എഡിറ്റോറിയല്‍

'പൂതന' ഒരു പുണ്ണ്യവതി!

Print By
about

13 - 10 - 2019
ഭൂരിപക്ഷം ആളുകളും പൂതനയെ ഒരു ദുഷ്ടകഥാപാത്രമായി തെറ്റിദ്ധരിച്ചിരിക്കുന്നതുകൊണ്ട് 'പൂതന' എന്ന വിശേഷണം രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം അപകീര്‍ത്തിപരമായി തോന്നുക സ്വാഭാവികം! ഭൂരിപക്ഷത്തിന്റെ മനസ്സ് തന്നോടൊപ്പം ആയിരിക്കുന്നിടത്താണല്ലോ ഒരു രാഷ്ട്രീയക്കാരന്റെ വിജയം! ആയതിനാല്‍ത്തന്നെ, ഭൂരിപക്ഷത്തിന്റെ മനസ്സ് തിന്മയിലേക്കു ചാഞ്ഞിരുന്നാല്‍ രാഷ്ട്രീയക്കാരന്‍ തിന്മയുടെ മൊത്തവ്യാപാരിയായി അവതാരമെടുക്കും! 'പൂതന' എന്ന വിശേഷണം ഷാനിമോള്‍ ഉസ്മാനെയും യുഡിഎഫ് നേതാക്കളെയും കോപാകുലരാക്കിയതിലൂടെ വെളിപ്പെടുന്നത് ഈ ഭൂരിപക്ഷ മനശ്ശാസ്ത്രത്തിന്റെ സ്വാധീനമാണ്. ഹിന്ദുമത രൂപീകരണത്തോടനുബന്ധിച്ച് അനേകം കെട്ടുകഥകളും സാങ്കല്പിക കഥാപാത്രങ്ങളും സൃഷ്ടിക്കപ്പെട്ടുവെന്നു ക്രിസ്ത്യാനികളായ നമുക്കറിയാം. ആത്മാവോ ജീവനോ, ശരീരംപോലുമോ ഇല്ലാതെ സൃഷ്ടിക്കപ്പെട്ട ഹിന്ദുസങ്കല്പങ്ങളില്‍ ഒന്നാണ് 'പൂതന' എന്ന കഥാപാത്രം! ഹിന്ദുക്കളുടെ ദൃഷ്ടിയില്‍ ഈ കഥാപാത്രം ദുഷ്ടതയുടെ പ്രതീകമാണ്. എന്നാല്‍, മനോവ ഈ പൂതനയെ ഒരു ദുഷ്ടകഥാപാത്രമായി കാണുന്നില്ല. ഭാവനയില്‍ മെനഞ്ഞെടുത്ത കഥാപാത്രമാണെങ്കില്‍പ്പോലും പൂതനയില്‍ കാണാന്‍ കഴിയുന്നത് നന്മചെയ്യാന്‍ തുനിഞ്ഞിറങ്ങി പരാജയപ്പെട്ടുപോയ ഒരു രക്തസാക്ഷി സ്ത്രീയെയാണ്! പൂതന എന്ന കഥാപാത്രത്തിന്റെ സ്വഭാവസവിശേഷതകള്‍ വര്‍ണ്ണിക്കുന്നതിനുമുമ്പ് ഈ മുഖപ്രസംഗത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയത്തെ അധികരിച്ച് ചെറിയൊരു മുഖവുര! വിഷയം ആനുകാലികംതന്നെ!

ആനുകാലിക സംഭവവികാസങ്ങളെ പരസ്പരം ചേര്‍ത്തുവച്ചുകൊണ്ട് ചില സത്യങ്ങള്‍ വെളുപ്പെടുത്തേണ്ടത് ക്രൈസ്തവ ധര്‍മ്മമായി മനോവ കാണുന്നു. എന്തെന്നാല്‍, കേരളമിന്നു ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന വിഷയങ്ങളെയെല്ലാം ക്രിസ്തീയതയുടെ നേരേ തിരുച്ചുവിടാന്‍ സംഘടിതമായ നീക്കം നടക്കുന്നതായി പലരും മനസ്സിലാക്കിയതുപോലെ മനോവയും മനസ്സിലാക്കിയിട്ടുണ്ട്. ചില വാര്‍ത്തകള്‍ അപ്രത്യക്ഷമാകുക, മറ്റൊരു വാര്‍ത്ത ശ്രദ്ധേയമാം വിധം രംഗപ്രവേശം ചെയ്യുക എന്നതൊക്കെ ലോകത്ത് നിത്യസംഭവമാണ്! എന്നാല്‍, ഇതെല്ലാം യാദൃശ്ചികമാണെന്നു ചിന്തിക്കാന്‍ വിവേകമുള്ളവര്‍ക്ക് സാധിക്കില്ല! എന്തെന്നാല്‍, ചര്‍ച്ചചെയ്യാന്‍ ആരംഭിച്ച വാര്‍ത്തയില്‍ വാദിസ്ഥാനത്തുള്ളവരെ പ്രതിസ്ഥാനത്തേക്ക് മാറ്റി പ്രതിഷ്ഠിക്കുന്നതാണ് പുതിയ വാര്‍ത്തയെങ്കില്‍ തീര്‍ച്ചയായും ഗൂഢാലോചന സംശയിക്കേണ്ടിവരും. ആനുകാലികമായി ചിന്തിച്ചാല്‍ ചില വാര്‍ത്തകള്‍ വന്നത് മറ്റുചില വാര്‍ത്തകളെ വേരോടെ പിഴുതുകളയാന്‍ ആയിരുന്നോ എന്നത് നാം ചിന്തിക്കണം. ക്രിസ്ത്യാനികള്‍ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന സംഘടിത ആക്രമണങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ചകളെ അപ്രസക്തമാക്കാന്‍ ശക്തിയുള്ള പുതിയൊരു വാര്‍ത്ത സൃഷ്ടിക്കുകയും, അതിനായി തിരഞ്ഞെടുത്ത വാര്‍ത്താവിഷയത്തെ ക്രിസ്ത്യാനികള്‍ക്കെതിരേയുള്ള ആയുധമായി ഉപയോഗിക്കുകയും ചെയ്യുന്നതില്‍ ക്രൈസ്തവ വിരുദ്ധസഘം വിജയിച്ചു എന്നകാര്യത്തില്‍ തര്‍ക്കമില്ല!

അതീവഗുരുതരമായ ചില വിഷയങ്ങളില്‍നിന്നു ശ്രദ്ധതിരിക്കാനുള്ള സംഘടിത നീക്കത്തോടൊപ്പം, ക്രിസ്തീയതയോടു പിശാചിനുള്ള ശത്രുതയും ലോകത്തിനുള്ള അസഹിഷ്ണുതയും വര്‍ദ്ധിച്ചിരിക്കുകയാണ്. അവസാന മണിക്കൂറിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. ദൈവത്തിന്റെ സകല സംവിധാനങ്ങളോടും ദൈവം തിരഞ്ഞെടുത്ത വ്യക്തികളോടും ലോകത്തിന്റെ സംവിധാനങ്ങള്‍ക്കും ലോകത്തിനായി സ്വയം സമര്‍പ്പിച്ച വ്യക്തികള്‍ക്കുമുള്ള എതിര്‍പ്പ് എല്ലാക്കാലത്തും നിലനിന്നിരുന്നു. എന്നാല്‍, ഇത് അവസാന മണിക്കൂര്‍ ആയതുകൊണ്ട് പിശാചോ അവന്റെ ആളുകളോ വിശ്രമത്തിനായി സമയം പാഴാക്കുകയില്ല. എന്തെന്നാല്‍, അവസാന മണിക്കൂറിനെ സംബന്ധിച്ച് മനുഷ്യര്‍ക്കുള്ളതിനേക്കാള്‍ ജാഗ്രത പിശാചിനും അവന്റെ മക്കള്‍ക്കുമുണ്ട്. അപ്പസ്തോലനായ യോഹന്നാന്റെ വാക്കുകള്‍ നോക്കുക: "കുഞ്ഞുങ്ങളേ, ഇത് അവസാന മണിക്കൂറാണ്. എതിര്‍ക്രിസ്തു (Anti Christ) വരുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ത്തന്നെ അനേകം വ്യാജ ക്രിസ്തുമാര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് അവസാനമണിക്കൂറാണെന്ന്‍ അതില്‍നിന്നു നമുക്കറിയാം"(1 യോഹ: 2; 18).

നിത്യജീവനുമായി ബന്ധപ്പെട്ട വിഷയത്തിലേക്ക് മനുഷ്യന്റെ ശ്രദ്ധ തിരിയാതിരിക്കാന്‍ പിശാചിന്റെ ആത്മാവും ലോകത്തിന്റെ ആത്മാവും കൈകോര്‍ത്താണ് പ്രവര്‍ത്തിക്കുന്നത്. ദൈവം മനുഷ്യനെ സൃഷ്ടിച്ച കാലംമുതല്‍ക്കേ ഈ ആത്മാക്കള്‍ തമ്മില്‍ സുദൃഢമായ ബന്ധം നിലനിന്നിരുന്നു. മനുഷ്യനെ പാപത്തിലേക്ക് വലിച്ചിഴച്ചത് ലോകത്തിന്റെ ആത്മാവും പിശാചിന്റെ ആത്മാവും ചേര്‍ന്നു നടത്തിയ 'ഓപ്പറേഷന്‍' ആണ്. ലോകത്തിന്റെ ആത്മാവുമായി ചേര്‍ന്ന് പിശാചിന്റെ ആത്മാവ് ഭൂമിയില്‍ വിജയകരമായി നടപ്പാക്കിയ ആദ്യത്തെ പദ്ധതി ഇതായിരുന്നു! മറ്റു ജീവജാലങ്ങളെ എന്നപോലെ സര്‍പ്പത്തെയും സൃഷ്ടിച്ചത് ദൈവമാണ്. അതായത്, മറ്റു ജീവികളെ ഈ ലോകത്തിനുവേണ്ടി സൃഷ്ടിച്ചതുപോലെ, സര്‍പ്പം സൃഷ്ടിക്കപ്പെട്ടതും ഈ ലോകത്തിനുവേണ്ടിയായിരുന്നു. ഈ വചനം ശ്രദ്ധിക്കുക: "ദൈവമായ യാഹ്‌വെ സൃഷ്ടിച്ച എല്ലാ വന്യജീവികളിലുംവച്ച് കൗശലമേറിയതായിരുന്നു സര്‍പ്പം"(ഉത്പ: 3; 1). ലോകത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ട സര്‍പ്പവുമായി ചേര്‍ന്നാണ് സാത്താന്‍ തന്റെ പദ്ധതി നടപ്പാക്കിയത്. അന്നുമുതല്‍ ഈ കൂട്ടുകെട്ട് തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്നതാണു യാഥാര്‍ത്ഥ്യം! എന്നാല്‍, മറ്റെല്ലാ സൃഷ്ടികളില്‍നിന്നും വ്യത്യസ്തനായിട്ടാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലുമാണ് (സ്വര്‍ഗ്ഗീയഛായയിലും സ്വര്‍ഗ്ഗീയസാദൃശ്യത്തിലും). ആയതിനാല്‍ത്തന്നെ, മനുഷ്യന്‍ ലോകത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടവനല്ല; മറിച്ച്, നിത്യതയ്ക്കും സ്വര്‍ഗ്ഗത്തിനുംവേണ്ടിയാണ് അവന്‍ സൃഷ്ടിക്കപ്പെട്ടത്.

സര്‍പ്പവുമായി ചേര്‍ന്നു സാത്താന്‍ തുടക്കമിട്ട അവന്റെ പ്രവര്‍ത്തനമേഖല ഇന്ന് വിശാലമാണ്. മനുഷ്യാത്മാക്കള്‍പ്പോലും ഇന്ന് പിശാചിന്റെ ആത്മാവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്. പ്രഥമ ദൗത്യത്തില്‍ സര്‍പ്പത്തെയാണ് പിശാച് അവന്റെ സഹകാരിയാക്കിയതെങ്കില്‍, ഇന്ന് മനുഷ്യരാണ് മുഖ്യസഹകാരികള്‍! ഈ കൂട്ടുകെട്ടിന്റെ വിജയത്തിനായി അനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുത്തുകൊണ്ട് ലോകവും കൂടെയുണ്ട്. പിശാചിന്റെ സഹകാരികളായ മനുഷ്യരെ മുഖസ്തുതികള്‍ക്കൊണ്ടും ലൗകികമായ സുഖങ്ങള്‍ നല്‍കിക്കൊണ്ടും പിന്തുണയ്ക്കുന്നത് ലോകമാണ്! ഏദനിലെ തോട്ടത്തില്‍ ആരംഭിച്ച പാപത്തെയും അതിന്റെ ശാപങ്ങളെയും നിലനിര്‍ത്തുകയും വളര്‍ത്തുകയും ചെയ്യുന്നതിന് പിശാച് ലോകത്തെയും ലൗകികമനുഷ്യരെയും ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍, ആ പാപത്തിന്റെയും പാപംവഴിയുള്ള ശാപത്തിന്റെയും ബന്ധനത്തില്‍നിന്നു മനുഷ്യമക്കളെ വിടുവിക്കുന്നതിനാണ് യേഹ്ശുവാ വന്നത്. ഈ സത്യം വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നവരെ ജ്ഞാനസ്നാനത്തിലൂടെ ദൈവവുമായി അനുരഞ്ജിപ്പിക്കുന്നത് യേഹ്ശുവാതന്നെയാണ്. അത് പിശാചിനു നന്നായറിയാം. ആയതിനാല്‍, യേഹ്ശുവായെ അറിയുകയും വിശ്വസിക്കുകയും സ്വീകരിക്കുകയും ഏറ്റുപറയുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കാന്‍ അവന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ക്രിസ്തുവിലൂടെ അല്ലാതെയും രക്ഷപ്രാപിക്കാന്‍ സാധിക്കുമെന്ന നുണയുമായി ഇറങ്ങിയിരിക്കുന്നതും അതിന്റെ ഭാഗമാണ്!

മനുഷ്യനെ ദൈവം സൃഷ്ടിച്ചത് എപ്രകാരമായിരുന്നുവോ, ആ അവസ്ഥയിലേക്ക് തിരികെക്കൊണ്ടുവരിക എന്നതായിരുന്നു അവിടുത്തെ മനുഷ്യാവതാരലക്‌ഷ്യം! പിശാചും സര്‍പ്പവും ചേര്‍ന്നൊരുക്കിയ കെണിയില്‍ മനുഷ്യന്‍ നിപതിക്കുന്നതിനു മുന്‍പ് അവന്‍ ആയിരുന്നത് ഏത് അവസ്തയിലായിരുന്നുവോ ആ അവസ്ഥയിലേക്കുള്ള തിരിച്ചുപോക്കാണ് ജ്ഞാനസ്നാനം അഥവാ വീണ്ടുംജനനം! യേഹ്ശുവായില്‍ വിശ്വസിച്ച് അവിടുത്തെ നാമത്തില്‍ ജ്ഞാനസ്നാനം സ്വീകരിക്കുന്നവന്‍ പുതിയ സൃഷ്ടിയാകുന്നു!

ക്രിസ്തുവിന്റെ രക്ഷാകരദൗത്യം യാഥാര്‍ത്ഥ്യമായതിനുശേഷം ഈ രക്ഷയുടെ സുവിശേഷം പ്രചരിക്കപ്പെടുന്നതിനെ തടയുകയെന്നതായിരുന്നു പിശാച് ഏറ്റെടുത്ത പ്രധാന ദൗത്യം! സുവിശേഷ പ്രചാരകരെയും വിശ്വാസം സ്വീകരിച്ചവരെയും പീഡനത്തിനിരയാക്കിയത് ഈ ദൗത്യത്തിന്റെ ഭാഗമായിട്ടാണ്. ഈ പീഡനങ്ങളെ അതിജീവിച്ചാണ് രക്ഷയുടെ സുവിശേഷം ലോകത്തിന്റെ അതിര്‍ത്തികള്‍വരെയും വ്യാപിച്ചത്. എന്നാല്‍, പുതിയ മതങ്ങള്‍ സ്ഥാപിച്ചുകൊണ്ട് രക്ഷയുടെ വ്യാപനം തടയാന്‍ പിശാച് ശ്രമിച്ചു. മ്ലേച്ഛരായ മനുഷ്യരെയാണ് ഇതിനായി അവന്‍ സഹകാരികളാക്കിയത്. ക്രിസ്തുവിന്റെ സഭ സ്ഥാപിതമായതിനുശേഷം അനേകം മതങ്ങള്‍ സ്ഥാപിതമായിട്ടുണ്ടെന്നു നമുക്കറിയാം. അവയില്‍ ആദ്യത്തേതാണ് ഇസ്ലാംമതം! പിന്നീട് അനേകം മതങ്ങള്‍ സ്ഥാപിതമായി. ഏറ്റവുമൊടുവില്‍ ഹിന്ദുമതവും പിശാച് സ്ഥാപിച്ചു. മനുഷ്യന്റെ നിത്യരക്ഷ തടയുകയെന്നതാണ് വിജാതിയ മതങ്ങളിലൂടെ പിശാച് ലക്ഷ്യമിടുന്നത്. യേഹ്ശുവായുടെ മനുഷ്യാവതാരത്തിനു മുന്‍പുതന്നെ അനേകം വിജാതിയ മതങ്ങള്‍ പിശാചിനാല്‍ സ്ഥാപിതമായിട്ടുണ്ടെന്നു നമുക്കറിയാം. വിജാതിയ മതങ്ങളിലൂടെയെല്ലാം പൊതുസ്വഭാവം സത്യദൈവത്തില്‍നിന്നു മനുഷ്യനെ അകറ്റുകയെന്നതാണ്. എന്നാല്‍, ക്രിസ്തുവിന്റെ മരണത്തിനും ഉത്ഥാനത്തിനുംശേഷം നിത്യരക്ഷയുടെ മാര്‍ഗ്ഗം അടയ്ക്കുകയെന്ന ലക്ഷ്യംകൂടി വിജാതിയ മതങ്ങള്‍ ഏറ്റെടുത്തു. ഇസ്ലാംമതവും ഹിന്ദുമതവും മാത്രമല്ല, ക്രിസ്തുവിനു മുന്‍പുതന്നെ സ്ഥാപിക്കപ്പെട്ട ബുദ്ധമതവും ലക്ഷ്യമിടുന്നത് നിത്യജീവന്റെ മാര്‍ഗ്ഗം മറച്ചുവയ്ക്കുക എന്നതാണ്.

ആദ്ധ്യാത്മികതയുടെ പേരില്‍ നിലകൊള്ളുന്ന വിജാതിയ മതങ്ങളെയും വൈരുദ്ധ്യാത്മക ഭൗതികവാദം ഉയര്‍ത്തുന്ന പ്രസ്ഥാനങ്ങളെയും പിശാചുതന്നെ നിയന്ത്രിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ശത്രുപക്ഷത്തുനിന്നു ക്രിസ്തീയതയെ എതിരുടുന്ന ശക്തികളാണ് ഇവയെല്ലാം. ആയതിനാല്‍ത്തന്നെ, ക്രിസ്തീയതയ്ക്ക് ഇവരെ ചെറുത്തുനില്‍ക്കാന്‍ സാധിക്കും. എന്നാല്‍, ക്രിസ്ത്യാനികള്‍ക്കിടയില്‍ സജ്ജീവസാന്നിദ്ധ്യമായി വളരുന്ന വിജാതിയതയെ എതിരിടുകയെന്നത് എളുപ്പമുള്ള കാര്യമല്ല! ക്രിസ്തീയത നേരിടുന്ന ഏറ്റവും വലിയ ഭീഷണിയും ഇതാണ്! സ്വര്‍ഗ്ഗീയ ഇടങ്ങളില്‍ വസിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ എന്നാണ് ഈ പൈശാചിക ശക്തികളെക്കുറിച്ച് ബൈബിള്‍ മുന്നറിയിപ്പു തരുന്നത്!

ഇവിടെയാണ്‌ ഈ കാലഘട്ടത്തിന്റെ പ്രത്യേകത തിരിച്ചറിയേണ്ടതിന്റെ അനിവാര്യത! യേഹ്ശുവായുടെ പുനരാഗമനത്തിന്റെ അടയാളങ്ങളെല്ലാം പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സഭയുടെ പ്രായത്തിന്റെ പൂര്‍ണ്ണതയും നമുക്കു മുന്നില്‍ വയ്ക്കുന്നത് ആ ദിനം സമാഗതമായെന്ന സൂചനയാണ്. ക്രിസ്തു സ്ഥാപിച്ച സഭയുടെ നാല്പതാം ജൂബിലിവര്‍ഷം ആഘോഷിക്കുന്നത് രണ്ടായിരത്തി മുപ്പത്തിമൂന്നില്‍ ആണെന്നു നനുക്കറിയാം. ബൈബിളിനെ അടിസ്ഥാനമാക്കി നാല്പത് എന്ന സംഖ്യയുടെ പ്രത്യേകത മനസ്സിലാക്കിയാല്‍, അതൊരു പൂര്‍ണ്ണതയെയും അവസാനത്തെ സൂചിപ്പിക്കുന്ന സംഖ്യയാണെന്നു വ്യക്തമാകും. അത്, നാല്പത് വര്‍ഷമാകാം, നാല്പത് നൂറ്റാണ്ടാകാം, നാല്പത് ദശാബ്ദമാകാം, നാല്പത് ആഴ്ചയോ നാല്പത് ദിവസമോ നാല്പത് മണിക്കൂറോ നാല്പത് മിനിറ്റുകളോ ആകാം. അമ്മയുടെ ഉദരത്തില്‍ ഒരു ശിശു ജീവിക്കുന്നത് പരമാവധി നാല്പത് ആഴ്ചകളാണ്! നാല്പതിന്റെ പ്രത്യേകത മനസ്സിലാക്കാന്‍ ഈ ലേഖനം വായിക്കുക: 'ബൈബിളില്‍ നാല്പതിന്റെ പ്രാധാന്യവും ഈ നൂറ്റാണ്ടും!'

യേഹ്ശുവായുടെ പുനരാഗമനം സമീപിച്ചിരിക്കുന്നു എന്നതിന്റെ എല്ലാ അടയാളങ്ങളും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന മനുഷ്യരെ നിത്യരക്ഷയെക്കുറിച്ചും സത്യദൈവത്തെക്കുറിച്ചുമുള്ള ചിന്തകളില്‍നിന്ന്‍ അകറ്റുകയെന്നതാണ് പിശാചിന്റെ ശ്രമകരമായ ദൗത്യം! അതിനായി അവന്‍ തന്റെ എല്ലാ സംവിധാനങ്ങളും ആയുധങ്ങളും സജ്ജമാക്കിക്കഴിഞ്ഞു. ക്രിസ്തുവിനാല്‍ തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വ്യര്‍ത്ഥചിന്തകളിലേക്കു നയിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഇടപെടലുകളാണ് പിശാച് നടത്തിക്കൊണ്ടിരിക്കുന്നത്. സഭകളിലെ ആചാര്യന്മാരുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ട് നടത്തുന്ന പ്രബോധനങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരെ അവന്‍ വഴിതെറ്റിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന 'നുണശാസ്ത്രങ്ങളും', അതിന് മനുഷ്യരുടെയിടയില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യതയും വിവേചിച്ചറിയണമെങ്കില്‍ ജ്ഞാനം അനിവാര്യമാണ്. ശാസ്ത്രീയതയുടെ പേരില്‍ അവതരിപ്പിച്ചാല്‍ ഏത് വിവരക്കേടിനും സ്വീകാര്യത ലഭിക്കുന്ന അവസ്ഥ ഇന്നുണ്ട്. 'ശാസ്ത്രീയം' എന്ന വാലുണ്ടെങ്കില്‍ ആര്‍ക്കും ഒന്നിലും സംശയമില്ല. അടിസ്ഥാനരഹിതമായ ആശയങ്ങള്‍ക്കുപോലും ഇത്തരത്തില്‍ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് 'യോഗ'!

വ്യര്‍ത്ഥവും അപരിഹാര്യവുമായ വിഷയങ്ങളിലേക്കു ശ്രദ്ധതിരിച്ചുകൊണ്ട്‌, യഥാര്‍ത്ഥത്തില്‍ മനുഷ്യന്‍ ശ്രദ്ധിക്കേണ്ട വിഷയങ്ങളില്‍നിന്ന്‍ അവനെ വ്യതിചലിപ്പിക്കുക എന്നതാണ് പിശാചിന്റെ കൗശലം. ക്രിസ്തുവിന്റെ സഭയുടെ നിയന്ത്രണം പിടിച്ചെടുത്തിരിക്കുന്ന മ്ലേച്ഛസംഘമാണ് ഇതിനായി സഭയില്‍ പ്രവര്‍ത്തിക്കുന്നത്. ക്രിസ്തുവിന്റെ പുനരാഗമനത്തില്‍ അവിടുത്തെ സ്വീകരിക്കാന്‍ ആത്മീയമായി തയ്യാറെടുക്കേണ്ട സഭ ഇന്ന് പ്ലാസ്റ്റിക്കും പാട്ടയും പെറുക്കി നടക്കുന്നു. ആഗോളതാപനം, പരിസ്ഥിതിയുടെ ദുര്‍ബ്ബലാവസ്ഥ തുടങ്ങിയ വിഷയങ്ങളിലേക്കു കത്തോലിക്കാസഭയിലെ വിശ്വാസികളുടെ ശ്രദ്ധതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആമസോണില്‍ ഒരു സമ്മേളനം വിളിച്ചുചേര്‍ത്തിരിക്കുന്നത്. സമ്മേളനത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനുള്ള വിപുലമായ പദ്ധതികളിലേക്ക് വിശ്വാസികളുടെ ശ്രദ്ധ മുഴുവന്‍ തിരിക്കാന്‍ കഴിയുമെന്ന് പിശാച് കണക്കുകൂട്ടുന്നു. സമ്മേളനാനന്തരം എല്ലാവര്‍ക്കും അത് മനസ്സിലാകും. കത്തോലിക്കാസഭയുടെ രജിസ്റ്ററില്‍ പേരുചേര്‍ക്കപ്പെട്ടിരിക്കുന്ന വ്യക്തികളില്‍ തൊണ്ണൂറ്റിയൊന്‍പത് ശതമാനം ആളുകളും ക്രിസ്തുവിന്റെ പുനരാഗമനത്തില്‍ പ്രത്യാശവച്ചിട്ടുള്ളവരല്ല! അതായത്, അനുദിനദിവ്യബലിയില്‍ ഏറ്റുപറയുന്ന വിശ്വാസപ്രമാണം ഒരു അധരവ്യായാമം മാത്രമാണ്. വൈദീകരില്‍പ്പോലും യഥാര്‍ത്ഥ വിശ്വാസികളുടെ അനുപാതം 99 : 1 മാത്രമാണെന്നു പറഞ്ഞാല്‍, ആരും അതില്‍ അതിശയപ്പെടേണ്ട. സംശയമുണ്ടെങ്കില്‍ നൂറു വൈദികരോടു ചോദിച്ച് സംശയനിവാരണം വരുത്തുക!

ആനുകാലികമായ ഓരോ സംഭവങ്ങളും ക്രിസ്തുവിന്റെ പുനരാഗമാനവുമായി ബന്ധപ്പെടുത്തി പരിശോധിക്കുമ്പോള്‍ ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ നമുക്കു വെളിപ്പെട്ടുകിട്ടും! ഓരോ ആനുകാലിക സംഭവങ്ങളിലും ക്രിസ്തീയതയെ അധിക്ഷേപിക്കാന്‍ എന്തെങ്കിലും ലഭിക്കുമോ എന്ന് സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ലോകത്തെ നമുക്കു കാണാന്‍ കഴിയും. ഏതൊരു വിഷയത്തെയും ക്രിസ്തീയതയെ അടിക്കാനുള്ള വടിയായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നവരില്‍ ഏറെയും ക്രൈസ്തവനാമധാരികള്‍ ആയിരിക്കുമെന്നതും ശ്രദ്ധിക്കണം. ക്രിസ്തീയതയെയും ക്രിസ്തീയനിയമങ്ങളെയും പരിഹസിക്കുന്നവരുടെ യഥാര്‍ത്ഥ ലക്‌ഷ്യം, നിത്യജീവനിലേക്കുള്ള ഏക മാര്‍ഗ്ഗത്തെ ദുഷിക്കുകയെന്നതാണ്! ക്രിസ്തുവിന്റെ പ്രത്യാഗമനം പ്രതീക്ഷിക്കുന്നവരുടെ സംഖ്യ എത്രത്തോളം കുറയ്ക്കാന്‍ സാധിക്കുമോ, അത്രത്തോളം അത് സാദ്ധ്യമാക്കുകയെന്ന പൈശാചിക ലക്‌ഷ്യം നിറവേറ്റിക്കൊടുക്കാന്‍ ധ്യാനമന്ദിരങ്ങള്‍ നിര്‍മ്മിച്ചു കാത്തിരിക്കുന്നവരെയും നമുക്കു കാണാന്‍ കഴിയും. യേഹ്ശുവായുടെ പുനരാഗമനം പ്രതീക്ഷിച്ചു കാത്തിരിക്കുന്ന കത്തോലിക്കാസഭയിലെ ഒരുശതമാനത്തിലാണ് ഇവരുടെ കണ്ണ്‍!

ഒരുകാര്യം നാം വ്യക്തമായി അറിഞ്ഞിരിക്കണം; എന്തെന്നാല്‍, ഒരിക്കല്‍ യേഹ്ശുവാ വന്നത് പാപപരിഹാരാര്‍ത്ഥം മാത്രമായിരുന്നു, രക്ഷിക്കാന്‍ ആയിരുന്നില്ല! പുനരാഗമാനത്തിലാണ് രക്ഷ യാഥാര്‍ത്ഥ്യമാകുന്നത് എന്ന സത്യം ക്രൈസ്തവരെന്നു പറയപ്പെടുന്നവരില്‍ അധികംപേര്‍ക്കും അറിയില്ല. യേഹ്ശുവായുടെ കുരിശുമരണത്തോടെ രക്ഷ പൂര്‍ത്തിയായി എന്ന ധാരണയിലാണ് പല ക്രിസ്ത്യാനികളും ഇന്നുള്ളത്. എന്നാല്‍, കുരിശുമരണം എന്നത് പാപപരിഹാരം മാത്രമായിരുന്നു. പാപത്തില്‍നിന്നുള്ള മോചനം ലഭിച്ചു എന്നതുകൊണ്ട് ആര്‍ക്കും സ്വര്‍ഗ്ഗരാജ്യം ലഭിക്കണമെന്നില്ല! അങ്ങനെ ആയിരുന്നുവെങ്കില്‍, ക്രിസ്തുവിനോടൊപ്പം ക്രൂശിക്കപ്പെട്ട കുറ്റവാളികളില്‍ ഒരുവന് അവിടുന്ന് സ്വര്‍ഗ്ഗരാജ്യം വാഗ്ദാനം ചെയ്യുമായിരുന്നു. യേഹ്ശുവാ തിരഞ്ഞെടുത്ത അവിടുത്തെ അപ്പസ്തോലന്മാരോട് അരുളിച്ചെയ്തത് എന്താണെന്നു നോക്കുക: "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍. എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും"(യോഹ: 14; 1-3). ഈ സത്യം ഗ്രഹിക്കാത്തവരാണ് സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥര്‍ എന്നപേരില്‍ ചിലരെ സ്വര്‍ഗ്ഗത്തിലേക്ക് അയയ്ക്കുന്ന പാഴ്വേലകളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്!  

യേഹ്ശുവായുടെ സ്വര്‍ഗ്ഗാരോഹണത്തിനു സാക്ഷികളായവരോട് ദൈവദൂതന്‍ ഇപ്രകാരം പറഞ്ഞു: "അല്ലയോ ഗലീലിയരേ, നിങ്ങള്‍ ആകാശത്തിലേക്കു നോക്കിനില്‍ക്കുന്നതെന്ത്? നിങ്ങളില്‍നിന്നു സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ട യേഹ്ശുവാ, സ്വര്‍ഗ്ഗത്തിലേക്ക്‌ പോകുന്നതായി നിങ്ങള്‍ കണ്ടതുപോലെതന്നെ തിരിച്ചുവരും"(അപ്പ. പ്രവര്‍: 1; 11). മനോവ പറഞ്ഞതെല്ലാം ഈ വചനത്തിലുണ്ട്. അവിടുന്ന് സ്വര്‍ഗ്ഗത്തിലേക്കു പോയത് ശിഷ്യന്മാര്‍ എങ്ങനെയാണോ കണ്ടത്, അങ്ങനെതന്നെ പുനരാഗമാനവും കാണാന്‍ കഴിയും! ചില ക്രൈസ്തവനാമധാരികള്‍ പറയുന്നതുപോലെ, അശരീരിയായി ആയിരിക്കില്ല അവിടുത്തെ പുനരാഗമനം. അവിടുന്ന് വരുമ്പോള്‍ ഒരുക്കമുള്ളവരും അവിടുത്തെ പ്രത്യാഗമനത്തില്‍ പ്രതീക്ഷവച്ചിരിക്കുന്നവരുമായി കാണപ്പെടുന്നവര്‍ മാത്രമാണ് രക്ഷിക്കപ്പെടുകയുള്ളു. ഇപ്പോള്‍ പറുദീസായിലായിരിക്കുന്ന സകലരും ഈ പ്രത്യാഗമനം പ്രതീക്ഷിക്കുന്ന വിശുദ്ധരാണ്! പറുദീസയില്‍ ഉള്ളവരെപ്പോലെ കാത്തിരിക്കുന്നവര്‍ ഭൂമിയിലുണ്ടെങ്കില്‍, അവര്‍ക്കും രക്ഷ ലഭിക്കും. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "അവന്‍ വീണ്ടും വരും-പാപപരിഹാരാര്‍ത്ഥമല്ല, തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി"(ഹെബ്രാ: 9; 28). ആകാംക്ഷാപൂര്‍വ്വം യേഹ്ശുവായെ കാത്തിരിക്കുന്നവരുടെ എണ്ണം കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുകയെന്നതാണ് പൈശാചികശക്തികളുടെ ലക്‌ഷ്യം! സമൂഹമാധ്യമങ്ങളിലൂടെ 'കോമഡി' കൈമാറി സമയം കളയുന്ന ക്രൈസ്തവനാമധാരികളെ കാണുമ്പോള്‍ മനോവയ്ക്കു സഹതാപം തോന്നാറുണ്ട്. എന്തിനോവേണ്ടി തിളയ്ക്കുന്ന സാമ്പാര്‍!

ക്രിസ്തുവിന്റെ പുനരാഗമനത്തെ സംബന്ധിക്കുന്ന ആകാംക്ഷയാണ്‌ ക്രിസ്ത്യാനികളില്‍ പ്രധാനമായും ഉണ്ടായിരിക്കേണ്ടത്. പ്രത്യേകിച്ച്, ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന ക്രിസ്ത്യാനികള്‍ ഇക്കാര്യത്തില്‍ കൂടുതലായി ശ്രദ്ധവയ്ക്കണം. ക്രിസ്ത്യാനികള്‍ എന്ന് വിളിക്കപ്പെടുന്നവരില്‍ ഭൂരിപക്ഷത്തിനും ഇക്കാര്യം അറിയില്ലെങ്കിലും, പിശാച് ഇക്കാര്യത്തില്‍ ബോധവാനാണ്. അതുകൊണ്ടാണ് അവന്‍ ചില കെട്ടുകഥകള്‍ പ്രചരിപ്പിച്ചുകൊണ്ട് ജനശ്രദ്ധ അതിലേക്കു ക്ഷണിക്കുന്നത്. പൂതനയും ജോളിയും കളപ്പുര ലൂസിയുമൊക്കെ സാത്താന്‍ ഒരുക്കുന്ന കെണികളാണെന്നു തിരിച്ചറിയാന്‍ കഴിയാത്തവര്‍ അതില്‍ അകപ്പെടും എന്നതാണ് അപകടകരമായ യാഥാര്‍ത്ഥ്യം! പിശാചൊരുക്കുന്ന കെണികളില്‍ പലതും ക്രിസ്തീയതയെ അപഹസിക്കാനുള്ള അവസരങ്ങളായി മാറ്റാന്‍ അവന്റെ ആളുകള്‍ സജ്ജീവമായിത്തന്നെ രംഗത്തുണ്ട്. ക്രിസ്തീയതയില്‍നിന്ന് ഒരുവനെ അടര്‍ത്തിമാറ്റുന്നതിനായി ഏതു മാര്‍ഗ്ഗവും പിശാച് ഉപയോഗപ്പെടുത്തും. ക്രിസ്തുമതത്തില്‍നിന്ന് ഒരുവന്‍ വിജാതിയ മതങ്ങളില്‍ ഏതിലേക്കെങ്കിലും നയിക്കുന്നതിലൂടെ അവന്‍ നിത്യരക്ഷയില്‍നിന്നു നിത്യനാശത്തിലേക്ക് നിപതിക്കുകയാണു ചെയ്യുന്നത്. ലൗജിഹാദിലൂടെ ഒരു സ്ത്രീയ്ക്ക് സംഭവിക്കുന്നതും ഈ ദുരന്തമാണ്. കേരളത്തില്‍ സജ്ജീവമായിരിക്കുന്ന 'ലൗജിഹാദ്' വെറുമൊരു ഭാവനയാണെന്നു വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ പിന്നിലെ പ്രേരകശക്തിയും പിശാചുതന്നെ! ആയതിനാല്‍, ഈ പൈശാചിക പ്രവൃത്തിയുടെ കടയ്ക്കല്‍ കത്തിവീഴുമെന്ന സാഹചര്യം വരുമ്പോള്‍, കൗശലപൂര്‍വ്വം ചില വാര്‍ത്തകളുമായി പിശാചിന്റെ സന്തതികള്‍ രംഗപ്രവേശം ചെയ്യും. കോഴിക്കോട് സരോവരം ബയോപാര്‍ക്കില്‍ അരങ്ങേറിയ പൈശാചിക 'ജിഹാദ്' ചര്‍ച്ചചെയ്യപ്പെടുമെന്ന സാഹചര്യം വന്നപ്പോഴാണ് പൂതനയും കൂടത്തായിയും ജോളിയുമൊക്കെ പൊടുന്നനവേ വാര്‍ത്താപ്രാധാന്യം നേടിയത്.

എന്നാല്‍, യഥാര്‍ത്ഥ വസ്തുത തിരിച്ചറിയാന്‍ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കു സാധിക്കുന്നില്ല. അവര്‍ ഇക്കാര്യങ്ങളെയെല്ലാം രാഷ്ട്രീയ അടവുകളും കുതന്ത്രങ്ങളുമൊക്കെയായി കാണുന്നു. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് വിജ്ഞാനമുണ്ടെങ്കിലും ജ്ഞാനമുണ്ടാകണമെന്നില്ല. എന്തെന്നാല്‍, വിഗ്രഹാലയങ്ങള്‍ സന്ദര്‍ശിക്കുന്നവരില്‍നിന്ന് ജ്ഞാനം എക്കാലത്തും അകന്നുനില്‍ക്കും! അങ്ങനെയുള്ളവരില്‍നിന്ന് നന്മയായി എന്തെങ്കിലും പ്രതീക്ഷിക്കുന്നതു വിഡ്ഢിത്വമാണ്! മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പ്രസ്താവന ഇതിന്റെ തെളിവായി പരിഗണിക്കാന്‍ കഴിയും. കൂടത്തായി കൂട്ടക്കൊലയും അതുമായി ബന്ധപ്പെട്ട അറസ്റ്റുകളും രാഷ്ട്രീയ ലക്‌ഷ്യം വച്ചുള്ളതാണെന്ന്‍ മുല്ലപ്പള്ളി ചിന്തിക്കുന്നതില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ കഴിയില്ല. അഞ്ചിടങ്ങളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് ഇന്ന് ചര്‍ച്ചചെയ്യപ്പെടാത്തത് മാധ്യമങ്ങളില്‍ ജോളിയും സംഘവും നിറയുന്നതുകൊണ്ടുതന്നെയാണ്. സര്‍ക്കാരിന്റെ പിടിപ്പുകേടുകളും തോമസ്‌ ഐസക്കിന്റെ വിഡ്ഢിത്വങ്ങളും ചര്‍ച്ചചെയ്യപ്പെടരുത് എന്ന ലക്‌ഷ്യം പിണറായി വിജയനുണ്ടായിരിക്കാം. അതുതന്നെയാണ് ലക്ഷ്യമെന്ന് മുല്ലപ്പള്ളിയും പ്രതിപക്ഷവും ഉറപ്പിക്കുന്നുമുണ്ടാകാം. പിണറായി ലക്ഷ്യമിട്ടത് രാഷ്ട്രീയ വിജയമാണെങ്കില്‍, പിണറായിയിലൂടെ പിശാച് ലക്ഷ്യമിട്ടത് മറ്റൊന്നാണ്. NIA അന്വേഷണത്തിനു തയ്യാറാകുമെന്ന ഘട്ടംവരെ എത്തിയ 'കോഴിക്കോട് ലൗജിഹാദ്' ചര്‍ച്ച അന്തരീക്ഷത്തില്‍നിന്നു നീക്കിക്കളയുക എന്നതാണ് പിശാച് ലക്ഷ്യമിട്ടത്. താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ നടത്താനിരുന്ന പ്രക്ഷോപസമരങ്ങളെ ഇല്ലാതാക്കിയത് കൂടത്തായി സംഭവമാണ്! ഈ സംഭവത്തെത്തന്നെ ക്രിസ്ത്യാനികള്‍ക്കുനേരേ തിരിച്ചുവിടാന്‍ ചില നിഗൂഢസംഘം ശ്രമിച്ചതും നാം കണ്ടു. അല്പംകൂടി മുന്നോട്ടുപോയതിനുശേഷം ഈ നിഗൂഢസംഘത്തെക്കുറിച്ച് ചര്‍ച്ചചെയ്യാം.

ജ്ഞാനവും വിജ്ഞാനവും തമ്മിലുള്ള വ്യത്യാസം എന്താണെന്നു പരിശോധിച്ചതിനുശേഷം അടുത്ത ഘട്ടത്തിലേക്കു കടക്കേണ്ടതുണ്ട്. രാഷ്ട്രീയക്കാര്‍ വിജ്ഞാനികളാണ്; എന്നാല്‍, അവരെല്ലാവരും ജ്ഞാനികളായിരിക്കണമെന്നില്ല. വിജ്ഞാനം എന്നത് ലൗകിക കാര്യങ്ങളിലുള്ള അറിവാണെങ്കില്‍, ജ്ഞാനം എന്നത് പവിത്രമായ ആത്മീയതയാണ്! നന്മയെയും തിന്മയെയും തമ്മില്‍ സൂക്ഷ്മതയോടെ വേര്‍തിരിക്കാന്‍ ജ്ഞാനികള്‍ക്കു സാധിക്കും. എന്നാല്‍, വിജ്ഞാനികള്‍ നന്മതിന്മകളെ വേര്‍തിരിക്കുന്നത് ഭൗതികതലത്തില്‍ മാത്രമാണ്! ക്രിസ്തീയതയ്ക്കും ഏകസത്യത്തിനും നേരേ വരുന്ന ശത്രുക്കളെയും അവര്‍ അയയ്ക്കുന്ന കൂരമ്പുകളെയും അകലെവച്ചുതന്നെ കാണാന്‍ ജ്ഞാനികളായ ദൈവമക്കള്‍ക്കു സാധിക്കും! വരികള്‍ക്കിടയില്‍ വായിക്കാനും നന്മയുടെ രൂപത്തില്‍ വരുന്ന തിന്മകളെ തിരിച്ചറിയാനും വിദൂരഭാവി ലക്ഷ്യമാക്കിയുള്ള പിശാചിന്റെ പദ്ധതികള്‍ മനസ്സിലാക്കാനും കഴിവു നല്‍കുന്നത് ജ്ഞാനമാണ്! കൂടത്തായി സംഭവം ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്നതിന്റെ യഥാര്‍ത്ഥ കാരണം ഗ്രഹിക്കാനും പൂതന ഒരു പുണ്ണ്യവതിയാണെന്നു മനസ്സിലാക്കാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു സാധിക്കാത്തത് വിജ്ഞാനികളില്‍നിന്നു ജ്ഞാനം മറയ്ക്കപ്പെട്ടിരിക്കുന്നതിനാല്‍ത്തന്നെ!

പുണ്ണ്യവതിയാം പൂതന!

ഹൈന്ദവപുരാണങ്ങളിലെ എല്ലാ കഥാപാത്രങ്ങളെയും എന്നപോലെ പൂതനയുടെ കാര്യത്തിലും വൈരുദ്ധ്യങ്ങള്‍ ഏറെയുണ്ട്. ശബരിമലയില്‍ സ്ഥാപിച്ചിരിക്കുന്ന ചാത്തനെക്കുറിച്ച് അനേകം കെട്ടുകഥകള്‍ പരസ്പര വിരുദ്ധമായി ചമയ്ക്കുന്നതുപോലെ, രാമായണത്തിലെയും ഭാഗവതത്തിലെയും കഥാപാത്രങ്ങള്‍ക്കു മാത്രമല്ല കഥയില്‍പ്പോലും ദുരൂഹത നിറഞ്ഞ വൈരുദ്ധ്യങ്ങള്‍ കാണാന്‍ കഴിയും. നായകന്റെ ഭാര്യയായും സഹോദരിയായും ഒരേ കഥാപാത്രങ്ങള്‍ത്തന്നെ പ്രത്യക്ഷപ്പെടുമ്പോള്‍, അതിനെ വൈരുദ്ധ്യമായി കാണാനേ കഴിയൂ!

ഭാഗവതത്തില്‍ പൂതനയെ ഒരു രാക്ഷസിയായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. മഥുര രാജാവ് 'കംസന്‍' എന്ന കഥാപാത്രത്തിന്റെ പത്നിയായ അസ്തിയുടെ ദാസിയായി പൂതനയെ വരച്ചുവച്ചിരിക്കുന്നു. എന്നാല്‍, ചില പുരാണങ്ങളില്‍ കംസന്റെ സഹോദരിയായും പൂതനയെ കാണാം. ഇതാണ് വൈവിദ്ധ്യങ്ങളില്‍ ഒന്ന്! തലയില്‍ മയില്‍‌പ്പീലിയുമായി ജനിച്ച മുഖ്യകഥാപാത്രത്തെ കൊല്ലുക എന്ന ദൗത്യമാണ് കഥാകൃത്ത്‌ പൂതനയ്ക്ക് നല്‍കിയത്. കംസന്റെ ആജ്ഞാനുസരണം ദൗത്യവുമായി വശ്യമനോഹര രൂപംപൂണ്ട് അമ്പാടിയില്‍ എത്തുന്ന പൂതന, മയില്‍‌പ്പീലി ചൂടിയ ശിശുവിന്റെ അടുത്ത് മാതാവായ യശോദ ഇല്ലാതിരുന്ന അവസരംനോക്കി സമീപിച്ചു. നന്ദഗോപഗൃഹത്തില്‍ പ്രവേശിച്ച പൂതന, ശിശുവിന് വിഷംചേര്‍ത്ത മുലപ്പാല്‍ കൊടുത്തു. മയില്‍‌പ്പീലിത്തലയന്‍ പാല്‍ കുടിച്ചുതീര്‍ന്നിട്ടും മതിയാകാതെ പൂതനയുടെ രക്തവും കൂടി ഊറ്റിക്കുടിച്ചു. കുഞ്ഞ് തന്റെ രക്തവും കുടിക്കുന്നത് മനസ്സിലാക്കിയ പൂതന അതിനെയും എടുത്തുകൊണ്ട് പോകുവാന്‍ ശ്രമിച്ചെങ്കിലും അതിനോടകം മരിച്ചു വീണു. ഇതാണ് കഥാകാരന്റെ ഭാവനയില്‍ വിരിഞ്ഞ കഥ! ഒരു ജനതയുടെ നിത്യനാശത്തിനു കാരണമായ വിഗ്രഹമായിട്ടാണ് കഥയിലെ ശിശു പരിണമിച്ചത്. പൂതനയുടെ ദൗത്യം വിജയമാക്കാന്‍ കഥാകാരന്‍ മനസ്സുവച്ചിരുന്നുവെങ്കില്‍ ഒരു വിഗ്രഹത്തിന്റെ ശാപമെങ്കിലും ഈ ഭൂമുഖത്തുനിന്ന് ഒഴിയുമായിരുന്നു!

കഥാകാരന്റെ ഭാവനയില്‍ വിരിഞ്ഞ കഥാപാത്രം മാത്രമായിരുന്നുവെങ്കിലും, ഈ കഥാപാത്രംമൂലം ഈ ഭൂമിയുടെമേല്‍ വന്നുഭവിച്ച അശുദ്ധി ചെറുതല്ല! അതിനാല്‍ത്തന്നെ, പൂതനയെ പുണ്ണ്യകഥാപാത്രമായി മാത്രമേ മനോവയ്ക്കു കാണാന്‍ കഴിയുകയുള്ളു! രക്തം ഊറ്റിക്കുടിക്കുന്ന ഒരു ശിശു വളര്‍ന്നാല്‍ സംഭവിക്കുന്ന ദുരന്തം തന്നെയാണ് ഭാവിയില്‍ സംഭവിച്ചത്. ഈ ദുരന്തത്തില്‍നിന്ന് ഒരു ജനതയെ രക്ഷിക്കുന്നതിനിടെ വധിക്കപ്പെട്ട രക്തസാക്ഷിയാണ് പൂതന എന്ന കഥാപാത്രം! ഇവിടെ നാം ഗ്രഹിക്കേണ്ട പ്രധാന കാര്യം, വിജാതിയര്‍ ദൈവപരിവേഷം നല്‍കുന്നത് ഒരു കഥയിലെ കഥാപാത്രത്തിനാണെങ്കിലും, നമ്മെ സംബന്ധിച്ചിടത്തോളം അത് പിശാചാണ്. വിജാതിയര്‍ ദൈവമായി ആരാധിക്കുന്ന എല്ലാറ്റിനോടും ദൈവമക്കളുടെ മനോഭാവം ഇപ്രകാരംതന്നെ ആയിരിക്കണം. അങ്ങനെയെങ്കില്‍, വിജാതിയര്‍ ഒരു കഥാപാത്രത്തെ ദുഷ്ടതയുടെ പ്രതീകമായി കാണുമ്പോള്‍, നാമും അങ്ങനെതന്നെ കാണുന്നത് ശരിയല്ല! മയില്‍‌പ്പീലി ചൂടിയ കഥാപാത്രം പിശാചായിരിക്കുന്നതുകൊണ്ട്, ഈ പിശാചിനെ നശിപ്പിക്കാന്‍ വരുന്ന കഥാപാത്രം നന്മയുടെ പ്രതീകമാണ്! അധാര്‍മ്മികതയുടെ പ്രതീകത്തെ വധിക്കാന്‍ കടന്നുവന്ന് പരാജയപ്പെട്ട ധാര്‍മ്മികതയുടെ പ്രതീകമാണ് പൂതന! യാഥാര്‍ത്ഥ്യം ഇതാണെങ്കിലും, വിജാതിയരുടെ കഥകളിലെ ഏതൊരു കഥാപാത്രത്തെയും ദൈവമക്കള്‍ അന്വേഷിക്കേണ്ടതില്ല. അത് പൂതനയായാലും കംസനായാലും ക്രിസ്ത്യാനി അത് ഗൗനിക്കാതിരിക്കുകയാണു വേണ്ടത്! എന്നാല്‍, മനോവ ഇത് കുറിക്കുന്നത് മറ്റുചില കാര്യങ്ങള്‍ക്കായാണ്. പൂതന എന്ന് ആരെങ്കിലും വിളിക്കപ്പെട്ടാല്‍, അത് അവമതിയായി കാണേണ്ടതില്ല, ബഹുമതിയായി കണ്ടാല്‍മതിയെന്നു സൂചിപ്പിക്കാനും, അനാവശ്യ വിവാദങ്ങളിലൂടെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവരുടെ അജണ്ട വെളിപ്പെടുത്താനും വേണ്ടിയാണത്.

ലൗജിഹാദ് ചര്‍ച്ചചെയ്യപ്പെടും എന്ന ഘട്ടം വന്നപ്പോള്‍ ഉയര്‍ന്നുവന്ന രണ്ടു വാര്‍ത്തകളില്‍ ഒന്നായിരുന്നു 'പൂതന'! ഈ ചര്‍ച്ചയില്‍ പൂതന ഇടംപിടിച്ചതും അതിനാല്‍ത്തന്നെ! കോഴിക്കോട് സരോവരം ബയോപാര്‍ക്കില്‍ വച്ചു മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച വാര്‍ത്തയാണ് മായ്ക്കപ്പെട്ടവയില്‍ മറ്റൊന്ന്. ലൗജിഹാദുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സിയുടെ സമക്ഷം പരാതി എത്തിയിട്ടും കേരളത്തിലെ മാധ്യമനപുംസകങ്ങള്‍ അറിഞ്ഞതായി ഭാവിച്ചില്ല. എന്നാല്‍, ജിഹാദികളെ വെള്ളപൂശാന്‍ ഷാജഹാന്‍ എന്ന കൂട്ടിക്കൊടുപ്പുകാരന്‍ വാദിയെ പ്രതിയാക്കിക്കൊണ്ട് രംഗത്തുവന്നു. ജിഹാദിയെ പെണ്‍കുട്ടി പീഡിപ്പിച്ചതുപോലെയാണ് ഈ പരിച്ഛേദനവാദി സംഭവം വളച്ചൊടിച്ചത്! ഇരയെ വേട്ടക്കാരിയാക്കി അവതരിപ്പിക്കാന്‍ വേശ്യാനെറ്റ് ചാനലിലെ കുപ്രസിദ്ധ റിപ്പോര്‍ട്ടര്‍ ശ്രമിക്കുന്ന 'വീഡിയോ' ഇവിടെ ചേര്‍ക്കുന്നു!

അഖിലകേരള ചാത്തന്‍സേവാ സംഘം ക്ലിപ്തം! (AKCSS)

കത്തോലിക്കാസഭയെയും ക്രിസ്തീയതയെയും അപകീര്‍ത്തിപ്പെടുത്താന്‍ അവസരം അന്വേഷിച്ചു നടക്കുന്ന സംഘം ലോകത്തെല്ലായിടത്തും എന്നപോലെ കേരളത്തിലും സജ്ജീവമാണ്! കത്തോലിക്കാസഭയ്ക്കും ക്രിസ്ത്യാനികള്‍ക്കും നീതി നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍, ഈ വിഷയത്തെ അവഗണിക്കുന്നതിനായി മറ്റെന്തെങ്കിലും വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്ന രീതിയും ഈ സംഘത്തിനുണ്ട്. പരിസ്ഥിതിവാദികള്‍, മാധ്യമങ്ങള്‍, സ്ത്രീപക്ഷവാദികള്‍, ട്രാന്‍സ്ജെന്ററുകള്‍ എന്നിങ്ങനെ എല്ലാ ദൈവനിഷേധികളും ചേരുന്നതാണ് ഈ അധമസംഘം! ലൗജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതും ഭീകരവാദികള്‍ക്കു സംരക്ഷണം നല്‍കുന്നതും ഇവര്‍തന്നെയാണ്! നീതിപീഠങ്ങളില്‍പ്പോലും ഈ സംഘത്തില്‍പ്പെട്ടവരാണ് ഭൂരിപക്ഷം! പൊലിസ് സേനയുടെ ഉന്നതതലങ്ങളില്‍ ഇവര്‍ സ്ഥാനമുറപ്പിച്ചു എന്നതും തെളിയിക്കപ്പെട്ട സത്യമാണ്. ലൗജിഹാദിന് മറഞ്ഞും തെളിഞ്ഞും പിന്തുണ നല്‍കുന്ന ഈ സംഘംതന്നെയാണ് കൊച്ചിയിലെ 'കന്യാസ്ത്രി' സമരത്തിന്റെ അരങ്ങിലും അണിയറയിലും സജ്ജീവമായി നിലകൊണ്ടത്!

കോഴിക്കോട് സരോവരം ബയോപാര്‍ക്കില്‍ നടന്ന ജിഹാദി പീഡനത്തെക്കുറിച്ചു കളപ്പുര ലൂസി പറയുന്ന വാക്കുകള്‍ കേട്ടാല്‍ അവളുടെ നിലപാട് വ്യക്തമാകും. ഈ 'വീഡിയോ' ഒന്നു ശ്രദ്ധിക്കുക! കത്തോലിക്കാസഭയിലെ മക്കള്‍ക്ക് മതബോധനം നല്‍കുന്ന ചുമതലയില്‍നിന്നും, വിശുദ്ധ കുര്‍ബ്ബാന നല്‍കാന്‍ വൈദികനെ സഹായിക്കുന്ന ശുശ്രൂഷയില്‍നിന്നും ഇവളെ നീക്കിയതിനെ ചോദ്യംചെയ്തുകൊണ്ട് കുറേ ആഭാസന്മാര്‍ രംഗത്തിറങ്ങിയതു നാം കണ്ടു. ഇവരുടെ മക്കള്‍ക്കു മതബോധനം നല്‍കാന്‍ യോഗ്യതയുള്ളത് ലൂസിക്കാണെങ്കില്‍, വീട്ടില്‍ വിളിച്ച് ട്യൂഷന്‍ എടുപ്പിക്കുക. ഇതുപോലുള്ള അഭിസാരികമാരുടെ പ്രബോധനത്തിന്‍കീഴില്‍ മക്കളെ വളര്‍ത്താന്‍ ആഗ്രഹിക്കാത്തവരാണ് സഭയിലെ 99.99 ശതമാനം വിശ്വാസികളും. കത്തോലിക്കാസഭയെ ലക്ഷ്യമിട്ട് പിശാചുക്കള്‍ അഴിഞ്ഞാടാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല; 1987 വര്‍ഷമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന പോരാട്ടം അതിന്റെ അന്ത്യത്തില്‍ എത്തിനില്‍ക്കുന്നു എന്നതാണു യാഥാര്‍ത്ഥ്യം! ലോകത്തെല്ലായിടത്തുമുള്ള നികൃഷ്ടരായ മനുഷ്യരെ കത്തോലിക്കാസഭയ്ക്കും ക്രിസ്തീയതയ്ക്കും എതിരേ പിശാച് ഉപയോഗിക്കുന്നുണ്ട്. കേരളത്തിലെ നികൃഷ്ടരായ മനുഷ്യരെ കാണണമെങ്കില്‍ കളപ്പുര ലൂസിയെ പിന്തുണയ്ക്കുന്നവര്‍ ആരെല്ലാമാണെന്നു നോക്കിയാല്‍ മതി!

അന്യമതത്തില്‍പ്പെട്ടവര്‍ ക്രിസ്ത്യാനി പെണ്‍കുട്ടികളെ അന്യമതത്തില്‍പ്പെട്ടവര്‍ വിവാഹം ചെയ്യുന്നതും അന്യമതക്കാരോടൊപ്പം വ്യഭിച്ചരിക്കുന്നതും തെറ്റായ കാര്യമല്ലെന്ന് സ്വൈരിണിയായ ലൂസി പറയുന്നു. ദൈവവചനത്തെയും ദൈവികനിയമങ്ങളെയും ലംഘിക്കുകയും ലംഘിക്കാന്‍ മറ്റുള്ളവരെയും പ്രേരിപ്പിക്കുന്ന വേശ്യകളെ പിന്തുണയ്ക്കുന്നവര്‍ ക്രൈസ്തവനാമത്തില്‍ വന്നാലും ദൈവമക്കള്‍ എതിര്‍ക്കും. കേരളത്തിലെ സാംസ്ക്കാരിക നപുംസകങ്ങളും, നപുംസക മാധ്യമങ്ങളും ചേരുന്ന 'ചാത്തന്‍സേവാ സംഘത്തെ' നേരിടാനുള്ള ശക്തിയൊക്കെ കത്തോലിക്കാസഭയിലെ ദൈവമക്കള്‍ക്ക് ഇന്നുമുണ്ട്.

കത്തോലിക്കാസഭയ്ക്കും ക്രിസ്തീയതയ്ക്കുമെതിരേ സംഘംചേര്‍ന്നിരിക്കുന്ന ഈ അധമശക്തികള്‍ തന്നെയാണ് കൂടത്തായിയിലെ ജോളിയെ മതബോധനാദ്ധ്യാപികയും ധ്യാനഗുരുവും സഭയുടെ 'തലവത്തിയും' ആക്കാന്‍ ശ്രമം നടത്തിയത്! ആണുംപെണ്ണും കെട്ട ചിലര്‍ അത് ഏറ്റെടുത്തു പ്രചരിപ്പിക്കുകയും ചെയ്തു! കത്തോലിക്കാസഭയിലെ വചനപ്രഘോഷകരോടാണ് പിശാചിനും അവന്റെ കൂട്ടാളികള്‍ക്കും ഏറെ വിപ്രതിപത്തിയുള്ളത്. യേഹ്ശുവായുടെ പുനരാഗമനത്തെ സംബന്ധിച്ച് ശക്തമായി പ്രഘോഷിക്കുന്ന സേവ്യര്‍ഖാന്‍ വട്ടായില്‍, ഡോമിനിക് വാളമ്മനാല്‍ തുടങ്ങിയ വൈദികര്‍ അവരില്‍ പ്രമുഖരാണെന്നു നമുക്കറിയാം. ഈ വൈദികരോടുള്ള പിശാചിന്റെ ശത്രുത എത്രത്തോളം കഠിനമാണെന്ന് ഒരിക്കല്‍ക്കൂടി മനസ്സിലാക്കാന്‍ കൂടത്തായിയിലെ കൂട്ടക്കൊല കാരണമായി. ആറുപേരെ നിഷ്കരുണം കൊന്നുതള്ളിയവളെന്നു പറയപ്പെടുന്ന പ്രതിയുമായി ഈ വൈദികരെ ചേര്‍ത്തുവച്ചു പ്രചരണം നടത്താന്‍ പിശാചിന്റെ കൂട്ടാളികള്‍ തയ്യാറായതില്‍ മനോവ അദ്ഭുതപ്പെടുന്നില്ല. എന്നാല്‍, ജോളി ഒരു ക്രിസ്ത്യാനിയാണോ എന്ന് പരിശോധിക്കാന്‍ ക്രിസ്ത്യാനികളെങ്കിലും തയ്യാറാകേണ്ടതുണ്ട്. 

ജോളി എന്ന സ്ത്രീ ഒരു ക്രിസ്ത്യാനിയാണെന്ന് പറയുന്നവര്‍ ക്രിസ്തീയതയെക്കുറിച്ച് യാതൊരു വിവരവുമില്ലാത്തവരാണ്. എന്തെന്നാല്‍, ഇവരുടെമേല്‍ ആരോപിക്കപ്പെടുന്നതും ഇവര്‍ ചെയ്തതെന്ന തരത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നതുമായ കാര്യങ്ങള്‍ വാസ്തവമാണെങ്കില്‍ ഇവര്‍ ഒരു ക്രിസ്ത്യാനിയല്ല! ആരോപണങ്ങളില്‍ വ്യക്തതയുള്ളത് NIT അദ്ധ്യാപികയല്ലാതിരിക്കെ, താന്‍ അങ്ങനെയാണെന്നു സകലരെയും തെറ്റിദ്ധരിപ്പിച്ചതിലാണ്. അതുപോലെതന്നെ, ആദ്യഭാര്‍ത്താവായിരുന്ന റോയിയുടെ മൃതദേഹത്തില്‍ ഉണ്ടായിരുന്ന ഏലസ്സ് കട്ടപ്പനയിലെ ക്ഷുദ്രവിദ്യക്കാരനില്‍നിന്നാണ് ലഭിച്ചതെങ്കില്‍ അത് ജോളിയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. റോയി-ജോളി ദമ്പതിമാരുടെ കുടുംബം ക്രിസ്തീയമായിരുന്നില്ല എന്നതിന്റെ പ്രധാന തെളിവായി ക്ഷുദ്രവിദ്യകളെ കാണാന്‍ കഴിയും. പാപത്തില്‍ തന്നെയായിരുന്നു മരണം റോയിയുടെ മരണം എന്നതിന് മറ്റു തെളിവുകള്‍ തേടി അലയേണ്ട കാര്യമില്ല. റോയിയും അവന്റെ കുടുംബവും ക്രിസ്തീയതയില്‍നിന്നു വിച്ഛേദിക്കപ്പെട്ട അവസ്ഥയിലായിരുന്നു എന്ന യാഥാര്‍ത്ഥ്യമാണ് ഇതില്‍നിന്നെല്ലാം നാം മനസ്സിലാക്കേണ്ടത്. പള്ളിയില്‍ പോയിരുന്നതോ കുര്‍ബ്ബാന സ്വീകരിച്ചിരുന്നതോ ഇവരുടെ ക്രിസ്തീയതയ്ക്ക് അടയാളമാകുന്നില്ല; മറിച്ച്, ദുരന്തം ഒന്നുകൂടി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്! 

ക്രിസ്തീയസഭ, വിശിഷ്യാ കത്തോലിക്കാസഭ വിശുദ്ധരുടെ കൂട്ടായ്മയാണ്. വ്യഭിചാരികള്‍ക്കോ കൊലപാതകികള്‍ക്കോ വിഗ്രഹാരധകര്‍ക്കോ നിയമലംഘകര്‍ക്കോ ഈ സഭയില്‍ സ്ഥാനമില്ല. ഇക്കൂട്ടര്‍ക്ക് സഭയുടെ സംവിധാനമായ കുംബസാരക്കൂടുവരെ മാത്രമേ പ്രവേശനമുള്ളു. സാങ്കേതികമായി കുംബസാരക്കൂടിന്റെ സ്ഥാനം പള്ളിക്കകത്താണെങ്കിലും, ആത്മീയാര്‍ത്ഥത്തില്‍ അതിന്റെ സ്ഥാനം സഭയ്ക്കും ലോകത്തിനും ഇടയിലാണ്. കത്തോലിക്കാസഭയും ലോകവും തമ്മില്‍ ആരംഭംമുതല്‍ക്കേ ശത്രുതയിലാണെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയിട്ടുള്ളവര്‍ക്ക് ഇക്കാര്യം അറിയാം. ലോകത്തോടുള്ള മൈത്രിയാണ് ഒരുവനെ സഭയില്‍നിന്നു ലോകത്തേക്കു ബഹിഷ്ക്കരിക്കുന്നത്. എല്ലാ പാപവും ലോകത്തോടുള്ള മൈത്രിതന്നെ! അതായത്, സാങ്കേതികമായി സഭയിലുണ്ടെന്നു കരുതുന്ന പലരും ആത്മീയമായി സഭയുടെ ശത്രുപക്ഷത്താണ്! ലോകത്തോടുള്ള മൈത്രി കുംബസാരക്കൂട്ടില്‍ ഇറക്കിവച്ച് ഹൃദയംകൊണ്ട് അനുതപിക്കുന്നവരെ, ഹൃദയങ്ങള്‍ പരിശോധിക്കുന്ന ദൈവം സഭയിലേക്കു വീണ്ടും പ്രവേശിപ്പിക്കും. കുംബസാരക്കൂടിന്റെ സ്ഥാനം സഭയ്ക്കുള്ളില്‍ അല്ലെന്നും, ലോകത്തിനും സഭയ്ക്കുമിടയില്‍ ഒരു പാലമായി അത് സ്ഥാപിക്കപ്പെട്ടിരിക്കുന്നുവെന്നും പറഞ്ഞതിന്റെ പൊരുള്‍ ഇതാണ്. പാപം ആവര്‍ത്തിക്കില്ലെന്നു മനസ്സില്‍ തീരുമാനമെടുത്തവര്‍ക്കു മാത്രമേ കുംബസാരക്കൂടുവഴി പുനരധിവാസം സാദ്ധ്യമാകുകയുള്ളൂ. ഈ അര്‍ത്ഥത്തില്‍ ജോളിയും ജോളിയുടെ ആദ്യഭര്‍ത്താവ് റോയിയും കത്തോലിക്കാസഭയില്‍ അംഗങ്ങളല്ല!

റോയിയുടെ മൃതദേഹത്തില്‍നിന്നു കിട്ടിയ മന്ത്രത്തകിട് (ഏലസ്സ്) അവനെ കത്തോലിക്കാസഭയില്‍നിന്നു വിച്ഛേദിച്ചിരുന്നു. മരണശേഷവും ആ തകിട് ശരീരത്തില്‍ ഉണ്ടായിരുന്നുവെന്നത് സഭയിലേക്കു മടങ്ങിവന്നില്ല എന്നതിന്റെ അടയാളമാണ്. റോയിയെ ആ തകിട് ധരിപ്പിച്ചതുകൊണ്ടു മാത്രമല്ല, ഭ്രൂണഹത്യയടക്കം മറ്റു പല കാരണങ്ങളാലും ജോളിയുടെ സ്ഥാനം സഭയ്ക്കു പുറത്തായിരുന്നു. നെറ്റിയില്‍ ചാര്‍ത്തുന്ന പൊട്ടുപോലും സഭാഭ്രഷ്ടിനു കാരണമാകും എന്നതാണു യാഥാര്‍ത്ഥ്യം! അന്യദേവനു തങ്ങളെത്തന്നെ സമര്‍പ്പിക്കുന്നതിന്റെ അടയാളം ധരിച്ചുകൊണ്ട് ക്രിസ്ത്യാനിയാണെന്ന് പറയുന്നതിലെ വൈരുദ്ധ്യം ദൈവമക്കള്‍ക്കു മനസ്സിലാകും. എന്നാല്‍, ലോകത്തിനു മനസ്സിലാകില്ല. റോയിയുടെ സഹോദരി ചാനല്‍ ക്യാമറകള്‍ക്കു മുന്‍പില്‍ നാടകം കളിക്കുമ്പോഴും നെറ്റിയില്‍ രണ്ടിടത്താണ് പൈശാചിക ചിഹ്നം ആലേഖനം ചെയ്തിരിക്കുന്നത്. ദൈവത്തെയും പിശാചിനെയും ഒരുമിച്ചു സേവിക്കാന്‍ കഴിയില്ലാത്തതുകൊണ്ടുതന്നെ ആ കുടുംബം ശാപഗ്രസ്തമാണ്! റോയിയുടെ ആഭിചാരപ്രവൃത്തികള്‍ ആ കുടുംബത്തില്‍ നിലനില്‍ക്കുന്ന പൈശാചിക ബന്ധനത്തിന്റെ ദൃഷ്ടാന്തമായി കാണണം. പുറത്തുവരുന്ന വിവരമനുസരിച്ച് റോയി ഒരു ആഭിചാരക്കാരനും ജോളി ഒരു വ്യഭിചാരിണിയുമാണ്‌. ആഭിചാരവും വ്യഭിചാരവും ഒത്തുചേര്‍ന്നാല്‍ പൈശാചികതയുടെ പൂര്‍ണ്ണതയായി!

മന്ത്രവാദിയെയോ പ്രാശ്നികനെയോ സമീപിക്കുന്നവര്‍ക്ക് ദൈവജനത്തിന്റെ ഭാഗമായിരിക്കാന്‍ സാധിക്കില്ല എന്ന സത്യം ക്രിസ്ത്യാനികളെന്നു പറയപ്പെടുന്നവരെങ്കിലും അറിഞ്ഞിരിക്കണം. ദൈവമായ യാഹ്‌വെയുടെ നിയമം ശ്രദ്ധിക്കുക: "നിന്റെ ദൈവമായ യാഹ്‌വെ തരുന്ന ദേശത്തു നീ വരുമ്പോള്‍ ആ ദേശത്തെ ദുരാചാരങ്ങള്‍ അനുകരിക്കരുത്. മകനെയോ മകളെയോ ഹോമിക്കുന്നവന്‍, പ്രാശ്നികന്‍, ലക്ഷണം പറയുന്നവന്‍, ആഭിചാരക്കാരന്‍, മന്ത്രവാദി, വെളിച്ചപ്പാട്, ക്ഷുദ്രക്കാരന്‍, മൃതസന്ദേശവിദ്യക്കാര്‍ എന്നിവരാരും നിങ്ങള്‍ക്കിടയില്‍ കാണരുത്. ഇത്തരക്കാര്‍ യാഹ്‌വെയ്ക്കു നിന്ദ്യരാണ്"(നിയമാവര്‍ത്തനം: 18; 9-12). മന്ത്രവാദിയെയും ക്ഷുദ്രവിദ്യക്കാരനെയും സമീപിച്ചുകൊണ്ട് ഒരു വ്യക്തിയ്ക്ക് കത്തോലിക്കാസഭയില്‍ തുടരാന്‍ സാധിക്കുമോ? വിജാതിയരുമായി അവിഹിതവേഴ്ചകളില്‍ ഏര്‍പ്പെട്ട് ഗര്‍ഭംധരിക്കുകയും, അവിഹിതവേഴ്ചയിലൂടെ ഉദരത്തില്‍ സ്വീകരിച്ച ജാരസന്തതിയെ വധിക്കുകയും ചെയ്തിട്ട് കത്തോലിക്കാസഭയുടെ ഭാഗമായിരിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? ഇങ്ങനെയുള്ളവര്‍ക്ക് കുംബസാരക്കൂട്ടിലൂടെയുള്ള പുനഃപ്രവേശവും കത്തോലിക്കാസഭ വിലക്കിയിട്ടുണ്ട്.

മാര്‍പ്പാപ്പയില്‍നിന്നു പ്രത്യേക അനുമതി ലഭിച്ചിട്ടുള്ള വൈദികര്‍ക്കു മാത്രമേ ഭ്രൂണഹത്യചെയ്ത വ്യക്തിയുടെ പാപം മോചിക്കാന്‍ അനുവാദമുള്ളു. മാത്രവുമല്ല, ആവര്‍ത്തിച്ചുള്ള ഭ്രൂണഹത്യയിലൂടെ ഒരു വ്യക്തി എന്നേയ്ക്കുമായി ദൈവത്തിന്റെ സഭയില്‍നിന്ന് വിച്ഛേദിക്കപ്പെടും. എല്ലാത്തരം പാപങ്ങളിലും വ്യാപരിച്ചിരുന്ന ഒരു വ്യക്തി എന്നനിലയില്‍ ജോളിയുടെ സ്ഥാനം എക്കാലത്തും സഭയുടെ പുറത്തുതന്നെയായിരുന്നു.  കത്തോലിക്കാസഭയിലെ അംഗങ്ങളുടെ അവസ്ഥ ഇതാണ്: "ഇനിമേല്‍ നിങ്ങള്‍ അന്യരോ പരദേശികളോ അല്ല; വിശുദ്ധരുടെ സഹപൗരരും ദൈവഭവനത്തിലെ അംഗങ്ങളുമാണ്"(എഫേസോ: 2; 19). വിശുദ്ധരുടെ സഹപൗരര്‍ മാത്രമാണ് സഭയിലുള്ളത്! കുറച്ചുകൂടി വ്യക്തമായി പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക: "സീയോന്‍ മലയിലേക്കും ജീവിക്കുന്ന ദൈവത്തിന്റെ നഗരമായ സ്വര്‍ഗ്ഗീയയെരുശലെമിലേക്കും അസംഖ്യം ദൂതന്മാരുടെ സമൂഹത്തിലേക്കുമാണ് നിങ്ങള്‍ വന്നിരിക്കുന്നത്. സ്വര്‍ഗ്ഗത്തില്‍ പേരെഴുതപ്പെട്ടിരിക്കുന്ന ആദ്യജാതരുടെ സമൂഹത്തിലേക്കും സഭയിലേക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപന്റെ മുന്‍പിലേക്കും പരിപൂര്‍ണ്ണരാക്കപ്പെട്ട നീതിമാന്മാരുടെ ആത്മാക്കളുടെ അടുത്തേക്കും"(ഹെബ്രാ: 12; 22-24). തന്നിഷ്ടപ്രകാരം ജീവിക്കുന്നവരും രണ്ടുതോണിയില്‍ യാത്രചെയ്യുന്നവരും സഭയുടെ സമീപത്തുപോലും ഇല്ല! വിശ്വാസം, വിശുദ്ധി എന്നിവയാല്‍ ചേര്‍ത്തുവച്ചിരിക്കുന്ന കൂട്ടായ്മയാണ് ക്രിസ്തുവിന്റെ സഭ!

ദൈവത്തിന്റെ നിയമങ്ങളില്‍നിന്നു വ്യതിചലിക്കുന്ന ഏതൊരു വ്യക്തിയും കത്തോലിക്കാസഭയുടെ കൂട്ടായ്മയില്‍നിന്നു വിച്ഛേദിക്കപ്പെടുന്നു. ദൈവത്തിന്റെ പരിശുദ്ധിയെ വിളിച്ചോതുന്നതാണ് അവിടുത്തെ നിയമങ്ങള്‍! അവിടുത്തെ പരിശുദ്ധിക്ക് ഇണങ്ങാത്തതായ കാര്യങ്ങളാണ് നിയമംമൂലം അവിടുന്ന് നിഷിദ്ധമാക്കിയിരിക്കുന്നത്. അത് പരിശുദ്ധനായ ദൈവത്തിനു മനുഷ്യരോടൊപ്പം വസിക്കാനുള്ള ഇഷ്ടംകൊണ്ടാണ് അവിടുന്ന് നല്‍കിയത്. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ പരിശുദ്ധി നിലനില്‍ക്കുന്ന കാലത്തോളം നിയമങ്ങളും നിലനില്‍ക്കും! നിയമം ഇല്ലാതാകണമെങ്കില്‍ ദൈവം അവിടുത്തെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നത് അവസാനിപ്പിക്കണം. അത് ഒരിക്കലും സാദ്ധ്യമല്ലാത്തതുകൊണ്ടുതന്നെ, അവിടുത്തോട്‌ ചേര്‍ന്നുനില്‍ക്കാന്‍ ആഗ്രഹിക്കുന്ന സകലരും നിയമം അനുസരിച്ചേ മതിയാകൂ! കത്തോലിക്കാസഭ വിശുദ്ധരുടെ കൂട്ടായ്മ ആയതുകൊണ്ട്, നിയമം അനുസരിക്കാത്തവരെല്ലാം സ്വാഭാവികമായിത്തന്നെ ആ കൂട്ടായ്മയില്‍നിന്നു പുറത്തുപോകുന്നു.

കത്തോലിക്കാസഭയില്‍ അംഗമായ ഒരു വിശ്വാസി, മന്ത്രവാദിയെ സമീപിക്കാന്‍ മനസ്സില്‍ ആലോചിക്കുമ്പോള്‍ത്തന്നെ സഭയില്‍നിന്നു പുറത്താക്കപ്പെടുന്നതിന്റെ പ്രക്രിയ ആരംഭിക്കും. മന്ത്രവാദിയെ സമീപിക്കുന്ന നിമിഷംതന്നെ പുറത്താക്കപ്പെടുകയും ചെയ്യും. അതായത്, പാപംചെയ്യാന്‍ ആലോചിക്കുമ്പോള്‍തന്നെ ആരംഭിക്കുന്നതാണ് പുറത്താകല്‍ പ്രക്രിയ! പാപം ചെയ്യുന്നതോടെ അത് പൂര്‍ത്തിയാകും! പാപംചെയ്ത വ്യക്തിക്ക് മടങ്ങിവരാനുള്ള അവസരം സഭയിലുണ്ട് എന്നതാണ് ഏവര്‍ക്കും ആശ്വസിക്കാനുള്ള കാര്യം! ഹൃദയം നുറുങ്ങി പശ്ചാത്തപിക്കുന്ന ഒരു വ്യക്തിയെ തിരികേ സഭയില്‍ പ്രവേശിപ്പിക്കുന്നത് ഹൃദയങ്ങളെ പരിശോധിക്കുന്ന യേഹ്ശുവായാണ്! എന്തെന്നാല്‍, സഭയുടെ പരമാധികാരിയാണ് യേഹ്ശുവാ!

ഒരുകാര്യം ഏവരും മനസ്സിലാക്കിയിരിക്കുക. എന്തെന്നാല്‍, കത്തോലിക്കാസഭയില്‍ മതബോധനം നടത്തുന്ന എല്ലാവരും വിശുദ്ധാരോ കത്തോലിക്കാസഭയില്‍ അംഗങ്ങളോ ആകണമെന്നില്ല. സാങ്കേതികമായി സഭയില്‍ അംഗങ്ങളായി പരിഗണിക്കപ്പെടുന്ന വ്യക്തികളില്‍ ചിലരാണ് മതബോധനത്തിന്റെ ഉത്തരവാദിത്വം വഹിക്കുന്നത്. ഇതുതന്നെയാണ് കത്തോലിക്കാസഭ നേരിടുന്ന ഏറ്റവും വലിയ അപചയവും! എന്നാല്‍, ഇവരില്‍ ഒരാളായിപ്പോലും ജോളി എന്ന സ്ത്രീ കത്തോലിക്കാസഭയില്‍ ഇന്നുവരെ മതബോധനം നടത്തിയിട്ടില്ല. എല്ലാദിവസവും ദിവ്യബലിയില്‍ പങ്കെടുക്കുന്ന വ്യക്തിയായിരുന്നു ഇവളെന്നു പ്രചരിപ്പിച്ചവരും കള്ളന്മാരാണ്. സാങ്കേതികമായി സഭയില്‍ തുടരുന്നവരെപ്പോലെ ഞായറാഴ്ചകളില്‍ ഇവളും പള്ളിയില്‍ വന്നിരുന്നു. എന്നാല്‍, കട്ടപ്പനയിലുള്ള മന്ത്രവാദിയെ സന്ദര്‍ശിക്കുന്നതിലും ഉപദേശങ്ങള്‍ സ്വീകരിക്കുന്നതിലും ഇവള്‍ ഏറെ ശ്രദ്ധിച്ചിരുന്നുവെന്നാണ് ഇപ്പോള്‍ നാം കേള്‍ക്കുന്നത്. ക്രിസ്ത്യാനികളോട് ഉണ്ടായിരുന്നതിനേക്കാള്‍ ആത്മബന്ധം ഇസ്ലാമിനോടും ഹിന്ദുക്കളോടും ഉണ്ടായിരുന്നുവെന്നും പൊലിസ് പറയുന്നു. കൂടത്തായിയിലെ ഇമ്പിച്ചിമോയിനാണ് ജോളിയുടെ രഹസ്യരേഖകള്‍ സൂക്ഷിക്കുന്നത്. സുലൈഖയും ജയശ്രീയുമായിരുന്നു സന്തത സഹചാരികള്‍! ബികോമിനു പഠിക്കുന്ന കാലത്ത് SFI യുടെ യുണിറ്റ് പ്രസിഡന്റ് ആയിരുന്നെന്നും സ്ഥിരീകരിക്കപ്പെടാത്ത വാര്‍ത്തയുണ്ട്. സിപിഎം ലോക്കല്‍കമ്മിറ്റി സെക്രട്ടറിയുമായി ജോളിയെ അടുപ്പിച്ചത് ഈ കമ്മ്യൂണിസ്റ്റ് സ്വാധീനമായിരിക്കാം. ഒരു കമ്മ്യൂണിസ്റ്റിനല്ലാതെ ഇത്രത്തോളം ക്രൂരത പ്രവര്‍ത്തിക്കാന്‍ കഴിയുമോ എന്നതും ചിന്തിക്കേണ്ടതുണ്ട്. അതായത്, അഖിലകേരള ചാത്തന്‍സേവാ സംഘവുമായാണ് ജോളിയ്ക്ക് കൂടുതല്‍ അടുപ്പമുണ്ടായിരുന്നത്!

ഒരുകാര്യംകൂടി ഇവിടെ ചേര്‍ത്തുപറയാനുണ്ട്. എന്തെന്നാല്‍, കത്തോലിക്കാസഭയുടെ പള്ളികളിലും ധ്യാനകേന്ദ്രങ്ങളിലും കടന്നുവരാന്‍ ഏതു രാജ്യദ്രോഹിക്കും അനുവാദമുണ്ട്. ആരുടെയും പൂര്‍വ്വചരിത്രം പരിശോധിച്ചിട്ടല്ല ഒരുവനെ സഭയുടെ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കുന്നത്. എന്ത് ഉദ്ദേശത്തോടെയാണ് ഓരോരുത്തരും വരുന്നതെന്നും പരിശോധിക്കാറില്ല. പള്ളിയിലും ധ്യാനകേന്ദ്രങ്ങളിലും മോഷ്ടിക്കാന്‍ വരുന്നവരുണ്ട്. കൂദാശകളെ അവഹേളിക്കാന്‍ വരുന്നവരും ഉണ്ടായിരിക്കാം. ചില ചാത്തന്‍സേവക്കാര്‍ വരുന്നത് ദിവ്യകാരുണ്യം മോഷ്ടിക്കാനാണ്. ചിലര്‍ പ്രാര്‍ത്ഥിക്കാന്‍ വരുന്നു. ഇവരുടെയെല്ലാം ഹൃദയങ്ങളെ പരിശോധിക്കുന്നത് സര്‍വ്വശക്തനും ഏകനുമായ ദൈവമാണ്. പിശാചിന്റെ സന്തതികള്‍ക്കുപോലും കടന്നുവരാന്‍ കഴിയും എന്നതുകൊണ്ടാണല്ലോ ശ്രീലങ്കയില്‍ ഒരു ഇസ്ലാമിക ഭീകരന്‍ കടന്നുവന്ന് പൊട്ടിത്തെറിച്ചത്! ഏതു കൊടിയ പാപികള്‍ക്കും കടന്നുവരാന്‍ അവസരം നല്‍കുന്ന ആശ്വാസകേന്ദ്രങ്ങളാണ് കത്തോലിക്കാസഭയുടെ പള്ളികളും ധ്യാനകേന്ദ്രങ്ങളും! ദൈവം എങ്ങനെയോ, അങ്ങനെതന്നെയാണ് ദൈവത്തിന്റെ സഭയും! കൊടുംകുറ്റവാളിയെന്നു സകലരും വിധിയെഴുതിക്കൊണ്ടിരിക്കുന്ന ജോളിയെപ്പോലും തള്ളിക്കളയാത്ത ദൈവത്തിന്റെ സഭയാണ് കത്തോലിക്കാസഭ! മരണംവരെ ജോളിയുടെ മുന്‍പില്‍ അവസരമുണ്ട്!

ആയതിനാല്‍, ജോളിയെ ചൂണ്ടിക്കാട്ടി കത്തോലിക്കാസഭയെ വിരട്ടാമെന്ന് ആരെങ്കിലും വ്യാമോഹിക്കുന്നുണ്ടെങ്കില്‍, ആ ദുര്‍മ്മോഹം മനസ്സില്‍ത്തന്നെ ഇരിക്കട്ടെ! ഒരുകാര്യത്തില്‍ ചാത്തന്‍സേവാ സംഘം താത്ക്കാലികമായെങ്കിലും വിജയിച്ചു. കോഴിക്കോട് സരോവരം ബയോപാര്‍ക്കിലെ പീഡനം ചര്‍ച്ചചെയ്യപ്പെടുന്നില്ല എന്നതാണ് ഇവരുടെ താത്കാലിക വിജയം! ഈ വിജയം താത്ക്കാലികം മാത്രമാണ്! വിലാപദിനങ്ങള്‍ക്കു മുന്‍പുള്ള ഏതാനും നിമിഷത്തെ ആശ്വാസം മാത്രം! നിത്യജീവനു നിയോഗം ലഭിച്ചിട്ടുള്ള ഒരുവന്റെയെങ്കിലും ശ്രദ്ധതിരിക്കാന്‍ കഴിവുള്ള ശക്തി ഭൂമിയിലോ പാതാളത്തിലോ ഇല്ല! അല്ലാത്തവര്‍ പരിസ്ഥിതിയെക്കുറിച്ചോര്‍ത്ത് മരണംവരെ വിലപിക്കട്ടെ! സിനഡുകൊണ്ടോ  സയനൈഡുകൊണ്ടോ യേഹ്ശുവായുടെ പുനരാഗമനത്തെക്കുറിച്ചുള്ള ചിന്തകളില്‍നിന്നു ദൈവമക്കളെ പിന്തിരിപ്പിക്കാന്‍ കഴിയില്ല!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4603 views

LOG IN

Lost your password?

SIGN UP

LOST PASSWORD