപ്രകാരം അവസാനത്തെ ഘട്ടത്തില്‍ ഒരു രോഗം വെളിപ്പെടുത്തുന്നതോടൊപ്പം, ഈ വ്യക്തിക്ക് എത്രകാലംകൂടി ജീവിക്കാന്‍ കഴിയുമെന്ന വെളിപ്പെടുത്തലും ഭിഷഗ്വരനിലൂടെ ദൈവം നല്‍കും!

ചുരുക്കം ചില കേസുകളിലൊഴികെ, മറ്റെല്ലാ അവസരങ്ങളിലും ഡോക്ടര്‍ പറയുന്ന കാലയളവ് കൃത്യമാകാനാണ് സാധ്യത കൂടുതല്‍. ഈ മുന്നറിയിപ്പ് വലിയൊരു ഭാഗ്യമായി കാണാന്‍ സാധിക്കണമെങ്കില്‍, സ്വര്‍ഗ്ഗരാജ്യത്തു നിക്ഷേപം കരുതിവച്ച വ്യക്തികള്‍ക്കു മാത്രമേ സാധിക്കുകയുള്ളു! നിത്യജീവനെ ലക്ഷ്യമാക്കി ജീവിക്കുന്ന ഒരുവനു പൂര്‍ണ്ണമായ ഒരുക്കത്തോടെ പറുദീസായിലേക്കു കടന്നുപോകാന്‍ ഇതുവഴി സാധിക്കും. എന്നാല്‍, പശ്ചാത്തപിക്കാന്‍ കഴിയാത്തവിധം മാരകപാപത്താല്‍ ബന്ധിക്കപ്പെട്ട വ്യക്തികള്‍ക്ക് ഈ കാലയളവ് ദുരന്തപൂര്‍ണ്ണമായിരിക്കും. ദൈവത്തെയും തന്നെത്തന്നെയും ലോകം മുഴുവനെയും ശപിച്ചുകൊണ്ട് അവന്‍ കടന്നുപോകും! ഒരു ക്രിസ്ത്യാനിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "എനിക്കു ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്. ശാരീരികമായി ഇനിയും ഞാന്‍ ജീവിക്കുകയാണെങ്കില്‍, ഫലപ്രദമായി ജോലിചെയ്യാന്‍ സാധിക്കും. എങ്കിലും, ഏതാണു തെരഞ്ഞെടുക്കേണ്ടതെന്ന് എനിക്ക് അറിഞ്ഞുകൂടാ. ഇവ രണ്ടിനുമിടയില്‍ ഞാന്‍ ഞെരുങ്ങുന്നു. എങ്കിലും, എന്റെ ആഗ്രഹം, മരിച്ച് ക്രിസ്തുവിനോടുകൂടെ ആയിരിക്കാനാണ്. കാരണം, അതാണു കൂടുതല്‍ ശ്രേഷ്ഠം"(ഫിലിപ്പി: 1; 21-23). പൂര്‍ണ്ണ ആരോഗ്യവാനായി ഇരിക്കുമ്പോള്‍ത്തന്നെ പൗലോസ് അപ്പസ്തോലന്‍ പറഞ്ഞ വാക്കുകളാണിത്! ഇതായിരിക്കണം ഏതൊരു ക്രിസ്ത്യാനിയുടെയും മനോഭാവം!   

അവയവദാനം ക്രിസ്തീയ വിശ്വാസത്തിനു വിരുദ്ധമാകുന്നത് എങ്ങനെയാണെന്നു മനസ്സിലാക്കുന്നതിനുമുമ്പ്, ഈ വിഷയത്തില്‍ ഇസ്ലാമിന്റെ കാഴ്ചപ്പാട് എന്താണെന്നു പരിശോധിക്കാം.

അവയവദാനം ഇസ്ലാമിക കാഴ്ചപ്പാട്!

"സ്വശരീരത്തിന്റെ ഒരുഭാഗം മുറിച്ചെടുത്തു നല്‍കുന്നത് നിഷിദ്ധമാണ്. അവയവത്തിന്റെ പൂര്‍ണ്ണമായ ശേഷിപ്പ് നഷ്ടപ്പെടുന്നുവെന്നാതാണ് കാരണം. ഈ ദാനം നബിക്കുവേണ്ടിയാണെങ്കില്‍ നിബ്ബന്ധമായും അനുവദനീയമാണ്. ഇസ്ലാമിന്റെ ശത്രുവെന്ന് വിധിക്കപ്പെട്ട (യുദ്ധം നിര്‍ബ്ബന്ധമായ) ഹര്‍ബിയ്യായ കാഫിര്‍, ഇസ്ലാമില്‍നിന്നു കുഫ്രിയ്യത്തിലേക്കു പോയ മുര്‍തദ്ദ്, വിവാഹിതനായ വ്യഭിചാരി, നിസ്കാരം ഉപേക്ഷിച്ചവന്‍ (മുഹാരിബ്) തുടങ്ങി, ഇസ്ലാം ജീവന് വില കല്പിക്കാത്ത (മഅ്സൂമല്ലാത്ത)വരുടെ ശരീരാവയവങ്ങള്‍ ആവശ്യാനുസരണം മുസ്ലീമിന് മുറിച്ചെടുക്കാം. എന്നാല്‍, ഇസ്ലാം ജീവന് വില കല്പിക്കുന്നവരില്‍നിന്നു മുറിച്ചെടുക്കാന്‍ മറ്റൊരാള്‍ക്ക് അവകാശമില്ല; എത്ര പ്രയാസപ്പെട്ടാലും ശരി, അത് അവകാശമില്ല"- തുഹ്ഫ: 9 / 397.

വിശന്നവശനായവന് മറ്റു മാര്‍ഗ്ഗങ്ങളില്ലെങ്കില്‍ മനുഷ്യശരീരം (ശവം) ഭക്ഷിക്കല്‍ അനുവദനീയമായതുപോലെ, മൃതശരീരത്തില്‍നിന്നു വൃക്ക സ്വീകരിക്കലും അനുവദനീയമാണ്. ഇസ്ലാം ജീവന് വില കല്പിക്കാത്തവരില്‍നിന്ന് അവര്‍ ജീവിച്ചിരിക്കുമ്പോള്‍തന്നെ വൃക്ക മുറിച്ചുമാറ്റുന്നതില്‍ ഒട്ടും വിരോധമില്ല. (അവലംബം: തെളിച്ചം മാസിക, മാര്‍ച്ച് 2011, ദാറുല്‍ഹുദാ, ചെമ്മാട്). ഇസ്ലാമല്ലാത്ത ഒരുവന്റെയും ജീവന് ഇവര്‍ വില കല്പിച്ചിട്ടില്ല എന്നകാര്യം ഇവര്‍ക്ക് അഭയം നല്‍കുന്ന സമൂഹം മനസ്സിലാക്കിയിരുന്നാല്‍ നല്ലത്! ഇസ്ലാമല്ലാത്തവരുടെ ശവംവരെ തിന്നാന്‍ അനുവാദമുള്ള ഏക മതമാണ്‌ ഇസ്ലാം! അന്താരാഷ്ട്രതലത്തില്‍ നിരോധിക്കേണ്ടതായ ഒരു മതമാണ്‌ ഇസ്ലാംമതമെന്നു മനസ്സിലാക്കാന്‍, ഈ മതവിഭാഗത്തിന് മറ്റു മതങ്ങളോടുള്ള അസഹിഷ്ണുത മാത്രം പരിഗണിച്ചാല്‍ മതി. അനുകൂല സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ ഏതൊരു അമുസ്ലിമിനെയും ഇല്ലായ്മചെയ്യാനുള്ള പ്രബോധനം ഇവര്‍ക്കു ലഭിച്ചിട്ടുണ്ട്. മതത്തിനപ്പുറം ഇവര്‍ പ്രകടിപ്പിക്കുന്ന സൗഹൃദങ്ങളെല്ലാം കപടമാണെന്നു മനസ്സിലാക്കാന്‍ തയ്യാറാകാത്തവര്‍ക്കു വന്നുഭവിക്കാനിരിക്കുന്ന ദുരന്തത്തെയോര്‍ത്തു സഹതപിക്കാന്‍ മാത്രമേ മനോവയ്ക്കു കഴിയുകയുള്ളു.

യൂറോപ്പും പാശ്ചാത്യരാജ്യങ്ങളും ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന അരക്ഷിതാവസ്ഥ മറച്ചുവയ്ക്കാന്‍ ആഗോളമാധ്യമങ്ങളും ഐക്യരാഷ്ട്രസഭയും മാത്രമല്ല, വേശ്യയുടെ ചാരിത്ര്യ പ്രസംഗംപോലെ 'മനുഷ്യാവകാശം' ജല്പനങ്ങള്‍ നടത്തുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നു. വലിഞ്ഞുകയറി വന്ന മാരണങ്ങളാണ് ഇസ്ലാമെന്നു തിരിച്ചറിഞ്ഞ യൂറോപ്യന്‍ ജനതയ്ക്കു മുന്‍പില്‍ സ്വയം രക്ഷിക്കുകയെന്ന ഒറ്റ പോംവഴി മാത്രമേയുള്ളു. എന്നാല്‍, സഹികെട്ട ഏതെങ്കിലും ചെറുപ്പക്കാര്‍ ചെറുത്തുനില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍, കപടമനുഷ്യസ്നേഹവും ഇസ്ലാമിക ഭീകരതയും കൈകോര്‍ക്കുന്നു. ഇത്തരത്തില്‍ കൈകോര്‍ക്കുന്ന അധമസംഘങ്ങള്‍ ചില പുത്തന്‍ വക്കുകള്‍ നിഘണ്ടുവിനായി സംഭാവന ചെയ്തിട്ടുണ്ട്. ഇസ്ലാമോഫോബിയ, ഇസ്ലാമോമാനിയ എന്നീ പദങ്ങളുമായി പാശ്ചാത്യരാജ്യങ്ങള്‍ക്കുനേരേ കുരയ്ക്കുന്നത് ഈ പൈശാചിക കൂട്ടുകെട്ടാണ്. ഇസ്ലാം ഒരു വിശുദ്ധജനതയാണെങ്കില്‍ അവരെ ഏറ്റെടുക്കാന്‍ ഇസ്ലാമികരാജ്യങ്ങള്‍ തയ്യാറാകുകയല്ലേ വേണ്ടത്?

മറ്റു മതത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഭക്ഷിക്കാന്‍പോലും നിയമപരമായ അംഗീകാരം നല്‍കിയിരിക്കുന്ന നരഭോജി മതത്തെ പിന്തുണയ്ക്കാന്‍ തയ്യാറാകുന്ന സകലരും പിശാചിന്റെ സന്തതികള്‍ തന്നെയാണ്! മറ്റു മതങ്ങളിലെ വിശ്വാസികളുടെ അവയവങ്ങള്‍ മുറിച്ചെടുക്കാനും അവശേഷിക്കുന്ന മാംസം ഭക്ഷിക്കാനും പിശാചില്‍നിന്ന് അധികാരം ലഭിച്ചിട്ടുള്ള ഏക മതമാണിത്. ഇവര്‍ക്ക് ഇടംകൊടുത്തിട്ടുള്ള ഒരു ജനതയും അതിന്റെ ദുരന്തം അനുഭവിക്കാതിരുന്നിട്ടില്ല. യാഥാര്‍ത്ഥ്യം ഇതായിരിക്കെ, അന്താരാഷ്‌ട്ര 'ആക്ടിവിസം' ഇവര്‍ക്കു നല്‍കിക്കൊണ്ടിരിക്കുന്ന പിന്തുണയെ ജാഗ്രതയോടെ നോക്കിക്കാണണം! മറ്റു ജനതകളോട് ഇസ്ലാം സ്വീകരിക്കേണ്ട നിലപാട് എന്തായിരിക്കണം എന്ന ഉപദേശം ഖുറാനില്‍ ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്: "അവിശ്വാസികളെ നിങ്ങള്‍ എവിടെയെല്ലാം കാണുന്നുവോ അവിടെവച്ച് കൊന്നുകളയുക"(സുറ: 9; 1-6). അല്ലാഹുവില്‍നിന്നു ലഭിച്ചിരിക്കുന്ന ഈ കല്പന ഏറ്റെടുത്തിരിക്കുന്ന ഒരു അധമജനതയെ സ്വീകരിക്കുന്നവര്‍ക്ക് സ്വാഭാവികമായി ലഭിക്കാവുന്ന പ്രതിഫലം മാത്രമേ യൂറോപ്പിന് ഇപ്പോള്‍ ലഭിക്കുന്നുള്ളു! ഈ ലേഖനത്തില്‍ നാം ചിന്തിക്കുന്ന വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ടു മാത്രമാണ് ഇസ്ലാമിക കാഴ്ചപ്പാട് ഇവിടെ പരിശോധിച്ചത്. ഇസ്ലാമികതയെ പിന്തുണയ്ക്കുന്ന കത്തോലിക്കാ മതബോധനഗ്രന്ഥം എത്രത്തോളം അപകടമാണ് വിശ്വാസികളുടെയിടയില്‍ സൃഷിച്ചിരിക്കുന്നതെന്നു മനസ്സിലാക്കാനും ഈ വിവരണം കാരണമാകട്ടെ!

അവയവദാനം ക്രിസ്തീയവിരുദ്ധം!

പൂര്‍ണ്ണമായും ക്രിസ്തീയവിരുദ്ധമായ പ്രവൃത്തിയാണ്‌ അവയവദാനം! ളോഹയിട്ട ചില വിവരദോഷികള്‍ അനേകരെ തങ്ങളുടെ വസ്ത്രത്താല്‍ വഞ്ചിക്കുന്നുണ്ട് എന്ന തിരിച്ചറിവോടെയാണ് ഇക്കാര്യം മനോവ വ്യക്തമാക്കുന്നത്. ചിറമ്മേലോ ചിറ്റിലപ്പിള്ളിയോ അല്ല ക്രിസ്തീയതയുടെ വക്താക്കള്‍! ക്രിസ്തുവിന്റെ നിയമത്തില്‍ നിലനില്‍ക്കുന്നവരല്ലാതെ, സ്വന്തമായി നിയമങ്ങള്‍ നിര്‍മ്മിച്ച്‌ അതു നടപ്പാക്കാന്‍ ശ്രമിക്കുന്ന ആരും ക്രിസ്തീയതയുടെ വക്താക്കളായി പരിഗണിക്കപ്പെടാന്‍ പാടില്ല. ദൈവീകനിയമങ്ങളുമായി പൊരുത്തപ്പെടാത്ത ആശയങ്ങള്‍ ആരില്‍നിന്നുണ്ടായാലും ജാഗ്രതയോടെ അവയൊക്കെ അവഗണിക്കാത്തപക്ഷം നിത്യജീവനില്‍നിന്നു വിച്ഛേദിക്കപ്പെടുന്ന അവസ്ഥയുണ്ടാകും. പറയുന്ന വ്യക്തി വഹിക്കുന്ന പദവിയോ ധരിച്ചിരിക്കുന്ന ചിഹ്നമോ അല്ല അയാളില്‍നിന്നു പുറപ്പെടുന്ന വാക്കുകളുടെ ആധികാരികത നിശ്ചയിക്കുന്നത്. മറിച്ച്, പറയുന്ന വാക്കുകള്‍ക്ക് ദൈവീകനിയമങ്ങളുമായുള്ള പൊരുത്തമാണ് ആധികാരികതയുടെ അളവുകോല്‍!

ഒരു വ്യക്തിയുടെ വാക്കുകള്‍ ദൈവീകനിയമങ്ങളെ അസ്ഥിരപ്പെടുത്തുന്നവയാണെങ്കില്‍ അവനെ നമ്മുടെ മുന്നിലേക്കയച്ചത് ദൈവമല്ല! അങ്ങനെയോരുവനെ ദൈവം നമ്മുടെ അടുത്തേക്ക് അയയ്ക്കുകയുമില്ല. അഥവാ, അയയ്ക്കുന്നുവെങ്കില്‍, നാം എത്രത്തോളം അവിടുത്തെ നിയമങ്ങള്‍ക്ക് പരിഗണന നല്‍കുന്നുവെന്നു പരിശോധിക്കാന്‍ അവിടുന്ന് അയച്ചിരിക്കുന്നതാണെന്നു മനസ്സിലാക്കണം. എന്തെന്നാല്‍, മാമോദീസാ മുങ്ങിയ നാസ്തികര്‍ സകല ക്രൈസ്തവസഭകളിലും സ്ഥാനംപിടിച്ചിട്ടുണ്ട്!

വിഷയത്തിലേക്കു വന്നുകൊണ്ട്, അവയവദാനം ക്രിസ്തീയവിരുദ്ധമാകുന്നത് എങ്ങനെയാണെന്നു വ്യക്തമാക്കാം. ആദ്യമായി ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ഉപകരണങ്ങളായി പാപത്തിനു സമര്‍പ്പിക്കരുത്; പ്രത്യുത, മരിച്ചവരില്‍നിന്നു ജീവന്‍ പ്രാപിച്ചവരായി നിങ്ങളെത്തന്നെയും, നീതിയുടെ ആയുധങ്ങളായി നിങ്ങളുടെ അവയവങ്ങളെയും ദൈവത്തിനു സമര്‍പ്പിക്കുവിന്‍"(റോമാ: 6; 13). ഏതൊരു ദൈവപൈതലിനും തന്റെ അവയവങ്ങളെ പാപത്താല്‍ മലിനമാക്കാതെ കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തമുണ്ട്. അവയവങ്ങള്‍ പാപത്താല്‍ മലിനമാകുന്നത് അനീതിയുടെ ഉപകരണങ്ങളായി സമര്‍പ്പിക്കപ്പെടുമ്പോഴാണെന്ന് ഈ ഉപദേശത്തില്‍ത്തന്നെ വ്യക്തമാക്കിയിരിക്കുന്നു. നീതി എന്നത് ദൈവത്തിന്റെ നിയമങ്ങളാണെന്നു മനസ്സിലാക്കിയിട്ടുള്ള ഒരു വ്യക്തിക്ക്, അനീതിയെന്നത് ദൈവീകനിയമങ്ങളുടെ ലംഘനമാണെന്നു മനസ്സിലാക്കാനും സാധിക്കും.

വിശ്വാസം വഴിയാണ് ഒരുവന്‍ നീതീകരിക്കപ്പെടുന്നതെന്ന് ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നു. ഇത് പൂര്‍വ്വപിതാക്കന്മാര്‍ പ്രാപിച്ച നീതീകരണത്തിന്റെ രഹസ്യമാണ്. ഈ വെളിപ്പെടുത്തല്‍ നോക്കുക: "വിശുദ്ധലിഖിതം പറയുന്നതെന്താണ്? അബ്രാഹം ദൈവത്തില്‍ വിശ്വസിച്ചു; അത് അവനു നീതിയായി പരിഗണിക്കപ്പെട്ടു"(റോമാ: 4; 3). ഇത് നിയമം ലഭിക്കാത്ത കാലത്ത് ഒരുവന്‍ നീതീകരിക്കപ്പെടുന്നതിനുള്ള മാര്‍ഗ്ഗമായിരുന്നു. വിശ്വാസത്തിന്റെ അടയാളമായിട്ടാണ് അബ്രാഹം പരിച്ഛേദനം സ്വീകരിച്ചത്. ഈ വചനം നോക്കുക: "അപരിച്ഛേദിതനായിരുന്നപ്പോള്‍ വിശ്വാസംവഴി ലഭിച്ച നീതിയുടെ മുദ്രയായി പരിച്ഛേദനം എന്ന അടയാളം അവന്‍ സ്വീകരിച്ചു. ഇത് പരിച്ഛേദനം കൂടാതെ വിശ്വാസികളായിത്തീര്‍ന്ന എല്ലാവര്‍ക്കും അവന്‍ പിതാവാകേണ്ടതിനും അങ്ങനെ അത് അവര്‍ക്കു നീതിയായി പരിഗണിക്കപ്പെടേണ്ടതിനും ആയിരുന്നു"(റോമാ: 4; 11). വിശ്വാസത്തിന്റെ മുദ്രയായി പരിച്ഛേദനമാണ് അബ്രാഹം സ്വീകരിച്ചതെങ്കില്‍, നാമിന്ന് വിശ്വാസത്തിന്റെ മുദ്രയായി ജ്ഞാനസ്നാനം സ്വീകരിക്കുന്നു. പരിച്ഛേദനംപോലെതന്നെ ജ്ഞാനസ്നാനവും ഒരു ഉടമ്പടിയാണ്. നീതിയുടെ ഉപകരണമായി നമ്മുടെ അവയവങ്ങളെയും നമ്മെത്തന്നെയും ദൈവത്തിനു സമര്‍പ്പിക്കുന്ന ഉടമ്പടി! ഈ ഉടമ്പടിയുടെ ഭാഗമായിരിക്കുന്ന ഒരുവന്റെ അവയവങ്ങള്‍ ദൈവത്തിനു സമര്‍പ്പിക്കപ്പെട്ടിരിക്കയാല്‍, പിന്നീടൊരിക്കലും ആ അവയവങ്ങളെ സ്വന്തം ഇഷ്ടപ്രകാരം ഉപയോഗിക്കാന്‍ അവന് അവകാശമില്ല!

നിയമം ലഭിച്ചതിനുശേഷമുള്ള നീതീകരണത്തെയാണ്‌ ഇനി നാം മനസ്സിലാക്കേണ്ടത്! നിയമം നല്കപ്പെടുന്നതിനുമുമ്പ് ദൈവത്തിലുള്ള വിശ്വാസം മാത്രമായിരുന്നു നീതീകരണത്തിനുള്ള മാര്‍ഗ്ഗമെങ്കില്‍, നിയമം നല്കപ്പെട്ടതോടെ അവയുടെ അനുസരണം നീതീകരണത്തിന് അനിവാര്യമായ ഘടകമായിത്തീര്‍ന്നു. ദാവീദ് നീതീകരിക്കപ്പെട്ടത് നിയമത്തിന്റെ അനുശാസനത്തിലൂടെയായിരുന്നുവെന്ന് ബൈബിള്‍ വ്യക്തമാക്കുന്നുണ്ട്. ദാവീദിന്റെ നീതീകരണം ഇപ്രകാരമായിരുന്നു: "ദാവീദ് ഹിത്യനായ ഊറിയായുടെ കാര്യത്തിലൊഴികെ യാഹ്‌വെ കല്പിച്ച യാതൊന്നിലുംനിന്ന് ആയുഷ്ക്കാലത്തൊരിക്കലും വ്യതിചലിക്കാതെ അവിടുത്തെ ദൃഷ്ടിയില്‍ നീതിമാത്രം ചെയ്തു"(1 രാജാ: 15; 5). നിയമം നല്കപ്പെട്ടതിനുശേഷം ദൈവം നോക്കുന്നത് അവ അനുസരിക്കുന്നുണ്ടോ എന്നതാണ്. യാഹ്‌വെ കല്പിച്ച നിയമങ്ങളില്‍നിന്നുള്ള വ്യതിചലനത്തെ അനീതിയായി അവിടുന്ന് കണക്കാക്കുന്നു എന്നതിന്റെ അനേകം ദൃഷ്ടാന്തങ്ങളില്‍ ഒന്നാണ് ശലോമോന്‍! ശലോമോന്റെ അനീതി എന്തായിരുന്നുവെന്ന് ശ്രദ്ധിക്കുക: "ശലോമോനു വാര്‍ദ്ധക്യമായപ്പോള്‍ ഭാര്യമാര്‍ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു തിരിച്ചു. പിതാവായ ദാവീദ് വിശ്വസ്തനായിരുന്നതുപോലെ അവന്‍ അവിടുത്തോടു പരിപൂര്‍ണ്ണവിശ്വസ്തത പാലിച്ചില്ല. ശലോമോന്‍ സീദോന്യരുടെ ദേവിയായ അസ്താര്‍ത്തെയെയും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മില്‍ക്കോമിനെയും ആരാധിച്ചു. അങ്ങനെ അവന്‍ യാഹ്‌വെയുടെ മുമ്പില്‍ അനിഷ്ടം പ്രവര്‍ത്തിച്ചു"(1 രാജാ: 11; 4-6).

അന്ന് ദൈവത്തിന് അനിഷ്ടമായിരുന്ന ഏതെങ്കിലുമൊന്ന്‍ പിന്നീട് അവിടുത്തേക്ക്‌ ഇഷ്ടമായി എന്നു കരുതുന്ന ആരെങ്കിലുമുണ്ടെങ്കില്‍, അവര്‍ അറിയുകയും വിശ്വസിക്കുകയും പ്രതിനിധീകരിക്കുകയും ചെയ്യുന്നത് സത്യദൈവമായ യാഹ്‌വെയെ അല്ല! മ്ലേച്ഛത അന്നുമിന്നും ദൈവത്തിനു മ്ലേച്ഛതതന്നെയാണ്. വിജാതിയരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടരുത് എന്ന കല്പന ലംഘിച്ചതിന്റെ പരിണിതഫലമായിരുന്നു ശലോമോന്റെ അധഃപതനം! ഈ നിയമം നോക്കുക: "അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടരുത്. നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്കു കൊടുക്കുകയോ അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാര്‍ക്കുവേണ്ടി സ്വീകരിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, മറ്റു ദേവന്മാരെ സേവിക്കാനായി നിങ്ങളുടെ മക്കളെ എന്നില്‍നിന്ന് അവര്‍ അകറ്റിക്കളയും. അപ്പോള്‍ യാഹ്‌വെയുടെ കോപം നിങ്ങള്‍ക്കെതിരേ ജ്വലിക്കുകയും നിങ്ങളെ വേഗം നശിപ്പിക്കുകയും ചെയ്യും"(നിയമം: 7; 3, 4). പ്രഥമവും സുപ്രധാനവുമായ കല്പനയുടെ ലംഘനമാണ് ശലോമോന്‍ നടത്തിയത്. ഒന്നാംപ്രമാണ ലംഘനത്തിലേക്കു നയിക്കുന്നതെന്തും ഈ പ്രമാണത്തിന്റെ ലംഘനംതന്നെയാണ്. ഒന്നാംപ്രമാണം ലംഘിക്കുന്നതിനുവേണ്ടി അവയവങ്ങളെ സമര്‍പ്പിച്ചതിലൂടെ, നീതിയുടെ ഉപകരണങ്ങളായി ദൈവത്തിനു സമര്‍പ്പിക്കേണ്ട അവയവങ്ങളെ അനീതിയുടെ ഉപകരണങ്ങളായി പാപത്തിനു സമര്‍പ്പിച്ചു.

ദൈവമക്കളുടെ നേത്രങ്ങള്‍ക്ക് അന്യദേവദര്‍ശനം നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. ഈ നിയമം ശ്രദ്ധിക്കുക: "ഈ ജനം ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് അവര്‍ എപ്രകാരം തങ്ങളുടെ ദേവന്മാരെ സേവിച്ചു എന്നു നിങ്ങള്‍ അന്വേഷിക്കരുത്. നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്"(നിയമം: 12; 30, 31). വെറും അന്വേഷണത്തിന്റെ ഭാഗമായിപ്പോലും അന്യദേവന്മാരുടെ ആലയം സന്ദര്‍ശിക്കരുത് എന്നുള്ളത് യാഹ്‌വെയുടെ അലംഘനീയമായ നിയമമാണ്. ഈ നിയമം ലംഘിക്കുന്നതിലൂടെ ഒരുവന്‍ തന്റെ അവയവങ്ങളെ അനീതിയുടെ ഉപകരങ്ങളായി പാപത്തിനു സമര്‍പ്പിക്കുകയാണു ചെയ്യുന്നത്.

നേത്രങ്ങളെപ്പോലെതന്നെ കാതുകളെയും നാവിനെയും അനീതിയുടെ ഉപകരണങ്ങളാക്കാന്‍ ഒരുവനു സാധിക്കും. യാഹ്‌വെയുടെ 'കല്ലേല്‍ പിളര്‍ക്കുന്ന' കല്പന ശ്രദ്ധിക്കുക: "അന്യദേവന്മാരുടെ നാമം സ്മരിക്കരുത്. അത് നിങ്ങളുടെ നാവില്‍നിന്നും കേള്‍ക്കാനിടയാകരുത്"(പുറ: 23; 13). സത്യദൈവമായ യാഹ്‌വെയ്ക്ക് യേഹ്ശുവായുടെ നാമത്തിലുള്ള ജ്ഞാനസ്നാനം വഴി തങ്ങളെത്തന്നെ സമര്‍പ്പിച്ചിരിക്കുന്ന വ്യക്തികളുടെ അവയവങ്ങള്‍ അനീതിയുടെ ഉപകരണങ്ങളാക്കാന്‍ അവിടുന്ന് അനുവദിച്ചിട്ടില്ല. കണ്ണോ കാതോ കൈകാലുകളോ മാത്രമല്ല, ഉച്ചി മുതല്‍ ഉള്ളംകാല്‍ വരെയുള്ള മുഴുവന്‍ അവയവങ്ങളും ദൈവത്തിനു സമര്‍പ്പിച്ചവരുടെ സമൂഹമാണ് ക്രിസ്തുവിന്റെ സഭ! ഈ സമര്‍പ്പണം നടത്താത്തവരോ, ഈ സമര്‍പ്പണത്തില്‍നിന്നു പിന്‍വലിഞ്ഞവരോ ആയ ആരും സഭയുടെ ഭാഗമല്ല, പിന്‍വലിഞ്ഞ സകലരും സഭയില്‍നിന്നു വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. സമര്‍പ്പണം നടത്താത്തവരാകട്ടെ, അവര്‍ ഒരിക്കലും സഭയുടെ ഭാഗമായിട്ടില്ല!

ഇതില്‍നിന്നെല്ലാം എന്താണു നാം മനസ്സിലാക്കേണ്ടത്? ദൈവമക്കളുടെ ശരീരത്തിലെ ഓരോ അവയവങ്ങളെക്കുറിച്ചും ദൈവസന്നിധിയില്‍ ഇവര്‍ കണക്കുബോധിപ്പിക്കേണ്ടിവരും എന്നല്ലേ? അവയവങ്ങളെക്കുറിച്ചുള്ള ഉത്തരവാദിത്തം ഓരോരുത്തരിലും നിക്ഷിപതമായിരിക്കുന്നു എന്ന സന്ദേശവും ഈ പഠനങ്ങളില്‍നിന്നു ലഭിച്ചുകഴിഞ്ഞില്ലേ? അന്യദേവന്മാരെ ദര്‍ശിക്കാന്‍ ഒരിക്കല്‍പോലും സമര്‍പ്പിക്കാത്ത നേത്രങ്ങള്‍ മറ്റൊരുവനു ദാനം ചെയ്യുന്നതിലൂടെ അത് അനീതിക്കു സമര്‍പ്പിക്കപ്പെടുകയില്ലെന്ന് ആരുകണ്ടു?! നീതിയുടെ ഉപകരണങ്ങളായി മാത്രം ഉപയോഗിച്ചിട്ടുള്ള അവയവങ്ങള്‍ അനീതിയുടെ ഉപകരണങ്ങളായി മാറാന്‍ അവയവദാനം കാരണമാകും! ദൈവമക്കളുടെ ശരീരത്തിലെ അവയവങ്ങള്‍ ശബരിമലയിലും മക്കയിലും സമര്‍പ്പിക്കപ്പെടുന്ന ദുരവസ്ഥയെ ജാഗ്രതയോടെ നാം കാണണം! ഒരിക്കല്‍പ്പോലും അശ്ലീലചിത്രങ്ങള്‍ ദര്‍ശിച്ചിട്ടില്ലാത്ത കണ്ണുകള്‍, മ്ലേച്ഛതകള്‍ ദര്‍ശിക്കുന്നതിനായി സമര്‍പ്പിക്കപ്പെടുന്നത് അനുവദിക്കാന്‍ പാടില്ല! ദൈവമക്കളുടെ അവയവങ്ങള്‍ ഉപയോഗിച്ച് പൈശാചികത ഈ ഭൂമിയില്‍ പ്രചരിക്കാന്‍ ഇടയാകരുത്! ഓരോരുത്തരുടെയും അവയവങ്ങളെക്കുറിച്ചുള്ള ഉത്തരവാദിത്തം വ്യക്തിപരമാണ്!

പാപത്തിനു ഹേതുവാകുന്ന അവയവത്തിന്റെമേല്‍ ശിക്ഷയുണ്ടെന്നു വ്യക്തമാക്കിയത് യേഹ്ശുവായാണ്. ഒരു അവയവത്തെ പാപത്തിനു സമര്‍പ്പിക്കുന്നതിലൂടെ ആ അവയവം മാത്രമല്ല, ആ അവയവത്തോടൊപ്പം ശരീരമൊന്നാകെ നരകത്തിലെറിയപ്പെടും. ഈ വചനം ശ്രദ്ധിക്കുക: "വലത്തുകണ്ണ് നിനക്കു പാപഹേതുവാകുന്നെങ്കില്‍ അതു ചൂഴ്‌ന്നെടുത്ത് എറിഞ്ഞുകളയുക; ശരീരമാകെ നരകത്തിലേക്ക് എറിയപ്പെടുന്നതിനെക്കാള്‍ നല്ലത്, അവയവങ്ങളിലൊന്നു നഷ്ടപ്പെടുകയാണ്. വലത്തുകരം നിനക്കു പാപഹേതുവാകുന്നെങ്കില്‍, അതു വെട്ടി ദൂരെയെറിയുക. ശരീരമാകെ നരകത്തില്‍ പതിക്കുന്നതിനെക്കാള്‍ നല്ലത്, അവയവങ്ങളിലൊന്നു നഷ്ടപ്പെടുന്നതാണ്"(മത്താ: 5; 29, 30). കണ്ണ് പാപഹേതുവാകുന്നെങ്കില്‍ അതു ചൂഴ്ന്നെടുത്ത് മറ്റാര്‍ക്കെങ്കിലും ദാനംചെയ്യാന്‍ യേഹ്ശുവാ കല്പിച്ചില്ല; മറിച്ച്, എറിഞ്ഞുകളയുവാനാണ് കല്പിച്ചത്. നിന്റെ അവയവങ്ങള്‍ക്കൊണ്ട് മറ്റുള്ളവര്‍ പാപം ചെയ്യുകയും, അതിലൂടെ നീ നരകത്തിലെറിയപ്പെടുകയും ചെയ്യുന്ന അവസ്ഥ എന്തിനു നീ വരുത്തിവയ്ക്കുന്നു? പാപത്തിനു സമര്‍പ്പിക്കുന്ന അവയവത്തിനുമേല്‍ പാപത്തിന്റെ നിയമം വസിക്കുന്നു. അത് നീതിപ്രവര്‍ത്തിക്കാന്‍ വൈമനസ്യം കാണിക്കും. പൗലോസിന്റെ വാക്കുകള്‍ നോക്കുക: "എന്റെ അവയവങ്ങളിലാകട്ടെ, എന്റെ മനസ്‌സിന്റെ നിയമത്തോടു പോരാടുന്ന വേറൊരു നിയമം ഞാന്‍ കാണുന്നു. അത് എന്റെ അവയവങ്ങളിലുള്ള പാപത്തിന്റെ നിയമത്തിന് എന്നെ അടിമപ്പെടുത്തുന്നു"(റോമാ: 7; 23).

പൗലോസ് അപ്പസ്തോലന്റെ ഉപദേശങ്ങളെ പലരും ദുര്‍വ്യാഖ്യാനം ചെയ്ത് ദൈവീകനിയമങ്ങളെ അസാധുവാക്കാന്‍ ശ്രമിക്കാറുണ്ട്. ഇത്തരം ദുരുപദേശങ്ങളാല്‍ വഞ്ചിക്കപ്പെട്ട അനേകര്‍ ക്രൈസ്തവരാണെന്ന ധാരണയില്‍ ജീവിക്കുന്നുവെന്നതും ഒരു ദുരന്തമായി നിലനില്‍ക്കുന്നു. സകല വിജാതിയതകളും അനുകരിച്ചുകൊണ്ട് അനീതിയുടെ ഉപകരണങ്ങളായി തങ്ങളുടെ അവയവങ്ങളെ ഇവര്‍ പാപത്തിനു സമര്‍പ്പിക്കുന്നു. ക്രിസ്തുവിന്റെ പ്രബോധനങ്ങളെ അസാധുവാക്കുന്ന വിധം പൗലോസിന്റെ ഉപദേശങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് അപകടകരമായ അവസ്ഥയാണ്. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്‌സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും"(മത്താ: 5; 18, 19). ഈ സത്യത്തെ നിഷേധിക്കുന്ന ഉപദേശങ്ങളൊന്നും പൗലോസിന്റെ വാക്കുകളില്‍നിന്നു വായിച്ചെടുക്കാന്‍ ആരും ശ്രമിക്കരുത്. സ്വര്‍ഗ്ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടാന്‍ കാരണമാകുന്നതൊന്നും പൗലോസ് പഠിപ്പിക്കില്ല എന്നതുകൊണ്ടുതന്നെ, നിയമത്തെ പൗലോസിന്റെ വാക്കുകള്‍ക്കൊണ്ട് അസാധുവാക്കാന്‍ ശ്രമിക്കുന്നവര്‍ പിശാചിനുവേണ്ടി വിടുവേല ചെയ്യുന്നവരാണെന്നു നാം തിരിച്ചറിയണം!

പൗലോസ് അപ്പസ്തോലനെ നിയമനിഷേധിയാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വ്യക്തമായ അജണ്ടയുണ്ട്. ദൈവീകനിയമങ്ങളെ അസാധുവാക്കുകയെന്നതാണ് ആ അജണ്ട. അപ്പസ്തോലന്റെ വാക്കുകളെ ഗ്രഹിക്കാന്‍ തക്കവിധം പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടാത്തവരും തങ്ങള്‍ക്കുതന്നെ ശീഘ്രനാശം വരുത്തിവയ്ക്കുന്ന വിധം ദുര്‍വ്യാഖ്യാനങ്ങള്‍ നടത്തുന്നുണ്ട്. ഇത് ഈ കാലഘട്ടത്തിലെ മാത്രം അവസ്ഥയല്ല; മറിച്ച്, ആദ്യനൂറ്റാണ്ടിലും ഇങ്ങനെയുള്ള വിരുതന്മാരുണ്ടായിരുന്നു. അവരെ കണ്ടുകൊണ്ടാണ് പത്രോസ് ഇപ്രകാരം പറഞ്ഞത്: "നമ്മുടെ പ്രിയപ്പെട്ട സഹോദരനായ പൗലോസ് തനിക്കു ലഭിച്ച ജ്ഞാനമനുസരിച്ച് ഇക്കാര്യം തന്നെ നിങ്ങള്‍ക്ക് എഴുതിയിട്ടുണ്ടല്ലോ. ഈ വിഷയത്തെക്കുറിച്ചു പറയുമ്പോഴെല്ലാം, ഇങ്ങനെതന്നെയാണ് എല്ലാലേഖനങ്ങളിലും അവന്‍ എഴുതിയിരിക്കുന്നത്. മനസ്സിലാക്കാന്‍ വിഷമമുള്ള ചില കാര്യങ്ങള്‍ അവയിലുണ്ട്. അറിവില്ലാത്തവരും ചഞ്ചലമനസ്‌കരുമായ ചിലര്‍, മറ്റു വിശുദ്ധ ലിഖിതങ്ങളെപ്പോലെ അവയെയും തങ്ങളുടെ നാശത്തിനായി വളച്ചൊടിക്കുന്നു"(2 പത്രോ: 3; 15, 16). നിയമങ്ങളും പ്രവചനങ്ങളും ക്രിസ്തുവിലാണ് പൂര്‍ണ്ണത പ്രാപിക്കുന്നതെന്നു വ്യക്തമാക്കാന്‍ പൗലോസ് നടത്തിയ പ്രബോധനങ്ങളെ നിയമനിഷേധത്തിനുള്ള അവസരമായി കാണുന്നവരാണ് എല്ലാ ദുരന്തങ്ങളുടെയും ആരംഭവും അവസാനവും!

അവയവദാനവുമായി ബന്ധപ്പെട്ട വിഷയത്തോടു ചേര്‍ത്തുവച്ചു പഠിക്കേണ്ട വിഷയമാണ് രക്തദാനത്തെ സംബന്ധിച്ചുള്ളതും. അവയവങ്ങള്‍ ദാനംചെയ്യുന്നതും സ്വീകരിക്കുന്നതും തെറ്റാണെന്നു സമ്മതിക്കുന്നവര്‍ക്കുപോലും രക്തദാനം ദൈവനിഷേധമാണെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ മനസ്സുവരില്ലെന്നു മനോവയ്ക്കറിയാം. എന്നാല്‍, ആരുടെയെങ്കിലും സന്തോഷത്തിനുവേണ്ടി ദൈവവചനത്തില്‍ മായംചേര്‍ക്കാന്‍ മനോവയ്ക്കു കഴിയില്ലല്ലോ! അങ്ങനെയൊരു അപചയം സംഭവിക്കുന്നതിനുമുമ്പ് മനോവയെ ദൈവം ഇല്ലാതാക്കട്ടെ!

അവയവദാനം എന്ന വിഷയത്തില്‍നിന്നുകൊണ്ടുതന്നെ വ്യക്തമാക്കേണ്ട ചിലതുകൂടിയുണ്ട്. കൃത്രിമ അവയവങ്ങള്‍ ഉപയോഗിക്കുന്നതില്‍ എന്തെങ്കിലും വചനവിരുദ്ധതയുണ്ടോ എന്നതാണ് ചേര്‍ത്തുവച്ചു പഠിക്കേണ്ടതായ മറ്റൊരു കാര്യം. കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ഏതൊരു അവയവും ഉപയോഗിക്കുന്നതിനെ ദൈവവചനം തടയുന്നില്ല. കൃത്രിമ പേസ്മേക്കര്‍, കൃത്രിമ കൈകാലുകള്‍, പ്ലാസ്റ്റിക് മുട്ടുകള്‍, അസ്ഥികള്‍ക്കു തകരാറുകള്‍ സംഭവിക്കുമ്പോള്‍ ഇടുന്ന 'സ്റ്റീല്‍' ദണ്ഡുകള്‍, സ്റ്റെന്റുകള്‍(ആഞ്ചിയോ പ്ലാസ്റ്റി), കൃത്രിമ ഹൃദയവാല്‍വുകള്‍ എന്നിവയെല്ലാം സൗകര്യംപോലെ ഉപയോഗിക്കാവുന്നതാണ്. ബൈപ്പാസ് ചെയ്യുന്നതിലും വചനവിരുദ്ധതയില്ല. കൃത്രിമമായി ഹൃദയമോ മറ്റേതെങ്കിലും അവയവമോ ഉണ്ടാക്കാനുള്ള കഴിവ് മനുഷ്യനുണ്ടെങ്കില്‍, അവ നിര്‍മ്മിച്ച്‌ ഉപയോഗിക്കുന്നതിനും ദൈവത്തിന്റെ വചനം തടസ്സംനില്‍ക്കുന്നില്ല. അതുപോലെതന്നെ, നിര്‍ജ്ജീവങ്ങളായ അവയവങ്ങളെ നീക്കംചെയ്യുന്നതിനുള്ള അവകാശം മനുഷ്യര്‍ക്കുണ്ട്. ശരീരത്തിലെ മുറിവുകള്‍ വൃത്തിയാക്കുമ്പോള്‍ അഴുകിയ മാംസം അടര്‍ന്നുപോകുന്നത് സ്വാഭാവികമാണല്ലോ!

ക്യാന്‍സര്‍ ബാധിച്ച അവയവങ്ങള്‍ നീക്കംചെയ്യുന്നതിനും, രക്തചംക്രമണം നിലച്ച അവയവങ്ങള്‍ നീക്കംചെയ്യുന്നതിനും ദൈവവചനം തടസ്സമാകുന്നില്ല. മറ്റൊരു വ്യക്തിയുടെ അവയവങ്ങള്‍ സ്വീകരിക്കുകയോ മറ്റൊരുവന് അവയവങ്ങള്‍ നല്‍കുകയോ ചെയ്യുന്നതാണ് വചനവിരുദ്ധമായ നടപടിയായി കണക്കാക്കപ്പെടുന്നത്. എന്തെന്നാല്‍, അവയവങ്ങള്‍ അനീതിയുടെ ഉപകരണങ്ങളായി പാപത്തിനു സമര്‍പ്പിക്കപ്പെടാനുള്ള സാദ്ധ്യത മാത്രമല്ല ഇതിലൂടെയുള്ള പ്രശനം; മറിച്ച്, ഇത് രക്തവുമായി ബന്ധപ്പെട്ട നിയമത്തിന്റെ നഗ്നമായ ലംഘനവുമാണ്! ശരീരത്തിലെ ഏതൊരു അവയവത്തെയും ജീവനുള്ളതായി നിലനിര്‍ത്തുന്നത് രക്തമാണ്. രക്തത്തിലൂടെയാണ് അവയവങ്ങള്‍ക്ക് ജീവിക്കാനാവശ്യമായ ഓക്സിജന്‍ ലഭിക്കുന്നതെന്നു നമുക്കറിയാം. രക്തത്തിലാണ് ജീവന്‍ കുടികൊള്ളുന്നത് എന്ന വചനത്തിന്റെ പൊരുള്‍ മനസ്സിലാക്കേണ്ടതും ഇതിലൂടെയാണ്. അവയവങ്ങള്‍ ദാനംചെയ്യുമ്പോള്‍, ദാതാവിന്റെയും സ്വീകരിക്കുന്ന വ്യക്തിയുടെയും രക്തഗ്രൂപ്പുകള്‍ ചേരുന്നതല്ലെങ്കില്‍ അവയവമാറ്റം സാദ്ധ്യമാകുകയില്ല. ഏതൊരു അവയവത്തിന്റെ കാര്യത്തിലും രക്തഗ്രൂപ്പുകള്‍ ഒരു പ്രധാന ഘടകമാണ്. ഇതുതന്നെയാണ് അവയവദാനവും രക്തദാനവും ഒരേപോലെ വചനവിരുദ്ധമാകുന്നതിന്റെ സാംഗത്യം!

രക്തത്തിലാണ് ജീവന്‍ കുടികൊള്ളുന്നതെന്നു നാം മനസ്സിലാക്കിയതാണ്. ബലിപീഠത്തില്‍ അര്‍പ്പിക്കപ്പെടാനല്ലാതെ, രക്തം ഉപയോഗിക്കുന്നത് ദൈവം വിലക്കിയിട്ടുള്ളതും നമുക്കറിയാം. രക്തത്തോടെ മാംസം ഭക്ഷിക്കുന്നതില്‍പ്പോലും ദൈവമക്കള്‍ക്കു വിലക്കുള്ളപ്പോള്‍, രക്തം സ്വീകരിക്കുന്നതും നല്‍കുന്നതും ദൈവവചനത്തിന്റെ പരസ്യമായ ലംഘനമായി പരിഗണിക്കപ്പെടും. എന്നാല്‍, ശസ്ത്രക്രിയയില്‍ ഒരു വ്യക്തിക്ക് രക്തം ആവശ്യമായി വരുമ്പോള്‍, ആ വ്യക്തിയുടെതന്നെ രക്തം മുന്‍കൂട്ടി ശേഖരിച്ചുവച്ച് ഉപയോഗിക്കുമ്പോള്‍ അത് വചനവിരുദ്ധമാകുന്നില്ല. ആദിമസഭ മുഖ്യമായും പരിഗണിച്ച വിഷയങ്ങളില്‍ ഒന്നായിരുന്നു രക്തത്തെ സംബന്ധിച്ചുള്ള നിയമം. സഭയുടെ ഉപദേശം ശ്രദ്ധിക്കുക: "താഴെപ്പറയുന്ന അത്യാവശ്യകാര്യങ്ങളെക്കാള്‍ കൂടുതലായി ഒരു ഭാരവും നിങ്ങളുടെമേല്‍ ചുമത്താതിരിക്കുന്നതാണു നല്ലതെന്നു പരിശുദ്ധാത്മാവിനും ഞങ്ങള്‍ക്കും തോന്നി. വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച വസ്തുക്കള്‍, രക്തം, കഴുത്തുഞെരിച്ചു കൊല്ലപ്പെട്ടവ, വ്യഭിചാരം എന്നിവയില്‍നിന്നു നിങ്ങള്‍ അകന്നിരിക്കണം. ഇവയില്‍നിന്ന് അകന്നിരുന്നാല്‍ നിങ്ങള്‍ക്കു നന്ന്. മംഗളാശംസകള്‍!"(അപ്പ. പ്രവര്‍: 15; 28, 29).

അവയവദാനത്തെ സംബന്ധിച്ചുള്ള വിവരണത്തില്‍ എല്ലാം ഉള്‍ക്കൊണ്ടിരിക്കയാല്‍, രക്തദാനത്തെ സംബന്ധിച്ചുള്ള വിവരണം തനിയാവര്‍ത്തനമാകും എന്നതുകൊണ്ട് അതിനു മുതിരുന്നില്ല. എന്നിരുന്നാലും ഒരു പ്രധാന വിഷയംകൂടി ചേര്‍ത്തുവയ്ക്കേണ്ടത് അനിവാര്യമാണെന്നു കരുതുന്നു. അതായത്, അടുത്ത ബന്ധത്തില്‍പ്പെട്ട വ്യക്തികള്‍ക്കു രക്തം നല്‍കുന്നതും, അവരില്‍നിന്നു രക്തം സ്വീകരിക്കുന്നതും അനുവദനീയമാണോ എന്ന ചോദ്യം ഉയര്‍ന്നാല്‍ അതിനുള്ള മറുപടി നല്‍കാനുള്ള ബാധ്യത മനോവയ്ക്കുണ്ട്. മറുപടിയിലേക്കു കടക്കാം. ഒരു സ്ത്രീയുടെ ഉദരത്തിലായിരിക്കുന്ന കുഞ്ഞിന് ആവശ്യമായതെല്ലാം ലഭിക്കുന്നത് അമ്മയുമായി പൊക്കിള്‍ക്കൊടിയിലൂടെയുള്ള ബന്ധത്തിലൂടെയാണ്. അമ്മയുടെ ശരീരത്തില്‍നിന്ന് പൊക്കിള്‍ക്കൊടി വഴി കുഞ്ഞിന്റെ ശരീരത്തിലേക്ക്  ഒഴുകുന്ന രക്തത്തിലാണ് ഓക്സിജന്‍പോലും കുടികൊള്ളുന്നത്. കുഞ്ഞിനെ ജീവനുള്ളതായി സംരക്ഷിക്കുന്നത് അമ്മയുടെ രക്തത്തില്‍നിന്നു ലഭിക്കുന്ന ലവണങ്ങളിലൂടെ മാത്രമാണ്.

പ്രാണവായുപോലും ഇങ്ങനെ ലഭിക്കുന്നുവെങ്കിലും, പ്രസവത്തോടെ പുറത്തുവരുന്ന കുഞ്ഞിന് പിന്നീട് എപ്പോഴെങ്കിലും രക്തം ആവശ്യമായി വന്നാല്‍, അമ്മയുടെ രക്തം അവളുടെ കുഞ്ഞിന്റെ ശരീരം സ്വീകരിക്കണമെന്നില്ല! കാരണം, അമ്മയുടെ രക്തഗ്രൂപ്പും മക്കളുടെ രക്തഗ്രൂപ്പും ഒന്നാകണമെന്നു നിര്‍ബ്ബന്ധമില്ല. അതായത്, അമ്മയുടെ രക്തഗ്രൂപ്പില്‍പ്പെടാത്ത കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ ജീവനുള്ള അവസ്ഥയില്‍ കാത്തുസൂക്ഷിച്ചത് അമ്മയുടെ രക്തമായിരുന്നിട്ടും പൊക്കിള്‍ക്കൊടിബന്ധം വിച്ഛേദിക്കപ്പെടുന്നതോടെ ഒരു വലിയ മാറ്റം സംഭവിച്ചിരിക്കുന്നു. ഏറ്റവും ലളിതമായിപ്പറഞ്ഞാല്‍, അമ്മയും കുഞ്ഞും തമ്മിലുണ്ടായിരുന്ന പൊക്കിള്‍ക്കൊടിബന്ധം അവസാനിക്കുന്നതോടെ, പരസ്പരം അനുവദിക്കപ്പെട്ടിരുന്ന രക്തം പങ്കുവയ്ക്കല്‍ നിഷിദ്ധമാക്കപ്പെട്ടു. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തെ ആധാരമാക്കി നല്‍കിയ ഈ വിവരണത്തില്‍ സര്‍വ്വതും അടങ്ങിയിട്ടുണ്ട്.    

വിഗ്രഹാര്‍പ്പിത ഭക്ഷണത്തെപ്പോലും ദൈവജനത്തിനുമേല്‍ അടിച്ചേല്പിക്കുന്ന കപട അപ്പസ്തോലന്മാര്‍ക്ക് ഇതൊന്നും അംഗീകരിക്കാന്‍ കഴിയുമെന്ന വിശ്വാസം മനോവയ്ക്കില്ല. എന്നാല്‍, ഇതില്‍നിന്നു വ്യത്യസ്തമായ മറ്റൊരു നിയമം കത്തോലിക്കാസഭയ്ക്കോ ക്രിസ്തീയതയ്ക്കോ ഇല്ലെന്ന യാഥാര്‍ത്ഥ്യം മനോവ മനസ്സിലാക്കുന്നു! ക്രിസ്തുവിന്റെ അപ്പസ്തോലന്മാര്‍ യെരുശലെമില്‍ ചേര്‍ന്ന സൂനഹദോസില്‍ എടുത്ത തീരുമാനമാണ് ഇവിടെ നാം വായിച്ചത്. വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച വസ്തുക്കളില്‍നിന്ന് അകന്നിരിക്കണമെന്ന് ക്രിസ്ത്യാനികളോടു കല്പിച്ചത് ഫ്രാന്‍സീസിനെപ്പോലെയോ ജോണ്‍ ഇരുപത്തിമൂന്നാമനെപ്പോലെയോ അതിക്രമിച്ചുകയറി അധികാരം സ്ഥാപിച്ച കപട അപ്പസ്തോലന്മാര്‍ ആയിരുന്നില്ല. ക്രിസ്തുവിനോടൊപ്പം ആയിരിക്കുകയും അവിടുത്തെ വാക്കുകള്‍ നേരിട്ടു കേള്‍ക്കുകയും അവിടുത്തെ മനസ്സറിയുകയും ചെയ്തിട്ടുള്ള അപ്പസ്തോലന്മാരാണ് ഈ സത്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. യേഹ്ശുവായില്‍നിന്നു പഠിച്ചതാണ് അപ്പസ്തോലന്മാര്‍ സ്വന്തം ജീവിതത്തില്‍ അനുകരിച്ചത്. അതുമാത്രമേ അവര്‍ പഠിപ്പിച്ചിട്ടുള്ളു. എന്തെന്നാല്‍, യേ ഹ്ശുവാ അവരോടു കല്പിച്ചത് ഇപ്രകാരമായിരുന്നു: "ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍"(മത്താ: 28; 19, 20).

യേഹ്ശുവായുടെ നാമത്തില്‍ ജ്ഞാനസ്നാനം സ്വീകരിച്ചു ക്രിസ്ത്യാനികളായി മാറുന്ന ഓരോരുത്തരെയും പഠിപ്പിക്കേണ്ടത് അവിടുന്ന് കല്പിച്ചവയെല്ലാം അനുസരിക്കാനാണ്. അപ്പസ്തോലന്മാര്‍ ഒരിക്കലും യേഹ്ശുവായെ ധിക്കാരിക്കുകയില്ലെന്നു നമുക്കറിയാം. അതിനാല്‍ത്തന്നെ അവിടുന്ന് എന്ത് അനുസരിക്കാന്‍ കല്പിച്ചുവോ, അതുമാത്രമേ അപ്പസ്തോലന്മാര്‍ പഠിപ്പിക്കുകയുള്ളു. ഇത്രയും മനസ്സിലാക്കാന്‍ സാമാന്യബുദ്ധിയില്‍ കവിഞ്ഞ എന്തെങ്കിലും വിജ്ഞാനം ആവശ്യമുണ്ടെന്നു മനോവ കരുതുന്നില്ല. എന്നാല്‍, അഭിനവ അപ്പസ്തോലന്മാരായി വിരാജിക്കുന്നവര്‍ പറയുന്നത് വിഗ്രഹങ്ങളും വിഗ്രഹാര്‍പ്പിത വസ്തുക്കളും ഇല്ലെന്നാണ്! ഇവരില്‍ ചിലര്‍തന്നെയാണ് അവയവദാനത്തിനുള്ള സമ്മതിപത്രം ഒപ്പിട്ടുവാങ്ങാന്‍ പരക്കംപായുന്നത്. അപ്പസ്തോലന്മാരുടെ പിന്‍ഗാമികളാണ് ഇവരെങ്കില്‍, സകല ജനത്തോടും രക്ഷയുടെ സുവിശേഷം പ്രസംഗിക്കുമായിരുന്നു. യേഹ്ശുവായിലൂടെ മാത്രം സാദ്ധ്യമാകുന്ന രക്ഷയെ മറച്ചുവയ്ക്കുന്ന ഇവര്‍ വൃക്കകള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചിരിക്കുകയാണ്!

രക്തദാനം എന്ന വിഷയത്തിലേക്കു മടങ്ങിവരാം. സൂനഹദോസിന്റെ തീരുമാനമനുസരിച്ചാണ് രക്തത്തില്‍നിന്ന് അകന്നുനില്‍ക്കാന്‍ ക്രിസ്ത്യാനികളെ ആഹ്വാനംചെയ്തത്. മൃഗങ്ങളുടെ രക്തത്തെക്കുറിച്ചു മാത്രമുള്ള ഉപദേശമാണിതെന്നു തെറ്റായി ധരിച്ചുവച്ചിരിക്കുന്ന അനേകര്‍ നമുക്കിടയിലുണ്ട്. 'രക്തം' എന്ന് പറഞ്ഞതിനുശേഷം 'കഴുത്തുഞെരിച്ചു കൊല്ലപ്പെട്ടവ' എന്നുകൂടി പറയുന്നതിനാല്‍ ഇത് രണ്ടും മൃഗത്തെ സംബന്ധിക്കുന്നതാണെന്നു ചിലര്‍ തെറ്റിദ്ധരിച്ചേക്കാം. അങ്ങനെയെങ്കില്‍ തുടര്‍ന്നു പറയുന്നത് വ്യഭിചാരത്തെക്കുറിച്ചാണ്. സ്വാഭാവികമായും ഇത് മൃഗവേഴ്ച്ചയെ മാത്രമാണ് ഉദ്ദേശിച്ചിരിക്കുന്നതെന്നു വാദിക്കാന്‍ സാധിക്കുമല്ലോ! എന്നാല്‍, ഇവിടെ 'രക്തം' എന്ന് പറഞ്ഞിരിക്കുന്നത് ഏതു രക്തത്തെയും സംബന്ധിച്ചുള്ള നിയമമാണ്! മുഗങ്ങളുടെ രക്തത്തെക്കാള്‍ എന്തുകൊണ്ടും പ്രധാനപ്പെട്ടത് മനുഷ്യന്റെ രക്തമാണെന്നു മനസ്സിലാക്കാന്‍ സാധിക്കുന്നുവെങ്കില്‍, ഇവിടെ പറഞ്ഞിരിക്കുന്നത് ഏതു രക്തത്തെയും സംബന്ധിക്കുന്ന നിയമമാണെന്നു മനസ്സിലാക്കാനും സാധിക്കണം! ശാസ്ത്രം ഇത്രയേറെ വളര്‍ന്നിട്ടും, മനുഷ്യനെ സൃഷ്ടിക്കുമെന്നു വീമ്പടിക്കുന്ന ശാസ്ത്രികള്‍ക്ക് ഒരു തുള്ളി രക്തംപോലും നിര്‍മ്മിക്കാന്‍ സാധിക്കുന്നില്ല എന്നത് ഗൗരവത്തോടെ ചിന്തിക്കേണ്ടതല്ലേ? ജീവനുള്ള രക്തമോ ജീവനുള്ള അവയവങ്ങളോ നിര്‍മ്മിക്കാന്‍ മനുഷ്യന് ഒരുകാലത്തും സാധിക്കില്ല!

ഓരോ ജീവികളുടെയും ശരീരത്തിലുള്ളത് ആ ജീവിക്കു മാത്രമായിട്ടുള്ള അവയവങ്ങളാണ്. ഒരു മനുഷ്യന്റെ ശരീരത്തിലുള്ള അവയവങ്ങളും രക്തവും അവനുവേണ്ടി മാത്രമുള്ളതാണ്. മറ്റൊരു വ്യക്തിക്ക് അത് മുറിച്ചുനല്‍കാന്‍ ദൈവം ആരെയും അനുവദിച്ചിട്ടില്ല! ആദവും ഹവ്വായും മാത്രമാണ് ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യര്‍! അവര്‍ക്ക് ഇരുവര്‍ക്കും രണ്ടുവീതം വൃക്കകള്‍ നല്‍കിയത് മറ്റാര്‍ക്കെങ്കിലും നല്‍കാന്‍വേണ്ടി ആയിരുന്നില്ല. ഒന്നിന്റെ പ്രവര്‍ത്തനം നിലച്ചാലും മറ്റൊന്നിലൂടെ രക്തം ശുദ്ധീകരിക്കാനും അങ്ങനെ ജീവന്‍ നിലര്‍ത്താനും വേണ്ടി രണ്ടു വൃക്കകള്‍ വീതം  അവിടുന്ന് അവര്‍ക്കു നല്‍കി. ചില കുബുദ്ധികള്‍ പ്രചരിപ്പിക്കുന്നതുപോലെ, ദാനംചെയ്യാന്‍ വേണ്ടിയല്ല രണ്ടു വൃക്കകള്‍ നല്കപ്പെട്ടിരിക്കുന്നത്. മനുഷ്യനു മാത്രമല്ല രണ്ടു വൃക്കകള്‍ ഉള്ളത്; അനേകം ജീവികള്‍ക്ക് രണ്ടുവീതം വൃക്കകളുണ്ട്. അവയവങ്ങള്‍ മാറ്റിവയ്ക്കാന്‍ യാതൊരു സാദ്ധ്യതയുമില്ലാത്ത ആ ജീവികള്‍ക്ക് എന്തിനാണ് രണ്ടുവീതം വൃക്കകള്‍! മൃഗങ്ങളും പക്ഷികളും അവയവങ്ങള്‍ ദാനംചെയ്യാറില്ല; അവര്‍ രക്തബാങ്കുകള്‍ നടത്തുന്നുമില്ല! ഇനിയും കൂടുതല്‍ വിവരണത്തിനു മുതിരുന്നില്ല. ആയതിനാല്‍, അവയവദാനത്തിന് സമ്മതപത്രം നല്കിയിരിക്കുന്നവര്‍ അത് റദ്ദുചെയ്യാനുള്ള വിവേകം ഉപദേശിച്ചുകൊണ്ട് ഈ ലേഖനം ഇവിടെ ഉപസംഹരിക്കുന്നു!

"ആകയാല്‍, നിങ്ങളുടെ ദൈവമായ യാഹ്‌വെ നിങ്ങളോടു കല്പിച്ചതുപോലെ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ശ്രദ്ധാലുക്കളായിരിക്കണം; നിങ്ങള്‍ ഇടംവലം വ്യതിചലിക്കരുത്"(നിയമം: 5; 32).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4604 views

LOG IN

Lost your password?

SIGN UP

LOST PASSWORD