എഡിറ്റോറിയല്‍

ഈശോയും കേശുവും നാര്‍ക്കോട്ടിക് ജിഹാദും!

Print By
about

20 - 11 - 2021      YouTube

‘ഈശോ നോട്ട് ഫ്രം ദി ബൈബിള്‍’! ‘കേശു ഈ വീടിന്റെ നാഥന്‍’! മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന സിനിമാസംവിധായകരില്‍ ഒരുവനായ നാദിര്‍ഷായുടെ രണ്ടു സിനിമകളാണ് ഇവ. ഇതുവരെ പുറത്തിറങ്ങാത്ത ഈ സിനിമകളുടെ പിന്നാലെയായിരുന്നു കുറച്ചു നാളുകള്‍ക്കു മുന്‍പുവരെ കേരളത്തിലെ ഒരുവിഭാഗം ‘ക്രൈസ്തവര്‍’ ചുറ്റിത്തിരിഞ്ഞത്. അതുപോലെതന്നെ വിവാദമായ മറ്റൊരു വിഷയമാണ് ‘നാര്‍ക്കോട്ടിക് ജിഹാദ്’! ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് വെളിപ്പെടുത്തിയ ഈ അപ്രിയസത്യം പലരെയും രോഷാകുലരാക്കി. പിശാചിന് ഇങ്ങനെയൊരു സ്വഭാവമുണ്ട്. താന്‍ രഹസ്യത്തില്‍ ചെയ്യുന്ന പ്രവൃത്തികളെ ആരെങ്കിലും വെളിച്ചത്തുകൊണ്ടുവന്നാല്‍ അവന്‍ വെറുതെയിരിക്കില്ല. മറഞ്ഞിരിക്കുന്ന തന്നെ വെളിപ്പെടുത്തുന്നവര്‍ക്കുനേരേ അവന്‍ അവന്റെ എല്ലാ സന്നാഹങ്ങളുമായി രംഗത്തിറങ്ങും. സാത്താന്റെ ആയുധങ്ങളില്‍ ഏറ്റവും ആധുനികവും പ്രധാനപ്പെട്ടതും മാദ്ധ്യമങ്ങളാണ്. മുഖ്യധാരാമാധ്യമങ്ങളുടെയെല്ലാം നിയന്ത്രണം അവന്‍ ഏറ്റെടുത്തു കഴിഞ്ഞു. മലയാളത്തിലെ അവന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റിനെപ്പോലും മറികടന്നാണ് മനോരമയുടെ ഇപ്പോഴത്തെ മുന്നേറ്റം! ക്രൈസ്തവസഭകളുടെ മേല്‍വിലാസത്തില്‍ അറിയപ്പെടുന്ന മാദ്ധ്യമങ്ങളെപ്പോലും സാത്താന്‍ ഏറ്റെടുത്തുവെന്നതാണ് നാം മനസ്സിലാക്കിയിരിക്കേണ്ട മറ്റൊരു യാഥാര്‍ത്ഥ്യം! ആയതിനാല്‍, വര്‍ത്തമാനകാലത്ത് ചര്‍ച്ചചെയ്യപ്പെടുന്ന വിഷയങ്ങളിലെ ശരിതെറ്റുകള്‍ വിവേചിച്ചറിയുകയെന്നത് ശ്രമകരമാണ്. ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് നാര്‍ക്കോട്ടിക് ജിഹാദും നാദിര്‍ഷായുടെ സിനിമകളും വിവാദമായി നമുക്കു മുന്നിലുള്ളത്. നാര്‍ക്കോട്ടിക് ജിഹാദും നാദിര്‍ഷായുടെ സിനിമകളും ഒരേപോലെ കാണാന്‍ മനോവയ്ക്കു സാധിക്കില്ലെങ്കിലും, രണ്ടു വിഷയങ്ങളും ചര്‍ച്ചചെയ്യപ്പെടണം. ആയതിനാല്‍, മനോവയുടെ എഡിറ്റോറിയല്‍ ഇന്ന് ഈ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുകയാണ്‌! ഈ ലേഖനം മുഴുവനായി വായിക്കുന്ന ഏതൊരു ക്രിസ്ത്യാനിക്കും താന്‍ പ്രതികരിക്കേണ്ട വിഷയങ്ങളെ വിവേചിക്കുവാനും തന്റെ പ്രതിയോഗികളെ നേരിടാന്‍ ആവശ്യമായ അറിവ് ലഭിക്കുവാനും ഉപകരിക്കും എന്നതാണ് മനോവ നല്‍കുന്ന ഉറപ്പ്!

മതവിദ്ദ്വേഷം, മതസ്പര്‍ദ്ധ, സമുദായസ്പര്‍ദ്ധ, സാമൂഹികസ്പര്‍ദ്ധ തുടങ്ങിയ വാക്കുകള്‍ നാം നിരന്തരം കേള്‍ക്കാറുണ്ട്. പാലാ ബിഷപ്പിനെതിരേ ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്ന ആരോപണവും ഇതൊക്കെത്തന്നെയാണ്. ബിഷപ്പ് മതവിദ്ധ്വേഷം ജനിപ്പിക്കുന്ന പ്രസംഗം നടത്തിയെന്നാണ് കേരളത്തിലെ 'സമാധാനവാദികള്‍' ആക്രോശിക്കുന്നത്. ബിഷപ്പിനും ക്രിസ്ത്യാനികള്‍ക്കും എതിരേ കൊലവിളിജാഥ നടത്താനും 'സമാധാനമതക്കാര്‍' തയ്യാറായി! തങ്ങള്‍ പ്രവാചകനായി കരുതുന്ന കാട്ടറബിയുടെ പേരിലും തങ്ങള്‍ വിശ്വസിക്കുന്ന മതത്തിന്റെ പേരിലും അഴിഞ്ഞാടിക്കൊണ്ടിരിക്കുന്ന ഒരുകൂട്ടം സാമൂഹികവിരുദ്ധരാണ് പാലായില്‍ കൊലവിളിപ്രകടനം നടത്തിയത്. കഴുത്തുവെട്ടാനും കൈവെട്ടാനും ഇവര്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത് വ്യക്തിതാത്പര്യങ്ങള്‍ക്കുവേണ്ടിയല്ലെന്നും മതത്തിന്റെ പേരിലാണെന്നും നമുക്കറിയാം. അങ്ങനെയെങ്കില്‍ ആ മതം മാനവരാശിക്കു ഭീഷണിയാണെന്നു പറയാതിരിക്കാന്‍ കഴിയില്ല. മറ്റു മതവിശ്വാസികളെ ആയുധംകൊണ്ട് ഉന്മൂലനംചെയ്യാന്‍ ശ്രമിക്കുന്നത് ആരാണെങ്കിലും, അവര്‍ മുറുകെപ്പിടിച്ചിരിക്കുന്ന ആശയം വിനാശകരമാണ്! ഈ വിനാശത്തെക്കുറിച്ച് സ്വന്തം സമൂഹത്തെ ജാഗരൂകരാക്കാനുള്ള ഉത്തരവാദിത്വം സമുദായനേതാകന്മാര്‍ക്കുണ്ട്. ആ ഉത്തരവാദിത്വമാണ് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചത്!

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസംഗത്തിലെ യഥാര്‍ത്ഥ വിഷയം ആരും ചര്‍ച്ചചെയ്യുന്നില്ല എന്നതാണു സത്യം. അത് ചര്‍ച്ചചെയ്യപ്പെടരുതെന്ന് ആഗ്രഹിക്കുന്നവരാണ് വാദിയെ പ്രതിയാക്കാന്‍ ശ്രമിച്ചുകൊണ്ട് അരങ്ങുകൊഴുപ്പിക്കുന്നത്. ബിഷപ്പിന്റെ പ്രസംഗത്തിലെ വിഷയം, പ്രസംഗിച്ച ദിവസത്തിന്റെ പ്രത്യേകത, പ്രസംഗിച്ച സ്ഥലം, ആരോടാണ് പ്രസംഗിച്ചത് എന്നൊക്കെ പരിഗണിക്കാതെയാണ് ജിഹാദികള്‍ക്കുവേണ്ടി രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക കോമരങ്ങള്‍ വാളെടുത്തിരിക്കുന്നതെന്നു നാമെങ്കിലും തിരിച്ചറിയണം. ഒരു പൊതുയോഗത്തിലല്ല ബിഷപ്പ് പ്രസംഗിച്ചത്; കത്തോലിക്കാസഭയിലെ വിശ്വാസികള്‍ക്കുവേണ്ടി മാത്രം ഒരുക്കപ്പെട്ട സമ്മേളനത്തിലാണ്. പരിശുദ്ധ കുര്‍ബ്ബാന എന്നത് കത്തോലിക്കാസഭയില്‍ തികച്ചും സ്വകാര്യമായി നടത്തപ്പെടുന്ന അനുസ്മരണവും ആഘോഷവുമാണ്! ഇടവകയാകുന്ന കുടുംബത്തിലെ അംഗങ്ങളുടെ ഒത്തുചേരലായും കുര്‍ബ്ബാനയെ പരിഗണിക്കാം. അതായത്, സ്വന്തം ഭവനത്തില്‍വച്ച് കുടുംബനാഥന്‍ തന്റെ കുടുംബാംഗങ്ങള്‍ക്കു നല്‍കിയ ഉപദേശമാണ് ജിഹാദികളും അവരുടെ സംരക്ഷകരും ഏറ്റെടുത്തത്! കുടുംബനാഥന്‍ നല്‍കിയ ഉപദേശമാകട്ടെ, തങ്ങളുടെ ഭവനത്തിനെതിരേ ശത്രുപാളയത്തില്‍ നടക്കുന്ന പടയൊരുക്കങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പായിരുന്നു. ഉപദേശം നല്‍കിയ ദിവസത്തിന്റെ പ്രത്യേകതകൂടി നാം മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്. അത് എട്ടുനോയമ്പിന്റെ സമാപനദിനമായിരുന്നു. എന്താണ് എട്ടുനോയമ്പിന്റെ സവിശേഷമായ പ്രാധാന്യമെന്നു ചോദിച്ചാല്‍, അത് ജിഹാദികളുമായി ബന്ധപ്പെട്ട ഒരു ചരിത്രം വെളിപ്പെടുത്തേണ്ടിവരുമെന്നു മാത്രമല്ല, ‘ബലാത്സംഗജിഹാദ്’ എന്ന മറ്റൊരു ജിഹാദിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കു തുടക്കം കുറിക്കപ്പെടുകയും ചെയ്യും! മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ വര്‍ഗ്ഗീയവാദിയായി ചാപ്പകുത്താന്‍ ശ്രമിക്കുന്ന ‘മതേതറ’ കൂതറകള്‍ ഈ ജിഹാദിനെക്കുറിച്ചുകൂടി അറിഞ്ഞിരിക്കുന്നതു നല്ലതാണ്. ആയതിനാല്‍, എട്ടുനോയമ്പിന്റെ ചരിത്രം ഇവിടെ കുറിക്കാം.

ടിപ്പു സുല്‍ത്താന്‍ എന്ന ജിഹാദിപ്പരിഷയുടെ പടയോട്ടവുമായി എട്ടുനോയമ്പിനു ബന്ധമുണ്ട്. ടിപ്പുവിന്റെ പടയോട്ടകാലത്തു നടന്ന നിര്‍ബ്ബന്ധിത മതപരിവര്‍ത്തനത്തെക്കുറിച്ചു നമുക്കറിയാം. ഇസ്ലാംമതം സ്വീകരിക്കാന്‍ തയ്യാറാകാത്ത സകലരെയും അവന്റെ ജിഹാദിസേന കൊന്നുതള്ളി. അമുസ്ലിങ്ങളുടെ ആരാധനാലയങ്ങള്‍ നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. അനേകം സ്ത്രീകള്‍ ബലാത്സംഗത്തിനിരയായി. ടിപ്പുവിന്റെ ബലാത്സംഗവീരന്മാരില്‍നിന്നു രക്ഷപ്പെടാന്‍ ക്രൈസ്തവയുവതികള്‍ തങ്ങളുടെ ഒരു ദൈവാലയത്തില്‍ കയറി ഒളിച്ചിരുന്നു. എട്ടാംനാളാണ് ആ യുവതികള്‍ പുറത്തിറങ്ങിയത്. പരിശുദ്ധ കന്യകാമറിയത്തിന്റെ പേരിലുള്ള പള്ളിയില്‍ ഉപവാസവും പ്രാര്‍ത്ഥനകളുമായി കഴിഞ്ഞുകൂടിയ ആ എട്ടുദിവസത്തിന്റെ അനുസ്മരണമാണ് എട്ടുനോയമ്പ്! സാധാരണയായി എട്ടുനോയമ്പ് എടുക്കുന്നത് സ്ത്രീകളാണ്. പരിശുദ്ധ കന്യകാമാതാവിന്റെ ജന്മദിനമായ സെപ്റ്റംബര്‍ എട്ടിന് അവസാനിക്കുന്ന വിധത്തിലാണ് നോയമ്പ് ക്രമീകരിച്ചിരിക്കുന്നത്. ആംഗ്ലിക്കന്‍ സഭയുമായി ബാന്ധവം സ്ഥാപിക്കാത്തതും സുറിയാനി പാരമ്പര്യം അവകാശപ്പെടുന്നതുമായ എല്ലാ സഭകളും ഈ നോയമ്പ് ആചരിക്കുന്നുണ്ട്. ഈ നോയമ്പിന്റെ സമാപനശുശ്രൂഷയില്‍ സംബന്ധിക്കുന്ന ഒരു മെത്രാന്‍ പ്രസംഗിക്കേണ്ടത് എന്തായിരിക്കണമെന്നു ക്രിസ്ത്യാനികള്‍ തീരുമാനിക്കും! അതിനു വിഡി സതീശന്റെ തിട്ടൂരം ഞങ്ങള്‍ക്കു വേണ്ട! ക്രിസ്ത്യാനി എന്ന് കേള്‍ക്കുമ്പോഴുള്ള വിഡി സതീശന്റെ കൃമികടിയില്‍ പുതുമയൊന്നുമില്ല. അതുകൊണ്ടുതന്നെ, ഇവന്റെ ആക്രോശങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു!

‘ബലാത്സംഗജിഹാദ്’ എന്നത് മുഹമ്മദു നബിയുടെ ഉപദേശമാണ് എന്ന യാഥാര്‍ത്ഥ്യംകൂടി വെളിപ്പെടുത്താത്തതാണ് ബിഷപ്പ് കല്ലറങ്ങാട്ട് ചെയ്ത തെറ്റെങ്കില്‍, അതുകൂടി വെളിപ്പെടുത്താന്‍ ആണുങ്ങളായ ക്രിസ്ത്യാനികള്‍ കത്തോലിക്കാസഭയിലുണ്ടെന്നു ജിഹാദികള്‍ മനസ്സിലാക്കിയിരിക്കുന്നതു നല്ലതാണ്! ലൗജിഹാദും നാര്‍ക്കോട്ടിക് ജിഹാദും ഇല്ലെന്നു വാദിക്കുന്നവര്‍ ഇസ്ലാംമതത്തെ അറിഞ്ഞിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം. ലൗജിഹാദും നാര്‍ക്കോട്ടിക് ജിഹാദും മാത്രമല്ല, ബലാത്സംഗജിഹാദും മറ്റനേകം ജിഹാദുകളും ഇസ്ലാമിനു നിയമമായി നല്‍കപ്പെട്ടിട്ടുണ്ട്. മുഹമ്മദുതന്നെ നേരിട്ടു നല്‍കിയിട്ടുള്ള നിയമമാണ് ജിഹാദിനെ സംബന്ധിച്ചുള്ളത്. യുദ്ധത്തില്‍ അടിമകളായി പിടിച്ചിരിക്കുന്ന സ്ത്രീകളെ എന്തും ചെയ്യാന്‍ അല്ലാഹു അനുവദിച്ചിരിക്കുന്നുവെന്ന സന്ദേശം ഖുറാനിലെ നാലാം അദ്ധ്യായത്തില്‍ മുഹമ്മദ്‌ നല്‍കിയിട്ടുണ്ട്. ഹദീസുകളിലും ഇതു കാണാം. ബലാത്സംഗജിഹാദിന് ആധാരമായിട്ടുള്ള ഒരു ഹദീസ് ശ്രദ്ധിക്കുക: “അവരെ ഭര്‍ത്താക്കന്മാര്‍ക്കു വിട്ടുകൊടുക്കുന്നതിനുമുമ്പ് അവരെ ബലാല്‍സംഘം ചെയ്യുവിന്‍”(സഹിമുസ്ലിം: ബുക്ക് 8, ഹദീസ് നമ്പര്‍: 33; 71). മറ്റു മതക്കാരെ ജിഹാദിലൂടെ ഉന്മൂലനം ചെയ്യാനും മതം ഇസ്ലാമിന്റെതു മാത്രമാകുന്നതുവരെ അതു തുടരാനും ആഹ്വാനംചെയ്തിട്ടുള്ള ഒരേയൊരു മതസ്ഥാപകന്‍ മാത്രമേ ഈ ഭൂമിയില്‍ ജീവിച്ചിട്ടുള്ളു. അവനാണ് മുഹമ്മദ്‌! ഈ മുഹമ്മദിനെയാണ് സമാധാനദൂതന്‍ എന്ന് ജിഹാദികള്‍ വിശേഷിപ്പിക്കുന്നത്. ഇവന്‍ സ്ഥാപിച്ച പൈശാചിക മതത്തെയാണ് സമാധാനമതം എന്ന് ഇസ്ലാമികലോകം മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുന്നത്! ജിഹാദിന്റെ വിവിധ രീതികളെക്കുറിച്ച് അറിയാത്തവര്‍ക്കുവേണ്ടി അത് വെളിപ്പെടുത്താന്‍ മനോവ തയ്യാറാകുമ്പോള്‍ ആരും അതില്‍ പരിഭവിച്ചിട്ട്‌ കാര്യമില്ല. കാരണം, ഇത് ജിഹാദികള്‍ നിര്‍ബ്ബന്ധിച്ചു പറയിപ്പിക്കുന്നതാണ്.

ബലാത്സംഗജിഹാദിനെക്കുറിച്ച് അറിയില്ലെന്ന് ആരും ഇനിമേല്‍ പറയരുത്. ക്രിസ്ത്യാനികളോ അമുസ്ലിങ്ങളോ ഇസ്ലാമോഫോബിയ തലയ്ക്കുപിടിച്ച ആരെങ്കിലുമോ ഇസ്ലാമിനെതിരേ ഉയര്‍ത്തുന്ന വ്യാജാരോപണമായി ഇതിനെയാരും കാണുകയും വേണ്ട. ഇസ്ലാമിനു ലഭിച്ചിരിക്കുന്ന ഉപദേശത്തില്‍ യാതൊരു മായവും കലര്‍ത്താതെയാണ് ഇവിടെ വെളിപ്പെടുത്തുന്നത്. ലൗജിഹാദും നാര്‍ക്കോട്ടിക് ജിഹാദും ഇല്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍, അത് ഇസ്ലാംമതം ഇല്ലെന്നു പറയുന്നതിനു തുല്യമാണ്. എന്തെന്നാല്‍, ജിഹാദ് ഇല്ലെങ്കില്‍ ഇസ്ലാം പൂര്‍ണ്ണമാകില്ല! ഏതൊരു ഇസ്ലാമും അനുഷ്ഠിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് ജിഹാദ്! ജിഹാദിനെക്കുറിച്ച് മനസ്സിലാകണമെങ്കില്‍ ആദ്യം ഇസ്ലാമിക സുന്നത്ത് എന്താണെന്നറിയണം. സുന്നത്ത് അഥവാ സുന്ന (അറബി: سنة) എന്നാല്‍ പരമ്പരാഗത മാര്‍ഗ്ഗം എന്നാണ് അര്‍ത്ഥം. മുഹമ്മദിന്റെ വാക്കുകളും ശീലങ്ങളും സ്വഭാവങ്ങളും മൗനസമ്മതങ്ങളും ഖുറാന്റെ വ്യാഖ്യാനങ്ങളും അനുസരിച്ച് മുസ്ലീങ്ങള്‍ക്ക് വ്യവസ്ഥ ചെയ്തിട്ടുള്ള ജീവിതചര്യയെയാണ് സുന്ന എന്ന് വിളിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, മുഹമ്മദിന്റെ വാക്കുകള്‍, പ്രവൃത്തികള്‍, മൗനാനുവാദം എന്നിവയ്ക്ക് സുന്നത്ത് എന്ന് പറയുന്നു. ഒരു ചോദ്യത്തിനുത്തരം കാണാന്‍ ഖുറാന്‍ പരിശോധിച്ചശേഷം അതിനുത്തരം ലഭിച്ചില്ലെങ്കില്‍ സുന്ന കണക്കിലെടുക്കാം എന്നതാണ് ഇസ്ലാമിലെ നിയമം. ഉദാഹരണത്തിന്: നിസ്ക്കരിക്കേണ്ടത് എങ്ങനെയാണെന്നു ഖുറാനില്‍ പറഞ്ഞിട്ടില്ല. അത് മുഹമ്മദിന്റെ ചര്യയില്‍നിന്നു സ്വീകരിച്ചതാണ്‌. അതായത്, ഖുറാനും സുന്നത്തും ചേര്‍ന്നതാണ് ഇസ്ലാമിന്റെ ആധികാരിക പ്രമാണം!

ജിഹാദ് എന്താണെന്നു മനസ്സിലാകാന്‍ സുന്നത്ത് എന്താണെന്നറിയണം എന്നതുപോലെ, നാര്‍ക്കോട്ടിക് ജിഹാദും ലൗജിഹാദും അടങ്ങുന്ന ജിഹാദുകള്‍ എന്താണെന്നു മനസ്സിലാകണമെങ്കില്‍ ആദ്യം ജിഹാദിന്റെ അര്‍ത്ഥം അറിയണം. അതായത്, നാര്‍ക്കോട്ടിക് ജിഹാദിനെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ ആദ്യം മനസ്സിലാക്കേണ്ടത് ജിഹാദ് എന്താണെന്നാണ്. ജിഹാദ്‌ എന്നാല്‍ സത്യഗ്രഹം അഥവാ തിന്മയോട് സമരം ചെയ്യുക എന്നാണ്. ഇസ്ലാമിന്റെ വിശ്വാസമനുസരിച്ച് ഇസ്ലാമല്ലാത്ത എല്ലാ മതങ്ങളും പിശാചില്‍നിന്നുള്ള തിന്മയാണ്! ഇസ്ലാമല്ലാത്തവരോടുള്ള യുദ്ധത്തെ പിശാചിനോടുള്ള യുദ്ധമായിട്ടാണ് മുഹമ്മദ്‌ അവന്റെ അനുയായികളെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത്. ജിഹാദികളെ വാര്‍ത്തെടുക്കാനും അവര്‍ക്കു വീര്യവും ശൗര്യവും പകര്‍ന്നു നല്‍കാനും മുഹമ്മദ്‌ ഇത്തരം കൗശലങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. ഖുറാനില്‍ ഏറ്റവുമധികം ആവര്‍ത്തിച്ചിട്ടുള്ളത് യെഹൂദരും ക്രിസ്ത്യാനികളും ശപിക്കപ്പെട്ടവരും വഴിപിഴച്ചവരും ആണെന്നാണ്. ഖുറാനിലെ 114 അദ്ധ്യായങ്ങളില്‍ ഒന്നില്‍പ്പോലും ക്രൈസ്തവരെ ശപിക്കാതെ വിട്ടിട്ടില്ല. അത്രത്തോളം ക്രൈസ്തവവിരോധം നിറച്ചുവച്ചിരിക്കുന്ന ഗ്രന്ഥമാണത്. ഇസ്ലാമിനെ സത്യവിശ്വാസികളെന്നും ക്രിസ്ത്യാനികളെ സത്യനിഷേധികളെന്നും സ്ഥാപിക്കാന്‍ മുഹമ്മദു നടത്തുന്ന പൈശാചിക ശ്രമങ്ങളുടെ ആകെത്തുകയാണ് ഖുറാന്‍ എന്ന മ്ലേച്ഛഗ്രന്ഥം! അവന്റെ ഒരുപദേശം ശ്രദ്ധിക്കുക: “വിശ്വാസികള്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്നു. സത്യനിഷേധികളാകട്ടെ, ദുര്‍മ്മൂര്‍ത്തികളുടെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്നു. അതിനാല്‍ പിശാചിന്റെ മിത്രങ്ങളുമായി നിങ്ങള്‍ യുദ്ധത്തില്‍ ഏര്‍പ്പെടുക. തീര്‍ച്ചയായും പിശാചിന്റെ കുതന്ത്രം ദുര്‍ബ്ബലമാകുന്നു”(സുറ: 4; 76).

ക്രിസ്ത്യാനികള്‍ക്കും യെഹൂദര്‍ക്കും എതിരെയുള്ള യുദ്ധത്തില്‍നിന്നു വിരമിക്കരുതെന്നാണ് ഇസ്ലാമിനു മുഹമ്മദു നല്‍കിയിരിക്കുന്ന കല്പന. ഖുറാനിലെ ഈ ആയത്ത് നോക്കുക: “സത്യവിശ്വാസികളേ, സത്യനിഷേധികള്‍ പടയണിയായി വരുന്നതു നിങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ അവരില്‍ നിന്ന്‌ പിന്തിരിഞ്ഞ്‌ ഓടരുത്‌. യുദ്ധ ( തന്ത്ര ) ത്തിനായി സ്ഥാനം മാറുന്നതിനോ ( സ്വന്തം ) സംഘത്തോടൊപ്പം ചേരുന്നതിനോ അല്ലാതെ അന്ന്‌ അവരില്‍ നിന്നു ( ശത്രുക്കളുടെ മുമ്പില്‍ നിന്ന്‌ ) വല്ലവനും പിന്തിരിഞ്ഞ്‌ കളയുന്ന പക്ഷം അവന്‍ അല്ലാഹുവില്‍നിന്നുള്ള കോപത്തിനു പാത്രമായിരിക്കുന്നതും അവന്റെ സങ്കേതം നരകമായിരിക്കുന്നതുമാണ്‌. ചെന്നുചേരാന്‍ കൊള്ളരുതാത്ത സ്ഥലമത്രെ അത്‌. എന്നാല്‍ നിങ്ങള്‍ അവരെ കൊലപ്പെടുത്തിയിട്ടില്ല. പക്ഷെ അല്ലാഹുവാണ്‌ അവരെ കൊലപ്പെടുത്തിയത്‌. ( നബിയേ, ) നീ എറിഞ്ഞ സമയത്ത്‌ നീ എറിഞ്ഞിട്ടുമില്ല. പക്ഷെ അല്ലാഹുവാണ്‌ എറിഞ്ഞത്‌. തന്റെ ഭാഗത്തു നിന്നുള്ള ഗുണകരമായ ഒരു പരീക്ഷണത്തിലൂടെ അല്ലാഹു സത്യവിശ്വാസികളെ പരീക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു അത്‌”(സുറ: 8; 15-17). വേറൊരു ആയത്തുകൂടി ശ്രദ്ധിക്കുക: “കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന്‌ വേണ്ടിയാകുകയും ചെയ്യുന്നത്‌ വരെ നിങ്ങള്‍ അവരോട്‌ യുദ്ധം ചെയ്യുക”(സുറ: 8; 39). അതായത്, ക്രിസ്ത്യാനികള്‍ക്കെതിരേയുള്ള യുദ്ധത്തില്‍നിന്ന് ഒരുകാലത്തും ഇസ്ലാമിനു വിരമിക്കാന്‍ കഴിയില്ലെന്നു വിവക്ഷ!

ക്രിസ്ത്യാനികള്‍ക്കെതിരേ യുദ്ധത്തിലേര്‍പ്പെടുമ്പോള്‍, ഭയാനകമാംവിധം നാശം വരുത്തണമെന്ന ഉപദേശവും മുഹമ്മദ്‌ നല്‍കിയിട്ടുണ്ട്. ഇസ്ലാമിനെ സകലരും ഭയപ്പെടുന്നതിനുവേണ്ടിയാണ് ഈ ഉപദേശം നല്‍കിയിരിക്കുന്നത്. ഈ ആയത്ത് നോക്കുക: “അതിനാല്‍ നീ അവരെ യുദ്ധത്തില്‍ കണ്ടുമുട്ടിയാല്‍ അവര്‍ക്കേല്പിക്കുന്ന നാശം അവരുടെ പിന്നില്‍ വരുന്നവരെയും കൂടി തിരിച്ചോടിക്കും വിധമാക്കുക. അവര്‍ ശ്രദ്ധിച്ചു മനസ്സിലാക്കിയേക്കാം”(സുറ: 8; 57). കഴുത്തറക്കുന്നതും മറ്റു ക്രൂരതകള്‍ പ്രവര്‍ത്തിക്കുന്നതുമായ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നതിന്റെ പിന്നിലെ കാരണമിതാണ്. ഇസ്ലാമിനെതിരേ ഉയരാന്‍ ഒരു ശബ്ദവും ഉണ്ടാകാത്തവിധം ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തുക എന്നതാണ് ഇതിലൂടെ മുഹമ്മദ്‌ ലക്ഷ്യമിടുന്നത്. പാലാ ബിഷപ്പിനെതിരേ ഉറഞ്ഞുതുള്ളുന്ന മാദ്ധ്യമനപുംസകങ്ങളും സാംസ്കാരിക കോമരങ്ങളും എന്തുകൊണ്ട് ഇസ്ലാമിന്റെ പൈശാചികതയ്ക്കെതിരേ മൗനീബാവമാരായി പഞ്ചപുച്ഛമടക്കുന്നുവെന്ന ചോദ്യത്തിനുള്ള ഉത്തരം ഖുറാനിലെ ഈ ആയത്തിലുണ്ട്. ഖുറാന്‍ വായിക്കുകയും ഇസ്ലാമിനെക്കുറിച്ചും മുഹമ്മദിനെക്കുറിച്ചും മനസ്സിലാക്കുകയും ചെയ്തിട്ടുള്ള ഒരു ക്രിസ്ത്യാനിക്ക് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം കാണുമ്പോള്‍ പുച്ഛം തോന്നുന്നുവെങ്കില്‍, ആ വ്യക്തിയെ കുറ്റപ്പെടുത്താന്‍ കഴിയില്ല.

ജിഹാദികള്‍ക്കുവേണ്ടി വിടുവേല ചെയ്യുന്നവര്‍ ആരുതന്നെയായിരുന്നാലും അവര്‍ അന്വേഷിക്കേണ്ടത് ഇസ്ലാമിന്റെ സുന്നത്തുകള്‍ ഏതൊക്കെയാണ് എന്നതാണ്. അത് എന്താണെന്നു വ്യക്തമായി മനസ്സിലാക്കിയിട്ടുള്ള ക്രിസ്ത്യാനികള്‍ക്കുമേല്‍ കുതിരകയറുന്നത് അതിനുശേഷമാകാം. ജിഹാദ് ഇല്ലെന്നു കേരളത്തിലെ മാമാമാദ്ധ്യമങ്ങളും പ്രൊ-ഇസ്ലാമിക് രാഷ്ട്രീയപ്രസ്ഥാനങ്ങളും പറയുമ്പോള്‍, ജിഹാദിനെ ഇസ്ലാമിലെ ആറാമത്തെ സ്തംഭമായി സുന്നി പണ്ഡിതന്മാര്‍ കണക്കാക്കുന്നു. ശിയാ ഇസ്ലാമില്‍ പത്ത് നിര്‍ബ്ബന്ധകര്‍മ്മങ്ങളിലൊന്നാണ്‌ ജിഹാദ്. ജിഹാദിന്റെ ഭാഗമല്ലാത്തവര്‍ ഇസ്ലാമല്ല എന്ന് എല്ലാ ഇസ്ലാമിക വിഭാഗങ്ങളും പൊതുവായി സമ്മതിക്കുന്ന കാര്യമാണ്. അഞ്ചുനേരം നിസ്ക്കാരം, റംസാന്‍ മാസത്തിലെ നോമ്പ്, ഹജ്ജ്, സക്കാത്ത്, എന്നീ കര്‍മ്മങ്ങളോടൊപ്പം ജിഹാദ് എന്ന കര്‍മ്മംകൂടി അനുഷ്ഠിച്ചാല്‍ മാത്രമേ ഒരുവന്‍ ഇസ്ലാമാകുകയുള്ളു. ജിഹാദ് ഇല്ലാതെ ഇസ്ലാം പൂര്‍ണ്ണമാകില്ലെന്നു വ്യക്തമാക്കുന്ന ഈ വീഡിയോ കാണുക: ‘ജിഹാദിന്റെ ഭാഗമല്ലാത്തവര്‍ ഇസ്ലാമല്ല’!

ഇസ്ലാമിന്റെ ആചാര്യന്‍ അവരെ പഠിപ്പിക്കുകയും കല്പിക്കുകയും ചെയ്തിരിക്കുന്ന ജീവിതചര്യയില്‍നിന്നു മാറിനില്‍ക്കാന്‍ അവര്‍ക്കു കഴിയുമോ? ക്രിസ്തുവിനെ തള്ളിക്കളഞ്ഞുകൊണ്ട് ആര്‍ക്കും ക്രിസ്ത്യാനിയായിരിക്കാന്‍ കഴിയില്ല എന്നതുപോലെ, മുഹമ്മദിനെ ആരെങ്കിലും തള്ളിക്കളഞ്ഞാല്‍ അവന്‍ ഇസ്ലാമിനു പുറത്താണ്! അതുപോലെതന്നെ, ബൈബിളിനെ തള്ളിക്കളഞ്ഞുകൊണ്ട് ക്രിസ്ത്യാനിയായിരിക്കാനോ ഖുറാനെ തള്ളിക്കളഞ്ഞുകൊണ്ട് മുസ്ലീമായിരിക്കാനോ ആര്‍ക്കും കഴിയില്ല! അതുകൊണ്ടുതന്നെ, ഇസ്ലാമില്‍ ജിഹാദില്ലെന്നു പറഞ്ഞാല്‍ മുഹമ്മദിനെയും ഖുറാനെയും തള്ളിക്കളഞ്ഞുവെന്നാണ് അര്‍ത്ഥം! അപ്പോള്‍ സ്വാഭാവികമായിത്തന്നെ അവര്‍ ഇസ്ലാമല്ലാതായി. ഇസ്ലാംമത വിശ്വാസികള്‍ക്ക് ഖുറാനിലൂടെ മുഹമ്മദ്‌ നല്‍കുന്ന കല്പന ശ്രദ്ധിക്കുക: “അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വ്വഹിക്കുകയും സക്കാത്ത്‌ നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്”(സുറ: 9; 5). ക്രിസ്ത്യാനികളെ പതിയിരുന്ന് ആക്രമിച്ചു കൊന്നുകളയാന്‍ കല്പിച്ചത് ജിഹാദിനുള്ള ആഹ്വാനമല്ലെങ്കില്‍ പിന്നെന്താണ്? ക്രൈസ്തവര്‍ മൂന്നു ദൈവങ്ങളെ വിശ്വസിക്കുന്നവരാണെന്ന വ്യാജം പ്രചരിപ്പിച്ചുകൊണ്ടാണ് ക്രൈസ്തവര്‍ക്ക് ബഹുദൈവവിശ്വാസികള്‍ എന്ന വിശേഷണം മുഹമ്മദ്‌ ചാര്‍ത്തിക്കൊടുത്തത്! നുണയനും വഞ്ചകനും നരാധമനും വിഷയലമ്പടനുമായ മുഹമ്മദിനെ ആദരിക്കണമെന്ന് പറഞ്ഞാല്‍, അത് അനുസരിക്കാന്‍ ഒരു ക്രിസ്ത്യാനിയെയും കിട്ടില്ല! അതിനായി ആരും ശ്രമിക്കുകയും വേണ്ട!

ജിഹാദിലൂടെ വളര്‍ന്ന മതമാണ്‌ ഇസ്ലാംമതം. തന്റെ മതത്തെ സ്വമനസ്സാലേ ആരും സ്വീകരിക്കില്ലെന്ന ഉറപ്പ് മുഹമ്മദിനുണ്ടായിരുന്നു. അതുകൊണ്ടാണ് മതം ഇസ്ലാമിന്റെതാകുന്നതുവരെ യുദ്ധത്തില്‍നിന്നു വിരമിക്കരുതെന്ന് തന്റെ അനുയായികള്‍ക്ക് അവന്‍ കല്പന നല്‍കിയത്. യുദ്ധമെന്നത് പുണ്ണ്യമാണെന്ന് അവരെ അവന്‍ തെറ്റിദ്ധരിപ്പിച്ചു. ഇന്നും ഇസ്ലാമിനെ നയിക്കുന്നത് ഈ തെറ്റിദ്ധാരണയാണ്. ഇസ്ലാമിനു ലഭിച്ചിരിക്കുന്ന ഒരുപദേശം ശ്രദ്ധിക്കുക: “നബിയേ, നീ വിശ്വാസികളെ യുദ്ധത്തിന്‌ പ്രോത്സാഹിപ്പിക്കുക”(സുറ: 8; 65). ന്യൂനപക്ഷമായിരിക്കുമ്പോള്‍ കപടസമാധാനം അഭിനയിക്കുന്നതും വളരുന്നതിനനുസരിച്ച് പടിപടിയായി തനതുഭാവം പ്രകടിപ്പിക്കുന്നതുമാണ് ഇസ്ലാമിന്റെ അടവുനയം. ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ തങ്ങള്‍ ഭൂരിപക്ഷമാകുന്നതുവരെ ജനാധിപത്യത്തിന്റെ കാവല്‍ദൂതന്മാരായി ഇവര്‍ അഭിനയിക്കും. ഇന്ത്യയിലെ ഇസ്ലാമും യൂറോപ്പിലേക്ക് അഭയാര്‍ത്ഥികളുടെ വേഷത്തില്‍ കടന്നുകയറിയ ജിഹാദികളും ജനാധിപത്യത്തിന്റെ സൗകര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കാന്‍ ജനാധിപത്യവാദികളായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. നൂറില്‍ത്താഴെ അനുയായികള്‍ മാത്രം ഉണ്ടായിരുന്ന കാലത്ത് മുഹമ്മദു സ്വീകരിച്ച അടവുനയമാണ് ഇസ്ലാം ഇവിടെയെല്ലാം അനുകരിക്കുന്നത്. വിരലിലെണ്ണാവുന്ന അനുയായികളുമായി മരുഭൂമിയിലൂടെ അലഞ്ഞുതിരിഞ്ഞിരുന്ന കാലത്ത് മുഹമ്മദ്‌ ഇറക്കിയ ചില ആയത്തുകള്‍ നോക്കുക: “(നബിയേ, ) പറയുക: അവിശ്വാസികളേ, നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല. ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല. നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല. ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.  നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക് എന്റെ മതവും”(സുറ: 109; 1-6).

വളര്‍ച്ചയുടെ തുടക്കത്തില്‍ത്തന്നെ ഈ നയത്തില്‍ മുഹമ്മദ്‌ മാറ്റംവരുത്തി. ഈ ഉപദേശം നോക്കുക: “നിങ്ങളോട്‌ യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ നിങ്ങള്‍ പരിധിവിട്ട്‌ പ്രവര്‍ത്തിക്കരുത്‌. പരിധിവിട്ട്‌ പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല തന്നെ”(സുറ: 2; 190). പരിധിവിടുന്നവരെ ഇഷ്ടപ്പെടാത്ത അല്ലാഹുവിനെക്കുറിച്ചാണ് ഈ ഘട്ടത്തില്‍ മുഹമ്മദ്‌ പറയുന്നതെങ്കില്‍, എല്ലാ പരിധികളും ലംഘിക്കുന്ന കലാപകാരിയും നിഷ്ഠൂരനുമായ അല്ലാഹുവിനെയാണ് പിന്നീടു നാം കാണുന്നത്. പതിയിരുന്നുപോലും ആക്രമിക്കാന്‍ ഉപദേശിക്കുന്ന അല്ലാഹുവിനെ ദൈവമായി പരിഗണിക്കുന്നതല്ലേ ഏറ്റവും വലിയ ദൈവനിന്ദ?! അല്ലാഹുവിലെ പൈശാചികത തനതുഭാവം പ്രാപിക്കുന്നതു ശ്രദ്ധിക്കുക: “സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്‌. അതിനാല്‍ കഴുത്തുകള്‍ക്ക്‌ മീതെ നിങ്ങള്‍ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക”(സുറ: 8; 12). ഇസ്ലാം എന്തുകൊണ്ട് ഭീകരതയുടെ മതമായി എന്ന ചോദ്യത്തിനുള്ള ഉത്തരം ഖുറാന്‍ വായിക്കുന്നവരില്‍ സ്വബോധമുള്ളവര്‍ക്കെല്ലാം ലഭിക്കും.

ഇസ്ലാംമതത്തിന്റെ യഥാര്‍ത്ഥ മുഖം കാണേണ്ടവര്‍ ഈ ആയത്ത് നോക്കുക: “ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ച ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിക്കുക. എന്നിട്ട്‌ അതിനു ശേഷം (അവരോട്‌) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അതിന്റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നത്‌ വരെയത്രെ അത്‌. അതാണ്‌ (യുദ്ധത്തിന്റെ) മുറ. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ നേരെ അവന്‍ ശിക്ഷാനടപടി സ്വീകരിക്കുമായിരുന്നു. പക്ഷെ നിങ്ങളില്‍ ചിലരെ മറ്റു ചിലരെ കൊണ്ട്‌ പരീക്ഷിക്കേണ്ടതിനായിട്ടാകുന്നു ഇത്‌. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ കൊല്ലപ്പെട്ടവരാകട്ടെ അല്ലാഹു അവരുടെ കര്‍മ്മങ്ങള്‍ പാഴാക്കുകയേ ഇല്ല”(സുറ: 47; 4). മുഹമ്മദിന്റെ അടവുനയമാണ് നാമിവിടെ വായിച്ചത്. ആദ്യത്തെ ഒരു ആയത്തുമാത്രം വായിച്ചിട്ട് ഇസ്ലാമിനെ വിലയിരുത്താന്‍ ശ്രമിക്കുന്നവരുടെ അവസ്ഥ എത്ര പരിതാപകരമായിരിക്കും എന്നറിയാന്‍ യൂറോപ്പിലേക്കു നോക്കിയാല്‍ മതി! ഈ മതത്തിന്റെ വക്താക്കളാണ് ക്രിസ്ത്യാനികളെ സദാചാരവും സാമൂഹ്യപ്രതിബദ്ധതയും പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്!

ഭൂരിപക്ഷമാകുന്നതുവരെ പലതരം അടവുനയങ്ങള്‍ സ്വീകരിക്കാന്‍ മുഹമ്മദ്‌ ഇസ്ലാമിനെ പരിശീലിപ്പിച്ചിട്ടുണ്ട്‌. ജിഹാദിന്റെ പല വകഭേദങ്ങളാണ് അവ. നാര്‍ക്കോട്ടിക് ജിഹാദും പ്രണയജിഹാദുമെല്ലാം ഈ വകഭേദങ്ങളില്‍പ്പെടും. ആയതിനാല്‍, ജിഹാദിന്റെ മറ്റുചില വകഭേദങ്ങള്‍ക്കൂടി ഇവിടെ വെളിപ്പെടുത്തെണ്ടിയിരിക്കുന്നു.

പ്രസവജിഹാദ്!

കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങളോ കോടതികളോ മാദ്ധ്യമങ്ങളോ അംഗീകരിച്ചില്ലെങ്കിലും ഇസ്ലാമികസമൂഹം നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജിഹാദുകളില്‍ ഒന്നാണ് പ്രസവജിഹാദ്! വിഡി സതീശനും മാധ്യമങ്ങള്‍ക്കും വേണ്ടത് ഡാറ്റയാണെങ്കില്‍ മനോവ നിങ്ങള്‍ക്ക് അതു തരാം. യൂറോപ്പിനെ ഇസ്ലാമികവത്ക്കരിക്കാന്‍ പ്രതിജ്ഞയെടുത്തിരിക്കുന്നവര്‍ക്ക് ഇത് പുതുമയുള്ള വാര്‍ത്തയൊന്നുമല്ല. യൂറോപ്പില്‍ പരീക്ഷിച്ചു ഭാഗികമായി വിജയിച്ച തന്ത്രംതന്നെയാണു പ്രസവജിഹാദ്! 2017 മാര്‍ച്ചിലാണ് ഇക്കാര്യത്തിലുള്ള പരസ്യമായ ആഹ്വാനം നാം ആദ്യമായി കേട്ടത്. ഇങ്ങനെയൊരു ആഹ്വാനവുമായി രംഗത്തിറങ്ങിയത് തുര്‍ക്കി പ്രസിഡന്റ് തയ്‌വ് എര്‍ദോഗാനാണ്. അതിനു ദിവസങ്ങള്‍ക്കുമുമ്പ് തുര്‍ക്കിയുടെ വിദേശകാര്യമന്ത്രി യൂറോപ്പില്‍ ജിഹാദിന് ആഹ്വാനംചെയ്തിരുന്നു. ജിഹാദ് എന്നത് ഇസ്ലാമിന്റെ സ്ഥാപിത ലക്ഷ്യമാണെങ്കിലും ഇക്കാര്യത്തില്‍ രാഷ്ട്രത്തലവന്മാര്‍ പരസ്യമായ പ്രഖ്യാപനങ്ങള്‍ നടത്താറില്ല. ഇസ്ലാമിക മതനേതാക്കന്മാരും ഭീകരവാദികളും മാത്രം നടത്തിക്കൊണ്ടിരുന്ന പ്രഖ്യാപനങ്ങള്‍ രാഷ്ട്രനേതാക്കള്‍ ഏറ്റെടുത്തപ്പോള്‍ യൂറോപ്പിലെ ജനങ്ങള്‍ ഞെട്ടി. ജര്‍മ്മനിയിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും കുടിയേറിയിരിക്കുന്ന തുര്‍ക്കികള്‍ കുറഞ്ഞത് അഞ്ചു കുഞ്ഞുങ്ങളെ വീതമെങ്കിലും ജനിപ്പിക്കണമെന്നായിരുന്നു എര്‍ദോഗാന്റെ ആഹ്വാനം.

ഒരു രാജ്യത്തിന്റെ ഭരണാധികാരി മറ്റു രാജ്യങ്ങളില്‍ ജീവിക്കുന്ന മുസ്ലിങ്ങളോട് പരസ്യമായി ഇങ്ങനെ ആഹ്വാനം ചെയ്തത് പുതുമയുള്ള കാര്യമാണെങ്കിലും, തുര്‍ക്കികള്‍ കുടിയേറിയ കാലംമുതല്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഇതുതന്നെയാണ്. അഞ്ചും ആറും മക്കളെ ജനിപ്പിക്കാത്ത തുര്‍ക്കികള്‍ യൂറോപ്പിലുണ്ടെങ്കില്‍, അവര്‍ക്ക് വന്ധ്യത ബാധിച്ചതായി മനസ്സിലാക്കിയാല്‍ മതി. കുഞ്ഞുങ്ങളെ ജനിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കുന്ന രാജ്യങ്ങളാണ് യൂറോപ്പിലുള്ളത്. ഈ സൗകര്യം വേണ്ടവിധം ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് ഇവിടെ കുടിയേറുന്ന മുസ്ലീങ്ങളും ഹിന്ദു-സിക്കുമതങ്ങളിലെ ചിലരും  മാത്രമാണ്. കൂടുതല്‍ കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതിലൂടെ മാതാപിതാക്കള്‍ക്ക് ബുദ്ധിമുട്ടൊന്നും നേരിടേണ്ടതില്ല. കാരണം, ഇവര്‍ക്ക് ആവശ്യമായ വിദ്യാഭ്യാസവും ചികിത്സയും മറ്റിതര കാര്യങ്ങളും സര്‍ക്കാരാണ് ചെയ്യുന്നത്. അതുകൂടാതെ, ഓരോ കുഞ്ഞിനും പ്രായപൂര്‍ത്തിയാകുന്നതുവരെ പ്രതിമാസം ഇരുന്നൂറു മുതല്‍ ഇരുന്നൂറ്റിയന്‍പത് യൂറോ വരെ നല്‍കുകയും ചെയ്യും. ജിഹാദികളെ സൃഷ്ടിച്ചെടുക്കാന്‍ ഇതില്‍പ്പരം അനുകൂല സാഹചര്യം എന്താണു വേണ്ടത്!? യൂറോപ്പിലെ ക്രിസ്ത്യാനികളുടെ നികുതിപ്പണം കൊണ്ടുതന്നെ അവരുടെ അന്തകരെ വളര്‍ത്തിയെടുക്കുന്നു! ഇസ്ലാമിന് പെറ്റുപെരുകാന്‍ സഹായകമാകുന്ന വിധത്തിലുള്ള നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ യൂറോപ്യന്‍ ഭരണകൂടങ്ങള്‍ ഇനിയെങ്കിലും തയ്യാറായില്ലെങ്കില്‍ വരാനിരിക്കുന്നത് വിനാശമായിരിക്കും. ജിഹാദികളെ ജനിപ്പിച്ചുകൊണ്ട്‌ ക്രിസ്തീയതയുടെമേല്‍ ആധിപത്യം സ്ഥാപിക്കാനും ഇസ്ലാമിക നിയമങ്ങളാല്‍ യൂറോപ്പിനെ മലിനമാക്കാനുമാണ് പ്രസവജിഹാദിലൂടെ ഇവര്‍ പദ്ധതിയിട്ടിരിക്കുന്നത്.

ഡിക്ഷ്ണറിയില്‍ തപ്പിയാല്‍ പ്രസവജിഹാദ് എന്നൊരു വാക്ക് കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല. ഡിക്ഷ്ണറിയില്‍ ഇല്ലാത്തതുകൊണ്ട് പ്രസവജിഹാദ് ഇല്ലെന്നു വാദിക്കുന്നതുപോലെയാണ് മറ്റെല്ലാ ജിഹാദുകളുടെയും കാര്യത്തില്‍ സംഭവിക്കുന്നത്. എര്‍ദോഗാന്റെ ആഹ്വാനം വന്നപ്പോള്‍ത്തന്നെ മനോവ ഈ വിഷയത്തെ അധികരിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ആയതിനാല്‍, പ്രസവജിഹാദിനെ സംബന്ധിക്കുന്ന വിശദാംശങ്ങളിലേക്ക് മനോവ കടക്കുന്നില്ല. 2017-ല്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക: യൂറോപ്പിനെ കീഴടക്കാന്‍ ഇസ്ലാമിന്റെ ‘പ്രസവജിഹാദ്’!

യൂറോപ്പിനുവേണ്ടി മാത്രമായി ആവിഷ്ക്കരിച്ച ഇസ്ലാമിക കുതന്ത്രമായി പ്രസവജിഹാദിനെ ആരും കാണേണ്ട. ലോകത്തെല്ലായിടത്തും എന്നപോലെ, കേരളത്തിലും വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജിഹാദാണ്‌ പ്രസവജിഹാദ്! താരതമ്യേന സാമ്പത്തികശേഷിയിലും വിദ്യാഭ്യാസത്തിലും പിന്നോക്കാവസ്ഥയിലുള്ള മുസ്ലിങ്ങളാണ് ഈ ജിഹാദിന് സന്നദ്ധരാകുന്നത്. ഇവര്‍ പെറ്റുകൂട്ടുന്ന സന്തതികളെ വളര്‍ത്തുന്നതിനായി സര്‍ക്കാരില്‍നിന്നു ഗ്രാന്റ് സ്വീകരിച്ചുകൊണ്ട് ‘യത്തീംഖാനകള്‍’ കെട്ടിപ്പൊക്കുന്നു. പാവപ്പെട്ടവരും അനാഥരുമായ കുഞ്ഞുങ്ങളെ പോറ്റിവളര്‍ത്തുന്ന അനാഥാലയങ്ങളെപ്പോലും മനോവ വിദ്ദ്വേഷമനസ്കതയോടെ കാണുന്നുവെന്ന് ആരും ചിന്തിക്കരുത്. കാരണം, നാം മനസ്സിലാക്കിവച്ചിരിക്കുന്ന തരത്തിലുള്ള അനാഥാലയങ്ങളല്ല ഇസ്ലാം നടത്തുന്ന യത്തീംഖാനകള്‍! ‘യത്തീംഖാന’ എന്ന വാക്കിന് അനാഥമന്ദിരം എന്നാണ് മലയാളത്തിലുള്ള അര്‍ത്ഥമെന്ന് നാം മനസ്സിലാക്കിയിട്ടുണ്ട്. മാതാപിതാക്കളില്ലാത്തവരും മാതാപിതാക്കാളാല്‍ ഉപേക്ഷിക്കപ്പെട്ടവരുമെല്ലാം അനാഥരുടെ ഗണത്തില്‍പ്പെടുന്നവരാണെന്നും നമുക്കറിയാം. മക്കളാല്‍ ഉപേക്ഷിക്കപ്പെടുന്ന മാതാപിതാക്കളും വാര്‍ദ്ധക്യത്തില്‍ ആരും തുണയില്ലാത്തവരും ഫലത്തില്‍ അനാഥര്‍തന്നെ! ഇതുപോലുള്ള അവസ്ഥകളില്‍ കഴിയുന്നവര്‍ക്ക് അഭയം നല്‍കുകയും പരിപാലിക്കുകയും ചെയ്യുന്ന ഭവനങ്ങളാണ് അനാഥമന്ദിരങ്ങളായി നാം മനസ്സിലാക്കിയിരിക്കുന്നത്. എന്നാല്‍, ഇസ്ലാമിക സംഘടനകള്‍ നടത്തുന്ന ‘യത്തീംഖാനകള്‍’ വെറും ബോര്‍ഡിംഗ് സ്കൂളുകളാണ്! അവിടെ താമസിക്കുന്നവര്‍ക്കെല്ലാം മാതാപിതാക്കളും ഉറ്റവരും ഭവനങ്ങളുമുണ്ട്.

അതായത്, കേരളത്തില്‍ ഇസ്ലാമിക സംഘടനകള്‍ നടത്തുന്ന എല്ലാ യത്തീംഖാനകളിലെയും അന്തേവാസികള്‍ ‘വ്യാജ’യത്തീമുകളാണ്! ഇത് ഇസ്ലാമിന്റെ അതിനിഗൂഢമായ ഒരു രഹസ്യ അജണ്ടയുടെ ഭാഗമാണെന്ന സത്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. മറ്റുമതക്കാരെ കൊള്ളയടിച്ചുകൊണ്ട് ഇസ്ലാമികത വളര്‍ത്താന്‍ കൗശലപൂര്‍വ്വം ഇവര്‍ ഒരുക്കുന്ന ജിഹാദിന്റെ മറ്റൊരു രൂപമാണ് ‘യത്തീംഖാനകള്‍’! പെട്ടന്ന് ആരും തിരിച്ചറിയാത്ത വലിയൊരു കാപട്യം യത്തീംഖാനകളുടെ പിന്നാമ്പുറത്തുണ്ട്. ആനുകാലികമായിതന്നെ ഇതിനോട് പ്രതികരിച്ചില്ലെങ്കില്‍ വരാനിരിക്കുന്നത് ഭീകരമായ ദുരന്തമായിരിക്കും. മലപ്പുറം ജില്ലയിലെയും മലബാറിലെ ചില പ്രദേശങ്ങളിലെയും ആള്‍ബലത്തില്‍ കേരളത്തിലെ ഭരണകൂടങ്ങളെ ‘ഹൈജാക്ക്’ ചെയ്യുന്നത് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുകയാണ്! ഇതിനെതിരെ ചില ജാതീയ സംഘടനകള്‍ പിറുപിറുക്കുകയും പ്രതികരിക്കുകയും ചെയ്യുമ്പോള്‍, മനസ്സിലാക്കിയിരിക്കേണ്ട ചില വസ്തുതകളുണ്ട്. ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിന്റെ തീരുമാനമാണ് നടപ്പാകുകയുള്ളൂ. ഇതിനെ മുന്നില്‍ക്കണ്ട് ഒരുമുഴംമുന്നേ എറിയുന്ന ഇസ്ലാമിക അജണ്ടയെ തിരിച്ചറിഞ്ഞ്‌ മറ്റുള്ളവര്‍ പ്രതികരിച്ചില്ലെങ്കില്‍ നാളെ കേരളത്തില്‍ വരുന്നത് താലിബാന്‍ ഭരണകൂടമായിരിക്കും!

രണ്ടുകുട്ടികള്‍ മാത്രമുള്ള കുടുംബത്തില്‍, അവരെ പഠിപ്പിക്കാനും വളര്‍ത്താനും കഷ്ടപ്പെടുന്നവര്‍ ഇസ്ലാമിക ഭവനങ്ങളെ നോക്കി അമ്പരന്നിട്ടുണ്ടാകാം! ഒരു തൊഴിലുമില്ലാതെ പെണ്ണുകെട്ടും മൊഴിചൊല്ലലും മാത്രമായി നടക്കുന്ന ഈ വിഭാഗത്തിന് എങ്ങനെ പത്തു മക്കളെ വളര്‍ത്താന്‍ സാധിക്കുന്നു എന്ന് അതിശയിക്കുന്നവര്‍ ഓര്‍ക്കുക; നമ്മള്‍ കേരളത്തിലെ ഖജനാവിലേക്ക് അടയ്ക്കുന്ന നികുതിപ്പണംകൊണ്ടാണ് ഇവര്‍ ജിഹാദികളെ വളര്‍ത്തുന്നത്. കൂടുതല്‍ മക്കളെ ജനിപ്പിക്കുന്നതിന് പ്രോത്സാഹനം നല്‍കുന്ന ഇസ്ലാമികസംഘടനകളാണ് ഓരോ യത്തീംഖാനകളുടെയും നടത്തിപ്പുകാര്‍! ‘മുത്തലാഖ്’ ചൊല്ലിപ്പിരിയുന്ന ദമ്പതിമാരുടെ മക്കളെ വളര്‍ത്തുന്നതും ഈ സ്ഥാപനങ്ങളിലാണ്. നല്ല സാമ്പത്തിക ഭദ്രതയുള്ള ഭവനങ്ങളിലെ മക്കളും യത്തീംഖാനകളില്‍ ജീവിക്കുന്നുണ്ട്. അവധിദിവസങ്ങളില്‍ സ്വന്തം ഭവനങ്ങളില്‍ പോകാനുള്ള അനുവാദവും ഇവിടത്തെ അന്തേവാസികള്‍ക്കു ലഭിക്കുന്നു. ആഗ്രഹിക്കുന്ന വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും ഇവിടെ സൗജന്യമായി ലഭിക്കും. ഒന്നിലധികം വിവാഹങ്ങള്‍ കഴിക്കുകയും ഓരോന്നിലും അനേകം കുട്ടികളെ ജനിപ്പിക്കുകയും ചെയ്യാന്‍ ഇസ്ലാമിക സംഘടനകള്‍ അവരുടെ അണികളില്‍ പ്രചരണം നടത്തുന്നതില്‍ മത്സരിക്കുകയാണ്. ഈ അനാഥമന്ദിരങ്ങളുടെ മറവിലാണ് ‘എയിഡഡ്’ സ്കൂളുകളും സ്വാശ്രയ കോളേജുകളും നേടിയെടുക്കുന്നത്. അനാഥരായ കുട്ടികളോട് അനുകമ്പ കാണിക്കുകയെന്ന മാനുഷീക പരിഗണനയാണ് ഇതിലൂടെ നടപ്പാക്കുന്നതെന്ന് മറ്റുള്ളവരുടെയിടയില്‍ പ്രചണം നടത്തുകയും ചെയ്യുന്നു. അതായത്, ആരാന്റെ പറമ്പിലെ പുല്ലു കണ്ട് പശുവിനെ വളര്‍ത്തുന്നതാണ് ഇസ്ലാമിന്റെ പരമ്പരാഗതശൈലി! ത്വരിതഗതിയില്‍ മതം ഇസ്ലാമിന്റെതാകണമെങ്കില്‍ ഇതുപോലുള്ള പല കുതന്ത്രങ്ങളും പ്രയോഗിക്കേണ്ടിവരും!

രണ്ടില്‍ക്കൂടുതല്‍ മക്കളുണ്ടായാല്‍ അവരുടെ വിദ്യാഭ്യാസം സഭയുടെ ചിലവില്‍ നടത്തുമെന്ന് ചില കത്തോലിക്കാരൂപതകള്‍ പ്രഖ്യാപിച്ചപ്പോള്‍ കുരുപൊട്ടിയ മാധ്യമങ്ങള്‍ക്ക് ഇതൊന്നും കാണാന്‍ കണ്ണില്ല! സ്വാഭാവികമായി ചിന്തിച്ചാല്‍ ഏതൊരുവനും മനസ്സിലാക്കാവുന്ന കാര്യമാണിത്. എന്തുകൊണ്ടാണ് കേരളത്തിലെ നാലു ജില്ലകളില്‍ മാത്രം അനാഥരുടെ സംഖ്യ ക്രമാതീതമായി വര്‍ദ്ധിക്കുന്നത്? മലബാറിലെ നാല് ജില്ലകളിലെ അനാഥ മന്ദിരങ്ങള്‍, മറ്റ് പത്തു ജില്ലകളിലെ മുഴുവന്‍ അനാഥാലയങ്ങളെയുംകാള്‍ കൂടുതലായത്‌ എന്തുകൊണ്ടാണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കാസര്‍ഗോഡുമുതല്‍ മലപ്പുറംവരെയുള്ള ജില്ലകളില്‍ ഇത്രമാത്രം അനാഥരുണ്ടാകാന്‍ എന്താണ് കാരണമെന്നെങ്കിലും കേരളത്തിലെ ബുദ്ധിജീവികള്‍ ചിന്തിക്കണം! മുസ്ലിംലീഗ് അടക്കമുള്ള ഇസ്ലാമിക സംഘടനകള്‍ പറയുന്നത് മുസ്ലിങ്ങള്‍ പിന്നാക്കമായതുകൊണ്ട്, അവരെ ഉദ്ധരിക്കാനാണ് സ്കൂളുകളും കോളേജുകളും എന്നാണല്ലോ? ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ മലബാറില്‍ അത് കിട്ടിയിരുന്നില്ലേ? അറുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്ത്യയിലെ എല്ലാ വിഭാഗക്കാര്‍ക്കും ഒരുപോലെ സ്വാതന്ത്ര്യം ലഭിച്ചുവെന്നാണ് മനോവ മനസ്സിലാക്കിയിരിക്കുന്നത്. ചുറ്റുമുള്ള എല്ലാ മതവിഭാഗവും ഉന്നമനത്തില്‍ എത്തിയിട്ടും ഈ 'സാധനങ്ങള്‍' മാത്രമെന്തേ പിന്നാക്കമായി? അങ്ങനെയെങ്കില്‍ ഈ മതത്തിന് എന്തോ തകരാറുണ്ടെന്ന് സ്വാഭാവീകമായും കരുതണം! ഈ വിഷയം കൂടുതലായി മനസ്സിലാക്കാന്‍ ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുകഇസ്ലാംമതത്തിനു ഭൂരിപക്ഷമാകാന്‍ ‘സര്‍ക്കാര്‍ വിലാസം യത്തീംഖാനകള്‍’!

വന്ധ്യംകരണ ജിഹാദ്!

ആശുപത്രികളുടെ മറവിലാണ് ഈ ജിഹാദ് നടപ്പാക്കുന്നത്. ലക്‌ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും എന്നതാണ് എല്ലാ പൈശാചിക പ്രസ്ഥാനങ്ങളുടെയും ആപ്തവാക്യം. അതിനാല്‍ത്തന്നെ, ഇസ്ലാംമതം മാത്രമുള്ള ഒരു ലോകം കെട്ടിപ്പടുക്കുകയെന്ന വ്യാമോഹം പൂവണിയണമെങ്കില്‍ ഏതു നീചമാര്‍ഗ്ഗവും സ്വീകരിക്കേണ്ടതായി വരും. ഒരിക്കലും എത്തിച്ചേരാന്‍ കഴിയാത്ത ഒരു ലക്ഷ്യത്തിലേക്കാണ് തങ്ങള്‍ നടക്കുന്നതെന്ന് ഇസ്ലാംമതവിശ്വാസികള്‍ അറിയുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം. എന്നിരുന്നാലും അവര്‍ ആ ലക്ഷ്യത്തിനായി പ്രയത്നിച്ചുകൊണ്ടിരിക്കുന്നു. നേരായ മാര്‍ഗ്ഗത്തില്‍ സഞ്ചരിച്ചാല്‍ ഒരിക്കലും എത്തില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ്‌ ഏതു നീചമാര്‍ഗ്ഗവും സ്വീകരിക്കാന്‍ മുഹമ്മദ്‌ അവന്റെ അനുയായികളെ ഉപദേശിച്ചത്. പതിയിരുന്ന് ആക്രമിക്കാനും കുതന്ത്രങ്ങള്‍ പ്രയോഗിക്കാനും ഉപദേശിച്ചത് ഇതിന്റെ ഭാഗമാണ്. ഇസ്ലാം അത് അക്ഷരംപ്രതി അനുസരിച്ചുകൊണ്ടിരിക്കുന്നു.

തങ്ങള്‍ക്കു ഭൂരിപക്ഷമാകാന്‍ തങ്ങളുടെ സ്ത്രീകള്‍ പെറ്റുകൂട്ടിയാല്‍ മാത്രംപോരാ, മറ്റു സമൂഹങ്ങളിലെ സ്ത്രീകള്‍ പ്രസവിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതും അനിവാര്യമാണെന്ന് ജിഹാദികള്‍ക്കറിയാം. വന്ധ്യംകരണ ജിഹാദിലൂടെ ലക്ഷ്യംമിടുന്നത് ഇതാണ്. ഈ ജിഹാദിനെക്കുറിച്ചു മുന്‍പുതന്നെ മനോവ മനസ്സിലാക്കിയിട്ടുണ്ടെങ്കിലും, രണ്ടുവര്‍ഷം മുന്‍പു മാത്രമാണ് വ്യക്തമായ തെളിവ് ലഭിച്ചത്. ശ്രീലങ്കയില്‍ ഒരു വന്ധ്യംകരണ ജിഹാദി പിടിയിലായതോടെ പുറത്തായത് ആഗോളതലത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജിഹാദിന്റെ പുതിയ മുഖമാണ്. ശ്രീലങ്കയില്‍ അറസ്റ്റിലായ വന്ധ്യംകരണജിഹാദി ഒരു ഗൈനക്കോളജി ഡോക്ടറായിരുന്നു. വന്ധ്യംകരണജിഹാദിയുടെ ചിത്രം കാണാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക: ഇവനാണ് ആ വന്ധ്യംകരണജിഹാദി! ഹിന്ദു-ബുദ്ധ മതങ്ങളില്‍പ്പെട്ട എണ്ണായിരത്തിലധികം സ്ത്രീകളെ അവരുടെ സമ്മതമില്ലാതെ വന്ധ്യംകരിച്ചത് സിയാബിദിന്‍ മുഹമ്മദ്‌ സഫി എന്ന ജിഹാദി ഡോക്ടറാണ്. ആഗോളാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ജിഹാദി സംഘടനകളില്‍നിന്നു നാനൂറു മില്യന്‍ ഈ ഡോക്ടര്‍ സമ്പാദിച്ചുവെന്നാണ് പൊലിസ് പറയുന്നത്. വ്യക്തമായ അജണ്ടയുടെ അടിസ്ഥാനത്തില്‍ നിലകൊള്ളുന്ന കേരളത്തിലെ മാദ്ധ്യമങ്ങള്‍ ഇത് ചര്‍ച്ചചെയ്യില്ല. 2020 ജനുവരിയില്‍ നടന്ന ഈ അറസ്റ്റിന്റെ വിശദാംശങ്ങളും ഫോട്ടോയും കാണേണ്ടവര്‍ ഈ ലിങ്ക് പരിശോധിക്കുക: വന്ധ്യംകരണ ജിഹാദി അറസ്റ്റില്‍! വന്ധ്യംകരണ ജിഹാദ് എന്ന വിചിത്രവും പൈശാചികവുമായ ജിഹാദ് ഒരു യാഥാര്‍ത്ഥ്യമാണെന്നു വ്യക്തമാക്കാനാണ് മനോവ ഇവിടെ ശ്രമിച്ചത്! ഇനി നമുക്ക് മറ്റൊരു ജിഹാദിനെക്കുറിച്ചു മനസ്സിലാക്കാം.   

വനിതാജിഹാദികള്‍!

മതം അല്ലാഹുവിന്റെതാകണമെങ്കില്‍ രണ്ടു മാര്‍ഗ്ഗങ്ങളേയുള്ളു. ഒന്നുകില്‍ എല്ലാ മനുഷ്യരും ഇസ്ലാംമതത്തില്‍ ചേരണം; അല്ലെങ്കില്‍, മറ്റു മതങ്ങളിലെ വിശ്വാസികളെല്ലാവരും കൂട്ടത്തോടെ മരണമടയണം! ഒന്നാമത്തേത് ഒരിക്കലും സംഭവിക്കില്ലെന്നു മുഹമ്മദിനും അല്ലാഹുവിനും മാത്രമല്ല, മൂക്ക് കീഴോട്ടുള്ള എല്ലാവര്‍ക്കും അറിയാം! അങ്ങനെയെങ്കില്‍, ഉന്മൂലനം എന്നതാണ് പരീക്ഷിക്കാവുന്ന ഏക മാര്‍ഗ്ഗം! ആ പരീക്ഷണമാണ് ജിഹാദ്! എന്നാല്‍, ഇസ്ലാംമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ എല്ലാ ശ്രമങ്ങളും നടത്തി പരാജയപ്പെടുമ്പോള്‍, അവസാന മാര്‍ഗ്ഗമായി മാത്രമേ ഉന്മൂലനമാര്‍ഗ്ഗം തിരഞ്ഞെടുക്കാവൂ എന്നതാണ് നിയമം. അതിനാലാണ് മതപരിവര്‍ത്തനത്തിനുള്ള എല്ലാ അടവുകളും ഇവര്‍ പ്രയോഗിക്കുന്നത്. ഇവിടെയാണ്‌ ജിഹാദികളുടെ വനിതാ സെല്ലിന്റെ പ്രവര്‍ത്തനരീതി നാം മനസ്സിലാക്കേണ്ടത്. സ്കൂളുകളിലും കോളേജുകളിലും തൊഴിലിടങ്ങളിലും ജിഹാദികളുടെ ‘വനിതാസെല്‍’ ഇന്ന് സജ്ജീവമാണ്.

അമുസ്ലിങ്ങളായ യുവതികളെ വശീകരിച്ച് കാമവെറിയന്മാരായ മുസ്ലിംയുവാക്കള്‍ക്കു കൂട്ടിക്കൊടുക്കുന്നത് മുസ്ലിംയുവതികളാണ്. അതിനായി പര്‍ദ്ദയും ഹിജാബും ധരിച്ച കൂട്ടിക്കൊടുപ്പുകാരികളെയും ജിഹാദികള്‍ പരിശീലനം നല്‍കി ഇറക്കിയിട്ടുണ്ട്. ഉന്നതവിദ്യാഭാസ സ്ഥാപനങ്ങളില്‍പ്പോലും ഇത്തരം ശപിക്കപ്പെട്ട യുവതികളുടെ സംഘങ്ങളുണ്ട്. ഇസ്ലാംമതത്തില്‍പ്പെട്ട യുവാക്കളുമായി മാത്രമല്ല, യുവതികളുമായിപ്പോലും ക്രൈസ്തവയുവതികള്‍ അകലം പാലിക്കേണ്ടതിന്റെ അനിവാര്യതയാണ് ഇവിടെ വ്യക്തമാകുന്നത്. ഇങ്ങനെ പറയുന്നതിനെ വിഭാഗിയതയായി ആരെങ്കിലും കാണുന്നുണ്ടെങ്കില്‍, ഈ വിഭാഗിയത സ്വന്തം മക്കളുടെ ജീവന്‍ രക്ഷിക്കുന്നതിനുവേണ്ടിയുള്ള കരുതലാണ്. ഈ വീഡിയോ കാണുക: 'ഹിജാബിനുള്ളിലെ കൂട്ടിക്കൊടുപ്പുകാരി'. ഒരുകാര്യം മനസ്സിലാക്കിയിരിക്കുക: എന്തെന്നാല്‍, സമൂഹത്തില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ എന്നപേരില്‍ ഇസ്ലാമിക സൗഹൃദത്തിനു തുനിഞ്ഞാല്‍ വലിയ വില കൊടുക്കേണ്ടിവരും! ക്രൈസ്തവരോട് ഇസ്ലാം കാണിക്കുന്ന സൗഹൃദം കാപട്യവും കെണിയുമാണെന്ന് അറിയണമെങ്കില്‍, ഇസ്ലാമിന് ഉപദേശരൂപേണ മുഹമ്മദ്‌ നല്‍കിയിരിക്കുന്ന ഈ കല്പന ശ്രദ്ധിക്കുക: “സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍പെട്ടവന്‍ തന്നെയാണ്”(സുറ: 5; 51). ക്രിസ്ത്യാനികളോട് ഇസ്ലാംമത വിശ്വാസികള്‍ പ്രകടിപ്പിക്കുന്ന സൗഹൃദത്തിലെ കാപട്യം തിരിച്ചറിയാത്തവരെല്ലാം അതിന്റെ ദുരന്തഫലം അനുഭവിച്ചിട്ടുണ്ട്. അത് വ്യക്തികളാണെങ്കിലും സമൂഹങ്ങളാണെങ്കിലും രാജ്യങ്ങളാണെങ്കിലും മാറ്റമില്ല! ഇന്ന് യൂറോപ്പ് അനുഭവിച്ചുകൊണ്ടിരിക്കുന്നതും ഇസ്ലാമിന്റെ കപടസൗഹാര്‍ദ്ദം തിരിച്ചറിയാന്‍ കഴിയാത്തതിന്റെ പരിണിതഫലമാണ്.

എല്‍ പി സ്കൂളിലെ കുട്ടികളുടെയിടയില്‍പ്പോലും ഇസ്ലാമിലേക്കു വശീകരിക്കാന്‍ പരിശീലനം സിദ്ധിച്ച ജിഹാദിക്കുഞ്ഞുങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് കേട്ടാല്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. എന്നാല്‍, ഇത് തെളിയിക്കപ്പെട്ട സത്യമാണ്. ഇക്കാര്യത്തില്‍ ഇസ്ലാമിനെ ആരും അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യരുത്. ക്രൈസ്തവ മതപ്രചാരണ ശൈലിയോട് ഇസ്ലാമിക മതപ്രചാരണ ശൈലിയെ താരതമ്യം ചെയ്യുകയുമരുത്. അതായത്, മറ്റു മതങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളെ എങ്ങനെ ഇസ്ലാമിലേക്ക് ആകര്‍ഷിക്കാം എന്ന വിഷയത്തില്‍ പരിശീലനം സിദ്ധിച്ച ജിഹാദി പെണ്‍കുട്ടികള്‍ സ്കൂള്‍തലം മുതല്‍ തൊഴിലിടങ്ങളില്‍വരെ വിന്യസിക്കപ്പെട്ടിരിക്കുന്ന ദീകരാവസ്ഥ ഇന്നുണ്ട്. ‘ഇന്‍സ്റ്റിറ്റ്യൂഷണല്‍’ ഇസ്ലാമിസത്തിന്റെ വിവിധ വകഭേദങ്ങളുണ്ടെന്നു നാം മനസ്സിലാക്കിയിരിക്കണം. മസ്തിഷ്കപ്രക്ഷാളനത്തിലൂടെ ഇസ്ലാമിന് ഇല്ലാത്ത മാഹാത്മ്യം ഉണ്ടെന്നു ധരിപ്പിക്കുക, ക്രിസ്തീയതയെക്കുറിച്ചു തെറ്റിദ്ധാരണ ജനിപ്പിക്കുക, വ്യക്തിപരമായ പ്രശ്നങ്ങളില്‍ ഇടപെട്ട് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുക, മതപഠന കേന്ദ്രങ്ങളിലേക്ക് പടിപടിയായി നയിക്കുക, മുസ്ലിം യുവാക്കളുമായി അടുപ്പിക്കാന്‍ ശ്രമിക്കുക എന്നിങ്ങനെയുള്ള രീതികളാണ് ‘വനിതാജിഹാദികള്‍’ അവലംബിക്കുന്നത്. മതത്തില്‍ ചേര്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇവരെ വ്യഭിചാരിണികളാക്കി മാറ്റുന്ന രീതിയും വനിതാജിഹാദികള്‍ക്കുണ്ട്. ക്രൈസ്തവസമൂഹങ്ങളില്‍ വിഴുപ്പുകളായി ജീവിക്കുകയും, ഈ വിഴുപ്പ് ക്രൈസ്തവയുവാക്കളുടെ തലയില്‍ കെട്ടിയേല്പിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ ഇന്നുണ്ട്. വിജാതിയരോടൊപ്പം ശരീരം പങ്കുവച്ച ഒരു സ്ത്രീയ്ക്കും പിന്നീട് സത്യവിശ്വാസത്തില്‍ ജീവിക്കാന്‍ കഴിയില്ല എന്നതാണു യാഥാര്‍ത്ഥ്യം. എന്തെന്നാല്‍, ഇത്തരത്തിലുള്ള ബന്ധമെന്നത് പിശാചുക്കളുമായുള്ള ഇണചേരലാണ്!

ലോവര്‍ പ്രൈമറി തലത്തില്‍ പഠിക്കുന്ന കൊച്ചുകുട്ടികളുടെയില്‍പ്പോലും ‘ജിഹാദികള്‍’ പ്രവര്‍ത്തിക്കുന്നുവെന്നു മനോവ പറയുമ്പോള്‍, വിഭാഗിയതയുടെ വക്താക്കളായി മനോവയെ ചാപ്പകുത്തിക്കൊള്ളൂ. എന്നാല്‍, ഇത് സത്യമാണെന്നു കേരളത്തിലെ മാദ്ധ്യമങ്ങള്‍തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. എംഎം അക്ബര്‍ എന്ന ഇസ്ലാംമത പ്രചാരകന്‍ അറസ്റ്റിലായപ്പോഴാണ് മാദ്ധ്യമങ്ങള്‍ക്ക് സത്യം വെളിപ്പെടുത്തേണ്ടിവന്നത്. കൂടുതല്‍ വിവാദങ്ങളിലേക്ക് വളരാതിരിക്കാന്‍ മാദ്ധ്യമങ്ങള്‍ ശ്രദ്ധിച്ചതുകൊണ്ട് ഇത് അധികമാരും ചര്‍ച്ചചെയ്തില്ല. ഇസ്ലാമിന്റെ പൈശാചികത മറച്ചുവയ്ക്കാന്‍ ഇടതുപക്ഷ മാദ്ധ്യമങ്ങള്‍ക്കുള്ള താത്പര്യം നമുക്കറിയാം. എംഎം അക്ബര്‍ അറസ്റ്റിലാകാനുണ്ടായ സാഹചര്യം ഇപ്പോഴെങ്കിലും എല്ലാവരും അറിഞ്ഞിരിക്കണം. ഇയാള്‍ മാനേജിംഗ് ഡയറക്ടര്‍ ആയ കൊച്ചിയിലെ ‘പീസ്‌ ഫൗണ്ടേഷന്‍’ സ്കൂളില്‍ പഠിപ്പിച്ചുകൊണ്ടിരുന്നത് അമുസ്ലിങ്ങളായ കുട്ടികളെ ഇസ്ലാമിലേക്ക് വശീകരിക്കാനുള്ള കുതന്ത്രങ്ങളായിരുന്നു. കോഴിക്കോ​ട് കേ​ന്ദ്ര​മാ​യ പീ​സ് ഫൗ​ണ്ടേ​ഷ​നു കീ​ഴി​ല്‍ ‘പീ​സ് ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍’ എ​ന്ന പേ​രി​ല്‍ കേരളത്തില്‍ മാത്രം പ​ത്തി​ല​ധി​കം സ്കൂളുകളുണ്ട്. ഫൗണ്ടേഷന്റെ കീഴിലുള്ള കൊച്ചിയിലെ പീസ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന പുസ്തകങ്ങള്‍ കുട്ടികളെ പഠിപ്പിച്ചെന്ന കേസില്‍ എം.എം. അക്ബറിനെതിരെ കേരള പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് ഭയന്ന് ഒരു വര്‍ഷത്തോളം ദോഹ, ഖത്തര്‍ എന്നിവിടങ്ങളില്‍ താമസിക്കുകയായിരുന്നു ഇയാള്‍. എന്നാല്‍, 2018 ഫെബ്രുവരിയില്‍ ഇയാള്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍വച്ച് പിടിയിലായി.

ഇന്ത്യയില്‍ രഹസ്യസന്ദര്‍ശനം നടത്തുന്നതിനിടെ ഹൈദരാബാദ് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം അക്ബറിനെ തടഞ്ഞുവെച്ച്‌ കേരള പൊലീസിന് കൈമാറി. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍നിന്നും ഇന്തോനേഷ്യ വഴി ദോഹയിലേക്ക് പോകുന്നതിനിടെ അക്ബര്‍ ഹൈദരാബാദിലിറങ്ങുകയായിരുന്നു. സ്കൂളിലെ രണ്ടാം ക്ലാസില്‍ പഠിപ്പിക്കാന്‍ തയാറാക്കിയ മത പാഠപുസ്തകത്തില്‍ 'നിങ്ങളുടെ സഹപാഠി മതപരിവര്‍ത്തനത്തിന് തയ്യാറായി വന്നാല്‍ എന്ത് ഉപദേശമാണ് ആദ്യം നല്‍കുക' എന്ന പാഠഭാഗം ആണ് വിവാദമുയര്‍ത്തിയത്. രണ്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടി മതപരിവര്‍ത്തനത്തിനു തയ്യാറായി വരികയെന്നത് നമുക്കു ചിന്തിക്കാന്‍ കഴിയുന്ന കാര്യമാണോ? അതായത്, രണ്ടാംക്ലാസില്‍ പഠിക്കുന്ന നമ്മുടെ കുഞ്ഞുങ്ങളെപ്പോലും ഇസ്ലാംമതത്തില്‍പ്പെട്ട കുട്ടികളുമായുള്ള സൗഹൃദത്തില്‍നിന്നു പിന്തിരിപ്പിക്കാന്‍ നമുക്ക് ഉത്തരവാദിത്തമുണ്ട്. മാദ്ധ്യമങ്ങളും ആക്ടിവിസ്റ്റുകളും എന്തെങ്കിലുമൊക്കെ പറയട്ടെ; നമ്മുടെ കുഞ്ഞുങ്ങളെ തവിടുകൊടുത്തു വാങ്ങിയതല്ലെങ്കില്‍, അവരെക്കുറിച്ചു നാം കരുതലുള്ളവരായിരിക്കണം! അതായത്, പാലാ ബിഷപ്പ് പറയാന്‍ തുടങ്ങിയിട്ടേയുള്ളു. ഇനി പറയാനുള്ളത് പിതാവിന്റെ പിള്ളേര് പറയും. അതുകേള്‍ക്കുമ്പോള്‍ പിണറായി വിജയനും വിഡി സതീശനും കുരുപൊട്ടുന്നുണ്ടെങ്കില്‍, ലേസര്‍ ചികിത്സയായിരിക്കും ഉത്തമം!

കത്തോലിക്കാസഭയിലെ മെത്രാന്മാരും നേതാക്കന്മാരും ഉണരേണ്ട സമയമാണിത്. എന്തെന്നാല്‍, വ്യക്തമായ മതപഠനം ലഭിച്ചിട്ടില്ലാത്തവരും ആധുനിക മതബോധനത്താല്‍ സെക്കുലറായി മാറിയവരുമാണ് ഇന്ന് ക്രൈസ്തവസഭകളിലെ, വിശിഷ്യാ കത്തോലിക്കാസഭയുലെ യുവതികളിലേറെയും. ആര്‍ക്കും എളുപ്പത്തില്‍ വഞ്ചിക്കാന്‍ കഴിയുന്നവിധം ഇവരെ പരുവപ്പെടുത്തിയത്‌ കത്തോലിക്കാസഭയുടെ ആധുനിക മതബോധനമാണ്. ഇന്‍സ്റ്റിറ്റ്യൂഷ്ണല്‍ ഇസ്ലാമിസത്തിനിരയായ കോഴിക്കെട്ടെ ഒരു വീട്ടമ്മയുടെ അനുഭവം അഭിഭാഷകനായ എംഎസ് സജിയുടെ വാക്കുകളില്‍ ശ്രവിക്കുക:  ‘ഇന്‍സ്റ്റിറ്റ്യൂഷ്ണല്‍ ഇസ്ലാമിസം’ പലപ്പോഴും കത്തോലിക്കാസഭയ്ക്കെതിരേ നിലപാടെടുത്തിട്ടുള്ള വ്യക്തിയാണ് എംഎസ് സജി. മതം ഉപേക്ഷിച്ച ഒരു മുന്‍ കത്തോലിക്കന്‍ എന്നനിലയില്‍ മാത്രമല്ല, മതവിരുദ്ധന്‍ എന്നനിലയിലും ചാനല്‍ ചര്‍ച്ചകളില്‍ നാം ഇയാളെ കണ്ടിട്ടുണ്ട്. ഇന്‍സ്റ്റിറ്റ്യൂഷ്ണല്‍ ഇസ്ലാമിസത്തിന്റെ ഭീകരമുഖമാണ് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ സജി ഇവിടെ വെളിപ്പെടുത്തിയത്. ഇതു നാം അവഗണിച്ചാല്‍ കേരളം ഒരു താലിബാന്‍ ആകാന്‍ അധികനാള്‍ കാത്തിരിക്കേണ്ടിവരില്ല.

ഇന്‍സ്റ്റിറ്റ്യൂഷ്ണല്‍ ഇസ്ലാമിസവും ജിഹാദിസ്റ്റ് ഇസ്ലാമിസവും ഇന്ന് മാനവരാശി നേരിട്ടുകൊണ്ടിരിക്കുന്ന ഭീകരവിപത്താണ്. ഇത് തിരിച്ചറിയാന്‍ കഴിയാത്തിടത്താണ് ക്രൈസ്തവസഭകളുടെ ആചാര്യന്മാര്‍ വെറും നോക്കുകുത്തികളായി മാറുന്നത്. ഈ വീഡിയോ കണ്ടുനോക്കുക: ഇന്‍സ്റ്റിറ്റ്യൂഷ്ണല്‍ ഇസ്ലാമിസവും ജിഹാദിസ്റ്റ് ഇസ്ലാമിസവും! ഈ സത്യം മറച്ചുവയ്ക്കാന്‍ പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ ഇന്ന് സജ്ജീവമായി രംഗത്തുണ്ട്. എന്താണ് ‘പൊളിറ്റിക്കല്‍ ഇസ്ലാമിസം’ എന്നുപറയുന്നത്? ഭരണതലത്തില്‍ സ്വാധീനമുണ്ടാക്കുന്നതിനായി രാഷ്ട്രീയപ്രസ്ഥാനങ്ങളെ തങ്ങളുടെ വരുതിയിലാക്കുന്ന ഇസ്ലാമിക അജണ്ടയാണ് പൊളിറ്റിക്കല്‍ ഇസ്ലാമിസം! കേരളത്തിലെ പ്രധാന രാഷ്ട്രീയപ്രസ്ഥാനങ്ങളെല്ലാം ഇന്ന് പൊളിറ്റിക്കല്‍ ഇസ്ലാമിസത്തിന്റെ പിടിയിലായിക്കഴിഞ്ഞുവെന്നതിന്റെ തെളിവാണ് ഇവിടെ നടന്ന ‘ബീഫ് ഫെസ്റ്റ്’! ഒരു ‘പോര്‍ക്ക്‌ ഫെസ്റ്റ്’ സംഘടിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റുകളോ കോണ്‍ഗ്രസോ ഇവിടെ തയ്യാറാകുമോ? പൊളിറ്റിക്കല്‍ ഇസ്ലാമിസത്തിന്റെ സ്വാധീനമാണ് ഇതു വ്യക്തമാക്കുന്നത്.

ഇസ്ലാമിനു വേദനിക്കുമ്പോള്‍ സാന്ത്വനവുമായി ഇറങ്ങാന്‍ മത്സരിക്കുന്ന രാഷ്ട്രീയകക്ഷികള്‍ ഇന്ന് കേരളത്തിലുണ്ട്. ഇത് കേരളത്തിലെ മാത്രം അവസ്ഥയല്ല; ആഗോളതലത്തില്‍തന്നെ പൊളിറ്റിക്കല്‍ ഇസ്ലാമിസം പിടിമുറുക്കിക്കഴിഞ്ഞു. ന്യൂസിലാന്റിലെ പെണ്‍ഭരണാധികാരി നടത്തിയ പൊറാട്ടുനാടകം നാം കണ്ടതാണ്. ഇസ്ലാമിനു വളരാനും മറ്റു മതങ്ങളെ പിന്നിലാക്കി എല്ലാ രാജ്യങ്ങളിലും ആധിപത്യമുറപ്പിക്കാനും, അങ്ങനെ ലോകം മുഴുവനെയും ശരിയത്ത് നിയമങ്ങളുടെ കീഴിലാക്കാനുമാണ് പൊളിറ്റിക്കല്‍ ഇസ്ലാമിസം ലക്ഷ്യമിടുന്നത്. അതിന് അനുകൂലമായ സാഹചര്യമൊരുക്കുന്ന വിധത്തില്‍ ജനാധിപത്യ ഭരണസംവിധാനങ്ങള്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ഇസ്ലാമിനു മറ്റു മതങ്ങളുടെമേല്‍ കുതിരകയറാന്‍ സൗകര്യമൊരുക്കുന്നതിനെയാണ് മതേതരത്വം എന്ന് വിശേഷിപ്പിക്കുന്നത്. ഇസ്ലാമിനു കീഴ്പ്പെടാതെ, സ്വന്തം അസ്ഥിത്വത്തിലും സാംസ്ക്കാരിക പൈതൃകത്തിലും മതവിശ്വാസങ്ങളിലും അടിയുറച്ചു നില്‍ക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍, അവരെ തീവ്രവലതുപക്ഷമെന്നും ‘ഫാസിസ്റ്റുകള്‍’ എന്നും മുദ്രകുത്തി ഒറ്റപ്പെടുത്താന്‍ മാധ്യമങ്ങളും ഇടതുപക്ഷ പൈശാചികതയും കൈകോര്‍ക്കും. ക്രൈസ്തവര്‍ ഭൂരിപക്ഷമായുള്ള എല്ലാ രാജ്യങ്ങളിലെയും ജനാധിപത്യ ഭരണകൂടങ്ങളില്‍ പൊളിറ്റിക്കല്‍ ഇസ്ലാം പിടിമുറുക്കിക്കഴിഞ്ഞു. ക്രിസ്തീയനാമങ്ങള്‍ ധരിക്കുന്നവരും, എന്നാല്‍ ക്രിസ്ത്യാനികളല്ലാത്തവരുമായ വ്യക്തികളാണ് ഈ രാജ്യങ്ങളിലെ ഭരണകൂടങ്ങളെ നിയന്ത്രിക്കുന്നത്.

ഇസ്ലാമിനു വളരാനും മറ്റു സമൂഹങ്ങളുടെമേല്‍ ആധിപത്യമുറപ്പിക്കാനും അവസരമൊരുക്കുകയെന്നതാണ് മതേതരജനാധിപത്യം എന്നതിന്റെ പുതുക്കിയ നിര്‍വ്വചനം! മതം അല്ലാഹുവിന്റെതാക്കുന്നതുവരെ മാത്രമാണ് ജനാധിപത്യത്തെയും മതേതരത്വത്തെയും പൊളിറ്റിക്കല്‍ ഇസ്ലാം ശ്രേഷ്ഠമായി പരിഗണിക്കുകയുള്ളു. അതുകഴിഞ്ഞാല്‍ ജനാധിപത്യവാദികളുടെ മുഖാവരണവും പുറംകുപ്പായവും ഇവര്‍ അഴിച്ചുമാറ്റി, ‘ശരിഅത്ത്’ നിയമങ്ങളില്‍ അധിഷ്ഠിതമായ പൈശാചികരാഷ്ട്രം സ്ഥാപിക്കും. ഇതാണ് പൊളിറ്റിക്കല്‍ ഇസ്ലാമിസം! പൊളിറ്റിക്കല്‍ ഇസ്ലാമിസം എന്നത് ഒരു ‘ഇല്ല്യുമിനാറ്റി’ അജണ്ടയാണെന്ന് തിരിച്ചറിയണമെങ്കില്‍ മാദ്ധ്യമങ്ങളുടെ ജാഗ്രത ശ്രദ്ധിച്ചാല്‍ മതി. യൂറോപ്പിലെയും ക്രൈസ്തവരാജ്യങ്ങളിലെയും ഭരണനേതൃത്വത്തില്‍ ഒരു ഇസ്ലാംമതവിശ്വാസി വന്നാല്‍, കേരളത്തിലെ മാദ്ധ്യമങ്ങളടക്കം ആഘോഷത്തിമര്‍പ്പിലാകും. യൂറോപ്യന്‍ രാജ്യങ്ങളിലെ പാര്‍ലമെന്റുകളില്‍ എത്ര മുസ്ലിങ്ങളുണ്ടെന്നു കേരളത്തിലെ മാദ്ധ്യമങ്ങള്‍ക്കു കൃത്യമായറിയാം. ഇസ്ലാമിന്റെ വളര്‍ച്ചയെ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ട് പ്രോത്സാഹിപ്പിക്കാന്‍ മാധ്യമങ്ങള്‍ കാണിക്കുന്ന അമിതാവേശം നാം കാണാതെപോകരുത്! ഒരു ഇസ്ലാമിന് ‘ഓസ്ക്കാര്‍’ നോമിനേഷന്‍ ലഭിച്ചാല്‍, ‘നോബേല്‍’ സമ്മാനത്തിനു പരിഗണിക്കപ്പെടുന്നത് ഒരു മുസ്ലീമായാല്‍, .... മാദ്ധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍ ഇതൊക്കെ വലിയ വാര്‍ത്തകളാണ്. അവാര്‍ഡിന് പരിഗണിക്കപ്പെടുന്നവരില്‍ മുസ്ലിമുണ്ടെങ്കില്‍, ആ അവാര്‍ഡ് മുസ്ലിമിനുതന്നെ നല്‍കണമെന്ന് അവാര്‍ഡു കമ്മിറ്റിക്കും വാശിയുള്ളതുപോലെയാണ് ഇക്കാലത്തെ പല അവാര്‍ഡ് പ്രഖ്യാപനങ്ങളും നിരീക്ഷിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്നത്. മുസ്ലിങ്ങളെ തിരഞ്ഞുപിടിച്ച് അവാര്‍ഡുകള്‍ നല്‍കുന്ന തിരക്കിലാണ് അന്താരാഷ്‌ട്ര അവാര്‍ഡു കമ്മിറ്റികള്‍! വിദ്യാഭ്യാസ മേഖലയില്‍ ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്ന ‘മാര്‍ക്ക് ജിഹാദ്’ പോലും ഇവിടെ ചേര്‍ത്തുവായിക്കപ്പെടണം!

നാര്‍ക്കോട്ടിക് ജിഹാദിന് പിന്നിലെ ലക്‌ഷ്യം വിവാഹമല്ല!

പ്രണയമോ വിവാഹമോ ലക്ഷ്യമാക്കിയുള്ളതല്ല ‘നാര്‍ക്കോട്ടിക് ജിഹാദ്’! ലൈംഗികചൂഷണവും നശീകരണവുമാണ് ഇതിലൂടെ ഇസ്ലാം ലക്ഷ്യമിടുന്നത്. അമുസ്ലിങ്ങളെയെല്ലാം മതപരിവര്‍ത്തനത്തിലൂടെ അല്ലാഹുവിന്റെതാക്കി മാറ്റുകയെന്നത് അസാദ്ധ്യമായ കാര്യമാണെന്ന് ജിഹാദികള്‍ക്കറിയാം. ആയതിനാല്‍, ഇസ്ലാമിലേക്കു പരിവര്‍ത്തിതരാകാന്‍ കൂട്ടാക്കാത്ത അമുസ്ലിം സമൂഹങ്ങളെ പടിപടിയായി ഇല്ലാതാക്കിക്കൊണ്ട് ഇസ്ലാമികരാജ്യ സങ്കല്പം യാഥാര്‍ത്ഥ്യമാക്കാന്‍ ഇവര്‍ ശ്രമിക്കുന്നു. നാര്‍ക്കോട്ടിക് ജിഹാദ് അതിന്റെ ഭാഗമാണ്. മയക്കുമരുന്ന് നല്‍കി യുവതികളെ ലൈംഗികചൂഷണത്തിന് ഇരയാക്കുന്നതും, ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്യുന്നതുമാണ് ഒരു രീതി. ലൈംഗികചൂഷണം ഇല്ലെങ്കില്‍പ്പോലും അമുസ്ലിങ്ങളായ യുവാക്കളെയും ജിഹാദികള്‍ ലക്ഷ്യമിടുന്നുണ്ട്. ക്രൈസ്തവരായ യുവതീയുവാക്കളെ ആത്മീയവും ശാരീരികവുമായി ഉന്മൂലനം ചെയ്യാന്‍ ഇതിലൂടെ പിശാചിന്റെ സന്തതികള്‍ക്കു സാധിക്കുന്നു. ആഗോളതലത്തില്‍ ഇസ്ലാമിക ജിഹാദികള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയാണിത്. മയക്കുമരുന്ന് നല്‍കി ആരെയും മതം മാറ്റിയില്ലെന്നും വിവാഹം കഴിച്ചിട്ടില്ലെന്നുമാണ് പരിഹാസസ്വരത്തില്‍ പിണറായി വിജയന്‍ പറഞ്ഞത്. മാദ്ധ്യമങ്ങളും ഇടത് ആക്ടിവിസ്റ്റുകളും ജിഹാദികളും മാത്രമല്ല, പ്രതിപക്ഷനേതാവ് വിഡി സതീശനും പിണറായിയുടെ വരട്ടുവാദം ഏറ്റെടുത്തു.

യൂറോപ്പില്‍ കടന്നുകൂടിയിരിക്കുന്ന ജിഹാദി യുവാക്കള്‍ ‘സ്മോക്കിംഗ് പാര്‍ട്ടികള്‍’ നടത്താറുണ്ട്. തദ്ദേശിയരായ യുവതിയുവാക്കളെ തങ്ങളുടെ പുകവലി സംസ്ക്കാരം പഠിപ്പിക്കാനും അതിലൂടെ മയക്കുമരുന്നിന് അടിമകളാക്കുവാനുമാണ് ഇത്തരം പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നത്. സ്ക്കൂളുകളില്‍ തങ്ങളോടൊപ്പം പഠിക്കുന്ന കുട്ടികളെ ‘ഹുക്ക’ വലിക്കാന്‍ പഠിപ്പിക്കുന്ന ജിഹാദിസഹപാഠികളും യൂറോപ്പില്‍ സജ്ജീവമാണ്. മയക്കുമരുന്നിന്റെ അടിമത്വത്തിലേക്കു യൂറോപ്പിലെ പുതുതലമുറയെ നയിക്കുന്നതിന്റെ ആദ്യപടിയാണ് ഇത്തരം ‘ഹുക്ക’ പാര്‍ട്ടികള്‍! ഉടുതുണിക്ക്‌ മറുതുണിയില്ലാത്ത ഭിക്ഷാംദേഹികളായി യൂറോപ്പിലേക്ക് കടന്നുവന്ന ഇവര്‍ക്ക് ഇത്തരം പാര്‍ട്ടികള്‍ സംഘടിപ്പിക്കാനുള്ള പണമെവിടെനിന്നു ലഭിക്കുന്നു? അറബിരാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങള്‍ വഴിയാണ് ജിഹാദിനുള്ള സമ്പത്ത് ഒഴുകിയെത്തുന്നത്! പന്നിയിറച്ചി ഉപേക്ഷിച്ച് ഇസ്ലാംമതത്തിലേക്ക് ചേക്കേറാന്‍ യൂറോപ്പില്‍നിന്ന് ആരെയും കിട്ടില്ലെന്ന് ഇതിനോടകം ജിഹാദികള്‍ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, ജിഹാദികള്‍ അവിടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നത് ലൈംഗികചൂഷണവും നശീകരണവുമാണ്. ഇതുതന്നെയാണ് പാലാബിഷപ്പ് പറഞ്ഞത്. ക്രൈസ്തവ യുവതികളെ മയക്കുമരുന്ന് നല്‍കി മതം മാറ്റിയെന്നോ വിവാഹം കഴിച്ചുവെന്നോ ആരും ആരുടെമേലും ആരോപിച്ചിട്ടില്ല. ഞങ്ങള്‍ പറയാത്തത് ഞങ്ങളുടെ വായില്‍ തിരുകാന്‍ ഒരുത്തനും ശ്രമിക്കേണ്ട. യഥാര്‍ത്ഥ വിഷയത്തില്‍നിന്നു ശ്രദ്ധതിരിക്കാനുള്ള കൗശലമാണ് പിണറായി പ്രയോഗിച്ചത്. ക്രൈസ്തവരെ പരിഹസിക്കുന്ന പിണറായി വിജയനും സംഘവും അറിഞ്ഞിരിക്കാന്‍ ഒരുകാര്യം വ്യക്തമാക്കുന്നു: നിങ്ങളില്‍നിന്ന് ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലാത്തതുകൊണ്ടാണ് നിങ്ങളുടെ മുന്നില്‍ പരാതിയുമായി വരാതെ സ്വയരക്ഷയ്ക്കായുള്ള വഴി തിരഞ്ഞെടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്.

ലൗജിഹാദും സ്വയംവിമര്‍ശനവും!

ലൗജിഹാദ് എന്നു കേള്‍ക്കുമ്പോള്‍ ഭയപ്പെടുകയും അസ്വസ്ഥരാകുകയും ചെയ്യുന്ന ക്രൈസ്തവരും ക്രൈസ്തവനേതാക്കളും ആദ്യം നടത്തേണ്ടത് സ്വയംവിമര്‍ശനമാണ്. എന്തെന്നാല്‍, പ്രണയത്തിന്റെ പേരില്‍ ഒരു സങ്കോചവുമില്ലാതെ തങ്ങളുടെ മതത്തെയും ദൈവത്തെയും ഉപേക്ഷിക്കാന്‍ ഒരു യുവതി തയ്യാറാകുന്നുവെങ്കില്‍, അവര്‍ക്കു ലഭിച്ചിരിക്കുന്ന മതബോധനത്തിലെ വൈകല്യമാണ് പരിശോധിക്കപ്പെടേണ്ടത്. പ്രണയത്തിനു മതമില്ലെന്നു പറയുന്നവര്‍ മനസ്സിലാക്കേണ്ടത് പ്രണയാന്ത്യം കലാശിക്കുന്നത് മതപരിവര്‍ത്തനത്തിലാണ് എന്ന യാഥാര്‍ത്ഥ്യമാണ്. അതുമാത്രമല്ല, പ്രണയാന്ത്യത്തിലെ മതപരിവര്‍ത്തനങ്ങളിലെല്ലാം ഉപേക്ഷിക്കപ്പെടുന്നത് ക്രിസ്തുമതമാണെന്ന പ്രത്യേകതകൂടി തിരിച്ചറിയണം. ഓരോ വ്യക്തിയ്ക്കും തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കാനും മറ്റൊന്ന് സ്വീകരിക്കാനും അവകാശമുണ്ട്. എന്നാല്‍, ക്രിസ്തീയവിശ്വാസം ഉപേക്ഷിക്കാന്‍ പുരാതന ക്രൈസ്തവ കുടുംബങ്ങളിലെ യുവതികള്‍ക്കുപോലും യാതൊരു മടിയുമില്ലാത്ത അവസ്ഥ ഇന്നുണ്ടെങ്കില്‍, അതിന്റെ കാരണം ക്രൈസ്തവരെങ്കിലും ഗൗരവമായി ചിന്തിക്കണം. ക്രൈസ്തവവിശ്വാസം എന്നത് അത്രത്തോളം നിഷ്പ്രയോജനമായ ഒന്നാണോ? മറ്റേതൊരു മതത്തിനും തുല്യമാണോ ക്രിസ്തുമതം? ശാരീരികാഭിലാഷത്തിന്റെയും ജഢികാസക്തിയുടേയും വികാരത്തള്ളലില്‍ ഉപേക്ഷിക്കാന്‍ തക്ക പ്രാധാന്യമേ ക്രിസ്തുവിനും ക്രിസ്തുവിന്റെ സഭയ്ക്കുമുള്ളോ? അനശ്വരമായതൊന്നും ക്രിസ്തീയതയില്‍ ഉള്ളതായി മനസ്സിലാക്കാത്തതുകൊണ്ടല്ലേ നശ്വരമായ സന്തോഷങ്ങള്‍ക്കുവേണ്ടി അത് ഉപേക്ഷിക്കുന്നത്? ക്രൈസ്തവസഭകളിലെ നേതാക്കന്മാരും വിശ്വാസികളും കൂട്ടായി ചിന്തിച്ച് ഉത്തരം പറയേണ്ട ചോദ്യങ്ങളാണ് ഇവയെല്ലാം.

ക്രിസ്തുവിനെയും ക്രിസ്തുവിന്റെ സഭയെയും അതിന്റെ യഥാര്‍ത്ഥ സത്യത്തില്‍ അറിഞ്ഞിട്ടുള്ള ഒരു വ്യക്തിപോലും ക്രിസ്തുമതം ഉപേക്ഷിക്കുകയില്ല. നശ്വരമായതിനുവേണ്ടിയല്ല, അനശ്വരമായതിനുവേണ്ടിയാണ് ഒരുവന്‍ ക്രിസ്തീയതയില്‍ ജീവിക്കുന്നത്. അപ്പസ്തോലനായ പൗലോസിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: “ക്രിസ്തുവിന്റെ സ്‌നേഹത്തില്‍നിന്ന് ആരു നമ്മെ വേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ? ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: നിന്നെപ്രതി ഞങ്ങള്‍ ദിവസം മുഴുവന്‍ വധിക്കപ്പെടുന്നു; കൊലയ്ക്കുള്ള ആടുകളെപ്പോലെ കരുതപ്പെടുകയും ചെയ്യുന്നു. നമ്മെ സ്‌നേഹിച്ചവന്‍ മുഖാന്തിരം ഇവയിലെല്ലാം നാം പൂര്‍ണ്ണവിജയം വരിക്കുന്നു. എന്തെന്നാല്‍, മരണത്തിനോ ജീവനോ ദൂതന്മാര്‍ക്കോ അധികാരങ്ങള്‍ക്കോ ഇക്കാലത്തുള്ളവയ്‌ക്കോ വരാനിരിക്കുന്നവയ്‌ക്കോ ശക്തികള്‍ക്കോ ഉയരത്തിനോ ആഴത്തിനോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ നാഥനായ യേഹ്ശുവാ മ്ശിഹായിലൂടെയുള്ള ദൈവസ്‌നേഹത്തില്‍നിന്നു നമ്മെ വേര്‍പെടുത്താന്‍ കഴിയുകയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്”(റോമാ: 8; 35-39). പട്ടിണിയ്ക്കോ വാളിനോ മരണത്തിനോപോലും വേര്‍പിരിക്കാന്‍ കഴിയാത്ത വിശ്വാസം ആദിമസഭയ്ക്ക് ഉണ്ടായിരുന്നെങ്കില്‍, പ്രണയത്തിന്റെ പേരില്‍ വിശ്വാസം ഉപേക്ഷിക്കാന്‍ തയ്യാറാകുന്നവരെ ആ സഭയുടെ പിന്മുറക്കാരായി പരിഗണിക്കാന്‍ കഴിയില്ല. ഇവിടെ പൊളിച്ചെഴുതപ്പെടേണ്ടത് മതബോധനവും വിശ്വാസപരിശീലനവുമാണ്! കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥവും രണ്ടാംവത്തിക്കാന്‍ സൂനഹദോസിലെ തീരുമാനങ്ങളും പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും!

ഇന്നത്തെ ക്രൈസ്തവസഭകള്‍ക്ക് ക്രിസ്തുവുമായോ അപ്പസ്തോലന്മാരുമായോ ആദിമസഭയുമായോ യാതൊരു ബന്ധവുമില്ല! അതിനാല്‍ത്തന്നെ, കവലയിലിരുന്നു ചൂളമടിക്കുന്ന ഏതൊരു എമ്പോക്കിയുടെ പിന്നാലെയും ഈ സഭകളിലെ പെണ്ണുങ്ങള്‍, യാതൊരു ഉളുപ്പുമില്ലാതെ പോകും! ഒരുകാര്യം നാം മനസ്സിലാക്കിയിരിക്കണം; എന്തെന്നാല്‍, അവിവാഹിതകളായ യുവതികള്‍ക്കുവേണ്ടി മാത്രമല്ല വിജാതിയര്‍ വലവിരിച്ചിരിക്കുന്നത്; വിവാഹിതരും അമ്മമാരുമായ ക്രൈസ്തവസ്ത്രീകളെയും ഇവര്‍ ലക്ഷ്യമിടുന്നു. ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച്, ഇന്റര്‍നെറ്റില്‍ പരിചയപ്പെട്ട ഒരുവനോടൊപ്പം ഒരുമ്പെട്ടിറങ്ങാന്‍ ഒരുവള്‍ തയ്യാറാകുന്നുവെങ്കില്‍, അതിനെ പ്രണയമായി കാണാന്‍ കഴിയില്ല. ഭാര്യയും അമ്മയുമാണെന്നറിഞ്ഞിട്ടും, അവള്‍ക്കുവേണ്ടി വലവിരിക്കുന്നവരുടെ ലക്‌ഷ്യം മതപരിവര്‍ത്തനം മാത്രമാണെന്നു തിരിച്ചറിയാന്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും സാധിക്കും. ക്രൈസ്തവമതബോധനം വഴിപിഴച്ചപ്പോള്‍ വന്നുഭവിച്ച ദുരന്തമാണിത്. ഈ സാഹചര്യത്തെ മുതലെടുക്കാന്‍ വ്യക്തമായ അജണ്ട സെറ്റ് ചെയ്തുകൊണ്ട് പ്രവര്‍ത്തിക്കുന്ന ജിഹാദി സംഘങ്ങള്‍ കേരളത്തിലുണ്ട്. ഇസ്ലാം മാത്രമാണ് ക്രൈസ്തവ യുവതികളെ ലക്ഷ്യമിടുന്നതെന്ന് ആരും തെറ്റിദ്ധരിക്കരുത്. സംഘപരിവാര്‍ പ്രസ്ഥാനങ്ങളും ലക്‌ഷ്യം വച്ചിരിക്കുന്നത് ക്രൈസ്തവസമൂഹങ്ങളിലെ യുവതികളെയാണ്. ഏറ്റവും എളുപ്പത്തില്‍ വശീകരിക്കാന്‍ കഴിയുന്നത് അച്ചായത്തിമാരെയാണെന്ന് സംഘികളും ജിഹാദികളും ഏകസ്വരത്തില്‍ അഭിപ്രായപ്പെടുന്നു. ഇത് സത്യമാണുതാനും! കാരണം, മതബോധമില്ലാത്ത സെക്കുലര്‍ മനുഷ്യജന്മങ്ങളെ വാര്‍ത്തെടുക്കുന്ന പരിശീലനക്കളരികള്‍ ക്രൈസ്തവ ആചാര്യന്മാര്‍ മാത്രമാണ് നടത്തുന്നത്! കൂടുതല്‍ വിശദാംശങ്ങളിലേക്കു കടക്കാതെ അടുത്ത വിഷയത്തിലേക്ക് മനോവ കടക്കുകയാണ്.

ഭീകരതയ്ക്ക് മതമുണ്ട്!

ഭീകരതയ്ക്ക് മതമില്ലെന്നാണ് പിണറായി വിജയനും പ്രൊ-ഇസ്ലാമിസ്റ്റുകളും പറയുന്നത്. യഥാര്‍ത്ഥത്തില്‍ ഭീകരതയെ ഊട്ടിവളര്‍ത്തുന്നത് ഇവരെപ്പോലുള്ളവരാണ്. ഏതെങ്കിലുമൊരു മതത്തിന്റെ പേരില്‍ മറ്റുമതസ്ഥരുടെ സ്വാതന്ത്ര്യത്തിനുമേല്‍ കടന്നുകയറ്റം നടത്തുകയോ ആക്രമണം നടത്തുകയോ ചെയ്യുന്നുണ്ടെങ്കില്‍ അതിനെയാണ് മതഭീകരത എന്നുപറയുന്നത്! കാരണം, ആ പ്രവൃത്തി നടക്കുന്നത് മതത്തിന്റെ പേരിലാണ്; മറിച്ച്, ആരുടെയെങ്കിലും വ്യക്തിതാത്പര്യം സംരക്ഷിക്കാനല്ല! മതം അല്ലാഹുവിന്റെതാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ, അല്ലാഹു അക്ബര്‍ എന്ന മുദ്രാവാക്യവും മുഴക്കി മറ്റു സമൂഹങ്ങളെ ആക്രമിക്കുന്നത് മതത്തിന്റെ പേരിലായതുകൊണ്ടുതന്നെ, ആ ഭീകരതയ്ക്ക് മതമുണ്ട്. ആ മതത്തിന്റെ പേരാണ് ഇസ്ലാംമതം!

‘ജിഹാദ്’ എന്നത് ഇസ്ലാമിന്റെ അടിസ്ഥാനപ്രമാണമാണെന്നു ക്രൈസ്തവസമൂഹത്തെ അറിയിക്കാനുള്ള ഉത്തരവാദിത്ത്വം മെത്രാന്മാര്‍ക്കും നേതാക്കന്മാര്‍ക്കുമുണ്ട്. ആദ്യംവേണ്ടത് തങ്ങള്‍ക്ക് ഈ അറിവുണ്ടായിരിക്കുകയെന്നതാണ്. ക്രിസ്തീയതയ്ക്കെതിരേ പിശാചു സ്ഥാപിച്ച മതമാണ്‌ ഇസ്ലാമെന്നു തിരിച്ചറിഞ്ഞാല്‍ മാത്രമേ ഇക്കാര്യം സഭയിലെ മക്കളെ ബോദ്ധ്യപ്പെടുത്താന്‍ നേതാക്കന്മാര്‍ക്കു സാധിക്കുകയുള്ളു. മതസൗഹാര്‍ദ്ദം, മതേതരത്വം, സഹിഷ്ണുത, ജീവകാരുണ്യം എന്നിങ്ങനെയുള്ള വാക്കുകളെ യാഥാര്‍ത്ഥ്യബോധത്തോടെ സമീപിക്കാനും, സ്വന്തം കുഴിതോണ്ടാന്‍ കാരണമാകാത്തവിധം ഈ വാക്കുകളുടെ അര്‍ത്ഥം ഉള്‍ക്കൊള്ളാനും തയ്യാറാകണം. എന്തെന്നാല്‍, ക്രൈസ്തവര്‍ ഹൃദയപൂര്‍വ്വം ഏറ്റെടുത്ത ഈ വാക്കുകളാണ് ഇസ്ലാമികഭീകരതയെ ആഗോളതലത്തില്‍ ഊട്ടിവളര്‍ത്തുന്നത്.

അവിശ്വാസികളോട് സ്വീകരിക്കേണ്ട നിലപാട് എന്തായിരിക്കണം എന്നതിന് ക്രിസ്ത്യാനികള്‍ക്കും ഇസ്ലാമിനും ഉപദേശം ലഭിച്ചിട്ടുണ്ട്. അവിശ്വാസികളെ കാണുന്നിടത്തുവച്ച് കൊന്നുകളയാനും, അവര്‍ക്കെതിരേ പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരുന്ന് ആക്രമിക്കാനുമാണ് ഇസ്ലാമിനു ലഭിച്ചിരിക്കുന്ന ഉപദേശമെന്നു നാം മനസ്സിലാക്കി. അതിനാല്‍ നാം കരുതിയിരിക്കണം. ഈ കരുതലിനെ എങ്ങനെയാണ് ലോകം കാണുന്നതെന്നു നാം ശ്രദ്ധിക്കേണ്ട. നമുക്ക് നമ്മുടെ ദൈവം നല്‍കിയിരിക്കുന്ന ഉപദേശമെന്താണെന്നു മാത്രം ശ്രദ്ധിച്ചാല്‍ മതി. ബൈബിള്‍ നല്‍കുന്ന ഉപദേശമിതാണ്“നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്. നീതിയും അനീതിയും തമ്മില്‍ എന്തു പങ്കാളിത്തമാണുള്ളത്‌? പ്രകാശത്തിന് അന്ധകാരവുമായി എന്തു കൂട്ടുകെട്ടാണുള്ളത്? ക്രിസ്തുവിനു ബെലിയാലുമായി എന്തു യോജിപ്പാണുള്ളത്? വിശ്വാസിക്ക് അവിശ്വാസിയുമായി എന്താണു പൊതുവിലുള്ളത്? ദൈവത്തിന്റെ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്? നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്. എന്തെന്നാല്‍, ദൈവം അരുളിച്ചെയ്തിരിക്കുന്നു: ഞാന്‍ അവരില്‍ വസിക്കുകയും അവരുടെയിടയില്‍ വ്യാപരിക്കുകയും ചെയ്യും; ഞാന്‍ അവരുടെ ദൈവമായിരിക്കും; അവര്‍ എന്റെ ജനവുമായിരിക്കും. ആകയാല്‍, നിങ്ങള്‍ അവരെവിട്ട് ഇറങ്ങിവരുകയും അവരില്‍നിന്നു വേര്‍പിരിയുകയും ചെയ്യുവിന്‍ എന്ന് യാഹ്‌വെ അരുളിച്ചെയ്യുന്നു. അശുദ്ധമായതൊന്നും നിങ്ങള്‍ തൊടുകയുമരുത്; അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും; ഞാന്‍ നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്മാരും പുത്രികളും ആയിരിക്കും എന്നു സര്‍വ്വശക്തനായ യാഹ്‌വെ അരുളിച്ചെയ്യുന്നു”(2 കോറി: 6; 14-18).

അവിശ്വാസികളെ കാണുന്നിടത്തുവച്ചു കൊന്നുകളയാനല്ല, അവരില്‍നിന്ന് അകന്നുനില്‍ക്കാനാണ് ക്രൈസ്തവര്‍ക്ക് ഉപദേശം ലഭിച്ചിരിക്കുന്നത്. ആത്മീയവും ശാരീരികവുമായ മരണങ്ങളെ ഒഴിവാക്കാനും സുരക്ഷിതരായിരിക്കുവാനുമുള്ള കരുതല്‍ ഈ ഉപദേശത്തിലുണ്ട്. ഇസ്ലാമിനു ലഭിച്ചിരിക്കുന്ന ഉപദേശങ്ങളെല്ലാം വ്യക്തതയോടെ നാം കണ്ടതാണ്. ഇസ്ലാംമത വിശ്വാസികളില്‍നിന്നു മാത്രമല്ല, യേഹ്ശുവായില്‍ വിശ്വസിക്കുകയും അവിടുത്തെ രക്ഷകനും ദൈവവുമായി സ്വീകരിക്കുകയും ചെയ്യാത്ത ഏതൊരു സമൂഹത്തില്‍നിന്നും അകന്നുനില്‍ക്കണമെന്നാണ് നമുക്കു ലഭിച്ചിരിക്കുന്ന ഉപദേശം. ആത്മനാശത്തിനു കാരണമാകുന്ന വിധത്തിലുള്ള ബന്ധങ്ങളെയാണ് ഇവിടെ വിലക്കിയിരിക്കുന്നത്. മിശ്രവിവാഹങ്ങളെ നിരുത്സാഹപ്പെടുത്തേണ്ടതിന്റെ അനിവാര്യതയും ഇവിടെ നാം ഗ്രഹിക്കണം. ബൈബിളാണ് ക്രിസ്ത്യാനികള്‍ക്കു നല്‍കപ്പെട്ടിരിക്കുന്ന മതബോധനഗ്രന്ഥം! ഈ ഗ്രന്ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്ന കല്പനകള്‍ അനുസരിക്കാന്‍ പഠിപ്പിക്കുകയെന്ന ഉത്തരവാദിത്തം ക്രൈസ്തവ നേതാക്കന്മാരില്‍ നിക്ഷിപ്തമായിരിക്കുന്നു. അത് അവര്‍ ചെയ്യുമ്പോള്‍ അവിശ്വാസികള്‍ അസഹിഷ്ണുതയോടെ പ്രതികരിക്കുന്നതില്‍ കാര്യമില്ല. എന്തെന്നാല്‍, ഏതൊരു മതത്തിന്റെ പ്രബോധനവും മറ്റു മതങ്ങള്‍ക്ക് എതിരായിരിക്കും. അത് സ്വീകരിക്കാന്‍ താത്പര്യമില്ലാത്തവര്‍ നിരാകരിക്കുകയെന്നതാണ് ഓരോരുത്തരുടെയും മുന്നിലുള്ള വഴി. എല്ലാ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും അവരവരുടെ മതം പ്രചരിപ്പിക്കാനുള്ള അവകാശം അംഗീകരിച്ചുനല്‍കണം. അതുപോലെതന്നെ, ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാനുള്ള അവകാശം നിഷേധിക്കുകയുമരുത്. ക്രിസ്തുവിലൂടെയുള്ള രക്ഷയെക്കുറിച്ച് ലോകത്തില്‍ വിളംബരംചെയ്യാന്‍ അയയ്ക്കപ്പെട്ടവരാണ് ക്രിസ്ത്യാനികള്‍! അത് വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ഓരോരുത്തര്‍ക്കും അവകാശമുണ്ട്. എന്നാല്‍, സഭയില്‍ അംഗമായിരിക്കുന്നവര്‍ക്കു മതബോധനം നല്‍കുമ്പോള്‍, അത് എങ്ങനെയായിരിക്കണമെന്ന് പുറത്തുനില്‍ക്കുന്ന വിഡി സതീശന്മാരും മാമാ മാധ്യമങ്ങളുമല്ല തീരുമാനിക്കേണ്ടത്; അതിന് സഭയില്‍ ആണുങ്ങളുണ്ട്‌!

പ്രസ്താവന പിന്‍വലിക്കണമെന്നു ജിഹാദികള്‍!

വി ഡി സതീശന്‍ കലിപ്പിലാണ്! ക്രിസ്ത്യാനികളോടും ക്രൈസ്തവസഭകളുടെ നേതാക്കന്മാരോടുമുള്ള സതീശന്റെ ഈ കലിപ്പിനു പുതുമയൊന്നും മനോവ കാണുന്നില്ല! പാലാ ബിഷപ്പിനെക്കൊണ്ട് പ്രസ്താവന പിന്‍വലിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ് ഈ മഹാന്‍. ജിഹാദികള്‍ക്കുവേണ്ടി നാവ് പാട്ടത്തിനു കൊടുത്തവനെപ്പോലെയാണ് ഇവന്‍ ആക്രോശിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍, തന്റെ പ്രസ്താവന പിന്‍വലിപ്പിക്കാനും തന്നെക്കൊണ്ട് മാപ്പുപറയിപ്പിക്കാനും ആവേശത്തോടെ ഇറങ്ങിത്തിരിച്ച സകല എമ്പോക്കികള്‍ക്കുമുള്ള മറുപടി ഒക്ടോബര്‍ രണ്ടിന് കല്ലറങ്ങാട്ട് പിതാവ് നല്‍കി! ഇങ്ങനെയൊരു മറുപടിതന്നെയാണ് മനോവ ആഗ്രഹിച്ചതും! മതേതരത്വത്തിന്റെ പേരില്‍ സമുദായത്തെ ബലികൊടുക്കാന്‍ ഇനിയും സാദ്ധ്യമല്ല എന്ന സന്ദേശമാണ് പിതാവ് നല്‍കിയത്. പറയേണ്ടത് പറയാന്‍ ഇനി ആരെയും ഭയപ്പെടില്ല എന്ന നിശ്ചയദാര്‍ഢ്യം പിതാവിന്റെ വാക്കുകളിലുണ്ട്. ഇതാണ് യഥാര്‍ത്ഥ ക്രിസ്ത്യാനി ആഗ്രഹിക്കുന്നത്. സഭാവ്യത്യാസമില്ലാതെ, യഥാര്‍ത്ഥ ക്രിസ്ത്യാനികളെല്ലാം കല്ലറങ്ങാട്ട് പിതാവിന്റെ പിന്നിലുണ്ട് എന്നതാണ് ഇവിടെ നാം ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. കത്തോലിക്കാസഭയുടെ വേലിക്കെട്ടിനു പുറത്തും ബിഷപ്പിനെ പിന്തുണയ്ക്കാന്‍ ക്രിസ്ത്യാനികള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയത് പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ അങ്കലാപ്പോടെയാണ് നോക്കികാണുന്നത്! ചില യാഥാര്‍ത്ഥ്യങ്ങള്‍ ക്രൈസ്തവര്‍ തിരിച്ചറിയേണ്ടത് ഇവിടെയാണ്‌. ദൈവവചനത്തിലേക്ക് ക്രൈസ്തവസഭകള്‍ മടങ്ങിവന്നാല്‍, ഭിന്നതകള്‍ വലിയൊരളവുവരെ ഇല്ലാതാകുകയും ആദിമസഭയുടെ ചൈതന്യം പുനസ്ഥാപിക്കപ്പെടുകയും ചെയ്യും! അതിനാല്‍ത്തന്നെ, പൈശാചികശക്തികള്‍ അങ്കലാപ്പിലാണ്!

ഇസ്ലാംമത പ്രചാരകര്‍ നടത്തുന്ന കൊലവിളിപ്രസംഗങ്ങളെ നിസ്സാരമായി അവഗണിക്കുന്ന മാദ്ധ്യമങ്ങളും രാഷ്ട്രീയ-സാംസ്കാരിക പ്രവര്‍ത്തകരുമാണ് ഇന്ന് മാനവസമൂഹം നേരിടുന്ന മറ്റൊരു ഭീഷണി. ഇവരുടെ കൊലവിളികളെ വ്യക്തികളുടെ അഭിപ്രായങ്ങള്‍ മാത്രമായി അവഗണിക്കുകയും, ഈ പൈശാചികതയ്ക്കെതിരേ ജാഗ്രതപുലര്‍ത്തണമെന്നു തങ്ങളുടെ സമൂഹത്തെ ഓര്‍മ്മപ്പെടുത്തുന്ന ക്രൈസ്തവനേതാക്കന്മാരെ വിഭാഗിയതയുടെ വക്താക്കളായി മുദ്രകുത്തുകയും ചെയ്യുന്ന ഇരട്ടത്താപ്പിനെ നാം കാണാതെപോകരുത്. ഇസ്ലാംമതം ഉപേക്ഷിക്കുന്ന ഏതൊരുവനെയും വധിക്കണമെന്നു മദ്രസകളില്‍ പഠിപ്പിക്കുന്ന ഉസ്താതിനെ മനോവ പരിചയപ്പെടുത്താം. ഈ വീഡിയോ കാണുക: ഇസ്ലാം ഉപേക്ഷിക്കുന്നവരെ കൊന്നുകളയണം! മദ്രസാവിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് എടുക്കുന്ന ഉസ്താതിനെയാണ് ഈ വീഡിയോയില്‍ കണ്ടത്. വിഡി സതീശനും പി ചിദംബരത്തിനും ഇതൊന്നും കാണാന്‍ സമയമില്ല. ക്രിസ്ത്യാനികളെ മര്യാദ പഠിപ്പിക്കാനും കോണ്‍ഗ്രസിനെ ഇല്ലാതാക്കാനുമുള്ള ഓട്ടത്തിലാണിവര്‍! പാലാബിഷപ്പ് ആരെയും കൊല്ലാന്‍ ആഹ്വാനം ചെയ്തില്ല സതീശാ, കൊലയാളികളുടെ കൊലക്കത്തിയില്‍നിന്ന് രക്ഷപ്പെടാന്‍ ഉപദേശിക്കുക മാത്രമാണ് ചെയ്തത്. അതുകൊണ്ട് സതീശനും ചിദംബരവുമൊക്കെ വേറേ വല്ലയിടത്തും ചിലവാക്കിയാല്‍ മതി നിങ്ങളുടെ മതേ'തറ'കാപട്യം!

മതനിയമങ്ങള്‍ അനുസരിക്കാന്‍ ഇസ്ലാമിനും മറ്റു വിജാതിയ മതങ്ങളിലെ വിശ്വാസികള്‍ക്കും അനുവദിച്ചുകൊടുക്കുന്ന അവകാശം ക്രൈസ്തവര്‍ക്ക് ഇല്ലെന്നാണ് ലോകം പറയുന്നതെങ്കില്‍, ലോകത്തെയും ലോകത്തിന്റെ നിയമങ്ങളെയും തള്ളിക്കളയാന്‍ ക്രൈസ്തവര്‍ നിര്‍ബ്ബന്ധിതരാകും. ക്രൈസ്തവര്‍ക്കു നല്‍കപ്പെട്ട നിയമങ്ങളില്‍ ഒന്നുപോലും മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടാക്കുന്നതോ അവകാശങ്ങള്‍ ഹനിക്കുന്നതോ അല്ല. തങ്ങളുടെ മതനിയമങ്ങള്‍ മറ്റു സമൂഹങ്ങളുടെമേല്‍ അടിച്ചേല്പിക്കുന്ന രീതി വിജാതിയ മതങ്ങള്‍ക്കുണ്ട്. ഇസ്ലാംമതവിശ്വാസികളും ഹിന്ദുമതവിശ്വാസികളും ഇക്കാര്യത്തില്‍ തുല്യരാണ്. തങ്ങള്‍ ഭക്ഷിക്കാത്തതുകൊണ്ട് മറ്റാരും പശുവിറച്ചി ഭക്ഷിക്കരുതെന്ന് ഹിന്ദുക്കള്‍ വാശിപിടിക്കുന്നതുപോലെ, പന്നിയിറച്ചിയുടെ കാര്യത്തില്‍ ഇസ്ലാമും വാശിപിടിക്കുന്നു. സൗദിയടക്കമുള്ള പല രാജ്യങ്ങളിലും പന്നിയിറച്ചി വിലക്കിയിരിക്കുകയാണ്. അമുസ്ലിങ്ങള്‍ക്കുപോലും പന്നിയിറച്ചി കഴിക്കാന്‍ അനുവാദമില്ല. കേരളത്തിലെ ഒരു സ്കൂളിലുണ്ടായ അതിക്രമം നാം കണ്ടതാണ്. ക്രിസ്ത്യന്‍ മാനേജ്മെന്റിന്റെ കീഴിലുള്ള സ്കൂളിലെ അദ്ധ്യാപകരും ജീവനക്കാരും പന്നിയിറച്ചി കഴിച്ചതിന്റെ പേരില്‍ ഇസ്ലാംമതവിശ്വാസികള്‍ അഴിഞ്ഞാടിയത് കോട്ടയം ജില്ലയിലായിരുന്നു. ഇതൊക്കെ അംഗീകരിച്ചുകൊടുക്കാന്‍ മാധ്യമങ്ങള്‍ക്കും സെക്കുലര്‍ ഭരണകൂടങ്ങള്‍ക്കും യാതൊരു ബുദ്ധിമുട്ടുമില്ല. എന്നാല്‍, മറ്റാരുടെയും വിശ്വാസങ്ങളെ ഹനിക്കാതെ, സ്വന്തം വിശ്വാസസമൂഹത്തില്‍ മാത്രം പാലിക്കപ്പെടുന്ന ക്രൈസ്തവനിയമങ്ങള്‍ക്കുനേരേ ധ്രംഷ്ട കാട്ടി ചീറിയടുക്കുന്നത് മാദ്ധ്യമങ്ങള്‍ മാത്രമല്ല; ഇടത് ആക്ടിവിസ്റ്റുകളും സെക്കുലര്‍ മുഖംമൂടിയണിഞ്ഞ രാഷ്ട്രീയപ്രസ്ഥാനങ്ങളുമാണ്.

ക്രിസ്തീയനിയമങ്ങള്‍ ക്രിസ്ത്യാനികള്‍ക്കു മാത്രമുള്ളതാണ്. അതിന്റെ ഭാരം മറ്റൊരു സമൂഹത്തിന്റെമേലും അടിച്ചേല്പിക്കുന്നില്ല. യഥാര്‍ത്ഥ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ക്രിസ്തീയനിയമങ്ങള്‍ ഒരു ഭാരമല്ല എന്നതാണ് മറ്റൊരു സത്യം. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “എന്തെന്നാല്‍, എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്”(മത്താ: 11; 30). ബൈബിളില്‍ എഴുതപ്പെട്ടിരിക്കുന്ന ദൈവികനിയമങ്ങള്‍ കഠിനമായി തോന്നുന്നത് ദൈവനിഷേധികള്‍ക്കു മാത്രമാണ്. യേഹ്ശുവാ ആകുന്ന രക്ഷയിലേക്കു കടന്നുവന്ന് നിത്യജീവനിലേക്ക്‌ യാത്രചെയ്യുന്നവരാണ് യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍! അവര്‍ക്ക് ദൈവത്തിന്റെ പ്രമാണങ്ങള്‍ കഠിനമല്ല. പ്രമാണങ്ങള്‍ കഠിനമാണെന്നു തോന്നുന്നവര്‍ക്ക് ക്രിസ്തീയമാര്‍ഗ്ഗം ഉപേക്ഷിക്കാനുള്ള അവകാശമുണ്ട്. ക്രിസ്തുവോ ക്രിസ്ത്യാനികളോ അവരെ തടയുകയില്ല. ഇത്തരം സാഹചര്യങ്ങളില്‍ യേഹ്ശുവാ പറയുന്നത് ഇപ്രകാരമാണ്: “യേഹ്ശുവാ പന്ത്രണ്ടുപേരോടുമായി ചോദിച്ചു: നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ?”(യോഹ: 6; 67). ആരെയും ബലമായി വിശ്വാസത്തില്‍ പിടിച്ചുനിര്‍ത്തുന്നത് ക്രിസ്തുവിന്റെ രീതിയല്ല. സ്വതന്ത്രമായി വിശ്വസിക്കാനും വിശ്വാസമുപേക്ഷിക്കാനും അവകാശമുണ്ട്. എല്ലാ മതങ്ങളും ഈ നിലപാട് സ്വീകരിച്ചാല്‍ മതഭീകരത ഇല്ലാതാകും! ഇത്രത്തോളം നീതിയുക്തമായ നിയമം മറ്റൊരു മതത്തിലും ഇല്ലെന്നിരിക്കെ, ക്രിസ്തീയതയ്ക്കുനേരേ ലോകം പല്ലിറുമ്മുന്നുവെങ്കില്‍ അതിനു വ്യക്തമായ കാരണമുണ്ട്. ആ കാരണം യേഹ്ശുവാതന്നെ വ്യക്തമാക്കിയിരിക്കുന്നത് ശ്രദ്ധിക്കുക: “ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കില്‍ അതിനുമുമ്പേ അത് എന്നെ ദ്വേഷിച്ചു എന്ന് അറിഞ്ഞുകൊള്ളുവിന്‍. നിങ്ങള്‍ ലോകത്തിന്റേതായിരുന്നുവെങ്കില്‍ ലോകം സ്വന്തമായതിനെ സ്‌നേഹിക്കുമായിരുന്നു. എന്നാല്‍, നിങ്ങള്‍ ലോകത്തിന്റേതല്ലാത്തതുകൊണ്ട്, ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്നു തിരഞ്ഞെടുത്തതുകൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു”(യോഹ: 15; 18, 19).

ലോകത്തിലെ ഒരു സംവിധാനത്തിന്റെയും പിന്‍ബലത്തിലല്ല ക്രിസ്ത്യാനികളും ക്രിസ്തീയതയും നിലനില്‍ക്കുന്നത്! എന്നിരുന്നാലും, ലോകത്തിന്റെ ഇരട്ടത്താപ്പ് നാം തിരിച്ചറിയണം. ‘ഹലാല്‍’ അല്ലാത്തത് ഭക്ഷിക്കരുതെന്ന് ഇസ്ലാം പ്രസംഗിച്ചാല്‍ അത് വിശ്വാസത്തിന്റെ ഭാഗം! എന്നാല്‍, ‘ഹലാല്‍’ ആക്കപ്പെട്ട ഭക്ഷണം കഴിക്കരുതെന്ന് ക്രിസ്ത്യാനി പഠിപ്പിച്ചാല്‍ അത് വര്‍ഗ്ഗീയതയും വിഭാഗിയതയും! ഈ ഇരട്ടത്താപ്പിലൂടെ നാം തിരിച്ചറിയേണ്ടത് ലോകം എത്രത്തോളം പൈശാചികവത്ക്കരിക്കപ്പെട്ടിരിക്കുന്നു എന്നതാണ്! ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ‘ഹലാല്‍’ അടക്കം വിഗ്രഹങ്ങള്‍ക്ക് സമര്‍പ്പിച്ച എല്ലാ ഭക്ഷ്യവസ്തുക്കളില്‍നിന്നും അകന്നുനില്‍ക്കാന്‍ നിയമം ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ക്രൈസ്തവസഭകളുടെ നേതാക്കന്മാര്‍ ജാഗ്രതപുലര്‍ത്തുന്നില്ല എന്നത് വാസ്തവമാണെങ്കിലും, നേതാക്കന്മാരുടെ അവിവേകത്തെ ദൈവികനിയമങ്ങളിലെ ഇളവായി ആരും കാണേണ്ടതില്ല. ആയതിനാല്‍, വിഗ്രഹാര്‍പ്പിതമായ സകലതില്‍നിന്നും ക്രിസ്ത്യാനികള്‍ അകലംപാലിക്കണം. ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങളിലൂടെ ഒരു വ്യക്തിയില്‍ പിശാച് കടന്നുകൂടുകയും, അവനെ സത്യവിശ്വാസത്തില്‍നിന്നു പടിപടിയായി അകറ്റുകയും ചെയ്യും. ഈ സത്യം വിളിച്ചുപറയുന്ന സുവിശേഷകരെ അന്ധവിശ്വാസികള്‍ എന്നുവിളിച്ച് ആക്ഷേപിക്കാന്‍ മുഖ്യമന്ത്രിയും മാദ്ധ്യമങ്ങളും തയ്യാറാകുമ്പോള്‍, ഇത്തരം ഭക്ഷ്യവസ്തുക്കള്‍ പൂജ്യവസ്തുവായി വിതരണംചെയ്യുന്ന വിജാതിയര്‍ക്കെതിരേ ആക്ഷേപമൊന്നും ചൊരിയാറില്ല.

‘ഹലാല്‍’ എന്ന ലേബല്‍ പതിച്ച് സര്‍ക്കാര്‍തന്നെ നിത്യോപയോഗസാധനങ്ങള്‍ വിതരണംചെയ്യുന്നത് നമുക്കറിയാം. ‘ടോക്കണ്‍’ കൊടുത്ത് ‘അരവണപ്പായസം’ എന്ന വിഗ്രഹാര്‍പ്പിതഭക്ഷണം വില്‍ക്കുന്നതും സര്‍ക്കാരാണ്. എന്നാല്‍, ഇത്തരം ഭക്ഷണസാധനങ്ങള്‍ കഴിക്കരുതെന്ന് ക്രൈസ്തവര്‍ പറയുമ്പോള്‍, അത് അന്ധവിശ്വാസം! അതായത്, ‘ഹലാല്‍’ മാത്രമേ കഴിക്കാവൂ എന്ന് ഇസ്ലാം പറഞ്ഞാല്‍ അത് വിശ്വാസത്തിന്റെ ഭാഗമായി പരിഗണിക്കുകയും, ‘ഹലാല്‍’ ഭക്ഷിക്കരുതെന്നു ക്രിസ്ത്യാനികള്‍ പറഞ്ഞാല്‍ അത് അന്ധവിശ്വാസവും വിഭാഗിയതയുണ്ടാക്കുന്ന നടപടിയും എന്നുപറഞ്ഞ് ആക്ഷേപിക്കുകയും ചെയ്യുന്ന അവസ്ഥ ഇന്ന് എല്ലായിടത്തുമുണ്ട്. ഈ അവസരത്തില്‍ ഒരുകാര്യംകൂടി മനോവ ഓര്‍മ്മപ്പെടുത്തുന്നു. എന്തെന്നാല്‍, ലോകത്തെല്ലായിടത്തും ‘ഹലാല്‍’ ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്ഥാപനമാണ്‌ ‘ചിക്കിംഗ്’! ഈ സ്ഥാപനത്തിന്റെ ഉടമതന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ‘KFC’ ഉത്പന്നങ്ങള്‍ ‘ഹലാല്‍’ അല്ലാത്തതുകൊണ്ട്, അതിനു ബദലായി എല്ലായിടത്തും ‘ഹലാല്‍’ ഭക്ഷണം എത്തിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും കേരളത്തിലെ ഒരു മാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഇയാള്‍ വ്യക്തമാക്കി. കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലെല്ലാം ശാഖകള്‍ ഇവര്‍ തുറന്നുകഴിഞ്ഞു. ക്രിസ്ത്യാനികള്‍ ഇതിനെതിരേ ജാഗ്രതപാലിക്കണം. ഈ സ്ഥാപനത്തെ ബഹിഷ്ക്കരിക്കാന്‍ ക്രൈസ്തവര്‍ തയ്യാറാകണമെന്നു മനോവ പറയുമ്പോള്‍, അതിനെ വിഭാഗിയതയെന്നു പറയാന്‍ കേരളത്തിലെ ‘മതേതറ’ വാദികള്‍ ഇറങ്ങുമെന്ന് മനോവയ്ക്കറിയാം. മനോവയ്ക്ക് അതുമാത്രമല്ല, ഇസ്ലാമിനെയും ഇടത് ആക്ടിവിസത്തെയും നന്നായറിയാം. ആയതിനാല്‍, ഇസ്ലാമും ഇടത് ആക്ടിവിസ്റ്റുകളും കുരയ്ക്കുന്നത് കേള്‍ക്കുമ്പോള്‍, അതിനെ അവഗണിച്ചു മുന്നോട്ടുപോകാന്‍ ക്രിസ്ത്യാനികള്‍ തയ്യാറാകുക!

ക്രിസ്തുവിന്റെ സഭയെ എതിരിടാനും തകര്‍ക്കാനും സാത്താന്‍ രൂപംകൊടുത്ത രണ്ട് പ്രസ്ഥാനങ്ങളാണ് ഇസ്ലാംമതവും കമ്മ്യൂണിസവും. യൂറോപ്പിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും കടന്നുകയറി ആധിപത്യം സ്ഥാപിക്കാന്‍ ഇസ്ലാമിനു ത്രാണിയില്ലെന്നു മനസ്സിലാക്കിയ സാത്താന്‍, ആ ഭൂഖണ്ഡങ്ങളിലെ ക്രൈസ്തവരുടെ ഉന്മൂലനത്തിനായി കമ്മ്യൂണിസത്തെ പരീക്ഷിച്ചു. ഈ രണ്ടു പ്രസ്ഥാനങ്ങള്‍ കൊന്നുതള്ളിയത് കോടിക്കണക്കിനു ക്രിസ്ത്യാനികളെയാണ്. അസത്യത്തില്‍ തങ്ങളുടെ സമൂഹത്തെ ഉറപ്പിച്ചുനിര്‍ത്താന്‍ ഇസ്ലാം ജാഗ്രതപുലര്‍ത്തുമ്പോള്‍, തങ്ങളുടെ സമൂഹത്തെ സത്യത്തില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ ക്രൈസ്തവരുടെ ഭാഗത്തുനിന്ന് ഒരു ശ്രമവും കാണുന്നില്ല എന്നതാണ് ദുഃഖകരം. ക്രിസ്തീയതയെക്കുറിച്ചും ക്രിസ്തുവിനെക്കുറിച്ചും മുസ്ലിങ്ങള്‍ പ്രചരിപ്പിക്കുന്ന വ്യാജങ്ങള്‍ പൊളിച്ചടുക്കാനുള്ള ഉത്തരവാദിത്തം ക്രിസ്ത്യാനിക്കുണ്ട്. ക്രിസ്തീയതയെ അപകീര്‍ത്തിപ്പെടുത്തുവാനും ക്രിസ്തീയതയെ സംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ നുണക്കഥകള്‍ പ്രചരിപ്പിക്കാനും സ്ഥാപിതമായ മതമാണ്‌ ഇസ്ലാംമതം! ക്രിസ്തുവിനെ എതിര്‍ക്കാന്‍ ഈസാനബി എന്ന അപരനെ അവതരിപ്പിച്ചുകൊണ്ടാണ് ഇവര്‍ രംഗപ്രവേശം ചെയ്തത്. ആയതിനാല്‍, നമുക്ക് നമ്മുടെ വിശ്വാസസംരക്ഷണത്തിനും നമ്മുടെ മക്കളുടെ ആത്മരക്ഷയ്ക്കുമായി ഉണര്‍ന്നിരിക്കാം! മാര്‍ ജോസഫ് കല്ലറങ്ങാട്ട് തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയും, കൂടുതല്‍ സത്യങ്ങള്‍ തുറന്നുപറയുകയും ചെയ്യുന്ന കാലത്തോളം ആണുങ്ങളായ ക്രിസ്ത്യാനികളും പെണ്ണുങ്ങളായ ക്രിസ്ത്യാനികളും അദ്ദേഹത്തോടൊപ്പം ഉറച്ചുനില്‍ക്കും! അതേ, മാര്‍ ജോസഫ് കല്ലറങ്ങാട്ട് തനിച്ചല്ല!

ക്ളിമ്മീസും കുറിലോസും കല്ലറങ്ങാട്ടും!

കത്തോലിക്കാസഭയില്‍ മെത്രാന്മാര്‍ വഹിക്കുന്നത് ഇടയന്മാരുടെ പദവിയാണ്‌. ആടുകളെ ശത്രുക്കളില്‍നിന്നു സംരക്ഷിക്കാന്‍ ചുമതലയുള്ളവനാണ് ഇടയന്‍! ചെന്നായ്ക്കളോ കരടികളോ വന്ന് ആടുകളെ ആക്രമിക്കാതിരിക്കാന്‍ സദാസമയവും ഇടയന്‍ ജാഗരൂകനായിരിക്കണം. ആടുകള്‍ക്കുവേണ്ടി സ്വന്തം ജീവന്‍പോലും ത്യജിക്കുന്നവനെയാണ് നല്ലയിടയനായി പരിഗണിക്കുന്നത്. നൂറ് ആടുകളുടെ ചുമതലയുള്ള ഒരു ഇടയന്റെ ആടുകളില്‍നിന്ന് ഒരാടിനെ നഷ്ടപ്പെട്ടാല്‍, ബാക്കി തൊണ്ണൂറ്റൊന്‍പതിനെയും മേച്ചില്‍സ്ഥലത്ത് നിര്‍ത്തിയിട്ട് നഷ്ടപ്പെട്ട ഒന്നിനെ അന്വേഷിച്ചുപോകുന്ന നല്ലയിടയനെക്കുറിച്ച് പഠിപ്പിച്ചത് ആടുകളുടെ ഉടമസ്ഥനായ ക്രിസ്തുവാണ്‌. ക്രിസ്തുവിന്റെ സഭയില്‍ അനേകം ആടുകളും ഇടയന്മാരുമുണ്ട്. ഈ ആടുകളില്‍ ചിലതിനെ ദുരൂഹസാഹചര്യത്തില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, അതിന്റെ പിന്നിലെ കാരണം അന്വേഷിക്കാന്‍ ഇടയന്മാര്‍ തയ്യാറാകും. മോഷ്ടാക്കളെ തിരിച്ചറിഞ്ഞാല്‍ ഇടയന്മാര്‍ പ്രതിരോധം തീര്‍ക്കും. ശത്രുക്കളായ മോഷ്ടാക്കളെക്കുറിച്ച് ആടുകള്‍ക്കു മുന്നറിയിപ്പ് നല്‍കും. ഇതുകേട്ട് മോഷ്ടാക്കള്‍ കലിതുള്ളിയിട്ട് കാര്യമില്ല! ഇന്ന് കേരളത്തില്‍ നടക്കുന്നത് മോഷ്ടാക്കളുടെ കലിതുള്ളലുകളാണ്!

സഭയിലെ വിശ്വാസികള്‍ പ്രതികൂലങ്ങളെ നേരിടുമ്പോള്‍ ദാവീദിനെപ്പോലെ ഉണരുന്ന നായകന്മാരെയാണ് ആവശ്യം. ദാവീദിന്റെ പുത്രന്‍ സ്ഥാപിച്ച സഭയെ നയിക്കാന്‍ ദാവീദിന്റെ തീക്ഷ്ണതായാണ് വേണ്ടത്. ദാവീദിന്റെ പുത്രനു സ്വീകാര്യമാകുന്നതും അങ്ങനെയുള്ള നേതാക്കന്മാരെയാണ്. സിംഹമോ കരടിയോ വന്ന് ആട്ടിന്‍പറ്റങ്ങളില്‍നിന്ന് ഒന്നിനെ തട്ടിയെടുത്താല്‍, അതിനെ പിന്തുടര്‍ന്ന് ആട്ടിന്‍കുട്ടിയെ രക്ഷിക്കുന്ന ഇടയനായിരിക്കണം ക്രിസ്തുവിന്റെ ആടുകളെ മേയ്ക്കേണ്ടത്. സിംഹം എതിര്‍ത്താല്‍ അതിന്റെ ജടയ്ക്കുപിടിച്ച് അടിച്ചുകൊല്ലണം; അനേകം സിംഹങ്ങളെയും കരടികളെയും കൊന്നിട്ടുള്ള ദാവീദിനെപ്പോലെ! മറിച്ച്, മുപ്പത് വെള്ളിക്കാശിന് തന്നെ ഒറ്റിക്കൊടുത്ത യെഹൂദാസ് യിസ്ക്കരിയോത്തിന്റെ ആത്മാവ് ബാധിച്ചവരെ ക്രിസ്തുവിനോ ക്രിസ്തുവിന്റെ സഭയ്ക്കോ ആവശ്യമില്ല. ഭൗതിക നേട്ടത്തിനും ലോകത്തിന്റെ അംഗീകാരത്തിനുമായി നിലകൊള്ളുന്ന ക്ളിമ്മീസിനെയും കുറിലോസിനെയും നയിക്കുന്നത് യെഹൂദാസ് യിസ്ക്കരിയോത്തിന്റെ ആത്മാവാണ്. അതേ, ക്രിസ്ത്യാനികള്‍ക്കു വേണ്ടത് ദാവീദിനെപ്പോലെയുള്ള നായകനെയാണ്; യെഹൂദാസിനെപ്പോലെയുള്ള ക്ളിമ്മീസുമാരെയല്ല!

ക്ളിമ്മീസിനെയും കുറിലോസിനെയുമൊക്കെ നമുക്കു പണ്ടേ അറിയാം. പേരിനും പ്രശസ്തിയ്ക്കും സ്ഥാനമാനങ്ങള്‍ക്കുംവേണ്ടി എന്തു വിടുവേലയും ചെയ്യാന്‍ മടിയില്ലാത്ത ഇവര്‍, തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന പദവികള്‍പ്പോലും വിലപേശലുകളിലൂടെയും കുതികാല്‍വെട്ടലുകളിലൂടെയും നേടിയെടുത്തതാണെന്ന് അറിയാത്തവരായി ചുരുക്കം ചിലരേയുണ്ടാകൂ. രാഷ്ട്രീയ ഇടനാഴികളിലെ വ്യവഹാരദല്ലാളായി അധഃപതിച്ച ക്ളിമ്മീസിനെപ്പോലെയുള്ള നികൃഷ്ഠജന്മങ്ങളാണ് ക്രിസ്തീയതയുടെ ശാപം! ഇടയന്മാരിലെ വ്യാജന്മാരാണ് ഇവര്‍! ലോകത്തിന്റെ അംഗീകാരം നേടാന്‍ സ്വന്തം സമൂഹത്തെ ഒറ്റുകൊടുക്കുന്ന ഇത്തരം വ്യാജന്മാരാണ് പുറത്തുള്ള ശത്രുക്കളെക്കാള്‍ അപകടകാരികള്‍! ക്ളിമ്മീസിനെയും കുറിലോസിനെയും പോലുള്ള പൊളിറ്റിക്കല്‍ പിമ്പുകളെ ക്രൈസ്തവസമൂഹങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. ഉപയോഗിച്ച ടോയലറ്റ് പേപ്പറിന്റെ വിലയേ ഇവര്‍ക്കും ഇവരുടെ സ്തുതിപാടകര്‍ക്കും ക്രൈസ്തവര്‍ നല്‍കിയിട്ടുള്ളു! വിന്‍സന്റ് കുണ്ടുകുളവും തെലേക്കാടനും കളപ്പുര ലൂസിയും കുറവിലങ്ങാട് മഠത്തിലെ ജിഹാദി വനിതകളുമൊക്കെ ഇക്കൂട്ടത്തില്‍പ്പെടും! 

ഇടയന്‍ എന്ന പദവി മാത്രമല്ല കത്തോലിക്കാസഭയിലെ മെത്രാന്മാര്‍ വഹിക്കുന്നത്. സഭയിലെ വിശ്വാസികള്‍ മെത്രാനെ സംബോധനചെയ്യുന്നത് പിതാവ് എന്നാണ്. വിശ്വാസികളുടെ ആത്മീയപിതാവാണ് മെത്രാന്‍! അതായത്, തന്റെ രൂപതയിലെ വിശ്വാസികളെല്ലാം ആത്മീയമായി മെത്രാന്റെ മക്കളാണ്. മക്കളുടെ കാര്യത്തില്‍ പിതാവിന് ചില ഉത്തരവാദിത്വങ്ങളുണ്ട്. അത് വിശ്വാസപരമായ ഉത്തരവാദിത്വമാണ്. മക്കളില്‍ ഒരാള്‍പോലും വിശ്വാസത്തില്‍നിന്നു വ്യതിചലിച്ചുപോകാതെ ദൈവത്തിനുവേണ്ടി കാത്തുസൂക്ഷിക്കുക എന്നതാണ് ആത്മീയപിതാവായ മെത്രാന്റെ പ്രധാന ഉത്തരവാദിത്വം! എന്തെന്നാല്‍, ഓരോ ക്രിസ്ത്യാനിയുടെയും യഥാര്‍ത്ഥ പിതാവ് സ്വര്‍ഗ്ഗത്തിലെ ദൈവമാണ്! ആ ദൈവമാണ് യേഹ്ശുവാ! മനുഷ്യനായി ഭൂമിയിലേക്കു കടന്നുവന്ന് രക്തംചിന്തിയാണ് ദൈവം തന്റെ മക്കളെ വീണ്ടെടുത്തത്. അതുകൊണ്ടുതന്നെ, ഈ മക്കളുടെ ചുമതല വഹിക്കുന്ന മെത്രാന്‍ കണക്കുബോധിപ്പിക്കേണ്ടത് യേഹ്ശുവായുടെ മുന്‍പിലാണ്! ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് തന്റെ ഉത്തരവാദിത്വം നിര്‍വ്വഹിച്ചപ്പോള്‍ അസ്വസ്ഥതയോടെ പ്രതികരിച്ചത് പിശാചിന്റെ സന്തതികളാണെന്ന കാര്യത്തില്‍ സംശയമില്ല. ക്രൈസ്തവപേരുകള്‍ വഹിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ക്രൈസ്തവസഭകളില്‍ ചില പദവികള്‍ വഹിച്ചുകൊണ്ട് ജിഹാദികള്‍ക്കുവേണ്ടി വിടുവേല ചെയ്യുന്ന ജാരസന്തതികളുണ്ടെന്നു നമുക്കറിയാം. തെലേക്കാടനും ഗീവര്‍ഗ്ഗീസ് കുറിലോസുമൊക്കെ ഈ പൈശാചികസംഘത്തില്‍പ്പെടുന്നവരാണ്.

പ്രതിയോഗികളെ ഒറ്റപ്പെടുത്തി ഉന്മൂലനം ചെയ്യുകയെന്നതാണ് ഇസ്ലാമിന്റെ ഒരു ശൈലി! നാനാഭാഗങ്ങളില്‍നിന്നും സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ പ്രതിയോഗി മാനസികമായി തളരും. ഇസ്ലാമിന്റെ പൈശാചികതയ്ക്കെതിരേ ഉയര്‍ന്നുവരുന്ന ശബ്ദങ്ങളെ ഇല്ലാതാക്കുന്നത് ഈ കുതന്ത്രത്തിലൂടെയാണ്. അതിനായി എല്ലാ സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും തങ്ങളുടെ നാവായി ശബ്ദിക്കാന്‍ ആളുകളെ ഇവര്‍ വിന്യസിച്ചിട്ടുണ്ട്. തൊടുപുഴ ന്യൂമാന്‍ കോളേജിലെ പ്രൊഫസറുടെ കൈവെട്ടുന്നതിനു മുന്‍പുതന്നെ അദ്ദേഹത്തെ ഒറ്റപ്പെടുത്തുന്ന തന്ത്രം ജിഹാദികള്‍ പ്രയോഗിച്ചിരുന്നു. കോളേജ് മാനേജ്മെന്റിനെ വിവിധ ഇസ്ലാമിക സംഘടനകള്‍ നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നത് ഇതിന്റെ ഭാഗമാണ്. പ്രൊഫസര്‍ ജോസഫിന്റെ പുസ്തകത്തില്‍ ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഈ കുതന്ത്രമാണ് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെയും ഇസ്ലാം പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. തെലേക്കാടനും ക്ളിമ്മീസും കുറവിലങ്ങാട്ടെ കന്യാസ്ത്രിവേഷധാരിണികളുമെല്ലാം ജിഹാദികള്‍ക്കുവേണ്ടി കുരയ്ക്കുന്നതു കാണുമ്പോള്‍ ഒരുകാര്യം തിരിച്ചറിഞ്ഞുകൊള്ളുക. എന്തെന്നാല്‍, കത്തോലിക്കാസഭയ്ക്കുള്ളില്‍ ജിഹാദികള്‍ വെള്ളവും വളവും നല്‍കി വളര്‍ത്തുന്ന വിഷവൃക്ഷങ്ങളുണ്ട്.

മറ്റു മതങ്ങളില്‍പ്പോലും തങ്ങള്‍ക്കുവേണ്ടി വാദിക്കുന്ന ആളുകളെ ഇവര്‍ ചെല്ലുംചെലവും കൊടുത്തു വളര്‍ത്തുന്നു. അതിനുള്ള ധനസമാഹരണത്തിനാണ് അധാര്‍മ്മിക പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ ഏര്‍പ്പെടുന്നത്. സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന്, കള്ളനോട്ട് എന്നിങ്ങനെയുള്ള വിധ്വംസക പ്രവര്‍ത്തനങ്ങളിലൂടെ ജിഹാദികള്‍ തങ്ങളുടെ ധനാഗമമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നു! ക്രൈസ്തവസഭകളില്‍ വിമതപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഘങ്ങള്‍ക്ക് ആവശ്യമായ പണവും മറ്റു സൗകര്യങ്ങളും നല്‍കിവരുന്നത് ജിഹാദികളാണ്. കൊച്ചിയില്‍ നടത്തിയ 'കന്യാസ്ത്രിസമരം' സ്പോണ്‍സര്‍ ചെയ്തത് SDPI എന്ന ജിഹാദി സംഘടനയായിരുന്നു. പാലാ ബിഷപ്പിന്റെ പ്രസംഗത്തിനെതിരേ ക്രൈസ്തവസഭകളില്‍നിന്നു മുഴങ്ങിക്കേട്ട ശബ്ദങ്ങളുടെ ഉടമകളെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഇവരിലെ ജിഹാദി സ്വാധീനം തിരിച്ചറിയാന്‍ കഴിയും. ഈന്തപ്പഴത്തിന്റെ മറവിലും ഖുറാന്റെ മറവിലും കേരളത്തിലേക്കു വരുന്ന സ്വര്‍ണ്ണം എത്തിച്ചേരുന്നത് ജിഹാദികളുടെ കൈകളിലാണെന്ന യാഥാര്‍ത്ഥ്യവും തിരിച്ചറിയണം.

കളപ്പുര ലൂസിയെയും കുറവിലങ്ങാട്ടെ സഭാവസ്ത്രധാരിണികളെയും സാമ്പത്തികമായി സഹായിച്ചുകൊണ്ടിരിക്കുന്നത് ആരാണെന്ന് അന്വേഷിച്ചാല്‍, ഇവര്‍ക്ക് ഇസ്ലാമിക ഭീകരസംഘടനകളുമായുള്ള ബന്ധം തിരിച്ചറിയാന്‍ കഴിയും. തെലേക്കാടനും സംഘവും കൊച്ചിയില്‍ നടത്തിയ സമരസമ്മേളനത്തിനു ഫണ്ട് നല്‍കിയത് എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടുമാണ്. ഇതൊക്കെ അന്വേഷിക്കാന്‍ കേരളത്തിലെയോ കേന്ദ്രത്തിലെയോ ഭരണകൂടങ്ങള്‍ തയ്യാറാകാത്തതിലും ദുരൂഹതയുണ്ട്. ക്രൈസ്തവസഭകളില്‍ നുഴഞ്ഞുകയറിയ ഈ ജിഹാദിസംഘം തന്നെയാണ് ബിഷപ്പിന്റെ പ്രസംഗത്തിനെതിരേ ക്രൈസ്തവരുടേതെന്ന പേരില്‍ ഉയര്‍ന്ന ശബ്ദത്തിന്റെ പിന്നിലും! മറിച്ച്, ക്രിസ്ത്യാനികളായ ഒരാള്‍പോലും ബിഷപ്പിന്റെ പ്രസംഗം തെറ്റായിപ്പോയെന്ന് പറഞ്ഞിട്ടില്ല, പറയുകയുമില്ല! ഈ വിഷയത്തില്‍ ക്രൈസ്തവര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്നു ചിന്തിക്കുന്നവര്‍ മിഥ്യാലോകത്തു ജീവിക്കുന്നവരാണ്! എന്തെന്നാല്‍, ലൗജിഹാദും നാര്‍ക്കോട്ടിക് ജിഹാദും ഒരു യാഥാര്‍ത്ഥ്യമാണെന്നു തിരിച്ചറിഞ്ഞവരാണ് എല്ലാ ക്രൈസ്തവസമൂഹങ്ങളും. ഇസ്ലാമിനെ അറിയാവുന്ന സകലര്‍ക്കും ആ മതം ജിഹാദില്‍ ഊന്നിയ മതമാണെന്നറിയാം. ജിഹാദിന്റെ നൂറുകണക്കിന് മുറകളില്‍ രണ്ടെണ്ണം മാത്രമാണ് ലൗജിഹാദും നാര്‍ക്കോട്ടിക് ജിഹാദും എന്ന യാഥാര്‍ത്ഥ്യം ക്രൈസ്തവരില്‍ ചിലരെങ്കിലും മനസ്സിലാക്കിയിട്ടുണ്ട്! 2009 മുതല്‍ നിരന്തരം മനോവ പറയുന്ന സത്യങ്ങളാണ് ഇതെല്ലാം. ഇസ്ലാം മാത്രമുള്ള ലോകം കെട്ടിപ്പടുക്കുന്നതിനായി ഏതു മാര്‍ഗ്ഗവും സ്വീകരിക്കാമെന്ന് ഉപദേശം ലഭിച്ചിട്ടുള്ള മതമാണ്‌ ഇസ്ലാംമതം. മനോവയുടെ ഈ വാക്കുകളെ വെറും ആരോപണം മാത്രമായി ആരും കാണേണ്ട. അല്ലെങ്കില്‍ ഇസ്ലാംമതത്തിലെ ഏതെങ്കിലും പണ്ഡിതന്മാര്‍ പറയുകയും തെളിയിക്കുകയും ചെയ്യട്ടെ!

മനോവ മുന്‍പു പറഞ്ഞതുപോലെ, ലൗജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് എന്നിങ്ങനെയുള്ള ജിഹാദിന്റെ അനേകം രീതികളെക്കുറിച്ച് ഇന്ന് വ്യക്തമായ ബോദ്ധ്യമുള്ള സമൂഹമാണ് ക്രൈസ്തവസമൂഹം. ഇത് അനുഭവത്തിന്റെ അടിസ്ഥാനത്തിലുള്ള ബോദ്ധ്യമാണ്. എന്നാല്‍, ഇതെല്ലാം ഇസ്ലാമോഫോബിയയുടെ ഭാഗമായി പ്രചരിപ്പിക്കുന്ന വ്യാജങ്ങളാണെന്നു സ്ഥാപിക്കാന്‍ ജിഹാദികളും അവരുടെ പിണിയാളുകളും ശ്രമിച്ചുകൊണ്ടിരിക്കുന്നു. പൊലിസിലെ രഹസ്യാന്വേഷണ വിഭാഗത്തെക്കൊണ്ട് ‘ലൗജിഹാദ്’ ഇല്ലെന്നു പറയിപ്പിച്ച ഭരണകൂടങ്ങള്‍ തന്നെയാണ് ‘നാര്‍ക്കോട്ടിക് ജിഹാദ്’ ഇല്ലെന്നു സ്ഥാപിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതും. പൊലിസ് അന്വേഷിച്ചിട്ട് ‘ലൗജിഹാദ്’ ഉണ്ടെന്നു കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് ഇവര്‍ പറയുന്നത്. ലൗജിഹാദും നാര്‍ക്കോട്ടിക് ജിഹാദും ഉണ്ടോയെന്ന് അന്വേഷിക്കേണ്ടത് ഡിക്ഷ്ണറിയിലല്ല; കാരണം, ഡിക്ഷ്ണറിയില്‍ അന്വേഷിച്ചാല്‍ ഈ വാക്കുകള്‍ കണ്ടെത്താന്‍ കഴിയില്ല. ഡിക്ഷ്ണറിയില്‍ അന്വേഷിച്ചിട്ട് കണ്ടെത്താന്‍ കഴിയാത്തതുകൊണ്ട് ഇവയൊന്നും ഇല്ലെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരാണ് ഇസ്ലാമിക ഭീകരതയ്ക്ക് വഴിമരുന്നിടുന്നത്. കണ്ണടച്ച് ഇരുട്ടാക്കാനും സത്യത്തെ കുഴിച്ചുമൂടാനും ഇവര്‍ ശ്രമിക്കുന്നു. ആയതിനാല്‍, ഡിക്ഷ്ണറിയില്‍ തപ്പിനോക്കി ലൗജിഹാദും നാര്‍ക്കോട്ടിക് ജിഹാദും ഇല്ലെന്നു പറയുന്ന അന്വേഷണ ഏജന്‍സികള്‍ക്കു മുന്‍പില്‍ പരാതിപറഞ്ഞു സമയം കളയുന്നതിനു പകരം ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ സ്വയം അവലംബിക്കുകയാണ് ക്രൈസ്തവസഭകള്‍ ചെയ്യേണ്ടത്. കൃഷ്ണന്റെ ഉറിയും കുചേലന്റെ കോണകവും മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ കണ്ട് വിസ്മയഭരിതരായ ഊളകളാണ് കേരളാപോലീസിന്റെ തലപ്പത്തുള്ളതെന്നു തിരിച്ചറിയണം. ലൗജിഹാദ് ഇല്ലെന്നു പ്രഖ്യാപിച്ചതും ഇവര്‍തന്നെയാണ്!

മാദ്ധ്യമങ്ങള്‍ ചാര്‍ത്തിക്കൊടുത്ത ‘സെക്കുലര്‍’ മേല്‍വിലാസത്തില്‍ വിരാജിക്കുന്ന ചില ‘സെക്കുലര്‍ ജിഹാദികള്‍’ കേരളത്തിലുണ്ട്. രാഷ്ട്രീയനിരീക്ഷകരായും സാംസ്ക്കാരിക നായകരായുമൊക്കെ ഇവരെ മാദ്ധ്യമങ്ങള്‍ ബിംബവത്ക്കരിക്കുന്നത് നമുക്കു കാണാന്‍ കഴിയും. ചാനല്‍ ചര്‍ച്ചകളില്‍ ചിരപരിചിതമായ മുഖങ്ങളാണ് ഇവരില്‍ പലരുടേതും. അഷറഫ് കടയ്ക്കല്‍, ഓ അബ്ദുള്ള, ഫസല്‍ ഗഫൂര്‍, കെമാല്‍ പാഷ, കാരശ്ശേരി മാഷ്‌ എന്നിങ്ങനെ പല ബിംബങ്ങളെയും മലയാളികള്‍ക്കായി മാദ്ധ്യമങ്ങള്‍ സംഭാവന ചെയ്തിട്ടുണ്ട്. ക്രൈസ്തവസഭകളിലെ പ്രശ്നങ്ങളില്‍പ്പോലും അഭിപ്രായം പറയാനും സദാചാരം പഠിപ്പിക്കാനും പ്രത്യക്ഷപ്പെടുന്നത് ഇവറ്റകളാണ്. ഇവരില്‍ പലരുടെയും സെക്കുലര്‍ മുഖമൂടി അഴിഞ്ഞുവീഴുന്നതിനും കേരളം സാക്ഷ്യംവഹിച്ചു! ഭീകരപ്രസ്ഥാനങ്ങളുടെ വേദികളില്‍ ജിഹാദികള്‍ക്ക് അടവുനയം പരിശീലിപ്പിക്കുന്നവരായും ഈ കള്ളനാണയങ്ങളെ നാം കണ്ടു. ഇപ്പോഴും ഒരുളുപ്പുമില്ലാതെ ചാനല്‍ ചര്‍ച്ചകളില്‍ ഇവര്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. 

‘ജിഹാദ്’ എന്നത് ഇസ്ലാമിന്റെ ഔദ്യോഗിക നിലപാടല്ലെന്നു വാദിക്കുന്നത് മാദ്ധ്യമങ്ങളും സാംസ്ക്കാരിക ഊളകളുമാണ്. ആരാണ് ഇസ്ലാമിന്റെ ഔദ്യോഗിക നിലപാട് പ്രഖ്യാപിക്കാന്‍ ചുമതലയുള്ള വ്യക്തി? മാദ്ധ്യമങ്ങള്‍ക്കും സാംസ്കാരിക നായകരുടെ വേഷത്തില്‍ വിരാജിക്കുന്ന കോമരങ്ങള്‍ക്കും അറിയാമോ ഇസ്ലാമിന്റെ ഔദ്യോഗിക നിലപാട് പ്രഖ്യാപിക്കുന്ന വ്യക്തിയെയോ സ്ഥാപനത്തെയോ? ആരെയാണ് നിങ്ങള്‍ വിഡ്ഢികളാക്കാന്‍ ശ്രമിക്കുന്നത്? ക്രിസ്ത്യാനികളെ ഉപദേശിക്കാന്‍ വളര്‍ന്ന മാദ്ധ്യമങ്ങളോ രാഷ്ട്രീയപ്രസ്ഥാനങ്ങളോ സാംസ്ക്കാരിക സംഘടനകളോ ഇന്ന് ഈ ഭൂമുഖത്തില്ല! ഒരു മതത്തിന്റെ ഔദ്യോഗിക നിലപാട് വ്യക്തമാകുന്നത് ആ മതത്തിന്റെ ഗ്രന്ഥത്തിലൂടെയാണ്. ക്രിസ്തീയതയുടെ ഔദ്യോഗികത ബൈബിളിലെ വചനങ്ങള്‍ ആയിരിക്കുന്നതുപോലെ, ഇസ്ലാമിന്റെ ഔദ്യോഗികത ഖുറാനിലും ഹദീസുകളിലും എഴുതപ്പെട്ടിരിക്കുന്നു. അതിനാല്‍ത്തന്നെ, ജിഹാദികളുടെ വാക്കുകളും പ്രവൃത്തികളും തന്നെയാണ് ഇസ്ലാമിന്റെ ഔദ്യോഗിക നിലപാട്! അതായത്, ‘ജിഹാദ്’ ഇല്ലെങ്കില്‍ ഇസ്ലാംമതം ഇല്ല!

ഇസ്ലാമിനു ലഭിച്ചിരിക്കുന്ന ഉപദേശങ്ങളെക്കുറിച്ചോ ഇസ്ലാം അത് പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ചോ അറിവില്ലാത്തതുകൊണ്ടാണ് ഇവറ്റകള്‍ ഈ വാദമുയര്‍ത്തുന്നതെന്നു ചിന്തിക്കരുത്. മറിച്ച്, സാത്താന്റെ നാവുകളായി ഇവര്‍ മാറിയതുകൊണ്ടാണ്. അതിനാല്‍ത്തന്നെ, ഇസ്ലാംപോലും അവകാശപ്പെടാത്ത സഹിഷ്ണുത ഇസ്ലാമിനു കല്പിച്ചുനല്കാന്‍ ഇവര്‍ അരയുംതലയും മുറുക്കി രംഗത്തുണ്ട്. ഇവര്‍ പറയുന്നതല്ല ഇസ്ലാമെന്നു തിരിച്ചറിഞ്ഞ സമൂഹത്തെ ബോധവത്ക്കരിക്കാന്‍ നടത്തുന്ന ഇവരുടെ ശ്രമങ്ങളെ അവജ്ഞയോടെ അവഗണിക്കുന്നതുകൊണ്ടാണ് ബിഷപ്പിനു പിന്തുണ വര്‍ദ്ധിക്കുന്നതെന്ന് ഭരണപക്ഷവും പ്രതിപക്ഷവും തിരിച്ചറിഞ്ഞാല്‍ അവര്‍ക്കു കൊള്ളാം. പൊതുസമൂഹം ഗൗരവമായി ചര്‍ച്ചചെയ്യേണ്ട ഒരു വിഷയമാണ് പാലാ ബിഷപ്പ് ഉന്നയിച്ചത്. ജിഹാദിസത്തിനെതിരേ മാര്‍ ജോസഫ് കല്ലറങ്ങാട്ട് എടുത്തിരിക്കുന്ന നിലപാടിന് പൂര്‍ണ്ണ പിന്തുണയും പ്രാര്‍ത്ഥനയും അറിയിച്ചുകൊണ്ട് ഈ വിഷയം ഇവിടെ ഉപസംഹരിക്കുകയാണ്. ഇനി നമുക്ക് രണ്ടാമത്തെ വിഷയം ചര്‍ച്ചചെയ്യാം.

കേശുവും ഈശോയും!

സഭകള്‍ക്കുള്ളില്‍ നടത്തപ്പെടേണ്ട ആത്മവിമര്‍ശനങ്ങളെക്കുറിച്ചും അതിലൂടെ ചിട്ടപ്പെടുത്തേണ്ട പ്രതികരണശൈലിയെക്കുറിച്ചുമാണ് ഇനി നാം ചര്‍ച്ചചെയ്യുന്നത്. ഇസ്ലാംമതത്തെ എതിര്‍ക്കുകയെന്നതു മാത്രമാണ് തങ്ങളുടെ ദൗത്യമെന്നു കരുതുന്ന ചിലര്‍ ക്രൈസ്തവരുടെയിടയിലുണ്ട്. ക്രൈസ്തവരുടെയിടയില്‍ കടന്നുകൂടിയിരിക്കുന്ന സംഘപരിവാര്‍ ശക്തികളുടെ സ്വാധീനമാണ് ഇവിടെ നാം തിരിച്ചറിയേണ്ടത്. ക്രിസ്ത്യാനികളോടുള്ള പ്രണയമാണ് സംഘപരിവാറിന്റെ പിന്തുണയ്ക്കു പിന്നിലുള്ളതെന്ന് ചില ക്രിസ്ത്യാനികളെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ട്. ക്രിസ്ത്യാനികള്‍ ഇവിടെ വിവേകികളായി മാറിയേ മതിയാകൂ. ഇസ്ലാം എതിര്‍ക്കപ്പെടേണ്ട മതംതന്നെയാണ്. എതിര്‍ക്കപ്പെടേണ്ടതായ പലതും ഇസ്ലാമികതയിലുണ്ട് എന്നകാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. ആ പല കാരണങ്ങളെ ആത്മീയം, സാമൂഹികം എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി തരംതിരിക്കാവുന്നതാണ്. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ആത്മീയവും സാമൂഹികവുമായ ദുരന്തമാണ് ഇസ്ലാമെങ്കില്‍, മറ്റു സമൂഹങ്ങള്‍ക്ക് സാമൂഹിക ദുരന്തം മാത്രമാണ് ഇസ്ലാംമതം. കാരണം, ഹിന്ദുമതത്തില്‍നിന്നോ മറ്റേതെങ്കിലും വിജാതിയമതങ്ങളില്‍നിന്നോ ഒരാള്‍ ഇസ്ലാംമതത്തില്‍ ചേര്‍ന്നാല്‍ ആ വ്യക്തിയുടെ ആത്മത്വത്തില്‍ ഒരു മാറ്റവും സംഭവിക്കുന്നില്ല. ഒരു ദുരന്തത്തില്‍നിന്നു മറ്റൊരു ദുരന്തത്തിലേക്കുള്ള മാറ്റം മാത്രമാണത്. എന്നാല്‍, ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം, ഇസ്ലാംമതത്തിലേക്കോ മറ്റേതെങ്കിലും വിജാതിയമതങ്ങളിലേക്കോ മാറുകയെന്നത് നിത്യരക്ഷയില്‍നിന്നു നിത്യനാശത്തിലേക്കുള്ള നിപതിക്കലാണ്. ക്രിസ്ത്യാനികളെന്ന് ഊറ്റംകൊള്ളുന്നവര്‍ ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയണം.

അതായത്, ഇസ്ലാമതം എന്നത് ജാതിമതഭേദമന്യേ മാനവരാശിയെ മുഴുവന്‍ ബാധിക്കുന്ന മഹാമാരിയാണ്. അതിനാല്‍ത്തന്നെ, ഇസ്ലാമിനെ എതിര്‍ക്കാനുള്ള ഉത്തരവാദിത്തം സകല മനുഷ്യര്‍ക്കുമുണ്ട്. എന്നാല്‍, എതിര്‍ക്കുമ്പോള്‍ അതിനു വ്യക്തവും കഴമ്പുള്ളതുമായ കാരണം ചൂണ്ടിക്കാണിക്കാനുണ്ടായിരിക്കണം. അങ്ങനെയുള്ള കാരണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടല്ലാത്ത എതിര്‍പ്പുകളെ നാം സൂക്ഷിക്കണം. എന്തെന്നാല്‍, ഇന്ന് ഇസ്ലാമിനെതിരേ ഉയര്‍ത്തപ്പെടുന്ന വാദങ്ങളില്‍ പലതും ആ മതത്തെ വളര്‍ത്തുന്നതും ശക്തിപ്പെടുത്തുന്നതുമാണെന്നു പറയാതിരിക്കാന്‍ കഴിയില്ല. അപ്രസക്തവും നിസ്സാരവുമായ വിഷയങ്ങളെ ഉയര്‍ത്തി ഇസ്ലാമിനെ എതിര്‍ക്കുമ്പോള്‍, ആ മതത്തിലെ യഥാര്‍ത്ഥ പൈശാചികത മറയ്ക്കപ്പെടുകയാണ് ചെയ്യുന്നത്. അതായത്, എന്തിനുമേതിനും എതിര്‍ക്കുന്നത് എതിരാളികളുടെ വിശ്വാസ്യത ഇല്ലാതാക്കുകയും എതിര്‍ക്കപ്പെടുന്നവരുടെ കുറ്റങ്ങള്‍ മറയ്ക്കപ്പെടുകയും ചെയ്യുന്നു. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് സംഘപരിവാര്‍ ആണ്! അത് തിരിച്ചറിഞ്ഞില്ലെങ്കില്‍ നാം അപഹാസിതരാകും എന്നകാര്യത്തില്‍ സംശയം വേണ്ട!

ക്രിസ്തീയതയെ പരിഹസിക്കുന്നതും ക്രിസ്ത്യാനികളുടെ വികാരം വ്രണപ്പെടുന്നതുമായ അനേകം സിനിമകള്‍ മലയാളത്തിലും മറ്റിതര ഭാഷകളിലുമായി നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. സിനിമകള്‍ മാത്രമല്ല, ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ക്രിസ്തുവിനെയും ക്രിസ്തീയതയെയും അവഹേളിക്കുന്ന നാടകങ്ങളും നോവലുകളും ചെറുകഥകളും കാര്‍ട്ടൂണുകളുമൊക്കെ പുറത്തിറങ്ങിയിട്ടുള്ളത് നമുക്കറിയാം. പ്രതികരിക്കാന്‍ ക്രൈസ്തവര്‍ തയ്യാറാകില്ല, അഥവാ പ്രതികരിച്ചാല്‍ത്തന്നെ, പ്രതികരണങ്ങള്‍ക്ക് തീവ്രസ്വഭാവം ഉണ്ടാകില്ല എന്ന ഉറപ്പാണ് ആവിഷ്ക്കാര സ്വാതന്ത്ര്യവാദികളുടെ ബലം. ഇടത് ബുദ്ധിജീവികളുടെ ആവിഷ്ക്കാരങ്ങളില്‍നിന്ന് ഇസ്ലാമിനെ മാറ്റിനിര്‍ത്തിയിരിക്കുന്നതിന്റെ കാരണം ജീവനിലുള്ള അവരുടെ കൊതി മാത്രമാണെന്നു കരുതിയാല്‍ അത് ശരിയല്ല. രക്തം രക്തത്തെ തിരിച്ചറിയുന്നതുകൊണ്ടു കൂടിയാണത്. ക്രൈസ്തവര്‍ക്കെതിരെ ആവിഷ്ക്കാരങ്ങള്‍ നടത്തുന്നവരെ ഇടതുപക്ഷ സഹയാത്രികരെന്നും ഇസ്ലാമിനെതിരേ കാര്‍ട്ടൂണ്‍ വരയ്ക്കുന്നവരെ വലതുപക്ഷ തീവ്രവാദികളെന്നുമാണല്ലോ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്! ഇവിടെ ഇടതുപക്ഷത്തിന്റെ ആവിഷ്ക്കാരങ്ങളായാലും വലതുപക്ഷത്തിന്റെ ആവിഷ്ക്കാരങ്ങളായാലും ക്രിസ്ത്യാനികള്‍ക്ക് അതില്‍ ഒരു പങ്കുമില്ല എന്നതാണു യാഥാര്‍ത്ഥ്യം! എന്തെന്നാല്‍, യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ വിഗ്രഹാരാധകരല്ല; അതുകൊണ്ടുതന്നെ, അവരെ പ്രകോപിപ്പിക്കാന്‍ നിഷ്പ്രയോജനങ്ങളായ ആവിഷ്ക്കാരങ്ങള്‍ക്കൊന്നും ആകുകയുമില്ല! എന്നിരുന്നാലും വേദനയില്ലായെന്ന് അതിനര്‍ത്ഥമില്ല. അത്തരം വേദനകള്‍ ഒറ്റപ്പെട്ട പ്രതിഷേധങ്ങളായി പ്രത്യക്ഷപ്പെടാറുമുണ്ട്. ക്രിസ്ത്യാനികളുടെ ജീവനും സര്‍വ്വസ്വവുമായ ക്രിസ്തുവിനെ ആരെങ്കിലും ആക്ഷേപിച്ചാല്‍പ്പോലും ക്രിസ്ത്യാനികള്‍ അവരുടെ കഴുത്തറക്കാറില്ല. എന്തെന്നാല്‍, വിജാതിയരുടെ മാര്‍ഗ്ഗവും ക്രിസ്ത്യാനിയുടെ മാര്‍ഗ്ഗവും രണ്ടാണ്!

വിജാതിയര്‍ക്ക് അവരുടെ ദൈവങ്ങളെ സംരക്ഷിക്കേണ്ട ഭാരിച്ച ഉത്തരവാദിത്തമുണ്ട്. എന്നാല്‍, ക്രിസ്ത്യാനിയുടെ സംരക്ഷണത്തിലല്ല അവരുടെ ദൈവം നിലനില്‍ക്കുന്നത്! ക്രിസ്ത്യാനികളും ക്രിസ്തീയതയും സംരക്ഷിക്കപ്പെടുന്നത് ക്രിസ്തുവിനാലാണ്. ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചു പരിപാലിക്കുന്ന യേഹ്ശുവായ്ക്ക് ആരുടേയും സംരക്ഷണം ആവശ്യമില്ല. ക്രിസ്ത്യാനി സംരക്ഷിക്കേണ്ടത് തന്റെ വിശ്വാസത്തെയും വിശ്വാസസമൂഹത്തെയുമാണ്‌. ക്രിസ്തുവിലുള്ള തന്റെ വിശ്വാസത്തെ സംരക്ഷിക്കുകയും തന്റെ സഹോദരങ്ങളുടെ കാവല്‍ക്കാരനായിരിക്കുകയും ചെയ്യുന്ന ഒരുവനെ ക്രിസ്തു സംരക്ഷിക്കും. ആയതിനാല്‍, മതനിന്ദപോലുള്ള വിഷയങ്ങള്‍ വരുമ്പോള്‍, അതിനെതിരേ ക്രിസ്ത്യാനികള്‍ പ്രതിഷേധിക്കുന്നത് വിജാതിയരെ അനുകരിച്ചുകൊണ്ടാകരുത്. കാരണം, വിജാതിയരുടെ ആരാധനാമൂര്‍ത്തികള്‍ അവയുടെ ആരാധകരുടെ പിന്‍ബലത്തില്‍ നിലനില്‍ക്കുന്നതുപോലെ, ക്രിസ്ത്യാനികളുടെ ദൈവത്തിനു നിലനില്‍ക്കാന്‍ ക്രിസ്ത്യാനികളുടെ ആവശ്യമില്ല. നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ എന്ന് ചോദിച്ചവനാണ് ക്രിസ്ത്യാനികളുടെ ദൈവം! ആയതിനാല്‍, ക്രിസ്തുവിന്റെ സംരക്ഷകര്‍ തങ്ങളാണെന്ന് ഒരു ക്രിസ്ത്യാനിയും ചിന്തിക്കരുത്; മറിച്ച്, ക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുകയും അതിന്റെ പൂര്‍ണ്ണതയിലെത്തിക്കുകയും ചെയ്യുക!

എന്നാല്‍, ഈ അടുത്തകാലത്തായി ക്രിസ്ത്യാനികളുടെ പ്രതിഷേധങ്ങളില്‍ ക്രിസ്തീയവിരുദ്ധത കടന്നുവരുന്നുണ്ട്. ഇസ്ലാമിനെതിരേയുള്ള പ്രതിഷേധങ്ങളിലാണ് ഇത് കൂടുതല്‍ പ്രകടമാകുന്നത്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്നതും ക്രിസ്തീയതയ്ക്ക് അപകീര്‍ത്തിയുണ്ടാക്കുന്നതുമായ ഒരു വ്യതിചലനമാണ്. ആയതിനാല്‍, ക്രിസ്ത്യാനികളുടെ പ്രതിഷേധങ്ങളില്‍ വിജാതിയശൈലി കടന്നുവരുന്നത് നാം തിരിച്ചറിയുകയും തിരുത്തുകയും വേണം. ക്രൈസ്തവസഭകളില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന വിജാതിയ സെല്ലുകളാണ് ഈ ശൈലീമാറ്റത്തിനു കാരണം. ക്രൈസ്തവസഭകളില്‍ ‘ജിഹാദി സെല്ലുകള്‍’ പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ ശക്തമായി സംഘപരിവാര്‍ ‘സെല്ലുകള്‍’ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വിഷയത്തിലേക്കു കൂടുതലായി കടക്കാന്‍ മനോവ ഇവിടെ ഉദ്യമിക്കുന്നില്ല. എന്നിരുന്നാലും ഒരുകാര്യം വ്യക്തമാക്കുന്നു. എന്തെന്നാല്‍, വിവാഹത്തിലൂടെ ക്രിസ്തുമതം ഉപേക്ഷിക്കുന്ന യുവതികളില്‍ എണ്‍പത്തിയേഴു ശതമാനവും എത്തിപ്പെടുന്നത് ഹിന്ദുമതത്തിലാണ്. കേരളത്തിലെ കത്തോലിക്കാ ഇടവകകളില്‍ മനോവ നടത്തിയ സര്‍വ്വേയിലൂടെ വെളിപ്പെട്ട സത്യമാണിത്. സ്വന്തം ഇടവകയില്‍നിന്നു വിവാഹത്തിലൂടെ മതംമാറിപ്പോയ യുവതികളുടെ കണക്ക് സത്യസന്ധമായി പരിശോധിച്ചാല്‍ ആര്‍ക്കും ഇക്കാര്യം വ്യക്തമാകും. ഈ സത്യം വിശ്വാസികളോടു വെളിപ്പെടുത്താനുള്ള ഉത്തരവാദിത്തം ഇടവകാവികാരിമാര്‍ക്കും മെത്രാന്മാര്‍ക്കുമുണ്ട്. സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ കൂട്ടുപിടിച്ച് ഇസ്ലാമിനെ ചെറുക്കാന്‍ ശ്രമിക്കുന്ന ക്രൈസ്തവസംഘടനകള്‍ തിരിച്ചറിയേണ്ടതും ഈ സത്യമാണ്!

ഈ അടുത്തകാലത്ത് ക്രൈസ്തവരുടെ നേതൃത്വത്തില്‍ നടന്നിട്ടുള്ള എല്ലാ പ്രതിഷേധങ്ങളെയും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ‘ഹൈജാക്ക്’ ചെയ്യുന്നുവെന്ന യാഥാര്‍ത്ഥ്യം ആര്‍ക്കെങ്കിലും നിഷേധിക്കാന്‍ കഴിയുമോ? നിരര്‍ത്ഥകമായ വാദങ്ങളുയര്‍ത്തിക്കൊണ്ട് പ്രതിഷേധിക്കാന്‍ ക്രൈസ്തവസംഘടനകളെ പ്രേരിപ്പിക്കുന്നത് സംഘപരിവാര്‍ സെല്ലുകളാണ്. കഴമ്പില്ലാത്തതും ബാലിശവുമായ വാദങ്ങള്‍ ഉയര്‍ത്തുന്നതിലൂടെ പൊതുസമൂഹത്തിനിടയില്‍ ക്രൈസ്തവര്‍ അപഹാസിതരാകുന്ന അവസ്ഥ സംജാതമാകുന്നു. ഇസ്ലാമിനെ എതിര്‍ക്കാന്‍ ക്രൈസ്തവര്‍ക്കു മുന്‍പില്‍ ഗൗരവമുള്ള വിഷയങ്ങളുണ്ട്. എന്നാല്‍, നാദിര്‍ഷായുടെ പുതിയ സിനിമകള്‍ക്കെതിരേയുള്ള പ്രതിഷേധങ്ങള്‍ അനാവശ്യവും അപഹാസിതവുമാണെന്നു പറയാതിരിക്കാന്‍ മനോവയ്ക്കു കഴിയില്ല! എന്തെന്നാല്‍, തങ്ങളുടെ നേരേതന്നെ തിരിച്ചുവരുന്ന അമ്പാണ് കല്‍ദായര്‍ ഇപ്പോള്‍ എയ്തുകൊണ്ടിരിക്കുന്നത്! ‘ബൂമറാങ്ങ്’ എന്ന പ്രയോഗം അന്വര്‍ത്ഥക്കുന്നതാണ് കല്‍ദായരുടെ ‘ഈശോവാദം’! കോടതിയില്‍ പോയി ഇളിഭ്യരായപ്പോള്‍ അപഹസിക്കപ്പെട്ടത് കല്‍ദായര്‍ മാത്രമായിരുന്നില്ല; നേരേമറിച്ച്, ഗൗരവമുള്ള വിഷയങ്ങളുയര്‍ത്തി ക്രൈസ്തവര്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ക്കൂടിയാണ്. എതിര്‍ക്കപ്പെടേണ്ട പ്രധാന വിഷയങ്ങളില്‍നിന്നു ശ്രദ്ധതിരിക്കാനും, എതിര്‍പ്പുകളെല്ലാം ഈ മതത്തോടുള്ള അന്ധമായ വെറുപ്പില്‍നിന്നും ഉയര്‍ന്നുവരുന്നതാണെന്ന ധാരണ ജനിപ്പിക്കുവാനുമേ ഇത്തരം വാദങ്ങള്‍ ഉപകരിക്കുകയുള്ളു. അതായത്, ഇസ്ലാമിനോടുള്ള ഏതൊരു എതിര്‍പ്പും ഇസ്ലാമോഫോബിയയുടെ ഭാഗമാണെന്നു പ്രചരിപ്പിക്കാന്‍ അവര്‍ക്ക് അവസരം കൊടുക്കുന്നത് ആപത്ക്കരമാണ്.

രാഷ്ട്രീയക്കാരൊക്കെ തങ്ങളുടെ പ്രസംഗങ്ങളില്‍ ‘ബൂമറാങ്ങ്’ എന്ന് പ്രയോഗിക്കുന്നത് കേട്ടിട്ടുണ്ടെങ്കിലും, എന്താണ് ഈ പ്രയോഗത്തിന് ആധാരമായ ‘ബൂമറാങ്ങ്’ എന്ന് പലര്‍ക്കും അറിയില്ല! എന്താണ് ‘ബൂമറാങ്ങ്’? ആയുധമായും കളിക്കോപ്പായും ഉപയോഗിക്കുന്ന വളഞ്ഞ ആകൃതിയിലുള്ള മരത്തിന്റെ കഷ്ണമാണ്‌ ബൂമറാങ്ങ്. ദേശങ്ങള്‍, ഗോത്രങ്ങള്‍, ഉപയോഗം എന്നിവക്കനുസരിച്ച് വ്യത്യസ്ത വലിപ്പത്തിലും ആകൃതിയിലുമുള്ള ബൂമറാങ്ങുകളുണ്ട്. ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്നത് തിരിച്ചുവരുന്ന ബൂമറാങ്ങാണ്‌. എറിഞ്ഞാല്‍ ഒരു ദീര്‍ഘവൃത്താകൃതിയുള്ള പാതയില്‍ക്കൂടി സഞ്ചരിച്ച് എറിഞ്ഞ ഇടത്തേക്കുതന്നെ തിരിച്ചു വരുന്ന രീതിയിലുള്ള മരത്തിന്റെ നിര്‍മ്മിതിയാണിത്. തിരിച്ചുവരാത്ത ബൂമറാങ്ങുകള്‍ ആയുധങ്ങളായി ഉപയോഗിക്കപ്പെട്ടിട്ടുണ്ടെങ്കിലും തിരിച്ചുവരുന്ന ബൂമറാങ്ങുകള്‍ പ്രധാനമായും വിനോദത്തിനാണ് ഉപയോഗിച്ചിരുന്നത്. അതുകൊണ്ടുതന്നെ, തിരിച്ചുവരുന്ന ബൂമറാങ്ങുകള്‍ ആധുനികമായി പല വലിപ്പത്തിലും ആകൃതിയിലും വ്യത്യസ്ത വസ്തുക്കള്‍ക്കൊണ്ട് നിര്‍മ്മിക്കപ്പെടുന്നു. ആസ്ട്രേലിയയിലെ ഗോത്രവര്‍ഗ്ഗക്കാര്‍, തെക്കേ ഇന്ത്യന്‍ വംശജര്‍, അമേരിക്കന്‍ വംശജര്‍, പുരാതന ഈജിപ്തുകാര്‍ എന്നിവരെല്ലാം പക്ഷികളേയും മുയലുകളേയും വേട്ടയാടാനായി തിരിച്ചുവരാത്ത ബൂമറാങ്ങുകള്‍ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. ചില ആരോപങ്ങളും വാദമുഖങ്ങളും തങ്ങള്‍ക്കുതന്നെ വിനയായി മാറുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നതിനെ സൂചിപ്പിക്കാന്‍ ‘ബൂമറാങ്ങ്’ എന്ന പദം പ്രസംഗകര്‍ പ്രയോഗിക്കാറുണ്ട്. ഇനി വിഷയത്തിലേക്കു വരാം.

ക്രൈസ്തവസംവാദങ്ങളില്‍ ഏര്‍പ്പെടുന്ന ചിലരുടെ വാദങ്ങള്‍ ബൂമറാങ്ങായി ക്രിസ്ത്യാനികള്‍ക്കുനേരേ തിരികെവരുന്നത് നാം കണ്ടിട്ടുണ്ട്. ക്രിസ്തീയതയെയും ഇസ്ലാമികതയെയും വ്യക്തമായി പഠിക്കാതെ സംവാദങ്ങള്‍ക്കു തുനിയരുത്. എന്നാല്‍, ക്രിസ്തീയതയെക്കുറിച്ചുപോലും വ്യക്തമായ ബോദ്ധ്യമില്ലാത്തവരാണ് ഇസ്ലാമുമായി സംവാദങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ ചിലര്‍. ക്രൈസ്തവര്‍ക്കുനേരേ ഇസ്ലാം ഉയര്‍ത്തുന്ന പ്രധാന ചോദ്യങ്ങളില്‍നിന്നു തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറുകയും, പരിഹാസങ്ങള്‍ക്കൊണ്ട് ഇസ്ലാമിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ക്രൈസ്തവരുടെയിടയിലെ ഇത്തരം സംവാദക്കാരാണ്. ആചാരാനുഷ്ഠാനങ്ങളെ പരിഹസിക്കുന്നതാണ് മതാന്തരസംവാദമെന്നു ധരിച്ചുവച്ചിരിക്കുന്നവരാണ് ഇക്കൂട്ടര്‍. ഏതൊരു മതത്തിന്റെയും ആചാരങ്ങള്‍ ആ മതത്തിനു പുറത്തുള്ളവര്‍ക്ക് പരിഹാസ്യവും നിരര്‍ത്ഥകവുമായിരിക്കും. മതങ്ങളില്‍ പലതിന്റെയും നിലനില്‍പ്പുതന്നെ മറ്റുള്ള മതങ്ങളുടെ നിരര്‍ത്ഥകതയെക്കുറിച്ചു തങ്ങളുടെ സമൂഹത്തെ ബോദ്ധ്യപ്പെടുത്തിക്കൊണ്ടാണ്. അതില്‍ ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. എന്നാല്‍, വ്യാജമായ ആരോപണങ്ങള്‍ തങ്ങളുടെ മതത്തിനെതിരേ പ്രചരിപ്പിക്കുമ്പോള്‍ അതിനെ ചെറുക്കാന്‍ സത്യംകൊണ്ട് അരമുറുക്കേണ്ടവരാണ് ക്രിസ്ത്യാനികള്‍! ക്രിസ്തീയതയ്ക്കെതിരേ വ്യാജപ്രചരണം നടത്തിക്കൊണ്ട് രംഗത്തുവന്ന മതമാണ്‌ ഇസ്ലാംമതം. സ്വന്തം മതത്തെ വളര്‍ത്താന്‍ മറ്റുള്ള മതങ്ങളെക്കുറിച്ച് വ്യാജം പ്രചരിപ്പിക്കുന്നത് ജിഹാദിന്റെ ഒരു ഭാഗമാണ്. പതിയിരുന്ന് ആക്രമിക്കാനുള്ള ഉപദേശത്തിനു പിന്നില്‍ വ്യാജം പ്രചരിപ്പിക്കാനുള്ള ആഹ്വാനവുമുണ്ട്. അതിനാല്‍ത്തന്നെ, മതം അല്ലാഹുവിന്റെതാക്കാന്‍ പ്രചരിപ്പിക്കുന്ന നുണകളും ഇസ്ലാമിനു പുണ്ണ്യമാണ്!

ക്രിസ്തീയതയ്ക്കെതിരെയും ക്രിസ്തുവിനെതിരെയും വ്യാജം പ്രചരിപ്പിക്കുന്ന കാര്യത്തില്‍ ഹിന്ദുക്കളും ഒട്ടും പിന്നിലല്ല. പന്ത്രണ്ടു വയസ്സുമുതല്‍ മുപ്പതു വയസ്സുവരെ യേഹ്ശുവാ ഇന്ത്യയിലായിരുന്നുവെന്ന് പ്രചരിപ്പിക്കുന്ന ഊളകളെ നമുക്കറിയാം. ബൈബിള്‍ വായിച്ചിട്ടില്ലാത്തവരെ തെറ്റിദ്ധരിപ്പിക്കാന്‍ ഇത്തരം നുണക്കഥകള്‍ ഒരു പരിധിവരെ മതിയായതാണ്. എന്നാല്‍, നുണപറഞ്ഞുകൊണ്ട് മതം പ്രചരിപ്പിക്കാന്‍ ക്രിസ്ത്യാനികളുടെ ദൈവം ക്രിസ്ത്യാനികളെ അയച്ചിട്ടില്ല. എന്തെന്നാല്‍, വ്യാജം പറയുന്ന അധരങ്ങളെ വെറുക്കുന്ന ദൈവമാണ് ക്രിസ്ത്യാനികളുടെ ദൈവം! ഈ വചനം ശ്രദ്ധിക്കുക: “കള്ളം പറയുന്ന അധരങ്ങള്‍ യാഹ്‌വെയ്ക്കു വെറുപ്പാണ്; വിശ്വസ്തതയോടെ പെരുമാറുന്നവര്‍ അവിടുത്തെ സന്തോഷിപ്പിക്കുന്നു”(സുഭാഷിതങ്ങള്‍: 12; 22). ലക്‌ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും എന്ന സിദ്ധാന്തത്തിനു ക്രിസ്തീയതയില്‍ സ്ഥാനമില്ല! അത് വിജാതിയവും പൈശാചികവുമായ ആശയമാണ്! ഒരു മതമോ പ്രസ്ഥാനമോ ഉയര്‍ത്തുന്ന ആശയത്തില്‍നിന്നുതന്നെ അവ ദൈവത്തില്‍നിന്നാണോ പിശാചില്‍നിന്നാണോ എന്ന് മനസ്സിലാക്കാന്‍ സാധിക്കും! ദൈവത്തില്‍നിന്നു വ്യാജം വരുന്നില്ല! അവിടുന്ന് പരിപൂര്‍ണ്ണ സത്യമാണ്! ആയതിനാല്‍, മറ്റു മതങ്ങളെക്കുറിച്ചുപോലും ക്രിസ്ത്യാനികള്‍ വ്യാജം പ്രചരിപ്പിക്കാന്‍ പാടില്ല! സംവാദങ്ങളിലേര്‍പ്പെടുന്ന ക്രിസ്ത്യാനികള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അതായത്, സത്യത്തെ പ്രഘോഷിക്കാന്‍ അസത്യത്തെ കൂട്ടുപിടിക്കരുത്! അല്ലാത്തപക്ഷം ക്രിസ്തു കൂടെനില്‍ക്കുകയോ സഹായിക്കുകയോ ഇല്ല! ഇവിടെയാണ്‌ ഒരുകാര്യം നാം ശ്രദ്ധിക്കേണ്ടത്. ഈ അടുത്തകാലത്ത് ക്രൈസ്തവരുടെ പേരില്‍ പ്രചരിക്കപ്പെടുന്ന പല സന്ദേശങ്ങളും ക്രിസ്തീയതയ്ക്കു യോജിക്കാത്തതും വിജാതിയതയോടു ചേര്‍ന്നുപോകുന്നതുമാണ്! അതിനാല്‍ത്തന്നെ, ഇത്തരം സന്ദേശങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ക്രിസ്ത്യാനികളല്ലെന്നു ചിന്തിക്കേണ്ടിവരും!

ക്രിസ്തീയവിരുദ്ധമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയും ബാലിശമായ വാദങ്ങള്‍ ഉയര്‍ത്തുകയും ചെയ്തുകൊണ്ട് സ്വയം അപഹാസിതരാകുന്നതിലൂടെ ക്രിസ്തീയതയും ദുഷിക്കപ്പെടുന്നുവെന്ന യാഥാര്‍ത്ഥ്യം പ്രതിഷേധക്കാര്‍ മറക്കരുത്. ഇത്തരക്കാര്‍ ക്രിസ്തുവിന്റെ സഭയ്ക്ക് നന്മയല്ല ചെയ്യുന്നത്; തിന്മയാണ്! ഇസ്ലാമിനെ എതിര്‍ക്കാന്‍ ഹിന്ദുക്കള്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ അതേപടി ക്രിസ്ത്യാനികളും ഏറ്റെടുക്കുന്നുവെങ്കില്‍, ക്രിസ്തു ആരെന്നും ക്രിസ്തീയത എന്തെന്നും അറിയാത്ത ക്രൈസ്തവനാമധാരികളായി മാത്രമേ അവരെ പരിഗണിക്കാന്‍ കഴിയുകയുള്ളു. ക്രിസ്തീയത എന്താണെന്നു വ്യക്തമായി അറിഞ്ഞിട്ടില്ലാത്തവര്‍ ഇസ്ലാമികസംവാദങ്ങള്‍ക്ക് തുനിഞ്ഞാല്‍, അവരുടെ ശബ്ദത്തില്‍ ഒരു ഓംകാരനാദം മുഴങ്ങാനുള്ള സാദ്ധ്യതയുണ്ട്. ഇസ്ലാമിനെതിരേ കേരളത്തിലെ ക്രൈസ്തവസംഘടനകള്‍ നടത്തുന്ന പ്രതിഷേധങ്ങളിലും സംവാദങ്ങളിലും ഇപ്പോള്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നത് ഈ ഓംകാരനാദമാണ്! ഈ നാദംമൂലമാണ് പ്രതിഷേധക്കാരായ ക്രിസ്ത്യാനികള്‍ക്ക് ‘ക്രിസംഘികള്‍’ എന്ന പേരുവീണത്! നാദിര്‍ഷായുടെ സിനിമകള്‍ക്കെതിരേ കേട്ടതും ക്രിസംഘികളുടെ ഓംകാരനാദമായിരുന്നു! അല്ലെങ്കില്‍, ക്രിസ്തുവുമായോ ക്രിസ്തീയതയുമായോ ഒരു ബന്ധവുമില്ലാത്ത കേശുവിനെയും ഈശോയെയും ഉയര്‍ത്തിപ്പിടിച്ച്‌ കോടതികയറാന്‍ ക്രിസ്ത്യാനികളില്‍ ആരെങ്കിലും തയ്യാറാകുമോ?

ക്രിസ്ത്യാനികള്‍ക്ക് ‘കേശു’ ആരാണ്? കേശുവിന് ക്രിസ്തുവുമായല്ല ബന്ധമുള്ളത്; മറിച്ച്, കേശവനുമായാണ്! അച്യുതന്റെയും കേശവന്റെയും കോവാലന്റെയുമൊക്കെ പേരുകള്‍ ഏറ്റുപിടിക്കേണ്ട കാര്യം ക്രൈസ്തവര്‍ക്കുണ്ടോ? ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന സിനിമയുടെ പ്രമേയം എന്താണെന്നുപോലും അന്വേഷിക്കാതെയാണ് പ്രതിഷേധക്കാര്‍ രംഗത്തിറങ്ങിയത്. തികച്ചും ക്രിസ്തീയവിരുദ്ധമായ പ്രമേയങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് അനേകം സിനിമകള്‍ മലയാളത്തിലിറങ്ങിയിട്ടുണ്ട്. പ്രമേയത്തിലും കഥാപാത്ര സൃഷ്ടിയിലും മാത്രമല്ല, സംഭാഷണങ്ങളില്‍പ്പോലും ക്രിസ്തീയവിരുദ്ധത കുത്തിനിറയ്ക്കാന്‍ മനഃപൂര്‍വ്വം ശ്രമിക്കുന്ന സംഘങ്ങള്‍ മലയാള സിനിമാരംഗത്ത് സജ്ജീവമാണ്. ഇവര്‍ നിര്‍മ്മിച്ചിട്ടുള്ള ക്രിസ്തീയവിരുദ്ധ സിനിമകളില്‍ പലതും ചിത്രീകരിച്ചത് കത്തോലിക്കാസഭയുടെ പള്ളികളിലും സ്ഥാപനങ്ങളിലുമായിരുന്നു എന്നകാര്യം നാം മറക്കരുത്. അശ്ലീലസിനിമകളുടെ ചിത്രീകരണത്തിനുപോലും പള്ളികള്‍ തുറന്നുകൊടുക്കാന്‍ മടിയില്ലാത്ത കച്ചവടക്കാരാണ് സിഎംഐ സഭ! കുര്‍ബ്ബാനക്കുപ്പായം ധരിച്ച് സിനിമയില്‍ അഭിനയിച്ചിട്ടുള്ള സിഎംഐ വൈദികനെ മനോവയ്ക്കറിയാം. ‘കടല്‍ കടന്നൊരു മാത്തുക്കുട്ടി’ എന്ന മലയാള സിനിമയില്‍ ഈ വൈദികന്‍ അഭിനയിച്ചത് ബലിയര്‍പ്പിക്കുമ്പോള്‍ ധരിക്കുന്ന വിശുദ്ധവസ്ത്രം ധരിച്ചാണ്! ഇവര്‍ക്കൊക്കെ എന്തുമാകാം എന്നാണോ? ഇവരെയൊക്കെ നിലയ്ക്കുനിര്‍ത്താനാണ് പ്രതിഷേധക്കാര്‍ ആദ്യം ശ്രമിക്കേണ്ടത്!

കത്തോലിക്കാസഭയിലെ കല്‍ദായവാദികളെ രോഷാകുലരാക്കിയ സിനിമയാണ് ‘ഈശോ നോട്ട് ഫ്രം ദി ബൈബിള്‍’! എന്താണ് ഈ സിനിമയിലെ ക്രിസ്തീയവിരുദ്ധത? ‘ഈശോ’ എന്ന പേരാണോ കല്‍ദായരെ ചൊടിപ്പിച്ചത്? അല്ലെങ്കില്‍ ‘നോട്ട് ഫ്രം ദി ബൈബിള്‍’ എന്ന ഓര്‍മ്മപ്പെടുത്തലാണോ പ്രശ്നമായത്? ‘ഈശോ’ എന്ന പേരായിരുന്നാലും ‘നോട്ട് ഫ്രം ദി ബൈബിള്‍’ എന്ന ഓര്‍മ്മപ്പെടുത്തലായിരുന്നാലും ക്രിസ്തീയവിരുദ്ധമായ ഒന്നും അതിലില്ല എന്നതാണു യാഥാര്‍ത്ഥ്യം! ഈ സിനിമയുടെ ടൈറ്റിലിന് ഒരു പ്രത്യേകതയുണ്ട്. അതായത്, ‘ഈശോ’ എന്നാണ് പ്രധാന ‘ടൈറ്റില്‍’! വലിയ അക്ഷരത്തില്‍ നാം വായിക്കുന്നത് ‘ഈശോ’ എന്ന് മാത്രമാണ്. അതിനു ചുവടേ ചെറിയ അക്ഷരത്തില്‍ ‘നോട്ട് ഫ്രം ദി ബൈബിള്‍’ എന്ന് എഴുതിയിരിക്കുന്നു. രണ്ടുവിധത്തില്‍ ഇത് മനസ്സിലാക്കാന്‍ കഴിയും. ഈ സിനിമയിലെ മുഖ്യകഥാപാത്രത്തിന്റെ പേര് ‘ഈശോ’ എന്നാണെന്നും, എന്നാല്‍ ബൈബിളില്‍നിന്നുള്ള ‘ഈശോ’ അല്ലെന്നുമാണ് ഒരര്‍ത്ഥം! ഈ അര്‍ത്ഥംതന്നെയാണ് സംവിധായകന്‍ ഉദ്ദേശിച്ചിരിക്കുന്നതെന്ന് സിനിമയുടെ പ്രമേയത്തില്‍നിന്നു മനസ്സിലാകും. ‘ഈശോ’ ബൈബിളില്‍നിന്നല്ല എന്ന അര്‍ത്ഥത്തിലും മനസ്സിലാക്കാന്‍ കഴിയുമെന്നതാണ് മറ്റൊരു കാര്യം. അതായത്, ബൈബിളില്‍ നിന്നല്ലാത്ത ‘ഈശോ’ എന്ന് വായിക്കേണ്ടവര്‍ക്ക് അങ്ങനെയും, ‘ഈശോ’ ബൈബിളില്‍നിന്നല്ല എന്ന് വായിക്കേണ്ടവര്‍ക്ക് അങ്ങനെയും വായിക്കാവുന്നതാണ്. രണ്ടായിരുന്നാലും തെറ്റില്ല എന്നാണ് മനോവ പറയുന്നത്. ‘ഈശോ’ എന്ന പേരില്‍ ഒരു കഥാപാത്രത്തെ സൃഷ്ടിക്കാനും, ആ കഥാപാത്രത്തിന്റെ പേരുതന്നെ സിനിമയുടെ ‘ടൈറ്റില്‍’ ആയി പരിഗണിക്കാനും അവകാശം അതിന്റെ സംവിധായകനുണ്ട്. മാത്രവുമല്ല, ഈ കഥാപാത്രം ബൈബിളില്‍നിന്നുള്ളതല്ല എന്ന വെളിപ്പെടുത്തല്‍ നടത്തിയതോടെ, പ്രതിഷേധിക്കാനുള്ള എല്ലാ അവസരവും ഇല്ലാതായി! ബൈബിളില്‍നിന്നല്ലാത്ത ഈശോയെപ്രതി എന്തിനാണ് കല്‍ദായസഭക്കാര്‍ ക്ഷുഭിതരാകുന്നത്?!

ഒരു ബൈബിളിലും ഈശോ എന്ന ഒരു പേര് കണ്ടെത്താന്‍ കഴിയില്ല എന്നതുകൊണ്ട് ‘ഈശോ’ ബൈബിളില്‍നിന്നല്ല എന്ന് വായിച്ചാലും അതില്‍ തെറ്റുപറയാന്‍ കഴിയില്ല. എന്തെന്നാല്‍, ബൈബിളില്‍ ‘ഈശോ’ ഇല്ല! ക്രിസ്തുവിന്റെ പേര് ‘ഈശോ’ എന്നല്ല, യേഹ്ശുവാ എന്നാണ്! ഇതല്ലാതെ മറ്റൊരു പേരും ക്രിസ്തുവിനില്ല! ‘ഈശോ’ എന്നത് ശിവന്റെ പേരാണ്! ഹിന്ദുക്കളുടെ ദേവനായ ശിവന്റെ അനേകം പര്യായനാമങ്ങളില്‍ ഒന്നാണ് ‘ഈശന്‍’! രമേശന്‍ എന്ന് പേരുള്ള ഒരുവനെ വിളിക്കണമെങ്കില്‍ നാം എങ്ങനെയാണ് വിളിക്കുന്നത്? ഒന്നുകില്‍ ‘രമേശാ’ എന്ന് വിളിക്കും; അല്ലെങ്കില്‍ ‘രമേശോ’ എന്ന് വിളിക്കും! ഈശനെയാണ് വിളിക്കുന്നതെങ്കില്‍, ‘ഈശാ’ എന്നോ ‘ഈശോ’ എന്നോ വിളിക്കാം. എന്നാല്‍, ‘ഈശാ’ എന്നത് പാര്‍വ്വതിയുടെ പര്യായമായതുകൊണ്ട് ഈശനെ വിളിക്കണമെങ്കില്‍ ‘ഈശോ’ എന്ന് മാത്രമേ വിളിക്കാന്‍ കഴിയുകയുള്ളു! ‘ഈശാ’ എന്ന് വിളിച്ചാല്‍ പാര്‍വ്വതി വിളികേള്‍ക്കും! ശിവന്റെ മറ്റൊരു പര്യായമാണ് ‘ഈശ്വരന്‍’! ദൈവം എന്ന അര്‍ത്ഥം വരുന്ന പദമാണ് ഇതെന്നു തെറ്റിദ്ധരിച്ചിരിക്കുന്ന അനേകര്‍ നമുക്കിടയിലുണ്ട്. എന്നാല്‍, ‘ഈശ്വരന്‍’ എന്നത് ശിവന്റെ മറ്റൊരു പേരാണ്! ഈശ്വരനെ ‘ഈശ്വരാ’ എന്നോ ‘ഈശ്വരോ’ എന്നോ ആണ് വിളിക്കാന്‍ കഴിയുന്നത്! പേരുകള്‍ വിളിക്കുമ്പോള്‍ മലയാളത്തില്‍ ഇങ്ങനെ ചില പ്രശ്നങ്ങളുണ്ട്! അങ്ങനെയെങ്കില്‍, ‘ഈശോ നോട്ട് ഫ്രം ദി ബൈബിള്‍’ എന്ന സിനിമയ്ക്കെതിരേ ക്രിസ്ത്യാനികള്‍ എന്തിന് പ്രതിഷേധിക്കണം? ശിവന്റെ പേര് സിനിമയ്ക്ക് നല്‍കുന്നതില്‍ എന്തെങ്കിലും പ്രശ്നമുണ്ടോയെന്നു പറയേണ്ടത് ഹിന്ദുക്കളാണ്, ക്രിസ്ത്യാനികളല്ല!

ക്രിസ്തുവിന് ഒരു പേരേയുള്ളു! അത് യാഹ്‌വെ രക്ഷിക്കുന്നു എന്ന അര്‍ത്ഥം ഉള്‍ക്കൊള്ളുന്ന യേഹ്ശുവാ എന്ന പേരാണ്! ഇതല്ലാതെ മറ്റൊരു പേര് അവിടുത്തേക്കില്ലെന്നു മാത്രമല്ല, ആകാശത്തിനുകീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു പേരും നല്കപ്പെട്ടിട്ടില്ല! ‘ഈശോ’ എന്നത് ശിവന്റെ പേരായതുകൊണ്ടുതന്നെ, ഈ പേര് നമ്മുടെ നാവില്‍നിന്നു കേള്‍ക്കുന്നതുപോലും ദൈവം ഇഷ്ടപ്പെടുന്നില്ല. ദൈവം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കുക: “മറ്റൊരു ദൈവത്തിന്റെ പേര് കീര്‍ത്തിക്കരുത്. അത് നിങ്ങളുടെ നാവില്‍നിന്നും കേള്‍ക്കാനിടയാകരുത്”(പുറ: 23; 13). ഇത് പറയുന്നത് മനോവയല്ല, സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയാണ്! അര്‍ത്ഥസമ്പുഷ്ഠമായ ഒരു പേര് ക്രിസ്തുവിനുണ്ടായിരിക്കെ, ആ പേരിനു പകരമായി അര്‍ത്ഥശൂന്യമായ വാക്കുകളെ തിരഞ്ഞെടുത്തതു മാത്രമല്ല ക്രിസ്തീയതയില്‍ വന്നുഭവിച്ച ദുരന്തം. അവിടുത്തെ പേരിനു പകരമായി തിരഞ്ഞെടുത്ത ആദ്യത്തെ പേര് ഒരു അന്യദൈവത്തിന്റെ പേരായിരുന്നുവെന്നതാണ്‌ ഏറ്റവും വലിയ ദുരന്തമായി നാം കാണേണ്ടത്. എന്തെന്നാല്‍, ‘യേഹ്ശുവാ’ എന്ന പേരിനു പകരമായി ക്രിസ്തുവിനു നല്‍കപ്പെട്ട ആദ്യപേര് ഗ്രീക്ക് ദുര്‍ഭൂതമായ സിയുസിന്റെ പരിഷ്ക്കരിച്ച പേരാണ്! വാഴ്ത്തപ്പെട്ട ‘സിയുസ്’ എന്ന അര്‍ത്ഥം വരുന്ന ‘യി-സിയുസ്’ (IE-ZIUS) എന്ന പേര് ക്രിസ്തുവിനു നല്‍കി! ഇവിടെ ആരംഭിച്ചതാണ് ക്രിസ്തീയതയിലെ വിജാതിയവത്ക്കരണം! ‘യി-സിയുസ്’ എന്ന പേര് ലാറ്റിന്‍ ഭാഷയിലൂടെ ഇംഗ്ലീഷില്‍ എഴുതിയപ്പോള്‍ അത് ‘ജീസസ്’ (JESUS) ആയി!

AD 325 -ല്‍ കോണ്‍സ്റ്റന്റൈന്‍ എന്ന വിജാതിയന്‍ വിളിച്ചുചേര്‍ത്ത നിഖ്യാസൂനഹദോസില്‍ വച്ചാണ് ആദ്യമായി യേഹ്ശുവായുടെ പേരിനുമേല്‍ കൈകടത്തലുണ്ടായത്. AD 313 -ല്‍ നടന്ന മിലാന്‍ വിളംബരത്തിനുശേഷം ക്രിസ്തുവിന്റെ സഭയുടെ രക്ഷാകര്‍ത്തൃത്വം തത്വത്തില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ഏറ്റെടുത്തുവെന്നതാണ് യഥാര്‍ത്ഥ ചരിത്രം! അപ്പസ്തോലികസഭയെ അടിമുടി പരിഷ്കരിച്ചത് ഈ ട്രോജന്‍ കുതിരയാണ്! ഏകദേശം AD 400 ആയപ്പോഴേക്കും ലാറ്റിന്‍ ഭാഷ ക്രിസ്ത്യാനികളുടെ പ്രധാന ഭാഷയായി മാറി. ഗ്രീക്കില്‍നിന്നും ലാറ്റിന്‍ ഭാഷയിലേക്ക് ‘യിസിയുസ്’ (IE-ZIUS) ലിപി മാറ്റിയപ്പോള്‍ ‘യിസുസ്’ (YESUS) എന്നായി പരിണമിച്ചു. ഇവിടെനിന്നാണ് ജീസസിലേക്കുള്ള പരിണാമം സംഭവിച്ചത്. അഞ്ഞൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പുവരെ ഇംഗ്ലീഷില്‍ ‘J’ എന്ന അക്ഷരം ഉണ്ടായിരുന്നില്ല! ‘J’ എന്ന അക്ഷരം വന്നതോടെ ‘യ’ എന്ന സ്വരം വരുന്നിടത്തെല്ലാം ‘J’ എന്ന അക്ഷരം മാറ്റിയെഴുതി! ‘യ’ എന്ന ശബ്ദം ‘ജ’ എന്നും ‘യി’ എന്ന ശബ്ദം ‘ജി’ എന്നുമായി! ഈ വിഷയം മനോവയുടെ താളുകളില്‍ വ്യക്തതയോടെ കുറിച്ചിട്ടുള്ളതിനാല്‍ കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. ഈശോയും ജീസസും യേശുവുമൊന്നും യഥാര്‍ത്ഥത്തില്‍ ക്രിസ്തുവിന്റെ പേരല്ല എന്ന് വ്യക്തമാക്കാനാണ് ഇത്രയും കുറിച്ചത്. ജീസസും യേശുവും സൂര്യഭൂതത്തിന്റെ പേരില്‍ വന്ന ലിപിമാറ്റമാണെങ്കില്‍, ഈശോ എന്നത് ചന്ദ്രഭൂതത്തെ ശിരസിലും, സര്‍പ്പത്തെ കഴുത്തിലും വഹിക്കുന്ന ശിവന്റെ പേരാണ്! അന്യദൈവങ്ങളുടെ പേര് കീര്‍ത്തിക്കുകയോ നാവില്‍ ഉരിയാടുകയോ ചെയ്യരുതെന്നു കല്പിച്ച ദൈവത്തെ വെല്ലുവിളിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം!

ഇവിടെ വ്യക്തമാക്കാന്‍ ശ്രമിച്ചത് ‘ഈശോ’ എന്ന പേരുമായി ക്രിസ്തുവിനോ ക്രിസ്ത്യാനിക്കോ ഒരു ബന്ധവുമില്ല എന്ന യാഥാര്‍ത്ഥ്യമാണ്. കേരളത്തിന് പുറത്തുള്ള ഒരു ക്രിസ്ത്യാനിയും ഈ പേര് കേട്ടിട്ടുപോലുമില്ല എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. കേരളത്തിലെ ക്രൈസ്തവരില്‍ത്തന്നെ വളരെ ചെറിയൊരു സമൂഹത്തിനു മാത്രമേ ‘ഈശോ’ എന്ന പേരില്‍ ക്രിസ്തുവിനെ സംബോധന ചെയ്യണമെന്ന് വാശിയുള്ളത്! അത് ‘ബാബിലോണിയന്‍’ പാരമ്പര്യം അവകാശപ്പെടുന്ന ഒരു സംഘമാണ്! ആയതിനാല്‍, ശിവന്റെ പേരില്‍ കോടതികയറി ഇളിഭ്യരായത് ക്രിസ്ത്യാനികളാണെന്ന് ആരും ചിന്തിക്കരുത്! അത് ക്രൈസ്തവരുടെയിടയില്‍ സജ്ജീവമായിക്കൊണ്ടിരിക്കുന്ന ക്രിസംഘികളാണ്. അതുകൊണ്ട്, ഇസ്ലാമിന്റെ പൈശാചികതയ്ക്കെതിരേ ക്രൈസ്തവര്‍ ഉയര്‍ത്തുന്ന ഗൗരവമുള്ള വിഷയങ്ങളെ തമസ്ക്കരിക്കാന്‍ ക്രിസംഘികളുടെ ‘ഗോഷ്ടികള്‍’ കാരണമാകരുത്. ക്രിസംഘികളിലൂടെ പിശാച് ലക്‌ഷ്യമിടുന്നത് യഥാര്‍ത്ഥ വിഷയത്തില്‍നിന്നു ശ്രദ്ധതിരിക്കാനും, ‘ഇസ്ലാമോഫോബിയ’ എന്ന സാങ്കല്പിക പ്രതിഭാസം ഉണ്ടെന്നു സ്ഥാപിക്കാനുമാണ്. പിശാചിന്റെ ഈ കുതന്ത്രം തിരിച്ചറിയാന്‍ ദൈവമക്കള്‍ക്കു സാധിക്കണം. ക്രൈസ്തവര്‍ പ്രാവിനെപ്പോലെ നിഷ്ക്കളങ്കരായിരുന്നാല്‍ മാത്രംപോരാ, സര്‍പ്പത്തെപ്പോലെ വിവേകികളുമാകണം. ഇത്തരം വരട്ടുവാദങ്ങള്‍ക്കു പിന്നാലെ പോയി അപഹാസിതരാകാതിരിക്കാനും ദൈവമക്കള്‍ ശ്രദ്ധിക്കണം. എന്തെന്നാല്‍, പാലാ ബിഷപ്പ് ഉയര്‍ത്തിയതുപോലെയുള്ള സുപ്രധാന വിഷയങ്ങളുടെ ഗൗരവം ചോര്‍ത്തിക്കളയാന്‍ ഇത്തരം വരട്ടുവാദങ്ങള്‍ കാരണമാകും!

ചേര്‍ത്തുവായിക്കാന്‍: മതത്തിനുള്ളില്‍ നടപ്പാക്കേണ്ട നിയമങ്ങളെ മതത്തിനു പുറത്തേക്കു വ്യാപിപ്പിക്കാനുള്ള ശ്രമം എതിര്‍ക്കപ്പെടേണ്ടതുതന്നെയാണ്. എന്തെന്നാല്‍, മതനിയമങ്ങള്‍ ആ മതത്തിലെ അംഗങ്ങള്‍ക്കുവേണ്ടി മാത്രമാണ് നിര്‍മ്മിക്കപ്പെട്ടത്. ഓരോ മതങ്ങള്‍ക്കും അവയുടേതായ നിയമങ്ങളുണ്ട്. അവ അനുസരിക്കാന്‍ തയ്യാറാകാത്തവര്‍ സ്വാഭാവികമായും മതത്തിനു പുറത്താണ്. മതത്തിനു പുറത്തുള്ളവര്‍ക്ക് മതനിയമങ്ങള്‍ ബാധകമല്ല! എന്നാല്‍, മതത്തിനു പുറത്തുള്ളവരുടെമേല്‍ മതനിയമങ്ങള്‍ അടിച്ചേല്പിക്കാന്‍ ചില വിജാതിയമതങ്ങള്‍ ശ്രമിക്കാറുണ്ട്. ഈ ധാര്‍ഷ്ട്യമാണ് എതിര്‍ക്കപ്പെടേണ്ടത്. മറ്റുള്ളവരുടെമേല്‍ തങ്ങളുടെ മതനിയമങ്ങളെ അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്ന രണ്ടു മതവിഭാഗങ്ങളാണ് ഇസ്ലാംമതക്കാരും ഹിന്ദുമതക്കാരും! ഗോമാംസം ആരും ഭക്ഷിക്കരുതെന്ന ഹൈന്ദവസംഘടനകളുടെ ദുശ്ശാഠ്യം നാം കാണുന്നുണ്ട്. ഇസ്ലാംമതമാകട്ടെ, തങ്ങളുടെ വേഷവിധാനങ്ങള്‍പ്പോലും മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നു. സൗദിയടക്കം പല ഇസ്ലാമികരാജ്യങ്ങളിലും സ്ത്രീകള്‍ക്കു പുറത്തിറങ്ങണമെങ്കില്‍ ഇസ്ലാമികവേഷം ധരിക്കണം! ഓരോരുത്തര്‍ക്കും തങ്ങളുടെ മതം പ്രചരിപ്പിക്കാനുള്ള അവകാശമുള്ളതുപോലെ, ഏതു മതത്തില്‍ വിശ്വസിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശവും ഓരോരുത്തര്‍ക്കുമുണ്ട്. ഈ അവകാശങ്ങളെ പരസ്പരം അംഗീകരിക്കാന്‍ എല്ലാവരും തയ്യാറായാല്‍ ഭൂമിയില്‍ സമാധാനമുണ്ടാകും! മതപ്രചരണത്തില്‍ കൗശലങ്ങളും കുതന്ത്രങ്ങളും വ്യാജങ്ങളും ഉപേക്ഷിച്ച്, സത്യത്തെ മുറുകെപ്പിടിക്കുക!

NB: വായനക്കാരില്‍നിന്നും കേള്‍വിക്കാരില്‍നിന്നും മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഉപകാരപ്രദമെന്നു തോന്നുന്നുവെങ്കില്‍ YouTube ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-     YouTube

    3197 views

LOG IN

Lost your password?

SIGN UP

LOST PASSWORD