എഡിറ്റോറിയല്‍

ഫ്രാന്‍സീസിന്റെ അഭയാര്‍ത്ഥി നാടകം ആര്‍ക്കുവേണ്ടി?

Print By
about

23 - 04 - 2016

സ്ലാമിക പ്രീണനവും ക്രൈസ്തവ അവഗണനയും മൂലം കത്തോലിക്കാസഭയില്‍ അനഭിമതനായിക്കൊണ്ടിരിക്കുന്ന ഫ്രാന്‍സീസ് ഇപ്പോള്‍ നടത്തുന്ന ചവിട്ടുനാടകത്തിന്റെ പിന്നാമ്പുറക്കഥകളാണ് ഇവിടെ വെളിപ്പെടുത്താന്‍ ഉദ്യമിക്കുന്നത്. പന്ത്രണ്ട് അഭയാര്‍ത്ഥികളെ ചുമന്നുകൊണ്ട് യൂറോപ്പിലേക്ക് ഈ മഹാന്‍ എഴുന്നള്ളുന്നുവെന്നത് വാര്‍ത്താമാധ്യമങ്ങളില്‍ വ്യക്തമായ ഇടംപിടിച്ചു കഴിഞ്ഞു. ഫ്രീമേസണ്‍ സംഘത്തിന്റെ നിയന്ത്രണത്തില്‍ മുന്നോട്ടുപോകുന്ന മാധ്യമങ്ങള്‍ക്ക് ഈ വാര്‍ത്ത വലിയ സന്തോഷം ഉളവാക്കി. യഥാര്‍ത്ഥത്തില്‍ ഈ നാടകത്തിനുപിന്നിലും 'ഫ്രീമേസണ്‍' സംഘമാണ് പ്രവര്‍ത്തിച്ചതെന്ന് പലരും അറിഞ്ഞിട്ടില്ല. പാവം വിശ്വാസികള്‍!

ആവശ്യത്തിലേറെ അഭയാര്‍ത്ഥികള്‍ യൂറോപ്പിലുണ്ട് എന്ന് അറിയാത്തവരായി ലോകത്ത് ആരും ഉണ്ടാകില്ല. അഭയാര്‍ത്ഥികള്‍മൂലം യൂറോപ്പ് നേരിടുന്ന ഭീഷണികളെക്കുറിച്ചും ലോകത്തിനറിയാം. സ്ത്രീകളെ ലൈംഗീകമായി പീഡിപ്പിക്കുക, കുഞ്ഞുങ്ങളെ പീഡിപ്പിക്കുകയും ഭീതിയിലാഴ്ത്തുകയും ചെയ്യുക, വിവിധ രാജ്യങ്ങളില്‍ ഭീകരാക്രമണം നടത്തുക എന്നീ ക്രൂരക്രുത്യങ്ങളില്‍ ഏര്‍പ്പെടുന്നത് ഇസ്ലാമിക അഭയാര്‍ത്ഥികളാണെന്ന വസ്തുത സകലരും തിരിച്ചറിഞ്ഞതാണ്. ഇക്കാരണങ്ങള്‍കൊണ്ടുതന്നെ അഭയാര്‍ത്ഥികള്‍ക്കെതിരേ ശക്തമായ പ്രതിഷേധം യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉയര്‍ന്നുകഴിഞ്ഞു. പൗരന്മാരുടെ സ്വത്തിനും ജീവനും മാനത്തിനും വില കല്പിക്കാത്ത ഭരണാധികാരികള്‍ക്കെതിരേ ജനരോഷം ഇരമ്പുമ്പോള്‍ വത്തിക്കാനിലെ രാജാവ് ഒരു ചവിട്ടുനാടകവുമായി രംഗപ്രവേശം ചെയ്തിരിക്കുകയാണ്! ആരാന്റെ പറമ്പിലെ പുല്ലുകണ്ട് പശുവിനെ വളര്‍ത്തുന്ന ഫ്രാന്‍സീസിന്റെ സ്ഥിരം ശൈലി ഇവിടെയും അവലംബിക്കുന്നു! കത്തോലിക്കാസഭയിലെ ദൈവജനത്തിന്റെ സമ്പത്ത് ഉപയോഗിച്ച് തിന്നുകൊഴുക്കുകയും സഭയിലെ ദൈവമക്കളുടെമേല്‍ 'കുതിരകയറുകയും' ചെയ്യുന്ന അനേകം വൈദീകവേഷധാരികളെ നാം കണ്ടിട്ടുണ്ട്. എന്നാല്‍, ഇവരിലാരുതന്നെ സ്വന്തം ജനത്തിന്റെ രക്തത്തിനുവേണ്ടി ദാഹിച്ചിട്ടുള്ളതായി കേട്ടിട്ടില്ല! ഫ്രാന്‍സീസ് എന്ന പിശാചിന്റെ കാര്യം അങ്ങനെയല്ല; ഇയാള്‍ ദൈവജനത്തെ സംഹരിക്കാനുള്ള ആയുധങ്ങള്‍ കോപ്പുകൂട്ടുന്ന തിരക്കിലാണ്!

ക്രിസ്തീയതയ്ക്ക് എതിരായിട്ടുള്ള ഏതൊരു മുന്നേറ്റത്തോടും സഖ്യം ചേരാനുള്ള ഫ്രാന്‍സീസിന്റെ അഭിലാഷം നാം കാണാതെപോകരുത്. എന്നെങ്കിലുമൊരിക്കല്‍ ഇയാളില്‍നിന്നു ക്രിസ്ത്യാനിയുടെ സുരക്ഷിതത്വത്തിന് ആവശ്യമായ ശബ്ദം ലോകം ശ്രവിച്ചിട്ടില്ല. ക്രിസ്ത്യാനിക്കുവേണ്ടി ക്രിസ്ത്യാനിയുടെ തലവന്‍ എന്ന് പറയപ്പെടുന്നവന്‍ ഉയര്‍ത്തുന്ന ശബ്ദത്തെ മാധ്യമങ്ങള്‍ ശ്രദ്ധിക്കില്ല എന്ന തിരിച്ചറിവ് ഫ്രാന്‍സീസിനും ഇയാളെ സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും നിയന്ത്രിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന 'ഫ്രീമേസണ്‍' സംഘത്തിനുമുണ്ട്. മാധ്യമശ്രദ്ധ നേടുകയെന്ന ലക്ഷ്യത്തോടെ ഫ്രാന്‍സീസ് ഇക്കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി നടത്തിയ കളികള്‍ കുപ്രസിദ്ധമാണ്! സ്വന്തമായി ക്ഷൗരം ചെയ്യാനുള്ള കഴിവില്ലെങ്കില്‍ അത് ചെയ്തുകൊടുക്കുവാനുള്ള എല്ലാ സംവീധാനങ്ങളും കത്തോലിക്കാസഭയിലെ അംഗങ്ങളായ നാം ഇയാള്‍ക്ക് ഒരുക്കിക്കൊടുത്തിട്ടുണ്ട്. എന്നാല്‍, നമ്മുടെമേല്‍ ഇരട്ടിഭാരം ഏല്പിച്ചുകൊണ്ട് ഇയാള്‍ ബാര്‍ബര്‍ഷോപ്പില്‍ പോയി ക്ഷൗരം ചെയ്തത് മാധ്യമശ്രദ്ധ നേടാനല്ലേ? ഇയാളുടെ ക്ഷൗരത്തിനു കാത്തിരിക്കുന്ന സ്വിസ്സ് ഗാര്‍ഡിനു ശമ്പളം കൊടുക്കുന്നത് അര്‍ജന്റീനയില്‍ നിന്നല്ല; മറിച്ച്, കത്തോലിക്കാസഭയിലെ ദരിദ്രരായ ദൈവജനത്തിന്റെ ദശാംശത്തില്‍നിന്നാണ്. സ്വയം ദൈവമാകാന്‍ ശ്രമിക്കുന്ന ഫ്രാന്‍സീസിനുവേണ്ടി ചിലവിടുന്ന ഓരോ ചില്ലിക്കാശും നമ്മുടെ സമ്പന്നതയുടെ നീക്കിയിരിപ്പല്ല! എന്നാല്‍, കത്തോലിക്കാസഭയുടെ ചിലവില്‍ ഫ്രാന്‍സീസ് നടത്തുന്ന യാത്രകളിലെല്ലാം സഭയുടെ വൈരികള്‍ക്കുവേണ്ടി സഭയെ ദ്വേഷിക്കുക മാത്രമാണ് ഇയാള്‍ ചെയ്തിട്ടുള്ളത്! ഇക്കാലമത്രയും ഫ്രാന്‍സീസിന്റെ നീക്കങ്ങളെ ആത്മീയ വെളിച്ചത്തില്‍ സൂക്ഷ്മനിരീക്ഷണം ചെയ്തിട്ടുള്ള ഏതൊരുവനും വ്യക്തമാകുന്ന യാഥാര്‍ത്ഥ്യമാണിത്!

കത്തോലിക്കാസഭയിലെ വിശ്വാസികളായ നാം ഓരോരുത്തരും കൊടുക്കുന്ന ഔദാര്യം വിനിയോഗിക്കപ്പെടുന്നത് നമ്മുടെ നാശത്തിനാണെന്ന തിരിച്ചറിവ് നമുക്കുണ്ടായിരിക്കണം. ഇസ്ലാമിക അഭയാര്‍ത്ഥികളെക്കൊണ്ടു പൊറുതിമുട്ടിയിരിക്കുന്ന യൂറോപ്പിനുമേല്‍ ഇരട്ടിഭാരം ഏല്പിച്ചുകൊണ്ട് ഫ്രാന്‍സീസ് സ്വയം മഹാനാകാന്‍ ശ്രമിക്കുകയാണ്. 'ഫ്രീമേസണ്‍' മാധ്യമങ്ങളെല്ലാം ഇവനോടോപ്പമുണ്ട്. യൂറോപ്പില്‍ കടന്നുവന്നിരിക്കുന്ന അഭയാര്‍ത്ഥികള്‍ക്കുപോലും ആവശ്യമായ സൗകര്യം നല്‍കാന്‍ ഭരണകൂടങ്ങള്‍ ലോകബാങ്കിനെ സമീപിക്കുമ്പോള്‍, തന്റെ കപട മനുഷ്യസ്നേഹത്തെ ലോകത്തിനു മുന്‍പില്‍ ഉയര്‍ത്തിക്കാണിക്കാന്‍ ഫ്രാന്‍സീസ് നടത്തുന്ന നാടകങ്ങള്‍ വെറും അല്പത്തരം മാത്രമല്ല; വ്യക്തമായ അജണ്ടാകളോടെയാണ് ഇയാള്‍ കത്തോലിക്കാസഭയുടെ അമരത്ത് കടന്നുകൂടിയിരിക്കുന്നത്. ക്രിസ്ത്യാനികളുടെ ചോരയുടെ മണമുള്ള കരങ്ങളുമായി അഭയാര്‍ത്ഥികളുടെ രൂപത്തില്‍ യൂറോപ്പില്‍ കടന്നുവരികയും, യൂറോപ്പില്‍ അവശേഷിക്കുന്ന ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യാമെന്നു കണക്കുകൂട്ടുകയും ചെയ്ത് കാത്തിരിക്കുന്ന ഇസ്ലാമിക നരഭോജികള്‍ക്ക് സൗകര്യമൊരുക്കാന്‍ ഫ്രാന്‍സീസ് കാണിക്കുന്ന തത്രപ്പാട് തിരിച്ചറിയാന്‍ ആത്മീയ നേത്രങ്ങള്‍ തുറക്കണം! അതായത്, ഫ്രാന്‍സീസിന്റെ ലക്‌ഷ്യം ക്രിസ്തീയതയുടെ ഉണ്മൂലനമാണ്! ക്രിസ്തീയതയ്ക്കുവേണ്ടിയോ ക്രിസ്ത്യാനികള്‍ക്കുവേണ്ടിയോ ഇയാളില്‍നിന്ന്‍ എന്നെങ്കിലും ഒരു ശബ്ദം നാം ശ്രവിച്ചിട്ടുണ്ടോ?

ഇസ്ലാമിന് ഒരു ലക്‌ഷ്യം മാത്രമേയുള്ളൂ. ഇസ്ലാമല്ലാത്ത സകലരെയും നീക്കം ചെയ്തുകൊണ്ട് ലോകത്തെ ഇസ്ലാമികവത്കരിക്കുക എന്ന ഏക ലക്ഷ്യത്തിനുവേണ്ടി നിലകൊള്ളുന്ന പൈശാചിക മതമാണ്‌ ഇസ്ലാം. കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന്‌ വേണ്ടിയാകുകയും ചെയ്യുന്നത്‌ വരെ. നിങ്ങള്‍  യുദ്ധം ചെയ്യുക. ഇത് ഖുറാന്‍ കൊടുത്തിരിക്കുന്ന ഉപദേശമാണ്. ലോകാവസാനം വരെ, അതായത് അമുസ്ലിങ്ങള്‍ ലോകത്ത് ഇല്ലാതാകും വരെ മുസ്ലിങ്ങള്‍ യുദ്ധത്തില്‍( 8:39, 2:93) ആണെന്നാണ് ഖുറാനില്‍നിന്നും മനസ്സിലാക്കുന്നത്. ഈ സാഹചര്യം നിലനില്‍ക്കുമ്പോള്‍ എങ്ങനെയാണ് ഇസ്ലാമിനെ ഏതെങ്കിലും രാജ്യത്ത് സ്വീകരിക്കാന്‍ കഴിയുന്നത്? ആയതിനാല്‍ത്തന്നെ, ഫ്രാന്‍സീസ് നടത്തുന്ന കളികള്‍ തിരിച്ചറിയാന്‍ വൈകിയാല്‍ നാം അപകടത്തില്‍ അകപ്പെടും! ക്രിസ്തീയതയെ ഉന്മൂലനം ചെയ്യുകയെന്ന പ്രതിജ്ഞയുമായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ഒരു ജനതയ്ക്ക് നല്‍കുന്ന ഏതൊരു സഹായവും ആത്മഹത്യാപരമാണ്! 'ഫ്രീമേസണ്‍' അജണ്ടയുമായി സഭയില്‍ കയറിക്കൂടിയിരിക്കുന്ന ഫ്രാന്‍സീസ് ഇന്ന് സഭയെ അതിന്റെ വൈരികള്‍ക്കായി ഒറ്റുകൊടുക്കുന്നു!

വേദന അനുഭവിക്കുന്ന മനുഷ്യരോടുള്ള അനുകമ്പയുടെ പേരിലാണോ ഫ്രാന്‍സീസ് ശബ്ദമുയര്‍ത്തുന്നത്? അങ്ങനെയായിരുന്നുവെങ്കില്‍, ക്രിസ്ത്യാനികള്‍ ഇന്ന് ആഗോളതലത്തില്‍ വേദനിക്കുന്നുണ്ട്. ഇന്ന് ഫ്രാന്‍സീസ് ഉമ്മവച്ചുകൊണ്ടിരിക്കുന്ന വ്യക്തികള്‍ മുഖേനയാണ് ഇവരില്‍ ഏറിയപങ്കും വേദനിക്കുന്നത്. അനേകം ക്രിസ്ത്യാനികള്‍ ഓരോ ദിവസവും വധിക്കപ്പെടുമ്പോള്‍, ഇവരുടെ ഘാതകരില്‍ ബഹുഭൂരിപക്ഷവും ഇസ്ലാമിക നരഭോജികളാണെന്നും നമുക്കറിയാം. ഈ നരഭോജികളില്‍ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്ത് യൂറോപ്പിലേക്ക് കൊണ്ടുവരാന്‍ ഫ്രാന്‍സീസ് ശ്രമിക്കുമ്പോള്‍, ഇയാളുടെ പൈശാചികത കൂടുതല്‍ വ്യക്തമാകുകയാണ്! ഈ മനുഷ്യന്‍ ജീവിക്കുന്ന വത്തിക്കാനിലേക്കല്ല ഇയാള്‍ ഈ ഭീകരന്മാരെ കൊണ്ടുവരുന്നത്; മറിച്ച്,  ഇറ്റലിയിലേക്കാണ്! വത്തിക്കാനില്‍ ആര്‍ക്കെങ്കിലും പൗരത്വം നല്‍കാന്‍ കഴിയില്ല. കര്‍ദ്ദിനാള്‍മാര്‍ക്ക് മാത്രം ലഭിക്കുന്നതാണ് വത്തിക്കാന്‍ പൗരത്വം! അങ്ങനെയെങ്കില്‍, സ്വന്തം മഹത്വത്തിനായി ഫ്രാന്‍സീസ് കൊണ്ടുവരുന്ന ഈ പാരയുടെ പരിണിതഫലം അനുഭവിക്കുന്നത് ആരായിരിക്കും?! ഫ്രാന്‍സീസിന് അര്‍ജന്റീനയില്‍ തറവാട്ടുവീടുണ്ടെങ്കില്‍ അവിടെയല്ലേ ഈ മാരണങ്ങളെ കുടിയിരുത്തേണ്ടത്?

ഇറ്റലിയില്‍ത്തന്നെ അശരണരായി ജീവിക്കുന്ന അനേകം ക്രിസ്ത്യാനികളുണ്ട്. മലയാളികള്‍പ്പോലും ഇക്കൂട്ടത്തിലുണ്ടെന്ന യാഥാര്‍ത്ഥ്യം നാം വിസ്മരിക്കരുത്. ഇവരിലാരെയെങ്കിലും സഹായിക്കാന്‍ ഫ്രാന്‍സീസിന്റെ 'കാരുണ്യം' ഇന്നോളം ഇടപെട്ടിട്ടില്ല! വാര്‍ത്താമാധ്യമങ്ങളില്‍ ഇടം നേടണമെങ്കില്‍ ക്രിസ്ത്യാനികളെ സഹായിക്കുന്നതുകൊണ്ട് കാര്യമില്ലല്ലോ! സ്വന്തം മാതാപിതാക്കളും സഹോദരങ്ങളും പട്ടിണിയില്‍ മരിക്കുമ്പോള്‍, ജനസേവനത്തിന് ഇറങ്ങുന്ന മൂന്നാംകിട രാഷ്ട്രീയക്കാരെ നാം കണ്ടിട്ടുണ്ട്. ഇവര്‍ ലക്ഷ്യമിടുന്നത് സാമൂഹികക്ഷേമമാണെന്ന് മനോവ കരുതുന്നില്ല. സ്വന്തം ഭവനത്തിലെ അംഗങ്ങളുടെ വേദന തിരിച്ചരിയാത്തവര്‍ക്ക് എങ്ങനെയാണ് ലോകത്തിന്റെ വേദന മനസ്സിലാക്കാന്‍ കഴിയുന്നത്! സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെയും സ്നേഹിക്കാത്തവരുടെ പരസ്നേഹ പ്രവര്‍ത്തികളെയും സംശയത്തോടെ നാം വീക്ഷിക്കണം!

ഫ്രാന്‍സീസിനെ കാരുണ്യത്തിന്റെ ആള്‍രൂപമായി അവതരിപ്പിക്കാന്‍ മത്സരിക്കുന്ന മാധ്യമങ്ങള്‍ ഒരുകാര്യം വ്യക്തമാക്കണം. ഫ്രാന്‍സീസ് എന്ന മനുഷ്യന്‍ ജീവിക്കുന്നത് വത്തിക്കാനിലാണ്. വത്തിക്കാന്‍ എന്ന കൊച്ചു രാജ്യത്ത് പുറത്തുനിന്നുള്ള ആര്‍ക്കും പൗരത്വം നല്‍കുകയോ തൊഴില്‍ നല്‍കുകയോ ചെയ്യുന്നില്ല. അങ്ങനെയെങ്കില്‍, ഫ്രാന്‍സീസ് ഏറ്റെടുത്തിരിക്കുന്ന തീവ്രവാദികള്‍ക്ക് എവിടെ അഭയം നല്‍കും? ഈ മനുഷ്യനു സ്വന്തമായി ഇവരെ സംരക്ഷിക്കാനുള്ള സമ്പത്ത് എവിടെനിന്നു ലഭിക്കും? ഡാന്‍സ്‌ ബാറിലെ വെറുമൊരു തൊഴിലാളിയായിരുന്ന ഫ്രാന്‍സീസിനു പന്ത്രണ്ട് തീവ്രവാദികളെ തീറ്റിപ്പോറ്റാനുള്ള ശേഷിയുണ്ടോ? ഇതെല്ലാം കത്തോലിക്കാസഭയുടെ മുന്നില്‍ അവതരിപ്പിക്കാനുള്ള ധാര്‍മ്മീക ഉത്തരവാദിത്വം ഇയാള്‍ക്കുണ്ട്. സ്വന്തം കീശയില്‍നിന്നു പണം മുടക്കിയല്ല ഇസ്ലാമിക തീവ്രവാദികളെ ഇയാള്‍ പരിപാലിക്കുന്നത്. കത്തോലിക്കാസഭയിലെ ദൈവജനത്തിന്റെ പണം ഉപയോഗിച്ച്, ഇവരുടെ ശത്രുക്കളെ സംരക്ഷിക്കുന്ന ഫ്രാന്‍സീസിന്റെ ലക്‌ഷ്യം ക്രിസ്തീയതയുടെ ഉന്മൂലനമാണ്! അതോടൊപ്പം, സ്വയം വലുതാകാനുള്ള അല്പത്തവുമുണ്ട്! ചെഗുവേരയുടെ ദുരാത്മാവിനാല്‍ നയിക്കപ്പെടുന്ന ഫ്രാന്‍സീസിനു കത്തോലിക്കാസഭയും ക്രിസ്തീയതയും തന്റെ ശത്രുപക്ഷത്താണ്!

പന്ത്രണ്ട് അഭയാര്‍ത്ഥികളെ തോളിലേറ്റിയ ഫ്രാന്‍സീസ് മാധ്യമശ്രദ്ധ നേടിയെങ്കില്‍, ഈ തീവ്രവാദികളില്‍നിന്നുള്ള തിക്തഫലം അനുഭവിക്കുന്നത് ഇയാളല്ല! തല്ലു മുഴുവന്‍ ചെണ്ടയ്ക്കും കാശ് മാരാര്‍ക്കും എന്നൊരു ചൊല്ല് കേരളത്തിലുണ്ട്. ഈ പഴമൊഴിയെ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ ഫ്രാന്‍സീസ് വിളവെടുത്തുകൊണ്ടിരിക്കുന്നു. യൂറോപ്പിനെ ഇസ്ലാമികവത്ക്കരിക്കുക എന്ന പൈശാചിക അജണ്ടയാണ് ഫ്രാന്‍സീസ് ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കരുണയാണ് ഇയാള്‍ ലക്ഷ്യമിടുന്നതെങ്കില്‍ ഒരു ക്രിസ്ത്യാനിയെ എങ്കിലും സഹായിച്ചുകൊണ്ട് ഇയാള്‍ അത് തെളിയിക്കണം. ഇറ്റലിയില്‍ അനേകം ക്രിസ്ത്യാനികള്‍ അഭയാര്‍ത്ഥികളായി ജീവിക്കുന്നുണ്ട്. അന്തിയുറങ്ങാന്‍ വീടില്ലാതെയും ജീവിക്കാനുള്ള തൊഴിലില്ലാതെയും ജീവിക്കുന്ന അനേകം ക്രിസ്ത്യാനികള്‍ ഇറ്റലിയിലുണ്ട്. മലയാളികളായ ആയിരക്കണക്കിന് ക്രിസ്ത്യാനികള്‍ തൊഴിലില്ലാതെ അലയുന്ന രാജ്യമാണ് ഇറ്റലി! ഇവരെ സഹായിക്കാന്‍ തയ്യാറാകാത്ത ഫ്രാന്‍സീസാണ് അഭയാര്‍ത്ഥികളെ ചുമന്നുകൊണ്ട് മാധ്യമങ്ങളില്‍ നിറയുന്നത്!

ഇപ്പോള്‍ തീവ്രവാദികളുടെ പിടിയിലായിരിക്കുന്ന വൈദീകന്റെ മോചനത്തിനായി ഈ മനുഷ്യന്‍ എന്താണു ചെയ്തത്? ഇയാള്‍ ആടുകളുടെ ഇടയനാണെന്നു മനസ്സിലാക്കാന്‍ മനോവയ്ക്ക് ഇന്നുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍, ചെന്നായ്ക്കളുടെ പക്ഷത്തു ചേര്‍ന്നുനിന്ന് ആടുകളുടെ ചോരകുടിക്കുന്ന അപകടകാരിയായ വ്യാജ ഇടയനാണു താനെന്ന് ഇതിനോടകം ഇയാള്‍ തെളിയിച്ചുകഴിഞ്ഞു! ക്രിസ്ത്യാനിയെ സഹായിക്കുന്നതിലൂടെ ലോകശ്രദ്ധ തന്നിലേക്ക് ആകര്‍ഷിക്കപ്പെടുകയില്ല എന്ന യാഥാര്‍ത്ഥ്യം ഫ്രാന്‍സീസിന് അറിയാം. അധികാരത്തില്‍ വലിഞ്ഞുകയറിയ അന്നുമുതല്‍ ക്രിസ്തീയവിരുദ്ധമായ ആശയങ്ങള്‍ വിളിച്ചുകൂകിക്കൊണ്ട് ലോകശ്രദ്ധ പിടിച്ചുപറ്റുകയാണ്  ഇയാള്‍ ചെയ്തിട്ടുള്ളത്. സകല വിജാതിയരെയും ഇയാള്‍ ഇതിലൂടെ സന്തോഷിപ്പിച്ചു. എന്നാല്‍, ദൈവത്തിന്റെ സന്തോഷം എന്താണെന്ന് ഈ മനുഷ്യന്‍ അന്വേഷിച്ചില്ല. ആടുകളുടെ യജമാനനുവേണ്ടി അവയെ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്വമാണ് ഇടയനില്‍ നിക്ഷിപ്തമായിരിക്കുന്നത്. ഇക്കാര്യത്തില്‍ ഫ്രാന്‍സീസ് ചെലുത്തിയ ശ്രദ്ധ എത്രത്തോളം ഉണ്ടായിരുന്നുവെന്നത് നാം മനസ്സിലാക്കണം. ക്രിസ്ത്യാനിക്കുവേണ്ടി മൂന്നുവര്‍ഷത്തിനിടയില്‍ ഇയാളില്‍നിന്ന്‍ ഒരു വാക്കെങ്കിലും ലോകം ശ്രവിച്ചിട്ടുണ്ടോ? യൂറോപ്പിലെ സാമാന്യജനതയുടെ സുരക്ഷിതത്വമെങ്കിലും ഇയാള്‍ കണക്കിലെടുത്തിട്ടുണ്ടോ?

ക്രിസ്ത്യാനികളെ സമ്പൂര്‍ണ്ണമായി ഉന്മൂലനം ചെയ്യുമെന്ന് പ്രതിജ്ഞചെയ്ത് മുന്നോട്ടുപോകുന്ന ഇസ്ലാമിനെ സമാധാനത്തിന്റെ മതമെന്നാണ് ഫ്രാന്‍സീസ് പ്രഖ്യാപിച്ചത്. ഈ ലോകത്ത് ജീവിക്കുന്ന ഏതൊരുവനും ഇസ്ലാമിനെ തിരിച്ചറിഞ്ഞുകഴിഞ്ഞതാണ്! സിറിയയിലും ഇറാക്കിലും ഈജിപ്തിലും മാത്രമല്ല, ഇസ്ലാമിനു ഭൂരിപക്ഷമുള്ള രാജ്യങ്ങളിലൊന്നും ക്രിസ്ത്യാനിക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. ഫ്രാന്‍സീസ് ഒഴികെ എല്ലാവരും ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു. മാത്രവുമല്ല, യൂറോപ്പില്‍ കടന്നുകൂടിയ അഭയാര്‍ത്ഥികള്‍ ചെയ്തുകൂട്ടുന്ന നരഹത്യയും വ്യഭിചാരവും തിരിച്ചറിയാത്തവരായി ആരുമില്ല. ഈ അവസരത്തിലാണ് പന്ത്രണ്ടു തീവ്രവാദികളെ യൂറോപ്പിലേക്ക് കടത്തിക്കൊണ്ടുവരാന്‍ ഫ്രാന്‍സീസ് ശ്രമിക്കുന്നത്! യൂറോപ്പിനെ ഉന്മൂലനം ചെയ്യുന്നതോടൊപ്പം സ്വയം മഹാനായി ചമയുകയെന്ന കുതന്ത്രംകൂടി ഫ്രാന്‍സീസിന്റെ നീക്കത്തിലുണ്ട്. യൂറോപ്പിലെ അഭയാര്‍ത്ഥികളെ തിരിച്ചയയ്ക്കുവാനുള്ള നീക്കങ്ങള്‍ ഒരുവശത്ത് നടക്കുമ്പോഴാണ് ഫ്രാന്‍സീസിന്റെ ഈ പ്രവര്‍ത്തി എന്നതും ശ്രദ്ധിക്കണം! കത്തോലിക്കാസഭയിലെ വിശ്വാസികളുടെ ചിലവില്‍ ജീവിക്കുകയും ലോകപര്യടനം നടത്തുകയും ചെയ്യുന്ന ഇയാള്‍ ആര്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നത്?

രണ്ടു വര്‍ഷത്തിനിടയില്‍ നാലുവട്ടം അമേരിക്കയില്‍ സന്ദര്‍ശനം നടത്തിയ ഭരണാധികാരിയാണ് നരേന്ദ്രമോഡി എന്ന ഇന്ത്യന്‍ പ്രധാനമന്ത്രി. ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളുടെ പണം ഉപയോഗിച്ചാണ് ഇയാള്‍ ഉല്ലാസയാത്രകള്‍ നടത്തുന്നത്. ഈ മനുഷ്യന്‍ ജീവിച്ചുവന്ന പരിതസ്ഥിതി ഇയാളെ ഇത്തരത്തിലുള്ള അവസ്ഥയില്‍ എത്തിച്ചു എന്നതാണു യാഥാര്‍ത്ഥ്യം. അമേരിക്കയിലേക്കു വിസപോലും ലഭിക്കാതിരുന്ന മുന്‍കാല ചരിത്രം മോഡിയുടെ ജീവിതത്തിലുണ്ട്. ഒരു ഭരണാധികാരി എന്ന നിലയില്‍ ലഭിക്കുന്ന സൗകാര്യങ്ങളെ പരമാവധി ആസ്വദിക്കുന്ന മോഡിയെ കുറ്റംവിധിക്കാന്‍ മനോവ തയ്യാറാകുന്നില്ല. എന്നാല്‍, ഉല്ലാസയാത്രകളില്‍ മോഡിയോടു മത്സരിക്കുന്ന ഫ്രാന്‍സീസിനെ ഇങ്ങനെ കാണാന്‍ കഴിയില്ല. എന്തെന്നാല്‍, നരേന്ദ്രമോഡി ഒരു ഭൗതീകതയുടെ വക്താവാണ്‌; എന്നാല്‍, ഫ്രാന്‍സീസ് അങ്ങനെയല്ല! മാത്രവുമല്ല, മോഡി ഒരിക്കലും തന്റെ രാജ്യത്തേക്ക് തീവ്രവാദികളെ ക്ഷണിച്ചുകൊണ്ടു വന്നിട്ടില്ല. ഫ്രാന്‍സീസ് ഇപ്പോള്‍ ചെയ്യുന്നത് എന്താണെന്നു നാം തിരിച്ചറിയണം. സ്വന്തം പേരിനുമേല്‍ ലോകം ചാര്‍ത്തിനല്കുന്ന ബഹുമതി മാത്രമല്ല ഫ്രാന്‍സീസ് ലക്ഷ്യമിടുന്നത്; മറിച്ച്, ക്രിസ്തീയതയുടെ സമ്പൂര്‍ണ്ണ നാശമാണ് ഫ്രാന്‍സീസ് അഭിലഷിക്കുന്നത്! ഫ്രാന്‍സീസിന്റെ ഓരോ നീക്കങ്ങളും സൂക്ഷമമായി നിരീക്ഷിക്കുന്ന ഏതൊരുവനും ഇത് വ്യക്തമാകും! തീവ്രവാദികളുടെ ഈറ്റില്ലങ്ങളില്‍ കടന്നുചെന്ന് അവരെ യൂറോപ്പിലേക്ക് ആനയിക്കുന്നതിലോടെ ലോമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നതോടൊപ്പം യൂറോപ്പിന്റെ നാശവും ഫ്രാന്‍സീസ് കാംക്ഷിക്കുന്നു! തുര്‍ക്കിയുടെ ഭരണാധികാരിയേക്കാള്‍ അധികമായി യൂറോപ്പിനെ ഇസ്ലാമികവത്ക്കരിക്കാന്‍ ആര്‍ത്തിപൂണ്ടു നടക്കുന്ന അധമനാണ് ഫ്രാന്‍സീസ് എന്നത് ഇതിനോടകം നാം തിരിച്ചറിഞ്ഞുകഴിഞ്ഞു!

കരുണയുടെ അപ്പസ്തോലന്‍ എന്ന് 'ഫ്രീമേസണ്‍' മാധ്യങ്ങള്‍ ഫ്രാന്‍സീസിനെ ഉയര്‍ത്തുമ്പോള്‍ ക്രിസ്തീയതയോട് ഇയാള്‍ കാട്ടിയ കാരുണ്യം എന്താണെന്ന് നാം ചിന്തിക്കാതെപോകരുത്. ടോം ഉഴുന്നാലില്‍ എന്ന വൈദീകനടക്കം എത്രയോ ക്രിസ്ത്യാനികള്‍ ഇന്ന് ഇസ്ലാമിനാല്‍ പീഡിപ്പിക്കപ്പെടുന്നു! ഇവരുടെ ആരുടെയെങ്കിലും ദാരുണമായ അവസ്ഥയോടു പരിതപിക്കുവാന്‍ ഫ്രാന്‍സീസ് തയ്യാറായിട്ടുണ്ടോ? സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ ഇസ്രായേലിലെ രാജാക്കന്മാരെ വിലയിരുത്തിയത് ദാവീദിനെ മാനദണ്ഡമാക്കിയായിരുന്നുവെന്നു നമുക്കറിയാം. തന്റെ ജനത്തെ ദൈവത്തിന്റെ മാര്‍ഗ്ഗത്തില്‍ നയിക്കുന്നതിലും ശത്രുക്കളില്‍നിന്നു സുരക്ഷിതമാക്കുന്നതിലും ദാവീദ് അതീവ ജാഗ്രത പാലിച്ചു. ആധുനീക ഇസ്രായേലിന്റെ സുരക്ഷിതത്വം എത്രത്തോളമാണ് അഭിനവ നേതാക്കന്മാര്‍ കാംക്ഷിക്കുന്നത്? ക്രിസ്ത്യാനികളുടെ രക്തത്തിനുവേണ്ടി ദാഹിക്കുന്ന വിഷയാസക്തരെ പേറിനടക്കുന്ന ഫ്രാന്‍സീസ് എങ്ങനെ ക്രിസ്ത്യാനികളുടെ നേതാവാകും? ഇത്രത്തോളം ക്രിസ്തീയവിരുദ്ധനായ മറ്റൊരു നേതാവ് കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ അവരോധിക്കപ്പെട്ടിട്ടുണ്ടോ? ദൈവജനം ഉണര്‍ന്നു ചിന്തിക്കുകയും വിവേചിക്കുകയും ചെയ്യുക!

ഫ്രാന്‍സീസ് ചുമന്നുകൊണ്ടുവന്ന തീവ്രവാദികളെ വത്തിക്കാനാണോ സംരക്ഷിക്കുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരം ഫ്രാന്‍സീസ് പറയണം. വത്തിക്കാനാണെങ്കില്‍, ഈ സംരക്ഷണത്തിന് ഉപയോഗിക്കുന്ന പണം ആരുടെയാണെന്നും വ്യക്തമാക്കണം! ആരാന്റെ പറമ്പിലെ പുല്ലുകണ്ട് പശുവിനെ വളര്‍ത്തുന്ന ഫ്രാന്‍സീസിനെ ഇവിടെയാണ്‌ നാം തിരിച്ചറിയേണ്ടത്!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5275 views

LOG IN

Lost your password?

SIGN UP

LOST PASSWORD